<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cpmkerala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cpmkerala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 02 Jan 2026 14:57:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cpmkerala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഞ്ചകരുടെ കൂടാരം വിടാന്‍ സി.പി.ഐ ഇനിയും വൈകരുത്: എം.കെ മുനീര്‍</title>
		<link>https://www.chandrikadaily.com/cpi-to-leave-the-tent-of-fraudsters-dont-delay-mk-munir.html</link>
					<comments>https://www.chandrikadaily.com/cpi-to-leave-the-tent-of-fraudsters-dont-delay-mk-munir.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 02 Jan 2026 14:57:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<category><![CDATA[mkmunner]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372284</guid>

					<description><![CDATA[അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്‍ ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്‍ ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: രാഷ്ട്രീയ വഞ്ചനയുടെ പര്യായമായ സി.പി.എമ്മിന്റെ കൂടാരം വിടാന്&#x200d; സി.പി.ഐ ഇനിയും വൈകരുതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്&#x200d;ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്&#x200d; എം.എല്&#x200d;.എ. കേരള ചരിത്രത്തില്&#x200d; സി.പി.ഐക്ക് മാന്യമായൊരു സ്ഥാനമുണ്ട്. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി ബാഫഖി തങ്ങള്&#x200d; ആ ഇടതുപക്ഷ ധാരയെ പരിപോഷിപ്പിക്കാന്&#x200d; ശ്രമിച്ചത് കേരള മോഡലിന്റെ പിറവിക്ക് കാരണമായി. പത്തു വര്&#x200d;ഷത്തോളം നീണ്ട അക്കാലത്തെ ഭരണമാണ് സംസ്ഥാനത്തിന്റെ തലവര മാറ്റിയത്. എന്നാല്&#x200d;, സി.പി.എമ്മിന്റെ വഞ്ചനയില്&#x200d; വീണു പോയ സി.പി.ഐ ആ കൂടാരത്തിലേക്ക് പോയതോടെ ധാര്&#x200d;മികത ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; വല്ലാതെ പെടാപാട് പെടുന്നതാണ് കണ്ടത്.</p>
<p>എല്ലാ കാലത്തും വഞ്ചന സി.പി.എമ്മിന്റെ കൂടെപ്പിറപ്പാണ്. തൊഴിലാളികളെയും അടിസ്ഥാന വര്&#x200d;ഗത്തെയും മതേതരത്വത്തെയുമെല്ലാം ഒറ്റുകൊടുത്തതാണ് സി.പി.എമ്മിന്റെ ചരിത്രം. ഇപ്പോഴും അതില്&#x200d; വലിയ മാറ്റമില്ലെന്ന് മാത്രമല്ല, സംഘപരിവാറുമായി ഇരട്ടപ്പാതയുള്ള സ്ഥിരം പാലവുമായിരിക്കുന്നു. ഒന്നാം പിണറായി സര്&#x200d;ക്കാര്&#x200d; കാലത്തേ ആഭ്യന്തര വകുപ്പ് സംഘപരിവാറിന് തീറെഴുതിയവര്&#x200d; രണ്ടാം പിണറായി സര്&#x200d;ക്കാര്&#x200d; വന്നതോടെ വിദ്യാഭ്യാസസാംസ്‌കാരിക വിഭാഗങ്ങളും അവര്&#x200d;ക്ക് അടിയറവ് വെച്ചിരിക്കുന്നു. ജനാധിപത്യത്തിന് പകരം ഏകാധിപത്യം അരക്കിട്ടുറപ്പിച്ച സി.പി.എമ്മിന്റെ വല്ല്യേട്ടന്&#x200d; നയത്തിനെതിരെ സഹികെട്ടാണ് സി.പി.ഐ ദുര്&#x200d;ബലശബ്ദമെങ്കിലുമുയര്&#x200d;ത്തിയത്.</p>
<p>പി.എം ശ്രീ കരാറിലും യൂണിവേഴ്‌സിറ്റി വി.സി ഒത്തുതീര്&#x200d;പ്പിലുമെല്ലാം സി.പി.എമ്മിന്റെ ചതിക്കെതിരെ സി.പി.ഐ സ്വീകരിച്ച നിലപാട് ശ്ലാഖനീയമാണ്. ഇതിന്റെ പകപോക്കാന്&#x200d; പിണറായിയുടെ മെഗാഫോണായ വെള്ളാപ്പള്ളി നടേശനെ വരെ ഇറക്കിയാണ് സി.പി.ഐയെ കൊട്ടുന്നത്. തീവ്ര വലതുപക്ഷമായി സി.പി.എം മാറിയതിന്റെ ദുരന്തം പേറുന്ന എല്&#x200d;.ഡി.എഫിന് ഇടതുപക്ഷം എന്ന പേരുപയോഗിക്കാനുള്ള അര്&#x200d;ഹത നഷ്ടപ്പെട്ടിരിക്കുന്നു. അല്&#x200d;പമെങ്കിലും ഇടതു മൂല്ല്യബോധമുള്ള സി.പി.ഐ വഞ്ചകരുടെ കൂടാരംവിട്ട് പുറത്തുവരാന്&#x200d; വൈകരുതെന്നും ഡോ.എം.കെ മുനീര്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-to-leave-the-tent-of-fraudsters-dont-delay-mk-munir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രിക്ക് പറയാന്‍ പറ്റാത്ത വര്‍ഗീയത മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നു: വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/communalism-that-cannot-be-spoken-by-the-chief-minister-is-spoken-by-others-v-d-satishan.html</link>
					<comments>https://www.chandrikadaily.com/communalism-that-cannot-be-spoken-by-the-chief-minister-is-spoken-by-others-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 02 Jan 2026 13:08:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[congrss]]></category>
		<category><![CDATA[cpmkerala]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372276</guid>

					<description><![CDATA[സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്‍ നടത്തുന്നതെന്ന് സതീശന്‍ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്നു പറയാന്&#x200d; കഴിയാത്ത വര്&#x200d;ഗീയത മറ്റുള്ളവരെ മുന്നില്&#x200d; നിര്&#x200d;ത്തി പറയിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;.കലാപം ഉണ്ടാക്കാന്&#x200d; പോകുന്നുവെന്ന് വെള്ളാപ്പള്ളി  പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രിയുടെ വാക്കുകളാണ് അദ്ദേഹത്തിലൂടെ പുറത്ത് വരുന്നത്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്&#x200d; മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊലീസ് നടപടി എടുക്കണ്ടേ? എത്ര ഹീനമായ വര്&#x200d;ഗീയതയാണ് പറയുന്നതെന്നും സതീശൻ പറഞ്ഞു.</p>
