<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 05:36:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട് തുറയൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി സിപിഐ</title>
		<link>https://www.chandrikadaily.com/cpi-is-ppreparing-to-contest-aggainst-cpm-in-kozhikode-thurayur-panchayat.html</link>
					<comments>https://www.chandrikadaily.com/cpi-is-ppreparing-to-contest-aggainst-cpm-in-kozhikode-thurayur-panchayat.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Nov 2025 05:27:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thurayurpanchayat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365036</guid>

					<description><![CDATA[തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് തുറയൂര്&#x200d; പഞ്ചായത്തില്&#x200d; സിപിഎമ്മിനെതിരെ മത്സരിക്കാന്&#x200d; സിപിഐ. സീറ്റ് വിഭജനം പാളിയതോടെയാണ് പാര്&#x200d;ട്ടി ചിഹ്നത്തില്&#x200d; മത്സരിക്കാന്&#x200d; സിപിഐ ഒരുങ്ങുന്നത്. തുറയൂര്&#x200d; പഞ്ചായത്തിലെ 8 വാര്&#x200d;ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്&#x200d;ത്ഥികള്&#x200d; മത്സരിക്കുന്നത്.</p>
<p>സിപിഐക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്തില്&#x200d; അര്&#x200d;ഹമായ പരിഘണന നല്&#x200d;കാന്&#x200d; സിപിഎം തയ്യാറായില്ലെന്ന് കാണിച്ചാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്&#x200d; ഇറങ്ങിയത്. 14 വാര്&#x200d;ഡുകളില്&#x200d; സിപിഐക്ക് നല്&#x200d;കിയത് ഒരു സീറ്റ് മാത്രം. തീരെ ജയ സാധ്യതയില്ലാത്ത സീറ്റാണ് നല്&#x200d;കിയത്. ഇതോടെയാണ് മുന്നണിവിട്ട് ഒറ്റക്ക് മത്സരിക്കാന്&#x200d; തീരുമാനിച്ചതെന്ന് സിപിഐ നേതാക്കള്&#x200d; പറയുന്നു. &#8216;ഏകപക്ഷീയമായ നിലപാട് സ്വീകരിക്കേണ്ട നമ്മെ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് സിപിഎമ്മില്&#x200d; നിന്ന് വന്നത്. സിപിഐയുടെ വോട്ടര്&#x200d;മാരില്ലാത്ത 5ാം വാര്&#x200d;ഡില്&#x200d; മത്സരിക്കാന്&#x200d; നല്&#x200d;കിയെങ്കിലും സിപിഐ നിഷേധിച്ചു. പിന്നാലെ സിപിഐക്ക് വോട്ടര്&#x200d;മാരുള്ള 8 വാര്&#x200d;ഡിലാണ് മത്സരിക്കാന്&#x200d; തീരുമാനിച്ചതെന്ന് ബാലഗോപാല്&#x200d; മാസ്റ്റര്&#x200d; പറഞ്ഞു.&#8217;</p>
<p>പാര്&#x200d;ട്ടി സംസ്ഥാന എക്‌സിക്യൂട്ടിവിന്റെ അനുമതി ലഭിച്ചതിനാല്&#x200d; പാര്&#x200d;ട്ടി ചഹ്നത്തില്&#x200d; തന്നെയാണ് മത്സരം. സിപിഎമ്മും സിപിഐയും തമ്മിലുള്ള മത്സരം കാണാന്&#x200d; ആകാംക്ഷയുണ്ടെന്ന് സിപിഐ സ്ഥാനാര്&#x200d;ത്ഥി പറഞ്ഞു.</p>
<p>ഇടതു മുന്നണിയിലെ പ്രധാന കക്ഷികള്&#x200d; നേരിട്ട് ഏറ്റുമുട്ടുന്നതോടെ ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ് തുറയൂര്&#x200d; പഞ്ചായത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-is-ppreparing-to-contest-aggainst-cpm-in-kozhikode-thurayur-panchayat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്</title>
		<link>https://www.chandrikadaily.com/1split-in-ldf-in-malappuram-cpi-against-cpm.html</link>
					<comments>https://www.chandrikadaily.com/1split-in-ldf-in-malappuram-cpi-against-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 13:09:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364382</guid>

