<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Dec 2025 16:39:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മഞ്ഞുവീഴ്ച; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഉപേക്ഷിച്ചു</title>
		<link>https://www.chandrikadaily.com/snowfall-india-south-africa-4th-t20-abandoned.html</link>
					<comments>https://www.chandrikadaily.com/snowfall-india-south-africa-4th-t20-abandoned.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 16:39:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[india-south africa]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369275</guid>

					<description><![CDATA[ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.]]></description>
										<content:encoded><![CDATA[<p>ലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.</p>
<p>വൈകിട്ട് 6.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും മഞ്ഞുവീഴ്ച മൂലം കളി നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യക്തമായി. ഇതോടെ മൂന്നു മണിക്കൂറിന് ശേഷം മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മത്സരം 19ന് അഹ്മദാബാദിൽ നടക്കും. ആ മത്സരം ഇന്ത്യ തോറ്റാലും പരമ്പര നഷ്ടമാകില്ല.</p>
<p>അതേസമയം, കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇനി പരമ്പരയിൽ കളിക്കില്ല. ഇതോടെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന്റെ ട്വന്റി20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവോടെയാണ് സഞ്ജു പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായത്.</p>
<p>ഏഷ്യ കപ്പിൽ അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറായി എത്തിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്കാണ് മാറ്റിയത്. എന്നാൽ ഈ സ്ഥാനത്ത് താരത്തിന് താളം കണ്ടെത്താനായില്ല. തുടർന്ന് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്.</p>
<p>പരിശീലനത്തിനിടെയാണ് ഗില്ലിന് കാലിന് പരിക്കേറ്റത്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഗിൽ, രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായാണ് താരം ട്വന്റി20 പരമ്പരയ്ക്കായി തിരിച്ചെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/snowfall-india-south-africa-4th-t20-abandoned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ഞുവീഴ്ച തടസ്സമായി; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം വൈകുന്നു</title>
		<link>https://www.chandrikadaily.com/the-snow-was-a-hindrance-india-south-africa-fourth-twenty20-match-delayed.html</link>
					<comments>https://www.chandrikadaily.com/the-snow-was-a-hindrance-india-south-africa-fourth-twenty20-match-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 17 Dec 2025 14:21:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369257</guid>

					<description><![CDATA[ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ടോസ് നടത്താനായിരുന്നു തീരുമാനം.]]></description>
										<content:encoded><![CDATA[<p>ലഖ്നോ: മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം അനിശ്ചിതമായി വൈകുന്നു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ വൈകിട്ട് 6.30ന് ടോസ് നടത്താനായിരുന്നു തീരുമാനം. എന്നാൽ കടുത്ത മഞ്ഞുവീഴ്ച മൂലം ടോസ് നീട്ടിവെക്കേണ്ടിവന്നു.</p>
