<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpm attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpm-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 09 Feb 2023 14:09:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpm attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോടതി മുറ്റത്ത് കാമുകന്റെ കൈയും കാലും തല്ലിയൊടിച്ച് സിപിഎം പ്രവര്&#x200d;ത്തകര്&#x200d;</title>
		<link>https://www.chandrikadaily.com/cpm-activists-beat-the-hands-and-feet-of-the-lover-in-the-court-yard.html</link>
					<comments>https://www.chandrikadaily.com/cpm-activists-beat-the-hands-and-feet-of-the-lover-in-the-court-yard.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 Feb 2023 14:09:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[idukki]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236963</guid>

					<description><![CDATA[സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്ക് എതിരെ പൊലീസ് കേസെടുത്തു]]></description>
										<content:encoded><![CDATA[<p>കോടതി മുറ്റത്ത് കാമുകന് സിപിഎം പ്രവര്&#x200d;ത്തകരുടെ മര്&#x200d;ദനം. വീട് വിട്ടിറങ്ങിയ വിദ്യാര്&#x200d;ഥിനി കാമുകനൊപ്പം ജീവിക്കാന്&#x200d; തീരുമാനിച്ചതിനെ തുടര്&#x200d;ന്നാണ് ആക്രമണം നേരിട്ടത്. ഇടുക്കിയിലാണ് സംഭവം.<br />
കോടതിയില്&#x200d; കമിതാക്കളെ ഹാജരാക്കി പുറത്തിറങ്ങിയപ്പോഴാണ് യുവാവിനെതിരെ ആക്രമണമുണ്ടായത്.</p>
<p>കോടതിയുടെ മുന്നിലിട്ട് കാമുകനെ മര്&#x200d;ദ്ദിക്കുകയും പെണ്&#x200d;കുട്ടിയെ തിരിച്ച് വീട്ടിലേക്കു കൊണ്ടുപോകാനും ശ്രമിച്ച സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്ക് എതിരെ പൊലീസ് കേസെടുത്തു. സംഘര്&#x200d;ഷത്തിന് നേതൃത്വം നല്&#x200d;കിയ സിപിഎം ജില്ലാ നേതാക്കളടക്കമുള്ള 14 പേര്&#x200d;ക്കെതിരേയാണ് ഇടുക്കി മുട്ടം പോലീസ് സ്വമേധയാ കേസെടുത്തത്.</p>
<p>സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടിആര്&#x200d; സോമന്&#x200d;, മുഹമ്മദ് ഫൈസല്&#x200d; എന്നിവര്&#x200d; ഉള്&#x200d;പ്പെടെ 11 സിപിഎം. പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയും പെണ്&#x200d;കുട്ടിയുടെ കാമുകനും രണ്ട് ബന്ധുക്കള്&#x200d;ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവര്&#x200d;ത്തകരുടെ ആക്രമണത്തില്&#x200d; യുവാവിന് പരിക്കേറ്റു.</p>
<p>പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്&#x200d;ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവും സോഷ്യല്&#x200d; മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെണകുട്ടി കാമുകനൊപ്പം പോയത്. നാലാം തീയതി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം പ്രവര്&#x200d;ത്തകനും മണിയാറന്&#x200d;കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്‌റ്റേഷനില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-activists-beat-the-hands-and-feet-of-the-lover-in-the-court-yard.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലശ്ശേരിയിൽ ബോംബ്​ നിർമാണത്തിനിടെ സ്ഫോടനം; സി.പി.എമ്മുകാർക്ക്​ പരിക്ക്</title>
		<link>https://www.chandrikadaily.com/three-injured-in-bomb-blast-at-thalassery-updates.html</link>
					<comments>https://www.chandrikadaily.com/three-injured-in-bomb-blast-at-thalassery-updates.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Sep 2020 11:05:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpm agenda]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[Kannur bomb blast]]></category>
		<category><![CDATA[Thalassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150305</guid>

					<description><![CDATA[ബോംബ് നിര്&#x200d;മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. കതിരൂര്&#x200d; പോലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d;പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: കണ്ണൂര്&#x200d; തലശേരിയില്&#x200d; ബോംബ് സ്ഫോടനത്തില്&#x200d; മൂന്ന് പേര്&#x200d;ക്ക് ഗുരുതര പരിക്ക്. തലശ്ശേരി പൊന്ന്യംചൂളയിലാണ് അപകടം നടന്നത്. ബോംബ് നിര്&#x200d;മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. പരിക്കേറ്റവര്&#x200d; സിപിംഎമ്മുകരാണെന്നാണ് വിവരം.</p>
<p>ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.  മാഹി സ്വദേശിയായ റെനീഷിന്റെ രണ്ട് കൈകളും അറ്റതായാണ് വിവരം. പരിക്കേറ്റവരുടെ കൈകള്&#x200d;ക്കും കണ്ണുകള്&#x200d;ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി.</p>
<p><img src="https://thaliparamba.truevisionnews.com/wp-content/uploads/2020/09/IMG-20200904-WA0116.jpg" /></p>
<p>കതിരൂര്&#x200d; പോലീസ് സ്റ്റേഷന്&#x200d; പരിധിയില്&#x200d;പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഭക്ഷണം കഴിച്ചതിന്റെയുള്&#x200d;പ്പെടെ അവശിഷ്ടങ്ങളും ചോരപ്പാടുകളും മറ്റും സംഭവസ്ഥത്തുണ്ട്. പ്രദേശത്തുനിന്ന് നിര്&#x200d;മിച്ചുവെച്ച 15 ബോംബുകള്&#x200d; കണ്ടെടുത്തു. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്.  ജില്ലാ പോലീസ് മേധാവി ഉള്&#x200d;പ്പെടെയുള്ളവര്&#x200d; സ്ഥലം സന്ദര്&#x200d;ശിക്കും.</p>
<p><img loading="lazy" class="" src="https://thaliparamba.truevisionnews.com/wp-content/uploads/2020/09/IMG-20200904-WA0117.jpg" width="975" height="2115" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-injured-in-bomb-blast-at-thalassery-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് കോണ്&#x200d;ഗ്രസ് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; സിപിഎമ്മെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/youth-congress-secratary-home-cpm-attack-news.html</link>
					<comments>https://www.chandrikadaily.com/youth-congress-secratary-home-cpm-attack-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Sep 2020 04:41:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpm attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149650</guid>

