<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criticize &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criticize/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 03 Nov 2024 14:18:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criticize &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തിരുമലക്ഷേത്രത്തിൽ ഹിന്ദു ജീവനക്കാർ മതിയെന്ന് ദേവസ്ഥാനം, വഖഫ് ബോർഡിൽ അമുസ്‌ലിംകൾ വേണമെന്നാണ് കേന്ദ്ര നിലപാട്; വിമർശനവുമായി അസദുദ്ദീൻ ഉവൈസി</title>
		<link>https://www.chandrikadaily.com/the-central-position-is-that-there-should-be-non-muslims-in-the-devasthanam-and-waqf-board-saying-that-hindu-employees-are-sufficient-in-thirumalakshetra-asaduddin-uwaisi-with-criticism.html</link>
					<comments>https://www.chandrikadaily.com/the-central-position-is-that-there-should-be-non-muslims-in-the-devasthanam-and-waqf-board-saying-that-hindu-employees-are-sufficient-in-thirumalakshetra-asaduddin-uwaisi-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 03 Nov 2024 14:18:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Asaduddin Uwaisi]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticize]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316041</guid>

					<description><![CDATA[തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹിന്ദുക്കൾക്ക് മാത്രം മതിയെന്ന് ദേവസ്ഥാനം ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ വഖഫ് ബോർഡിൽ കേന്ദ്ര സർക്കാർ അമുസ്‌ലിംകളെ ഉൾപ്പെടുത്താൻ ​ശ്രമിക്കുകയാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.</p>
<p>തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.</p>
<p>‘തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ പറയുന്നത് ഹിന്ദുക്കൾ മാത്രമേ തിരുമലയിൽ ജോലി ചെയ്യാവൂ എന്നാണ്. എന്നാൽ വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്‌ലിംകളല്ലാത്തവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നു. മിക്ക ഹിന്ദു എൻഡോവ്‌മെന്റ് നിയമങ്ങളും ഹിന്ദുക്കൾ മാത്രമേ അതിൽ അംഗങ്ങളാകൂ എന്ന് ശഠിക്കുന്നു’​വെന്നായിരുന്നു എക്സിലെഴുതിയ പോസ്റ്റിൽ ഉവൈസി ഉന്നയിച്ചത്.</p>
<p>വെങ്കിടേശ്വര ഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്നായിരുന്നു തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഉവൈസി മോദിസർക്കാരിന്റെ വഖഫ് ബില്ലിലെ നിലപാട് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയത്.</p>
<p>വഖഫ് ബോര്&#x200d;ഡിന്റെ അധികാരങ്ങള്&#x200d; വെട്ടിക്കുറക്കുന്നതാണ് മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബില്&#x200d;. വഖഫ് ബോർഡിൽ അമുസ്&#x200d;ലിംകളെ അംഗങ്ങള്&#x200d; ആക്കണമെന്നതുള്&#x200d;പ്പെടെ 40ഓളം ഭേദഗതികള്&#x200d; ആണ് ബില്ലിലുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-central-position-is-that-there-should-be-non-muslims-in-the-devasthanam-and-waqf-board-saying-that-hindu-employees-are-sufficient-in-thirumalakshetra-asaduddin-uwaisi-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നു; സംസ്ഥാന സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് കെ.സി വേണുഗോപാല്&#x200d;</title>
		<link>https://www.chandrikadaily.com/venugopalthe-government-turns-a-blind-eye-to-everything-kc-venugopal-severely-criticized-the-state-government.html</link>
