<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criticism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criticism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 10:16:41 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criticism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിമര്‍ശനം ശക്തമാകുന്നു; ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്‍കിയതിനെതിരെ പരാതി</title>
		<link>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html</link>
					<comments>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 10:16:41 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[news]]></category>
		<category><![CDATA[awarding]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[peace]]></category>
		<category><![CDATA[prize]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367928</guid>

					<description><![CDATA[മനുഷ്യാവകാശ സംഘടനയാ 'ഫയര്‍സ്‌ക്വയര്‍' ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാള്&#x200d; ഭരണസമിതിയുടെ നിയമം ലംഘിച്ച് ഫിഫ പ്രഥമ സമാധാന പുരസ്‌കാരം ട്രംപിന് നല്&#x200d;കിയതിനെതിരെ വിമര്&#x200d;ശനം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ &#8216;ഫയര്&#x200d;സ്‌ക്വയര്&#x200d;&#8217; ഫിഫ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്&#x200d;കി.</p>
<p>ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്&#x200d;ഫാന്റിനോ നാലു നിയമലംഘനങ്ങള്&#x200d; നടത്തിയതായി ഫയര്&#x200d;സ്‌ക്വയര്&#x200d; പരാതിയില്&#x200d; പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നല്&#x200d;കുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.</p>
<p>സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാന്&#x200d; പ്രസിഡന്റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററില്&#x200d; നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്&#x200d;ഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചത്.</p>
<p>മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. ലോകത്തെ വിവിധ യുദ്ധങ്ങള്&#x200d; അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്&#x200d;ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്‌കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇന്&#x200d;ഫാന്റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിര്&#x200d;ത്തല്&#x200d; കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങള്&#x200d;ക്ക് നൊബേല്&#x200d; ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇന്&#x200d;ഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.</p>
<p>ട്രംപിന്റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകള്&#x200d; നേരത്തെയും ഇന്&#x200d;ഫാന്റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നല്&#x200d;കുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്‌കാരം നല്&#x200d;കുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്&#x200d; ചേര്&#x200d;ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്&#x200d; കൂടിയാണ് ട്രംപിന് അവാര്&#x200d;ഡ് നല്&#x200d;കിയതെന്നും വിമര്&#x200d;ശനമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-is-strong-complaint-against-fifa-awarding-first-peace-prize-to-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം: പൊതുതാൽപര്യ ഹർജിയില്&#x200d; സുപ്രീംകോടതിയുടെ വിമർശനം</title>
		<link>https://www.chandrikadaily.com/new-delhi-railway-station-tragedy-supreme-courts-criticism-of-pil.html</link>
					<comments>https://www.chandrikadaily.com/new-delhi-railway-station-tragedy-supreme-courts-criticism-of-pil.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 16:10:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[New Delhi Railway Station]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[tragedy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330686</guid>