					<description><![CDATA[തിരുവനന്തപുരം: യൂത്ത് കോണ്&#x200d;ഗ്രസ് മുന്&#x200d; സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ജി. ലീനയുടെ വീടിനു നേരെ ആക്രമണം. പുലര്&#x200d;ച്ചെ രണ്ടു മണിയോടെയാണ് തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്&#x200d; ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ജനല്&#x200d;ചില്ലുകളും വാതിലുകളും അടിച്ചു തകര്&#x200d;ത്തു. ആക്രമണത്തിനു പിന്നില്&#x200d; ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്&#x200d;ത്തകരെന്നാണ് ആരോപണം. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു ശേഷം സംസ്ഥാനത്ത് കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്കു നേരെ വ്യാപകമായി ആക്രമണങ്ങള്&#x200d; നടക്കുകയാണ്. &#160;]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: യൂത്ത് കോണ്&#x200d;ഗ്രസ് മുന്&#x200d; സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ജി. ലീനയുടെ വീടിനു നേരെ ആക്രമണം. പുലര്&#x200d;ച്ചെ രണ്ടു മണിയോടെയാണ് തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്&#x200d; ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ജനല്&#x200d;ചില്ലുകളും വാതിലുകളും അടിച്ചു തകര്&#x200d;ത്തു. ആക്രമണത്തിനു പിന്നില്&#x200d; ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്&#x200d;ത്തകരെന്നാണ് ആരോപണം.</p>
<p>വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു ശേഷം സംസ്ഥാനത്ത് കോണ്&#x200d;ഗ്രസ് ഓഫീസുകള്&#x200d;ക്കു നേരെ വ്യാപകമായി ആക്രമണങ്ങള്&#x200d; നടക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-congress-secratary-home-cpm-attack-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആത്മഹത്യ ചെയ്ത ഉദ്യോഗാര്&#x200d;ത്ഥിക്ക് വിഷാദരോഗമെന്ന് സിപിഎം പ്രചാരണം</title>
		<link>https://www.chandrikadaily.com/cpm-cyber-attack-against-anu.html</link>
					<comments>https://www.chandrikadaily.com/cpm-cyber-attack-against-anu.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 30 Aug 2020 09:22:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[psc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149011</guid>

					<description><![CDATA[സിവില്&#x200d; എക്‌സൈസ് ഓഫീസര്&#x200d; പരീക്ഷയില്&#x200d; 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്&#x200d; മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്&#x200d;ത്ഥി ആത്മഹത്യ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പിഎസ്‌സി റാങ്ക് ലിസ്റ്റില്&#x200d; ഉന്നത റാങ്ക് നേടിയിട്ടും ജോലി കിട്ടാത്തതില്&#x200d; മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്&#x200d;ത്ഥിയെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണവുമായി സിപിഎം സൈബര്&#x200d; പോരാളികള്&#x200d;. ആത്മഹത്യ ചെയ്ത അനുവിന് വിഷാദ രോഗമായിരുന്നു എന്നാണ് സിപിഎം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടാല്&#x200d; അത് മനസ്സിലാവുമെന്നും സൈബര്&#x200d; പോരാളികള്&#x200d; ന്യായീകരിക്കുന്നുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ബോധവല്&#x200d;ക്കരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. സര്&#x200d;ക്കാര്&#x200d; ജോലി മാത്രമാണോ ജോലി. ഒരു ജോലി കിട്ടാത്തതിന് എന്തിനാണ് ആത്മഹത്യ എന്നാണ് സിപിഎം ചോദ്യം.</p>
<p>തങ്ങള്&#x200d;ക്കെതിരായി വരുന്ന വ്യക്തികള്&#x200d; മരിച്ചവരാണെങ്കിലും അവരെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന സ്ഥിരം ശൈലിയാണ് ഇവിടെയും സിപിഎം സ്വീകരിക്കുന്നത്. ഒരു ജോലിയില്ലാത്തതല്ല അനുവിന്റെ ആത്മഹത്യക്ക് കാരണം. വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്ക് നേടിയിട്ടും നിയമനം നടത്താത്ത ഇടത് സര്&#x200d;ക്കാറിന്റെ നയവൈകല്യം മൂലം ജോലി നഷ്ടമായ നിരാശയിലാണ് ആ യുവാവ് ആത്മഹത്യ ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ആര്&#x200d;ക്കും മനസ്സിലാവുന്ന ഈ കാര്യം മറന്നുകൊണ്ടാണ് സിപിഎം അനുവിനെതിരെ വ്യക്തിപരമായ പ്രചാരണം നടത്തുന്നത്.</p>
<p>സിവില്&#x200d; എക്‌സൈസ് ഓഫീസര്&#x200d; പരീക്ഷയില്&#x200d; 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്&#x200d; മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്&#x200d;ത്ഥി ആത്മഹത്യ ചെയ്തത്. ഇനിയും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിച്ച് അഭിനയിക്കാനാവില്ലെന്നാണ് അനു ആത്മഹത്യാക്കുറിപ്പില്&#x200d; പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-cyber-attack-against-anu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊടിമരത്തിന്റെ പേരില്&#x200d; കടക്ക് ലൈസന്&#x200d;സ് നിഷേധിച്ചു  സി.പി.എം ഭരണസമിതിക്കെതിരെ ജനരോഷം</title>
		<link>https://www.chandrikadaily.com/cpm-attack.html</link>
					<comments>https://www.chandrikadaily.com/cpm-attack.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 03 Jul 2019 04:09:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131821</guid>