<p>ഏഴോടെ അമ്പയർമാർ ഗ്രൗണ്ടിലെത്തി പരിശോധന നടത്തിയെങ്കിലും മത്സരം നടത്താൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് കണ്ടെത്തി. അടുത്ത ഗ്രൗണ്ട് പരിശോധന 7.30ന് നടക്കും. കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാനുള്ള സാധ്യത ശക്തമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.</p>
<p>ശുഭ്മൻ ഗില്ലിന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ഇന്ന് ജയം നേടിയാൽ അവസാന മത്സരം കാത്തുനിൽക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നിലവിൽ 2–1ന് ഇന്ത്യ മുന്നിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നിലനിൽപ്പ് പോരാട്ടമാണ്.</p>
<p>ക്യാപ്റ്റൻ സൂര്യകുമാർ യാദവുൾപ്പെടെയുള്ള ബാറ്റർമാർ വലിയ സ്കോറുകൾ കണ്ടെത്തുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്നത് ഇന്ത്യൻ ക്യാമ്പിന് തലവേദനയാണ്. 2025ൽ ഇന്ത്യൻ ജഴ്സിയിൽ ഇതുവരെ സൂര്യകുമാറിന്റെ പേരിൽ ഒരു അർധശതകവും ഇല്ല. പരമ്പരയിൽ അദ്ദേഹത്തിന്റെ സ്കോറുകൾ 12, 5, 12 എന്നിങ്ങനെയാണ്. ഫോമിലുള്ള സഞ്ജു സാംസണിനെപ്പോലുള്ളവർ പുറത്തിരിക്കുമ്പോഴാണ് മുൻനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ വിഷമിക്കുന്നത് എന്ന വിമർശനവും ഉയരുന്നുണ്ട്. മൂന്നാം മത്സരത്തിൽ സ്പിന്നർ കുൽദീപ് യാദവിനും പേസർ ഹർഷിത് റാണക്കും അവസരം നൽകിയിരുന്നു.</p>
<p>രണ്ടാം മത്സരം ജയിച്ച് പരമ്പരയിൽ തിരിച്ചെത്തിയ ദക്ഷിണാഫ്രിക്ക, ധരംശാലയിൽ നടന്ന മൂന്നാം മത്സരത്തിൽ ഏകപക്ഷീയമായി കീഴടങ്ങുകയായിരുന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ഏകദിന പരമ്പര നഷ്ടപ്പെടുകയും ചെയ്ത പ്രോട്ടീസ്, ട്വന്റി20 പരമ്പര സ്വന്തമാക്കി മടങ്ങാനുള്ള ശ്രമത്തിലാണ്.</p>
<p>ടീമുകൾ</p>
<p>ഇന്ത്യ:<br />
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഷഹ്ബാസ് അഹ്മദ്.</p>
<p>ദക്ഷിണാഫ്രിക്ക:<br />
എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻട്രിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-snow-was-a-hindrance-india-south-africa-fourth-twenty20-match-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാർക്രത്തിന്റെ ഏകപോരാട്ടം; മൂന്നാം ടി20യിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html</link>
					<comments>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 17:01:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[IndiaSouthAfricaT20]]></category>
		<category><![CDATA[inida]]></category>
		<category><![CDATA[Markram]]></category>
		<category><![CDATA[southafrica]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368681</guid>

					<description><![CDATA[ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.]]></description>
										<content:encoded><![CDATA[<p>ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾഔട്ടായി.</p>
<p>മാർക്രം 46 പന്തിൽ രണ്ട് സിക്സും ആറു ഫോറുമടക്കം 61 റൺസ് നേടി ടോപ് സ്കോററായി. അദ്ദേഹത്തെ കൂടാതെ ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.</p>
<p>തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ആരംഭിച്ചത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്‌സിനെ (പൂജ്യം) അർഷ്ദീപ് സിംഗും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാം ഓവറിൽ ഡെവാൾഡ് ബ്രെവിസ് (ഏഴ് പന്തിൽ രണ്ട്) കൂടി മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് വീണു.</p>
