<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cricketer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cricketer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 25 Dec 2025 05:23:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cricketer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ക്രിക്കറ്റ് താരം യഷ് ദയാലിന് തിരിച്ചടി; പോക്‌സോ കേസിലെ ജാമ്യാപേക്ഷ കോടതി തള്ളി</title>
		<link>https://www.chandrikadaily.com/cricketer-yash-dayal-hit-back-court-rejects-bail-plea-in-pocso-case.html</link>
					<comments>https://www.chandrikadaily.com/cricketer-yash-dayal-hit-back-court-rejects-bail-plea-in-pocso-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 25 Dec 2025 05:23:30 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[court]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[POCSOcasenews]]></category>
		<category><![CDATA[rcb]]></category>
		<category><![CDATA[YashDayal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370616</guid>

					<description><![CDATA[കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും ചൂണ്ടിക്കാട്ടി അല്‍കബന്‍സാലാണ് ജാമ്യാപേക്ഷ തള്ളിയത്.]]></description>
										<content:encoded><![CDATA[<p>ജയ്പുര്&#x200d;: പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്&#x200d; ആര്&#x200d; സി ബി താരം യഷ് ദയാലിന്റെ മുന്&#x200d;കൂര്&#x200d; ജാമ്യഹരജി ജയ്പുര്&#x200d; പോക്‌സോ കോടതി തള്ളി.  കേസില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്നും യഷ് ദയാലിന് പങ്കുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും ചൂണ്ടിക്കാട്ടി അല്&#x200d;കബന്&#x200d;സാലാണ് ജാമ്യാപേക്ഷ തള്ളിയത്.</p>
<p>ജയ്പുരിലെ സംഗനിര്&#x200d; സദര്&#x200d; പൊലീസ് സ്റ്റേഷനിലാണ് ക്രിക്കറ്റ് താരത്തിനെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്തത്. ജയ്പുരിലും കാണ്&#x200d;പുരിലുമുള്ള ഹോട്ടലുകളില്&#x200d; എത്തിച്ച് പലപ്പോഴായി യഷ് ദയാല്&#x200d; പീഡിപ്പിച്ചെന്ന് പരാതിക്കാരി പറയുന്നു. പെണ്&#x200d;കുട്ടിയുടെ ഫോണില്&#x200d;നിന്ന് കണ്ടെത്തിയ ചിത്രങ്ങള്&#x200d;, വിഡിയോകള്&#x200d;, ചാറ്റ്, കാള്&#x200d; റെക്കോഡുകള്&#x200d;, ഹോട്ടലില്&#x200d; താമസിച്ചതിന്റെ രേഖകള്&#x200d; എന്നിവയുള്&#x200d;പ്പെടെ തെളിവായി പൊലീസ് ശേഖരിച്ചിട്ടുണ്ട്.</p>
<p>എന്നാല്&#x200d; പെണ്&#x200d;കുട്ടിയുമായി പൊതുസ്ഥലത്തു മാത്രമേ കണ്ടുമുട്ടിയിട്ടുള്ളൂവെന്നും പ്രായപൂര്&#x200d;ത്തിയായ ആളെന്ന രീതിയിലാണ് പരിചയപ്പെട്ടതെന്നും ദയാലിന്റെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വാദിച്ചു. പെണ്&#x200d;കുട്ടി പലപ്പോഴായി ദയാലില്&#x200d;നിന്ന് പണം വാങ്ങിയിട്ടുണ്ട്. വീണ്ടും ചോദിച്ച് കിട്ടാതെ വന്നതോടെ താരത്തെ അപമാനിക്കാനായാണ് പരാതി നല്&#x200d;കിയത്. സമാനമായ മറ്റൊരു കേസ് ഗാസിയാബാദ് കോടതിയുടെ പരിഗണനയിലുണ്ടെന്നും എല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും മുന്&#x200d;കൂര്&#x200d; ജാമ്യം നല്&#x200d;കാനാകില്ലെന്ന നിലപാട് കോടതി സ്വീകരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricketer-yash-dayal-hit-back-court-rejects-bail-plea-in-pocso-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്</title>
