<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CPIM claims &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpim-claims/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Jan 2018 15:57:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CPIM claims &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്ഷേത്രങ്ങളിലെ ഹോമങ്ങളും പൂജകളും മനുഷ്യര്&#x200d;ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുന്നു: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/temple-pooja-and-deeds-help-to-protect-humans-and-nature-says-cpm-leader-ep-jayarajan.html</link>
					<comments>https://www.chandrikadaily.com/temple-pooja-and-deeds-help-to-protect-humans-and-nature-says-cpm-leader-ep-jayarajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 Jan 2018 15:35:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[CPIM claims]]></category>
		<category><![CDATA[E.P Jayarajan]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=64321</guid>

					<description><![CDATA[&#160; ചെറുവത്തൂര്&#x200d;: ക്ഷേത്രങ്ങളിലെ ഹോമങങളും പൂജകളും മനുഷ്യര്&#x200d;ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുമെന്ന് മുന്&#x200d; മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്&#x200d;.ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യനില്&#x200d; ഉണര്&#x200d;വുണ്ടാക്കുമെന്നും ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്&#x200d; ശാസ്ത്രീയ വശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്&#x200d;ശനം ഉദ്ഘാടനംചെയ്്തു സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്&#x200d;. 1400 വര്&#x200d;ഷങ്ങള്&#x200d;ക്കു മുന്&#x200d;പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് പല നിരീക്ഷണങ്ങളും നടത്തുന്നു.ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ചെറുവത്തൂര്&#x200d;: ക്ഷേത്രങ്ങളിലെ ഹോമങങളും പൂജകളും മനുഷ്യര്&#x200d;ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുമെന്ന് മുന്&#x200d; മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്&#x200d;.ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യനില്&#x200d; ഉണര്&#x200d;വുണ്ടാക്കുമെന്നും ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്&#x200d; ശാസ്ത്രീയ വശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്&#x200d;ശനം ഉദ്ഘാടനംചെയ്്തു സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്&#x200d;.</p>
<p>1400 വര്&#x200d;ഷങ്ങള്&#x200d;ക്കു മുന്&#x200d;പുളള ക്ഷേത്ര അനുഷ്ഠാനങ്ങളിലൂന്നി ശാസ്ത്രലോകം ഇന്ന് പല നിരീക്ഷണങ്ങളും നടത്തുന്നു.ഹോമങ്ങളും പൂജകളും മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യുന്നുണ്ട്. ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്&#x200d; മനുഷ്യന്റെ കര്&#x200d;മശേഷി കൂട്ടും.ഇത് മനുഷ്യരില്&#x200d; നന്മയുണ്ടാക്കും. നാടിന് ചലനാത്മകതയും വളര്&#x200d;ച്ചയും ഉണ്ടാക്കുന്നതിന് സഹായകരമാകും ഇ.പി ജയരാജന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/temple-pooja-and-deeds-help-to-protect-humans-and-nature-says-cpm-leader-ep-jayarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുടുംബത്തെ ഇറക്കിവിട്ട് വീട് പാര്&#x200d;ട്ടി ഓഫീസാക്കിയ സംഭവം: നാല് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/four-cpim-worker-arrested-for-grabbing-home-for-party-office-in-kerala.html</link>
