<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criminals &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criminals/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 Sep 2025 05:46:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criminals &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വീടുകയറി ആക്രമണം, അടിപിടി, കവർച്ച; തൃശൂരിൽ വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി</title>
		<link>https://www.chandrikadaily.com/female-goons-in-thrissur-deported-after-being-charged-with-rape.html</link>
					<comments>https://www.chandrikadaily.com/female-goons-in-thrissur-deported-after-being-charged-with-rape.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 21 Sep 2025 05:46:00 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[criminals]]></category>
		<category><![CDATA[kaapa]]></category>
		<category><![CDATA[police]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355078</guid>

					<description><![CDATA[തൃശൂർ: വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷത്തനിടെ നാല് ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. കഴിഞ്ഞ ജൂൺ മാസം മുതൽ കാപ്പാ നിയമപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന നിർദേശം ഇരുവർക്കും നൽകിയിരുന്നു. ഇതിനിടെയാണ് ഇവർ മരണവീട്ടിലെത്തി അതിക്രമണം കാണിച്ചത്. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. മുന്നറിയിപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തൃശൂർ: വനിത ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒരു വർഷത്തനിടെ നാല് ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കഴിഞ്ഞ ജൂൺ മാസം മുതൽ കാപ്പാ നിയമപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്ന നിർദേശം ഇരുവർക്കും നൽകിയിരുന്നു. ഇതിനിടെയാണ് ഇവർ മരണവീട്ടിലെത്തി അതിക്രമണം കാണിച്ചത്. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. മുന്നറിയിപ്പ് നിലനിൽക്കെ വീണ്ടും കേസിൽ പ്രതിയായതോടെയാണ് നാടുകടത്താൻ നടപടി സ്വീകരിച്ചത്. കവർച്ചക്കേസ്, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസ്, ഒരു അടിപിടിക്കേസ് തുടങ്ങി നാല് ക്രിമിനൽ കേസുകളാണ് ഇരുവർക്കുമെതിരെയുള്ളത്.</p>
<p>ശനിയാഴ്ചയാണ് റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിൻ്റെ ഉത്തരവ് പുറത്തുവന്നത്. വനിതകളെ കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതും നാട് കടത്തുന്നതും അപൂർവമാണ്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് നൽകിയ ശുപാർശയിലാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/female-goons-in-thrissur-deported-after-being-charged-with-rape.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറ്റവാളികള്&#x200d;ക്കൊപ്പം ശയനം നടത്തുന്ന സി.പി.എം</title>
		<link>https://www.chandrikadaily.com/cpm-sleeping-with-criminals.html</link>
					<comments>https://www.chandrikadaily.com/cpm-sleeping-with-criminals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Jan 2025 06:00:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criminals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324294</guid>

