<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>crisis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crisis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 10:12:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>crisis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും; ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്നു</title>
		<link>https://www.chandrikadaily.com/crisis-continues-indigo-cancels-more-than-250-flights-in-a-single-day.html</link>
					<comments>https://www.chandrikadaily.com/crisis-continues-indigo-cancels-more-than-250-flights-in-a-single-day.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 10:11:39 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[250flights]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[day]]></category>
		<category><![CDATA[indigo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366782</guid>

					<description><![CDATA[അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും..]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നാലുദിവസമായി തുടരുന്ന പ്രതിസന്ധിയില്&#x200d; ഇന്&#x200d;ഡിഗോയില്&#x200d; പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്&#x200d;.  ഇരുനൂറ്റമ്പതിലധികം വിമാനങ്ങളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.</p>
<p>വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യവ്യാപകമായി ദുരിതത്തിലായത്.  അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്&#x200d; നീണ്ട കാത്തിരിപ്പും രാജ്യമൊട്ടാകെയുള്ള യാത്രക്കാരില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d;ക്ക് വഴിവെച്ചിട്ടുണ്ട്.</p>
<p>ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയും സമാനമായ പ്രതിസന്ധി തുടര്&#x200d;ന്നത്.  ഡല്&#x200d;ഹി (33), ബെംഗളൂരു (73), മുംബൈ (85), ഹൈദരാബാദ് (68) എന്നിവിടങ്ങളിലാണ് റദ്ദാക്കലുകള്&#x200d; ഉണ്ടായത്.</p>
<p>വൈകിയ വിമാനങ്ങളില്&#x200d; രണ്ടെണ്ണം അന്താരാഷ്ട്ര സര്&#x200d;വീസുകളായിരുന്നു. സിംഗപ്പൂര്&#x200d;, കാംബോഡിയയിലെ സീം റീപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ. യാത്രക്കാരെയും ഷെഡ്യൂളുകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഇന്&#x200d;ഡിഗോ കടുത്ത സമ്മര്&#x200d;ദം നേരിടുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്&#x200d;.</p>
<p>ദിവസേന ഏകദേശം 2,300 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്&#x200d;വീസുകള്&#x200d; നടത്തുന്ന ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d;സ്, പരാതികളോട് പ്രതികരിച്ചിട്ടുണ്ട്.  പ്രവര്&#x200d;ത്തനപരമായ വെല്ലുവിളികള്&#x200d; കൂടിയത് നെറ്റ്വര്&#x200d;ക്കിനെ ഗുരുതരമായി ബാധിച്ചതായി എയര്&#x200d;ലൈന്&#x200d; സമ്മതിച്ചു. യാത്രക്കാര്&#x200d;ക്കുണ്ടായ ബുദ്ധിമുട്ടില്&#x200d; ക്ഷമ ചോദിക്കുന്നതായും ഇന്&#x200d;ഡിഗോ അറിയിച്ചു.</p>
<p>പൈലറ്റുമാരുടെ കുറവ്, ഫ്‌ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്‌നങ്ങള്&#x200d; തുടങ്ങിയവയാണ് കാരണങ്ങളായി പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങളും ബുധനാഴ്ച ഇരുന്നൂറോളം വിമാനങ്ങളും ഇന്&#x200d;ഡിഗോ റദ്ദാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crisis-continues-indigo-cancels-more-than-250-flights-in-a-single-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സുഡാനില്‍ മനുഷ്യാവകാശ പ്രതിസന്ധി രൂക്ഷം: സഹായ ശ്രമങ്ങള്‍ പരാജയത്തില്‍</title>
		<link>https://www.chandrikadaily.com/111human-rights-crisis-deepens-in-darfur-aid-efforts-fail.html</link>
					<comments>https://www.chandrikadaily.com/111human-rights-crisis-deepens-in-darfur-aid-efforts-fail.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 08:34:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[Human Rights]]></category>