<p>സംഘപരിവാര്&#x200d; പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയമാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ളവര്&#x200d; നടത്തുന്നതെന്ന് സതീശന്&#x200d; ആരോപിച്ചു. മുഖ്യമന്ത്രിയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ഇത്തരം പ്രസ്താവനകള്&#x200d; ഉണ്ടാകുന്നതെന്നും, ഇതെല്ലാം പറഞ്ഞതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി ചിലരെ പൊന്നാട അണിയിച്ചതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറില്&#x200d; കയറി നടക്കുന്നവരാണ് വര്&#x200d;ഗീയ പ്രചരണം നടത്തുന്നതെന്നും, തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും കേരളത്തില്&#x200d; വര്&#x200d;ഗീയത വളര്&#x200d;ത്താന്&#x200d; ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>കേരളത്തില്&#x200d; വിദ്വേഷത്തിന്റെ ക്യാമ്പയിന്&#x200d; നടത്താന്&#x200d; ബി.ജെ.പിയെ പോലെ സി.പി.എമ്മും ശ്രമിക്കുകയാണ്. പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വര്&#x200d;ഗീയത പറഞ്ഞ സി.പി.എം, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്&#x200d; ഭൂരിപക്ഷ വര്&#x200d;ഗീയത പറഞ്ഞുവെന്നും എന്നാല്&#x200d; എല്ലാം തിരിച്ചടിയായെന്നും സതീശന്&#x200d; പറഞ്ഞു. ഇപ്പോള്&#x200d; ഭൂരിപക്ഷ വോട്ടും ന്യൂനപക്ഷ വോട്ടും ഇല്ലാത്ത അവസ്ഥയിലാണെന്നും, ശബരിമല വിഷയവും ഉള്&#x200d;പ്പെടെ എല്ലാം തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ലെന്ന പിണറായി വിജയന്റെ വാദം അസത്യമാണെന്ന് സതീശന്&#x200d; പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് നിരന്തരം എസ്.ഐ.ടിയുടെ അന്വേഷണം തടസപ്പെടുത്താന്&#x200d; ശ്രമിച്ചുവെന്നും അന്വേഷണ സംഘത്തിന് മേല്&#x200d; സമ്മര്&#x200d;ദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റവും ഒടുവില്&#x200d; സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്&#x200d; നിയമിച്ചുവെന്നും, അന്വേഷണ രഹസ്യങ്ങള്&#x200d; പാര്&#x200d;ട്ടിക്ക് ചോര്&#x200d;ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം ഉണ്ണികൃഷ്ണന്&#x200d; പോറ്റിക്കൊപ്പം ആരൊക്കെ ഫോട്ടോ എടുത്തുവെന്നതല്ല, ശബരിമലയിലെ സ്വര്&#x200d;ണം ആരാണ് കവര്&#x200d;ന്നത്, എവിടെയാണ് വിറ്റത്, ദ്വാരപാലക ശില്&#x200d;പം നല്&#x200d;കിയ കോടീശ്വരന്&#x200d; ആരാണ് തുടങ്ങിയ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സി.പി.എം നേതാക്കള്&#x200d; ഇതിനകം ജയിലിലാണെന്നും, അതിനേക്കാള്&#x200d; വലിയ നേതാക്കള്&#x200d; ജയിലിലേക്ക് പോകാനുള്ള ക്യൂവിലാണെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സി.പി.എം ശ്രമിക്കുന്നുവെന്ന് സതീശന്&#x200d; ആരോപിച്ചു. വടക്കാഞ്ചേരിയിലും മറ്റത്തൂരിലും പണം നല്&#x200d;കി ആളുകളെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചതായും, ജനാധിപത്യത്തെ കുറിച്ച് വാചാലരാകുന്നവര്&#x200d; ബി.ജെ.പിയെ പോലെ തന്നെ ഇത്തരം പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുന്നുവെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. തൊടുപുഴയില്&#x200d; 16 വയസുള്ള മകന്&#x200d; യു.ഡി.എഫിന് വേണ്ടി പ്രവര്&#x200d;ത്തിച്ചതിന്റെ പേരില്&#x200d; അമ്മയെ ജോലി നിന്ന് പുറത്താക്കിയ സംഭവവും സതീശന്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>ആര്&#x200d;.എസ്.എസ് നെ പ്രതിരോധിക്കുന്നത് സി.പി.എം ആണെന്ന മുഖ്യമന്ത്രിയുടെ വാദം തമാശയാണെന്നും, ആര്&#x200d;.എസ്.എസ് പിന്തുണയോടെ 1977ല്&#x200d; നിയമസഭയിലെത്തിയ ആളാണ് പിണറായി വിജയനെന്നും സതീശന്&#x200d; പറഞ്ഞു. തൃശൂരില്&#x200d; ബി.ജെ.പിക്ക് അനുകൂലമായി പ്രവര്&#x200d;ത്തിച്ചതായി സി.പി.ഐ തന്നെ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്തെ പൊലീസ് പൂര്&#x200d;ണമായി അഴിച്ചുവിട്ടിരിക്കുകയാണെന്നും, പൊലീസിന് മേല്&#x200d; യാതൊരു നിയന്ത്രണവുമില്ലെന്നും, കേരളത്തിലെ പൊലീസ് സംവിധാനം തകര്&#x200d;ന്നു കൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശന്&#x200d; ആരോപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/communalism-that-cannot-be-spoken-by-the-chief-minister-is-spoken-by-others-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ളയില്‍ &#8216;ആരും നിഷ്‌കളങ്കരല്ല&#8217;; ചോദ്യംചെയ്യല്‍ നീട്ടിയത് സിപിഎമ്മിനെ രക്ഷിക്കാന്‍ വി.ഡി. സതീശന്‍</title>
		<link>https://www.chandrikadaily.com/no-one-is-innocent-in-sabarimala-gold-heist-v-d-extended-the-interrogation-to-save-the-cpm-satishan.html</link>