		<link>https://www.chandrikadaily.com/supreme-court-issues-notice-to-mohammed-shami-on-ex-wifes-petition.html</link>
					<comments>https://www.chandrikadaily.com/supreme-court-issues-notice-to-mohammed-shami-on-ex-wifes-petition.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 07 Nov 2025 13:57:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[ex wife]]></category>
		<category><![CDATA[muhammed shami]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362436</guid>

					<description><![CDATA[ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം. മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമയി ഉയർത്തണമെന്നാണ് ഹർജിയിലെ ആവശ്യം.</p>
<p>മകൾക്ക് മൂന്ന് ലക്ഷം രൂപയും തനിക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപയും വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മകളുടെ പരിചരണത്തിന് 2.5 ലക്ഷം രൂപയും ഹസിൻ ജഹാന് 1.5 ലക്ഷം രൂപയും ജീവനാംശം നൽകാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹസിൻ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ സാമ്പത്തിക സ്ഥിതിയും ജീവിതശൈലിയും കണക്കിലെടുക്കുമ്പോൾ നിലവിലെ തുക തീർത്തും അപര്യാപ്തമാണെന്നാണ് ഹസിൻ ജഹാന്റെ വാദം.</p>
<p>ഹർജിയിൽ ഷമിക്കും പശ്ചിമബംഗാൾ സർക്കാരിനും ജഡ്ജിമാരായ മനോജ് മിശ്ര, ഉജജയ്ൽ ഭുവിയാൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. 2021–22 ലെ ആദായനികുതി റിട്ടേൺ പ്രകാരം ഷമിയുടെ വാർഷിക വരുമാനം ഏകദേശം 48 രൂപ കോടിയാണെന്നും ഹർ‌ജിയിൽ ഹസിൻ ചൂണ്ടിക്കാണിക്കുന്നു. റേഞ്ച് റോവർ, ജാഗ്വാർ, മെഴ്‌സിഡസ്, ഫോർച്യൂണർ തുടങ്ങിയ ആഡംബര വാഹനങ്ങൾ ഷമിയുടെ കൈവശമുണ്ടെന്നും ഹർജിയിൽ ഹസിൻ പറയുന്നു.</p>
<p>2018ലാണ് ഷമിക്കെതിരെ ഗാർഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാൻ രംഗത്തെത്തുന്നത്. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ഷമിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിചാരണ കോടതി മകൾക്ക് പ്രതിമാസം 80,000 രൂപ അനുവദിച്ചെങ്കിലും ഹസിന് ജീവനാംശം നിഷേധിച്ചിരുന്നു. പിന്നീട് 2023 ൽ സെഷൻസ് കോടതി ഹസിന് 50,000 രൂപയും മകൾക്ക് 80,000 രൂപയും ജീവിനാംശം നൽകാൻ വിധിച്ചു. 2025 ജൂലൈ 1 ന് കൊൽക്കത്ത ഹൈക്കോടതി തുക യഥാക്രമം ഹസിന് 1.5 ലക്ഷം രൂപയും മകൾക്ക് 2.5 ലക്ഷം രൂപയായും വർദ്ധിപ്പിക്കുകയായിരുന്നു. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-issues-notice-to-mohammed-shami-on-ex-wifes-petition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിരമിക്കല്&#x200d; പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടില്&#x200d; തിരിച്ചെത്തി ആര്&#x200d;. അശ്വിന്&#x200d;</title>
		<link>https://www.chandrikadaily.com/after-announcing-his-retirement-r-ashwin.html</link>