<p>ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് തുടർച്ചയായി വിക്കറ്റുകൾ വീണു. ട്രിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ 9), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ 4), മാർകോ യാൻസൻ (ഏഴ് പന്തിൽ 2) എന്നിവരെല്ലാം അധികം വൈകാതെ മടങ്ങി. ഏഴിന് 77 എന്ന നിലയിൽ നിന്നാണ് മാർക്രം അർധസെഞ്ച്വറി തികയ്ക്കുന്നത്. എന്നാൽ അർധസെഞ്ച്വറിയ്ക്ക് പിന്നാലെ മാർക്രമിനെ അർഷ്ദീപ് സിംഗ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ചു.</p>
<p>ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ട് പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.</p>
<p>ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. ജസ്പ്രീത് ബുംറയ്ക്കും അക്സർ പട്ടേലിനും പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസന് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.</p>
<p>ദക്ഷിണാഫ്രിക്കൻ ടീമിൽ ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടം നേടി. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമും ഓരോന്ന ജയിച്ചതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള നിർണായക അവസരമാണ് ഇന്നത്തെ മത്സരം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/markrams-solo-fight-india-set-a-target-of-118-runs-in-the-third-t20i.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി</title>
		<link>https://www.chandrikadaily.com/cooch-behar-trophy-close-fight-kerala-lost-by-six-runs.html</link>
					<comments>https://www.chandrikadaily.com/cooch-behar-trophy-close-fight-kerala-lost-by-six-runs.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 12:30:27 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Cooch Behar Trophy]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368186</guid>

					<description><![CDATA[187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഹസാരിബാഗ്: കൂച്ച് ബെഹാര്&#x200d; ട്രോഫിയില്&#x200d; ആവേശകരമായ മത്സരത്തിനൊടുവില്&#x200d; ഝാര്&#x200d;ഖണ്ഡിനോട് കേരളം അരനാഴിക മാത്രം വിട്ട് തോല്&#x200d;വിയേറ്റു. 187 റണ്&#x200d;സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്&#x200d; ഇറങ്ങിയ കേരളം 180 റണ്&#x200d;സിന് ഓള്&#x200d;ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്&#x200d; 127 റണ്&#x200d;സിന്റെ ലീഡുമായി മികച്ച തുടക്കം നേടിയിട്ടും അവസാനം വിജയം കൈവിട്ടു.</p>
<p>ഒന്നാം വിക്കറ്റിന് 11 റണ്&#x200d;സ് എന്ന നിലയില്&#x200d; അവസാന ദിവസത്തെ കളി ആരംഭിച്ചകേരളത്തിന് 25 റണ്&#x200d;സ് കൂട്ടിച്ചേര്&#x200d;ക്കുന്നതിനിടെ തുടര്&#x200d;ച്ചയായി മൂന്ന് വിക്കറ്റുകള്&#x200d; നഷ്ടമായി. ജോബിന്&#x200d; ജോബി (19), ദേവഗിരി (10), തോമസ് മാത്യു (5) എന്നിവരാണ് വീണത്. തുടര്&#x200d;ന്ന് അമയ് മനോജ് (17)ഹൃഷികേശ് (23) കൂട്ടുകെട്ട് 34 റണ്&#x200d;സ് നല്&#x200d;കിയെങ്കിലും ശേഷം മൂന്ന് വിക്കറ്റുകള്&#x200d; വീണ്ടും വീണത് കേരളത്തെ പ്രതിസന്ധിയിലാക്കി.</p>
<p>ക്യാപ്റ്റന്&#x200d; മാനവ് കൃഷ്ണ (71)യും സഹോദരന്&#x200d; മാധവ് കൃഷ്ണ (19)യും ചേര്&#x200d;ന്ന് 30 റണ്&#x200d;സ് നേടിയെങ്കിലും മാധവ് പുറത്തായതോടെ 8 വിക്കറ്റിന് 112 എന്ന നിലയിലായിരുന്നു കേരളം. പിന്നീട് മാനവ് കൃഷ്ണകെ.വി. അഭിനവ് (11) കൂട്ടുകെട്ട് 67 റണ്&#x200d;സ് നേടിയതോടെ മത്സരം വീണ്ടും ജീവന്&#x200d; പ്രാപിച്ചു. പക്ഷേ അന്&#x200d;മോല്&#x200d; രാജ് തന്റെ തുടര്&#x200d; രണ്ട് ഓവറുകളില്&#x200d; ഇരുവരെയും പുറത്താക്കി ഝാര്&#x200d;ഖണ്ഡിന് ആറു റണ്&#x200d;സിന്റെ വിജയം ഉറപ്പിച്ചു.</p>