					<description><![CDATA[മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് എല്&#x200d;ഡിഎഫില്&#x200d; ഭിന്നത. പറപ്പൂര്&#x200d; പഞ്ചായത്തില്&#x200d; സിപിഎമ്മിനെതിരെ മത്സരിക്കാന്&#x200d; സിപിഐ രംഗത്ത്. മുന്നണി മര്യാദകള്&#x200d; പാലിക്കാതെ സിപിഎം സ്ഥാനാര്&#x200d;ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്&#x200d;ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്&#x200d;ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്&#x200d;ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.</p>
<p>കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്&#x200d; സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്&#x200d;ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; തങ്ങള്&#x200d;ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്&#x200d;ഡ് സിപിഐക്ക് നല്&#x200d;കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്&#x200d;ഥിയെ നിശ്ചയിക്കുകയായിരുന്നു.</p>
<p>ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്&#x200d;ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്&#x200d;, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്&#x200d;ഡിലും സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിച്ചതിനെ തുടര്&#x200d;ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്&#x200d;ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്&#x200d;ഥിയെ തീരുമാനിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1split-in-ldf-in-malappuram-cpi-against-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എം ശ്രീയില്‍ സി.പി.എം പിന്നോട്ട്; ധാരണാപത്രം മരവിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കും</title>
		<link>https://www.chandrikadaily.com/cpm-back-on-pm-shri.html</link>
					<comments>https://www.chandrikadaily.com/cpm-back-on-pm-shri.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 06:19:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360848</guid>

					<description><![CDATA[, പി.എം ശ്രീയില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം]]></description>
										<content:encoded><![CDATA[<p>പി.എം ശ്രീ പദ്ധതിയില്&#x200d; നിന്ന് പിന്നോട്ട് പോകാന്&#x200d; സി.പി.എം തീരുമാനം. പദ്ധതിയില്&#x200d; ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാറിന് കത്തയക്കാനും ഈ നിര്&#x200d;ദേശം സി.പി.ഐക്ക് മുമ്പില്&#x200d; വെക്കാനുമാണ് സി.പി.എമ്മിലെ ധാരണ. എന്നാല്&#x200d;, പി.എം ശ്രീയില്&#x200d; നിന്ന് പിന്&#x200d;മാറുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തിന് കത്ത് നല്&#x200d;കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യം.</p>
<p>രാവിലെ എ.കെ.ജി സെന്ററില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്&#x200d;, എല്&#x200d;.ഡി.എഫ് കണ്&#x200d;വീനര്&#x200d; ടി.പി. രാമകൃഷ്ണന്&#x200d; അടക്കമുള്ളവര്&#x200d; പങ്കെടുത്ത സി.പി.എം അവെയ്‌ലബിള്&#x200d; സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് വിഷയം ചര്&#x200d;ച്ച ചെയ്തത്. പദ്ധതിയുടെ മാനദണ്ഡങ്ങളില്&#x200d; ഇളവ് വേണം. കരിക്കുലം, സ്‌കൂളുകളുടെ ഘടനാമാറ്റം അടക്കമുള്ള വിവാദ വ്യവസ്ഥകള്&#x200d; അംഗീകരിക്കില്ലെന്നും മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടായിരിക്കും കേന്ദ്രത്തിന് കത്ത് നല്&#x200d;കുക. .</p>