		<category><![CDATA[sudan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361640</guid>

					<description><![CDATA[വെടിനിര്‍ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ഖാര്&#x200d;ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ദാര്&#x200d;ഫൂര്&#x200d; മേഖലയില്&#x200d; കുടുങ്ങിയ ലക്ഷക്കണക്കിന് പേരിലേക്ക് സഹായം എത്തിക്കുന്നതില്&#x200d; അന്താരാഷ്ട്ര സമൂഹത്തിന് പരാജയം. വെടിനിര്&#x200d;ത്തലും മാനുഷിക ഇടനാഴിയും ആവശ്യപ്പെട്ട അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. ഇതോടെ പതിനായിരക്കണക്കിന് പേരുടെ ജീവന്&#x200d; ഗുരുതരമായ അപകടത്തിലായിരിക്കുകയാണ്.</p>
<p>അല്&#x200d; ഫാഷിര്&#x200d; നഗരത്തില്&#x200d; മാത്രം ഒരു ലക്ഷത്തിലധികം സിവിലിയന്മാര്&#x200d; ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു. വാര്&#x200d;ത്താവിനിമയ സംവിധാനങ്ങള്&#x200d; വിച്ഛേദിച്ചതിനാല്&#x200d; പ്രദേശത്തുനിന്ന് വിശ്വാസ്യതയുള്ള വിവരങ്ങള്&#x200d; പുറത്തു വരുന്നില്ല. 62,000-ലധികം ആളുകള്&#x200d; പ്രദേശം വിടാന്&#x200d; ശ്രമിച്ചെങ്കിലും ഭൂരിഭാഗം പേരും വഴിയില്&#x200d; കുടുങ്ങിയിരിക്കുകയാണ്.</p>
<p>സുരക്ഷാ പ്രശ്‌നങ്ങളെ തുടര്&#x200d;ന്ന് നിരവധി സന്നദ്ധ സംഘടനകള്&#x200d; പ്രവര്&#x200d;ത്തനം നിര്&#x200d;ത്തി. സമീപ പട്ടണങ്ങളായ തവില എന്നിവിടങ്ങളിലേക്ക് രക്ഷപ്പെടാന്&#x200d; ശ്രമിക്കുന്നവരെ ലക്ഷ്യമിട്ട് കൊള്ളസംഘങ്ങള്&#x200d; ആക്രമണങ്ങള്&#x200d; നടത്തുന്നതായും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>2023 മുതല്&#x200d; തുടരുന്ന ഈ ആഭ്യന്തര യുദ്ധം സുഡാനീസ് ആര്&#x200d;മ്ഡ് ഫോഴ്സസും , റാപ്പിഡ് സപ്പോര്&#x200d;ട്ട് ഫോഴ്സസും തമ്മിലുള്ള അധികാരപോരാട്ടമാണ്. സുഡാനീസ് സൈന്യത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന അല്&#x200d; ഫാഷിര്&#x200d; ആര്&#x200d;എസ്എഫ് പിടിച്ചെടുത്തതോടെ സംഘര്&#x200d;ഷം കൂടുതല്&#x200d; രൂക്ഷമായിട്ടുണ്ട്.</p>
<p>അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കന്&#x200d; രാജ്യം, ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് വിറങ്ങലിച്ചിരിക്കുന്ന സുഡാന്&#x200d;, ഇപ്പോള്&#x200d; അതിന്റെ ഏറ്റവും ദുഷ്‌കരമായ മനുഷ്യാവകാശ പ്രതിസന്ധി നേരിടുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111human-rights-crisis-deepens-in-darfur-aid-efforts-fail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലബാറിലെ പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി: 283 ബാച്ച് അനുവദിക്കണമെന്ന റിപ്പോർട്ട് അട്ടിമറിച്ച് സർക്കാർ</title>
		<link>https://www.chandrikadaily.com/plus-one-crisis-in-malabar-the-government-overturned-the-report-that-283-batch-should-be-allotted.html</link>
					<comments>https://www.chandrikadaily.com/plus-one-crisis-in-malabar-the-government-overturned-the-report-that-283-batch-should-be-allotted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 10:46:02 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[plus one seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303206</guid>

					<description><![CDATA[18 ഹൈസ്കൂളുകള്&#x200d; ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു]]></description>
										<content:encoded><![CDATA[<p>മലബാറിലെ പ്ലസ് വണ്&#x200d; പ്രതിസന്ധി പരിഹരിക്കുന്നതിന് 283 ബാച്ച് അനുവദിക്കണമെന്ന കാര്&#x200d;ത്തികേയന്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് അട്ടിമറിച്ച് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d;. 220 അധിക ബാച്ചും അപ്‌ഗ്രേഡിലൂടെ 40ഉം ബാച്ച് മാറ്റത്തിലൂടെ 23 ബാച്ചും ലഭ്യമാക്കണമെന്നായിരുന്നു റിപ്പോര്&#x200d;ട്ട്.</p>
