<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpi kerala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpi-kerala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Aug 2020 16:20:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpi kerala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് പുതുതായി 17 ഹോട്ട്‌സ്‌പോട്ടുകള്&#x200d;</title>
		<link>https://www.chandrikadaily.com/new-hotspots-in-kerala.html</link>
					<comments>https://www.chandrikadaily.com/new-hotspots-in-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 24 Aug 2020 16:17:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[hotspots]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147481</guid>

					<description><![CDATA[15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്&#x200d; നിന്നും ഒഴിവാക്കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 17 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്&#x200d;മെന്റ് സോണ്&#x200d; വാര്&#x200d;ഡ് 5, 6 (സബ് വാര്&#x200d;ഡ്), എടത്വ (സബ് വാര്&#x200d;ഡ് 2), പുളിങ്കുന്ന് (സബ് വാര്&#x200d;ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്&#x200d; (3), മണ്ണഞ്ചേരി (7), കൃഷ്ണപുരം (4), തൃശൂര്&#x200d; ജില്ലയിലെ പറപ്പൂക്കര (സബ് വാര്&#x200d;ഡ് 6), തളിക്കുളം (1, 2, 3, 4, 5, 14, 15, 16), ശ്രീനാരായണപുരം (17), കോട്ടയം ജില്ലയിലെ വെച്ചൂര്&#x200d; (13), കങ്ങഴ (4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്&#x200d;ഡ് 9), ഇടുക്കി ജില്ലയിലെ കാമാക്ഷി (6), കോഴിക്കോട് ജില്ലയിലെ മൂടാടി (7, 15), മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്&#x200d;.</p>
<p>15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്&#x200d; നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കടുത്തുരുത്തി (വാര്&#x200d;ഡ് 3), മറവന്&#x200d;തുരുത്ത് (1), തലയാഴം (14), ടിവി പുരം (2), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്&#x200d; (13, 17), ഏഴംകുളം (5), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (13), എലപ്പാറ (13), എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം (13, 16), വേങ്ങൂര്&#x200d; (സബ് വാര്&#x200d;ഡ് 2), ആലപ്പുഴ ജില്ലയിലെ ചേര്&#x200d;ത്തല മുന്&#x200d;സിപ്പാലിറ്റി (24), ചെട്ടികുളങ്ങര (1, 2, 3, 21), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ (7), കുമരംപുത്തൂര്&#x200d; (9, 10, 11, 12), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്&#x200d;ഡ് 2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്&#x200d;മെന്റ് സോണില്&#x200d; നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്&#x200d; 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.കേരളത്തില്&#x200d; ഇന്ന് 1242 പേര്&#x200d;ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്&#x200d; നിന്നുള്ള 182 പേര്&#x200d;ക്കും, മലപ്പുറം ജില്ലയില്&#x200d; നിന്നുള്ള 169 പേര്&#x200d;ക്കും, എറണാകുളം ജില്ലയില്&#x200d; നിന്നുള്ള 165 പേര്&#x200d;ക്കും, കാസര്&#x200d;ഗോഡ് ജില്ലയില്&#x200d; നിന്നുള്ള 118 പേര്&#x200d;ക്കും, കൊല്ലം ജില്ലയില്&#x200d; നിന്നുള്ള 112 പേര്&#x200d;ക്കും, പാലക്കാട് ജില്ലയില്&#x200d; നിന്നുള്ള 99 പേര്&#x200d;ക്കും, കോട്ടയം ജില്ലയില്&#x200d; നിന്നുള്ള 89 പേര്&#x200d;ക്കും, കോഴിക്കോട് ജില്ലയില്&#x200d; നിന്നുള്ള 81 പേര്&#x200d;ക്കും, കണ്ണൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള 76 പേര്&#x200d;ക്കും, ആലപ്പുഴ ജില്ലയില്&#x200d; നിന്നുള്ള 60 പേര്&#x200d;ക്കും, തൃശൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള 46 പേര്&#x200d;ക്കും, വയനാട് ജില്ലയില്&#x200d; നിന്നുള്ള 20 പേര്&#x200d;ക്കും, ഇടുക്കി ജില്ലയില്&#x200d; നിന്നുള്ള 19 പേര്&#x200d;ക്കും, പത്തനംതിട്ട ജില്ലയില്&#x200d; നിന്നുള്ള 6 പേര്&#x200d;ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.</p>
<p>11 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 16ന് മരണമടഞ്ഞ കാസര്&#x200d;ഗോഡ് കൊറക്കല്&#x200d; സ്വദേശി മോഹനന്&#x200d; (71), എറണാകുളം പള്ളുരുത്തി സ്വദേശി എ.എം. മുകുന്ദന്&#x200d; (81), ആഗസ്റ്റ് 17ന് മരണമടഞ്ഞ മലപ്പുറം മുസലിയാര്&#x200d; പീടിക സ്വദേശി ഇല്ല്യാസ് (47), തിരുനെല്&#x200d;വേലി സ്വദേശിനി മറിയ ജോണ്&#x200d; (80), കാസര്&#x200d;ഗോഡ് ചന്ദ്രഗിരി സ്വദേശിനി ലീല (60), കാസര്&#x200d;ഗോഡ് ഉപ്പള സ്വദേശി ഇസാക് ഷേഖ് (71), ആഗസ്റ്റ് 18ന് മരണമടഞ്ഞ തിരുവനന്തപുരം പഴയകട സ്വദേശി വരദന്&#x200d; (67), ആഗസ്റ്റ് 19ന് മരണമടഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി സാറാമ്മ (74), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോട്ടയം വടവത്തൂര്&#x200d; സ്വദേശി ടി.എന്&#x200d;. ചന്ദ്രന്&#x200d; (74), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശിനി ലിബീസ് (70), ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം കുറ്റിച്ചിറ സ്വദേശി ഷഹീര്&#x200d; കുട്ടി (50) എന്നിവരുടെ പരിശോധനാഫലം കോവിഡ്19 മൂലമാണെന്ന് എന്&#x200d;ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 234 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്&#x200d; എന്&#x200d;ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.</p>
