<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>CRIME BRANCH &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crime-branch/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 05:47:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>CRIME BRANCH &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം</title>
		<link>https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html</link>
					<comments>https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Nov 2025 05:47:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[diya krishna]]></category>
		<category><![CDATA[fraud case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365207</guid>

					<description><![CDATA[മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്‍.]]></description>
										<content:encoded><![CDATA[<p>നടന്&#x200d; കൃഷ്ണകുമാറിന്റെ മകള്&#x200d; ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനത്തില്&#x200d; നടന്ന സാമ്പത്തിക തട്ടിപ്പില്&#x200d; 66 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. ഇതുസംബന്ധിച്ച കുറ്റപത്രം ക്രൈം ബ്രാഞ്ച് സമര്&#x200d;പ്പിച്ചു. മൂന്ന് മുന്&#x200d; ജീവനക്കാരികളും ഒരാളുടെ ഭര്&#x200d;ത്താവും ഉള്&#x200d;പ്പെടെ നാലുപേരാണ് പ്രതിപ്പട്ടികയില്&#x200d;.</p>
<p>ജീവനക്കാരികളായ വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ലിന്&#x200d;, രാധാകുമാരി എന്നിവര്&#x200d;യും വിനീതയുടെ ഭര്&#x200d;ത്താവ് ആദര്&#x200d;ശും പ്രതികളാണ്. ക്യുആര്&#x200d; കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്&#x200d; കണ്ടെത്തി. തട്ടിയെടുത്ത പണം സ്വര്&#x200d;ണവും വാഹനങ്ങളും വാങ്ങുന്നതിനും ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്ന് ആരോപണം.</p>
<p>രണ്ട് വര്&#x200d;ഷം നീണ്ടാണ് സാമ്പത്തിക വഞ്ചന നടന്നത്. വിശ്വാസവഞ്ചന, മോഷണം, കൈവശപ്പെടുത്തല്&#x200d;, ചതി തുടങ്ങിയ വകുപ്പുകള്&#x200d; പ്രകാരമാണ് പ്രതികള്&#x200d;ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.</p>
<p>ഇതിനിടെ, ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്&#x200d; കൃഷ്ണകുമാര്&#x200d;ക്കെതിരെ നല്&#x200d;കിയ പരാതിയുടെ അന്വേഷണവും അവസാന ഘട്ടത്തിലാണ്. പരാതിയില്&#x200d; വസ്തുതകളില്ലെന്നു പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/66-lakh-rupees-fraud-in-diya-krishnas-firm-crime-branch-charge-sheet-against-four-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാതിവില തട്ടിപ്പില്&#x200d; മാത്യു കുഴല്&#x200d;നാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്&#x200d;</title>
		<link>https://www.chandrikadaily.com/1the-allegation-is-weak-crime-branch-finds-no-evidence-against-kuzhalnadan-in-half-price-scam.html</link>
					<comments>https://www.chandrikadaily.com/1the-allegation-is-weak-crime-branch-finds-no-evidence-against-kuzhalnadan-in-half-price-scam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Feb 2025 06:37:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[mathew kuzhalnadan]]></category>
		<category><![CDATA[offer scam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330585</guid>

					<description><![CDATA[മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്&#x200d; പരിശോധിച്ചതില്&#x200d; കുഴല്&#x200d; നാടന്റെ പേരില്ലെന്ന് കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>പാതിവില തട്ടിപ്പ് കേസില്&#x200d; മാത്യു കുഴല്&#x200d;നാടന്&#x200d; എംഎല്&#x200d;എയ്ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്&#x200d;. മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങള്&#x200d; പരിശോധിച്ചതില്&#x200d; കുഴല്&#x200d; നാടന്റെ പേരില്ലെന്ന് കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളില്&#x200d; മാത്യു കുഴല്&#x200d;നാടന്&#x200d; ഇല്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തെ എംഎല്&#x200d;എ പണം വാങ്ങിയിരുന്നുവെന്ന ആരോപണം ഉയര്&#x200d;ന്നിരുന്നു.</p>
