<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>crimenews &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crimenews/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Dec 2025 05:19:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>crimenews &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>36 ദിവസത്തിനിടെ കാണാതായതയത് 82 കുട്ടികളെ; മുംബൈയില്‍ മനുഷ്യക്കടത്തെന്ന് സംശയം</title>
		<link>https://www.chandrikadaily.com/82-children-went-missing-in-36-days-suspected-of-human-trafficking-in-mumbai.html</link>
					<comments>https://www.chandrikadaily.com/82-children-went-missing-in-36-days-suspected-of-human-trafficking-in-mumbai.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Dec 2025 05:19:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[India]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368574</guid>

					<description><![CDATA[ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പൊലീസ് റിപ്പോര്‍ട്ട് പ്രകാരം, 93 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 145 കുട്ടികളെ മുംബൈയില്‍നിന്ന് കാണാതായിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മുംബൈയില്&#x200d; കഴിഞ്ഞ 36 ദിവസത്തിനിടെ 82 കുട്ടികളെ കാണാതായതയി പൊലീസ്. ജൂണ്&#x200d; മുതല്&#x200d; ഡിസംബര്&#x200d; വരെ പൊലീസ് റിപ്പോര്&#x200d;ട്ട് പ്രകാരം, 93 പെണ്&#x200d;കുട്ടികള്&#x200d; ഉള്&#x200d;പ്പെടെ 145 കുട്ടികളെ മുംബൈയില്&#x200d;നിന്ന് കാണാതായിട്ടുണ്ട്.</p>
<p>നവംബര്&#x200d; 1 മുതല്&#x200d; ഡിസംബര്&#x200d; 6 വരെയുള്ള ദിവസത്തിനിടെ 82 കേസുകളാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്&#x200d; ചെയ്തത്. ഇതില്&#x200d; കൂടുതലും പ്രായപൂര്&#x200d;ത്തിയാകാത്തവരാണ്. 18 വയസ്സിന് താഴെയുള്ള 41 പെണ്&#x200d;കുട്ടികളെയും 13 ആണ്&#x200d;കുട്ടികളെയുമാണ് ഈ കാലയളവില്&#x200d; കാണാതായത്. അഞ്ച് വയസ്സിനും 11 വയസ്സിനും താഴെയുള്ള പെണ്&#x200d;കുട്ടികളും ആണ്&#x200d;കുട്ടികളും കാണാതായവരുടെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>പവൈ, മാല്&#x200d;വാനി, കുര്&#x200d;ള വില്ലേജ്, വക്കോല, സാക്കിനാക്ക തുടങ്ങിയ നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലാണ് കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുള്ളത്. നഗരാതിര്&#x200d;ത്തിക്കുള്ളില്&#x200d; തന്നെയുള്ള കുട്ടികളുടെ തിരോധാനം മുംബൈ സിറ്റി പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഈ തിരോധാനങ്ങള്&#x200d;ക്ക് പിന്നില്&#x200d; മനുഷ്യക്കടത്താണെന്നാണ് പൊലീസിന്റെ നിഗമനം.</p>
<p>കുട്ടികളെ കാണാതായതിന്റെ പ്രതിമാസ കണക്കുകള്&#x200d;:</p>
<p>ജൂണ്&#x200d;: 26 കുട്ടികള്&#x200d; (എല്ലാവരും പെണ്&#x200d;കുട്ടികള്&#x200d;)</p>
<p>ജൂലൈ: 25 കുട്ടികള്&#x200d; (15 ആണ്&#x200d;കുട്ടികളും 10 പെണ്&#x200d;കുട്ടികളും)</p>
<p>ഓഗസ്റ്റ്: 19 കുട്ടികള്&#x200d; (5 ആണ്&#x200d;കുട്ടികളും 14 പെണ്&#x200d;കുട്ടികളും)</p>
<p>സെപ്റ്റംബര്&#x200d;: 21 കുട്ടികള്&#x200d; (6 ആണ്&#x200d;കുട്ടികളും 15 പെണ്&#x200d;കുട്ടികളും)</p>
<p>ഒക്ടോബര്&#x200d;: 19 കുട്ടികള്&#x200d; (12 ആണ്&#x200d;കുട്ടികളും 7 പെണ്&#x200d;കുട്ടികളും)</p>
<p>നവംബര്&#x200d;: 24 കുട്ടികള്&#x200d; (9 ആണ്&#x200d;കുട്ടികളും 15 പെണ്&#x200d;കുട്ടികളും)</p>
<p>ഡിസംബര്&#x200d; (ഇതുവരെ): 11 കുട്ടികള്&#x200d; (5 ആണ്&#x200d;കുട്ടികളും 6 പെണ്&#x200d;കുട്ടികളും)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/82-children-went-missing-in-36-days-suspected-of-human-trafficking-in-mumbai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലായില്‍ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/youth-stabbed-to-death-in-pala-friend-in-police-custody.html</link>