<p>ഇന്ന് രോഗം സ്ഥിരീകരിച്ചവരില്&#x200d; 39 പേര്&#x200d; വിദേശ രാജ്യങ്ങളില്&#x200d; നിന്നും 88 പേര്&#x200d; മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്നും വന്നതാണ്. 1081 പേര്&#x200d;ക്ക് സമ്പര്&#x200d;ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്&#x200d; 95 പേരുടെ സമ്പര്&#x200d;ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്&#x200d; നിന്നുള്ള 158 പേര്&#x200d;ക്കും, മലപ്പുറം, എറണാകുളം ജില്ലയില്&#x200d; നിന്നുള്ള 154 പേര്&#x200d;ക്ക് വീതവും, കാസര്&#x200d;ഗോഡ് ജില്ലയില്&#x200d; നിന്നുള്ള 101 പേര്&#x200d;ക്കും, കൊല്ലം ജില്ലയില്&#x200d; നിന്നുള്ള 94 പേര്&#x200d;ക്കും, പാലക്കാട് ജില്ലയില്&#x200d; നിന്നുള്ള 71 പേര്&#x200d;ക്കും, കോട്ടയം ജില്ലയില്&#x200d; നിന്നുള്ള 86 പേര്&#x200d;ക്കും, കോഴിക്കോട് ജില്ലയില്&#x200d; നിന്നുള്ള 66 പേര്&#x200d;ക്കും, കണ്ണൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള 65 പേര്&#x200d;ക്കും, ആലപ്പുഴ ജില്ലയില്&#x200d; നിന്നുള്ള 55 പേര്&#x200d;ക്കും, തൃശൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള 42 പേര്&#x200d;ക്കും, വയനാട് ജില്ലയില്&#x200d; നിന്നുള്ള 18 പേര്&#x200d;ക്കും, ഇടുക്കി ജില്ലയില്&#x200d; നിന്നുള്ള 11 പേര്&#x200d;ക്കും, പത്തനംതിട്ട ജില്ലയില്&#x200d; നിന്നുള്ള 6 പേര്&#x200d;ക്കുമാണ് ഇന്ന് സമ്പര്&#x200d;ക്കത്തിലൂടെ രോഗം ബാധിച്ചത്.</p>
<p>34 ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 17, എറണാകുളം ജില്ലയിലെ 6, മലപ്പുറം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്&#x200d;ഗോഡ് ജില്ലയിലെ 2, ആലപ്പുഴ, പാലക്കാട് ജില്ലയിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;ക്കാണ് രോഗം ബാധിച്ചത്.</p>
<p>രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1238 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്&#x200d; നിന്നുള്ള 170 പേരുടെയും, കൊല്ലം ജില്ലയില്&#x200d; നിന്നുള്ള 53 പേരുടെയും, പത്തനംതിട്ട ജില്ലയില്&#x200d; നിന്നുള്ള 31 പേരുടെയും, ആലപ്പുഴ ജില്ലയില്&#x200d; നിന്നുള്ള 150 പേരുടെയും, കോട്ടയം ജില്ലയില്&#x200d; നിന്നുള്ള 63 പേരുടെയും, ഇടുക്കി ജില്ലയില്&#x200d; നിന്നുള്ള 48 പേരുടെയും, എറണാകുളം ജില്ലയില്&#x200d; നിന്നുള്ള 142 പേരുടെയും, തൃശൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള 62 പേരുടെയും, പലക്കാട് ജില്ലയില്&#x200d; നിന്നുള്ള 120 പേരുടെയും, മലപ്പുറം ജില്ലയില്&#x200d; നിന്നുള്ള 116 പേരുടെയും, കോഴിക്കോട് ജില്ലയില്&#x200d; നിന്നുള്ള 130 പേരുടെയും, വയനാട് ജില്ലയില്&#x200d; നിന്നുള്ള 25 പേരുടെയും, കണ്ണൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള 45 പേരുടെയും, കാസര്&#x200d;ഗോഡ് ജില്ലയില്&#x200d; നിന്നുള്ള 83 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 20,323 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 38,887 പേര്&#x200d; ഇതുവരെ കോവിഡില്&#x200d; നിന്നും മുക്തി നേടി.</p>
<p>സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,448 പേരാണ് ഇപ്പോള്&#x200d; നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്&#x200d; 1,66,411 പേര്&#x200d; വീട്/ഇന്&#x200d;സ്റ്റിറ്റിയൂഷണല്&#x200d; ക്വാറന്റൈനിലും 17,037 പേര്&#x200d; ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1877 പേരെയാണ് ഇന്ന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ 26,186 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്&#x200d; സാമ്പിള്&#x200d;, എയര്&#x200d;പോര്&#x200d;ട്ട് സര്&#x200d;വയിലന്&#x200d;സ്, പൂള്&#x200d;ഡ് സെന്റിനല്&#x200d;, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്&#x200d;ഐഎ, ആന്റിജെന്&#x200d; അസ്സെ എന്നിവ ഉള്&#x200d;പ്പെടെ ഇതുവരെ ആകെ 14,46,380 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്&#x200d; സര്&#x200d;വൈലന്&#x200d;സിന്റെ ഭാഗമായി ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d;, അതിഥി തൊഴിലാളികള്&#x200d;, സാമൂഹിക സമ്പര്&#x200d;ക്കം കൂടുതലുള്ള വ്യക്തികള്&#x200d; മുതലായ മുന്&#x200d;ഗണനാ ഗ്രൂപ്പുകളില്&#x200d; നിന്ന് 1,64,443 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-hotspots-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐയെ ഇനിയും വിമര്&#x200d;ശിക്കരുതെന്ന് അന്&#x200d;വറിന് സി.പി.എമ്മിന്റെ താക്കീത്</title>
		<link>https://www.chandrikadaily.com/cpi-anwer-clash.html</link>
					<comments>https://www.chandrikadaily.com/cpi-anwer-clash.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 02 May 2019 08:10:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[CPI-ANWER]]></category>