					<description><![CDATA[ഫെബ്രുവരി 15-നു നടന്ന അപകടത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും 18 പേർ മരിച്ച ദുരന്തത്തിൽ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു. ട്രെയിനുകളുടെ ശേഷിയെ മറികടന്ന് അനാവശ്യമായി അധിക ടിക്കറ്റുകൾ റെയിൽവേ എന്തുകൊണ്ടാണ് വിറ്റതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ഉന്നതമായ വിശദീകരണം ആവശ്യപ്പെട്ടു.</p>
<p>ഫെബ്രുവരി 15-നു നടന്ന അപകടത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. ഓരോ ട്രെയിനിനും പരമാവധി ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളതാണെങ്കിലും അതിൽ നിന്ന് കൂടുതലായ ടിക്കറ്റുകൾ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു എന്ന ചോദ്യം സുപ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിലാണ് ഹർജി പരിഗണിച്ചത്. കൂടാതെ ജസ്റ്റിസ് തുഷാർ റാവു ഗഡേലയും ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു.</p>
<p>പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കായി യാത്രചെയ്യാനെത്തിയ ആയിരക്കണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്ക് സൃഷ്ടിച്ചിരുന്നു. പ്രയാഗ്‌രാജ് എക്‌സ്പ്രസ്, പ്രയാഗ്‌രാജ് സ്പെഷ്യൽ എന്നീ ട്രെയിനുകളുടെ അറിയിപ്പുകളിലെ വ്യക്തതക്കുറവാണ് ഒരേ സമയം നിരവധി പേർ ഒരു പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചേർന്നു ദുരന്തം ഉണ്ടാക്കാൻ കാരണമായത്.</p>
<p>അപകടം ദൗർഭാഗ്യകരമാണെന്നും നഷ്ടപരിഹാരം ഒരിക്കലും മരിച്ചവരുടെ ജീവൻ പകരം വയ്ക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. സംഭവത്തിന്&#x200d;റെ പശ്ചാത്തലത്തിൽ, നോർത്തേൺ റെയിൽവേയുടെ ഒരു ഉന്നതതല അന്വേഷണസംഘം ദുരന്തത്തിന്&#x200d;റെ കാരണം കണ്ടെത്താൻ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>
<p>ദേശീയ റെയിൽവേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ജനങ്ങളുടെ അപാകതയേയും, അവർക്കുണ്ടായ ആശയക്കുഴപ്പങ്ങളേയും പരിഗണിക്കാതെ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് ആരോപണം ഉയരുന്നത്. അപകടത്തിൽ നിന്ന് പാഠമാർജിച്ച് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളണമെന്ന് നിരവധി വൃത്തങ്ങൾ ആവശ്യപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-delhi-railway-station-tragedy-supreme-courts-criticism-of-pil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയുമാണ് കുംഭമേളയിലെ അപകട കാരണം&#8217;; വിമർശനവുമായി കോണ്&#x200d;ഗ്രസ്‌</title>
		<link>https://www.chandrikadaily.com/vip-visits-and-mismanagement-are-the-cause-of-accident-at-kumbh-mela-congress-with-criticism.html</link>
					<comments>https://www.chandrikadaily.com/vip-visits-and-mismanagement-are-the-cause-of-accident-at-kumbh-mela-congress-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 08:28:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[Kumbh Mela]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327902</guid>

					<description><![CDATA[വിഐപി സന്ദര്&#x200d;ശനങ്ങള്&#x200d;, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം.]]></description>
										<content:encoded><![CDATA[<p>കുംഭമേളയില്&#x200d; തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തര്&#x200d; മരണപ്പെട്ടതില്&#x200d; സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് ദേശീയ അദ്ധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. കുംഭമേളയ്ക്ക് കോടികള്&#x200d; ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്.</p>
<p>വിഐപി സന്ദര്&#x200d;ശനങ്ങള്&#x200d;, കെടുകാര്യസ്ഥത എന്നിവയാണ് അപകട കാരണം. ഇത്തരം സാഹചര്യം ആവര്&#x200d;ത്തിക്കാതിരിക്കാര്&#x200d; നടപടി വേണം. ഭക്തര്&#x200d; തിരക്കില്&#x200d;പെട്ട് മരണപ്പെട്ടെന്ന വാര്&#x200d;ത്ത ഹൃദയഭേദകമാണെന്നും ഖാര്&#x200d;ഗെ പറഞ്ഞു.</p>