<p>അതേസമയം, കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയില്&#x200d; അനന്തു കൃഷ്ണനെ ഇന്ന ഹാജരാക്കും. തുടര്&#x200d;ന്ന് പ്രതിയെ വീണ്ടും കസ്റ്റഡിയില്&#x200d; വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും. സംഭവത്തില്&#x200d; ക്രൈംബ്രാഞ്ച് കേസ് എടുത്തതിന് പിന്നാലെ കൊച്ചിയിലെ വിവിധ ഓഫീസുകളില്&#x200d; വെച്ച് അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് നടത്തിയിരുന്നു.</p>
<p>അതേസമയം, കഴിഞ്ഞദിവസം റെയ്ഡ് നടത്തിയ ഇഡി ഇന്ന് കൂടുതല്&#x200d; പേര്&#x200d;ക്ക് നോട്ടീസ് അയച്ചേക്കും. പ്രാദേശിക തലത്തില്&#x200d; പണം പിരിച്ച സംഘടനകളുടെ സ്ഥാപനങ്ങളില്&#x200d; പരിശോധന നടത്താനാണ് ഇ ഡി നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-allegation-is-weak-crime-branch-finds-no-evidence-against-kuzhalnadan-in-half-price-scam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംഎസ് സൊല്യൂഷന്&#x200d;സില്&#x200d; ആറ് മണിക്കൂര്&#x200d; പരിശോധന; ലാപ്‌ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/six-hours-of-testing-at-ms-solutions-laptops-and-documents-were-seized-by-crime-branch.html</link>
					<comments>https://www.chandrikadaily.com/six-hours-of-testing-at-ms-solutions-laptops-and-documents-were-seized-by-crime-branch.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Dec 2024 15:05:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[ms solutions]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322668</guid>

					<description><![CDATA[രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.]]></description>
										<content:encoded><![CDATA[<p>പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്&#x200d; ചോര്&#x200d;ത്തിയെന്ന കേസില്&#x200d; എംഎസ് സൊല്യൂഷന്&#x200d;സില്&#x200d; പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്&#x200d; സ്ഥാപനത്തിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.</p>
<p>ലാപ്‌ടോപ്, ഹാര്&#x200d;ഡ് ഡിസ്‌ക് ഉള്&#x200d;പ്പടെയുള്ള ഡിജിറ്റല്&#x200d; ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്&#x200d; ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സിഇഒ ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്&#x200d;പ്പടെ ഏഴു വകുപ്പുകള്&#x200d; ചുമത്തിയാണ് എംഎസ് സൊല്യൂഷന്&#x200d;സിനെതിരെ കേസ് റജിസ്ടര്&#x200d; ചെയിതിരിക്കുന്നത്.</p>
<p>എംഎസ് സൊല്യൂഷന്&#x200d;സിന് എതിരായ തെളിവുകള്&#x200d; അധ്യാപകര്&#x200d; കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. മുന്&#x200d; പരീക്ഷകളില്&#x200d; ആവര്&#x200d;ത്തിച്ചു വരുന്ന ചോദ്യങ്ങള്&#x200d; പ്രവചിക്കുകയായിരുന്നുവെന്ന എംഎസ് സൊലൂഷന്&#x200d;സിന്റെ വാദത്തിനിടെയാണു മുന്&#x200d; പരീക്ഷകളില്&#x200d; ഒരിക്കലും വരാത്ത ചോദ്യങ്ങള്&#x200d; പോലും ഷുഹൈബ് പുറത്തുവിട്ടതെന്നു അധ്യാപകര്&#x200d; മൊഴി നല്&#x200d;കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് എഫ്‌ഐആര്&#x200d; റജിസ്റ്റര്&#x200d; ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/six-hours-of-testing-at-ms-solutions-laptops-and-documents-were-seized-by-crime-branch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്ന സംഭവം; ക്രൈംബ്രാഞ്ച് അന്വേഷിക്കും</title>
		<link>https://www.chandrikadaily.com/question-paper-leak-incident-crime-branch-will-investigate.html</link>
					<comments>https://www.chandrikadaily.com/question-paper-leak-incident-crime-branch-will-investigate.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 16 Dec 2024 07:42:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[exam paper]]></category>
		<category><![CDATA[leakage]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321988</guid>

					<description><![CDATA[സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.]]></description>
										<content:encoded><![CDATA[<p>ചോദ്യപേപ്പര്&#x200d; ചോര്&#x200d;ന്ന സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി.<br />
വിദ്യാഭ്യാസ വകുപ്പ് നല്&#x200d;കിയ പരാതി ഡിജിപി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മേല്&#x200d;നോട്ടം വഹിക്കും.</p>
