cpm-rss – Chandrika Daily https://www.chandrikadaily.com Thu, 04 Mar 2021 03:53:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg cpm-rss – Chandrika Daily https://www.chandrikadaily.com 32 32 ശ്രീ എമ്മിന് നാലേക്കര്‍ ഭൂമി നല്‍കിയത് ഉപകാര സ്മരണ https://www.chandrikadaily.com/cpm-rss-relation-news.html https://www.chandrikadaily.com/cpm-rss-relation-news.html#respond Thu, 04 Mar 2021 03:53:01 +0000 http://www.chandrikadaily.com/?p=181329 തിരുവനന്തപുരം: ശ്രീ എം എന്ന സ്വാമിക്ക് തിരുവനന്തപുരത്ത് ആക്കുളത്ത് നാലേക്കര്‍ സ്ഥലം നല്‍കിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ യു.ഡി.എഫ്. സര്‍ക്കാര്‍ നടപടി നിഗൂഡതകള്‍ നിറഞ്ഞതാണെന്ന് വിലയിരുത്തിയ യു.ഡി.എഎഫ് നേതൃയോഗം, സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള രഹസ്യ ബാന്ധവം വഴി തുറന്നതിനുള്ള ഉപകാരസ്മരണയാണിതെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തൊരുകാര്യമാണിതെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ എസ്റ്റാബ്ഷിഡ് ആയ സ്ഥാപനങ്ങള്‍ക്കും നേരത്തെ ഇവിടെ പ്രവര്‍ത്തിക്കുകയോ സമൂഹത്തിന് എന്തെങ്കിലും സംഭാവനകള്‍ ചെയ്യുകയോ ചെയ്ത സ്ഥാപനങ്ങള്‍ക്കുമാണ് ഭൂമി നല്‍കുക. അത്തരത്തിലുള്ള സ്ഥാപനമല്ല ശ്രീ എമ്മിന്റേത്. സി.പി.എമ്മും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഈ സ്വാമിജിയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ വാര്‍ത്തകള്‍ സി.പി.എം കേന്ദ്രങ്ങള്‍ തന്നെ പൂര്‍ണ്ണമായും ശരിവയ്കുകയാണ്.

കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഇതിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ശ്രീ എം എന്ന സ്വാമിജിയുടെ മധ്യസ്ഥതയില്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നിരുന്നോ എന്നും എന്ത് ബന്ധമാണ് ശ്രീ എമ്മുമായി ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര വളര്‍ന്ന് വരുന്നു എന്ന് യു.ഡി.എഫ് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുവരെ നിഷേധിക്കാന്‍ സി.പി.എം നേതൃത്വം തയ്യാറായിരുന്നില്ല.

സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കള്‍ തന്നെ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം-ആര്‍ എസ്.എസ് ചര്‍ച്ച നടന്നത് ശരിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലുള്ള സി.പി.എം-ആര്‍.എസ്.എസ് ബാന്ധവത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണം. ഇത്തരമൊരു അന്തര്‍ധാര വളര്‍ന്നു വരുന്നു എന്നതില്‍ യു.ഡി.എഫ് പ്രകടിപ്പിച്ച ആശങ്ക ശരിയാണ് എന്നാണ് ഇതിലൂടെ തെളിയുന്നത്. ഈ കൂട്ടുകെട്ട് കേരളത്തിന് വളരെ അപകടകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/cpm-rss-relation-news.html/feed 0
കണ്ണൂരില്‍ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ ആര്‍എസ്എസ്സിന്റെ കാവിക്കൊടി; നടപടി വൈകുന്നതിനെതിരെ പ്രതിഷേധം https://www.chandrikadaily.com/case-registered-against-rss-workers-for-hoisting-national-flag-below-rss-flag-in-kannur-aralam.html https://www.chandrikadaily.com/case-registered-against-rss-workers-for-hoisting-national-flag-below-rss-flag-in-kannur-aralam.html#respond Mon, 17 Aug 2020 10:39:52 +0000 https://www.chandrikadaily.com/?p=145527 കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തില്‍ കണ്ണൂരില്‍ ദേശീയപതാകയോട് അനാദരവ് കാട്ടി ആര്‍എസ്എസ്സിന്റെ കാവിക്കൊടി ഉയര്‍ന്നു. ആറളം തോട്ടുകടവിലാണ് സ്ഥലത്തെ കൊടിമരത്തില്‍ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ ആര്‍എസ്എസ്സിന്റെ കാവിക്കൊടി കെട്ടിയത്.