<p>അപകടത്തിന് പിന്നാലെ ഉത്തര്&#x200d; പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുംഭമേളയുടെ ചുമതലയില്&#x200d; നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ് വക്താവ് പവന്&#x200d; ഖേരയും രംഗത്തെത്തി.</p>
<p>മികച്ച ഭരണാധികാരിക്ക് കുംഭമേളയുടെ ചുമതല നല്&#x200d;കണം. സംഭവത്തില്&#x200d; ശക്തമായ നടപടി അനിവാര്യമാണ്. മഹാകുംഭമേളയ്ക്ക് ഇനിയും ദിവസങ്ങള്&#x200d; ശേഷിക്കുന്നതിനാല്&#x200d; അധികസേനയെ വിന്യസിക്കണം. കുംഭമേളയിലെ വിവിഐപി സന്ദര്&#x200d;ശനങ്ങള്&#x200d; ഒഴിവാക്കണമെന്നും പവന്&#x200d; ഖേര പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vip-visits-and-mismanagement-are-the-cause-of-accident-at-kumbh-mela-congress-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്ക് വിമർശനം: സ്വാമി അവിമുക്തേശ്വരാനന്ദ് ഹിന്ദു വിരുദ്ധനാണെന്ന് കങ്കണ</title>
		<link>https://www.chandrikadaily.com/criticism-of-bjp-kangana-says-swami-avimukteswaranand-is-anti-hindu.html</link>
					<comments>https://www.chandrikadaily.com/criticism-of-bjp-kangana-says-swami-avimukteswaranand-is-anti-hindu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Jul 2024 07:07:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[anti hindu]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[kangana]]></category>
		<category><![CDATA[Swami Avimukteswaranand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303063</guid>

					<description><![CDATA[ഉദ്ധവ് താക്കറെ ചതിക്കപ്പെട്ടുവെന്ന അവിമുക്തേശ്വരാനന്ദയുടെ പ്രതികരണത്തിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിയെ വിമർശിച്ചതിന് പിന്നാലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദയെ ഹിന്ദു വിരുദ്ധനെന്ന് വിളിച്ച് മാണ്ഡി എം.പി കങ്കണ റാവത്ത്. ഉദ്ധവ് താക്കറെ ചതിക്കപ്പെട്ടുവെന്ന അവിമുക്തേശ്വരാനന്ദയുടെ പ്രതികരണത്തിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്.</p>
<p>മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകൻ എന്ന് വിളിച്ചത് വഴി ശങ്കരാചാര്യർ എല്ലാവരുടേയും വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് കങ്കണ പറഞ്ഞു. രാഷ്ട്രീയത്തിൽ സഖ്യങ്ങളുണ്ടാവുന്നതും പാർട്ടികൾ പിളരുന്നതും സാധാരണമാണ്. 1907ൽ കോൺഗ്രസ് പാർട്ടി പിളർന്നു. 1971ലും പിളർപ്പുണ്ടായി. ഇതൊക്കെ രാഷ്ട്രീയത്തിൽ സാധാരണമാണെന്നും കങ്കണ പറഞ്ഞു.ശങ്കരാചാര്യർ വാക്കുകളേയും സ്വന്തം പദവിയേയും ദുരുപയോഗം ചെയ്തു. അദ്ദേഹം ഹിന്ദു മതത്തെയാണ് അപമാനിച്ചതെന്നും കങ്കണ കൂട്ടിച്ചേർത്തു.</p>
<p>ഉദ്ധവ് താക്കറെ വഞ്ചിക്കപ്പെട്ടുവെന്നും ഇന്ന് അദ്ദേഹത്തെ കണ്ടിരുന്നുവെന്നും ശങ്കരാചാര്യർ പറഞ്ഞിരുന്നു. അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയാകാതെ ജനങ്ങളുടെ വേദന മാറില്ല. വഞ്ചന നടത്തുന്നവർ ഹിന്ദുക്കളല്ലെന്നും ശങ്കരാചാര്യർ പറഞ്ഞിരുന്നു.</p>
<p>നേരത്തെ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടുള്ള ശങ്കരാചാര്യരുടെ നടപടിയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠദിന ചടങ്ങിനുള്ള ക്ഷണം നിരസിച്ചാണ് ശങ്കരാചാര്യർ വാർത്തകളിൽ ഇടംപിടിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-of-bjp-kangana-says-swami-avimukteswaranand-is-anti-hindu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി തോല്&#x200d;വിയില്&#x200d; വിമര്&#x200d;ശനം; അയോധ്യയിലെ പൂജാരിയുടെ ഗണ്&#x200d;മാനെ പിന്&#x200d;വലിച്ചു</title>
		<link>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html</link>
					<comments>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 07:27:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ayodhya]]></category>
		<category><![CDATA[BJP's defeat]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[Pujari]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300815</guid>

					<description><![CDATA[അയോധ്യയിലെ പ്രശസ്തമായ ഹനുമാന്&#x200d; ഗാര്&#x200d;ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്&#x200d;പ്പെട്ട ഫൈസാബാദില്&#x200d; ബി.ജെ.പിക്കേറ്റ തിരിച്ചടിയില്&#x200d; ഭരണകൂടത്തെ വിമര്&#x200d;ശിച്ചത്]]></description>