					<comments>https://www.chandrikadaily.com/youth-stabbed-to-death-in-pala-friend-in-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 12 Dec 2025 02:08:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[pala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368222</guid>

					<description><![CDATA[വീടു നിര്‍മ്മാണത്തിനായി എത്തിയ വേദിയില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: പാലാ തെക്കേക്കരയില്&#x200d; നടന്ന കത്തിക്കുത്തില്&#x200d; 29കാരനായ വിപിന്&#x200d; കൊല്ലപ്പെട്ടു. ആലപ്പുഴ കളര്&#x200d;കോട് സ്വദേശിയായ വിപിനെ സുഹൃത്ത് കുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. വീടു നിര്&#x200d;മ്മാണത്തിനായി എത്തിയ വേദിയില്&#x200d; മദ്യലഹരിയില്&#x200d; ഉണ്ടായ വാക്കുതര്&#x200d;ക്കമാണ് ദാരുണ സംഭവത്തിന് വഴിവച്ചത്.</p>
<p>ഗുരുതരമായി കുത്തേറ്റ വിപിനെ പാലാ ജനറല്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. രാത്രി ഏകദേശം 9.30ഓടെയാണ് സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്&#x200d; ആണ്. അന്വേഷണം പുരോഗമിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-stabbed-to-death-in-pala-friend-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍</title>
		<link>https://www.chandrikadaily.com/knife-attack-on-teacher-her-husband-is-absconding.html</link>
					<comments>https://www.chandrikadaily.com/knife-attack-on-teacher-her-husband-is-absconding.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 11 Dec 2025 12:05:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[kottyam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368179</guid>

					<description><![CDATA[അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്‌കൂളില്&#x200d; ക്ലാസില്&#x200d; കയറി അധ്യാപികയെ ഭര്&#x200d;ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്&#x200d;ത്താവ് കൊച്ചുമോന്&#x200d; കത്തി ഉപയോഗിച്ച് കഴുത്തില്&#x200d; മുറിവേല്&#x200d;പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.</p>
<p>കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്‌നങ്ങളെ തുടര്&#x200d;ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്&#x200d; താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്‌കൂളിലെത്തിയ കൊച്ചുമോന്&#x200d; ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് &#8216;പുസ്തകങ്ങള്&#x200d; കൊടുക്കാനുണ്ട്&#8217; എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്&#x200d; നിന്ന് വിളിപ്പിച്ചു. ഉടന്&#x200d; തന്നെ കൈയില്&#x200d; കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്&#x200d; മുറിവേല്&#x200d;പ്പിക്കുകയായിരുന്നു.</p>
<p>ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന്&#x200d; സ്‌കൂള്&#x200d; പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/knife-attack-on-teacher-her-husband-is-absconding.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹമോചനം നിരസിച്ചതില്‍ കൊലപാതകം; ഭര്‍ത്താവിനെ കത്തിച്ച് കേസില്‍ ഭാര്യയുമടക്കം നാലുപേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/murder-for-refusal-of-divorce-four-people-including-his-wife-have-been-arrested-in-the-case-of-burning-her-husband.html</link>
					<comments>https://www.chandrikadaily.com/murder-for-refusal-of-divorce-four-people-including-his-wife-have-been-arrested-in-the-case-of-burning-her-husband.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 07:48:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366968</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ താനെ റൂറല്‍ പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: വിവാഹമോചന അപേക്ഷ നിരസിച്ചതില്&#x200d; പ്രകോപിതയായി ഭര്&#x200d;ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്&#x200d; ഉപേക്ഷിച്ച കേസില്&#x200d; ഭാര്യയെയും സഹോദരനെയും അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ താനെ റൂറല്&#x200d; പൊലീസ് ആണ് സംഭവം പുറത്തുകൊണ്ടുവന്നത്.</p>