<p>പി.എം ശ്രീയില്&#x200d; നിന്ന് പൂര്&#x200d;ണമായി സി.പി.എമ്മോ സംസ്ഥാന സര്&#x200d;ക്കാരോ പിന്നോട്ട് പോകില്ല. അതേസമയം, നിബന്ധനകളില്&#x200d; ഇളവ് തേടാനാണ് നീക്കം. പദ്ധതി പൂര്&#x200d;ണമായി റദ്ദാക്കണമെന്നാണ് സി.പി.ഐ തുടക്കം മുതല്&#x200d; മുന്നോട്ടുവെച്ച നിര്&#x200d;ദേശം. നിബന്ധനകളില്&#x200d; ഇളവ് തേടുക വഴി സി.പി.ഐയെ അനുനയിപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. അതേസമയം, സി.പി.ഐ സംസ്ഥാന കൗണ്&#x200d;സില്&#x200d; യോഗം പാര്&#x200d;ട്ടി ആസ്ഥാനമായ എം.എന്&#x200d; സ്മാരകത്തില്&#x200d; പുരോഗമിക്കുകയാണ്.</p>
<p>മുമ്പ് പി.എം ശ്രീ ധാരണാപത്രത്തില്&#x200d; ഒപ്പിട്ട പഞ്ചാബ് സര്&#x200d;ക്കാര്&#x200d; പിന്നീട് പിന്നോട്ട് പോയിരുന്നു. ഇതേതുടര്&#x200d;ന്ന് പഞ്ചാബിനുള്ള സര്&#x200d;വശിക്ഷാ അഭിയാന്&#x200d; ഫണ്ട് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തടഞ്ഞുവെക്കുകയുണ്ടായി. ഇതോടെ ധാരണാപത്രവുമായി പഞ്ചാബ് മുന്നോട്ടു പോവുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-back-on-pm-shri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധന: സിപിഐ വകുപ്പിനെതിരെ എസ്എഫ്‌ഐ സമരം</title>
		<link>https://www.chandrikadaily.com/agricultural-university-fee-hike-sfi-strikes-against-cpi-department.html</link>
					<comments>https://www.chandrikadaily.com/agricultural-university-fee-hike-sfi-strikes-against-cpi-department.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Oct 2025 10:24:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[pm sree]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360721</guid>

					<description><![CDATA[തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഫീസ് വര്‍ധന ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്, എഐവൈഎഫ് എന്നിവര്‍ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്‌ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട നിലപാട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്&#x200d;ഷിക സര്&#x200d;വകലാശാല ഫീസ് വര്&#x200d;ധന ഉയര്&#x200d;ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്&#x200d; സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്&#x200d;ഷിക സര്&#x200d;വകലാശാലയിലേക്ക് മാര്&#x200d;ച്ച് സംഘടിപ്പിക്കും.</p>
<p>ഫീസ് വര്&#x200d;ധന ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയില്&#x200d; വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്, എഐവൈഎഫ് എന്നിവര്&#x200d; സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്‌ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയില്&#x200d; ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agricultural-university-fee-hike-sfi-strikes-against-cpi-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധാരണപത്രത്തില്‍ നിന്ന് പിന്മാറാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സിപിഐ; എല്‍ഡിഎഫില്‍ രാഷ്ട്രീയ പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/cpi-says-no-settlement-without-withdrawing-from-mou-political-crisis-in-ldf.html</link>
					<comments>https://www.chandrikadaily.com/cpi-says-no-settlement-without-withdrawing-from-mou-political-crisis-in-ldf.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 01:46:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360625</guid>

