cpm attack – Chandrika Daily https://www.chandrikadaily.com Thu, 09 Feb 2023 14:09:16 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cpm attack – Chandrika Daily https://www.chandrikadaily.com 32 32 കോടതി മുറ്റത്ത് കാമുകന്റെ കൈയും കാലും തല്ലിയൊടിച്ച് സിപിഎം പ്രവര്‍ത്തകര്‍ https://www.chandrikadaily.com/cpm-activists-beat-the-hands-and-feet-of-the-lover-in-the-court-yard.html https://www.chandrikadaily.com/cpm-activists-beat-the-hands-and-feet-of-the-lover-in-the-court-yard.html#respond Thu, 09 Feb 2023 14:09:16 +0000 https://www.chandrikadaily.com/?p=236963 കോടതി മുറ്റത്ത് കാമുകന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനം. വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിനി കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നേരിട്ടത്. ഇടുക്കിയിലാണ് സംഭവം.
കോടതിയില്‍ കമിതാക്കളെ ഹാജരാക്കി പുറത്തിറങ്ങിയപ്പോഴാണ് യുവാവിനെതിരെ ആക്രമണമുണ്ടായത്.

കോടതിയുടെ മുന്നിലിട്ട് കാമുകനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ തിരിച്ച് വീട്ടിലേക്കു കൊണ്ടുപോകാനും ശ്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ സിപിഎം ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരേയാണ് ഇടുക്കി മുട്ടം പോലീസ് സ്വമേധയാ കേസെടുത്തത്.

സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിമാരായ ടിആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സിപിഎം. പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കാമുകനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.

പുറപ്പുഴ ശാന്തിഗിരി കോേളജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെണകുട്ടി കാമുകനൊപ്പം പോയത്. നാലാം തീയതി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകനും മണിയാറന്‍കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

]]>
https://www.chandrikadaily.com/cpm-activists-beat-the-hands-and-feet-of-the-lover-in-the-court-yard.html/feed 0
തലശ്ശേരിയിൽ ബോംബ്​ നിർമാണത്തിനിടെ സ്ഫോടനം; സി.പി.എമ്മുകാർക്ക്​ പരിക്ക് https://www.chandrikadaily.com/three-injured-in-bomb-blast-at-thalassery-updates.html https://www.chandrikadaily.com/three-injured-in-bomb-blast-at-thalassery-updates.html#respond Fri, 04 Sep 2020 11:05:58 +0000 https://www.chandrikadaily.com/?p=150305 തലശ്ശേരി: കണ്ണൂര്‍ തലശേരിയില്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. തലശ്ശേരി പൊന്ന്യംചൂളയിലാണ് അപകടം നടന്നത്. ബോംബ് നിര്‍മാണത്തിനിടയിലാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. പരിക്കേറ്റവര്‍ സിപിംഎമ്മുകരാണെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.  മാഹി സ്വദേശിയായ റെനീഷിന്റെ രണ്ട് കൈകളും അറ്റതായാണ് വിവരം. പരിക്കേറ്റവരുടെ കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരിയിലെ പ്രധാന ആശുപത്രികളിലേക്ക് മാറ്റി.

കതിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്ഥലമാണിത്. പോലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. ഭക്ഷണം കഴിച്ചതിന്റെയുള്‍പ്പെടെ അവശിഷ്ടങ്ങളും ചോരപ്പാടുകളും മറ്റും സംഭവസ്ഥത്തുണ്ട്. പ്രദേശത്തുനിന്ന് നിര്‍മിച്ചുവെച്ച 15 ബോംബുകള്‍ കണ്ടെടുത്തു. സ്റ്റീൽ ബോംബുകളാണ് പൊട്ടിയത്.  ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കും.

]]>
https://www.chandrikadaily.com/three-injured-in-bomb-blast-at-thalassery-updates.html/feed 0
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; സിപിഎമ്മെന്ന് ആരോപണം https://www.chandrikadaily.com/youth-congress-secratary-home-cpm-attack-news.html https://www.chandrikadaily.com/youth-congress-secratary-home-cpm-attack-news.html#respond Wed, 02 Sep 2020 04:41:38 +0000 https://www.chandrikadaily.com/?p=149650 തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീനയുടെ വീടിനു നേരെ ആക്രമണം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തിരുവനന്തപുരം മുട്ടത്തറയിലെ വീട്ടില്‍ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ജനല്‍ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെന്നാണ് ആരോപണം.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ വ്യാപകമായി ആക്രമണങ്ങള്‍ നടക്കുകയാണ്.

