<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CPI LEADER &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpi-leader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 Jan 2025 08:08:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CPI LEADER &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്വന്തം താല്&#x200d;പ്പര്യങ്ങള്&#x200d; സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് നേതാക്കള്&#x200d; പ്രവര്&#x200d;ത്തനം നടത്തുന്നത്‌; സിപിഐ നേതാവ് അസ്‌ലഫ് പാറേക്കാടന്&#x200d; പാര്&#x200d;ട്ടി വിട്ടു</title>
		<link>https://www.chandrikadaily.com/leaders-are-only-working-to-protect-their-own-interests-and-make-money-cpi-leader-aslaf-parekkadan-leaves-the-party.html</link>
					<comments>https://www.chandrikadaily.com/leaders-are-only-working-to-protect-their-own-interests-and-make-money-cpi-leader-aslaf-parekkadan-leaves-the-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Jan 2025 08:08:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[ernakulam]]></category>
		<category><![CDATA[left party]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327012</guid>

					<description><![CDATA[പണത്തിനും സ്ഥാനമാനങ്ങള്&#x200d; സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില്&#x200d; സ്വന്തം സ്ഥാനാര്&#x200d;ത്ഥിയെ പോലും പരാജയപ്പെടുത്താന്&#x200d; മടിയില്ലാത്തവരായി പാര്&#x200d;ട്ടി നേതൃത്വം മാറിക്കഴിഞ്ഞു.]]></description>
										<content:encoded><![CDATA[<p>സിപിഐ എറണാകുളം ജില്ലാ കൗണ്&#x200d;സില്&#x200d; അംഗം അസ്‌ലഫ് പാറേക്കാടന്&#x200d; പാര്&#x200d;ട്ടി വിട്ടു. പാര്&#x200d;ട്ടിയില്&#x200d; മൂല്യച്യുതിയെന്ന് ആരോപിച്ചാണ് അസ്‌ലഫ് പാറേക്കാടന്&#x200d; രാജിവെച്ചത്. കഴിവുകെട്ട പാര്&#x200d;ട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളോടുള്ള വിയോജിപ്പും പ്രതിഷേധവും അറിയിച്ചു കൊണ്ട് പാര്&#x200d;ട്ടിയുമായുള്ള 16 വര്&#x200d;ഷത്തെ എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. രാജിക്കത്തില്&#x200d; അസ്‌ലഫ് പാറേക്കാടന്&#x200d; വ്യക്തമാക്കി.</p>
<p>അസ്‌ലഫ് പാറേക്കാടന്&#x200d; നേരത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളില്&#x200d; പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. പാര്&#x200d;ട്ടിയില്&#x200d; ഇപ്പോള്&#x200d; വഹിക്കുന്ന മണ്ഡലം സെക്രട്ടറി, ജില്ലാ കൗണ്&#x200d;സില്&#x200d; അംഗം എന്നി സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് അസ്‌ലഫ് പാറേക്കാടന്&#x200d; കത്തില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചുവര്&#x200d;ഷം എടത്തല ജില്ലാ പഞ്ചായത്ത് ഡിവിഷന്&#x200d; മെമ്പര്&#x200d; ആയിരുന്നു അസ്‌ലഫ് പാറേക്കാടന്&#x200d;. സമകാലീന രാഷ്ട്രീയത്തില്&#x200d; സിപിഐയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>പണത്തിനും സ്ഥാനമാനങ്ങള്&#x200d; സംരക്ഷിക്കുന്നതിനും വേണ്ടി, തെരഞ്ഞെടുപ്പുകളില്&#x200d; സ്വന്തം സ്ഥാനാര്&#x200d;ത്ഥിയെ പോലും പരാജയപ്പെടുത്താന്&#x200d; മടിയില്ലാത്തവരായി പാര്&#x200d;ട്ടി നേതൃത്വം മാറിക്കഴിഞ്ഞു. അതിന് ഏറ്റവും വലിയ തെളിവാണ് പാര്&#x200d;ട്ടിക്ക് ഏറ്റവും കൂടുതല്&#x200d; വേരോട്ടമുള്ള തൃശൂരില്&#x200d; വി എസ് സുനില്&#x200d;കുമാറിന് ഏറ്റ കനത്ത പരാജയം. പാര്&#x200d;ട്ടിയെ സമാധി ഇരുത്തി, സ്വന്തം താല്&#x200d;പ്പര്യങ്ങള്&#x200d; സംരക്ഷിക്കാനും പണം സമ്പാദിക്കാനും മാത്രമാണ് പാര്&#x200d;ട്ടിയിലെ ഒരു വിഭാഗം നേതാക്കള്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനം നടത്തുന്നതെന്നും അസ്‌ലഫ് പാറേക്കാടന്&#x200d; കത്തില്&#x200d; ആരോപിച്ചു.</p>
