<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cow in india &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cow-in-india/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 21 Oct 2019 06:16:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cow in india &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തെരുവ് പശുക്കള്&#x200d; മാംസഭുക്കുകളായി മാറിയെന്ന് ബിജെപി മന്ത്രി</title>
		<link>https://www.chandrikadaily.com/stray-cattle-have-turned-non-vegetarian-sent-for-treatment-says-bjp-cabinet-goa.html</link>
					<comments>https://www.chandrikadaily.com/stray-cattle-have-turned-non-vegetarian-sent-for-treatment-says-bjp-cabinet-goa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Oct 2019 06:09:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[cattle sluaghter]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[goa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142102</guid>

					<description><![CDATA[പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്&#x200d; മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്&#x200d; ലോബോ. മുന്&#x200d;പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്&#x200d; മാംസം തേടി അലയുകയാണെന്നും മന്ത്രി പറഞ്ഞു. നാര്&#x200d;ത്ത് ഗോവയിലെ അര്&#x200d;പ്പോറ ഗ്രാമത്തില്&#x200d; ഒരു ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു മന്ത്രി. കടല്&#x200d;ത്തീര ഗ്രാമങ്ങളായ കാലന്&#x200d;ഗ്യൂട്ട്, കാന്&#x200d;ഡോലിം എന്നിവിടങ്ങളില്&#x200d; വഴിതെറ്റിയ കന്നുകാലികള്&#x200d; &#8216;മാംസാഹാരികളായി&#8217; മാറി. തെരവ് മാലിന്യങ്ങളില്&#x200d; നിന്നും ലഭിക്കുന്ന മാംസ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് പശുക്കളുടെ പ്രിയപ്പെട്ട ഭക്ഷണം. ഇത്തരം [&#8230;]]]></description>
										<content:encoded><![CDATA[
<p>പനാജി: ഗോവയിലെ ബീച്ച് തീരങ്ങളിലും തെരുവുകളിലും അലയുന്ന പശുക്കള്&#x200d; മാംസഭുക്കുകളായി മാറിയെന്ന് ഗോവയിലെ മാലിന്യ സംസ്‌കരണ മന്ത്രി മൈക്കിള്&#x200d; ലോബോ. മുന്&#x200d;പ് സസ്യഭക്ഷണം മാത്രം കഴിച്ചിരുന്ന പശുക്കളെല്ലാം ഇപ്പോള്&#x200d; മാംസം തേടി അലയുകയാണെന്നും മന്ത്രി പറഞ്ഞു. നാര്&#x200d;ത്ത് ഗോവയിലെ അര്&#x200d;പ്പോറ ഗ്രാമത്തില്&#x200d; ഒരു ചടങ്ങില്&#x200d; സംസാരിക്കുകയായിരുന്നു മന്ത്രി.</p>



<p>കടല്&#x200d;ത്തീര ഗ്രാമങ്ങളായ കാലന്&#x200d;ഗ്യൂട്ട്, കാന്&#x200d;ഡോലിം എന്നിവിടങ്ങളില്&#x200d; വഴിതെറ്റിയ കന്നുകാലികള്&#x200d; &#8216;മാംസാഹാരികളായി&#8217; മാറി. തെരവ് മാലിന്യങ്ങളില്&#x200d; നിന്നും ലഭിക്കുന്ന മാംസ അവശിഷ്ടങ്ങളും വറുത്ത മത്സ്യവുമൊക്കെയാണ് പശുക്കളുടെ പ്രിയപ്പെട്ട ഭക്ഷണം. ഇത്തരം പശുക്കള്&#x200d; ഇപ്പോള്&#x200d; സസ്യഭക്ഷണം കഴിക്കാന്&#x200d; തയ്യാറായില്ല. ഇത്തരത്തില്&#x200d; അലഞ്ഞുനടക്കുന്ന പശുക്കള്&#x200d; റോഡില്&#x200d; അപകടങ്ങള്&#x200d; സൃഷ്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്്്, മന്ത്രി പറഞ്ഞു.</p>



<p>എന്നാല്&#x200d;, മാംസഭുക്കുകളായി മാറിയ കന്നുകാലികളെ തിരികെ സസ്യഭുക്കുകളാക്കി മാറ്റിയെടുക്കാന്&#x200d; മൃഗഡോക്ടര്&#x200d;മാരെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു. കാലന്&#x200d;ഗ്യൂട്ട് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന 76 പശുക്കളെ ചികിത്സക്കായി ഗോശാലയിലേയ്ക്ക് മാറ്റിപ്പാര്&#x200d;പ്പിച്ചതായും അഞ്ച് ദിവസത്തെ പഥ്യ ചികിത്സക്ക് ശേഷം മാത്രമേ ഇവയെ തിരിച്ച് സസ്യഭുക്കുകളാക്കുവാന്&#x200d; സാധിക്കൂ എന്നും മന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stray-cattle-have-turned-non-vegetarian-sent-for-treatment-says-bjp-cabinet-goa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്ര ബജറ്റ്; പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്&#x200d;.എസ്.എസ്</title>
		<link>https://www.chandrikadaily.com/rss-welcome-national-cow-protection-commission-in-budget.html</link>
					<comments>https://www.chandrikadaily.com/rss-welcome-national-cow-protection-commission-in-budget.