										<content:encoded><![CDATA[<p>അയോധ്യയിലെ രാമക്ഷേത്രം ഉള്&#x200d;പ്പെടുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ കനത്ത തോല്&#x200d;വിയില്&#x200d; വിമര്&#x200d;ശിച്ച പൂജാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്&#x200d;വലിച്ചു. അയോധ്യയിലെ പ്രശസ്തമായ ഹനുമാന്&#x200d; ഗാര്&#x200d;ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ മഹന്ത് രാജുദാസിനെതിരെയാണു നടപടിയെന്ന് ദേശീയ മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു. കഴിഞ്ഞ ദിവസം യു.പി മന്ത്രിമാരായ സൂര്യപ്രതാപ് ഷാഹിയും ജെയ്വീര്&#x200d; സിങ്ങും വിളിച്ചുചേര്&#x200d;ത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രകോപനത്തിനിടയാക്കിയ സംഭവം.</p>
<p>യോഗത്തില്&#x200d; വൈകിയെത്തിയ പൂജാരി ഫൈസാബാദിലെ ബി.ജെ.പി തോല്&#x200d;വിക്കുള്ള കാരണം നിരത്തി. ജില്ലാ ഭരണകൂടത്തിന്റെ പ്രവര്&#x200d;ത്തനങ്ങളാണ് പാര്&#x200d;ട്ടിയുടെ സിറ്റിങ് എം.പി ലല്ലു സിങ്ങിന്റെ പരാജയത്തിനു പിന്നിലെ പ്രധാന കാരണമെന്നായിരുന്നു വാദം. തോല്&#x200d;വിക്ക് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജില്ലാ ഭരണകൂടത്തിനും ഇതില്&#x200d; ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പിനു തൊട്ടുമുന്&#x200d;പ് രാമക്ഷേത്രത്തിനടുത്തുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റും ഒഴിയണമെന്നു നിര്&#x200d;ദേശിച്ച് ഭരണകൂടം നോട്ടിസ് നല്&#x200d;കിയിരുന്നു. ക്ഷേത്രപരിസരത്തെ വികസന പ്രവൃത്തികള്&#x200d;ക്കായാണ് ഉത്തരവെന്നാണു പറഞ്ഞിരുന്നത്. എന്നാല്&#x200d;, നടപടി ബി.ജെ.പിക്കെതിരെ ജനവികാരം ശക്തമാക്കാനാണ് ഇടയാക്കിയതെന്നും രാജുദാസ് വാദിച്ചു.</p>
<p>എന്നാല്&#x200d;, യോഗത്തിലുണ്ടായിരുന്ന ഫൈസാബാദ് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറിനു പൂജാരിയുടെ വാദങ്ങള്&#x200d; പിടിച്ചില്ല. രാജുദാസിന്റെ വാദങ്ങള്&#x200d; തള്ളി അദ്ദേഹം രംഗത്തെത്തുകയും ഇതു കൂടുതല്&#x200d; വാഗ്വാദത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് സൂപ്രണ്ടിനെ കൂട്ടി യോഗത്തില്&#x200d;നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഏതാനും മിനിറ്റുകള്&#x200d;ക്കു ശേഷം യോഗം നടക്കുന്ന ഹാളില്&#x200d;നിന്നു പുറത്തിറങ്ങിയ രാജുദാസിന് അറിയാനായത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ പിന്&#x200d;വലിച്ചെന്ന വിവരമാണ്.</p>
<p>സംഭവത്തില്&#x200d; ആര്&#x200d;ക്കും പരാതി നല്&#x200d;കാന്&#x200d; ഉദ്ദേശിക്കുന്നില്ലെന്നു പൂജാരി പ്രതികരിച്ചു. സന്ന്യാസിമാരുടെ സര്&#x200d;ക്കാരിലാണ് ഇത്തരത്തില്&#x200d; സന്ന്യാസിമാര്&#x200d; അപമാനിക്കപ്പെടുന്നതെന്ന് രാജുദാസ് പറഞ്ഞു.</p>
<p>രാജുദാസിനെതിരെ ക്രിമിനല്&#x200d; കേസുകള്&#x200d; നിലനില്&#x200d;ക്കുന്നതിനാല്&#x200d; അദ്ദേഹത്തിന്റെ ഗണ്&#x200d;മാന്മാരെ പിന്&#x200d;വലിക്കാനുള്ള നടപടികള്&#x200d; നടന്നുവരികയായിരുന്നുവെന്നാണ് സംഭവത്തില്&#x200d; പ്രതികരണം തേടിയപ്പോള്&#x200d; ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. 2013, 2017, 2023 വര്&#x200d;ഷങ്ങളിലായി രാജുദാസിനെതിരെ മൂന്ന് ക്രിമിനല്&#x200d; കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്&#x200d; അദ്ദേഹത്തിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും പിന്&#x200d;വലിക്കാന്&#x200d; തീരുമാനിച്ചിരുന്നു. ഇതില്&#x200d; ആദ്യത്തെ 2 പേരെ നേരത്തെ തന്നെ പിന്&#x200d;വലിക്കുകയും ചെയ്തതാണെന്നും മജിസ്ട്രേറ്റ് നിതീഷ് കുമാര്&#x200d; പറഞ്ഞു.</p>
<p>ജീവിതം അപകടത്തിലാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് രാജുദാസിന് ഗണ്&#x200d;മാന്മാരെ അനുവദിച്ചിരുന്നതെന്നും മജിസ്ട്രേറ്റ് പറഞ്ഞു. എന്നാല്&#x200d;, ജനങ്ങളെ ഭീഷണിപ്പെടുത്താനും മറ്റുമൊക്കെയായി ഇതിനെ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ട്. ഭരണകൂടത്തിനും അയോധ്യക്കാര്&#x200d;ക്കുമെതിരെ മോശം ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും മജിസ്ട്രേറ്റ് ആരോപിച്ചു.</p>