അതേസമയം, സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് നടപടി വൈകുന്നതായും വിമര്‍ശനം. പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാം ചേര്‍ന്നാണ് പതാക സ്വാതന്ത്ര്യദിനത്തില്‍ കെട്ടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആര്‍എസ്എസ് ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.

ദേശീയപതാകയോട് അനാദരവ് കാട്ടിയ സംഭവത്തില്‍ കേസെടുത്തായി പൊലീസ് വ്യക്തമാക്കി. എത്ര പേര്‍ പതാക ഉയര്‍ത്താനും കെട്ടാനും ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണെന്നും വിശദമായി അന്വേഷിച്ച് കണ്ടെത്തുമെന്നും, അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഇരിട്ടി ഡിവൈഎസ്പി അറിയിച്ചു.

 

]]>
https://www.chandrikadaily.com/case-registered-against-rss-workers-for-hoisting-national-flag-below-rss-flag-in-kannur-aralam.html/feed 0
കേരള മുഖ്യമന്ത്രി മമതയുടെ പകുതി ധൈര്യമെങ്കിലും കാട്ടണം: എം.കെ മുനീര്‍ https://www.chandrikadaily.com/keralas-pinarayi-vijayan-is-shame-with-mamata-banarjees-stand-mk-muneer.html https://www.chandrikadaily.com/keralas-pinarayi-vijayan-is-shame-with-mamata-banarjees-stand-mk-muneer.html#respond Mon, 04 Feb 2019 15:53:54 +0000 http://www.chandrikadaily.com/?p=118308 കണ്ണൂര്‍ വിമാനത്താവളം അമിത്ഷാക്ക് തുറന്നുകൊടുത്ത്, കാവി പരവതാനി വിരിച്ച് സ്വീകരിച്ച കേരള മുഖ്യമന്ത്രി, മമതാ ബാനര്‍ജിയുടെ പകുതി ധൈര്യമെങ്കിലും കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍.
മോഹന്‍ ഭാഗവതിനും വല്‍സന്‍ തില്ലങ്കേരിക്കും സുരേന്ദ്രനും മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രിക്ക് മമത ബാനര്‍ജി മഹനീയ മാതൃകയാണ്. സി.പി.എമ്മിനെ തോല്‍പ്പിച്ചു എന്നതിന്റെ പേരില്‍ മാത്രം മമതയെ അംഗീകരിക്കാന്‍ കഴിയാതെ, ബംഗാളിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കാവിക്കൊടിയോടൊപ്പം ചെങ്കൊടി കൂട്ടിക്കെട്ടി സഖ്യമുണ്ടാക്കുകയും മമതക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്യുന്ന കേരളത്തിലെ സി.പി.എമ്മിന്റെ നിലപാട് ആരെ വെള്ളപൂശാനാണെന്നും മുനീര്‍ ചോദിച്ചു.
ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായി സി.പി.എം അധ:പതിച്ചിരിക്കുന്നു. ദുര്‍ബലമായ സി.പി.എം കേന്ദ്ര നേതൃത്വം ബി.ജെ.പിക്ക് വിടുപണി ചെയ്യുന്നവര്‍ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയുടെ ഫെഡറലിസത്തിന് നേരെ ചൂണ്ടിയ വിരല്‍ മടക്കി ഒടിച്ചുവിടാന്‍ ഊരിപ്പിടിച്ച വാള്‍ ഇല്ലെങ്കിലും മമതാ ബാനര്‍ജിയുടെ ധീരമായ നിലപാട് ഇന്ത്യയിലെ ജനാധിപത്യം ശക്തികള്‍ക്ക് കരുത്തുപകരുന്നുവെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/keralas-pinarayi-vijayan-is-shame-with-mamata-banarjees-stand-mk-muneer.html/feed 0
‘സന്നിധാനത്തെ വനിതാ പൊലീസുകാരുടെ പ്രായം ആര്‍.എസ്.എസ് ഉറപ്പ് വരുത്തി’; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-slams-pinarayi-vijayan-police-on-valsan-thillankeri-s-speech.html https://www.chandrikadaily.com/ramesh-chennithala-slams-pinarayi-vijayan-police-on-valsan-thillankeri-s-speech.html#respond Mon, 12 Nov 2018 07:49:47 +0000 http://www.chandrikadaily.com/?p=110303 കോഴിക്കോട്: ശബരിമലയിലെ സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസുകാരുടെ പ്രായം ഉറപ്പുവരുത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടി സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാര്‍ 50 വയസിന് മുകളിലുള്ളവരെന്ന് ഉറപ്പുവരുത്തിയെന്ന് ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ആര്‍.എസ്.എസ് നേതാവ് അവകാശപ്പെടുന്നത്.

കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കവേയായിരുന്നു തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍.
ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നാണ് വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്റെ പ്രായം 49 ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടര്‍ന്ന് എസ്.പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് തില്ലങ്കേരി പ്രസംഗത്തില്‍ അവകാശപ്പെട്ടത്.

ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ലെന്നും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറായില്ലെന്നും തില്ലങ്കേരി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആര്‍.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തലോടെ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പൊലീസ് സേനയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അന്ന് സന്നിധാനത്ത് പൊലീസ് പോലും ആര്‍എസ്എസുകാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന് തെളിവാണിത്. വത്സന്‍ തില്ലങ്കേരി അന്ന് പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിച്ചു എന്ന് മാത്രമല്ല പൊലീസുകാരുടെ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ പൊലീസ് തന്നെ ആര്‍എസ്എസിന്റെ ചൊല്‍പ്പടിക്കും ദയാദാക്ഷണ്യത്തിനും വിധേയമായി നില്‍ക്കേണ്ടി വന്ന അവസ്ഥ ലജ്ജാകരമാണ്. ശബരിമലയില്‍ വന്‍സുരക്ഷ ഒരുക്കിയിരുന്നെന്ന് പറയുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും മറ്റ് സംഘപരിവാര്‍ ശക്തികള്‍ക്കും അഴിഞ്ഞാട്ടത്തിനുള്ള ഒത്താശ ചെയ്തു കൊടുക്കുകായണ് ചെയ്തത്. പരിപാവനമായ പതിനെട്ടാംപടിയില്‍ കയറി നിന്ന് അപമാനിച്ച സംഘപരിവാറുകാര്‍ ഭക്തരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് അതൊന്നും തടഞ്ഞില്ല. ശബരിമലയെ ആര്‍എസ്എസിനും ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കും അടിയറവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

]]>
https://www.chandrikadaily.com/ramesh-chennithala-slams-pinarayi-vijayan-police-on-valsan-thillankeri-s-speech.html/feed 0
മാഹി കൊലപാതകങ്ങള്‍: കുടിപ്പക രാഷ്ടീയത്തിന്റെ ഇരകള്‍ https://www.chandrikadaily.com/cpm-bjp-men-hacked-to-death-hartal-in-kannur-and-mahe.html https://www.chandrikadaily.com/cpm-bjp-men-hacked-to-death-hartal-in-kannur-and-mahe.html#respond Tue, 08 May 2018 15:54:32 +0000 http://www.chandrikadaily.com/?p=83999 തലശ്ശേരി: മാഹിയിലെ സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകം കുടിപ്പക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇരുകൊലപാതകത്തിന്റെയും സാഹചര്യം ആറ് വര്‍ഷം മുമ്പുള്ള രാഷ്ട്രീയ കൊലപാതകം തന്നെ. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിനു നേരെ രണ്ടു വര്‍ഷം മുമ്പും വധശ്രമം നടന്നിരുന്നു. 2012ല്‍ പന്തക്കലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നിങ്ങോട്ട് ചെറിയ അക്രമസംഭവങ്ങള്‍ ഇടവേളകളില്‍ അരങ്ങേറിയിരുന്നു. ഇത് കുടിപ്പകയായി ഇരുപാര്‍ട്ടിയിലെയും അണികള്‍ക്കിടയില്‍ പുകയുകയായിരുന്നു.