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Feb 2019 14:33:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118110</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച ബജറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന്&#x200d; എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്&#x200d;എസ്എസ്. കൂടുതല്&#x200d; ജനിതക ഗുണമുള്ള കന്നുകാലി ഇനങ്ങളെ ഉത്പാദിപ്പിക്കാനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗ് മികച്ച പദ്ധതിയാണെന്ന് ആര്&#x200d;എസ്എസ് ഗോ സേവാ പ്രമുഖ് അജിത് മഹാപത്ര പറഞ്ഞു. പശുവിനായി ദേശീയ കമ്മീഷനെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്&#x200d; നാടന്&#x200d; പശുക്കളെയാണോ ഉദ്ദേശിച്ചതെന്ന കാര്യത്തില്&#x200d; വ്യക്തതയുണ്ടാകണം. ദേശീയ കമ്മീഷനെക്കുറിച്ച് കൂടുതല്&#x200d; കാര്യങ്ങള്&#x200d; പുറത്ത് വന്നിട്ടില്ലെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: കേന്ദ്ര സര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ച ബജറ്റില്&#x200d; ഉള്&#x200d;പ്പെടുത്തിയ ദേശീയ ഗോ സുരക്ഷാ കമ്മീഷന്&#x200d; എന്ന പശു സുരക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ആര്&#x200d;എസ്എസ്. കൂടുതല്&#x200d; ജനിതക ഗുണമുള്ള കന്നുകാലി ഇനങ്ങളെ ഉത്പാദിപ്പിക്കാനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗ്  മികച്ച പദ്ധതിയാണെന്ന് ആര്&#x200d;എസ്എസ് ഗോ സേവാ പ്രമുഖ് അജിത് മഹാപത്ര പറഞ്ഞു. </p>



<p>പശുവിനായി ദേശീയ കമ്മീഷനെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാല്&#x200d; നാടന്&#x200d; പശുക്കളെയാണോ ഉദ്ദേശിച്ചതെന്ന കാര്യത്തില്&#x200d; വ്യക്തതയുണ്ടാകണം. ദേശീയ കമ്മീഷനെക്കുറിച്ച് കൂടുതല്&#x200d; കാര്യങ്ങള്&#x200d; പുറത്ത് വന്നിട്ടില്ലെങ്കിലും പശുക്കളുടെ പ്രാധാന്യത്തെയും സുരക്ഷയെയും  ലക്ഷ്യമാക്കി ഒരു ഏജന്&#x200d;സി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മഹാപത്ര വ്യക്തമാക്കി. ഗ്രാമങ്ങളുടെ വികസനത്തിലും കൃഷിയിലും പശുക്കള്&#x200d;ക്ക് പ്രാധാന്യമുണ്ട്. പാല്&#x200d;, നെയ്യ്, വെണ്ണ, ചാണകം, മൂത്രം എന്നിവ നല്&#x200d;കുന്നു. കര്&#x200d;ഷകര്&#x200d;ക്ക് ഏറെ ഉപകാരപ്രദമായ ഉത്പന്നങ്ങളാണിവ എന്നും മഹാപത്ര വിശദീകരിച്ചു.</p>



<p>മോഹന്&#x200d; ഭഗവത്, ആര്&#x200d; എസ് സുദര്&#x200d;ശന്&#x200d; എന്നീ നേതാക്കള്&#x200d; പശുസംരക്ഷണത്തിനായി അഭിപ്രായങ്ങള്&#x200d; പറഞ്ഞിട്ടുണ്ട്. പശുസംരക്ഷണത്തെക്കുറിച്ച് കര്&#x200d;ഷകര്&#x200d;ക്ക് ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. ഒരു ഗ്രാമത്തിലെ അഞ്ച് ശതമാനം ആളുകളെങ്കിലും വീടുകളില്&#x200d; പശുക്കളെ വളര്&#x200d;ത്തണം. ഈ വര്&#x200d;ഷം ആര്&#x200d;എസ് എസിന്റെ ഗോസേവാ സെല്&#x200d; ചാണകത്തിന്റെയും പശുമൂത്രത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ജനങ്ങളില്&#x200d; അവബോധം സൃഷ്ടിക്കുന്നതിനായി ക്ഷേത്രങ്ങളും മഠങ്ങളും സന്ദര്&#x200d;ശിച്ചിരുന്നു. ഗോ ജപ മഹായാഗവും നടത്തിയിരുന്നതായി അജിത് മഹാപത്ര വ്യക്തമാക്കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-welcome-national-cow-protection-commission-in-budget.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി നേതാവിന്റെ ഗോശാലയില്‍  ഭക്ഷണം കിട്ടാതെ പശുക്കള്‍ക്ക് കൂട്ടമരണം</title>
		<link>https://www.chandrikadaily.com/200-cows-die-of-starvation-at-a-shelter-run-by-bjp-leader-in-chhattisgarh.html</link>
					<comments>https://www.chandrikadaily.com/200-cows-die-of-starvation-at-a-shelter-run-by-bjp-leader-in-chhattisgarh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Aug 2017 14:08:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[Cow attack]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40756</guid>

					<description><![CDATA[റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്. അതേസമയം 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്. എന്നാല്‍ ബിജെപി നേതാവിനെതിരെ ആരോപണവുമായി സമീപവാസികള്‍ എത്തി. ഗോശാലായിലെ 200ല്‍ അധികം പശുക്കള്‍ ചത്തതായും ഭക്ഷണവും മരുന്നും ലഭിക്കാത്തതാണ് കൂട്ടമരണത്തിന് കാരണമെന്നും സമീപവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഗോശാലയ്ക്കു [&#8230;]]]></description>
										<content:encoded><![CDATA[<p>റായ്പുര്&#x200d;: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്&#x200d; ഭക്ഷണം കിട്ടാതെ 200 പശുക്കള്&#x200d; ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്&#x200d; പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം.</p>
<p>ബിജെപി നേതാവ് ഹരീഷ് വര്&#x200d;മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്. അതേസമയം 27 പശുക്കള്&#x200d; മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്.<br />
എന്നാല്&#x200d; ബിജെപി നേതാവിനെതിരെ ആരോപണവുമായി സമീപവാസികള്&#x200d; എത്തി. ഗോശാലായിലെ 200ല്&#x200d; അധികം പശുക്കള്&#x200d; ചത്തതായും ഭക്ഷണവും മരുന്നും ലഭിക്കാത്തതാണ് കൂട്ടമരണത്തിന് കാരണമെന്നും സമീപവാസികള്&#x200d; ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്&#x200d; ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്&#x200d; പ്രവര്&#x200d;ത്തിച്ചതായും ഗ്രാമവാസികള്&#x200d; മാധ്യമങ്ങളെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/200-cows-die-of-starvation-at-a-shelter-run-by-bjp-leader-in-chhattisgarh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം</title>
		<link>https://www.chandrikadaily.com/cow-vigilantes-assault-three-muslim-men-in-bihar-on-suspicion-of-carrying-beef.html</link>