<p>25 വിദ്യാര്&#x200d;ഥികളില്&#x200d; കുറവുള്ള 39 ബാച്ചുകള്&#x200d; മലബാറിലേക്ക് മാറ്റണമെന്നും ശുപാര്&#x200d;ശയുണ്ടായിരുന്നു. മലപ്പുറത്ത് 154 ബാച്ച്, കോഴിക്കോട് 48, പാലക്കാട് 23 ബാച്ച് എന്നിങ്ങനെ അനുവദിക്കണം, 18 ഹൈസ്‌കൂളുകള്&#x200d; ഹയര്&#x200d;സെക്കന്&#x200d;ഡറിയാക്കി അപ്‌ഗ്രേഡ് ചെയ്യണമെന്ന നിര്&#x200d;ദേശവും അട്ടിമറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-crisis-in-malabar-the-government-overturned-the-report-that-283-batch-should-be-allotted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നിയമസഭാ മാര്&#x200d;ച്ചില്&#x200d; സംഘര്&#x200d;ഷം; അനിശ്ചികാല സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/1plus-one-seat-crisis-clashes-in-youth-league-assembly-march-warning-that-indefinite-strike-will-start.html</link>
					<comments>https://www.chandrikadaily.com/1plus-one-seat-crisis-clashes-in-youth-league-assembly-march-warning-that-indefinite-strike-will-start.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 11:14:50 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[plusone seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301031</guid>

					<description><![CDATA[ഇന്ന്‌  ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്&#x200d;ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്&#x200d;ത്ത് പൊലീസ് മാര്&#x200d;ച്ച് തടഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; നിയമസഭയിലേക്ക് നടത്തിയ മാര്&#x200d;ച്ചില്&#x200d; സംഘര്&#x200d;ഷം. പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്&#x200d; രണ്ട് പ്രവര്&#x200d;ത്തകരുടെ കണ്ണിന് സാരമായി പരിക്കേറ്റു.</p>
<p>ഇന്ന്‌  ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്ന് ആരംഭിച്ച യൂത്ത് ലീഗ് മാര്&#x200d;ച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് തീര്&#x200d;ത്ത് പൊലീസ് മാര്&#x200d;ച്ച് തടഞ്ഞു. തുടര്&#x200d;ന്ന് റോഡില്&#x200d; കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവര്&#x200d;ത്തകരെ മുസ്‌ലിംലീഗ് നേതാക്കള്&#x200d; അഭിസംബോധന ചെയ്ത് മടങ്ങിയ ശേഷമാണ് സംഘര്&#x200d;ഷമുണ്ടായത്. പ്രകോപനം കൂടാതെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്&#x200d;ത്തകര്&#x200d; ബാരിക്കേഡ് മറികടക്കാന്&#x200d; ശ്രമിച്ചു.</p>
<p>ബാരിക്കേഡിന് മുകളില്&#x200d; കയറി യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; മുദ്രാവാക്യം മുഴക്കിയതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിലാണ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് ഫരീദ്ഖാന്&#x200d;, കോഴികോട് ജില്ലയിലെ ജുനൈദ് എടച്ചേരി എന്നിവരുടെ കണ്ണിന് സാരമായി പരിക്കേറ്റത്. ഇതോടെ വീണ്ടും സംഘര്&#x200d;ഷമായി. നാല് റൗണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്&#x200d;ത്തകര്&#x200d; പിരിഞ്ഞുപോകാന്&#x200d; കൂട്ടാക്കിയില്ല. തുടര്&#x200d;ന്ന് മുതിര്&#x200d;ന്ന നേതാക്കള്&#x200d; ഇടപ്പെട്ടാണ് പ്രവര്&#x200d;ത്തകരെ ശാന്തരാക്കിയത്. പൊലീസ് നടപടിയില്&#x200d; പരിക്കേറ്റ പ്രവര്&#x200d;ത്തകരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.</p>
<p>മലബാറില്&#x200d; അഡ്മിഷനുവേണ്ടി കുട്ടികള്&#x200d; തെരുവുകള്&#x200d; തോറും അലയുന്ന സാഹചര്യമാണുള്ളതെന്ന് മാര്&#x200d;ച്ച് ഉദ്ഘാടനം ചെയ്ത മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യായത്തിനുവേണ്ടിയുടെ പ്രക്ഷോഭമാണ് യൂത്ത് ലീഗ് നടത്തുന്നത്. സീറ്റ് കിട്ടാതെ അലയുന്ന പതിനായിരക്കണക്കിന് കുട്ടികളുടെ വികാരമാണ് യൂത്ത് ലീഗ് പ്രകടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ജനപ്രതിനിധികള്&#x200d;ക്കും നിയമസഭക്കും നല്&#x200d;കിയ ഉറപ്പുകള്&#x200d; സര്&#x200d;ക്കാര്&#x200d; പാലിക്കണം. ഇക്കാര്യത്തില്&#x200d; പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്&#x200d; കൂടുതല്&#x200d; ഗൗരവമുള്ള പ്രക്ഷോഭങ്ങള്&#x200d; കേരളം കാണേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>എട്ട് വര്&#x200d;ഷത്തിനിടെ 