					<comments>https://www.chandrikadaily.com/after-announcing-his-retirement-r-ashwin.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 19 Dec 2024 11:07:25 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[ashwin]]></category>
		<category><![CDATA[cricketer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322465</guid>

					<description><![CDATA[ബോര്&#x200d;ഡര്&#x200d;ഗവാസ്‌കര്&#x200d; ട്രോഫിക്കുള്ള ഇന്ത്യന്&#x200d; സംഘത്തില്&#x200d; ഉള്&#x200d;പ്പെട്ട അശ്വിന്&#x200d; മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്&#x200d; പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: വിരമിക്കല്&#x200d; പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്കെത്തി ഇന്ത്യന്&#x200d; സ്പിന്നര്&#x200d; ആര്&#x200d;. അശ്വിന്&#x200d;. ബോര്&#x200d;ഡര്&#x200d;ഗവാസ്‌കര്&#x200d; ട്രോഫിക്കുള്ള ഇന്ത്യന്&#x200d; സംഘത്തില്&#x200d; ഉള്&#x200d;പ്പെട്ട അശ്വിന്&#x200d; മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്&#x200d; പ്രഖ്യാപിച്ചത്.</p>
<p>&#8221;ഞാന്&#x200d; ചെന്നൈ സൂപ്പര്&#x200d; കിങ്‌സിനായി കളിക്കാന്&#x200d; പോകുകയാണ്. ഒരുപാട് കാലം കളിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അശ്വിനെന്ന ക്രിക്കറ്റര്&#x200d; അവസാനിച്ചുവെന്ന് ഞാന്&#x200d; കരുതുന്നില്ല. അശ്വിനെന്ന ഇന്ത്യന്&#x200d; ക്രിക്കറ്ററുടെ കരിയര്&#x200d; മാത്രമാണ് അവസാനിച്ചത്&#8221;</p>
<p>&#8221;പലര്&#x200d;ക്കും വിരമിക്കല്&#x200d; ഒരു വൈകാരിക നിമിഷമാകും. പക്ഷേ എനിക്കിത് ആശ്വാസത്തിന്റെയും സംതൃപ്തിയുടേയും നിമിഷമാണ്&#8221;അശ്വിന്&#x200d; പ്രതികരിച്ചു.</p>
<p>അനില്&#x200d; കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി കൂടുതല്&#x200d; വിക്കറ്റ് വീഴ്ത്തിയ ബൗളറായ അശ്വിന്&#x200d; മിക്ക മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ്. 13 വര്&#x200d;ഷത്തെ ദീര്&#x200d;ഘകരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്&#x200d;മാറ്റിലുമായി 775 വിക്കറ്റുകള്&#x200d; അശ്വിന്&#x200d; നേടി.</p>
<p>ബോര്&#x200d;ഡര്&#x200d; ഗവാസ്‌കര്&#x200d; ട്രോഫിയിലെ ആദ്യമത്സരത്തില്&#x200d; അശ്വിനെ കളത്തിലിറക്കിയിരുന്നില്ല. രണ്ടാം ടെസ്റ്റില്&#x200d; ഇടം ലഭിച്ചിരുന്നു. തുടര്&#x200d;ന്ന് മൂന്നാം മത്സരത്തില്&#x200d; അശ്വിനെ വീണ്ടും കളത്തിലിറക്കിയില്ല. രവീന്ദ്ര ജഡേജ ഫോമിലായിരിക്കേ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന തുടര്&#x200d; ടെസ്റ്റുകളില്&#x200d; കളത്തിലിറക്കില്ല എന്ന തിരിച്ചറിവിലാണ് അശ്വിന്&#x200d; വിരമിക്കല്&#x200d; പ്രഖ്യാപിച്ചത്. പരമ്പരയുടെ പാതിവഴിയില്&#x200d; വെച്ച് അശ്വിന്&#x200d; വിരമിക്കല്&#x200d; പ്രഖ്യാപിച്ചതില്&#x200d; വിമര്&#x200d;ശനവുമായി സുനില്&#x200d; ഗവാസ്‌കര്&#x200d; അടക്കമുള്ളവര്&#x200d; രംഗത്തെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/after-announcing-his-retirement-r-ashwin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു</title>
		<link>https://www.chandrikadaily.com/sanju-samson-arrives-for-practice-at-perinthalmanna-cricket-stadium.html</link>