					<comments>https://www.chandrikadaily.com/cow-vigilantes-assault-three-muslim-men-in-bihar-on-suspicion-of-carrying-beef.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Aug 2017 15:44:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[cow vigilants attack]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38649</guid>

					<description><![CDATA[പട്‌ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദേശീയപാത 84 വഴി വരികയായിരുന്ന ട്രക്ക് ബക്‌സറില്‍ തടഞ്ഞു നിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കെട്ടിയിട്ട ശേഷം വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമകികളെ പിടികൂടുന്നതിനു പകരം മര്‍ദ്ദനമേറ്റവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന/ഭോപ്പാല്&#x200d;: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്&#x200d; ക്രൂരമായി തല്ലിച്ചതച്ചു. മര്&#x200d;ദ്ദനത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്&#x200d; ജില്ലയില്&#x200d; ഇന്നലെ നടന്ന സംഭവത്തില്&#x200d; മൂന്നു യുവാക്കള്&#x200d;ക്കാണ് മര്&#x200d;ദ്ദനമേറ്റത്. ദേശീയപാത 84 വഴി വരികയായിരുന്ന ട്രക്ക് ബക്‌സറില്&#x200d; തടഞ്ഞു നിര്&#x200d;ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കെട്ടിയിട്ട ശേഷം വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമകികളെ പിടികൂടുന്നതിനു പകരം മര്&#x200d;ദ്ദനമേറ്റവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബി.ജെ.പി-ജെ.ഡി.യു സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിനു പിന്നാലെയാണ് ബിഹാറില്&#x200d; പശുഭീകരര്&#x200d; അഴിഞ്ഞാട്ടം തുടങ്ങിയത്.</p>
<p>മധ്യപ്രദേശില്&#x200d; ബെതുല്&#x200d; ജില്ലയിലെ ദുലാരിയ ഗ്രാമത്തില്&#x200d; നാലു യുവാക്കളും മര്&#x200d;ദ്ദനത്തിനിരയായി. ഇവിടെയും മര്&#x200d;ദ്ദനമേറ്റ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ഇന്നലെയാണ് പുറത്തുവന്നത്. യുവാക്കളുടെ കൈകള്&#x200d; പിന്നില്&#x200d; കെട്ടിയ ശേഷം വടികൊണ്ടും കമ്പികൊണ്ടും തല്ലിച്ചതക്കുകയായിരുന്നു. ഈസമയം ഒരു പൊലീസുകാരന്&#x200d; സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല. മര്&#x200d;ദ്ദനമേറ്റ യുവാക്കള്&#x200d; സമീപ ജില്ലയായ രഹട്ഗാവില്&#x200d; നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരിപ്പോള്&#x200d; റിമാന്റിലാണ്. ആക്രമികള്&#x200d;ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവര്&#x200d; ഒളിവിലാണെന്നുമാണ് പൊലീസ് ഭാഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-vigilantes-assault-three-muslim-men-in-bihar-on-suspicion-of-carrying-beef.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട്  യോജിക്കാനാവില്ല: സാദിഖലി തങ്ങള്‍</title>
		<link>https://www.chandrikadaily.com/sadikali-shihab-thangal-speech-tvm.html</link>
					<comments>https://www.chandrikadaily.com/sadikali-shihab-thangal-speech-tvm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jul 2017 19:39:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35233</guid>

					<description><![CDATA[തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്‌ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് പഠിക്കാത്തതാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ പോരായ്മ. അദ്ദേഹം മറ്റ് രാജ്യങ്ങളില്‍ സഞ്ചരിച്ച് അവരുടെ സംസ്‌കാരം പഠിച്ച് സ്വന്തമായി പേരെടുക്കാന്‍ ശ്രമിക്കുകയാണ്. ഭരണഘടനക്ക് അതീതനായി പ്രവര്‍ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഭരണഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ദലിത്- ന്യൂനപക്ഷ വേട്ടയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മതത്തെ കച്ചവടച്ചരക്കാക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും മതേതരത്വത്തിനും സമാധാനത്തിനും വേണ്ടിയുള്ള പോരാട്ടപാതയിലാണ് മുസ്‌ലിംലീഗെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>സ്വന്തം രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് പഠിക്കാത്തതാണ് നരേന്ദ്രമോദിയുടെ ഏറ്റവും വലിയ പോരായ്മ. അദ്ദേഹം മറ്റ് രാജ്യങ്ങളില്&#x200d; സഞ്ചരിച്ച് അവരുടെ സംസ്‌കാരം പഠിച്ച് സ്വന്തമായി പേരെടുക്കാന്&#x200d; ശ്രമിക്കുകയാണ്. ഭരണഘടനക്ക് അതീതനായി പ്രവര്&#x200d;ത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഭരണഘടനക്കുള്ളില്&#x200d; നിന്ന് പ്രവര്&#x200d;ത്തിക്കുകയാണ് വേണ്ടത്. ദലിത്- ന്യൂനപക്ഷ വേട്ടയില്&#x200d; ആഹ്ലാദം കൊള്ളുന്ന ഭരണകൂട വിഭാഗീയതക്കെതിരെ രാജ്യത്തെ സമാധാന കാംക്ഷികള്&#x200d; സംഘടിക്കുകയാണ്. ആഹാരത്തിന്റെ കാര്യത്തിലും ഫാസിസം കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല.<br />