<p>ഞാനും അപ്പനും അപ്പന്റെ പെങ്ങള്&#x200d; സുഭദ്രയുമാണ് ട്രസ്റ്റ് എന്നു പറഞ്ഞപോലെയായി പാര്&#x200d;ട്ടി കമ്മിറ്റികള്&#x200d;. അളിയന്&#x200d;, കൊച്ചളിയന്&#x200d;, അച്ഛന്&#x200d;, മകള്&#x200d;, മരുമകള്&#x200d;, കൊച്ചാപ്പ, വല്യപ്പ ഇങ്ങനെ പോകുന്നു പാര്&#x200d;ട്ടി കമ്മിറ്റികളിലെ പ്രാതിനിധ്യം. ഇവരൊക്കെ തന്നെയാണ് പാര്&#x200d;ട്ടിയിലെ പരാതിക്കാരും വിചാരണ നടത്തുന്നവരും ശിക്ഷ വിധിക്കുന്നവരും. പാര്&#x200d;ട്ടി ദേശീയ സെക്രട്ടറിക്കുവരെ കേരളത്തില്&#x200d; വരാന്&#x200d; സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ശുപാര്&#x200d;ശ കത്ത് വേണ്ട ഈ പാര്&#x200d;ട്ടിയില്&#x200d; നിന്നും ഇനി നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നവരെ വേണം ചാട്ടവാറിന് അടിക്കാനെന്നും അസ്‌ലഫ് പാറേക്കാടന്&#x200d; കത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leaders-are-only-working-to-protect-their-own-interests-and-make-money-cpi-leader-aslaf-parekkadan-leaves-the-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.ശശിയെ ചേര്&#x200d;ത്തുപിടിച്ച മുഖ്യമന്ത്രി; സിപിഐയുടെ ആവശ്യങ്ങള്&#x200d; പൂര്&#x200d;ണമായും അവഗണിച്ചു</title>
		<link>https://www.chandrikadaily.com/chief-minister-who-joined-p-sasi-cpis-demands-were-completely-ignored.html</link>
					<comments>https://www.chandrikadaily.com/chief-minister-who-joined-p-sasi-cpis-demands-were-completely-ignored.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 08:19:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310305</guid>

					<description><![CDATA[നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്&#x200d; അജിത് കുമാറിനല്ല ആര്&#x200d;ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്&#x200d;ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറി പി ശശിയേയും എഡിജിപി എം.ആര്&#x200d; അജിത് കുമാറിനെയും ചേര്&#x200d;ത്ത് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല. ആരോപണങ്ങളുടെ പേരില്&#x200d; ആരെയും മാറ്റാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമപ്രകാരമല്ലാത്ത ഒരു കാര്യങ്ങളും ശശി ചെയ്യില്ല തന്നെ വഴിവിട്ട് സഹായിക്കാന്&#x200d; അജിത് കുമാറിനല്ല ആര്&#x200d;ക്കും കഴിയില്ല. ശശിയുടേത് മാതൃകാപരമായ പ്രവര്&#x200d;ത്തനമാണെന്നും മുഖ്യമന്ത്രി അനുകൂലിച്ചു.</p>
<p>അതെ സമയം പി ശശിക്കും എഡിജിപിക്കും എതിരെ ആരോപണമുന്നയിച്ച പിവി അന്&#x200d;വറിനെ രൂക്ഷമായ ഭാഷയില്&#x200d; മുഖ്യമന്ത്രി വിമര്&#x200d;ശിച്ചു. പൊതുപ്രവര്&#x200d;ത്തകര്&#x200d; ചെയ്യാന്&#x200d; പാടില്ലാത്തതാണ് എംഎല്&#x200d;എ ചെയ്തത്. പരാതി പറയേണ്ടിയിരുന്നത് മാധ്യമങ്ങളോട് ആയിരുന്നില്ല. പാര്&#x200d;ട്ടിയെയാണ് അദ്ദേഹം കാര്യങ്ങള്&#x200d; ബോധിപ്പിക്കേണ്ടത്. അന്&#x200d;വര്&#x200d; ഇടത് പാരമ്പര്യമുള്ള ആള്&#x200d; അല്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയും അന്&#x200d;വര്&#x200d; മാധ്യമങ്ങളെ കാണുകയും, പി ശശിക്കെതിരെയും എം.ആര്&#x200d; അജിത് കുമാറിനെതിരെയും രൂക്ഷവിമര്&#x200d;ശനങ്ങള്&#x200d; ഉന്നയിച്ചിരുന്നു. എന്നാല്&#x200d; മുഖ്യമന്ത്രി ഭരണകക്ഷി എംഎല്&#x200d;എയുടെ ആരോപണങ്ങളെ പൂര്&#x200d;ണമായും തള്ളുകയാണുണ്ടായത്.</p>
<p>എഡിജിപിക്ക് എതിരെ അന്വേഷണ റിപ്പോര്&#x200d;ട്ട് വന്നതിനു ശേഷം അതിനനുസരിച്ച് ആയിരിക്കും തീരുമാനം. നടപടി വേണമോ വേണ്ടയോ എന്ന് ആരോപണ വിധേയന്&#x200d; ആര് എന്നതിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കുന്നത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങളുടേയും തെളിവുകളുടെയും അടിസ്ഥാനമാക്കിയായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ഇടത് മുന്നണിയുടെ പ്രധാന ഘടകക്ഷിയായ സിപിഐയും, ഭരണകക്ഷി എംഎല്&#x200d;എ പി.വി അന്&#x200d;വറും അതിശക്തമായി ആവശ്യപ്പെട്ടത് എഡിജിപി അജിത്കുമാറിനെ മാറ്റി നിര്&#x200d;ത്തണമെന്നായിരുന്നു. എന്നാല്&#x200d; ആ ആവശ്യങ്ങള്&#x200d;ക്ക് ഒരു പരിഗണനയും കൊടുത്തില്ല എന്നതാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്&#x200d;ത്താസമ്മേളനത്തിലൂടെ വ്യക്തമായത്.</p>