 

]]>
https://www.chandrikadaily.com/youth-congress-secratary-home-cpm-attack-news.html/feed 0
ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിക്ക് വിഷാദരോഗമെന്ന് സിപിഎം പ്രചാരണം https://www.chandrikadaily.com/cpm-cyber-attack-against-anu.html https://www.chandrikadaily.com/cpm-cyber-attack-against-anu.html#respond Sun, 30 Aug 2020 09:22:46 +0000 https://www.chandrikadaily.com/?p=149011 കോഴിക്കോട്: പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉന്നത റാങ്ക് നേടിയിട്ടും ജോലി കിട്ടാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ഉദ്യോഗാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തുന്ന പ്രചാരണവുമായി സിപിഎം സൈബര്‍ പോരാളികള്‍. ആത്മഹത്യ ചെയ്ത അനുവിന് വിഷാദ രോഗമായിരുന്നു എന്നാണ് സിപിഎം പറയുന്നത്. ആത്മഹത്യാക്കുറിപ്പ് കണ്ടാല്‍ അത് മനസ്സിലാവുമെന്നും സൈബര്‍ പോരാളികള്‍ ന്യായീകരിക്കുന്നുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ബോധവല്‍ക്കരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ജോലി മാത്രമാണോ ജോലി. ഒരു ജോലി കിട്ടാത്തതിന് എന്തിനാണ് ആത്മഹത്യ എന്നാണ് സിപിഎം ചോദ്യം.

തങ്ങള്‍ക്കെതിരായി വരുന്ന വ്യക്തികള്‍ മരിച്ചവരാണെങ്കിലും അവരെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന സ്ഥിരം ശൈലിയാണ് ഇവിടെയും സിപിഎം സ്വീകരിക്കുന്നത്. ഒരു ജോലിയില്ലാത്തതല്ല അനുവിന്റെ ആത്മഹത്യക്ക് കാരണം. വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്ക് നേടിയിട്ടും നിയമനം നടത്താത്ത ഇടത് സര്‍ക്കാറിന്റെ നയവൈകല്യം മൂലം ജോലി നഷ്ടമായ നിരാശയിലാണ് ആ യുവാവ് ആത്മഹത്യ ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുന്ന ഈ കാര്യം മറന്നുകൊണ്ടാണ് സിപിഎം അനുവിനെതിരെ വ്യക്തിപരമായ പ്രചാരണം നടത്തുന്നത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍ പരീക്ഷയില്‍ 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ഇനിയും മറ്റുള്ളവരുടെ മുഖത്ത് നോക്കി ചിരിച്ച് അഭിനയിക്കാനാവില്ലെന്നാണ് അനു ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞത്.

]]>
https://www.chandrikadaily.com/cpm-cyber-attack-against-anu.html/feed 0
കൊടിമരത്തിന്റെ പേരില്‍ കടക്ക് ലൈസന്‍സ് നിഷേധിച്ചു സി.പി.എം ഭരണസമിതിക്കെതിരെ ജനരോഷം https://www.chandrikadaily.com/cpm-attack.html https://www.chandrikadaily.com/cpm-attack.html#respond Wed, 03 Jul 2019 04:09:36 +0000 http://www.chandrikadaily.com/?p=131821