ബ്രീട്ടീഷുകാര്&#x200d; ഇന്ത്യയെ ഭൂമിശാസ്ത്രപരമായാണ് വെട്ടിമുറിച്ചത്. എന്നാലിപ്പോള്&#x200d; ശാരീരികമായി വെട്ടിമുറിക്കുകയാണ്. രാജ്യം ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നീങ്ങുമ്പോള്&#x200d; മുസ്‌ലിം ലീഗും രാജ്യത്തെ മതേതരകക്ഷികളും ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ട ഘട്ടമാണിത്. അതിന് തുടക്കമെന്ന നിലയിലാണ് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമമെന്നും അദ്ദേഹം പറഞ്ഞു.<br />
മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, ലത്തിന്&#x200d; അതിരൂപതാ ആര്&#x200d;ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം, ശശിതരൂര്&#x200d; എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.പി.എം.എസ് വര്&#x200d;ക്കിംഗ് പ്രസിഡന്റ് ടി.എ വേണു, കവി മുരുകന്&#x200d; കാട്ടാക്കട, പി.കെ ഫിറോസ്, ഇസ്ഹാഖ് കുരുക്കള്&#x200d;, ബീമാപള്ളി റഷീദ്, തോന്നക്കല്&#x200d; ജമാല്&#x200d;, എ. യൂനിസ് കുഞ്ഞ് തുടങ്ങിയവര്&#x200d; പ്രസംഗിച്ചു. പുളിമൂട് ജംഗ്ഷനില്&#x200d; നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തില്&#x200d; നൂറുകണക്കിന് മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; അണിനിരന്നു. തലസ്ഥാനത്തെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി. രാജ്യത്തൊട്ടാകെ ദലിതുകളും ന്യൂനപക്ഷങ്ങളും അകാരണമായി വേട്ടയാടപ്പെടുന്നതിന്റെ ഫാസിസ്റ്റ് രാഷ്ട്രീയമുഖം തുറന്നുകാട്ടിയാണ് നേതാക്കള്&#x200d; സദസിനെ അഭിസംബോധന ചെയ്തത്. രാജ്യത്തെ മര്&#x200d;ദ്ദിത ജനതയോടൊപ്പം നില്&#x200d;ക്കാന്&#x200d; മുന്നിട്ടിറങ്ങുന്ന പ്രസ്ഥാനങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കാന്&#x200d; മുസ്‌ലിം ലീഗ് മുന്&#x200d;നിരയിലുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി സ്വാഗത പ്രസംഗത്തില്&#x200d; പറഞ്ഞത് സദസ് കൈയ്യടിയോടെയാണ് സ്വീകരിച്ചത്. വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്&#x200d; ദലിത്-ന്യൂനപക്ഷ വിഭാഗങ്ങള്&#x200d;ക്കെതിരായ ഫാസിസ്റ്റ് രാഷ്ട്രീയം വിശദമായി ചര്&#x200d;ച്ച ചെയ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikali-shihab-thangal-speech-tvm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത്  അരക്ഷിതാവസ്ഥ  വളരുന്നു:  കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/its-unconditianal-in-india-pk-kunjalikutty.html</link>
					<comments>https://www.chandrikadaily.com/its-unconditianal-in-india-pk-kunjalikutty.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jul 2017 19:33:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35229</guid>

					<description><![CDATA[തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്‍ പശുവിനെയും കാളയെയും വളര്‍ത്താന്‍ ജനം മടിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം വന്‍കിട കുത്തകള്‍ക്ക് വേണ്ടിയുള്ളതാണ്. മതേതര ഇന്ത്യ എന്ന മഹത്തായ രാഷ്ട്രീയ അടിത്തറയായിരുന്നു നമ്മുടെ കരുത്ത്. എന്നാല്‍ അതിനുമേല്‍ വംശീയമായ ആക്രമണങ്ങളുടെ തീപ്പൊരിയാണ് ഫാസിസ്റ്റുകള്‍ കോരിയിടുന്നത്. ഈ തീപ്പൊരി അവര്‍ക്കുതന്നെ വിനയായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: രാജ്യത്ത് അരക്ഷിതാവസ്ഥ വളര്&#x200d;ന്നുകൊണ്ടിരിക്കുകയാണെന്നും ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്&#x200d;ക്ക് രാജ്യത്ത് ജീവിക്കാന്&#x200d; കഴിയാത്ത സാഹചര്യമാണുള്ളതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പശുവിനെ കാട്ടി ഭീഷണിപ്പെടുത്തി, ഒടുവില്&#x200d; പശുവിനെയും കാളയെയും വളര്&#x200d;ത്താന്&#x200d; ജനം മടിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്&#x200d; നീങ്ങുകയാണ്. നരേന്ദ്രമോദി സര്&#x200d;ക്കാരിന്റെ നയം വന്&#x200d;കിട കുത്തകള്&#x200d;ക്ക് വേണ്ടിയുള്ളതാണ്. മതേതര ഇന്ത്യ എന്ന മഹത്തായ രാഷ്ട്രീയ അടിത്തറയായിരുന്നു നമ്മുടെ കരുത്ത്. എന്നാല്&#x200d; അതിനുമേല്&#x200d; വംശീയമായ ആക്രമണങ്ങളുടെ തീപ്പൊരിയാണ് ഫാസിസ്റ്റുകള്&#x200d; കോരിയിടുന്നത്. ഈ തീപ്പൊരി അവര്&#x200d;ക്കുതന്നെ വിനയായി ഭവിക്കുന്ന സ്ഥിതിയുണ്ടാകും. മതേതരത്വത്തിന് വെല്ലുവിളി ഉയര്&#x200d;ന്ന ഘട്ടങ്ങളിലെല്ലാം മുസ്‌ലിം ലീഗ് സമാധാനത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അടിസ്ഥാനപരമായി രാജ്യത്തിനാവശ്യം സമാധാനമാണ്. സൈ്വരജീവിതം നയിക്കാനുള്ള അവകാശം നിഷേധിക്കപ്പെടരുത്. രാഷ്ട്രീയത്തില്&#x200d; ഉയര്&#x200d;ച്ചതാഴ്ചകളുണ്ടാകാം. എന്നാല്&#x200d; ഭിന്നിപ്പിന്റെ രാഷ്ട്രീയം ആര്&#x200d;ക്കും യോജിച്ചതല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-unconditianal-in-india-pk-kunjalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിനെ  &#8216;പൊളിറ്റിക്കല്‍ കൗ&#8217;  ആക്കി ഫാസിസ്റ്റ്  അജണ്ട: ഇ.ടി</title>
		<link>https://www.chandrikadaily.com/cow-issue-in-india-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/cow-issue-in-india-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Jul 2017 19:20:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[cow slaghter]]></category>
