<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpim &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpim/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 Jan 2026 05:22:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpim &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചൂരല്‍മല ദുരിതബാധിതര്‍ക്ക് ഇരുട്ടടി; സഹായധനം നിര്‍ത്തി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/darkness-for-churalmala-sufferers-the-government-stopped-the-subsidy.html</link>
					<comments>https://www.chandrikadaily.com/darkness-for-churalmala-sufferers-the-government-stopped-the-subsidy.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 17 Jan 2026 05:22:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Churalmala]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374313</guid>

					<description><![CDATA[മറ്റൊരു വഴിയില്ലാത്തതിനാല്‍ പുനരധിവാസം പൂര്‍ത്തിയാകുംവരെയെങ്കിലും സഹായധനം നല്‍കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്‍ ആവശ്യപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട് ചൂരല്&#x200d;മല ഉരുള്&#x200d;പൊട്ടല്&#x200d; ദുരന്ത ബാധിതര്&#x200d;ക്ക് സഹായധനം നിര്&#x200d;ത്തി സര്&#x200d;ക്കാര്&#x200d;. ദുരിത ബാധിതര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; നല്&#x200d;കി വന്നിരുന്ന 9000 രൂപ സഹായ ധനം അവസാനിപ്പിച്ചു. മാതൃകാ പരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്&#x200d;ശനം ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് ഡിസംബര്&#x200d; വരെ നീട്ടിയിരുന്നു. ദുരന്ത ബാധിതര്&#x200d; പലര്&#x200d;ക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാല്&#x200d; ധന സഹായം തുടര്&#x200d;ന്നും നീട്ടണം എന്ന് ആവശ്യം. ആയിരത്തോളം ദുരന്തബാധിതര്&#x200d;ക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്.</p>
<p>ദുരന്തബാധിതരില്&#x200d; ഏറെയും കൂലിത്തൊഴില്&#x200d; ചെയ്തിരുന്നവരായിരുന്നു. സ്ഥലമടക്കം ഉരുള്&#x200d;പൊട്ടലില്&#x200d; നഷ്ടമായതോടെ തൊഴിലിന് പോകാന്&#x200d; കൂടി സാധിക്കാത്ത അവസ്ഥയിലാണ് ദുരന്തബാധിതരുള്ളത്. പല വിധ പ്രതിസന്ധികളിലാണ് ആളുകളുള്ളത്. നിലവിലുള്ളത് മാസ വാടക മാത്രമാണ്. മറ്റൊരു വഴിയില്ലാത്തതിനാല്&#x200d; പുനരധിവാസം പൂര്&#x200d;ത്തിയാകുംവരെയെങ്കിലും സഹായധനം നല്&#x200d;കുന്നത് അവസാനിപ്പിക്കരുതെന്നാണ് ദുരന്തബാധിതര്&#x200d; ആവശ്യപ്പെടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/darkness-for-churalmala-sufferers-the-government-stopped-the-subsidy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ജയിലിലുള്ളവരും പാവങ്ങളല്ലേ&#8217;; തടവുക്കാരുടെ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്‍</title>
		<link>https://www.chandrikadaily.com/arent-those-in-prison-poor-too-ep-jayarajan-defends-increase-in-wages-of-prisoners.html</link>
					<comments>https://www.chandrikadaily.com/arent-those-in-prison-poor-too-ep-jayarajan-defends-increase-in-wages-of-prisoners.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 15 Jan 2026 08:24:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[epjayarajan]]></category>
		<category><![CDATA[jail]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374067</guid>