					<description><![CDATA[നാദാപുരം: ഹൃദ്രോഗിയുടെ കടക്ക് ലൈസന്&#x200d;സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം. കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്&#x200d; നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്&#x200d;കിയതാണ് വിവാദമായത്. വിലങ്ങാട് ഇന്ദിര നഗര്&#x200d; മൂന്നാം വാര്&#x200d;ഡിലെ കോണ്&#x200d;ഗ്രസ് അനുഭാവിയായ തോട്ടുങ്കല്&#x200d; സിദ്ദിഖിനാണ് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്&#x200d;കിയത്. കെട്ടിടത്തിന് മുമ്പില്&#x200d; വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് സ്വകാര്യ വ്യക്തി നല്&#x200d;കിയ സ്ഥലത്ത് സ്ഥാപിച്ച കോണ്&#x200d;ഗ്രസ് കൊടിമരവും പതാകയുമാണ് അനുമതിക്ക് തടസ്സമാവുന്നത്.കൊടിമരം പിഴുതു മാറ്റണമെന്ന സി.പി.എം പ്രാദേശിക നേതാവിന്റെ ആവശ്യം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> നാദാപുരം: ഹൃദ്രോഗിയുടെ  കടക്ക് ലൈസന്&#x200d;സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം.   കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്&#x200d; നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്&#x200d;കിയതാണ് വിവാദമായത്.  വിലങ്ങാട് ഇന്ദിര നഗര്&#x200d;  മൂന്നാം വാര്&#x200d;ഡിലെ കോണ്&#x200d;ഗ്രസ് അനുഭാവിയായ തോട്ടുങ്കല്&#x200d; സിദ്ദിഖിനാണ് ഗ്രാമപഞ്ചായത്ത്  നോട്ടീസ് നല്&#x200d;കിയത്.   കെട്ടിടത്തിന് മുമ്പില്&#x200d; വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് സ്വകാര്യ വ്യക്തി നല്&#x200d;കിയ സ്ഥലത്ത് സ്ഥാപിച്ച കോണ്&#x200d;ഗ്രസ് കൊടിമരവും പതാകയുമാണ്  അനുമതിക്ക് തടസ്സമാവുന്നത്.കൊടിമരം പിഴുതു മാറ്റണമെന്ന സി.പി.എം പ്രാദേശിക നേതാവിന്റെ ആവശ്യം സിദ്ദിഖ് അനുസരിച്ചിരുന്നില്ല. ഇതോടെ കെട്ടിടത്തിന്റെ ലൈസന്&#x200d;സ് ചുവപ്പ് നാടയില്&#x200d; കുരുങ്ങുകയായിരുന്നു. വീടിനോട് ചേര്&#x200d;ന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം ഉണ്ടാക്കുകയായിരുന്നു. അഞ്ച് വര്&#x200d;ഷമായി കെട്ടിടത്തിന്റെ ലൈസന്&#x200d;സിനായി ഇദ്ദേഹം ഗ്രാമ പഞ്ചായത്ത് ഓഫീസില്&#x200d; കയറി ഇറങ്ങാന്&#x200d; തുടങ്ങിയിട്ട് .മാന ദണ്ഡങ്ങള്&#x200d; പാലിച്ചില്ലെന്നും കെട്ടിടത്തിനെതിരെ പരാതി ഉണ്ടെന്നും അതിനാല്&#x200d; ഗ്രാമപഞ്ചായത്തിന് ലൈസന്&#x200d;സ് നല്&#x200d;കാന്&#x200d; നിര്&#x200d;വ്വാഹമില്ലെന്നുമാണ് ഉദ്യോഗസ്ഥര്&#x200d; പറയുന്നത്. ഇതിനിടെ പുതുതായി ചാര്&#x200d;ജെടുത്ത ഓവര്&#x200d;സിയര്&#x200d; കടയില്&#x200d; എത്തി കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മുറിച്ച് മാറ്റാന്&#x200d; ആവശ്യപ്പെടുകയുണ്ടായി.  ഇത് പ്രകാരം  കോണ്&#x200d;ക്രീറ്റ് മുറിച്ചുകളയുകയുമുണ്ടായി. മാനദണ്ഡങ്ങള്&#x200d; തെറ്റിച്ചിട്ടില്ലെന്ന് സിദ്ദിഖിനോട് പറഞ്ഞാണത്രേ ഉദ്യോഗസ്ഥന്&#x200d; സ്ഥലം വിട്ടത് പിന്നീട് ഒരു വര്&#x200d;ഷം കാത്ത് നിന്നിട്ടും കെട്ടിടത്തിന് ലൈസന്&#x200d;സ് ലഭിച്ചില്ല. പരാതിക്കാരന്&#x200d; ആരെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്&#x200d;ക്ക് കൃത്യമായ മറുപടിയില്ലെന്ന് സിദ്ധീഖ് പറയുന്നു. .ഹൃദയാഘാതത്തെ  തുടര്&#x200d;ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ സിദ്ദിഖ് കടയില്&#x200d; ചായയും പലഹാരവും ഒപ്പം അനാദി സാധനങ്ങളുമാണ് വില്&#x200d;ക്കുന്നത്. മലയോരത്തെ ചെറു കടയ്ക്കാണ് ഇല്ലാത്ത മാനദണ്ഡങ്ങള്&#x200d; ചൂണ്ടിക്കാട്ടി അധികൃതര്&#x200d; അനുമതി നിഷേധിക്കുന്നത്.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d;  കോണ്ഗ്രസിന് വേണ്ടി സജീവമായി പ്രവര്&#x200d;ത്തിച്ചതിന്റെ  പകയാണ് നടപടിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന് ലൈസന്&#x200d;സ് നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്&#x200d; സംഘടിപ്പിക്കാനാണ് യു ഡി എഫ് തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ തോല്&#x200d;വി  ഏറ്റുപറച്ചിലിലെ അന്തര്&#x200d;ധാര</title>
		<link>https://www.chandrikadaily.com/cpim-fail-in-election-results.html</link>
					<comments>https://www.chandrikadaily.com/cpim-fail-in-election-results.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jun 2019 03:54:21 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[Kodiyeri Balakrishanan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131263</guid>