ശാശ്വത സമാധാനത്തിനായി നിരവധി സമാധാനയോഗങ്ങളും മറ്റും നടത്തിയെങ്കിലും താല്‍ക്കാലിക ആയുസ് മാത്രമേ ആ ശ്രമങ്ങള്‍ക്കൊക്കെ ഉണ്ടായിരുന്നുള്ളു. രണ്ടു വര്‍ഷം മുമ്പ് പയ്യന്നൂരില്‍ സി.പി.എം പ്രര്‍ത്തകനായ ധനരാജിനെ ബി.ജെ.പി സംഘം കൊലപ്പെടുത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് തിരിച്ചടി നല്‍കിയത്. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവറും ബി.എം.എസ് പ്രവര്‍ത്തകനുമായ രാമചന്ദ്രനെയാണ് സി.പി.എം സംഘം ധനരാജ് വധത്തിന്റെ പകപോക്കലായി മണിക്കൂറുകള്‍ക്കകം വെട്ടി കൊലപ്പെടുത്തിയത്. സമാന രീതിയിലാണ് മാഹിയിലെ കൊലപാതകവും. സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെയും ബി.എം.എസ് പ്രവര്‍ത്തകന്‍ ഷനോജിന്റെയും കൊലപാതകള്‍ക്കിടയില്‍ ഏതാണ്ട് അര മണിക്കൂറിന്റെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബാബുവിനെ കഴുത്തിന് വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ ഷനോജിനെ ഓട്ടോ തടഞ്ഞു നിര്‍ത്തി തലക്കും മുഖത്തുമാണ് വെട്ടിയത്. കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ചൊക്ലിയിലും പാറാലും ന്യൂ മാഹിയിലും രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറുമ്പോള്‍ പോണ്ടിച്ചേരിയുടെ അതിര്‍ത്തി പ്രദേശമായ മാഹി ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിക്കാറുണ്ട്. ഈ പ്രദേശത്തെ രണ്ടു പാര്‍ട്ടികളെയും നിയന്ത്രിക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ കണ്ണൂര്‍ രാഷ്ട്രീയം തന്നെയാണ് എന്നതാണ് കാരണം.

]]>
https://www.chandrikadaily.com/cpm-bjp-men-hacked-to-death-hartal-in-kannur-and-mahe.html/feed 0
മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണെന്ന് ചെന്നിത്തല https://www.chandrikadaily.com/chennithala-against-pinarayi-vijayan-in-kannur-issue.html https://www.chandrikadaily.com/chennithala-against-pinarayi-vijayan-in-kannur-issue.html#respond Tue, 08 May 2018 11:51:20 +0000 http://www.chandrikadaily.com/?p=83940 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് രാഷ്ട്രീയകൊലപാതകങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പിണറായിക്കെതിരെ കടുത്ത വിമര്‍ശവുമായ ചെന്നിത്തല രംഗത്തെത്തിയത്.

ഇപ്പോഴുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വട്ടപ്പൂജ്യമാണന്ന് തെളിഞ്ഞിരിക്കുന്നു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ മുഖ്യമന്ത്രി അധികാരം വിട്ടൊഴിയണമെന്നും ചെന്നിത്തല പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുളള 25-ാമത്തെ രാഷ്ട്രീയ കൊലപാതകമാണ് നടക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കാശിന് കൊളളാത്ത ഡിജിപിയാണ് കേരളത്തിലുളളതെന്നും ചെന്നിത്തല പറഞ്ഞു.