1000 ബാറുകള്&#x200d; തുറന്ന സര്&#x200d;ക്കാര്&#x200d; ഒരു പ്ലസ് ടു ബാച്ചുപോലും അനുവദിച്ചിട്ടില്ലെന്ന് തുടര്&#x200d;ന്ന് സംസാരിച്ച മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്&#x200d;. ഷംസുദ്ദീന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. കേരളീയം ഉള്&#x200d;പ്പെടെയുള്ള പരിപാടികള്&#x200d;ക്കായി ധൂര്&#x200d;ത്തടിക്കാന്&#x200d; പണമുള്ള സര്&#x200d;ക്കാര്&#x200d; പുതിയ ബാച്ചുകള്&#x200d; അനുവദിക്കാന്&#x200d; പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്&#x200d; അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പി.കെ ഫിറോസ് പറഞ്ഞു. അധിക ബാച്ച് അനുവദിക്കാന്&#x200d; പണമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീട്ടില്&#x200d; ചാണകകുഴിയുണ്ടാക്കാന്&#x200d; പണമുണ്ട്. വീട്ടില്&#x200d; സ്വിപ്പിംഗ് പൂളുണ്ടാക്കാനും കുടുംബത്തിനൊപ്പം ടൂറുപോകാനും പണമുണ്ട്. ഇത് അംഗീകരിക്കാന്&#x200d; കഴിയില്ല.</p>
<p>താത്കാലിക ബാച്ച് അനുവദിച്ചാല്&#x200d; സമരം തീരില്ല. പ്ലസ് വണ്ണിന് പ്രവേശനം കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്&#x200d;ഥികളെ പെരുവഴിയിലാക്കിയ മന്ത്രിയുടെ വഴിയില്&#x200d; യൂത്ത് ലീഗ് സമരവുമായി ഉണ്ടാകും. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്&#x200d; തിരുവനന്തപുരത്ത് രാപ്പകല്&#x200d; സമരം നടത്തുമെന്നും പി.കെ ഫിറോസ് പറഞ്ഞു. പ്ലസ് ടു സീറ്റിന്റെ കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഉരുണ്ടുകളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്&#x200d; പി. ഇസ്മായില്&#x200d; പറഞ്ഞു. കള്ള കണക്കാണ് മന്ത്രി പുറത്തുവിടുന്നത്. മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്&#x200d;.എമാരായ പി. ഉബൈദുള്ള, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്&#x200d;, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്&#x200d; സെക്രട്ടറി നിസാര്&#x200d; മുഹമ്മദ് സുല്&#x200d;ഫി എന്നിവരും സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1plus-one-seat-crisis-clashes-in-youth-league-assembly-march-warning-that-indefinite-strike-will-start.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലബാറില്&#x200d; പ്ലസ് വണ്ണിന് പഠിക്കാന്&#x200d; സീറ്റില്ല പ്രതിഷേധം അലയടിച്ച് മുസ്ലിം യൂത്ത് ലീഗ് നിയമസഭാ മാര്&#x200d;ച്ച്</title>
		<link>https://www.chandrikadaily.com/1111plus-one-seat-crisis-in-malabar-youth-struggle-capital-and-district-centers-in-turmoil.html</link>
					<comments>https://www.chandrikadaily.com/1111plus-one-seat-crisis-in-malabar-youth-struggle-capital-and-district-centers-in-turmoil.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 08:58:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[plus one seat]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300993</guid>

					<description><![CDATA[മുസ്ലിം യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു തലസ്ഥാനത്തെ സമരം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്ലസ്സ് വണ്&#x200d; സീറ്റ് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d; നിയമസഭാ മന്ദിരത്തിലേക്ക് നടത്തിയ മാര്&#x200d;ച്ചില്&#x200d; പ്രതിഷേധം അലയടിച്ചു. മലബാറില്&#x200d; പ്ലസ് വണ്&#x200d; സീറ്റിന്റെ കുറവില്ലെന്ന് അവകാശപ്പെടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവന്&#x200d;കുട്ടിക്കും സര്&#x200d;ക്കാരിനുമുള്ള ശക്തമായ താക്കീതായിരുന്നു മാര്&#x200d;ച്ച്.</p>
