<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>covid vaccine &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/covid-vaccine/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 02 May 2024 11:54:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>covid vaccine &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; സുപ്രിംകോടതിയിൽ ഹരജി</title>
		<link>https://www.chandrikadaily.com/an-expert-panel-should-be-appointed-to-review-the-side-effects-of-covishield-appeal-to-the-supreme-court.html</link>
					<comments>https://www.chandrikadaily.com/an-expert-panel-should-be-appointed-to-review-the-side-effects-of-covishield-appeal-to-the-supreme-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 02 May 2024 11:54:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[covidshield]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296663</guid>

					<description><![CDATA[കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കോവിഷീൽഡിൻറെ പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.</p>
<p>അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹരജി സമർപ്പിച്ചത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമാതാക്കളായ ബ്രിട്ടീഷ് ഫാർമസി ഭീമൻ ആസ്ട്രസെനെക യു.കെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-expert-panel-should-be-appointed-to-review-the-side-effects-of-covishield-appeal-to-the-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യരില്&#x200d; ട്രയല്&#x200d; നടത്തിയ വാക്‌സിനുകള്&#x200d;</title>
		<link>https://www.chandrikadaily.com/vaccines-that-have-been-tested-in-humans.html</link>
					<comments>https://www.chandrikadaily.com/vaccines-that-have-been-tested-in-humans.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 01 May 2024 05:52:13 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[More]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[covishield]]></category>
		<category><![CDATA[side effectes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296497</guid>

					<description><![CDATA[കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്&#x200d; ലോകത്തെ മുഴുവന്&#x200d; വേരോടെ പിഴുതെറിയാന്&#x200d; എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്&#x200d; നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്&#x200d; ലോകത്തെ ഭീതിയിലാഴ്ത്തുന്നത്. മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്&#x200d;മസ്യൂട്ടില്&#x200d; കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്&#x200d;ഡ് യൂണിവേഴ്‌സിറ്റിയും ചേര്&#x200d;ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്&#x200d;ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്&#x200d;ഡിന് ഗുരുതര പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്&#x200d; ലോകത്തെ മുഴുവന്&#x200d; വേരോടെ പിഴുതെറിയാന്&#x200d; എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്&#x200d; നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്&#x200d; ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.</p>
<p>മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്&#x200d;മസ്യൂട്ടില്&#x200d; കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്&#x200d;ഡ് യൂണിവേഴ്‌സിറ്റിയും ചേര്&#x200d;ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്&#x200d;ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്&#x200d;ഡിന് ഗുരുതര പാര്&#x200d;ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്&#x200d;മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്&#x200d;വ സന്ദര്&#x200d;ഭങ്ങളില്&#x200d; രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്&#x200d;ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.</p>
<p>യുകെ ഹൈക്കോടതിയില്&#x200d; നടക്കുന്ന കേസില്&#x200d; ആദ്യം വാക്‌സിന് പാര്&#x200d;ശ്വഫലങ്ങള്&#x200d; ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്&#x200d; ചില അവസരങ്ങളില്&#x200d; ഗുരുതര പാര്&#x200d;ശ്വഫലങ്ങള്&#x200d;ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്&#x200d;വ അവസരങ്ങളില്&#x200d; മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്&#x200d; കാരണമാകാമെന്നാണ് അവര്&#x200d; ഇന്നു കോടതിയില്&#x200d; സമര്&#x200d;പ്പിച്ച രേഖകളില്&#x200d; വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്&#x200d; കൂടുതല്&#x200d; നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്&#x200d; ഉപയോഗിച്ച കൂടുതല്&#x200d; പേര്&#x200d; കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്&#x200d;ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്&#x200d;ശ്വഫലങ്ങള്&#x200d; ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്&#x200d;ച്ചയായി. അസ്ട്രസെനെക്ക നിര്&#x200d;മിച്ച വാക്‌സിനുകള്&#x200d; ഇനി യുകെയില്&#x200d; ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്&#x200d; കോടതിയെ അറിയിച്ചു.</p>
<p>അസ്ട്രസെനെക നിര്&#x200d;മിച്ച വാക്‌സിനുകള്&#x200d; ഗുരുതരമായ പാര്&#x200d;ശ്വഫലങ്ങള്&#x200d; ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്&#x200d; നിരവധിപ്പേര്&#x200d; പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്&#x200d; പാര്&#x200d;ശ്വഫലങ്ങള്&#x200d; കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്&#x200d; സ്വീകരിച്ചതും. 2021 ഏപ്രില്&#x200d; 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്&#x200d; എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്&#x200d; ആരംഭിച്ചത്. വാക്‌സിന്&#x200d; എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്&#x200d; പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്&#x200d; നിര്&#x200d;മാതാക്കള്&#x200d; തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaccines-that-have-been-tested-in-humans.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി  കോവിഡ് വാക്‌സിനുകള്&#x200d;</title>
		<link>https://www.chandrikadaily.com/news-india-private-hospitals-got-1-29-crore-covid-vaccine.html</link>
					<comments>https://www.chandrikadaily.com/news-india-private-hospitals-got-1-29-crore-covid-vaccine.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Jun 2021 11:06:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189976</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യത്ത് വാക്‌സിന് ക്ഷാമം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി ഡോസ് കോവിഡ് വാക്‌സിനുകള്&#x200d;. എന്നാല്&#x200d; 22 ലക്ഷം ഡോസ് വാക്‌സിന്&#x200d; മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കണക്കുകള്&#x200d; സൂചിപ്പിക്കുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്ത് വാക്‌സിന് ക്ഷാമം തുടരുമ്പോഴും സ്വകാര്യ ആശുപത്രികളുടെ കയ്യിവശമുള്ളത് 1.29 കോടി ഡോസ് കോവിഡ് വാക്‌സിനുകള്&#x200d;. എന്നാല്&#x200d; 22 ലക്ഷം ഡോസ് വാക്‌സിന്&#x200d; മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; കണക്കുകള്&#x200d; സൂചിപ്പിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-private-hospitals-got-1-29-crore-covid-vaccine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗജന്യ വാക്‌സിന്&#x200d; ന്യായാധിപരോട് നന്ദി പറയാം</title>
		<link>https://www.chandrikadaily.com/10-06-2021-chandrikadaily-article.html</link>
					<comments>https://www.chandrikadaily.com/10-06-2021-chandrikadaily-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Jun 2021 11:20:14 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[covid vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189802</guid>

					<description><![CDATA[സുപ്രീംകോടതിയുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടാണ്, കേന്ദ്ര സര്&#x200d;ക്കാറിന്റെ വാക്‌സിന്&#x200d; നയം പരിപൂര്&#x200d;ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്&#x200d; പേര്&#x200d;ക്കും വാക്‌സിന്&#x200d; സൗജന്യമാക്കാന്&#x200d; മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്&#x200d; നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, 
എല്&#x200d; നാഗേശ്വരറാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരോടാണ്.
