<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>crimes &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crimes/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 04 Dec 2023 14:35:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>crimes &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>2022ല്&#x200d; സ്ത്രീകള്&#x200d;ക്കെതിരെ ഏറ്റവും കൂടുതല്&#x200d; കുറ്റകൃത്യങ്ങള്&#x200d; നടന്നത് യു.പിയില്&#x200d;; ഡല്&#x200d;ഹി ഏറ്റവും അരക്ഷിത നഗരം -റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/up-has-the-highest-number-of-crimes-against-women-in-2022-delhi-most-insecure-city-report.html</link>
					<comments>https://www.chandrikadaily.com/up-has-the-highest-number-of-crimes-against-women-in-2022-delhi-most-insecure-city-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Dec 2023 14:34:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[crimes]]></category>
		<category><![CDATA[Delhi Most]]></category>
		<category><![CDATA[highest number]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284905</guid>

					<description><![CDATA[കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്&#x200d; ഇന്ത്യയില്&#x200d; സ്ത്രീകള്&#x200d; ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്&#x200d;ഹിയെന്ന് മനസിലാക്കാം.]]></description>
										<content:encoded><![CDATA[<p>സ്ത്രീകള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; കുത്തനെ വര്&#x200d;ധിച്ചതായി നാഷനല്&#x200d; ക്രൈം റെക്കോര്&#x200d;ഡ്സ് ബ്യൂറോ(എന്&#x200d;,സി.ആര്&#x200d;.ബി). 2021 നെ അപേക്ഷിച്ച് 2022ല്&#x200d; കുറ്റകൃത്യങ്ങളുടെ നിരക്കില്&#x200d; നാലുശതമാനം വര്&#x200d;ധനവാണുണ്ടായത്. 2021ല്&#x200d; 4,45,256 കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തത്.</p>
<p>സ്ത്രീകള്&#x200d;, കുട്ടികള്&#x200d;,പട്ടിക ജാതി/വര്&#x200d;ഗ വിഭാഗങ്ങള്&#x200d;ക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എന്&#x200d;.സി.ആര്&#x200d;.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാല്&#x200d; ഇന്ത്യയില്&#x200d; സ്ത്രീകള്&#x200d; ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡല്&#x200d;ഹിയെന്ന് മനസിലാക്കാം. 2022ല്&#x200d; പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡല്&#x200d;ഹിയില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടത്.</p>
<p>കുറ്റകൃത്യങ്ങളുടെ നിരക്കില്&#x200d; സംസ്ഥാനങ്ങളുടെ കണക്കെടുത്താല്&#x200d; ഉത്തര്&#x200d;പ്രദേശാണ് ഏറ്റവും മുന്നില്&#x200d;. നഗരങ്ങളില്&#x200d; ഡല്&#x200d;ഹിയും.<br />
2022ല്&#x200d; യുപിയില്&#x200d; 65,743 കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്. മഹാരാഷ്ട്രയാണ് (45,331)തൊട്ടുപിന്നില്&#x200d;. 45,058കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.</p>
<p>2022ല്&#x200d; ഏറ്റവും കൂടുതല്&#x200d; ബലാത്സംഗക്കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തത് രാജസ്ഥാനിലാണ് (5399). 3,690 കേസുള്&#x200d; രജിസ്റ്റര്&#x200d; ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശില്&#x200d; 3,029 കേസുകളാണ് രജിസ്റ്റര്&#x200d;ചെയ്തത്.മഹാരാഷ്ട്രയില്&#x200d; 2,904ഉം ഹരിയാനയില്&#x200d; 1787 കേസുകളും റിപ്പോര്&#x200d;ട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങള്&#x200d; 2022ല്&#x200d; ഏറ്റവും കൂടുതല്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതും യു.പിയിലാണ് (62) അത്തരത്തിലുള്ള 41 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നില്&#x200d; ഡല്&#x200d;ഹിയില്&#x200d; കഴിഞ്ഞ വര്&#x200d;ഷം 1204 ബലാത്സക്കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>2022ല്&#x200d; സ്ത്രീകള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റന്&#x200d; നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വര്&#x200d;ധനവാണിതില്&#x200d; കാണിക്കുന്നത്. ഭര്&#x200d;ത്താവില്&#x200d; നിന്നോ ഭര്&#x200d;ത്യ ബന്ധുക്കളില്&#x200d; നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളില്&#x200d; കൂടുതലും(31.4ശതമാനം).</p>