					<comments>https://www.chandrikadaily.com/no-one-is-innocent-in-sabarimala-gold-heist-v-d-extended-the-interrogation-to-save-the-cpm-satishan.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Tue, 30 Dec 2025 13:14:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<category><![CDATA[shabarimala]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<category><![CDATA[V.D. Satishan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371692</guid>

					<description><![CDATA[തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊച്ചി/തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; ആരും നിഷ്‌കളങ്കരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്&#x200d;. തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്&#x200d; ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്&#x200d; മനപ്പൂര്&#x200d;വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്&#x200d; ചോദ്യംചെയ്യല്&#x200d; നടന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എസ്‌ഐടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തില്&#x200d; ഇപ്പോഴും വിശ്വാസമുണ്ടെന്നും സതീശന്&#x200d; വ്യക്തമാക്കി. എന്നാല്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്&#x200d; ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന്&#x200d; പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും ശബരിമല സംബന്ധമായ കാര്യങ്ങളില്&#x200d; അദ്ദേഹം ഇടപെടാറുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.</p>
<p>റിമാന്&#x200d;ഡിലുള്ളവര്&#x200d; കൂടുതല്&#x200d; നേതാക്കളുടെ പേരുകള്&#x200d; വെളിപ്പെടുത്തുമെന്ന ഭയം സര്&#x200d;ക്കാരിനുണ്ടെന്നും, അതുകൊണ്ടാണ് അന്വേഷണ നടപടികളില്&#x200d; വൈകല്യവും ആശയക്കുഴപ്പവും ഉണ്ടാകുന്നതെന്നും വി.ഡി. സതീശന്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-one-is-innocent-in-sabarimala-gold-heist-v-d-extended-the-interrogation-to-save-the-cpm-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മിന്റെ വാദം പൊളിഞ്ഞു; മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ</title>
		<link>https://www.chandrikadaily.com/cpm-mariyakkutti.html</link>
					<comments>https://www.chandrikadaily.com/cpm-mariyakkutti.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 14 Nov 2023 06:39:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282973</guid>

					<description><![CDATA[ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഎം പ്രചാരണം.]]></description>
										<content:encoded><![CDATA[<p>തനിക്ക് ഏക്കറുകണക്കിന് ഭൂമിയുണ്ടെന്ന സിപിഎമ്മിന്റെ വാദം പൊളിച്ച് അടിമാലിയിലെ മറിയക്കുട്ടി. മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി. ക്ഷേമ പെൻഷൻ കിട്ടാൻ വൈകിയതിൽ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഎം പ്രചാരണം. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു സിപിഎമ്മിന്റെ വാദം.തനിക്കു വില്ലേജ് പരിധിയിൽ ഭൂമി ഉണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള രേഖ നൽകണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. അടിമാലി വില്ലേജിൽ ഒരിടത്തും മറിയക്കുട്ടിയുടെ പേരിൽ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസർ അറിയിച്ചു.വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-mariyakkutti.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി പി എമ്മുകാര്&#x200d; അപമാനിക്കുന്നു, വീടിനു കല്ലേറെന്നും  മറിയക്കുട്ടി</title>
		<link>https://www.chandrikadaily.com/mariyakkutty-cpmattack.html</link>
					<comments>https://www.chandrikadaily.com/mariyakkutty-cpmattack.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 10 Nov 2023 12:27:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282631</guid>

					<description><![CDATA[എന്നാല്&#x200d; മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സി പി എമ്മുകാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d; സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് ക്ഷേമ പെന്&#x200d;ഷന്&#x200d; മുടങ്ങിയത് മൂലം ഇടുക്കി അടിമാലിയില്&#x200d; ഭിക്ഷ യാചിച്ച മറിയക്കുട്ടി.വീടിനുനേരെ കല്ലേറുണ്ടായെന്നും പൊലീസില്&#x200d; പരാതി നല്&#x200d;കുമെന്നും മറിയക്കുട്ടി അടിമാലിയില്&#x200d; പറഞ്ഞു.<br />
തനിക്ക് ഉണ്ടെന്നു പറയപ്പെടുന്ന ഭൂമി ഒന്നു കാണിച്ചു തരണം. ഇതിനല്ലേ തഹസില്&#x200d;ദാറും വില്ലേജ്ഓ<br />