]]></description>
										<content:encoded><![CDATA[<p><strong>കെ.എം ഷാജഹാന്&#x200d; </strong></p>
<p>2021 ജൂണ്&#x200d; 21 മുതല്&#x200d; ഇന്ത്യയില്&#x200d; 18 വയസ് കഴിഞ്ഞ എല്ലാവര്&#x200d;ക്കും സൗജന്യ കോവിഡ് വാക്‌സിന്&#x200d; നല്&#x200d;കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ജൂണ്&#x200d; 7ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയിലാണ് മോദി തന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 45 വയസില്&#x200d; താഴെയുള്ളവര്&#x200d;ക്കുള്ള വാക്‌സിന്&#x200d; വിതരണം ഇതുവരെ മോദി സര്&#x200d;ക്കാര്&#x200d; സംസ്ഥാനങ്ങളെ ഏല്&#x200d;പ്പിച്ചിരിക്കുകയായിരുന്നു. ഇതിന് ആവശ്യമായ വാക്‌സിന്&#x200d; സ്വകാര്യ കമ്പനികളില്&#x200d;നിന്ന് നേരിട്ട് വാങ്ങണമെന്നായിരുന്നു നിര്&#x200d;ദേശം. ഈ തീരുമാനത്തിനെതിരെ സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d; രൂക്ഷ വിമര്&#x200d;ശനങ്ങളുമായി രംഗത്തുവരികയുണ്ടായി എങ്കിലും തങ്ങളുടെ തീരുമാനത്തില്&#x200d; നിന്ന് അണുവിട പിന്മാറാന്&#x200d; മോദി സര്&#x200d;ക്കാര്&#x200d; തയാറായിരുന്നില്ല. ഈ തീരുമാനത്തില്&#x200d;നിന്ന് പൊടുന്നനെ പിന്മാറിക്കൊണ്ട് രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്&#x200d;ക്കും സൗജന്യ വാക്‌സിന്&#x200d; നല്&#x200d;കും എന്നാണ് പ്രധാനമന്ത്രി മോദി ഇപ്പോള്&#x200d; പ്രഖ്യാപിച്ചിട്ടുള്ളത്. മോദിയുടെ ഈ തീരുമാനത്തെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സംഘ്പരിവാരം മുതല്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വരെ രംഗത്തെത്തിക്കഴിഞ്ഞു. &#8216;ഉചിതമായ തീരുമാനത്തിന് പ്രധാനമന്ത്രിയോട് ഹൃദയപൂര്&#x200d;വം നന്ദി പറയുന്നു&#8217; എന്നാണ് പിണറായി വിജയന്&#x200d; പറഞ്ഞത്.</p>
<p>എന്നാല്&#x200d; രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്&#x200d;ക്കും കോവിഡ് വാക്‌സിന്&#x200d; നല്&#x200d;കാന്&#x200d; മോദി എടുത്ത തീരുമാനം സ്വമേധയാ എടുത്തതാണോ? അതിന് മോദിയോടാണോ &#8216;ഹൃദയപൂര്&#x200d;വം&#8217; നന്ദി പറയേണ്ടത്? ഒരിക്കലുമല്ല. മോദിയുടെ ഈ തീരുമാനത്തിന് ഇന്ത്യയിലെ ജനങ്ങള്&#x200d; നന്ദി പറയേണ്ടത് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിലെ മൂന്ന് ന്യായാധിപരോടാണ്. ഇക്കഴിഞ്ഞ ജൂണ്&#x200d; രണ്ടിന് കോവിഡുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; പരിഗണനക്കുവന്ന ഒരു കേസില്&#x200d; സുപ്രീംകോടതി ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, എല്&#x200d;. നാഗേശ്വര റാവു, എസ് രവീന്ദ്രഭട്ട് എന്നിവര്&#x200d; മോദി സര്&#x200d;ക്കാറിനെ അതിരൂക്ഷമായി വിമര്&#x200d;ശിച്ചിരുന്നു. കേസില്&#x200d; സുപ്രീം കോടതി, 18-44 വയസ് പ്രായമുള്ളവര്&#x200d;ക്ക് സൗജന്യ വാക്‌സിന്&#x200d; നല്&#x200d;കാത്ത കേന്ദ്ര വാക്‌സിനേഷന്&#x200d; നയം &#8216;ഏകപക്ഷീയവും യുക്തിരഹിതവും&#8217; ആണെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചിരുന്നു.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ &#8216;ഉദാരവത്കൃത വാക്‌സിന്&#x200d; നയ&#8217;വുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളില്&#x200d; പ്രധാനപ്പെട്ടവ ഇവയായിരുന്നു.<br />
അ, ദ്വിമുഖ വില- സംഭരണ നയം സ്വകാര്യ ഉത്പാദകര്&#x200d; തീരുമാനിക്കുന്ന വിലക്ക് അവരില്&#x200d; നിന്ന് നേരിട്ട് വാക്‌സിന്&#x200d; വാങ്ങാന്&#x200d; സംസ്ഥാന സര്&#x200d;ക്കാറുകളെ നിര്&#x200d;ബന്ധിതരാക്കുന്നു. &#8216;രാജ്യത്തൊട്ടാകെ കോവിഡ് 19 വാക്‌സിനുകള്&#x200d;ക്ക് ഒറ്റ വില മാത്രമേ ഉണ്ടാകാന്&#x200d; പാടുള്ളു&#8217;. സുപ്രീം കോടതി പറഞ്ഞു. രാജ്യത്തെ 18-45 വയസിനിടയിലുള്ളവരില്&#x200d; 50 ശതമാനം പേര്&#x200d;ക്ക് വാക്‌സിന്&#x200d; വാങ്ങുന്നത് താങ്ങാനാകുമോ എന്നുപോലും സംശയമുണ്ടെന്ന് വാദത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ എന്തിനാണ് സംസ്ഥാനങ്ങള്&#x200d; വാക്‌സിന് കൂടുതല്&#x200d; വില നല്&#x200d;കുന്നത്? കോടതി ചോദിച്ചു. ആയതിനാല്&#x200d; രാജ്യത്താകെ വാക്‌സിന് ഒരു ഏകീകൃത വിലയാണ് വേണ്ടത്- കോടതി വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്&#x200d;, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന് ഉള്ളതുപോലുള്ള ഭരണഘടനാബാധ്യത സംസ്ഥാനങ്ങള്&#x200d;ക്കും ഉണ്ടെന്നും അതിനാല്&#x200d; വാക്‌സിന് രണ്ട് വില എന്നത് &#8216;പ്രഥമദൃഷ്ട്യാ വിവേചനപരം&#8217; ആണെന്നും കോടതി നിരീക്ഷിച്ചു.</p>