<p>സ്വകാര്യ ട്യൂഷന്&#x200d; സെന്ററുകളെ സഹായിക്കുന്നതിന് അധ്യാപകരില്&#x200d; നിന്നും ഗുരുതര വീഴ്ചയുണ്ടായതായാണ് പ്രാഥമിക നിഗമനം. എസ്എസ്എല്&#x200d;സി, ഇംഗ്ലീഷ്, പ്ലസ് വണ്&#x200d; ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്. ചോര്&#x200d;ച്ചയില്&#x200d; പൊലീസ് അന്വേഷണം നടക്കുന്നതോടൊപ്പം ചോദ്യപേപ്പര്&#x200d; അച്ചടിയിലും വിതരണത്തിലും വീഴ്ചയുണ്ടോയെന്നും വിദ്യാഭ്യാസ വകുപ്പും അന്വേഷിക്കുന്നുണ്ട്.</p>
<p>അതേസമയം ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ചയില്&#x200d; എംഎസ് സൊല്യൂഷന്&#x200d; യൂട്യൂബ് ചാനല്&#x200d; താല്&#x200d;ക്കാലികമായി പ്രവര്&#x200d;ത്തനം നിര്&#x200d;ത്തി. അന്വേഷണവുമായി സഹകരിക്കുമെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും എംഎസ് സൊല്യൂഷന്&#x200d; സിഇഒ യും സ്ഥാപകനുമായ ഷുഹൈബ് പറഞ്ഞു.</p>
<p>അതേസമയം, ചോദ്യപേപ്പര്&#x200d; ചോര്&#x200d;ച്ച ചര്&#x200d;ച്ച ചെയ്യുന്നതിന് വിദ്യാഭ്യാസ മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നരം നാലുമണിക്ക് മന്ത്രി വി.ശിവന്&#x200d;കുട്ടിയുടെ ചേംബറിലാണ് യോഗം. വിദ്യാഭ്യാസ വകുപ്പ് പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്&#x200d; തുടങ്ങിയവരടക്കം യോഗത്തില്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/question-paper-leak-incident-crime-branch-will-investigate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്</title>
		<link>https://www.chandrikadaily.com/the-case-of-saji-cherian-giving-unconstitutional-speech-investigation-to-crime-branch.html</link>
					<comments>https://www.chandrikadaily.com/the-case-of-saji-cherian-giving-unconstitutional-speech-investigation-to-crime-branch.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Nov 2024 15:31:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[saji cheriyan]]></category>
		<category><![CDATA[unconstitutional speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319401</guid>

					<description><![CDATA[ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ സജി ചെറിയാൻ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതുസംബന്ധിച്ച് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്  ഉത്തരവിറക്കി. കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ ഉത്തരവിട്ടിരുന്നു.</p>
<p>എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കേസ് കൈമാറാത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ടു ഡിജിപി ഉത്തരവിറിക്കിയിരിക്കുന്നത്.</p>
<p>ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ ഉൾപ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനൽ ഓണർ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങൾ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നായിരുന്നു നേരത്തേ കോടതി അഭിപ്രായപ്പെട്ടത്. പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോർട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എം.ബൈജു നോയൽ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.</p>
<p>സാക്ഷിമൊഴികൾ പോലും രേഖപ്പെടുത്താതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും സജി ചെറിയാന്റെ ശബ്ദ സാംപിൾ എടുത്തില്ലെന്നും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനയുടെ റിപ്പോർട്ട് പൊലീസിനു കിട്ടിയിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">എന്നാലിത് തെറ്റാണെന്നായിരുന്നു സര്&#x200d;ക്കാർ വാദം. പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും സർക്കാർ വാദിച്ചു. എന്നാൽ സർക്കാർ വാദം കോടതി തള്ളി. സിസിടിവി ദൃശ്യങ്ങളും പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് റിപ്പോർട്ടും കേസിൽ പ്രധാനപ്പെട്ടതാണെന്നു കോടതി വ്യക്തമാക്കി.</div>
<div></div>
<div>അതുകൊണ്ടു തന്നെ അന്വേഷണം പൂർത്തിയാക്കണം. എന്നാൽ കുറ്റാരോപിതൻ മന്ത്രിയായതിനാൽ എസ്എച്ച്ഒ തലത്തിൽ അന്വേഷണം നടത്തിയാൽ മതിയാകില്ല. അതുകൊണ്ടു സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കാൻ ഡിജിപി ഉത്തരവിടണമെന്നും കോടതി പറഞ്ഞു.</div>
</div>
<div></div>
<div>എന്നാൽ ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യങ്ങളാണ്. അത്തരം കാര്യങ്ങൾക്കൊപ്പമാണ് ഈ വാക്കുകൾ&#x200d; ഉപയോഗിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.</div>
<div>