					<description><![CDATA[അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ജയിലില്&#x200d; വേതനം വര്&#x200d;ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്&#x200d;. ജയിലിലുള്ളവരും പാവങ്ങളല്ലേ പല സാഹചര്യങ്ങളാല്&#x200d; കുറ്റവാളികളായിപ്പോയി എന്നതാണ് ഇപി ജയരാജന്റെ വാദം. അവര്&#x200d;ക്ക് വേതനം വര്&#x200d;ധിപ്പിച്ചതില്&#x200d; എന്തിനാണ് എതിര്&#x200d;ക്കുന്നതെന്ന് ഇപി പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജയിലുകളില്&#x200d; കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്&#x200d;ക്കാര്&#x200d; കുത്തനെ വര്&#x200d;ധിപ്പിച്ചത്. ജയില്&#x200d; തടവുകാര്&#x200d;ക്ക് പ്രതിദിന വേതനത്തില്&#x200d; പത്ത് മടങ്ങ് വരെയാണ് വര്&#x200d;ധന വരുത്തിയത്. സ്‌കില്&#x200d;ഡ് ജോലികളില്&#x200d; ഏര്&#x200d;പ്പെടുന്നവര്&#x200d;ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്‌കില്&#x200d;ഡ് ജോലികളില്&#x200d; 560 രൂപയും അണ്&#x200d; സ്‌കില്&#x200d;ഡ് ജോലികളില്&#x200d; 530 രൂപയുമാണ് പരിഷ്‌കരിച്ച തുക. തൊഴിലുറപ്പ് മേഖലയിലെ വേതനം വര്&#x200d;ധിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്&#x200d;മെന്റ് ആണെന്നും ഇപി ജയരാജന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arent-those-in-prison-poor-too-ep-jayarajan-defends-increase-in-wages-of-prisoners.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം എന്ന പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചത് സങ്കടങ്ങള്‍ മാത്രം -അയിഷ പോറ്റി</title>
		<link>https://www.chandrikadaily.com/ayesha-potti-has-received-only-sorrows-from-the-party-called-cpm.html</link>
					<comments>https://www.chandrikadaily.com/ayesha-potti-has-received-only-sorrows-from-the-party-called-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 Jan 2026 08:12:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AyeshaPotti]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373753</guid>

					<description><![CDATA[പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സിപിഎം എന്ന പാര്&#x200d;ട്ടിയില്&#x200d; നിന്ന് ലഭിച്ചത് സങ്കടങ്ങള്&#x200d; മാത്രമെന്ന് സിപിഎം നേതാവും മുന്&#x200d; എംഎല്&#x200d;എയുമായ അയിഷ പോറ്റി.<br />
പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനങ്ങളില്&#x200d; സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്&#x200d;നിന്ന് അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്&#x200d;നിന്നു വിട്ടുനിന്ന അയിഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്&#x200d;ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്&#x200d;ട്ടിയില്&#x200d; നില്&#x200d;ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്&#x200d; കഴിയുന്നവര്&#x200d; തുടരട്ടെയെന്നുമായിരുന്നു മുന്&#x200d; നിലപാട്.</p>
<p>കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അയിഷ പോറ്റി കോണ്&#x200d;ഗ്രസില്&#x200d; മെമ്പര്&#x200d;ഷിപ്പ് കൈമാറിയത്. പാര്&#x200d;ട്ടിയുടെ അഭിമാനമായി തുടരുന്നതില്&#x200d; അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്&#x200d; പറഞ്ഞു. കോണ്&#x200d;ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്&#x200d;ഷി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ayesha-potti-has-received-only-sorrows-from-the-party-called-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ അയിഷ പോറ്റി കോണ്‍ഗ്രസില്‍</title>
		<link>https://www.chandrikadaily.com/cpm-leader-and-former-mla-ayesha-potti-in-congress.html</link>
					<comments>https://www.chandrikadaily.com/cpm-leader-and-former-mla-ayesha-potti-in-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 Jan 2026 07:52:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AyeshaPotti]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[FormerMLA]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373744</guid>

					<description><![CDATA[കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്‍ഷിപ്പ് കൈമാറി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കൊട്ടാരക്കര മുന്&#x200d; എംഎല്&#x200d;എ അയിഷ പോറ്റി കോണ്&#x200d;ഗ്രസില്&#x200d;. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മെമ്പര്&#x200d;ഷിപ്പ് കൈമാറി.<br />