					<description><![CDATA[കണ്ണൂരില്&#x200d; വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്&#x200d; പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്&#x200d; കുറ്റകൃത്യത്തോട് രാജിയായത്.]]></description>
										<content:encoded><![CDATA[<p>ക്രിമിനലുകള്&#x200d;ക്കൊപ്പമാണ് എന്നും കേരളത്തിലെ സി.പി.എമ്മിന്റെ സഹവാസം. സംസ്ഥാനത്ത് ഏതൊരു കുറ്റകൃത്യം നടന്നാലും അതില്&#x200d; ഒരു വശത്ത് സി.പി.എമ്മായിരിക്കുമെന്നത് ആലങ്കാരിക വാക്കല്ല. പ്രത്യേകിച്ച് രാഷ്ട്രീയ കുറ്റകൃത്യങ്ങളില്&#x200d;. പ്രതികളെ ഒളിപ്പിക്കുന്നതിലും അവരെ രക്ഷപെടു ത്തിയെടുക്കുന്നതിലും ആ പാര്&#x200d;ട്ടി വളരെ മിടുക്കുകാണിക്കാറുണ്ട് എന്നത് യാഥാര്&#x200d;ത്ഥ്യമാണ്. കോടതികളില്&#x200d; കേസ് പരാജയപ്പെടുത്താന്&#x200d; യഥാര്&#x200d;ത്ഥ പ്രതികളെ മാറ്റി പകരം നിരപരാധികളെ പ്രതിഷ്ഠിക്കുകയും തന്മൂലം കേസ് തോറ്റുപോകുന്ന അവസരങ്ങളും സി.പി.എം സൃഷ്ടിച്ചെടുക്കാറുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും അവര്&#x200d; യാതൊരു തെറ്റും കാണുന്നില്ലെന്നു മാത്രമല്ല, എന്തോ വീര്യ കൃത്യമായാണ് കണക്കാക്കപ്പെടുന്നതും. നാട്ടിലെ നിയമവ്യവസ്ഥക്ക് പാര്&#x200d;ട്ടി ഇത്രയൊക്കെയേ വില കല്&#x200d;പ്പിക്കുന്നുള്ളുവെന്ന് സാരം. എന്തുതന്നെ വന്നാലും തങ്ങളുടെ പാര്&#x200d;ട്ടിയും സഖാക്കളും രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ സി.പി.എമ്മിനുള്ളു. ക്രിമിനലുകള്&#x200d;ക്കൊപ്പം ശയനം നടത്തുന്നതില്&#x200d; തെറ്റൊന്നും കാണാത്തതും അതുകൊണ്ടാണ്. കഴിഞ്ഞ ദിവസങ്ങളില്&#x200d; മാത്രം സി.പി.എമ്മും അതിന്റെ നേതാക്കളും ക്രിമിനല്&#x200d; പ്രതികളെ വെള്ളപൂശാനും അവര്&#x200d;ക്കൊപ്പം നില്&#x200d;ക്കാനും നടത്തിയ ശ്രമങ്ങള്&#x200d; പരിശോധിച്ചാല്&#x200d; ഇക്കാര്യം എളുപ്പം മനസ്സിലാകും.</p>
<p>കണ്ണൂരില്&#x200d; വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില്&#x200d; പങ്കെടുത്തുകൊണ്ടാണ് സി.പി.എം നേതാക്കള്&#x200d; കുറ്റകൃത്യത്തോട് രാജിയായത്. വടക്കുമ്പാട് നിഖില്&#x200d; വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്&#x200d; കൂട്ടത്തോടെയെത്തിയത്. സംസ്ഥാന സമിതി അംഗം പി ജയരാ ജന്&#x200d;, ജില്ലാ സെക്രട്ടറി എം.വി ജയരാജന്&#x200d;, കാരായി രാജന്&#x200d;, ക ണ്ണൂര്&#x200d; മുന്&#x200d; മുന്&#x200d; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉള്&#x200d;പ്പെടെയുള്ളവരാണ് പങ്കെടുത്തത്. ടി.പി കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്&#x200d; പങ്കെടുക്കാനെത്തിയിരുന്നു. ബി.ജെ.പി പ്രവര്&#x200d;ത്തകനായിരുന്ന നിഖിലിനെ 2008 ല്&#x200d; വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. നിഖിലിനെ ലോറിയില്&#x200d; നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്&#x200d; അഞ്ച് സി.പി.എം പ്രവര്&#x200d;ത്തകരെ തലശ്ശേരി അഡീഷണല്&#x200d; ജില്ല സെഷന്&#x200d;സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. അതേതുടര്&#x200d;ന്ന് ജയിലില്&#x200d; കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്തെ ഗൃഹപ്രവേശ ചടങ്ങിലാണ് സി.പി.എമ്മിന്റെ പ്രധാനപ്പെട്ട നേതാക്കള്&#x200d; കുട്ടത്തോടെയെത്തിയത്.</p>