					<comments>https://www.chandrikadaily.com/sanju-samson-arrives-for-practice-at-perinthalmanna-cricket-stadium.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Feb 2024 10:44:52 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[Sanju Samson]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291673</guid>

					<description><![CDATA[മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി ഇവിടെ ചെലവഴിക്കുക.]]></description>
										<content:encoded><![CDATA[<p>ഐ.പി.എൽ. സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തുന്നു. മാർച്ച് ആദ്യം രണ്ടു ദിവസമാണ് സഞ്ജു പരിശീലനത്തിനായി ഇവിടെ ചെലവഴിക്കുക. മാർച്ച് 22-നാണ് ഐ.പി.എൽ. സീസൺ തുടങ്ങുന്നത്.</p>
<p>ഇതിനു മുന്നോടിയായുള്ള പരിശീലനമായതിനാൽ സഞ്ജുവിനൊപ്പം രാജസ്ഥാൻ റോയൽസിലെ മറ്റു ചില താരങ്ങളും ഉണ്ടായേക്കും. മലപ്പുറത്തെ ക്രിക്കറ്റ് പ്രേമികൾക്ക് സഞ്ജുവിന്റെ വരവ് ആവേശമാകും. ആരാധകർ അത്തരം പ്രചാരണവും സാമൂഹികമാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.</p>
<p>പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുൻപ് ചില ആഭ്യന്തര, ലീഗ് മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്. മികച്ച നെറ്റ് പ്രാക്ടീസ് സംവിധാനങ്ങളും ഇവിടെയുണ്ട്. ഇതു കണക്കിലെടുത്താണ് സഞ്ജു പെരിന്തൽമണ്ണ തിരഞ്ഞെടുത്തതെന്നാണ് കരുതുന്നത്.</p>
<p>കഴിഞ്ഞ ഐ.പി.എൽ. സീസണിൽ രാജസ്ഥാൻ റോയൽസ് അഞ്ചാം സ്ഥാനത്തായിരുന്നു. സഞ്ജുവിന്റെ നായകത്വത്തിൽ ഏഴു കളികൾ ജയിച്ചു. ഏഴെണ്ണം പരാജയപ്പെട്ടു. മാർച്ച് 24-ന് ലാഹോർ സൂപ്പർ ജയന്റ്‌സുമായാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യമത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanju-samson-arrives-for-practice-at-perinthalmanna-cricket-stadium.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷൊയ്ബ് മാലിക് മൂന്നാമതും വിവാഹിതനായി; വധു പാക് ടെലിവിഷൻ താരം സന ജാവേദ്</title>
		<link>https://www.chandrikadaily.com/shoaib-malik-married-for-the-third-time-the-bride-is-pakistani-television-star-sana-javed.html</link>
					<comments>https://www.chandrikadaily.com/shoaib-malik-married-for-the-third-time-the-bride-is-pakistani-television-star-sana-javed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jan 2024 08:14:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[shoib malik]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288495</guid>

					<description><![CDATA[ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p>മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷൻ താരം സന ജാവേദാണ് വധു. ഷോയ്‌ബ് മാലിക്ക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ ചിത്രം പങ്കുവെച്ചത്.</p>
<p>ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം സനയുടെ ജന്മദിനത്തിൽ പാക് ക്രിക്കറ്റർ ആശംസകൾ നേർന്നതിന് പിന്നാലെ അഭ്യൂഹങ്ങൾ ശക്തമായി. “ഹാപ്പി ബർത്ത്‌ഡേ ബഡ്ഡി” എന്നാണ് ഷൊയ്ബ് മാലിക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് എഴുതിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shoaib-malik-married-for-the-third-time-the-bride-is-pakistani-television-star-sana-javed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യ​ദ്രോഹിയാക്കാൻ ശാപവാക്കുകളുമായി കാത്തിരുന്നവരുടെ വായടപ്പിച്ച പ്രകടനം; ഷമിയുടെ ഹീറോയിസം</title>