<p>ഹരിത പതാകയുമേന്തി ആയിരങ്ങള്&#x200d; അണിനിരന്ന മാര്&#x200d;ച്ച് ഉച്ചക്ക് 12 മണിയോടെ പ്രസ് ക്ലബ് പരിസരിച്ചുനിന്നാണ് ആരംഭിച്ചത്. നിയമസഭ മന്ദിരത്തിന് അകലെ വെച്ച് ബാരിക്കേഡ് തീര്&#x200d;ത്തു പൊലീസ് മാര്&#x200d;ച്ച് തടഞ്ഞതോടെ റോഡില്&#x200d; കുത്തിയിരുന്ന് പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിച്ചു. തുടര്&#x200d;ന്ന് നടന്ന പ്രതിഷേധ ധര്&#x200d;ണ മുസ്ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സീറ്റ് ക്ഷാമം സംബന്ധിച്ച് വിദ്യാര്&#x200d;ഥി നേതാക്കളുമായി നടത്തുന്ന ചര്&#x200d;ച്ചയില്&#x200d; ഉണ്ടായേ മതിയാകുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്&#x200d; പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്&#x200d; അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് തുടര്&#x200d;ന്ന് സംസാരിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. ഇത് ന്യായത്തിനുവേണ്ടിയുള്ള സമരമാണ്. താത്കാലിക ബാച്ച് അനുവദിച്ചാല്&#x200d; സമരം തീരില്ല. ബാര്&#x200d; അനുവദിക്കാന്&#x200d; കാണിക്കുന്ന താല്&#x200d;പര്യം പുതിയ ബാച്ചുകള്&#x200d; അനുവദിക്കുന്നതില്&#x200d; കാണിക്കണമെന്നും പി.കെ ഫിറോസ് പറഞ്ഞു.<br />
എം.എല്&#x200d;.എമാരായ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്&#x200d;. ഷംസുദ്ദീന്&#x200d;, പി. ഉബൈദുള്ള, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീന്&#x200d;, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്&#x200d; സെക്രട്ടറി നിസാര്&#x200d; മുഹമ്മദ് സുല്&#x200d;ഫി മാര്&#x200d;ച്ചിനെ അഭിവാദ്യം ചെയ്തു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്&#x200d; പി. ഇസ്മായില്&#x200d; സ്വാഗതം പറഞ്ഞു. നേതാക്കളുടെ പ്രസംഗത്തിനിടെ പ്രകോപനം കൂടാതെ പൊലീസ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചത് സംഘര്&#x200d;ഷത്തിനിടയാക്കി. പൊലീസ് നടപടിയില്&#x200d; രണ്ട് യൂത്ത് ലീഗ് പ്രവര്&#x200d;ത്തകര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, കെ.എ മാഹീന്&#x200d;, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. കാര്യറ നസീര്&#x200d;, ഗഫൂര്&#x200d; കോല്&#x200d;ക്കളത്തില്&#x200d;, ഫാത്തിമ തെഹ്ലിയ, ജില്ല പ്രസിഡന്റ് ഹാരിസ് കരമന, ജനറല്&#x200d; സെക്രട്ടറി ഫൈസ് പൂവ്വച്ചല്&#x200d; നേതൃത്വം നല്&#x200d;കി. &#8216;വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് വേണ്ടത് മന്ത്രിയുടെ മായാജാല കണക്കുകളല്ല; പ്ലസ് വണ്&#x200d; സീറ്റുകളാണ്, മലബാറില്&#x200d; സീറ്റ് പ്രതിസന്ധിയില്ലെന്ന് പറയുന്ന മന്ത്രി നാടകം കളിക്കുന്നത് ആര്&#x200d;ക്ക് വേണ്ടി?&#8217; തുടങ്ങിയ മുദ്രാവാക്യങ്ങള്&#x200d; ഉയര്&#x200d;ത്തിയായിരുന്നു പ്രതിഷേധക്കാര്&#x200d; നിയമസഭയിലേക്ക് മാര്&#x200d;ച്ച് നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111plus-one-seat-crisis-in-malabar-youth-struggle-capital-and-district-centers-in-turmoil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം</title>
		<link>https://www.chandrikadaily.com/1plus-one-seat-crisis-protest-by-msf-workers-in-malappuram.html</link>
					<comments>https://www.chandrikadaily.com/1plus-one-seat-crisis-protest-by-msf-workers-in-malappuram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Jun 2024 06:01:07 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[plus one seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300555</guid>

					<description><![CDATA[ആര്&#x200d;ഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവര്&#x200d;ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.]]></description>
										<content:encoded><![CDATA[<p>പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധിയില്&#x200d; മലപ്പുറത്ത് എംഎസ്എഫ് പ്രവര്&#x200d;ത്തകരുടെ പ്രതിഷേധം. ആര്&#x200d;ഡിഡി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച പ്രവര്&#x200d;ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.</p>
<p>പ്ലസ് വണ്&#x200d; പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്&#x200d; മലപ്പുറം ജില്ലയില്&#x200d; അപേക്ഷ നല്&#x200d;കിയ 32,366 കുട്ടികള്&#x200d;ക്ക് സീറ്റില്ല. ഇനി 44 മെറിറ്റ് സീറ്റുകള്&#x200d; മാത്രമാണ് ഒഴിവുള്ളത്. ബാക്കി വിദ്യാര്&#x200d;ഥികള്&#x200d; പണം നല്&#x200d;കി പഠിക്കേണ്ടി വരും.</p>