കൊലപാതകം പ്രവര്‍ത്തനശൈലിയായി സ്വീകരിച്ച രണ്ടു പാര്‍ട്ടികളാണ് സി.പി.എമ്മും ആര്‍.എസ്.എസ് എന്നും ഇരു പാര്‍ട്ടികളും കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മാഹിയില്‍ ഇന്നലെ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ കൊലപാതകത്തിലെന്ന് എഫ്.ഐ.ആര്‍. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മാഹി മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊന്നിരുന്നു. ബാബുവിന്റെ കൊലക്കു പിന്നില്‍ പത്തംഗസംഘമാണെന്ന് മാഹി എസ്.ഐ. ബി വിബല്‍കുമാര്‍ പറഞ്ഞു. ബാബുവിനെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആര്‍.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം ആരോപണം. മാഹി പള്ളൂരില്‍വെച്ചാണ് ബാബുവിന് വെട്ടേറ്റത്. ബാബുവിന് വെട്ടേറ്റതിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷിമോജും വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. ഷിമോജിന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തില്‍ ആരും അറസ്റ്റിലായതായി വിവരമില്ല. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

]]>
https://www.chandrikadaily.com/chennithala-against-pinarayi-vijayan-in-kannur-issue.html/feed 0
അംബേദ്ക്കറുടെ പേര് മാറ്റല്‍; യോഗിക്കെതിരെ ആഞ്ഞടിച്ച് മായാവതി https://www.chandrikadaily.com/mayavathy-against-yogi-on-name-change-ambedkar-news.html https://www.chandrikadaily.com/mayavathy-against-yogi-on-name-change-ambedkar-news.html#respond Fri, 30 Mar 2018 02:30:07 +0000 http://www.chandrikadaily.com/?p=77591 ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു. അംബേദ്ക്കറിന്റെ പേരിന് നടുവില്‍ ഇനി മുതല്‍ ‘രാംജി’ എന്ന് കൂടി ചേര്‍ക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ഉത്തരവ്.

ഔദ്യോഗിക രേഖകളില്‍ ഡോ. ഭീം റാവു അംബേദ്കര്‍ എന്ന് രേഖപ്പെടുത്തിയിരുന്നത്, ഇനി മുതല്‍ ‘ഭീം റാവു രാംജി അംബേദ്കര്‍’ എന്നാക്കണമെന്നാണ് പുതിയ ഉത്തരവിലൂടെ യുപിയിലെ ബിജെപി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗവര്‍ണര്‍ രാം നായികിന്റെ നിര്‍ദേശ പ്രകാരമാണ് യു.പി സര്‍ക്കാര്‍ അംബേദ്കറിന്റെ പേരില്‍ പരിഷ്‌കാരം വരുത്തിയിട്ടുള്ളത്. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ വകുപ്പുകള്‍ക്കും, ലഖ്‌നൗ, അലഹാബാദ് ഹൈക്കോടതി ബെഞ്ചുകള്‍ക്കും നല്‍കാനും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും അംബേദ്ക്കറിന്റെ ചെറുമക്കളും രംഗത്തെത്തി. യു.പി സര്‍ക്കാരിന്റെ നീക്കം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ അംബേദ്കര്‍ രാമ ഭക്തനാണെന്ന് അവര്‍ വോട്ടര്‍മാരോട് പറഞ്ഞേക്കാമെന്നും പ്രകാശ് അംബേദ്കറും ആനന്ദ് അംബേദ്കറും വ്യക്തമാക്കി. എന്നാല്‍ ഇതില്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങളില്ല. അംബേദ്കറിന്റെ അച്ഛന്റെ പേര് കൂടി അദ്ദേഹത്തിന്റെ പേരിനൊപ്പം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് ആര്‍.എസ്.എസ് നേതാവ് രാകേഷ് സിന്‍ഹ അഭിപ്രായപ്പെടുന്നത്.