<p>സി.പി.ഐ നിരന്തരം ആവശ്യം പെട്ടിരുന്നു എഡിജിപി അജിത് കുമാറിനെ മാറ്റാന്&#x200d;. ഇതിനെ തട്ടിയകറ്റിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ നിലപാട്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-minister-who-joined-p-sasi-cpis-demands-were-completely-ignored.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാഹിനയുടെ മരണത്തിന് പിന്നില്&#x200d; സുഹൃത്തായ സിപിഐ നേതാവ്; ഭര്&#x200d;ത്താവ് പൊലീസില്&#x200d; മൊഴി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/a-friendly-cpi-leader-behind-shahinas-death-the-husband-gave-a-statement-to-the-police.html</link>
					<comments>https://www.chandrikadaily.com/a-friendly-cpi-leader-behind-shahinas-death-the-husband-gave-a-statement-to-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Jul 2024 07:32:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AIYF]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Shahina]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303708</guid>

					<description><![CDATA[പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്&#x200d;ത്താവ് സാദിഖ്. ഇയാള്&#x200d;ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്&#x200d;കി. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്&#x200d;ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്&#x200d; തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു. ഷാഹിനയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്&#x200d;ത്താവ് സാദിഖ്. ഇയാള്&#x200d;ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്&#x200d;കി. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്&#x200d;ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്&#x200d; തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു.</p>
<p>ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിന മണ്ണാര്&#x200d;ക്കാടിനെ വടക്കുമണ്ണത്തെ വാടക വീട്ടില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-friendly-cpi-leader-behind-shahinas-death-the-husband-gave-a-statement-to-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാർ കോഴ വാർത്ത അതീവ ഗൗരവകരം; അടിയന്തര അന്വേഷണം വേണമെന്ന് സിപിഐ നേതാവ് കെ.കെ. ശിവരാമന്&#x200d;</title>
		<link>https://www.chandrikadaily.com/bar-bribe-news-is-very-serious-cpi-leader-k-k-sivaraman.html</link>
					<comments>https://www.chandrikadaily.com/bar-bribe-news-is-very-serious-cpi-leader-k-k-sivaraman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 May 2024 08:46:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bar bribe]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[K.K. Sivaraman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298543</guid>

					<description><![CDATA[ഇടത് സര്&#x200d;ക്കാറിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സര്&#x200d;ക്കാറിന്റെ മദ്യനയത്തില്&#x200d; വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാല്&#x200d;പര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.]]></description>
										<content:encoded><![CDATA[<p>ബാര്&#x200d; കോഴ വാര്&#x200d;ത്ത ഗൗരവമുള്ളതെന്ന് സിപിഐ നേതാവും എല്&#x200d;ഡിഎഫ് ഇടുക്കി ജില്ലാ കണ്&#x200d;വീനറുമായ കെ.കെ. ശിവരാമന്&#x200d;. ബാറുടമയുടെ ശബ്ദസന്ദേശം സംബന്ധിച്ച് അടിയന്തര അന്വേഷണം വേണമെന്നും കെ.കെ. ശിവരാമന്&#x200d; ആവശ്യപ്പെട്ടു. പണമുണ്ടെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; നയത്തെ സ്വാധീനിക്കാന്&#x200d; കഴിയുമെന്ന് ഒരു ബാറുടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്.</p>