<p>ഝാര്&#x200d;ഖണ്ഡിന് വേണ്ടി ഇഷാന്&#x200d; ഓം 5 വിക്കറ്റും അന്&#x200d;മോല്&#x200d; രാജ്, ദീപാന്&#x200d;ശു റാവത്ത് എന്നിവര്&#x200d; 2 വിക്കറ്റ് വീതവും നേടി. നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്&#x200d; കേരളത്തിന് നിരാശയും ഝാര്&#x200d;ഖണ്ഡിന് ത്രില്ലിംഗ് വിജയം കൂടിയാണ് ലഭിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cooch-behar-trophy-close-fight-kerala-lost-by-six-runs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സയ്യിദ് മുഷ്താഖ് അലി ടി20: ഇന്ന് കേരളംഅസം; സഞ്ജുവില്ലാതെ അവസാന ഗ്രൂപ്പ് മത്സരം</title>
		<link>https://www.chandrikadaily.com/syed-mushtaq-ali-t20-kerala-vs-assam-today-final-group-match-without-sanju.html</link>
					<comments>https://www.chandrikadaily.com/syed-mushtaq-ali-t20-kerala-vs-assam-today-final-group-match-without-sanju.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 04:08:47 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[syed mushtaq ali t20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367432</guid>

					<description><![CDATA[സൂപ്പര്‍ ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്‍ ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്&#x200d; ഇന്ന് കേരളം അസമിനെ നേരിടുന്നു. രാവിലെ 11 മണിക്ക് ലക്നൗയിലെ ഏക്നാ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്&#x200d; ലീഗ് റൗണ്ടിലേക്കുള്ള കേരളത്തിന്റെ സാധ്യതകള്&#x200d; ഇതിനകം അവസാനിച്ച സാഹചര്യത്തിലാണ് കളി നടക്കുന്നത്.</p>
<p>ഗ്രൂപ്പ് എയില്&#x200d; ആറു മത്സരങ്ങളില്&#x200d; മൂന്ന് ജയവും മൂന്ന് തോല്&#x200d;വിയും നേടി 12 പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്&#x200d; ആന്ധ്രയ്ക്കെതിരായ തോല്&#x200d;വിയാണ് കേരളത്തിന്റെ മുന്നേറ്റം തടസ്സപ്പെടുത്തിയതും പുറത്താക്കിയത്. മുംബൈയും ആന്ധ്രയും 20 പോയിന്റ് വീതം നേടി ഗ്രൂപ്പില്&#x200d; നിന്ന് സൂപ്പര്&#x200d; ലീഗിലേക്ക് യോഗ്യത നേടി.</p>
<p>ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്&#x200d; ടീമില്&#x200d; ചേരാനായി ക്യാപ്റ്റന്&#x200d; സഞ്ജു സാംസണ്&#x200d; വിട്ടുപോയതോടെ ഇന്ന് കേരളം അദ്ദേഹമില്ലാതെ ഇറങ്ങും. ടൂര്&#x200d;ണമെന്റില്&#x200d; 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റണ്&#x200d;സ് നേടി റണ്&#x200d;വേട്ടയില്&#x200d; പത്താം സ്ഥാനത്തെത്തിയിരുന്നു സഞ്ജു. കേരള താരങ്ങളില്&#x200d; ഏറ്റവും മുന്നിലുമായിരുന്നു അദ്ദേഹം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syed-mushtaq-ali-t20-kerala-vs-assam-today-final-group-match-without-sanju.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഷസില്‍ ഇംഗ്ലണ്ട് വീണ്ടും തകര്‍ന്നടിഞ്ഞു</title>
		<link>https://www.chandrikadaily.com/england-crumbled-again-in-the-ashes.html</link>
					<comments>https://www.chandrikadaily.com/england-crumbled-again-in-the-ashes.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 02:15:41 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367400</guid>

					<description><![CDATA[എട്ട് വിക്കറ്റിന് നാലാം നാളില്‍ മല്‍സരം സ്വന്തമാക്കിയ ആതിഥേയര്‍ അഞ്ച് മല്‍സര പരമ്പരയില്‍ 2-0 ലീഡ് നേടി.]]></description>