<p>ആ, കേന്ദ്ര സര്&#x200d;ക്കാറിന്റെ സൗജന്യ വാക്‌സിനേഷന്&#x200d; പദ്ധതിയുടെ പരിധിയില്&#x200d;നിന്നും 18-44 വയസിനിടയില്&#x200d; പ്രായമുള്ളവരെ ഒഴിവാക്കുന്നത് പ്രഥമദൃഷ്ട്യാ ഏകപക്ഷീയവും യുക്തിരഹിതവും ആണെന്നും കോടതി നിരീക്ഷിച്ചു. രണ്ടാം തരംഗത്തില്&#x200d; ഈ പ്രായപരിധിയില്&#x200d; ഉള്ളവരെയാകും കോവിഡ് മഹാമാരി ഏറെ ദോഷകരമായി ബാധിക്കുക എന്ന വസ്തുതയും കോടതി കേന്ദ്ര സര്&#x200d;ക്കാറിനെ ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>മെയ് 31 വരെ കേന്ദ്ര സര്&#x200d;ക്കാറിന്റെ വാക്‌സിന്&#x200d; നയത്തില്&#x200d; യാതൊരു മാറ്റവും ഉണ്ടാവില്ല എന്ന സൂചനയാണ് സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയത്. രാജ്യത്ത് വാക്‌സിന്&#x200d; ലഭിക്കാന്&#x200d; അര്&#x200d;ഹതയുള്ള മുഴുവന്&#x200d; പേര്&#x200d;ക്കും 2021 വര്&#x200d;ഷാന്ത്യത്തോടെ വാക്‌സിന്&#x200d; നല്&#x200d;കും എന്നാണ് സോളിസിറ്റര്&#x200d; ജനറല്&#x200d; തുഷാര്&#x200d; മേത്ത സുപ്രീം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്&#x200d;ക്കാര്&#x200d; വിദേശ വാക്‌സിന്&#x200d; കമ്പനികളായ ഫൈസര്&#x200d;, മോഡേര്&#x200d;ണ എന്നിവരുമായി സജീവമായി ചര്&#x200d;ച്ച നടത്തിവരികയാണ്എന്നും സോളിസിറ്റര്&#x200d; ജനറല്&#x200d; കോടതിയെ അറിയിക്കുകയുണ്ടായി. ഈ കമ്പനികളുമായി നടക്കുന്ന ചര്&#x200d;ച്ച വിജയകരമായി പരിസമാപ്തിയിലെത്തുമെന്ന പ്രതീക്ഷയാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയില്&#x200d; പ്രകടിപ്പിച്ചത്. എന്നാല്&#x200d; ഇക്കാര്യത്തില്&#x200d; സുപ്രീംകോടതി തങ്ങളുടെ നിലപാട് കൂടുതല്&#x200d; കടുപ്പിക്കുകയായിരുന്നു. കോടതി തങ്ങളുടെ ഉത്തരവില്&#x200d; (മെയ് 31) കേന്ദ്ര സര്&#x200d;ക്കാറിനോട് കൂടുതല്&#x200d; കടുത്ത ചോദ്യങ്ങള്&#x200d; ചോദിച്ചു. അവയില്&#x200d; പ്രധാനപ്പെട്ടവ ഇവയായിരുന്നു.</p>
<p>1, വാക്‌സിന്&#x200d; വാങ്ങിയതുമായി ബന്ധപ്പെട്ട് മുഴുവന്&#x200d; സ്ഥിതിവിവര കണക്കുകളും ഹാജരാക്കുക.<br />
2, വാക്‌സിന്&#x200d; നയത്തിലേക്ക് എത്തിച്ചേരാന്&#x200d; സഹായിച്ച എല്ലാ ബന്ധപ്പെട്ട രേഖകളും ഫയല്&#x200d; നോട്ടുകളും ഹാജരാക്കുക.<br />
3, വാക്‌സിന്&#x200d; സംഭരണത്തിനായി ബജറ്റില്&#x200d; വകയിരുത്തിയ 35,000 കോടി രൂപ എപ്രകാരം ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങള്&#x200d; നല്&#x200d;കുകയും 18-44 വയസിനിടയില്&#x200d; ഉള്ളവര്&#x200d;ക്ക് വാക്‌സിന്&#x200d; നല്&#x200d;കുന്നതിനായി എന്തുകൊണ്ട് ഈ തുക ഉപയോഗിച്ചില്ല എന്നതും വ്യക്തമാക്കുക.</p>
<p>ഏപ്രില്&#x200d; 30ന് പുറപ്പെടുവിച്ച ഉത്തരവില്&#x200d; സുപ്രീംകോടതി കേന്ദ്ര സര്&#x200d;ക്കാറിന്റെ വാക്‌സിന്&#x200d; നയത്തിലുള്ള ഒട്ടേറെ ഭരണഘടനാപരമായ പൊരുത്തക്കേടുകള്&#x200d; ചൂണ്ടിക്കാണിച്ചിരുന്നു. എന്നുമാത്രമല്ല, കേന്ദ്ര സര്&#x200d;ക്കാറിന്റെ നയം &#8216;പ്രഥമദൃഷ്ട്യാഭരണഘടനയുടെ പ്രധാനഘടകമായ ആര്&#x200d;ട്ടിക്ക്ള്&#x200d; 21 ന്റെ ഭാഗമായ പൊതുജനാരോഗ്യത്തിനുള്ള അവകാശത്തെ ദോഷകരമായി ബാധിക്കും എന്ന് കാണാനാകും എന്നും അതുകൊണ്ട് ഭരണഘടനയുടെ ആര്&#x200d;ട്ടിക്ക്ള്&#x200d; 14, 21 എന്നിവക്ക് എതിരാവില്ല എന്ന് ഉറപ്പുവരുത്തിക്കൊണ്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിലവിലുള്ള വാക്‌സിന്&#x200d; നയം പുന:പരിശോധിക്കും എന്നു ഞങ്ങള്&#x200d; വിശ്വസിക്കുന്നു&#8217; എന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. ഈ നിരീക്ഷണങ്ങള്&#x200d;ക്കെതിരെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രീം കോടതിയില്&#x200d; മെയ് 10ന് സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തോടുള്ള സുപ്രീംകോടതിയുടെ അതൃപ്തിയാണ് മേല്&#x200d;പറഞ്ഞ വിശദമായ ചോദ്യങ്ങള്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനോട് ചോദിക്കാന്&#x200d; സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന്റെ ന്യായീകരണങ്ങളെ കോടതി തങ്ങളുടെ മെയ് 31 ലെ ഉത്തരവില്&#x200d;കൂടി ശക്തമായി വിമര്&#x200d;ശിക്കുകയുണ്ടായി. വാക്‌സിന്റെ വില നിര്&#x200d;ണയത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെകുറിച്ച് തങ്ങള്&#x200d;ക്കുള്ള അതൃപ്തി സുപ്രീംകോടതി ആവര്&#x200d;ത്തിച്ച് പ്രകടമാക്കുകയും ചെയ്തു. വളരെ കുറഞ്ഞ വിലക്കാണ് വാക്‌സിന്&#x200d; അമേരിക്കയിലും യൂറോപ്പിലും വില്&#x200d;ക്കുന്നത് എന്ന് കോടതി വാക്കാന്&#x200d; നിരീക്ഷിക്കുകയും ചെയ്തു. ഒപ്പം കുത്തനെ ഉയര്&#x200d;ന്ന വില യില്&#x200d; വാക്‌സിന്&#x200d; വില്&#x200d;ക്കുന്ന സ്വകാര്യ ആശുപത്രികള്&#x200d;ക്ക് അനുവദിച്ച ക്വാട്ടയെകുറിച്ചും കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വാക്‌സിന്&#x200d; നയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഉന്നയിച്ച വാദങ്ങള്&#x200d; അംഗീകരിക്കാന്&#x200d; സുപ്രീംകോടതി തയാറല്ല എന്നതിന്റെ വ്യക്തമായ സൂചനകളായി കോടതി നിരീക്ഷണങ്ങളെ വിലയിരുത്താം. വാക്‌സിന്&#x200d; നയവുമായി ബന്ധപ്പെട്ട ഫയലുകള്&#x200d; കോടതിയില്&#x200d; ഹാജരാക്കേണ്ടിവരികയും വാക്‌സിന്&#x200d; സംഭരണവുമായി ബന്ധപ്പെട്ട ബജറ്റ് അടങ്കല്&#x200d; എങ്ങനെയൊക്കെ ചെലവഴിച്ചു എന്നു വിശദീകരിക്കുകയും ചെയ്യേണ്ടിവന്നിരുന്നുവെങ്കില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന് കോടതിയില്&#x200d; വലിയ നാണക്കേടിന് അത് ഇടയാക്കുമായിരുന്നു.</p>
<p>വാക്‌സിന്&#x200d; നയം സര്&#x200d;ക്കാറിന്റെ നയപരമായ തീരുമാനമാണ് എന്നും അത് സര്&#x200d;ക്കാറിന്റെ അധികാരപരിധിയില്&#x200d;പെടുന്ന വിഷയമാണ് എന്നും അക്കാര്യത്തില്&#x200d; ഇടപെടാന്&#x200d; ജുഡീഷ്യറിക്ക് അധികാരമില്ല എന്നും ആയിരുന്നു കേന്ദ്ര സര്&#x200d;ക്കാറിന്റെ വാദം. പ്രത്യേകിച്ചും അത്യപൂര്&#x200d;വമായൊരു മഹാമാരിയുടെ പശ്ചാത്തലത്തില്&#x200d;. എന്നാല്&#x200d; കോടതിയുടെ ഇടപെടല്&#x200d; സസൂക്ഷ്മമായി പരിശോധിച്ചാല്&#x200d; കോടതി അതിന്റെ ചുമതലയായ &#8216;റശമഹീഴശര ഷൗറശരശമഹ ൃല്ശലം'(സംവാദാത്മകമായ ജുഡീഷ്യല്&#x200d; പുന:പരിശോധന) നടത്തുകയാണ് ചെയ്തതെന്ന് കാണാനാകും. ഇവിടെ കോടതി ചെയ്തത് ഭരണഘടനാപരമായ അവകാശങ്ങള്&#x200d;ക്കുള്ളില്&#x200d; നിന്ന്‌കൊണ്ട് എക്‌സിക്യൂട്ടീവിനോട് ചോദ്യങ്ങള്&#x200d; ചോദിക്കുകയും ന്യായീകരണങ്ങള്&#x200d; ആവശ്യപ്പെടുകയും ആയിരുന്നു.</p>
<p>കുറേ വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് ഇത്രയേറെ ശക്തമായ ഒരു ജുഡീഷ്യല്&#x200d; പുന:പരിശോധനക്ക് സുപ്രീംകോടതി തയാറാകുന്നത് എന്ന് നിയമവിദഗ്ധര്&#x200d; വിലയിരുത്തുന്നു. കുറേ വര്&#x200d;ഷങ്ങളായി പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങള്&#x200d; കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്&#x200d; സുപ്രീംകോടതി പൊതുമണ്ഡലത്തില്&#x200d;നിന്ന് വലിയ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് വിധേയമായി കൊണ്ടിരിക്കുകയായിരുന്നു എന്ന് ഓര്&#x200d;ക്കണം.<br />
ഇത് തീര്&#x200d;ത്തും സ്വാഗതാര്&#x200d;ഹമായ ഒരു നീക്കമാണ്. ഇവിടെ സുപ്രീംകോടതി സംസാരിച്ചത് ജനങ്ങള്&#x200d;ക്കു വേണ്ടിയാണ്. സുപ്രീം കോടതിയുടെ ഇച്ഛാശക്തിയോടെയുള്ള ഈ നിലപാടാണ്, കേന്ദ്ര സര്&#x200d;ക്കാറിന്റെ വാക്‌സിന്&#x200d; നയം പരിപൂര്&#x200d;ണമായി അഴിച്ചുപണിത് രാജ്യത്ത് 18 വയസിനു മുകളിലുള്ള മുഴുവന്&#x200d; പേര്&#x200d;ക്കും വാക്‌സിന്&#x200d; സൗജന്യമാക്കാന്&#x200d; മോദിയെ പ്രേരിപ്പിച്ചത്. അതുകൊണ്ട് ജനങ്ങള്&#x200d; നന്ദി പറയേണ്ടത് സുപ്രീംകോടതിയിലെ ന്യായാധിപരായ ഡി.വൈ ചന്ദ്രചൂഡ്, എല്&#x200d; നാഗേശ്വരറാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരോടാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-06-2021-chandrikadaily-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശയാത്രക്കാര്&#x200d;ക്ക് വാക്സിന്&#x200d; ഡോസുകള്&#x200d;ക്കിടയിലെ കാലവധി കുറച്ച് കേന്ദ്രം</title>
		<link>https://www.chandrikadaily.com/news-india-covid-vaccine.html</link>
					<comments>https://www.chandrikadaily.com/news-india-covid-vaccine.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Jun 2021 10:15:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[india covid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189640</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: വിദേശയാത്രക്കാര്&#x200d;ക്ക് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്&#x200d;ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്&#x200d;ക്കാര്&#x200d;. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്&#x200d; രണ്ടാം ഡോസ് വാക്സിന്&#x200d; സ്വീകരിക്കാമെന്നു കേന്ദ്രസര്&#x200d;ക്കാറിന്റെ പുതിയ മാര്&#x200d;ഗനിര്&#x200d;ദേശത്തില്&#x200d; പറയുന്നു. നിലവില്&#x200d; ആദ്യ ഡോസ് വാക്സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്&#x200d; കഴിയുകയുള്ളൂ. 18 വയസിന് മുകളിലുള്ള എല്ലാവര്&#x200d;ക്കും കോവിഡ് വാക്സിന്&#x200d; സൗജന്യമായിരിക്കുമെന്ന് ഇന്നലെരാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്&#x200d;ന്നാണ് വാക്സിന്&#x200d; സൗജന്യമാക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വിദേശയാത്രക്കാര്&#x200d;ക്ക് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്&#x200d;ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്&#x200d;ക്കാര്&#x200d;. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്&#x200d; രണ്ടാം ഡോസ് വാക്സിന്&#x200d; സ്വീകരിക്കാമെന്നു കേന്ദ്രസര്&#x200d;ക്കാറിന്റെ പുതിയ മാര്&#x200d;ഗനിര്&#x200d;ദേശത്തില്&#x200d; പറയുന്നു.<br />
