<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpm mla &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpm-mla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 May 2025 13:10:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpm mla &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി</title>
		<link>https://www.chandrikadaily.com/1the-forest-department-forcefully-released-the-detainee-complaint-against-cpm-mla.html</link>
					<comments>https://www.chandrikadaily.com/1the-forest-department-forcefully-released-the-detainee-complaint-against-cpm-mla.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 15 May 2025 13:10:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[ku janish kumar]]></category>
		<category><![CDATA[latewst news]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341346</guid>

					<description><![CDATA[ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ടയില്&#x200d; വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്&#x200d; സിപിഎം എംഎല്&#x200d;എ കെ.യു ജനീഷ് കുമാറിനെതിരെ കേസെടുത്തു. ജോലി തടസപ്പെടുത്തിയെന്നതുള്&#x200d;പ്പെടെ മൂന്ന് പരാതികളാണ് ജനീഷ് കുമാറിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്&#x200d; നല്&#x200d;കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്‌റ്റേഷനില്&#x200d; എത്തി ചോദ്യം ചെയ്യാന്&#x200d; വിളിപ്പിച്ച ആളെ ബലമായി ഇറക്കിക്കൊണ്ടു പോവുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്.</p>
<p>പാടം ഫോറസ്റ്റ് സ്‌റ്റേഷനില്&#x200d; കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് സിപിഎം എംഎല്&#x200d;എ മോചിപ്പിച്ചത്. റേഞ്ച് ഓഫീസര്&#x200d; അടക്കമുള്ള ഉദ്യോഗസ്ഥരോട് മോശമായി സംസാരിച്ചു എന്നും ആക്ഷേപമുണ്ട്. സംഭവത്തില്&#x200d; വനംമന്ത്രി ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-forest-department-forcefully-released-the-detainee-complaint-against-cpm-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എം.എല്&#x200d;.എ യു. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്: അന്വേഷണ സംഘത്തെ മാറ്റി</title>
		<link>https://www.chandrikadaily.com/cpm-mla-u-ganja-case-against-pratibhas-son-investigation-team-changed.html</link>
					<comments>https://www.chandrikadaily.com/cpm-mla-u-ganja-case-against-pratibhas-son-investigation-team-changed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Mar 2025 11:05:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[ganja case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335674</guid>

					<description><![CDATA[ഡിസംബര്&#x200d; 28നാണ് എം.എല്&#x200d;.എയുടെ മകന്&#x200d; കനിവ് ഉള്&#x200d;പ്പെടെ 9 പേരെ തകഴിയില്&#x200d;നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. ]]></description>
										<content:encoded><![CDATA[<p>സി.പി.എം എം.എല്&#x200d;.എ യു.പ്രതിഭയുടെ മകനും സുഹൃത്തുക്കള്&#x200d;ക്കുമെതിരായ കഞ്ചാവ് കേസില്&#x200d; അന്വേഷണ സംഘത്തെ മാറ്റി. കുട്ടനാട് എക്‌സെസ് റേഞ്ചില്&#x200d;നിന്ന് എക്‌സൈസ് നര്&#x200d;ക്കോട്ടിക്‌സ് സ്‌പെഷ്യല്&#x200d; സ്‌ക്വാഡിന് അന്വേഷണ ചുമതല കൈമാറി. കേസില്&#x200d; എക്‌സൈസ് ഉദ്യോഗസ്ഥര്&#x200d;ക്ക് വീഴ്ച സംഭവിച്ചതായി നേരത്തേ കണ്ടെത്തിയിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്&#x200d;ക്ക് ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ചിരുന്നു. വൈദ്യപരിശോധന നടത്തിയില്ലെന്നത് ഉള്&#x200d;പ്പടെ നടപടിക്രമങ്ങള്&#x200d; പാലിക്കുന്നതില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തല്&#x200d;.</p>