പാര്&#x200d;ട്ടിയുടെ അഭിമാനമായി തുടരുന്നതില്&#x200d; അയിഷ പോറ്റിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ.സി വേണുഗോപാല്&#x200d; പറഞ്ഞു. കോണ്&#x200d;ഗ്രസ് കുടുംബത്തിലേക്ക് ക്ഷണിക്കുന്നതായി ദീപ ദാസ് മുന്&#x200d;ഷി പറഞ്ഞു.</p>
<p>പാര്&#x200d;ട്ടി പ്രവര്&#x200d;ത്തനങ്ങളില്&#x200d; സജീവമല്ലെന്നു കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്&#x200d;നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്&#x200d;നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്&#x200d;ച്ചയിലാണ്. ഒന്നും ചെയ്യാനാകാതെ പാര്&#x200d;ട്ടിയില്&#x200d; നില്&#x200d;ക്കാനാകില്ലെന്നും. ഓടി നടന്നു ചെയ്യാന്&#x200d; കഴിയുന്നവര്&#x200d; തുടരട്ടെയെന്നുമായിരുന്നു മുന്&#x200d; നിലപാട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-and-former-mla-ayesha-potti-in-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഇസ്‌ലാമോഫോബിയ ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്&#8217;</title>
		<link>https://www.chandrikadaily.com/elections-should-not-be-fought-with-islamophobia.html</link>
					<comments>https://www.chandrikadaily.com/elections-should-not-be-fought-with-islamophobia.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 Jan 2026 10:08:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[islamophobia]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373381</guid>

					<description><![CDATA[സിപിഎമ്മിനെതിരെ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകര്‍]]></description>
										<content:encoded><![CDATA[<p>തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്‌കാരിക പ്രവര്&#x200d;ത്തകര്&#x200d;. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാര്&#x200d; കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാല്&#x200d;, മുസ്ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുന്&#x200d;നിര്&#x200d;ത്തി സംഘ്പരിവാര്&#x200d; നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങള്&#x200d; കേരളത്തില്&#x200d; ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗര്&#x200d;ഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്&#x200d;, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിം സമുദായത്തിലെ സംഘടനകളെ ഭീകരവല്&#x200d;ക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാന്&#x200d; മാത്രമേ സഹായിക്കൂ. ഒരു വിമര്&#x200d;ശനത്തില്&#x200d; വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. &#8216;ഞങ്ങള്&#x200d; സംഘടനകളെയാണ് വിമര്&#x200d;ശിച്ചത്&#8217; എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല.- പ്രസ്താവനയില്&#x200d; പറഞ്ഞു.<br />
ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വര്&#x200d;ഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്ലിം &#8211; ഈഴവ വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങള്&#x200d;ക്ക് ഭരണകൂടവും പാര്&#x200d;ട്ടിയും മൗനാനുവാദം നല്&#x200d;കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് ഭരണത്തില്&#x200d; ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവര്&#x200d;ത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തില്&#x200d; അഹമ്മദ് പട്ടേല്&#x200d; ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തില്&#x200d; യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്&#x200d; സമുദായങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ.<br />