നാദാപുരം: ഹൃദ്രോഗിയുടെ കടക്ക് ലൈസന്‍സ് നിഷേധിച്ച സി പി എം ഭരണ സമിതിക്കെതിരെ ജനവികാരം ശക്തം. കട സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റാന്‍ നരിപ്പറ്റ ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയതാണ് വിവാദമായത്. വിലങ്ങാട് ഇന്ദിര നഗര്‍ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് അനുഭാവിയായ തോട്ടുങ്കല്‍ സിദ്ദിഖിനാണ് ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയത്. കെട്ടിടത്തിന് മുമ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് കൊടിമരവും പതാകയുമാണ് അനുമതിക്ക് തടസ്സമാവുന്നത്.കൊടിമരം പിഴുതു മാറ്റണമെന്ന സി.പി.എം പ്രാദേശിക നേതാവിന്റെ ആവശ്യം സിദ്ദിഖ് അനുസരിച്ചിരുന്നില്ല. ഇതോടെ കെട്ടിടത്തിന്റെ ലൈസന്‍സ് ചുവപ്പ് നാടയില്‍ കുരുങ്ങുകയായിരുന്നു. വീടിനോട് ചേര്‍ന്ന പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം ഉണ്ടാക്കുകയായിരുന്നു. അഞ്ച് വര്‍ഷമായി കെട്ടിടത്തിന്റെ ലൈസന്‍സിനായി ഇദ്ദേഹം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് .മാന ദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കെട്ടിടത്തിനെതിരെ പരാതി ഉണ്ടെന്നും അതിനാല്‍ ഗ്രാമപഞ്ചായത്തിന് ലൈസന്‍സ് നല്‍കാന്‍ നിര്‍വ്വാഹമില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ പുതുതായി ചാര്‍ജെടുത്ത ഓവര്‍സിയര്‍ കടയില്‍ എത്തി കെട്ടിടത്തിന്റെ ചെറിയൊരു ഭാഗം മുറിച്ച് മാറ്റാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇത് പ്രകാരം കോണ്‍ക്രീറ്റ് മുറിച്ചുകളയുകയുമുണ്ടായി. മാനദണ്ഡങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് സിദ്ദിഖിനോട് പറഞ്ഞാണത്രേ ഉദ്യോഗസ്ഥന്‍ സ്ഥലം വിട്ടത് പിന്നീട് ഒരു വര്‍ഷം കാത്ത് നിന്നിട്ടും കെട്ടിടത്തിന് ലൈസന്‍സ് ലഭിച്ചില്ല. പരാതിക്കാരന്‍ ആരെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയില്ലെന്ന് സിദ്ധീഖ് പറയുന്നു. .ഹൃദയാഘാതത്തെ തുടര്‍ന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ സിദ്ദിഖ് കടയില്‍ ചായയും പലഹാരവും ഒപ്പം അനാദി സാധനങ്ങളുമാണ് വില്‍ക്കുന്നത്. മലയോരത്തെ ചെറു കടയ്ക്കാണ് ഇല്ലാത്ത മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ അനുമതി നിഷേധിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചതിന്റെ പകയാണ് നടപടിക്ക് പിന്നിലെന്ന് പറയപ്പെടുന്നു. കെട്ടിടത്തിന് ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് യു ഡി എഫ് തീരുമാനം.