<p>അവിടെ സന്നിഹിതരായിരുന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെ പേരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നില്ല എന്നും കോടതി പറഞ്ഞു. നിരവധി സാക്ഷികളെ വിസ്തരിച്ചതില്&#x200d;നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്&#x200d; കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശബ്ദ സാംപിള്&#x200d; ഉള്&#x200d;പ്പെടെയുള്ള വിശദമായ പരിശോധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥന് എങ്ങനെ തീര്&#x200d;പ്പിലെത്താന്&#x200d; കഴിയുമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്&#x200d;ശനം. തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവിട്ടത്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-saji-cherian-giving-unconstitutional-speech-investigation-to-crime-branch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; പോലീസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം</title>
		<link>https://www.chandrikadaily.com/crime-branch-investigation-into-wayanad-youths-suicide-the-complaint-of-police-threats-is-also-being-investigated.html</link>
					<comments>https://www.chandrikadaily.com/crime-branch-investigation-into-wayanad-youths-suicide-the-complaint-of-police-threats-is-also-being-investigated.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Nov 2024 02:57:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316252</guid>

					<description><![CDATA[അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്&#x200d; ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്&#x200d; പൊലീസിനെതിരായ ആരോപണങ്ങളില്&#x200d; വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്&#x200d; ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_8eec220d-0905-4ab6-bfd1-f64fcd9226f6" class="app-ad app-ad--story-horizontal" data-test-id="widget">പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്&#x200d; പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്&#x200d; കല്&#x200d;പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്&#x200d; സ്‌പെഷ്യല്&#x200d; ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.</div>
</div>
</div>
<div data-test-id="widget"></div>
<div data-test-id="widget">പോക്‌സോ കേസില്&#x200d; പെടുത്തുമെന്ന കമ്പളക്കാട് പൊലീസിന്റെ ഭീഷണിയെ തുടര്&#x200d;ന്നാണ് രതിന്&#x200d; ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്&#x200d;, പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയതില്&#x200d; മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crime-branch-investigation-into-wayanad-youths-suicide-the-complaint-of-police-threats-is-also-being-investigated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാമി തിരോധാനക്കേസ്: കുടുംബത്തിന്&#x200d;റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്</title>
		<link>https://www.chandrikadaily.com/mami-disappearance-case-crime-branch-took-the-statement-of-the-family.html</link>
					<comments>https://www.chandrikadaily.com/mami-disappearance-case-crime-branch-took-the-statement-of-the-family.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 09 Sep 2024 13:50:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[mami murder case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308928</guid>

					<description><![CDATA[അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമി തിരോധാനക്കേസിൽ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം. വെള്ളിമാടുകുന്നിലെ മാമിയുെട വീട്ടിലെത്തി മകൾ അദീബ നൈനയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.</p>
<p>കഴിഞ്ഞ ദിവസമാണ് മാമി തിരോധാനത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. റേഞ്ച് ഐജി പ്രകാശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിവൈഎസ്പി കെ.യു പ്രേമനാണ് അന്വേഷണ ചുമതല. ഇന്ന് മകളുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്.</p>
<p>കാര്യങ്ങൾ വിശദമായി സംഘത്തെ അറിയിച്ചുവെന്ന് അദീബ പറഞ്ഞു. സംഘം മാമിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.</p>