<p>ഇടത് സര്&#x200d;ക്കാറിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന കള്ളക്കഥയാണോ എന്ന് അറിയേണ്ടതുണ്ടെന്നും സര്&#x200d;ക്കാറിന്റെ മദ്യനയത്തില്&#x200d; വരുത്തുന്ന ഏതൊരു മാറ്റവും പൊതുതാല്&#x200d;പര്യം കണക്കിലെടുത്താവണമെന്നും കെ.കെ. ശിവരാമന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു.</p>
<p><strong>കെ.കെ. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്:</strong></p>
<p>ഇന്ന് രാവിലെ മുതല്&#x200d; കേരളത്തിലെ ദൃശ്യമാധ്യമങ്ങള്&#x200d; പുറത്തുവിടുന്ന ഒരു വാര്&#x200d;ത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ നയത്തില്&#x200d; ഇളവ് വരുത്തുന്നതിന് ബാറുടമകള്&#x200d; രണ്ടര ലക്ഷം രൂപ വീതം ഉടനടി നല്&#x200d;കണമെന്നാണ് ബാര്&#x200d; ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തില്&#x200d; പറയുന്നത്, നമുക്കായി ഇളവുകള്&#x200d; നല്&#x200d;കുമ്പോള്&#x200d; കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതില്&#x200d; പറയുന്നത്. എന്നുപറഞ്ഞാല്&#x200d; സര്&#x200d;ക്കാരിന്റെ മദ്യ നയത്തില്&#x200d; നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കില്&#x200d; കൊടുക്കേണ്ടത് കൊടുക്കണം! ആര്&#x200d;ക്ക് ?</p>
<p>കേരളത്തില്&#x200d; ആയിരത്തോളം ബാറുകള്&#x200d; ഉണ്ടെന്നാണ് അറിവ്, ഈ ബാറുകള്&#x200d; എല്ലാം രണ്ടര ലക്ഷം രൂപ വീതം നല്&#x200d;കിയാല്&#x200d; 250 കോടിയാകും. ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത് ? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; നയത്തെ സ്വാധീനിക്കാന്&#x200d; കഴിയുമെന്ന് ഒരു ബാര്&#x200d; ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്, ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്&#x200d;ക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം,</p>
<p>സര്&#x200d;ക്കാരിന്റെ മദ്യ നയത്തില്&#x200d; വരുത്തുന്ന ഏതൊരു മാറ്റവും പൊതു താല്&#x200d;പര്യം കണക്കിലെടുത്താണ് . അങ്ങനെ തന്നെയാവണം താനും. അതല്ലാതെ ബാര്&#x200d; ഉടമകളുടെ നിക്ഷിപ്ത താല്പര്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; ആണെന്ന് വരുത്തി തീര്&#x200d;ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. അതുകൊണ്ട് അനിമോന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താന്&#x200d; ഗവണ്&#x200d;മെന്റ് തയ്യാറാവണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bar-bribe-news-is-very-serious-cpi-leader-k-k-sivaraman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേതൃത്വവുമായി ഇടഞ്ഞു; സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക്</title>
		<link>https://www.chandrikadaily.com/interrupted-with-leadership-cpi-pathanamthitta-constituency-secretary-abdul-shukur-to-congress.html</link>
					<comments>https://www.chandrikadaily.com/interrupted-with-leadership-cpi-pathanamthitta-constituency-secretary-abdul-shukur-to-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Mar 2024 06:45:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[join]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293611</guid>

					<description><![CDATA[എല്&#x200d;ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്ദുള്&#x200d; ഷുക്കൂര്&#x200d;.]]></description>
										<content:encoded><![CDATA[<p>സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുള്&#x200d; ഷുക്കൂര്&#x200d; കോണ്&#x200d;ഗ്രസിലേക്ക്. എല്&#x200d;ഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്ദുള്&#x200d; ഷുക്കൂര്&#x200d;. സിപിഐ നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്&#x200d;ന്നാണ് സിപിഐ ജില്ലാ കൗണ്&#x200d;സില്&#x200d; അംഗം കൂടിയായ അബ്ദുള്&#x200d; ഷുക്കൂര്&#x200d; രാജി വെച്ചത്.</p>
