<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CP Saithalavi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cp-saithalavi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Feb 2023 09:54:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CP Saithalavi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ARTICLE: ആത്മാഭിമാനത്തിന്റെ പൂര്&#x200d;ണേന്ദു പ്രഭ</title>
		<link>https://www.chandrikadaily.com/000article-iuml-cp-saidalavi.html</link>
					<comments>https://www.chandrikadaily.com/000article-iuml-cp-saidalavi.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 18 Feb 2023 09:29:27 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[IUML]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238680</guid>

					<description><![CDATA[ആര്&#x200d;ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്&#x200d; രാഷ്ട്രീയത്തിലെ വന്&#x200d;മലയായ ഖാഇദെ അഅ്‌സമില്&#x200d;നിന്നുള്ള ഊര്&#x200d;ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>തിരിമുറിയാത്ത കര്&#x200d;ക്കിടക മഴപോലെ യുദ്ധം നീണ്ടു. നിലവിളിയായി; ഇടയ്‌ക്കൊരു തേങ്ങലായും യുദ്ധങ്ങളുടെ കയറ്റിറക്കം. കാറ്റിലൊഴുകി വരുന്ന വെടിയൊച്ചയും വിലാപങ്ങളും വെടിമരുന്നു ഗന്ധവും കൂടിക്കുഴഞ്ഞ ഭയമേഘങ്ങള്&#x200d; ഗ്രാമങ്ങള്&#x200d;ക്കു മീതെ അശാന്തിയുടെ വിരിയിട്ടു. നകാര മുഴക്കിയും ഒറ്റക്കൂവല്&#x200d;കൊണ്ടും ദുരന്തത്തിന്റെ വരവറിയിച്ച് അവര്&#x200d; പരസ്പരം സന്നദ്ധരായി. പട്ടിണി വയര്&#x200d; ഒന്നുകൂടി മുറുക്കികെട്ടി തലമുറകള്&#x200d; പട്ടാളക്കാര്&#x200d;ക്കു നേരെ കുതിച്ചു. മരിച്ചുവീഴും വരെയുള്ള പോരാട്ടത്തിലേക്കു നിയ്യത്ത് വെച്ചു. യന്ത്രത്തോക്കുകളോട് മുട്ടാന്&#x200d; കയ്യില്&#x200d; കരുതിയ മരക്കമ്പുകളില്&#x200d; അവരുടെ വിശ്വാസം തളിര്&#x200d;ത്തു. പറമ്പിലും പാടത്തും തോട്ടിലും കുളത്തിലും മൃതദേഹങ്ങള്&#x200d; കുമിഞ്ഞു.</p>
<p>യുദ്ധം എന്നു തുടങ്ങി എന്ന ചോദ്യം അസ്ഥാനത്തായിരുന്നു. കാലത്തിന്റെ ഘടികാരത്തില്&#x200d; സൂചി നാലേകാല്&#x200d; നൂറ്റാണ്ടിലെത്തി നില്&#x200d;ക്കുമ്പോഴാണ് ഒരു ദീര്&#x200d;ഘ നിശ്വാസം കേട്ടത്. ദേശമൊന്ന് നടുനിവര്&#x200d;ത്തിയത്. അപ്പോള്&#x200d; പാതയോരത്തും വീട്ടുമുറ്റങ്ങളിലും ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന ഖബറുകളായി എണ്ണമറ്റ നൂറ്റാണ്ടുകളുടെ യൗവനം മണ്ണിലലിഞ്ഞു ചേര്&#x200d;ന്നിരുന്നു. പോര്&#x200d;ത്തുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അധികാര രഥചക്രങ്ങളുരുട്ടി നാടിന്റെ നെഞ്ചിന്&#x200d;കൂട് പിളര്&#x200d;ത്തിരുന്നു. ലോകത്തെ വിറപ്പിച്ച സൈനിക ശക്തികള്&#x200d;. ആധിപത്യത്തിന്റെ ഉടവാളുമായി വന്നവര്&#x200d;. ഒട്ടിയ വയറും ഉടലാകെ പടരുന്ന ദേശസ്‌നേഹ വീര്യവുമായി പൊരുതി നിന്നു ഒരു സമുദായം ആ ഗര്&#x200d;വിഷ്ഠ സാമ്രാജ്യങ്ങളോട്; 424 വര്&#x200d;ഷം. ഇടമുറിയാത്ത പോര്&#x200d;വിളികളായി. ഇടര്&#x200d;ച്ചയില്ലാത്ത ശൗര്യമായി. ഒരു രാജാവിനും വേണ്ടിയല്ല. രാജ്യത്തിനുവേണ്ടി മാത്രം. ദേശസ്‌നേഹം വിശ്വാസത്തിന്റെ അംശമാണെന്ന ഇന്ധന ബലത്തില്&#x200d;. മണ്ണും മക്കളും ജീവിത സ്വപ്നങ്ങളും ആ പുറപ്പാടുകളെ പിന്തിരിപ്പിച്ചില്ല. തലമുറകള്&#x200d;ക്ക് അനന്തരം പകരാന്&#x200d; അവരിലെ സൂക്ഷിപ്പ് സ്വത്ത് അഭിമാനം മാത്രമായിരുന്നു. പ്രാണനില്&#x200d; സ്പന്ദിക്കുന്ന ദേശാഭിമാനം.</p>
<p>ഏഴിമലക്കു വടക്കുള്ള കുമ്പള മുതല്&#x200d; തെക്ക് കന്യാകുമാരി വരെ നീണ്ടു. കിടക്കുന്നത് മലബാറാണെന്ന് പോര്&#x200d;ത്തുഗീസുകാരനായ ദുവാര്&#x200d;ത്തെ ബര്&#x200d;ബോസ പതിനാറാം നൂറ്റാണ്ടില്&#x200d; അടയാളമിട്ടു പറഞ്ഞു. അതിനും ആയിരത്താണ്ടു മുമ്പ് അറബികള്&#x200d; കേരളവും മലൈബാറും ഒന്നായി വരച്ചു.<br />
കേരള തീരത്തിനു മേല്&#x200d; ആഴി കടന്നെത്തിയ അധീശത്വത്തെ ചെറുക്കാന്&#x200d; ആയുധമണിഞ്ഞ സമുദായത്തിന്റെ ജീവിതപ്പാതയാകെ സംഘര്&#x200d;ഷഭരിതമായി. ജീവന്&#x200d; പകരം കൊടുത്തു നടത്തിയ നൂറ്റാണ്ടുകളുടെ ദേശരക്ഷാ പോരാട്ടങ്ങള്&#x200d;ക്കു മീതെ പോലും വര്&#x200d;ഗീയ മുദ്രയുടെ മഷി വീണു. പറങ്കിപ്പടയെ ചെറുക്കാന്&#x200d; &#8216;അറബിക്കടലലയില്&#x200d; രണാങ്കണമുറപ്പിച്ച&#8217; രാജ്യത്തിന്റെ ഒന്നാം നാവികപ്പടയുടെ സമുദായം. അധിനിവേശ പ്രതിരോധത്തിന്റെ ആദിമുദ്രാവാക്യമായി തീരങ്ങള്&#x200d; മുഴക്കിയ തക്ബീറുകള്&#x200d;. പശ്ചിമഘട്ട താഴ്വരകളിലെ ഗറില്ലാ യുദ്ധമുറകളില്&#x200d; സര്&#x200d; ആര്&#x200d;തര്&#x200d; വെല്ലസ്ലിയെ വിറപ്പിച്ച മാപ്പിളപ്പോരാളികള്&#x200d;. വാഗണ്&#x200d; ട്രാജഡിയും പൂക്കോട്ടൂര്&#x200d; യുദ്ധവും. ലക്ഷങ്ങളുടെ ജീവാര്&#x200d;പ്പണം.</p>
<p>പടക്കളങ്ങളില്&#x200d; പുകയമര്&#x200d;ന്നപ്പോള്&#x200d; ചുറ്റിലും ശൂന്യതയായിരുന്നു. നട്ടുച്ചയിലും കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഇരുട്ട്. ഒടുവിലെ പോരാട്ടത്തിനു എണ്ണയൊഴിച്ച &#8216;ദേശീയ&#8217; നേതാക്കള്&#x200d;പോലും കൈവിട്ടുകളഞ്ഞു അവരെ. പട്ടാള വേട്ടയും മരണപര്യന്തതടവും നാടുകടത്തലും തൂക്കുമരവും. ശിക്ഷകളേറ്റു വാങ്ങിയവരുടെ ബാക്കി പെരുവഴികളില്&#x200d; ഒറ്റപ്പെട്ടു. ജീവിത പ്രതിസന്ധികളുടെ തിളക്കുന്ന വെയിലത്ത് ഒരു തണല്&#x200d; മരവുമില്ലാതെ. പട്ടിണിക്കൂരകളില്&#x200d; നിന്ന് അഭയം മോഹിപ്പിച്ച് അനാഥകളെ കൊïുപോയവര്&#x200d; കുഞ്ഞുങ്ങള്&#x200d;ക്ക് അന്നത്തിനൊപ്പം പുതിയ &#8216;മത&#8217;വും ഉള്ളില്&#x200d; കൊടുത്തുതുടങ്ങി. കത്തിയാളിയ വിശപ്പില്&#x200d; പൈതങ്ങള്&#x200d; ചുരുണ്ടു<br />
കിടന്നു.കുടിലുകളില്&#x200d; കുരകളില്&#x200d; ജീവിതത്തിനും മരണത്തിനുമിടയിലെ അതിരുകള്&#x200d; നേര്&#x200d;ത്തു.</p>
<p>ആലംബമറ്റ മനുഷ്യരുടെ കണ്ണീര്&#x200d;പാടങ്ങളിലേക്ക് ദുരിതക്കടലായി പിന്നാലെ പ്രളയവും. മലകള്&#x200d; പിളര്&#x200d;ന്ന്, ആകാശമിരമ്പി കുതിച്ചുവന്ന മഹാമാരി. ദിക്കെങ്ങും ആഴ്ചകള്&#x200d; വെള്ളത്തില്&#x200d; മുങ്ങിക്കിടന്നു. വെയില്&#x200d; തെളിഞ്ഞ് വെള്ളമിറങ്ങുമ്പോള്&#x200d; വേവിച്ചെടുക്കാന്&#x200d; താളും തകരയും പോലും ഇല്ലാതായിരുന്നു. കൂട്ട മരണവും പകര്&#x200d;ച്ചവ്യാധിയും. വിട്ടൊഴിയാത്ത ദുരന്തങ്ങളില്&#x200d; പകച്ചുപോയ ജനത. പട്ടിണിയും രോഗവും തളര്&#x200d;ത്തിയ ശരീരങ്ങള്&#x200d; യുദ്ധത്തിനും കൂലിക്കും വേണ്ടാതായി.</p>
<p>ആ ഇരുട്ടിന്റെ ഇടനാഴിയിലേക്ക് വെളിച്ചക്കീറു പോലെ നാലു വാചകങ്ങള്&#x200d; പറന്നുവന്നു. സര്&#x200d;വേന്ത്യാ മുസ്ലിംലീഗിന്റെ പഞ്ചാബ് പ്രവിശ്യാ പ്രസിഡണ്ട മൗലാനാ സഫര്&#x200d;അലിഖാന്&#x200d; ബഹദൂര്&#x200d; തന്റെ &#8216;സെമീന്ദാര്&#x200d;&#8217; പത്രത്തില്&#x200d; പ്രസിദ്ധീകരിച്ച ലേഖന പരമ്പര. സ്വന്തം ജീവന്&#x200d; പന്തത്തില്&#x200d; കോര്&#x200d;ത്ത് ബ്രിട്ടീഷുകാര്&#x200d;ക്കെതിരെ പൊരുതുന്ന &#8216;മലബാറിലെ മാപ്പിളമാര്&#x200d; നമ്മുടെ കൂടപ്പിറപ്പുകളാണെന്ന്&#8217; ഉത്തരേന്ത്യന്&#x200d; പ്രതാപത്തോട് അഭിമാനപൂര്&#x200d;വം വിളിച്ചുപറഞ്ഞു. ആ വീരേതിഹാസങ്ങളും അനന്തര ദുരന്തങ്ങളും ഒരു വാങ്മയ ചിത്രമായി സെമീന്ദാറില്&#x200d; വാര്&#x200d;ന്നു വീണു. വറുതിയുടെ തീക്കാറ്റില്&#x200d; കരിഞ്ഞുണങ്ങുന്ന മലബാറിലെ മനുഷ്യ ജന്മങ്ങള്&#x200d;ക്ക് ശമനൗഷധവുമായി ആരുണ്ട്‌ പോകാനെന്ന് സഫറലീഖാന്റെ അഗ്നിച്ചിറകുള്ള അക്ഷരങ്ങള്&#x200d; ചോദിച്ചു. അന്തമില്ലാത്ത ആഴങ്ങളില്&#x200d; താണുപോകുന്ന സമുദായ സന്തതികള്&#x200d;ക്ക് സ്വപ്നങ്ങളുടെ കരയിലേക്ക് ഒരു തുഴ നല്&#x200d;കാന്&#x200d; ആരുണ്ടാകുമെന്ന്.ദൈവാനുഗ്രഹത്തിന്റെ നിധി കൈവശമുണ്ടായിരുന്ന മനുഷ്യ സ്‌നേഹിയായ മൗലാനാ അബ്ദുല്&#x200d; ഖാദര്&#x200d; ഖസൂരിയും സഹോദരനും ആ വിളി കേട്ട് മലബാറിലെത്തി. കണ്ണു മിഴിക്കാന്&#x200d;പോലുമാവാതെ തളര്&#x200d;ന്നു മയങ്ങുന്ന മാപ്പിള ബാല്യങ്ങളുടെ ദൈന്യതയിലേക്ക് തണുപ്പും ശാന്തിയുമായി അവരുടെ സ്‌നേഹവിരല്&#x200d; നീണ്ടു. മലബാറിന്റെ ആസ്ഥാന നഗരിയായ കോഴിക്കോട്ട് ജെ.ഡി.റ്റി ഇസ്ലാം എന്ന അനാഥാലയം ഉയര്&#x200d;ന്നു.</p>
<p>തള്ളിപ്പറയാനല്ലാതെ തലോടാനാരുമില്ലാത്ത ജനം അലക്ഷ്യമായലഞ്ഞു. ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്&#x200d; ബ്രിട്ടീഷുകാര്&#x200d;ക്ക് ഉള്&#x200d;ക്കിടിലമുണ്ടക്കിയ ഭൂവിഭാഗം ഇരുണ്ട വന്&#x200d;കരയായി കിടന്നു. നിരക്ഷരതയും നിത്യദാരിദ്ര്യവും ജീവിത ചക്രമായി അവരില്&#x200d; ലയിച്ചു. കെട്ടുപോയ കിനാവിന്റെ കരിന്തിരികളില്&#x200d; നെടുവീര്&#x200d;പ്പുകള്&#x200d; മേഞ്ഞു.മഞ്ഞും നിലാവും നിറഞ്ഞ വേനല്&#x200d; രാത്രികളില്&#x200d; ഉറക്കം നഷ്ടപ്പെട്ട് കിടക്കുമ്പോള്&#x200d; ദൂരെനിന്ന് പറന്നുവരും പടപ്പാട്ടിന്റെ ഈണങ്ങള്&#x200d;. അത് മാത്രമായിരുന്നു മറവിയുടെ മരുന്ന്. പാട്ടൊഴുകുന്ന കാറ്റിന്റെ മര്&#x200d;മ്മരത്തില്&#x200d; ഒരു നിമിഷത്തേക്ക് അവര്&#x200d; നക്ഷത്രങ്ങളിലൂടെ യാത്രപോകും. പിന്നെ യാഥാര്&#x200d;ത്ഥ്യത്തിന്റെ സങ്കടഭാരങ്ങളിലേക്കുണരും.</p>
<p>വിഹ്വലമായ ആ വേനലുരുക്കങ്ങളിലേക്ക് ഒരിളംകാറ്റ് വന്നു. അനന്തമായ മരുപ്പറമ്പില്&#x200d; തണലും തണുപ്പും പകരുന്ന മഹാവൃക്ഷമായി അത് പന്തലിച്ചു &#8211; മുസ്ലിംലീഗ്. 1930കള്&#x200d;. മലബാറിന്റെ വേദനകള്&#x200d; നെഞ്ചിലേറ്റുവാങ്ങാന്&#x200d; മുസ്ലിംലീഗ് വരികയായി. നിത്യനിരാശയില്&#x200d; തളര്&#x200d;ന്നു മയങ്ങിയ ജനപദത്തിന്റെ അകതാരില്&#x200d; ആത്മവീര്യത്തിന്റെ ഉത്തേജകം കുത്തിവെക്കാന്&#x200d;. അഭിമാനബോധമുണര്&#x200d;ത്താന്&#x200d;. നവോത്ഥാനത്തിന്റെ പടഹമുയര്&#x200d;ത്തി മുസ്ലിംലീഗ് വന്നു. അബ്ദുറഹിമാന്&#x200d; അലിരാജ, ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്&#x200d; സേട്ടുസാഹിബ് തുടങ്ങിയവര്&#x200d; മുന്നില്&#x200d;. കെ.എം മൗലവിയും കെ. ഉപ്പിസാഹിബും ബി. പോക്കര്&#x200d; സാഹിബും കൂടെ. ഈ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പിന്റെ രംഗപടത്തില്&#x200d; ശില്&#x200d;പ്പിയും സംവിധായകനുമായി അമരത്തും അണിയത്തും മഹാ പ്രതിഭയായ കെ.എം സീതിസാഹിബും.</p>
<p>അറബി മലയാളത്തിന്റെ വിശുദ്ധ പ്രാചീനതയില്&#x200d; പാട്ടും ബൈത്തും കത്തും ഖിസ്സയുമെല്ലാം കോര്&#x200d;ത്തുവെക്കുന്ന കാലം. ആശയ വിനിമയങ്ങളില്&#x200d; &#8216;അച്ചടി മലയാളം&#8217; ഒരു ധാരാളിത്തമെന്ന് കരുതിയ ആ യുഗത്തെ അക്ഷരങ്ങള്&#x200d; ചേര്&#x200d;ത്ത് വായിപ്പിക്കാന്&#x200d; അഭ്യസിപ്പിക്കുകയായിരുന്നു ആദ്യയജ്ഞം. സംഘടിച്ചുണരുന്ന ജനതയില്&#x200d; രാഷ്ട്രീയ പ്രബുദ്ധതയുടെ ഊര്&#x200d;ജ്ജം പകരാന്&#x200d;, പിന്നാക്കത്തിന്റെ കാനനപാതയില്&#x200d; അവകാശ ബോധത്തിന്റെയും ലോക രാഷ്ട്രീയത്തിന്റെയും സൂര്യകിരണങ്ങള്&#x200d; പതിക്കാന്&#x200d;, അറിവിന്റെ പുതുലോകങ്ങളിലൂടെ മുഖ്യധാരയിലേക്ക് തലയുയര്&#x200d;ത്താന്&#x200d; &#8216;ചന്ദ്രിക&#8217; പത്രം സ്ഥാപിതമായി. 1934 മാര്&#x200d;ച്ച് 26. അവകാശ നിഷേധത്തിന്റെ ഇരുണ്ട ഭൂപടം ആ പൂര്&#x200d;ണേന്ദുപ്രഭയില്&#x200d; പൂത്തുലഞ്ഞു. 1937 &#8211; മലബാര്&#x200d; ജില്ലാ മുസ്ലിംലീഗ് വ്യവസ്ഥാപിത പ്രസ്ഥാനമായി. തോറ്റും ജയിച്ചും തുടങ്ങിയ അങ്കങ്ങള്&#x200d; ജനശക്തിയുടെ ആരവമായി. പ്രഭാപൂരമായി സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; അരങ്ങിലെത്തി. പാണക്കാട് പൂക്കോയതങ്ങളുടെ ആത്മീയ ശോഭയും.</p>
<p>ആര്&#x200d;ക്കും വേണ്ടാതിരുന്ന ഒരു ജനത അവഗണനയുടെ കെട്ടുപൊട്ടിച്ച് വീണ്ടെടുപ്പിന്റെ ആഘോഷങ്ങളിലേക്ക് ചുവടുവെച്ചു. ഇന്ത്യന്&#x200d; രാഷ്ട്രീയത്തിലെ വന്&#x200d;മലയായ ഖാഇദെ അഅ്‌സമില്&#x200d;നിന്നുള്ള ഊര്&#x200d;ജപ്രവാഹം മലബാറിന്റെ സിരകളെ ത്രസിപ്പിച്ചു. പക്ഷേ, ഒരു പകല്&#x200d;ക്കിനാവുപോലെ എല്ലാം നിമിഷാര്&#x200d;ധത്തില്&#x200d; അസ്തമിച്ചു. പ്രതീക്ഷയുടെ പൂരവിളക്കുകളണഞ്ഞു. സ്വാതന്ത്ര്യത്തിനൊപ്പം വിഭജനവും. ദുര്&#x200d;വ്യാഖ്യാനത്തിന്റെ മുറിപ്പാടുകളില്&#x200d;നിന്ന് ജീവരക്തം പെരുവഴികളിലൊഴുകി. വര്&#x200d;ഗീയ വൈരത്തിന്റെ വാള്&#x200d;ത്തലപ്പില്&#x200d; ജനലക്ഷങ്ങളുടെ പ്രാണന്&#x200d; പിടഞ്ഞു.</p>
<p>പലായനത്തിന്റെയും കലാപങ്ങളുടെയും ചോരപ്പുഴകളില്&#x200d; രാജ്യത്തിന്റെ ഉത്തരദേശം പതഞ്ഞൊഴുകി. സ്വപ്നങ്ങള്&#x200d; പങ്കുവെച്ചും പ്രതിസന്ധികളില്&#x200d; കരുത്തുപകര്&#x200d;ന്നും കൂടെനിന്ന ജനനായകര്&#x200d; പോലും ഒരു രാത്രി കൊണ്ട് അന്യരായി. മറ്റൊരു രാഷ്ട്രത്തിന്റെ പ്രതിനിധികള്&#x200d;. അന്യഥാബോധം വളര്&#x200d;ത്തുന്നതില്&#x200d; അധികാരികളും ദേശീയവാദികളും കൈകോര്&#x200d;ത്തു. ന്യൂനപക്ഷ മാനസങ്ങളില്&#x200d; അഭയമന്ത്രം കേള്&#x200d;പ്പിച്ച രാഷ്ട്രപിതാവും വര്&#x200d;ഗീയതയുടെ ബലിക്കല്ലിലൊടുങ്ങി.</p>
<p>മുസ്ലിംലീഗ് ഉപേക്ഷിച്ച് മതേതര നാട്യത്തിന്റെ വലിയ കുപ്പായങ്ങള്&#x200d;ക്കുള്ളിലൊളിച്ചു ഉത്തരേന്ത്യന്&#x200d; നേതാക്കള്&#x200d;. മലബാറിലും വിഷാദം നിഴലിട്ടു. നേതാക്കള്&#x200d; അരികിലുള്ളത് ഭയം കുറച്ചുവെങ്കിലും കൊടുങ്കാറ്റിനു മുമ്പുള്ള നിശ്ശബ്ദതയായി ഉള്ളില്&#x200d; ദുരൂഹതകള്&#x200d; തിടംവെച്ചു. ഭീഷണികള്&#x200d;ക്ക് മുമ്പില്&#x200d; കര്&#x200d;മ്മബന്ധങ്ങളുപേക്ഷിച്ച് ഓടിമറയുകയല്ല; പിറന്ന മണ്ണില്&#x200d; തന്നെ ജീവിച്ചു മരിക്കുകയാണ് വീരപൗരുഷമെന്ന് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്&#x200d; സാഹിബ് വിളിച്ചുപറയുന്നുïായിരുന്നു. ദക്ഷിണേന്ത്യ അതുകേട്ടു. മലബാര്&#x200d; പ്രത്യുത്തരം നല്&#x200d;കി. &#8216;അഭിമാനകരമായ അസ്തിത്വം&#8217; പുനര്&#x200d;ജ്ജനിയുടെ തത്വശാസ്ത്രമായി ഹൃദയമിടിപ്പില്&#x200d; ചേര്&#x200d;ത്തുവെച്ചു. സീതിസാഹിബും പടയാളികളും ഖാഇദേമില്ലത്തിന് അകമ്പടിയായി. ഇടിമിന്നലിന്റെ ദാഹകശക്തിയും മഞ്ഞുകാറ്റിന്റെ ആര്&#x200d;ദ്രതയും നാവില്&#x200d; ചാലിച്ച വാഗ്മിതയുടെ ദശാവതാരം സി.എച്ച് മുഹമ്മദ് കോയ എന്ന രാജകുമാരന്&#x200d; ഈ കാലാള്&#x200d;പ്പടയുടെ ഹൃദയരാഗമായി.</p>
<p>&#8216;ആധുനിക രാഷ്ട്രീയം- ആധുനിക വിദ്യാഭ്യാസം&#8217; എന്ന് സര്&#x200d; സയ്യിദ് അഹമ്മദ്ഖാന്&#x200d; ഉരുവിട്ട ജീവനമന്ത്രം പ്രയോഗവത്കരിച്ചു ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിംലീഗ്.<br />
സ്വതന്ത്രഇന്ത്യയുടെ പുതിയ പ്രഭാതത്തിലേക്ക് നവീന ചിന്തകളുടെ ചിറകിലേറി ന്യൂനപക്ഷ-പിന്നാക്ക ജനതയുടെ അവകാശസമര പ്രസ്ഥാനം പറന്നുയര്&#x200d;ന്നു. 1948 മാര്&#x200d;ച്ച് 10. ഖാഇദേമില്ലത്തിന്റെ മദിരാശി പട്ടണം അതിനു സാക്ഷ്യം നിന്നു. ജനാധിപത്യ, മതേതരത്വ, സോഷ്യലിസ്റ്റ് സങ്കല്&#x200d;പങ്ങളില്&#x200d; ഊന്നിയ രാഷ്ട്ര ഭരണഘടനക്കായി ആശയവും അധ്വാനവും സമര്&#x200d;പ്പിച്ചു ഖാഇദേമില്ലത്തിന്റെ പ്രസ്ഥാനം. &#8216;ഏതു ദ്രോഹവും ക്ഷമിക്കും; പക്ഷേ രാജ്യസ്‌നേഹവും വിശ്വാസവും ചോദ്യം ചെയ്യുന്നവരോട് രാജിയാവാനാവില്ലെന്ന്&#8217; പ്രഖ്യാപിച്ചു മുസ്ലിംലീഗ്.</p>
<p>ന്യൂനപക്ഷ സംഘാടനത്തിനുനേര്&#x200d;ക്ക് നിരോധനങ്ങളും ഭീഷണികളും മുഴങ്ങി. സംഘടന പിരിച്ചുവിട്ടാല്&#x200d; കൈവരുന്ന വാഗ്ദാനപ്പെരുമഴ. പ്രലോഭനങ്ങളില്&#x200d; വഴങ്ങാത്ത പാരമ്പര്യത്തിനു മുന്നില്&#x200d; അധികാരികള്&#x200d; ബഹുമുഖ തന്ത്രങ്ങള്&#x200d; പയറ്റി.</p>
<p>ഹൈദരാബാദ് ആക്ഷന്റെ നിരോധന സീല്&#x200d;ക്കാരങ്ങളില്&#x200d; കൂസാതെ ഹരിതസേന മുന്നേറി. കാരാഗൃഹം കാണിച്ചു പിന്തിരിപ്പിക്കാന്&#x200d; പാണക്കാട് തങ്ങളെയടക്കം മുന്നണിപ്പോരാളികളെ ജയിലിലടച്ചു. ഒരു മന്ദസ്മിതം കൊï് മറികടന്നു ആ തടവറകള്&#x200d;.സമുദായ പാതയിലെ ഭിന്നവേദികളെ കോര്&#x200d;ത്തുവെച്ച ഐക്യത്തിന്റെ തിരുമധുരമായി മുസ്ലിംലീഗ്. ആശയ വൈജാത്യങ്ങള്&#x200d;ക്ക് അവധി നല്&#x200d;കി സമുദായത്തിന്റെ അവകാശപോരാട്ടങ്ങള്&#x200d;ക്ക് ചിന്തയും ചൂടും പകരാനുള്ള ഐക്യവേദി. പണ്ഡിതനും പാമരനും ദരിദ്രനും സമ്പന്നനും പരമ്പരാഗത ചിന്തയും പുരോഗമനവാദവും ഒത്തുചേരുന്ന ഹരിതശോഭ. നിരീശ്വര പ്രസ്ഥാനവും നിയമത്തിന്റെ പഴുതുകളും വിശ്വാസത്തിനെതിരിലുയര്&#x200d;ത്തിയ വെല്ലുവിളികള്&#x200d;ക്ക് പ്രതിരോധമൊരുക്കി. തീവ്രചിന്തകളുടെ കൂമ്പൊടിച്ചു. നിരക്ഷരതയും ദാരിദ്ര്യവും നിര്&#x200d;മാര്&#x200d;ജ്ജനം ചെയ്യുകയെന്ന യജ്ഞം ഏറ്റെടുത്തു. വിദ്യാഭ്യാസ വിപ്ലവത്തിന്റെ തേരുതെളിച്ചു. പൊരുതി നേടിയ സംവരണം തൊഴില്&#x200d; മാത്രമല്ല അധികാര പങ്കാളിത്തവും ഉറപ്പാക്കി. ചികിത്സയും ഭവനവും ആശ്വാസത്തിന്റെ സമസ്തഭാവങ്ങളുമായി കാരുണ്യഹസ്തം നീട്ടി. ഭരണഘടനാവകാശങ്ങളുടെ സംരക്ഷണത്തിനു പൊരുതി. അര്&#x200d;ഹമായ അവകാശങ്ങള്&#x200d; നേടി. ജനാധിപത്യ ശക്തികൊണ്ട് ഫാസിസ്റ്റ് തേര്&#x200d;വാഴ്ചയെ തടുത്തുനിര്&#x200d;ത്തി. വേട്ടയാടപ്പെടലിന്റെ ഭീതിയകറ്റി ന്യൂനപക്ഷങ്ങളില്&#x200d; ജീവിതസുരക്ഷിതത്വവും ആത്മധൈര്യവും പകര്&#x200d;ന്നു. ക്ഷുഭിതരാഷ്ട്രീയത്തിനു മധ്യെ ആത്മസംയമനത്തിന്റെ തത്വശാസ്ത്രം ഒരു ശമനതാളമാക്കി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; എന്ന സ്‌നേഹമാരുതന്&#x200d;.</p>
<p>അനന്തരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഈ സ്നേഹ ഗീതിയുടെ ധ്വജ വാഹകരായി.<br />
ഖാഇദേമില്ലത്തിനു പിറകേ സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങളും ഇബ്രാഹിം സുലൈമാന്&#x200d; സേട്ട് സാഹിബും ജി എം ബനാത്ത് വാലാ സാഹിബും ഇ അഹമ്മദ് സാഹിബും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിം ലീഗിന്റെ അമരം നയിച്ചു കടന്നു പോയി.</p>
<p>ചന്ദ്രതാരാങ്കിത ഹരിതക്കൊടിക്കു കീഴെ സുരക്ഷിത സമൂഹം വളര്&#x200d;ന്നു. രാഷ്ട്രവും സമുദായവും ഒന്നിച്ചുയരാന്&#x200d; ക്രിയാത്മക രാഷ്ട്രീയത്തിന്റെ പ്രയോഗവഴികള്&#x200d; ശീലിപ്പിച്ചു. 88 ലക്ഷം മുസ്ലിംകളുള്ള കേരളം 20 കോടി വരുന്ന ഇന്ത്യന്&#x200d; മുസ്ലിംകള്&#x200d;ക്ക് ദിശകാണിക്കുന്ന ദീപസ്തംഭമായി. ദളിത്, പിന്നാക്ക സമൂഹങ്ങളില്&#x200d; ആത്മാഭിമാനത്തിന്റെ ഉശിരു പകര്&#x200d;ന്നു ഈ നിത്യഹരിതശക്തി.</p>
<p>ശരീഅത്ത് സംരക്ഷണത്തിന് അമുസ്ലിംകള്&#x200d; അണിനിരക്കുന്ന സമരനിര പോലെ മതമൈത്രിയുടെ പൂക്കാലമൊരുക്കി. ഒരു ഗ്രാമ പഞ്ചായത്തംഗം പോലുമാവില്ലെന്ന് പരിഹസിച്ചവര്&#x200d;ക്കുമുന്നില്&#x200d; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒരേസമയം ഒരൊറ്റ സംസ്ഥാനത്ത് അരഡസനോളം മന്ത്രിമാരുമുള്ള അധികാരനിര്&#x200d;വഹണത്തിലെ ശക്തിസാന്നിധ്യമായി നിശ്ശബ്ദം നല്&#x200d;കി മറുപടി.കേരളം എല്ലാ നന്മയിലും കാണുന്നു ഈ ഹരിതമുദ്ര. ഇന്ത്യന്&#x200d; ന്യൂനപക്ഷ ജനകോടികള്&#x200d; പ്രാര്&#x200d;ത്ഥനയോടെ നില്&#x200d;ക്കുന്നു ഈ ജനമുന്നേറ്റത്തിന്റെ പടവുകളില്&#x200d;.</p>
<p>വ്യക്തിസൗഭാഗ്യങ്ങളുടെ പദവിയും പ്രസിദ്ധിയും നേടാന്&#x200d; കാത്തിരിക്കാതെ, ചരിത്രത്തിലൊരിടത്തും നാമമുദ്രകള്&#x200d; ചാര്&#x200d;ത്താതെ ഓര്&#x200d;മകളുടെ അടരുകളില്&#x200d; അജ്ഞാതരായി മറഞ്ഞുനില്&#x200d;ക്കുന്ന പരസഹസ്രം പേര്&#x200d; ജീവിതംകൊണ്ട് പണിതതാണ് സമുദായശിരസിലെ ഈ അഭിമാന കിരീടം. മശ്രിഖും മഗ്രിബും കീര്&#x200d;ത്തികേട്ട മഹാപുരുഷ പരമ്പരയുടെ വ്രതശുദ്ധിവടിവാര്&#x200d;ന്ന സമര്&#x200d;പ്പണമാണിത്. ഏഴരപ്പതിറ്റാണ്ടിന്റെ മുള്&#x200d;വഴികളില്&#x200d; പൊടിഞ്ഞ ചോരയും കണ്ണീരും നെയ്‌തെടുത്ത സ്വപ്നങ്ങളും തിളങ്ങുന്നുങ്ങതില്&#x200d;. ഈ ആത്മാഭിമാനത്തിന്റെ മരതകക്കല്ലില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/000article-iuml-cp-saidalavi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.എച്ച് മന്ത്രിസഭ നിലപാടുകളുടെ ദൃഢസ്വരം</title>
		<link>https://www.chandrikadaily.com/article-about-ch-muhammed-koya-ministry-new.html</link>
					<comments>https://www.chandrikadaily.com/article-about-ch-muhammed-koya-ministry-new.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 12 Oct 2019 16:50:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[CP Saithalavi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141492</guid>

					<description><![CDATA[സി.പി സൈതലവി മലപ്പുറം വണ്ടൂരില്&#x200d; ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്&#x200d; നാല്&#x200d;പത് വര്&#x200d;ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്&#x200d; പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്&#x200d;ത്തയോ അല്ലത്. പക്ഷേ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ഉള്ളില്&#x200d; പെരുന്നാള്&#x200d;പിറപോലെ വീണ്ടും കാണാന്&#x200d; കൊതിച്ചും മാഞ്ഞുപോകരുതെന്നാശിച്ചും ഇന്നും ഓര്&#x200d;മയെ ജ്വലിപ്പിച്ചുനിര്&#x200d;ത്തുന്ന അനര്&#x200d;ഘനിമിഷത്തിന്റെ രേഖാചിത്രമാണത്. സി.എച്ച് മുഖ്യമന്ത്രിയായ വാരത്തിലെ ഒരു മലയാള ദിനപത്രത്തിന്റെ വാര്&#x200d;ത്താവിശേഷം. 1940കളില്&#x200d; ബാലലീഗിലൂടെ പ്രവര്&#x200d;ത്തിച്ചു തുടങ്ങി സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപകകാല സംഘാടകരില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong> സി.പി സൈതലവി </strong></p>



<p>മലപ്പുറം വണ്ടൂരില്&#x200d; ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്&#x200d; നാല്&#x200d;പത് വര്&#x200d;ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്&#x200d; പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്&#x200d;ത്തയോ അല്ലത്. പക്ഷേ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ഉള്ളില്&#x200d; പെരുന്നാള്&#x200d;പിറപോലെ വീണ്ടും കാണാന്&#x200d; കൊതിച്ചും മാഞ്ഞുപോകരുതെന്നാശിച്ചും ഇന്നും ഓര്&#x200d;മയെ ജ്വലിപ്പിച്ചുനിര്&#x200d;ത്തുന്ന അനര്&#x200d;ഘനിമിഷത്തിന്റെ രേഖാചിത്രമാണത്. സി.എച്ച് മുഖ്യമന്ത്രിയായ വാരത്തിലെ ഒരു മലയാള ദിനപത്രത്തിന്റെ വാര്&#x200d;ത്താവിശേഷം. 1940കളില്&#x200d; ബാലലീഗിലൂടെ പ്രവര്&#x200d;ത്തിച്ചു തുടങ്ങി സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപകകാല സംഘാടകരില്&#x200d; പ്രമുഖനും സംസ്ഥാന നേതാവുമായി നിറഞ്ഞുനിന്ന വണ്ടൂര്&#x200d; കെ. ഹൈദരലിയുടെ വീട്ടിലെ അമൂല്യമായ സൂക്ഷിപ്പു സ്വത്തുക്കളിലൊന്ന്.</p>



<p>സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിസങ്കീര്&#x200d;ണമായ രാഷ്ട്രീയസന്ദര്&#x200d;ഭങ്ങളിലൊന്നില്&#x200d; കേരളം രാജ്യത്തിനു മാതൃക കാണിച്ച ദിനത്തിന് -1979 ഒക്‌ടോബര്&#x200d; 12ന്റെ അധികാരാരോഹണത്തിന് ഇത് നാല്&#x200d;പതു വര്&#x200d;ഷം. കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികളുടെ ഐക്യമെന്ന ഇനിയും സാധ്യമാകാത്ത മോഹത്തിന്റെ  കുതിരപ്പുറത്തേറി, അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലെ ഐക്യമുന്നണിയുടെ പ്രകടനപത്രികാ വാഗ്ദാനങ്ങള്&#x200d; പെരുവഴിയില്&#x200d; തള്ളി സി.പി.ഐയും മുഖ്യമന്ത്രി പി.കെ വാസുദേവന്&#x200d; നായരും പുറത്തുകടന്നപ്പോള്&#x200d;, ജനവിധിക്കു വിരുദ്ധമായത് സംഭവിക്കാതിരിക്കാന്&#x200d; കേരളം കാണിച്ച ജാഗ്രതയായിരുന്നു സി.എച്ച് മന്ത്രിസഭ. അത് ഒരു ജനതയുടെ അകതാരിലുണര്&#x200d;ത്തിയ ആത്മവിശ്വാസം അപരിമേയമായിരുന്നു. &#8216;ആരാന്റെ വിറകുവെട്ടികളും വെള്ളംകോരികളുമായി&#8217; ഒടുങ്ങേണ്ടതല്ല ജീവിതമെന്ന് അധഃസ്ഥിത സമൂഹത്തിന്റെ ബോധമണ്ഡലത്തെ പതിവായി പൊള്ളിച്ചുണര്&#x200d;ത്തിയ സി.എച്ചിന്റെ കിരീടധാരണം. എണ്ണമറ്റ കുടിലുകള്&#x200d;ക്കും കൂരകള്&#x200d;ക്കും കവലകള്&#x200d;ക്കും ഉത്സവമായ ആ നാളുകളുടെ വര്&#x200d;ണശബളിമയാര്&#x200d;ന്ന ചിത്രങ്ങളായിരുന്നു അക്കാലത്ത് കേരളത്തിലിറങ്ങിയ  പ്രമുഖ പത്രങ്ങളുടെയെല്ലാം വിശേഷതാളുകള്&#x200d;.</p>



<p>&#8216;കേന്ദ്രത്തെ ഞെട്ടിച്ച കേരള നേതാവ്&#8217; എന്നായിരുന്നു സി.എച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ മൂന്നാം നാള്&#x200d; മലയാളമനോരമ പ്രസിദ്ധീകരിച്ച &#8216;വാര്&#x200d;ത്തയും വ്യക്തിയും&#8217; പംക്തിയുടെ തലക്കെട്ട്. &#8216;ഈയാഴ്ച ഇന്ത്യയുടെ മുഴുവന്&#x200d; ശ്രദ്ധ പിടിച്ചടക്കിയ  രാഷ്ട്രീയ നേതാവാരാണ്? ചോദിക്കാനുണ്ടോ? സി.എച്ച് മുഹമ്മദ്‌കോയ തന്നെ. അദ്ദേഹം കേരള മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോള്&#x200d; ഡല്&#x200d;ഹിയിലെ രാഷ്ട്രീയക്കാര്&#x200d;പോലും കുറേ നേരത്തേക്കു നിശബ്ദരായി മുഖത്തോടുമുഖം നോക്കി. മുഹമ്മദ്‌കോയ ഒരു മുസ്‌ലിംലീഗുകാരനായതുകൊണ്ടു മാത്രമല്ല, ദേവരാജ് അരശിനെയും ഇ.എം.എസിനെയും രാജേശ്വര റാവുവിനെയും ഒപ്പം ഞെട്ടിച്ച ഒരു പുതിയ കൂട്ടുകെട്ടിന്റെ നായകനായതുകൊണ്ട്. ഒരര്&#x200d;ഥത്തില്&#x200d; കേരളം ഇവിടെയും മാതൃക കാണിച്ചു.  </p>



<p>1960-ലും 1967-ലും 1969-ലും 1977-ലും ഒരുപോലെ വിജയിച്ച കേരള രാഷ്ട്രീയത്തിലെ ഉത്തമ സാധാരണ ഗുണിതമാണ് മുസ്‌ലിംലീഗ്. ആ ലീഗ് രാഷ്ട്രീയത്തിന്റെ ആള്&#x200d;രൂപമാണ് ഈയാഴ്ച ഇന്ത്യന്&#x200d; രാഷ്ട്രീയരംഗത്തു പ്രധാന കഥാപാത്രമായി മാറിയ മുഹമ്മദ്‌കോയ. കുറേക്കൂടി വ്യക്തമായി പറഞ്ഞാല്&#x200d; കേരളത്തില്&#x200d; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാക്കളാണു ലീഗ് നേതാക്കള്&#x200d;. മുസ്‌ലിം ജനങ്ങള്&#x200d;ക്കിടയില്&#x200d;  അതിന്റെ പ്രചാരണത്തിനായി പ്രത്യക്ഷപ്പെടാറുള്ളതു മുഹമ്മദ്‌കോയയും. അന്നു മുതല്&#x200d; ഇന്നേവരെ കേരള രാഷ്ട്രീയത്തില്&#x200d; ഒരു നിര്&#x200d;ണായക ശക്തിയായി ആധിപത്യമുറപ്പിക്കാന്&#x200d; ലീഗിനു കഴിഞ്ഞു. </p>



<p>ഭവിഷ്യത്തുകള്&#x200d; എന്തുതന്നെ ഉണ്ടായാലും ശരിയെന്നു തോന്നുന്ന കാര്യങ്ങളില്&#x200d; ഉറച്ചുനില്&#x200d;ക്കാന്&#x200d; ലീഗും മുഹമ്മദ്‌കോയയും ഒരിക്കലും അറച്ചുനിന്നിട്ടില്ല. ഏറ്റവും ഒടുവില്&#x200d; ഇഷ്ടദാന ബില്ലിന്റെ പ്രശ്‌നത്തില്&#x200d; സ്വീകരിച്ച നിലപാടുതന്നെയാണ് ഇതിനു മികച്ച ഉദാഹരണം. വെളുത്തു തുടുത്തു സുന്ദരനായ ഈ മനുഷ്യന്&#x200d; പ്രസംഗിക്കുന്നതു മുസ്‌ലിം ജനലക്ഷങ്ങള്&#x200d; എത്രനേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കും. അവരുടെ ഹൃദയവികാരങ്ങളും നാഡീസ്പന്ദനങ്ങളും ശരിക്കും ഉള്&#x200d;ക്കൊള്ളാന്&#x200d; സി.എച്ചിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതാണ് അദ്ദേഹത്തിന്റെ വിജയവും.&#8217; ഇവ്വിധമായിരുന്നു ആ ഒക്‌ടോബറിന്റെ ഓരോ വാര്&#x200d;ത്താവിശകലനവും.</p>



<p>കണക്കറ്റ വര്&#x200d;ഗീയ കലാപങ്ങള്&#x200d;ക്കും കൂട്ടക്കൊലകള്&#x200d;ക്കും രാഷ്ട്രപിതാവ് മഹാത്മജിയുടെ തന്നെ വധത്തിനും നേതൃത്വം നല്&#x200d;കിയ ഫാസിസ്റ്റ് ശക്തികള്&#x200d; ആദ്യമായി കേന്ദ്രത്തില്&#x200d; ഭരണാധികാരവേഷത്തില്&#x200d; കയറിപ്പറ്റിയ 1977ന്റെ തുടര്&#x200d;ച്ചയാണാ കാലം. ഫാസിസം രാജ്യത്തൊരു അധികാര ഘടനയായി രൂപാന്തരം പ്രാപിക്കുന്നതിന്റെ പ്രാഥമിക ഘട്ടം.</p>



<p>മൂന്നു പതിറ്റാണ്ട് തുടര്&#x200d;ച്ചയായി സ്വതന്ത്ര ഇന്ത്യയെ നയിച്ച ഇന്ത്യന്&#x200d; നാഷണല്&#x200d; കോണ്&#x200d;ഗ്രസ് ഇനി തിരിച്ചുവരില്ലെന്ന് സംഘ്പരിവാര്&#x200d; സംഘടനകള്&#x200d; ആശ്വാസം കൊള്ളുന്ന നേരം. സി.പി.എം ഉള്&#x200d;പ്പെടെയുള്ള ഇടതുപക്ഷ സംഘടനകള്&#x200d;പോലും കോണ്&#x200d;ഗ്രസ് വിരോധം മൂത്ത് അടിയന്തരാവസ്ഥയുടെ പേരുംപറഞ്ഞ് ജനസംഘത്തിനു വോട്ടുപിടിച്ച ദുര്&#x200d;ഗ്രാഹ്യമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് അവസാനത്തെ മുഖ്യമന്ത്രി പദവുമുപേക്ഷിച്ച് സി.പി.ഐയും കളംമാറുന്നത്. മൊറാര്&#x200d;ജി ദേശായ് പ്രധാനമന്ത്രിയും എ.ബി വാജ്‌പേയിയും എല്&#x200d;.കെ അദ്വാനിയും മന്ത്രിമാരുമായ ജനതാസര്&#x200d;ക്കാരിനെ താഴെയിറക്കി 1979 ജൂലൈ 28ന് ചരണ്&#x200d;സിങ് ഗവണ്&#x200d;മെന്റ് അധികാരമേറിയെങ്കിലും ദേശീയ രാഷ്ട്രീയം അനിശ്ചിതത്വത്തില്&#x200d; ആടിയുലയുകയാണ്. 1977-ല്&#x200d; രാജ്യമാകെ ജനതാ തരംഗം അലയടിച്ചപ്പോഴും 111 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റുകളുമായി കോണ്&#x200d;ഗ്രസ് നയിച്ച ഐക്യമുന്നണിയെ പിന്തുണച്ച കേരളത്തിലാണ് സി.പി.എമ്മിനുവേണ്ടി സി.പി.ഐ ആശയക്കുഴപ്പം വിതച്ചത്.</p>