					<description><![CDATA[ഇയാസ് മുഹമ്മദ് തോല്&#x200d;വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്&#x200d;ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്&#x200d;ത്തുന്ന ധാര്&#x200d;ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്&#x200d;വി റിപ്പോര്&#x200d;ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്. എന്നാല്&#x200d; കോടിയേരിയുടെ മകനെതിരായ പീഡന കേസും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങളില്&#x200d;നിന്നും അംഗങ്ങളുടേയും അണികളുടേയും മാത്രമല്ല, മാധ്യമങ്ങളുടേയും ശ്രദ്ധ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യം ഈ ഏറ്റുപറച്ചിലിന്റെ അന്തര്&#x200d;ധാരയായി വര്&#x200d;ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഏറ്റുപറഞ്ഞ തെറ്റുകള്&#x200d; മുഖപത്രം വഴി പരസ്യപ്പെടുത്തിയ സമൂര്&#x200d;ത്ത സാഹചര്യമാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഇയാസ് മുഹമ്മദ്</strong><br> തോല്&#x200d;വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്&#x200d;ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്&#x200d;ത്തുന്ന ധാര്&#x200d;ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്&#x200d;വി റിപ്പോര്&#x200d;ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്. എന്നാല്&#x200d; കോടിയേരിയുടെ മകനെതിരായ പീഡന കേസും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങളില്&#x200d;നിന്നും അംഗങ്ങളുടേയും അണികളുടേയും മാത്രമല്ല, മാധ്യമങ്ങളുടേയും ശ്രദ്ധ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യം ഈ ഏറ്റുപറച്ചിലിന്റെ അന്തര്&#x200d;ധാരയായി വര്&#x200d;ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഏറ്റുപറഞ്ഞ തെറ്റുകള്&#x200d; മുഖപത്രം വഴി പരസ്യപ്പെടുത്തിയ സമൂര്&#x200d;ത്ത സാഹചര്യമാണ് സംശയാലുക്കളെ സൃഷ്ടിച്ചിട്ടുള്ളത്. <br> തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കേരളത്തില്&#x200d; വലിയ തോല്&#x200d;വി സി.പി.എം നേതാക്കള്&#x200d; പ്രതീക്ഷിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പിന്‌ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്&#x200d; യോഗത്തില്&#x200d; പോലും ഏഴ് സീറ്റുകളിലാണ് അവര്&#x200d; വിജയം പ്രതീക്ഷിച്ചത്. ഇതില്&#x200d;തന്നെ മൂന്നിടത്ത് ഫോട്ടോ ഫിനിഷില്&#x200d; വിജയത്തിലേക്കെത്തുമെന്നായിരുന്നു നിഗമനം. നേതാക്കള്&#x200d; പിന്നീട് അവകാശപ്പെട്ട തരത്തില്&#x200d; വലിയ വിജയമുണ്ടാകുമെന്ന് സി.പി.എം ഒരു ഘട്ടത്തില്&#x200d;പോലും ആശ വെച്ചിരുന്നില്ല. എന്നാല്&#x200d; ഇത്ര വലിയ തോല്&#x200d;വി സി.പി. എം മനസ്സില്&#x200d; കണ്ടില്ല. തോല്&#x200d;ക്കും എന്നേ അവര്&#x200d; കരുതിയുള്ളൂ, ജനം ഇതുപോലെ പടുകുഴിയിലേക്ക് തള്ളുമെന്ന് മനസ്സിലാക്കാന്&#x200d; അവര്&#x200d;ക്ക് സാധിക്കാതെവന്നു.  <br> ജനങ്ങളില്&#x200d;നിന്നും സി.പി.എം എത്രമാത്രം അകലത്തിലാണെന്ന് സ്വയം വിലയിരുത്തലിനുള്ള അവസരമാണ് അവര്&#x200d;ക്കിപ്പോള്&#x200d; കൈവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്&#x200d;ട്ടില്&#x200d; തങ്ങളുടെ ദൗര്&#x200d;ബല്യങ്ങളെ മറികടക്കാന്&#x200d; പരിശ്രമിക്കുമെന്നാണ് സി.പി.എം ഊന്നിപറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് ദൗര്&#x200d;ബല്യമെന്ന് സി. പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടുമില്ല. റിപ്പോര്&#x200d;ട്ടില്&#x200d; ഒരു ഭാഗത്ത് പറയുന്നതിങ്ങനെ: നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടു വിഹിതത്തിലെ ഇടിവ് വലിയ ഉത്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്&#x200d; അകന്നതും പരമ്പരാഗത വോട്ടില്&#x200d; ഒരു ഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്&#x200d; ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല, തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്&#x200d;ബല്യങ്ങളുണ്ട്. <br> സി.