<p>താനെയിലെ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്&#x200d; ഫായിസ് സാക്കിര്&#x200d; ഹുസൈന്&#x200d;, കൂടെ പ്രവര്&#x200d;ത്തിച്ച രണ്ട് കൂട്ടാളികള്&#x200d; എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നവംബര്&#x200d; 25-ന് മുംബൈനാസിക് ഹൈവേയിലെ ഷഹാപൂരിന് സമീപം പാതി കത്തിക്കരിഞ്ഞ നിലയില്&#x200d; കണ്ടെത്തിയ മൃതദേഹം ഹസീനയുടെ ഭര്&#x200d;ത്താവും കര്&#x200d;ണാടക ബെല്ലാരി ജില്ലയിലെ സിരുഗുപ്പ സ്വദേശിയുമായ ടിപ്പണ്ണയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.</p>
<p>കുടുംബവഴക്കത്തെ തുടര്&#x200d;ന്ന് ഇരുവരും വേര്&#x200d;പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന് ഇടയില്&#x200d; വിവാഹമോചനം ആവശ്യപ്പെട്ട ഹസീനയുടെ ആവശ്യം ടിപ്പണ്ണ നിരസിച്ചതോടെ, ഭാര്യ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തതായി അന്വേഷണത്തില്&#x200d; കണ്ടെത്തി.</p>
<p>നവംബര്&#x200d; 17-ന് ഹസീനയുടെ നിര്&#x200d;ദേശപ്രകാരം ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരന്&#x200d; ഫായിസും കൂട്ടാളികളും ടിപ്പണ്ണയെ വിളിച്ചുകൊണ്ടുപോയി ഷഹാപൂരിലെ വനപ്രദേശത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്&#x200d;ന്ന് തെളിവുകള്&#x200d; നശിപ്പിക്കാന്&#x200d; മൃതദേഹം കത്തിക്കുകയും ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയും ചെയ്തു.</p>
<p>സംഭവത്തില്&#x200d; ഭാരതീയ ന്യായ് സംഹിതയിലെ 103(1) (കൊലപാതകം), 238 (തെളിവ് നശിപ്പിക്കല്&#x200d;) എന്നീ വകുപ്പുകള്&#x200d; പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തു. സഹോദരി ഹസീനയുടെ നിര്&#x200d;ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന ഫായിസ് നല്&#x200d;കിയ മൊഴിയും പൊലീസ് സ്ഥിരീകരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-for-refusal-of-divorce-four-people-including-his-wife-have-been-arrested-in-the-case-of-burning-her-husband.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/11sson-arrested-for-setting-his-mother-on-fire-after-refusing-money-to-buy-liquor.html</link>
					<comments>https://www.chandrikadaily.com/11sson-arrested-for-setting-his-mother-on-fire-after-refusing-money-to-buy-liquor.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 15:46:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[deathnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366848</guid>

					<description><![CDATA[ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;: മദ്യം വാങ്ങാന്&#x200d; പണം നല്&#x200d;കാത്തതാണ് കാരണമെന്ന് ആരോപിച്ച് സ്വന്തം അമ്മയെ തീകൊളുത്തിയ മകന്&#x200d; ഒഡിഷയില്&#x200d; അറസ്റ്റില്&#x200d;. ഭദ്രക് ജില്ലയിലെ ഗലഗണ്ഡ ഗ്രാമത്തിലാണ് മനുഷ്യരെ ഞെട്ടിച്ച സംഭവം. ദേബാഷിഷ് നായക് (45) എന്നയാളാണ് പിടിയിലായത്.</p>
<p>മാതാവ് ജ്യോത്സനറാണി നായക് (65)നെ ക്രൂരമായി മര്&#x200d;ദിച്ച ശേഷമാണ് ഇയാള്&#x200d; തീകൊളുത്തിയത്ന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്നിന് അടിമയായ ദേബാഷിഷ് മദ്യം വാങ്ങാന്&#x200d; അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും, ജ്യോത്സനറാണി പണം നല്&#x200d;കുന്നതില്&#x200d; വിസമ്മതിച്ചതോടെ ഇയാള്&#x200d; അക്രമാസക്തനായി. മര്&#x200d;ദനത്തില്&#x200d; അമ്മ താഴെ വീണതോടെ പെട്രോള്&#x200d; ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്&#x200d;ട്ട്.</p>