<p>കഞ്ചാവ് ഉപയോഗിച്ചതിന് ദൃക്‌സാക്ഷികളുമില്ല. മകന്&#x200d; കേസിലുള്&#x200d;പ്പെട്ടിരുന്നോ എന്നതുസംബന്ധിച്ച് എംഎല്&#x200d;എ എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്&#x200d; ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥര്&#x200d; പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എം.എല്&#x200d;.എ സാമൂഹികമാധ്യമങ്ങളില്&#x200d; മാധ്യമങ്ങള്&#x200d;ക്കെതിരെ കുറിപ്പ് പങ്കുവെച്ചത്. എം.എല്&#x200d;.എയെ ഉദ്യോഗസ്ഥര്&#x200d; തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>അന്വേഷണ റിപ്പോര്&#x200d;ട്ട് കോടതിയില്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; ഇനി മൂന്നുമാസമേ ബാക്കിയുള്ളൂ. കോടതിയില്&#x200d; കുറ്റം തെളിയിക്കാനായാല്&#x200d; പരമാവധി 5000 രൂപയുടെ പിഴ ശിക്ഷയാകും ലഭിക്കുക. കുട്ടികള്&#x200d; കുറ്റാരോപിതരാകുന്ന ഇത്തരം കേസുകളില്&#x200d; വിമുക്തി കേന്ദ്രത്തില്&#x200d;നിന്ന് സര്&#x200d;ട്ടിഫിക്കറ്റ് ഹാജരാക്കിയാല്&#x200d; ശിക്ഷയില്&#x200d;നിന്ന് ഒഴിവാക്കാറാണ് പതിവ്.</p>
<p>ഡിസംബര്&#x200d; 28നാണ് എം.എല്&#x200d;.എയുടെ മകന്&#x200d; കനിവ് ഉള്&#x200d;പ്പെടെ 9 പേരെ തകഴിയില്&#x200d;നിന്ന് കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരില്&#x200d;നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവര്&#x200d;ക്കെതിരെ കേസും എടുത്തു. എന്നാല്&#x200d; തെറ്റായ വാര്&#x200d;ത്തകളാണ് പ്രചരിക്കുന്നതെന്ന് ആരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളില്&#x200d; കുറിപ്പ് പങ്കുവെക്കുകയും തുടര്&#x200d;ന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നല്&#x200d;കുകയും ചെയ്തിരുന്നു.</p>
<p>ഇതിന്റെ അടിസ്ഥാനത്തില്&#x200d; നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എം.എല്&#x200d;.എയുടെയുമടക്കം മൊഴി എടുത്തിരുന്നു. രണ്ടുപേരില്&#x200d; നിന്നായാണ് മൂന്നുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. മറ്റുള്ളവര്&#x200d;ക്കെതിരെ കഞ്ചാവ് ഉപയോ?ഗിച്ചതിനായിരുന്നു കേസെടുത്തിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-mla-u-ganja-case-against-pratibhas-son-investigation-team-changed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോട്ടോ ഒന്ന് മാറിപ്പോയി; ഇന്ത്യയുടെ കിരീടനേട്ടത്തോടെ എം.എല്&#x200d;.എ മുകേഷ് എയറില്&#x200d;</title>
		<link>https://www.chandrikadaily.com/the-photo-has-changed-mla-mukesh-is-on-the-air-with-indias-victory.html</link>
					<comments>https://www.chandrikadaily.com/the-photo-has-changed-mla-mukesh-is-on-the-air-with-indias-victory.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 06:46:48 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[India]]></category>
		<category><![CDATA[mukesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333329</guid>

					<description><![CDATA[2013ലെ ചാംപ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇംഗ്ലണ്ടിനെ തോല്&#x200d;പ്പിച്ച് കിരീടം നേടിയ ഇന്ത്യന്&#x200d; ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്.]]></description>
										<content:encoded><![CDATA[<p>കിവികളെ പരാജയപ്പെടുത്തി ചാംപ്യന്&#x200d;സ് ട്രോഫി കിരീടം ഇന്ത്യ നേടിയതോടെ രാജ്യമൊട്ടാകെ ആവേശത്തിലായിരിക്കുകയാണ്. നാനാഭാഗത്ത് നിന്നും ടീം ക്യാപ്ടന്&#x200d; രോഹിത് ശര്&#x200d;മയ്ക്കും ടീമിനും അഭിനന്ദന പ്രവാഹമാണ്.</p>
<p>ഇന്ത്യ ചാംപ്യന്&#x200d;സ് ട്രോഫി നേടിയതിന് പിന്നാലെ കേരളത്തില്&#x200d; പ്രമുഖന്&#x200d; എയറിലായിരിക്കുകയാണ്. കൊല്ലം എംഎല്&#x200d;എയും നടനുമായ മുകേഷാണ് ട്രോള്&#x200d; പേജുകളില്&#x200d; നിറയുന്നത്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മുകേഷ് ടീമംഗങ്ങള്&#x200d; കിരീടവുമായി വിജയാഘോഷം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്&#x200d; ചിത്രം ചെറുതായി ഒന്ന് മാറിപ്പോയി.</p>