]]>
https://www.chandrikadaily.com/mayavathy-against-yogi-on-name-change-ambedkar-news.html/feed 0
ശുഹൈബ് വധം: കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ‘ഡമ്മിപ്രതികളെന്ന്’ ആരോപണം; സമരം ശക്തമാക്കി കോണ്‍ഗ്രസ് https://www.chandrikadaily.com/shuhaib-murder-kannur-cpm-news.html https://www.chandrikadaily.com/shuhaib-murder-kannur-cpm-news.html#respond Sun, 18 Feb 2018 08:08:34 +0000 http://www.chandrikadaily.com/?p=70581 കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ എന്നിവര്‍ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണിവരെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സി.പി.എം ഡമ്മിപ്രതികളെ ഇറക്കിയതാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നാളെ രാവിലെ കളക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം തുടരാനിരിക്കുന്ന സാഹചര്യത്തിലാണ് ഡമ്മിപ്രതികളുടെ കീഴടങ്ങലെന്നാണ് ആക്ഷേപം.

കേസില്‍ ആറ് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം എട്ടായി. ഇന്നലെ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. അതേസമയം കൊലപാതകത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൊലയാളികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന് ഭാഗങ്ങളിലും പൊലീസ് ഇന്നലെ അരിച്ചുപെറുക്കി. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളില്‍ ചിലര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ഈ ഭാഗങ്ങളിലായിരുന്നു. .

]]>
https://www.chandrikadaily.com/shuhaib-murder-kannur-cpm-news.html/feed 0
ഒഞ്ചിയത്ത് സംഘര്‍ഷം; ആര്‍.എം.പി ഓഫീസ് അടിച്ചു തകര്‍ത്തു https://www.chandrikadaily.com/onchiyam-cpm-rmp-clash-news.html https://www.chandrikadaily.com/onchiyam-cpm-rmp-clash-news.html#respond Mon, 12 Feb 2018 05:37:49 +0000 http://www.chandrikadaily.com/?p=69534 കോഴിക്കോട്: ഒഞ്ചിയത്ത് സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം സി.പി.എം- ആര്‍.എം.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടകര ഓര്‍ക്കാട്ടേരിയില്‍ ആര്‍.എം.പി ഓഫീസ് അക്രമികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ നാല് ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ആര്‍.എം.പി ആരോപിച്ചു. അതേസമയം, സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ എന്‍. വേണു ഉള്‍പ്പെടെ 17 ആര്‍.എം.പി പ്രവര്‍ത്തകരെ പയ്യോളി പൊലീസ് കരുതല്‍ തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

]]>
https://www.chandrikadaily.com/onchiyam-cpm-rmp-clash-news.html/feed 0
കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു https://www.chandrikadaily.com/abvp-student-brutally-killed-in-kannur.html https://www.chandrikadaily.com/abvp-student-brutally-killed-in-kannur.html#respond Fri, 19 Jan 2018 13:21:18 +0000 http://www.chandrikadaily.com/?p=65798 കണ്ണൂര്‍: കണ്ണൂര്‍ കൊമ്മേരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പേരാവൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ഥി ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) ആണ് വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്‍തുടര്‍ന്നെത്തിയ മുഖംമൂടി സംഘമാണ് കൊലപ്പെടുത്തിയത്. തലശ്ശേരി-കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപം തടഞ്ഞു നിര്‍ത്തിയാണ് വെട്ടിയത്.

വെട്ടുകൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആക്രമികള്‍ പിന്തുടര്‍ന്ന് വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു. തലശ്ശേരിയിലെ ആസ്പത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണു മരണം.

]]>
https://www.chandrikadaily.com/abvp-student-brutally-killed-in-kannur.html/feed 0