		<category><![CDATA[CPI-CPM]]></category>
		<category><![CDATA[pv anwar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125866</guid>

					<description><![CDATA[മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്‌സഭാ സ്ഥാനാര്&#x200d;ഥി പി.വി അന്&#x200d;വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്&#x200d; ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്&#x200d;ശങ്ങള്&#x200d; ഇനി ആവര്&#x200d;ത്തിക്കരുതെന്ന് സി.പി.എം അന്&#x200d;വറിനെ താക്കീത് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയെ ആവര്&#x200d;ത്തിച്ചു വിമര്&#x200d;ശിക്കുകയായിരുന്നു എം.എല്&#x200d;.എ കൂടിയായ പി.വി അന്&#x200d;വര്&#x200d;. മുന്നണി മര്യാദകളെ ബാധിക്കുന്ന വിധം അന്&#x200d;വറിന്റെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d; ആവര്&#x200d;ത്തിക്കുകയും അതിരു കടക്കുകയും ചെയ്തതോടെയാണ് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടത്. വിവാദ പരാമര്&#x200d;ശങ്ങള്&#x200d; ആവര്&#x200d;ത്തിച്ചാല്&#x200d; ഇനി നോക്കിയിരിക്കില്ലെന്ന് സി.പി.എം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്‌സഭാ സ്ഥാനാര്&#x200d;ഥി പി.വി അന്&#x200d;വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്&#x200d; ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്&#x200d;ശങ്ങള്&#x200d; ഇനി ആവര്&#x200d;ത്തിക്കരുതെന്ന് സി.പി.എം അന്&#x200d;വറിനെ താക്കീത് ചെയ്തു. </p>



<p>ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സി.പി.ഐയെ ആവര്&#x200d;ത്തിച്ചു വിമര്&#x200d;ശിക്കുകയായിരുന്നു എം.എല്&#x200d;.എ കൂടിയായ പി.വി അന്&#x200d;വര്&#x200d;. മുന്നണി മര്യാദകളെ ബാധിക്കുന്ന വിധം അന്&#x200d;വറിന്റെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d; ആവര്&#x200d;ത്തിക്കുകയും അതിരു കടക്കുകയും ചെയ്തതോടെയാണ് സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ടത്. വിവാദ പരാമര്&#x200d;ശങ്ങള്&#x200d; ആവര്&#x200d;ത്തിച്ചാല്&#x200d; ഇനി നോക്കിയിരിക്കില്ലെന്ന് സി.പി.എം അന്&#x200d;വറിന് താക്കീത് നല്&#x200d;കി. </p>



<p>സി.പി.ഐ നേതാക്കള്&#x200d; എല്ലാ കാലത്തും തന്നെ ദ്രോഹിച്ച ചരിത്രമാണുള്ളതെന്നാണ് അന്&#x200d;വര്&#x200d; നടത്തിയ വിവാദ പരാമര്&#x200d;ശം. വയനാട്ടിലെ <br>
എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയായ സി.പി.ഐ നേതാവ് പി.പി സുനീര്&#x200d; മുസ്ലിംലീഗില്&#x200d; ചേരാനിരിക്കുന്നുവെന്നും അന്&#x200d;വര്&#x200d; ആരോപിച്ചിരുന്നു. സി.പി.ഐ നേതാക്കളില്&#x200d; ഇത് കടുത്ത അസംതൃപ്തിയുണ്ടാക്കി. ജില്ലയിലാകെ എ.ഐ.വൈ.എഫ് പ്രവര്&#x200d;ത്തകര്&#x200d; അന്&#x200d;വറിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതേതുടര്&#x200d;ന്നാണ് സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ടത്. പി.വി അന്&#x200d;വര്&#x200d; എം.എല്&#x200d;.എ യെ തള്ളി സി.പി.എം. സി.പി.ഐക്കെതിരായ പി.വി അന്&#x200d;വറിന്റെ പ്രസ്താവന മുന്നണി മര്യാദ ലംഘിക്കുന്നതാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ,എന്&#x200d; മോഹന്&#x200d;ദാസ്. ഇത്തരം പ്രസ്താവനകളോട് സി.പി.എമ്മിന് യോജിപ്പില്ല. മേലില്&#x200d; ഇത്തരം പ്രസ്താവനകള്&#x200d; ഉണ്ടാകരുതെന്ന് അന്&#x200d;വറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹന്&#x200d;ദാസ് മലപ്പുറത്ത് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-anwer-clash.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയി ; സംഘപരിവാറിനെതിരെ അണിനിരക്കുന്നവരുടെ ജാതകം നോക്കേണ്ടതില്ല: കാനം രാജേന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/cpi-leader-says-left-front-follow-vote-bank-system.html</link>
					<comments>https://www.chandrikadaily.com/cpi-leader-says-left-front-follow-vote-bank-system.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Feb 2018 12:56:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[CPI-CPM]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69459</guid>

					<description><![CDATA[&#160; കോഴിക്കോട്: സംഘപരിവാര്&#x200d;ശക്തികളെ എതിര്&#x200d;ക്കാന്&#x200d; എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; ഭരണകൂടവും പൗരാവകാശവും എന്ന ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും കൂടെ കൂട്ടുക എന്നതല്ല ഉദ്ദേശിക്കുന്നത്. സംഘപരിവാറനോട് എതിര്&#x200d;പ്പുള്ള ആരു വന്നാലും അവരുടെ ജാതകം നോക്കേണ്ടതില്ല കാനം വിശദീകരിച്ചു. സംഘപരിവാര്&#x200d; ശക്തികള്&#x200d;ക്കെതിരെ പോരാടാന്&#x200d; കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്നുനില്&#x200d;ക്കാന്&#x200d; സി.പി.എം വൈമുഖ്യം കാണിക്കുന്ന പശ്ചാത്തലം സൂചിപ്പിച്ചായിരുന്നു കാനത്തിന്റെ വാക്കുകള്&#x200d;. ഇടതു പക്ഷം വോട്ടു ബാങ്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: സംഘപരിവാര്&#x200d;ശക്തികളെ എതിര്&#x200d;ക്കാന്&#x200d; എല്ലാവരെയും അണിനിരത്തണമെന്നും കൂടെ കൂടുന്നവരുടെ ജാതകം നോക്കേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; കേരള ലിറ്റററി ഫെസ്റ്റിവലില്&#x200d; ഭരണകൂടവും പൗരാവകാശവും എന്ന ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും കൂടെ കൂട്ടുക എന്നതല്ല ഉദ്ദേശിക്കുന്നത്. സംഘപരിവാറനോട് എതിര്&#x200d;പ്പുള്ള ആരു വന്നാലും അവരുടെ ജാതകം നോക്കേണ്ടതില്ല കാനം വിശദീകരിച്ചു. സംഘപരിവാര്&#x200d; ശക്തികള്&#x200d;ക്കെതിരെ പോരാടാന്&#x200d; കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്നുനില്&#x200d;ക്കാന്&#x200d; സി.പി.എം വൈമുഖ്യം കാണിക്കുന്ന പശ്ചാത്തലം സൂചിപ്പിച്ചായിരുന്നു കാനത്തിന്റെ വാക്കുകള്&#x200d;.</p>