പി.എം റിപ്പോര്&#x200d;ട്ട് വായിക്കുമ്പോള്&#x200d; സന്ദേശം എന്ന സിനിമയില്&#x200d; ബോബി കൊട്ടാരക്കര വേഷമിട്ട ഉത്തമന്&#x200d; എന്ന കഥാപാത്രത്തിന്റെ സന്ദേഹം ആവര്&#x200d;ത്തിക്കാതിരിക്കാന്&#x200d; ഒരാള്&#x200d;ക്ക് കഴിയുന്നതെങ്ങനെ. എന്തുകൊണ്ട് തോറ്റുവെന്നെങ്കിലും തെളിവോടെ പറയാന്&#x200d; സി.പി.എമ്മിന് എന്നാണ് കഴിയുക. നിഗൂഢതകള്&#x200d; നിറഞ്ഞ സംഘമായി സി.പി.എം മാറിയിട്ട് കാലമേറെയായി. സുതാര്യ രാഷ്ട്രീയ പ്രവര്&#x200d;ത്തനം മറന്നുപോയവരെ ജനം മറന്നുവെന്നായിരുന്നു സി.പി.എം തെളിച്ചുപറയേണ്ടിയിരുന്നത്. <br> വനിതാമതിലില്&#x200d; പങ്കെടുത്ത 56 ലക്ഷം പേരില്&#x200d; വലിയ വിഭാഗം വോട്ടുചെയ്തില്ലെന്നാണ് സി.പി. എം പരിതപിക്കുന്നത്. കുടുംബശ്രീ പ്രവര്&#x200d;ത്തകരേയും ഉദ്യോഗസ്ഥരേയും അധികാരവും കയ്യൂക്കുംകൊണ്ട് ഭീഷണിപ്പെടുത്തി, മതില്&#x200d; കെട്ടാന്&#x200d; കൊണ്ടുപോയവരല്ലേ, യഥാര്&#x200d;ത്ഥത്തില്&#x200d; ലഭിക്കേണ്ട വോട്ടു കൂടി നഷ്ടമാക്കിയത്. ബഹുജന സംഘടനകള്&#x200d; കടലാസു പുലികള്&#x200d; മാത്രമാണെന്ന് റിപ്പോര്&#x200d;ട്ടിലെങ്കിലും സി.പി.എം അംഗീകരിച്ചിരിക്കുന്നു. പല നിയോജക മണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്&#x200d; വര്&#x200d;ഗ, ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ജാഥയില്&#x200d; കൊടിപിടിച്ചവരും മുദ്രാവാക്യം മുഴക്കിയവരും വോട്ടുചെയ്തില്ലെന്നാണ് സി.പി.എം കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിലെ ദൗര്&#x200d;ബല്യമാണ്് ഇതിന് പ്രധാന കാരണമെത്രെ. മുതലാളിത്ത, പാര്&#x200d;ലമെന്ററി ദൗര്&#x200d;ബല്യങ്ങളില്&#x200d; അഭിരമിക്കുന്ന നേതാക്കളില്&#x200d; സംഭവിച്ച അരാഷ്ട്രീയവത്കരണത്തെ റിപ്പോര്&#x200d;ട്ടില്&#x200d; ഒരിടത്ത്‌പോലും പരമാര്&#x200d;ശിക്കുന്നതു പോലുമില്ലതാനും. <br> ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്&#x200d;ത്തനത്തിന്റെ ആവശ്യം തുടര്&#x200d;ച്ചയായ പ്രമേയങ്ങളില്&#x200d; എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടില്ലെന്നാണ് മറ്റൊരു പരാമര്&#x200d;ശം. യഥാര്&#x200d;ത്ഥത്തില്&#x200d; ബഹുജന സംഘടനകളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ, പ്രാദേശിക സ്വത്വ സമരങ്ങളെ ഇല്ലാതാക്കുകയും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തവര്&#x200d; തന്നെയാണ് പ്രമേയങ്ങളെ അട്ടിമറിച്ചതെന്ന കാര്യം തമസ്‌കരിക്കപ്പെട്ടു. അടിസ്ഥാന ജനതയുടെ അവകാശ സമരങ്ങളില്&#x200d;നിന്നും ഒളിച്ചോടിയവര്&#x200d;, സമരങ്ങള്&#x200d; ഏറ്റെടുത്തവരെയും ഒറ്റുകാരാക്കി ചിത്രീകരിച്ചു. <br> സാങ്കേതിക വിദ്യാലയങ്ങളിലെ അരാഷ്ട്രീയ വത്കരണം തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തല്&#x200d;. തൊഴിലില്ലായ്മ രാഷ്ട്രീയ വിഷയമാക്കാന്&#x200d; കഴിയുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി സോഷ്യല്&#x200d; മീഡിയയിലെ ഇടപെടല്&#x200d; പ്രയോജനപ്പെടുത്തിയപ്പോള്&#x200d;, സി.പി.എമ്മിന് അതിന് സാധിച്ചില്ലെന്നാണ് മറ്റൊരു സ്വയം വിമര്&#x200d;ശനം. ഇരട്ടചങ്കന് വേണ്ടി പോരാളി ഷാജിമാര്&#x200d; നടത്തിയ ഫാന്&#x200d;സ് അസോസിയേഷന്&#x200d; കളികളെ പ്രോത്സാഹിപ്പിച്ചവര്&#x200d;, കണ്ണൂരില്&#x200d; മറ്റൊരു ബിംബത്തിന്‌വേണ്ടി ഫാന്&#x200d;സുകാര്&#x200d; രംഗത്തെത്തിയതോടെയാണ് കണ്ണുരുട്ടല്&#x200d; ആരംഭിച്ചത്. പ്രതിപക്ഷ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും വ്യക്തിഹത്യ ചെയ്ത് രസിച്ച സി.പി.എം സൈബര്&#x200d; പോരാളികള്&#x200d; ബഹുജനങ്ങളില്&#x200d; സൃഷ്ടിച്ച അപരത്വബോധം നേതാക്കള്&#x200d;ക്ക് ഇനിയും മനസ്സിലായിട്ടില്ല. <br> സ്വയം വിമര്&#x200d;ശനം നടത്തുന്നതിന് പകരം സ്വയം പരിഹാസ്യരാകുകയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്&#x200d;ട്ടിലൂടെ സി.