]]>
https://www.chandrikadaily.com/cpm-attack.html/feed 0
സി.പി.എമ്മിന്റെ തോല്‍വി ഏറ്റുപറച്ചിലിലെ അന്തര്‍ധാര https://www.chandrikadaily.com/cpim-fail-in-election-results.html https://www.chandrikadaily.com/cpim-fail-in-election-results.html#respond Thu, 27 Jun 2019 03:54:21 +0000 http://www.chandrikadaily.com/?p=131263 ഇയാസ് മുഹമ്മദ്
തോല്‍വി സംബന്ധിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന ഘടകം പുലര്‍ത്തുന്ന ധാര്‍ഷ്ട്യം കേന്ദ്ര കമ്മിറ്റിയുടെ തോല്‍വി റിപ്പോര്‍ട്ടിനോട് ഇത്തവണ കാട്ടിയില്ലെന്നത് ശുഭകരമാണെന്ന വിലയിരുത്തലാണ് പൊതുവിലുള്ളത്്. എന്നാല്‍ കോടിയേരിയുടെ മകനെതിരായ പീഡന കേസും ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങളില്‍നിന്നും അംഗങ്ങളുടേയും അണികളുടേയും മാത്രമല്ല, മാധ്യമങ്ങളുടേയും ശ്രദ്ധ വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യം ഈ ഏറ്റുപറച്ചിലിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവരുമുണ്ട്. ഏറ്റുപറഞ്ഞ തെറ്റുകള്‍ മുഖപത്രം വഴി പരസ്യപ്പെടുത്തിയ സമൂര്‍ത്ത സാഹചര്യമാണ് സംശയാലുക്കളെ സൃഷ്ടിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കേരളത്തില്‍ വലിയ തോല്‍വി സി.പി.എം നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നതാണ്. തെരഞ്ഞെടുപ്പിന്‌ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍ യോഗത്തില്‍ പോലും ഏഴ് സീറ്റുകളിലാണ് അവര്‍ വിജയം പ്രതീക്ഷിച്ചത്. ഇതില്‍തന്നെ മൂന്നിടത്ത് ഫോട്ടോ ഫിനിഷില്‍ വിജയത്തിലേക്കെത്തുമെന്നായിരുന്നു നിഗമനം. നേതാക്കള്‍ പിന്നീട് അവകാശപ്പെട്ട തരത്തില്‍ വലിയ വിജയമുണ്ടാകുമെന്ന് സി.പി.എം ഒരു ഘട്ടത്തില്‍പോലും ആശ വെച്ചിരുന്നില്ല. എന്നാല്‍ ഇത്ര വലിയ തോല്‍വി സി.പി. എം മനസ്സില്‍ കണ്ടില്ല. തോല്‍ക്കും എന്നേ അവര്‍ കരുതിയുള്ളൂ, ജനം ഇതുപോലെ പടുകുഴിയിലേക്ക് തള്ളുമെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെവന്നു.
ജനങ്ങളില്‍നിന്നും സി.പി.എം എത്രമാത്രം അകലത്തിലാണെന്ന് സ്വയം വിലയിരുത്തലിനുള്ള അവസരമാണ് അവര്‍ക്കിപ്പോള്‍ കൈവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ തങ്ങളുടെ ദൗര്‍ബല്യങ്ങളെ മറികടക്കാന്‍ പരിശ്രമിക്കുമെന്നാണ് സി.പി.എം ഊന്നിപറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് ദൗര്‍ബല്യമെന്ന് സി. പി.എമ്മിന് ഇതുവരെ മനസ്സിലായിട്ടുമില്ല. റിപ്പോര്‍ട്ടില്‍ ഒരു ഭാഗത്ത് പറയുന്നതിങ്ങനെ: നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലെ വോട്ടു വിഹിതത്തിലെ ഇടിവ് വലിയ ഉത്കണ്ഠ ഉളവാക്കുന്നു. ജനങ്ങള്‍ അകന്നതും പരമ്പരാഗത വോട്ടില്‍ ഒരു ഭാഗത്തിന്റെ വിട്ടുപോകലും മനസ്സിലാക്കാന്‍ ആഴത്തിലുള്ള അവലോകനം ആവശ്യമാണ്. നാം കണ്ടുപിടിക്കുക മാത്രമല്ല, തിരുത്തുകകൂടി ചെയ്യേണ്ട ചില ദൗര്‍ബല്യങ്ങളുണ്ട്.
സി.പി.എം റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ സന്ദേശം എന്ന സിനിമയില്‍ ബോബി കൊട്ടാരക്കര വേഷമിട്ട ഉത്തമന്‍ എന്ന കഥാപാത്രത്തിന്റെ സന്ദേഹം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരാള്‍ക്ക് കഴിയുന്നതെങ്ങനെ. എന്തുകൊണ്ട് തോറ്റുവെന്നെങ്കിലും തെളിവോടെ പറയാന്‍ സി.പി.എമ്മിന് എന്നാണ് കഴിയുക. നിഗൂഢതകള്‍ നിറഞ്ഞ സംഘമായി സി.പി.എം മാറിയിട്ട് കാലമേറെയായി. സുതാര്യ രാഷ്ട്രീയ പ്രവര്‍ത്തനം മറന്നുപോയവരെ ജനം മറന്നുവെന്നായിരുന്നു സി.പി.എം തെളിച്ചുപറയേണ്ടിയിരുന്നത്.
വനിതാമതിലില്‍ പങ്കെടുത്ത 56 ലക്ഷം പേരില്‍ വലിയ വിഭാഗം വോട്ടുചെയ്തില്ലെന്നാണ് സി.പി. എം പരിതപിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയും അധികാരവും കയ്യൂക്കുംകൊണ്ട് ഭീഷണിപ്പെടുത്തി, മതില്‍ കെട്ടാന്‍ കൊണ്ടുപോയവരല്ലേ, യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട വോട്ടു കൂടി നഷ്ടമാക്കിയത്. ബഹുജന സംഘടനകള്‍ കടലാസു പുലികള്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടിലെങ്കിലും സി.പി.എം അംഗീകരിച്ചിരിക്കുന്നു. പല നിയോജക മണ്ഡലങ്ങളിലും ലഭിച്ച മൊത്തം വോട്ടുകള്‍ വര്‍ഗ, ബഹുജന സംഘടനകളുടെ മൊത്ത അംഗസംഖ്യയിലും കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാഥയില്‍ കൊടിപിടിച്ചവരും മുദ്രാവാക്യം മുഴക്കിയവരും വോട്ടുചെയ്തില്ലെന്നാണ് സി.പി.എം കണ്ടെത്തിയിരിക്കുന്നത്. ജനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിലെ ദൗര്‍ബല്യമാണ്് ഇതിന് പ്രധാന കാരണമെത്രെ. മുതലാളിത്ത, പാര്‍ലമെന്ററി ദൗര്‍ബല്യങ്ങളില്‍ അഭിരമിക്കുന്ന നേതാക്കളില്‍ സംഭവിച്ച അരാഷ്ട്രീയവത്കരണത്തെ റിപ്പോര്‍ട്ടില്‍ ഒരിടത്ത്‌പോലും പരമാര്‍ശിക്കുന്നതു പോലുമില്ലതാനും.
ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങളില്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടില്ലെന്നാണ് മറ്റൊരു പരാമര്‍ശം. യഥാര്‍ത്ഥത്തില്‍ ബഹുജന സംഘടനകളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ, പ്രാദേശിക സ്വത്വ സമരങ്ങളെ ഇല്ലാതാക്കുകയും വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തവര്‍ തന്നെയാണ് പ്രമേയങ്ങളെ അട്ടിമറിച്ചതെന്ന കാര്യം തമസ്‌കരിക്കപ്പെട്ടു. അടിസ്ഥാന ജനതയുടെ അവകാശ സമരങ്ങളില്‍നിന്നും ഒളിച്ചോടിയവര്‍, സമരങ്ങള്‍ ഏറ്റെടുത്തവരെയും ഒറ്റുകാരാക്കി ചിത്രീകരിച്ചു.
സാങ്കേതിക വിദ്യാലയങ്ങളിലെ അരാഷ്ട്രീയ വത്കരണം തിരിച്ചടിയായെന്നാണ് മറ്റൊരു വിലയിരുത്തല്‍. തൊഴിലില്ലായ്മ രാഷ്ട്രീയ വിഷയമാക്കാന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പി സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ പ്രയോജനപ്പെടുത്തിയപ്പോള്‍, സി.പി.എമ്മിന് അതിന് സാധിച്ചില്ലെന്നാണ് മറ്റൊരു സ്വയം വിമര്‍ശനം. ഇരട്ടചങ്കന് വേണ്ടി പോരാളി ഷാജിമാര്‍ നടത്തിയ ഫാന്‍സ് അസോസിയേഷന്‍ കളികളെ പ്രോത്സാഹിപ്പിച്ചവര്‍, കണ്ണൂരില്‍ മറ്റൊരു ബിംബത്തിന്‌വേണ്ടി ഫാന്‍സുകാര്‍ രംഗത്തെത്തിയതോടെയാണ് കണ്ണുരുട്ടല്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും വ്യക്തിഹത്യ ചെയ്ത് രസിച്ച സി.പി.എം സൈബര്‍ പോരാളികള്‍ ബഹുജനങ്ങളില്‍ സൃഷ്ടിച്ച അപരത്വബോധം നേതാക്കള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.
സ്വയം വിമര്‍ശനം നടത്തുന്നതിന് പകരം സ്വയം പരിഹാസ്യരാകുകയാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലൂടെ സി.പി.എം. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഏറ്റുപറയുന്നവര്‍, സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ അംഗീകാരമുണ്ടായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. യു.ഡി.എഫിനുണ്ടായ വലിയ വിജയത്തിന് ഒരു കാരണം സര്‍ക്കാര്‍ വിരുദ്ധ തരംഗം തന്നെയായിരുന്നുവെന്ന സത്യം മറച്ചുവെച്ച് വ്യക്തിപൂജ നടത്തുകയാണ് സി.പി.എം റിപ്പോര്‍ട്ടിലും ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ മാത്രമല്ല, മുസ്‌ലിം വ്യക്തിനിയമത്തിന് ചട്ടങ്ങള്‍ രൂപീകരിച്ചപ്പോഴും സര്‍ക്കാരിന് തെറ്റുപറ്റി. ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ധൃതിപിടിച്ച തീരുമാനം അധ്യാപകരെ സര്‍ക്കാരില്‍ നിന്നകറ്റി. ഏകപക്ഷീമായി പ്രഖ്യാപിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഭീഷണിപ്പെടുത്തി നടപ്പാക്കിയ സാലറി ചാലഞ്ച് എന്നിവ ജീവനക്കാരുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ വലിയൊരു വിഭാഗം ജനങ്ങളെ എതിരാക്കി. കശുവണ്ടി മേഖലയിലെ അനിശ്ചിതാവസ്ഥ തൊഴിലാളികളെ നിരാശരാക്കി. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ജനവിധിയെ, സി.പി. എമ്മിന്റെ ആഭ്യന്തര പരാജയമായി മാറ്റിയെഴുതാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുടനീളമുള്ളത്.
സര്‍ക്കാരിന്റെ പരാജയവും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിന് നഷ്ടപ്പെട്ട വിശ്വാസ്യതയും എല്ലാം ഒന്നായി വന്‍ തിരിച്ചടി നല്‍കിയെന്ന യാഥാര്‍ത്ഥ്യമാണ് സി.പി.എം അംഗീകരിക്കേണ്ടത്. അതോടൊപ്പം സി.പി.എം സ്വയം വിമര്‍ശനം നടത്തുന്നതുപോലെ, തെറ്റുകള്‍ തിരുത്തേണ്ടതുമുണ്ട്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും കര്‍ഷകരുടേയും പ്രശ്‌നങ്ങളെ ആധാരമാക്കി വിപുലവും തീവ്രവുമായി സമരങ്ങള്‍കൊണ്ട് തിരിച്ചുവരാമെന്നാണ് സി.പി.എം കരുതുന്നത്. രാജ്യത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ജനവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ക്കെതിരെ സി.പി.എമ്മിന് ആത്മാര്‍ത്ഥമായി സമരം നടത്താനുള്ള അവസരം ആവോളം ലഭിക്കാനുമിടയുണ്ട്. എന്നാല്‍ ആ അവസരം പ്രയോജനപ്പെടുത്താന്‍ സി.പി.എമ്മിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പാര്‍ട്ടി നേതാക്കളെയെങ്കിലും രാഷ്ട്രീയവത്കരിക്കാന്‍ സാധിച്ചാല്‍ അണികള്‍ സമരസജ്ജരായി മുന്നോട്ടുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാളിനും ത്രിപുരക്കും പിന്നാലെ ബി.ജെ.പിക്ക് വോട്ടുപിടിക്കേണ്ട ഗതികേടിലാകും കേരളത്തിലേയും സി.പി.എമ്മുകാര്‍.