		<category><![CDATA[ET Basheer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35224</guid>

					<description><![CDATA[തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഗോമാംസത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയായി ലോകജനതയുടെ മുന്നില്‍ ശിരസുയര്‍ത്തി നിന്ന ഇന്ത്യ ഇന്ന് വളരെ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. പശുവിനെ &#8216;പൊളിറ്റിക്കല്‍ കൗ&#8217; ആക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണ്. അതിനുവേണ്ടിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പശുവിനെ രാഷ്ട്രീയായുധമാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി. ഗോമാംസത്തിന്റെ പേരില്&#x200d; നടക്കുന്ന അരുതായ്മകള്&#x200d;ക്കെതിരെ മതേതരകക്ഷികളും സമാധാനകാംക്ഷികളും ഒരു മനസോടെ പ്രവര്&#x200d;ത്തിക്കേണ്ടിയിരിക്കുന്നു. നാം എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് ഫാസിസമാണ്.<br />
ന്യൂനപക്ഷങ്ങള്&#x200d;ക്കും ദലിതര്&#x200d;ക്കുമെതിരെ ഏറ്റവും കൂടുതല്&#x200d; അതിക്രമം നടക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. മതേതരത്വത്തിന്റെ ഉത്തമ മാതൃകയായി ലോകജനതയുടെ മുന്നില്&#x200d; ശിരസുയര്&#x200d;ത്തി നിന്ന ഇന്ത്യ ഇന്ന് വളരെ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. ദലിതുകളും ന്യൂനപക്ഷങ്ങളും കൊല്ലപ്പെടുന്നു. പശുവിനെ &#8216;പൊളിറ്റിക്കല്&#x200d; കൗ&#8217; ആക്കി ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കുകയാണ്. അതിനുവേണ്ടിയാണ് ബീഫ് നിരോധനം കൊണ്ടുവന്നത്. ഇത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന നയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cow-issue-in-india-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോവാദി താണ്ഡവം കേരളത്തില്‍ വേണ്ട</title>
		<link>https://www.chandrikadaily.com/there-is-no-way-in-kerala-about-cow-and-cattle-control-2017-may-23.html</link>
					<comments>https://www.chandrikadaily.com/there-is-no-way-in-kerala-about-cow-and-cattle-control-2017-may-23.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 20:21:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30972</guid>

					<description><![CDATA[മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്‍ 2017 എന്നപേരില്‍ കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം കന്നുകാലികളുടെ വില്‍പന തടസ്സപ്പെടുന്നതായ വാര്‍ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്‍ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്‍ വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്‍ വഴി കന്നുകാലിച്ചന്തയില്‍ പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്‍പന നടത്തുന്നത് കാര്‍ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്‍പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്‍പന [&#8230;]]]></description>
										<content:encoded><![CDATA[<p>മൃഗങ്ങളോടുള്ള ക്രൂരത തടയല്&#x200d; (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) ചട്ടങ്ങള്&#x200d; 2017 എന്നപേരില്&#x200d; കേന്ദ്രപരിസ്ഥിതിമന്ത്രായലം മെയ് ഇരുപത്തിമൂന്നിന് പുറപ്പെടുവിച്ച ഗസറ്റ്‌വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്&#x200d; രാജ്യത്താകമാനം കന്നുകാലികളുടെ വില്&#x200d;പന തടസ്സപ്പെടുന്നതായ വാര്&#x200d;ത്തകളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഒരുലക്ഷംകോടിയോളം രൂപയുടെ വ്യാപാരംവഴി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാര്&#x200d;ഗത്തിലേക്കാണ് മോദി ഭരണകൂടം കള്ളിമുള്ളുകള്&#x200d; വലിച്ചിട്ടിരിക്കുന്നത്. 1960ലെ മൃഗപീഡനനിരോധനനിയമത്തിന്റെ ചുവടുപിടിച്ച് കൊണ്ടുവന്ന ചട്ടങ്ങള്&#x200d; വഴി കന്നുകാലിച്ചന്തയില്&#x200d; പോത്ത്, എരുമ, കാള, പശു, ഒട്ടകം എന്നിവയുടെ വില്&#x200d;പന നടത്തുന്നത് കാര്&#x200d;ഷികാവശ്യത്തിന് വേണ്ടിമാത്രമാണെന്നാണ് കല്&#x200d;പിക്കുന്നത്. കശാപ്പിനായാണ് രാജ്യത്തെ കന്നുകാലിച്ചന്തകള്&#x200d; മുഖ്യമായും പ്രവര്&#x200d;ത്തിക്കുന്നതെന്നിരിക്കെ കന്നുകാലിവില്&#x200d;പന കുറയില്ലെന്നുപറയുന്നവരുടെ വായടപ്പിക്കുന്നതാണ് അവരുടെതന്നെ ശക്തികള്&#x200d; പാലക്കാട്ട് കഴിഞ്ഞരാത്രി അഴിച്ചുവിട്ട കാലിക്കടത്തുതടയല്&#x200d; നടപടി. ഭരണഘടനയുടെ നാല്&#x200d;പത്തെട്ടാംവകുപ്പിലെ സ്റ്റേറ്റ് ലിസ്റ്റില്&#x200d;പെടുന്നതാണ് കന്നുകാലികളുടെ പരിചരണം, സംരക്ഷണം, വില്&#x200d;പന, രോഗനിയന്ത്രണം തുടങ്ങിയവ എന്നിരിക്കെ കാലികളുടെ വില്&#x200d;പനക്കാര്യത്തില്&#x200d; കേന്ദ്രത്തിന്റെ ഇടപെടല്&#x200d; നിയമപരമായ പ്രശ്‌നങ്ങള്&#x200d; സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാള്&#x200d;, കര്&#x200d;ണാടക തുടങ്ങിയ സംസ്ഥാനമുഖ്യമന്ത്രിമാര്&#x200d; വിജ്ഞാപനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കേരളംഒരുപടി കൂടികടന്ന് പ്രത്യേകനിയമസഭാ സമ്മേളനംവിളിക്കാനും വേണ്ടിവന്നാല്&#x200d; നിയമനിര്&#x200d;മാണത്തിനും ഒരുങ്ങുന്നുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇതിനിടെയാണ് തമിഴ്‌നാട് -പാലക്കാട് അതിര്&#x200d;ത്തിയിലെ വേലന്താവളത്ത് ഹിന്ദുമുന്നണിപ്രവര്&#x200d;ത്തകര്&#x200d; പത്തോളം കന്നുകാലി ലോറികള്&#x200d; ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയും തടയുകയും തിരിച്ചയക്കുകയും ചെയ്തിരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കിയില്ലെങ്കില്&#x200d; സ്വയം കയ്യിലെടുക്കുമെന്നാണ് ഇക്കൂട്ടര്&#x200d; പറഞ്ഞുവെക്കുന്നത്.</p>