<p>ജ്യോത്സനറാണിയുടെ നിലവിളി കേട്ട് നാട്ടുകാര്&#x200d; ഓടിയെത്തിയപ്പോഴേക്കും ദേബാഷിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാര്&#x200d; ഗുരുതരാവസ്ഥയിലായ വയോധികയെ ഭദ്രക് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. പിന്നീട് നില വഷളായതോടെ അവരെ കട്ടക്കിലെ എസ്സിബി മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.</p>
<p>വീട്ടില്&#x200d; അമ്മയും മകനും തമ്മില്&#x200d; വാക്കുതര്&#x200d;ക്കം പതിവായിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ക്രൂരത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നാട്ടുകാര്&#x200d; പ്രതികരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11sson-arrested-for-setting-his-mother-on-fire-after-refusing-money-to-buy-liquor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/in-nedumbassery-the-mother-was-killed-with-a-stone-the-son-was-arrested.html</link>
					<comments>https://www.chandrikadaily.com/in-nedumbassery-the-mother-was-killed-with-a-stone-the-son-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 10:01:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366587</guid>

					<description><![CDATA[കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നെടുമ്പാശേരിയില്&#x200d; മകന്&#x200d; അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്&#x200d; തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.</p>
<p>പോസ്റ്റ് മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; ശരീരത്ത് ഗുരുതരമായ മുറിവുകള്&#x200d; കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്&#x200d; താമസിച്ചിരുന്നത്. മൊഴികളില്&#x200d; വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന്&#x200d; വിനുവിനെ കസ്റ്റഡിയില്&#x200d; എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.</p>
<p>വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്&#x200d; അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്&#x200d; പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്&#x200d;.</p>
<p>മറ്റൊരു വീട്ടില്&#x200d; താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന്&#x200d; വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-nedumbassery-the-mother-was-killed-with-a-stone-the-son-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/the-police-registered-a-case-on-the-womans-complaint.html</link>
					<comments>https://www.chandrikadaily.com/the-police-registered-a-case-on-the-womans-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 17:40:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[morphed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366450</guid>

					<description><![CDATA[സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.]]></description>
										<content:encoded><![CDATA[<p>യുവനടിയുടെ മോര്&#x200d;ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്&#x200d; കാക്കനാട് സൈബര്&#x200d; പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.</p>
<p>എഐ ഉപയോഗിച്ചുകൊണ്ട് മോര്&#x200d;ഫ് ചെയ്ത ചിത്രങ്ങള്&#x200d; ഇന്&#x200d;സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്&#x200d;സ്റ്റാഗ്രാം അക്കൗണ്ടുകള്&#x200d;ക്കെതിരെയാണ് യുവനടി പരാതി നല്&#x200d;കിയത്. സംഭവത്തില്&#x200d; വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്&#x200d;സ്റ്റഗ്രാം അക്കൗണ്ടുകള്&#x200d; നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്&#x200d;കിയ ഡിജിറ്റല്&#x200d; തെളിവുകള്&#x200d; പരിശോധിച്ചുവരികയാണെന്നും പ്രതികള്&#x200d;ക്കായുള്ള അന്വേഷണം ഊര്&#x200d;ജിതമാക്കുമെന്നും കാക്കനാട് സൈബര്&#x200d; പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-registered-a-case-on-the-womans-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്‍ മൂവര്‍ക്കു കത്തിക്കുത്ത്; വഴിയിലുണ്ടായ തര്‍ക്കം രൂക്ഷമായി</title>