കേരളത്തിലെ സാമുദായിക സഹവര്&#x200d;ത്തിത്വത്തെ തകര്&#x200d;ക്കാന്&#x200d; സംഘ്പരിവാര്&#x200d; തക്കം പാര്&#x200d;ത്തിരിക്കുമ്പോള്&#x200d;, കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി &#8216;തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന&#8217; ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്&#x200d;ച്ചയ്ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കള്&#x200d; സംഘ്പരിവാര്&#x200d; ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്&#x200d;ക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്&#x200d; നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുന്&#x200d;നിര്&#x200d;ത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാന്&#x200d; രാഷ്ട്രീയ നേതൃത്വങ്ങള്&#x200d; തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.- പ്രസ്താവന വ്യക്തമാക്കി. എം.എന്&#x200d; കാരശ്ശേരി, സുദേഷ് എം.രഘു, കെ.കെ ബാബുരാജ്, എന്&#x200d; മാധവന്&#x200d; കുട്ടി, ബാബുരാജ് ഭഗവതി തുടങ്ങി അമ്പതോളം പേരാണ് പ്രസ്താവനയില്&#x200d; ഒപ്പുവെച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elections-should-not-be-fought-with-islamophobia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോല്‍ക്കുമ്പോള്‍ കൂടാരത്തിന് തീ കൊളുത്തുകയാണ് സിപിഎം: കെ എം ഷാജി</title>
		<link>https://www.chandrikadaily.com/cpm-is-setting-fire-to-its-tent-when-it-loses-km-shaji.html</link>
					<comments>https://www.chandrikadaily.com/cpm-is-setting-fire-to-its-tent-when-it-loses-km-shaji.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 Jan 2026 07:22:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[kmshaji]]></category>
		<category><![CDATA[KMSHAJI MARXISM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373360</guid>

					<description><![CDATA[ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കില്‍ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എമ്മെന്നും കെ.എം ഷാജി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തോറ്റു പോകുമ്പോള്&#x200d; കൂടാരത്തിന് തീ കൊടുക്കുന്ന രാഷ്ട്രീയമാണ് അവര്&#x200d; പയറ്റുന്നതെന്നും പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാന്&#x200d; കേരളത്തെ കത്തിക്കാനാണ് സി.പി.എം ശ്രമം നടത്തുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ മതേതര കേരളം ജാഗ്രതയിലാവേണ്ട കാലമാണ്. തോല്&#x200d;വി ഭയക്കുന്ന സി പി എം പിച്ചുംപേയും പറയുന്നത് കേരളത്തിന്റെ സെക്കുലര്&#x200d; ഫാബ്രിക്കിനെ വലിച്ചു കീറിക്കൊണ്ടാണ്. മതേതര കേരളം ഇത് ഗൗരവമായി കണ്ടില്ലെങ്കില്&#x200d; നാടിന്റെ അമൂല്യ സമ്പത്തായ സൗഹൃദങ്ങളാണ് നശിച്ചു പോവുക. മുതിര്&#x200d;ന്ന സി പി എം നേതാക്കള്&#x200d; പോലും പത്രക്കാര്&#x200d;ക്ക് മുന്നില്&#x200d; വന്ന് ഇസ്ലാമോഫോബിയ പരത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ കെ ബാലന്&#x200d; പറഞ്ഞ മാറാട് സ്റ്റേറ്റ്മെന്റ്.</p>
<p>സാംസ്‌കാരിക കേരളം ഒന്നിച്ചു നിന്ന് പ്രതിരോധിച്ച സംഭവങ്ങളില്&#x200d; ഒന്നാണത്. ഈ സംഭവം ജനങ്ങളുടെ ഓര്&#x200d;മയിലേക്ക് കൊണ്ടു വന്ന് ചര്&#x200d;ച്ചക്ക് വെക്കാനുള്ള എന്ത് രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്&#x200d; ഉണ്ടായിട്ടുള്ളത്? അന്ന് ജനിച്ചിട്ടില്ലാത്ത കുട്ടികള്&#x200d; പോലും ഇന്ന് വോട്ടര്&#x200d;മാരാണ്. അവര്&#x200d; കേരളത്തിന്റെ ഭാവിയില്&#x200d; ക്രിയാത്മകമായി ഇടപെടേണ്ടവരാണ്. രാജ്യപുരോഗതിയില്&#x200d; പങ്കാളിത്തം വഹിക്കേണ്ടവരാണ്. ഒരു ദുരന്തമുഹൂര്&#x200d;ത്തം ഓര്&#x200d;മ്മിപ്പിച്ച് അവരെ നെഗറ്റീവ് ആക്കുന്നതാണോ ഡെവലപ്പ്മെന്റിനെ കുറിച്ച് പറഞ്ഞു കൊണ്ട് അവരെ കര്&#x200d;മ്മ രംഗത്ത് സജീവമാക്കുന്നതാണോ ഗുണപരമായ രാഷ്ട്രീയം.</p>