					<comments>https://www.chandrikadaily.com/four-cpim-worker-arrested-for-grabbing-home-for-party-office-in-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Dec 2017 05:15:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[CPIM claims]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=58270</guid>

					<description><![CDATA[&#160; കുമളി: രണ്ട് പെണ്&#x200d;കുഞ്ഞുങ്ങളും മാതാപിതാക്കളും വര്&#x200d;ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്&#x200d; നിന്ന് ഇറക്കിവിട്ട് വീട് പാര്&#x200d;ട്ടി ഓഫീസാക്കിയ സംഭവത്തില്&#x200d; നാല് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;. മുരുക്കടി ലക്ഷ്മിവിലാസം മാരിയപ്പന്&#x200d; ശശികല ദമ്പതികളേയും ഇവരുടെ രണ്ടും മൂന്നരയും വയസ്സുള്ള പെണ്&#x200d;കുഞ്ഞുങ്ങളേയുമാണ് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; ഇറക്കിവിട്ടത്.ബന്ധുക്കള്&#x200d; തമ്മിലുള്ള തര്&#x200d;ക്കമാണ് സംഭവത്തിന് കാരണം. മാരിയപ്പനും അധ്യാപകനായ മുത്തു എന്ന മുഹമ്മദ് സല്&#x200d;മാനും ബന്ധുക്കളാണ്. സിപിഎം പ്രവര്&#x200d;ത്തകര്&#x200d; ഇറക്കിവിട്ട വീട്ടില്&#x200d; മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. ഈ വീട് മാരിയപ്പന് നല്&#x200d;കാമെന്ന് മുത്തച്ഛന്&#x200d; വാക്കു നല്&#x200d;കിയിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കുമളി: രണ്ട് പെണ്&#x200d;കുഞ്ഞുങ്ങളും മാതാപിതാക്കളും വര്&#x200d;ഷങ്ങളായി താമസിച്ചിരുന്ന വീട്ടില്&#x200d; നിന്ന് ഇറക്കിവിട്ട് വീട് പാര്&#x200d;ട്ടി ഓഫീസാക്കിയ സംഭവത്തില്&#x200d; നാല് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; അറസ്റ്റില്&#x200d;. മുരുക്കടി ലക്ഷ്മിവിലാസം മാരിയപ്പന്&#x200d; ശശികല ദമ്പതികളേയും ഇവരുടെ രണ്ടും മൂന്നരയും വയസ്സുള്ള പെണ്&#x200d;കുഞ്ഞുങ്ങളേയുമാണ് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; ഇറക്കിവിട്ടത്.ബന്ധുക്കള്&#x200d; തമ്മിലുള്ള തര്&#x200d;ക്കമാണ് സംഭവത്തിന് കാരണം.</p>
<p>മാരിയപ്പനും അധ്യാപകനായ മുത്തു എന്ന മുഹമ്മദ് സല്&#x200d;മാനും ബന്ധുക്കളാണ്. സിപിഎം പ്രവര്&#x200d;ത്തകര്&#x200d; ഇറക്കിവിട്ട വീട്ടില്&#x200d; മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. ഈ വീട് മാരിയപ്പന് നല്&#x200d;കാമെന്ന് മുത്തച്ഛന്&#x200d; വാക്കു നല്&#x200d;കിയിരുന്നു. മാരിയപ്പന്റെ വിവാഹം കഴിഞ്ഞതോടെ സല്&#x200d;മാനും മാരിയപ്പനും തമ്മില്&#x200d; വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്&#x200d;ക്കമായി. ഇതിനിടെ സല്&#x200d;മാന്&#x200d; ഭൂമി സംബന്ധമായ രേഖകള്&#x200d; തന്റെ പേരിലാക്കിയതായും പറയുന്നു.</p>
<p>&nbsp;</p>
<p>തര്&#x200d;ക്കം മൂത്തതോടെ സല്&#x200d;മാന്&#x200d; സി.പി.എമ്മുകാരെ സമീപിച്ചു. വീടൊഴിഞ്ഞു നല്&#x200d;കണമെന്ന് പാര്&#x200d;ട്ടിക്കാര്&#x200d; പലതവണ ആവശ്യപ്പെട്ടതോടെ സഹായത്തിനായി മാരിയപ്പന്&#x200d; സി.പി.ഐക്കാരെയും സമീപിച്ചു. വീട്ടില്&#x200d; നിന്ന് ഒഴിപ്പിക്കാതിരിക്കാന്&#x200d; മാരിയപ്പന്&#x200d; പീരുമേട് കോടതിയില്&#x200d; നിന്ന് ഉത്തരവ് സമ്പാദിച്ചു എത്തിയപ്പോള്&#x200d; വീട് പാര്&#x200d;ട്ടി ഓഫിസായെന്നും ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്&#x200d; തങ്ങളെ ഭീഷണിപ്പെടുത്തി മര്&#x200d;ദിച്ചു പുറത്തക്കിയതായും ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്ന ഇവര്&#x200d; പറയുന്നു.</p>
<p>&nbsp;</p>