					<description><![CDATA[കേന്ദ്രസര്‍ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്‍ സിപിഎമ്മിനും വ്യക്തതയില്ല]]></description>
										<content:encoded><![CDATA[<p>പിഎം ശ്രീ പദ്ധതിയില്&#x200d; സിപിഐയുടെ വാക്കുകള്&#x200d;ക്ക് വിലവെക്കാതെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒപ്പിട്ടതില്&#x200d; എല്&#x200d;ഡിഎഫില്&#x200d; കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ധാരണ പത്രത്തില്&#x200d; നിന്ന് പിന്മാറാതെ ഒത്തുതീര്&#x200d;പ്പിനില്ലെന്ന് സിപിഐ വ്യക്തമാക്കി. എന്നാല്&#x200d; കേന്ദ്രസര്&#x200d;ക്കാറുമായി ഒപ്പിട്ട ധാരണപത്രത്തില്&#x200d; നിന്ന് എങ്ങനെ പിന്മാറാമെന്ന കാര്യത്തില്&#x200d; സിപിഎമ്മിനും വ്യക്തതയില്ല. തെരഞ്ഞെടുപ്പടുത്തിരിക്കെ മുന്നണിയിലുണ്ടായ വിള്ളല്&#x200d; തിരിച്ചടിയായേക്കാം. </p>
<p>ഈ സാഹചര്യത്തില്&#x200d; മുഖ്യമന്ത്രി നേരിട്ടെത്തി സിപിഐയെ അനുനയിപ്പിക്കാന്&#x200d; ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് കടന്നിരുന്നു. അതേസമയം സംസ്ഥാന സര്&#x200d;ക്കാരിനെ സംബന്ധിച്ചിടത്തോളം ധാരണ പത്രത്തില്&#x200d; നിന്ന് പിന്മാറണമെങ്കില്&#x200d; കടമ്പകള്&#x200d; ഏറെയുണ്ട്. സംസ്ഥാന സര്&#x200d;ക്കാരിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലന്നുള്ള തീരുമാനം കേന്ദ്രസര്&#x200d;ക്കാരിനെ അറിയിക്കുകയാണ് ഒരു വഴി. കേന്ദ്രസര്&#x200d;ക്കാര്&#x200d; വഴങ്ങുനില്ലെങ്കില്&#x200d; കോടതിയെ സമീപിക്കേണ്ടിവരും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-says-no-settlement-without-withdrawing-from-mou-political-crisis-in-ldf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുടക്കുന്നവരുടെ കൂടെയല്ല, പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍&#8217;; സിപിഐയ്ക്ക് എതിരെ മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/the-government-is-not-with-those-who-are-obstructing-it-is-to-implement-the-project-cm-against-cpi.html</link>
					<comments>https://www.chandrikadaily.com/the-government-is-not-with-those-who-are-obstructing-it-is-to-implement-the-project-cm-against-cpi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Oct 2025 14:53:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cm pinarayi viajayan]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360582</guid>

					<description><![CDATA[ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസം​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വിഎസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: പിഎം ശ്രീ പദ്ധതിക്കെതിരെ നിൽക്കുന്ന സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നും മുഖ്യമന്ത്രി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുക്കുന്ന പുന്നപ്ര വയലാർ വാർഷിക ദിനാചരണ വേളയിൽ നടത്തിയ പ്രസം​ഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.</p>
<p>ധീരരായ ഒട്ടേറെ പേരുടെ വേർപാടുകൾ അനുഭവിച്ചു വന്നവരാണ് നമ്മളെന്നും അവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും പറഞ്ഞാണ് മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന വിഎസ് വേർപിരിഞ്ഞ അവസരമാണിതെന്നും അദ്ദേഹം അനുസ്മരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-is-not-with-those-who-are-obstructing-it-is-to-implement-the-project-cm-against-cpi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതു മുന്നണി എന്ന ഈജിയന്‍ തൊഴുത്ത്</title>