<p><img src="https://img.manoramanews.com/content/dam/mm/mnews/sports/cricket/images/2025/3/10/mukesh-team-india-n.jpg" alt="mukesh-team-india-n" /></p>
<p>2013ലെ ചാംപ്യന്&#x200d;സ് ട്രോഫിയില്&#x200d; ഇംഗ്ലണ്ടിനെ തോല്&#x200d;പ്പിച്ച് കിരീടം നേടിയ ഇന്ത്യന്&#x200d; ടീമിന്റെ ചിത്രമാണ് മുകേഷ് പങ്കുവച്ചത്. ശിഖര്&#x200d; ധവാനും സുരേഷ് റെയ്‌നയും ഇഷാന്ത് ശര്&#x200d;മയും അടക്കമുള്ളവരാണ് മുകേഷ് പങ്കുവച്ച ചിത്രത്തിലുള്ളത്.</p>
<p>അബദ്ധം മനസിലായതോടെ മുകേഷ് പോസ്റ്റ് പിന്&#x200d;വലിച്ചു. നിലവിലെ കീരിടം നേടിയ ടീമിന്റെ ചിത്രം പങ്കുവക്കുകയും ചെയ്തു. എന്നാല്&#x200d; ഈ പോസ്റ്റിനടിയിലും കമന്റ് പൂരമാണ്. &#8216;ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്തല്ലേ അന്തസ്സ് വേണമടാ അന്തസ്സ്&#8217; എന്നാണ് ഒരു കമന്റ്. എംഎല്&#x200d;എയ്ക്ക് 2013 ല്&#x200d; നിന്ന് 2025 ലേക്ക് വണ്ടി കിട്ടി അല്ലേ എന്ന് ചോദിച്ചുള്ള കമന്റുകളും നിരവധിയാണ്. &#8216;തോമസുകുട്ടി വിട്ടോ&#8217; പോലെയുള്ള മുകേഷ് ചിത്രങ്ങളിലെ തന്നെ ഡയലോഗുകളും ചിലര്&#x200d; കമന്റ് ചെയ്യുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-photo-has-changed-mla-mukesh-is-on-the-air-with-indias-victory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി, ഒന്&#x200d;പത് പ്രതികളില്&#x200d; നിന്ന് കനിവിനെ മാത്രം ഒഴിവാക്കും</title>
		<link>https://www.chandrikadaily.com/ganja-case-against-u-pratibhas-son-two-witnesses-in-the-case-have-changed-their-allegiance-leaving-only-kaniv-out-of-the-nine-accused-in-the-case.html</link>
					<comments>https://www.chandrikadaily.com/ganja-case-against-u-pratibhas-son-two-witnesses-in-the-case-have-changed-their-allegiance-leaving-only-kaniv-out-of-the-nine-accused-in-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 07:13:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[marijuana case]]></category>
		<category><![CDATA[u prathiba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332258</guid>

					<description><![CDATA[പ്രതികള്&#x200d; കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടുവെന്നും ഇവര്&#x200d; മൊഴി നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>സിപിഎം എം.എല്&#x200d;.എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്&#x200d; രണ്ട് സാക്ഷികള്&#x200d; കൂറുമാറി. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് തകഴി സ്വദേശികള്&#x200d; മൊഴി മാറ്റിയത്. യു പ്രതിഭയുടെ പരാതിയില്&#x200d; നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്&#x200d;ക്ക് മുന്&#x200d;പില്&#x200d; മൊഴി മാറ്റിയത്. അന്വേഷണ റിപ്പോര്&#x200d;ട്ട് എക്‌സൈസ് കമ്മീഷണര്&#x200d;ക്ക് കൈമാറിയിരുന്നു.</p>
<p>തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികള്&#x200d;. എക്‌സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോള്&#x200d; സ്ഥലത്തുണ്ടായിരുന്ന ആളുകള്&#x200d; എന്ന നിലക്കാണ് ഇവരെ സാക്ഷിപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. പ്രതികള്&#x200d; കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടുവെന്നും ഇവര്&#x200d; മൊഴി നല്&#x200d;കിയിരുന്നു.</p>
<p>ഉദ്യോഗസ്ഥര്&#x200d; പറഞ്ഞതനുസരിച്ച് എന്താണെന്നറിയാതെ അവര്&#x200d; പറഞ്ഞ ഭാഗത്ത് ഒപ്പിട്ടു നല്&#x200d;കുകയായിരുന്നുവെന്നാണ് നിലവില്&#x200d; സാക്ഷികളായ ഇവര്&#x200d; അന്വേഷണ ഉദ്യോഗസ്ഥന് മുന്&#x200d;പാകെ മൊഴിയായി പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ഉപയോഗത്തിന് തെളിവില്ല എന്ന റിപ്പോര്&#x200d;ട്ട് എത്തിയിരിക്കുന്നത്.</p>