<p>ഇടതു പക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിലേക്ക് പോയെന്നും അതു തെറ്റാണെന്നും കാനം പറഞ്ഞു. കേരളത്തിലെ നവോഥാനത്തിന്റെ ഫലം ഏറെ കിട്ടിയ ഇടതുപക്ഷത്തിന് പക്ഷെ അതു തുടരാന്&#x200d; കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പോയതു കൊണ്ടാണിത്. യഥാര്&#x200d;ത്ഥ ഇടതുപക്ഷത്തിന്റെ നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷം തിരിച്ചു വരേണ്ടിയിരിക്കുന്നു.</p>
<p>ജനപ്രിയനാകാനല്ല സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനം നടത്തുന്നത്. ഗോര്&#x200d;ബച്ചെവിനെ പോലെ നോബല്&#x200d; സമ്മാനം കിട്ടാനുമല്ല. യഥാര്&#x200d;ത്ഥ ഇടതു പക്ഷത്തിന്റെ നിലപാടുകള്&#x200d; ആണ് ഉന്നയിക്കുന്നത്. പലത്തിനും മാറ്റമുണ്ടക്കാന്&#x200d; കഴിഞ്ഞു. ഭരണത്തിന്റെ ഭാഗമെന്ന നിലക്ക് ഇടതുപക്ഷ സര്&#x200d;ക്കാറിന്റെ ഭാഗത്തും പാളിച്ചകള്&#x200d; സംഭവിച്ചിട്ടുണ്ട്്്.<br />
ഒന്നാം ഭൂപരിഷ്‌കരണം പൂര്&#x200d;ത്തിയാക്കാന്&#x200d; ആണ് ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. ഒരു ലക്ഷം പേര്&#x200d;ക്ക് പട്ടയ വിതരണം അതിന്റെ ഭാഗമാണ്. കാനം പറഞ്ഞു.</p>
<p>ഇടതുമുന്നണിക്കെതിരെയും സര്&#x200d;ക്കാറിനെതിരെയും കാനം നടത്തുന്ന പല പരസ്യ വിമര്&#x200d;ശനവും പിണറായി വിജയനും കാനവും നേരിട്ട് സംസാരിച്ചാല്&#x200d; തീരുന്നതല്ലേ എന്ന ചോദ്യത്തിന് സംസാരിക്കാത്തത് കൊണ്ട് കേരള ഭരണത്തില്&#x200d; ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു മറുപടി. പിണറായിയുമായി പലപ്പോഴും സംസാരിക്കാറുണ്ട്. ചിലപ്പോള്&#x200d; ചര്&#x200d;ച്ച ചെയ്യാറില്ല.പ്രകടന പത്രിക നടപ്പാക്കാനാണു സര്&#x200d;ക്കാര്&#x200d; ശ്രമിക്കുന്നത്. ഭരണത്തെ കുറിച്ച് ചിലത് അകത്തും ചിലത് പുറത്തു പറയുകയും ചെയ്യുന്നുവെന്ന് മാത്രമേയുള്ളു.വര്&#x200d;ഗീയതയുടെ ഏറ്റവും വലിയ മറ ദേശീയതയാണെന്ന് സുനില്&#x200d; പി ഇളയിടം പറഞ്ഞു. ഭരണകൂടം തന്നെ ജനാധിപത്യ വിരുദ്ധ തയില്&#x200d; എത്തിയിരിക്കുന്നു. രാഷ്ട്രീയ ജനാധിപത്യം വര്&#x200d;ഗീയ ജനാധിപത്യമായിരിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ സമരങ്ങള്&#x200d; മാവോ സമരം ആയി ചിത്രീകരിച്ചു അടിച്ചമര്&#x200d;ത്തുകയാണ് ഇടതു സര്&#x200d;ക്കാര്&#x200d; ചെയ്യുന്നതെന്ന്്് അജിത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-leader-says-left-front-follow-vote-bank-system.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ല : മന്ത്രി എം.എം മണി</title>
		<link>https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html</link>
					<comments>https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Nov 2017 05:26:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[CPI-CPM]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[thomas chandi minister]]></category>
		<category><![CDATA[thomas chandi resign]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55043</guid>

					<description><![CDATA[മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്‍ ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന  പരാമര്‍ശവുമായാണ് മന്ത്രി മണി രംഗത്തെത്തിയത് തോമസ് ചാണ്ടി പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്‍ സി.പി.ഐ തയാറാകണം. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ മണ്ടൂരില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐയില്&#x200d; ഉടലെടുത്ത പോരിന് അയവില്ല. തിരക്കിട്ട പ്രശ്‌ന പരിഹാര ചര്&#x200d;ച്ചകള്&#x200d; നടക്കുന്നതിനിടെ സി.പി.ഐക്കെതിരെ പര്യസമായ രൂക്ഷവിമര്&#x200d;ശനവുമായി മന്ത്രി എംഎം മണി രംഗത്തെത്തി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ലെന്ന  പരാമര്&#x200d;ശവുമായാണ് മന്ത്രി മണി രംഗത്തെത്തിയത്<br />
തോമസ് ചാണ്ടി പ്രശ്‌നത്തില്&#x200d; ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണി മര്യാദ കാട്ടാന്&#x200d; സി.പി.ഐ തയാറാകണം. മൂന്നാര്&#x200d; വിഷയങ്ങളിലുള്&#x200d;പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറത്തെ മണ്ടൂരില്&#x200d; നടന്ന സി.പി.എമ്മിന്റെ ഏരിയാ സമ്മേളനത്തിലാണ് മന്ത്രി മണി സി.പി.ഐയെ കടുത്ത ഭാഷയില്&#x200d;വിമര്&#x200d;ശിച്ചത്.</p>
<p>മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാര്&#x200d; മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് ഇരുപാര്&#x200d;ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് പരസ്യമായ പോരിന് വഴിവെക്കുകയായിരുന്നു.</p>