ഫീസറുമൊക്കെയുള്ളത്. അവിടെ പോയി രേഖയെടുക്കാന്&#x200d; വലിയ വിഷമമുണ്ടോ. അങ്ങോട്ടു ചെന്നാല്&#x200d;പ്പോരേ.എന്റെ പിള്ളേര്&#x200d;ക്ക് ജോലിയുണ്ടെന്ന് അവരു പറയുന്നു. അത് അവര്&#x200d;ക്കേ അറിയാവൂ. എന്റെ മക്കള്&#x200d;ക്ക് ഏത് ഓഫീസിലാണ് ജോലിയെന്ന് ഒന്നു പറഞ്ഞു തരണം. ഞാന്&#x200d; ഇതുവരെ കണ്ടിട്ടില്ല. മക്കളുടെ അടുത്ത് ഒന്നുപോകാന്&#x200d; ആഗ്രഹമുണ്ടെന്നും മറിയക്കുട്ടി പറഞ്ഞു.എന്നാല്&#x200d; മറിയക്കുട്ടിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം അടിമാലി ഏരിയാ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mariyakkutty-cpmattack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തട്ടം വിവാദം :സിപിഎമ്മിൽ തർക്കം മുറുകുന്നു</title>
		<link>https://www.chandrikadaily.com/cpm-kerla-kanilkumar.html</link>
					<comments>https://www.chandrikadaily.com/cpm-kerla-kanilkumar.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 03 Oct 2023 08:26:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277496</guid>

					<description><![CDATA[എന്നാൽ പാർട്ടിയിലെ വിശ്വാസികളെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം .]]></description>
										<content:encoded><![CDATA[<p>മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. കെ അനിൽകുമാർ നടത്തിയ പ്രസ്താവനക്കെതിരെ സിപിഎമ്മിൽ പൊരിഞ്ഞ പോര്. പാർട്ടിയിലെ മുസ് ലിംകളാണ് അനിൽകുമാറിനെതിരെ തിരിഞ്ഞിരിക്കുന്നത്. തട്ടമിടുന്നത് തങ്ങളുടെ അവകാശമാണെന്ന് മുസ്ലിം സഖാക്കൾ പരസ്യമായി പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിൽ സ്വന്തം കുടുംബത്തിൻറെ തട്ടമിട്ടുള്ള ഫോട്ടോകൾ പ്രസിദ്ധീകരിച്ചാണ് ചിലർ അനിൽകുമാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. തട്ടം ഇടുന്നത് പുരോഗമനപരമല്ലെന്നും അത് ഒഴിവാക്കുന്നതാണ് പുരോഗമനം എന്നും ആണ് അനിൽകുമാർ പരസ്യമായി പ്രസംഗിച്ചത് .</p>
<p>യുക്തിവാദി സംഘത്തിൻറെ യോഗത്തിലായിരുന്നു സംസ്ഥാന നേതാവിന്റെ പരാമർശം .ഇത് വിവാദമായിട്ടും പിൻവലിക്കാനോ മാപ്പ് പറയാനോ അനിൽകുമാർ തയ്യാറായില്ല. എന്നാൽ കുത്ത പ്രതിസന്ധിയിലായ മുസ്ലിം സഖാക്കൾ ഏതു വിധേനയും ന്യായീകരണം നടത്താനാണ് ശ്രമിക്കുന്നത് .തങ്ങളുടെ നിലപാട് ശരിയാണെന്നും അത് തുടരുമെന്നും ചില സഖാക്കൾ കുറിപ്പിട്ടു. എല്ലാവർക്കും സിപിഎമ്മിൽ മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ഇക്കൂട്ടരുടെവാദം .മന്ത്രി കെ ടി ജലീൽ അനിൽകുമാറിനെ തള്ളിപ്പ റഞ്ഞപ്പോൾ സംസ്ഥാന സമിതി അംഗമായ അനിൽകുമാർ ഉറച്ചുനിൽക്കുന്നത് പാർട്ടിയുടെ നയം തന്നെയാണ് അതെന്നെ തെളിവാണ് . 30 കൊല്ലം മുമ്പ് സിപിഎമ്മിനോട് ഒപ്പം ചേർന്ന ജലീലിന്റെ നിയമാണോ സംസ്ഥാന സമിതിയംഗത്തിൻ്റെ നയമാണോ ശരി എന്ന ചോദ്യമാണ് ചിലർ ഉന്നയിക്കുന്നത് .അതേസമയം അനിൽകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്ത് വന്നിട്ടുണ്ട് .ഇതോടെ മുസ്ലിം സഖാക്കളും യുക്തിവാദികളും തമ്മിലുള്ള കടുത്ത പോരാണ് പാർട്ടിയിൽ നടക്കുന്നത്. എന്നാൽ പാർട്ടിയിലെ വിശ്വാസികളെയും അല്ലാത്തവരെയും തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-kerla-kanilkumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ ഇ.ഡി കളമൊരുക്കുകയാണെന്ന് എം.വി. ഗോവിന്ദൻ</title>
		<link>https://www.chandrikadaily.com/thrissur-cpm-sureshgopi-ed.html</link>
					<comments>https://www.chandrikadaily.com/thrissur-cpm-sureshgopi-ed.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 01 Oct 2023 07:27:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<category><![CDATA[sureshgopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277123</guid>

					<description><![CDATA[കേരള സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തൃശൂരില്&#x200d; മത്സരിക്കാന്&#x200d; കളം ഒരുക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്&#x200d; ആരോപിച്ചു.സഹകരണ പ്രസ്ഥാനത്തെ തകര്&#x200d;ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ. ഇഡിക്ക് ശാരീരിക ആക്രമണത്തിന് അവകാശമില്ല. കേരള സഹകരണ പ്രസ്ഥാനത്തെ തകർക്കുകയാണ് അവരുടെ ലക്ഷ്യം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thrissur-cpm-sureshgopi-ed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം വിട്ടതിന് കാരണം പാർട്ടിയിൽ നിന്നേറ്റ അപവാദ പ്രചാരണം മൂലം: സിന്ധു ജോയ്</title>
		<link>https://www.chandrikadaily.com/sindhujoy-cpm-facebookpost.html</link>
					<comments>https://www.chandrikadaily.com/sindhujoy-cpm-facebookpost.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 05 Jul 2023 02:16:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpmkerala]]></category>
		<category><![CDATA[sindhujoy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262912</guid>

					<description><![CDATA[പിത്രുശൂന്യരായ 'ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.