<p>യു പ്രതിഭയുടെ മകനുള്&#x200d;പ്പെട്ട കഞ്ചാവ് കേസില്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്&#x200d; എസ് അശോക് കുമാറിന്റെ റിപ്പോര്&#x200d;ട്ട്. കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിക്കുമ്പോള്&#x200d; യു പ്രതിഭയുടെ മകന്&#x200d; കനിവിനെ പ്രതിപ്പട്ടികയില്&#x200d; നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തല്&#x200d;. കേസിലെ ഒന്&#x200d;പത് പ്രതികളില്&#x200d; കനിവിനെ മാത്രമാണ് ഒഴിവാക്കുക.</p>
<p>എക്‌സൈസ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ യു പ്രതിഭ നല്&#x200d;കിയ പരാതിയിലാണ് അസി. എക്‌സൈസ് കമ്മിഷണര്&#x200d; സംസ്ഥാന എക്‌സൈസ് കമ്മിഷണര്&#x200d;ക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കിയത്. കുട്ടനാട് എക്‌സൈസ് സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; ജയരാജനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഡിസംബര്&#x200d; 28നാണ് യു പ്രതിഭയുടെ മകന്&#x200d; കനിവ് അടക്കം 9 പേരെ തകഴിയില്&#x200d; നിന്ന് കഞ്ചാവ് കേസില്&#x200d; കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganja-case-against-u-pratibhas-son-two-witnesses-in-the-case-have-changed-their-allegiance-leaving-only-kaniv-out-of-the-nine-accused-in-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം എം.എല്&#x200d;.എയുടെ മകനെതിരായ കഞ്ചാവ് കേസ്: &#8216;ദേഹോപദ്രവത്തില്&#x200d; ഭയന്നാണ് മകന്&#x200d; കുറ്റം സമ്മതിച്ചതെന്ന് യു. പ്രതിഭ</title>
		<link>https://www.chandrikadaily.com/ganjav-case-against-cpm-mlas-son-the-son-confessed-to-the-crime-because-he-was-afraid-of-bodily-harm-genius.html</link>
					<comments>https://www.chandrikadaily.com/ganjav-case-against-cpm-mlas-son-the-son-confessed-to-the-crime-because-he-was-afraid-of-bodily-harm-genius.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 05:38:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[u prathiba]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331555</guid>

					<description><![CDATA[മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ഏല്&#x200d;പ്പിച്ചെന്നും ഭയന്നാണ് മകന്&#x200d; കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>മകനെതിരെയുള്ള കഞ്ചാവ് കേസില്&#x200d; കായംകുളം എം.എല്&#x200d;.എ യു പ്രതിഭയുടെ മൊഴി രേഖപ്പെടുത്തി എക്‌സൈസ്. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്&#x200d; എസ് അശോക് കുമാറാണ് യു പ്രതിഭയുടെയും മകന്റേയും മൊഴി രേഖപ്പെടുത്തിയത്. മകനെ എക്‌സൈസ് സംഘം ദേഹോപദ്രവം ഏല്&#x200d;പ്പിച്ചെന്നും ഭയന്നാണ് മകന്&#x200d; കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നല്&#x200d;കി. എംഎല്&#x200d;എ നല്&#x200d;കിയ പരാതിയിലാണ് നടപടി.</p>
<p>കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎല്&#x200d;എയുടെ മകന്&#x200d; ഉള്&#x200d;പ്പെടെ 9 പേര്&#x200d;ക്കെതിരെ എക്‌സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാല്&#x200d; മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തില്&#x200d; ഉറച്ചു നില്&#x200d;ക്കുകയാണ് എംഎല്&#x200d;എ.</p>
<p>ഇത് സംബന്ധിച്ച് സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നല്&#x200d;കുകയായിരുന്നു. അതേസമയം കേസെടുത്ത എക്‌സൈസ് ഓഫീസറെ മേലോദ്യാഗസ്ഥര്&#x200d; വിളിപ്പിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganjav-case-against-cpm-mlas-son-the-son-confessed-to-the-crime-because-he-was-afraid-of-bodily-harm-genius.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റിസോര്&#x200d;ട്ടിന്റെ മതില്&#x200d; പൊളിച്ച സംഭവം: സിപിഎം എം.എല്&#x200d;.എ എച്ച്. സലാം ഒന്നാംപ്രതി, കേസെടുത്തു</title>
		<link>https://www.chandrikadaily.com/resort-wall-demolition-incident-cpm-mla-h-salam-the-first-defendant-filed-a-case.html</link>