					<comments>https://www.chandrikadaily.com/venugopalthe-government-turns-a-blind-eye-to-everything-kc-venugopal-severely-criticized-the-state-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 06 Sep 2024 08:35:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308591</guid>

					<description><![CDATA[ഭരണപക്ഷ എംഎല്&#x200d;എ ഉന്നയിച്ച കാര്യങ്ങള്&#x200d;ക്ക് പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d;. സര്&#x200d;ക്കാര്&#x200d; എല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നിര്&#x200d;ഭാഗ്യകരമായ കാര്യങ്ങളാണ് കേരളത്തില്&#x200d; നടക്കുന്നത്. ഭരണപക്ഷ എംഎല്&#x200d;എ ഉന്നയിച്ച കാര്യങ്ങള്&#x200d;ക്ക് പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>അതെ സമയം കഴിഞ്ഞ ദിവസം യൂത്ത് കോണ്&#x200d;ഗ്രസ് മാര്&#x200d;ച്ചില്&#x200d; നേതാക്കളെ മര്&#x200d;ദിച്ച സംഭവത്തെയും അദ്ദേഹം രൂക്ഷമായി വിമര്&#x200d;ശിച്ചു. കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്നത് നരനായാട്ട്. യൂത്ത് കോണ്&#x200d;ഗ്രസ് നേതാക്കളെ വളഞ്ഞിട്ടാക്രമിക്കുകയാണ്. പൊലീസില്&#x200d; ആര്&#x200d;.എസ്.എസ് വല്&#x200d;ക്കരണമെന്ന ആരോപണം ശക്തമായി ഉയരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venugopalthe-government-turns-a-blind-eye-to-everything-kc-venugopal-severely-criticized-the-state-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാക്സിൻ നിർമാണ പൊതുമേഖല സ്ഥാപനങ്ങൾ കേന്ദ്രം അടച്ചു പൂട്ടി; വിമർശിച്ച് ജയറാം രമേശ്</title>
		<link>https://www.chandrikadaily.com/vaccine-manufacturing-public-sector-organizations-have-been-shut-down-by-the-centre-criticized-by-jairam-ramesh.html</link>
					<comments>https://www.chandrikadaily.com/vaccine-manufacturing-public-sector-organizations-have-been-shut-down-by-the-centre-criticized-by-jairam-ramesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 26 Jul 2024 10:00:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[jairam ramesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303873</guid>

					<description><![CDATA[രാജ്യത്തിന്റെ നിലവാരത്തകർച്ചയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.]]></description>
										<content:encoded><![CDATA[<div>വാക്സിൻ നിർമിക്കുന്ന പൊതു മേഖല സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. രാജ്യത്തിന്റെ നിലവാരത്തകർച്ചയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</div>
<div></div>
<div>പോളിയോയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മുൻപന്തിയിലായിരുന്ന ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ബി.ബി.സി.ഒ.എൽ ഫാക്ടറി 2022 ഡിസംബറിന് ശേഷം ഒരു വാക്‌സിൻ പോലും നിർമ്മിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോർട്ട് പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.</div>
<div></div>
<div>‘ഓറൽ പോളിയോ വാക്സിനുകളുടെ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈ എടുത്ത് 1980-കളുടെ അവസാനത്തിൽ യു.പിയിലെ ബുലന്ദ്ഷഹറിൽ ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് കോർപ്പറേഷൻ രൂപീകരിച്ചു. എന്നാൽ ഇന്ന് ഈ സ്ഥാപനം ജൈവികമല്ലാത്ത പ്രധാനമന്ത്രിയുടെ കീഴിൽ നശിച്ചു കൊണ്ടിരിക്കുന്നു,’ ജയറാം രമേശ് പറഞ്ഞു.</div>