<p>തെരഞ്ഞെടുപ്പും വികസന പ്രവൃത്തികളും അവലോകനം ചെയ്യാനായി വിവിധ സംഘടനാ നേതാക്കളുടെയും ജില്ലാ ഭരണകൂട ഓഫിസര്&#x200d;മാരുടെയും യോഗമാണ് വിളിച്ചിരുന്നതെന്ന് യു.പി കൃഷി മന്ത്രി സൂര്യപ്രതാപ് ഷാഹി പറഞ്ഞു. യോഗത്തിലേക്ക് രാജുദാസിനു ക്ഷണമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്&#x200d;, യോഗത്തില്&#x200d; പൂജാരിയും ജില്ലാ മജിസ്ട്രേറ്റും തമ്മില്&#x200d; ഒന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.</p>
<p>യു.പി ബി.ജെ.പി അധ്യക്ഷന്&#x200d; ഭൂപേന്ദ്ര സിങ് ചൗധരിയുടെയും ബ്രജ് മേഖലാ അധ്യക്ഷന്&#x200d; ദുര്&#x200d;വിജയ് സിങ് ഷാക്യയുടെയും നേതൃത്വത്തില്&#x200d; ഫൈസാബാദ് തോല്&#x200d;വി ചര്&#x200d;ച്ച ചെയ്യാന്&#x200d; രഹസ്യയോഗം ചേര്&#x200d;ന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച യോഗം വ്യാഴാഴ്ചയാണ് അവസാനിച്ചത്.</p>
<p>സിറ്റിങ് എം.പിയെന്ന നിലയ്ക്ക് ലല്ലു സിങ്ങിനെതിരെ ജനരോഷമുണ്ടായിരുന്നുവെന്നാണ് യോഗത്തിലെ ഒരു കണ്ടെത്തല്&#x200d;. ഇതോടൊപ്പം ബി.ജെ.പി 400 സീറ്റ് നേടിയാല്&#x200d; ഭരണഘടന തിരുത്തുമെന്ന അദ്ദേഹത്തിന്റെ പരാമര്&#x200d;ശവും തിരിച്ചടിയായി. ഇതോടൊപ്പം പ്രാദേശിക ഭരണകൂടത്തിനെതിരായ ജനവികാരമെല്ലാം പാര്&#x200d;ട്ടി തോല്&#x200d;വിയില്&#x200d; പ്രതിഫലിച്ചെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്&#x200d;..</p>
<p>ഫൈസാബാദില്&#x200d; എസ്.പിയുടെ അവദേശ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. ലോക്സഭാ പരിധിയിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളില്&#x200d; അയോധ്യ സദറില്&#x200d; മാത്രമാണ് ബി.ജെ.പിക്ക് മുന്നിലെത്താനായിരുന്നത്. ഇവിടെ തന്നെ 2019ലുണ്ടായിരുന്ന 25,587ന്റെ ഭൂരിപക്ഷം 4,667 ആയി കുത്തനെ ഇടിയുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticism-on-bjps-defeat-pujaris-gunman-in-ayodhya-withdrawn.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ ഗാന്ധി സിനിമ പരാമര്&#x200d;ശം; രൂക്ഷ വിമര്&#x200d;ശനവുമായി ഇന്ത്യാ സഖ്യം</title>
		<link>https://www.chandrikadaily.com/modis-gandhi-movie-reference-indias-alliance-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/modis-gandhi-movie-reference-indias-alliance-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 May 2024 14:55:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[India alliance]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299020</guid>

					<description><![CDATA[ആര്&#x200d;എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി.]]></description>
										<content:encoded><![CDATA[<p>മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞത് &#8216;ഗാന്ധി&#8217; സിനിമയിലൂടെയെന്ന മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യം. ആര്&#x200d;എസ്എസ് ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെടുത്തുന്നവർ, ഗോഡ്‌സെയുടെ പാത പിന്തുടരുന്നു എന്ന് രാഹുൽ ഗാന്ധി. മോദിയുടെ പരാമര്&#x200d;ശം ഞെട്ടിക്കുന്നതെന്ന്പറഞ്ഞ സിപിഎം ജനറല്&#x200d; സെക്രട്ടറി സീതാറാം യച്ചൂരി, ഗാന്ധിജിക്ക് ആരുടെയും സാക്ഷ്യപ്പെടുത്തല്&#x200d; ആവശ്യമില്ലായിരുന്നുവെന്നും എക്സില്&#x200d; കുറിച്ചു.</p>
<p>1982 ൽ റിച്ചാർഡ് ആറ്റൻബറോ &#8216;ഗാന്ധി&#8217; സിനിമ പുറത്തിറക്കും വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു നരേന്ദ്രമോദിയുടെ പരാമർശം. പ്രസ്താവന പുറത്തുവന്ന ഉടൻ പ്രതിപക്ഷം ശക്തമായ വിമര്&#x200d;ശനമുയര്&#x200d;ത്തി.</p>
<p>ഡൽഹിയിലെ ഗ്യാരാമൂർത്തി ശില്&#x200d;പത്തിന് മുന്നിൽനിന്ന് ചിത്രീകരിച്ച വീഡിയോ മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. ശാഖകളിലൂടെ ലോകവീക്ഷണം രൂപപ്പെട്ട്, ഗോഡ്‌സെയുടെ പാത പിന്തുടരുന്നവർക്ക് ഗാന്ധിജിയെ മനസ്സിലാക്കാനാകില്ല. ഗാന്ധിജി ലോകത്തിനാകെ പ്രചോദനമാണെന്നും രാഹുൽ.</p>