<p>സി പി എമ്മിന് വോട്ട് തേടി വീട് കയറിയ സാധാരണ പ്രവര്&#x200d;ത്തകര്&#x200d;ക്ക് &#8216;കടക്ക് പുറത്ത് &#8216; എന്ന കേള്&#x200d;ക്കാനായിട്ടുണ്ട്. എ കെ ബാലനും സംഘവും അത് കേള്&#x200d;ക്കാത്തത് അവര്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; ഇറങ്ങാത്തത് കൊണ്ടാണ്. പിണറായി വിജയന്&#x200d; എന്ന ബിംബത്തിന് ചുറ്റും വലംവെച്ച് തലചുറ്റിപ്പോയ നേതാക്കള്&#x200d; പറയുന്ന വിടുവായത്തം നമ്മള്&#x200d; ഏറെ കേട്ടതാണ്. അത്ര നിസ്സാരമല്ല പുതിയ വര്&#x200d;ത്തമാനങ്ങള്&#x200d;. വളരെ ആസൂത്രിതമായി, പാര്&#x200d;ട്ടി കമ്മറ്റി ചേര്&#x200d;ന്ന് തന്നെയാണ് വര്&#x200d;ഗീയത പറയുന്നത് എന്ന കാര്യത്തില്&#x200d; ഒരു സംശയവും ഇല്ല. ഇത് ലക്ഷ്യം വെക്കുന്നത് ലീഗിനെ ആണെന്നത് തോന്നിപ്പിക്കല്&#x200d; മാത്രമാണ്. &#8216;നിങ്ങള്&#x200d; ഇത് മറന്നു പോയോ&#8217; എന്ന് മറ്റാരെയോ വിളിച്ചുണര്&#x200d;ത്തി ചോദിക്കുകയാണ്. സി പി എം നേതാക്കള്&#x200d; വായുവില്&#x200d; എറിയുന്ന വിഷവിത്തുകള്&#x200d; പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങള്&#x200d; അല്ല. ബി ജെ പി കേന്ദ്രങ്ങള്&#x200d; തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ട്. തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടും മുളപൊട്ടിയത് ബി ജെ പി അദ്ധ്വാനിച്ചതിന്റെ ഫലമല്ല. അത്രയേറെ ദുര്&#x200d;ബലമായ ബി ജെ പി നേതൃത്വത്തെ സി പി എം നന്നായി സഹായിച്ചിട്ടുണ്ട്. അവര്&#x200d; വര്&#x200d;ഗീയമായി ഉഴുതു മറിച്ച മണ്ണില്&#x200d; ചെറിയ പണി മാത്രമേ ബിജെപിക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ.</p>
<p>ആ അപകടം ഈ രീതിയില്&#x200d; ഒതുക്കിയതിന് കേരളത്തിന്റെ മതേതര മനസ്സിന് നന്ദി പറയാതിരിക്കാന്&#x200d; ആവില്ല. ഭരണം കൊണ്ട് കേരളം പൊറുതി മുട്ടിയതിന്റെ പ്രതികരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലത്തില്&#x200d; പ്രധാനമായത്. അതിനുള്ള പരിഹാരം വര്&#x200d;ഗീയത പറയലാണെന്ന കേവല ധാരണയല്ല എ കെ ബാലനെപ്പോലുള്ളവര്&#x200d; നടത്തുന്ന, വിഷം വമിക്കുന്ന പ്രസ്താവനകള്&#x200d;ക്ക് പിറകില്&#x200d; എന്നത് വ്യക്തമാണ്. അതൊന്നും &#8216;നിഷ്‌കളങ്കമായ വിവരക്കേടില്&#x200d;&#8217; ഉള്&#x200d;പ്പെടുത്തി തള്ളിക്കളയേണ്ടതല്ല. വള്ളിപുള്ളി വിടാതെ അവയെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മറുപടികളില്&#x200d; നിന്ന് തന്നെ അത് ബോധ്യമാവും. വിലപറഞ്ഞ് ഉറപ്പിച്ച വര്&#x200d;ഗീയ ധ്രുവീകരണത്തിന്റെ ഡീല്&#x200d; പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കില്&#x200d; ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എമ്മെന്നും കെ.എം ഷാജി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-setting-fire-to-its-tent-when-it-loses-km-shaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം വധഭീഷണി മുഴക്കിയ മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍</title>
		<link>https://www.chandrikadaily.com/former-area-secretary-vrramakrishnan-threatened-by-cpm-joins-bjp.html</link>
					<comments>https://www.chandrikadaily.com/former-area-secretary-vrramakrishnan-threatened-by-cpm-joins-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 08 Jan 2026 10:43:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[areasecretary]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[VRRamakrishnan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373188</guid>

					<description><![CDATA[അഗളി ലോക്കല്‍ സെക്രട്ടറി ജംഷീറാണ് വധ ഭീഷണി മുഴക്കിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; അഗളി പഞ്ചായത്തില്&#x200d; സ്വത്രന്തനായി മത്സരിച്ച വി. ആര്&#x200d; രാമകൃഷ്ണന്&#x200d; ബി.ജെപിയില്&#x200d;. അഗളി ലോക്കല്&#x200d; സെക്രട്ടറി ജംഷീറാണ് വധ ഭീഷണി മുഴക്കിയിരുന്നത്. തിരഞ്ഞെടുപ്പില്&#x200d; രാമകൃഷ്ണനെതിരെ നിന്ന സിപിഎം സ്ഥാനാര്&#x200d;ഥി ഒമ്മല വാര്&#x200d;ഡില്&#x200d; വിജയിച്ചു. ഇതിന് ശേഷം രാമകൃഷ്ണനൊപ്പമുളളവരെ സിപിഎം പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചതായും പരാതിയുണ്ട്.</p>
<p>സിപിഎമ്മിന്റെ അട്ടപ്പാടി മുന്&#x200d; ഏരിയ സെക്രട്ടറിയായിരുന്ന രാമകൃഷ്ണനെ പാര്&#x200d;ട്ടി പ്രാഥമിക അംഗത്വത്തില്&#x200d; നിന്ന് പുറത്താക്കിയിരിന്നു. സിപിഎമ്മിന്റെ ഭീഷണിയും, അഴിമതിയുമാണ് ബിജെപി യില്&#x200d; ചേരാന്&#x200d; കാരണമെന്നാണ് രാമകൃഷ്ണന്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-area-secretary-vrramakrishnan-threatened-by-cpm-joins-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയതയുടെ കാളകൂടവിഷം</title>