					<comments>https://www.chandrikadaily.com/resort-wall-demolition-incident-cpm-mla-h-salam-the-first-defendant-filed-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Feb 2025 02:41:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[h salam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329823</guid>

					<description><![CDATA[പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്&#x200d;ജിനീയര്&#x200d; ബിനു, പി.ഡബ്ല്യു.ഡി. കോണ്&#x200d;ട്രാക്ടര്&#x200d; ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്&#x200d;. കണ്ടാലറിയാവുന്ന മറ്റൊരാള്&#x200d; നാലാംപ്രതിയുമാണ്.]]></description>
										<content:encoded><![CDATA[<p>പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നല്&#x200d;കിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്&#x200d;ട്ടിന്റെ മതില്&#x200d; പൊളിച്ച സംഭവത്തില്&#x200d; സിപിഎം നേതാവ് എച്ച്. സലാം എം.എല്&#x200d;.എയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാവകുപ്പ് പ്രകാരം 4 പേര്&#x200d;ക്കെതിരേ സൗത്ത് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്&#x200d;ജിനീയര്&#x200d; ബിനു, പി.ഡബ്ല്യു.ഡി. കോണ്&#x200d;ട്രാക്ടര്&#x200d; ജോളി എന്നിവരാണ് രണ്ടും മൂന്നും പ്രതികള്&#x200d;. കണ്ടാലറിയാവുന്ന മറ്റൊരാള്&#x200d; നാലാംപ്രതിയുമാണ്.</p>
<p>2024 ഡിസംബര്&#x200d; 27നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളാത്തുരുത്തിയില്&#x200d; സ്വകാര്യ ബോട്ടുകമ്പനിയുടെ മതില്&#x200d; മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എം.എല്&#x200d;.യുടെ നേതൃത്വത്തില്&#x200d; പൊളിച്ചുവെന്നാണു പരാതി.</p>
<p>എ.സി റോഡില്&#x200d; പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് 1.87 കോടി ചെലവില്&#x200d; ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതില്&#x200d; പൊളിക്കണമെന്ന് ബന്ധപ്പെട്ടവര്&#x200d;ക്കു പലതവണ നിര്&#x200d;ദേശം നല്&#x200d;കിയെങ്കിലും അതു പാലിക്കാതെവന്നതോടെയാണ് മതില്&#x200d; പൊളിക്കേണ്ടിവന്നതെന്നാണ് എം.എല്&#x200d;.എയുടെ വിശദീകരണം. മതില്&#x200d; പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പും റിസോര്&#x200d;ട്ട് അധികൃതര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയിരുന്നു.</p>
<p>ഈസമയത്ത് പാടശേഖരത്തില്&#x200d; ജലനിരപ്പ് ക്രമീകരിക്കുന്നതില്&#x200d; ബുദ്ധിമുട്ട് നേരിടുകയും നോട്ടീസ് നല്&#x200d;കിയിട്ടും നപടിയുണ്ടാവാത്ത സാഹചര്യത്തിലുമാണ് മതില്&#x200d; പൊളിച്ചതെന്നാണ് വിശദീകരണം. ഹൗസ്‌ബോട്ട് കമ്പനി ഓഫീസിലേക്ക് അതിക്രമിച്ചുകയറി ആറുമീറ്റര്&#x200d; നീളത്തില്&#x200d; മതില്&#x200d; പൊളിച്ചപ്പോള്&#x200d; അതിനോടു ചേര്&#x200d;ന്നുള്ള പൈപ്പു ലൈനുകള്&#x200d;ക്ക് കേടുസംഭവിച്ചു. ഇതില്&#x200d; ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നു പരാതിയില്&#x200d; പറയുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/resort-wall-demolition-incident-cpm-mla-h-salam-the-first-defendant-filed-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; എംഎല്&#x200d;എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്&#x200d; നിന്ന് ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/former-mla-p-aishapotty-was-dropped-from-the-cpm-area-committee.html</link>
					<comments>https://www.chandrikadaily.com/former-mla-p-aishapotty-was-dropped-from-the-cpm-area-committee.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 11:50:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[P. Aishapotty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317954</guid>