<p>പാര്&#x200d;ട്ടി വിട്ട അബ്ദുള്&#x200d; ഷുക്കൂര്&#x200d; ഇന്ന് കോണ്&#x200d;ഗ്രസ് അംഗത്വം സ്വീകരിക്കും. ജില്ലാ നേതൃത്വം വിഷയത്തില്&#x200d; പ്രതികരിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറവമ്പില്&#x200d; അദ്ദേഹത്തെ പാര്&#x200d;ട്ടിയിലേക്ക് സ്വീകരിക്കും.</p>
<p>ഇതിനായുള്ള ഒരുക്കങ്ങള്&#x200d; നടക്കുകയാണ്. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും 14 വര്&#x200d;ഷത്തോളം സിപിഐ പത്തനംതിട്ട ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അബ്ദുള്&#x200d; ഷുക്കൂര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/interrupted-with-leadership-cpi-pathanamthitta-constituency-secretary-abdul-shukur-to-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗനെ മൂന്നാം തവണയും ഇ ഡി ചോദ്യം ചെയ്തു</title>
		<link>https://www.chandrikadaily.com/kandala-bank-fraud-bhasurangan-questioned-by-ed-for-the-third-time.html</link>
					<comments>https://www.chandrikadaily.com/kandala-bank-fraud-bhasurangan-questioned-by-ed-for-the-third-time.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Nov 2023 01:29:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bhasurangan]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[Kandala Bank Fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283169</guid>

					<description><![CDATA[10 മണിക്കൂര്&#x200d; ആണ് കൊച്ചി ഇ ഡി ഓഫീസില്&#x200d; ഭാസുരാംഗനെയും മകന്&#x200d; അഖില്&#x200d; ജിത്തിനെയും ചോദ്യം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്&#x200d; ബാങ്ക് മുന്&#x200d; പ്രസിഡന്റ് എന്&#x200d; ഭാസുരാംഗനെ മൂന്നാം തവണയും എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 10 മണിക്കൂര്&#x200d; ആണ് കൊച്ചി ഇ ഡി ഓഫീസില്&#x200d; ഭാസുരാംഗനെയും മകന്&#x200d; അഖില്&#x200d; ജിത്തിനെയും ചോദ്യം ചെയ്തത്. വീണ്ടും ഇ ഡിക്ക് മുമ്പില്&#x200d; കൂടുതല്&#x200d; ചോദ്യം ചെയ്യലുകള്&#x200d;ക്ക് ഹാജരാകാന്&#x200d; ഭാസുരാംഗന് ഇ ഡി നോട്ടീസ് നല്&#x200d;കിയേക്കും.</p>
<p>ഭാസുരാംഗന്റെ മകള്&#x200d; അഭിമയിയെ അഞ്ച് മണിക്കൂര്&#x200d; കൂടുതല്&#x200d; ഇ ഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കില്&#x200d; കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്&#x200d;. ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിശദമായ ചോദ്യം ചെയ്യലാണ് നടത്തിയത്. ഇ ഡി നടപടികളുമായി സഹകരിക്കുമെന്ന് ഭാസുരാംഗന്&#x200d; ആവര്&#x200d;ത്തിച്ചു.</p>
<p>ഭാസുരാംഗനെ കഴിഞ്ഞ ദിവസം എട്ടര മണിക്കൂര്&#x200d; വരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇഡി നടപടിക്ക് പിന്നാലെ ഭാസുരാംഗനെ സിപിഐ പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കണ്ടല ബാങ്കില്&#x200d; ക്രൈംബ്രാഞ്ച് പരിശോധന നടത്തി.</p>
<p>ബാങ്കിന്റെ പ്രധാന ശാഖയിലാണ് പരിശോധന നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്&#x200d; ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ നിക്ഷേപകരില്&#x200d; നിന്ന് സംഘം വിവരം ശേഖരിച്ചിരുന്നു.</p>
<p>ബാങ്കില്&#x200d; നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്&#x200d; ഇഡി പിടിച്ചെടുത്തിരുന്നു. സിപിയു, ഹാര്&#x200d;ഡ് ഡിസ്‌ക് അടക്കമുള്ളവയും ഇഡി കസ്റ്റഡിയില്&#x200d; എടുത്തിട്ടുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്&#x200d; മരവിപ്പിച്ചിരുന്നു. മകന്&#x200d; അഖില്&#x200d;ജിത്തിന്റെ ആഢംബര കാര്&#x200d; ഇഡി കസ്റ്റഡിയില്&#x200d; എടുക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kandala-bank-fraud-bhasurangan-questioned-by-ed-for-the-third-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ടല ബാങ്ക് തട്ടിപ്പ്: മുന്&#x200d; ഭാരവാഹികളില്&#x200d;നിന്ന് 57.24 കോടി ഈടാക്കും, സി.പി.ഐ നേതാവില്&#x200d; നിന്ന് 5.11 കോടി</title>