		<link>https://www.chandrikadaily.com/the-aegean-stables-of-the-left-front.html</link>
					<comments>https://www.chandrikadaily.com/the-aegean-stables-of-the-left-front.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 27 Oct 2025 02:36:47 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[chandrikaeditorial]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360392</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>പി.എം ശ്രീയില്&#x200d; ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് അസാധാരണ സംഭവ വികാസങ്ങള്&#x200d;ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇടതുമുന്നണി. സാമ്പത്തികമായ നേട്ടത്തിനപ്പുറം സൈദ്ധാന്തികമായ ബാന്ധവംകൂടി മറനീക്കിപ്പുറത്തുവന്ന ഈ ഒപ്പിടലുമായി ബന്ധപ്പെട്ട് സി.പി.എം ജനങ്ങളുടെ മുന്നില്&#x200d; ഒറ്റപ്പെടുകയാണെങ്കില്&#x200d; ഒരു പ്രതികരണത്തിനുപോലും അശക്തമായിപ്പോയ മുന്നണിയിലെ ഘടകകക്ഷികള്&#x200d; തീര്&#x200d;ത്തും പരിഹാസ്യരായി മാറിയിരിക്കുകയാണ്. ഇത്രയും പ്രക്ഷുബ്ധമായൊരു രാഷ്ട്രീയ സാഹചര്യത്തില്&#x200d; പോലും ഒന്നു വാതുറക്കാന്&#x200d;പോലും കഴിയാത്തരീതിയില്&#x200d; സി.പി.എമ്മിന്റെ റാന്&#x200d;മൂളികളായിപ്പോയ ഈ പാര്&#x200d;ട്ടികള്&#x200d;ക്ക് കേരള രാഷ്ട്രീയത്തില്&#x200d; ഇനിയെന്തു പ്രസക്തി എന്ന ചോദ്യമാണ് ഉയര്&#x200d;ന്നുവരുന്നത്. മുന്നണിയിലെ രണ്ടാം കക്ഷിയെക്കുറിച്ച് &#8216;എന്തു സി.പി.ഐ&#8217; എന്ന എം.വി ഗോവിന്ദന്റെ ചോദ്യം ആ മുന്നണിയിലെ നിലവിലെ സാഹചര്യ ങ്ങള്&#x200d;ക്ക് അടിവരയിടുകയാണ്. സി.പി.ഐയെ വിശ്വാസത്തിലെടുക്കുമെന്ന് പ്രസ്താവനയിറക്കിയ സി.പി.എം ജനറല്&#x200d; സെക്രട്ടറി എം.എ ബേബിയും തൊട്ടുപിറ്റേദിവസം തന്നെ മലക്കം മറയുമ്പോള്&#x200d; എന്താണ് സംഭവിക്കുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.</p>
<p>കേരളത്തിലെ ജനങ്ങളെ മാത്രമല്ല, മുന്നണിയിലെ ഘടകകക്ഷികളെപ്പോലും ഇരുട്ടില്&#x200d; നിര്&#x200d;ത്തിയാണ് പി.എം ശ്രീ പദ്ധതിയില്&#x200d; സി.പി.എം ഒപ്പിട്ടിരിക്കുന്നത് എന്നതൊരു യാഥാര്&#x200d;ത്ഥ്യമാണ്. മന്ത്രിസഭയിലോ, മുന്നണിയിലോ ചര്&#x200d;ച്ച ചെയ്യാതെ ഇത്തരമൊരു ഗൗരവതരമായി വിഷയത്തില്&#x200d; തീര്&#x200d;പ്പുകല്&#x200d;പ്പിക്കുമ്പോള്&#x200d; പൊട്ടിത്തെറികളുണ്ടാകുമെന്നത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം അജ്ഞാതമായ കാര്യമല്ല. എന്നിട്ടും അനുനയത്തിന്റെ മാര്&#x200d;ഗം സ്വീകരിക്കാതെ ഇങ്ങനെയൊരു രീതി സ്വീകരിച്ചു എന്ന ചോദ്യ ത്തിന്റെ ഒന്നാമത്തെ ഉത്തരം മുന്നണിയിലെ മറ്റുപാര്&#x200d;ട്ടികള്&#x200d;ക്ക് സി.പി.എം പുല്ലുവില കല്&#x200d;പ്പിക്കുന്നില്ല എന്നതാണ്. മുന്നണികണ്&#x200d;വീനറെ മാത്രമല്ല, പാര്&#x200d;ട്ടി സെക്രട്ടറിയെ പോലും ഇരുട്ടില്&#x200d; നിര്&#x200d;ത്തിയുള്ള ഈ തീരുമാനത്തില്&#x200d; ഘടക കക്ഷികളുടെ ആശങ്കകള്&#x200d;ക്ക് അടിസ്ഥാനമില്ലെങ്കിലും സി.പി.എമ്മിന്റെ പൊറാട്ടു നാടകങ്ങള്&#x200d; അരങ്ങുതകര്&#x200d;ക്കുകയാണ്. സി.പി.ഐയെ അനുയയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമമെന്ന് വരുത്തിത്തീര്&#x200d;ക്കാനുള്ള നീക്കങ്ങള്&#x200d;ക്കാണ് ഇപ്പോള്&#x200d; കേരളം സാക്ഷ്യംവഹിക്കുന്നത്. എം.എ ബോബി, ഡി. രാജയെയും വി.ശിവന്&#x200d;കുട്ടി ബിനോയ് വിശ്വത്തെയും കണ്ടത് ഈ നീക്കങ്ങളുടെ ഭാഗമാണ്.</p>