]]></description>
										<content:encoded><![CDATA[<p>സി.പി.എം വിട്ടതിന് കാരണം പാർട്ടിയിൽ നിന്നേറ്റ അപവാദ പ്രചാരണം മൂലമാണെന്ന് മുൻ പാർട്ടി അംഗം സിന്ധു ജോയ്. തന്റെ ഫെയ്സ്ബൂക് പോസ്റ്റിലാണ് പാർട്ടിയിൽ നിന്നിറങ്ങേണ്ടിവന്ന ചതിയുടെ നാൾവഴികളെ  കുറിച്ച്  സിന്ധു ജോയ് കുറിപ്പിൽ വിശദമായി എഴുതിയിരിക്കുന്നത്.പാർട്ടിയിലെ വിഭാഗീയതയുടെ അസുരവിത്തുകൾ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.പിത്രുശൂന്യരായ &#8216;ചിലർ നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ പിടഞ്ഞുതീരുകയായിരുന്നുവെന്നും അവർ ഓർക്കുന്നു.</p>
<p>&nbsp;</p>
<p><strong>കുറിപ്പിന്റെ പൂർണ്ണരൂപം :</strong></p>
<p>സൂസന്നയും ദാനിയേലും പിന്നെ നികേഷ്‌കുമാറും&#8230;</p>
<p>ഞാൻ കൊളുത്താതെ എനിക്കുചുറ്റും എരിഞ്ഞ അപവാദത്തിന്റെ അഗ്നി! ഒരുപക്ഷെ, അതിൽ പൂർണമായി എരിഞ്ഞമർന്നേനെ ഞാൻ. വിഭാഗീയതയുടെ അസുരവിത്തുകൾ കരുതിക്കൂട്ടി ഒരുക്കിയ വാരിക്കുഴി ആയിരുന്നു ആ നുണക്കഥ. ചെങ്കൊടിത്തണലിൽ നിന്ന് കണ്ണുനീരോടെ പടിയിറങ്ങാനും കാരണക്കാരായത് നെറികേടിന്റെ ആ &#8216;നേരാങ്ങള&#8217;മാർ!</p>
<p>ബൈബിൾ പഴയനിയമത്തിൽ സൂസന്ന എന്നൊരു യുവതിയുടെ കഥയുണ്ട്. അപവാദത്തിന്റെ അഗ്നിയിൽ എരിഞ്ഞ അവളുടെ പരിശുദ്ധി തെളിയിച്ചത് ദാനിയേൽ എന്ന കൊച്ചു പയ്യനാണ്. ഇന്നലെ റിപ്പോർട്ടർ ചാനലിൽ എം വി നികേഷ്‌കുമാർ നടത്തിയതും സമാനമായൊരു വെളിപ്പെടുത്തൽ. അക്കാലം ഇന്ത്യാവിഷൻ ചാനലിനെ നയിച്ച എം വി നികേഷ്‌കുമാറിന്റെ സാക്ഷ്യം അങ്ങേയറ്റം സത്യമാണ്. നീണ്ട പതിനാറു വർഷം നുണയുടെ കല്ലടപ്പുകൊണ്ട് മൂടിവച്ച സത്യത്തെ തുറന്നുകാട്ടുകയായിരുന്നു ഇപ്പോൾ റിപ്പോർട്ടർ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് ആയ നികേഷ്. എത്ര മൂടിവെച്ചാലും സത്യം ഒരുനാൾ ശുഭ്രശോഭയോടെ പുറത്തുവരും. കാലം കാത്തുവച്ച കാവ്യനീതി. നന്ദി നികേഷ്!<br />
(ലിങ്ക് ആദ്യകമന്റിൽ)</p>
<p>എന്തിനു ഞാൻ പാർട്ടി വിട്ടു എന്ന് ഫേസ്‌ബുക്ക് കമന്റുകളിലും ഇൻബോക്സിലും ചോദിച്ച പ്രിയ സഖാക്കളുടെ ശാഠ്യപൂർണമായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ പോസ്റ്റ്; സിന്ധു ജോയി എന്തിനു പാർട്ടി വിട്ടു? അന്നുമുതൽ ഉയരുന്ന ചോദ്യമാണിത്. ഇന്നുമോർക്കുന്നു; ആ ദിവസങ്ങളിലൊന്നിൽ മലപ്പുറത്തെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പയ്യൻ എന്നെ വിളിച്ചത് കരഞ്ഞുകൊണ്ടാണ്. സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ അവൻ എന്റെ രാജിവാർത്ത അറിഞ്ഞത്. കളിക്കളത്തിലിരുന്ന് വിതുമ്പിക്കരഞ്ഞ അവനെ കൂട്ടുകാരാണ് സമാശ്വസിപ്പിച്ചത്. ഓർക്കുമ്പോൾ ഇപ്പോഴുമെനിക്ക് ഉള്ളിലൊരു നൊമ്പരം ബാക്കി; അങ്ങനെ എത്രയെത്ര സ്നേഹസ്പർശങ്ങൾ!</p>
<p>വെറും 43 ദിവസം മാത്രമാണ് ഞാൻ കോൺഗ്രസിൽ പ്രവർത്തിച്ചത്. &#8216;സ്വരം നന്നായിരുന്നപ്പോൾ തന്നെ&#8217; ആ പാട്ട് ഞാൻ പാടിത്തീർത്തു! പിന്നീട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഞാൻ പ്രവർത്തിച്ചില്ല; സ്വയം തീർത്ത ഏകാന്തതയുടെ വാല്മീകത്തിൽ സ്വയം തെരെഞ്ഞെടുത്ത തപസ്യ.</p>