<p>എലിയെത്ര കരഞ്ഞാലും സൂത്രക്കാരന്&#x200d; പൂച്ചയുടെ മനസ്സലിയില്ലെന്ന പഴമ്പുരാണത്തെ ഈ 2019ന്റെ അന്ത്യത്തിലും അന്വര്&#x200d;ത്ഥമാക്കുന്ന കമ്യൂണിസ്റ്റ് ലയന വ്യാമോഹത്തിന്റെ അപ്പക്കഷ്ണം കൊതിച്ചാണ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി ഒരുക്കിയ വലയിലേക്ക് സി.പി.ഐ ഓടിച്ചെന്നത്. സി.പി.ഐയുടെ ഭട്ടിന്&#x200d;ഡാ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസിലെ മാര്&#x200d;ക്‌സിസ്റ്റ് പ്രണയംമൂത്ത ചിലരുടെ കമ്യൂണിസ്റ്റ് ലയനപ്രമേയം അതിനൊരു നിമിത്തവുമായി. കാലാവധി തികയ്ക്കാനാവാതെ നമ്പൂതിരിപ്പാടിനു രണ്ടുതവണ കൈവിടേണ്ടിവന്ന മുഖ്യമന്ത്രിപദത്തില്&#x200d; കാലാവധിക്കപ്പുറവും കഴിഞ്ഞ് സി.പി.ഐക്കാര്&#x200d; ഇരിക്കുന്നതില്&#x200d; അസഹിഷ്ണുക്കളായ സി.പി.എം ചൂണ്ടയെറിഞ്ഞു. &#8216;അധികാരം വിട്ടൊഴിഞ്ഞുവരൂ; നമുക്കു ലയിച്ചുചേരാം&#8217; എന്ന ഇരയില്&#x200d; സി.പി.ഐ കൊത്തി.</p>



<p>അധികാരത്തിലും വലുത് ആദര്&#x200d;ശമാണെന്ന മേനി പറഞ്ഞിറങ്ങിപ്പോകുമ്പോള്&#x200d; അധികാരം നല്&#x200d;കിയ കേരള ജനതയോടും അംഗബലം കുറവായിട്ടും പാര്&#x200d;ട്ടിയെ മുഖ്യമന്ത്രിക്കസേരയില്&#x200d; പലവട്ടം പിടിച്ചിരുത്തിയ ഐക്യകക്ഷിയോടും വിശ്വാസവഞ്ചന ചെയ്യുകയായിരുന്നു സി.പി.ഐ. ആധുനിക കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിപ്ലവമായി വിശേഷിപ്പിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തിന്റെ സമ്പൂര്&#x200d;ണതക്കായി ഏര്&#x200d;പ്പെടുത്തിയിരുന്ന ഇഷ്ടദാന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയപ്പോള്&#x200d;, പരിഹാരമായി ഇഷ്ടദാനബില്&#x200d; കൊണ്ടുവരാന്&#x200d; തീരുമാനമെടുത്തത് സി.പി.ഐ നേതാവായ മുഖ്യമന്ത്രി പി.കെ വാസുദേവന്&#x200d; നായരുടെ അധ്യക്ഷതയിലായിരുന്നു. ഐക്യമുന്നണി ഏകസ്വരത്തിലെടുത്ത തീരുമാനം. മന്ത്രിസഭയുടെ ശുപാര്&#x200d;ശയില്&#x200d; ബില്ലിനു മുന്നോടിയായി 1979 ജൂലൈ 6ന് ഗവര്&#x200d;ണര്&#x200d; ഓര്&#x200d;ഡിനന്&#x200d;സും പുറപ്പെടുവിച്ചു. ഇഷ്ടദാന വ്യവസ്ഥ ഏതെങ്കിലും ജനവിഭാഗത്തെ പ്രീണിപ്പിക്കാനുള്ള പുതിയ രാഷ്ട്രീയ തന്ത്രമായിരുന്നില്ല. അതു കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ അനുബന്ധമായിരുന്നു. ഇഷ്ടദാനവ്യവസ്ഥയെ മിച്ചഭൂമി കൈമാറ്റത്തിനുള്ള ഗൂഢതന്ത്രമായി പ്രചരിപ്പിച്ച മാര്&#x200d;ക്‌സിസ്റ്റ് നേതാക്കളുടെ പിന്തുണയോടെ തന്നെ മുമ്പ് തുടങ്ങിവെച്ചത്.</p>



<p>പ്രഥമ ഇ.എം.എസ് സര്&#x200d;ക്കാരില്&#x200d; റവന്യൂ മന്ത്രിയായ കെ.ആര്&#x200d; ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ബില്ലില്&#x200d;തന്നെ ഉറ്റവര്&#x200d;ക്ക് ദാനമായി കൊടുക്കുന്ന സ്ഥലം ഭൂപരിധി നിര്&#x200d;ണയത്തില്&#x200d; പെടില്ലെന്ന് വ്യവസ്ഥ ചെയ്തിരുന്നു. തുടര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് മുന്നണി ഗവണ്&#x200d;മെന്റില്&#x200d; റവന്യൂമന്ത്രി പി.ടി ചാക്കോ ഭൂപരിഷ്‌കരണ നിയമം അവതരിപ്പിച്ചപ്പോഴും ഇഷ്ടദാന വ്യവസ്ഥയെ തൊട്ടില്ല. ഇ.എം.എസ് മുഖ്യമന്ത്രിയായ സപ്തമുന്നണി സര്&#x200d;ക്കാരില്&#x200d; ഗൗരിയമ്മ വീണ്ടും റവന്യൂ മന്ത്രിയായി. ആര്&#x200d;ക്കു വേണമെങ്കിലും ഭൂസ്വത്ത് ഇഷ്ടദാനമായി നല്&#x200d;കാമെന്നായിരുന്നു ഗൗരിയമ്മയുടെ കര്&#x200d;ഷകബന്ധബില്&#x200d; അനുവാദം നല്&#x200d;കിയത്. അതിന്റെ മറവില്&#x200d; ഭൂമിയിടപാട് നിര്&#x200d;ബാധം നടന്നു. സി. അച്യുതമേനോന്&#x200d; മുഖ്യമന്ത്രിയായ ഐക്യകക്ഷി ഗവണ്&#x200d;മെന്റാണ് ആ കള്ളക്കളി അവസാനിപ്പിച്ച് ഭൂപരിഷ്‌കരണ ഭേദഗതിനിയമം ഭദ്രമാക്കിയത്. നിയമപരമായ അവകാശികള്&#x200d;ക്കു മാത്രമേ ഇഷ്ടദാനം നല്&#x200d;കാവൂ എന്ന് മാര്&#x200d;ക്‌സിസ്റ്റിതര ഐക്യമുന്നണി സര്&#x200d;ക്കാര്&#x200d; വ്യവസ്ഥ ചെയ്തു. പക്ഷേ 1974-ല്&#x200d; ഹൈക്കോടതി ഇഷ്ടദാന വ്യവസ്ഥ റദ്ദാക്കി.</p>



<p>ഈ നടപടി തത്വത്തില്&#x200d; മുസ്‌ലിം, ക്രൈസ്തവ വിഭാഗങ്ങളെയാണ് ബാധിച്ചത്. മാതാപിതാക്കളും 18 വയസ്സില്&#x200d; താഴെയുള്ള കുട്ടികളുമടങ്ങുന്ന കുടുംബത്തിന് കൈവശം വെക്കാവുന്ന പരമാവധി ഭൂപരിധിയായ 20 ഏക്കര്&#x200d; കഴിച്ച് ബാക്കി മിച്ചഭൂമിയായി കണക്കാക്കുന്ന സ്ഥിതിവന്നു. 18 വയസ്സ് പൂര്&#x200d;ത്തിയായവര്&#x200d;ക്ക് കുടുംബസ്വത്തില്&#x200d; അവകാശമില്ലാതാവുന്ന ഈ അവസ്ഥ പരിഹരിക്കാനാണ് മാതാപിതാക്കള്&#x200d; ജീവിച്ചിരിക്കുമ്പോള്&#x200d; മക്കള്&#x200d;ക്കും മക്കളുടെ മക്കള്&#x200d;ക്കും ഇഷ്ടദാനമായി ഭൂമി നല്&#x200d;കാമെന്ന് സര്&#x200d;ക്കാരുകള്&#x200d; വ്യവസ്ഥ ചെയ്തുവന്നത്. ഇതാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. അനേകം മുസ്‌ലിം, ക്രൈസ്തവ കുടുംബങ്ങള്&#x200d;ക്ക് വരുമാനമൊന്നും കിട്ടിയില്ലെങ്കിലും തലമുറകളായി കൂടെയുണ്ടായിരുന്ന ഭൂമിയില്&#x200d; ഉടമസ്ഥാവകാശം നഷ്ടപ്പെട്ടു. പക്ഷേ ഭൂരിപക്ഷ സമുദായത്തിലെ കൂട്ടുകുടുംബ വ്യവസ്ഥയെ ഇതു ബാധിച്ചതുമില്ല. ഇതേ ആനുകൂല്യം ന്യൂനപക്ഷ സമുദായങ്ങളിലെ കുടുംബങ്ങള്&#x200d;ക്കും ലഭ്യമാക്കാനായിരുന്നു ഇഷ്ടദാന ബില്&#x200d; കൊണ്ടുവന്നത്. ഗവര്&#x200d;ണറുടെ ഓര്&#x200d;ഡിനന്&#x200d;സ് ആറു മാസത്തിനകം നിയമസഭയില്&#x200d; ബില്ലായി അവതരിപ്പിച്ച് പാസ്സാക്കിയിരിക്കണമെന്ന ഭരണഘടനാവ്യവസ്ഥ പാലിക്കാതെയാണ് സി.പി.ഐ മുന്നണി വിട്ടത്.</p>



<p>1979 ഒക്‌ടോബര്&#x200d; ഏഴിന് മുഖ്യമന്ത്രി പി.കെ.വി തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതായി നിയമസഭയില്&#x200d; അറിയിച്ചു. സ്പീക്കര്&#x200d; ചാക്കീരി അഹമ്മദ്കുട്ടി നിയമസഭാ സമ്മേളനം അനിശ്ചിതമായി നിര്&#x200d;ത്തിവെച്ചു. ഭരണഘടനാപരമായ പ്രതിസന്ധിയുടെയും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെയും ആ സങ്കീര്&#x200d;ണ ഘട്ടത്തെ അഭിമുഖീകരിക്കാനും പരിഹാരനടപടികള്&#x200d;ക്കും പ്രാപ്തനായ നായകനായി സി.എച്ച് മുഹമ്മദ്‌കോയാ സാഹിബില്&#x200d; ജനാധിപത്യ കേരളം വിശ്വാസമര്&#x200d;പ്പിച്ചു. രാഷ്ട്രപതിഭരണം വന്നുംപോയുമിരിക്കുന്ന അനഭിലഷണീയ സാഹചര്യവും ഇടയ്ക്കിടെ വന്നു ചേരുന്ന തെരഞ്ഞെടുപ്പുകളുമൊഴിവാക്കാന്&#x200d; ഒരു ഭരണസ്ഥിരത കേരളം കൊതിച്ചു.<br>
മുസ്‌ലിംലീഗ് സംസ്ഥാന കൗണ്&#x200d;സിലിന്റെ അടിയന്തര യോഗം പ്രസിഡണ്ട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്&#x200d; തിരുവനന്തപുരത്ത് ചേര്&#x200d;ന്ന് മന്ത്രിസഭാ രൂപീകരണത്തിന് സി.എച്ച് നേതൃത്വം നല്&#x200d;കണമെന്ന ഘടകകക്ഷികളുടെ അഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ച ചെയ്ത് അനുവാദം നല്&#x200d;കി. 83 അംഗങ്ങളുടെ വ്യക്തമായ പിന്തുണയോടെ സി.എച്ച് കേരളത്തിന്റെ പത്താമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഐക്യകേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്ന എട്ടാമത്തെ വ്യക്തി. &#8216;ഒരു പഞ്ചായത്ത് മെമ്പര്&#x200d;പോലുമാകില്ല മുസ്‌ലിംലീഗില്&#x200d; ചേര്&#x200d;ന്നാല്&#x200d;&#8217; എന്നു നിരുത്സാഹപ്പെടുത്തിയിരുന്ന രാഷ്ട്രീയ കേരളത്തില്&#x200d; ഒരു മുസ്‌ലിംലീഗു മുഖ്യമന്ത്രി. ചരിത്രത്തിലെ ഏറ്റവും തിളക്കമുറ്റ വെള്ളിയാഴ്ചകളുടെ പട്ടികയിലേക്ക് ആ ഒക്‌ടോബര്&#x200d; 12.</p>



<p>ഡിസംബര്&#x200d; ഒന്നിന് സി.എച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നാള്&#x200d; മുതല്&#x200d; ആ അധികാരലബ്ധിയില്&#x200d; അസഹ്യതപൂണ്ടവര്&#x200d; ചോദിക്കാറുണ്ട് അമ്പത് ദിവസം മാത്രല്ലേ എന്ന്. അഞ്ചു നൂറ്റാണ്ടിന്റെ കരുത്തും കാതലും ആഴവും പരപ്പുമുണ്ട് ആ അന്&#x200d;പതു നാളിന്റെ അധികാരമുദ്രക്ക്. വാസ്‌കോഡഗാമയുടെ കപ്പല്&#x200d; കേരള തീരത്തണഞ്ഞ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനവര്&#x200d;ഷങ്ങള്&#x200d; മുതല്&#x200d; അടങ്ങാത്ത രാജ്യസ്‌നേഹത്താല്&#x200d; വൈദേശിക ശക്തികളോട് നിരന്തരം പൊരുതിത്തളരുകയും രാജ്യം ഭരിക്കുന്നവരാല്&#x200d; അവഗണനയുടെ അന്തമില്ലാത്ത ആഴങ്ങളിലേക്ക് തള്ളിയിടപ്പെടുകയും ചെയ്ത ഒരു ജനതയുടെ ഉയിര്&#x200d;ത്തെഴുന്നേല്&#x200d;പ്പിന്റെ മധുരമുണ്ടതിന്. സി.എച്ച് മുഖ്യമന്ത്രിയാകുന്നതിന്റെ ആഴ്ചകള്&#x200d;ക്കു മുമ്പ് ഇന്ത്യക്കൊരു പ്രധാനമന്ത്രിയുണ്ടായിരുന്നു. അധികാരമേറ്റതിന്റെ ഇരുപത്തിമൂന്നാം ദിവസം രാജിവെച്ചൊഴിഞ്ഞ ചരണ്&#x200d;സിങ്. രണ്ടു തവണ മുഖ്യമന്ത്രിയായിട്ടും അഞ്ചു കൊല്ലം തികയ്ക്കാനാവാതെ അധികാരം വിട്ടിറങ്ങേണ്ടിവന്നിട്ടുണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടിന്. സി.എച്ചിന് മാത്രമല്ല അഞ്ചാം നിയമസഭയിലെ മറ്റു മുഖ്യമന്ത്രിമാര്&#x200d;ക്കും അധികാരത്തില്&#x200d; കാലാവധി ഏറെയുണ്ടായിട്ടില്ല.</p>



<p>മുഖ്യന്ത്രിപദമേറ്റയുടന്&#x200d; ആകാശവാണിയിലൂടെ നടത്തിയ പ്രഭാഷണത്തില്&#x200d; തന്റെ സര്&#x200d;ക്കാരിന്റെ പിറവിയും ദൗത്യവും സി.എച്ച് വിശദീകരിച്ചു: &#8216;കേരളത്തിലെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ രാഷ്ട്രീയ പരിതഃസ്ഥിതികളും പരിവര്&#x200d;ത്തനങ്ങളുമാണ് എന്നെ ഭാരിച്ച ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്&#x200d; പ്രേരിപ്പിച്ചത്. അഖിലേന്ത്യാ തലത്തിലുള്ള  രാഷ്ട്രീയ ധ്രുവീകരണങ്ങളുടെയും മാറ്റങ്ങളുടെയും പ്രതികരണങ്ങള്&#x200d; ഇക്കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെക്കാലം പൊതുവെ സ്വസ്ഥവും പ്രശാന്തവുമായിരുന്ന കേരള രാഷ്ട്രീയത്തിലും പ്രകടമായത് സ്വാഭാവികമെന്നേ കരുതേണ്ടൂ. </p>



<p>ഈ ഘട്ടത്തിലുടലെടുത്ത അനിശ്ചിതത്വം നീണ്ടുപോയാല്&#x200d; ഒരു ജനാധിപത്യഭരണകുടം ഇല്ലാതെ വരുന്ന സ്ഥിതിവിശേഷത്തെ നമുക്ക് നേരിടേണ്ടി വരുമായിരുന്നു. രാഷ്ട്രീയ പ്രബുദ്ധരായ ജനലക്ഷങ്ങളുടെ മേല്&#x200d; അനാവശ്യമായും അനവസരത്തിലും ജനാധിപത്യ ഗവണ്&#x200d;മെന്റില്ലാത്ത ഒരു സ്ഥിതി അടിച്ചേല്&#x200d;പ്പിക്കുന്നത് കേരളത്തിലെ രാഷ്ട്രീയ കക്ഷികള്&#x200d;ക്ക് ഒരിക്കലും ഭൂഷണമാവുകയില്ല. ഇപ്രകാരം ഒരു അന്ധരാള ഘട്ടത്തിലാണ് ജനലക്ഷങ്ങളുടെ വികാരം മാനിച്ചുകൊണ്ടും ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്&#x200d; നിന്ന് ഒഴിഞ്ഞു മാറാനുള്ള ഭീരുത്വം കാട്ടാതെയും പുതിയ ഒരു ജനകീയ ഗവണ്&#x200d;മെന്റിന് രൂപം നല്&#x200d;കാന്&#x200d; ഞാനും എന്റെ സഹപ്രവര്&#x200d;ത്തകരും മുന്നോട്ടു വന്നിട്ടുള്ളത്. </p>



<p>ഒരു പ്രശ്‌ന സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക സാമൂഹ്യ രംഗങ്ങളില്&#x200d; നാം ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. പല രംഗങ്ങളിലും ശാശ്വതമായ നേട്ടങ്ങളുണ്ടാക്കാനും അപ്രകാരം നമ്മുടെ സാമ്പത്തിക പരാധീനതകള്&#x200d; ഒരളവുവരെയെങ്കിലും പരിഹരിക്കാനും സഹായകമായ ഒട്ടേറെ വന്&#x200d;കിടപദ്ധതികള്&#x200d; സംസ്ഥാന ഗവണ്&#x200d;മെന്റ് ആരംഭിച്ചിട്ടുണ്ട്. ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ അഭാവം പ്രസ്തുത പദ്ധതികളുടെ പുരോഗതിക്ക് പ്രതികൂലമാവുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.  ഏറെക്കാലത്തെ പരാതികള്&#x200d;ക്കും പഴിചാരലുകള്&#x200d;ക്കും ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് ചുരുക്കം ദിവസമേ ആയിട്ടുള്ളൂ. ജനാധിപത്യം ശക്തവും സമ്പൂര്&#x200d;ണവുമാവണമെങ്കില്&#x200d; താഴ്ന്ന തലത്തില്&#x200d;തന്നെ ജനാധിപത്യം പ്രാവര്&#x200d;ത്തികമാക്കണം. ഒരു ഗവര്&#x200d;മെന്റില്ലാതിരിക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യം വികേന്ദ്രീകരിക്കാനുള്ള ശ്രമത്തെ തളര്&#x200d;ത്തുകയേയുള്ളൂ. ആദ്യമായും അവസാനമായും ജനനന്മയെ ലാക്കാക്കി മാത്രം മുന്നോട്ട് നീങ്ങാന്&#x200d; പ്രതിജ്ഞാ ബദ്ധരാണ് ഞങ്ങള്&#x200d;.&#8217; ഈ ലക്ഷ്യപ്രഖ്യാപനം തന്നെയാണ് സി.എച്ച് തന്റെ മന്ത്രിസഭയുടെ ഓരോ നടപടികളിലും പാലിച്ചത്. </p>



<p>സായുധ കലാപങ്ങളുടെ യും നരഹത്യയുടെയും ചെങ്കൊടി വീശിവന്ന നക്‌സലൈറ്റുകളെ പിടിച്ചുകെട്ടാന്&#x200d; കഴിഞ്ഞ ആഭ്യന്തര മന്ത്രിയെന്ന കേന്ദ്രസര്&#x200d;ക്കാരിന്റെ പ്രശംസനേടിയ സി.എച്ചിന് മുഖ്യമന്ത്രി പദവിയുടെ ഓരോ ചുവടും നിര്&#x200d;ഭയം, സുധീരം മുന്നോട്ടുവെക്കാനായി. അനാഥശാലാ വിദ്യാര്&#x200d;ഥികളുടെ ധനസഹായത്തുക വര്&#x200d;ധിപ്പിച്ചുകൊണ്ട് ആദ്യഫയലില്&#x200d; ഒപ്പുവെച്ച് ഭരണനിര്&#x200d;വഹണമാരംഭിച്ച ആ മുഖ്യമന്ത്രി നിയമക്കുരുക്കിനും കമ്യൂണിസ്റ്റ് പ്രതിരോധത്തിനുമിടയില്&#x200d; ശ്വാസംമുട്ടിക്കിടന്ന ഇഷ്ടദാന ബില്ലിന് മോക്ഷം നല്&#x200d;കി പാസാക്കിയെടുത്തു തന്നെയാണ്  പടിയിറങ്ങിയത്. </p>



<p>അധികാരമേറ്റനാള്&#x200d; രാത്രിയില്&#x200d; തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്&#x200d; നല്&#x200d;കിയ ബഹുജന സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള സി.എച്ചിന്റെ പ്രസംഗം നിലപാടുകളുടെ ദൃഢസ്വരമായി മതേതര കേരളത്തിന്റെ കാതില്&#x200d; മുഴങ്ങുന്നുണ്ടിപ്പോഴും. &#8221;ഞാന്&#x200d; അടിയുറച്ച മുസല്&#x200d;മാനാണ്. അല്ലാഹുവിന്റെ പരിശുദ്ധ നാമത്തില്&#x200d; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിട്ടുള്ളവനാണ് ഞാന്&#x200d;. അന്യസമുദായങ്ങളുടെ ഒരു മുടിനാരിഴപോലും ഞാന്&#x200d; അപഹരിക്കുകയില്ല. എന്റെ സമുദായത്തിന്റെ ഒരു മുടിനാരിഴപോലും വിട്ടുകൊടുക്കയുമില്ല. തന്നില്&#x200d; നിക്ഷിപ്തമായ ചുമതല ശരിയാംവണ്ണം നിര്&#x200d;വഹിക്കും. മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഭരണം കേരളത്തില്&#x200d; ഒരു മാതൃകാഭരണമാണെന്ന് ഭാവിചരിത്രകാരന്മാര്&#x200d; രേഖപ്പെടുത്തുമാറ് ഞാന്&#x200d; ഭരണം നടത്തും&#8221;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-ch-muhammed-koya-ministry-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു ഘോഷയാത്ര പോലെ സി.എച്ച്</title>
		<link>https://www.chandrikadaily.com/cp-saidalavi-article-about-ch-muhammed-koya.html</link>
					<comments>https://www.chandrikadaily.com/cp-saidalavi-article-about-ch-muhammed-koya.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 29 Sep 2019 06:42:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[ch muhammed koya]]></category>
		<category><![CDATA[CP Saithalavi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140420</guid>

					<description><![CDATA[സി.പി. സൈതലവി ഓര്&#x200d;മ തെളിയുമ്പോള്&#x200d; കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരം കഴിഞ്ഞ് ആളുകള്&#x200d; ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം നീണ്ടുപോയി ജുമുഅഃ നഷ്ടപ്പെട്ടല്ലോ എന്നു വെപ്രാളപ്പെടുമ്പോള്&#x200d; ആരോ പറഞ്ഞു: മൂന്നാഴ്ചയായി ഒറ്റ ഉറക്കത്തിലായിരുന്നെന്ന്. ശരിയാണ്. ഒരു വെള്ളിയാഴ്ച ഉച്ച തിരിഞ്ഞായിരുന്നു വടകരയിലെ സിമ്പോസിയം. 1978. വിഷയാവതാരകനു ശേഷം ആദ്യപ്രസംഗത്തിനായി ക്ഷണിക്കപ്പെട്ട് മൈക്കിനു മുമ്പിലെത്തിയതേയുള്ളൂ. തലക്കുള്ളില്&#x200d; ഒരു മുഴക്കംപോലെ. കണ്ണുകളില്&#x200d; പടരുന്ന ഇരുട്ട്. അടുത്ത ആളെ പ്രസംഗത്തിനു വിളിക്കാനാവശ്യപ്പെട്ട് ഇരുന്നതാണ് ഓര്&#x200d;മ. ഇതാ കണ്&#x200d;തുറക്കുമ്പോള്&#x200d; മൂന്നാഴ്ച പിന്നിട്ട് മറ്റൊരു വെള്ളിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>  </p>



<p><strong>സി.പി. സൈതലവി</strong></p>



<p>ഓര്&#x200d;മ തെളിയുമ്പോള്&#x200d; കാണുന്നത് വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരം കഴിഞ്ഞ് ആളുകള്&#x200d; ആസ്പത്രിയിലേക്കു വരുന്നതാണ്. ഉറക്കം നീണ്ടുപോയി ജുമുഅഃ നഷ്ടപ്പെട്ടല്ലോ എന്നു വെപ്രാളപ്പെടുമ്പോള്&#x200d; ആരോ പറഞ്ഞു: മൂന്നാഴ്ചയായി ഒറ്റ ഉറക്കത്തിലായിരുന്നെന്ന്. ശരിയാണ്. ഒരു വെള്ളിയാഴ്ച ഉച്ച തിരിഞ്ഞായിരുന്നു വടകരയിലെ സിമ്പോസിയം. 1978. വിഷയാവതാരകനു ശേഷം ആദ്യപ്രസംഗത്തിനായി ക്ഷണിക്കപ്പെട്ട് മൈക്കിനു മുമ്പിലെത്തിയതേയുള്ളൂ. തലക്കുള്ളില്&#x200d; ഒരു മുഴക്കംപോലെ. കണ്ണുകളില്&#x200d; പടരുന്ന ഇരുട്ട്. അടുത്ത ആളെ പ്രസംഗത്തിനു വിളിക്കാനാവശ്യപ്പെട്ട് ഇരുന്നതാണ് ഓര്&#x200d;മ. ഇതാ കണ്&#x200d;തുറക്കുമ്പോള്&#x200d; മൂന്നാഴ്ച പിന്നിട്ട് മറ്റൊരു വെള്ളിയില്&#x200d; വന്നുനില്&#x200d;ക്കുന്നു. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ ഇരുപത്തൊന്നാം വാര്&#x200d;ഡില്&#x200d; ബോധംമറഞ്ഞ്, മടക്കമില്ലാത്ത ലോകത്തിന്റെ വാതില്&#x200d;ക്കലെത്തിയെന്ന് ഏറെ പേരും ഉറപ്പിച്ചുകഴിഞ്ഞ ഇരുപത്തൊന്നു നാളുകള്&#x200d;. ആ കിടയ്ക്കരികെ &#8216;ബാവാ&#8217; എന്നു വിളിച്ച് പലവട്ടം സി.എച്ച് വന്നുപോയി. ചിലപ്പോള്&#x200d; ഏറെ നേരം അരികിലിരുന്നു. ചലനമറ്റ ദേഹത്ത് തഴുകിത്തലോടി നെടുവീര്&#x200d;പ്പോടെ.</p>



<p>മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് എന്നതിനപ്പുറം തനിക്കു സ്‌നേഹം കോരിച്ചൊരിഞ്ഞുതന്ന  അനുയായിയെ ആത്മാവില്&#x200d; കൊണ്ടുനടന്ന നേതാവിന്റെ കരുതലായിരുന്നു പി.കെ.കെ ബാവയുടെ നെറ്റിയിലമര്&#x200d;ന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ ആ സ്‌നേഹസ്പര്&#x200d;ശം. അതു തന്നെയാണ് കുറ്റിച്ചിറയിലെ മുസ്‌ലിംലീഗ് സമ്മേളനത്തില്&#x200d; ആയിരങ്ങളെ കണ്ണീരണിയിച്ചുകൊണ്ട് സി.എച്ച് നടത്തിയ സുദീര്&#x200d;ഘമായ പ്രാര്&#x200d;ത്ഥനയും. &#8216;മലിക്കുല്&#x200d; ജബ്ബാറായ റബ്ബേ ഞങ്ങളുടെ ബാവയെ ഞങ്ങള്&#x200d;ക്കു തിരിച്ചുതരണമേ..&#8217; കണ്ഠമിടറി ആമീന്&#x200d; പറഞ്ഞവരുടെ മിഴിനീരില്&#x200d;കുതിര്&#x200d;ന്ന ആ രാത്രി. പ്രാര്&#x200d;ത്ഥനകള്&#x200d; ശമനമന്ത്രമായി.</p>



<p>യുവകോമളനായ, കരിമരുന്നുകള്&#x200d;ക്ക് തീ കൊടുത്തെന്നപോലെ പ്രസംഗിക്കുന്ന എടുപ്പിലും നടപ്പിലും ഭാഷണത്തിലും ആത്മാര്&#x200d;ത്ഥതയും ഉത്സാഹവും ഓളംവെട്ടുന്ന അന്നത്തെ മലയാളി മുസ്‌ലിം യൗവനത്തിന്റെ സമരനായകനായ പി.കെ.കെ ബാവ പൂര്&#x200d;ണാരോഗ്യവാനായി തിരിച്ചുവന്നു. എല്ലാ സ്‌നേഹപരിലാളനകള്&#x200d;ക്കും നന്ദി പറയാന്&#x200d; നടക്കാവിലെ ക്രസന്റ് ഹൗസില്&#x200d; ചെന്നു. സി.എച്ച് പറഞ്ഞു: ആ ഡോക്ടര്&#x200d;ക്ക് സമ്മാനമായി നമുക്ക് എന്തെങ്കിലുമൊന്ന് കൊടുക്കണം. അദ്ദേഹം അത്രയ്ക്കു സഹായിച്ചിട്ടുണ്ട്. പ്രാര്&#x200d;ത്ഥനകള്&#x200d;ക്കൊപ്പം ഡോ. രാജശേഖരന്റെ നേതൃത്വത്തിലുള്ള തീവ്രപരിചരണവുമാണ് ഈ തിരിച്ചുവരവ്&#8217;. ഒന്നും വാങ്ങാനദ്ദേഹം കൂട്ടാക്കിയില്ല. &#8221;എങ്കില്&#x200d; എന്നെ വന്നു കാണാന്&#x200d; പറയണം.&#8221; മന്ത്രി സി.എച്ചിന്റെ അഭ്യര്&#x200d;ഥന നിരസിക്കാനാവില്ലല്ലോ. ഡോക്ടര്&#x200d; വന്നു. ബാവ സമ്മാനമൊന്നും തന്നിട്ട് വാങ്ങിയില്ലെന്നാണല്ലോ പറഞ്ഞത്. നല്ലത്. താങ്കള്&#x200d;ക്കു മറ്റെന്തെങ്കിലും ആവശ്യമുണ്ടെങ്കില്&#x200d; പറയൂ. കഴിയുന്നത് ചെയ്യാം. ഇതിന്റെ പേരിലാവരുത് എന്ന അപേക്ഷയോടെ ഡോക്ടര്&#x200d; തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.</p>



<p>&#8216;ലിബിയയില്&#x200d; പോകുന്നതിന് സഹായിച്ചാല്&#x200d; കൊള്ളാം&#8217;. താമസംവിനാ അതു സാധിച്ചു. ഒരു പിതാവിന്റെയോ കാരണവരുടെയോ സ്ഥാനത്തുനിന്നാണ് സി.എച്ച് എന്ന ഉന്നതനായ നേതാവ് ഔദ്യോഗിക തിരക്കുകളില്&#x200d; തപിച്ചുകിടക്കുന്ന ഭരണാധികാരി, മരണവുമായി മല്ലടിക്കുന്ന തന്റെ അനുയായിക്കുവേണ്ടി കണ്ണിമവെട്ടാതെ കാവലിരുന്നത്. ഇവ്വിധമാണ് ആ നേതാവ് അനുയായികളെ സ്‌നേഹിച്ചത്. വേര്&#x200d;പാടിന്റെ മുപ്പത്താറാമാണ്ടെത്തിയിട്ടും മറവിയിലമരാതെ, ദിവസത്തിലൊരിക്കലെങ്കിലും ഓര്&#x200d;ത്തോര്&#x200d;ത്തുപറഞ്ഞ് നെഞ്ചില്&#x200d; കെടാതെ സൂക്ഷിക്കുന്ന പ്രണയാഗ്നിയായി ജനം സി.എച്ചിനെ കൊണ്ടാടുന്നതും അതിനാല്&#x200d;തന്നെ. 1983 സെപ്തംബര്&#x200d; 28ന് ഹൈദരാബാദില്&#x200d; അസ്തമിച്ചത് കുഞ്ഞുന്നാളിലൊരിക്കല്&#x200d; മനസ്സില്&#x200d; പതിച്ച അതിശയ സൂര്യനായിരുന്നു. ഇന്നുമവസാനിക്കാത്ത  കൗതുകമായി ഉള്ളിലുണ്ടാ വെളിച്ചം.</p>



<p>കീര്&#x200d;ത്തികേട്ട ഖാസി കുഞ്ഞിഹസന്&#x200d; മുസ്‌ലിയാരുടെ സഹോദരീപൗത്രനെന്ന വാത്സല്യത്തിലും സംരക്ഷണയിലും കഴിഞ്ഞ പി.കെ.കെ ബാവയുടെ ബാല്യം. നന്നേ ചെറുപ്പത്തില്&#x200d; പിതാവ് പ്രസിദ്ധ പണ്ഡിതന്&#x200d; പി.എന്&#x200d; മുഹമ്മദ് ബാവ മുസ്‌ലിയാരുടെ വേര്&#x200d;പാട്. അങ്ങനൊരു കുട്ടിക്കാലത്തിലേക്കാണ് കാപ്പാട് മുസ്‌ലിംലീഗ് പൊതുയോഗം കൊടിതോരണങ്ങളാല്&#x200d; അലംകൃതമായി വിരുന്നെത്തുന്നത്. ബാഫഖി തങ്ങള്&#x200d; വരുന്നെന്നു കേട്ട് അമ്മാവനോട് സമ്മതം വാങ്ങി. ജുബ്ബയും കോട്ടും തലേക്കെട്ടും വെളുത്തുതുടുത്ത വട്ടമുഖവുമായി പെട്രോമാക്‌സിനടുത്ത് മറ്റൊരു പ്രകാശംപോലെ നിറഞ്ഞുനിന്ന് തങ്ങള്&#x200d; പ്രസംഗിക്കുന്നു. അതുകഴിയാന്&#x200d;നേരം സി.എച്ച്.എം കോയ സിന്ദാബാദ് എന്ന മുദ്രാവാക്യം കേള്&#x200d;ക്കുന്നു. ആരവങ്ങളുമായി ഒരു ചെറുപ്പക്കാരനെ ആനയിച്ചു കൊണ്ടുവരുന്നു. അതായിരുന്നു ആദ്യകാഴ്ച. ആ വരവാണ് കാലമെത്ര കടന്നുപോയിട്ടും ഓര്&#x200d;മയില്&#x200d; തെളിയുന്നത്. ഒരു ഘോഷയാത്രപോലെ സി.എച്ച്. </p>



<p>പിന്നെ സമീപ ദേശങ്ങളിലെവിടെ സി.എച്ചിന്റെ പ്രസംഗമുണ്ടെങ്കിലും അമ്മാവനോട് അനുവാദം ചോദിച്ചുപോകും. സി.എച്ചിന്റെ പ്രസംഗം കേട്ടുകഴിഞ്ഞാല്&#x200d; ഒരു പുസ്തകം വായിച്ച പ്രതീതിയാണ്. ഒരുപാട് അറിവുകള്&#x200d; കോര്&#x200d;ത്തുവെച്ച പുസ്തകം പോലെ ഓരോ പ്രസംഗവും. അങ്ങനെ ചെല്ലുന്നിടത്തെല്ലാം കാണാന്&#x200d; തുടങ്ങിയതുകൊണ്ടാവണം ഒരിക്കല്&#x200d; സ്റ്റേജിനടുത്തേക്ക് സി.എച്ച് വിളിപ്പിച്ചു. കുട്ടിയുടെ വീടെവിടെയാ എന്നായിരുന്നു ആദ്യത്തെ ചോദ്യം. &#8216;എല്ലാ പരിപാടിക്കും കാണുന്നുണ്ട്. ഇവനെ ഒന്നു ഉഷാറാക്കണം.&#8217; എന്ന് അടുത്തുള്ളവരോടൊരു കമന്റും. പിന്നീട് കാപ്പാട് നിന്നു സി.എച്ചിനെ കാണാന്&#x200d; ചെന്ന ചിലരൊക്കെ സി.എച്ച് നിന്നെ അന്വേഷിച്ചതായി പറയാന്&#x200d; ഏല്&#x200d;പിച്ചിട്ടുണ്ട് എന്നൊക്കെ അറിയിക്കും. അതൊക്കെ വലിയ ബഹുമതിയായി മനസ്സു കുളിര്&#x200d;പ്പിച്ചു. </p>



<p>സി.എച്ചിനെക്കുറിച്ച് &#8216;മദ്ഹ്&#8217; പറയുന്നവരാണ് എവിടെയും. അത്തോളിക്കാരന്&#x200d; ഹസ്സന്&#x200d;കുട്ടിയുടെ ബാര്&#x200d;ബര്&#x200d;ഷാപ്പില്&#x200d; ചെന്നിരുന്നാല്&#x200d; സി.എച്ചിന്റെ കഥകളാണുമുഴുവന്&#x200d;. ജോലി ചെയ്യുമ്പോഴും വാ തോരാതെ ഹസ്സന്&#x200d;കുട്ടി സി.എച്ചിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കും. അതു കേള്&#x200d;ക്കാന്&#x200d; പോവുക ദിനചര്യയായി. 1969ല്&#x200d; മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന സമയം. സ്ഥാനാര്&#x200d;ഥി ചാക്കീരി അഹമ്മദ്കുട്ടി സി.എച്ചിനോട് ചോദിച്ചു:  എല്ലായിടത്തും കാണുന്നുണ്ടല്ലോ? ആരാണിവന്&#x200d;? നമ്മുടെ പ്രവര്&#x200d;ത്തകനാണെന്ന് സി.എച്ച് പരിചയപ്പെടുത്തി. ഇതൊന്നും സിഎച്ചിന്റെ കൂടെയുള്ള സഞ്ചാരമല്ല. അന്വേഷിച്ചു പിന്തുടരുന്ന യാത്രകള്&#x200d;. ബസിലും ട്രെയിനിലും നടന്നും എത്തിപ്പെടാവുന്നിടത്തെല്ലാം സി.എച്ചിനെ കാണാനും കേള്&#x200d;ക്കാനുമെത്തി.   താന്&#x200d; മാത്രമല്ല; എത്രയോ പേര്&#x200d; പല പ്രദേശത്തും ഇങ്ങനെയുണ്ടായിരുന്നു. ആവേശം തലയ്ക്കുപിടിച്ചു സി.എച്ച് ചെല്ലുന്നിടത്തെല്ലാം കാലേകൂട്ടി സ്ഥലംപിടിക്കുന്നവര്&#x200d;. </p>



<p>സംഘടനക്കകത്തെ അഭിപ്രായഭിന്നതകള്&#x200d; സംഘടിത രൂപംപൂണ്ട ഘട്ടം.  മലപ്പുറം കുന്നുമ്മലെ മുസ്‌ലിംലീഗ് പൊതുയോഗത്തില്&#x200d; സി.എച്ചും യു.എ ബീരാന്&#x200d; സാഹിബുമാണ് പ്രധാനപ്രസംഗം. പരിപാടി കഴിഞ്ഞിറങ്ങുമ്പോള്&#x200d; പാതിരയായി. സി.എച്ച് പറഞ്ഞു: &#8216;നമുക്ക് പാണക്കാട് പോയി തങ്ങളെ കാണാം.&#8217; നേരം ഒരു മണി കഴിഞ്ഞില്ലേ, ഉറങ്ങിക്കാണില്ലേ എന്നു താനുന്നയിച്ചസംശയം അസ്ഥാനത്തായി. അവിടെ വരാന്തയില്&#x200d; തങ്ങള്&#x200d;ക്കു ചുറ്റും ആളുകള്&#x200d; കൂടിനില്&#x200d;ക്കുന്നു. എന്താണിങ്ങനെ എന്നറിയാനും ഒരു കൗതുകത്തോടെ പൂക്കോയ തങ്ങളുടെ കസേരക്കു പിന്നില്&#x200d; നിന്നു. സി.എച്ച് വന്നിട്ടുണ്ടെന്നു പറഞ്ഞുകേട്ട് തങ്ങള്&#x200d; എഴുന്നേറ്റുവന്ന് ആലിംഗനം ചെയ്തു. </p>



<p>തിരികെ പോരുമ്പോള്&#x200d; സി.എച്ച് ചോദിച്ചു: നീയല്ലേ പറഞ്ഞത് തങ്ങള്&#x200d; ഉറങ്ങിയിട്ടുണ്ടാകുമെന്ന്. അവിടെ എന്താ നീ കണ്ടത്?  രോഗം പറയുന്നവരും വിഷമത്തിനു പരിഹാരം തേടുന്നവും തര്&#x200d;ക്കങ്ങളും ബാധ്യതകളും മറ്റു ആവലാതികള്&#x200d; പറയുന്നവരുമെല്ലാം അതിലുണ്ടെന്ന് കണ്ടറിഞ്ഞ കാര്യം മറുപടിയായി പറഞ്ഞു. വിജനമായ വഴികളില്&#x200d; രാത്രിയുടെ കയങ്ങളിലൂടെ വേഗതയില്&#x200d; പോകുന്ന കാറിനുള്ളില്&#x200d; സി.എച്ച് പ്രതികരിച്ചതിങ്ങനെ: &#8216;അതാണ് പാണക്കാട്ടെ തങ്ങള്&#x200d;. സമാശ്വാസവും നീതിയും കിട്ടുമെന്ന  ഉറപ്പാണ് ആളുകളെ അങ്ങോട്ടു ചെല്ലാന്&#x200d; പ്രേരിപ്പിക്കുന്നത്. ഒരാള്&#x200d;ക്കെങ്കിലും നീതി കിട്ടിയില്ലെങ്കില്&#x200d; അയാള്&#x200d; ഒഴിഞ്ഞു പോകില്ലേ? പിന്നെ ഇങ്ങോട്ടു വരുമോ? ആ പ്രതീക്ഷയാണ് പൂക്കോയ തങ്ങള്&#x200d;. അന്നു സി.എച്ച് പറഞ്ഞ ആ നിരീക്ഷണത്തിന്റെ പഴുതിലൂടെയാണ് എക്കാലവും പാണക്കാടിനെ നോക്കികണ്ടത്. </p>



<p>1980ല്&#x200d; മേപ്പയൂരില്&#x200d;നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്&#x200d; പാര്&#x200d;ട്ടി നിര്&#x200d;ദേശിച്ചു. പക്ഷേ എന്റെ താല്&#x200d;പര്യക്കുറവ് സി.എച്ചിനോട് പറഞ്ഞു. സാധാരണക്കാരനായ താന്&#x200d; തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്&#x200d; എങ്ങനെ പണമുണ്ടാക്കും. ഇങ്ങനെ പലതരം ആധിയില്&#x200d;, തന്നെ ഒഴിവാക്കണമെന്നഭ്യര്&#x200d;ഥിച്ചു. &#8216;ശിഹാബ് തങ്ങള്&#x200d; പറഞ്ഞതല്ലേ. ഇനി ഒഴിവാകാന്&#x200d; പാടില്ല&#8217; എന്നു മാത്രമായിരുന്ന സി.എച്ചിന്റെ മറുപടി. മത്സരിച്ചു. വിജയമുണ്ടായില്ലെങ്കിലും നേതാവിന്റെ ആജ്ഞ അനുസരിച്ചതിന്റെയും സി.എച്ചിന്റെ യുദ്ധതന്ത്രോപദേശങ്ങള്&#x200d; തൊട്ടറിഞ്ഞതിന്റെയും സംതൃപ്തിയുണ്ടായി. </p>



<p>പക്ഷേ രണ്ടു വര്&#x200d;ഷത്തിനകം (1982) ഗുരുവായൂരില്&#x200d;നിന്നും വിജയിച്ച് സി.എച്ചിന്റെ നേതൃത്വത്തിലുള്ള നിയമസഭാ കക്ഷിയിലംഗമായതും മറ്റൊരു നിയോഗം. &#8216;അര ഡസന്&#x200d; രോഗങ്ങളും വഹിച്ചുനടക്കുന്ന സഞ്ചരിക്കുന്ന ഒരു മയ്യിത്താണ് ഞാന്&#x200d;&#8217; എന്നു സി.എച്ച് സരസമായി പറയുകയും സദസ് വേദനയോടെ കേട്ടിരിക്കുകയും ചെയ്യുന്ന കാലത്തൊരിക്കല്&#x200d;- 1981ല്&#x200d; അദ്ദേഹം രോഗം മൂര്&#x200d;ഛിച്ച് ഗുരുതരാവസ്ഥയിലായി. ഡോ. എം.കെ മുഹമ്മദ്‌കോയയുടെ കാലിക്കറ്റ് നഴ്‌സിങ് ഹോമില്&#x200d; പ്രവേശിപ്പിക്കപ്പെട്ടു. തിരിച്ചുകിട്ടില്ലെന്ന് വിദഗ്ധ ഡോക്ടര്&#x200d;മാര്&#x200d;പോലും ശങ്കിച്ചുപോയ സന്ദര്&#x200d;ഭം. അബോധാവസ്ഥയിലാണ് മിക്കപ്പോഴും. രണ്ടാഴ്ചയോളം അങ്ങനെ കിടന്നു. ആ ദിവസമത്രയും രോഗിയുടെ കൂട്ടിരിപ്പുകാരനല്ലാതെതന്നെ ആസ്പത്രിയുടെ ഇടനാഴിയില്&#x200d; രാപകലില്ലാതെ കഴിച്ചുകൂട്ടി ബാവ. </p>



<p>രാത്രി പുറത്തെ വരാന്തയില്&#x200d; പത്രംവിരിച്ചു കിടക്കും. നമസ്‌കാരത്തിനും ഭക്ഷണത്തിനും പ്രാഥമിക കാര്യങ്ങള്&#x200d;ക്കും മാത്രമാണ് ഒന്നു പുറത്തിറങ്ങുക. ആ രണ്ടാഴ്ചയത്രയും അങ്ങനെ കഴിച്ചുകൂട്ടി. ആരും പറഞ്ഞേല്&#x200d;പിച്ചതല്ല. സി.എച്ച് കിടയ്ക്ക വിട്ടെഴുന്നേല്&#x200d;ക്കുംനേരം കൈപിടിക്കാന്&#x200d; അടുത്തുണ്ടാവണമെന്നേ ആഗ്രഹിച്ചുള്ളൂ. സി.എച്ച് ആസ്പത്രിയില്&#x200d; അഡ്മിറ്റാണെന്നകാര്യം പൊതുജനങ്ങളറിയാതെ ശ്രദ്ധിക്കണമെന്നും ഡോക്ടര്&#x200d; പറഞ്ഞിരുന്നു. കണ്ടുമുട്ടുന്ന പരിചയക്കാരോട് ഒരു ബന്ധുവിനെ കാണാന്&#x200d; വന്നതാണെന്ന് പറഞ്ഞൊഴിയും. പക്ഷേ ബാങ്കിന്റെ സമയമായാല്&#x200d; മുറിയിലൊന്നു കയറും. അപ്പോഴെല്ലാം കണ്ട ഒരു സവിശേഷത;  ബാങ്ക് കേട്ടുണരുന്ന സി.എച്ച് അവസാന വാക്യവും തീരുംവരെ കാതോര്&#x200d;ത്ത് കിടന്ന് കൈകള്&#x200d; പതുക്കെ ചുമരില്&#x200d; ചേര്&#x200d;ത്തടിച്ച് തയമ്മും ചെയ്യും. എത്ര വൈകി കിടന്നാലും സുബ്ഹി ജമാഅത്തിനു പള്ളിയിലെത്തുന്ന പതിവുജാഗ്രത മിന്നിമറയുന്ന ബോധാബോധങ്ങള്&#x200d;ക്കിടയിലും സി.എച്ച് പാലിച്ചു എന്നതുതന്നെ.</p>