					<description><![CDATA[എംഎല്&#x200d;എ ആയിരിക്കെ മുന്&#x200d;കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്&#x200d; തന്റെ പേര് പരാമര്&#x200d;ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; എംഎല്&#x200d;എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്&#x200d; നിന്ന് ഒഴിവാക്കി. പാര്&#x200d;ട്ടിയുമായി ചില വിഷയങ്ങളില്&#x200d; ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്&#x200d; പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം.</p>
<p>എന്നാല്&#x200d; എംഎല്&#x200d;എ ആയിരിക്കെ മുന്&#x200d;കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്&#x200d; തന്റെ പേര് പരാമര്&#x200d;ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.</p>
<p>ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്&#x200d;ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്&#x200d; നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്&#x200d; നിലനിര്&#x200d;ത്തുകയും ചെയ്തു.</p>
<p>സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്&#x200d;ശിച്ച ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്&#x200d; നിന്നും വെട്ടിമാറ്റി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്&#x200d; 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്&#x200d; തൃക്കണ്ണമംഗല്&#x200d; ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറിയെ ഉള്&#x200d;പ്പെടുത്തിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-mla-p-aishapotty-was-dropped-from-the-cpm-area-committee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാദ അഭിമുഖം; മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത് മുൻ സി.പി.എം എംഎൽഎയുടെ മകൻ</title>
		<link>https://www.chandrikadaily.com/controversial-interview-the-son-of-former-cpm-mla-was-with-the-chief-minister.html</link>
					<comments>https://www.chandrikadaily.com/controversial-interview-the-son-of-former-cpm-mla-was-with-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Oct 2024 06:51:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Controversial Interview]]></category>
		<category><![CDATA[cpm mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311789</guid>

					<description><![CDATA[ടികെ ദേവകുമാറിന്റെ മകന്&#x200d; ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്&#x200d; പിആര്&#x200d; ഏജന്&#x200d;സി സിഇഒ വിനീത് ഹാന്&#x200d;ഡെയാണ്.]]></description>
										<content:encoded><![CDATA[<p>ദ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; അഭിമുഖം നല്&#x200d;കയിപ്പോള്&#x200d; ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേര്&#x200d;. അഭിമുഖം നടക്കുമ്പോള്&#x200d; മുന്&#x200d; സി.പി.എം എം.എല്&#x200d;.എയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകന്&#x200d; ടിഡി സുബ്രഹ്മണ്യമാണ്. മറ്റൊരാള്&#x200d; പിആര്&#x200d; ഏജന്&#x200d;സി സിഇഒ വിനീത് ഹാന്&#x200d;ഡെയാണ്.</p>
<p>കെയ്‌സന്&#x200d; പി.ആര്&#x200d; ഏജന്&#x200d;സിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജന്&#x200d;സിയുമായി ബന്ധപ്പെട്ട രണ്ടു പേര്&#x200d; ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി ് പ്രതികരിച്ചു. എന്നാല്&#x200d; തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്.</p>
<p>കെയ്‌സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖില്&#x200d; പവിത്രനാണ് കെയ്സന്റെ പ്രസിഡന്റ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജന്&#x200d;സിയുടെ പൊളിറ്റിക്കല്&#x200d; വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജന്&#x200d;സി മൂന്നാഴ്ച മുന്&#x200d;പും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversial-interview-the-son-of-former-cpm-mla-was-with-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബിഗ് സല്യൂട്ട്&#8217;: സുരേഷ് ഗോപിക്ക് പിന്തുണയുമായി മുന്&#x200d; സി.പി.എം എംഎല്&#x200d;എ കാരാട്ട് റസാഖ്</title>