നിലവില്&#x200d; ആദ്യ ഡോസ് വാക്സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്&#x200d; കഴിയുകയുള്ളൂ. 18 വയസിന് മുകളിലുള്ള എല്ലാവര്&#x200d;ക്കും കോവിഡ് വാക്സിന്&#x200d; സൗജന്യമായിരിക്കുമെന്ന് ഇന്നലെരാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്&#x200d;ന്നാണ് വാക്സിന്&#x200d; സൗജന്യമാക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത്. പ്രതിപക്ഷവും വിവിധ സംസ്ഥാന സര്&#x200d;ക്കാറുകളും വാക്സിന്&#x200d; സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.<br />
വരുംനാളുകളില്&#x200d; വാക്സിന്&#x200d; വിതരണം കൂടുതല്&#x200d; ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്&#x200d; ഏഴു കമ്പനികള്&#x200d; പലതരം വാക്സിന്&#x200d; തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സിനുകളുടെ ട്രയല്&#x200d; അവസാന ഘട്ടത്തിലാണ്. വരുംനാളുകളില്&#x200d; വിദഗ്ധരുടെ നിര്&#x200d;ദേശ പ്രകാരം കുട്ടികള്&#x200d;ക്ക് വാക്സിന്&#x200d; നല്&#x200d;കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്&#x200d;കാവുന്ന വാക്സിനും പരിഗണനയിലുണ്ട്.എല്ലാവര്&#x200d;ക്കും വാക്സിന്&#x200d; നല്&#x200d;കുന്ന കാര്യത്തില്&#x200d; രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-covid-vaccine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറം ജില്ലയിലെ വാക്‌സിന്&#x200d; വിതരണം; ഹൈക്കോടതി സര്&#x200d;ക്കാരിനോട് വിശദീകരണം തേടി</title>
		<link>https://www.chandrikadaily.com/05-2021-kerala-news-kerala-hc-covid-vaccinefor-malappuram.html</link>
					<comments>https://www.chandrikadaily.com/05-2021-kerala-news-kerala-hc-covid-vaccinefor-malappuram.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 05 Jun 2021 08:35:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189308</guid>

					<description><![CDATA[കോവിഡ് രോഗികള്&#x200d;ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്&#x200d;കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്&#x200d;ക്കാരിനു നിര്&#x200d;ദ്ദേശം നല്&#x200d;കി. അത്യാഹിത സാഹചര്യത്തില്&#x200d; കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്&#x200d;കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്&#x200d;ഡില്&#x200d; വെന്റിലേറ്റര്&#x200d; സൗകര്യം പൂജ്യമെന്നാണ് കാണിക്കുന്നതെന്നു കെ.പി.എ മജീദിന്റെ അഭിഭാഷകന്&#x200d; ജേക്കബ് സെബാസ്റ്റിയന്&#x200d; കോടതിയില്&#x200d; വാദിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി: മലപ്പുറം ജില്ലയിലെ വാക്‌സിന്&#x200d; വിതരണത്തിലെ നടപടികളെ കുറിച്ചു സംസ്ഥാന സര്&#x200d;ക്കാരിനോട് വിശദീകരണ പത്രിക സമര്&#x200d;പ്പിക്കാന്&#x200d; ഹൈക്കോടതി നിര്&#x200d;ദ്ദേശം. കെ.പി.എ മജീദ് എം.എല്&#x200d;.എ സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയെ തുടര്&#x200d;ന്നാണ് കോടതിയുടെ ഇടപെടല്&#x200d;. മലപ്പുറം ജില്ലയില്&#x200d; രജിസ്‌ട്രേഷനു ജനങ്ങള്&#x200d; എത്താത്തുതുമൂലമാണ് വാക്‌സിന്&#x200d; വിതരണം ശരിയായി നടക്കാതെ വന്നതെന്നു അഡ്വക്കറ്റ് ജനറല്&#x200d; കോടതിയില്&#x200d; ബോധിപ്പിച്ചു. എന്നാല്&#x200d; സര്&#x200d;ക്കാരിന്റെ വാദം യാഥാര്&#x200d;ഥ്യത്തിനു നിരക്കാത്തതാണെന്നു കെ.പി.എ മജീദ് കോടതിയില്&#x200d; ബോധിപ്പിച്ചു. ജില്ലയിലെ മതപണ്ഡിതന്&#x200d;മാര്&#x200d; റമസാന്&#x200d; മാസത്തില്&#x200d; പോലും വാക്‌സിനെടുക്കണമെന്നു നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നുവെന്നു ഹര്&#x200d;ജിയില്&#x200d; പറയുന്നു. വാക്‌സിനില്ലാത്തതാണ് കാരണമെന്നും സര്&#x200d;ക്കാര്&#x200d; വാദം ശരിയല്ലെന്നും ജനങ്ങള്&#x200d; വാക്‌സിനെടുക്കാന്&#x200d; തയ്യാറായിരുന്നുവെന്നും ഹര്&#x200d;ജിക്കാരന്&#x200d; കോടതിയില്&#x200d; വ്യക്തമാക്കി.</p>