<p>ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനുള്ള ശ്രമമെന്ന്കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ളവർ. മോദി ഇത്തരമൊരു പ്രസ്താവന നടത്തിയതിൽ അത്ഭുതമില്ലെന്നും  ഗോഡ്‌സെയോട് അഭിനിവേശമുള്ളവർക്ക് സ്വാഭാവികമായും ഗാന്ധിയെക്കുറിച്ച്  അറിയില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി സാഗരിക ഘോഷ് എക്‌സിൽ പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modis-gandhi-movie-reference-indias-alliance-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിജ് ഭുഷണിന്റെ മകന്റെ സ്ഥനാര്&#x200d;ഥിത്വം; വിമര്&#x200d;ശനവുമായി പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/candidacy-of-brij-bhushans-son-opposition-with-criticism.html</link>
					<comments>https://www.chandrikadaily.com/candidacy-of-brij-bhushans-son-opposition-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 May 2024 07:14:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Brij Bhushan]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[opposition]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296743</guid>

					<description><![CDATA[ബ്രിജ് ഭുഷണ്&#x200d; ശരണ്&#x200d; സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുന്&#x200d; ഗുസ്തി ഫെഡറേഷന്&#x200d; തലവന്&#x200d; ബ്രിജ് ഭുഷണിന്റെ് മകന്&#x200d; കരണ്&#x200d; ഭുഷണ്&#x200d; സിങ്ങിനെ ബി.ജെ.പി സ്ഥാനാര്&#x200d;ഥിയാക്കിയതിനെ വിമര്&#x200d;ശിച്ച് പ്രതിപക്ഷം.<br />
ബ്രിജ് ഭുഷണ്&#x200d; ശരണ്&#x200d; സിങ്ങിനെ അദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്ന് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.</p>
<p>സ്ത്രീകള്&#x200d;ക്ക് ഇങ്ങനെ നീത നല്&#x200d;കുന്നതി നെക്കുറിച്ചാണോ നങ്ങള്&#x200d; സംസാരിക്കുന്ന തെന്ന് സ്ഥാനാര്&#x200d;ഥിത്വത്തില്&#x200d; പ്രതികരിച്ചു കൊണ്ട് ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d; വേദി ചോദിച്ചു.ജനങ്ങളെ കബളിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.</p>
<p>ബ്രിജ് ഭൂഷണ്&#x200d; നടത്തിയ ലൈംഗികാ തിക്രമത്തെ അപലപിക്കാന്&#x200d; ബി.ജെ.പി തയാറല്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടി.എം.സി രാജ്യസഭ എം.പി സാരിക ഘോഷ് പറഞ്ഞു കരണ്&#x200d; സിങിന് ബി.ജെ.പി ടിക്കറ്റ് നല്&#x200d;കിയത് ലജ്ജാകരവും അപമാനകരവുമാണ്.നാരി ശക്തി,നാരി സമ്മാന്, ബേട്ടി ബച്ചാവോ എന്ന ബി.ജെ.പിയുടെ മുദ്രാവാക്യങ്ങളെല്ലാം പൊളളയും വ്യാജവുമാണെന്നും സാഗരികഘോശഷ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/candidacy-of-brij-bhushans-son-opposition-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സിംഹങ്ങള്&#x200d;ക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ല, പേര് മാറ്റണം&#8217;; വിമര്&#x200d;ശനവുമായി കല്&#x200d;ക്കട്ട ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-naming-of-the-lions-as-akbar-and-sita-is-not-correct-the-name-should-be-changed-calcutta-high-court-with-criticism.html</link>
					<comments>https://www.chandrikadaily.com/the-naming-of-the-lions-as-akbar-and-sita-is-not-correct-the-name-should-be-changed-calcutta-high-court-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Feb 2024 11:45:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akbar and Sita']]></category>
		<category><![CDATA[Calcutta High Court]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[lions]]></category>
		<category><![CDATA[naming]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291128</guid>

					<description><![CDATA[സിംഹങ്ങള്&#x200d;ക്ക് മറ്റെന്തെങ്കിലും പേര് നല്&#x200d;കണമെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങള്&#x200d;ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്&#x200d;ക്ക് ദേശീയ നായകന്മാരുടെ പേര് നല്&#x200d;കുമോയെന്നും കോടതി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്&#x200d;ക്കിലെ സിംഹങ്ങള്&#x200d;ക്ക് അക്ബര്&#x200d;, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്&#x200d;ക്കട്ട ഹൈക്കോടതി. വിവാദങ്ങള്&#x200d; ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങള്&#x200d;ക്ക് മറ്റെന്തെങ്കിലും പേര് നല്&#x200d;കണമെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങള്&#x200d;ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്&#x200d;ക്ക് ദേശീയ നായകന്മാരുടെ പേര് നല്&#x200d;കുമോയെന്നും കോടതി ചോദിച്ചു.</p>