		<link>https://www.chandrikadaily.com/mlabig-salute-former-cpm-mla-karat-razak-supports-suresh-gopi.html</link>
					<comments>https://www.chandrikadaily.com/mlabig-salute-former-cpm-mla-karat-razak-supports-suresh-gopi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Aug 2024 14:18:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[karatt rasaq]]></category>
		<category><![CDATA[support]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307764</guid>

					<description><![CDATA[എല്ലാത്തിന്റേയും അന്തിമ വിധികര്&#x200d;ത്താക്കള്&#x200d; ഞങ്ങളാണെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ നിലപാട് അംഗീകരിച്ച് നല്&#x200d;കാവുന്നതല്ലെന്നും അദ്ദേഹം കുറിച്ചു.]]></description>
										<content:encoded><![CDATA[<p>തൃശൂരില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്&#x200d; കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന നേതൃത്വം കൈവിടുമ്പോള്&#x200d; കേന്ദ്രമന്ത്രിക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്&#x200d; സി.പി.എം എംഎല്&#x200d;എ കാരാട്ട് റസാഖ്. സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ടെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ടു. എല്ലാത്തിന്റേയും അന്തിമ വിധികര്&#x200d;ത്താക്കള്&#x200d; ഞങ്ങളാണെന്ന മാധ്യമ പ്രവര്&#x200d;ത്തകരുടെ നിലപാട് അംഗീകരിച്ച് നല്&#x200d;കാവുന്നതല്ലെന്നും അദ്ദേഹം കുറിച്ചു. ഹേമ കമ്മിറ്റിയിലെ നിലപാടും മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരായ കയ്യേറ്റവും പാര്&#x200d;ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ബിജെപി വിലയിരുത്തുമ്പോഴാണ് ഇടത് മുന്&#x200d; എല്&#x200d;എല്&#x200d;എ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.</p>
<p>നേരത്തെയും സുരേഷ് ഗോപിക്കെതിരെ സംസ്ഥാന ഘടകം രംഗത്തു വന്നിരുന്നു. പാര്&#x200d;ട്ടി ഒരു നിലപാടെടുക്കുമ്പോള്&#x200d; ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വ്യക്തി അതിനു വിരുദ്ധമായ നിലപാടും പ്രസ്താവനയുമിറക്കുന്നത് പാര്&#x200d;ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു പ്രശ്‌ന കാരണം. ഇതുമൂലം കേന്ദ്രമന്ത്രിയെ പരസ്യമായി തള്ളേണ്ട സാഹചര്യം പാര്&#x200d;ട്ടിക്കുണ്ടാക്കിയെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.</p>
<p>അതേസമയം പാര്&#x200d;ട്ടിക്ക് ഒരു തീരുമാനവും കേന്ദ്ര മന്ത്രിക്ക് മറിച്ചൊന്നും എന്ന രീതിയിലാണ് നിലവില്&#x200d; സുരേഷ് ഗോപിയുടെ പോക്ക്. ഹേമ കമ്മിറ്റി റിപ്പോര്&#x200d;ട്ടില്&#x200d; മുകേഷിനെ പിന്തുണച്ചതും, മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കെതിരായ കയ്യേറ്റവും പാര്&#x200d;ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്&#x200d; ദേശീയ നേതൃത്വത്തിന് പരാതി നല്&#x200d;കുന്നത് സംസ്ഥാന ഘടകത്തിന്റെ പരിഗണനയിലാണ്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴും സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്&#x200d; നിന്നും കെ സുരേന്ദ്രന്&#x200d; ഒഴിഞ്ഞു മാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mlabig-salute-former-cpm-mla-karat-razak-supports-suresh-gopi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തം: രക്ഷാപ്രവര്&#x200d;ത്തകരെ പരിഹസിച്ച് സി.പി.എം എം.എല്&#x200d;.എ ജെനീഷ് കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/wayanad-disaster-cpm-mla-janeesh-kumar-mocks-rescue-workers.html</link>