<p>ടി.പി ചന്ദ്രശേഖരന്&#x200d; കൊലക്കേസിലെ മൂന്നാം പ്രതി കൊടി സുനിക്ക് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് പരോള്&#x200d; അനുവദിച്ചത് മാത്രമല്ല അതിനെ ന്യായീകരിക്കാനും സി.പി.എം തയ്യാറായി എന്നതാണ് അത്ഭുതപ്പെടുത്തുന്ന മറ്റൊരു വാര്&#x200d;ത്ത. സി.പി.എം നേതാവ് പി ജയരാജനാണ് പരോളിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. പരോള്&#x200d; അനുവദിച്ചതില്&#x200d; എന്ത് മഹാപരാധമാണുള്ളതെന്നും മാനുഷിക പരിഗണന വച്ചാണ് ജയില്&#x200d; മേധാവി കൊടി സുനിക്ക് 30 ദിവസത്തെ പരോള്&#x200d; അനുവദിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്&#x200d; പി ജയരാജന്&#x200d; പറഞ്ഞു. തടവറകള്&#x200d; തിരുത്തല്&#x200d; കേന്ദ്രങ്ങള്&#x200d; കൂടിയാണ്. ഈ അടിസ്ഥാനത്തില്&#x200d; പ്രമാദമായ കേസുകളില്&#x200d; ശിക്ഷിക്കപ്പെട്ടവര്&#x200d;ക്കും ഇത്തരത്തില്&#x200d; അവധി അനുവദിച്ചുവരുന്നു. കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയില്&#x200d; ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്&#x200d; അനുവദിക്കുന്നതിന് ശിപാര്&#x200d;ശ ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്&#x200d; പറയുന്നു. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്നാണ് മാനുഷിക പരിഗണയില്&#x200d; പരോള്&#x200d; അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്&#x200d; ജയില്&#x200d; വകുപ്പിനോട് ആവശ്യപ്പെട്ടത്. അത് പരിഗണിച്ചാണ് ജയില്&#x200d; മേധാവി 30 ദിവസത്തെ പരോള്&#x200d; അനുവദിച്ച് ഉത്തരവായതെന്നും കുറിപ്പില്&#x200d; പറയുന്നു. ഇത്തരം മാനുഷിക അവകാശങ്ങള്&#x200d; കൊല്ലപ്പെട്ട ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ ഭാര്യക്കും മകനുമുണ്ടെന്ന് ജയരാജന്&#x200d; എന്താണ് ഓര്&#x200d;ക്കാത്തത്.</p>
<p>ഇടുക്കിയില്&#x200d; സഹകരണ സൊസൈറ്റിക്ക് മുന്നില്&#x200d; ജീവനൊടുക്കിയ നിക്ഷേപകന്&#x200d; സാബു തോമസിനെ മരണാനന്തരവും അപമാനിക്കുന്ന നിലപാടാണ് സി.പി.എമ്മില്&#x200d; നിന്നുണ്ടാകുന്നത്. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയുമായി രംഗ ത്തെത്തിയത് എന്നും വിവാദങ്ങള്&#x200d; മാത്രം പുറപ്പെടുവിക്കുന്ന സി.പി.എം നേതാവ് എം.എം മണി എം.എല്&#x200d;.എയാണ്. ആളുകളെ കൊന്നൊടുക്കുന്നതിനെ വണ്&#x200d;, ടു, ത്രീ.. എന്നു പരിഹസിക്കുന്ന ഈ നേതാവില്&#x200d;നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും സാമാന്യ മര്യാദയെങ്കിലും മരിച്ച ആ വ്യ ക്തിയോട് കാണിക്കാമായിരുന്നു. ആത്മഹത്യയുടെ പാപഭാരം സി.പി.എമ്മിന്റെ തലയില്&#x200d; കെട്ടിവയ്ക്കാന്&#x200d; നോക്കേണ്ടന്നു പറഞ്ഞു കുറ്റകൃത്യത്തില്&#x200d; നിന്ന് സി.പി.എമ്മിനെ രക്ഷിക്കാനാണ് മണി ശ്രമിക്കുന്നത്. സാബുവിന് എന്തെങ്കിലും മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്&#x200d; പരിശോധിക്കപ്പെടണം. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണം. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. സാബുവിന് എന്തെങ്കിലും പ്രത്യേക മാനസികാവസ്ഥ ഉണ്ടോയെന്നു തങ്ങള്&#x200d;ക്കറിയില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും വഴിയേ പോയ വയ്യാവേലി തങ്ങളുടെ തലയില്&#x200d; കെട്ടിവെക്കാന്&#x200d; ഒരുത്തനും ശ്രമിക്കേണ്ടെന്നും എം.എം മണി പറഞ്ഞു.</p>