										<content:encoded><![CDATA[<p>ബ്രിസ്‌ബെന്&#x200d;: അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയക്ക് തകര്&#x200d;പ്പന്&#x200d; വിജ യം. എട്ട് വിക്കറ്റിന് നാലാം നാളില്&#x200d; മല്&#x200d;സരം സ്വന്തമാക്കിയ ആതിഥേയര്&#x200d; അഞ്ച് മല്&#x200d;സര പരമ്പരയില്&#x200d; 2-0 ലീഡ് നേടി. ആദ്യ ഇന്നിംഗ്‌സില്&#x200d; ജോ റൂട്ടിന്റെ സെഞ്ച്വറിയില്&#x200d; 334 റണ്&#x200d;സ് നേടിയ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്കാര്&#x200d; 511 റണ്&#x200d;സിലെത്തിയിരുന്നു.</p>
<p>പക്ഷേ രണ്ടാം ഇന്നിംഗ്സില്&#x200d; 241 റണ്&#x200d; സില്&#x200d; സന്ദര്&#x200d;ശകര്&#x200d; തകര്&#x200d;ന്നപ്പോള്&#x200d; ഓസ്‌ട്രേലിയക്ക് ജയിക്കാനാവശ്യമായത് 69 റണ്&#x200d;സ് മാത്രം. രണ്ട് വിക്കറ്റ് നഷ്ടത്തില്&#x200d; ഓസ്‌ട്രേലിയ എളുപ്പത്തില്&#x200d; മല്&#x200d;സരം നേടി. 50 റണ്&#x200d;സ് നേടി പൊരുതിയ നായകന്&#x200d; ബെന്&#x200d; സ്റ്റോക്‌സിന് ഇന്നലെ കാര്യമായ പിന്തുണ കിട്ടിയില്ല. 152 പന്തിലായിരുന്നു സ്റ്റോക്‌സ് അര്&#x200d;ധ ശതകത്തിലെത്തിയ ത്. 92 പന്തില്&#x200d; 41 റണ്&#x200d;സ് നേടിയ വില്&#x200d; ജാക്സ് നായകന് കാര്യമായ പിന്തുണ നല്&#x200d;കി. നെസര്&#x200d; 42 റണ്&#x200d;സിന് അഞ്ച് വിക്കറ്റ് നേടിയപ്പോള്&#x200d; വാലറ്റക്കാരുടെ ചെറുത്തുനില്&#x200d;പ്പൊന്നും കണ്ടില്ല. ഓസീസ് മറുപടിയില്&#x200d; പതിവ് പോലെ ട്രാവിസ് ഹെഡിന്റെ വേഗതയിലായിരുന്നു. 22 റണ്&#x200d;സില്&#x200d; 22 റണ്&#x200d;സ് നേടി അദ്ദേഹം പുറത്തായ ശേഷമെത്തിയ നായകന്&#x200d; സ്റ്റീവന്&#x200d;സ് മിത്ത് ഒമ്പത് പന്തില്&#x200d; 23 റണ്&#x200d;സ് നേടി വിജയമുറപ്പാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/england-crumbled-again-in-the-ashes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിസ്‌ബേന്‍ ടെസ്റ്റ്: ആഷസില്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി; ഓസീസ് 10 വിക്കറ്റിന് മുന്നിലെത്തി</title>
		<link>https://www.chandrikadaily.com/brisbane-test-england-suffer-second-successive-ashes-defeat-aussies-lead-by-10-wickets.html</link>
					<comments>https://www.chandrikadaily.com/brisbane-test-england-suffer-second-successive-ashes-defeat-aussies-lead-by-10-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 07 Dec 2025 08:51:15 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[ashes]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367293</guid>

					<description><![CDATA[ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്‍സിന്റെ ലഘുലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ എളുപ്പത്തില്‍ വിജയിച്ചു. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.]]></description>
										<content:encoded><![CDATA[<p>ബ്രിസ്‌ബേന്&#x200d;: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് നിരാശാജനകമായി കനത്ത തോല്&#x200d;വിയിലേക്ക്. ഒന്നര ദിവസവും പത്തു വിക്കറ്റും ബാക്കിയിരിക്കെ വെറും 65 റണ്&#x200d;സിന്റെ ലഘുലക്ഷ്യം പിന്തുടര്&#x200d;ന്ന ആസ്ട്രേലിയ എളുപ്പത്തില്&#x200d; വിജയിച്ചു. ഇതോടെ പരമ്പരയില്&#x200d; ഇംഗ്ലണ്ട് 0-2 ന് പിന്നിലെത്തി.</p>
<p>ദിവസം നാലില്&#x200d; ഇംഗ്ലണ്ട് 6 വിക്കറ്റിന് 134 എന്ന നിലയില്&#x200d; ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും, ക്യാപ്റ്റന്&#x200d; ബെന്&#x200d; സ്റ്റോക്‌സും വില്&#x200d; ജാക്‌സും ഒഴികെ മറ്റാര്&#x200d;ക്കും പ്രസക്തമായ പ്രതിരോധം കാഴ്ചവെക്കാനായില്ല. സ്റ്റോക്‌സ് 152 പന്തില്&#x200d; 50 റണ്&#x200d;സെടുക്കുമ്പോള്&#x200d;, ജാക്‌സ് 41 റണ്&#x200d;സ് നേടി. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 241 റണ്&#x200d;സില്&#x200d; ഒതുങ്ങി.</p>