<p>ഒരു സ്നേഹക്കൂടാരത്തിൽ നിന്ന് സ്വയം ഇറങ്ങിപ്പോയവളുടെ കുറ്റബോധം ഇന്നും ഇല്ലാതില്ല. പക്ഷേ, അതിലേക്ക് നയിച്ച ചതിയുടെ നാൾവഴികൾ നിങ്ങളറിയണം. തിരുവനന്തപുരത്തെ ഒരു ഓഫീസിനെ ചുറ്റിപ്പറ്റി രൂപപ്പെട്ട &#8216;അഞ്ചാംപത്തി&#8217;കളുടെ ഒരു ചെറുസംഘം. ഇവരിൽ പലരും ആ നാളുകളിൽ തന്നെ അച്ചടക്കനടപടി നേരിട്ട് പുറത്തായി. എന്നാൽ, പാർട്ടിക്കെതിരെ അവരൊരു സിൻഡിക്കേറ്റ് തന്നെ രൂപീകരിച്ചിരുന്നു. സിന്ധു ജോയി അവർക്കൊരു ഇരയായിരുന്നു; ദയ അർഹിക്കാത്ത ഇര! വൻസ്രാവുകളെ കുടുക്കാൻ അവർ കണ്ടെത്തിയ വെറും ഇര. അവിവാഹിതയും അനാഥയും യുവതിയുമായ ഒരു ഇര. അവർ ഒരുക്കിയ പെരുംനുണയുടെ അരക്കില്ലത്തിൽ നീണ്ട 16 വർഷങ്ങൾ കൊണ്ട് കത്തിയമർന്നത് എന്റെ സൽപ്പേര്, സ്വസ്ഥത. ഇതെഴുതുമ്പോഴും ഒരു വിങ്ങലുണ്ട് ഹൃദയത്തിൽ!</p>
<p>ആ നുണക്കഥ ചില മാധ്യമ കൂട്ടായ്മകളിലും മറുഭാഗത്തെ ചില നേതാക്കളുടെ വെടിവട്ടങ്ങളിലും മാത്രം ഒതുങ്ങിനിന്നു ആദ്യമൊക്കെ. പക്ഷേ, 2009 ലോക്‌സഭാ ഇലക്ഷനിൽ എറണാകുളത്തെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി സിന്ധു ജോയിയെ പാർട്ടി പ്രഖ്യാപിച്ചപ്പോൾ ആ നുണബോംബ് അതിൻ്റെ സകല രൗദ്രതകളോടെയും പൊട്ടിച്ചിതറി. തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ സ്ഥാനാർത്ഥിത്വം; പാർട്ടി പറഞ്ഞു, ഞാൻ അനുസരിച്ചു. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലോക്സഭാ സ്ഥാനാർത്ഥിയായി എറണാകുളത്തേക്ക് തീവണ്ടി കയറുമ്പോൾ വരാനിരിക്കുന്ന വിപത്തിന്റെ ചെറുസൂചന പോലും എനിക്കുണ്ടായിരുന്നില്ല. ജനിച്ച നഗരമാണെങ്കിലും അജ്ഞാതമായിരുന്നു അവിടുത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ.</p>
<p>ഒരു നാലാംകിട വാരികയുടെ താളുകളിൽ അവരെന്റെ രാഷ്ട്രീയജാതകം കുറിച്ചു; മസാലയിൽ പൊരിച്ചെടുത്ത ആ നുണക്കഥ ആ മഞ്ഞത്താളുകളിൽ അച്ചടിച്ച് എറണാകുളത്തെ വീടുവീടാനന്തരം വിതരണം ചെയ്തു. പാർട്ടിയിലെ പുറത്താക്കപ്പെട്ട കുലംകുത്തികൾ തന്നെയാണ് ആ തിരക്കഥയുടെ സംവിധായകർ എന്ന് &#8216;പത്രാധിപർ&#8217; കഴിഞ്ഞ ദിവസം പരസ്യമായി കുമ്പസാരിച്ചതും കേട്ടു. തെരെഞ്ഞെടുപ്പിൽ പാർട്ടിക്കാർക്കിടയിൽ വിഭാഗീയത ഉണ്ടായിരുന്നുവെന്നത് സത്യം തന്നെ. ഇക്കിളി മാസിക വിതരണം ചെയ്തത് സിപിഎംകാർ തന്നെയെന്ന് അടുത്തകാലംവരെ ഞാനും വിശ്വസിച്ചു. എന്നാൽ പാർട്ടി ഇടപെട്ട് ഇവയുടെ വിതരണം തടഞ്ഞിരുന്നെന്ന സത്യവും അടുത്തകാലത്തു ബോധ്യമായി.</p>
<p>അവിടെയും അവസാനിച്ചില്ല ചതിയുടെ ആ പത്മവ്യൂഹം. പ്രചാരണത്തിന് സഖാവ് വി എസ് എത്തിയപ്പോൾ ഏറെ അകലെയുള്ള മറ്റൊരു സ്റ്റേജിൽ തളച്ചിടപ്പെട്ടുപോയി ഞാൻ. മറ്റൊരിടത്ത് പ്രചാരണം നടത്തിയിരുന്ന ഞാൻ സഖാവ് വിഎസിന്റെ വേദിയിൽ എത്തുന്നതിൽ നിന്ന് ചിലരെന്നെ തടഞ്ഞു. അവർ ഇറക്കിയത് കൗടില്യനെ വെല്ലുന്ന തന്ത്രങ്ങൾ. സഖാവ് അച്യുതാനന്ദന്റെ വേദിയിൽ സ്ഥാനാർഥി സിന്ധു ജോയി മനഃപൂർവം എത്തിയില്ല എന്നായിരുന്നു പിറ്റേന്ന് ചില പത്രങ്ങളുടെ തലക്കെട്ട്. ഇത് അദ്ദേഹത്തിന്റെ ചെവിയിലും എത്തിച്ചു ഈ ശകുനികളുടെ കൂട്ടം. അക്കാലംവരെ എന്നെ വാത്സല്യത്തോടെ കണ്ടിരുന്ന അദ്ദേഹത്തിൻറെ കണ്ണുകളിൽ ഞാൻ വെറുക്കപ്പെട്ടവളായി. ഒടുക്കം ചെറിയൊരു മാർജിനിൽ എതിർ സ്ഥാനാർഥി ജയിച്ചു.</p>