<p>കുറ്റവാളികളാണ് സി.പി.എമ്മിന്റെ ബലം. അവര്&#x200d;ക്കൊപ്പം കിടക്കാനാണ് സി.പി.എമ്മിനിഷ്ടം. അവരില്ലെങ്കില്&#x200d; പാര്&#x200d;ട്ടിയില്ല. പാര്&#x200d;ട്ടിക്കുവേണ്ടി കത്തിയെടുക്കുന്നവരെ കൈവിട്ടുകളയാന്&#x200d; സി.പി.എമ്മിനാകില്ല. അതിനുള്ള ബദ്ധപ്പാടുകളാണിതെല്ലാം. കുറ്റവാളികളോടൊപ്പമുള്ള സി.പി.എമ്മിന്റെ ഈ സഹവാസം എന്ന് അവസാനിക്കുന്നുവോ അന്നേ കേരളത്തില്&#x200d; കൊലക്കത്തി രാഷ്ട്രീയത്തിന് അല്&#x200d;പമെങ്കിലും ശമനമുണ്ടാകുകയുള്ളു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-sleeping-with-criminals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്ക് നിര്&#x200d;ത്തണം: കെ.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/sfi-criminals-should-be-stopped-k-sudhakaran.html</link>
					<comments>https://www.chandrikadaily.com/sfi-criminals-should-be-stopped-k-sudhakaran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jul 2024 08:34:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criminals]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301695</guid>

					<description><![CDATA[. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിന്&#x200d;സന്റ് എം.എല്&#x200d;.എയെയും എസ്.എഫ്.ഐക്കാര്&#x200d; കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പൊലീസുകാര്&#x200d; വെറും കാഴ്ചക്കാരായിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്&#x200d;ത്താന്&#x200d; സി.പി.എം തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്&#x200d;. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്&#x200d;ത്ഥിയുമായ സഞ്ചോസിനെ ക്രൂരമായിട്ടാണ് ക്രിമിനലുകളായ കുട്ടിസഖാക്കള്&#x200d; മര്&#x200d;ദ്ദിച്ചത്. പ്രതിഷേധ സ്ഥലത്തെത്തിയ എം.വിന്&#x200d;സന്റ് എം.എല്&#x200d;.എയെയും എസ്.എഫ്.ഐക്കാര്&#x200d; കയ്യേറ്റം ചെയ്തു. ഈ സമയത്തെല്ലാം പൊലീസുകാര്&#x200d; വെറും കാഴ്ചക്കാരായിരുന്നു.</p>
<p>കെ.എസ്.യു പ്രവര്&#x200d;ത്തകനെ മര്&#x200d;ദ്ദിച്ച എസ്.എഫ്.ഐക്കാര്&#x200d;ക്കെതിരെ കേസെടുക്കാത്തതിനെ തുടര്&#x200d;ന്നാണ് എം.എല്&#x200d;.എമാരായ എം.വിന്&#x200d;സന്റ്,ചാണ്ടി ഉമ്മന്&#x200d; എന്നിവര്&#x200d; കുട്ടികളോടൊപ്പം പൊലീസ് സ്റ്റേഷന് മുന്നില്&#x200d; പ്രതിഷേധിച്ചത്. അത് ജനപ്രതിനിധികളുടെ കടമകൂടിയാണ്. അതുകൊണ്ട് മാത്രമാണ് അക്രമം നടത്തിയ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ പേരിനെങ്കിലും കേസെടുക്കാന്&#x200d; പൊലീസ് നിര്&#x200d;ബന്ധിതരായത്. അതിന്റെ പ്രതികാരമാണ് എം.എല്&#x200d;.എമാര്&#x200d;ക്കെതിരെയുള്ള കള്ളക്കേസ്.</p>
<p>ക്രിമിനലുകളെ സംരക്ഷിക്കുന്ന സി.പി.എമ്മിന്റെയും അവര്&#x200d;ക്ക് സഹായം നല്&#x200d;കുന്ന പൊലീസിന്റെയും നിലപാട് പ്രതിഷേധാര്&#x200d;ഹമാണെന്ന് അദ്ദേഹം പറഞ്ഞു.എസ്.എഫ്.ഐയുടെ ആക്രമണത്തില്&#x200d; പൊലീസുകാരന് പരിക്കേറ്റതിന്റെ പേരില്&#x200d; കെ.എസ്.യുവിന്റെ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല. അധ്യാപകന്റെ കാല്&#x200d;വെട്ടുമെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും കാമ്പസുകളില്&#x200d; അക്രമങ്ങള്&#x200d; നടത്തുകയും നിരപരാധികളായ വിദ്യാര്&#x200d;ത്ഥികളെ മര്&#x200d;ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്യുന്ന കുട്ടിസഖാക്കളെ സംരക്ഷിക്കുന്നതിലൂടെ സി.പി.എം ഭാവിയിലേക്കുള്ള ക്വട്ടേഷന്&#x200d; സംഘത്തെ വാര്&#x200d;ത്തെടുക്കുകയാണ്. എസ്.എഫ്.ഐക്ക് സ്വാധീനമുള്ള കലാലയങ്ങളില്&#x200d; ഇടിമുറികള്&#x200d; ഇപ്പോഴും സജീവമായി പ്രവര്&#x200d;ത്തിക്കുന്നുണ്ട്. അതിന് ഇടതനുകൂലികളായ അധ്യാപകരുടെ സഹായവും ലഭിക്കുന്നുണ്ട്.</p>