		<link>https://www.chandrikadaily.com/1kandala-bank-scam-rs-57-24-crore-to-be-recovered-from-ex-officers-rs-5-11-crore-from-cpi-leader.html</link>
					<comments>https://www.chandrikadaily.com/1kandala-bank-scam-rs-57-24-crore-to-be-recovered-from-ex-officers-rs-5-11-crore-from-cpi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Sep 2023 07:30:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[Kandala Bank scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276397</guid>

					<description><![CDATA[വര്&#x200d;ഷങ്ങളായി തുടര്&#x200d;ന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്&#x200d; 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായിരിക്കുന്നതായാണ് 2021ല്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>മാറനല്ലൂരിലെ കണ്ടല സര്&#x200d;വീസ് സഹകരണ ബാങ്കിലുണ്ടായ സാമ്പത്തികക്രമക്കേടില്&#x200d; 57.24 കോടി രൂപ മുന്&#x200d; ഭാരവാഹികളില്&#x200d;നിന്നും സെക്രട്ടറിമാരില്&#x200d;നിന്നും തിരിച്ചുപിടിക്കണമെന്ന് അന്വേഷണ റിപ്പോര്&#x200d;ട്ട്. വര്&#x200d;ഷങ്ങളായി തുടര്&#x200d;ന്ന ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളും കാരണം ബാങ്കിന്റെ ആസ്തിയില്&#x200d; 101 കോടി രൂപയുടെ മൂല്യശോഷണമുണ്ടായിരിക്കുന്നതായാണ് 2021ല്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; കണ്ടെത്തിയത്.</p>
<p>ഇതിനു കാരണക്കാരായ മുന്&#x200d; ഭാരവാഹികളില്&#x200d;നിന്നു പലിശയുള്&#x200d;പ്പെടെ തുക തിരിച്ചുപിടിച്ച് സഹകരണനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും സഹകരണസംഘം ഇന്&#x200d;സ്‌പെക്ടര്&#x200d; കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാര്&#x200d; ഓഫീസില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. സി.പി.ഐ നേതാവും ഏറെക്കാലം ബാങ്കിന്റെ പ്രസിഡന്റുമായ എന്&#x200d;.ഭാസുരാംഗനില്&#x200d;നിന്നുമാത്രം 5.11 കോടി രൂപയാണ് തിരിച്ചുപിടിച്ചെടുക്കേണ്ടത്.</p>
<p>അനധികൃതമായി ജീവനക്കാരെ നിയമിച്ച് സ്ഥാനക്കയറ്റവും ശമ്പളവും നല്&#x200d;കി. നിര്&#x200d;മാണപ്രവര്&#x200d;ത്തികള്&#x200d; നടത്തി വന്&#x200d;തുക ചെലവഴിച്ചു. മാറനല്ലൂര്&#x200d; ക്ഷീരവ്യവസായ സംഘത്തിന് അനധികൃതമായി വായ്പ, ഓഹരി എന്നിവയ്ക്കായി പണം നല്&#x200d;കി. വാഹനം വാങ്ങിയതുള്&#x200d;പ്പൈട സംഘം ഫണ്ട് ചെലവഴിച്ചു.</p>
<p>അനധികൃതമായി വായ്പ, എം.ഡി.എസ്. എന്നീ ഇനത്തില്&#x200d; വന്&#x200d;തുക ചെലവഴിച്ചു എന്നിങ്ങനെയുള്ള ക്രമക്കേടുകളാണുണ്ടായത്. ഇതുകാരണമുണ്ടായ നഷ്ടം മുന്&#x200d; ഭാരവാഹികളില്&#x200d; നിന്നീടാക്കാനാണ് ശുപാര്&#x200d;ശ.ബാങ്കില്&#x200d; 2005 മുതല്&#x200d; 2021 ഡിസംബര്&#x200d;വരെ നിക്ഷേപത്തില്&#x200d;നിന്നു വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളില്&#x200d; വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്.</p>
<p>നിക്ഷേപത്തില്&#x200d;നിന്ന് എം.ഡി.എസിലേക്കു വകമാറ്റിയത് 10 കോടിയും. 200506 വര്&#x200d;ഷത്തില്&#x200d; മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്ക് ചെലവുകളിലുമായി 3.9 കോടി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ 101 കോടിരൂപയാണ് തിരികെക്കിട്ടാനാകാത്തവിധം നഷ്ടമായിരിക്കുന്നതെന്നാണ് നേരത്തേ നടത്തിയ അന്വേഷണത്തില്&#x200d; കണ്ടെത്തിയിരുന്നത്.</p>
<p>മുന്&#x200d; ഡയറക്ടര്&#x200d; ബോര്&#x200d;ഡ് അംഗങ്ങളിലും സെക്രട്ടറിമാരിലുംനിന്ന് ഇത്തരത്തില്&#x200d; എത്രരൂപവീതം തിരികെ പിടിക്കേണ്ടതുണ്ടെന്ന് വിശദമായ കണക്ക് റിപ്പോര്&#x200d;ട്ടില്&#x200d; നല്&#x200d;കിയിട്ടുണ്ട്. ഭാസുരാംഗനു പുറമേ ടി.പദ്മാവതി അമ്മ, സി.കൃഷ്ണന്&#x200d;കുട്ടി, എ.സലിം എന്നിവരില്&#x200d;നിന്ന് 5.11 കോടിവീതം തിരികെപ്പിടിക്കണം.</p>