<p>പതിനഞ്ചുലക്ഷം കന്നുകാലികള്&#x200d; പ്രതിവര്&#x200d;ഷം കേരളത്തിലേക്ക് വരുന്നുണ്ട്. തെക്കന്&#x200d;സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്&#x200d;ണാടക, ആ്്ന്ധ്രപ്രദേശ്. തെലുങ്കാന, ഒഡീഷ എന്നിവിടങ്ങളില്&#x200d; നിന്നാണ് ഇവയെത്തുന്നത്. രണ്ടരലക്ഷം ടണ്&#x200d; മാട്ടിറച്ചി കേരളത്തില്&#x200d; പ്രതിവര്&#x200d;ഷം വിറ്റഴിക്കുന്നുവെന്നും ഇതിന് 6552 കോടി രൂപവിലവരുമെന്നും മുഖ്യമന്ത്രിതന്നെ പറയുന്നു. കേരളത്തില്&#x200d; ഈ മേഖലയില്&#x200d; പണിയെടുക്കുന്നവരുടെ എണ്ണം പതിനഞ്ചുലക്ഷത്തോളമാണ്. ഇതിനുപുറമെയാണ് ഹോട്ടലുകളിലും മറ്റുമുള്ളവര്&#x200d;. കഴിഞ്ഞ 27ന് കുഴല്&#x200d;മന്ദത്തും ജൂണ്&#x200d;ഒന്നിന് വാണിയംകുളത്തും നടന്ന പതിവുകാലിച്ചന്തകളില്&#x200d; കാലികളുടെ വന്&#x200d;കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. എഴുപത് ലോഡുകള്&#x200d; വരുന്നിടത്ത് വാണിയംകുളത്ത് എത്തിയത് പതിനെട്ട് ലോഡാണ്. കച്ചവടമാകട്ടെ ഒന്നരക്കോടിയില്&#x200d; നിന്ന് പതിനഞ്ചുലക്ഷമായി. നൂറ്റാണ്ടുകള്&#x200d; പഴക്കമുള്ള ചന്ത നിര്&#x200d;ത്താനൊരുങ്ങുകയാണ് കരാറുകാര്&#x200d;. പാലക്കാട് ജില്ലയിലെ പത്തോളം കാലിച്ചന്തകളിലായി പ്രതിവാരം നാല്&#x200d;പതുകോടി രൂപയുടെ കാലിക്കച്ചവടമാണ് നടക്കുന്നത്. ഇത് പൊടുന്നനെ ഇടിഞ്ഞത് വ്യാപാരികളെയും ഹോട്ടലുകാരെയും ഇടനിലക്കാരെയും ദുരിതത്തിലാക്കിയിരിക്കയാണ്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ കാലിച്ചന്തയായ പൊള്ളാച്ചിയില്&#x200d; മലയാളികളടക്കം ആയിരക്കണക്കിന് വ്യാപാരികളാണ് ആഴ്ചയില്&#x200d; എത്തുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം അവന്റെ ആരോഗ്യത്തിന്റെ മുഖ്യഘടകങ്ങളിലൊന്നാണ് കാളയുടെയും പോത്തിന്റെയും എരുമയുടെയും മറ്റും ഇറച്ചി. പശുക്കളെ സാധാരണയായി ആരും കശാപ്പിന് നല്&#x200d;കാറില്ലെന്നുമാത്രമല്ല, അവയെ പാലിനുവേണ്ടിയാണ് പ്രധാനമായും വളര്&#x200d;ത്തുന്നത്. അതേസമയം കറവവറ്റിയാല്&#x200d; പതിനായിരം രൂപയിലധികം കിട്ടുമെന്നതിനാല്&#x200d; കാലിവളര്&#x200d;ത്തലിലെ നഷ്ടം ഇതുകൊണ്ടാണ് കര്&#x200d;ഷകര്&#x200d; നികത്തുന്നത്. ഇതിനിടയിലാണ് കാലികളുടെ വരവ് തടഞ്ഞുകൊണ്ട് സംഘപരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; കാലിക്കടത്ത് തടയുന്നത്. കഴിഞ്ഞവര്&#x200d;ഷം കോയമ്പത്തൂരിലും മറ്റും പീഡനത്തിന്റെ പേരില്&#x200d; ഇതേ ശക്തികള്&#x200d; കാലിക്കടത്ത് തടഞ്ഞതിനാല്&#x200d; കോടികളുടെ കച്ചവടമാണ് മുടങ്ങിയത്. ഇത്തവണയും സമാനമായ സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്. കര്&#x200d;ഷകര്&#x200d; കാലികളെ ഭാവി ഭയന്ന് വിറ്റുതീര്&#x200d;ക്കാനും ശ്രമിക്കുന്നതായാണ് വിവരം. ഇങ്ങനെ പോയാല്&#x200d; കാലികളും കാലിച്ചന്തകളും നാട്ടിലില്ലാതെയാകും. ഇതിലൂടെ വരുമാനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് പാവങ്ങളുടെയും സാധാരണക്കാരുടെയും ജീവിതം വഴിമുട്ടുകയും അവരുടെ കുടുംബങ്ങള്&#x200d; പട്ടിണിയിലാകുകയും ചെയ്യും. ഇപ്പോള്&#x200d;തന്നെ ബീഫിന്റെ വില 250ല്&#x200d; നിന്ന് 300 രൂപവരെയെത്തിക്കഴിഞ്ഞു. നൂറില്&#x200d;താഴെയുണ്ടായിരുന്ന കോഴിവിലയും അമ്പതുശതമാനം വര്&#x200d;ധിച്ചു.<br />
ദളിതര്&#x200d;, മുസ്്‌ലിംകള്&#x200d; എന്നിവരാണ് പ്രധാനമായും ഈ രംഗത്ത് കച്ചവടത്തിലേര്&#x200d;പ്പെട്ടിരിക്കുന്നത്. ഇവര്&#x200d;ക്കുനേരെ നിലവില്&#x200d;തന്നെ കാവിശക്തികള്&#x200d; മര്&#x200d;ദനവും കൊലപാതകവുമൊക്കെയായി രംഗത്തുണ്ട്. ഇന്ത്യയില്&#x200d; ബീഫ് കയറ്റുമതി ചെയ്യുന്നത് മുപ്പതിനായിരം കോടിക്കുമുകളിലാണ്. അല്&#x200d;കബീര്&#x200d; പോലുള്ള കയറ്റുമതിസ്ഥാപനങ്ങള്&#x200d;ക്കുചുക്കാന്&#x200d;പിടിക്കുന്നതാകട്ടെ ബി.ജെ.പി നേതാക്കളും. രാജ്യത്ത് മാസം ഭക്ഷിക്കുന്നവര്&#x200d; 71 ശതമാനമാണ്. ഇവരെയാണ് സര്&#x200d;ക്കാരും സംഘ്പരിവാരവും ചേര്&#x200d;ന്ന് അച്ചടക്കം അടിച്ചേല്&#x200d;പിക്കുന്നത്. ഹിന്ദുമതത്തെ കൂട്ടുപിടിച്ച് പശുവിനെ ഗോമാതാവാക്കിയാണ് സംഘശക്തികള്&#x200d; ഇതുചെയ്യുന്നതെങ്കില്&#x200d; മനുഷ്യരെ പച്ചക്കുകൊല്ലുന്നവരാണ് ഇതേ കാലിസംരക്ഷകരെന്നതാണ് ഏറെ വൈരുധ്യം. മുഹമ്മദ് അഖ്‌ലാഖ്, പെഹ്്‌ലൂഖാന്&#x200d; തുടങ്ങി എത്രപേരെയാണ് ഇക്കൂട്ടര്&#x200d; ഗോസംരക്ഷണത്തിന്റെ മറവില്&#x200d; തല്ലിക്കൊന്നത്. പെരുന്നാള്&#x200d; ദിനത്തില്&#x200d; ബിരിയാണിയിലെ ഇറച്ചി തിരഞ്ഞ് മുസ്‌ലിം കുടുംബങ്ങളെ പട്ടിണിക്കിട്ടവരാണിവര്&#x200d;. ആര്&#x200d;.എസ്.എസ് നാഗ്പൂരിലെടുത്ത ഗോസംരക്ഷണ തീരുമാനമാണിതെന്ന് ഏതുകുട്ടിക്കും മനസ്സിലാകുന്നതാണ്. അതിന് ഒരു ജനാധിപത്യസര്&#x200d;ക്കാര്&#x200d; മൃഗീയഭൂരിപക്ഷം ഉപയോഗിച്ച് നിന്നുകൊടുക്കുന്നുവെന്ന് മാത്രമേയുള്ളൂ.<br />