<p>എന്നാല്&#x200d; സിംഹങ്ങള്&#x200d;ക്ക് ഈ പേരുകള്&#x200d; നല്&#x200d;കിയത് ത്രിപുരയാണെന്ന് ബംഗാള്&#x200d; കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; അറിയിച്ചു.</p>
<p>സിലിഗുരി സഫാരി പാര്&#x200d;ക്കിലെ അക്ബര്&#x200d; -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്&#x200d;ക്ക് അധികൃതരെയും എതിര്&#x200d; കക്ഷികളാക്കി കല്&#x200d;ക്കട്ട ഹൈകോടതിയുടെ ജല്&#x200d;പായ്ഗുരിയിലെ സര്&#x200d;ക്യൂട്ട് ബെഞ്ചില്&#x200d; ഹരജി സമര്&#x200d;പ്പിച്ചു.</p>
<p>സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്&#x200d;ക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവര്&#x200d; ആവശ്യപ്പെട്ടു. &#8216;നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാല്&#x200d; സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങള്&#x200d; കല്&#x200d;ക്കട്ട ഹൈക്കോടതിയുടെ ജല്&#x200d;പായ്ഗുരി സര്&#x200d;ക്യൂട്ട് ബെഞ്ചിനെ സമീപിച്ചു&#8217; -വി.എച്ച്.പിയുടെ അഭിഭാഷകന്&#x200d; ശുഭങ്കര്&#x200d; ദത്ത പറഞ്ഞു.</p>
<p>ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്&#x200d; പാര്&#x200d;ക്കില്&#x200d; നിന്നാണ് 2 സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്&#x200d; അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്&#x200d; വ്യക്തമാക്കി. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കല്&#x200d; പാര്&#x200d;ക്കിലാണ് ജനിച്ച് വളര്&#x200d;ന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടില്&#x200d; കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-naming-of-the-lions-as-akbar-and-sita-is-not-correct-the-name-should-be-changed-calcutta-high-court-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;യുവജനങ്ങൾ നാടുവിടുന്നു&#8217;: മുഖ്യമന്ത്രിയെ വേദിയിലിരുത്തി ജോസഫ് പെരുന്തോട്ടത്തിന്റെ വിമർശനം</title>
		<link>https://www.chandrikadaily.com/youths-are-leaving-the-country-joseph-peruntotams-criticism-of-the-chief-minister.html</link>
					<comments>https://www.chandrikadaily.com/youths-are-leaving-the-country-joseph-peruntotams-criticism-of-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 22 Jan 2024 14:42:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[country]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[leaving]]></category>
		<category><![CDATA[Peruntotam]]></category>
		<category><![CDATA[youths]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288668</guid>

					<description><![CDATA[നമ്മുടെ നാട്ടില്&#x200d; ജീവിക്കാന്&#x200d; പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.]]></description>
										<content:encoded><![CDATA[<p>യുവജനങ്ങള്&#x200d; നാടുവിട്ടു പുറത്തേക്ക് പോകുന്നുവെന്ന് സീറോ മലബാര്&#x200d; സഭ ചങ്ങനാശേരി രൂപത ആര്&#x200d;ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ദൈവത്തിന്റെ സ്വന്തം നാട്ടില്&#x200d; ജീവിതം വിജയിപ്പിക്കാന്&#x200d; കഴിയില്ല എന്ന് കരുതുന്നവരുണ്ടെന്ന് ജോസഫ് പെരുന്തോട്ടം പറഞ്ഞു.</p>
<p>മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു പെരുന്തോട്ടത്തിന്റെ വിമര്&#x200d;ശം. നമ്മുടെ നാട്ടില്&#x200d; ജീവിക്കാന്&#x200d; പറ്റാതായിട്ടൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിറോ മലബാര്&#x200d; സഭക്ക് സര്&#x200d;ക്കാരിനെ കുറിച്ച് ഒരു പരാതിയും ഇല്ല.</p>