		<link>https://www.chandrikadaily.com/three-burned-in-thrissur-the-dispute-on-the-way-escalated.html</link>
					<comments>https://www.chandrikadaily.com/three-burned-in-thrissur-the-dispute-on-the-way-escalated.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 02 Dec 2025 05:35:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366329</guid>

					<description><![CDATA[പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവരാണ് പരിക്കേറ്റത്. കുത്തിയത് കിഷോര്‍ കൃഷ്ണ എന്നയാളാണ്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: റോഡില്&#x200d; വാഹനം പാര്&#x200d;ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്&#x200d;ക്കം കത്തിക്കുത്തില്&#x200d; കലാശിച്ച് തൃശൂര്&#x200d; പേരാമംഗലത്ത് മൂന്ന് പേര്&#x200d;ക്ക് പരിക്കേറ്റു. പെരിങ്ങന്നൂര്&#x200d; സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവരാണ് പരിക്കേറ്റത്. കുത്തിയത് കിഷോര്&#x200d; കൃഷ്ണ എന്നയാളാണ്.</p>
<p>ബാഡ്മിന്റണ്&#x200d; കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നുപേര്&#x200d;ക്കും മുന്നില്&#x200d; കിഷോര്&#x200d; റോഡില്&#x200d; വഴിമുടക്കി നില്&#x200d;ക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള സംസാരമാണ് വാക്കുതര്&#x200d;ക്കമായി മാറി അക്രമത്തിലേക്ക് നീങ്ങിയത്. കിഷോറിന്റെ ബൈക്കില്&#x200d; ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് മൂവരെയും കുത്തിയതെന്ന് പൊലീസ് അറിയിച്ചു.</p>
<p>അക്രമത്തിന് പിന്നാലെ കിഷോര്&#x200d; ബൈക്കില്&#x200d; രക്ഷപ്പെട്ടു. ഇയാളെ പിന്തുടര്&#x200d;ന്ന ബിന??? നേരത്തെ അല്പദൂരം പോയെങ്കിലും കിഷോര്&#x200d; ഒരു കാറില്&#x200d; കയറി ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് ഇയാള്&#x200d; കടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്&#x200d;ന്ന് പൊലീസ് വ്യാപകമായ തിരച്ചില്&#x200d; ആരംഭിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-burned-in-thrissur-the-dispute-on-the-way-escalated.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാതിയുടെ പേരില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെണ്‍കുട്ടി</title>
		<link>https://www.chandrikadaily.com/a-youth-was-brutally-murdered-on-account-of-caste-girl-marries-her-lovers-dead-body.html</link>
					<comments>https://www.chandrikadaily.com/a-youth-was-brutally-murdered-on-account-of-caste-girl-marries-her-lovers-dead-body.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 01 Dec 2025 06:27:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[Mumbai]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366181</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ജാതി വ്യത്യാസം കാരണം പ്രണയബന്ധത്തെ എതിര്&#x200d;ത്ത പെണ്&#x200d;കുട്ടിയുടെ കുടുംബം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദെഡ് ജില്ലയില്&#x200d; നടന്ന സംഭവത്തില്&#x200d; സാക്ഷം ടാറ്റ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.</p>
<p>ആഞ്ചല്&#x200d; എന്ന പെണ്&#x200d;കുട്ടി സഹോദരന്&#x200d;മാര്&#x200d; വഴിയാണ് സാക്ഷമുമായി പരിചയപ്പെടുന്നത്. വീട്ടിലെ തുടര്&#x200d;ച്ചയായ സന്ദര്&#x200d;ശനങ്ങളിലൂടെ ആഞ്ചല്&#x200d; സാക്ഷയുമായി കൂടുതല്&#x200d; അടുത്തു. മൂന്നുവര്&#x200d;ഷത്തോളം നീണ്ട ബന്ധം അടുത്തിടെയാണ് വീട്ടിലറിഞ്ഞത്. ഇരുവരും വ്യത്യസ്ത ജാതിയില്&#x200d; പെട്ടവരായതിനാല്&#x200d; ആഞ്ചലിന്റെ കുടുംബം ഈ ബന്ധത്തെ എതിര്&#x200d;ത്തിരുന്നു. ഇത് അവഗണിച്ച് ഇവര്&#x200d; ബന്ധം തുടര്&#x200d;ന്നു.</p>