<p>കഴിഞ്ഞ ദിവസം, തോളിലിരുന്നു ചെവി തിന്നുന്ന പരിപാടിയാണ് സി.പി.ഐ നടത്തുന്നത്. അടുത്തതവണ ഏത് മുന്നണിയില്&#x200d; സി.പി.ഐ ഉണ്ടാവുമെന്നറിയില്ല. അവര്&#x200d; എങ്ങോട്ടു പോയാലും ജനങ്ങള്&#x200d; ഇടതുമുന്നണിയുടെ കൂടെയാണ്. ആര്&#x200d;ക്കും ഒരു ചുക്കും സി.പി.എമ്മിനെതിരെ ചെയ്യാനാകില്ല. എല്ലാം തികഞ്ഞവരാണ് സി.പി.ഐക്കാരെന്ന് കരുത്തരുത്. തറ പ്രസംഗങ്ങള്&#x200d; നടത്തി സി.പി.എം ജന താല്&#x200d;പര്യങ്ങള്&#x200d;ക്ക് എതിരാണെന്ന് സ്ഥാപിക്കാന്&#x200d; ശ്രമിക്കുകയാണെന്നും ഇത്തരം പ്രവണതകള്&#x200d; നല്ലതല്ലെന്നും തുടങ്ങി രൂക്ഷ വിമര്&#x200d;ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്&#x200d; രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്&#x200d; മന്ത്രി മണിയുടെയും സി.പി.ഐക്കെതിരെയുള്ള പരാമര്&#x200d;ശം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-minister-m-m-mani-attacks-cpi-over-chandy-resignation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐയേയും വിഴുങ്ങി തോമസ്ചാണ്ടി; ജനയുഗത്തില്‍ ചാണ്ടിയെ അനുകൂലിച്ച് ലേഖനം; രാജി വെക്കണമെന്ന് എ.ഐ.വൈ.എഫ്</title>
		<link>https://www.chandrikadaily.com/cpi-cpm-thomas-chandy-land-mafiya-news-kerala.html</link>
					<comments>https://www.chandrikadaily.com/cpi-cpm-thomas-chandy-land-mafiya-news-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 11:18:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[cpi and cpm clash]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[kanam rajendran]]></category>
		<category><![CDATA[pinarai vijayan]]></category>
		<category><![CDATA[thomas chandi]]></category>
		<category><![CDATA[thomas chandi minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52924</guid>

					<description><![CDATA[അരുണ്‍ ചാമ്പക്കടവ് കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്‍പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്‍ മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ മുഖപത്രത്തില്‍. ജനയുഗത്തില്‍ ചാണ്ടിയെ ന്യായീകരിച്ചാണ് പ്രസ്താവന. കായല്‍ കയ്യേറ്റം എന്ന ആരോപണങ്ങളും അതിലെ വസ്തുതതയും എന്ന പേരിലാണ് ലേഖന രൂപേണയുള്ള പരസ്യം ചെയ്തിരിക്കുന്നത്. ഓരോ കാര്യവും അക്കമിട്ടു പറഞ്ഞു ന്യായീകരിക്കുന്നുമുണ്ട്. പത്രത്തില്‍ പരസ്യമാണോ വര്‍ത്തയാണോ എന്ന് വ്യക്തമാക്കാതെയാണ് പ്രസ്താവന എന്നതും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അരുണ്&#x200d; ചാമ്പക്കടവ്</strong></p>
<p>കൊല്ലം: തോമസ് ചാണ്ടിക്കെതിരെ ഉടനെ നടപടി സ്വീകരിക്കേണ്ട എന്ന സി.പി.എം, സി.പി.ഐ ഒത്ത് തീര്&#x200d;പ്പിന് പിന്നാലെ തോമസ് ചാണ്ടിയുടെ വാട്ടര്&#x200d;വേള്&#x200d;ഡ് ടൂറിസം കമ്പനിയുടെ (ലേക്ക് പാലസ്)മാനേജിംഗ് ഡയറക്ടര്&#x200d; മാത്യൂ ജോസഫിന്റെ പരസ്യം സിപിഐ മുഖപത്രത്തില്&#x200d;. ജനയുഗത്തില്&#x200d; ചാണ്ടിയെ ന്യായീകരിച്ചാണ് പ്രസ്താവന. കായല്&#x200d; കയ്യേറ്റം എന്ന ആരോപണങ്ങളും അതിലെ വസ്തുതതയും എന്ന പേരിലാണ് ലേഖന രൂപേണയുള്ള പരസ്യം ചെയ്തിരിക്കുന്നത്. ഓരോ കാര്യവും അക്കമിട്ടു പറഞ്ഞു ന്യായീകരിക്കുന്നുമുണ്ട്. പത്രത്തില്&#x200d; പരസ്യമാണോ വര്&#x200d;ത്തയാണോ എന്ന് വ്യക്തമാക്കാതെയാണ് പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വാട്ടര്&#x200d; വേള്&#x200d;ഡ് ടുറിസം കമ്പനിക്കു വേണ്ടി മാനേജിങ് ഡയറക്ടര്&#x200d; മാത്യു ജോസഫ് ആണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.</p>
<p>പാര്&#x200d;ട്ടി നയങ്ങള്&#x200d;ക്ക് എതിരായതോ അസത്യങ്ങളോ അന്ധവിശ്വാസങ്ങള്&#x200d; പ്രചരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്&#x200d; ഇതുവരെയായും പത്രം പ്രസിദ്ധീകരിച്ചിട്ടില്ല. തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടുമായി സി.പി.ഐയും, പൊതു സമൂഹത്തില്&#x200d; തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളില്&#x200d; സമരരംഗത്തേക്കു സി.പി.ഐയുടെ യുവജന സംഘടന എഐവൈഎഫ് എത്തിയതിനു തൊട്ടടുത്ത ദിവസമാണ് പാര്&#x200d;ട്ടി പത്രത്തില്&#x200d; ഇത്തരം ഒരു വാര്&#x200d;ത്ത വന്നത്. ചുരുക്കത്തില്&#x200d;, ചാണ്ടിക്കെതിരെ കുറച്ചെങ്കിലും പ്രതികരിച്ച സി.പി.ഐയെയും വിലക്കെടുത്തു എന്ന് തന്നെ വേണം വിലയിരുത്താന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-cpm-thomas-chandy-land-mafiya-news-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യരെ കൊല്ലാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട് : മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/cm-accusing-org-stands-for-killing-news.html</link>
					<comments>https://www.chandrikadaily.com/cm-accusing-org-stands-for-killing-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Oct 2017 09:59:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[pinarai vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50743</guid>