		<link>https://www.chandrikadaily.com/bull-poison-of-communalism.html</link>
					<comments>https://www.chandrikadaily.com/bull-poison-of-communalism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 08 Jan 2026 09:49:49 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[akbalan]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[editoria]]></category>
		<category><![CDATA[PinarayiVijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373172</guid>

					<description><![CDATA[നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്&#x200d;ന്ന നേതാവ് എ.കെ ബാലന്&#x200d; കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. മതേതര കേരളത്തെ മുഴുവന്&#x200d; അപഹസിക്കുകയും അപകീര്&#x200d;ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള വര്&#x200d;ഗീയതയുടെ ഈ കാളകൂട വിഷം തളിക്കല്&#x200d; എ.കെ ബാലന്റെ വൈകാരിക പ്രകടനമായി തള്ളിക്കളയാനാവില്ലെന്നതിന് വര്&#x200d;ത്തമാനകേരളത്തില്&#x200d; സി.പി.എം സ്വീകരിച്ചുവരുന്ന സമീപനങ്ങള്&#x200d; തന്നെയാണ് സാക്ഷി.</p>
<p>തദ്ദേശ തിരഞ്ഞെടുപ്പിലേറ്റമാരകമായ തിരിച്ചടിയില്&#x200d; നിന്ന് കരകയറാന്&#x200d; ഇനിയുള്ള ഏക പോംവഴി ധ്രുവീകരണ രാഷ്ട്രീയം മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചാണ് സി.പി.എം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അധികാരത്തിനുവേണ്ടി വര്&#x200d;ഗീയതയെ തരാതരംപോലെ കൂട്ടുപിടിക്കാറുള്ള സി.പി.എം ഇപ്പോള്&#x200d; അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്&#x200d; ശക്തികളെപോലും നാണിപ്പിക്കുന്ന രീതിയില്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലേക്ക് വിഭാഗീയതകൊണ്ട് പാലം തീര്&#x200d;ക്കാനുള്ള ശ്രമം നടത്തുമ്പോള്&#x200d; തദ്ദേശ തിരഞ്ഞെടുപ്പില്&#x200d; നല്&#x200d;കിയതിനേക്കാള്&#x200d; കനത്തപ്രഹരമായിരിക്കും കേരള ജനത സമ്മാനിക്കുകയെന്നതിന്റെ തെളിവാണ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ മതേതരകേരളം ഒന്നടങ്കം രേഖപ്പെടുത്തിയിട്ടുള്ള അമര്&#x200d;ഷം.</p>
<p>തിരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തുടര്&#x200d;ച്ചക്കും ധ്രുവീകരണ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന സി.പി.എം സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിവെച്ചതല്ല. ഒന്നും രണ്ടും പിണറായി സര്&#x200d;ക്കാറുകളുടെ കാലത്ത് നടന്നിട്ടു ള്ളമുഴുവന്&#x200d; തിരഞ്ഞെടുപ്പുകളിലും ഈ ഫോര്&#x200d;മുല തന്നെയാണ് അവര്&#x200d; പയറ്റിയിട്ടുള്ളത്. ജനങ്ങളെ വര്&#x200d;ഗീകരിക്കാന്&#x200d; ശ്രമിച്ചും ബി.ജെ.പിയുമായി പ്രത്യക്ഷവും പരോക്ഷവുമായി കൂട്ടുകെട്ടുകളുണ്ടാക്കിയുമാണ് ഈ നീക്കങ്ങള്&#x200d;ക്ക് അവര്&#x200d; ചുക്കാന്&#x200d; പിടിക്കുന്നത്.</p>
<p>രണ്ടാം പിണറായി സര്&#x200d;ക്കാറിന്റെ അധികാരാരോഹണത്തിന് ബി.ജെ.പി ബാന്ധവത്തെയാണ് കൂട്ടുപിടിച്ചിരുന്നതെങ്കില്&#x200d; ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്&#x200d; ന്യൂനപക്ഷ ധ്രുവീകരണമെന്ന തന്ത്രമാണ് പയറ്റാന്&#x200d; ശ്രമിച്ചത്. ന്യൂനപക്ഷ മേഖലകളില്&#x200d; കാടടച്ചുള്ള വിഭാഗീയ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കിക്കൊണ്ടിരിക്കുമ്പോള്&#x200d; തന്നെ മറുഭാഗത്ത് സംസ്ഥാനത്തെ ബി.ജെ.പിക്ക് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള വഴിയൊരുക്കാനും പിണറായിക്കും കൂട്ടര്&#x200d;ക്കും ഒട്ടു മടിയുണ്ടായിരുന്നില്ല.</p>
<p>തൃശൂര്&#x200d;പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനക്ക് വഴിയൊരുക്കിയായിരുന്നു സംഘപരിവാരത്തിനുള്ള ഈ മഹാദാനം ഇടതുസര്&#x200d;ക്കാറിന്റെ വകയായുണ്ടായത്. എന്നാല്&#x200d; വേട്ടക്കാരനൊപ്പം നില്&#x200d;ക്കുകയും ഇരക്കൊപ്പം ഓടുകയും ചെയ്യുന്ന ഈ കപട രാഷ്ട്രീയത്തെ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്&#x200d;പ്പിച്ചപ്പോള്&#x200d; തങ്ങളുടെ തന്ത്രങ്ങള്&#x200d; അടപടലം പാളുന്നതിനാണ് അവര്&#x200d;ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നത്.</p>