		<link>https://www.chandrikadaily.com/the-silenced-performance-of-those-who-waited-with-curses-to-turn-him-traitor-shamis-heroism.html</link>
					<comments>https://www.chandrikadaily.com/the-silenced-performance-of-those-who-waited-with-curses-to-turn-him-traitor-shamis-heroism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Nov 2023 04:31:10 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[muhammed shami]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283200</guid>

					<description><![CDATA[മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് വിമർശനങ്ങൾ ഉയർന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ഒരു പക്ഷേ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ‌ മറിച്ചൊരു ഫലമാണുണ്ടായിരുന്നതെങ്കിൽ വിമർശനത്തിന്റെ മൂർച്ചയേറിയ വാക്കുകൾ ലക്ഷ്യമിടുന്ന ഒരാളായി മറുക മുഹമ്മദ് ഷമിയായിരിക്കും. മത്സരത്തിൽ നിർണായകമായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ ഈസി ക്യാച്ച് കൈവിട്ടതിന് വിമർശനങ്ങൾ ഉയർന്നിരുന്നു.</p>
<p>അതിന്റെ തുടർപ്രതികരണങ്ങളെന്ന നിലയിൽ സോഷ്യൽ മീഡിയയിൽ രാജ്യദ്രോഹപ്പട്ടം ചാർത്തി ഷമിയെ ഒറ്റപ്പെടുത്താനും ആരംഭിച്ചിരുന്നു. എന്നാൽ നിമിഷങ്ങൾ മാത്രമായിരുന്നു ആ വിമർശനങ്ങളുടെ ആയുസ്.</p>
<p>ഇന്നലയോടെ  വിക്കറ്റ് വേട്ടയില്&#x200d; ഒന്നാമതെത്തി മുഹമ്മദ് ഷമി. ആറ് മത്സരങ്ങള്&#x200d; മാത്രം കളിച്ച ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സെമി ഫൈനലില്&#x200d; ന്യൂസിലാന്&#x200d;ഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെ മുഹമ്മദ് ഷമി വിക്കറ്റ് വേട്ടക്കാരില്&#x200d; ഒന്നാമതെത്തി. ഷമിയാണ് കളിയിലെ താരം. ഷമി ഫൈനല്&#x200d; എന്ന് ഇന്നത്തെ മത്സരത്തെ ആരാധകര്&#x200d; വിലയിരുത്തിക്കഴിഞ്ഞു.</p>
<p>ഇന്നിങ്‌സ് അടിസ്ഥാനത്തില്&#x200d; ഏറ്റവും വേഗത്തില്&#x200d; 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളര്&#x200d; കൂടിയായി ഷമി. 17 ഇന്നിംഗ്‌സുകളില്&#x200d; നിന്നാണ് ഷമി 52 വിക്കറ്റെടുത്തത്. ഇതോടെ ഓസ്‌ട്രേലിയന്&#x200d; പേസര്&#x200d; മിച്ചല്&#x200d; സ്റ്റാര്&#x200d;ക്കിനെ ഷമി മറികടന്നു.</p>
<p>ലോകകപ്പില്&#x200d; 50 വിക്കറ്റ് പൂര്&#x200d;ത്തിയാക്കുന്ന ആദ്യ ഇന്ത്യന്&#x200d; താരം കൂടിയാണ് മുഹമ്മദ് ഷമി. ഇന്ന് ആദ്യം ഇന്ത്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. 9.5 ഓവറില്&#x200d; 57 റണ്&#x200d;സ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഈ ലോകകപ്പില്&#x200d; ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-silenced-performance-of-those-who-waited-with-curses-to-turn-him-traitor-shamis-heroism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിംബാബ്‌വെ ക്രിക്കറ്റ് മുന്&#x200d; താരം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാര്&#x200d;ത്ത തെറ്റ്; അറിയിച്ച് സഹതാരം</title>