<p>സി.എച്ച് സ്പീക്കറാവുന്നതും മന്ത്രിയാവുന്നതും പാര്&#x200d;ലമെന്റംഗമാവുന്നതും മുഖ്യമന്ത്രിയാവുന്നതും ഉപമുഖ്യമന്ത്രിയാവുന്നതുമെല്ലാം  പെരുന്നാളുപോലെ മനസ്സിനാഘോഷമായിരുന്നു. പരാജയമറിയാത്ത പടനായകനായി ജീവിതമുടനീളം സി.എച്ച് നിറഞ്ഞുനിന്നു. പക്ഷേ പാര്&#x200d;ട്ടിയില്&#x200d; ഭിന്നിപ്പിന്റെ കാരണക്കാരിലൊരാളായി ചിലര്&#x200d;  തന്റെ പേര്&#x200d; വലിച്ചിഴച്ചപ്പോള്&#x200d; മാത്രം സി.എച്ച് ഒരു പരാജിതനെപോലെ എല്ലാം ഉപേക്ഷിച്ച് പിന്&#x200d;വാങ്ങുമെന്ന മട്ടായി. ചന്ദ്രികയുടെ പത്രാധിപരും മുഖ്യപത്രാധിപരുമായി സാഹിത്യകാരനായി വാഗ്മിയായി കേരളത്തിന്റെ സാംസ്‌കാരിക സദസ്സില്&#x200d; നിറഞ്ഞുനിന്ന സി.എച്ചിന്  ആദര്&#x200d;ശപോരാട്ടത്തിന്റെ ആയുധമായിരുന്ന  രാഷ്ട്രീയ പ്രവര്&#x200d;ത്തനം  ദുസ്സഹമായ മനോവേദനയ്ക്കു നിമിത്തമായപ്പോള്&#x200d; അദ്ദേഹം ഒരേകാന്തതയില്&#x200d; കഴിഞ്ഞു ഏതാനും നാള്&#x200d;.</p>



<p>വിദ്യാഭ്യാസ മന്ത്രിയായി തിളങ്ങിനില്&#x200d;ക്കെയാണ് ഖാഇദേമില്ലത്ത് അന്തരിച്ച ഒഴിവില്&#x200d; ലോക്‌സഭയിലേക്കുള്ള സ്ഥാനാര്&#x200d;ഥിത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്ത്യഘട്ടത്തില്&#x200d; തന്റെ സര്&#x200d;വസ്വവുമായ സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ വേര്&#x200d;പാട്. പാര്&#x200d;ലിമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട് മന്ത്രി മന്ദിരമൊഴിഞ്ഞുവരുന്ന സി.എച്ചിന്, കോഴിക്കോട്ടെ തന്റെ സ്വന്തം വസതിയില്&#x200d; തല്&#x200d;ക്ഷണം പ്രവേശിക്കാനാവാത്തവിധം അവിടെ വേറെ താമസക്കാര്&#x200d;. മറ്റൊരു വീട് കണ്ടെത്താനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. സംഘടനയില്&#x200d; കെട്ടുപൊട്ടിക്കുന്ന അഭിപ്രായഭിന്നതകള്&#x200d;.  പൊതുപരിപാടികളില്&#x200d; സംബന്ധിക്കുന്നതില്&#x200d;പോലും ചില ആശയക്കുഴപ്പങ്ങള്&#x200d;. </p>



<p>തന്റെ ഏതെങ്കിലും നിലയ്ക്കുള്ള സാന്നിധ്യമോ പ്രതികരണമോ സംഘടനയില്&#x200d; ഭിന്നതകള്&#x200d;ക്കിടയാക്കരുതെന്ന സി.എച്ചിന്റെ മന:ശുദ്ധിയായിരുന്നു ആ ഏകാന്തദിനങ്ങള്&#x200d;. സി.എച്ച് എവിടെ എന്നു അടുപ്പക്കാര്&#x200d; ചോദിച്ചു. ബി.വി അബ്ദുല്ലക്കോയ സാഹിബിനറിയാമായിരുന്നു. പിന്നെ പാണക്കാട് പൂക്കോയ തങ്ങള്&#x200d;ക്കും. ബി.വി  പറഞ്ഞ വഴിയിലൂടെ സി.എച്ചിന്റെ താല്&#x200d;ക്കാലിക വാസസ്ഥലം തേടിപ്പിടിച്ച് പി.കെ.കെ ബാവ എന്ന അനുഗാമി എത്തി. നടക്കാവിന്റെ ഉള്&#x200d;വഴികളിലെവിടെയോ പണ്ടെങ്ങോ ചാക്കീരി അഹമ്മ്കുട്ടി സാഹിബ് വാങ്ങിയിട്ട സ്ഥലത്തെ ഒരു കൊച്ചുവീട്. അതിലുണ്ടായിരുന്നു സി.എച്ചും കുടുംബവും. ആ കൂടിക്കാഴ്ച വിവരണാതീതമാണ്. ഗുരുവും ശിഷ്യനും മുഖത്തോടുമുഖം മൗനമായിനിന്ന നിമിഷങ്ങള്&#x200d;. ഏതാനും ദിവസങ്ങള്&#x200d; മാത്രമുള്ള ആ ഏകാന്തതയുടെവാതില്&#x200d;തുറക്കാന്&#x200d;, മായനാട്ടെ ആലിക്കുട്ടി മാസ്റ്ററെയും കൂട്ടി വന്ന് വയനാട് മീനങ്ങാടിയില്&#x200d; ഒരു യോഗത്തിനുക്ഷണിച്ചു. സി.എച്ച് മടിച്ചുനിന്നു. നിര്&#x200d;ബന്ധിച്ചു. ഒടുവില്&#x200d; പോയി.</p>



<p>&#8216;സമുദായമേ ഭിന്നിക്കരുത്. ഭിന്നിച്ച സമൂഹങ്ങള്&#x200d; നശിച്ചിട്ടേയുള്ളൂ. ഒന്നിച്ചു നിന്നാല്&#x200d; നേടാം നമുക്ക്&#8217; വയനാടന്&#x200d; മലനിരകളെ പ്രകമ്പനം കൊള്ളിച്ച് ഒരു പ്രസംഗപെരുമഴ. അതൊരു തുടക്കമായിരുന്നു. പിന്നീടുള്ള പടയോട്ടങ്ങളുടെ പന്തം കൊളുത്തല്&#x200d;. സി.എച്ച് അരങ്ങിലെത്തി. സമുദായമുണര്&#x200d;ന്നു. പാണക്കാട് പൂക്കോയ തങ്ങള്&#x200d; എന്ന ഉരുക്കുമനുഷ്യനു കീഴില്&#x200d; സംഘടന കരുത്താര്&#x200d;ജിച്ചു.</p>



<p>സംഘടനക്കും സമുദായത്തിനും കരുത്ത് പകരാനുള്ള സി.എച്ചിന്റെ ആയുധം പ്രസംഗമായിരുന്നു. താരതമ്യങ്ങളില്ലാത്ത പ്രസംഗം. സ്വന്തം പ്രസംഗത്തിലെ അടുക്കുംചിട്ടയും ജാഗ്രതയും മാത്രമല്ല, കൂടെയുള്ളവരുടെ പ്രസംഗവും എങ്ങനെയാവണമെന്ന് മാര്&#x200d;ഗനിര്&#x200d;ദേശം നല്&#x200d;കി. പ്രതിസന്ധികളില്&#x200d; ധീരതയോടെ നേതൃത്വം നല്&#x200d;കി. നടുവട്ടത്തും പയ്യോളിയിലും മറ്റും കലാപങ്ങള്&#x200d; ശാന്തമാക്കാന്&#x200d; ഓടിച്ചെന്നതുപോലെ ഓരോ ഘട്ടത്തിലും പോരാളിയുടെ വീര്യം പ്രകടമാക്കി. ഭാഷാ സമരത്തിന്റെ സങ്കീര്&#x200d;ണ സന്ദര്&#x200d;ഭങ്ങളിലെല്ലാം സി.എച്ച് പകര്&#x200d;ന്ന ധൈര്യം അപാരമായിരുന്നു. ഭാഷാസമര ദിനത്തില്&#x200d; ഓരോ സ്ഥലത്തും ആരെല്ലാം വേണമെന്ന് സി.എച്ച് നിര്&#x200d;ദേശിച്ചു. തിരുവനന്തപുരത്ത് അദ്ദേഹംതന്നെ നിയന്ത്രിച്ചു.</p>



<p>മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ എന്നിവരുടെ രക്തസാക്ഷിത്വശേഷം സമരം ശക്തിപ്പെടുത്താന്&#x200d; തീരുമാനമെടുത്തപ്പോള്&#x200d; പ്രത്യാഘാതം കരുതി ചില നേതാക്കളെങ്കിലും നിരുത്സാഹപ്പെടുത്തി. പക്ഷേ ഗ്രേറ്റ് മാര്&#x200d;ച്ച് പ്രഖ്യാപിക്കാന്&#x200d; സി.എച്ചായിരുന്നു പ്രചോദനം. എന്നും യുവാക്കളുടെ മനസ്സായിരുന്നു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംശുദ്ധമായ പൊതുജീവിതം നയിച്ചു. തനിക്കെതിരെ അപവാദത്തിന്റെ ഒരു മുനപോലും ഉയര്&#x200d;ന്നുവരാതിരിക്കാനുള്ള ആ ജാഗ്രത കനത്തതായിരുന്നു. അതുകൊണ്ട് തന്റെ ഏക മകന്&#x200d; മുനീറിന് കേരളത്തില്&#x200d; ഒരു മെഡിക്കല്&#x200d; സീറ്റ് തരപ്പെടുത്താന്&#x200d; വഴിവിട്ട മാര്&#x200d;ഗം ആ പിതാവ് സ്വീകരിച്ചില്ല. </p>



<p>ഏറെക്കാലം വിദ്യാഭ്യാസ മന്ത്രിയായ ആള്&#x200d; അതിനുള്ള കൃത്രിമ മാര്&#x200d;ഗങ്ങള്&#x200d; അവലംബിച്ചില്ല. മകന്&#x200d; ബാംഗ്ലൂരില്&#x200d; പോയി പഠിച്ചു. ഒരു പൊതുപരിപാടിക്കിടെ സി.എച്ചിനും മറ്റു അതിഥികള്&#x200d;ക്കും തന്റെ വീട്ടില്&#x200d; ഭക്ഷണം കൊടുത്തതിന്റെ ഫോട്ടോകളുമായി ഒരാള്&#x200d; മന്ത്രിയുടെ ഓഫീസില്&#x200d; കാര്യസാധ്യത്തിനെത്തി. അയാള്&#x200d; വീണ്ടും ഭക്ഷണം നല്&#x200d;കിയ കാര്യം പറഞ്ഞു. സി.എച്ച് തന്റെ സ്റ്റാഫിനെ വിളിച്ച് അയാളുടെ വീട്ടില്&#x200d; നടത്തിയ സല്&#x200d;ക്കാരത്തിന്റെ ബില്ല് എത്രയെന്നു ചോദിക്കൂ എന്നു പറഞ്ഞ് പണം കൊടുത്തു തിരിച്ചയച്ചു. പക്ഷെ അയാളുടെ ആവശ്യം ന്യായമാകയാല്&#x200d; സാധിച്ചുകൊടുക്കുകയും ചെയ്തു. </p>



<p>സി.എച്ചിനോട് വലിയ സ്‌നേഹമുള്ള ഒരു ബിസിനസുകാരന്&#x200d; സമീപ പ്രദേശത്തുണ്ടായിരുന്നു. ചന്ദ്രികയില്&#x200d; ജോലി ചെയ്യുന്ന കാലത്ത് എലത്തൂരില്&#x200d; ബസ്സിറങ്ങിവരുന്ന സി.എച്ചിന്റെ കൂടെ അത്തോളിയിലെ വീടുവരെ കിലോമീറ്ററുകള്&#x200d; ഒപ്പം നടന്നുപോയി. ഒറ്റയ്ക്കു തിരിച്ചുവരുന്ന ഒരു ഹാജി. പില്&#x200d;ക്കാലത്ത് ഹാജി സാമ്പത്തികമായി തകര്&#x200d;ന്നു. പലപ്പോഴും തമ്മില്&#x200d; കാണാതായി. ഏറെക്കാലം കഴിഞ്ഞ് ഹാജിയെ കണ്ടുമുട്ടുന്നത് ഒരു അധ്യാപകന്റെ ആവശ്യവുമായി വിദ്യാഭ്യാസ മന്ത്രിയായ തന്നെ കാണാന്&#x200d; സെക്രട്ടറിയേറ്റില്&#x200d; വരുമ്പോള്&#x200d;. മന്ത്രിമന്ദിരത്തില്&#x200d; കൊണ്ടുപോയി സി.എച്ച് ആ പഴയകൂട്ടുകാരനു നല്ല വിരുന്നുനല്&#x200d;കി. വന്ന കാര്യം ചോദിച്ചു. അല്&#x200d;പം ക്രമവിരുദ്ധമായ കാര്യമാണ്. എന്തു ചെയ്യും.</p>



<p>ശുദ്ധഗതിക്കാരനായിരുന്ന ഹാജിയുടെ അപ്പോഴത്തെ സാമ്പത്തികപരാധീനത മനസ്സിലാക്കിയ സി.എച്ച് ചോദിച്ചു. &#8216;ഇത് ചെയ്തുകൊടുത്താല്&#x200d; താങ്കള്&#x200d;ക്കെന്തെങ്കിലും ഗുണം കിട്ടുമോ?&#8217; 1967 കാലമാണ്. ഹാജി പറഞ്ഞു: അതെ, എനിക്ക് ആയിരം രൂപ തരാമെന്നു പറഞ്ഞിട്ടുണ്ട്. അത്രയ്ക്കു തളര്&#x200d;ന്നുപോയതുകൊണ്ടാണ് ഈ വഴി അദ്ദേഹം സ്വീകരിച്ചതെന്ന് സി.എച്ചിനു ബോധ്യമായി. പുറത്ത് തന്നെ കാണാന്&#x200d; വന്നിരിക്കുകയായിരുന്ന മുസ്‌ലിംലീഗുകാരനായ കോഴിക്കോട്ടെ യുവവ്യവസായിയെ വിളിച്ച് ഒരു ആയിരം രൂപ വാങ്ങി സി.എച്ച് ഹാജിയാര്&#x200d;ക്കു കൊടുത്തു. അധ്യാപകന്റെ ആവശ്യം നടപ്പാക്കാന്&#x200d; നിയമം അനുവദിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താനും പറഞ്ഞു. അതായിരുന്നു സി.എച്ചിന്റെ ജീവിതം.</p>



<p>എല്ലാ ഞായറാഴ്ചയും കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പോയി പരിചിതരും അപരിചിതരുമായ രോഗികളെ സന്ദര്&#x200d;ശിക്കുന്ന പതിവുണ്ടായിരുന്നു സി.എന്&#x200d; അഹമ്മദ് മൗലവിക്ക്. ചിലപ്പോഴൊക്കെ യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തകരെന്ന നിലക്ക് കൂടെപോകും. അങ്ങനെ ഒരു ദിവസം മെഡിക്കല്&#x200d; കോളജില്&#x200d; സന്ദര്&#x200d;ശനം കഴിഞ്ഞിറങ്ങുമ്പോള്&#x200d; സൂപ്രണ്ട് ചോദിച്ചു: കുട്ടികളുടെ വാര്&#x200d;ഡില്&#x200d; നഗരത്തിലെ ഒരു പ്രമുഖവിദ്യാഭ്യാസ സ്ഥാപനത്തില്&#x200d;നിന്നുള്ള അന്തേവാസികളെ കൊണ്ടുവന്നിരിക്കുന്നു, കണ്ടില്ലേ എന്ന്.</p>



<p>നല്ല ഭക്ഷണം കിട്ടാത്തതിന്റെ പ്രശ്‌നങ്ങളാണ് കുട്ടികള്&#x200d;ക്കെന്നും സൂപ്രണ്ട് പറഞ്ഞു. നടക്കാവിലെ വീട്ടില്&#x200d; സി.എച്ചിനെ ചെന്നു പ്രശ്‌നം അവതരിപ്പിച്ചു. ആ സ്ഥാപനമേധാവികള്&#x200d;ക്കെതിരെ മുസ്‌ലിംയൂത്ത്‌ലീഗ് സമരം ചെയ്യാന്&#x200d; പോകുകയാണെന്നും പറഞ്ഞു. സി.എച്ചിന്റെ മറുപടി: അതുവേണ്ട. ഇതുപോലൊരു സ്ഥാപനം വേറെയുണ്ടാക്കാന്&#x200d; കഴിഞ്ഞെന്നുവരില്ല. നമുക്കവര്&#x200d;ക്ക് കുറച്ചു അരിയും സാധനങ്ങളും ശേഖരിച്ചുകൊടുക്കാം. മറ്റു സഹായങ്ങളും. വലിയങ്ങാടിയിലെ പ്രമുഖ വ്യാപാരികളെ സി.എച്ച് തന്നെ ഫോണില്&#x200d; വിളിച്ചു ഭക്ഷ്യ സാധനങ്ങള്&#x200d; ആവശ്യപ്പെട്ടു. ഒരു മണിക്കൂര്&#x200d;കൊണ്ട് എല്ലാം ശുഭം. ഇങ്ങനെയും ചില പ്രക്ഷോഭങ്ങളുണ്ടെന്ന് സി.എച്ച് പഠിപ്പിച്ചു.</p>



<p>സി.എച്ചിന്റെ വികസന സങ്കല്&#x200d;പങ്ങളും രാഷ്ട്രീയ താല്&#x200d;പര്യങ്ങള്&#x200d;ക്കതീതമായിരുന്നു. എല്ലാ എം.എല്&#x200d;.എമാര്&#x200d;ക്കും രണ്ടു റോഡ് വീതം എന്ന പദ്ധതി സി.എച്ച് പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരിക്കെ കൊണ്ടുവന്നു. അന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും വകുപ്പു മന്ത്രിക്കുമൊക്കെ തുല്യമായിരുന്നു. വികസനത്തില്&#x200d; വിവേചനമില്ല. </p>



<p>സ്വതന്ത്ര ഇന്ത്യയില്&#x200d; മുസ്‌ലിംലീഗിനെ നട്ടുപിടിപ്പിച്ച് വന്&#x200d;മരമാക്കുകയെന്ന ദൗത്യം നിറവേറ്റാന്&#x200d; സീതി സാഹിബിന്റെ ചുവടൊപ്പിച്ചു മുന്നേറിയ സി.എച്ച് ജനഹൃദയങ്ങളില്&#x200d; ജീവിച്ചു. മണിക്കൂറുകള്&#x200d; നീണ്ട പ്രസംഗങ്ങള്&#x200d;. ഉറക്കമൊഴിവാക്കിയ യാത്രകള്&#x200d;. സി.എച്ചിന്റെ ഭാഷാസുന്ദരമോഹനമായ ഓരോ പ്രസംഗവും പുതിയതായിരുന്നു. ആ പ്രസംഗം തീരുവോളം കണ്ണുനട്ടിരിക്കുന്നവര്&#x200d; സി.എച്ച് വേദി വിട്ടിറങ്ങുമ്പോള്&#x200d; കാഴ്ചയില്&#x200d; നിന്നു മറയുവോളം നോക്കിനില്&#x200d;ക്കും.</p>



<p>1983 സെപ്തംബര്&#x200d; 28 രാത്രിയായി. സി.എച്ചിന്റെ അന്ത്യവിശ്രമ സ്ഥാനം നിശ്ചയിക്കണം. തീരുമാനമെടുക്കാനാവുന്നവരാരും ക്രസന്റിലെത്തിയിട്ടില്ല. നേതാക്കള്&#x200d; ബാംഗ്ലൂര്&#x200d; വഴി ഹൈദരാബാദിലേക്ക് പോയിരിക്കുന്നു. സി.എച്ചിന്റെ ഭാര്യയും മകനും  യാത്ര തിരിച്ചിട്ടുണ്ട്. എങ്ങനെയോ നടന്നും ഓടിയും നടക്കാവിലെത്തുമ്പോള്&#x200d; അവിടെ കാര്യങ്ങള്&#x200d; ചോദിച്ചറിയാനുള്ളത് പക്കര്&#x200d;ക്ക മാത്രം. സി.എച്ചിന്റെ ഉറ്റമിത്രം. അയല്&#x200d;ക്കാരന്&#x200d;. നടക്കാവില്&#x200d; വീടിനോട് ചേര്&#x200d;ന്നുള്ള പള്ളിയില്&#x200d; ഖബറടക്കാന്&#x200d; ജില്ലാ കലക്ടറുടെയും നഗരസഭയുടെയും അനുവാദമുണ്ട്. പക്ഷെ ഉമ്മ സമ്മതിക്കുന്നില്ല. ഖബറടക്കം ജന്മനാടായ അന്നശ്ശേരി(അത്തോളി)യില്&#x200d; വേണം. നല്ല അടുപ്പമുള്ള പക്കര്&#x200d;ക്ക പരമാവധി ശ്രമിച്ചു. ഫലിക്കുന്നില്ല. അദ്ദേഹം ആവശ്യപ്പെട്ടു. ബാവ ഒന്നു കയറി പറഞ്ഞുനോക്ക്. അവര് കേള്&#x200d;ക്കുന്നില്ല. </p>



<p>ഉമ്മയുടെ അരികിലെത്തി സംസാരിച്ചു. &#8216;ദൂരെനിന്ന് വരുന്നവര്&#x200d;ക്കൊക്കെ ഖബര്&#x200d;സിയാറത്ത് ചെയ്യാനും മറ്റും സൗകര്യമാകും. കുട്ടികളും ഇവിടുണ്ട്. ഖബറടക്കം ഇവിടെ തന്നെയാക്കുന്നതല്ലേ നല്ലത്.    ചോദിച്ചു കഴിയുമ്പോഴേക്ക് മറുപടി വന്നു. &#8216;കുട്ടിയാകുമ്പോള്&#x200d; അവനെ എന്റെ മടിയില്&#x200d;നിന്നാണ് ഇവരെല്ലാവരും കൂടി തട്ടിക്കൊണ്ടുപോയത്. പിന്നെ അവന്റെ മുഖം ഞാന്&#x200d; ശരിക്കൊന്നു കണ്ടിട്ടില്ല. ഇപ്പോള്&#x200d; മയ്യിത്ത് ആയില്ലേ? ഇനിയെങ്കിലും എനിക്കു തരണം.&#8217;</p>



<p>അതിന് ഇവിടെ അരികില്&#x200d; തന്നെയുണ്ടല്ലോ ഉമ്മാ എന്നുസമാധാനിപ്പിച്ചു. അതിനും മറുപടിയുണ്ടായി. &#8216; അവന്റെ ബാപ്പയില്ലേ അവിടെ ഒറ്റക്കു കിടക്കുന്നു. ബാപ്പാന്റടുത്തു എന്റെ കുട്ടി വേണം&#8217;. പിന്നൊരു ദീര്&#x200d;ഘമൗനമായിരുന്നു. ആ ഉമ്മയെപോലെ മകനെ സ്‌നേഹിച്ച സമുദായത്തിനു തലമുറകളിലൂടെ ഓര്&#x200d;ത്തെടുക്കാന്&#x200d; വിട്ടുനല്&#x200d;കുന്ന മൗനസമ്മതം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-saidalavi-article-about-ch-muhammed-koya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒറ്റച്ചോദ്യത്തില്&#x200d; നിന്നാണ് എം.ഐ തങ്ങള്&#x200d; ഉണ്ടായത്</title>
		<link>https://www.chandrikadaily.com/mi-thangal-cp-saithalavi-remindes.html</link>
					<comments>https://www.chandrikadaily.com/mi-thangal-cp-saithalavi-remindes.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 03 Aug 2019 18:30:59 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[mi thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135246</guid>

					<description><![CDATA[സി.പി സൈതലവി പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്&#x200d; മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്&#x200d;ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്&#x200d; തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്&#x200d; അവര്&#x200d; എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: &#8216;തൂ മുസല്&#x200d;മാന്&#x200d;ഹെ?&#8217; തിളക്കുന്ന വെയിലില്&#x200d; അടഞ്ഞുപോകുന്ന മിഴികളുമായി &#8216;അതെ&#8217;യെന്നു തലയാട്ടുമ്പോള്&#x200d; &#8216;ങ്ഹും&#8217;എന്നു പുച്ഛത്തോടെ അവര്&#x200d; കുടിനീര്&#x200d; പിന്&#x200d;വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<h4>സി.പി സൈതലവി</h4>