<p>പ്രശ്‌നങ്ങള്&#x200d; ഇരു പാര്&#x200d;ട്ടികളുടെയും സംസ്ഥാന നേതൃത്വം ചര്&#x200d;ച്ച ചെയ്ത്് പരിഹാരം കാണുമെന്നായിരുന്നു ഡി. രാജയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം ബേബിയുടെ മറുപടി. ഉന്നയിച്ച വി ഷയങ്ങളിലൊന്നും ബേബിക്ക് ഒരു മറുപടിയുമില്ലെന്ന് രാജ കൂടിക്കാഴ്ച്ചയെക്കുറിച്ച് ദേശീയ നിര്&#x200d;വാഹക സമിതിയില്&#x200d; റിപ്പര്&#x200d;ട്ട് ചെയ്യുകയുമുണ്ടായി. അശക്തിയും നിസഹായാവസ്ഥയുമാണ് ബേബി പ്രകടിപ്പിച്ചതെന്നായിരുന്നു ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിന്റെയും പ്രതി കരണം. സി.പി.ഐ ആസ്ഥാനത്തെത്തി ബിനോയിവിശ്വവുമായി ശിവന്&#x200d;കുട്ടി നടത്തിയ ചര്&#x200d;ച്ചയും സമാനം തന്നെയായിരുന്നു. കരാര്&#x200d; റദ്ദാക്കുകയെന്ന ആവശ്യത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുന്ന സി.പി.ഐയോട് ധാരണാപത്രത്തില്&#x200d; നിന്ന് പിറകോട്ട് പോകുന്നത് പാര്&#x200d;ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടാണ് ശിവന്&#x200d;കുട്ടി സ്വീകരിച്ചത്. ധാരണാപത്രവും വിദ്യാഭ്യാസ വകുപ്പിലെ ഫയലുകളും കൈയ്യില്&#x200d;വെച്ചെത്തിയ ശിവന്&#x200d;കുട്ടിയുടേത് കേവലം ട്രിപ്പീസുകളി മാത്രമായിരുന്നുവെന്നതാണ് വാസ്തവം. ഇന്ന് സി.പി.ഐയുടെ സംസ്ഥാന നിര്&#x200d;വാഹക സമിതി നടക്കുന്നതും ഈ നാടകങ്ങള്&#x200d;ക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. അതേസമയം പാര്&#x200d;ട്ടിയും സര്&#x200d;ക്കാറും എന്തു തീരുമാനമെടുത്താലും സി.പി.ഐയെന്നല്ല, മുന്നണിയിലെ ഒരു പാര്&#x200d;ട്ടിക്കും മറിച്ചൊരുഭിപ്രായം രേഖപ്പെടുത്താനാവില്ല എന്ന ധിക്കാരമാണ് സി.പി.എമ്മിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ യാഥാര്&#x200d;ത്ഥ്യം മറ്റാരെക്കാളും അറിയാവുന്നതാവട്ടെ ഇതേ ഘടക കക്ഷികള്&#x200d;ക്കുതന്നെയാണുതാനും.</p>
<p>വിഷയത്തില്&#x200d; തങ്ങളുന്നയിക്കുന്ന കാര്യങ്ങളൊന്നും പ്രായോഗികമല്ലെന്നുള്ളത് സി.പി.ഐക്ക് തന്നെ നന്നായറിയാവുന്നതാണ്. സംസ്ഥാന സര്&#x200d;ക്കാര്&#x200d; വിചാരിച്ചാലും പിന്&#x200d; മാറാന്&#x200d; പറാത്തതരത്തിലുള്ളതാണ് കരാറിന്&#x200d;െ ഘടന. പൊതുജനതാല്&#x200d;പര്യാര്&#x200d;ത്ഥം കരാര്&#x200d; പിന്&#x200d;വലിക്കാനും റദ്ദാക്കാനുമുള്ള അവകാശം കേന്ദ്ര സര്&#x200d;ക്കാറില്&#x200d; മാത്രം നിക്ഷിപ്തമാണ്. കരാര്&#x200d; വ്യവസ്ഥകളില്&#x200d; മാറ്റമോ പരിഷ്‌കാരമോ വേണമെങ്കില്&#x200d;പോലും കേന്ദ്രം കനിയണമെന്നിരിക്കെ കേരളം നിര്&#x200d;ദ്ദേശിച്ച എല്ലാ ഭേദഗതികളും തള്ളിക്കൊണ്ടാണ് കരാര്&#x200d; ഒപ്പുവെച്ചിരിക്കുന്നത്. അതിനാല്&#x200d; ഇനിയെന്തെങ്കിലും രീതിയിലുള്ള ഒരു പിന്&#x200d;മാറ്റത്തിനും സാധ്യമല്ലെന്നിരിക്കെ തല്&#x200d;ക്കാലം കടുത്ത അമര്&#x200d;ഷം രേഖപ്പെടുത്താനുള്ള സാധ്യത മാത്രമേ അവരുടെ മുന്നില്&#x200d; നില്&#x200d;ക്കുന്നുള്ളൂ. അതുതന്നെയായിരിക്കും ഇന്ന് നടക്കുന്ന സംസ്ഥാന നിര്&#x200d;വാഹക സമിതിയിലും നടക്കാനിരിക്കുന്നത്. ആശങ്കയറിക്കാന്&#x200d; മുന്നണി കണ്&#x200d;വീനറെ ബന്ധപ്പെട്ട മറ്റുപാര്&#x200d;ട്ടികള്&#x200d;ക്ക് കിട്ടിയതാകട്ടേ ഞാന്&#x200d; നിസ്സഹായനാണെന്ന മറുപടിയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-aegean-stables-of-the-left-front.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഎം ശ്രീ; ധാരണാപത്രം പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് സിപിഐ</title>
		<link>https://www.chandrikadaily.com/pm-shri-cpi-says-no-settlement-without-withdrawal-of-mou.html</link>