ഹിന്ദുമുന്നണിക്കാര്&#x200d; ചെയതതുപോലുള്ള കാലിക്കടത്ത് തടയല്&#x200d; വരുംനാളുകളില്&#x200d; തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പ്രസ്താവനകളും യോഗവും എന്നതിലുപരി വടക്കേഇന്ത്യയുടെ അവസ്ഥയിലേക്ക് കാര്യങ്ങള്&#x200d; ചെന്നെത്താതിരിക്കാന്&#x200d; കേരളസര്&#x200d;ക്കാര്&#x200d; കര്&#x200d;ശനജാഗ്രതപാലിക്കണം. കാലിച്ചന്തകളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയും അവിടെ മുന്&#x200d;കാലത്തെപോലെ കച്ചവടം ഉറപ്പുവരുത്തുകയും ചെയ്യാന്&#x200d; പൊലീസും ജില്ലാ ഭരണകൂടങ്ങളും സഹായം നല്&#x200d;കണം. പുറത്ത് പച്ചക്കറിയിസം പറയുകയും അകത്ത് ഇറച്ചിക്കറി വിളമ്പുകയും ചെയ്യുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയഅജണ്ടക്ക് അരുനിന്നുകൊടുക്കലാകരുത് സര്&#x200d;ക്കാരിന്റെ ജോലി. നോട്ടുനിരോധനം പോലെ മറ്റൊരു മണ്ടത്തരമായി മാറുംമുമ്പ് ഹിന്ദുത്വവര്&#x200d;ഗീയതയുടെ കുല്&#x200d;സിതനീക്കത്തിനെതിരെ അതിശക്തമായ നടപടികളാണ് സംസ്ഥാനസര്&#x200d;ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-way-in-kerala-about-cow-and-cattle-control-2017-may-23.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്ത് ബീഫ് നിരോധിക്കില്ല: അമിത് ഷാ</title>
		<link>https://www.chandrikadaily.com/no-beif-ban-india-president-of-all-india-bjp-amitshah-in-kerala.html</link>
					<comments>https://www.chandrikadaily.com/no-beif-ban-india-president-of-all-india-bjp-amitshah-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 02 Jun 2017 17:35:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30943</guid>

					<description><![CDATA[കൊച്ചി: ബോര്‍ഡ്,കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന എന്‍.ഡി.എ ഘടക കക്ഷികളുടെ പരാതികള്‍ക്ക് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല. സ്ഥാനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്‍ അമിത് ഷായെ ബോധിപ്പിച്ച ഘടക കക്ഷി നേതാക്കള്‍ ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കളും അണികളും ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. ഒന്നുകില്‍ തരും അല്ലെങ്കില്‍ ഇല്ല എന്നു തീര്‍ത്തു പറയുക അതല്ലാതെ വാഗ്ദാനങ്ങളില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ബോര്&#x200d;ഡ്,കോര്&#x200d;പറേഷന്&#x200d; സ്ഥാനങ്ങള്&#x200d; സംബന്ധിച്ച് സംസ്ഥാന എന്&#x200d;.ഡി.എ ഘടക കക്ഷികളുടെ പരാതികള്&#x200d;ക്ക് അമിത് ഷായുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല.</p>
<p>സ്ഥാനങ്ങള്&#x200d; ലഭിക്കാന്&#x200d; താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്&#x200d; അമിത് ഷായെ ബോധിപ്പിച്ച ഘടക കക്ഷി നേതാക്കള്&#x200d; ഇനിയും ഇത് നീട്ടിക്കൊണ്ടുപോകുന്നതില്&#x200d; അര്&#x200d;ഥമില്ലെന്നും ബോര്&#x200d;ഡ് കോര്&#x200d;പറേഷന്&#x200d; സ്ഥാനങ്ങള്&#x200d; ലഭിക്കുന്നത് സംബന്ധിച്ച് പാര്&#x200d;ട്ടി യോഗങ്ങളില്&#x200d; നേതാക്കളും അണികളും ചോദിക്കുമ്പോള്&#x200d; മറുപടി പറയാന്&#x200d; കഴിയുന്നില്ലെന്നും പറഞ്ഞു. ഒന്നുകില്&#x200d; തരും അല്ലെങ്കില്&#x200d; ഇല്ല എന്നു തീര്&#x200d;ത്തു പറയുക അതല്ലാതെ വാഗ്ദാനങ്ങളില്&#x200d; മാത്രം കാര്യമില്ലെന്നും ഇവര്&#x200d; ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്&#x200d; ഉടന്&#x200d; തീരുമാനമെടുക്കാമെന്നും ഡല്&#x200d;ഹിയില്&#x200d; എത്തിയതിനു ശേഷം എല്ലാം ശരിയാക്കാമെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.<br />
സംസ്ഥാന സര്&#x200d;ക്കാരിനെതിരെ ഇനി എന്&#x200d;ഡിഎ എന്ന പേരില്&#x200d; മാത്രം പ്രക്ഷോഭം നടത്താനും അമിത് ഷായുടെ നേതൃത്വത്തില്&#x200d; നടന്ന യോഗത്തില്&#x200d; ധാരണയിലെത്തി. ഘടകക്ഷികള്&#x200d; ഒരോരുത്തരും പ്രത്യേകം രീതിയില്&#x200d; പ്രക്ഷോഭം നടത്തുന്നതിനേക്കാള്&#x200d; നല്ലത് എന്&#x200d;ഡിഎ എന്ന പേരില്&#x200d; നടത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിനെ തുടര്&#x200d;ന്നാണ് ഇത്തരത്തില്&#x200d; തീരുമാനത്തിലെത്തിയത്.കേരളത്തില്&#x200d; മൂന്നു വട്ടമായി നടത്തിയ സര്&#x200d;വേയില്&#x200d; ലോക്‌സഭ തിരഞ്ഞെടുപ്പില്&#x200d; 13 സീറ്റുകള്&#x200d; ലഭിക്കുമെന്നാണ് വിലയിരുത്തലെന്ന് അമിത് ഷാ യോഗത്തില്&#x200d; അറിയിച്ചു. ബീഫ് നിരോധിച്ചെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപെടുത്താന്&#x200d; വീടുകള്&#x200d; തോറും കയറി ഇറങ്ങി പ്രചാരണം നടത്തണമെന്നും അമിത് ഷാ യോഗത്തില്&#x200d; നിര്&#x200d;ദേശിച്ചു. മറ്റു സംസ്ഥാനങ്ങളിലെ മുന്&#x200d; അനുഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; കേരളത്തിലും തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎക്ക് വിജിയിക്കാന്&#x200d; കഴിയും. 