					<comments>https://www.chandrikadaily.com/wayanad-disaster-cpm-mla-janeesh-kumar-mocks-rescue-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 08 Aug 2024 12:17:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cpm mla]]></category>
		<category><![CDATA[disaster]]></category>
		<category><![CDATA[rescue workers]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305483</guid>

					<description><![CDATA[രക്ഷാപ്രവര്&#x200d;ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്&#x200d;.എക്കെതിരെ സ്വന്തം പാര്&#x200d;ട്ടിയില്&#x200d;നിന്നടക്കം കടുത്ത വിമര്&#x200d;ശനം ഉയരുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>കേരളം നടുങ്ങിയ മുണ്ടക്കൈ ഉരുള്&#x200d;പൊട്ടല്&#x200d; ദുരന്തത്തില്&#x200d; അകപ്പെട്ട സഹജീവികള്&#x200d;ക്ക് വേണ്ടി സ്വന്തം ജീവന്&#x200d; പോലും മറന്ന് രാപ്പകല്&#x200d; രക്ഷാപ്രവര്&#x200d;ത്തനത്തിനിറങ്ങിയവരെ അപമാനിച്ച് കോന്നി എം.എല്&#x200d;.എ കെ.യു ജെനീഷ് കുമാര്&#x200d;. &#8216;ജീവന്&#x200d; തേടിപ്പോയവര്&#x200d; ഇന്നും അവിടുണ്ട്, ബിരിയാണിയില്&#x200d; കോഴിക്കാല് തേടിപ്പോയവര്&#x200d; മലയിറങ്ങി&#8217; എന്നാണ് എം.എല്&#x200d;.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.</p>
<p>മുണ്ടക്കൈയില്&#x200d; രക്ഷാപ്രവര്&#x200d;ത്തകര്&#x200d;ക്ക് യൂത്ത് ലീഗ് വൈറ്റ് ഗാര്&#x200d;ഡ് വളന്റിയര്&#x200d;മാര്&#x200d; ഒരുക്കിയ ഭക്ഷണ വിതരണം പൊലീസ് ഇടപെട്ട് നിര്&#x200d;ത്തിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവാദത്തിന്റെ തുടര്&#x200d;ച്ചയായാണ് എം.എല്&#x200d;.എയുടെ പ്രതികരണം.</p>
<p>വൈറ്റ് ഗാര്&#x200d;ഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്&#x200d; ജോസ് അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സര്&#x200d;ക്കാരിനുമെതിരെ വലിയ പ്രതിഷേധമുയര്&#x200d;ന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞിരുന്നത്. അടുക്കള പൂട്ടിച്ചത് സര്&#x200d;ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു.</p>
<p>എന്നാല്&#x200d;, രക്ഷാപ്രവര്&#x200d;ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്&#x200d;.എക്കെതിരെ സ്വന്തം പാര്&#x200d;ട്ടിയില്&#x200d;നിന്നടക്കം കടുത്ത വിമര്&#x200d;ശനം ഉയരുന്നുണ്ട്. എല്ലാവരും കൈമെയ് മറന്ന് മനുഷ്യരാണെന്ന ഒറ്റഭാവത്തില്&#x200d; നടത്തിയ രക്ഷാപ്രവര്&#x200d;ത്തനത്തെ പരിഹസിച്ചത് ഉചിതമായില്ലെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. പഴയ ഡി.വൈ.എഫ്.ഐക്കാരന്റെ നിലവാരത്തില്&#x200d; എം.എല്&#x200d;.എ പ്രതികരിക്കരുത് എന്നും ചിലര്&#x200d; ഓര്&#x200d;മിപ്പിച്ചു.</p>
<p>നേരത്തെ ആര്&#x200d;.എസ്.എസ് സൈദ്ധാന്തികന്&#x200d; ടി.ജി. മോഹന്&#x200d;ദാസും വയനാട്ടിലെ രക്ഷാപ്രവര്&#x200d;ത്തകരെ പരസ്യമായി അപമാനിച്ചിരുന്നു. ജെനീഷ് കുമാര്&#x200d; എം.എല്&#x200d;.എ ഇദ്ദേഹത്തെ മാതൃകയാക്കി സന്നദ്ധസേവകരെ അപമാനിക്കുകയാണെന്ന് എം.എല്&#x200d;.എയുടെ പോസ്റ്റിന് താഴെ നിരവധി പേര്&#x200d; കമന്റ് ചെയ്തു.</p>
<p>അവിടെയുള്ളവര്&#x200d; ധിറുതി പിടിച്ച് ടീ ഷര്&#x200d;ട്ടുകള്&#x200d; തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നുമായിരുന്നു ഒരു യു-ട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്&#x200d; മോഹന്&#x200d;ദാസ് ആരോപിച്ചത്. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാന്&#x200d; ഇവര്&#x200d;ക്ക് പേടിയാണെന്നും പറഞ്ഞിരുന്നു. &#8216;ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്&#x200d; കാണാമല്ലോ. ഇവരുടെ ആ ടീ ഷര്&#x200d;ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്&#x200d;ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല&#8217; -ആര്&#x200d;.എസ്.എസ് സൈദ്ധാന്തികന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-disaster-cpm-mla-janeesh-kumar-mocks-rescue-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