<p>ഇരുവരും വിവാഹിതരാകാന്&#x200d; തീരുമാനിച്ചതറിഞ്ഞതിനോടെയാണ് ആഞ്ചലിന്റെ അച്ഛനും സഹോദരന്മാരും ചേര്&#x200d;ന്ന് കഴിഞ്ഞ വ്യാഴാഴ്ച സാക്ഷമിനെ കൊലപ്പെടുത്തുന്നത്. ക്രൂരമായി മര്&#x200d;ദിച്ചതിനുശേഷം തലയില്&#x200d; വെടിവെച്ചു, പിന്നീട് കല്ലുകൊണ്ട് തല ഇടിച്ചു തകര്&#x200d;ത്താണ് കൊലപാതകം നടന്നത്.</p>
<p>സാക്ഷമിന്റെ അന്ത്യകര്&#x200d;മങ്ങള്&#x200d; നടക്കുന്നതിനിടെ സാക്ഷമിന്റെ വീട്ടിലെത്തിയ ആഞ്ചല്&#x200d;, അവന്റെ മൃതശരീരത്തില്&#x200d; മഞ്ഞള്&#x200d; പുരട്ടുകയും നെറ്റിയില്&#x200d; സിന്ദൂരം ചാര്&#x200d;ത്തി കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് എല്ലാവരെയും ഞെട്ടിച്ചു. സാക്ഷമിന്റെ ഭാര്യയായി അവന്റെ വീട്ടില്&#x200d; ജീവിതകാലം മുഴുവന്&#x200d; തുടരാനാണ് സ്വന്തമായുള്ള തീരുമാനമെന്നും ആഞ്ചല്&#x200d; പ്രഖ്യാപിച്ചു.</p>
<p>&#8216;സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. അവനെ കൊലപ്പെടുത്തിയവര്&#x200d;ക്ക് വധശിക്ഷ വേണം,&#8217; എന്നും ആഞ്ചല്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; ആഞ്ചലിന്റെ പിതാവും സഹോദരന്മാരും ഉള്&#x200d;പ്പെടെ ആറുപേര്&#x200d;ക്കെതിരെ കേസ് എടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-youth-was-brutally-murdered-on-account-of-caste-girl-marries-her-lovers-dead-body.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ</title>
		<link>https://www.chandrikadaily.com/incident-of-dalit-woman-being-stopped-from-cooking-in-school-jail-sentence-for-six-people.html</link>
					<comments>https://www.chandrikadaily.com/incident-of-dalit-woman-being-stopped-from-cooking-in-school-jail-sentence-for-six-people.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 12:29:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366095</guid>

					<description><![CDATA[ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ തിരുപ്പൂരില്&#x200d; സര്&#x200d;ക്കാര്&#x200d; സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്&#x200d; പാചകം ചെയ്യുന്നതില്&#x200d; നിന്ന് തടഞ്ഞ ആറുപേര്&#x200d;ക്ക് കോടതി രണ്ടു വര്&#x200d;ഷത്തെ ജയില്&#x200d; ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; 2018 ല്&#x200d; ആയിരുന്നു സംഭവം. കുട്ടികള്&#x200d;ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്&#x200d; അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്&#x200d; ചേര്&#x200d;ന്ന് ഇവരെ തടയുകയായിരുന്നു.</p>
<p>35 പേരായിരുന്നു കേസില്&#x200d; പ്രതികളായത്. ഇതില്&#x200d; 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്&#x200d; കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്&#x200d;ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്&#x200d;ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്&#x200d;, എന്&#x200d;. ശക്തിവേല്&#x200d;, ആര്&#x200d;. ഷണ്&#x200d;മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്&#x200d;ഷത്തെ തടവിന് ശിക്ഷിച്ചത്.</p>
<p>സ്‌കൂളില്&#x200d; സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്&#x200d; അധികൃതര്&#x200d; സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്&#x200d;മാര്&#x200d;ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്&#x200d; എന്നയാളാണ് കോടതിയില്&#x200d; കേസ് നല്&#x200d;കിയത്. ഇതെത്തുടര്&#x200d;ന്ന് ചേവായുര്&#x200d; പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്&#x200d; ചേര്&#x200d;ത്ത് 35 പേര്&#x200d;ക്കെതിരെയാണ് കേസെടുത്തത്. ഇതില്&#x200d; നാലുപേര്&#x200d; മരണമടഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-dalit-woman-being-stopped-from-cooking-in-school-jail-sentence-for-six-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