<p>തിരിച്ചടിയില്&#x200d; നിന്ന് പാഠമുള്&#x200d;ക്കൊള്ളാനോ തിരുത്താനോ തയാറാകാതിരുന്ന ഇടതുസര്&#x200d;ക്കാര്&#x200d; ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചും ഇതേ സമീപനം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. യാഥാര്&#x200d;ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ജന്മസിദ്ധ പഴമ്പുരാണങ്ങളുമായി വിദ്വേഷ പ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവരെ അടക്കിനിര്&#x200d;ത്തുന്നതിനു പകരം അവര്&#x200d;ക്ക് സര്&#x200d;വാത്മനാ പിന്തുണ നല്&#x200d;കുകയും അവരുടെ വാഹകരായി മാറു കയുമാണ് സര്&#x200d;ക്കാര്&#x200d; ചെയ്തത്.</p>
<p>സ്വന്തം ഘടക കക്ഷികളുടെ എതിര്&#x200d;പ്പിനെ പോലും തൃണവല്&#x200d;ക്കരിച്ചുകൊണ്ടുള്ള ഈ നീക്കങ്ങള്&#x200d;ക്കു പിന്നില്&#x200d; തിരഞ്ഞെടുപ്പ് നേട്ടംമാത്രമായിരുന്നു ലക്ഷ്യമെങ്കില്&#x200d;, ചരിത്രത്തിലില്ലാത്ത തിരിച്ചടി നല്&#x200d;കിക്കൊണ്ടാണ് കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്&#x200d;പ്പിച്ചത്. അധികാരത്തുടര്&#x200d;ച്ചയുടെ അഹങ്കാര ത്തില്&#x200d; ധിക്കാരത്തിന്റെയും ധാര്&#x200d;ഷ്ട്യത്തിന്റെയും പര്യായമായി മാറിയ ഈ സര്&#x200d;ക്കാറിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിലും വികസനവും രാഷ്ട്രീയവും ഒരു കാരണവശാലും ചര്&#x200d;ച്ചയാകരുതെന്ന നിര്&#x200d;ബന്ധബുദ്ധിയുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, പിടിപ്പുകേടിന്റെയുമെല്ലാം വിഴുപ്പുഭാണ്ഡവും പേറിനില്&#x200d;ക്കുന്ന പിണറായിക്കും കൂട്ടര്&#x200d;ക്കും അതിനേക്കാളെല്ലാം വലിയ നാണക്കേടായിത്തീര്&#x200d;ന്നിരിക്കുകയാണ് ശബരിമല സ്വര്&#x200d; ണക്കൊള്ള കേസ്.</p>
<p>ഒന്നാം പിണറായി സര്&#x200d;ക്കാറിന്റെ കാലത്തുനടന്ന അതിഗുരുതരമായ സ്വര്&#x200d;ണക്കടത്ത് കേസ് കേന്ദ്ര സര്&#x200d;ക്കാറുമായുള്ള ഒത്തുകളിയിലൂടെ മറികടക്കാന്&#x200d; കഴിഞ്ഞിരുന്നെങ്കില്&#x200d;, ഹൈക്കോടതി മാത്രമല്ല, ഏറ്റവുമൊടുവില്&#x200d; സുപ്രീംകോടതിപോലും ജാഗ്രതയോടെ നിലയുറപ്പിച്ച ശബരിമല ശാസ്താവിന്റെ സ്വത്ത് കൊള്ളയടിച്ച കേസില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; പഠിച്ചപണി പതിനെട്ടുപയറ്റിയിട്ടും കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം തൂത്തെറിഞ്ഞ വര്&#x200d;ഗീയതയുടെ വിഴുപ്പുഭാണ്ഡവുമായി സി.പി.എം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bull-poison-of-communalism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.ലതേഷ് വധക്കേസ്; ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം</title>
		<link>https://www.chandrikadaily.com/k-latesh-murder-case-life-imprisonment-for-seven-rss-bjp-workers.html</link>
					<comments>https://www.chandrikadaily.com/k-latesh-murder-case-life-imprisonment-for-seven-rss-bjp-workers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 08 Jan 2026 09:18:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373112</guid>

					<description><![CDATA[തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: സിപിഎം പ്രവര്&#x200d;ത്തകനായ തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്&#x200d; ഏഴ് ആര്&#x200d;എസ്എസ്-ബിജെപി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ജീവപര്യന്തം. 1,40,000 രൂപ പിഴയും ചുമത്തി. തലശ്ശേരി അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബര്&#x200d; 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.</p>
<p>9 മുതല്&#x200d; 12 വരെയുള്ള 4 പ്രതികളെ വെറുതെ വിടുകയും ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയന്&#x200d; നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്&#x200d; കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബര്&#x200d; 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികള്&#x200d; വെട്ടിക്കൊന്നത്.</p>