<p>കോവിഡ് രോഗികള്&#x200d;ക്ക് മതിയായ വെന്റിലേറ്ററുകളും കിടക്കകളും നല്&#x200d;കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നു കോടതി സര്&#x200d;ക്കാരിനു നിര്&#x200d;ദ്ദേശം നല്&#x200d;കി. അത്യാഹിത സാഹചര്യത്തില്&#x200d; കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്&#x200d;കുന്നതിനു സൗകര്യമൊരുക്കണമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ആസ്പത്രികളുടെ ഡാഷ് ബോര്&#x200d;ഡില്&#x200d; വെന്റിലേറ്റര്&#x200d; സൗകര്യം പൂജ്യമെന്നാണ് കാണിക്കുന്നതെന്നു കെ.പി.എ മജീദിന്റെ അഭിഭാഷകന്&#x200d; ജേക്കബ് സെബാസ്റ്റിയന്&#x200d; കോടതിയില്&#x200d; വാദിച്ചു. ഇതേ തുടര്&#x200d;ന്നാണ് അത്യാവശ്യത്തിനു കുറച്ചു വെന്റിലേറ്ററുകളെങ്കിലും നല്&#x200d;കണമെന്നു കോടതി നിര്&#x200d;ദ്ദേശിച്ചത്.</p>
<p>ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിന്&#x200d; വിതരണം നടത്തിയില്ലെന്നും ഹര്&#x200d;ജിയില്&#x200d; ആരോപിച്ചു. വിവിധ ആവശ്യങ്ങളില്&#x200d; വിശദമായ പത്രിക സമര്&#x200d;പ്പിക്കണമെന്നു കോടതി നിര്&#x200d;ദ്ദേശിച്ചു. സര്&#x200d;ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്&#x200d; ഗോപാലകൃഷ്ണകുറുപ്പ് ഹാജരായി. ജൂണ്&#x200d; എട്ടിനു കേസ് പരിഗണിക്കുമ്പോള്&#x200d; വിശദമായ പത്രിക സമര്&#x200d;പ്പിക്കണമെന്നു ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്&#x200d; എടപ്പഗത്ത് എന്നിവരുടെ ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/05-2021-kerala-news-kerala-hc-covid-vaccinefor-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് വാക്സിന്&#x200d; രണ്ട് ഡോസ് ഒന്നിച്ചു നല്&#x200d;കി; വീട്ടമ്മ ആസ്പത്രിയില്&#x200d;</title>
		<link>https://www.chandrikadaily.com/news-calicut-vaccinates-woman-vaccinates-woman.html</link>
					<comments>https://www.chandrikadaily.com/news-calicut-vaccinates-woman-vaccinates-woman.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 03 Jun 2021 08:48:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[covid vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189133</guid>

					<description><![CDATA[ചേരാപുരം (കോഴിക്കോട്): കോവിഡ് വാക്സിന്&#x200d; രണ്ട് ഡോസ് ഒന്നിച്ചു നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് വീട്ടമ്മ ആസ്പത്രിയിലായി. വേളം തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജില(45)യെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ആയഞ്ചേരി പഞ്ചായത്ത് സി എച്ച് സിയില്&#x200d; നിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് വാക്സിനെടുത്ത്. നിസാറിനൊപ്പം ആശുപത്രിയിലെത്തിയ റജിലക്ക് രണ്ട് തവണ കുത്തിവെച്ചതായി പരാതി. രണ്ടാം തവണയും കുത്തിവെക്കുന്നത് ശ്രദ്ധയില്&#x200d; പെട്ടപ്പോള്&#x200d; കാര്യം തിരക്കുകയാരുന്നു. തുടര്&#x200d;ന്ന് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്&#x200d; പെടുത്തി. ആസ്പത്രിയില്&#x200d; കുത്തിവെപ്പിന് തിരക്കുണ്ടായിരുന്നില്ലെന്ന് നിസാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ചേരാപുരം (കോഴിക്കോട്): കോവിഡ് വാക്സിന്&#x200d; രണ്ട് ഡോസ് ഒന്നിച്ചു നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് വീട്ടമ്മ ആസ്പത്രിയിലായി. വേളം തീക്കുനിയിലെ കാരക്കണ്ടി നിസാറിന്റെ ഭാര്യ റജില(45)യെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജ് ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ആയഞ്ചേരി പഞ്ചായത്ത് സി എച്ച് സിയില്&#x200d; നിന്ന് ചൊവ്വാഴ്ച വൈകീട്ടാണ് വാക്സിനെടുത്ത്. നിസാറിനൊപ്പം ആശുപത്രിയിലെത്തിയ റജിലക്ക് രണ്ട് തവണ കുത്തിവെച്ചതായി പരാതി. രണ്ടാം തവണയും കുത്തിവെക്കുന്നത് ശ്രദ്ധയില്&#x200d; പെട്ടപ്പോള്&#x200d; കാര്യം തിരക്കുകയാരുന്നു.</p>
<p>തുടര്&#x200d;ന്ന് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്&#x200d; പെടുത്തി. ആസ്പത്രിയില്&#x200d; കുത്തിവെപ്പിന് തിരക്കുണ്ടായിരുന്നില്ലെന്ന് നിസാര്&#x200d; പറഞ്ഞു. രണ്ട് തവണ വാക്സിന്&#x200d; നല്&#x200d;കിയ കാര്യം ആസ്പത്രി അധികൃതര്&#x200d; ആദ്യം നിഷേധിച്ചതായും നിസാര്&#x200d; പറഞ്ഞു. റജില പറഞ്ഞതോടെയാണ് സ്ഥിരീകരിച്ചത്. എന്നാല്&#x200d; രണ്ട് ഡോസ് നല്&#x200d;കിയ കാര്യം എഴുതി തരാന്&#x200d; അവര്&#x200d; തയ്യാറായില്ലെന്നും നിസാര്&#x200d; പറഞ്ഞു. വിവരം പഞ്ചായത്ത് ഓഫീസില്&#x200d; അറയിച്ചതോടെ എച്ച് ഐ ഉള്&#x200d;പ്പെടെയുള്ളവരുമെത്തി. കണ്ണൂരില്&#x200d; നിന്ന് ആര്&#x200d; എം ഒ എത്തി വേണ്ട നടപടികള്&#x200d; സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടര്&#x200d;ന്ന് വീട്ടിലേക്കു പോകുകയായിരുന്നു. ഇതിനിടയല്&#x200d; റജിലക്ക് ക്ഷീണമനുഭവപ്പെട്ടു.</p>