<p>ഓസീസ് ബൗളര്&#x200d; മൈക്കല്&#x200d; നേസര്&#x200d; 5 വിക്കറ്റ് നേടി ഇംഗ്ലീഷ് ബാറ്റിംഗ് നിര തകര്&#x200d;ത്തു. നാലാം ദിനം ഗസ് അറ്റ്കിന്&#x200d;സ് (3), ബ്രൈഡന്&#x200d; കാഴ്‌സ് (7) എന്നിവര്&#x200d; വേഗത്തില്&#x200d; പുറത്തായതിനാല്&#x200d; ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് നിലനില്&#x200d;പ്പ് നഷ്ടപ്പെട്ടു. ജൊഫ്ര ആര്&#x200d;ച്ചര്&#x200d; 5 റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>മുന്&#x200d; ദിനം 6 വിക്കറ്റിന് 378 എന്ന നിലയില്&#x200d; ബാറ്റിംഗ് തുടര്&#x200d;ന്ന ഓസ്ട്രേലിയ 511 റണ്&#x200d;സില്&#x200d; സമാപിച്ചു. മിച്ചല്&#x200d; സ്റ്റാര്&#x200d;ക്ക് 77 റണ്&#x200d;സോടെ ഓസീസ് ബാറ്റിംഗ് നിരക്ക് മേല്&#x200d;ക്കൈ നല്&#x200d;കി. ജേക്ക് വെതര്&#x200d;ലാന്&#x200d;ഡ് (72), മാര്&#x200d;നസ് ലബൂഷെയ്ന്&#x200d; (65), സ്റ്റീവന്&#x200d; സ്മിത്ത് (61), അലക്‌സ് ക്യാരി (63) എന്നിവരും മികച്ച ഇന്നിംഗ്‌സ് സമ്മാനിച്ചു. സ്‌കോട്ട് ബോളണ്ട് 21 റണ്&#x200d;സുമായി പുറത്താകാതെ നിന്നു.</p>
<p>ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡന്&#x200d; കാഴ്‌സ് 4 വിക്കറ്റും ബെന്&#x200d; സ്റ്റോക്‌സ് 3 വിക്കറ്റും നേടി.<br />
മുന്&#x200d;പ് ഇംഗ്ലണ്ട് 334 റണ്&#x200d;സില്&#x200d; ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു.</p>
<p>ആദ്യ ടെസ്റ്റിലും ജയിച്ച ഓസ്ട്രേലിയ, ആഷസ് കിരീടത്തിലേക്ക് മറ്റൊരു ചുവടുവെപ്പ് ഉറപ്പിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brisbane-test-england-suffer-second-successive-ashes-defeat-aussies-lead-by-10-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍</title>
		<link>https://www.chandrikadaily.com/rohit-sharmas-return-to-twenty20-cricket-in-the-syed-mushtaq-ali-trophy.html</link>
					<comments>https://www.chandrikadaily.com/rohit-sharmas-return-to-twenty20-cricket-in-the-syed-mushtaq-ali-trophy.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 15:28:33 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[rohit sharma]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[syed mushtaq ali trophy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366842</guid>

					<description><![CDATA[കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്‍പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇന്ത്യന്&#x200d; ക്രിക്കറ്റ് മുന്&#x200d;നിര താരംയും മുന്&#x200d; നായകനുമായ രോഹിത് ശര്&#x200d;മ്മ വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വര്&#x200d;ഷം കുട്ടിക്രിക്കറ്റില്&#x200d;നിന്ന് വിരമിക്കല്&#x200d; പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്&#x200d;ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്&#x200d;പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.</p>