<p>പട്ടണപ്പകിട്ടിന്റെ മറുപുറം കാണാന്&#x200d; മഹാരാഷ്ട്രയുടെ പ്രാന്തങ്ങളിലൂടെ നടന്നതാണ്. വഴി മറന്ന്, കാശ് തീര്&#x200d;ന്ന് അതൊരലച്ചിലായി. ദാഹം കലശലായപ്പോഴാണ് വഴിയരികിലെ വീടുകളിലൊന്നിലേക്കു കയറിച്ചെന്നത്. വാതില്&#x200d; തുറന്ന വീട്ടമ്മയോട് ഇത്തിരി ദാഹജലം എന്നാംഗ്യം കാട്ടി. തിരികെ വന്നു വെള്ളപ്പാത്രം നീട്ടുമ്പോള്&#x200d; അവര്&#x200d; എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ഒറ്റച്ചോദ്യം: &#8216;തൂ മുസല്&#x200d;മാന്&#x200d;ഹെ?&#8217; തിളക്കുന്ന വെയിലില്&#x200d; അടഞ്ഞുപോകുന്ന മിഴികളുമായി &#8216;അതെ&#8217;യെന്നു തലയാട്ടുമ്പോള്&#x200d; &#8216;ങ്ഹും&#8217;എന്നു പുച്ഛത്തോടെ അവര്&#x200d; കുടിനീര്&#x200d; പിന്&#x200d;വലിച്ചു. ജീവിതത്തിലാദ്യത്തെ അവഹേളനം. നിന്ദ. അതുമൊരു പരദേശത്ത്. ആ കൊട്ടിയടച്ച വാതിലിനുമുന്നില്&#x200d; തെല്ലിട നിന്നു. വീണ്ടും ഇറങ്ങി നടന്നു. ഇനി വീടുകളില്&#x200d;ചെന്നു വെള്ളം ചോദിക്കാനാവില്ല. കിട്ടില്ല. ദൂരെ കണ്ട ചോലയില്&#x200d; ഇറങ്ങി ദാഹം തീര്&#x200d;ത്തു. മേലൊന്നു നനച്ചു. കയറുമ്പോള്&#x200d; കണ്ടു ചോലയുടെ മുകള്&#x200d;ഭാഗത്തെ നീരൊഴുക്കില്&#x200d; പന്നികള്&#x200d; കിടന്നുമറിയുന്നു. ആ വെള്ളമാണല്ലോ കുടിച്ചത്. മനംപിരട്ടലിനെക്കാള്&#x200d; ഉള്ളില്&#x200d; മറ്റൊരു തീയെരിഞ്ഞു തുടങ്ങിയിരുന്നു. പൊടുന്നനെ മനസ്സില്&#x200d; തിടംവെച്ച അന്യതാബോധത്തിന്റെ പൊള്ളല്&#x200d; ചോദ്യങ്ങളായി സ്വയം കത്തി. മുസല്&#x200d;മാനും മനുഷ്യനല്ലേ? ദാഹവും വിശപ്പുമുള്ള ജീവി?<br>
1960കളുടെ അന്ത്യമാണത്. മുംബൈയില്&#x200d; ശിവസേനയുടെ വര്&#x200d;ഗീയ വിഭജനതാണ്ഡവം കൊടിപറത്തിതുടങ്ങിയിരിക്കുന്നു. വെറുമൊരു പത്രപ്രവര്&#x200d;ത്തകനോ ഏതെങ്കിലും സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസില്&#x200d; ഉദ്യോഗസ്ഥനോ ആയി അടുത്തൂണ്&#x200d; പറ്റുമായിരുന്ന മലപ്പുറം ഏറനാട്ടിലെ തൃക്കലങ്ങോട്ടുകാരന്&#x200d; മാരേങ്ങലത്ത് ഇമ്പിച്ചിക്കോയ തങ്ങള്&#x200d;, ചരിത്രത്തിന്റെ മഹാസമുദ്രങ്ങള്&#x200d; താണ്ടിയ കപ്പലോട്ടക്കാരനായി, പല പ്രത്യയശാസ്ത്രങ്ങളുടെ ആഴംതൊട്ട ഗവേഷകനായി എം.ഐ തങ്ങള്&#x200d; എന്ന സൈദ്ധാന്തികനിലേക്ക്, ഈ കാലത്തിന്റെ ചരിത്രം അഭിമാനപൂര്&#x200d;വം രേഖപ്പെടുത്തുന്ന നാമങ്ങളിലൊന്നിലേക്ക് ഉടയാട മാറിയത് ആ ഒറ്റച്ചോദ്യത്തില്&#x200d;നിന്നാണ്. ശരിക്കും എം.ഐ തങ്ങളെന്ന പ്രതിഭയെ മലയാളത്തിനു കൈവന്ന ചോദ്യം.<br>
വന്നും പോയുമിരിക്കുന്ന ആസ്പത്രി വാസത്തിന്റെ ഇടവേളകള്&#x200d;ക്കിടയില്&#x200d; തെല്ലൊരാശ്വാസത്തിന്റെ സായാഹ്‌നം വീണുകിട്ടിയപ്പോള്&#x200d; എം.ഐ തങ്ങള്&#x200d; ഒരു മുഖാമുഖത്തിന് സമ്മതം തന്നു. ചടുലമായ സഞ്ചാരകാലങ്ങളില്&#x200d; പലവട്ടം ചോദിച്ചിരുന്നു ഒന്നു ജീവിതം പറയാമോ? പിന്നീടാവാമെന്നു എപ്പോഴും നിരസിച്ചു ആ ലാളിത്യം. ഒടുവില്&#x200d; അഭിമുഖം അച്ചടിയെത്തുംമുമ്പെ ഇനിയൊരു തിരുത്തിനു നില്&#x200d;ക്കാതെ ആ പത്രാധിപര്&#x200d; മടങ്ങി. ആസ്പത്രി വാസമൊഴിഞ്ഞ് പ്രസാദമധുരമായിരിക്കുമ്പോള്&#x200d; കൂട്ടിച്ചേര്&#x200d;ക്കാമെന്നാശിച്ചത് അതേപടി ബാക്കിവെച്ച്.<br>
ചിന്തകന്&#x200d;, ചരിത്രപണ്ഡിതന്&#x200d;, എഴുത്തുകാരന്&#x200d;, പത്രപ്രവര്&#x200d;ത്തകന്&#x200d;, പ്രഭാഷകന്&#x200d;, ഗ്രന്ഥകാരന്&#x200d;, ഗവേഷകന്&#x200d;, വിവര്&#x200d;ത്തകന്&#x200d;, ത്യാഗവും പാരമ്പര്യവുമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ വിശേഷമുദ്രകളെമ്പാടും സമൂഹം നെറ്റിയില്&#x200d; ചാര്&#x200d;ത്തിയിട്ടുണ്ട് എം.ഐ തങ്ങള്&#x200d;ക്ക്. എന്നിട്ടും ബാപ്പയുടെ വിരലില്&#x200d;തൂങ്ങി പ്രസംഗം കേള്&#x200d;ക്കാന്&#x200d; പോകുന്ന കൊച്ചുകുട്ടിയുടെ കൗതുകവും അമ്പരപ്പുമാണ് അറിവുകളന്വേഷിച്ചുള്ള ആ ജീവിതയാത്രയിലുടനീളം അദ്ദേഹം പുലര്&#x200d;ത്തിയത്. തേടിവരുന്ന പദവികള്&#x200d;ക്കും ബഹുമതികള്&#x200d;ക്കും മുന്നില്&#x200d;പോലും താനതിനു പാകമായിട്ടുണ്ടോയെന്നു സന്ദേഹിക്കുന്ന, തന്നെക്കാള്&#x200d; അര്&#x200d;ഹതയുള്ളവര്&#x200d; അപ്പുറത്തെ ബെഞ്ചിലുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന മനഃശുദ്ധി.<br>
ജീവിതയാത്ര നല്&#x200d;കിയ മനസ്സുതൊട്ട അനുഭവപാഠങ്ങളാണ് എം.ഐ തങ്ങളുടെ ചിന്തയുടെയും രചനകളുടെയും അടിസ്ഥാനം. അതില്&#x200d; അക്കാലത്തെ ഗാര്&#x200d;ഹികാവസ്ഥകളുടെ പരിമിതികളുണ്ട്. നിരക്ഷരതയും നിത്യദാരിദ്ര്യവും ഇഴചേര്&#x200d;ന്ന ഇരുട്ടില്&#x200d;തപ്പിത്തടയുന്ന ഗ്രാമങ്ങളുടെ കദനമുണ്ട്. വിഭജനാനന്തര വിഹ്വലതകള്&#x200d; മേയുന്ന രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സാമൂഹികാവസ്ഥയുണ്ട്. അവഗണനയുടെയും നീതിനിഷേധത്തിന്റെയും നിര്&#x200d;ദ്ദയദൃശ്യങ്ങളുണ്ട്.  സങ്കീര്&#x200d;ണതമുറ്റിനിന്ന ആ ഇടനിലങ്ങളിലാണ് എം.ഐ തങ്ങളുടെ ബാല്യം ചുവടുവെച്ചത്.<br>
മഹല്ല് ഖാസിയായി തൃക്കലങ്ങോട് കാരക്കുന്നില്&#x200d; താമസമാക്കിയ പ്രസിദ്ധ പണ്ഡിതന്&#x200d; കാട്ടുമുണ്ട സ്വദേശി മാരേങ്ങലത്ത് കുഞ്ഞിക്കോയ തങ്ങളുടെയും ശരീഫാ ഖദീജ ബീവിയുടെയും മകനായി 1943ല്&#x200d; കാരക്കുന്നില്&#x200d; ജനനം. മലബാറില്&#x200d; മുസ്‌ലിംലീഗും കോണ്&#x200d;ഗ്രസും മുഖാമുഖം പൊരുതുന്ന രാഷ്ട്രീയച്ചൂട് നിറഞ്ഞ ഏറനാട്. മലബാര്&#x200d; കലാപത്തിന്റെ കെടുതികള്&#x200d; വിട്ടുമാറാത്ത കാലം. അഞ്ചാംതരം വരെയുള്ള കാരക്കുന്ന് എല്&#x200d;.പി സ്‌കൂളിലെ പഠന കാലത്തുതന്നെ മഞ്ഞും മഴയും തണുപ്പുമുള്ള രാത്രികളില്&#x200d;പോലും ബാപ്പയുടെ കൈപിടിച്ച്, ചൂട്ടുംമിന്നിച്ച്, തലയിലൊരു ഉറുമാലും കെട്ടി ധൃതിയില്&#x200d; നടന്നുപോയിട്ടുണ്ട് സീതിസാഹിബിന്റെയും സി.എച്ചിന്റെയും പ്രസംഗം കേള്&#x200d;ക്കാന്&#x200d;. ബാപ്പയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്ന പൂക്കോയ തങ്ങളെ കാണാന്&#x200d; പാണക്കാട്ട്. ചേര്&#x200d;ത്ത്‌നിര്&#x200d;ത്തി തലോടുന്ന ആ മൃദുലമായ കൈകള്&#x200d;. പോരുമ്പോള്&#x200d; മിഠായി വാങ്ങിക്കോ എന്നൊരു കൈമടക്കും. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും വരുന്നെന്നുകേട്ട് ബാപ്പയുടെ കൂടെ ഓടിയും നടന്നും മഞ്ചേരി അങ്ങാടിയിലേക്ക്. അങ്ങനെ മുദ്രാവാക്യങ്ങളും തക്ബീര്&#x200d; ധ്വനികളും പ്രസംഗങ്ങളും പച്ചത്തോരണങ്ങളും കൂടിക്കലര്&#x200d;ന്ന കുട്ടിപ്രായം. പതിനൊന്നാം വയസ്സില്&#x200d; ആറില്&#x200d; ചേര്&#x200d;ത്തത് മഞ്ചരിയിലെ മലബാര്&#x200d; ഡിസ്ട്രിക്ട് ബോര്&#x200d;ഡ് വക സെക്കണ്ടറി സ്‌കൂളില്&#x200d;. എട്ടു കിലോമീറ്ററുണ്ട് ദൂരം. ബസ്സൊന്നുമില്ല. നടക്കണം. രാവിലെ ഏഴരക്ക് പുറപ്പെട്ടാല്&#x200d; ബെല്ലടിക്കുമ്പോഴേക്ക് എത്തും. തിരിച്ചു സ്‌കൂള്&#x200d;വിട്ട് വീടെത്തുമ്പോള്&#x200d; ഇരുട്ടിയിട്ടുണ്ടാകും. മഴയും വെയിലും കാറ്റും കോളുമൊന്നും നോക്കാതെ ആ പതിനൊന്നു വയസ്സുകാരന്&#x200d; ദിവസവും നടന്നുതീര്&#x200d;ക്കുന്നത് 16 കി. മീറ്റര്&#x200d;. ചിലപ്പോഴൊക്കെ തനിച്ചായിരിക്കും. ഈ ഏകാന്തയാത്രകളാണ് ദൂരങ്ങള്&#x200d; താണ്ടാന്&#x200d; കുട്ടിക്കാലംതൊട്ടേ ധൈര്യം പകര്&#x200d;ന്നത്.<br>
മഞ്ചേരി ഹൈസ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; നാട്ടില്&#x200d; വിമോചന സമരത്തിന്റെ കാറ്റ് മൂളുകയായിരുന്നു. വെടിവെപ്പും മരണങ്ങളും. എങ്ങും പിക്കറ്റിങ്ങും അറസ്റ്റും ജയിലും. പൊലീസ് ഭീകരതയുടെ കാലം. നേതാക്കന്മാരുടെ പ്രസംഗങ്ങള്&#x200d; കേട്ടും ബാപ്പ കൊണ്ടുവരുന്ന ചന്ദ്രിക വായിച്ചും വിമോചന സമരാവേശം തലക്കുകയറി. 1959 ജൂലൈ. സ്‌കൂളില്&#x200d;നിന്നിറങ്ങി നേരെ മഞ്ചേരിയിലെ താലൂക്കാപ്പീസിനു മുന്നിലെ പിക്കറ്റിങ്ങില്&#x200d; ചേര്&#x200d;ന്നു. തൃക്കലങ്ങോട്ടെ നേതാവ് ചാത്തോലി ബാപ്പുട്ടി ഹാജിയുടെ അടുത്താണ് നിന്നത്. ഹസ്സന്&#x200d;കുട്ടികുരിക്കളും ബാപ്പു കുരിക്കളും നീലാമ്പ്ര മരക്കാര്&#x200d; ഹാജിയും കുഞ്ഞാപ്പു കുരിക്കളുമൊക്കെയുണ്ട് മുന്നില്&#x200d;തന്നെ. നല്ല മഴയും. കോളറില്&#x200d; പിടിച്ചുവലിക്കുന്നതാരാണെന്നു നോക്കുമ്പോള്&#x200d; സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടറാണ്. &#8216;പോടാ സ്‌കൂളിലേക്ക്, ഈ വഴിക്കെങ്ങാനും കണ്ടാല്&#x200d; കാല്&#x200d;മുട്ട് ഞാന്&#x200d; അടിച്ചുപൊട്ടിക്കും&#8217; എന്ന് ഓടിച്ചുവിട്ടു.<br>
സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d;തന്നെ തൃക്കലങ്ങോട് വായനശാലയില്&#x200d; സ്ഥിരമായി പോകും. മലയാളം പഠിപ്പിച്ചിരുന്ന രാമകൃഷ്ണന്&#x200d; മാഷാണ് പ്രോത്സാഹിപ്പിച്ചത്. സ്‌കൂളില്&#x200d;നിന്ന് ഡിറ്റക്ടീവ് നോവലുകള്&#x200d; തരും. അതു വായനയെ രസകരമാക്കി. ഇതില്&#x200d; ഒതുങ്ങരുതെന്നും കഥയും കവിതയുമൊക്കെ ശീലിക്കണമെന്നും മാഷ് ഉപദേശിക്കും. അങ്ങിനെ ഡിറ്റക്ടീവില്&#x200d;നിന്ന് ഗൗരവ വായനയിലേക്ക് തിരിഞ്ഞു. ഹൈസ്‌കൂള്&#x200d; പഠനകാലത്ത് തന്നെ കാറല്&#x200d;മാര്&#x200d;ക്‌സ് എഴുതിയ ദാസ്‌ക്യാപിറ്റല്&#x200d; (മൂലധനം) തുടങ്ങിയ കൃതികള്&#x200d; വായിച്ചു. സങ്കീര്&#x200d;ണമായ ഭാഷയും പ്രയോഗങ്ങളും ആശയങ്ങളുമുള്ള കൃതികള്&#x200d; ആദ്യമൊന്നും വഴങ്ങിയിരുന്നില്ല. പക്ഷേ അതിന്മേല്&#x200d;തന്നെ കൂടിയപ്പോള്&#x200d; എളുപ്പമായി. എസ്.എസ്.എല്&#x200d;.സി കഴിഞ്ഞപ്പോള്&#x200d; തുടര്&#x200d;പഠനത്തിന് അമ്മാവന്&#x200d; (പൂക്കോയ തങ്ങള്&#x200d; ആക്കോട്) അഹമ്മദാബാദിലേക്കു ക്ഷണിച്ചു. അവിടെ മിര്&#x200d;സാപൂരില്&#x200d; ഹോട്ടല്&#x200d; നടത്തുകയാണ്. മക്കളില്ല. ഭേദപ്പെട്ട സൗകര്യങ്ങളുണ്ട്. ഗാന്ധിജിയുടെ നാട് കാണാം. പല ദേശങ്ങളില്&#x200d; ചുറ്റിയടിക്കാം. ഗുജറാത്തിലേക്കുള്ള ക്ഷണം വേഗം സ്വീകരിച്ചു. ഉമ്മാക്ക് ദൂരെ അയക്കാന്&#x200d; മടിയായിരുന്നു. എന്നാലും മറ്റുള്ളവരൊക്കെ പറഞ്ഞപ്പോള്&#x200d; സമ്മതമായി. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്&#x200d; പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞ് ദേശായി മെഡിക്കല്&#x200d; കോളജില്&#x200d; ഹോമിയോപ്പതിക്ക് ചേര്&#x200d;ന്നു. അതിനിടെ അമ്മാവന്&#x200d; മരിച്ചു. മക്കളില്ലാത്തതിനാല്&#x200d; സ്വത്തുക്കളൊക്കെ ചിലര്&#x200d; കൈവശപ്പെടുത്തി. പഠനം തുടര്&#x200d;ന്നുപോകാന്&#x200d; സാമ്പത്തികം പ്രതിബന്ധമായി. ഭക്ഷണം കഴിക്കാന്&#x200d;  കാശ് വേണം. മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, ഉര്&#x200d;ദുഭാഷകള്&#x200d; അറിയാം. ഗുജറാത്തി വായിക്കും. ഇതുകൊണ്ടൊക്കെ പിടിച്ചുനില്&#x200d;ക്കാനാവുമോ എന്ന് ശങ്കിച്ചിരിക്കുകയാണ്. ഇന്ത്യന്&#x200d; എക്‌സ്പ്രസ് അഹമ്മദാബാദ് എഡിഷന്&#x200d; തുടങ്ങുന്ന സമയമാണത്. ചെറിയൊരു ശ്രമത്തില്&#x200d; അവിടെ റിപ്പോര്&#x200d;ട്ടറായി നിയമനം കിട്ടി. പത്രപ്രവര്&#x200d;ത്തന ജീവിതത്തിന്റെ സമാരംഭം. അതിനിടെ മുംബൈയിലെ ബോറിവെല്ലിയിലുള്ള പാര്&#x200d;ക് ഡേവിസ് മരുന്ന് കമ്പനിയില്&#x200d; ക്യാപ്‌സ്യൂള്&#x200d;  സെക്ഷനില്&#x200d; ജോലി ലഭിച്ചു. തരക്കേടില്ലാത്ത ശമ്പളം. മുംബൈ മലാഡില്&#x200d; താമസം. ഗുജറാത്തിലെ മുസ്‌ലിംകള്&#x200d; പൊതുവെ ഗുജറാത്തി സംസാരിക്കില്ല. മഹാരാഷ്ട്രയില്&#x200d; മറാഠിയുടെ കാര്യവും ഇതുപോലെ തന്നെ. ഇന്ത്യയിലെ മുസ്‌ലിം പൊതുഭാഷയായി ഉര്&#x200d;ദു നില്&#x200d;ക്കുകയാണ്.<br>
1971ല്&#x200d; മുംബൈ വിട്ട് നാട്ടില്&#x200d; തിരിച്ചെത്തി. ഒരു വ്യാഴവട്ടക്കാലം കേരളം വിട്ട് അന്യദേശങ്ങളില്&#x200d; കഴിഞ്ഞു. അത് ഉത്തര പൂര്&#x200d;വേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ മുസ്‌ലിം അവസ്ഥ, ദലിതരുടെ ദുരിതം, ചേരികളുടെ കണ്ണീര്&#x200d;, നഗര-ഗ്രാമങ്ങള്&#x200d; തമ്മിലെ അഗാധമായ അന്തരം, മതവും ജാതിയും മനുഷ്യനെ പിടികൂടിയതിന്റെ ഭീകരക്കാഴ്ചകള്&#x200d;, ജാതിയില്&#x200d; താഴ്ന്നവന്റെ വിധി, കുരുതികള്&#x200d;, അന്ധവിശ്വാസങ്ങള്&#x200d;, പട്ടിണി, സമ്പത്ത്,  അധോലോകങ്ങളുടെ കുടിപ്പക, മതംനോക്കാതെ പരസ്പരം തണലേകുന്ന മനുഷ്യപ്പറ്റുള്ള ദൃശ്യങ്ങള്&#x200d;, മഹാഗ്രന്ഥങ്ങളുള്ള വായനശാലകള്&#x200d;, തത്വജ്ഞാനികള്&#x200d;, സൂഫികള്&#x200d;, സന്യാസിമാര്&#x200d;, മഹാപണ്ഡിതര്&#x200d;, വിപ്ലവനേതാക്കള്&#x200d;, വന്&#x200d;പ്രക്ഷോഭങ്ങള്&#x200d;, മനുഷ്യര്&#x200d;ക്കിടയിലെ മതിലുകള്&#x200d; എല്ലാം നടന്നു കണ്ടും അറിഞ്ഞുംപോന്ന കാലമായിരുന്നു അത്. ഒറ്റപുസ്തകത്തിലെന്നപോലെ ഇന്ത്യയെ അടുത്തുകണ്ടനുഭവിച്ച ആ ദേശാടനത്തില്&#x200d; നിന്നാണ് എം.ഐ തങ്ങള്&#x200d; എന്ന കൂസലില്ലായ്മ പിറക്കുന്നത്.<br>
ജോലിയായപ്പോള്&#x200d; മുംബൈയിലെ വിലാസത്തില്&#x200d; ചന്ദ്രിക വരുത്തിതുടങ്ങിയിരുന്നു. തപാലില്&#x200d; മൂന്നാം ദിവസം കിട്ടും. വാര്&#x200d;ത്തകളും ഉന്നത നേതാക്കളുടെയും പ്രമുഖ എഴുത്തുകാരുടെയും ലേഖനങ്ങളും വഴി നാട്ടിലെ രാഷ്ട്രീയത്തിന്റെ ദൈനംദിന ചലനങ്ങള്&#x200d; ഉള്ളില്&#x200d; ആവേശം നിറച്ചിരുന്നു. വീട്ടില്&#x200d;നിന്നുള്ള നിരന്തര കത്തുകളും നാട്ടിലെ രാഷ്ട്രീയവുമെല്ലാം ചേര്&#x200d;ന്ന പ്രലോഭനങ്ങളാണ് ദേശാടനം നിര്&#x200d;ത്തി തിരികെയെത്തിച്ചത്.<br>
സീതിസാഹിബിന്റെയും സി.എച്ചിന്റെയുമൊക്കെ പൊതുയോഗ പ്രസംഗങ്ങള്&#x200d; തന്നെ ഓരോ പഠനക്ലാസുകളായിരുന്നു. തൃക്കലങ്ങോട് മദ്രസാങ്കണത്തില്&#x200d; സീതിസാഹിബ് പ്രസംഗിക്കുന്നു. നര്&#x200d;മംകലര്&#x200d;ത്താതെ, വസ്തുതകള്&#x200d; മാത്രം പറഞ്ഞ് മണിക്കൂറുകളുടെ ആ വാഗ്പ്രവാഹം ആളുകളെ പിടിച്ചുനിര്&#x200d;ത്തുകയാണ്. 1956ല്&#x200d; സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് തൃക്കലങ്ങോട്ട് പ്രസംഗിച്ചപ്പോള്&#x200d; ബുഡാപെസ്റ്റ് റേഡിയോയും ഇമ്രിനാഗിയെയുമൊക്കെ ഉദ്ധരിച്ച് കത്തിക്കയറുകയാണ്. നന്നേ മെലിഞ്ഞ, കറുത്ത തൊപ്പിയണിഞ്ഞ സുമുഖനായ യുവാവ്. ആ താളത്തില്&#x200d; ഞങ്ങള്&#x200d; കേട്ടുനിന്നു. പക്ഷേ അതില്&#x200d;പറഞ്ഞ പേരുകള്&#x200d; പലതും ഞങ്ങള്&#x200d;ക്കു പുതുമയായിരുന്നു. പിന്നീട് പഠിച്ചു ഹംഗറിയില്&#x200d; കമ്യൂണിസ്റ്റുകാര്&#x200d;ക്കെതിരെ പ്രതിവിപ്ലവമുണ്ടാക്കിയ ഇമ്രിനാഗിയെക്കുറിച്ചാണ് അന്നേദിവസം റേഡിയോ വാര്&#x200d;ത്തകേട്ട് സി.എച്ച് സവിസ്തരം ഗ്രാമീണരോട് പ്രസംഗിക്കുന്നതെന്ന്. അത് പഠിപ്പിക്കുന്നത്, മൈക്കിനു മുന്നില്&#x200d; നില്&#x200d;ക്കുന്നവര്&#x200d; &#8216;പ്രസംഗം&#8217; എന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവമറിയാതെ പോകരുതെന്നാണ്. 1971ല്&#x200d; നാട്ടിലെത്തിയ ഉടന്&#x200d;, തൃക്കലങ്ങോട് പഞ്ചായത്ത് യൂത്ത്‌ലീഗ് അഡ്‌ഹോക് കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗ് എന്ന പുതിയ പോഷക ഘടകം വ്യവസ്ഥാപിതമായി രൂപവല്&#x200d;ക്കരിച്ചു തുടങ്ങുകയാണ്. ആദ്യമായി ചെയ്ത പൊതുപ്രസംഗം അലിഗഡ് യൂണിവേഴ്‌സിറ്റി ദേശസാല്&#x200d;ക്കരണ ബില്ലിനെതിരായ പ്രക്ഷോഭത്തില്&#x200d; 1972ല്&#x200d; തൃക്കലങ്ങോട് നടത്തിയതാണ്. നാലു വര്&#x200d;ഷത്തോളം കാരക്കുന്നില്&#x200d; ഹോമിയോ ക്ലിനിക് നടത്തിക്കൊണ്ടിരിക്കെയാണ് 1975ല്&#x200d; ചന്ദ്രിക പത്രാധിപസമിതിയില്&#x200d; ചേരുന്നത്. എം.കെ മുഹമ്മദ് സാലിം മൗലവി നടത്തിയിരുന്ന ജിഹാദ് വാരികയിലായിരുന്നു ആദ്യലേഖനമെഴുതിയത്. ജനസംഘത്തിന്റെ ഭാരതവത്കരണ മുദ്രാവാക്യത്തിനെതിരെ &#8216;ഭാരതവത്കരിക്കേണ്ടത് ആരെ&#8217; എന്ന തുടര്&#x200d;ലേഖനം. പി.കെ കോഡൂര്&#x200d; പ്രസിദ്ധീകരിച്ചിരുന്ന മലപ്പുറം ടൈംസിലും ചില കുറിപ്പുകള്&#x200d; വന്നു. ചന്ദ്രിക പൗരപംക്തിയില്&#x200d; പ്രസിദ്ധീകരിച്ച കത്തിലെ രാഷ്ട്രീയ വിമര്&#x200d;ശനമാണ് ദിനപത്രത്തിലെ ആദ്യയെഴുത്ത്.<br>
പി.പി കമ്മു സാഹിബിന്റെ സാരഥ്യത്തിലുള്ള മാപ്പിളനാട് ആയിരുന്നു തുറന്നെഴുത്തിന് വേദിയായത്. വിമര്&#x200d;ശനം എത്ര നിശിതമായാലും കമ്മു സാഹിബ് ഇടപെടില്ല. സര്&#x200d;വ രാഷ്ട്രീയകാര്യങ്ങളും മാപ്പിള നാട് ചര്&#x200d;ച്ച ചെയ്തു. സംഘടനക്കുള്ളിലെ വിമര്&#x200d;ശനങ്ങള്&#x200d;ക്കും കുറവുണ്ടായില്ല. മാപ്പിളനാട് ഒരു കാലഘട്ടത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിലെ ആശയപ്പോരാട്ടങ്ങള്&#x200d;ക്ക് തുടക്കമിട്ട ദൈ്വവാരികയാണ്. ചന്ദ്രിക വിട്ടുവന്ന ഇടവേളയില്&#x200d; മാപ്പിളനാട് പത്രാധിപത്യത്തില്&#x200d; ഏറെക്കാലം പ്രവര്&#x200d;ത്തിച്ചു. പല ലക്കങ്ങളിലും എം.ഐ തങ്ങളുടെ ഭിന്ന നാമങ്ങളാല്&#x200d; മാപ്പിള നാടിന്റെ മുഴുവന്&#x200d; പേജുകളും സമൃദ്ധമായി. എം.ഐ തങ്ങള്&#x200d;, മാരേങ്ങലത്ത്, മിറ്റ്, നിരീക്ഷകന്&#x200d;, എം.ഐ തുടങ്ങി പല അപരനാമങ്ങളില്&#x200d; ഗഹനമായ ലേഖനങ്ങള്&#x200d;. ഒറ്റയിരിപ്പില്&#x200d; റഫറന്&#x200d;സില്ലാതെ എത്ര ലേഖനങ്ങളുമെഴുതാനുള്ള കോപ്പുണ്ടായിരുന്നു ആ മരുന്നറയില്&#x200d;.<br>
ശബാബിലും പിന്നീട് വര്&#x200d;ത്തമാനം എക്‌സിക്യൂട്ടീവ് എഡിറ്ററായപ്പോഴും ലേഖനങ്ങള്&#x200d; പ്രവഹിച്ചു. 2007ല്&#x200d; ചന്ദ്രികയുടെ പത്രാധിപരായി തിരിച്ചെത്തി. വീണ്ടും തന്റെ സ്വതന്ത്ര ജീവിതത്തിലേക്ക് മടങ്ങി. പക്ഷേ എഴുത്തും പ്രഭാഷണവും മുടങ്ങിയില്ല. ചന്ദ്രിക പത്രാധിപസമിതിയിലെ പ്രധാന എഴുത്തുകാരില്&#x200d; പലരും 70കളിലെ പാര്&#x200d;ട്ടിയിലെ ഭിന്നതയില്&#x200d; മറുപക്ഷം ചേര്&#x200d;ന്നുനില്&#x200d;ക്കുമ്പോഴാണ് ചന്ദ്രിക ഡയറക്ടര്&#x200d; കൂടിയായ കെ.കെ.എസ് തങ്ങള്&#x200d; എം.ഐ തങ്ങളെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലേക്ക് വിളിപ്പിക്കുന്നത്. പി. സീതി ഹാജിയുമുണ്ട്. ചന്ദ്രികയില്&#x200d; ചേരണമെന്ന് നിര്&#x200d;ദേശം. &#8221;ഹോമിയോ ഡിസ്‌പെന്&#x200d;സറി നടത്തുന്നുണ്ട്. അത് പെട്ടെന്നു നിര്&#x200d;ത്തിപ്പോരാനാവില്ലെന്ന്&#8221; ക്ഷമാപണം. പോരാത്തതിന് തുടക്കത്തില്&#x200d; ചന്ദ്രികയില്&#x200d; ലഭിക്കാനിടയുള്ള പ്രതിമാസ ശമ്പളം 200 രൂപ. തനിക്ക് ഡിസ്‌പെന്&#x200d;സറിയില്&#x200d;നിന്നു ഒരു ദിവസം കിട്ടുന്നതും അതേ തുക. അതൊക്കെ നഷ്ടപ്പെടുത്താനുള്ള വിഷമവും അറിയിച്ചു. സമുദായത്തിനു നേട്ടങ്ങളുണ്ടാക്കാന്&#x200d; നമ്മള്&#x200d; ചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവരുമെന്നായിരുന്നു കെ.കെ.എസിന്റെ മറുപടി. അതുതന്നെ തീരുമാനവും. നന്നായി പ്രവര്&#x200d;ത്തിക്കുന്ന ഡിസ്‌പെന്&#x200d;സറി കൈവിട്ട് ചന്ദ്രികയില്&#x200d; ചേര്&#x200d;ന്നു. സി.എച്ച് മുഖ്യപത്രാധിപര്&#x200d;, വി.സി അബൂബക്കര്&#x200d; സാഹിബ് പത്രാധിപര്&#x200d;, പി.എ മുഹമ്മദ്‌കോയ, കുട്ട്യാലി സാഹിബ് എന്നിവര്&#x200d; ഉപനായകര്&#x200d;. മേച്ചേരിയും കാനേഷും ടി.സിയും സി.കെ താനൂരും നടക്കാവുമെല്ലാമുണ്ട്. ലേഖനമെഴുത്ത് പതിവാക്കി. ഇഎം.എസും മേച്ചേരിയും തമ്മില്&#x200d; നടന്ന ലേഖനയുദ്ധം. മേച്ചേരിക്കു മറുപടി ചന്ദ്രികയില്&#x200d; തന്നെ ഇ.എം.എസ് എഴുതി. അതിനു മറുപടി തയ്യാറാക്കാന്&#x200d; മേച്ചേരി ആവശ്യപ്പെട്ടു. ആവശ്യമായ രേഖകള്&#x200d; തരാം, മേച്ചേരി തന്നെ മറുപടിയെഴുതണമെന്ന് ശട്ടംകെട്ടി. അങ്കത്തിന്റെ അവസാനം മറ്റൊരാള്&#x200d; കയറുന്നത് ശരിയല്ലെന്നു മേച്ചേരിയോട് പറഞ്ഞു. ലേഖന രൂപത്തിലാണ് രേഖകള്&#x200d; അയച്ചുകൊടുത്തത്. പക്ഷേ, പിറ്റേന്ന് മേച്ചേരി അത് എം.ഐ തങ്ങള്&#x200d; എന്നു പേരുവെച്ചുതന്നെ പ്രസിദ്ധീകരിച്ചു.<br>
ഇന്ത്യന്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ മുംബൈയില്&#x200d; ചേര്&#x200d;ന്ന ഒന്നാം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് പാക്കിസ്താന്&#x200d; ആവശ്യം പ്രമേയമായി അംഗീകരിച്ചെന്നായിരുന്നു രേഖവെച്ചുള്ള മറുപടി. ഇല്ലെന്നായിരുന്നു നേരത്തെ നമ്പൂതിരിപ്പാടിന്റെ വാദം. ഇ.എം.എസ് അതോടെ സംവാദത്തില്&#x200d;നിന്നു പിന്മാറി. റഹീംമേച്ചേരിയുടെ ബൗദ്ധിക സത്യസന്ധതക്ക് തെളിവായിരുന്നു ആ ലേഖനത്തിലെ പേര്. സ്വന്തം പേരില്&#x200d; വെക്കാമായിരുന്നതാണ്. അതിന് എം.ഐ തങ്ങള്&#x200d; അനുവാദം നല്&#x200d;കിയതുമാണ്.<br>
പ്രത്യയശാസ്ത്ര പഠനം എന്ന നിലയിലാണ് കമ്യൂണിസ്റ്റ് വിമര്&#x200d;ശനങ്ങള്&#x200d; എഴുതിത്തുടങ്ങിയത്. പിന്നീടത് നന്നായി പഠിച്ചു. ഒരര്&#x200d;ത്ഥത്തില്&#x200d; ഗവേഷണം തന്നെ എന്നു പറയാം. 1980കളില്&#x200d; കോഴിക്കോട് ടൗണ്&#x200d;ഹാളില്&#x200d; &#8216;മാര്&#x200d;ക്‌സിസം എന്തുകൊണ്ട് വിമര്&#x200d;ശിക്കപ്പെടുന്നു&#8217; എന്ന തലക്കെട്ടിലെ സംവാദത്തില്&#x200d; എം.ഐ തങ്ങളുടെ വിഷയാവതരണം കേട്ട് വേദിയിലുണ്ടായിരുന്ന പി. പരമേശ്വരന്&#x200d; പ്രസംഗത്തില്&#x200d; പറഞ്ഞു: ഇത്രയും ഗഹനമായൊരു മാര്&#x200d;ക്‌സിസ്റ്റ് വിമര്&#x200d;ശനപഠനം മലയാളത്തില്&#x200d; ആദ്യമായി കേള്&#x200d;ക്കുകയാണെന്ന്. <br>
എന്&#x200d;.വി അബ്ദുസ്സലാം മൗലവിയാണ് രാഷ്ട്രീയത്തില്&#x200d; തനിക്ക് ഗുരു എന്ന് എം.ഐ തങ്ങള്&#x200d;. ചന്ദ്രികയില്&#x200d;നിന്നു നാട്ടിലേക്കുള്ള പ്രതിവാര യാത്രകള്&#x200d; അരീക്കോട് വഴിയാക്കും. അബ്ദുസ്സലാം മൗലവിയുമായുള്ള നീണ്ട കൂടിക്കാഴ്ചകള്&#x200d;ക്ക്. അത്രയും അറിവുകള്&#x200d; നിറഞ്ഞുനില്&#x200d;ക്കുന്ന സാഗരമാണത്. തന്റെ വ്യക്തിത്വം രൂപപ്പെടുത്തിയതില്&#x200d; മൗലവിയുടെ സ്വാധീനം അപരിമേയമാണ്. <br>
സി.എച്ച് ആണ് തന്റെ സമസ്ത ജീവിതത്തിലെയും പ്രചോദന കേന്ദ്രമെന്നും. എഴുത്തില്&#x200d;, പ്രസംഗത്തില്&#x200d;, ചിന്തയില്&#x200d; സി.എച്ച് സ്വാധീനിച്ചിരിക്കുകയാണ്. സി.എച്ച് ഒരു പാഠപുസ്തകമാണ്. ഏറ്റവും ചെറിയവനെ ഏറ്റവും നന്നായി പരിഗണിക്കും. മുഖം നോക്കാതെ ഗുണദോഷിക്കും. ഏതൊരു കാര്യത്തിന്റെ പ്രത്യാഘാതവും ചൂണ്ടിക്കാട്ടും. അദ്ദേഹത്തിന്റെ പ്രചോദനത്താല്&#x200d; വളര്&#x200d;ന്നുവന്ന നൂറുകണക്കിനു പ്രതിഭകളുണ്ട്. ഓരോ സംസാരത്തിലും ഒരു പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകന്&#x200d; എങ്ങനെയിരിക്കണമെന്ന മാര്&#x200d;ഗനിര്&#x200d;ദേശമായിരിക്കും. അങ്ങനൊരാള്&#x200d; വേറെയില്ല.<br>
ഉത്തരേന്ത്യന്&#x200d; യാത്രകളുടെ കെട്ടഴിച്ചുവെച്ച് ചന്ദ്രികയില്&#x200d; സ്ഥിരമായ കാലം. പാക്കിസ്താനില്&#x200d; വ്യാപാരിയായിരുന്ന സഹോദരീഭര്&#x200d;ത്താവ് സി.കെ മുഹമ്മദ്മൗലവിയുടെ ഒരു കത്ത് കിട്ടി. പാക്കിസ്താനിലേക്ക് ഒരു സന്ദര്&#x200d;ശനത്തിനു ക്ഷണിച്ചുകൊണ്ട്. അദ്ദേഹവും നല്ല വായനാപ്രിയനായതുകൊണ്ട് മികച്ച ഉര്&#x200d;ദു പുസ്തകങ്ങളെക്കുറിച്ചും പറഞ്ഞു. മുഗള്&#x200d; ഭരണത്തിന്റെ ശേഷിപ്പുകള്&#x200d; പലതുമുള്ള ലാഹോറും മറ്റും ഒന്നു ചുറ്റിയടിക്കാം. നല്ല കുറെ ചരിത്രപുസ്തകങ്ങളും തരപ്പെടുത്താമെന്ന് മോഹം. ആദ്യ വിദേശയാത്രയുടെ കമ്പത്തില്&#x200d; യൗവനസഹജമായ ആവേശത്തോടെ ലീവിനപേക്ഷിച്ച് ചീഫ് എഡിറ്ററുടെ കാബിനില്&#x200d; സി.എച്ചിനെ ചെന്നുകണ്ടു. എടുത്തടിച്ചപോലെ പറഞ്ഞു: &#8216;ഇതിനു ലീവ് തരാന്&#x200d; പറ്റില്ല&#8217;. യാത്ര തടസ്സപ്പെട്ടതിലെ നൈരാശ്യവുമായിരിക്കുമ്പോള്&#x200d; സി.എച്ച് വിളിപ്പിച്ചു. ലീവനുവദിക്കാത്തതില്&#x200d; വിഷമം തോന്നിയോ എന്നു ചോദിച്ചു. എന്നിട്ടു പറഞ്ഞു: &#8221;ഉത്തരവാദപ്പെട്ട മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകരാരും പാക്കിസ്താനില്&#x200d; പോകരുത്. ഞാന്&#x200d; പല ലോകരാഷ്ട്രങ്ങളും സന്ദര്&#x200d;ശിച്ചിട്ടുണ്ട്. പക്ഷേ പാക്കിസ്താനില്&#x200d; പോയിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യത്തിനായല്ലാതെ പാക്കിസ്താനിലേക്കു പോകരുതെന്ന് ഖാഇദെമില്ലത്ത് വിലക്കിയിട്ടുണ്ട്. ഖാഇദേമില്ലത്തിന്റെ ഈ നിലപാട് നിരാകരിക്കുക എന്നു പറഞ്ഞാല്&#x200d; മുസ്‌ലിംലീഗിന്റെ തത്വത്തിനെതിരാവുക എന്നാണ്. അങ്ങനെയുള്ളവര്&#x200d;ക്ക് പിന്നെ മുസ്‌ലിംലീഗില്&#x200d; തുടരാനുമാവില്ല.&#8221;<br>
സി.എച്ചിയന്&#x200d; പാഠങ്ങളില്&#x200d;നിന്നാണ് എം.ഐ തന്റെ നിലപാടുകളുടെ വായ്ത്തല മൂര്&#x200d;ച്ചകൂട്ടിയത്. തനിക്കുശരിയെന്നു തോന്നിയത് ആര്&#x200d;ജവത്തോടെ തുറന്നുപറഞ്ഞത്. എം.ഐ തങ്ങളുടെ വ്രതശുദ്ധിയുള്ള നിലപാടുകള്&#x200d;ക്ക് തന്റെ കാലത്തെ സാരഥികളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും അതിനാല്&#x200d;തന്നെ കാത്‌കൊടുക്കുകയും ചെയ്തു.<br>
മദ്രസയും പള്ളിദര്&#x200d;സുമായി കഴിഞ്ഞ ബാല്യംതൊട്ട് അപൂര്&#x200d;വ ഗ്രന്ഥശേഖരങ്ങള്&#x200d; തേടിയുള്ള യാത്രകള്&#x200d; വരെ പിതാവ് കുഞ്ഞിക്കോയ തങ്ങള്&#x200d; നല്&#x200d;കിയ വെളിച്ചം എം.ഐ തങ്ങളിലെ കൃത്യനിഷ്ഠയുള്ള വിശ്വാസിയെ രൂപകല്&#x200d;പ്പന ചെയ്തു. മുസ്‌ലിം യൂത്ത്‌ലീഗിന്റെ നവരാഷ്ട്രീയ സംസ്‌കാര മുഖങ്ങളായ ചരല്&#x200d;ക്കുന്നിലെ ശില്പശാലയിലും ഫലസ്തീന്&#x200d; അഫ്ഗാന്&#x200d; ഐക്യദാര്&#x200d;ഢ്യങ്ങളിലും പരശ്ശതം സംഘടനാപദ്ധതികളിലും തങ്ങള്&#x200d; പ്രത്യയശാസ്ത്രപരമായ അടിത്തറയൊരുക്കി. ഭാഷാ സമരം, ശരീഅത്ത് വിവാദം, സംവരണം, നിരീശ്വര പ്രചാരണം തുടങ്ങി മാര്&#x200d;ക്‌സിസ്റ്റ് കേന്ദ്രീകൃതവും ബാബരി മസ്ജിദ്, പൗരത്വ പ്രശ്‌നം, ഏകദേശീയത, പൊതു സിവില്&#x200d;കോഡ് തുടങ്ങി ഫാസിസ്റ്റ് കേന്ദ്രീകൃതവുമായ ആക്രമണങ്ങളുടെ കുന്തമുനകളെ ചെറുക്കാനും പുരോഗതിയുടെ പടവുകള്&#x200d; തകര്&#x200d;ക്കുന്ന തീവ്രവാദത്തിന്റെ വലയില്&#x200d; കുരുങ്ങാതെ സമുദായത്തെ മുഖ്യധാരയില്&#x200d; ചുവടുറപ്പിച്ചുനിര്&#x200d;ത്തുന്നതിനും ചിന്താ ബന്ധുരമായ പദ്ധതികളും ആശയ പ്രതിരോധത്തിന്റെ കോട്ടകളും തീര്&#x200d;ത്ത ഈ സൈദ്ധാന്തികന്&#x200d; ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രമുടനീളം കൊണ്ടാടപ്പെടും.<br>
പ്രതിസന്ധികളില്&#x200d; തളരാത്ത നേതൃനിരയെ വാര്&#x200d;ത്തെടുക്കാന്&#x200d; ഭാവിയുടെ ആകാശങ്ങളില്&#x200d; ഹരിതപതാക ഉയര്&#x200d;ന്നുപറക്കാന്&#x200d; എം.ഐ തങ്ങള്&#x200d; നല്&#x200d;കിയത് സ്വന്തം ജീവിതം തന്നെയാണ്. 1973ല്&#x200d; സഹയാത്രയാരംഭിച്ച ഭാര്യ ശരീഫ ശറഫുന്നിസ, മക്കള്&#x200d; ശരീഫ നജ്മുന്നിസ, ശരീഫ സബാഹത്തുന്നിസ, സയ്യിദ് ഇന്&#x200d;തിഖാബ് ആലം, സയ്യിദ് അമീന്&#x200d; അഹ്‌സന്&#x200d;, സയ്യിദ് മുഹമ്മദ് അല്&#x200d;ത്വാഫ്, സയ്യിദ് മുജ്തബ വസീം എന്നിവരെ സ്‌നേഹിച്ചത്‌പോലെ, ചിലപ്പോള്&#x200d; അതിലുമേറെ സമുദായത്തെയും മുസ്‌ലിംലീഗിനെയും സ്‌നേഹിച്ചു എം.ഐ തങ്ങള്&#x200d;. ആയിരക്കണക്കിനു പ്രഭാഷണങ്ങളും പരസഹസ്രം പഠനങ്ങളും നിരവധി ഗ്രന്ഥങ്ങളും സമുദായത്തിന് സമ്മാനമായി തന്നു. പകരമൊന്നും തിരിച്ചെടുത്തില്ല. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്ന പദവി തന്നെ അടിച്ചേല്&#x200d;പ്പിക്കപ്പെട്ടപോലെയേയുള്ളൂ ആ ശിരസ്സില്&#x200d;.<br>
എം.ഐ തങ്ങള്&#x200d; തന്നെ ഓര്&#x200d;മിപ്പിക്കാറുള്ള ആ ഇഖ്ബാല്&#x200d; കവിത ചേര്&#x200d;ക്കാം. &#8216;മഞ്ഞു തുള്ളിയെ മഹാസമുദ്രം മാടിവിളിച്ചു. വാ, എന്റെ മടിത്തട്ടില്&#x200d; നിനക്ക് ഞാനഭയം നല്&#x200d;കാം. മഞ്ഞുതുള്ളി പ്രതിവചിച്ചു.  ഇല്ല ചുട്ടുപഴുത്ത മണലില്&#x200d; വീണു നശിക്കുന്നതാണ് നിന്നില്&#x200d; ലയിച്ച് ഇല്ലാതാകുന്നതിനെക്കാള്&#x200d; എനിക്കിഷ്ടം&#8217;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mi-thangal-cp-saithalavi-remindes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു</title>
		<link>https://www.chandrikadaily.com/weekend-article-cp-saodalavi-19-may-19.html</link>
					<comments>https://www.chandrikadaily.com/weekend-article-cp-saodalavi-19-may-19.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 16:16:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[kpa majeed]]></category>
		<category><![CDATA[WEEKEND]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127690</guid>