<p>ആകെ 21 പേരില്&#x200d;നിന്നാണ് ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കേണ്ടത്. ഇതില്&#x200d; 4 പേര്&#x200d; മരിച്ചുപോയി. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഭരണസമിതി രാജിവെച്ചിരുന്നു. ഇപ്പോള്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്&#x200d;കീഴിലാണ് പ്രവര്&#x200d;ത്തിക്കുന്നത്. &#8216;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kandala-bank-scam-rs-57-24-crore-to-be-recovered-from-ex-officers-rs-5-11-crore-from-cpi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഐ നേതാവിനെതിരെ സ്ത്രീധന പീഡന പരാതി; പുറത്ത് ബെല്&#x200d;റ്റുകൊണ്ട് അടിച്ചു, അതിക്രൂരമായി മര്&#x200d;ദിച്ചതായി ഭാര്യ</title>
		<link>https://www.chandrikadaily.com/1cpi-leader-dowry-case.html</link>
					<comments>https://www.chandrikadaily.com/1cpi-leader-dowry-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 18 Feb 2023 01:48:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[dowrycase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238591</guid>

					<description><![CDATA[സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനത്തിന് ഇരയാക്കി എന്നാണ് കായംകുളം പൊലീസ് സ്റ്റേഷനില്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നത്]]></description>
										<content:encoded><![CDATA[<p>സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ. സിപിഐ കായംകുളം ചിറക്കടവം എല്&#x200d;.സി സെക്രട്ടറി ഷമീര്&#x200d; റോഷനെതിരെയാണ് പരാതി. ഭാര്യ ചിറക്കടവം സ്വദേശിനി ഇഹ്‌സാനയാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്.<br />
സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനത്തിന് ഇരയാക്കി എന്നാണ് കായംകുളം പൊലീസ് സ്റ്റേഷനില്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; പറയുന്നത്.</p>
<p>സ്ത്രീധനം ആവശ്യപ്പെട്ട് ഷമീറും ഭര്&#x200d;തൃമാതാവും സഹോദരിയും ചേര്&#x200d;ന്ന് ക്രൂരമായി മര്&#x200d;ദിച്ചു എന്നാണ് യുവതി പറയുന്നത്. ഇവരുടെ പുറത്ത് ബെല്&#x200d;റ്റുകൊണ്ട് അടിച്ച് പരിക്കേല്&#x200d;പ്പിച്ച പാടുകളുണ്ട്. പരിക്കേറ്റ ഇഹ്‌സാന കായംകുളം താലൂക്ക് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. യുവതിയുടെ പരാതിയില്&#x200d; കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കായംകുളം പൊലീസ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cpi-leader-dowry-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാരത് ജോഡോ യാത്രയില്&#x200d; പങ്കുചേരാന്&#x200d; സിപിഐ നേതാക്കളും: രാജയും ബിനോയ് വിശ്വവും പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/cpi-leaders-to-join-bharat-jodo-yatra.html</link>
					<comments>https://www.chandrikadaily.com/cpi-leaders-to-join-bharat-jodo-yatra.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Jan 2023 12:33:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bharath jodo yathara]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[Kashmir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233162</guid>

					<description><![CDATA[മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്&#x200d; പങ്കെടുക്കാന്&#x200d; സിപിഐ നേതാക്കളും. പാര്&#x200d;ട്ടിയെ പ്രതിനിധികരിച്ച് ജനറല്&#x200d; സെക്രട്ടറി ഡി രാജയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവുമാണ് സമാപനച്ചടങ്ങില്&#x200d; പങ്കെടുക്കുന്നത്. ഇരുവരും പങ്കെടുക്കുമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയെ സിപിഐ അറിയിച്ചു. മികച്ച ഇന്ത്യയെ രൂപപ്പെടുത്താന്&#x200d; ഒരുമിച്ച് നില്&#x200d;ക്കുകയെന്ന ആശയം തങ്ങളെ പ്രചോദിപ്പിക്കുന്നതായും ഖാര്&#x200d;ഗെയ്ക്ക് അയച്ച കത്തില്&#x200d; ഡി രാജ ചൂണ്ടിക്കാട്ടി.</p>