<p>ഡിസംബര്&#x200d; 12 മുതല്&#x200d; 18 വരെ ഇന്&#x200d;ഡോറില്&#x200d; നടക്കുന്ന ടൂര്&#x200d;ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലാണ് രോഹിത് മുംബൈയ്ക്കായി കളിക്കാന്&#x200d; സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യ അടുത്ത മത്സരമായ ന്യൂസിലന്&#x200d;ഡിനെതിരെ ജനുവരി 11ന് ഇറങ്ങും. തുടര്&#x200d;ച്ചയായി ഇന്ത്യന്&#x200d; ടീമില്&#x200d; ഇടം നിലനിര്&#x200d;ത്താന്&#x200d; ആഭ്യന്തര ക്രിക്കറ്റ് നിര്&#x200d;ബന്ധമാണെന്ന് ബി.സി.സി.ഐ വിരാട് കോഹ്ലിക്കും രോഹിത്തിനും നിര്&#x200d;ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയില്&#x200d; കളിക്കാന്&#x200d; ഒരുങ്ങുന്നത്.</p>
<p>201112 സീസണിനുശേഷം ആദ്യമായാണ് രോഹിത് ആഭ്യന്തര ട്വന്റി20 ടൂര്&#x200d;ണമെന്റില്&#x200d; ഇറങ്ങുന്നത്. മത്സര ക്രിക്കറ്റില്&#x200d; വലിയ ഇടവേള തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരം ടൂര്&#x200d;ണമെന്റില്&#x200d; പങ്കെടുക്കാന്&#x200d; തീരുമാനിച്ചത്. നിലവില്&#x200d; ഗ്രൂപ്പ് ഘട്ടത്തില്&#x200d; അഞ്ചില്&#x200d; നാലു മത്സരങ്ങളും ജയിച്ച മുംബൈക്ക് നോക്കൗട്ട് സാധ്യത ശക്തമാണ്.</p>
<p>രാജ്യാന്തര ക്രിക്കറ്റില്&#x200d; ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച രോഹിത്തും കോഹ്ലിയും ഇപ്പോള്&#x200d; ഏകദിനത്തില്&#x200d; മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്&#x200d; ഇരുവരും മികച്ച ഫോമിലാണ് പ്രോട്ടീസിനെതിരെ കളിച്ച രണ്ടും ഏകദിനങ്ങളിലും കോഹ്ലി സെഞ്ചുറി നേടിയപ്പോള്&#x200d;, രോഹിത് റാഞ്ചിയിലെ ആദ്യ മത്സരത്തില്&#x200d; അര്&#x200d;ധസെഞ്ചുറി നേടി.</p>
<p>ശനിയാഴ്ച വിശാഖപട്ടണത്താണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പരയിലെ നിര്&#x200d;ണായക മത്സരം. ഇതിന് പിന്നാലെ രോഹിത് ഇന്&#x200d;ഡോറില്&#x200d; നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്&#x200d; പങ്കെടുക്കാനാണ് സാധ്യതയെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rohit-sharmas-return-to-twenty20-cricket-in-the-syed-mushtaq-ali-trophy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈയുടെ താരസാന്നിധ്യത്തെയും മറികടന്ന് കേരളത്തിന് തകര്‍പ്പന്‍ ജയം; ആസിഫിന്റെ അഞ്ച് വിക്കറ്റ്</title>
		<link>https://www.chandrikadaily.com/overcoming-mumbais-star-presence-kerala-wins-asifs-five-wickets.html</link>
					<comments>https://www.chandrikadaily.com/overcoming-mumbais-star-presence-kerala-wins-asifs-five-wickets.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 08:58:13 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[sanjusamson]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366748</guid>

					<description><![CDATA[ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.]]></description>
										<content:encoded><![CDATA[<p>ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്&#x200d; ശക്തരായ മുംബൈക്കെതിരെ കേരളം 15 റണ്&#x200d;സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യന്&#x200d; ടീമിന്റെ നായകന്&#x200d; സൂര്യകുമാര്&#x200d; യാദവ്, അജിങ്ക്യ രഹാനെ, സര്&#x200d;ഫറാസ് ഖാന്&#x200d;, ശിവം ദുബെ, ശാര്&#x200d;ദൂള്&#x200d; ഠാക്കൂര്&#x200d; എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.</p>
<p>ആദ്യം ബാറ്റിംഗ് നടത്തിയ കേരളം ക്യാപ്റ്റന്&#x200d; സഞ്ജു സാംസണിന്റെ ആക്രമണ ബാറ്റിംഗിന്റെ കരുത്തില്&#x200d; 178 റണ്&#x200d;സ് നേടി. 28 പന്തില്&#x200d; എട്ട് ഫോറുകളും ഒരു സിക്സും ഉള്&#x200d;പ്പെടുത്തി സഞ്ജു 46 റണ്&#x200d;സ് നേടി. വിഷ്ണു വിനോദ് പുറത്താകാതെ 43 റണ്&#x200d;സ് നേടിയപ്പോള്&#x200d;, മുഹമ്മദ് അസ്ഹറുദ്ദീന്&#x200d; (32) ഷറഫുദ്ദീന്&#x200d; (35) എന്നിവരും വിലപ്പെട്ട സംഭാവന നല്&#x200d;കി. 20 ഓവറില്&#x200d; അഞ്ച് വിക്കറ്റ് നഷ്ടത്തോടെയാണ് കേരളം 178 റണ്&#x200d;സ് നേടിയത്.</p>