					<comments>https://www.chandrikadaily.com/pm-shri-cpi-says-no-settlement-without-withdrawal-of-mou.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 02:41:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pmshri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360292</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകം
]]></description>
										<content:encoded><![CDATA[<p>പിഎം ശ്രീയില്&#x200d; ഒപ്പുവെച്ച സര്&#x200d;ക്കാര്&#x200d; തീരുമാനം പിന്&#x200d;വലിക്കാതെ ഒത്തുതീര്&#x200d;പ്പിനില്ലെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ നിലപാട് ഇനി നിര്&#x200d;ണായകമാകും. വിദേശ പര്യടനത്തിനുശേഷം ഇന്ന് മുഖ്യമന്ത്രി കേരളത്തില്&#x200d; മടങ്ങിയെത്തും. പദ്ധതിയില്&#x200d; എന്തുകൊണ്ട് ഒപ്പിട്ടു എന്ന് സിപിഐയെ ബോധ്യപ്പെടുത്താനായിരിക്കും മുഖ്യമന്ത്രിയുടെ ശ്രമം. </p>
<p>അതേസമയം, നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തില്&#x200d; സിപിഎം മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഐ മുഖ്യമന്ത്രിയേയും അറിയിക്കും. ഒത്തുതീര്&#x200d;പ്പായില്ലെങ്കില്&#x200d; കടുത്ത നിലപാടായിരിക്കും നാളെ ആലപ്പുഴയില്&#x200d; ചേരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും സ്വീകരിക്കുക.</p>
<p>പിഎം ശ്രീ പദ്ധതിയില്&#x200d; കേരളം ഒപ്പിട്ടതിലെ പ്രതിഷേധത്തില്&#x200d; നിന്നും പിന്നോക്കം പോകരുതെന്ന നിലപാടിലാണ് സിപിഐ ദേശീയ നേതൃത്വം. ജനറല്&#x200d; സെക്രട്ടറി ഡി.രാജ നേരില്&#x200d; കണ്ടിട്ടും സിപിഎം ജനറല്&#x200d; സെക്രട്ടറി എംഎ ബേബി പുലര്&#x200d;ത്തിയ നിസഹായ നിലപാടിലും സിപിഐയ്ക്ക് എതിര്&#x200d;പ്പുണ്ട്. സിപിഐയുടെ വിയോജിപ്പ് ജനങ്ങളോട് തുറന്ന് പറയണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. ഇടത് പാര്&#x200d;ട്ടികള്&#x200d;ക്കിടയിലെ ഐക്യത്തിന്റെ ഭാഗമായി അഭ്യന്തര വിമര്&#x200d;ശനം മാത്രംപോരെന്ന് ഉത്തരേന്ത്യയില്&#x200d; നിന്നുള്ള നേതാക്കള്&#x200d; ചൂണ്ടികാട്ടുന്നു. ബംഗാള്&#x200d; അനുഭവത്തില്&#x200d; നിന്നും കേരളം പാഠം പഠിക്കണമെന്നതാണ് അമര്&#x200d;ജിത്കൗര്&#x200d; ഉള്&#x200d;പ്പെടെ ദേശീയനേതാക്കളുടെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-shri-cpi-says-no-settlement-without-withdrawal-of-mou.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘സർക്കാർ ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണം നടത്തുന്നു’; പി.എം.ശ്രീ പദ്ധതിക്കെതിരെ പി വി അൻവർ</title>
		<link>https://www.chandrikadaily.com/government-is-engaging-in-communalisation-in-collaboration-with-bjp-pv-anwar-against-pm-shri-scheme.html</link>
					<comments>https://www.chandrikadaily.com/government-is-engaging-in-communalisation-in-collaboration-with-bjp-pv-anwar-against-pm-shri-scheme.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 05:48:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[pm sree]]></category>
		<category><![CDATA[pv anwar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360160</guid>

					<description><![CDATA[പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്. ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ എന്തിന് കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ഓഫീസിലല്ല [&#8230;]]]></description>