<p>മലപ്പുറം ജില്ലയില്&#x200d; പ്ലസ്‌വണിന് ആകെ അപേക്ഷിച്ച വിദ്യാര്&#x200d;ഥികള്&#x200d; 82,446 ആണ്. 50,086 മെറിറ്റ് സീറ്റുകളാണ് ഉള്ളത്. ഇതില്&#x200d; 50,036 സീറ്റുകളില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; അഡ്മിഷന്&#x200d; എടുത്തു കഴിഞ്ഞു. അതായത് ഇനി ബാക്കിയുള്ളത് വെറും 44 സീറ്റുകള്&#x200d; മാത്രം.</p>
<p>അപേക്ഷ നല്&#x200d;കിയ 32,366 പേര്&#x200d;ക്ക് മലപ്പുറം ജില്ലയില്&#x200d; പ്രവേശനം ലഭിച്ചിട്ടില്ല. ആകെ അപേക്ഷകരില്&#x200d; 7606 പേര്&#x200d; സമീപ ജില്ലക്കരാണ് . ഇവരെ മാറ്റിനിര്&#x200d;ത്തിയാലും 24,760 കുട്ടികള്&#x200d; ഇനിയും അഡ്മിഷന്&#x200d; ലഭിക്കാതെ പുറത്ത് നില്&#x200d;ക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1plus-one-seat-crisis-protest-by-msf-workers-in-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ് വണ്&#x200d; മൂന്നാം ഘട്ട അലോട്ട്‌മെന്റ്: മലപ്പുറം ജില്ലയില്&#x200d; സീറ്റ് പ്രതിസന്ധി രൂക്ഷം</title>
		<link>https://www.chandrikadaily.com/plus-one-3rd-phase-allotment-seat-crisis-in-malappuram-district.html</link>
					<comments>https://www.chandrikadaily.com/plus-one-3rd-phase-allotment-seat-crisis-in-malappuram-district.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 06:41:16 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[3rd phase]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[degree allotment]]></category>
		<category><![CDATA[malappuram district]]></category>
		<category><![CDATA[news]]></category>
		<category><![CDATA[plus one]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300473</guid>

					<description><![CDATA[82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്&#x200d;. പ്രവേശനം ലഭിച്ച വിദ്യാര്&#x200d;ത്ഥികളുടെ എണ്ണം 50,036 ആണ്.]]></description>
										<content:encoded><![CDATA[<p>പ്ലസ് വണ്&#x200d; മൂന്നാം ഘട്ട അലോട്ട്മെന്റ് വന്നിട്ടും മലപ്പുറം ജില്ലയില്&#x200d; സീറ്റ് പ്രതിസന്ധി രൂക്ഷം. 82,446 ആണ് ജില്ലയിലെ അപേക്ഷകരുടെ എണ്ണം. മെറിറ്റ് 50,080 ആണ് സീറ്റുകള്&#x200d;. പ്രവേശനം ലഭിച്ച വിദ്യാര്&#x200d;ത്ഥികളുടെ എണ്ണം 50,036 ആണ്. 32,410 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് ഇനിയും അവസരം ലഭിച്ചിട്ടില്ല. മെറിറ്റില്&#x200d; ഇനി ശേഷിക്കുന്നത് 44 സീറ്റുകള്&#x200d; മാത്രമാണ്. മാനേജ്മെന്റ്, സ്പോര്&#x200d;ട്സ്, കമ്മ്യൂണിറ്റി ക്വാട്ടകള്&#x200d; ഉള്&#x200d;പ്പടെ ചേര്&#x200d;ത്താലും ബാക്കിയുള്ളത് 6437 സീറ്റുകള്&#x200d; മാത്രമായിരിക്കും.</p>
<p>ഇതുള്&#x200d;പ്പെടെ പരിഗണിച്ചാലും 25973 വിദ്യാര്&#x200d;ഥികള്&#x200d; പുറത്ത് നില്&#x200d;ക്കേണ്ടിവരും. ഇവര്&#x200d; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയോ സമാന്തര വിദ്യാഭ്യാസ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. സ്വകാര്യ മേഖലയെ ആശ്രയിച്ചാലും ജില്ലക്ക് രക്ഷയില്ല. ജില്ലയില്&#x200d; അണ്&#x200d;എയ്ഡഡ് സ്‌കൂളുകളില്&#x200d; ശേഷിക്കുന്നത് 10,877 സീറ്റുകള്&#x200d; മാത്രമാണ്. അപ്പോഴും 15,096 വിദ്യാര്&#x200d;ത്ഥികള്&#x200d; പുറത്ത് തന്നെ നില്&#x200d;ക്കണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-3rd-phase-allotment-seat-crisis-in-malappuram-district.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയില്&#x200d;’; പ്ലസ് വൺ സീറ്റ് പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/around-half-a-million-children-in-crisis-opposition-raised-the-plus-one-seat-crisis-in-the-house.html</link>