പി.എം. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഏറ്റുപറയുന്നവര്&#x200d;, സര്&#x200d;ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്&#x200d;ക്കിടയില്&#x200d; വലിയ അംഗീകാരമുണ്ടായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. യു.ഡി.എഫിനുണ്ടായ വലിയ വിജയത്തിന് ഒരു കാരണം സര്&#x200d;ക്കാര്&#x200d; വിരുദ്ധ തരംഗം തന്നെയായിരുന്നുവെന്ന സത്യം മറച്ചുവെച്ച് വ്യക്തിപൂജ നടത്തുകയാണ് സി.പി.എം റിപ്പോര്&#x200d;ട്ടിലും ചെയ്യുന്നത്. ശബരിമല വിഷയത്തില്&#x200d; മാത്രമല്ല, മുസ്‌ലിം വ്യക്തിനിയമത്തിന് ചട്ടങ്ങള്&#x200d; രൂപീകരിച്ചപ്പോഴും സര്&#x200d;ക്കാരിന് തെറ്റുപറ്റി. ഖാദര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് നടപ്പാക്കാനുള്ള ധൃതിപിടിച്ച തീരുമാനം അധ്യാപകരെ സര്&#x200d;ക്കാരില്&#x200d; നിന്നകറ്റി. ഏകപക്ഷീമായി പ്രഖ്യാപിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്&#x200d;വീസ്, ഭീഷണിപ്പെടുത്തി നടപ്പാക്കിയ സാലറി ചാലഞ്ച് എന്നിവ ജീവനക്കാരുടെയും എതിര്&#x200d;പ്പ് ക്ഷണിച്ചുവരുത്തി. പ്രളയ പുനര്&#x200d;നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങളിലെ പാളിച്ചകള്&#x200d; വലിയൊരു വിഭാഗം ജനങ്ങളെ എതിരാക്കി. കശുവണ്ടി മേഖലയിലെ അനിശ്ചിതാവസ്ഥ തൊഴിലാളികളെ നിരാശരാക്കി. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്&#x200d;ക്കാരിനെതിരായ ജനവിധിയെ, സി.പി. എമ്മിന്റെ ആഭ്യന്തര പരാജയമായി മാറ്റിയെഴുതാനുള്ള ശ്രമമാണ് റിപ്പോര്&#x200d;ട്ടിലുടനീളമുള്ളത്. <br> സര്&#x200d;ക്കാരിന്റെ പരാജയവും പാര്&#x200d;ട്ടി നേതാക്കളുടെ ധാര്&#x200d;ഷ്ട്യവും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വിശ്വാസ്യതയും എല്ലാം ഒന്നായി വന്&#x200d; തിരിച്ചടി നല്&#x200d;കിയെന്ന യാഥാര്&#x200d;ത്ഥ്യമാണ് സി.പി.എം അംഗീകരിക്കേണ്ടത്. അതോടൊപ്പം സി.പി.എം സ്വയം വിമര്&#x200d;ശനം നടത്തുന്നതുപോലെ, തെറ്റുകള്&#x200d; തിരുത്തേണ്ടതുമുണ്ട്. വിദ്യാര്&#x200d;ത്ഥികളുടേയും യുവാക്കളുടേയും കര്&#x200d;ഷകരുടേയും പ്രശ്‌നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായി സമരങ്ങള്&#x200d;കൊണ്ട് തിരിച്ചുവരാമെന്നാണ് സി.പി.എം കരുതുന്നത്. രാജ്യത്ത് മോദി സര്&#x200d;ക്കാര്&#x200d; നടപ്പാക്കാന്&#x200d; പോകുന്ന ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നടപടികള്&#x200d;ക്കെതിരെ സി.പി.എമ്മിന് ആത്മാര്&#x200d;ത്ഥമായി സമരം നടത്താനുള്ള അവസരം ആവോളം ലഭിക്കാനുമിടയുണ്ട്. എന്നാല്&#x200d; ആ അവസരം പ്രയോജനപ്പെടുത്താന്&#x200d; സി.പി.എമ്മിന് കഴിയുമോ എന്ന കാര്യത്തില്&#x200d; സംശയമുണ്ട്. പാര്&#x200d;ട്ടി നേതാക്കളെയെങ്കിലും രാഷ്ട്രീയവത്കരിക്കാന്&#x200d; സാധിച്ചാല്&#x200d; അണികള്&#x200d; സമരസജ്ജരായി മുന്നോട്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇല്ലെങ്കില്&#x200d; പശ്ചിമ ബംഗാളിനും ത്രിപുരക്കും പിന്നാലെ ബി.ജെ.പിക്ക് വോട്ടുപിടിക്കേണ്ട ഗതികേടിലാകും കേരളത്തിലേയും സി.പി.എമ്മുകാര്&#x200d;. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-fail-in-election-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസര്&#x200d;കോഡ് പെരിയയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്</title>
		<link>https://www.chandrikadaily.com/kasarkode-periya-bomb-home-news.html</link>
					<comments>https://www.chandrikadaily.com/kasarkode-periya-bomb-home-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 May 2019 10:05:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[periya murders]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126430</guid>