<p>എസ്.എഫ്. ഐയുടെയും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ വിദ്യാര്&#x200d;ത്ഥികള്&#x200d; പടിക്കുപുറത്താക്കുന്ന കാഴ്ചയാണ് കാമ്പസ് തിരഞ്ഞെടുപ്പുകളില്&#x200d; പ്രതിഫലിക്കുന്നത്. തിരഞ്ഞെടുപ്പുകളില്&#x200d; ജനവിധി എതിരായിട്ടും തിരുത്താന്&#x200d; സി.പി.എം തയ്യാറാകാത്തത് നിര്&#x200d;ഭാഗ്യകരമാണ്. സി.പി.എമ്മിന്റെ തെറ്റുതിരുത്തല്&#x200d; എസ്.എഫ്.ഐയില്&#x200d; നിന്ന് തുടങ്ങുന്നതാണ് ഉചിതം. അതല്ലാതെ അക്രമം തുടരാനാണ് ഉദ്ദേശമെങ്കില്&#x200d; അതിന് വലിയ വില നല്&#x200d;കേണ്ടിവരും. അത് മുന്നില്&#x200d; കണ്ട് സ്വയംതിരുത്താന്&#x200d; എസ്.എഫ്.ഐയെ ഉപദേശിക്കുന്നതാണ് സി.പി.എമ്മിന് നല്ലതെന്നും കെ.സുധാകരന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-criminals-should-be-stopped-k-sudhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാരെ ബിയര്&#x200d; കുപ്പികൊണ്ട് കുത്തി; രണ്ട് പേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/arrestcriminals.html</link>
					<comments>https://www.chandrikadaily.com/arrestcriminals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Apr 2023 13:11:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[criminals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245750</guid>

					<description><![CDATA[പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്&#x200d;ക്ക് ബിയര്&#x200d;കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്‌ഐ അരുള്&#x200d;, എഎസ്‌ഐ റെജി എന്നിവര്&#x200d;ക്കാണ് പ്രതികളുടെ ആക്രമണത്തില്&#x200d; പരിക്കേറ്റത്. ബൈക്കിലെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ച പ്രതികളെ പിടികൂടന്നതിനിടെയാണ് പ്രതികള്&#x200d; പൊലീസുകാരെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ സായ് രാജ്, പോള്&#x200d; കണ്ണന്&#x200d; എന്നിവരാണ് പിടിയിലായത്.]]></description>
										<content:encoded><![CDATA[<p>പ്രതികളെ പിടികൂടുന്നതിനിടെ പൊലീസുകാര്&#x200d;ക്ക് ബിയര്&#x200d;കുപ്പികൊണ്ട് കുത്തേറ്റു. ട്രാഫിക് എസ്‌ഐ അരുള്&#x200d;, എഎസ്‌ഐ റെജി എന്നിവര്&#x200d;ക്കാണ് പ്രതികളുടെ ആക്രമണത്തില്&#x200d; പരിക്കേറ്റത്.</p>
<p>ബൈക്കിലെത്തി വീട്ടമ്മയുടെ മാലപ്പൊട്ടിച്ച പ്രതികളെ പിടികൂടന്നതിനിടെയാണ് പ്രതികള്&#x200d; പൊലീസുകാരെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശികളായ സായ് രാജ്, പോള്&#x200d; കണ്ണന്&#x200d; എന്നിവരാണ് പിടിയിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrestcriminals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസിന് നേരെ ഗുണ്ടാവിളയാട്ടം; വെടിയുതിര്&#x200d;ത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/police-fire-criminals-attack.html</link>