					<comments>https://www.chandrikadaily.com/around-half-a-million-children-in-crisis-opposition-raised-the-plus-one-seat-crisis-in-the-house.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Jun 2024 05:54:23 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[plus one seat]]></category>
		<category><![CDATA[raised]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299841</guid>

					<description><![CDATA[എൻ. ഷംസുദ്ദീൻ എംഎല്&#x200d;എ ആണ് നോട്ടീസ് നൽകിയത്.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎല്&#x200d;എ ആണ് നോട്ടീസ് നൽകിയത്. അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പ്ലസ് വണ്&#x200d; സീറ്റ് വിഷയത്തില്&#x200d; ഭരണ പ്രതിപക്ഷ പ്രതിഷേധം സഭയിൽ ആഞ്ഞടിക്കുകയാണ്.</p>
<p>അടിയന്തര പ്രമേയത്തില്&#x200d; നിയമസഭയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിൽ സീറ്റുകളിൽ കുറവുണ്ട്. അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയിലാണെന്നും ഇത് ക്രൂരമായ വിവേചനമാണെന്നും എന്&#x200d;. ഷംസുദ്ദീന്&#x200d; സഭയില്&#x200d; പറഞ്ഞു. 150 അഡീഷണൽ ബാച്ച് വേണമെന്ന റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചന്ന് പ്രതിപക്ഷം ആരോപിച്ചു.</p>
<p>കഴിഞ്ഞ എട്ടുവർഷമായി  ഇടതു സർക്കാർ ഒരു പുതിയ ബാച്ച് പോലും അനുവദിച്ചിട്ടില്ല. അതേസമയം ഉമ്മൻചാണ്ടി സർക്കാർ 1200 ബാച്ചുകൾ അനുവദിച്ച് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അധികമായി പഠനസൗകര്യം ഒരുക്കിയിരുന്നു.  എട്ടുവർഷംകൊണ്ട് 900 ബാർ അനുവദിച്ച സർക്കാർ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കുന്നില്ലെന്ന്പ്രതിപക്ഷം സഭയില്&#x200d; ആരോപിച്ചു.  സർക്കാർ കോടികളുടെ ധൂർത്ത് നടത്തുമ്പോൾ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നില്ല.</p>
<p>സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം മലപ്പുറത്താണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.  22405 സീറ്റാണ് മലപ്പുറത്ത് കുറവുള്ളത്.<br />
താൽക്കാലിക ബാച്ചുകൾ നൽകുന്നതല്ല പരിഹാരമാർഗമെന്നും പ്രതിസന്ധിയില്&#x200d; ശാശ്വത പരിഹാരത്തിന് കൃത്യമായി ബാച്ചുകൾ നൽകണമെന്നും വ്യക്തമാക്കി.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/around-half-a-million-children-in-crisis-opposition-raised-the-plus-one-seat-crisis-in-the-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ വരെ നിരാശയിൽ</title>
		<link>https://www.chandrikadaily.com/plus-one-seat-crisis-in-malappuram-even-those-who-got-a-in-all-subjects-are-disappointed.html</link>
					<comments>https://www.chandrikadaily.com/plus-one-seat-crisis-in-malappuram-even-those-who-got-a-in-all-subjects-are-disappointed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 10:23:37 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[PLUSONE]]></category>
		<category><![CDATA[seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299714</guid>

					<description><![CDATA[ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധി രൂക്ഷം. 46,053 വിദ്യാര്&#x200d;ത്ഥികളാണ് രണ്ടാം അലോട്ട്‌മെന്റിന് കാത്തിരിക്കുന്നത്. 13,814 സീറ്റുകളാണ് മെറിറ്റില്&#x200d; ശേഷിക്കുന്നത്. ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക. പ്ലസ് വണ്&#x200d; ഒന്നാം അലോട്ട്‌മെന്റ് പൂര്&#x200d;ത്തിയായപ്പോള്&#x200d; ജില്ലയില്&#x200d; മുഴുവന്&#x200d; വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്&#x200d; പോലും കടുത്ത നിരാശയിലാണ്.</p>
<p>അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളില്&#x200d; താല്&#x200d;കാലിക അഡ്മിഷന്&#x200d; എടുത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുകയാണ് വിദ്യാര്&#x200d;ത്ഥികള്&#x200d;. നിലവില്&#x200d; ജില്ലയില്&#x200d; രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നത് 46,053 വിദ്യാര്&#x200d;ത്ഥികളാണ്. ജില്ലയില്&#x200d; ഇത്തവണ 82, 446 വിദ്യാര്&#x200d;ത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതില്&#x200d; മെറിറ്റ് സീറ്റില്&#x200d; ആകെ 50,207 സീറ്റാണുള്ളത്. ഇതില്&#x200d; 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. ഇനി ആകെ മെറിറ്റില്&#x200d;<br />
ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.</p>
<p>അതേസമയം സംവരണ സീറ്റുകളില്&#x200d; ജില്ലയില്&#x200d; 2882 സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 3502 സീറ്റില്&#x200d; ആകെ 621 സീറ്റിലേക്ക് മാത്രമാണ് ഒന്നാം അലോട്ടമെന്റ് നടത്തിയത്. അതിനിടെ സ്‌പോര്&#x200d;ട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശനം പൂര്&#x200d;ത്തിയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-seat-crisis-in-malappuram-even-those-who-got-a-in-all-subjects-are-disappointed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; പ്രതിസന്ധിയില്&#x200d;; 16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനംവകുപ്പ്</title>
		<link>https://www.chandrikadaily.com/2government-in-crisis-mass-retirement-of-around-16000-government-employees-finance-department-not-sure-how-to-find-rs-9000-crore.html</link>
					<comments>https://www.chandrikadaily.com/2government-in-crisis-mass-retirement-of-around-16000-government-employees-finance-department-not-sure-how-to-find-rs-9000-crore.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 07:14:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Mass retirement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297939</guid>

					<description><![CDATA[16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്.]]></description>
										<content:encoded><![CDATA[<p>കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലെ ജീവനക്കാരുടെ കൂട്ട വിരമിക്കലിനെ എങ്ങനെ അതിജീവിക്കാം എന്ന ആശങ്കയിലാണ് സർക്കാർ. 16000 ത്തോളം സർക്കാർ ജീവനക്കാരാണ് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്നത്. കൂട്ടമായി വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുവാൻ 9000 കോടി രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ധനവകുപ്പ് ഇരുട്ടിൽ തപ്പുകയാണ്. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേമ പെൻഷനുകളും ആറുമാസമായി മുടങ്ങിയിരിക്കുകയാണ്.</p>
<p>നടപ്പു സാമ്പത്തിക വർഷം മുതൽ അതാത് മാസത്തെ പെൻഷൻ വിതരണം ചെയ്യുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ഈ മാസം ആദ്യം മുതൽ സംസ്ഥാനം ഓവർ ഡ്രാഫ്റ്റിലാണ്.  ഇതോടെ ഈ സാമ്പത്തിക വര്&#x200d;ഷത്തിന്&#x200d;റെ ആദ്യപാദത്തിൽ എടുക്കാവുന്ന വായ്പാ പരിധിയുടെ കണക്ക് നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തെ സമീപിച്ചു. വായ്പ പരിധി നിശ്ചയിച്ച് നൽകാത്തതിലുള്ള ആശങ്ക സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. വായ്പ പരിധി നിശ്ചയിച്ച് കിട്ടും വരെയുള്ള ചെലവുകൾക്കായി 5000 കോടി മുൻകൂര്&#x200d; വേണമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം നൽകിയത് 3000 കോടി മാത്രമാണ്.</p>
<p>നടപ്പ് സാമ്പത്തിക വര്&#x200d;ഷം സംസ്ഥാനത്തിനുള്ള കടപരിധി 37512 കോടി രൂപയാണ്. ഡിസംബര്&#x200d; വരെയുള്ള ആദ്യപാദത്തിൽ എടുക്കാവുന്ന പരിധി കേന്ദ്ര ധനമന്ത്രാലയം അതാത് സംസ്ഥാനങ്ങൾക്ക് മെയ് ആദ്യം നിശ്ചയിച്ച് നൽകുന്നതാണ് പതിവ്. ഈ പതിവാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.</p>
<p>അതേസമയം പിടിച്ചുനിൽക്കുവാൻ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളും സർക്കാർ തേടുന്നതായ അഭ്യൂഹങ്ങളും ഉയരുകയാണ്. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ചർച്ചകളുണ്ടാകുമോ എന്നാണ് ആകാംക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2government-in-crisis-mass-retirement-of-around-16000-government-employees-finance-department-not-sure-how-to-find-rs-9000-crore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