]]>
https://www.chandrikadaily.com/cpim-fail-in-election-results.html/feed 0
കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ് https://www.chandrikadaily.com/kasarkode-periya-bomb-home-news.html https://www.chandrikadaily.com/kasarkode-periya-bomb-home-news.html#respond Mon, 06 May 2019 10:05:15 +0000 http://www.chandrikadaily.com/?p=126430 കാസര്‍കോഡ്: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്റെ വീടിന് നേരെ ബോംബേറ്. കല്യോട്ട് കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശിന്റെയും ശരത്‌ലാലിന്റേയും സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിന് നേരെയാണ് സ്റ്റീല്‍ ബോംബെറിഞ്ഞത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.

സംഭവസമയത്ത് ദീപുവും കുടുംബവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. സി.പി.എമ്മാണ് പിന്നിലെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. പ്രദേശത്ത് പൊലീസ് കനത്ത ജാഗ്രതയിലാ

]]>
https://www.chandrikadaily.com/kasarkode-periya-bomb-home-news.html/feed 0
ഷുഹൈബ് വധം; ആകാശ് തില്ലങ്കേരിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം https://www.chandrikadaily.com/shuhaib-murder-akash-thllankery-and-three-others-got-bail-news.html https://www.chandrikadaily.com/shuhaib-murder-akash-thllankery-and-three-others-got-bail-news.html#respond Wed, 24 Apr 2019 08:26:41 +0000 http://www.chandrikadaily.com/?p=125129 കൊച്ചി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പേര്‍ക്കാണ് ഹൈക്കോടതി ജാമ്യമനുവദിച്ചത്. ആകാശ് തില്ലങ്കേരിക്ക് പുറമേ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍, നാലാം പ്രതി സി എസ് ദീപ് ചന്ദ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് സി.പി.എമ്മുകാര്‍ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുമ്പ് രക്തം വാര്‍ന്നായിരുന്നു ഷുഹൈബിന്റെ മരണം.