					<description><![CDATA[കണ്ണൂര്‍: ശാരീരിക പരിശീലനത്തിന്റെ പേരില്‍ ആയുധപരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേന്ദ്രങ്ങളും സംഘടനങ്ങളും മനുഷ്യരെ വേഗത്തില്‍ കൊല്ലാനാണ് പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമാളുകള്‍ ദേശസ്‌നേഹം വളര്‍ത്താമെന്ന പേരില്‍ മനുഷ്വതം തന്നെ ഊറ്റികളയുകയാണ്. ഇതിനായി പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ ഉപയോഗിപ്പെടുത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ തളാപ്പില്‍ സി.പി.എം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീറിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈന്യത്തില്‍ പ്രവേശനം [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: ശാരീരിക പരിശീലനത്തിന്റെ പേരില്&#x200d; ആയുധപരിശീലനം നല്&#x200d;കുന്ന കേന്ദ്രങ്ങള്&#x200d; സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. ഇത്തരം കേന്ദ്രങ്ങളും സംഘടനങ്ങളും മനുഷ്യരെ വേഗത്തില്&#x200d; കൊല്ലാനാണ് പഠിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഇത്തരമാളുകള്&#x200d; ദേശസ്‌നേഹം വളര്&#x200d;ത്താമെന്ന പേരില്&#x200d; മനുഷ്വതം തന്നെ ഊറ്റികളയുകയാണ്. ഇതിനായി പവിത്രമായ ആരാധനാലയങ്ങളുടെ പരിസരങ്ങള്&#x200d; ഉപയോഗിപ്പെടുത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങള്&#x200d;ക്കെതിരെ പരാതി ലഭിച്ചാല്&#x200d; സര്&#x200d;ക്കാര്&#x200d; ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കണ്ണൂര്&#x200d; തളാപ്പില്&#x200d; സി.പി.എം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീറിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സൈന്യത്തില്&#x200d; പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനമാണ് ഇവിടെ നല്&#x200d;കുന്നതെന്നും എന്നാല്&#x200d;, ശാരീരിക പരിശീലനമെന്ന പേരില്&#x200d; ആയുധ പരിശീലനം നല്&#x200d;കുന്ന കേന്ദ്രങ്ങള്&#x200d; കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cm-accusing-org-stands-for-killing-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസ്; അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി; എതിര്‍പ്പുമായി സി.പി.ഐ</title>
		<link>https://www.chandrikadaily.com/thomas-chandy-kerala-news.html</link>
					<comments>https://www.chandrikadaily.com/thomas-chandy-kerala-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 03:25:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[thomas chandi minister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50134</guid>

					<description><![CDATA[തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സി.പി.ഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെ മാറ്റിയതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാല്‍ ഇതില്‍ സി.പി.ഐ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടയിലാണ് എ.എ.ജിയെ മാറ്റിയിരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്&#x200d; ഹൈക്കോടതിയില്&#x200d; സര്&#x200d;ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്&#x200d; അഡ്വക്കേറ്റ് ജനറല്&#x200d; രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സി.പി.ഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെ മാറ്റിയതില്&#x200d; സി.പി.ഐക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.</p>
<p>കായല്&#x200d; കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്&#x200d; റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കളക്ടറുടെ റിപ്പോര്&#x200d;ട്ടിന്മേല്&#x200d; നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാല്&#x200d; ഇതില്&#x200d; സി.പി.ഐ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടയിലാണ് എ.എ.ജിയെ മാറ്റിയിരിക്കുന്നത്. ഇത് മുന്നണിയില്&#x200d; വീണ്ടും സി.പി.എം-സി.പി.ഐ പോരിന് വഴിയൊരുക്കും.</p>
<p>കായല്&#x200d; കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള കേസില്&#x200d; ഹൈക്കോടതി റവന്യൂ വകുപ്പിന്റെ നിലപാട് ആരാഞ്ഞിരുന്നു. കയ്യേറ്റം സ്ഥിരീകരിക്കുന്ന കളക്ടറുടെ റിപ്പോര്&#x200d;ട്ട് വകുപ്പ് ഹൈക്കോടതിയില്&#x200d; നല്&#x200d;കി. കേസ് പരിഗണിക്കുമ്പോള്&#x200d; സര്&#x200d;ക്കാര്&#x200d;ഭാഗം നിര്&#x200d;ണായകമാണെന്നിരിക്കേ എ.എ.ജിയെ ഒഴിവാക്കിയതിനുപിന്നില്&#x200d; ദുരൂഹതയുണ്ടെന്നാണ് വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-chandy-kerala-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ</title>
		<link>https://www.chandrikadaily.com/cpi-against-cpm-minister.html</link>
					<comments>https://www.chandrikadaily.com/cpi-against-cpm-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jan 2017 19:30:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18534</guid>