<p>വീട്ടിലെത്തി രാത്രി ഭക്ഷണം കഴിക്കാനിരുന്നതിനിടയില്&#x200d; കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ വടകരയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു.അവിടെ നിന്നാണ് സൈഡ് എഫക്ഷന്&#x200d; ഉണ്ടാകാന്&#x200d; സാധ്യത ഉണ്ടന്നന ഡോക്ടര്&#x200d; മാരുടെ നിര്&#x200d;ദ്ധേശത്താല്&#x200d; ഉടന്&#x200d; രാത്രി തന്നെ കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലേക്ക് മാറ്റിയത് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; നിന്നും എം.ആര്&#x200d;.എ. ഉള്&#x200d;പ്പെടെ സ്‌കാനിംംഗ് ചെയ്തിന് ശേഷം വിഗ്ദ്ധ പരിശോദന നടത്തി വരുന്നു. പൊലീസ് രാത്രി തന്നെ മൊഴിയെടുത്തിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-calicut-vaccinates-woman-vaccinates-woman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ്: രണ്ടാമത്തെ തദ്ദേശീയ വാക്‌സിന്&#x200d; ഉടന്&#x200d; വരും</title>
		<link>https://www.chandrikadaily.com/news-made-in-india-vaccine-for-covid19.html</link>
					<comments>https://www.chandrikadaily.com/news-made-in-india-vaccine-for-covid19.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 03 Jun 2021 07:01:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[covid vaccine]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=189121</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്&#x200d;മ്മിച്ച കോവിഡ് വാക്‌സിന്&#x200d; ഉടന്&#x200d; വിതരണം ചെയ്യും. നിലവില്&#x200d; വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. ഹൈദരബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്&#x200d;-ഇയാണ് വാക്‌സിന്&#x200d; നിര്&#x200d;മ്മിക്കുന്നത്. വാക്‌സിന്&#x200d; നിര്&#x200d;മ്മണത്തിനായി 1500 കോടി രൂപ കമ്പനിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്&#x200d;കും. മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാല്&#x200d; ഉടന്&#x200d; വാക്‌സിന്&#x200d; വിപണിയില്&#x200d; എത്തിക്കും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്&#x200d;മ്മിച്ച കോവിഡ് വാക്‌സിന്&#x200d; ഉടന്&#x200d; വിതരണം ചെയ്യും. നിലവില്&#x200d; വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. ഹൈദരബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്&#x200d;-ഇയാണ് വാക്‌സിന്&#x200d; നിര്&#x200d;മ്മിക്കുന്നത്.<br />
വാക്‌സിന്&#x200d; നിര്&#x200d;മ്മണത്തിനായി 1500 കോടി രൂപ കമ്പനിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്&#x200d;കും. മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാല്&#x200d; ഉടന്&#x200d; വാക്‌സിന്&#x200d; വിപണിയില്&#x200d; എത്തിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-made-in-india-vaccine-for-covid19.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടുതല്&#x200d; വാക്‌സിനുകള്&#x200d; ഇന്ത്യയില്&#x200d; ലഭ്യമാകും : എയിംസ് ഡയറക്ടര്&#x200d;</title>
		<link>https://www.chandrikadaily.com/news-india-india-will-have-more-vaccines-amis-chief.html</link>
					<comments>https://www.chandrikadaily.com/news-india-india-will-have-more-vaccines-amis-chief.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 15 May 2021 11:01:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amis]]></category>
		<category><![CDATA[covid vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=187395</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി : അടുത്ത രണ്ടു മാസം കൊണ്ട് തന്നെ വിവിധ കമ്പനികളുടെ കോവിഡ് വാക്‌സിനുകള്&#x200d; രാജ്യത്ത് ലഭ്യമാക്കുമെന്ന് എയിംസ് ഡയറക്ടര്&#x200d; രണ്&#x200d;ദീപ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്&#x200d; വാക്‌സിന്&#x200d; കമ്പനികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കും. വാക്‌സിന്&#x200d; നിര്&#x200d;മാണ കമ്പനികള്&#x200d; ഇന്ത്യയിലെ പ്ലാന്റുകളുടെ എണ്ണം വര്&#x200d;ദ്ധിപ്പിച്ച് കൂടുതല്&#x200d; ഉത്പാദനം നടത്തും . ഇതോടെ കൂടുതല്&#x200d; ഡോസ് വാക്‌സിന്&#x200d; രാജ്യത്ത് ലഭ്യമാകും. കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു ആയുധം വാക്‌സിന്&#x200d; മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. &#160;]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി : അടുത്ത രണ്ടു മാസം കൊണ്ട് തന്നെ വിവിധ കമ്പനികളുടെ കോവിഡ് വാക്‌സിനുകള്&#x200d; രാജ്യത്ത് ലഭ്യമാക്കുമെന്ന് എയിംസ് ഡയറക്ടര്&#x200d; രണ്&#x200d;ദീപ് പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്&#x200d; വാക്‌സിന്&#x200d; കമ്പനികള്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; അനുമതി നല്&#x200d;കും.<br />