]]>
https://www.chandrikadaily.com/shuhaib-murder-akash-thllankery-and-three-others-got-bail-news.html/feed 0
പി ജയരാജനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവതിക്ക് ഭീഷണി https://www.chandrikadaily.com/facebook-post-against-p-jayarajan-women-news.html https://www.chandrikadaily.com/facebook-post-against-p-jayarajan-women-news.html#respond Wed, 20 Mar 2019 06:19:48 +0000 http://www.chandrikadaily.com/?p=121720 കണ്ണൂര്‍: വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥിയായ പി.ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്ക് ഭീഷണി. ഇരിട്ടി സ്വദേശിനിയായ ശ്രീലക്ഷ്മിയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ‘ഹൃദയം ഇടതുപക്ഷത്തേക്ക് ചാഞ്ഞാണെങ്കിലും വടകരയില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാതിരിക്കാന്‍ കഴിയില്ലെന്നും, അതിന് കാരണം അക്രമരാഷ്ട്രീയത്തലവന്‍ ജയിക്കുന്നത് കാണാന്‍ തീരെ ആഗ്രഹമില്ലെന്നുമായിരുന്നു യുവതിയുടെ പോസ്റ്റ്.

ജയരാജന്‍ മനസുവച്ചിരുന്നുവെങ്കില്‍ ഇത്ര രാഷ്ട്രീയകൊലപാതകങ്ങള്‍ കണ്ണൂരിലുണ്ടാവില്ലെന്ന് വിശ്വസിക്കുന്ന ഒരു പെണ്‍കുട്ടി’ ഇതായിരുന്നു ശ്രീലക്ഷ്മി അറക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. ഈ പോസ്റ്റിന് കീഴില്‍ ശ്രീലക്ഷ്മിക്കെതിരേ സിപിഎം അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷം തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീലക്ഷ്മി ആരോപിക്കുന്നത്.

പിനവ്‌നീട് പോസ്റ്റ് ഡിലീറ്റാക്കണമെന്ന് അമ്മ ആവശ്യപ്പെട്ടുവെന്ന് യുവതി പറയുന്നു. ഇല്ലെങ്കില്‍ പ്രശ്‌നമുണ്ടാകുമെന്നും അമ്മ വിളിച്ചുപറഞ്ഞതായി ശ്രീലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍, പോസ്റ്റ് പിന്‍വലിക്കില്ലെന്നും ഒരു പോസ്റ്റിടുമ്പോള്‍തന്നെ അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് ആര്‍എസ്എസ്സിന്റെ അസഹിഷ്ണുതയെപ്പറ്റി പറയാന്‍ എന്തധികാരമെന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

]]>
https://www.chandrikadaily.com/facebook-post-against-p-jayarajan-women-news.html/feed 0
വാഹന പരിശോധനക്കിടെ എസ്.ഐയെ ഇടിച്ചിട്ടു; പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു https://www.chandrikadaily.com/dyfi-attack-si-trivandrum-news.html https://www.chandrikadaily.com/dyfi-attack-si-trivandrum-news.html#respond Wed, 20 Mar 2019 06:00:29 +0000 http://www.chandrikadaily.com/?p=121716 തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ഗ്രേഡ് എസ്.ഐയെ ഇടിച്ചിട്ട പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. സ്‌റ്റേഷന്‍ ഉപരോധിച്ചായിരുന്നു പ്രതിയെ രക്ഷപ്പെടുത്തിയത്. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ ശൈലേന്ദ്രനെയാണ് പ്രതി പ്രദീപ് ആക്രമിച്ചത്.

ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിക്കേറ്റ എസ്.ഐ ശൈലേന്ദ്രനെ പരാതിയില്‍ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്. അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പ്രദീപിന്റെ വാഹനം പൊലീസുകാര്‍ തടഞ്ഞത്.

]]>
https://www.chandrikadaily.com/dyfi-attack-si-trivandrum-news.html/feed 0