<div></div>
<div>2022 മുതൽ സ്ഥാപനം അടച്ചുപൂട്ടിയെന്നും അവിടെ ജോലി എടുത്തിരുന്ന നിരവധി തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും അവർക്ക് ഒരു വർഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>
<div>‘പൊതുമേഖലയിലുൾപ്പെടെ ശക്തമായ ആഭ്യന്തര ഉത്പാദന ശേഷി ഇന്ത്യയ്ക്ക് ആവശ്യമാണെന്നതിൻ്റെ തെളിവാണ് കൊവിഡ്-19 പാൻഡെമിക്. അന്ന് ഭാരത് ഇമ്മ്യൂണോളജിക്കൽസ് ആൻഡ് ബയോളജിക്കൽസ് കോർപ്പറേഷൻ പുനരുജ്ജീവിപ്പിക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടു പോലും അതിനൊന്നും ആരും ശ്രമിച്ചിട്ടില്ല.</div>
<div>ജൈവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുലന്ദ്ഷഹർ സന്ദർശിച്ചിരുന്നു, പക്ഷേ പ്ലാൻ്റ് പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല,’ ജയറാം രമേശ് പറഞ്ഞു.</div>
</div>
<div></div>
<div>കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തെ പൂർണമായും തടയാമായിരുന്നെന്നും എന്നാൽ ഇത്തരം സ്ഥാപനങ്ങളോട് കാണിക്കുന്ന അവഗണന അതിന്റെ തീവ്രത കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vaccine-manufacturing-public-sector-organizations-have-been-shut-down-by-the-centre-criticized-by-jairam-ramesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പി ആക്കിയവര്&#x200d;ക്ക് വേണ്ടിയുള്ള ബജറ്റ്; വിമര്&#x200d;ശനവുമായി എം.കെ സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/a-budget-for-those-who-made-the-minority-bjp-the-majority-bjp-mk-stalin-with-criticism.html</link>
					<comments>https://www.chandrikadaily.com/a-budget-for-those-who-made-the-minority-bjp-the-majority-bjp-mk-stalin-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jul 2024 05:40:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[mk stlain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303629</guid>

					<description><![CDATA[സ്റ്റാലിന് പുറമെ കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള 3 കോണ്&#x200d;ഗ്രസ് നേതാക്കളും ബജറ്റിലെ അവഗണനക്ക് പിന്നാലെ നീതി ആയോഗ് യോഗത്തില്&#x200d; പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ. സ്റ്റാലിന്&#x200d;. ബജറ്റില്&#x200d; സാധാരണക്കാരനെ സംബന്ധിക്കുന്ന ഒരു വിഷയം പോലും ചര്&#x200d;ച്ചയായില്ലെന്ന് പറഞ്ഞ സ്റ്റാലിന്&#x200d; ഡി.എം.കെ എം.പിമാര്&#x200d; ബുധനാഴ്ച ഡല്&#x200d;ഹിയില്&#x200d; പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്&#x200d; നടക്കുന്ന നീതി ആയോഗ് യോഗത്തില്&#x200d; പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ പത്ര സമ്മേളനത്തിലായിരുന്നു സ്റ്റാലിന്&#x200d; വിഷയത്തിലെ പ്രതിഷേധം വ്യക്തമാക്കിയത്.</p>
<p>സ്റ്റാലിന് പുറമെ കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള 3 കോണ്&#x200d;ഗ്രസ് നേതാക്കളും ബജറ്റിലെ അവഗണനക്ക് പിന്നാലെ നീതി ആയോഗ് യോഗത്തില്&#x200d; പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഹിമാചല്&#x200d; പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്&#x200d; സിങ് സുഖുവുമാണ് യോഗം ബഹിഷ്‌കരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്&#x200d;. തമിഴ്നാടിനോടുള്ള കേന്ദ്ര സര്&#x200d;ക്കാരിന്റെ ഏറ്റവും വലിയ വഞ്ചനയാണ് ബജറ്റെന്നും ന്യൂനപക്ഷ ബി.ജെ.പിയെ ഭൂരിപക്ഷ ബി.ജെ.