					<description><![CDATA[സി.പി സൈതലവിവെടിയുണ്ടകള്&#x200d; തുരുതുരാ ജനക്കൂട്ടത്തിനു നേര്&#x200d;ക്കുവരുന്നു. ആളുകള്&#x200d; തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്&#x200d;ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്&#x200d;ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്&#x200d;ക്കു നാലകത്ത് സൂപ്പി ധൃതിയില്&#x200d; നടന്നു ചെല്ലുന്നു. ഒരു കയ്യില്&#x200d; എം.എല്&#x200d;.എ കാര്&#x200d;ഡുയര്&#x200d;ത്തിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങളും വെടിയൊച്ചയും കൂടിക്കലര്&#x200d;ന്ന അന്തരീക്ഷം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരെത്തുംപിടിയുമില്ല. പതിനായിരത്തില്&#x200d;പരം പ്രവര്&#x200d;ത്തകര്&#x200d; വന്നുചേര്&#x200d;ന്നിട്ടുണ്ടെങ്കിലും സാധാരണ രീതിയിലെ കലക്‌ട്രേറ്റ് പിക്കറ്റിങ് മാത്രമാണിവിടെ. അതിനിടയില്&#x200d; നിനച്ചിരിക്കാത്ത നേരത്ത് വന്നുവീണ പ്രകൃതി ദുരന്തം കണക്കെ ഇതാ കണ്&#x200d;മുന്നില്&#x200d; ആളുകള്&#x200d; പിടയുന്നു. മുസ്‌ലിംലീഗ് സംസ്ഥാന [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>സി.പി സൈതലവി</strong><br>വെടിയുണ്ടകള്&#x200d; തുരുതുരാ ജനക്കൂട്ടത്തിനു നേര്&#x200d;ക്കുവരുന്നു. ആളുകള്&#x200d; തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്&#x200d;ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്&#x200d;ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്&#x200d;ക്കു നാലകത്ത് സൂപ്പി ധൃതിയില്&#x200d; നടന്നു ചെല്ലുന്നു. ഒരു കയ്യില്&#x200d; എം.എല്&#x200d;.എ കാര്&#x200d;ഡുയര്&#x200d;ത്തിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങളും വെടിയൊച്ചയും കൂടിക്കലര്&#x200d;ന്ന അന്തരീക്ഷം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരെത്തുംപിടിയുമില്ല. പതിനായിരത്തില്&#x200d;പരം പ്രവര്&#x200d;ത്തകര്&#x200d; വന്നുചേര്&#x200d;ന്നിട്ടുണ്ടെങ്കിലും സാധാരണ രീതിയിലെ കലക്‌ട്രേറ്റ് പിക്കറ്റിങ് മാത്രമാണിവിടെ. അതിനിടയില്&#x200d; നിനച്ചിരിക്കാത്ത നേരത്ത് വന്നുവീണ പ്രകൃതി ദുരന്തം കണക്കെ ഇതാ കണ്&#x200d;മുന്നില്&#x200d; ആളുകള്&#x200d; പിടയുന്നു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ് പിന്നിട്ട ജീവിതപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ഓര്&#x200d;മയുടെ വഴിയരികില്&#x200d; തള്ളിത്തിരക്കിനില്&#x200d;പ്പുണ്ട് 1980-ലെ ആ റമസാന്&#x200d; ദിനം. ജൂലൈ 30. റമസാന്&#x200d; 17. ബദര്&#x200d;ദിനം. മജീദ് റഹ്മാന്&#x200d; കുഞ്ഞിപ്പ എന്നിവരുടെ വീരരക്തസാക്ഷിത്വം. <br> അത് യുവജന സമരങ്ങളുടെ ദശകമായിരുന്നു. ആ അരങ്ങില്&#x200d; ദേശീയവും രാഷ്ട്രാന്തരീയവുമായ മുദ്രാവാക്യങ്ങളുമായി മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്&#x200d;ത്തകരും തെരുവുകള്&#x200d; നിറയുകയാണ്. സെമിനാറുകളും കവലയോഗങ്ങളും കാല്&#x200d;നടജാഥകളും തകൃതി. ഫലസ്തീനിലെയും അഫ്ഗാനിലെയും നരവേട്ടക്കെതിരെ, ഉത്തരേന്ത്യ പുകയുന്ന വര്&#x200d;ഗീയകലാപങ്ങള്&#x200d;ക്കെതിരെ യുവരോഷമുണരുകയാണ്. അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തിന്റെ എരിവും പുകയുമുണ്ട്. കേന്ദ്രത്തിലെ ജനതാസര്&#x200d;ക്കാര്&#x200d; കൊണ്ടുവരുന്ന കരിനിയമങ്ങളോട് ഏറ്റുമുട്ടുന്നുണ്ട്. നാട്ടിലെ അഭ്യസ്തവിദ്യരായ തൊഴിലില്ലാപടക്കുവേണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്&#x200d;, സംവരണ അട്ടിമറികള്&#x200d;ക്കെതിരെ സര്&#x200d;വകലാശാലകള്&#x200d;ക്കും സെക്രട്ടറിയേറ്റിനും മുന്നില്&#x200d; നിലയ്ക്കാത്ത പ്രക്ഷോഭങ്ങളാണ്.<br> <br>ഒരു ദശകത്തിലേറെയുള്ള ഇടവേള കഴിഞ്ഞ് കേരളത്തില്&#x200d; അധികാരമേറിയ മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാരിന്റെ ജനദ്രോഹ പൊലീസ് ഭരണത്തിനെതിരെ ബഹുജനരോഷമുയരുന്നുണ്ട്. &#8216;മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലാത്തകാലം&#8217; എന്നു സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് വിശേഷിപ്പിച്ച മാര്&#x200d;ക്‌സിസ്റ്റ്   ദുര്&#x200d;ഭരണം. ഇ.കെ നായനാരാണ് മുഖ്യമന്ത്രി. ഇ.എം.എസ് പുറത്തുനിന്നു ഭരിക്കുന്നു. സഭയില്&#x200d; പോര് നയിക്കാന്&#x200d; പ്രതിപക്ഷനേതാവ് കെ. കരുണാകരനും സി.എച്ച് എന്ന മഹാമേരുവും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ യൗവനയുക്തമായ സംഘടനാ നേതൃത്വം. ആ ഘട്ടത്തിലാണ് കേരളം ഭാഷാ സമരത്തെ കേള്&#x200d;ക്കുന്നത്. സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗിന്റെ അവകാശ സമരവീഥിയെ അതിരറ്റ യുവജന മുന്നേറ്റമാക്കി മാറ്റിയ പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്&#x200d; സെക്രട്ടറി കെ.പി.എ മജീദ്, ടി.എ അഹമ്മദ്കബീര്&#x200d; തുടങ്ങിയവരാണ് നേതൃനിര. മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാര്&#x200d; അധികാരമേറി ആറുമാസം മുമ്പെതന്നെ മതവിരുദ്ധതയുടെ കമ്യൂണിസ്റ്റ് മുഖം പുറത്തെടുക്കുമെന്ന് കരുതിയതല്ല. മത തത്വദര്&#x200d;ശന പാഠങ്ങളിലേക്കു വാതില്&#x200d; തുറക്കുന്ന അറബി, ഉര്&#x200d;ദു, സംസ്‌കൃത ഭാഷകളെ പൊതുവിദ്യാലയങ്ങളില്&#x200d;നിന്ന് ഉന്മൂലനം ചെയ്യാനും അതുവഴി ആ ഭാഷകളുടെ പഠനംതന്നെ നിരുത്സാഹപ്പെടുത്താനുമായി അതീവ ജാഗ്രതയോടെയാണ് ഇടതുഭരണം കരിനിയമങ്ങള്&#x200d; കൊണ്ടുവന്നത്.<br> <br>ഭാഷാബോധന നയം എന്ന പേരിലായിരുന്നു അറബി വിരോധത്തിന്റെ ആദ്യനീക്കങ്ങള്&#x200d;. പ്രൈമറി ക്ലാസില്&#x200d; മാതൃഭാഷ മാത്രംമതി എന്ന്. തൊട്ടുപിറകെ വന്നു കരിനിയമങ്ങള്&#x200d; ഒന്നൊന്നായി. മേല്&#x200d;ഭാഷകള്&#x200d; പഠിപ്പിക്കുന്നതിന് പ്രത്യേക കെട്ടിടം (അക്കമഡേഷന്&#x200d;) വേണം. രക്ഷിതാവ് നേരിട്ടുവന്ന് ഭാഷാപഠനം സംബന്ധിച്ച് സത്യപ്രസ്താവന (ഡിക്ലറേഷന്&#x200d;) എഴുതിക്കൊടുക്കണം. ആ ഭാഷ പഠിപ്പിക്കുന്നതിനു നിലവില്&#x200d; യോഗ്യതയുള്ള അധ്യാപകര്&#x200d; അധികയോഗ്യത (ക്വാളിഫിക്കേഷന്&#x200d;)കൂടി ഉടന്&#x200d; നേടണം എന്നിങ്ങനെ മൂന്നു കല്പനകള്&#x200d;.<br> കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും എം.എസ്.എഫുമാണ് ഈ ഭാഷാവിരുദ്ധ നീക്കം പുറത്തെത്തിച്ചത്. കെ.എ.ടി.എഫ് നേതൃത്വത്തിലുള്ള അറബി അധ്യാപക സംഘടനാ ധര്&#x200d;ണ സെക്രട്ടേറിയറ്റിനു മുന്നില്&#x200d; ഉദ്ഘാടനം ചെയ്ത സി.എച്ച് പറഞ്ഞു: അധ്യാപകര്&#x200d; ക്ലാസ് മുറികളിലേക്കു പോവുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.&#8217; മുസ്‌ലിംലീഗ് നേതാക്കള്&#x200d; വിഷയത്തിന്റെ ഗൗരവം സര്&#x200d;ക്കാരിന്റെ ശ്രദ്ധയില്&#x200d;പ്പെടുത്തി. എന്നിട്ടും ധാര്&#x200d;ഷ്ട്യത്തോടെ സര്&#x200d;ക്കാര്&#x200d; നിയമം നടപ്പാക്കി. എം.എസ്.എഫ് ഇതിനകം സമര പരിപാടികള്&#x200d;ക്ക് തുടക്കമിട്ടിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ചേര്&#x200d;ന്ന് പ്രക്ഷോഭപരിപാടികളാവിഷ്‌കരിച്ചു. അതിലെ പ്രധാന ഘട്ടമായിരുന്നു ജൂലൈ 30ന് കലക്‌ട്രേറ്റ് പിക്കറ്റിങ്.<br> അറബി ഭാഷയുടെ ലോകമെങ്ങുമുള്ള പ്രയാണവഴിയിലും രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശ പ്രക്ഷോഭങ്ങളിലും കേരള രാഷ്ട്രീയ ചരിത്രത്തിലും, പോര്&#x200d;നിലത്ത് അടര്&#x200d;ന്നുവീണ മനുഷ്യരുടെ ഹൃദയരക്തത്താല്&#x200d; ഭാഷാസമരം എന്ന അധ്യായം കുറിച്ചുവെച്ചിട്ട് ഇത് നാല്&#x200d;പതാമത്തെ റമസാന്&#x200d; കാലം. മനസ്സിലിന്നുമുണരുന്ന നടുക്കത്തോടെ സമര സാരഥി കെ.പി.എ മജീദ് ആ കഥ പറയുന്നു:<br> <br>സര്&#x200d;ക്കാരിന്റെ കണ്ണുതുറപ്പിക്കാന്&#x200d; ഫലപ്രദമായ ഒരു പ്രക്ഷോഭം. ജില്ലാ കലക്‌ട്രേറ്റുകള്&#x200d; കൂടാതെ സെക്രട്ടറിയേറ്റിനു മുന്നിലും. സമരം, ബദര്&#x200d; ദിനമായ റമസാന്&#x200d; പതിനേഴിലായത് യാദൃച്ഛികമാണ്. വിഷയത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത്, നിയമസഭ നടക്കുന്ന സമയംകൂടി പരിഗണിച്ചാണ് ജൂലൈ 30 നിശ്ചയിച്ചത്. അതങ്ങനെ വിശുദ്ധ റമസാനിലെയും ഇസ്‌ലാമിക ചരിത്രത്തിലെയും ഒരു പുണ്യദിനവുമായി ഒത്തുവന്നു. സത്യവും അസത്യവും തമ്മില്&#x200d;നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന്റെ ഓര്&#x200d;മദിനത്തില്&#x200d;. വിശുദ്ധ ഖുര്&#x200d;ആനിന്റെ ഭാഷ, മഹത്തായ മാനവ, സംസ്‌കാര, ചരിത്രപഠനങ്ങളുടെ ഭാഷ, മലയാളി മുസ്‌ലിം സമൂഹത്തെ പൊതുവിദ്യാഭ്യാസത്തിലേക്കാകര്&#x200d;ഷിക്കുന്നതില്&#x200d; നിര്&#x200d;ണായക സ്വാധീനം ചെലുത്തിയ ഭാഷ, അനേകലക്ഷം കേരളീയര്&#x200d;ക്ക് ഉപജീവനത്തിന്റെ വാതില്&#x200d; തുറന്നിട്ട്, നാടിന്റെ സമ്പദ്ഘടനയെ സഹായിക്കുന്ന ഭാഷ എന്നിങ്ങനെ  വൈകാരികമായ ഒരുപാട് ഘടകങ്ങളുണ്ട്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ സമരപ്രഖ്യാപനത്തോട് പൊതുസമൂഹത്തില്&#x200d;നിന്നുള്ള പ്രതികരണവും ഇതു തെളിയിക്കുന്നതായിരുന്നു.<br> <br>കലക്‌ട്രേറ്റ് പിക്കറ്റിങിന്റെ പ്രചാരണ പരിപാടികളിലെല്ലാം രാഷ്ട്രീയവും മതവും നോക്കാതെ പൊതുജനങ്ങള്&#x200d; വലിയതോതില്&#x200d; പങ്കാളികളായതും ഇതിന്റെ പ്രതിഫലനമായിരുന്നു. ആ റമസാനിന്റെ ആദ്യആഴ്ചകള്&#x200d; സമരപരിപാടികള്&#x200d;ആവിഷ്‌കരിക്കുന്നതിനും പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിനുമുള്ള യാത്രയും യോഗം ചേരലും തന്നെയായിരുന്നു. പ്രസിഡണ്ട് പി.കെ.കെ ബാവയും ഞങ്ങള്&#x200d; മറ്റു സംസ്ഥാന, ജില്ലാ ഭാരവാഹികളും ഒന്നിച്ചുള്ള റമസാന്&#x200d; പകലുകള്&#x200d; മിക്കവയും ബസ്സിലോ ട്രെയിനിലോ ആയി. പ്രാദേശികതലത്തില്&#x200d; യോഗം വിളിച്ചുചേര്&#x200d;ത്ത് പ്രചാരണം നടത്തിയതിന്റെ ഫലം പ്രകടമായിരുന്നു. എന്നാലും നോമ്പായതുകൊണ്ട് ഇത്രയധികം പ്രവര്&#x200d;ത്തകരെത്തുമെന്ന് കരുതിയില്ല. പ്രതീക്ഷയില്&#x200d; കവിഞ്ഞ ജനമാണ് രാവിലെ മുതലേ വന്നുതുടങ്ങിയത്. അത് മലപ്പുറത്ത് മാത്രമല്ല. കണ്ണൂരും കോഴിക്കോടും പാലക്കാടും തൃശൂരും എറണാകുളവും തെക്കന്&#x200d; ജില്ലകളിലുമെല്ലാം സമരത്തില്&#x200d; വലിയ യുവജന ബാഹുല്യമുണ്ടായി. <br> <br>നേര്&#x200d;ത്ത മഴയുള്ളതിനാല്&#x200d; സുബ്ഹി കഴിഞ്ഞുടന്&#x200d;തന്നെ പ്രവര്&#x200d;ത്തകരുമായുള്ള വാഹനങ്ങള്&#x200d; മലപ്പുറത്തേക്കൊഴുകാന്&#x200d; തുടങ്ങി. കോട്ടപ്പടി മൈതാനിയില്&#x200d; കേന്ദ്രീകരിച്ച് മലപ്പുറം കുന്നുമ്മല്&#x200d; ടൗണ്&#x200d; വഴി കലക്‌ട്രേറ്റുള്ള മുണ്ടുപറമ്പിലേക്ക് പ്രകടനം നീങ്ങി. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് പി. അബ്ദുല്&#x200d;ഹമീദ്, സെക്രട്ടറി എടവണ്ണ ടി. രായിന്&#x200d;, ട്രഷറര്&#x200d; എം.പി.എം ഇസ്ഹാഖ് കുരിക്കള്&#x200d; എന്നിവരുടെ നേതൃത്വത്തില്&#x200d; ഒമ്പതരയോടെ പിക്കറ്റിങ് ആരംഭിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് കോഴിക്കോട്ടും ജനറല്&#x200d; സെക്രട്ടറി മലപ്പുറത്തും ഉദ്ഘാടകരായിരുന്നു. അന്നു മലപ്പുറം നഗരസഭാ ചെയര്&#x200d;മാനായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന കമ്മിറ്റി പ്രതിനിധി എം.ഐ തങ്ങള്&#x200d;, എന്&#x200d;. സൂപ്പി എം.എല്&#x200d;.എ, കൊളത്തൂര്&#x200d; ടി. മുഹമ്മദ് മൗലവി എന്നിവരെല്ലാം മുന്&#x200d;നിരയിലുണ്ട്. പിക്കറ്റിങ് നടക്കുന്നതിനിടെയാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; അതുവഴി കടന്നുപോകുമ്പോള്&#x200d; വാഹനം നിര്&#x200d;ത്തി പ്രവര്&#x200d;ത്തകരെ അഭിവാദ്യം ചെയ്തത്. പൊലീസുമായി സഹകരിച്ചും അങ്ങേയറ്റം സമാധാനപരമായും ഓരോ ബാച്ചുകളായി അറസ്റ്റ്‌വരിച്ചും സമരം മുന്നേറി. നോമ്പായതിനാല്&#x200d; പ്രവര്&#x200d;ത്തകരില്&#x200d; പതിവിലേറെ ശാന്തത കാണാമായിരുന്നു. നോമ്പിന്റെ സഹനവും മിതത്വവുമെല്ലാം ചേര്&#x200d;ന്ന മാതൃകാപരമായ സമരം. ഒട്ടും പ്രകോപനമില്ലാത്ത, ന്യായയുക്തമായ മുദ്രാവാക്യങ്ങള്&#x200d; മാത്രം ഉയര്&#x200d;ന്നുകേള്&#x200d;ക്കുന്നു. ഇതിനിടെയാണ് പെരിന്തല്&#x200d;മണ്ണ ഡി.വൈ.എസ്.പി വാസുദേവമേനോന്&#x200d; ഒരു സംഘം പൊലീസുമായി സ്ഥലത്തെത്തിയത്. കലക്‌ട്രേറ്റിന്റെ മുന്&#x200d;ഭാഗം പൂര്&#x200d;ണമായും ബ്ലോക് ചെയ്ത് പിക്കറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്&#x200d;ത്തകര്&#x200d;ക്കിടയിലൂടെ ജീപ്പില്&#x200d; കുതിച്ചെത്തിയ ഡി.വൈ.എസ്.പി തനിക്ക് കലക്‌ട്രേറ്റിനുള്ളിലേക്ക് പോകണമെന്നും പ്രവര്&#x200d;ത്തകര്&#x200d; മാറിനില്&#x200d;ക്കണമെന്നും ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിയുമായി ഇതിനെ ചെറുത്ത പ്രവര്&#x200d;ത്തകര്&#x200d;ക്കിടയിലേക്ക് അദ്ദേഹം ചാടിയിറങ്ങി. ചെറിയ ഉന്തും തള്ളുമുണ്ടായി.  നിമിഷങ്ങള്&#x200d;ക്കകം അദ്ദേഹം വെടിവെക്കാന്&#x200d; ആജ്ഞ നല്&#x200d;കുന്നതാണ് കേട്ടത്. നിയമപരമായ മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ പാലിക്കാതെയുള്ള വെടിവെപ്പ്. തുരുതുരാ വെടിയുതിര്&#x200d;ത്തുകൊണ്ടിരുന്നു. പ്രവര്&#x200d;ത്തകര്&#x200d; മുദ്രാവാക്യം വിളിയുമായി സമരഭൂമിയില്&#x200d; ഉറച്ചുനിന്നു. ഒരുഭാഗത്ത് പൊലീസുകാര്&#x200d; ലാത്തിവീശി വിരട്ടിയോടിക്കുന്നു. കൂട്ടത്തില്&#x200d; കല്ലേറും. ഇതിനിടെ പൊലീസ് ഹെഡ്‌കോണ്&#x200d;സ്റ്റബിള്&#x200d; കണ്ണന്&#x200d; ഹൃദയസ്തംഭനംനിമിത്തം മരണപ്പെട്ടു. ഇതുകൂടിയായതോടെ പൊലീസുകാര്&#x200d;ക്ക് ഭ്രാന്തിളകിയ മട്ടായി. പൊലീസ് വെടിവെക്കുന്നത് ജനക്കൂട്ടത്തിനു നേര്&#x200d;ക്കാണ്. നെഞ്ചിലും തലക്കും അരക്കെട്ടിലും വെടിയേറ്റ് വീഴുന്നവര്&#x200d;. മുന്നനുഭവമില്ലാത്ത സംഭവങ്ങള്&#x200d;. എന്തു ചെയ്യണമെന്നറിയുന്നില്ല. മനുഷ്യര്&#x200d; ചോരയില്&#x200d; കുതിര്&#x200d;ന്നു വീഴുകയാണ്. അതില്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ടവരുണ്ട്. മാരകമായ പരിക്കേറ്റവരുണ്ട്. ആരെയെങ്കിലും എടുത്തുമാറ്റാന്&#x200d; കുനിയുമ്പോഴേക്ക് പൊലീസ് വിരട്ടിയോടിക്കുകയാണ്. വെടിവെപ്പ് തുടരുകയാണ്.<br> ആ സമയത്താണ് പെരിന്തല്&#x200d;മണ്ണ എം.എല്&#x200d;.എ നാലകത്ത് സൂപ്പി പൊലീസിനു നേര്&#x200d;ക്ക് ചെന്ന് വെടിവെപ്പ് നിര്&#x200d;ത്താനാവശ്യപ്പെടുന്നത്. എം.എല്&#x200d;.എയാണെന്നു തെളിയിക്കുന്ന കാര്&#x200d;ഡുമുയര്&#x200d;ത്തിപ്പിടിച്ച് തിരയുതിര്&#x200d;ക്കുന്ന തോക്കുകള്&#x200d;ക്കു മുന്നിലേക്ക് ഒച്ചവെച്ചുകൊണ്ട് നടന്നടുക്കുന്ന സൂപ്പി. എന്തും സംഭവിച്ചേക്കാം. ഹൃദയമിടിപ്പ് കൂടുകയാണ്. ആകെ ബഹളമയം. വെടിമുഴക്കമുണ്ട്. മുദ്രാവാക്യമുണ്ട്. രോഷപ്രകടനമുണ്ട്. പൊലീസിന്റെ ആക്രോശമുണ്ട്. രക്തത്തില്&#x200d;കിടന്ന് പുളയുന്ന സഹപ്രവര്&#x200d;ത്തകരെ താങ്ങിയെടുത്ത് പൊട്ടിക്കരയുന്നവരുണ്ട്. ഭീതി ജനകമായ രംഗം. എന്നിട്ടും പിന്തിരിഞ്ഞോടാതെ നില്&#x200d;ക്കുകയാണ് ആയിരക്കണക്കിനു സമരഭടന്മാര്&#x200d;.<br> <br>ആരെല്ലാമാണ് മരണപ്പെട്ടത് എന്നു വ്യക്തമല്ല. പരിക്കേറ്റവരെ പല ആസ്പത്രികളിലേക്ക് മാറ്റുകയാണ്. കലക്‌ട്രേറ്റിനുള്ളിലേക്ക് കുറെപേരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. ആരെങ്കിലും എവിടെയെങ്കിലും കാണാതെ കിടക്കുന്നുണ്ടോ എന്ന് തെരച്ചില്&#x200d; നടത്തി. ഞങ്ങള്&#x200d; നേരെ മഞ്ചേരി ജില്ലാ ആസ്പത്രിയിലേക്ക് കുതിച്ചു. അവിടെയാണ് അധികപേരെയും എത്തിച്ചിട്ടുള്ളത്. അപ്പോഴേക്ക് മലപ്പുറം ടൗണില്&#x200d; വ്യാപകമായി പൊലീസും ജനങ്ങളും തമ്മില്&#x200d; സംഘര്&#x200d;ഷം തുടങ്ങിക്കഴിഞ്ഞിരുന്നു. കല്ലേറും ലാത്തിച്ചാര്&#x200d;ജും തീവെപ്പും. ജില്ലയെങ്ങും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേരിയില്&#x200d; മുസ്‌ലിംലീഗ് നേതാക്കളുമായി ചര്&#x200d;ച്ച നടത്തി. ആസ്പത്രിയിലുള്ളവര്&#x200d;ക്ക് നോമ്പുതുറക്കാന്&#x200d; മഞ്ചേരിയിലെ മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകര്&#x200d; സംവിധാനങ്ങള്&#x200d; ചെയ്തു. അല്&#x200d;പം പച്ചവെള്ളം കുടിച്ചു ഞാന്&#x200d; നോമ്പുതുറന്നു. ജില്ലയെങ്ങും പൊലീസ് നരനായാട്ടാണ്. മഞ്ചേരി പി.സി.സി സൊസൈറ്റിയില്&#x200d; പ്രധാന പ്രവര്&#x200d;ത്തകര്&#x200d; കൂടിയിരിക്കുന്നു. ചര്&#x200d;ച്ചക്കിടെ രാത്രി പതിനൊന്നുമണിയോടെ തിരുവനന്തപുരത്തുനിന്ന് സി.എച്ചിന്റെ ഫോണ്&#x200d;കാള്&#x200d;.  നിയമസഭ നടക്കുകയാണ്. സി.എച്ച് പറഞ്ഞു: മജീദ്, ഉടന്&#x200d; പുറപ്പെടണം. നാളെ അടിയന്തരപ്രമേയം കൊടുക്കണം. സംഭവത്തിനിരയായ എം.എല്&#x200d;.എ എന്ന നിലക്ക് നിയമസഭയില്&#x200d; സംസാരിക്കാനവസരം കിട്ടും. പിന്നെ ഒന്നുമാലോചിക്കാന്&#x200d; നിന്നില്ല. അന്നുരാവിലെ തൊട്ടേ ധരിച്ച വസ്ത്രവുമായി തിരുവനന്തപുരത്തേക്കു കയറി. നോമ്പുതുറക്കുമ്പോള്&#x200d; കുടിച്ച പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. വിശപ്പും അറിയുന്നില്ല. മേലാകെ രക്തം പുരണ്ടിരിക്കുകയാണ്. ഗുരുതരമായ പരിക്കുള്ള ഒരാളുടെ ചോരയില്&#x200d; കുതിര്&#x200d;ന്ന വസ്ത്രം പരിശോധനക്കിടെ അഴിച്ചുതന്നത് ഒരു പ്ലാസ്റ്റിക് കവറില്&#x200d; കയ്യിലുണ്ട്. ആ തിരക്കില്&#x200d; അത് ബന്ധപ്പെട്ടവരെ ഏല്&#x200d;പിക്കാനായില്ല. സുബ്ഹി ബാങ്ക് കേള്&#x200d;ക്കുമ്പോഴാണ് കണ്ണു തുറക്കുന്നത്. അതുകാരണം എന്തെങ്കിലും അത്താഴമോ വെള്ളമോപോലും കഴിക്കാനായില്ല. വേഗം നമസ്‌കരിച്ചു. പിന്നെയും ഏറെ ദൂരം ഓടാനുണ്ട്.  തലേന്നു പുലര്&#x200d;ച്ചെ ഭക്ഷണം കഴിച്ചതാണ്. വെള്ളവുമില്ല. ശരീരവും മനസ്സും തളരുമ്പോഴും നിയമസഭ തുടങ്ങുമ്പോഴേക്ക് എത്തണമെന്നായിരുന്നു ചിന്ത. ഒമ്പത് മണി കഴിഞ്ഞു തിരുവനന്തപുരത്തെത്താന്&#x200d;. കുളിക്കാന്&#x200d; പറ്റിയില്ല. ചോരയില്&#x200d; കുതിര്&#x200d;ന്ന വസ്ത്രം മാറാന്&#x200d; നേരംകിട്ടിയില്ല. മുഖമൊന്നു കഴുകി നേരെ സഭയിലേക്കു ചെന്നു. കടന്നുചെല്ലുമ്പോള്&#x200d; സഭയിലെ അംഗങ്ങള്&#x200d; പലരും അമ്പരപ്പില്&#x200d; നില്&#x200d;ക്കുകയാണ്. മരണം പെയ്ത ഒരു ചോരക്കളത്തില്&#x200d;നിന്നാണു വരുന്നത്. കെ. കരുണാകരനും സി.എച്ചും നഹാസാഹിബും യു.എ ബീരാന്&#x200d; സാഹിബും ഇ. അഹമ്മദ് സാഹിബും സീതിഹാജിയും കെ. ചന്ദ്രശേഖരനും പി.ജെ ജോസഫുമെല്ലാം സഭയിലുണ്ട്. അവരൊക്കെ തലേന്നു സ്ഥിതിഗതികള്&#x200d; വിളിച്ചന്വേഷിച്ചതാണ്.<br> <br>സി.എച്ച്. അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്&#x200d;കി. പ്രമേയത്തിന് അവതരണാനുമതി കൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്ണന്&#x200d; ആവശ്യപ്പെട്ടു. സി.എച്ച് എതിര്&#x200d;ത്തു സംസാരിച്ചു. &#8216;മലപ്പുറത്തുനിന്നുള്ള കാറ്റില്&#x200d; കരിഞ്ഞ മനുഷ്യമാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധമടിച്ചുവരുന്നു.&#8217; എന്ന് സി.എച്ച് പറഞ്ഞു. സഭാതലം ബഹളമയമായി. ചര്&#x200d;ച്ച അനുവദിക്കില്ലെന്ന് സ്പീക്കര്&#x200d; എ.പി കുര്യന്&#x200d; റൂളിങ് നല്&#x200d;കി. ബഹളത്തിനിടെ എനിക്കു സംസാരിക്കാന്&#x200d; അവസരമുണ്ടായി. ഞാന്&#x200d; സംഭവം വിവരിച്ചു തുടങ്ങി. ചോരപുരണ്ട  എന്റെ വസ്ത്രങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാണിച്ചു. വെടിയേറ്റുമരിച്ച സഹപ്രവര്&#x200d;ത്തകരെയും മാരകമായ പരിക്കേറ്റു ആസ്പത്രിയില്&#x200d; കഴിയുന്നവരെയുംകുറിച്ച് പറഞ്ഞുതുടങ്ങി. നാലഞ്ചു വാചകങ്ങള്&#x200d;… എനിക്കു മുഴുമിപ്പിക്കാനായില്ല. കണ്ണില്&#x200d; ഇരുട്ടുപരക്കുന്നതുപോലെ. തലകറങ്ങിവീഴാന്&#x200d; പോകുന്നു. അതേ ഓര്&#x200d;മയുള്ളൂ. ബോധം തെളിയുമ്പോള്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d;കോളജ് ആസ്പത്രിയിലാണ്. ഇതിനിടെ ബഹളത്തെതുടര്&#x200d;ന്ന് സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സഭ നിര്&#x200d;ത്തിവെച്ചാലും പിറ്റേന്നു തുടരുകയാണ് പതിവ്. പക്ഷേ എല്ലാ നിലക്കും സര്&#x200d;ക്കാര്&#x200d; പ്രതിക്കൂട്ടിലാണെന്ന ബോധ്യമുള്ളതുകൊണ്ടായിരുന്നു വഴക്കങ്ങള്&#x200d;ക്കുവിരുദ്ധമായ ഈ നടപടി. സഭയില്&#x200d; പിന്നെ ചര്&#x200d;ച്ച ഉയരുകയില്ലല്ലോ?<br> വിദ്യാഭ്യാസ മന്ത്രി ബേബിജോണ്&#x200d; സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനൊപ്പം മെഡിക്കല്&#x200d; കോളജില്&#x200d; എന്നെ കാണാന്&#x200d; വന്നു. ബേബിജോണിനു കരച്ചില്&#x200d;വന്നു. കുറെ സങ്കടം പറഞ്ഞു. താന്&#x200d; വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ഉത്തരവുകളാണല്ലോ ഈ വിധത്തില്&#x200d; കലാശിച്ചത് എന്ന വേദനയുണ്ടായിരുന്നു അദ്ദേഹത്തിന്. ഉത്തരവുകള്&#x200d;ക്കുപിന്നിലെ മാര്&#x200d;ക്‌സിസ്റ്റ് ഗൂഢ അജണ്ട മന്ത്രിക്ക് ഇല്ലായിരുന്നുവെന്ന് വ്യക്തം. ഏറെ നേരം അടുത്തിരുന്നാണ് അദ്ദേഹം പോയത്. മുസ്‌ലിംലീഗുമായും സി.എച്ചുമായും ഉള്ള അദ്ദേഹത്തിന്റെ അടുപ്പം പ്രസിദ്ധമാണല്ലോ. സി.എച്ചിന്റെ കുട്ടികളെയാണ് താന്&#x200d; ദ്രോഹിച്ചത്, സി.എച്ച് കെട്ടിപ്പൊക്കി കൊണ്ടുവന്ന ഒരു സമൂഹപുരോഗതിയുടെ അടിത്തറയ്ക്കുനേരെയാണ് തന്റെ സര്&#x200d;ക്കാര്&#x200d; വെടിയുണ്ടകള്&#x200d; പായിച്ചത് എന്നൊരു വിഷാദം ആ മുഖത്തും വാക്കുകളിലും നിഴലിട്ടു.<br> തലേന്ന് റമസാന്&#x200d; 17ന്റെ പകലസ്തമിച്ചതും രാവുണര്&#x200d;ന്നതും പുലര്&#x200d;ന്നതുമൊന്നും അറിഞ്ഞില്ല. അതുപോലെ തന്നെയായിരുന്നു 18ന്റെയും സ്ഥിതി. നിയമസഭ, ബഹളം, ആസ്പത്രി, സന്ദര്&#x200d;ശകര്&#x200d; തീര്&#x200d;ത്തും യാന്ത്രികമായി കടന്നുപോയി. രാത്രി തന്നെ മെഡിക്കല്&#x200d;കോളജില്&#x200d;നിന്നു ഡിസ്ചാര്&#x200d;ജ് ചെയ്തു. ആ രാത്രി തിരുവനന്തപുരത്ത് തങ്ങി. പിറ്റേന്ന് ട്രെയിനില്&#x200d; മലപ്പുറത്തേക്കു തിരിച്ചു. അടിയന്തരപ്രമേയ ദിവസം ഭരണപക്ഷത്തുനിന്നുള്ള പ്രകോപനങ്ങളും ന്യായീകരണങ്ങളും അതിരുവിട്ടപ്പോള്&#x200d; നിയമസഭ നിയന്ത്രണാതീതമായതും കയ്യാങ്കളിയുണ്ടായതുമെല്ലാം നേതാക്കളിലൂടെ ആസ്പത്രിയില്&#x200d; നിന്നറിഞ്ഞു.<br> <br>മലപ്പുറത്ത് വന്നയുടന്&#x200d; വീട്ടിലെത്തി വസ്ത്രം മാറി. വെടിവെപ്പില്&#x200d; മരണപ്പെട്ട മൈലപ്പുറത്തെ മജീദിന്റെയും കാളികാവിലെ കുഞ്ഞിപ്പയുടെയും തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്റെയും വീടുകളിലേക്കുപോയി. ദുഃഖാര്&#x200d;ത്തരായ ബന്ധുക്കളെ കണ്ടു. ഏറെ നേരം ആ വീടുകളിലിരുന്നു. സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ വേദനകള്&#x200d;. ജില്ലയുടെ മൂന്നു ഭാഗത്തായിരുന്നു മൂവരുടെയും വീട്. ഈ വീടുകളിലേക്കുള്ള യാത്രയില്&#x200d; ശരിക്കും മലപ്പുറത്തിന്റെ മുഖം പ്രകടമായിരുന്നു. നഗര, ഗ്രാമകവലകള്&#x200d;തോറും കറുത്ത കൊടികള്&#x200d;. മിക്കയിടത്തും പൊലീസ് നിരോധനാജ്ഞ. സംഘര്&#x200d;ഷം. പ്രതിഷേധം. ഒന്നും കെട്ടടങ്ങിയിരുന്നില്ല. വ്യാപകമായി പൊലീസ് തേര്&#x200d;വാഴ്ചയും അറസ്റ്റും നടക്കുന്നു. ഹെഡ്‌കോണ്&#x200d;സ്റ്റബിള്&#x200d; കണ്ണന്&#x200d; മരണപ്പെട്ടതിന് തിരൂര്&#x200d; കൂട്ടായിയിലെ സി.എം.ടി കോയാലിയെ ഒന്നാം പ്രതിയാക്കി ആറായിരം പേര്&#x200d;ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തത്. സി.പി.എം ഓഫീസില്&#x200d;നിന്നാണ് പ്രതികളുടെ ലിസ്റ്റ് പൊലീസിന് നല്&#x200d;കുന്നത്. വിവിധ കേസുകളിലായി പതിനായിരത്തോളം പ്രവര്&#x200d;ത്തകരെ പ്രതിചേര്&#x200d;ത്തിട്ടുണ്ട്.<br> <br>സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്&#x200d;ക്ക് വിരോധമുള്ള സജീവ യൂത്ത്‌ലീഗ്- മുസ്‌ലിംലീഗ് പ്രവര്&#x200d;ത്തകരെല്ലാം കേസിലകപ്പെട്ടു. വ്യാപകമായി കള്ളക്കേസുകള്&#x200d;. മലപ്പുറത്ത് കെ.എസ്.ആര്&#x200d;.ടി.സി ബസ് തള്ളിമറിച്ചിട്ട് കേടുപാട് വരുത്തി എന്ന കേസില്&#x200d; 85 വയസ്സുള്ള മങ്കട കൂട്ടില്&#x200d; അബ്ദുല്ല മൗലവിയും പ്രതിയായിരുന്നു. പ്രായാധിക്യവും അവശതകളുമായി കോടതിയില്&#x200d; ഹാജരാക്കപ്പെട്ട അബ്ദുല്ല മൗലവിയെകണ്ട് മജിസ്‌ട്രേട്ട് അസ്വസ്ഥനായി. ഈ വിധത്തിലാണോ ഓരോ പ്രതികളെയും ഉണ്ടാക്കുന്നത് എന്ന് പൊലീസിനോട് ദേഷ്യപ്പെട്ടു. ഓരോ ദിവസവും പ്രവര്&#x200d;ത്തകരുടെ വന്&#x200d;വ്യൂഹത്തെയും വഹിച്ചുകൊണ്ട് പൊലീസ് വാഹനങ്ങള്&#x200d; ജില്ലയിലെ കോടതികളിലെത്തി. കൊലപാതകം, തീവെപ്പ്, വധശ്രമം എന്നിങ്ങനെ തന്നിഷ്ടംപോലെ വകുപ്പുകള്&#x200d; ചേര്&#x200d;ത്തു. ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലെ സെക്രട്ടറിയായിരുന്ന സി.എച്ച് മൊയ്തുക്കയുടെ നികുതിശീട്ടും ആധാരവുമൊക്കെ ഉപയോഗിച്ചായിരുന്നു ഏറെ പേരും ജാമ്യമെടുത്തത്.<br>  അന്നത്തെ ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ടും സമരനേതാക്കളിലൊരാളുമായ അഡ്വ. യു.എ ലത്തീഫും ഭാര്യ അഡ്വ. ഹഫ്‌സാ ലത്തീഫുമാണ് മിക്കയിടത്തും പ്രതികള്&#x200d;ക്കായി സ്വന്തം ഉത്തരവാദിത്തത്തില്&#x200d; കോടതികളില്&#x200d; മാറിമാറി ഹാജരായത്. കേസുകളുടെ എണ്ണം കൂടിയപ്പോള്&#x200d; എം.എല്&#x200d;.എ അഡ്വ. എന്&#x200d;. സൂപ്പിയും അഭിഭാഷകന്റെ കോട്ടണിഞ്ഞ് പ്രതികള്&#x200d;ക്കായി കോടതിയിലെത്തി. കെട്ടിച്ചമച്ച കേസുകളുടെ പൊള്ളത്തരം ബോധ്യപ്പെട്ട ന്യായാധിപന്മാര്&#x200d; പ്രതികള്&#x200d;ക്കെല്ലാം ജാമ്യം നല്&#x200d;കി.<br> <br>അറസ്റ്റും കേസും തുടരുന്നതിനിടെയാണ് പൊലീസുകാരന്&#x200d; കണ്ണന്&#x200d; മരണപ്പെട്ടത് &#8221;ഏതെങ്കിലും പരിക്കുകൊണ്ടല്ല; ഹൃദയസ്തംഭനം നിമിത്തമാണെന്ന്&#8221; പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്. ഇത് കൊലക്കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതികള്&#x200d;ക്കും ജാമ്യം ലഭിക്കുന്നതിന് സഹായകമായി. അകാരണമായ വെടിവെപ്പിനും പൊലീസ് അതിക്രമങ്ങള്&#x200d;ക്കുമെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നല്&#x200d;കിയ അന്യായത്തെ തുടര്&#x200d;ന്ന് പ്രഥമദൃഷ്ട്യാ പൊലീസുകാര്&#x200d; കുറ്റക്കാരാണെന്നും വെടിവെപ്പിനുത്തരവാദികള്&#x200d; പൊലീസാണെന്നും  മലപ്പുറം മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു. മൂന്നു യുവാക്കളുടെ മരണത്തിനും നിരവധി പേര്&#x200d;ക്ക് മാരകമായ പരിക്കേല്&#x200d;ക്കുന്നതിനുമിടയാക്കിയ മലപ്പുറം വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിന് നിരന്തരസമ്മര്&#x200d;ദത്തെ തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; ജുഡീഷ്യല്&#x200d; കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു കമ്മീഷന്&#x200d;. അഡ്വ. രത്‌നസിങ്, അഡ്വ. യു.എ ലത്തീഫ്, അഡ്വ. മുഹ്‌സിന്&#x200d; തുടങ്ങിയവര്&#x200d; യൂത്ത്‌ലീഗിനു വേണ്ടി ഹാജരായി. സമരത്തെ സര്&#x200d;ക്കാര്&#x200d; വെടിയുണ്ടകള്&#x200d;കൊണ്ടു നേരിട്ടിട്ടും തളര്&#x200d;ത്താനാവാതെ അടങ്ങാത്ത രണശൂരതയുമായി തൊട്ടടുത്ത നാളില്&#x200d;തന്നെ മുസ്‌ലിം യൂത്ത്‌ലീഗ് ശക്തമായ അവകാശ സമരപ്രഖ്യാപനം നടത്തി. രാജ്ഭവനിലേക്ക് ലക്ഷംപേരുടെ ഗ്രേറ്റ് മാര്&#x200d;ച്ച്. വെടിവെപ്പിനെ തുടര്&#x200d;ന്ന് ഭാഗികമായി മാറ്റം വരുത്തിയിരുന്ന കരിനിയമങ്ങള്&#x200d; ഇതോടെ സമ്പൂര്&#x200d;ണമായി പിന്&#x200d;വലിച്ച് സര്&#x200d;ക്കാര്&#x200d; പൂര്&#x200d;വസ്ഥിതി പ്രാബല്യത്തില്&#x200d; വരുത്തി.<br> <br>മരണപ്പെട്ടവരുടെ കുടുംബങ്ങള്&#x200d;ക്ക് ആശ്രയം, വെടിയേറ്റും പൊലീസ് മര്&#x200d;ദനത്തിലും മാരകമായി പരിക്കേറ്റവര്&#x200d;ക്ക് വിദഗ്ധചികിത്സ, ആയിരക്കണക്കിനുപേര്&#x200d; പ്രതികളായുള്ള കേസുകളുടെ നടത്തിപ്പ് എന്നിവക്കെല്ലാമുള്ള സാമ്പത്തിക ബാധ്യത മറ്റൊരു പ്രതിസന്ധിയായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്&#x200d; ഫണ്ട് സമാഹരണമാരംഭിച്ചു. &#8216;വെടിയുണ്ടകളെ നേരിടാന്&#x200d;, വെള്ളിയുണ്ടകള്&#x200d; പ്രവഹിക്കട്ടെ&#8217; എന്ന സി.എച്ചിന്റെ ആഹ്വാനം ജനം ഏറ്റെടുത്തു. പ്രവാസലോകം ഉണര്&#x200d;ന്നു പ്രവര്&#x200d;ത്തിച്ചു. മലപ്പുറം കോട്ടപ്പടി മൈതാനിയില്&#x200d; സംഘടിപ്പിച്ച മഹാസമ്മേളനത്തില്&#x200d;വെച്ച് മജീദ്, റഹ്മാന്&#x200d;, കുഞ്ഞിപ്പ എന്നിവരുടെ കുടുംബങ്ങള്&#x200d;ക്ക് വാങ്ങിയ ഭൂസ്വത്ത് രേഖ കൈമാറി. ദാമ്പത്യ ജീവിതത്തിന്റെ ആദ്യദശയില്&#x200d;തന്നെ വിധവകളായ ആ മൂന്ന് യുവതികളുടെയും പുനര്&#x200d;വിവാഹത്തിനും പാര്&#x200d;ട്ടി മുന്&#x200d;കൈയെടുത്തു.<br> ആ റമസാന്&#x200d; മുഴുവനും പെരുന്നാള്&#x200d;ദിനംകടന്നും പൊലീസ്‌സ്റ്റേഷനും കോടതിയും ആസ്പത്രിയുമായി നിലയ്ക്കാത്ത ഓട്ടമായിരുന്നു. മനസ്സില്&#x200d;നിന്നൊരിക്കലും മായില്ല ആ റമസാന്&#x200d; കാലം. അതിന്റെ സങ്കടപ്പെരുമഴയും കരള്&#x200d;പിടയുന്ന വേദനകളും. എത്ര ഓടിയിട്ടും തീരാത്ത ചുമതലാബാധ്യതകളും. ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു. ഇഫ്താറിന്റെ സമൃദ്ധിയും. മനമിടറിവീഴുന്ന കണ്ണീരുപ്പായിരുന്നു അതിന്റെ രുചി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/weekend-article-cp-saodalavi-19-may-19.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗിയുടെ വൈറസും പാകിസ്താനിലെ പശുവും</title>
		<link>https://www.chandrikadaily.com/yogi-statement-cp-saidalavi-writes.html</link>
					<comments>https://www.chandrikadaily.com/yogi-statement-cp-saidalavi-writes.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 07 Apr 2019 06:09:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[CP Saithalavi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123646</guid>

					<description><![CDATA[സി.പി സൈതലവി നിലവിലുള്ള ഘടനയെ മുച്ചൂടും തകര്&#x200d;ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് &#8216;വൈറസ്&#8217; എങ്കില്&#x200d; ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിനു ചാര്&#x200d;ത്തിയ &#8216;വിശേഷണം&#8217; പൂര്&#x200d;വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം ശിരസ്സില്&#x200d; ചൂടുന്നതാകും ഉചിതം. ഇന്ത്യയുടെ രാഷ്ട്രഗാത്രത്തിലെ വൈറസ് എന്ന് ഒട്ടും പൊങ്ങച്ചമാവാതെ സ്വയം വിശേഷിപ്പിക്കാന്&#x200d; പറ്റുന്ന പ്രസ്ഥാനം സ്വന്തമായൊന്ന് കൈവശമിരിക്കുമ്പോള്&#x200d; ആ &#8216;ബഹുമതി&#8217; മറ്റുള്ളവര്&#x200d;ക്ക് നല്&#x200d;കി ധൂര്&#x200d;ത്തടിക്കരുത്. കണക്കു പഠിക്കാന്&#x200d; പോയി കമണ്ഡലു പിടിച്ചതാണ് ആദിത്യനാഥിന്റെ പൂര്&#x200d;വാശ്രമം. അച്ഛനമ്മമാരിട്ട പേര് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h4>സി.പി സൈതലവി</h4>



<p>നിലവിലുള്ള ഘടനയെ മുച്ചൂടും തകര്&#x200d;ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് &#8216;വൈറസ്&#8217; എങ്കില്&#x200d; ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിനു ചാര്&#x200d;ത്തിയ &#8216;വിശേഷണം&#8217; പൂര്&#x200d;വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം ശിരസ്സില്&#x200d; ചൂടുന്നതാകും ഉചിതം. ഇന്ത്യയുടെ രാഷ്ട്രഗാത്രത്തിലെ വൈറസ് എന്ന് ഒട്ടും പൊങ്ങച്ചമാവാതെ സ്വയം വിശേഷിപ്പിക്കാന്&#x200d; പറ്റുന്ന പ്രസ്ഥാനം സ്വന്തമായൊന്ന് കൈവശമിരിക്കുമ്പോള്&#x200d; ആ &#8216;ബഹുമതി&#8217; മറ്റുള്ളവര്&#x200d;ക്ക് നല്&#x200d;കി ധൂര്&#x200d;ത്തടിക്കരുത്. കണക്കു പഠിക്കാന്&#x200d; പോയി കമണ്ഡലു പിടിച്ചതാണ് ആദിത്യനാഥിന്റെ പൂര്&#x200d;വാശ്രമം. അച്ഛനമ്മമാരിട്ട പേര് അജയ്‌സിങ് ബിഷ്ത്. കണക്കു ക്ലാസില്&#x200d; ചേര്&#x200d;ന്നതുകൊണ്ട് ചരിത്രമറിയാന്&#x200d; നേരം കിട്ടിക്കാണില്ല. അല്ലെങ്കില്&#x200d; അന്വേഷിക്കണം ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെവിടെയെങ്കിലും തന്റെ പ്രസ്ഥാനം താങ്ങായോ തണലായോ വന്നുനിന്നിരുന്നോ എന്ന്. വിഭജനത്തിന്റെ പറ്റുപുസ്തകത്തിലും മുന്നില്&#x200d; കാണുന്ന പേരുകള്&#x200d; താനിപ്പോഴും പാടിപ്പുകഴ്ത്തുന്ന  ആചാര്യന്മാരുടേത് തന്നെ. രണ്ടു ദേശീയതകള്&#x200d; എന്ന് ഉരുവിട്ടുരുവിട്ട് മാനസിക വിഭജനം ആദ്യം പൂര്&#x200d;ത്തിയാക്കി. പിന്നെ അനിവാര്യമാക്കി ഭൂമിശാസ്ത്രവിഭജനം.<br>
സംഘ്പരിവാരത്തിന്റെയും യോഗി ആദിത്യനാഥിന്റെയും തലതൊട്ടപ്പനായ വിനായക ദാമോദര സവര്&#x200d;ക്കറാണ് ഇന്ത്യയിലാദ്യമായി ദ്വിരാഷ്ട്രവാദത്തിന്റെ വിത്ത് വിതച്ചത്. 1923ല്&#x200d; എഴുതിയ &#8216;ഹിന്ദുത്വം&#8217; എന്ന പ്രബന്ധത്തിലൂടെ ആദ്യം. 1937 ഡിസംബര്&#x200d; 30ലെ ഹിന്ദു മഹാസഭാ സമ്മേളനത്തില്&#x200d; ചെയ്ത അധ്യക്ഷ പ്രസംഗത്തില്&#x200d; ഒന്നുകൂടി മിനുക്കി: &#8216;ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്&#x200d;പിക്കുകവയ്യ. മറിച്ച് മുഖ്യമായും അത് രണ്ടു രാഷ്ട്രങ്ങളാണ്. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും.&#8217; 1938ല്&#x200d; പിന്നെയും മൂര്&#x200d;ച്ച വരുത്തി: &#8216;ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്.&#8217; ആര്&#x200d;.എസ്.എസ്സുണ്ടാക്കിയ 1925 മുതല്&#x200d; 1947 വരെ ഇന്ത്യന്&#x200d; സ്വാതന്ത്ര്യസമരത്തിന്റെ ഒരു പാതയോരത്തും വന്നിട്ടില്ല ഈ സംഘ്പരിവാരം. പൂര്&#x200d;ണസ്വരാജിലോ ദണ്ഡിയാത്രയിലോ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലോ നിസഹകരണ സമരത്തിലോ ആസാദ് ഹിന്ദ് ഫൗജിലോ ആദിത്യനാഥിന്റെ മുന്&#x200d;ഗാമികളെ കണ്ടിട്ടില്ല. രാജ്യസ്വാതന്ത്ര്യത്തിനു പൊരുതിയതിന് ഒരു സംഘ് ഭടനും ബ്രിട്ടന്റെ കൊലക്കയറില്&#x200d; തൂങ്ങേണ്ടിവന്നിട്ടില്ല.<br>
സംഘ്പരിവാരത്തിന്റെ പ്രാഗ് രൂപങ്ങളെ നയിച്ച സവര്&#x200d;ക്കറും ഗോള്&#x200d;വാള്&#x200d;ക്കറും ബല്&#x200d;രാജ് മാധോക്കും ശ്യാമപ്രസാദ് മുഖര്&#x200d;ജിയുമൊന്നും സ്വാതന്ത്ര്യസമരത്തില്&#x200d; മാത്രമല്ല, ആധുനിക ഇന്ത്യയെ നിര്&#x200d;മിക്കുന്നതിനുള്ള ഒരു പ്രയത്‌നത്തിലും പങ്കാളിയായിട്ടില്ല. 1947 ആഗസ്ത് 14 അര്&#x200d;ധരാത്രി രാജ്യം മൂവര്&#x200d;ണക്കൊടിയുമായി സ്വാതന്ത്ര്യത്തിലേക്കു ചുവടുവെച്ച് ആഹ്ലാദാരവങ്ങളില്&#x200d; മുങ്ങുമ്പോള്&#x200d; മഹാരാഷ്ട്രയിലെ പൂനെയില്&#x200d; നാസി ഭീകരതയുടെ സ്വസ്തിക ചിഹ്നമുള്ള കാവിക്കൊടിയുയര്&#x200d;ത്തി പ്രതിഷേധം കനപ്പിക്കുകയായിരുന്നു പരിവാര്&#x200d;. 1948 ജനു. 30ന് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോദ്‌സെ, വധത്തിന്റെ ന്യായീകരണമായി പറഞ്ഞ ഏഴു കുറ്റങ്ങളിലൊന്ന് മഹാത്മജി മതമൈത്രിയെ പ്രോത്സാഹിപ്പിച്ചുവെന്നായിരുന്നു. ആ കൊടുംകുറ്റവാളിയായ ഗോദ്‌സെക്ക് ക്ഷേത്രം പണിയുന്നവരാണ് രാജ്യ സേവനത്തിന്റെ നൂറുനൂറു കഥകള്&#x200d; പറയാനുള്ള മുസ്‌ലിംലീഗിനെ &#8216;വൈറസ&#8217;് എന്നു വിളിക്കുന്നത്.<br>
സ്വതന്ത്ര ഇന്ത്യയില്&#x200d; പിറന്നുവീണ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ ചരിത്രം സംഘ്പരിവാറിനെപോലെ കറുപ്പുവീണതല്ല; വിഭജനത്തിന്റെ വിഹിതവും വാങ്ങി മറുപുറം പോയവരോട് &#8216;ഇനിമുതല്&#x200d; നിങ്ങള്&#x200d; മറ്റൊരു രാജ്യക്കാര്&#x200d;. അന്യദേശക്കാര്&#x200d;. ഞങ്ങള്&#x200d; ഇന്ത്യയെന്ന മഹത്തായ ജന്മഭൂമിയില്&#x200d; അഭിമാനം കൊള്ളുന്നവര്&#x200d;, ഈ മണ്ണില്&#x200d; വിലയം പ്രാപിക്കാന്&#x200d; നിശ്ചയിച്ചുറപ്പിച്ചവര്&#x200d;, ഞങ്ങളുടെ കാര്യങ്ങളന്വേഷിക്കാനോ ഇടപെടാനോ വരരുതെന്ന&#8217;് ഖണ്ഡിതമായി പറഞ്ഞ് തിരിഞ്ഞുനടന്ന്, സ്വന്തമായി പ്രസ്ഥാനവും വഴിയും വെളിച്ചവും കണ്ടെത്തിയവരാണ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്&#x200d; സാഹിബിന്റെ അനുയായികള്&#x200d;. രാഷ്ട്രപിതാവിനെപോലും കൊന്നുതള്ളിയ കാപാലിക രാഷ്ട്രീയത്തിന്റെ കുരുതിപ്പറമ്പില്&#x200d;, വേട്ടക്കാരുടെ വാളിനുമുന്നില്&#x200d; പുത്രകളത്രാദികളുടെ കഴുത്ത് താഴ്ത്തിക്കൊടുക്കാന്&#x200d; മനസുവരാതെ, പലായനത്തിന്റെ ഭാണ്ഡം മുറുക്കി അതിര്&#x200d;ത്തിക്കപ്പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്ന ജനകോടികളെ പിറന്നമണ്ണില്&#x200d; ചുവടുറപ്പിച്ച് നിര്&#x200d;ത്താനുള്ള പരിശ്രമത്തില്&#x200d;, ഉച്ചത്തില്&#x200d; നിലവിളി കേള്&#x200d;ക്കാനെങ്കിലും കൂട്ടംചേര്&#x200d;ന്നു നില്&#x200d;ക്കണമെന്ന ചിന്തയില്&#x200d;നിന്നാണ് മുസ്‌ലിംലീഗ് വരുന്നത്. മഹാത്മജി എന്ന തണല്&#x200d;മരവും നഷ്ടമായപ്പോള്&#x200d;, സ്വതന്ത്ര ഇന്ത്യക്ക് ഏഴു മാസമാകുമ്പോള്&#x200d; കാലഘട്ടം നിര്&#x200d;ബന്ധമാക്കിയ സംഘടനാരൂപീകരണം. അവിടന്നിങ്ങോട്ടുള്ള എഴുപത്തൊന്നു വര്&#x200d;ഷത്തിലൊരു നിമിഷംപോലും രാജ്യതാല്&#x200d;പര്യത്തെ ഗൗരവത്തിലെടുക്കാത്ത ചിന്തയോ പ്രവൃത്തിയോ, മതത്തിന്റെയും ജാതിയുടെയും പേരില്&#x200d; ജനങ്ങളെ തമ്മിലകറ്റി സംഘര്&#x200d;ഷം വിതക്കാനുള്ള ശ്രമമോ മുസ്‌ലിംലീഗ് നടത്തിയതായി ഒരാള്&#x200d;ക്കും തെളിയിക്കാനാവില്ല.<br>
ഒരു സംഘടനയുടെ നയവും നിലപാടുമറിയാന്&#x200d; അതിന്റെ നേതാക്കളുടെ കര്&#x200d;മവും ചിന്തയും തൂക്കിനോക്കിയാല്&#x200d;മതി. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്&#x200d;ഡുകളിലും വേദികളിലും അണ്ണാദുരൈക്കും കാമരാജനാടാര്&#x200d;ക്കും തന്തൈപെരിയോര്&#x200d;ക്കുമൊപ്പം ഖാഇദേമില്ലത്തിന്റെയും ചിത്രം വെക്കാറുള്ള തമിഴ്‌നാട്ടിലെ ബി.ജെ.പിക്കാര്&#x200d;ക്കു പറയാനാകുമോ മുസ്‌ലിംലീഗ് വൈറസ് ആണെന്ന്. മുസ്‌ലിംലീഗിന്റെ ശക്തിചൈതന്യമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ &#8216;എന്തെല്ലാം രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹം മതമൈത്രിയുടെ പ്രതീകമാണെന്ന്&#8217; വിശേഷിപ്പിച്ചു കേരളത്തിലെ ബി.ജെ.പി സ്ഥാപക നേതാക്കളില്&#x200d; പ്രമുഖനായ കെ.ജി മാരാര്&#x200d;. സി.എച്ച്.എം കോയയിലെ സി=ക്രിസ്ത്യന്&#x200d;, എച്ച്=ഹിന്ദു, എം=മുസ്‌ലിം ആണെന്നായിരുന്നു മാരാരുടെ നിരീക്ഷണം.<br>
യോഗി ആദിത്യനാഥിന്റെ ദേശീയ നേതാക്കളില്&#x200d; പ്രമുഖനായ മുന്&#x200d; കേന്ദ്ര സഹമന്ത്രിയും ഇപ്പോള്&#x200d; എം.എല്&#x200d;.എയുമായ ഒ. രാജഗോപാല്&#x200d; മുസ്‌ലിംലീഗ് കേരള സംസ്ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് എഴുതിയത് കൂടി ഇതിനോട് ചേര്&#x200d;ത്തുവെക്കാം. &#8216;രാഷ്ട്രീയവും മതവും വേറിട്ട് നിര്&#x200d;ത്താതെ തന്നെ എല്ലാ മതക്കാരുടെയും അംഗീകാരം പിടിച്ചുപറ്റുന്ന തരത്തില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; സാധിക്കും എന്നദ്ദേഹം (ശിഹാബ് തങ്ങള്&#x200d;) തെളിയിച്ചിട്ടുണ്ട്. മതവികാരങ്ങളെ രാഷ്ട്രീയലാഭത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ചില രാഷ്ട്രീയ പ്രവര്&#x200d;ത്തകരുണ്ട്. അത്തരത്തിലുള്ള നേതാവായിരുന്നില്ല ശിഹാബ് തങ്ങള്&#x200d;. 1992 ഡിസംബര്&#x200d; ആറിലെ സംഭവത്തെ തുടര്&#x200d;ന്ന് വളരെ സ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷം കേരളത്തില്&#x200d; സൃഷ്ടിക്കാന്&#x200d; എളുപ്പത്തില്&#x200d; സാധിക്കുമായിരുന്നു. പക്ഷേ ആ മാര്&#x200d;ഗം സ്വീകരിക്കുന്നതിനുപകരം മതസൗഹാര്&#x200d;ദ്ദം തുടര്&#x200d;ന്നും നിലനിറുത്താന്&#x200d; സഹായകരമായ സമീപനമാണ് ശിഹാബ് തങ്ങള്&#x200d; സ്വീകരിച്ചത്. ഇക്കാര്യത്തില്&#x200d; അദ്ദേഹം പിന്തുടര്&#x200d;ന്ന നയം അദ്ദേഹത്തിന്റെ മുന്&#x200d;ഗാമിയായിരുന്ന പിതാവ് പൂക്കോയ തങ്ങള്&#x200d; സ്വീകരിച്ച അതേ സമീപനം തന്നെയായിരുന്നു… 1960 കാലഘട്ടങ്ങളില്&#x200d; മലപ്പുറം ജില്ലയില്&#x200d; അങ്ങാടിപ്പുറത്ത് തളിക്ഷേത്ര നിര്&#x200d;മാണവുമായി ബന്ധപ്പെട്ട് ഒരു വിവാദം നടന്നു. അന്ന് പൂക്കോയ തങ്ങളുടെ നിലപാട് ഹിന്ദു സമൂഹം അവിടെ ഒരു ക്ഷേത്രം എന്നു പറഞ്ഞ് നിര്&#x200d;മിക്കുകയാണെങ്കില്&#x200d; അതിനെ എതിര്&#x200d;ക്കുന്നത് എന്തിന് എന്നായിരുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന ഒരു സമീപനമാണ് പൂക്കോയ തങ്ങള്&#x200d; അന്നവിടെ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്&#x200d; അങ്ങാടിപ്പുറത്ത് അവിടത്തെ പ്രബല ശക്തിയായ മുസ്‌ലിംലീഗ് അങ്ങനെയൊരു സമീപനം സ്വീകരിച്ചതുകൊണ്ട് അവിടെ ക്ഷേത്രം നിര്&#x200d;മിക്കപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിന്നു. വൈരത്തിന്റെയും ഏറ്റുമുട്ടലിന്റെയും സംഘര്&#x200d;ഷത്തിന്റെയും നിലപാടുകള്&#x200d;ക്കു പകരം പരസ്പരം വികാരങ്ങള്&#x200d; അറിഞ്ഞു സഹകരിച്ചു മുന്നോട്ടുപോകുന്ന സമീപനമാണ് പൂക്കോയ തങ്ങള്&#x200d; സ്വീകരിച്ചത്. പിന്നീട് കഴിഞ്ഞ ഏതാനും മാസങ്ങള്&#x200d;ക്കുമുമ്പ് ആ ക്ഷേത്രത്തിന്റെ ഗോപുരവാതില്&#x200d; ചില ദുഷ്ടശക്തികള്&#x200d; തീ വെക്കുകയുണ്ടായി. ആ സമയത്ത് ശിഹാബ് തങ്ങളാണ് അവിടെ ആദ്യം എത്തിയ നേതാവ്. വ്യത്യസ്ത മതവിഭാഗക്കാര്&#x200d; ഒന്നിച്ചു ജീവിക്കുന്ന ഒരു സംസ്ഥാന ത്ത് ശിഹാബ് തങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിച്ചത് പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും  സഹകരണത്തിന്റെയും സമീപനമാണ്. സ്ഥായിയായ സമുദായ സൗഹാര്&#x200d;ദം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണത്.&#8217; (ശിഹാബ് തങ്ങള്&#x200d; സ്മരണിക 2010).<br>
തളിക്ഷേത്ര പ്രശ്‌നത്തിലെന്നപോലെ ചാവക്കാട് മണത്തല പ്രശ്‌നത്തിലും നടുവട്ടത്തും പയ്യോളിയിലും തലശേരിയിലുമെല്ലാം സമാധാന ശ്രമങ്ങള്&#x200d;ക്കും മാധ്യസ്ഥതക്കും ജീവന്&#x200d; പണയംവെച്ചും നേതൃത്വം നല്&#x200d;കിയ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് പ്രസിഡണ്ടായിരുന്ന സയ്യിദ് അബ്ദുറഹ്മാന്&#x200d; ബാഫഖി തങ്ങളുടെ ധീരമായ നടപടികളും ഈ വിധം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് മുസ്‌ലിംലീഗ് എന്ന് തിരിച്ചറിയാഞ്ഞിട്ടല്ല; കോണ്&#x200d;ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുന്ന ബി.ജെ.പിക്ക് ആശയക്കുഴപ്പത്തിന്റെ കറുത്ത പുകപടലങ്ങള്&#x200d;ക്കുള്ളിലൂടെയല്ലാതെ ജനങ്ങളെ സമീപിക്കാനാവില്ല എന്നതുകൊണ്ട് ആദിത്യനാഥന്മാര്&#x200d; ഈ ആക്രോശം തുടര്&#x200d;ന്നുകൊണ്ടിരിക്കും. മുഖ്യമന്ത്രിയാവാന്&#x200d; ചരിത്രവും സാഹിത്യവുമൊക്കെ പഠിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. സത്യമേ പറയാവൂ എന്ന് വാശിയും കാണില്ല. എന്നാലും വിഷം പരത്തുന്നത് 20 കോടി ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്&#x200d; അതിന് ഒരു ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവം കൈവരും.<br>
പ്രസിദ്ധ പത്രപ്രവര്&#x200d;ത്തകനും പ്രമുഖ സാഹിത്യകാരനുമായിരുന്ന എം.പി നാരായണപിള്ള (1939- 1998) മരിക്കുന്നതിനു ഏതാനും വര്&#x200d;ഷം മുമ്പ് എഴുതിയ ഒരു നിരീക്ഷണമുണ്ട്. &#8216;അഖിലേന്ത്യാ തലത്തില്&#x200d; മുസ്‌ലിം രാഷ്ട്രീയം ഇപ്പോഴും ന്യൂനപക്ഷരോദനമായി തുടരുകയാണ്. കേരളത്തിലെ ലീഗിന്റെ നിലവാരത്തിലേക്ക് അഖിലേന്ത്യാ തലത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന് ഉയരാന്&#x200d; പറ്റിയാല്&#x200d; ഇന്ത്യയില്&#x200d; ഇന്നു കാണുന്ന പല വര്&#x200d;ഗീയ പ്രശ്‌നങ്ങളും ഇല്ലാതാകും. അധികാരത്തില്&#x200d; തുല്യപങ്കാളികളാണ് തങ്ങളെന്ന ആത്മവിശ്വാസം ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷങ്ങള്&#x200d;ക്കുണ്ടാക്കുകയാണ് യഥാര്&#x200d;ഥ പരിഹാരം. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുടെ വലിയ നേട്ടമായിരുന്നു മുസ്‌ലിം രാഷ്ട്രീയത്തെ മുഖ്യധാരയില്&#x200d; കൊണ്ടുവരാന്&#x200d; സാധിച്ചത്&#8217; (1993).<br>
എവിടെ മുസ്‌ലിംലീഗിന്റെ പച്ചക്കൊടി പറക്കുന്നുവോ അവിടെ മതമൈത്രി പൂവിട്ടുനില്&#x200d;ക്കുന്നുവെന്നും എവിടെ മുസ്‌ലിംലീഗിന്റെ സാന്നിധ്യമുണ്ടോ അവിടെ അശരണര്&#x200d;ക്കഭയമായി ജീവകാരുണ്യത്തിന്റെ തണല്&#x200d;മരം തളിര്&#x200d;ത്തുനില്&#x200d;ക്കുന്നുവെന്നും തിരിച്ചറിയാന്&#x200d;, കൊല്ലുകയും കൊല്ലിക്കുകയും ചെയ്തു മാത്രം ശീലിച്ച ശിലാഹൃദയര്&#x200d;ക്കു സാധിക്കില്ല.<br>
മുസ്‌ലിംലീഗിനെതിരെ &#8216;വൈറസ്&#8217; പ്രയോഗിക്കാന്&#x200d; യോഗി ആദിത്യന്&#x200d; കണ്ടെത്തിയ സ്ഥലംമതി ആരാണ് മാരകവിഷമെന്ന് ഒരു വ്യാഖ്യാനവും കൂടാതെ മനസ്സിലാക്കാന്&#x200d;. ഉത്തര്&#x200d;പ്രദേശിലെ ബുലന്ദ്ഷഹറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ട്വിറ്ററില്&#x200d; കുറിക്കുംമുമ്പ് ആദിത്യനാഥ് വിഷംവമിക്കുന്ന പ്രസ്താവന ആദ്യം ചെയ്തത്. 15 ലക്ഷത്തോളംപേര്&#x200d; പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് സമ്മേളന നഗറിനടുത്ത ഗ്രാമത്തില്&#x200d; ഗോവധം ആരോപിച്ച് ആള്&#x200d;ക്കൂട്ടക്കൊല അരങ്ങേറിയ സ്ഥലമാണ് ബുലന്ദ്ഷഹര്&#x200d;. സമ്മേളനം കഴിഞ്ഞ് പ്രതിനിധികള്&#x200d; പിരിഞ്ഞുപോകുന്ന ദിവസത്തിലാണ് അയല്&#x200d;ഗ്രാമങ്ങളായ ചിംഗ്രാവതി, മഹാവ് എന്നിവിടങ്ങളില്&#x200d; സംഭവം അരങ്ങേറിയത്. കലാപം ആസൂത്രണം ചെയ്ത് പശുക്കളെ കൊന്നിടുകയായിരുന്നു. അന്വേഷിക്കാനെത്തിയ പൊലീസ് ഇന്&#x200d;സ്‌പെക്ടര്&#x200d; സുബോധ്കുമാര്&#x200d; സിംഗിനെയും സുമിത്കുമാര്&#x200d; എന്ന യുവാവിനെയും തല്&#x200d;ക്ഷണം വെടിവെച്ചുകൊന്നു. ദാദ്രിയില്&#x200d; ബീഫിന്റെ പേര് പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖിനെ കുടുംബത്തിനു മുന്നില്&#x200d;വെച്ച് നിഷ്ഠൂരമായി തല്ലിക്കൊന്ന കേസ് ആദ്യമന്വേഷിച്ച സത്യസന്ധനായ പൊലീസ് ഓഫീസറായിരുന്നു സുബോധ്കുമാര്&#x200d; സിംഗ്. പ്രതികളെ മുഴുവന്&#x200d; വലയില്&#x200d; വീഴ്ത്താന്&#x200d; തന്ത്രപൂര്&#x200d;വം കെണിയൊരുക്കിയ ആ ഉദ്യോഗസ്ഥനെ മുംബൈയില്&#x200d; ഹേമന്ദ്കര്&#x200d;ക്കരെയെ കൊന്ന തരത്തില്&#x200d; ഉന്മൂലനം ചെയ്യാന്&#x200d;കൂടി ആസൂത്രണം ചെയ്തായിരുന്നു ബുലന്ദ്ഷഹര്&#x200d; കലാപം. എന്നിട്ടും സംഘ്പരിവാര ആക്രമണങ്ങളിലെ നരേന്ദ്രമോദിയുടെ പ്രതികരണരീതിപോലെ സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ആദിത്യനാഥ് ഒന്നു വാ തുറന്നത്.<br>
പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊല്ലുകയും കലാപമഴിച്ചുവിടുകയും ചെയ്യുമ്പോള്&#x200d; ലൈറ്റ് ആന്റ് ഷോ ആസ്വദിക്കുകയായിരുന്ന യോഗി നാലാം നാള്&#x200d; പറഞ്ഞത് &#8216;ആ മരണം വെറും ആകസ്മിക സംഭവം&#8217; എന്നായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും നടപ്പാക്കുന്ന പദ്ധതികളെല്ലാം വെറും &#8216;യാദൃച്ഛികമോ&#8217; &#8216;ആകസ്മിക&#8217;-മോ ആണ് ഈ യോഗിയായ മുഖ്യമന്ത്രിക്ക്. വിശപ്പടക്കാന്&#x200d; വേണ്ടി ഒരു കഷ്ണം ഇറച്ചിതിന്നാല്&#x200d; വധിക്കപ്പെടുന്ന, ബീഫ് കഴിക്കുന്നവരെ പിടികൂടാന്&#x200d; വാനരസേന പ്രവര്&#x200d;ത്തിക്കുന്ന നാട്ടില്&#x200d;, ഇതേ ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്&#x200d;പ്രദേശില്&#x200d;നിന്നാണ് മാസങ്ങള്&#x200d;ക്കുമുമ്പ് 7000 ടണ്&#x200d; പശുമാംസം സാക്ഷാല്&#x200d; പാക്കിസ്താനിലേക്ക് കയറ്റി അയച്ചത്. ഉത്തര്&#x200d;പ്രദേശിലെ 11000 ഗോക്കളെ കൊലക്കത്തിക്കിരയാക്കി നടത്തിയ ഇറച്ചിക്കച്ചവടം. ഗോ മാംസം കഴിക്കേണ്ടവര്&#x200d; പാക്കിസ്താനിലേക്കു പോവുക എന്നു സംഘ്പരിവാരം പറയുമ്പോള്&#x200d; ആരും ഇത്രയ്ക്കു പ്രതീക്ഷിച്ചുകാണില്ല. സാധനം അങ്ങോട്ട് കയറ്റി അയക്കുകയാണ്. അവിടെ പോയി കാശ് മുടക്കി തിന്ന് തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തൂ എന്ന്.<br>
വിഖ്യാത ചലച്ചിത്ര പ്രതിഭകളായ നസ്‌റുദ്ദീന്&#x200d; ഷായും അമീര്&#x200d;ഖാനും രാജ്യദ്രോഹികളാണെന്നും അവര്&#x200d; പാക്കിസ്താനില്&#x200d; പോകട്ടേ എന്നും ഇക്കഴിഞ്ഞ ജനുവരിയില്&#x200d; അലിഗഡിലെ പൊതുപരിപാടിയില്&#x200d; പ്രസംഗിച്ച ആര്&#x200d;.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിന്റെ ആത്മമിത്രമായ ആദിത്യയോഗിയുടെ നാട്ടിലാണ് ഈ പാകിസ്താന്&#x200d; പശുവിറച്ചിക്കച്ചവടം എന്നോര്&#x200d;ക്കുക. <br>
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്&#x200d; പതിനായിരക്കണക്കിന് വര്&#x200d;ഗീയകലാപങ്ങള്&#x200d; നടത്തി ലക്ഷക്കണക്കിനു ജീവഹാനിക്കും കോടിക്കണക്കിന് പേരുടെ ജീവിതദുരിതങ്ങള്&#x200d;ക്കും വഴിയൊരുക്കിയതിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ടുകള്&#x200d; ചികഞ്ഞാല്&#x200d; അവിടെയെങ്ങും ഒരൊറ്റ മുസ്‌ലിംലീഗുകാരനെയും കാണില്ല. പകരം പ്രതിസ്ഥാനത്തുണ്ടാകും സംഘ്പരിവാരത്തിന്റെ ഏതെങ്കിലുമൊരു ശാഖ. <br>
ഗോരഖ്പൂരിലെ ആസ്പത്രിയില്&#x200d;നിന്ന് പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച നവജാതശിശുക്കളിലൊന്നിന്റെ മൃതദേഹവും മാറില്&#x200d;ചേര്&#x200d;ത്ത് മോട്ടോര്&#x200d;സൈക്കിളിന്റെ പിറകില്&#x200d; വീട്ടിലേക്കുകൊണ്ടുപോകുന്ന അമ്മയുടെ ചിത്രം ആരും മറന്നുകാണില്ല. ഗോരഖ്പൂരിലെ രാഘവ്ദാസ് മെമ്മോറിയല്&#x200d; ഗവ. മെഡിക്കല്&#x200d; കോളജില്&#x200d; ഓക്‌സിജന്&#x200d; ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങള്&#x200d; കൂട്ടത്തോടെ മരിച്ചൊടുങ്ങുന്നത് കണ്ട് സഹിക്കാനാവാതെ, സ്വന്തം കീശയില്&#x200d;നിന്ന് പണമെടുത്ത് ഓക്‌സിജന്&#x200d; വാങ്ങി എത്തിച്ച കുറ്റത്തിനാണ് ഡോ. ഖഫീല്&#x200d;ഖാനെ  അറസ്റ്റ് ചെയ്തത്. 415 കുട്ടികള്&#x200d; വരെ ഒരു മാസം ഓക്‌സിജന്&#x200d; ഇല്ലാത്തതിനാല്&#x200d; മരണപ്പെടുന്ന ദുരവസ്ഥ ഒഴിവാക്കാന്&#x200d; ശ്രമിച്ചതായിരുന്നു ഖഫീല്&#x200d;ഖാന്റെ തെറ്റ്. ഉന്നതങ്ങളിലെ വീഴ്ചക്ക് ഖഫീല്&#x200d;ഖാനെ പ്രതിയാക്കി ജയിലിലടച്ചത് മുഖ്യമന്ത്രി ആദിത്യനാഥ് ആസ്പത്രി സന്ദര്&#x200d;ശിച്ചുപോയതിന്റെ തൊട്ടടുത്ത മണിക്കൂറിലാണ്. ഉത്തര്&#x200d;പ്രദേശ് നിയമസഭയിലേക്കു പ്രധാന ന്യൂനപക്ഷ സമുദായത്തില്&#x200d; നിന്ന് ഒരൊറ്റ  സ്ഥാനാര്&#x200d;ഥിയുമില്ലാതെ 325 സീറ്റ് വാങ്ങി ബി.ജെ.പി ജയിച്ചപ്പോള്&#x200d; ആദിത്യനാഥിനു ലഭിച്ച ചങ്കുറപ്പില്&#x200d;നിന്നാണ് ഈ തരം &#8216;വൈറസ്&#8217; ബാധകള്&#x200d; വരുന്നത്. ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്&#x200d;ധിച്ചതാണ് പടിഞ്ഞാറന്&#x200d; യു.പിയിലെ വര്&#x200d;ഗീയ കലാപങ്ങള്&#x200d;ക്കു കാരണമെന്നും തെക്കന്&#x200d; യു.പിയില്&#x200d; കലാപങ്ങളില്ലാത്തതിന്റെ കാരണം നിങ്ങള്&#x200d;ക്കു മനസ്സിലാവുമെന്നും പറഞ്ഞത് ഇതേ യോഗിയാണ്. ന്യൂനപക്ഷങ്ങള്&#x200d; 10 മുതല്&#x200d; 20 ശതമാനം വരെയുള്ള സ്ഥലങ്ങളില്&#x200d; വളരെ കുറച്ചെ കലാപമുള്ളൂവെന്നും 35 ശതമാനത്തിനു മുകളിലുള്ളിടത്ത് മുസ്‌ലിംകളല്ലാത്തവര്&#x200d;ക്കു ജീവിക്കാനേ കഴിയില്ലെന്നും പറഞ്ഞതിലപ്പുറം മറ്റെന്ത് വൈറസുണ്ട്.<br>
മദര്&#x200d; തെരേസയും ഷാരൂഖ്ഖാനും നവജ്യോത് സിങ് സിദ്ദുവുമൊന്നും ഈ &#8216;വൈറസ്&#8217; ബാധയില്&#x200d;നിന്ന് രക്ഷപ്പെട്ടിട്ടില്ല. മതസൗഹാര്&#x200d;ദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം ചിത്രീകരിച്ച സോപ്പ് പൊടി ബഹിഷ്‌കരിക്കണമെന്ന് പറയുന്ന അനുയായികളുള്ള നേതാവില്&#x200d; നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്&#x200d;? <br>
ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന സങ്കീര്&#x200d;ണ സന്ദര്&#x200d;ഭങ്ങളില്&#x200d; ഐക്യരാഷ്ട്രസഭയില്&#x200d; രാജ്യത്തിന്റെ ശബ്ദമുയര്&#x200d;ത്താന്&#x200d; മുസ്‌ലിംലീഗിലെ ഇ. അഹമ്മദിനാണ് പ്രാപ്തി എന്ന് തിരിച്ചറിഞ്ഞാദ്യം അയച്ചത് ആദിത്യനാഥിന്റെ ആദ്യ പ്രധാനമന്ത്രിയായ എ.ബി വാജ്‌പേയ് ആയിരുന്നു. ലബനാനില്&#x200d; ഇന്ത്യന്&#x200d; നഴ്‌സുമാര്&#x200d; ബന്ധികളാക്കപ്പെട്ടപ്പോള്&#x200d; നയതന്ത്ര പരാജയത്തിന്റെ പടുകുഴിയിലേക്ക് രാജ്യം വീണുപോകുമോ എന്നു ശങ്കിച്ച സന്ദര്&#x200d;ഭത്തില്&#x200d; ഇപ്പോഴത്തെ വിദേശകാര്യമന്ത്രി സുഷമാസ്വരാജും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ അധ്യക്ഷനായ ഇ. അഹമ്മദിനോട് സഹായമഭ്യര്&#x200d;ഥിച്ചത് നാലു വര്&#x200d;ഷം മുമ്പാണ്. കൊടും തണുപ്പില്&#x200d; അനാരോഗ്യം വകവെക്കാതെ കശ്മീരിലെ ഉറിയിലെത്തി സമാധാനശ്രമങ്ങള്&#x200d;ക്ക് മുന്&#x200d;കൈ എടുത്ത ഇ. അഹമ്മദിനെക്കുറിച്ച് അന്ന് സംഘത്തെ നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങിനോട് ചോദിച്ചാല്&#x200d; മതി. ലോക രാഷ്ട്രങ്ങളുമായി ഇന്ത്യന്&#x200d; നയതന്ത്രബന്ധം ഊട്ടിയുറപ്പിച്ച, പാകിസ്താന്&#x200d; കരുനീക്കങ്ങളെ ഐക്യരാഷ്ട്രസഭാ വേദികളില്&#x200d; തകര്&#x200d;ത്തെറിയാറുള്ള, മുസ്‌ലിംലീഗിന്റെ പച്ചപ്പതാകയേന്തി പാര്&#x200d;ലമെന്റിലെത്തിയ അതേ ഇ. അഹമ്മദിനെ. ലോകോത്തര നിയമ സംഹിതയായ ഇന്ത്യന്&#x200d; ഭരണഘടനയെ ചിട്ടപ്പെടുത്തുന്നതില്&#x200d; പങ്ക് വഹിച്ച നിയമവിശാരദന്മാരായ ഖാഇദെമില്ലത്ത്, ബി. പോക്കര്&#x200d; സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് തുടങ്ങിയവര്&#x200d; ഭരണഘടനാ നിര്&#x200d;മാണസഭയിലിരിക്കെ ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗിന്റെ സാരഥ്യം വഹിക്കുകയായിരുന്നു. ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ അധ്യക്ഷതയില്&#x200d; പൂര്&#x200d;ണസ്വരാജ് പ്രഖ്യാപിച്ച 1929ലെ ലാഹോര്&#x200d; എ.ഐ.സി.സിയില്&#x200d; കേരളത്തെ പ്രതിനിധീകരിച്ച മൂവരില്&#x200d; ഒരാളായ, മഹാത്മാഗാന്ധിയുടെ പ്രസംഗ പരിഭാഷകനായ കെ.എം സീതി സാഹിബാണ് ഖാഇദെമില്ലത്തിനൊപ്പം ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്‌ലിംലീഗ് സ്ഥാപിച്ചത്.<br>
ഭരണഘടനാശില്പി ബി.ആര്&#x200d; അംബേദ്കറെ ആദിത്യനാഥിന്റെ പൂര്&#x200d;വികര്&#x200d; തലപൊക്കാനനുവദിക്കാതെ തോല്&#x200d;പ്പിച്ചുവിട്ടപ്പോള്&#x200d; ബംഗാളില്&#x200d; മുസ്‌ലിംലീഗിന്റെ സീറ്റില്&#x200d; നിര്&#x200d;ത്തി ജയിപ്പിച്ചാണ് ആ മഹാപ്രതിഭയെ ഇന്ത്യന്&#x200d; ഭരണഘടനാനിര്&#x200d;മാണ സഭയിലെത്തിച്ചതെന്നത് ചരിത്രമൊന്ന് പരതിയാല്&#x200d; കിട്ടും.<br>
രാജ്യത്തെ പ്രഥമ ദലിത് രാഷ്ട്രപതി കെ.ആര്&#x200d; നാരായണന്&#x200d; ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; സി.പി.എമ്മും ബി.ജെ.പിയും ഊക്കോടെ തള്ളി തോല്&#x200d;പിക്കാനൊരുമ്പെട്ടപ്പോള്&#x200d; കോണ്&#x200d;ഗ്രസിനോട് കൈകോര്&#x200d;ത്ത്‌നിന്ന് മുസ്‌ലിംലീഗാണ് കരുത്ത് പകര്&#x200d;ന്നത്. ഇവ്വിധം ചരിത്രത്തിലെവിടെയെങ്കിലും ഇന്ത്യന്&#x200d; ജനതയുടെ പ്രതിസന്ധികളില്&#x200d; പിന്&#x200d;ബലമേകാന്&#x200d; ആദിത്യനാഥിന്റെ പാര്&#x200d;ട്ടിക്കാര്&#x200d; വന്നിട്ടുണ്ടോ? ബീഫിന്റെയും ലൗജിഹാദിന്റെയും പേരുപറഞ്ഞ് നിരപരാധികളായ ദലിത്-ന്യൂനപക്ഷങ്ങളെ വേട്ടയാടാന്&#x200d; ഹിന്ദുത്വ യുവവാഹിനി എന്ന സായുധ സംഘം നിര്&#x200d;മിച്ച്  രാജ്യത്തിന്റെ സ്വസ്ഥത തകര്&#x200d;ക്കുന്ന മാരക വൈറസായി പ്രവര്&#x200d;ത്തിക്കുന്നതല്ലാതെ മടിയില്&#x200d; ഒരു കുരങ്ങുമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന യോഗി ആദിത്യനാഥ് എന്ത് നന്മയാണ് ഇന്ത്യക്കു നല്&#x200d;കിയത്. ഏതായാലും കേരളത്തിലെ ഫാസിസ്റ്റ് കൊടിയേറ്റത്തിന് വഴിമുടക്കുന്ന മുസ്‌ലിം ലീഗ് എന്ന ആന്റി വൈറസ് ദേശീയ രാഷ്ട്രീയത്തിലും ഫലിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തം. അതിന്റെ ലക്ഷണമാണ് മാരക വൈറസുകള്&#x200d; ഓരോന്നായി പുറത്തുചാടുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-statement-cp-saidalavi-writes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാറൂഖിലെ തട്ടവും തമ്പുരാട്ടിയുടെ തലക്കെട്ടും</title>
		<link>https://www.chandrikadaily.com/article-105.html</link>
					<comments>https://www.chandrikadaily.com/article-105.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Mar 2018 03:27:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[farook college]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76526</guid>