<p>നേരത്തെ, നടക്കാവ് പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണത്തിൽ എതിർപ്പില്ലെന്ന് എസ്‌ഐടി സംഘം വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mami-disappearance-case-crime-branch-took-the-statement-of-the-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാമി തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്</title>
		<link>https://www.chandrikadaily.com/mami-disappearance-case-investigation-to-crime-branch.html</link>
					<comments>https://www.chandrikadaily.com/mami-disappearance-case-investigation-to-crime-branch.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 07 Sep 2024 09:36:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[mami]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308696</guid>

					<description><![CDATA[പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈംബ്രാഞ്ചിന് വിട്ടത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്∙ റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരൻ, കേസ് സിബിഐക്ക് കൈമാറാമെന്ന് കഴിഞ്ഞ ദിവസം ഡിജിപിക്ക് ശുപാർശ നൽകിയിരുന്നു.</p>
<p>ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മകൾ പറഞ്ഞു. സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീതി കിട്ടിയില്ലെങ്കിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും മകൾ പറഞ്ഞു.</p>
<p>പ്രത്യേക അന്വേഷണം സംഘം ഒരു വർഷം അന്വേഷിച്ചിട്ടും യാതൊരു തുമ്പും കണ്ടെത്താൻ സാധിക്കാത്ത കേസാണ് ഒടുവിൽ ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിർദേശമാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നൽകിയിരിക്കുന്നത്. മാമിയുടെ തിരോധാനം സിബിഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mami-disappearance-case-investigation-to-crime-branch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാർ കോഴയില്&#x200d; പിണറായി സർക്കാരിന്&#x200d;റെ മുഖം രക്ഷിക്കാന്&#x200d; നീക്കം; വെള്ള പൂശി റിപ്പോർട്ട് സമർപ്പിക്കാന്&#x200d; ക്രൈം ബ്രാഞ്ച്</title>
		<link>https://www.chandrikadaily.com/move-to-save-face-of-pinarayi-government-in-bar-bribery-crime-branch-to-submit-whitewashed-report.html</link>
					<comments>https://www.chandrikadaily.com/move-to-save-face-of-pinarayi-government-in-bar-bribery-crime-branch-to-submit-whitewashed-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jul 2024 06:18:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bar bribery]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[pinarayi government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303516</guid>

					<description><![CDATA[കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്&#x200d;റെയും സർക്കാരിന്&#x200d;റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>ബാർകോഴയിൽ കോഴയിടപാട് ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈം ബ്രാഞ്ച് നീക്കം ശക്തമാക്കി. കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവാണ് നടന്നതെന്ന ബാറുടമകളുടെ മൊഴികളുടെ പിൻബലത്തിൽ കോഴ ഇടപാട് തള്ളി എക്സൈസ് വകുപ്പിന്&#x200d;റെയും സർക്കാരിന്&#x200d;റെയും മുഖം രക്ഷിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്.</p>
<p>സർക്കാരിന്&#x200d;റെ പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള അനുകൂല തീരുമാനങ്ങൾക്കായി കോഴ നൽകുന്നതിന് ഓരോ ബാറുടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് വ്യക്തമാക്കിക്കൊണ്ട് ബാറുടമ സംഘം ഇടുക്കി ജില്ലാ പ്രസിഡന്&#x200d;റ് അനിമോൻ സംഘടനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശമാണ് കോഴ ഇടപാടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ കോടികളുടെ ബാർകോഴ ഇടപാടിന്&#x200d;റെ വ്യക്തമായ സൂചന നൽകുന്ന ശബ്ദസന്ദേശം ഉൾപ്പെടെ തള്ളിക്കൊണ്ടാണ് ക്രൈം ബ്രാഞ്ച് വിചിത്ര അന്വേഷണ റിപ്പോർട്ട് നൽകാന്&#x200d; ഒരുങ്ങുന്നത്.</p>
<p>കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് ലക്ഷ്യമാക്കിയായിരുന്നു ഈ ശബ്ദ സന്ദേശം എന്ന ബാറുമകളുടെ കപട മൊഴി അംഗീകരിച്ചുകൊണ്ട് അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്. സംഘടനയുടെയും അംഗങ്ങളുടെയും ബാങ്കിടപാടുകൾ ഉൾപ്പെടെ പരിശോധിച്ചിട്ടും കോഴയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ഒന്നും ലഭിച്ചില്ലെന്ന വാദമുയർത്തി അന്വേഷണം അവസാനിപ്പിക്കുവാനാണ് നീക്കം.</p>