<p>ആക്രമണത്തില്&#x200d; സിപിഎം പ്രവര്&#x200d;ത്തകന്&#x200d; മോഹന്&#x200d;ലാല്&#x200d; എന്ന ലാലുവിനും ഗുരുതര പരിക്കേറ്റു. ബോംബേറില്&#x200d; പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളില്&#x200d; 30 പേരെ വിസ്തരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-latesh-murder-case-life-imprisonment-for-seven-rss-bjp-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലപാട് മാറ്റം രാഷ്ട്രീയ അവസരവാദമോ? റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം</title>
		<link>https://www.chandrikadaily.com/is-the-change-of-stance-political-opportunism-reggie-lucas-joins-bjp.html</link>
					<comments>https://www.chandrikadaily.com/is-the-change-of-stance-political-opportunism-reggie-lucas-joins-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 08 Jan 2026 08:22:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[rajeevchandrashekar]]></category>
		<category><![CDATA[ReggieLucas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373166</guid>

					<description><![CDATA[സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്‍ സിപിഎം വാദിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ടെലിവിഷന്&#x200d; ചര്&#x200d;ച്ചകളിലൂടെ സിപിഎമ്മിനെ പ്രതിരോധിക്കുന്ന ഇടത് ശബ്ദമെന്ന നിലയില്&#x200d; ശ്രദ്ധേയനായ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനം സംസ്ഥാന രാഷ്ട്രീയത്തില്&#x200d; കടുത്ത വിമര്&#x200d;ശനങ്ങള്&#x200d;ക്കിടയാക്കി. 35 വര്&#x200d;ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചുവെന്ന അവകാശവാദത്തോടെയാണ് റെജി ലൂക്കോസ് ബിജെപിയില്&#x200d; ചേര്&#x200d;ന്നത്. എന്നാല്&#x200d; അദ്ദേഹം സിപിഎമ്മിന്റെ യാതൊരു ഘടകത്തിലും അംഗമായിരുന്നില്ലെന്നും, സ്വയംപ്രഖ്യാപിത സഹയാത്രികനായി മാത്രമാണ് ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; പ്രത്യക്ഷപ്പെട്ടിരുന്നതെന്നുമാണ് ഇപ്പോള്&#x200d; സിപിഎം വാദിക്കുന്നത്.</p>
<p>ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; രാജീവ് ചന്ദ്രശേഖറില്&#x200d; നിന്ന് ഷാളണിയിച്ച് അംഗത്വം സ്വീകരിച്ച ശേഷം, ദ്രവിച്ച ആശയങ്ങള്&#x200d;ക്കിപ്പോള്&#x200d; പ്രസക്തിയില്ലെന്നും സിപിഎം വര്&#x200d;ഗീയ വിഭജനത്തിന് ശ്രമിക്കുകയാണെന്നും റെജി ലൂക്കോസ് ആരോപിച്ചു. എന്നാല്&#x200d; വര്&#x200d;ഷങ്ങളോളം സിപിഎമ്മിന്റെ വക്താവെന്ന നിലയില്&#x200d; ടെലിവിഷന്&#x200d; ചര്&#x200d;ച്ചകളില്&#x200d; പങ്കെടുത്ത ഒരാള്&#x200d;, &#8216;ഇന്നുമുതല്&#x200d; എന്റെ വാക്കും പ്രവൃത്തിയും ബിജെപിക്ക് വേണ്ടിയാണ്&#8217; എന്ന പ്രഖ്യാപനത്തിലേക്ക് എത്തിയത്.</p>
<p>മുന്&#x200d;കാലങ്ങളില്&#x200d; ബിജെപിയെ വര്&#x200d;ഗീയവാദികളെന്ന് വിമര്&#x200d;ശിച്ചിരുന്ന റെജി ലൂക്കോസ്, ഇപ്പോള്&#x200d; സിപിഎമ്മിനെതിരെ അതേ ആരോപണം ഉന്നയിക്കുന്നത് നിലപാട് വൈരുധ്യമായി രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നു. കേരളത്തില്&#x200d; രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇല്ലെന്ന അവകാശവാദവും, ഉത്തരേന്ത്യയിലെ ബിജെപി ഭരണത്തിലെ വികസനം തന്നെ &#8216;ഞെട്ടിച്ചുവെന്ന&#8217; പരാമര്&#x200d;ശവും, ഇടത് രാഷ്ട്രീയം ഉപേക്ഷിച്ചതിന്റെ യുക്തിയായി മാറ്റിയെടുക്കാനുള്ള ശ്രമമായാണ് കാണപ്പെടുന്നത്.</p>
<p>അതേസമയം, റെജി ലൂക്കോസ് പാര്&#x200d;ട്ടി അംഗമല്ലായിരുന്നുവെന്നും, ഇടത് സഹയാത്രികനെന്ന വിശേഷണം മാധ്യമങ്ങള്&#x200d; നല്&#x200d;കിയതാണെന്നും പറഞ്ഞാണ് സിപിഎം ഇപ്പോള്&#x200d; തടിയൂരാന്&#x200d; ശ്രമിക്കുന്നത്. ചാനല്&#x200d; ചര്&#x200d;ച്ചകളില്&#x200d; ഈ നിലപാടില്&#x200d; പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന വിശദീകരണവും സിപിഎം മുന്നോട്ടുവച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-the-change-of-stance-political-opportunism-reggie-lucas-joins-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