<p>കണക്കില്&#x200d; 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റര്&#x200d; ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകള്&#x200d;ക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്. കുട്ടികള്&#x200d;ക്കെതിരായ കുറ്റകൃത്യങ്ങളില്&#x200d; മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തര്&#x200d;പ്രദേശുമാണ് തൊട്ടുപിന്നില്&#x200d;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-has-the-highest-number-of-crimes-against-women-in-2022-delhi-most-insecure-city-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിങ്ങിനിറഞ്ഞോടുന്ന ട്രെയിനുകളിൽ ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമോ; നിലമ്പൂർ പാതയിൽ ഭിക്ഷാടന സംഘങ്ങളും</title>
		<link>https://www.chandrikadaily.com/train-crimes-continues-in-kerala.html</link>
					<comments>https://www.chandrikadaily.com/train-crimes-continues-in-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 04 Apr 2023 12:47:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[crimes]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246275</guid>

					<description><![CDATA[ആലപ്പുഴ &#8211; കണ്ണൂർ എക്സ്പ്രസിൽ നടന്ന ദാരുണസംഭവം യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്. തിങ്ങിനിറഞ്ഞോടുന്ന ട്രെയിനുകളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഭവങ്ങളാണിത്. അടുത്തിരിക്കുന്നവർ ആരെന്നോ എവിടെനിന്നു വരുന്നെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ റെയിൽവേക്കു പോലും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആർപിഎഫിന്റെ സേവനം പോലും മിക്ക ട്രെയിനുകളിലും ഇപ്പോഴും ലഭ്യമല്ല. രാത്രിയിലും സേനയുടെ സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. പലപ്പോഴും സ്ത്രീകൾ അടക്കമുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. ഇന്നലെ ആലപ്പുഴ &#8211; കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നടന്ന സംഭവം [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ &#8211; കണ്ണൂർ എക്സ്പ്രസിൽ നടന്ന ദാരുണസംഭവം യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്. തിങ്ങിനിറഞ്ഞോടുന്ന ട്രെയിനുകളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഭവങ്ങളാണിത്.</p>
<p>അടുത്തിരിക്കുന്നവർ ആരെന്നോ എവിടെനിന്നു വരുന്നെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ റെയിൽവേക്കു പോലും അറിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ആർപിഎഫിന്റെ സേവനം പോലും മിക്ക ട്രെയിനുകളിലും ഇപ്പോഴും ലഭ്യമല്ല. രാത്രിയിലും സേനയുടെ സേവനം ലഭിക്കാത്ത സ്ഥിതിയുണ്ട്. പലപ്പോഴും സ്ത്രീകൾ അടക്കമുള്ളവർ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്.</p>
<p>ഇന്നലെ ആലപ്പുഴ &#8211; കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ നടന്ന സംഭവം റിസർവേഷൻ കോച്ചായ ഡി 1–ൽ ആയിരുന്നു. ഇത്തരം കോച്ചുകളിൽ റിസർവ് ചെയ്തു പോകുന്നവർ പ്രതീക്ഷിക്കുന്നത് സീറ്റ് മാത്രമല്ല, ആർപിഎഫ്, ടിടിഇ എന്നിവരുടെ സേവനങ്ങളും കൂടിയാണ്. എന്നാൽ ഇതൊന്നും മിക്കവാറും ലഭിക്കാറില്ല. സിസിടിവി ക്യാമറകൾ ഇല്ലാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം.</p>
<p>പുതിയ ചില മെമു ട്രെയിനുകളിലും ചില എൽഎച്ച്ബി കോച്ചുകളിലും മാത്രമാണിപ്പോൾ സിസിടിവി ഉള്ളത്. ഇത് എല്ലാ കോച്ചുകളിലും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ലഹരിക്കടത്തും മോഷണവും ഭിക്ഷാടന സംഘത്തിന്റെ ശല്യവും അടിപിടികളുമെല്ലാം ക്യാമറകൾ സ്ഥാപിച്ചാൽ കാര്യമായി കുറയ്ക്കാൻ കഴിയും.</p>
<p>സ്റ്റേഷനുകളിൽനിന്ന് കയറുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനവും ഉറപ്പുവരുത്തേണ്ടതുണ്ട്. സ്റ്റേഷനുകളിലും ആർപിഎഫും സിസിടിവി ക്യാമറയും കുറവാണ്. തിരുവനന്തപുരം–മംഗളൂരു പാതയിൽ ജില്ലയിൽ തിരൂരിൽ മാത്രമാണ് ആർപിഎഫിന്റെ ഔട്പോസ്റ്റുള്ളത്. മറ്റു സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകളും കുറവാണ്.</p>
<p>നിലമ്പൂർ പാതയിൽ ഭിക്ഷാടന സംഘങ്ങളും;</p>
<p>ഷൊർണൂർ–നിലമ്പൂർ പാതയിൽ ജില്ലയിലെ വലിയ സ്റ്റേഷനുകളിൽ കാര്യങ്ങൾ ഭേദമാണ്. നിലമ്പൂരിൽ അഗ്നിരക്ഷാ സംവിധാനവും ആർപിഎഫ് സ്റ്റേഷനുമുണ്ട്. എന്നാൽ, ഈ പാതയിൽ നിലമ്പൂരും അങ്ങാടിപ്പുറവും വാണിയമ്പലവും ഒഴികെ ചെറുകിട സ്റ്റേഷനുകൾ സുരക്ഷയുടെ കാര്യത്തിൽ പിന്നിലാണ്. നിലമ്പൂർ പാതയിലെ ട്രെയിനുകളിൽ ഭിക്ഷാടന സംഘങ്ങൾ ഉൾപ്പെടെ അനധികൃത യാത്രക്കാർ സുരക്ഷാ വെല്ലുവിളിയാണ്. ഇതിനെതിരെ പലതവണ പരാതിയുയർന്നെങ്കിലും പൂർണമായി പരിഹരിക്കാനായില്ല.</p>
<p>രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽനിന്ന് മാനസിക വിഭ്രാന്തിയുള്ളവർ, വീടുകളിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവർ ട്രെയിൻ മാർഗം ഷൊർണൂരിലെത്താറുണ്ട്. ഇവരിൽ ചിലർ അവിടെ നിന്ന് ട്രെയിൻ മാറിക്കയറും. നിലമ്പൂർ ടെർമിനൽ സ്റ്റേഷനായതിനാൽ അവിടെ ഇറങ്ങാൻ നിർബന്ധിതരാകും. ഇവർ സ്‌റ്റേഷനിലും പരിസരത്തും അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/train-crimes-continues-in-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