<p>ബാറുടമകളുടെ സംഘടനയിൽ നിലനിന്ന ചേരിപ്പോരും ശബ്ദസന്ദേശത്തിന് പിന്നിലുണ്ടെന്ന വാദവും അന്വേഷണം അവസാനിപ്പിക്കുന്ന റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് എടുത്തു കാട്ടിയിട്ടുണ്ട്. അനിമോൻ മദ്യലഹരിയിലാണ് ഇത്തരം ഒരു സന്ദേശം അയച്ചതെന്ന കണ്ടെത്തലും ക്രൈം ബ്രാഞ്ച് നടത്തിയിട്ടുണ്ട്.</p>
<p>40 പേരടങ്ങുന്ന ഗ്രൂപ്പിൽ വന്ന സന്ദേശം ഡിലീറ്റ് ചെയ്തതോടെ ഇത് സംബന്ധിച്ച് തെളിവുകൾ കണ്ടെത്തണമെങ്കിൽ എല്ലാ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നും ഇതിന് കാല താമസം വരുത്തുമെന്നതും ഉൾപ്പെടെയുള്ള മുടന്തൻ ന്യായങ്ങൾ നിരവധി നിരത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നത്.</p>
<p>കോഴ ആരോപണം ഉയർന്നതോടെ മന്ത്രി എം.ബി. രാജേഷ് നൽകിയ പരാതിയിലായിരുന്നു ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി മധുസൂദനന്&#x200d;റെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴികൾ മാത്രം ആധാരമാക്കി കോഴ ആരോപണം ഇല്ലെന്ന വിചിത്ര കണ്ടെത്തലിൽ എക്സൈസ് വകുപ്പിനെയും സർക്കാരിനെയും പൂർണ്ണമായി സംരക്ഷിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് ഈ മാസം നൽകാനാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിട്ടിരിക്കുന്നത്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/move-to-save-face-of-pinarayi-government-in-bar-bribery-crime-branch-to-submit-whitewashed-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം; നീക്കം ബിജെപിയുടെ പരാതിയില്&#x200d;</title>
		<link>https://www.chandrikadaily.com/crime-branch-team-at-kejriwals-house-the-move-was-on-the-complaint-of-the-bjp.html</link>
					<comments>https://www.chandrikadaily.com/crime-branch-team-at-kejriwals-house-the-move-was-on-the-complaint-of-the-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 03 Feb 2024 06:48:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[Kejriwal HOUSE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289502</guid>

					<description><![CDATA[എഎപി എംഎല്&#x200d;എമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്&#x200d; ക്രൈം ബ്രാഞ്ച് സംഘം. ബിജെപി നേതാക്കള്&#x200d; 25 കോടി കോഴ നല്&#x200d;കി ആം ആദ്മി നേതാക്കളെ സ്വാധീനിക്കാന്&#x200d; ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം.</p>
<p>ആരോപണത്തില്&#x200d; നോട്ടീസ് നല്&#x200d;കാന്&#x200d; ഡല്&#x200d;ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി. എഎപി എംഎല്&#x200d;എമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.</p>
<p>ആരോപണത്തില്&#x200d; പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികള്&#x200d; ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്&#x200d; സര്&#x200d;ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്&#x200d;ട്ടി വിടാന്&#x200d; ഏഴ് എംഎല്&#x200d;എമാര്&#x200d;ക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡല്&#x200d;ഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. പാര്&#x200d;ട്ടി എംഎല്&#x200d;എമാരില്&#x200d; ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോര്&#x200d;ഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവര്&#x200d; അവകാശപ്പെട്ടിരുന്നു.</p>
<p>തന്റെ പാര്&#x200d;ട്ടിയിലെ ഏഴ് എം.എല്&#x200d;.എമാരെ ബി.ജെ.പി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെജ്രിവാളും എക്‌സില്&#x200d; പങ്കുവെച്ച പോസ്റ്റില്&#x200d; അവകാശപ്പെട്ടു. ഡല്&#x200d;ഹി സര്&#x200d;ക്കാരിനെ താഴെയിറക്കിയതിന് ശേഷം തിരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; എംഎല്&#x200d;എമാര്&#x200d;ക്ക് 25 കോടി രൂപയും ബിജെപി ടിക്കറ്റും വാഗ്ദാനം ചെയ്തതായും എഎപി നേതാവ് ആരോപിച്ചു. ഏഴ് എഎപി എംഎല്&#x200d;എമാരും പാര്&#x200d;ട്ടി വിടാന്&#x200d; വിസമ്മതിച്ചതായും കെജ്രിവാള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crime-branch-team-at-kejriwals-house-the-move-was-on-the-complaint-of-the-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