		<link>https://www.chandrikadaily.com/1news-that-former-zimbabwean-cricketer-heath-streak-is-dead-is-false-informed-teammate.html</link>
					<comments>https://www.chandrikadaily.com/1news-that-former-zimbabwean-cricketer-heath-streak-is-dead-is-false-informed-teammate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Aug 2023 06:48:31 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cricketer]]></category>
		<category><![CDATA[dead false]]></category>
		<category><![CDATA[Heath Streak]]></category>
		<category><![CDATA[Zimbabwe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271052</guid>

					<description><![CDATA[സ്ട്രീക്കിനൊപ്പം സിംബാബ്വെ ടീമില്&#x200d; കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്&#x200d;ത്ത നിഷേധിച്ചത്.]]></description>
										<content:encoded><![CDATA[<p>സിംബാബ്‌വെ ക്രിക്കറ്റ് മുന്&#x200d; താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; തെറ്റെന്ന് സഹതാരം. സ്ട്രീക്കിനൊപ്പം സിംബാബ്‌വെ ടീമില്&#x200d; കളിച്ച ഹെന്റി ഒലോംഗയാണ് സമൂഹമാധ്യമത്തിലൂടെ മരണ വാര്&#x200d;ത്ത നിഷേധിച്ചത്. ആദ്യം ഹെന്റി ഒലോംഗ തന്നെയാണ് സ്ട്രീക്കിന്റെ മരണവാര്&#x200d;ത്ത ലോകത്തെ അറിയിച്ചത്.</p>
<p>ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാര്&#x200d;ത്ത തെറ്റെന്ന് താന്&#x200d; സ്ഥിരീകരിക്കുന്നു. താന്&#x200d; അല്&#x200d;പ്പം മുമ്പ് സ്ട്രീക്കുമായി സംസാരിച്ചു. തേര്&#x200d;ഡ് അംപയര്&#x200d; തന്നെ തിരിച്ചുവിളിച്ചെന്ന് സ്ട്രീക്ക് പറഞ്ഞു. സ്ട്രീക്ക് ജീവിച്ച് ഇരിക്കുന്നതായും ഒലോംഗ വ്യക്തമാക്കി.</p>
<p>ഈ വര്&#x200d;ഷം മെയ് മാസത്തിലാണ് താരം അര്&#x200d;ബുദത്തിന് ചികിത്സ തേടിയത്. ഇന്ന് അന്തര്&#x200d; ദേശീയ മാധ്യമങ്ങളില്&#x200d; ഉള്&#x200d;പ്പെടെ സ്ട്രീക്കിന്റെ മരണവാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്യുകയായിരുന്നു. 1990 കളിലും 2000 ങ്ങളിലും സിംബാബ്‌വെ ക്രിക്കറ്റിലെ നിര്&#x200d;ണായക സാന്നിധ്യമായ താരമായിരുന്നു ഹീത്ത് സ്ട്രീക്ക്.</p>
<p>100 ടെസ്റ്റ് വിക്കറ്റുകള്&#x200d; നേടിയ ആദ്യത്തെയും ഏക സിംബാബ്‌വെ ബൗളറും 100 ഏകദിന വിക്കറ്റുകള്&#x200d; നേടിയ നാല് സിംബാബ്‌വെ  ബൗളര്&#x200d;മാരില്&#x200d; ഒരാളുമാണ് സ്ട്രീക്ക്. ടെസ്റ്റ് ക്രിക്കറ്റില്&#x200d; 1000 റണ്ണുകളുടെയും 100 വിക്കറ്റുകളുടെയും ഡബിള്&#x200d; തികച്ച ആദ്യത്തെയും ഏക സിംബാബ്‌വെക്കാരനും ഏകദിനത്തില്&#x200d; 2000 റണ്&#x200d;സിന്റെയും 200 വിക്കറ്റിന്റെയും ഇരട്ട തികച്ച ആദ്യത്തെയും ഏക സിംബാബ്‌വെക്കാരനുമാണ് അദ്ദേഹം. തന്റെ ടെസ്റ്റ് കരിയറില്&#x200d; ഏഴ് അഞ്ച് വിക്കറ്റ് നേട്ടത്തോടെ, ടെസ്റ്റ് ക്രിക്കറ്റില്&#x200d; ഒരു സിംബാബ്‌വെ ബൗളറുടെ ഏറ്റവും കൂടുതല്&#x200d; അഞ്ച് വിക്കറ്റ് നേട്ടം എന്ന റെക്കോര്&#x200d;ഡ് അദ്ദേഹം സ്വന്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1news-that-former-zimbabwean-cricketer-heath-streak-is-dead-is-false-informed-teammate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