					<comments>https://www.chandrikadaily.com/police-fire-criminals-attack.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 28 Jan 2023 08:27:04 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[criminals]]></category>
		<category><![CDATA[fire]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234858</guid>

					<description><![CDATA[അടൂര്&#x200d; റസ്റ്റ് ഹൗസ് മര്&#x200d;ദനക്കേസ് പ്രതികളെ പിടിക്കുന്നതിനുവേണ്ടി കൊല്ലം പടപ്പക്കരയില്&#x200d; എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്]]></description>
										<content:encoded><![CDATA[<p>പൊലീസിന് നേരെ ഗുണ്ടാ ആക്രമണം. കൊല്ലത്ത് വച്ചാണ് പൊലീസിന് നേരെ വടിവാള്&#x200d; വീശി ആക്രമിക്കാന്&#x200d; ശ്രമിച്ചത്. പ്രതിക്കെതിരെ പൊലീസ് വെടിയുതിര്&#x200d;ത്തു. അടൂര്&#x200d; റസ്റ്റ് ഹൗസ് മര്&#x200d;ദനക്കേസ് പ്രതികളെ പിടിക്കുന്നതിനുവേണ്ടി കൊല്ലം പടപ്പക്കരയില്&#x200d; എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്&#x200d;ച്ചെയാണ് കുണ്ടറ പൊലീസ് പരിധിയില്&#x200d; അക്രമണമുണ്ടായത്. മൂന്നുപേര്&#x200d; ചേര്&#x200d;ന്നാണ് ആക്രമണം നടത്തിയത്. ഇതില്&#x200d; ഒരാളെ കസ്റ്റഡിയില്&#x200d; എടുത്തിട്ടുണ്ട് മറ്റ് രണ്ടുപേര്&#x200d; കായലില്&#x200d; ചാടി രക്ഷപ്പെട്ടു. പ്രതികള്&#x200d;ക്കാര്&#x200d;ക്കും വെടിയേറ്റിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-fire-criminals-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുണ്ടകളുമായുള്ള ബന്ധം; രണ്ട് ഡി.വൈ.എസ്.പിമാര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/suspension-police-dysp-criminals.html</link>
					<comments>https://www.chandrikadaily.com/suspension-police-dysp-criminals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 19 Jan 2023 11:32:06 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[criminals]]></category>
		<category><![CDATA[suspension]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233511</guid>

					<description><![CDATA[ജോണ്&#x200d;സണിന്റെ മകളുടെ പിറന്നാളാഘോഷത്തിന് വേണ്ട ചിലവുകള്&#x200d; വഹിച്ചത് ഗുണ്ടകളാണെന്നും കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>ഗുണ്ടകളുമായി അടുത്ത ബന്ധം പുലര്&#x200d;ത്തുകയും അത് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്&#x200d; രണ്ട് ഡി.വൈ.എസ്.പിമാര്&#x200d;ക്ക് സസ്‌പെന്&#x200d;ഷന്&#x200d;. തിരുവനന്തപുരം റൂറല്&#x200d; ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോണ്&#x200d;സണ്&#x200d;, വിജിലന്&#x200d;സ് ഡി.വൈ.എസ്.പി പി.പ്രസാദ് എന്നിവരെയാണ് സസ്‌പെന്&#x200d;ഡ് ചെയ്തത്. ജോണ്&#x200d;സണിന്റെ മകളുടെ പിറന്നാളാഘോഷത്തിന് വേണ്ട ചിലവുകള്&#x200d; വഹിച്ചത് ഗുണ്ടകളാണെന്നും കണ്ടെത്തി.</p>
<p>ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്&#x200d;ന്ന് നാല് സി.ഐമ്മാരെയും ഒരു എസ്.ഐയേയും കഴിഞ്ഞ ദിവസം സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു. പാറ്റൂരുണ്ടായ ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വെട്ടേറ്റ നിധിന്&#x200d;, ആക്രമണം നടത്തിയ ഓംപ്രകാശ് എന്നിവരുമായി പല ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspension-police-dysp-criminals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