പിയാക്കി മാറ്റിയ പ്രാദേശിക പാര്&#x200d;ട്ടികളെ സന്തോഷിപ്പിക്കാനുള്ള ബജറ്റായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തന്റെ കഴിഞ്ഞ ബജറ്റ് തിരുക്കൂറള്&#x200d; ചൊല്ലി ആരംഭിച്ച നിര്&#x200d;മല സീതാരാമന്&#x200d; ഇത്തവണത്തെ ബജറ്റില്&#x200d; തമിഴ് എന്നോ തമിഴ്നാട് എന്നോ ഒറ്റ തവണ പോലും പറഞ്ഞില്ലെന്നും സ്റ്റാലിന്&#x200d; വിമര്&#x200d;ശനമുയര്&#x200d;ത്തി. നീതി ആയോഗ് യോഗത്തില്&#x200d; പങ്കെടുക്കുന്നതില്&#x200d; യാതൊരു അര്&#x200d;ത്ഥവുമില്ലെന്നായിരുന്നു യോഗത്തില്&#x200d; പങ്കെടുക്കില്ല എന്ന് വ്യക്തമാക്കി സിദ്ധരാമയ്യ പറഞ്ഞത്. കന്നഡിഗരുടെ ആശങ്കകള്&#x200d; ബജറ്റില്&#x200d; ചര്&#x200d;ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;നീതി ആയോഗ് യോഗത്തില്&#x200d; പങ്കെടുക്കുന്ന ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; കര്&#x200d;ണാടകയിലെ ജനങ്ങളുടെ ആശങ്കകളെല്ലാം തന്നെ പൂര്&#x200d;ണമായും അവഗണിച്ചു. അവര്&#x200d; കന്നഡിഗരെ കേട്ടു എന്ന് എനിക്ക് തോന്നുന്നില്ല, ഇക്കാരണം കൊണ്ടുതന്നെ നീതി ആയോഗ് യോഗത്തില്&#x200d; പങ്കെടുക്കുന്നതില്&#x200d; ഒരു അര്&#x200d;ത്ഥവുമില്ല,&#8217; അദ്ദേഹം എക്‌സില്&#x200d; കുറിച്ചു.</p>
<p>പ്രധാനമന്ത്രിക്കസേരയിലേക്ക് കണ്ണുനട്ട് ഇരിക്കുന്നത് കൊണ്ട് നരേന്ദ്ര മോദിക്ക് ബീഹാറിനെയും ആന്ധ്രാ പ്രദേശിനെയും ഒഴികെ മറ്റൊരു സംസ്ഥാനങ്ങളെയും കാണാനായില്ല. അദ്ദേഹത്തിന്റെ അജണ്ട ജനങ്ങള്&#x200d;ക്ക് മുമ്പില്&#x200d; തുറന്നുകാണിക്കപ്പെട്ടു. നീതിക്ക് വേണ്ടിയുള്ള യുദ്ധത്തില്&#x200d; കര്&#x200d;ണാടകയിലെ ജനങ്ങള്&#x200d; ഞങ്ങള്&#x200d;ക്കൊപ്പം നില്&#x200d;ക്കുമെന്നാണ് ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നത്,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മറ്റ് സംസ്ഥാനങ്ങളെ പൂര്&#x200d;ണമായും അവഗണിച്ച് ആന്ധ്രാ പ്രദേശിനും ബീഹാറിനും ബജറ്റില്&#x200d; പ്രത്യേക പരിഗണന നല്&#x200d;കിയതായി വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. നിതീഷ് കുമാറിനെയും ചന്ദ്ര ബാബു നായിഡുവിനെയും തൃപ്തിപ്പെടുത്തി പ്രധാനമന്ത്രി കസേര നിലനിര്&#x200d;ത്താനുള്ള മോദിയുടെ ശ്രമമാണ് ബജറ്റില്&#x200d; കണ്ടതെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു.</p>
<p>ബീഹാര്&#x200d;, ആന്ധ്രാപ്രദേശ് സര്&#x200d;ക്കാരുകള്&#x200d;ക്ക് പ്രത്യേക പദവി നല്&#x200d;കണം എന്നതുള്&#x200d;പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു സര്&#x200d;ക്കാര്&#x200d; രൂപീകരണ വേളയില്&#x200d; നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഉയര്&#x200d;ത്തിയത്. എന്നാല്&#x200d; പ്രത്യേക പദവികളില്ലെങ്കിലും വമ്പന്&#x200d; പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്&#x200d;ക്കും ബജറ്റില്&#x200d; പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ബീഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. 11,500 കോടി രൂപയുടെ പ്രളയസഹായവും വിമാനത്താവളം, മെഡിക്കല്&#x200d; കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്&#x200d; എന്നിവയെല്ലാം ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>അടിസ്ഥാന സൗകര്യത്തിന് മാത്രം ബീഹാറില്&#x200d; 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബീഹാറില്&#x200d; വിമാനത്താവളവും മെഡിക്കല്&#x200d; കോളജും പ്രഖ്യാപിച്ചു. അമൃത്സര്&#x200d;-കൊല്&#x200d;ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബീഹാറിലെ ഗയയില്&#x200d; വ്യാവസായിക അടിസ്ഥാന സൗകര്യങ്ങള്&#x200d; വികസിപ്പിക്കും. പാട്‌ന-പൂര്&#x200d;ണ എക്‌സ്പ്രസ് വേ, ബുക്‌സര്&#x200d; ഭഗല്&#x200d;പൂര്&#x200d; ഹൈവേ, ബോധ്ഗയ-രാജ്ഗിര്&#x200d;-വിശാലി-ധര്&#x200d;ബന്&#x200d;ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകള്&#x200d;ക്ക് പുറമെ ബുക്‌സാറില്&#x200d; ഗംഗാ നദിക്ക് മുകളിലായി രണ്ട് വരി പാലത്തിന്റെ നിര്&#x200d;മാണത്തിനുള്ള പദ്ധതിയും ബജറ്റില്&#x200d; ബീഹാറിനായി നീക്കിവെച്ചിട്ടുണ്ട്.</p>