					<description><![CDATA[സി.പി സൈതലവി കോഴിക്കോട് നഗരത്തില്&#x200d; നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്&#x200d; ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്&#x200d; ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്&#x200d; ചെയ്തു കൊടുക്കുമ്പോള്&#x200d;, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. &#8216;മേപ്പടി വഹകളിന്മേല്&#x200d; എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്&#x200d; എന്റെ പൂര്&#x200d;ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്&#x200d; ആക്ട് പ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>കോഴിക്കോട് നഗരത്തില്&#x200d; നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്&#x200d; ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്&#x200d; ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്&#x200d; ചെയ്തു കൊടുക്കുമ്പോള്&#x200d;, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത് (സത്യപ്രസ്താവന) വെച്ചത് ആധാരത്തിന്റെ മൂന്നാം ഖണ്ഡികയിലുണ്ട്. &#8216;മേപ്പടി വഹകളിന്മേല്&#x200d; എനിക്കുള്ള സമസ്തവകാശങ്ങളും എന്റെ പരലോക ഗുണത്തിനു വേണ്ടിയും മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്കു വേണ്ടിയും ഞാന്&#x200d; എന്റെ പൂര്&#x200d;ണ മനസ്സാലെ, ഇന്ത്യാ ഗവണ്മെന്റിന്റെ 1860 ലെ 21ാം നമ്പര്&#x200d; ആക്ട് പ്രകാരം രജിസ്റ്റര്&#x200d; ചെയ്യപ്പെട്ട റൗസത്തുല്&#x200d; ഉലൂം അസോസിയേഷനിലേക്ക്, മേപ്പടി അസോസിയേഷന്റെ ഉദ്ദേശ്യങ്ങള്&#x200d; അനുസരിച്ച് ഉപയോഗിപ്പാനും അതിന്റെ ആഭിമുഖ്യത്തില്&#x200d; നടത്തുന്നതും മദ്രാസ് സര്&#x200d;വകലാശാലയില്&#x200d; അംഗീകരിക്കപ്പെട്ടതുമായ റൗസത്തുല്&#x200d; ഉലൂം അറബിക് കോളജിന്റെയും മറ്റു സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്കും അവയുടെ വക എടുപ്പുകള്&#x200d;, തോട്ടങ്ങള്&#x200d; മുതലായവ ഉണ്ടാക്കുവാനും മറ്റുമായി ഞാന്&#x200d; ഇതിനാല്&#x200d; വഖഫ് ചെയ്യുകയും മേപ്പടി സ്ഥലം ഇന്നത്തേക്ക് റൗസത്തുല്&#x200d; ഉലൂം അസോസിയേഷന്&#x200d; ഭാരവാഹികള്&#x200d;ക്ക് കൈവിട്ട് ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരിക്കുന്നു&#8217; (1946 ഡിസം.10). തനതായി ഒരു തുണ്ട് ഭൂമിയോ അതു വാങ്ങാനുള്ള മടിശ്ശീലയോ റൗസത്തുല്&#x200d; ഉലൂമിന് ഇല്ലാത്ത കാലത്താണ് സ്വന്തം കുടുംബപരമ്പരയുടെ ജീവസന്ധാരണത്തിനുപയോഗിക്കാന്&#x200d; ജന്മംതീരായി കൈവശമുണ്ടായിരുന്ന വിസ്തൃതമായ മണ്ണ്, ഏതോ ദേശങ്ങളില്&#x200d;നിന്ന് അറിവ് നേടാനെത്തുന്ന അജ്ഞാത തലമുറകള്&#x200d;ക്കായി അബ്ദുല്ലക്കുട്ടി ഹാജി ദാനം ചെയ്യുന്നത്. ഇങ്ങനെ അനേകം പേര്&#x200d; ദൈവ പ്രീതി കാംക്ഷിച്ച് വഖഫ് ചെയ്ത സ്ഥാവരജംഗമ സ്വത്തുക്കളിന്മേല്&#x200d; പണിതുയര്&#x200d;ത്തിയ ഒരു മണിമന്ദിരത്തിലിരുന്നാണ് ആ പരലോക ഗുണത്തിന്റെ പുറത്ത് കയറി പലരും ചെണ്ട കൊട്ടുന്നത്. ജൗഹര്&#x200d; മുനവ്വര്&#x200d; എന്ന അധ്യാപകന്&#x200d; പറഞ്ഞതിലെ ആലങ്കാരികമെന്നോ ആഭാസകരമെന്നോ ശ്രോതാവിന്റെ ഇച്ഛക്കൊത്ത് വ്യാഖ്യാനിച്ച നാലു വാക്കുകള്&#x200d; മാറ്റിവെച്ചാല്&#x200d; ഫാറൂഖ് കോളജിന്റെ തത്വമാണ്. അസാധ്യമെന്ന് കരുതിയ കേവല സ്വപ്‌നത്തിന്റെ അടിത്തറക്കുമേല്&#x200d; ഓരോരോ കല്ലുകള്&#x200d; അടുക്കിവെച്ച് മഹാപ്രസ്ഥാനമാക്കി മാറ്റിയെടുത്ത ഒരു ജനതയുടെ, അതിനായി ദേശാന്തരങ്ങളില്&#x200d; അലഞ്ഞുനടന്ന മഹാപുരുഷന്മാരുടെ വിശ്വാസമാണ്. ജൗഹര്&#x200d; മുനവ്വര്&#x200d; പിറന്നുവളര്&#x200d;ന്ന വിശ്വാസധാരയുടെ അച്ചുതണ്ടില്&#x200d; നിന്നു തനിക്കു പ്രിയപ്പെട്ടവര്&#x200d; വേര്&#x200d;പെട്ടുപോവാതിരിക്കാന്&#x200d; അനിവാര്യമായ ചിട്ടവട്ടങ്ങളാണ്. അതേറ്റു പാടാതിരിക്കാനാവില്ല ഒരു തലമുറക്കും. തല്ലിനും തടവറക്കും ആര്&#x200d;പ്പുവിളികള്&#x200d;ക്കും അതിനെ പിന്തിരിപ്പിക്കാനാവില്ല. ഇന്ത്യന്&#x200d; ഭരണഘടനയുടെ ഇരുപത്തഞ്ചാം ഖണ്ഡിക ഉറപ്പു തരുന്ന മൗലികാടിത്തറയുള്ള മനുഷ്യ സ്വാതന്ത്ര്യമാണത്. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. മറ്റാരുടെയും മനസ്സിനു മുറിവേല്&#x200d;പ്പിക്കാതെ, ഒരു ശത്രുവിനെ സങ്കല്&#x200d;പ്പിക്കാതെ, മിതമായ ഭാഷയില്&#x200d;, സൗമ്യഭാവത്തില്&#x200d; പരസ്പരം ക്ഷണിക്കുന്ന സ്വാതന്ത്ര്യം തടയാനാവില്ല. ജൗഹര്&#x200d; മുനവ്വറിന്റെ പദപ്രയോഗങ്ങളിലേതെങ്കിലും ആര്&#x200d;ക്കെങ്കിലും അരോചകമോ അശ്ലീലമോ ആയി തോന്നിയിട്ടുണ്ടെങ്കില്&#x200d; ഒരു നിശിത വിമര്&#x200d;ശനത്തിനോ രൂക്ഷമായ പ്രതികരണത്തിനോ ശക്തമായൊരു വാദപ്രതിവാദത്തിനോ ഉള്ള വകുപ്പേ ആ പ്രസംഗം പൂര്&#x200d;ണമായി കേട്ട ആര്&#x200d;ക്കും തോന്നൂ. എന്നിട്ടും പ്രഭാഷകനു പിന്നാലെ വേട്ടക്കാര്&#x200d; പായുന്നുവെങ്കില്&#x200d; അതിനര്&#x200d;ത്ഥം പ്രകോപനം ജൗഹര്&#x200d; മുനവ്വറിന്റെ പ്രസംഗത്തിലല്ല; കാനേഷുമാരിയില്&#x200d; എഴുതപ്പെട്ട സമുദായ നാമത്തിലാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നാമ മുദ്രണത്തിലാണ്. അതുകൊണ്ടാണ് ഫറോക്കില്&#x200d; നിന്നും നാല്&#x200d;പത് കിലോമീറ്ററെങ്കിലും അകലെ മറ്റൊരു താലൂക്കിലുള്ള ഉള്&#x200d;നാടന്&#x200d; ഗ്രാമത്തിലെ കുടുംബസദസ്സില്&#x200d;, വിരലിലെണ്ണാവുന്ന ആളുകള്&#x200d;ക്കു മുന്നില്&#x200d; ഇത്തിരി നര്&#x200d;മ്മവും വാമൊഴിവഴക്കവുമായി നടന്ന ഒരു സാധാരണ ബോധവത്കരണ പ്രസംഗത്തിന്റെ പേരില്&#x200d; പ്രസിദ്ധമായ ഫാറൂഖ് കോളജിലേക്ക് മാര്&#x200d;ക്‌സിസ്റ്റ്‌സംഘ്പരിവാര്&#x200d; വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; അണിയറയില്&#x200d; കോപ്പുകൂട്ടി പ്രക്ഷോഭം നയിച്ചത്. പ്രസംഗം നടത്തിയ അധ്യാപകന്&#x200d; പഠിപ്പിക്കുന്ന ട്രെയിനിങ് കോളജിലേക്ക് പോലുമായിരുന്നില്ല മാര്&#x200d;ച്ച്. ആ പ്രസംഗത്തില്&#x200d; രാജ്യദ്രോഹമോ വര്&#x200d;ഗീയതയോ ഉണ്ടായിരുന്നില്ല. ഒരു വരിപോലും പരമത നിന്ദയോ മത നിഷേധികളോടുള്ള യുദ്ധ പ്രഖ്യാപനമോ ഇല്ല. ഗവണ്&#x200d;മെന്റിനോടോ സംഘടനകളോടോ ഏതെങ്കിലും വ്യക്തികളോടോ പേരെടുത്ത് പറഞ്ഞും അല്ലാതെയുമുള്ള പരിഹാസമോ ആക്ഷേപമോ ഇല്ല. തന്റെ കുടുംബത്തെ, നാടിനെ, താന്&#x200d; ജോലി ചെയ്യുന്ന സ്ഥാപന പരിസരങ്ങളെ ഉദാഹരിച്ചു കൊണ്ട് ചില കാര്യങ്ങള്&#x200d; പറഞ്ഞു. അങ്ങനെ പ്രസംഗിക്കാത്തവരായി ആരുണ്ട്. താന്&#x200d; വിശ്വസിക്കുന്ന പ്രമാണങ്ങളെ പിന്തുടരുന്നവരുടെ വേഷവിധാനവും ജീവിതരീതിയും അതിനോട് നീതിപുലര്&#x200d;ത്തുന്നതാവണമെന്നേ പ്രസംഗത്തിലുള്ളു. തല മറക്കുന്നുവെങ്കില്&#x200d; അതിന്റെ പൂര്&#x200d;ണതയോടെയാവട്ടെ. ഇല്ലെങ്കില്&#x200d; ഈ ചൂട് കാലത്ത് വെറുതെ എന്തിന് അസ്വസ്ഥമാകണം. മറ്റു വേഷങ്ങളിലും മത തത്വങ്ങള്&#x200d; പാലിക്കുന്നതിലാണ് നന്മ. വിശ്വാസിയുടെ പരലോക ഗുണത്തിനാണെങ്കില്&#x200d; അതിനൊത്ത് ചെയ്യൂ എന്ന് മതത്തെ സംബന്ധിച്ച ഒരു ക്ലാസില്&#x200d; പറയാന്&#x200d; പാടില്ലെന്നുണ്ടോ. മാര്&#x200d;ക്‌സിസ്റ്റുകളുടെയോ സംഘ്പരിവാരത്തിന്റെയോ മറ്റാരുടെയെങ്കിലുമോ വേഷവിധാനം ഇവ്വിധമായിരിക്കണമെന്ന് അതിലില്ല. പൊതുസമൂഹത്തോടു പോലുമല്ല ആ സ്വകാര്യ സംഭാഷണം. ഇസ്‌ലാംമത വിശ്വാസിയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള സങ്കല്&#x200d;പങ്ങള്&#x200d; പങ്കുവെച്ചു. പക്ഷേ, അതില്&#x200d; ചില പ്രയോഗങ്ങള്&#x200d; ഒഴിവാക്കാവുന്നത് തന്നെയായിരുന്നു. സന്ദര്&#x200d;ഭത്തില്&#x200d; നിന്ന് അടര്&#x200d;ത്തിയെടുത്താല്&#x200d; തെറ്റായി വ്യാഖ്യാനിക്കുന്നവര്&#x200d;ക്ക് ദുരുപയോഗം ചെയ്യാവുന്ന പ്രയോഗങ്ങള്&#x200d; കടന്നുകൂടി. അങ്ങനെ സംഭവിക്കാത്ത എത്ര പ്രഭാഷകരുണ്ട്. &#8216;ആയിരം രൂപയും മള്ളൂരുമുണ്ടെങ്കില്&#x200d; ആരെയും കൊന്നിടാം രാമനാരായണ&#8217; എന്നപോലെ റിക്കാര്&#x200d;ഡിങ് സൗകര്യമുള്ള ഒരു സെല്&#x200d;ഫോണും എഡിറ്റിങു മിടുക്കുമുണ്ടെങ്കില്&#x200d; ഏത് വാഗ്മിയെയും പൂട്ടാം. ഇത് ജൗഹര്&#x200d; മുനവ്വറിനു മാത്രമല്ല, മൈക്കിന് മുന്നില്&#x200d; നില്&#x200d;ക്കുന്ന എല്ലാവര്&#x200d;ക്കും ബാധകം. പ്രസംഗത്തില്&#x200d; പ്രയോഗിക്കേണ്ട സൂക്ഷ്മതയും പ്രയോഗത്തിലെ മാന്യതയും അനിവാര്യമാണ്. അല്ലാത്തത് വിമര്&#x200d;ശിക്കപ്പെടണം. തനിക്കു തെറ്റു പറ്റി എന്ന് പ്രസംഗകന് ഖേദം തോന്നുമാറ് പ്രതിഷേധ സ്വരങ്ങള്&#x200d; അതിന്റെ ഉദ്ദേശ്യ ശുദ്ധികൊണ്ട് ഉത്കൃഷ്ടമായാല്&#x200d; ഇവിടെ എല്ലാ പ്രസംഗവും കുറ്റമറ്റതാകും. പക്ഷേ, ഒരു മാസം മുമ്പ് ചെറു സദസ്സില്&#x200d; ചെയ്ത പ്രസംഗത്തിലെ വാക്ക് അടര്&#x200d;ത്തിയെടുത്ത് സമരമുണ്ടാക്കാന്&#x200d; മാത്രം അജണ്ടയില്ലാത്തവരായോ ഭാവിയുടെ വിപ്ലവകാരികള്&#x200d;. അതോ അത്രയ്ക്കു തലക്കുപിടിച്ച വര്&#x200d;ഗീയതയില്&#x200d; വിപ്ലവ പതാകയും മുക്കിയെടുത്തോ? മതപഠന വേദികളില്&#x200d; എന്ത് പറയണമെന്ന് ബാഹ്യശക്തികള്&#x200d; നിശ്ചയിക്കുന്നുവെങ്കില്&#x200d; അതൊരു കടന്ന കൈയാണ്. ഒരു സംഘടന, ഒരു സമൂഹം, ഒരു വ്യക്തി എന്ത് പറയണമെന്ന് അവരുടെ സ്വകാര്യ സദസ്സുകളില്&#x200d;പോലും എന്ത് പഠിപ്പിക്കണമെന്ന് മറ്റൊരു ശക്തി തീരുമാനിക്കുന്ന കേരളം മലയാളികളുടേതല്ല. സംഘ്പരിവാറിന് ഇതാവശ്യമാണ്. പക്ഷേ, സി.പി.എം വിദ്യാര്&#x200d;ത്ഥി സംഘടന അതിന്റെ ചരിത്രദൗത്യം ഇവ്വിധം നിറവേറ്റിക്കഴിഞ്ഞ് കാവിക്കൊടിക്കായി കളമൊഴിയുകയാണോ?<br />
&#8216;ലെഗിന്&#x200d;സ് മദമിളകിയ പെണ്ണുങ്ങളുടെ ലക്ഷണം&#8217; എന്ന തലക്കെട്ടില്&#x200d; ലക്ഷ്മിഭായ് തമ്പുരാട്ടി കലാകൗമുദിയില്&#x200d; (ലക്കം 1970, 2012 ജൂണ്&#x200d;) ലേഖനമെഴുതിയാല്&#x200d; അത് സാരോപദേശവും ലെഗിന്&#x200d;സ് ധരിച്ചിട്ടുണ്ടെന്നറിയാന്&#x200d; ചില മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d; പര്&#x200d;ദ്ദ ഇത്തിരി ഉയര്&#x200d;ത്തിപ്പിടിക്കുന്നുവെന്ന് മതപ്രഭാഷകന്&#x200d; പറഞ്ഞാല്&#x200d; അത് സ്ത്രീത്വത്തെ അപമാനിക്കലുമാണെങ്കില്&#x200d; അതിന്റെ പേരാണ് കുടില വര്&#x200d;ഗീയത.<br />
സ്ത്രീകളുടെ ശരീരഭാഗങ്ങളെ പുറത്തേക്ക് തള്ളി നില്&#x200d;ക്കുന്ന ഇറച്ചിപ്പൊതികളായി സിനിമാനടന്&#x200d;മാര്&#x200d; പൊതുവേദിയിലും ചാനല്&#x200d; അഭിമുഖങ്ങളിലും അപഹസിക്കുമ്പോള്&#x200d; അതിലെ നര്&#x200d;മ്മമാസ്വദിച്ച് കുലുങ്ങിച്ചിരിച്ച വിപ്ലവ വനിതകളാണ്, &#8216;കുട്ടികളേ; ആ തലയിലെ തട്ടമൊന്ന് മാറത്തേക്ക് താഴ്ത്തിയിട്ടുകൂടേ&#8217; എന്ന വിശ്വാസപരമായ ചോദ്യമുന്നയിച്ച അധ്യാപകനെതിരെ അപമാനത്തിന്റെ വാളെടുക്കുന്നത്.<br />
എഴുപത് ശതമാനത്തിലധികം മുസ്‌ലിം വിദ്യാര്&#x200d;ത്ഥികള്&#x200d; പഠിക്കുന്ന ഫാറൂഖ് കോളജ് കാമ്പസില്&#x200d; തട്ടമിടാതിരിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന നൂറുകണക്കിന് പേരില്&#x200d; ഒരാളോടെങ്കിലും മതപരമായ ബാധ്യതയെന്ന നിലക്കുപോലും അതു പറഞ്ഞിട്ടുണ്ടാവില്ല ഒരധ്യാപകനും. പക്ഷേ, ഇടുക്കിയിലെ തേയിലത്തൊഴിലാളികളായ പട്ടിണിപ്പാവം വനിതകള്&#x200d; അവകാശത്തിനു സമരം ചെയ്തപ്പോള്&#x200d; അവര്&#x200d;ക്കു തേയിലക്കാട്ടിനുള്ളില്&#x200d; മറ്റേ പണിയാണെന്നു പറഞ്ഞ മാര്&#x200d;ക്‌സിസ്റ്റ് മന്ത്രിക്കെതിരെ ഇപ്പറഞ്ഞ ഒരു സ്ത്രീത്വ സംരക്ഷകരും കൊടിയെടുത്തിട്ടില്ല.<br />
മുസ്‌ലിം പെണ്&#x200d;കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണന്&#x200d;പിള്ള പരസ്യാഹ്വാനം ചെയ്തിട്ടും ചെങ്കൊടിക്കാര്&#x200d; മിണ്ടിയിട്ടില്ല. മാധ്യമ പ്രവര്&#x200d;ത്തകയായ കെ.കെ ഷാഹിന പരാതി നല്&#x200d;കിയിട്ടു പോലും മാര്&#x200d;ക്‌സിസ്റ്റ് ഭരണത്തിലെ പൊലീസ് കേസെടുത്തില്ല. ഡോ. ഹാദിയയെ കാണാന്&#x200d; ചെന്ന പെണ്&#x200d;കുട്ടികളില്&#x200d; തട്ടമിട്ടവളെ മാത്രം വളഞ്ഞിട്ടു തല്ലിയപ്പോഴും മതം മാറി മുസ്‌ലിമായ ഹാദിയക്കു കൊടിയ പീഡനങ്ങള്&#x200d; ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഈ സ്ത്രീവാദികളാരും പ്രതിഷേധത്തിന്റെ ഒരു പോസ്റ്റര്&#x200d; പോലും പതിച്ചിട്ടില്ല.<br />
കണ്ണൂരിലെ പാര്&#x200d;ട്ടി ഗ്രാമമായ ധര്&#x200d;മശാലയിലെ ദേശാന്തര കീര്&#x200d;ത്തിയുള്ള നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്&#x200d; ടെക്‌നോളജി(നിഫ്റ്റ്)യിലെ അഞ്ഞൂറോളം വിദ്യാര്&#x200d;ത്ഥിനികള്&#x200d; ലൈംഗികാതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ച് തുടര്&#x200d; സമരത്തില്&#x200d; തെരുവിലാണ്. അപമാന ഭാരത്താല്&#x200d; പെണ്&#x200d;കുട്ടികളുടെ ആത്മഹത്യാശ്രമങ്ങള്&#x200d; പോലും നടന്നു. ഒരു വിപ്ലവ വനിതയും മാര്&#x200d;ക്‌സിസ്റ്റ് നേതാവും അവര്&#x200d;ക്ക് അഭയം നല്&#x200d;കണമെന്ന് പറയാന്&#x200d; പോലും രംഗത്തില്ല. പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടും കേസ് പോലുമില്ല. പക്ഷേ, നന്മ ഉപദേശിച്ചതിന്റെ പേരില്&#x200d; അതിലെ നര്&#x200d;മപ്രയോഗങ്ങളെ ദുര്&#x200d;വ്യാഖ്യാനിച്ച് ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായ അധ്യാപകനെ ജയിലിലടപ്പിക്കാന്&#x200d; വട്ടം കൂട്ടുന്നതില്&#x200d; സ്ത്രീത്വ സംരക്ഷകര്&#x200d; വിജയിച്ചിരിക്കുന്നു. അധ്യാപകന്റെ മതം പാര്&#x200d;ട്ടി ഗ്രാമത്തിലെ പെണ്&#x200d;കുട്ടികളെ അക്രമിക്കുന്നവരുടെയോ ബലാത്സംഗാഹ്വാനം ചെയ്ത രാധാകൃഷ്ണന്റെയോ അല്ലെന്നതു തന്നെ ധൈര്യം. അതാണ് പിണറായി ഭരണത്തിലെ പൊലീസിന്റെ ധൈര്യവും. കേരള പൊലീസില്&#x200d; ആര്&#x200d;.എസ്.എസിന്റെ ശാഖ സജീവമാണെന്ന് തുറന്നുപറയുന്നത് ഡി.ജി.പിയാണ്. സംഘ്പരിവാറുകാരായ മുപ്പത് പൊലീസ് ഉദ്യോഗസ്ഥര്&#x200d; കന്യാകുമാരിയില്&#x200d; യോഗം ചേര്&#x200d;ന്നത് സമ്മതിക്കേണ്ടി വന്ന സി.പി.എം ഭരണത്തിലെ ആഭ്യന്തര വകുപ്പില്&#x200d; നിന്ന് എല്ലാ സമുദായവും നീതി പ്രതീക്ഷിക്കേണ്ടതില്ല എന്ന താക്കീതാണ് ഓരോ ദിനവും. എം. എം അക്ബറിനും ശംസുദ്ദീന്&#x200d; പാലത്തിനും ഹാദിയക്കും കൊടുത്ത നീതിയും മോഹന്&#x200d;ഭാഗവതിനും ശശികലക്കും രാധാകൃഷ്ണന്&#x200d; പിള്ളക്കും വിളമ്പിയ സദ്യയും അതിന്റെ പ്രാഥമിക ലക്ഷണങ്ങള്&#x200d; മാത്രം. കേരളത്തില്&#x200d; മതപ്രഭാഷണം നടത്താന്&#x200d;, സ്വന്തം വിശ്വാസ പ്രമാണങ്ങളുടെ മഹത്വം പറയാന്&#x200d; ഇനി എത്രത്തോളം കഴിയുമെന്ന ആശങ്കയുടെ പുകയുയരുന്നുണ്ട് ചുറ്റും. ഇനി മേല്&#x200d; മതം പറയുന്നവര്&#x200d; സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്&#x200d; കോളജിലെ എം.ബി.ബി.എസ് ക്ലാസുകളില്&#x200d; മഫ്ത ധരിച്ച പെണ്&#x200d;കുട്ടികള്&#x200d; നിരനിരയായി ഇരിക്കുന്നത് കണ്ടപ്പോള്&#x200d; ഇതെന്താ അറബിക് കോളജോ എന്ന് പരിഹസിച്ച ഒരു ഗസ്റ്റ് അധ്യാപകന്റെ അസഹിഷ്ണുത തിളച്ചു തൂവിയത് കണ്ടു ഏതാനും വര്&#x200d;ഷം മുമ്പ്. ഈ അസഹിഷ്ണുതയുടെ വിപ്ലവ രൂപങ്ങളാണ് ഫാറൂഖ് കോളജിന്റെ മുറ്റത്തേക്കും പടരുന്നത്. അല്ലാഹുവിന്റെ മാര്&#x200d;ഗത്തില്&#x200d; ഇല്&#x200d;മ് പഠിപ്പിച്ചാല്&#x200d; (വിജ്ഞാനം പകര്&#x200d;ന്നാല്&#x200d;) കിട്ടുന്ന പരലോക ഗുണത്തിനുവേണ്ടി വഖഫ് ചെയ്യപ്പെട്ട കുടുംബ സ്വത്തുക്കളാല്&#x200d; പണിതുയര്&#x200d;ത്തിയ ഈ കോളജില്&#x200d; മതവും വിശ്വാസവും നോക്കാതെയാണ് അധ്യാപകര്&#x200d;ക്കും വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും പ്രവേശനം നല്&#x200d;കിയത്. പര്&#x200d;ദ്ദക്കെതിരെയും ശരീഅത്തിനെതിരെയും വിപ്ലവം നയിച്ച അധ്യാപകവിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; എത്ര പേര്&#x200d; ആദരവോടെ കടന്നുപോയി ഈ കലാലയത്തില്&#x200d;.<br />
മുസ്‌ലിം കുടുംബത്തില്&#x200d; ജനിച്ച യുക്തിവാദികളായ അധ്യാപകര്&#x200d; ദൈവത്തെയും പ്രവാചകന്മാരെയും നിഷേധിച്ച് കലഹിച്ചിട്ടും അവര്&#x200d;ക്കു നേരെ ഒരു കറുത്ത ചിരി പോലുമുണ്ടായിട്ടില്ല ഇവിടെ. വഖഫ് സ്വത്തുക്കളുടെ നനവുള്ള ഈ സ്ഥാപനത്തില്&#x200d; മാര്&#x200d;ക്‌സിസ്റ്റ് യൂനിയനായിരുന്നു ആദ്യം വന്ന അധ്യാപക സംഘടന. ഒരു രൂപ പോലും സംഭാവന നല്&#x200d;കാതെ സര്&#x200d;വീസില്&#x200d; കയറിയവരോട് 198788ലെ റൂബി ജൂബിലിയുടെ സ്മാരകമായി ഒരു ബ്ലോക്ക് നിര്&#x200d;മിക്കാന്&#x200d; ആയിരം രൂപ വീതം നല്&#x200d;കണമെന്ന് മാനേജ്‌മെന്റ് നിര്&#x200d;ദേശിച്ചപ്പോള്&#x200d; ആദ്യം എതിര്&#x200d;പ്പുമായി വന്നത് സി.പി.എം അധ്യാപക സംഘടനയാണ്. എന്നിട്ടും ഒരു മുറുമുറുപ്പും കാണിക്കാത്തവരാണ് ഫാറൂഖ് കോളജിന്റെ സാരഥികള്&#x200d;. ഒരു വിവേചനവുമില്ലാതെ ഉദാര നയം കാണിച്ചിട്ടും കോളജിന്റെ പുരോഗതിയില്&#x200d; ഒരിടത്തു പോലും ഇടത് സംഘടനകളുണ്ടായിട്ടില്ല. നാക് അക്രഡിറ്റേഷനും സ്വയം ഭരണ പദവിയുമെല്ലാം കൈവരുമ്പോഴും അതിനെതിരെ സമര കോലാഹലങ്ങളുയര്&#x200d;ത്തി ഇല്ലാതാക്കാന്&#x200d; നോക്കിയവര്&#x200d; അപകീര്&#x200d;ത്തിയുടെ ചെറുസാധ്യതകള്&#x200d; പോലും തേടി കഠിനാധ്വാനം ചെയ്യുന്നു. ഫാറൂഖ് കോളജിന് മണിച്ചിത്രതാഴിട്ടാല്&#x200d; മാത്രം മന:സമാധാനമാകുന്നവരാണ് ഇല്ലാക്കഥകളുടെ വെടിമരുന്നു നിറച്ചു നടക്കുന്നത്. ചെങ്കൊടിയുമായി വന്ന് കോളജ് പ്രിന്&#x200d;സിപ്പലുടെ കാര്&#x200d; അടിച്ചുതകര്&#x200d;ക്കുന്നത് കണ്&#x200d;മുന്നില്&#x200d; കണ്ടാലും കുട്ടികളല്ലേ എന്ന് കരുതി പരാതി പോലും കൊടുക്കാത്ത; കോളജ് സ്ഥാപകന്റെ പേരില്&#x200d; സ്മാരക പ്രഭാഷണം വെച്ചാല്&#x200d; അതില്&#x200d; രാഷ്ട്രീയം കാണുമോ എന്ന് ഭയന്ന് മടിച്ചുനില്&#x200d;ക്കുന്ന മാനേജ്‌മെന്റ്. എന്നിട്ടും തിരിച്ചറിയുന്നില്ല ഇടതുപക്ഷം മലബാറിന്റെ പ്രകാശമായ ഫാറൂഖ് കോളജിന്റെ മനസ്സ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-105.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്‍ക്‌സിസ്റ്റ് ഭരണത്തിലെ ഫാസിസ്റ്റ് പൂക്കാലം</title>
		<link>https://www.chandrikadaily.com/cp-saithalavi-article.html</link>
					<comments>https://www.chandrikadaily.com/cp-saithalavi-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 10 Oct 2017 18:09:30 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[CP Saithalavi]]></category>
		<category><![CDATA[VENGARA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=47236</guid>

