crimebranch – Chandrika Daily https://www.chandrikadaily.com Fri, 07 Nov 2025 10:30:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg crimebranch – Chandrika Daily https://www.chandrikadaily.com 32 32 മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം https://www.chandrikadaily.com/burglary-at-monson-mawunkals-house-in-crime-branch-custody.html https://www.chandrikadaily.com/burglary-at-monson-mawunkals-house-in-crime-branch-custody.html#respond Fri, 07 Nov 2025 10:30:38 +0000 https://www.chandrikadaily.com/?p=362417 സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന യൂ ട്യൂബര്‍ മോന്‍സണ്‍ മാവുങ്കലിന്റെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം. തട്ടിപ്പ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. വീട്ടില്‍ പോലീസ് പരിശോധന തുടരുകയാണ്. കൊച്ചി കലൂരിലെ വീട്ടില്‍ പ്രതി പരോളില്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. 20 കോടി രൂപയുടെ പുരാവസ്തു സാധനങ്ങള്‍ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്

കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു വില്‍പ്പന നടത്തിയിരുന്ന മോന്‍സണ്‍ മാവുങ്കല്‍ അറിയപ്പെടുന്ന യൂട്യൂബര്‍ കൂടിയായിരുന്നു. പുരാവസ്തു ശേഖരത്തിലുളള പല വസ്തുക്കളും അതിപുരാതനവും കോടിക്കണക്കിനു രൂപയുടെ ആസ്തിയുളളതാണെന്നും പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മൈസൂര്‍ കൊട്ടാരത്തിന്റെ ആധാരം, ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി, തിരുവിതാംകൂര്‍ രാജാവിന്റെ ഇരിപ്പിടം, ആദ്യത്തെ ഗ്രാമഫോണ്‍ തുടങ്ങിയ പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്നും മോന്‍സണ്‍ മാവുങ്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടിപ്പുവിന്റെ സിംഹാസനം എന്നവകാശപ്പെട്ടത് ചേര്‍ത്തലയിലെ ആശാരി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഇയാളുടെ പേരില്‍ വിദേശത്ത് അക്കൗണ്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു.

 

]]>
https://www.chandrikadaily.com/burglary-at-monson-mawunkals-house-in-crime-branch-custody.html/feed 0
ജയില്‍ച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമി; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് https://www.chandrikadaily.com/govindachami-said-that-no-onne-helped-him-to-escape-from-jail-crime-branch-reached-viyyur-central-jail-for-questioning.html https://www.chandrikadaily.com/govindachami-said-that-no-onne-helped-him-to-escape-from-jail-crime-branch-reached-viyyur-central-jail-for-questioning.html#respond Fri, 26 Sep 2025 16:11:27 +0000 https://www.chandrikadaily.com/?p=355716 സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം ജയില്‍ച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമി ആവര്‍ത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കും. ഗോവിന്ദച്ചാമി ജയില്‍ച്ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിലും അന്വേഷണം നടക്കും.

ഈ മാസം ഒന്നിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. കണ്ണൂര്‍ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടമായാണ് വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്ന അതേകാര്യങ്ങള്‍ തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോടും ഗോവിന്ദച്ചാമി ആവര്‍ത്തിച്ചത്.

അതേസമയം ഗോവിന്ദച്ചാമി പറഞ്ഞകാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ജയില്‍ ചാടുന്നതിനായി സെല്‍ മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ സംശയമുണ്ട്. മറ്റേതെങ്കിലും ആയുധം ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതില്‍ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടാകും.

]]>
https://www.chandrikadaily.com/govindachami-said-that-no-onne-helped-him-to-escape-from-jail-crime-branch-reached-viyyur-central-jail-for-questioning.html/feed 0
ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; ക്രൈംബ്രാഞ്ച് അന്വേഷിക്കും https://www.chandrikadaily.com/govindachamis-jailbreak-crime-branch-will-investigate.html https://www.chandrikadaily.com/govindachamis-jailbreak-crime-branch-will-investigate.html#respond Mon, 01 Sep 2025 10:48:47 +0000 https://www.chandrikadaily.com/?p=352477 കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിപ്പോയ ഇയാളെ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റില്‍ നിന്ന് പൊലീസ് പിടികൂടിയത്. കണ്ണൂര്‍ ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയും ചര്‍ച്ചയായിരുന്നു. ഗോവിന്ദചാമിയുടെ കണ്ണൂര്‍ ജയില്‍ ചാട്ടത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിട്ടുണ്ട്.

വിയ്യൂരിലെ അതീവസുരക്ഷ ജയിലില്‍ ഏകാന്ത സെല്ലിലാണ് ഗോവിന്ദചാമി ഇപ്പോള്‍ തടവില്‍ കഴിയുന്നത്. പുറത്ത് ആറു മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവുള്ള മതിലും അതിന്മുകളില്‍ 3 മീറ്റര്‍ ഉയരത്തില്‍ കമ്പിവേലിയും സ്ഥാപിച്ചാണ് ജയില്‍ തിരിച്ചിരിക്കുന്നത്. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ ഇപ്പോള്‍ 125 കൊടും കുറ്റവാളികളാണുള്ളത്.

]]>
https://www.chandrikadaily.com/govindachamis-jailbreak-crime-branch-will-investigate.html/feed 0
ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് https://www.chandrikadaily.com/biindu-paddmaanaabhan-disappeearance-case-crime-branch-report-that-bindu-was-killed.html https://www.chandrikadaily.com/biindu-paddmaanaabhan-disappeearance-case-crime-branch-report-that-bindu-was-killed.html#respond Thu, 21 Aug 2025 07:43:27 +0000 https://www.chandrikadaily.com/?p=351130 ബിന്ദു പത്മനാഭന്‍ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവില്‍ ജെയ്നമ്മ കൊലക്കേസില്‍ റിമാന്റിലാണ് ഇയാള്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ജയ ആള്‍മാറാട്ടം നടത്തി ബിന്ദു എന്ന പേരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ സെബാസ്റ്റ്യനെ സഹായിക്കുകയായിരുന്നു. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനക്കും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്‌സാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

ബിന്ദു പത്മനാഭന്‍ കേസില്‍ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി സഹോദരന്‍ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും പൊലീസ് എഫ്ഐആര്‍ ഇട്ടത് 70 ദിവസങ്ങള്‍ക്ക് ശേഷമാണെന്നും സഹോദരന്‍ പ്രവീണ്‍ ആരോപിച്ചിരുന്നു.

2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിച്ചത്.

]]>
https://www.chandrikadaily.com/biindu-paddmaanaabhan-disappeearance-case-crime-branch-report-that-bindu-was-killed.html/feed 0