										<content:encoded><![CDATA[<p>പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്. ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ എന്തിന് കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ഓഫീസിലല്ല മുഖ്യമന്ത്രി കണ്ടത് , സൽക്കാരമായി സ്വീകരിച്ച് വീട്ടിലാണ് കണ്ടതെന്നും പി.വി. അൻവർ ആരോപിച്ചു. ആർ.എസ്.എസുമായും ബിജെപിയുമായി പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്നും പി.വി. അൻവർ പ്രതികരിച്ചു.</p>
<p>സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ആ തീരുമാനത്തിന്റെ ആയുസ് എത്രയാണെന്ന് 27ന് അറിയാം. സിപിഐ മന്ത്രിമാർക്ക് വിവരം നൽകുന്നത് പത്രക്കാരാണ്. മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ല. സിപിഐ നിലപാടിന് 72 മണിക്കൂർ മാത്രമാണോ, അതോ അവർ ശക്തമായി നിൽക്കുമോയെന്ന് നോക്കാമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-is-engaging-in-communalisation-in-collaboration-with-bjp-pv-anwar-against-pm-shri-scheme.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഎം ശ്രീ; സിപിഐക്ക് അതൃപ്തി, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം</title>
		<link>https://www.chandrikadaily.com/pm-shri-binoy-believes-that-displeasure-with-the-cpi-is-a-violation-of-front-etiquette.html</link>
					<comments>https://www.chandrikadaily.com/pm-shri-binoy-believes-that-displeasure-with-the-cpi-is-a-violation-of-front-etiquette.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 04:55:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359964</guid>

					<description><![CDATA[നാളെ അടിയന്തര സെക്രട്ടറിയേറ്റ്
]]></description>
										<content:encoded><![CDATA[<p>പിഎം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്&#x200d; സിപിഐക്ക് കടുത്ത അതൃപ്തി. മുന്നണി മര്യാദയുടെ ലംഘനമാണ് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എതിര്&#x200d;ത്തിട്ടും വിവാദ പദ്ധതിയില്&#x200d; ഒപ്പുവെച്ചത് കടുത്ത അവഗണനയെന്നാണ് സിപിഐ വ്യക്തമാക്കി. സിപിഐ സെക്രട്ടറിയേറ്റ് അടിയന്തര യോഗവും നാളെ ചേരും. </p>
<p>അതേസമയം പിഎം ശ്രീ പദ്ധതിയില്&#x200d; ഒപ്പുവെച്ച നടപടിയെ രൂക്ഷമായി വിമര്&#x200d;ശിച്ച് എഐഎസ്എഫും സിപിഐ അധ്യാപക സംഘടന എകെഎസ്ടിയുവും രംഗത്തെത്തി. സംസ്ഥാന സര്&#x200d;ക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയാണെന്നും വിദ്യാര്&#x200d;ത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എഐഎസ്എഫ് പറഞ്ഞു. സര്&#x200d;ക്കാരിന്റെ വിദ്യാര്&#x200d;ത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്&#x200d; കേരളത്തിന്റെ തെരുവുകളില്&#x200d; ഉയരുമെന്നും എഐഎസ്എഫ് അറിയിച്ചു.</p>
<p>വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്&#x200d; ആശങ്കയുണ്ടെന്ന് എകെഎസ്ടിയു സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ഒ കെ ജയകൃഷ്ണന്&#x200d; പറഞ്ഞു. എന്തുകൊണ്ട് ഇടതുപക്ഷം ഇത്തരമൊരു തീരുമാനത്തിലേക്ക് പോയി എന്ന് വിശദീകരിക്കേണ്ട ബാധ്യത എല്&#x200d;ഡിഎഫിനും അതിനെ നയിക്കുന്ന പാര്&#x200d;ട്ടിക്കുമുണ്ടെന്നും ഒ കെ ജയകൃഷ്ണന്&#x200d; പറഞ്ഞു.</p>
<p>പിഎം ശ്രീയുടെ ഭാഗമാകുന്ന 34ാമത്തെ സര്&#x200d;ക്കാരായി കേരളം മാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pm-shri-binoy-believes-that-displeasure-with-the-cpi-is-a-violation-of-front-etiquette.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