<p>അതേസമയം നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; 15,000 കോടി രൂപയും വരും നാളുകളില്&#x200d; പ്രത്യേക ധനസഹായവുമാണ് ആന്ധ്രക്ക് ലഭിച്ചിരിക്കുന്നത്. ആന്ധ്ര തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15,000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിങ് ഏജന്&#x200d;സികളില്&#x200d; നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്&#x200d;കുമെന്നും നിര്&#x200d;മല സീതാരാമന്&#x200d; ബജറ്റിലൂടെ പ്രഖ്യാപിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-budget-for-those-who-made-the-minority-bjp-the-majority-bjp-mk-stalin-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആർ.എസ്.എസ് ​ഗാനത്തിന് സല്യൂട്ട് ചെയ്ത് അധ്യാപകരും വിദ്യാർഥികളും; കേന്ദ്ര സർവകലാശാലയിലെ യോ​ഗത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്</title>
		<link>https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html</link>
					<comments>https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 07:47:22 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[central university]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303345</guid>

					<description><![CDATA[സര്&#x200d;വകലാശാലയെ ആര്&#x200d;.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്&#x200d;ഗെയുടെ വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; ആര്&#x200d;.എസ്.എസിന്റെ യോഗം നടന്നതിന് പിന്നാലെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ്. സര്&#x200d;വകലാശാലയെ ആര്&#x200d;.എസ്.എസ് ശാഖയാക്കി മാറ്റുകയാണെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവും മന്ത്രിയുമായ പ്രിയങ്ക് ഖാര്&#x200d;ഗെയുടെ വിമര്&#x200d;ശനം.</p>
<p>ജൂലൈ 18നായിരുന്നു കര്&#x200d;ണാടക കേന്ദ്ര സര്&#x200d;വകലാശാലയില്&#x200d; ആര്&#x200d;.എസ്.എസിന്റെ നൂറാം വാര്&#x200d;ഷികവുമായി ബന്ധപ്പെട്ട പരിപാടി നടന്നത്. പരിപാടിക്കിടെ സര്&#x200d;വകലാശാലയിലെ വിദ്യാര്&#x200d;ഥികളും അധ്യാപകരും ആര്&#x200d;.എസ്.എസ് ഗാനത്തിന് സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്&#x200d;ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയത്.</p>
<p>എക്‌സില്&#x200d;  പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രിയങ്ക് ഖാര്&#x200d;ഗെ തന്റെ വിമര്&#x200d;ശനമറിയിച്ചത്. കല്യാണ കര്&#x200d;ണാടക മേഖലയിലെ വിദ്യാര്&#x200d;ത്ഥികളുടെ വിദ്യാഭ്യാസ അഭിലാഷങ്ങള്&#x200d; നിറവേറ്റുന്നതിനായി ശ്രീ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ സ്ഥാപിച്ചതാണ് കര്&#x200d;ണാടക കേന്ദ്ര സര്&#x200d;വകലാശാല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്&#x200d;കുന്നതിന് പകരം സര്&#x200d;വകലാശാല ഒരു ആര്&#x200d;.എസ്.എസ് ശാഖയായി മാറിയിരിക്കുകയാണ് എന്നായിരുന്നു വീഡിയോ പങ്കുവെച്ച് കൊണ്ട് പ്രിയങ്ക ഖാര്&#x200d;ഗെയുടെ പരാമര്&#x200d;ശം.</p>