15 ശതമാനം വോട്ടു നേടാന്&#x200d; കഴിഞ്ഞിട്ടുളള സംസ്ഥാനങ്ങളില്&#x200d; അടുത്ത തെരഞ്ഞെടുപ്പില്&#x200d; അധികാരത്തിലെത്തിയ ചരിത്രമുണ്ട്. അത് കേരളത്തിലും നടപ്പിലാകും. ത്രിപുരയില്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ കാലം കഴിയുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്&#x200d; അവര്&#x200d; പരാജയപ്പെടും. കോണ്&#x200d;ഗ്രസിനും ഇനി ഇന്ത്യയില്&#x200d; സ്ഥാനമുണ്ടാകില്ലെന്ന് പറഞ്ഞ അമിത് ഷാ കേരളത്തില്&#x200d; എന്&#x200d;ഡിഎ വിപുലീകരിക്കണമെന്ന നിര്&#x200d;ദേശവും യോഗത്തില്&#x200d; മുന്നോട്ടു വെച്ചു. ക്രിസ്ത്യന്&#x200d; മതമേലധ്യക്ഷന്&#x200d;മാരുമായും വൈകിട്ട് അമിത്ഷാ ചര്&#x200d;ച്ച നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-beif-ban-india-president-of-all-india-bjp-amitshah-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കന്നുകാലി കശാപ്പ് നിയന്ത്രണം:  സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരല്ല-ജെയ്റ്റ്‌ലി</title>
		<link>https://www.chandrikadaily.com/cattle-trade-rule-has-nothing-to-do-with-states-cow-slaughter-laws-jaitley.html</link>
					<comments>https://www.chandrikadaily.com/cattle-trade-rule-has-nothing-to-do-with-states-cow-slaughter-laws-jaitley.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Jun 2017 15:30:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arun jaitely]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[BJP beef policy]]></category>
		<category><![CDATA[cattle trade RULE]]></category>
		<category><![CDATA[cow in india]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30856</guid>

					<description><![CDATA[ന്യൂഡല്‍ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം നടത്തിയെന്ന വിമര്‍ശം അദ്ദേഹം തള്ളി. മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങള്‍ക്ക് എതിരല്ല. കാലിചന്തയില്‍ നിന്ന് കാലികളെ ആര്‍ക്ക് വാങ്ങാം, വാങ്ങാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കശാപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്&#x200d;ക്കുന്നത് നിരോധിച്ച കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടി സംസ്ഥാന താല്&#x200d;പര്യങ്ങള്&#x200d;ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; കടന്നു കയറ്റം നടത്തിയെന്ന വിമര്&#x200d;ശം അദ്ദേഹം തള്ളി.<br />
മോദി സര്&#x200d;ക്കാറിന്റെ മൂന്നാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്&#x200d;ക്കാറിന്റെ വിജ്ഞാപനം സംസ്ഥാന സര്&#x200d;ക്കാറുകളുടെ നിയമങ്ങള്&#x200d;ക്ക് എതിരല്ല. കാലിചന്തയില്&#x200d; നിന്ന് കാലികളെ ആര്&#x200d;ക്ക് വാങ്ങാം, വാങ്ങാന്&#x200d; പാടില്ല എന്നാണ് സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ചിട്ടുള്ളത്.<br />
കശാപ്പ് നിയന്ത്രണത്തിന്റെ പേരില്&#x200d; കേരളം, പശ്ചിമ ബംഗാള്&#x200d;, കര്&#x200d;ണാടക, തുടങ്ങിയ സംസ്ഥാനങ്ങള്&#x200d; കടുത്ത വിമര്&#x200d;ശം ഉയര്&#x200d;ത്തിയതിനു പിന്നാലെയാണ് വിജ്ഞാപനത്തെ ന്യായീകരിച്ച് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.<br />
ഭരണഘടനയുടെ അനുഛേദം 48ല്&#x200d; ചില മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മോദി സര്&#x200d;ക്കാര്&#x200d; മൂന്ന് വര്&#x200d;ഷം കൊണ്ട് ഇന്ത്യന്&#x200d; സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത വീണ്ടെടുത്തതായി ധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്ലി. മൂന്ന് വര്&#x200d;ഷത്തിനുള്ളില്&#x200d; നടപ്പാക്കിയ പദ്ധതികള്&#x200d; രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞു.<br />
ഇന്ത്യയുടെ സാമ്പത്തിക വളര്&#x200d;ച്ചാ നിരക്ക് ഇടിഞ്ഞെന്ന റിപ്പോര്&#x200d;ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ധനമന്ത്രിയുടെ അവകാശവാദം.<br />
&#8216;മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറുന്നതിന് മുമ്പ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്&#x200d; ഇന്ത്യക്ക് ആഗോള തലത്തില്&#x200d; കാര്യമായ സ്ഥാനമില്ലായിരുന്നു. അത്രയ്ക്കും ദുര്&#x200d;ബലമായ ഒരു സമ്പദ് വ്യവസ്ഥയെയാണ് ഇന്ന് ശക്തമാക്കി മാറ്റിയത്.<br />
അധികാരത്തിലേറി മൂന്ന് വര്&#x200d;ഷത്തിനുള്ളില്&#x200d; ലോക രാജ്യങ്ങളോട്് പടവെട്ടിയാണ് ഈ നേട്ടം കൈവരിച്ചത്&#8217;- ധനമന്ത്രി പറഞ്ഞു.<br />
നോട്ട് അസാധുവാക്കല്&#x200d; മൂലം കറന്&#x200d;സി രഹിത ഇടപാടുകള്&#x200d; വര്&#x200d;ധിച്ചു. നേരിട്ട് പണം നല്&#x200d;കിയുള്ള ഇടപാടുകള്&#x200d; സുരക്ഷിതമല്ലെന്ന സന്ദേശം നികുതിദായകര്&#x200d;ക്ക് നല്&#x200d;കാനായെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cattle-trade-rule-has-nothing-to-do-with-states-cow-slaughter-laws-jaitley.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