<p>ജോഡോ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് മൊത്തം 23 രാഷ്ട്രീയ പാര്&#x200d;ട്ടികളെയാണ് കോണ്&#x200d;ഗ്രസ് ക്ഷണിച്ചത്. എന്നാല്&#x200d; ഇതില്&#x200d; എത്രപേര്&#x200d; പങ്കെടുക്കുമെന്ന് അറിയില്ലെന്ന് നേതാക്കള്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്. സെപ്റ്റംബര്&#x200d; ഏഴിന് കന്യാകുമാരിയില്&#x200d; നിന്ന് ആരംഭിച്ച യാത്രയില്&#x200d; രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്&#x200d; അണിനിരന്നിരുന്നു. തമിഴ്‌നാട്, കേരളം, കര്&#x200d;ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്&#x200d;പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്&#x200d;, ഡല്&#x200d;ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്&#x200d; പിന്നിട്ടാണ് യാത്ര കശ്മീരില്&#x200d; എത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-leaders-to-join-bharat-jodo-yatra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പതിനാലുകാരിയെ സി.പി.ഐ. നേതാവ് പീഡിപ്പിച്ചു; പോക്‌സോ ചുമത്തി കേസെടുത്തു</title>
		<link>https://www.chandrikadaily.com/rape-petition-against-cpi-leader-in-trivandrum-news.html</link>
					<comments>https://www.chandrikadaily.com/rape-petition-against-cpi-leader-in-trivandrum-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 01 Oct 2018 10:02:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPI LEADER]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105287</guid>

					<description><![CDATA[തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച കേസില്&#x200d; തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ നേതാവ് ഒളിവില്&#x200d;. സി.പി.ഐയുടെ പോഷകസംഘടനയായ പ്രവാസി വെല്&#x200d;ഫയര്&#x200d; അസോസിയേഷന്റെ ജില്ലാനേതാവിനെയാണ് പൊലീസ് തിരയുന്നത്. ഇയാള്&#x200d;ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് ഇയാളിപ്പോള്&#x200d; ഒളിവിലാണ്. പെണ്&#x200d;കുട്ടിയുടെ മാതാവാണ് പീഡന പരാതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്&#x200d; നല്&#x200d;കിയത്. ആറ്റിങ്ങല്&#x200d; ഡിവൈ.എസ്.പി അനില്&#x200d;കുമാറാണ് കേസന്വേഷിക്കുന്നത്. ഏറെ നാളുകളായി പീഡനത്തിന് ഇരയാകുന്നതായി സ്‌കൂളിലെ അധ്യാപകരോട് കൗണ്&#x200d;സിലിംഗിനിടെയാണ് പെണ്&#x200d;കുട്ടി വെളിപ്പെടുത്തിയത്. പെണ്&#x200d;കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്&#x200d; മാതാവ് വീട്ടുജോലികള്&#x200d;ക്കായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പതിനാലുകാരിയായ പട്ടികജാതി പെണ്&#x200d;കുട്ടിയെ പീഡിപ്പിച്ച കേസില്&#x200d; തിരുവനന്തപുരം ജില്ലയിലെ രാഷ്ട്രീയ നേതാവ് ഒളിവില്&#x200d;. സി.പി.ഐയുടെ പോഷകസംഘടനയായ പ്രവാസി വെല്&#x200d;ഫയര്&#x200d; അസോസിയേഷന്റെ ജില്ലാനേതാവിനെയാണ് പൊലീസ് തിരയുന്നത്. ഇയാള്&#x200d;ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.</p>
<p>പരാതി നല്&#x200d;കിയതിനെ തുടര്&#x200d;ന്ന് ഇയാളിപ്പോള്&#x200d; ഒളിവിലാണ്. പെണ്&#x200d;കുട്ടിയുടെ മാതാവാണ് പീഡന പരാതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്&#x200d; നല്&#x200d;കിയത്. ആറ്റിങ്ങല്&#x200d; ഡിവൈ.എസ്.പി അനില്&#x200d;കുമാറാണ് കേസന്വേഷിക്കുന്നത്.</p>
<p>ഏറെ നാളുകളായി പീഡനത്തിന് ഇരയാകുന്നതായി സ്‌കൂളിലെ അധ്യാപകരോട് കൗണ്&#x200d;സിലിംഗിനിടെയാണ് പെണ്&#x200d;കുട്ടി വെളിപ്പെടുത്തിയത്. പെണ്&#x200d;കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന ഇയാള്&#x200d; മാതാവ് വീട്ടുജോലികള്&#x200d;ക്കായി പുറത്തുപോകുന്ന സമയത്ത് വീട്ടിലെത്തിയായിരുന്നു പീഡിപ്പിച്ചിരുന്നത്. ഇയാള്&#x200d; നിരന്തരം പെണ്&#x200d;കുട്ടിയുടെ വീട് സന്ദര്&#x200d;ശിച്ചിരുന്നെങ്കിലും അയല്&#x200d;വാസിയായതിനാല്&#x200d; സമീപവീട്ടുകാര്&#x200d;ക്ക് സംശയം തോന്നിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-petition-against-cpi-leader-in-trivandrum-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