<p>മറുപടി ബാറ്റിങ്ങില്&#x200d; ആദ്യം തന്നെ ആയുഷ് മാത്രെ (3) പുറത്തായെങ്കിലും, അജിങ്ക്യ രഹാനെ (32) സര്&#x200d;ഫറാസ് ഖാന്&#x200d; (52) കൂട്ടുകെട്ട് മുംബൈയെ മുന്നിലെത്തിച്ചു. തുടര്&#x200d;ന്ന് എത്തിയ സൂര്യകുമാര്&#x200d; യാദവ് 32 റണ്&#x200d;സ് നേടി പ്രതീക്ഷ നല്&#x200d;കിയെങ്കിലും, 18-ാം ഓവറില്&#x200d; കെ.എം. ആസിഫിന്റെ തീപാറുന്ന സ്‌പെല്ലില്&#x200d; മത്സരം കേരളം കൈയടക്കി.</p>
<p>ആസിഫ് 18-ാം ഓവറില്&#x200d; സായ് രാജ് പട്ടില്&#x200d;, സൂര്യകുമാര്&#x200d; യാദവ്, ശാര്&#x200d;ദൂള്&#x200d; ഠാക്കൂര്&#x200d; എന്നിവരുടെ വിക്കറ്റുകള്&#x200d; നേടി മുംബൈയെ തകര്&#x200d;ത്തു. 5 വിക്കറ്റ് വിലപ്പെട്ട നേട്ടമാക്കിയ ആസിഫിന്റെ മികച്ച ബൗളിംഗ് മികവാണ് മുംബൈയുടെ പ്രതീക്ഷകള്&#x200d; തകര്&#x200d;ത്തത്. വിഗ്നേഷ് പുത്തൂര്&#x200d; രണ്ട് വിക്കറ്റും നേടി.</p>
<p>മൊത്തത്തില്&#x200d; 163 റണ്&#x200d;സില്&#x200d; മുംബൈയെ ഒതുക്കി 15 റണ്&#x200d;സിനാണ് കേരളം തകര്&#x200d;പ്പന്&#x200d; ജയം സ്വന്തമാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/overcoming-mumbais-star-presence-kerala-wins-asifs-five-wickets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഹ്ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി</title>
		<link>https://www.chandrikadaily.com/kohlis-second-consecutive-century.html</link>
					<comments>https://www.chandrikadaily.com/kohlis-second-consecutive-century.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 11:13:00 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[kohli]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366615</guid>

					<description><![CDATA[റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ 135 റണ്‍സോടെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച കോഹ്ലി, മൂന്നുദിവസത്തിന് ശേഷം റായ്പൂരിലും വീണ്ടും സെഞ്ച്വറി ഉയര്‍ത്തി.]]></description>
										<content:encoded><![CDATA[<p>റായ്പൂര്&#x200d;: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്&#x200d; വിരാട് കോഹ്ലിയുടെ ഭീകര ഫോം തുടരുന്നു. റാഞ്ചിയിലെ ആദ്യ മത്സരത്തില്&#x200d; 135 റണ്&#x200d;സോടെ ഇന്ത്യയുടെ വിജയത്തില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ച കോഹ്ലി, മൂന്നുദിവസത്തിന് ശേഷം റായ്പൂരിലും വീണ്ടും സെഞ്ച്വറി ഉയര്&#x200d;ത്തി.</p>
<p>ബുധനാഴ്ച ഷഹീദ് വീര്&#x200d; നാരായണ്&#x200d; സിംഗ് സ്റ്റേഡിയത്തിലെ രണ്ടാം ഏകദിനത്തില്&#x200d; 90 പന്തില്&#x200d; സിംഗിള്&#x200d; നേടി കോഹ്ലി മൂന്ന് അക്കത്തിലെത്തി. 53-ാം ഏകദിന സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 84-ാം ടണ്ണുമാണ് താരം സ്വന്തമാക്കിയത്. ഏഴ് ഫോറുകളും രണ്ട് സിക്സറും ഉള്&#x200d;പ്പെടുന്ന പക്കാ ഇന്നിംഗ്സായിരുന്നു ഇത്. കരിയറില്&#x200d; പത്താം തവണയാണ് കോഹ്ലി തുടര്&#x200d;ച്ചയായി രണ്ട് മത്സരങ്ങളില്&#x200d; സെഞ്ച്വറി നേടുന്നത്.</p>
<p>റായ്പൂരിലെ മത്സരത്തില്&#x200d; ശ്രദ്ധനേടിയത് കോഹ്ലി മാത്രമല്ല. പരിക്കേറ്റ ശ്രേയസ് അയ്യറിന്റെ അഭാവത്തില്&#x200d; നാലാം നമ്പറില്&#x200d; ഇറങ്ങിയ റുതുരാജ് ഗെയ്ക്വാട് തന്റെ കന്നി ഏകദിന സെഞ്ചുറിയും നേടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kohlis-second-consecutive-century.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