<p>സത്യമാണ്; തോൽവി എന്നെ തളർത്തിയില്ല. എന്നാൽ പിത്രുശൂന്യരായ &#8216;അവർ&#8217; നിരത്തിയ അപവാദങ്ങളുടെ ശരശയ്യയിൽ ഞാൻ പിടഞ്ഞു; അവരെന്നെ തകർത്തുകളഞ്ഞു എന്ന് പറയുന്നതാകും കൂടുതൽ ശരി.</p>
<p>ആരുമില്ലാത്തവളാണ് ഞാനെന്ന ചിന്ത കൂടുതൽ ദുർബലയാക്കി. പാർട്ടി എന്ന ഉരുക്കുകോട്ടയ്ക്കുള്ളിൽ എക്കാലവും സുരക്ഷിതയായിരുന്നു ഞാൻ. ആ സുരക്ഷിതതത്വമാണ് ഏതാനും ചില വ്യക്തികളുടെ ചതിക്കെണിയിൽ ഇല്ലാതെയായത്. എന്റെ ആത്മാഭിമാനമാണ് അവർ തുലച്ചത്; ജീവിതമാണവർ താളം തെറ്റിച്ചത്; സ്ത്രീത്വത്തെയാണ് അവർ അപമാനിച്ചത്.</p>
<p>സ്വന്തമായി അപ്പോഴെനിക്കൊരു വീടില്ലായിരുന്നു; എനിക്ക് ജോലിയോ വരുമാനമാർഗങ്ങളോ ഉണ്ടായിരുന്നില്ല. ചില സ്‌കോളർഷിപ്പുകൾ, വിദേശത്തു ഡോക്ടർ ആയ അമ്മായി അയച്ചുതരുന്ന പഠനസഹായം എന്നിവയായിരുന്നു എന്റെ മൂലധനം. തിരുവനന്തപുരത്തെ പഠനകാലയളവിൽ തുടർച്ചയായി യൂനിവേഴ്‌സിറ്റി ഹോസ്റ്റലിൽ കഴിയാൻ സാധിച്ചത് അനുഗ്രഹമായി; വാടക നിസാരമാണല്ലോ, ഭക്ഷണവും കിട്ടും.</p>
<p>മറ്റെല്ലാ കുട്ടികൾക്കും അവധിക്കാലം ആഹ്ളാദകരമാണ്; പക്ഷേ, പോകാനൊരിടം ഇല്ലാത്തതുകൊണ്ട് അവധിക്കാലങ്ങളെ ഞാൻ വെറുത്തു. ഹോസ്റ്റൽ മെസ്സും അപ്പോൾ ഉണ്ടാവില്ലല്ലോ? വഴിയോരത്തെ ചെറുകടയിൽ നിന്ന് വാങ്ങുന്ന ബ്രെഡും ഞാലിപ്പൂവൻ പഴവും കഴിച്ച് &#8216;ആഘോഷിച്ച&#8217; തിരുവോണങ്ങൾ; അത്രപോലും ഭക്ഷണമില്ലാ തിരുന്ന ക്രിസ്‌മസ്‌ രാത്രികൾ. നക്ഷത്രവിളക്കുകളും കേക്കും രുചികരമായ ക്രിസ്മസ് വിഭവങ്ങളും സ്വപ്&#x200d;നം കണ്ട് കരഞ്ഞുറങ്ങിയ ആ നാളുകൾ. അപ്പോഴും പാർട്ടി ആയിരുന്നു എന്റെ പ്രത്യാശ; സഖാക്കളായിരുന്നു എന്റെ കുടുംബം. ഇപ്പോൾ പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമൊക്കെയായ പ്രിയപ്പെട്ട കൂട്ടുകാരി സുധാ മേനോൻ ഇല്ലായ്മകളുടെ ഈ നിറവറുതിക്ക് സാക്ഷിയായിരുന്നു. അതേക്കുറിച്ച് അവൾ എഴുതിയ കുറിപ്പ് ഫേസ്‌ബുക്കിൽ വൈറൽ ആയിരുന്നു.</p>
<p>ഗവേഷണകാലം കഴിഞ്ഞതോടെ ഹോസ്റ്റൽ വിടേണ്ട അവസ്ഥയായി; എസ്എഫ്ഐയിൽ നിന്ന് പാർട്ടിയുടെ ജില്ലാകമ്മിറ്റിയിലേക്ക് മാറിയതോടെ സ്ഥിരമായി പ്രവർത്തിക്കാനുള്ള ഒരിടം നഷ്ടം. പാർട്ടിയുടെ നേതൃനിരയിലേക്കുള്ള ചുവടുമാറ്റം എനിക്കുണ്ടാക്കിയത് അപരിചിതമായ ഒരിടത്ത് എത്തിച്ചേർന്ന തോന്നൽ. ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാത്ത എനിക്ക് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ യാത്രക്കുള്ളത്ര പോലും പണം ഉണ്ടായിരുന്നില്ല. വെടിപ്പുള്ള വസ്ത്രം ധരിച്ച് പ്രസന്നതയോടെ നടക്കുന്ന എനിക്ക് ഇത്തരമൊരു ദുര്യോഗമുള്ളതായി പാർട്ടി നേതൃത്വം മനസിലാക്കിയതുമില്ല. ഗ്രനേഡ് വീണ് കാൽപാദം തകർന്നതുകൊണ്ട് ബസ് യാത്രകൾ ദുഷ്കരവുമായിരുന്നു; ജില്ലാകമ്മിറ്റികളിൽ പോലും ഞാൻ പങ്കെടുക്കാതെയായി.</p>
<p>നിരാശതയുടെ നീരാളിപ്പിടുത്തത്തിലായിരുന്നു ഞാനപ്പോൾ. വ്യാജവാർത്തയെത്തുടർന്ന് പലരും എന്നോട് അകലം പാലിച്ചുതുടങ്ങിയിരുന്നു; മുതിർന്ന നേതാക്കളിൽ ചിലർ അനിഷ്ടത്തോടെ പെരുമാറുന്നതായി എനിക്ക് തോന്നി. സുഹൃത്തുക്കളും സഹപാഠികളും പോലും എന്നെ അവഗണിക്കുന്നതായി അനുഭവപ്പെട്ടു. ഒരുപക്ഷേ, അന്നത്തെ പാർട്ടി സെക്രട്ടറി സഖാവ് പിണറായി വിജയൻ എന്റെ ദുരവസ്ഥകൾ അറിഞ്ഞിരുന്നുവെങ്കിൽ ചിത്രം വ്യത്യസ്തമാകുമായിരുന്നേനെ! ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഞാൻ നിരന്തരം പങ്കെടുക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം എന്നെ എകെജി സെന്ററിലെക്ക് വിളിപ്പിച്ചു. &#8216;എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്&#8217; എന്ന് അദ്ദേഹം നിർദേശിച്ചു. അപ്പോഴേക്കും സമ്പൂർണ നിരാശതയുടെ കാണാക്കയങ്ങളിൽ ആഴ്ന്നു തുടങ്ങിയിരുന്നു എൻ്റെ മനസ്. അന്ന് വിജയേട്ടനോട് എന്റെ അവസ്ഥ തുറന്നു പറയണമായിരുന്നെന്ന് പിന്നീട് പലപ്പോഴും ഞാൻ പരിതപിച്ചിട്ടുണ്ട്.</p>
<p>മനസ് കൈവിട്ടുപോയ ഏതോ ഒരു നിമിഷത്തിലെ അപക്വമായൊരു തീരുമാനമായിരുന്നു കോൺഗ്രെസ്സിലേക്കുള്ള കൂടുമാറ്റം. കുറുമ്പിയായ ഒരു കൊച്ചുകുട്ടിയെപ്പോലെ എൻ്റെ മനസ് പറഞ്ഞു: &#8216;എന്നെ പരിഗണിക്കാത്ത പാർട്ടിയെ എനിക്കും വേണ്ട&#8217;.</p>
<p>അങ്ങനെ ഒരുവേള ആ തീരുമാനം. കോൺഗ്രസ് എനിക്കു തികച്ചും അപരിചിതമായ ഇടമായിരുന്നു. ഏതാനും തെരെഞ്ഞെടുപ്പു യോഗങ്ങളിൽ പ്രസംഗിച്ചതിൽ ഒതുങ്ങി എന്റെ കോൺഗ്രസ് ചങ്ങാത്തം. പിന്നെയും എന്റെ ഏകാന്തതയുടെ ഇത്തിരിവട്ടത്തിലേക്ക് ഞാൻ ഒതുങ്ങികൂടി. അപ്പോഴാണ് പിറവം ഉപതെരഞ്ഞെടുപ്പ് വരുന്നത്. ആ സമയത്തായിരുന്നു മറ്റൊരു വിവാദം. അതോടെ വീണ്ടും പിറവത്തു പ്രചാരണ യോഗങ്ങളിൽ ഞാൻ പ്രസംഗിച്ചു.</p>
<p>എനിക്കുവേണ്ടി യുഡിഎഫ് പുതിയൊരു തസ്തിക തന്നെ സൃഷ്ടിച്ചു; സംസ്ഥാന യൂത്ത് കമ്മീഷൻ അധ്യക്ഷയെന്ന നിലയിൽ ഈ അർദ്ധപട്ടിണിക്കാരിക്ക് പ്രതിമാസം നല്ലൊരു ഹോണറേറിയം, സഞ്ചരിക്കാൻ കാറും ഡ്രൈവറും, പ്രവർത്തിക്കാൻ ഓഫിസും സ്റ്റാഫും. പാക്കേജ് മോശമല്ല. കാബിനറ്റ് തീരുമാനമുണ്ടായി.</p>
<p>പക്ഷേ, അതൊരു &#8216;പ്രതിഫലം&#8217; പോലെ എനിക്ക് തോന്നി. അത് സ്വീകരിക്കാൻ എന്റെയുള്ളിലെ &#8216;ദുരഭിമാനി&#8217;യായ പഴയ സഖാവ് സമ്മതിച്ചില്ല. സാമൂഹ്യക്ഷേമ വകുപ്പിലെ ഒരുന്നത വനിത ഞാൻ താമസിക്കുന്ന ഇടം കണ്ടെത്തി; ഞാൻ മുഖം കൊടുത്തില്ല. ഗവർണറുടെ നിയമന ഉത്തരവും ഒരു കത്തും ലെറ്റർ ബോക്സിൽ നിക്ഷേപിച്ച് അവർ മടങ്ങി. ഒടുക്കം, ഈ പദവി എനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തുനൽകി ഞാൻ വീണ്ടും എന്റെ &#8216;അഹങ്കാരം&#8217; പുറത്തെടുത്തു.</p>
<p>അതായിരുന്നു അവസാനത്തെ കോൺഗ്രസ് ബാന്ധവം. എന്തൊരു വിഡ്ഢിയാണ്, ദുരഭിമാനിയാണ് ഞാനെന്നു നിങ്ങൾക്ക് തോന്നാം. അത്തരമൊരു പദവി നൽകുന്ന സൗകര്യങ്ങളെക്കാൾ ആത്മാഭിമാനമായിരുന്നു സഖാവ് ജോയിയുടെ ഈ മകൾക്ക് മുഖ്യം.<br />
സഖാവ് എകെജിയുടെയും സഖാവ് ഇഎംഎസിന്റെയുമൊക്കെ കഥകൾ കേട്ട് വളർന്നതായിരുന്നു എന്റെ ബാല്യം. ആദരവോടെ എൻ്റെ പിതാവ് പറഞ്ഞുകേട്ട ആ കഥകളത്രയും വാനിൽ പറക്കുന്ന ചെങ്കൊടിയെക്കുറിച്ചു മാത്രമായിരുന്നല്ലോ?</p>
<p>പ്രിയപ്പെട്ടവരേ, ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല ഞാനിപ്പോൾ. തൽക്കാലം ഈ രഷ്ട്രീയ വനവാസം തുടരാൻതന്നെയാണ് തീരുമാനവും. ഉടനെ നാട്ടിലേക്കുമില്ല; പക്ഷേ , ഉള്ളിൽ ഇപ്പോഴുമൊരു ആൾക്കൂട്ടത്തിന്റെ ഇരമ്പലുണ്ട്.</p>
<p>കാലമാണല്ലോ ഏറ്റവും മികച്ച വഴികാട്ടി!<br />
നന്ദി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sindhujoy-cpm-facebookpost.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