					<description><![CDATA[കാസര്&#x200d;കോഡ്: കാസര്&#x200d;കോഡ് പെരിയയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ കൃപേശിന്റെയും ശരത്‌ലാലിന്റേയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് സ്റ്റീല്&#x200d; ബോംബെറിഞ്ഞത്. ഇന്നലെ അര്&#x200d;ധരാത്രിയാണ് സംഭവം. സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്&#x200d;ക്കും പരിക്കില്ല. സംഭവത്തില്&#x200d; ബേക്കല്&#x200d; പൊലീസ് അന്വേഷണം തുടങ്ങി. സി.പി.എമ്മാണ് പിന്നിലെന്നാണ് ഉയര്&#x200d;ന്നുവരുന്ന ആരോപണം. പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രതയിലാ]]></description>
										<content:encoded><![CDATA[
<p>കാസര്&#x200d;കോഡ്: കാസര്&#x200d;കോഡ് പെരിയയില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരായ കൃപേശിന്റെയും ശരത്‌ലാലിന്റേയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് സ്റ്റീല്&#x200d; ബോംബെറിഞ്ഞത്. ഇന്നലെ അര്&#x200d;ധരാത്രിയാണ് സംഭവം. </p>



<p>സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്&#x200d;ക്കും പരിക്കില്ല. സംഭവത്തില്&#x200d; ബേക്കല്&#x200d; പൊലീസ് അന്വേഷണം തുടങ്ങി. സി.പി.എമ്മാണ് പിന്നിലെന്നാണ് ഉയര്&#x200d;ന്നുവരുന്ന ആരോപണം. പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രതയിലാ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kasarkode-periya-bomb-home-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിയുള്&#x200d;പ്പെടെയുള്ള പ്രതികള്&#x200d;ക്ക് ജാമ്യം</title>
		<link>https://www.chandrikadaily.com/shuhaib-murder-akash-thllankery-and-three-others-got-bail-news.html</link>
					<comments>https://www.chandrikadaily.com/shuhaib-murder-akash-thllankery-and-three-others-got-bail-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 24 Apr 2019 08:26:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[periya murders]]></category>
		<category><![CDATA[shuhaib murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125129</guid>