വാക്‌സിന്&#x200d; നിര്&#x200d;മാണ കമ്പനികള്&#x200d; ഇന്ത്യയിലെ പ്ലാന്റുകളുടെ എണ്ണം വര്&#x200d;ദ്ധിപ്പിച്ച് കൂടുതല്&#x200d; ഉത്പാദനം നടത്തും . ഇതോടെ കൂടുതല്&#x200d; ഡോസ് വാക്‌സിന്&#x200d; രാജ്യത്ത് ലഭ്യമാകും. കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു ആയുധം വാക്‌സിന്&#x200d; മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-india-india-will-have-more-vaccines-amis-chief.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>18 വയസിന് മുകളിലുള്ളവര്&#x200d;ക്ക് വാക്‌സിന്&#x200d;;  രജിസ്‌ട്രേഷന്&#x200d; ഇന്ന് മുതല്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-vaccine-18.html</link>
					<comments>https://www.chandrikadaily.com/news-kerala-vaccine-18.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 15 May 2021 05:19:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[18+]]></category>
		<category><![CDATA[covid vaccine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=187328</guid>

					<description><![CDATA[മുന്&#x200d;ഗണന ലഭിക്കേണ്ടവര്&#x200d; ഇന്ന് മുതല്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്&#x200d; ചെയ്യണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതല്&#x200d; 44 വയസുവരെ പ്രായമുള്ള മുന്&#x200d;ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്&#x200d; തിങ്കളാഴ്ച മുതല്&#x200d; ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധരോഗമുള്ളവരെയാണ് ആദ്യ മുന്&#x200d;ഗണനാ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്&#x200d;ഗണന ലഭിക്കേണ്ടവര്&#x200d; ഇന്ന് മുതല്&#x200d; സംസ്ഥാന സര്&#x200d;ക്കാരിന്റെ വെബ്‌സൈറ്റിലൂടെ രജിസ്റ്റര്&#x200d; ചെയ്യണം.</p>
<p><strong>എങ്ങനെ രജിസ്റ്റര്&#x200d; ചെയ്യണം</strong></p>
<p>18 വയസിനും 44 വയസിനും ഇടയിലുള്ളവരുടെ രജിസ്‌ട്രേഷന്&#x200d; കോവിന്&#x200d; വെബ് സൈറ്റില്&#x200d; നേരത്തെ തുടങ്ങിയിരുന്നു. രജിസ്റ്റര്&#x200d; ചെയ്യാത്തവര്&#x200d; ആദ്യമായി www.covin.gov.in എന്ന വെബ്‌സൈറ്റില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുക. അതിന് ശേഷം മുന്&#x200d;ഗണന ലഭിക്കുന്നതിനായിcovid19.kerala.gov.in എന്ന വെബ്‌സൈറ്റില്&#x200d; പ്രവേശിക്കുക. തുടര്&#x200d;ന്ന് മൊബൈല്&#x200d; നമ്പര്&#x200d; നല്&#x200d;കുമ്പോള്&#x200d; ഒടിപി ലഭിക്കും. ഒടിപി നല്&#x200d;കുമ്പോള്&#x200d; വിവരങ്ങള്&#x200d; നല്&#x200d;കേണ്ട പേജ് വരും.<br />
ജില്ല, പേര്, ലിംഗം, ജനന വര്&#x200d;ഷം, ഏറ്റവും അടുത്ത വാക്‌സിനേഷന്&#x200d; കേന്ദ്രം, കോവിനില്&#x200d; രജിസ്റ്റര്&#x200d; ചെയ്യുമ്പോള്&#x200d; ലഭിച്ച റഫറന്&#x200d;സ് ഐഡി എന്നിവ നല്&#x200d;കണം. ഇതോടൊപ്പം അനുബന്ധ രോഗങ്ങള്&#x200d; വ്യക്തമാക്കുന്ന സര്&#x200d;ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. അനുബന്ധ രോഗങ്ങളുടെ പട്ടികയും രോഗസംബന്ധമായ സര്&#x200d;ട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യ വകുപ്പിന്റെ വൈബ് സൈറ്റില്&#x200d; ലഭ്യമാണ്. ഇത്രയും നല്&#x200d;കിയ ശേഷം സബ്മിറ്റ് നല്&#x200d;കണം.</p>
<p>നല്&#x200d;കിയ രേഖകള്&#x200d; ജില്ലാ തലത്തില്&#x200d; പരിശോധിച്ച ശേഷം അര്&#x200d;ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്&#x200d;ഗണനയും അനുസരിച്ച് വാക്‌സിനേഷന്&#x200d; കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും.<br />
വാക്‌സിനേഷന്&#x200d; കേന്ദ്രത്തില്&#x200d; എത്തുമ്പോള്&#x200d; അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്&#x200d; രേഖയോ, അനുബന്ധരോഗ സര്&#x200d;ട്ടിഫിക്കറ്റ് എന്നിവ കാണിക്കണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-vaccine-18.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