					<description><![CDATA[&#160; സി.പി സൈതലവി ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്‍പ്പിച്ചും തെരുവിലിറങ്ങിയിരിക്കുകയാണ് കേരളത്തിലിപ്പോള്‍. അഥവാ ആരോടും &#8216;കടക്കുപുറത്ത്&#8217; എന്നു പറയാന്‍ ചങ്കൂറ്റമുണ്ടെന്നു കരുതുന്ന പിണറായി വിജയന്റെ ഭരണത്തില്‍. കേരള പൊലീസിലെ ആര്‍.എസ്.എസ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഠിച്ചു പ്രബന്ധം നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതും ഈ ഗ്രഹണ കാലത്തിന്റെ മൂപ്പെത്തിയ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>സി.പി സൈതലവി<br />
ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്&#x200d; വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്&#x200d;ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്&#x200d;പ്പിച്ചും തെരുവിലിറങ്ങിയിരിക്കുകയാണ് കേരളത്തിലിപ്പോള്&#x200d;. അഥവാ ആരോടും &#8216;കടക്കുപുറത്ത്&#8217; എന്നു പറയാന്&#x200d; ചങ്കൂറ്റമുണ്ടെന്നു കരുതുന്ന പിണറായി വിജയന്റെ ഭരണത്തില്&#x200d;.<br />
കേരള പൊലീസിലെ ആര്&#x200d;.എസ്.എസ് സെല്ലിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സംബന്ധിച്ച് പഠിച്ചു പ്രബന്ധം നല്&#x200d;കാന്&#x200d; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടതും ഈ ഗ്രഹണ കാലത്തിന്റെ മൂപ്പെത്തിയ ലക്ഷണമാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന പൊലീസ് സേനയിലെ 27 ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയില്&#x200d; യോഗം ചേര്&#x200d;ന്ന് ആര്&#x200d;.എസ്.എസ് സെല്ലിന്റെ പ്രവര്&#x200d;ത്തനം ഊര്&#x200d;ജിതമാക്കാനും ഗുജറാത്ത്, ഉത്തര്&#x200d;പ്രദേശ് മാതൃകയിലേക്ക് കേരളത്തെ എത്തിക്കുന്നതിനുള്ള സംഘ്പരിവാര്&#x200d; പരിശ്രമങ്ങള്&#x200d;ക്ക് കരുത്തുപകരാനും ശപഥം ചെയ്തിരിക്കുന്നത്. സംസ്ഥാന ഭരണകൂടത്തിന്റെ വെള്ളവും വളവും കിട്ടാത്തതുകൊണ്ട് യു.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കാലത്ത് ഉണങ്ങിക്കരിഞ്ഞുകിടന്നിരുന്ന ആര്&#x200d;.എസ്.എസ് സെല്ലാണ് കാലാവസ്ഥ അനുകൂലമായപ്പോള്&#x200d; തളിര്&#x200d;ത്ത് പുഷ്പിച്ചു തുടങ്ങിയിരിക്കുന്നത്. മാര്&#x200d;ക്‌സിസ്റ്റ് ഭരണത്തോടുള്ള അസൂയയും കുശുമ്പുംമൂത്ത് ഏതെങ്കിലും പ്രതിപക്ഷ പാര്&#x200d;ട്ടികളോ നേതാക്കളോ കെട്ടിച്ചമച്ച കഥയല്ലിത്. സാക്ഷാല്&#x200d; പിണറായി പൊലീസിലെ ഇന്റലിജന്&#x200d;സ് വിഭാഗം നിരീക്ഷിച്ചു കണ്ടെത്തിയ വസ്തുനിഷ്ഠ വിവരങ്ങളാണ്.<br />
2014ല്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; അധികാരമേറിയതുമുതല്&#x200d; പൊലീസിലെ കാവിപ്രസ്ഥാനം ഊര്&#x200d;ജിതമാക്കാന്&#x200d; പലവുരു ശ്രമിച്ചുനോക്കി. പക്ഷേ, അതു കേരള പൊലീസില്&#x200d; നടപ്പില്ലെന്ന് ബോധ്യപ്പെടുമാറ് അന്നത്തെ യു.ഡി.എഫ് ഭരണനേതൃത്വം ജാഗ്രത പുലര്&#x200d;ത്തി. മുംബൈ, ഗുജറാത്ത്, യു.പി, അസം കലാപങ്ങളിലെല്ലാം പൊലീസിലെ കാവിക്കളസങ്ങള്&#x200d; നിര്&#x200d;വഹിച്ച &#8216;സേവനം&#8217; അവശ്യഘട്ടത്തില്&#x200d; കേരള പരിവാറിനും ലഭ്യമാക്കാന്&#x200d; ആര്&#x200d;.എസ്.എസ് സെല്&#x200d; ഉപകരിക്കുമെന്നതില്&#x200d; തര്&#x200d;ക്കമില്ല. കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രാമത്തില്&#x200d; ചേര്&#x200d;ന്ന രഹസ്യയോഗം &#8216;തത്ത്വമസി&#8217; ഗ്രൂപ്പ് എന്ന പേരില്&#x200d; പ്രതിമാസ &#8216;യോഗയും&#8217; &#8216;യോഗവും&#8217; സംഘടിപ്പിച്ച് ആര്&#x200d;.എസ്.എസ് പദ്ധതികള്&#x200d; പ്രയോഗവത്കരിക്കാനുള്ള മുന്നൊരുക്കങ്ങള്&#x200d; നടത്തിയതാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തില്&#x200d;നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു ചോര്&#x200d;ന്നുകിട്ടിയത്. ഇന്റലിജന്&#x200d;സ് മേധാവി മുഹമ്മദ് യാസീനെ ഡി.ജി.പി അന്വേഷണ ചുമതലയേല്&#x200d;പ്പിച്ചതും ഈ പശ്ചാത്തലത്തിലാണ്.<br />
മത, ജാതി, കക്ഷിഭേദം നോക്കാതെ കേരള ജനതക്ക് കാവലിരിക്കേണ്ട പൊലീസിലാണ് വര്&#x200d;ഗീയ വിദ്വേഷത്തിന്റെ &#8216;കാവിപ്പടയൊരുക്കം&#8217; നടക്കുന്നത്. അതും നാവെടുത്താല്&#x200d; നാലു ഫാസിസ്റ്റ് പ്രതിരോധം പറയാതെ ഇരിപ്പുറക്കാത്ത മാര്&#x200d;ക്‌സിസ്റ്റ് ഭരണത്തില്&#x200d;. ഒരുകാലം ഇന്ത്യക്കു മാതൃകയായിരുന്ന കേരള പൊലീസിനെപോലും കാവിയുടുപ്പിക്കാനും പ്രബുദ്ധ സംസ്ഥാനത്തിന്റെ പൊതുനിരത്തുകളില്&#x200d; കൊലവിളി മുഴക്കാനും അമിത്&#8217;ഷോ&#8217;കള്&#x200d;ക്ക് ധൈര്യം കിട്ടിയത് മാര്&#x200d;ക്‌സിസ്റ്റ് മുഖ്യന്&#x200d; അധികാരമേറ്റ ശേഷം മാത്രമാണെന്നത് ഇനിയും മുഴുവന്&#x200d; വെളിപ്പെടാത്ത ദുരൂഹതയാണ്. വേങ്ങരയില്&#x200d; രാഷ്ട്രീയവും പ്രത്യയശാസ്ത്രവും പറയാനില്ലാത്തതുകൊണ്ട് യു.ഡി.എഫിനെതിരെ പരിവാര്&#x200d; ബന്ധമാരോപിച്ച് തൃപ്തിയടയുന്ന സി.പി.എമ്മാണ് ദേശീയ, സംസ്ഥാന ചരിത്രത്തിലെന്നും ആര്&#x200d;.എസ്.എസിനും ബി.ജെ.പിക്കും ഊന്നുവടിയായതെന്നതിന് ചരിത്രത്തിന്റെ ഓരോ സന്ധിയും സാക്ഷിയാണ്.<br />
മണ്ഡലത്തില്&#x200d; ഭൂരിപക്ഷമുള്ളവരുടെ തട്ടവും തലപ്പാവും നോക്കി അവരുടെ സമുദായത്തിനു ചെയ്ത മഹാ ത്യാഗങ്ങളുടെയും സേവനത്തിന്റെയും വീരഗാഥകളാണ് സി.പി.എം വേങ്ങരയില്&#x200d; പാടിപ്പറഞ്ഞത്. കാലിക്കറ്റ് സര്&#x200d;വകലാശാല വളരെ മുമ്പ് തീരുമാനിക്കുകയും പല കാരണങ്ങളാല്&#x200d; നീണ്ടുപോവുകയും ചെയ്ത &#8216;ഡി ലിറ്റ്&#8217;സ്വീകരിക്കല്&#x200d; ചടങ്ങിനെത്തിയ ലോക പ്രശസ്തനായ ഷാര്&#x200d;ജ ഭരണാധികാരിക്ക് &#8211; ഒരു വിദേശ രാഷ്ട്രത്തലവന് തത്സമയം അധികാരത്തിലുള്ള സര്&#x200d;ക്കാര്&#x200d; നിയമപ്രകാരം നല്&#x200d;കാന്&#x200d; ബാധ്യസ്ഥമായ ആതിഥ്യംപോലും വോട്ടിനു വിറ്റു കാശാക്കുന്ന അധമത്വവും വേങ്ങരയില്&#x200d; കണ്ടു.<br />
ഗള്&#x200d;ഫിലേക്കുള്ള മലയാളികളുടെ കൂട്ടപ്രവാഹത്തിനും ദശകങ്ങള്&#x200d;ക്കു മുമ്പേ അറബ് രാജ്യങ്ങളില്&#x200d; പ്രവാസ ജീവിതം നയിച്ച് വ്യക്തിമുദ്ര പതിപ്പിച്ച ഒന്നാം ഗള്&#x200d;ഫ് മലയാളി തലമുറയുടെ തട്ടകമാണ് വേങ്ങര. കേരളത്തിന്റെ ആദ്യകാല ഗള്&#x200d;ഫ് സുഗന്ധമുള്ള വിരലിലെണ്ണാവുന്ന ദേശങ്ങളിലൊന്ന്. അവിടെയാണ് അറബികളോടും അറബിയോടുമുള്ള മാര്&#x200d;ക്‌സിസ്റ്റ് പ്രണയം കരകവിഞ്ഞൊഴുകിയത്. ന്യൂനപക്ഷ വിദ്യാഭ്യാസത്തിന്റെ മറവിലാണ് സ്‌കൂളുകളില്&#x200d; &#8216;അറബി&#8217;കയറിവരുന്നതെന്നും &#8216;അറബി&#8217; മാതൃഭാഷയായി കിട്ടാനാണ് ലീഗുകാര്&#x200d; സമരം ചെയ്യുന്നതെന്നും പറഞ്ഞു പരിഹസിച്ച ഇ.എം.എസ്സിനെയും സി.പി.എമ്മിനെയും ചിന്തയെയും ദേശാഭിമാനിയെയും ഓര്&#x200d;മയിലുള്ളവരോടാണ് ഒരു അറബ് ഭരണാധികാരി വന്നപ്പോള്&#x200d; സ്വീകരിച്ചത് അറബി പ്രേമം കൊണ്ടാണെന്ന് ഇടതുപക്ഷം പൊലിവ് പറയുന്നത്. അറബി, ഉര്&#x200d;ദു, സംസ്‌കൃത ഭാഷകളെ വിദ്യാലയങ്ങളില്&#x200d;നിന്നു പടികടത്താന്&#x200d; 1980ല്&#x200d; മാര്&#x200d;ക്‌സിസ്റ്റ് സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന കരിനിയമങ്ങളുടെ ഇംഗ്ലീഷിലുള്ള പേരുപോലും (അക്കമഡേഷന്&#x200d;, ഡിക്ലറേഷന്&#x200d;, ക്വാളിഫിക്കേഷന്&#x200d;) വേങ്ങരയിലെ സാധാരണക്കാരായ വയോധികര്&#x200d; മുതല്&#x200d; പുതുതലമുറക്കുവരെ മനഃപാഠമാണ്. ആ നിയമത്തിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാനിറങ്ങിയ മുസ്‌ലിം യൂത്ത്‌ലീഗും 1980ലെ ഭാഷാസമരവും മജീദ്-റഹ്മാന്&#x200d;-കുഞ്ഞിപ്പമാരുടെ രക്തസാക്ഷിത്വവും കണ്&#x200d;മുന്നില്&#x200d; കാണുന്നവര്&#x200d;ക്ക് മാര്&#x200d;ക്‌സിസ്റ്റ് അറബി പ്രേമത്തിന്റെ അപഹാസ്യത ബോധ്യപ്പെടും. വളാഞ്ചേരി മര്&#x200d;ക്കസുത്തര്&#x200d;ബിയ്യത്തുല്&#x200d; ഇസ്‌ലാമിയ്യയുടെ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; കുവൈത്തില്&#x200d;നിന്നുള്ള രണ്ടു വിദ്യാഭ്യാസ പ്രവര്&#x200d;ത്തകര്&#x200d; വന്നതിനെ അനഭിമതരെന്ന് കള്ളപ്രചാരണം നടത്തി ജയിലിലടപ്പിക്കാനും അവരുമായി വേദി പങ്കിട്ടെന്ന് പറഞ്ഞ് മുസ്‌ലിംലീഗ് ജനപ്രതിനിധികള്&#x200d;ക്കെതിരെ കേസ്സെടുപ്പിക്കാനും പാഞ്ഞവര്&#x200d;, ആ ഭാഷക്കും അതിലെ അധ്യാപകര്&#x200d;ക്കുമെതിരായി പരമപുച്ഛം നിറഞ്ഞ പ്രചാരണം നയിച്ചവര്&#x200d; ഇപ്പോള്&#x200d; അറബികളെ സ്വീകരിക്കാന്&#x200d; ആലവട്ടങ്ങളും വെഞ്ചാമരവുമായി വെയിലും മഴയുംകൊണ്ട് നില്&#x200d;ക്കുന്ന ദൃശ്യം ഒരര്&#x200d;ഥത്തില്&#x200d; മുസ്‌ലിംലീഗ്, ആ ഭാഷയുടെ മഹത്വം ഉയര്&#x200d;ത്തിപ്പിടിക്കാനും ആ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനും ദശാബ്ദങ്ങളിലൂടെ നടത്തിയ അവിശ്രാന്ത പോരാട്ടങ്ങളുടെ വിജയമാണ്. അതുകൊണ്ടുതന്നെ സംശയമില്ലാതെ പറയാം വേങ്ങരയില്&#x200d; സി.പി.എം അറബി ഭാഷയെടുക്കുമ്പോള്&#x200d; അതിന്റെ ഫലം യു.ഡി.എഫിനുള്ളതാണ്.<br />
1980കളുടെ ആദ്യപകുതിവരെ സി.പി.എം നേതാവായിരുന്ന പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്&#x200d; സി.പി. ജോണ്&#x200d; ഒരിക്കല്&#x200d; അഭിപ്രായപ്പെട്ടത് &#8216;ഇടതു സര്&#x200d;ക്കാരിന്റെ അറബി ഭാഷാ വിരുദ്ധ നീക്കവും അതിനുകളമൊരുക്കാന്&#x200d; സി.പി.എം നടത്തിയ പ്രചാരണ ഘോഷങ്ങളുമാണ് കേരളത്തില്&#x200d; ഇസ്‌ലാമോഫോബിയ (ഇസ്‌ലാം ഭീതി)യുടെ വിത്തിട്ടത്&#8217; എന്നാണ്. അതാണ് ആര്&#x200d;.എസ്.എസിനും സംഘ്പരിവാറിനും അതിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പിക്കും കേരളത്തെക്കുറിച്ച് വ്യാജ കഥകള്&#x200d; പ്രചരിപ്പിക്കാനുള്ള ഇന്ധനമായതെന്ന് പില്&#x200d;ക്കാലം സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസര്&#x200d; ഡല്&#x200d;ഹിയിലിരുന്നു &#8216;മലപ്പുറം കഥകള്&#x200d;&#8217;പടച്ചുവിട്ടുതുടങ്ങിയതും മലപ്പുറം ഒരു താലിബാന്&#x200d; ആക്കാന്&#x200d; നോക്കുകയാണെന്ന് പാര്&#x200d;ട്ടി സെക്രട്ടറിയായിരുന്ന പിണറായി &#8216;കേരള ശബ്ദ&#8217; ത്തിനു അഭിമുഖം നല്&#x200d;കിയതും അതിന്റെ അനുബന്ധകാലം. 1985ല്&#x200d; ശരീഅത്ത് സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലെ മാര്&#x200d;ക്‌സിസ്റ്റ് വ്യാഖ്യാനങ്ങളും വഖഫ് ബോര്&#x200d;ഡിന്റെ മുക്രി, ഖത്തീബ് പെന്&#x200d;ഷനെക്കുറിച്ചുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയുമെല്ലാം പരിവാറിനു ഇലയിടുന്ന വിഭവങ്ങളായി. യു.ഡി.എഫ് ഭരണത്തില്&#x200d; മലപ്പുറത്തിനു വാരിക്കോരി കൊടുക്കുന്നുവെന്ന് ഗവര്&#x200d;ണര്&#x200d;ക്കു കത്തെഴുതിയും കല്യാണം കഴിച്ചും മതംമാറ്റിയും കേരളത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കാനാണ് നീക്കമെന്ന് പ്രസ്താവന നടത്തിയും മലപ്പുറത്തെ കേരള തലസ്ഥാനമാക്കാനാണ് ശ്രമമെന്ന് ആരോപിച്ചും സി.പി.എമ്മിലെ വായില്ലാകുന്നിലപ്പന്മാര്&#x200d; നടത്തിയ ദുരാരോപണങ്ങളും സംഘ്പരിവാറിനു ജോലിഭാരം കുറക്കലായിരുന്നു. ലക്ഷങ്ങളുടെ കള്ളനോട്ടും അതച്ചടിക്കുന്ന യന്ത്രവുമായി ബി.ജെ.പി നേതാക്കള്&#x200d; പിടിയിലായ ശേഷം അത് പ്രൈസ്‌ബോര്&#x200d;ഡിലെ കളിനോട്ടുകളായി കൂടുവിട്ടുകൂടുമാറുന്നത് മാര്&#x200d;ക്‌സിസ്റ്റ് ഭരണത്തിലല്ലാതെ മറ്റെവിടെ നടക്കാന്&#x200d;. വര്&#x200d;ഗീയ വിഷംചീറ്റുന്ന ശശികലമാര്&#x200d;ക്ക് രക്ഷയും തന്റെ ആശയങ്ങള്&#x200d;ക്കൊത്ത് അപരനു ദ്രോഹമാകാത്ത പ്രഭാഷണം നടത്തുന്ന ശംസുദ്ദീന്&#x200d;മാര്&#x200d;ക്ക് ശിക്ഷയും വിധിക്കുന്ന ഭരണം ഫാസിസ്റ്റോ മാര്&#x200d;ക്‌സിസ്റ്റോ എന്ന് ജനം വിലയിരുത്തുന്നുണ്ട്.<br />
പഞ്ചായത്തുതോറും മന്ത്രിമാരെ വെച്ച് ഇടതുപക്ഷം ഗൃഹസമ്പര്&#x200d;ക്കം നടത്തിയിട്ടും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; പി.കെ കുഞ്ഞാലിക്കുട്ടി റിക്കാര്&#x200d;ഡ് വിജയം നേടിയത്, &#8216;മലപ്പുറം ന്യൂനപക്ഷ വര്&#x200d;ഗീയ മേഖല&#8217;യായതുകൊണ്ടും, &#8216;മലപ്പുറത്തിന്റെ ഉള്ളടക്കം വര്&#x200d;ഗീയമായതുകൊണ്ടുമാണെ&#8217;ന്ന് പരസ്യ പ്രസ്താവന ചെയ്ത കടകംപള്ളി സുരേന്ദ്രനെ ഇന്നോളം സി.പി.എം അതിന്റെ പേരില്&#x200d; ശാസിച്ചതായി കേട്ടിട്ടില്ല. മലപ്പുറം മത ഭീകരതയുടെ താവളമാണെന്ന് പറയുന്ന കുമ്മനം രാജശേഖരനും ഒരു ജില്ലയിലെ ജനങ്ങളെ മുഴുവന്&#x200d; വര്&#x200d;ഗീയമുദ്ര ചാര്&#x200d;ത്തി പെരുവഴിയില്&#x200d; ചാമ്പുന്ന കടകംപള്ളി സുരേന്ദ്രനുമിടയില്&#x200d; അധികം ദൂരമില്ലെന്ന് കേരളത്തിനറിയാം. ചെങ്കൊടി ഒരു മാസം വെയിലത്തുവെച്ചാല്&#x200d; കാവിയാക്കി മാറ്റാവുന്നതേയുള്ളൂവെന്ന് സാരം. ഫാസിസം അതിന്റെ പൂര്&#x200d;ണരൂപം പ്രാപിച്ചുവരുമ്പോള്&#x200d; രാജ്യത്തിന്റെ ആത്മാവായ മതേതരത്വത്തിനും ജനാധിപത്യത്തിനും രക്ഷാകവചമൊരുക്കാന്&#x200d; കോണ്&#x200d;ഗ്രസുമായി കൂട്ടുചേരണമെന്ന പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭ്യര്&#x200d;ഥനക്കുപോലും അരക്കാശിന്റെ വില കല്&#x200d;പിക്കാതെ കേരള സി.പി.എം പുച്ഛിച്ചു തള്ളുന്നതും അതുകൊണ്ടുതന്നെ.<br />
സ്വയം പഠിച്ചറിഞ്ഞ് തിരഞ്ഞെടുത്ത വിശ്വാസപ്രമാണത്തിന്റെ പേരില്&#x200d; ഹാദിയക്ക് വീട്ടുതടങ്കലൊരുക്കുകയും ഡോക്ടറും വിവേകശാലിയുമായ ആ പെണ്&#x200d;കുട്ടിയുടെ കൂട്ടികാരികളെപോലും പരിസരത്തടുപ്പിക്കാതെ ആട്ടിയോടിക്കുകയും ചെയ്യുന്ന പൊലീസ്, ഹാദിയയുടെ മനസ്സ് മാറ്റാന്&#x200d; അച്ഛനു ക്ലാസ്സെടുക്കാന്&#x200d;വന്ന കുമ്മനത്തിനു കസേരയിട്ടുകൊടുക്കുന്നത് ആഭ്യന്തര മന്ത്രിയുടെ ബലത്തിലല്ലാതെ മറ്റെന്താണ്?<br />
ഗാന്ധി മുതല്&#x200d; ഗൗരി വരെ എന്ന് പ്രാസമൊപ്പിച്ച് രക്തസാക്ഷി പട്ടികയൊരുക്കാന്&#x200d;മാത്രം അപ്രിയസത്യം പറയുന്നവരെയും അപ്രിയമായത് വിശ്വസിക്കുന്നവരെയും ആലംബമറ്റ ദലിത്, ന്യൂനപക്ഷ ജനതയെയും പോയിന്റ് ബ്ലാങ്കില്&#x200d; നിര്&#x200d;ത്തി ഫാസിസം അതിന്റെ ജന്മസ്വഭാവം മറകൂടാതെ പുറത്തെടുക്കുമ്പോള്&#x200d; അവസാനത്തെ പ്രതിരോധഭിത്തിയും തകര്&#x200d;ക്കാന്&#x200d; ആഞ്ഞുതള്ളുകയാണ് സി.പി.എം. കമ്യൂണിസത്തെ അതിന്റെ ഗര്&#x200d;ഭഗൃഹത്തില്&#x200d;ചെന്ന് പഠിച്ച, തൂലികയും വാഗ്‌വിലാസവുംകൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്&#x200d; പ്രതിഭാമുദ്രപതിച്ച അഡ്വ. കെ.എന്&#x200d;.എ. ഖാദറിനെ വേങ്ങരയില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥിയാക്കുന്നതിലെ രാഷ്ട്രീയം ഫാസിസത്തിന്റെ ഭീകരതക്കൊപ്പം മാര്&#x200d;ക്‌സിസത്തിന്റെ ഇരട്ടത്താപ്പും പൊളിച്ചെഴുതലാണ്.<br />
തെരഞ്ഞെടുപ്പിലെ കേവല ജയപരാജയങ്ങള്&#x200d;ക്കുമപ്പുറം രാജ്യമാകെ പടര്&#x200d;ന്നുനില്&#x200d;ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്&#x200d; മാത്രമേ ഫാസിസത്തെ ആഴമറിഞ്ഞു പ്രതിരോധിക്കാനാവൂ എന്ന് മനസ്സിലാക്കാന്&#x200d; ശരാശരി ബുദ്ധിമതി. അതാണ് മുസ്‌ലിംലീഗ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി പറഞ്ഞുവരുന്നതും. കോണ്&#x200d;ഗ്രസിനു മാത്രമേ ഇന്ത്യയില്&#x200d; ജനാധിപത്യ ചേരിയെ മുന്നില്&#x200d;നിന്നു നയിക്കാനാവൂ. കോണ്&#x200d;ഗ്രസ് ദുര്&#x200d;ബലമായാല്&#x200d; അവിടെ രാജ്യശത്രുക്കള്&#x200d; താവളമാക്കുമെന്ന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cp-saithalavi-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരികിലുണ്ടായിരുന്നു ആ അവസാന രാത്രിവരെ</title>
		<link>https://www.chandrikadaily.com/thangal-story-saithalavi.html</link>
					<comments>https://www.chandrikadaily.com/thangal-story-saithalavi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 06 Aug 2017 12:54:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CP Saithalavi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39104</guid>