<p>വീട്ടിനുള്ളിലുണ്ടായിരുന്ന സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; തന്നെ ബലമായി പിടിച്ച് വീടിനു പുറത്താക്കുകയും വസ്ത്രങ്ങള്&#x200d; വലിച്ചു കീറുകയും ചെയ്തതായും ശശികല പറഞ്ഞു. അതേസമയം രേഖകള്&#x200d; സല്&#x200d;മാന്റെ പേരിലായതിനാല്&#x200d; വീട് ഒഴിയണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുക മാത്രമാണ് ചെയ്തതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. സല്&#x200d;മാന്&#x200d; ഈ വീട് പാര്&#x200d;ട്ടി ഓഫിസിനായി വാടകയ്ക്കു നല്&#x200d;കിയതാണെന്നും നേതാക്കള്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-cpim-worker-arrested-for-grabbing-home-for-party-office-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമര സമിതിക്കായി ചര്‍ച്ചക്കെത്തിയ &#8216;തീവ്രവാദി&#8217; സി.പി.എം പഞ്ചായത്ത് മെമ്പര്‍</title>
		<link>https://www.chandrikadaily.com/gail-all-party-meeting.html</link>
					<comments>https://www.chandrikadaily.com/gail-all-party-meeting.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 18:27:51 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[CPIM claims]]></category>
		<category><![CDATA[Gail]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52395</guid>

					<description><![CDATA[&#160; കോഴിക്കോട്: &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങളാണ്&#8217; ഗെയില്‍ ഇരകളുടെ സമരത്തിന് മുമ്പിലെന്ന സി.പി.എം വാദം അപ്രസക്തമാക്കി സര്‍വ്വ കക്ഷിയോഗം. സമരസമിതിക്കായി സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത് കണ്‍വീനര്‍ അബ്ദുല്‍കരീം പഴങ്കലും വൈസ് ചെയര്‍മാന്‍ ജി അബ്ദുല്‍ അക്ബറുമായിരുന്നു. അബ്ദുല്‍ അക്ബര്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി.പി.എം അംഗമാണ്. യു.ഡി. എഫ് ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്നാണ് ഒടുവില്‍ യോഗത്തിലേക്ക് എരഞ്ഞിമാവ് ഗെയില്‍ സമരസമിതിയുടെ രണ്ടു പേരെ ജില്ലാ കലക്ടര്‍ നേരിട്ട് വിളിച്ചത്. ചെയര്‍മാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കോഴിക്കോട്: &#8216;ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്&#x200d; നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങളാണ്&#8217; ഗെയില്&#x200d; ഇരകളുടെ സമരത്തിന് മുമ്പിലെന്ന സി.പി.എം വാദം അപ്രസക്തമാക്കി സര്&#x200d;വ്വ കക്ഷിയോഗം. സമരസമിതിക്കായി സര്&#x200d;വ്വ കക്ഷിയോഗത്തില്&#x200d; പങ്കെടുത്തത് കണ്&#x200d;വീനര്&#x200d; അബ്ദുല്&#x200d;കരീം പഴങ്കലും വൈസ് ചെയര്&#x200d;മാന്&#x200d; ജി അബ്ദുല്&#x200d; അക്ബറുമായിരുന്നു. അബ്ദുല്&#x200d; അക്ബര്&#x200d; കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി.പി.എം അംഗമാണ്. യു.ഡി. എഫ് ബഹിഷ്‌കരണ ഭീഷണിയെ തുടര്&#x200d;ന്നാണ് ഒടുവില്&#x200d; യോഗത്തിലേക്ക് എരഞ്ഞിമാവ് ഗെയില്&#x200d; സമരസമിതിയുടെ രണ്ടു പേരെ ജില്ലാ കലക്ടര്&#x200d; നേരിട്ട് വിളിച്ചത്. ചെയര്&#x200d;മാന്&#x200d; ഗഫൂര്&#x200d; കുറുമാടന്&#x200d; മലപ്പുറം കുഴിമണ്ണക്കാരനായതിനാല്&#x200d; വൈസ് ചെയര്&#x200d;മാനായ സി.പി. എം അംഗത്തെ ജില്ലാ ഭരണകൂടം തന്നെ ക്ഷണിക്കുകയായിരുന്നു. ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്&#x200d; പൈപ്പ് ലൈന്&#x200d; പോവുന്നത് അംഗീകരിക്കില്ലെന്ന് സമരസമിതി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭിന്നിപ്പുണ്ടാക്കി ലക്ഷ്യം നേടാനുള്ള ശ്രമം വിഫലമായി. സമരസമിതി മുന്നോട്ടു വെച്ച ഏക ആവശ്യം ജനവാസ കേന്ദ്രം ഒഴിവാക്കിയുള്ള പുതിയ അലൈന്&#x200d;മെന്റ് എന്നതു മാത്രമാണ്. ഇതംഗീകരിക്കാനാവില്ലെന്ന നിലപാടില്&#x200d; ഗെയിലും അതിനെ പിന്താങ്ങി വ്യവസായ മന്ത്രിയും ഉറച്ചു നിന്നു. ജനകീയ സമരത്തിന് യു.ഡി.എഫ് പിന്തുണയുണ്ടാവുമെന്ന് യോഗത്തില്&#x200d; പങ്കെടുത്ത നേതാക്കള്&#x200d; വ്യക്തമാക്കിയതോടെ സര്&#x200d;വ്വ കക്ഷിയോഗത്തിന് പൊതു പ്രഖ്യാപനത്തിന് കഴിഞ്ഞില്ല. മന്ത്രിയും യു.ഡി.എഫും സമരസമിതിയും വെവ്വേറെ വാര്&#x200d;ത്താ സമ്മേളനങ്ങളാണ് നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gail-all-party-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