					<description><![CDATA[കൊച്ചി: കണ്ണൂര്&#x200d; മട്ടന്നൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d;ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്&#x200d;ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്&#x200d;, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവര്&#x200d;ക്കും ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയില്&#x200d; കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് സി.പി.എമ്മുകാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കണ്ണൂര്&#x200d; മട്ടന്നൂരിലെ യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്&#x200d;ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്&#x200d;ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്&#x200d;, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവര്&#x200d;ക്കും ജാമ്യം ലഭിച്ചു.</p>



<p>ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്&#x200d; പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയില്&#x200d; കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് സി.പി.എമ്മുകാര്&#x200d; ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാര്&#x200d;ന്നായിരുന്നു ഷുഹൈബിന്റെ മരണം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shuhaib-murder-akash-thllankery-and-three-others-got-bail-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി ജയരാജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവതിക്ക് ഭീഷണി</title>
		<link>https://www.chandrikadaily.com/facebook-post-against-p-jayarajan-women-news.html</link>
					<comments>https://www.chandrikadaily.com/facebook-post-against-p-jayarajan-women-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Mar 2019 06:19:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[loksabha election 2019]]></category>
		<category><![CDATA[P Jayarajn]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121720</guid>

					<description><![CDATA[കണ്ണൂര്&#x200d;: വടകരയിലെ സി.പി.എം സ്ഥാനാര്&#x200d;ത്ഥിയായ പി.ജയരാജനെതിരെ ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ട യുവതിക്ക് ഭീഷണി. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. &#8216;ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണക്കാതിരിക്കാന്&#x200d; കഴിയില്ലെന്നും, അതിന് കാരണം അക്രമരാഷ്ട്രീയത്തലവന്&#x200d; ജയിക്കുന്നത് കാണാന്&#x200d; തീരെ ആഗ്രഹമില്ലെന്നുമായിരുന്നു യുവതിയുടെ പോസ്റ്റ്. ജയരാജന്&#x200d; മനസുവച്ചിരുന്നുവെങ്കില്&#x200d; ഇത്ര രാഷ്ട്രീയകൊലപാതകങ്ങള്&#x200d; കണ്ണൂരിലുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു പെണ്&#x200d;കുട്ടി&#8217; ഇതായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം. ഈ പോസ്റ്റിന് കീഴില്&#x200d; ശ്രീലക്ഷ്മിക്കെതിരേ സിപിഎം അനുകൂലികള്&#x200d; സൈബര്&#x200d; ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം തന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കണ്ണൂര്&#x200d;: വടകരയിലെ സി.പി.എം സ്ഥാനാര്&#x200d;ത്ഥിയായ പി.ജയരാജനെതിരെ ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ട യുവതിക്ക് ഭീഷണി. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. &#8216;ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണക്കാതിരിക്കാന്&#x200d; കഴിയില്ലെന്നും, അതിന് കാരണം അക്രമരാഷ്ട്രീയത്തലവന്&#x200d; ജയിക്കുന്നത് കാണാന്&#x200d; തീരെ ആഗ്രഹമില്ലെന്നുമായിരുന്നു യുവതിയുടെ പോസ്റ്റ്. </p>



<p>ജയരാജന്&#x200d; മനസുവച്ചിരുന്നുവെങ്കില്&#x200d; ഇത്ര രാഷ്ട്രീയകൊലപാതകങ്ങള്&#x200d; കണ്ണൂരിലുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു പെണ്&#x200d;കുട്ടി&#8217; ഇതായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം. ഈ പോസ്റ്റിന് കീഴില്&#x200d; ശ്രീലക്ഷ്മിക്കെതിരേ സിപിഎം അനുകൂലികള്&#x200d; സൈബര്&#x200d; ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീലക്ഷ്മി ആരോപിക്കുന്നത്.</p>



<p>പിനവ്‌നീട് പോസ്റ്റ് ഡിലീറ്റാക്കണമെന്ന് അമ്മ ആവശ്യപ്പെട്ടുവെന്ന് യുവതി പറയുന്നു. ഇല്ലെങ്കില്&#x200d; പ്രശ്‌നമുണ്ടാകുമെന്നും അമ്മ വിളിച്ചുപറഞ്ഞതായി ശ്രീലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d; പറയുന്നു. എന്നാല്&#x200d;, പോസ്റ്റ് പിന്&#x200d;വലിക്കില്ലെന്നും ഒരു പോസ്റ്റിടുമ്പോള്&#x200d;തന്നെ അസഹിഷ്ണുത കാണിക്കുന്നവര്&#x200d;ക്ക് ആര്&#x200d;എസ്എസ്സിന്റെ അസഹിഷ്ണുതയെപ്പറ്റി പറയാന്&#x200d; എന്തധികാരമെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു. </p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/facebook-post-against-p-jayarajan-women-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ചിട്ടു; പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; മോചിപ്പിച്ചു</title>
		<link>https://www.chandrikadaily.com/dyfi-attack-si-trivandrum-news.html</link>
					<comments>https://www.chandrikadaily.com/dyfi-attack-si-trivandrum-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 20 Mar 2019 06:00:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpm attack]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[KERALA POLICE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121716</guid>

					<description><![CDATA[തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ട പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; മോചിപ്പിച്ചു. സ്‌റ്റേഷന്&#x200d; ഉപരോധിച്ചായിരുന്നു പ്രതിയെ രക്ഷപ്പെടുത്തിയത്. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെയാണ് പ്രതി പ്രദീപ് ആക്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥര്&#x200d; ഇടപെട്ട് പരിക്കേറ്റ എസ്.ഐ ശൈലേന്ദ്രനെ പരാതിയില്&#x200d; നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. അമിത വേഗതയില്&#x200d; വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്&#x200d;ത്താതെ പോയതിനെ തുടര്&#x200d;ന്നാണ് പ്രദീപിന്റെ വാഹനം പൊലീസുകാര്&#x200d; തടഞ്ഞത്.]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ട പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; മോചിപ്പിച്ചു. സ്‌റ്റേഷന്&#x200d; ഉപരോധിച്ചായിരുന്നു പ്രതിയെ രക്ഷപ്പെടുത്തിയത്. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെയാണ് പ്രതി പ്രദീപ് ആക്രമിച്ചത്. </p>



<p>ഉന്നത ഉദ്യോഗസ്ഥര്&#x200d; ഇടപെട്ട് പരിക്കേറ്റ എസ്.ഐ ശൈലേന്ദ്രനെ പരാതിയില്&#x200d; നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. അമിത വേഗതയില്&#x200d; വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്&#x200d;ത്താതെ പോയതിനെ തുടര്&#x200d;ന്നാണ് പ്രദീപിന്റെ വാഹനം പൊലീസുകാര്&#x200d; തടഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-attack-si-trivandrum-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