					<description><![CDATA[സി.പി സൈതലവി കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്‍ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്‍ ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്‍ ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ? അഹമ്മദാജിയുടെ മടിയിലാണ് ഞാന്‍. ബസിലെ ഡ്രൈവറോട് അഹമ്മദാജി കയര്‍ത്തു. എന്തോ കുരുത്തക്കേട് കാണിച്ചതിന്. മൂന്നു വയസ്സിന്റെ നേര്‍ത്ത ഓര്‍മകളും പിന്നീട് ഇക്കാക്കമാര്‍ പറഞ്ഞുകേട്ടതും ചേര്‍ത്താണ് ഇതെല്ലാം. തിരിച്ചുവരുമ്പോള്‍ ഉമ്മയുമുണ്ടാകും കൂടെ എന്ന് ചെറിയ ഇക്കാക്ക പറഞ്ഞിരുന്നു. പക്ഷേ, ഉമ്മ വന്നില്ല. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സി.പി സൈതലവി</strong></p>
<p>കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്&#x200d; പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്&#x200d;ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്&#x200d; ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്&#x200d; ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ? അഹമ്മദാജിയുടെ മടിയിലാണ് ഞാന്&#x200d;. ബസിലെ ഡ്രൈവറോട് അഹമ്മദാജി കയര്&#x200d;ത്തു. എന്തോ കുരുത്തക്കേട് കാണിച്ചതിന്. മൂന്നു വയസ്സിന്റെ നേര്&#x200d;ത്ത ഓര്&#x200d;മകളും പിന്നീട് ഇക്കാക്കമാര്&#x200d; പറഞ്ഞുകേട്ടതും ചേര്&#x200d;ത്താണ് ഇതെല്ലാം. തിരിച്ചുവരുമ്പോള്&#x200d; ഉമ്മയുമുണ്ടാകും കൂടെ എന്ന് ചെറിയ ഇക്കാക്ക പറഞ്ഞിരുന്നു. പക്ഷേ, ഉമ്മ വന്നില്ല. ഞങ്ങള്&#x200d; തനിച്ചായി മടക്കയാത്രയിലും. ഉമ്മയുടെ മുഖം മനസ്സില്&#x200d; വരാറുണ്ടോ എന്നു ചോദിച്ചാല്&#x200d; അതിനു കൃത്യമായൊരുത്തരമില്ല. ഉമ്മയെന്ന ഓര്&#x200d;മ്മയുണ്ട്. പക്ഷേ, മുഖം വ്യക്തമല്ല. ഒരു സ്വപ്‌നത്തിലെ രൂപം മാത്രമേയുള്ളൂ മനസ്സില്&#x200d;. ഓര്&#x200d;മ്മയുടെ പല കഷ്ണം ചേര്&#x200d;ത്തുവെച്ച ചിത്രം.</p>
<p><img loading="lazy" class="alignnone wp-image-39105 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/hyd-5.jpg" alt="hyd-5" width="1720" height="1292" srcset="https://www.chandrikadaily.com/wp-content/uploads/2017/08/hyd-5.jpg 1720w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-768x577.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-1024x769.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-696x523.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-1068x802.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/hyd-5-559x420.jpg 559w" sizes="(max-width: 1720px) 100vw, 1720px" /></p>
<p>കേരള രാഷ്ട്രീയത്തിലെ മുതിര്&#x200d;ന്ന നേതാക്കളിലൊരാളും മലയാളിയുടെ മത, സാമൂഹിക, പൊതു ജീവിതമെങ്ങും ശാന്തിയുടെ സ്‌നേഹപ്പൂക്കള്&#x200d; പൊഴിക്കുന്ന നന്മ വൃക്ഷവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; പിന്നിട്ട കാലത്തിന്റെ ഓര്&#x200d;മ്മ വരമ്പിലൂടെ സഞ്ചരിക്കുകയാണ്. ഉമ്മയില്ലാത്ത കുരുന്നുബാല്യം, തിരിമുറിയാത്ത പേമാരിയില്&#x200d; കലങ്ങി മറിഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴയുടെ കരയില്&#x200d; രോഗിണിയായ ഉമ്മയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ജയിലിലുള്ള ബാപ്പ വരുന്നതും കാത്തിരുന്ന നാളുകള്&#x200d;, മശ്‌രിഖും മഗ്‌രിബും കീര്&#x200d;ത്തിപെറ്റ മഹാരഥന്മാര്&#x200d; വിരുന്നുകാരായി രാപ്പാര്&#x200d;ത്ത കൊടപ്പനക്കലെ കാലം, ബാല്യത്തിലേ തന്നെ ആ മഹാപുരുഷന്മാരൊത്തു സഹവസിക്കാനും അവര്&#x200d;ക്കു സേവനം ചെയ്യാനും ലഭിച്ച സൗഭാഗ്യം, അവരില്&#x200d; നിന്നു കണ്ടും കേട്ടുമാര്&#x200d;ജ്ജിച്ച ജീവിത പാഠങ്ങള്&#x200d;, ഉറ്റവരുടെ വേര്&#x200d;പാടുകള്&#x200d;, നിഴലും നിലാവും മാറി മറിയുന്ന ജീവിതപ്പാതയിലെ കാഴ്ചകളോരോന്നും വാക്കുകളില്&#x200d; വരിനിന്നു.</p>
<p><img loading="lazy" class="alignnone wp-image-39106 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/2-2.png" alt="2" width="600" height="314" srcset="https://www.chandrikadaily.com/wp-content/uploads/2017/08/2-2.png 600w, https://www.chandrikadaily.com/wp-content/uploads/2017/08/2-2-300x157.png 300w" sizes="(max-width: 600px) 100vw, 600px" /></p>
<p><strong>പൂക്കോയ തങ്ങള്&#x200d;, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; (പഴയകാലചിത്രം)</strong></p>
<p>കേരളത്തിലെ ഏറ്റവും തിരക്കേറിയ പൊതുജീവിതത്തിനുടമയാണ് മുന്നില്&#x200d;. മുറ്റത്തും വരാന്തയിലും വീടിന്റെ അകത്തളങ്ങളിലേക്കു പോലും പടര്&#x200d;ന്ന് കണ്ണികണ്ണിയായി ഊഴംകാത്ത് നില്&#x200d;ക്കുന്ന ആള്&#x200d;ക്കൂട്ടങ്ങള്&#x200d;. പലതരം വിഷയങ്ങള്&#x200d;, വേവലാതികള്&#x200d;, രോഗ കാഠിന്യത്തില്&#x200d; ശമനൗഷധം തേടുന്നവര്&#x200d;, സങ്കീര്&#x200d;ണമായ ജീവിത വ്യവഹാരത്തില്&#x200d; പ്രശ്‌നപരിഹാരവും മാര്&#x200d;ഗനിര്&#x200d;ദേശങ്ങളും സമാശ്വാസ വചനങ്ങളുമാശിക്കുന്നവര്&#x200d;, ആശീര്&#x200d;വാദത്തിനായി യാത്ര തിരിച്ചവര്&#x200d;, ചര്&#x200d;ച്ചകള്&#x200d;ക്കും കൂടിക്കാഴ്ചകള്&#x200d;ക്കും വന്നവര്&#x200d;, അതിനിടെ നടക്കുന്ന തത്സമയ പരിപാടികള്&#x200d;, രാജ്യത്തിനകത്തും പുറത്തും ഇടതടവില്ലാത്ത യാത്രകള്&#x200d;. എന്നിട്ടും മുഷിപ്പില്ല തെല്ലും. മുഖം കറുത്തൊരു നോട്ടംപോലുമില്ല. ആരുടെ പരാതിയും പരിഹാരമില്ലാതെ പോകുന്നുമില്ല.</p>
<p><img loading="lazy" class="alignnone wp-image-39108 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/pank.jpg" alt="pank" width="1575" height="1228" srcset="https://www.chandrikadaily.com/wp-content/uploads/2017/08/pank.jpg 1575w, https://www.chandrikadaily.com/wp-content/uploads/2017/08/pank-300x234.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/pank-768x599.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/pank-1024x798.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/pank-696x543.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/pank-1068x833.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/pank-539x420.jpg 539w" sizes="(max-width: 1575px) 100vw, 1575px" /></p>
<p>ഫയലുകള്&#x200d; കെട്ടിക്കിടക്കാത്ത അതിവേഗ തീര്&#x200d;പ്പിന്റെ കോടതിയാണ് പാണക്കാട്. രാപകല്&#x200d; ധാരമുറിയാതെ മത, ജാതി ഭേദം തീണ്ടാതെ ഇത്രയേറെ സാധു മനുഷ്യര്&#x200d; ചുറ്റിലും നിന്ന് ഹൃദയവ്യഥകള്&#x200d; പങ്കുവെക്കുന്ന, അവരുടെ സങ്കടങ്ങളോരോന്നും ഉള്ളിലേറ്റുവാങ്ങി പകരം നല്&#x200d;കുന്ന സഹാനുഭൂതിയുടെ സ്‌നേഹത്തലോടലില്&#x200d; മനസ്സുകുളിര്&#x200d;ത്ത് മടങ്ങുന്ന ഇടം മലയാളിയുടെ പൊതു ജീവിതത്തില്&#x200d; മറ്റെവിടെയുണ്ട്. കിഴക്കു വെള്ളകീറുമ്പോള്&#x200d; തുടങ്ങി പാതിരാക്കോഴി കൂവുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കുന്നു ജനങ്ങള്&#x200d;ക്കായി ഒരാള്&#x200d; ഇവിടെ. വേനലും മഞ്ഞും മഴയുമായി ഋതുക്കള്&#x200d; മാറുമ്പോഴും കാലചക്രം ഒരേ താപത്തില്&#x200d; കറങ്ങുന്നു പാണക്കാട്ട്. ഇടവേളയുടെ ഒരു സൂചിപ്പഴുതുപോലുമില്ലാത്ത ആ ജീവിതത്തിരക്കിനിടയില്&#x200d; മനസ്സിന്റെ കൂട് ഒരല്&#x200d;പം തുറന്നപ്പോള്&#x200d; പാറിവീണത് ഓര്&#x200d;മ്മയുടെ പരശ്ശതം വര്&#x200d;ണപ്പീലികള്&#x200d;. അതു പെറുക്കിയെടുക്കാന്&#x200d; കണ്ണുകളിലിന്നും ശൈശവം സൂക്ഷിക്കുന്ന ആ പഴയ മൂന്നുവയസ്സുകാരന്&#x200d; ഓടി നടന്നു. ബാപ്പയുടെ ഓര്&#x200d;മ്മച്ചൂടുപറ്റി അരികില്&#x200d; നിന്നു.</p>
<p><img loading="lazy" class="alignnone wp-image-39109 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl.jpg" alt="hydarltngl" width="1840" height="720" srcset="https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl.jpg 1840w, https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl-300x117.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl-768x301.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl-1024x401.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl-696x272.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl-1068x418.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/hydarltngl-1073x420.jpg 1073w" sizes="(max-width: 1840px) 100vw, 1840px" /></p>
<p>&#8221;ഉമ്മയില്ലാത്ത കുട്ടിക്ക് എല്ലാവരുടെയും ശ്രദ്ധ കൂടുതല്&#x200d; കിട്ടി. ഉറക്കം ബാപ്പയുടെ കൂടെ. &#8221;ആറ്റേ&#8230; ആറ്റപ്പൂ&#8221; കുട്ടി എവിടെ എന്നു ചോദിച്ചുകൊണ്ട് ആ മെതിയടി ശബ്ദം അടുത്തടുത്തു വരുന്നത് ഉറങ്ങാന്&#x200d; കൂടെകൂട്ടുന്നതിനുള്ള അറിയിപ്പാണ്. പരിപാടികള്&#x200d;ക്കോ പള്ളിയിലേക്കോ പോയ ബാപ്പ വരുന്നതുവരെ അമ്മായിയുടെ കൂടെ കിടക്കും. പകല്&#x200d; ചെറിയ ഇക്കാക്ക (സയ്യിദ് ഉമറലി ശിഹാബ് തങ്ങള്&#x200d;) യുടെ വിരലില്&#x200d; തൂങ്ങി നടക്കും. ഇടയ്ക്ക് വികൃതി കാണിച്ചു പിണങ്ങുമെങ്കിലും പിന്നെ തമാശ പറഞ്ഞ് തോളിലേറ്റി എല്ലായിടത്തും കൊണ്ടുപോകും. വലിയ ഇക്കാക്ക (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;) കോഴിക്കോട് സ്‌കൂളിലും തുടര്&#x200d;ന്ന് ദര്&#x200d;സിലും മറ്റുമായി എല്ലായ്‌പ്പോഴും ദൂരെയായിരിക്കും. ഇക്കാക്ക അവധിക്കു വീട്ടില്&#x200d; വരുന്ന ദിവസങ്ങള്&#x200d; ആഘോഷമാണ്. പുറത്തു പോകുമ്പോള്&#x200d; തലയെടുപ്പോടെ വലിയ ഇക്കാക്കയുണ്ടാകും മുന്നില്&#x200d; നടക്കാന്&#x200d;.<br />
കുട്ടിക്കാലത്തിന്റെ കഥകളേറെയും പറഞ്ഞുതന്നത് മൂന്നു പേരാണ്. അതില്&#x200d; മുന്നില്&#x200d; അമ്മായി മുത്തുബീവി തന്നെ. ബാപ്പയുടെ നേര്&#x200d; അനിയത്തി. അവരായിരുന്നു ഒരര്&#x200d;ത്ഥത്തില്&#x200d; ഉമ്മ. ഞങ്ങള്&#x200d; ഏഴു മക്കളെയും ഒരു ഉമ്മയുടെ അധികാരത്തോടെ, ചുമതലാബോധത്തോടെയാണവര്&#x200d; നോക്കി വളര്&#x200d;ത്തിയത്. പിന്നെ ഉമ്മയെന്നും ചിലപ്പോള്&#x200d; കട്ടിമ്മയെന്നും ഞാന്&#x200d; വിളിച്ചിരുന്ന കട്ടിപ്പാത്തുമ്മത്താത്ത. ഉമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്&#x200d; കാരണം ജനനം തൊട്ടേ അവരായിരുന്നു എന്നെ പരിപാലിച്ചിരുന്നത്. മറ്റൊരാള്&#x200d; പനങ്ങാട്ടെ അഹമ്മദാജി. പാണക്കാട് അഹമ്മദാജി എന്നറിയപ്പെട്ടു. എന്നും ബാപ്പയുടെ കൂട്ടായിരുന്നു. അതിനു വേണ്ടി രജിസ്‌ട്രേഷന്&#x200d; വകുപ്പിലെ നല്ല ഉദ്യോഗം രാജിവെച്ചു. രാപ്പകല്&#x200d; ബാപ്പക്ക് ഖിദ്മത്ത് ചെയ്തു കൂടെ നടന്നു. കൊടപ്പനക്കലെ ആവശ്യങ്ങള്&#x200d; കഴിഞ്ഞേ സ്വന്തം കുടുംബകാര്യം പോലുമുണ്ടായിരുന്നുള്ളൂ. പാണക്കാട്ടേക്കു വെച്ച കേസുകളില്&#x200d; ഇരു ഭാഗത്തെയും പരാതികള്&#x200d; ശ്രദ്ധയോടെ കേള്&#x200d;ക്കുകയും വിശകലനം നടത്തുകയും തൃപ്തികരമായ തീര്&#x200d;പ്പുണ്ടാക്കുകയും ചെയ്യുന്നതില്&#x200d; അഹമ്മദാജിക്കു വലിയ പ്രാവീണ്യമായിരുന്നു. ബാപ്പയുടെ ദൈനംദിന കാര്യങ്ങള്&#x200d; തൊട്ട് വിവിധ വീട്ടാവശ്യങ്ങളില്&#x200d;, ഞങ്ങള്&#x200d; മക്കളുടെ പോക്കുവരവുകളില്&#x200d; വരെ അഹമ്മദാജിയുടെ ഒരു മേല്&#x200d;നോട്ടമുണ്ടായിരുന്നു. ചില കാര്യങ്ങളില്&#x200d; ബാപ്പയുടെ അനുവാദം കിട്ടാനും അഹമ്മദാജി മുഖേനയാവും പലപ്പോഴും ഞങ്ങളുടെ നിവേദനം.&#8221;</p>
<p><img loading="lazy" class="alignnone wp-image-39110 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/hydar-1.jpg" alt="hydar" width="583" height="812" srcset="https://www.chandrikadaily.com/wp-content/uploads/2017/08/hydar-1.jpg 583w, https://www.chandrikadaily.com/wp-content/uploads/2017/08/hydar-1-215x300.jpg 215w, https://www.chandrikadaily.com/wp-content/uploads/2017/08/hydar-1-302x420.jpg 302w" sizes="(max-width: 583px) 100vw, 583px" /><br />
<strong>ഓര്&#x200d;മ്മച്ചിത്രം: ജേഷ്ഠ സഹോദരന്&#x200d;മാരായ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്&#x200d;, ഉമറലി ശിഹാബ്തങ്ങള്&#x200d; എന്നിവര്&#x200d;ക്കൊപ്പം</strong></p>
<p>ഏറ്റവും കൂടുതല്&#x200d; കാലം ബാപ്പയുടെ ഒപ്പമുറങ്ങിയ കുട്ടിയാണല്ലോ?. &#8221;കുട്ടിയാകുമ്പോള്&#x200d; മാത്രമല്ല; വളരെ മുതിര്&#x200d;ന്നിട്ടും അങ്ങനെ തന്നെയായിരുന്നു. ഉമ്മയുടെ രോഗം ഗൗരവമുള്ളതായി. കുഞ്ഞിനെ പരിപാലിക്കാനൊന്നും പറ്റിയ ആരോഗ്യ സ്ഥിതിയിലല്ല. അതുകൊണ്ടായിരിക്കാം ശിശുപ്രായം തൊട്ടേ ബാപ്പയുടെ അരികിലായത്. 1950 കാലത്ത് കോയമ്പത്തൂരിലെ ആസ്പത്രിയില്&#x200d;വെച്ചാണ് ഉമ്മയുടെ മരണം. വിദഗ്ധ ചികിത്സക്ക് അവിടെയായിരുന്നു. പരിപാടികള്&#x200d; കുറച്ച് ബാപ്പ കൂടുതല്&#x200d; സമയവും ഉമ്മയുടെ കൂടെയായി. മരിക്കുമ്പോഴും ബാപ്പ അരികത്തുണ്ട്. ഞങ്ങള്&#x200d; ആസ്പത്രിയില്&#x200d; ചെന്നു കണ്ട് കുറച്ചു ദിവസം കഴിഞ്ഞാണ് മരണമെന്നൊക്കെ ചെറിയ ഇക്കാക്ക പറഞ്ഞതോര്&#x200d;ക്കുന്നു. പക്ഷേ, ഉമ്മ മരിച്ചതോ അന്നത്തെ മറ്റുകാര്യങ്ങളോ ഒന്നും മനസ്സില്&#x200d; വരുന്നില്ല. അതു മനസ്സിലാകുന്ന പ്രായവുമല്ല. ഉമ്മയുള്ളപ്പോഴും വയ്യാത്തത് കൊണ്ട് അമ്മായി തന്നെയാണ് കുളിപ്പിക്കലും ഭക്ഷണം തരലുമൊക്കെ. വിരുന്നു പോകുന്നതും അമ്മായിയോടൊപ്പം. ഉമ്മ മരിച്ച ശേഷം എപ്പോഴും ബാപ്പ കൂടെകൂട്ടി. രാത്രിയുറക്കം ബാപ്പയുടെ കൂടെത്തന്നെ. എളേമ്മയെ (കോഴിക്കോട് പഴയമാളിയേക്കല്&#x200d; ഖദീജ ഇമ്പിച്ചി ബീവി) വിവാഹം കഴിച്ചുകൊണ്ടുവന്നതോര്&#x200d;മ്മയുണ്ട്. പിന്നെ എളേമ്മയായി ഉമ്മ. കുറെ വര്&#x200d;ഷം കഴിഞ്ഞാണ് ഇളയ സഹോദരന്മാരായ സാദിഖലി ശിഹാബ് തങ്ങള്&#x200d;, അബ്ബാസലി ശിഹാബ് തങ്ങള്&#x200d; എന്നിവര്&#x200d; ജനിക്കുന്നത്.</p>
<p><img loading="lazy" class="alignnone wp-image-39111 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/2.jpg" alt="2" width="1779" height="1217" srcset="https://www.chandrikadaily.com/wp-content/uploads/2017/08/2.jpg 1779w, https://www.chandrikadaily.com/wp-content/uploads/2017/08/2-300x205.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/2-768x525.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/2-1024x701.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/2-218x150.jpg 218w, https://www.chandrikadaily.com/wp-content/uploads/2017/08/2-696x476.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/2-1068x731.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/2-614x420.jpg 614w" sizes="(max-width: 1779px) 100vw, 1779px" /></p>
<p><strong>ഇന്ത്യാ സന്ദര്&#x200d;ശനത്തിനെത്തിയ സഊദി ഭരണാധികാരി അബ്ദുല്ലാ രാജാവുമായി സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്&#x200d; ഡല്&#x200d;ഹിയില്&#x200d; കൂടിക്കാഴ്ച നടത്തിയപ്പോള്&#x200d;. സമീപം രാഷ്ട്രപതി എ.പി.ജെ അബ്ദുല്&#x200d;കലാം (ഫയല്&#x200d;ചിത്രം)</strong></p>
<p>വളരെ മുതിര്&#x200d;ന്നിട്ടും ബാപ്പയുടെ അരികുപറ്റിതന്നെ ഉറങ്ങുന്നതായിരുന്നു പതിവ്. എന്നാലേ ഉറക്കം ശരിയാവൂ. അതൊരു ശീലമായിക്കഴിഞ്ഞിരുന്നു. കോഴിക്കോട് എം.എം. ഹൈസ്‌കൂളില്&#x200d; ആറാം തരത്തില്&#x200d; ചേരുന്നത് വരെ കിടത്തം സ്ഥിരമായി ബാപ്പയോടൊപ്പം തന്നെ. ഉയര്&#x200d;ന്ന ക്ലാസുകളിലെത്തി അവധിക്ക് വരുമ്പോഴും അത് തുടര്&#x200d;ന്നു. പില്&#x200d;ക്കാലത്ത് ബാപ്പ പരിപാടികള്&#x200d; കഴിഞ്ഞ് രാവേറെച്ചെന്ന് വീട്ടിലെത്തുമ്പോള്&#x200d; വാതില്&#x200d; തുറന്നുകൊടുക്കാറുള്ളതും ഞാന്&#x200d; തന്നെയായി. ബാപ്പ മരിക്കും വരെ ആ ചുമതല നിറവേറ്റിപ്പോന്നു. ബാപ്പക്ക് രോഗം ബാധിച്ചത് അറിഞ്ഞത് പെട്ടെന്നാണ്. 1975 ഏപ്രില്&#x200d; മാസം ബാംഗ്ലൂരില്&#x200d; ഇബ്രാഹിം സുലൈമാന്&#x200d; സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് അഹമ്മദാജിയോട് തനിക്ക് വേണ്ടത്ര സുഖമില്ലെന്ന സൂചന കൊടുത്തത്. കല്യാണ വീട്ടില്&#x200d;വെച്ച് സി.എച്ചിനെയും ചാക്കീരിയെയും കണ്ട് അഹമ്മദാജി വിവരം<br />
പറഞ്ഞു. അടിയന്തര ചികിത്സ വേണമെന്ന് അവരും നിര്&#x200d;ബന്ധിച്ചു. നാട്ടിലെത്തിയിട്ട് മതി എന്നായി ബാപ്പ. അങ്ങനെയാണ് കോഴിക്കോട് നിര്&#x200d;മല ആസ്പത്രിയിലാക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞ് ബോംബെയിലെ ടാറ്റാ കാന്&#x200d;സര്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബും എം.എല്&#x200d;.എ എം.പി.എം. അബ്ദുല്ലക്കുട്ടി കുരിക്കളും അഹമ്മദാജിയും ഞാനുമായിരുന്നു കൂടെ. ബാപ്പ ആസ്പത്രിയിലുള്ളതറിഞ്ഞ് ബോംബെ മലയാളികള്&#x200d; കൂട്ടത്തോടെ എത്താന്&#x200d; തുടങ്ങി. ആസ്പത്രിക്കാര്&#x200d;ക്കു ജനങ്ങളെ നിയന്ത്രിക്കാന്&#x200d; പറ്റാത്ത സ്ഥിതിവന്നു. ചാക്കീരിയും അഹമ്മദാജിയുമൊക്കെ ജനങ്ങളെ ആശ്വസിപ്പിച്ചു പറഞ്ഞുവിടുകയായിരുന്നു. ഇടയ്ക്ക് എന്നോടും പുറത്തുപോയി ആളുകളെ സമാധാനിപ്പിക്കാന്&#x200d; പറയും. മഹാരാഷ്ട്ര പി.സി.സി പ്രസിഡന്റ് ഡോ. ജെസ്സി വാലയും മറ്റും ദിവസവും ആസ്പത്രിയില്&#x200d; വരും. അഞ്ച് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് പോന്നു. 1975 ജൂലൈ ആറിന് രാത്രി എട്ടേകാലടുത്ത് ബാപ്പ മരണപ്പെട്ടു. ബാപ്പ മരിക്കുന്ന സമയത്ത് അനുജന്&#x200d; സാദിഖ് (സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;) ആറാം തരത്തിലാണ്. ഏറ്റവും ഇളയ അനിയ (സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്&#x200d;) നു അഞ്ച് വയസ്സും. ഓര്&#x200d;മ്മവെക്കുന്നതിനു മുമ്പ് കൈക്കുഞ്ഞാവുമ്പോള്&#x200d; തുടങ്ങിയതായി എല്ലാവരും പറയാറുള്ള ബാപ്പയുടെ അരികിലുള്ള കിടത്തം അങ്ങനെ ആ അവസാന രാത്രിവരെ നീണ്ടു.</p>
<p>പിതാവ് ജയിലില്&#x200d; പോകുമ്പോള്&#x200d; ഹൈദരലി ശിഹാബ്തങ്ങള്&#x200d;ക്ക് പ്രായം ഒരു വയസ്സ്. ഉമ്മയുടെ രോഗം കലശലായി വരുന്ന സമയം. നല്ല മഴക്കാലം. കടലുണ്ടി പുഴ നിറഞ്ഞു കലങ്ങി ഒഴുകുകയാണ്. സുബ്ഹിയുടെ നേരത്താണ് പൊലീസ് വണ്ടി വന്നത്. നിസ്‌കരിച്ചിട്ടുവരാമെന്ന് തങ്ങള്&#x200d; പൊലീസുകാരോട് പറഞ്ഞു. അവര്&#x200d;ക്ക് ചായകൊടുക്കാനേല്&#x200d;പ്പിച്ചു. മക്കളുണരും മുമ്പേയാണ് ബാപ്പയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. നേരെ മലപ്പുറം പൊലീസ് സ്റ്റേഷനില്&#x200d;. പിന്നെ മഞ്ചേരി ജയിലിലും അവിടെ നിന്ന് കോഴിക്കോട് ജയിലിലും. 1948-ലെ ഹൈദരാബാദ് ആക്ഷന്റെ പേരിലായിരുന്നു അറസ്റ്റ്. മുസ്്‌ലിം ലീഗില്&#x200d; പ്രവര്&#x200d;ത്തിച്ചതാണ് കുറ്റം. രാജിവെക്കണം അല്ലെങ്കില്&#x200d; കമ്മിറ്റി പിരിച്ചുവിടണം എന്നായിരുന്നു ഗവണ്&#x200d;മെന്റിന്റെ ആവശ്യം. എന്നാലും അറസ്റ്റുണ്ടാകുമെന്നും ജയിലില്&#x200d; പോകേണ്ടിവരുമെന്നും ബാപ്പ കരുതിയിരുന്നില്ല. അറസ്റ്റ് ചെയ്തു മലപ്പുറം പൊലീസ് സ്റ്റേഷനില്&#x200d; കൊണ്ടു ചെന്നപ്പോഴും പൊലീസ് ഓഫീസര്&#x200d;മാര്&#x200d; കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ആവര്&#x200d;ത്തിച്ചു. ഇല്ലെങ്കില്&#x200d; ജയിലില്&#x200d; പോകേണ്ടി വരുമെന്നും. പിരിച്ചുവിടാനുള്ള അധികാരമൊന്നും തനിക്കില്ലെന്നു ബാപ്പ പറഞ്ഞു. എന്നാല്&#x200d; രാജിവെക്കണമെന്നായി പോലീസ്. അതിനും ഒരുക്കമല്ലെന്നും നിങ്ങള്&#x200d; തീരുമാനിച്ചത് പോലെ ചെയ്‌തോളു എന്നും മറുപടി കൊടുത്തു. ജയിലിലായതറിഞ്ഞ് ഉമ്മയും സഹോദരങ്ങളും പേടിച്ചു. വലിയ ഇക്കാക്ക തന്നെ അന്ന് ആറാം തരത്തിലേക്കെത്തിയിട്ടുള്ളു. അതിനു താഴെ ഖദീജ ബീക്കുഞ്ഞി ബീവി, മുല്ല ബീവി എന്നീ സഹോദരിമാരുള്&#x200d;പ്പടെ ഞങ്ങള്&#x200d; നാലുപേര്&#x200d;. എല്ലാവരും ചെറിയ കുട്ടികള്&#x200d;. നാട്ടില്&#x200d; കറന്റും വെളിച്ചവുമൊന്നുമെത്തിയിട്ടില്ല അന്ന്. പാണക്കാട്ട് ഇത്ര ജനവാസമില്ല. മുസ്‌ലിംലീഗിന്റെ പല നേതാക്കളെയും പ്രവര്&#x200d;ത്തകരെയും അന്ന് ബാപ്പയോടൊപ്പം ജയിലിലടച്ചിരിക്കുന്നു. പ്രസിദ്ധനായ എന്&#x200d;.വി. അബ്ദുസ്സലാം മൗലവിയൊക്കെ അറസ്റ്റ് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. എന്നു ജയില്&#x200d; വിടുമെന്നുപോലും ആര്&#x200d;ക്കും അറിയില്ലായിരുന്നു. ആഴ്ചകള്&#x200d; കഴിഞ്ഞാണ് ബാപ്പയും കൂട്ടരും ജയിലില്&#x200d; നിന്നു പുറത്തിറങ്ങിയത്. അതിനു ശേഷവും രാഷ്ട്രീയ കാരണത്താല്&#x200d; വേറെയും ചില കേസുകളില്&#x200d; ബാപ്പയെ കുടുക്കാന്&#x200d; നോക്കിയിട്ടുണ്ട്. ബാപ്പയുടെ ഉപ്പാപ്പ പാണക്കാട് സയ്യിദ് ഹുസൈന്&#x200d; ആറ്റക്കോയ തങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്&#x200d; ബ്രിട്ടീഷുകാര്&#x200d; ഇങ്ങനെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതാണ്. ആ ശിക്ഷാ കാലത്താണ് പരദേശത്ത് കിടന്ന് ഉപ്പാപ്പ മരണപ്പെട്ടത്. അറസ്റ്റും ജയിലുമൊക്കെ അന്നേയുണ്ട്. ഒരു നല്ല കാര്യത്തിന് മുന്നിട്ടിറങ്ങിയാല്&#x200d;, നാടിന്റെ ആവശ്യത്തിന് ഒപ്പം നില്&#x200d;ക്കുമ്പോള്&#x200d; അങ്ങനെയൊക്കെയുണ്ടാവും. അതിലൊന്നും പേടിക്കരുതെന്നും അതിന്റെ പേരില്&#x200d; പിന്മാറരുതെന്നും ബാപ്പ പറയും. പൊതു പ്രവര്&#x200d;ത്തനത്തിനിറങ്ങുമ്പോള്&#x200d; പലതും സഹിക്കേണ്ടിവരും. അങ്ങനെ പലതും ത്യജിച്ചവരാണ് പൂര്&#x200d;വിക നേതാക്കളും പ്രവര്&#x200d;ത്തകരും. ഇന്ന് മുസ്്‌ലിം ലീഗും സമുദായവും നേടിയ ഈ ശക്തിയൊക്കെ ആ കാലഘട്ടത്തിന്റെ ത്യാഗം കൊണ്ടുണ്ടായതാണ്. അത് മറക്കാന്&#x200d; പാടില്ല.</p>
<p>പാണക്കാട് ഡി.എം.ആര്&#x200d; എല്&#x200d;.പി സ്‌കൂളിലായിരുന്നു അഞ്ചാം തരം വരെ. ആറു മുതല്&#x200d; എസ്.എസ്.എല്&#x200d;.സി (1965) വരെ കോഴിക്കോട് മദ്രസത്തുല്&#x200d; മുഹമ്മദിയ്യ ഹൈസ്‌കൂളില്&#x200d;. പി.വി മുഹമ്മദ് മാസ്റ്ററും ശേഷനാരായണ അയ്യരുമായിരുന്നു ഹെഡ്മാസ്റ്റര്&#x200d;മാര്&#x200d;. താമസം കുറ്റിച്ചിറയില്&#x200d; കെ.വി ഇമ്പിച്ചിക്കോയ തങ്ങളുടെ (അമ്മായിയുടെ ഭര്&#x200d;തൃഗൃഹം) വീട്ടില്&#x200d;. എം.എം ഹൈസ്‌കൂളില്&#x200d; തന്നെയായിരുന്നു ജ്യേഷ്ഠന്മാരും പഠിച്ചത്. ഞാന്&#x200d; ആറില്&#x200d; ചേര്&#x200d;ന്ന കൊല്ലം ചെറിയ ജ്യേഷ്ഠന്&#x200d; എസ്.എസ്.എല്&#x200d;.സിക്കാണ്. ആ ഒരു വര്&#x200d;ഷം ഞങ്ങള്&#x200d; ഒരുമിച്ചു താമസിച്ചു. പഠനത്തിനായി വീടുവിട്ടുള്ള ആദ്യത്തെ ചേര്&#x200d;ന്നുതാമസം.</p>
<p>കോഴിക്കോട്ടെ പഠന കാലം ജീവിതത്തില്&#x200d; പല മാറ്റങ്ങളുമുണ്ടാക്കി. ഗ്രാമീണ വിദ്യാര്&#x200d;ത്ഥിയുടെ സ്വതസിദ്ധമയ സൗമ്യതയെല്ലാം മാറ്റിവെച്ച് കളിക്കളത്തില്&#x200d; പന്തിനു പിറകെ കുതിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് എന്ന സഹപാഠിയെ പറ്റിപറഞ്ഞു; എം.എം. ഹൈസ്‌കൂളിലെ പഴയ കൂട്ടുകാരന്&#x200d; ചന്ദ്രിക പത്രാധിപ സമിതിയംഗമായിരുന്ന പി.സി അബ്ദുല്&#x200d; ലത്തീഫ്. സ്‌കൂള്&#x200d; ടീമിലെ പ്രതിരോധ നിരയുടെ കരുത്തായിരുന്നു ഈ സ്‌റ്റോപ്പര്&#x200d;ബാക്ക് എന്ന്. അധികം വര്&#x200d;ത്തമാനമില്ല. ഒരു ചെറു ചിരിയില്&#x200d; പലതിനും ഉത്തരം. എന്നാലും ഗ്രൗണ്ടിലിറങ്ങിയാല്&#x200d; നല്ല ചൂടാണ്.<br />
അക്കാലത്ത് പാട്ടുമത്സരങ്ങളിലും മറ്റും പങ്കെടുത്തു സമ്മാനങ്ങള്&#x200d; നേടാനും അവസരമുണ്ടായി. മുഹമ്മദ് റാഫിയും എ.വി മുഹമ്മദുമാണ് ഇഷ്ടപ്പെട്ട പാട്ടുകാര്&#x200d;. എ.വി ബാപ്പയെക്കുറിച്ചു പാടിയ മഹാശയ പൊന്&#x200d; നിലാവ്&#8230; എന്ന പാട്ട് വീണ്ടും വീണ്ടും കേള്&#x200d;ക്കാന്&#x200d; കൊതിക്കുന്നതാണ്. കൊടപ്പനക്കലെ തൊടിയിലും മുറ്റത്തും കൂട്ടുകാരുമായി പച്ചക്കൊടിപിടിച്ചു ജാഥ നടത്തിയിരുന്ന കുട്ടിക്കാലത്തില്&#x200d; നിന്ന് വലിയ നേതാക്കളുടെ പ്രസംഗം കേള്&#x200d;ക്കാന്&#x200d; പോവുന്ന ശീലങ്ങളിലേക്ക് ആ സ്‌കൂള്&#x200d; കാലം മാറി. ഖാഇദേമില്ലത്ത് പങ്കെടുത്ത ഒരു സമ്മേളനം ആയിടെ കോഴിക്കോട് കടപ്പുറത്ത് നടന്നു. സമ്മേളനത്തിന് കൂട്ടുകാരുമൊത്ത് പോയി. ഖാഇദേമില്ലത്തിന് എല്ലാവരും നല്&#x200d;കുന്ന ബഹുമാനം വളരെ വലുതായിരുന്നു. ശരിക്കും വാക്കിലും നോക്കിലുമെല്ലാം ഒരു ഇന്ത്യന്&#x200d; നേതാവായിരുന്നു അദ്ദേഹം. സി.എച്ച്. കോഴിക്കോട് നിന്ന് പാര്&#x200d;ലമെന്റിലേക്ക് മത്സരിച്ചതും അക്കാലത്താണ്. ആദ്യം പങ്കെടുത്ത സമ്മേളനത്തിന്റെ ഓര്&#x200d;മ്മ മലപ്പുറം തന്നെ. ബാപ്പയാണ് കൊണ്ടുപോയത്. കോട്ടപ്പടിയില്&#x200d; മൈതാനിക്കരികിലെ ഒരു തുണിക്കടയിലിരുത്തി ബാപ്പ വേദിയിലേക്ക് കയറി. കെ.സി അബൂബക്കര്&#x200d; മൗലവിയുടെ പ്രസംഗം അന്നാണാദ്യം കേള്&#x200d;ക്കുന്നത്. ഖാഇദേമില്ലത്തുണ്ടായിരുന്നു. ബാഫഖി തങ്ങള്&#x200d; അന്ന് സി.എച്ചിനെപ്പറ്റി പറഞ്ഞു: അവസാനത്തെ അമിട്ട് പൊട്ടാനുണ്ടെന്ന്. അപ്പോള്&#x200d; തന്നെ വലിയ കയ്യടിയായിരുന്നു. സി.എച്ചിന്റെയും കെ.സിയുടെയും പ്രസംഗങ്ങളായിരുന്നു അക്കാലത്തെ വലിയ ആകര്&#x200d;ഷണം. സി.എച്ചിന്റെ പ്രസംഗം പോലെ പിന്നൊന്നു കേട്ടിട്ടില്ല.</p>
<p>മന്ത്രി ബാപ്പു കുരിക്കള്&#x200d; പച്ച യൂണിഫോമിട്ട് ഒരു വളണ്ടിയറെപ്പോലെ നിന്നാണ് 1968-ല്&#x200d; കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്&#x200d; മലപ്പുറം ജില്ല എന്ന ആവശ്യം പ്രഖ്യാപിക്കുന്നത്. ഖാഇദേമില്ലത്തിനെയും സീതിസാഹിബിനെയും ബാഫഖി തങ്ങളെയും ആദ്യം കാണുന്നത് കൊടപ്പനക്കല്&#x200d; വെച്ചാണ്. കാഴ്ചയില്&#x200d; തന്നെ വലിയ ഗാംഭീര്യമുള്ള വ്യക്തിയായിരുന്നു ബാഫഖി തങ്ങള്&#x200d;. ആരും നോക്കിപ്പോവും. ആ വേഷം തന്നെ ശ്രദ്ധിക്കപ്പെടും. മുഖത്തെപ്പോഴും പുഞ്ചിരിയുണ്ടാവും. റോഡില്&#x200d; കാര്&#x200d; നിര്&#x200d;ത്തി പടിപ്പുര കടന്നുവരും. അപ്പോഴേക്കും ബാപ്പ സ്വീകരിക്കാന്&#x200d; അങ്ങോട്ട് ചെല്ലും. ബാഫഖി തങ്ങള്&#x200d; വരുന്നുണ്ടെന്നറിഞ്ഞാല്&#x200d; ഞങ്ങള്&#x200d; കുട്ടികള്&#x200d; തൊടിയിലൂടെ നടന്ന് ചെറിയ പിടിക്കോഴിയെ ആട്ടിപ്പിടിക്കും. സൂപ്പുണ്ടാക്കാനാണ്. അതാണ്് അദ്ദേഹത്തിനിഷ്ടം. ആദ്യമൊക്കെ അടുത്തു ചെല്ലാന്&#x200d; ഒരു പേടിയായിരുന്നു. എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള ആശങ്ക. ബാഫഖി തങ്ങള്&#x200d; പലപ്പോഴും കൊടപ്പനക്കല്&#x200d; താമസിക്കും. അദ്ദേഹത്തിന്റെ പുത്രി ശരീഫ ഫാത്തിമബീവിയെ വലിയ ഇക്കാക്ക വിവാഹം കഴിച്ചതോടെ ആ ബന്ധം കൂടുതല്&#x200d; ദൃഢമായി. ഈജിപ്തിലെ പഠനം കഴിഞ്ഞുവന്ന ശേഷമായിരുന്നു കല്യാണം. 1966-ല്&#x200d;. അഞ്ചു ദിവസം നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റാണ് അന്ന് സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;. അദ്ദേഹത്തിന്റെ വേര്&#x200d;പാടിനെ തുടര്&#x200d;ന്ന് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്&#x200d; പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്&#x200d;ന്ന് ഈ രണ്ട് വ്യക്തിത്വങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണികൂടിയായ ഇക്കാക്ക സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; പ്രസിഡന്റായി. പദവി ഏറ്റെടുക്കാന്&#x200d; മടിച്ചുനിന്ന ഇക്കാക്കയെ സി.എച്ചും ബി.വി അബ്ദുല്ലക്കോയ സാഹിബും ചാക്കീരിയുമാണ് നിര്&#x200d;ബന്ധിച്ചത്. പരസ്പര ബഹുമാനമായിരുന്നു ബാഫഖി തങ്ങളും ബാപ്പയും തമ്മിലുണ്ടായിരുന്നത്. എല്ലാ കാര്യവും തമ്മില്&#x200d; കൂടിയാലോചിക്കും.</p>
<p>കുറുവ പഴമള്ളൂരിലെ കെ.വി സയ്യിദ് കുഞ്ഞിസീതിക്കോയതങ്ങളാണ് ഉമ്മ ചെറുകുഞ്ഞി ബീവിയുടെ പിതാവ്. ഉമ്മയെക്കുറിച്ചുള്ള ഓര്&#x200d;മ്മകള്&#x200d; മനസ്സിലേക്ക് ഇടക്കിടെ കടന്നുവന്നിരുന്ന മറ്റൊരു ഘട്ടമാണ് ദര്&#x200d;സ് പഠന കാലം. തിരുന്നാവായ കോന്നല്ലൂര്&#x200d; ജുമാമസ്ജിദിലായിരുന്നു രണ്ട് വര്&#x200d;ഷത്തോളം ദര്&#x200d;സ്. കെ.കെ കുഞ്ഞാലന്&#x200d; കുട്ടി മുസ്്‌ല്യാരായിരുന്നു ഉസ്താദ്. ചെലവ്കുടി (ദര്&#x200d;സ്‌വിദ്യാര്&#x200d;ത്ഥികള്&#x200d; സ്ഥിരമായി ഭക്ഷണത്തിനുപോകുന്ന വീട്) യിലെ ഉമ്മയില്&#x200d; നിന്നു കിട്ടിയിരുന്ന വാത്സല്യം, ശരിക്കും കാണാന്&#x200d; പറ്റാതെ പോയ ഉമ്മയെക്കുറിച്ചുള്ള ഓര്&#x200d;മ്മകളുണര്&#x200d;ത്തും. കായല്&#x200d;മഠത്തില്&#x200d; പാറളാത്ത് വീട്ടിലായിരുന്നു തനിക്ക് ചെലവ്. ചിലപ്പോള്&#x200d; ഭക്ഷണം പള്ളിയിലേക്കെത്തിച്ചുതരും. എല്ലാവരും ഒരേപോലെ കഴിയേണ്ട ഒരു സ്ഥലത്ത് മറ്റുള്ളവര്&#x200d;ക്കില്ലാത്ത പ്രത്യേക പരിഗണന സ്വീകരിക്കുന്നതൊന്നും ബാപ്പാക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ അധികവും ഭക്ഷണത്തിന് അങ്ങോട്ട് പോവും. മഹല്ലിലെ പല വീടുകളില്&#x200d; നിന്നും വൈകുന്നേരം പലഹാരങ്ങളുണ്ടാക്കി കൊണ്ടുവന്നു തരും. ജനങ്ങള്&#x200d;ക്ക് ബാപ്പയോടുള്ള സ്‌നേഹബഹുമാനങ്ങളുടെ പേരിലാണത്. അതെല്ലാം കൂട്ടുകാരുമായി പങ്കുവെക്കും. കോന്നല്ലൂരില്&#x200d; നിന്ന് മൂന്നു കിലോമീറ്ററെങ്കിലും ദൂരെയാണ്കൂടശ്ശേരിപ്പാറ. അവിടെയുള്ള മങ്ങാടന്&#x200d; അലവി എന്ന ഒരു സാധാരണക്കാരന്&#x200d; ചായക്കടയില്&#x200d; നിന്ന് പുട്ടും പഴവും വാങ്ങി പൊതിഞ്ഞുകെട്ടികൊണ്ടുവരും. മിക്ക ദിവസവും അത്രയും ദൂരം നടന്നുവന്ന് തരുന്ന ആ ഭക്ഷണം മുഴുവന്&#x200d; കഴിപ്പിച്ചേ മടങ്ങൂ. പിന്നീട് പൊന്നാനി മഊനത്തുല്&#x200d; ഇസ്്‌ലാം സഭയുടെ അറബിക് കോളജില്&#x200d; ചേര്&#x200d;ന്നു. കെ.കെ അബ്ദുല്ല മുസ്്‌ല്യാരായിരുന്നു പ്രധാന ഉസ്താദ്. ആ കാലത്ത് വല്ലപ്പോഴും ഓടുന്ന ബസ്സുകളായിരുന്നു യാത്രയ്ക്ക് ആശ്രയം. അതില്&#x200d; ചാക്കും കൊട്ടയും സാധനങ്ങളും ചെണ്ടക്കാരും വഴിവാണിഭക്കാരുടെ വലിയകെട്ടുകളുമെല്ലാമുണ്ടാകും. മിക്കപ്പോഴും തൂങ്ങിപ്പിടിച്ചാവും യാത്ര.</p>
<p>പൊന്നാനിയില്&#x200d; നിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിയില്&#x200d; ഫൈസി ബിരുദത്തിന് ചേരാന്&#x200d; പോയത്. കുമരംപുത്തൂര്&#x200d; മുഹമ്മദ് മുസ്്‌ല്യാരായിരുന്നു ഇന്റര്&#x200d;വ്യൂ നടത്തിയത്. ചോദ്യത്തിന് ഉത്തരം പറയുകയല്ലാതെ അവിടെ പ്രത്യേക ശുപാര്&#x200d;ശയൊന്നുമില്ല. ഇന്റര്&#x200d;വ്യൂ കഴിഞ്ഞാണ് ആരാണെന്നൊക്കെ വ്യക്തമായി ചോദിച്ചറിയുന്നത്. ജാമിഅയില്&#x200d; ചേരുമ്പോള്&#x200d; അവിടെയും ജീവിതത്തിലെന്നും വഴികാട്ടിയായിരുന്ന ചെറിയ ഇക്കാക്ക അവസാന വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിയായി ഉണ്ടായിരുന്നു. ശംസുല്&#x200d; ഉലമ, കോട്ടുമല ഉസ്താദ്, കുമരംപുത്തൂര്&#x200d; ഉസ്താദ് തുടങ്ങിയവര്&#x200d; ഗുരുനാഥന്മാര്&#x200d;. ജാമിഅ:യുടെ പ്രസിഡന്ററ് ബാഫഖി തങ്ങളും സെക്രട്ടറി ബാപ്പയുമായിരുന്നു. അവര്&#x200d; ഇടയ്ക്കിടെ കോളജ് സന്ദര്&#x200d;ശിക്കും. കണ്ണിയത്ത് ഉസ്താദും കോളജില്&#x200d; വരും. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആ മഹദ് വ്യക്തിയുമായി പില്&#x200d;ക്കാലത്ത് വളരെ അടുക്കാന്&#x200d; കഴിഞ്ഞു. ജാമിഅ:യില്&#x200d; പഠിക്കുമ്പോഴാണ് 1973-ല്&#x200d; സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്&#x200d; രൂപീകരിക്കുന്നതും അതിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതും. ബാഫഖി തങ്ങളുടെ വേര്&#x200d;പാട് സംഭവിക്കുന്നതും ജാമിഅ: പഠന കാലത്താണ്. 1973 ജനുവരി 19-ന്. തന്റെ ആദ്യ ലേഖനം അച്ചടിച്ചു വരുന്നതും ബാഫഖി തങ്ങളെക്കുറിച്ചാണ്. ചന്ദ്രിക പ്രസിദ്ധീകരിച്ച ബാഫഖി തങ്ങള്&#x200d; സ്മരണികയില്&#x200d;. അതിലെ അവസാന വരികള്&#x200d; ഇങ്ങനെയാണ്. &#8221;ചെറുപ്പത്തില്&#x200d; ഞാനും എന്റെ കളിത്തോഴന്മാരും ഒന്നിച്ച് പച്ചക്കൊടിയും പിടിച്ച് &#8216;ബാഫഖി തങ്ങള്&#x200d; സിന്ദാബാദ്&#8217; എന്ന് വിളിച്ചു പറഞ്ഞ് നടക്കല്&#x200d; ഒരു വിനോദമാക്കിയിരുന്നു. അതുകൊണ്ടായിരിക്കാം ആ മരണ ദു:ഖം എന്നില്&#x200d; നിന്നും വിട്ടുമായാതെ നിലകൊള്ളുന്നത്്.&#8221;</p>
<p>ബാപ്പയുടെ പകരക്കാരനായി ആദ്യമായൊരു പരിപാടിക്ക് പോകുന്നത് ബാഫഖി തങ്ങളോടൊപ്പമായിരുന്നു. വയനാട്ടില്&#x200d; കക്കോടന്&#x200d; മമ്മുഹാജിയുടെ വീട്ടില്&#x200d; ഒരു നിക്കാഹിന്. വയനാട് ചുരം കയറിയുള്ള ആദ്യയാത്ര. ബാഫഖി തങ്ങളുടെ കയ്യില്&#x200d; ഒരു ചെറിയ ടേപ്പ്‌റിക്കാര്&#x200d;ഡറുമുണ്ട്. കാര്&#x200d; ചുരം കയറുമ്പോള്&#x200d; അത് ചെവിയോടടുപ്പിച്ച് കേള്&#x200d;ക്കുന്നു. പിന്നീട് പത്രം വായിച്ചു കൊടുക്കാന്&#x200d; പറഞ്ഞു. ശബ്ദം കുറവായപ്പോള്&#x200d; ഉറക്കെ വായിക്കാന്&#x200d; പറഞ്ഞു. ശൈഖ് ഹസന്&#x200d;ഹസ്രത്തെല്ലാം ആ ചടങ്ങിനുണ്ടായിരുന്നു. അന്ന് ബാഫഖി തങ്ങളോടൊപ്പം അവിടെ താമസിച്ചു. കുറെ കാര്യങ്ങള്&#x200d; അദ്ദേഹം പറഞ്ഞുതന്നു. ഖാഇദെമില്ലത്തും ബാഫഖിതങ്ങളും സി.എച്ചും ബാപ്പു കുരിക്കളും ഹസ്സന്&#x200d; ഗനിയുമെല്ലാം കൊടപ്പനക്കല്&#x200d; താമസിക്കുമായിരുന്നു. അവര്&#x200d;ക്കെല്ലാം ആവശ്യമായ സേവനം ചെയ്ത് കൊടുക്കാന്&#x200d; കഴിഞ്ഞത് അഭിമാനമായി തോന്നുന്നു. സി.എച്ചിന്റെ സംസാര ശൈലി തന്നെ ഒരു പ്രസംഗം പോലെയാണ്. നല്ല ഭാഷയിലായിരിക്കും. ബാപ്പയും സി.എച്ചും തമ്മിലുണ്ടായിരുന്നത് ജ്യേഷ്ഠാനുജന്മാരെപ്പോലുള്ള ബന്ധമായിരുന്നു.</p>
<p>ബാപ്പക്ക് കൗതുക വസ്തുക്കളോട് വലിയ കമ്പമായിരുന്നു. നീരാവി കൊണ്ട് പ്രവര്&#x200d;ത്തിക്കുന്ന ഫാന്&#x200d;, സ്വയം കത്തുന്ന വിളക്ക് എന്നിവയെല്ലാം കൊടപ്പനക്കല്&#x200d; ഉണ്ടായിരുന്നു. അലാവുദ്ദീന്&#x200d; എന്നായിരുന്നു ആ വിളക്കിനു പേര്. പതിനാലാംനമ്പര്&#x200d; പാനീസ് വിളക്കായിരുന്നു അന്ന് വീട്ടില്&#x200d; വെളിച്ചത്തിനുള്ളത്. കൂടുതല്&#x200d; ആളുള്ളപ്പോള്&#x200d; പെട്രോമാക്‌സ് കത്തിക്കും. വൈദ്യുതിയില്ല. അച്യുതമേനോന്&#x200d; ഗവണ്&#x200d;മെന്റിന്റെ കാലം. ഇലക്ട്രിസിറ്റി ഡിപ്പാര്&#x200d;ട്ട്‌മെന്റില്&#x200d; നിന്നുള്ളവര്&#x200d; ലൈന്&#x200d; വലിക്കാനുള്ള പരിപാടിയുമായി വന്നപ്പോഴാണ് ബാപ്പ കാണുന്നത്. ഈ വീട്ടിലേക്ക് മാത്രമാണോ കറന്റ് എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. നാട്ടിലെല്ലാവര്&#x200d;ക്കും കിട്ടുന്ന കാലത്ത് മതി ഇവിടെയും. സര്&#x200d;ക്കാര്&#x200d; കാര്യത്തില്&#x200d; പക്ഷപാതം വേണ്ടെന്നു പറഞ്ഞു തിരിച്ചയച്ചു. കാറിലും കാളവണ്ടിയിലും മഞ്ചലിലും ബസ്സിലും നടന്നുമെല്ലാം ബാപ്പ പരിപാടിക്ക് പോവാറുണ്ടായിരുന്നു. ഏതു ദുര്&#x200d;ഘടമായ സ്ഥലത്തും ആരു ക്ഷണിച്ചാലും ചെല്ലും.</p>
<p>പൂക്കോയ തങ്ങള്&#x200d; കൊടപ്പനക്കല്&#x200d; ഒരുക്കിയ അവസാനത്തെ ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിവാഹമായിരുന്നു. കുഞ്ഞായിരുന്ന നാള്&#x200d; മുതല്&#x200d; മുതിര്&#x200d;ന്ന ആളായിട്ടും ബാപ്പയുടെ ചൂടുപറ്റിക്കിടന്ന പ്രിയ പുത്രന്റെ വിവാഹ പന്തലൊരുക്കിയതാണ് പൂക്കോയ തങ്ങള്&#x200d; സ്‌നേഹ ജനങ്ങള്&#x200d;ക്ക് നല്&#x200d;കിയ അവസാനത്തെ പൊതുസല്&#x200d;ക്കാരം. മദ്രാസിലെ സാമൂഹിക പ്രവര്&#x200d;ത്തകനും വ്യാപാര പ്രമുഖനും മദ്രാസ് മലബാര്&#x200d; മുസ്്‌ലിം അസോസിയേഷന്&#x200d; സാരഥികളിലൊരാളുമായിരുന്ന കെ.പി സയ്യിദ് അബ്ദുല്ലക്കോയ ബാഫഖിയുടെ പുത്രി ശരീഫ സുഹറബീയുമായുള്ള വിവാഹം. 1975-ലായിരുന്നു. മദ്രാസില്&#x200d; പഠിച്ച ശരീഫ സുഹറബീ ചെന്നൈ ബ്രോഡ്‌വെ ഗവണ്&#x200d;മെന്റ് ഉര്&#x200d;ദു ഹയര്&#x200d; സെക്കണ്ടറിയില്&#x200d; വിദ്യാര്&#x200d;ത്ഥിനിയാണന്ന്. സയ്യിദ് നഈം അലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് മുഈന്&#x200d; അലി ശിഹാബ് തങ്ങള്&#x200d;, ശരീഫ സാജിദാബി, ശരീഫ സാഹിദാബി എന്നിവര്&#x200d; മക്കള്&#x200d;.<br />
1990-ല്&#x200d; മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും സഹോദരന്&#x200d; സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്&#x200d;പാടിനെ തുടര്&#x200d;ന്ന് 2009-ല്&#x200d; മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായതോടെ ഒരു ജനതയുടെ ആശയാഭിലാഷങ്ങള്&#x200d; സാക്ഷാത്കരിക്കാന്&#x200d; ഉത്തരവാദപ്പെട്ട വ്യക്തിയുടെ ചുമതലാഭാരത്തിലേക്ക് ആ ദിനസരികള്&#x200d; മാറി. 2008-ല്&#x200d; സഹോദരന്&#x200d; സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമാ വൈസ് പ്രസിഡന്റുമായി. ചന്ദ്രിക മാനേജിങ് ഡയറക്ടര്&#x200d;, ജാമിഅ: നൂരിയ്യ: പ്രസിഡന്റ് തുടങ്ങി അനേകം പദവികളിലൂടെ ജീവിതം തിരക്കേറിയതായി. പഴയ ഓര്&#x200d;മ്മകളെ താലോലിക്കാന്&#x200d; പോലും ഒരു വിശ്രമവേളയില്ലാത്ത വിധം ഒന്നില്&#x200d; നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര. അതിനിടയിലും ഏതായിരുന്നു ആദ്യത്തെ പൊതുപ്രസംഗമെന്ന് ഓര്&#x200d;ത്തെടുത്തു: കോന്നല്ലൂര്&#x200d; ദര്&#x200d;സില്&#x200d; പഠിക്കുമ്പോള്&#x200d; അച്ചിപ്ര ജാറത്തിങ്കലെ പരിപാടിയില്&#x200d; പ്രസംഗിച്ചത്. ആദ്യമായി ഖാസി സ്ഥാനം ഏറ്റെടുത്തത് വാക്കാലൂര്&#x200d; മഹല്ലില്&#x200d;. സംഘടനാ ഭാരവാഹിത്വത്തില്&#x200d; ആദ്യത്തേത് ജാമിഅ: നൂരിയ്യ:യിലെ വിദ്യാര്&#x200d;ത്ഥി വേദിയായ നൂറുല്&#x200d; ഉലമയുടെ പ്രസിഡന്റ്. ആദ്യ ഭാരവാഹിത്വമേറ്റ സ്ഥാപനം കെ.ടി മാനു മുസ്‌ല്യാര്&#x200d; നേതൃത്വം നല്&#x200d;കിയ കരുവാരക്കുണ്ട് ദാറുന്നജാത്തിന്റെ പ്രസിഡന്റ്. 1986-ല്&#x200d; യു.എ.ഇയിലേക്ക് ആദ്യ വിദേശയാത്ര. 1990-ല്&#x200d; ആദ്യ ഹജ്ജ് യാത്രയും. ഇതിനിടെ അടുത്തടുത്ത കാലങ്ങളിലായി ജീവിതത്തിലെ തണല്&#x200d; വൃക്ഷങ്ങള്&#x200d; പലതും പോയ് മറഞ്ഞു. അമ്മായി മുത്തുബീവി, എളേമ്മ ഖദീജ ഇമ്പിച്ചി ബീവി, സഹോദരന്മാര്&#x200d; സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്&#x200d;, സഹോദരി ഖദീജ ബീക്കുഞ്ഞിബീവി എന്നിവര്&#x200d;. ആ തീരാനഷ്ടങ്ങളിലെല്ലാം ആത്മധൈര്യത്തിന്റെ വിളക്കായി പിതാവ് പൂക്കോയ തങ്ങളുടെ അമരസ്മരണയുണ്ട്. ആരാണ് മാതൃക എന്ന ചോദ്യത്തിനും അതു തന്നെ ഉത്തരം.</p>
<p>സംസ്ഥാനത്തിന്റെ പൊതുജീവിതത്തില്&#x200d; ഉന്നത ശീര്&#x200d;ഷനായ പിതാവ്, ജ്യേഷ്ഠന്&#x200d; ഈജിപ്തിലെ കെയ്‌റോ സര്&#x200d;വകലാശാലയില്&#x200d; ബിരുദാനന്തരബിരുദ വിദ്യാര്&#x200d;ത്ഥി. ബാപ്പയുടെ തണലില്&#x200d; പൊതു മണ്ഡലത്തില്&#x200d; എപ്പോഴും ഇറങ്ങാന്&#x200d; പറ്റിയ പ്രഭാപൂരിതമായ യൗവനം. ഭാവിയില്&#x200d; ആരാവണമെന്നായിരുന്നു ആ കാലത്തെ ആഗ്രഹമെന്ന ചോദ്യത്തിന് നല്&#x200d;കിയ ഉത്തരത്തിലുണ്ട്, ചെലവ്കുടിയില്&#x200d; പോയി ഭക്ഷണം കഴിച്ചുവരാന്&#x200d; മടിയില്ലാത്ത, ബസ്സില്&#x200d; തൂങ്ങിപ്പിടിച്ച് എത്ര ദൂരവും പോകുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; എന്ന വ്യക്തിത്വത്തിന്റെ ലാളിത്യവും സൂക്ഷ്മതയും സംസ്‌കാര മഹിമയും. ആ ഉത്തരം ഇങ്ങനെ: &#8221;പരിശുദ്ധ ഖുര്&#x200d;ആന്&#x200d; ആഴത്തില്&#x200d; പഠിച്ച് മറ്റുള്ളവര്&#x200d;ക്ക് പകര്&#x200d;ന്നുകൊടുക്കുന്ന ഒരാള്&#x200d;&#8221;.<br />
പഴയ തലമുറയിലെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെയും പണ്ഡിതന്മാരേയും പിതൃ തുല്യം കരുതുന്ന, അവരെക്കുറിച്ചന്വേഷിച്ച് ആശ്വാസങ്ങള്&#x200d; പകരുന്ന, രോഗശയ്യയില്&#x200d; അവരെ തേടിയെത്തുന്ന, കേരളത്തിലെ ഏതു ഗ്രാമത്തില്&#x200d; ചെന്നാലും ഓര്&#x200d;മ്മയില്&#x200d; നിന്ന് പേരെടുത്ത് വിളിക്കാവുന്നത്ര പരിചയക്കാരും സൗഹൃദവുമുള്ള, ഇന്ത്യന്&#x200d; യൂനിയന്&#x200d; മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാക്കളെയെല്ലാം ബാല്യംതൊട്ട് പരിചയിച്ചറിഞ്ഞ, അവര്&#x200d;ക്കൊപ്പം സഞ്ചരിച്ച മഹത്തായ പാരമ്പര്യത്തിന്റെ സുഗന്ധവാഹിയായ ഊര്&#x200d;ജപ്രവാഹമാണ് മലയാളനാടിന്റെ പൊതു ജീവിതത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;. വിശ്രമരഹിതമായ ഈ സങ്കീര്&#x200d;ണ ദിനചര്യയില്&#x200d; മടുപ്പ് തോന്നി കുറച്ചു ദിവസമെങ്കിലും എങ്ങോട്ടെങ്കിലുമൊന്ന് മാറി നില്&#x200d;ക്കണമെന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്&#x200d;; &#8216;ഒരിക്കലുമില്ല; എന്നും ഇവര്&#x200d;ക്കിടയില്&#x200d; ഇങ്ങനെയൊക്കെ കഴിഞ്ഞാല്&#x200d; മതി&#8217; എന്നു മറുപടി. &#8216;ഇവര്&#x200d;ക്കിടയില്&#x200d;&#8217; അഥവാ ജീവിതപ്പെരുവഴിയില്&#x200d; ആശയറ്റ് നില്&#x200d;ക്കുന്ന നിസ്വജനതക്കിടയില്&#x200d; കഴിയാന്&#x200d; കൊതിച്ച് സ്വന്തം സുഖ സൗകര്യങ്ങള്&#x200d; ത്യജിച്ച പിതാവിന്റെയാണ് ഈ പുത്രന്&#x200d;.</p>
<p>1950-കാലം. കറന്റും ധാരമുറിയാതെ ബസ് സര്&#x200d;വീസുമൊന്നും പാണക്കാട് വഴിയില്ല. പൂക്കോയ തങ്ങള്&#x200d; സുബ്ഹിക്കുണര്&#x200d;ന്ന് പള്ളിയിലേക്കിറങ്ങുമ്പോള്&#x200d; മുറ്റത്ത് കുറച്ച് ആളുകള്&#x200d;. വയനാട്ടില്&#x200d; നിന്നാണ്. കൂട്ടത്തിലൊരാളുടെ സഹോദരിക്ക് പ്രസവ സംബന്ധമായ വിഷമം. ഡോക്ടര്&#x200d;മാരെ കാണിച്ചിട്ടൊന്നും ഫലം കിട്ടിയില്ലെന്ന്. നിസ്‌കരിച്ചു വന്നയുടന്&#x200d; അവര്&#x200d;ക്കൊരു മരുന്ന് കുറിച്ച് കൊടുത്തു. ചായ കുടിക്കാന്&#x200d; പറഞ്ഞ ശേഷം തങ്ങള്&#x200d; ചോദിച്ചു. &#8221;എങ്ങനെ ഇത്ര നേരത്തെയെത്തിയത്.&#8221; &#8221;രാത്രി വന്നുവെന്നും, വിളിച്ചു നോക്കി; തങ്ങള്&#x200d; ഉറക്കമായതുകൊണ്ടാവാം മറുപടിയൊന്നും ഉണ്ടായില്ലെന്നും&#8221;. വിളിച്ചത് കേട്ടില്ലെന്ന് തങ്ങള്&#x200d; അവരോട് ഖേദം പറഞ്ഞു. ഒരത്യാവശ്യത്തിന് ഇത്ര ദൂരം വന്ന് പുലരുവോളം നില്&#x200d;ക്കേണ്ടി വന്നതില്&#x200d; പൂക്കോയ തങ്ങള്&#x200d;ക്ക് വലിയ മന:പ്രയാസം. പാണക്കാട് അഹമ്മദാജി പറഞ്ഞു: &#8221;അന്നു വയനാട്ടുകാര്&#x200d; വന്നു പോയ ദിവസം മുതല്&#x200d; മരണം വരെ തങ്ങള്&#x200d; രാത്രി ഉറങ്ങാന്&#x200d; കിടന്നത് വരാന്തയോട് ചേര്&#x200d;ന്നുള്ള മുറിയിലാണ്. ആരെപ്പോള്&#x200d; വിളിച്ചാലും കേള്&#x200d;ക്കാന്&#x200d; പാകത്തില്&#x200d;, ജനാലക്കൊളുത്തുപോലുമിടാതെ.&#8221;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thangal-story-saithalavi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