					<description><![CDATA[തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്്. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കുറ്റകരമാണ്. കുടുംബാധിപത്യത്തിലൂടെ ലോ അക്കാദമി രൂപീകരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും മാര്‍ഗനിര്‍ദേശങ്ങളെയും മാനദണ്ഡങ്ങളെയും അട്ടിമറിച്ചവര്‍ കടുത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്&#x200d; വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്&#x200d;ശിച്ച് സി.പി.ഐ. വിദ്യാര്&#x200d;ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്‌മെന്റിനും പ്രിന്&#x200d;സിപ്പലിനുമെതിരെ കര്&#x200d;ശന നടപടി കൈക്കൊള്ളാന്&#x200d; സര്&#x200d;ക്കാര്&#x200d; തയാറാകണമെന്നും സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്്. ദളിത് വിദ്യാര്&#x200d;ത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിച്ച സംഭവത്തില്&#x200d; പരാതി നല്&#x200d;കിയിട്ടും കേസ് റജിസ്റ്റര്&#x200d; ചെയ്യുന്നതില്&#x200d; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കുറ്റകരമാണ്. കുടുംബാധിപത്യത്തിലൂടെ ലോ അക്കാദമി രൂപീകരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും മാര്&#x200d;ഗനിര്&#x200d;ദേശങ്ങളെയും മാനദണ്ഡങ്ങളെയും അട്ടിമറിച്ചവര്&#x200d; കടുത്ത വിദ്യാര്&#x200d;ത്ഥി ചൂഷണത്തിനും പീഡനത്തിനുമാണ് നേതൃത്വം നല്&#x200d;കിവരുന്നതെന്നും ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവനയില്&#x200d; കുറ്റപ്പെടുത്തി.</p>
<p>നൂറുകണക്കിന് വിദ്യാര്&#x200d;ത്ഥിനികള്&#x200d; ഉള്&#x200d;പ്പെടെ രാപ്പകല്&#x200d; ഭേദമില്ലാതെ കലാലയ കവാടത്തിന് പുറത്ത് പന്തല്&#x200d;കെട്ടി സമരരംഗത്താണ്. അറ്റന്&#x200d;ഡന്&#x200d;സിന്റെ കാര്യത്തിലും ഇന്റേണല്&#x200d; മാര്&#x200d;ക്ക് വിഷയത്തിലും തികഞ്ഞ ഏകാധിപത്യം പുലര്&#x200d;ത്തുന്ന പ്രിന്&#x200d;സിപ്പലിനെതിരായാണ് വിദ്യാര്&#x200d;ത്ഥി പ്രക്ഷോഭം. പരീക്ഷയില്&#x200d; ആര് ജയിക്കണം, ആര് തോല്&#x200d;ക്കണം എന്ന് നിശ്ചയിക്കുന്നത് അങ്ങേയറ്റത്തെ ധാര്&#x200d;ഷ്ട്യത്തോടെ പെരുമാറുന്ന പ്രിന്&#x200d;സിപ്പലാണ്. ജന്മി-മാടമ്പി മനോഭാവത്തോടെ വിദ്യാര്&#x200d;ത്ഥികളെ ജാതിപ്പേരില്&#x200d;പ്പോലും അവഹേളിക്കുന്ന സമീപനം വര്&#x200d;ത്തമാനകാല ഉന്നത വിദ്യാഭ്യാസത്തിന് തീര്&#x200d;ത്തും അപമാനകരമാണ്. പരീക്ഷാ മാനദണ്ഡങ്ങളും അഫിലിയേഷന്&#x200d; തത്വങ്ങളും സര്&#x200d;വകലാശാല നിയമങ്ങളും കാറ്റില്&#x200d;പറത്തി വിദ്യാര്&#x200d;ത്ഥി ചൂഷണവും രക്ഷകര്&#x200d;തൃ അവഹേളനവും നടത്തുന്ന മുതലാളിത്ത മനോഭാവക്കാര്&#x200d;ക്കെതിരെ നിയമപരമായ കര്&#x200d;ക്കശ നടപടിവേണം.<br />
പിന്നാക്കക്കാര്&#x200d;ക്കും വിദ്യാഭ്യാസ അശരണത അനുഭവിക്കുന്നവര്&#x200d;ക്കും നിയമവിദ്യാഭ്യാസം ലഭ്യമാക്കുവാന്&#x200d; ഉന്നത ബോധത്തോടെ ആരംഭിച്ച സ്ഥാപനത്തിന്റെ ദുരുപയോഗത്തെകുറിച്ച് അന്വേഷിക്കുകയും ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവനയില്&#x200d; ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും നടത്തുന്ന പ്രക്ഷോഭങ്ങള്&#x200d; വിദ്യാര്&#x200d;ത്ഥികളുടെ ന്യായമായ അവകാശങ്ങള്&#x200d;ക്കുവേണ്ടിയാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-against-cpm-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം; സര്‍ക്കാര്‍ ഡയറി അച്ചടി നിര്‍ത്തിവെച്ചതായി ചെന്നിത്തല</title>
		<link>https://www.chandrikadaily.com/cpim-cpm-fight-gov-dairy-printing-stopd.html</link>
					<comments>https://www.chandrikadaily.com/cpim-cpm-fight-gov-dairy-printing-stopd.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 03 Jan 2017 14:31:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=15419</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ഡയറി അച്ചടി നിര്‍ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്‍ ക്രമം തെറ്റി അച്ചടിച്ചു എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഡയറിയുടെ അച്ചടി തന്നെ നിര്‍ത്തിവച്ചതായി അറിയിച്ച രമേശ്, ഒരു ഡയറി പോലും നേരെ ചൊവ്വേ അച്ചടിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് സര്‍ക്കാറിനെ കളിയാക്കാനും മറന്നില്ല. ഘടക കക്ഷിക്കിടയില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവമാണ് ഇതിനെല്ലാം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഇറക്കുന്ന ഡയറി അച്ചടി നിര്&#x200d;ത്തിവെച്ച തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്&#x200d;ക്കാറിന്റെ അപാകതക്കെതിരെ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് രമേശ് തുറന്നടിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകള്&#x200d; ക്രമം തെറ്റി അച്ചടിച്ചു എന്നതിന്റെ പേരില്&#x200d; സര്&#x200d;ക്കാര്&#x200d; ഡയറിയുടെ അച്ചടി തന്നെ നിര്&#x200d;ത്തിവച്ചതായി അറിയിച്ച രമേശ്, ഒരു ഡയറി പോലും നേരെ ചൊവ്വേ അച്ചടിക്കാന്&#x200d; കഴിയാത്തവര്&#x200d; എങ്ങനെ സംസ്ഥാനം ഭരിക്കുമെന്ന് സര്&#x200d;ക്കാറിനെ കളിയാക്കാനും മറന്നില്ല.<br />
ഘടക കക്ഷിക്കിടയില്&#x200d; സിപിഎമ്മിന്റെ വല്യേട്ടന്&#x200d; മനോഭാവമാണ് ഇതിനെല്ലാം കാരണമെന്നും രമേശ് ആരോപിച്ചു. സാധാരണ മുഖ്യമന്ത്രിയുടെ പേര് കഴിഞ്ഞാല്&#x200d; മന്ത്രിമാരുടെ പേരുകള്&#x200d; അക്ഷരമാലാ ക്രമത്തില്&#x200d; അച്ചടിക്കുകയാണ് പതിവ്. എന്നാല്&#x200d; ഇത്തവണ അതുമാറ്റി. സിപിഎം മന്ത്രിമാരുടെ പേരുകള്&#x200d; ചേര്&#x200d;ത്ത ശേഷമാണ് സിപിഐ മന്ത്രിമാരുടെ പേരുകള്&#x200d; അച്ചടിച്ചത്. ഇതാണ് പ്രശ്്‌നങ്ങള്&#x200d;ക്കു കാരണമെന്നും സിപിഐയുടെ പരാതിയിലാണ് അച്ചടി തന്നെ നിര്&#x200d;ത്തിവച്ചതെന്നും ചെന്നിത്തല പറഞ്ഞു.</p>