<p>പ്രശ്‌നങ്ങള്&#x200d; ഉണ്ടായപ്പോള്&#x200d; സര്&#x200d;ക്കാര്&#x200d; നിഷ്പക്ഷ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സീറോ മലബാര്&#x200d; സഭ മേജര്&#x200d; ആര്&#x200d;ച്ച് ബിഷപ്പ് റാഫേല്&#x200d; തട്ടിലിന് തിരുവനന്തപുരത്ത് നല്&#x200d;കിയ സ്വീകരണ പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു ഇരുവരും.</p>
<p>അതേസമയ, ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ സര്&#x200d;ക്കാര്&#x200d; വിമര്&#x200d;ശനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; പിന്തുണച്ചു. ജോസഫ് പെരുന്തോട്ടം പങ്കുവെച്ചത് വലിയ ഉത്കണ്ഠയെന്ന് വിഡി സതീശന്&#x200d; പറഞ്ഞു. കുട്ടികള്&#x200d; വിദേശത്തേക്ക് പോകുന്നത് ലാഘവത്തോടെ കാണാന്&#x200d; കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖല അപകടകരമായ നിലയിലാണെന്നും സതീശന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youths-are-leaving-the-country-joseph-peruntotams-criticism-of-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐ അറിയാതെ ആനി രാജ തിരുവനന്തപുരത്ത് സ്ഥാനാര്&#x200d;ഥിയായി; വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/annie-raja-became-a-candidate-in-thiruvananthapuram-without-knowing-cpi-criticism.html</link>
					<comments>https://www.chandrikadaily.com/annie-raja-became-a-candidate-in-thiruvananthapuram-without-knowing-cpi-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jan 2024 10:19:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Annie Raja]]></category>
		<category><![CDATA[cpi candidate]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288576</guid>

					<description><![CDATA[തൃശൂരില്&#x200d; വി.എസ്. സുനില്&#x200d;കുമാറിന്റെ പേരില്&#x200d; ചുവരെഴുത്തുണ്ടായ സംഭവവും ചര്&#x200d;ച്ചയ്ക്കു വന്നു.]]></description>
										<content:encoded><![CDATA[<p>വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു സജീവമായി കടക്കും മുമ്പേ സി.പി.ഐയില്&#x200d; സ്ഥാനാര്&#x200d;ഥി വിവാദം. തിരുവനന്തപുരത്ത് ആനി രാജ എല്&#x200d;.ഡി.എഫ് സ്ഥാനാര്&#x200d;ഥിയാകുമെന്ന തരത്തില്&#x200d; വാര്&#x200d;ത്ത വന്നതില്&#x200d; മന്ത്രി ജി.ആര്&#x200d;. അനില്&#x200d; സംസ്ഥാന എക്‌സിക്യൂട്ടിവില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ത്തി. തൃശൂരില്&#x200d; വി.എസ്. സുനില്&#x200d;കുമാറിന്റെ പേരില്&#x200d; ചുവരെഴുത്തുണ്ടായ സംഭവവും ചര്&#x200d;ച്ചയ്ക്കു വന്നു.</p>
<p>അതേസമയം, ഇത്തരം സംഭവങ്ങള്&#x200d; ആദ്യമായിട്ടല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. ഇത്തവണ സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയം വേഗത്തിലാക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവില്&#x200d; ആവശ്യമുയര്&#x200d;ന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ മാറിയ ട്രെന്&#x200d;ഡ് മനസിലാക്കി സ്ഥാനാര്&#x200d;ഥി നിര്&#x200d;ണയം വേഗത്തിലാക്കണം എന്നാണ് ആവശ്യം. സ്ഥാനാര്&#x200d;ഥികള്&#x200d;ക്ക് മുന്&#x200d;കൂട്ടി പ്രവര്&#x200d;ത്തിക്കാന്&#x200d; സാഹചര്യമൊരുക്കണമെന്ന് രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടു.</p>
<p>സി.പി.ഐ മത്സരിക്കുന്ന തിരുവനന്തപുരത്ത്, കോണ്&#x200d;ഗ്രസ് നേതാവ് ശശി തരൂരിനെ നേരിടാന്&#x200d; ആനി രാജ എത്തുമെന്ന് വാര്&#x200d;ത്തകള്&#x200d; വന്നിരുന്നു. എന്നാല്&#x200d;, സ്ഥാനാര്&#x200d;ഥി ചര്&#x200d;ച്ചകള്&#x200d; ആരംഭിച്ചിട്ടില്ലെന്നിരിക്കെ, ഇത്തരം വാര്&#x200d;ത്തകള്&#x200d; പ്രചരിക്കുന്നതില്&#x200d; മന്ത്രി ജി.ആര്&#x200d;.അനില്&#x200d; അസ്വസ്ഥത പ്രകടിപ്പിച്ചു.</p>
<p>പാര്&#x200d;ട്ടി തീരുമാനിക്കുന്നതിനു മുന്&#x200d;പേ സ്ഥാനാര്&#x200d;ഥികളുടെ പേര് മാധ്യമങ്ങളില്&#x200d; വരുന്നതെങ്ങനെ എന്നായിരുന്നു ക്ഷോഭത്തോടെയുള്ള അദ്ദേഹത്തിന്റെ ചോദ്യം. മാധ്യമങ്ങളില്&#x200d; നടക്കുന്ന ഇത്തരം ചര്&#x200d;ച്ചകള്&#x200d; പാര്&#x200d;ട്ടിക്കു തീരുമാനമെടുക്കാനാവാത്ത സ്ഥിതിയുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/annie-raja-became-a-candidate-in-thiruvananthapuram-without-knowing-cpi-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