<p>എന്നാല്&#x200d; 40,000 ഡയറികകള്&#x200d; അച്ചടിച്ച് കഴിഞ്ഞതായും നിരുത്തരവാദിത്വം നിറഞ്ഞ പ്രവര്&#x200d;ത്തനത്തിലൂടെ ജനങ്ങളുടെ നികുതിപ്പണമാണ് പാഴാകുന്നതും ചെന്നിത്തല കുറ്റപ്പെടുത്തി. പടലപ്പിണക്കത്തിന്റെ പേരില്&#x200d; പാഴാക്കുന്ന ഓരോ ചില്ലിക്കാശിനും ജനങ്ങള്&#x200d;ക്ക് മുന്നില്&#x200d; സര്&#x200d;ക്കാര്&#x200d; മറുപടി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്&#x200d;ത്തു.<br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Frameshchennithala%2Fposts%2F1344341602291009&amp;width=500" width="500" height="294" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-cpm-fight-gov-dairy-printing-stopd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എ.പി.എ ചുമത്താന്‍ കേന്ദ്രവും  കേരളവും മത്സരിക്കുന്നു: ഇ.ടി</title>
		<link>https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html</link>
					<comments>https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Dec 2016 17:36:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[central gov]]></category>
		<category><![CDATA[cpi kerala]]></category>
		<category><![CDATA[et]]></category>
		<category><![CDATA[et mohammad basheer]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=14088</guid>

					<description><![CDATA[ന്യൂഡല്‍ഹി: നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്‍ എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഇത്തരം നീക്കള്‍ സാധൂകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ സ്വദേശിയായ ഹനീഫ മൗലവിയെ യു.എ.പി.എ ചുമത്തി മൂന്നു മാസമായി മുംബൈയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പടന്നയില്‍ നിന്നും ഒളിച്ചോടിയ കുട്ടികളില്‍ ഒരാളുടെ പിതാവ് മൗലവിക്കെതിരെ പരാതി നല്‍കി എന്ന കാരണത്താലാണ് ജയിലില്‍ അടച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നിരപരാധികള്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തി സത്യവിരുദ്ധമായി കേസുകളില്&#x200d; കുടുക്കാനുള്ള ശ്രമങ്ങള്&#x200d; നാള്&#x200d;ക്കു നാള്&#x200d; വര്&#x200d;ദ്ധിച്ചു വരുന്നതായി ഇ. ടി മുഹമ്മദ് ബഷീര്&#x200d; എംപി. പലരെയും ഭീകരവാദികളായി ചിത്രീകരിക്കുകയാണ്. ഓരോ ദിവസവും പുറത്തു വരുന്ന വാര്&#x200d;ത്തകള്&#x200d; ഇത്തരം നീക്കള്&#x200d; സാധൂകരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.</p>
<p>കണ്ണൂര്&#x200d; സ്വദേശിയായ ഹനീഫ മൗലവിയെ യു.എ.പി.എ ചുമത്തി മൂന്നു മാസമായി മുംബൈയിലെ ജയിലില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുകയാണ്. പടന്നയില്&#x200d; നിന്നും ഒളിച്ചോടിയ കുട്ടികളില്&#x200d; ഒരാളുടെ പിതാവ് മൗലവിക്കെതിരെ പരാതി നല്&#x200d;കി എന്ന കാരണത്താലാണ് ജയിലില്&#x200d; അടച്ചത്. എന്നാല്&#x200d;, ഈ പരാതിയെ നിഷേധിച്ചു കുട്ടിയുടെ പിതാവ് തന്നെ രംഗത്തെത്തി. അത്തരത്തിലൊരു പരാതി നല്&#x200d;കിയിട്ടില്ല എന്നായിരുന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിക്കു മതവിദ്യാഭ്യാസം നല്&#x200d;കിയതു മൗലവിയാണെന്നു മാത്രമാണ് പറഞ്ഞത്. എന്നാല്&#x200d; എന്&#x200d;ഐഎ അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്&#x200d;ട്ടില്&#x200d; ഒപ്പ് ഇടീപ്പിക്കുകയായിരുന്നു. എന്&#x200d;ഐഎ തയാറാക്കിയ റിപ്പോര്&#x200d;ട്ട് വായിച്ചു നോക്കാന്&#x200d; പോലുമായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു എന്നും ഇ.ടി പറഞ്ഞു. ഇത്തരം നീക്കങ്ങള്&#x200d; ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്. എന്&#x200d;ഐഎയുടെ വിശ്വാസത്യത ചോദ്യം ചെയ്യുന്നതാണ് ഇത്തരം കാര്യങ്ങള്&#x200d;. ഇന്ത്യന്&#x200d; ഭരണഘടന ഉറപ്പു നല്&#x200d;കുന്ന വിശ്വാസ സ്വാതന്ത്രത്തെ നിഷേധിക്കാനും മതപ്രബോധകന്മാരെ ഭീകരപ്രവര്&#x200d;ത്തനത്തിന് പ്രരിപ്പിച്ചവരെന്നും തീവ്രവാദം പ്രോല്&#x200d;സാഹിപ്പിക്കുന്നവരെന്നും മുദ്രകുത്താനുള്ള നീക്കവും നടക്കുന്നു.മുംബൈയില്&#x200d; സാക്കിര്&#x200d; നായിക്കിന് നേരെയും കേരളത്തില്&#x200d; എം. എം അക്ബറിന് നേരെയും നടക്കുന്നത് ഇത്തരം നീക്കങ്ങളാണ്.</p>
<p>രാജ്യത്ത് സ്‌ഫോടനാത്മകമായ പ്രസംഗങ്ങള്&#x200d; നടത്തുന്നവര്&#x200d;ക്കെതിരെയും വര്&#x200d;ഗീയത പരത്തുന്നവര്&#x200d;ക്കെതിരെയും ഒരു നടപടിയും സ്വീകരിക്കുന്നില്ല. യുഎപിഎ ചുമത്തുന്നതില്&#x200d; കേരള സര്&#x200d;ക്കാരും അമിതാവേശം കാട്ടുന്നു. കേരളത്തില്&#x200d; പ്രവര്&#x200d;ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്&#x200d;ദേശങ്ങള്&#x200d; സ്വീകരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥന്മാര്&#x200d; ഇവിടെ പൊതുഅജണ്ഡ ഉണ്ടാക്കിയിട്ടുണ്ടൊ എന്ന് തോന്നും വിധമാണ് കാര്യങ്ങള്&#x200d; നീങ്ങുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uapa-et-muhammad-basheer-iuml.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