<p>കഴിഞ്ഞ ഏതാനും നാളുകളായി സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലേക്കുള്ള പ്രചാരകരുടെ നുഴഞ്ഞുകയറ്റം ശക്തമാകുകയാണെന്നും ഇത് വ്യവസ്ഥിതിയുടെ തകര്&#x200d;ച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുറിച്ചു.</p>
<p>അതേസമയം, ആരോപണങ്ങളെ തള്ളി സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d; ബട്ടു സത്യനാരായണ രംഗത്തെത്തിയിരുന്നു. ആര്&#x200d;എസ്.എസ് നിരോധിത സംഘടനയല്ലെന്നും സര്&#x200d;വകലാശാലയിലെ ജീവനക്കാരും വിദ്യാര്&#x200d;ഥികളും ചേര്&#x200d;ന്നാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/teachers-and-students-saluted-the-rss-song-after-the-meeting-at-the-central-university-the-congress-came-with-severe-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം’; മുഖ്യമന്ത്രിക്ക് പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ</title>
		<link>https://www.chandrikadaily.com/culture-of-looking-the-mic-operator-in-the-face-cpi-mla-indirectly-criticized-the-chief-minister.html</link>
					<comments>https://www.chandrikadaily.com/culture-of-looking-the-mic-operator-in-the-face-cpi-mla-indirectly-criticized-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jul 2024 17:52:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPI MLA]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303239</guid>

					<description><![CDATA[മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് വിമർശനം.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ എംഎൽഎ പി ബാലചന്ദ്രൻ. മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറി വിളിക്കുന്ന സംസ്കാരം വളർന്നുവന്നിരിക്കുന്നുവെന്നാണ് വിമർശനം.</p>
<p>മൈക്കിന്റെ സാങ്കേതിക തകരാർ നോക്കാതെയാണ് തെറി വിളിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബുക്കിംഗ് താരിഫിൽ മാറ്റങ്ങൾ വരുത്തണമെന്നും പി ബാലചന്ദ്രൻ ആവശ്യപ്പെട്ടു.</p>
<p>മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ മൈക്ക് കേടായതും പിന്നീട് ഓപ്പറേറ്റർമാരോട് ചൂടായതും വിവാദമായിരുന്നു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ മൈക്ക് വിവാദം ഉൾപ്പെടെ തിരിച്ചടിയായിയെന്ന് സിപിഐ വിലയിരുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ എംഎൽഎയുടെ ഒളിയമ്പ് എന്നതാണ് ശ്രദ്ധേയം.</p>
<p>സർക്കാരും മുന്നണിയും ഒരാളിലേക്കു ചുരുങ്ങിയതിന്റെ അപകടമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ന് സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉയർന്നിരുന്നു. പിണറായിയെ മാത്രം കേന്ദ്രീകരിച്ച പ്രചാരണം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായെന്നും വിമർശനമുയർന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/culture-of-looking-the-mic-operator-in-the-face-cpi-mla-indirectly-criticized-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കത്വയിലെ ഭീകരാക്രമണം തന്ത്രപരമായ പരാജയം’; കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ്</title>
		<link>https://www.chandrikadaily.com/terror-attack-in-kathua-a-strategic-failure-congress-against-central-government.html</link>
					<comments>https://www.chandrikadaily.com/terror-attack-in-kathua-a-strategic-failure-congress-against-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 10 Jul 2024 06:28:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[failure]]></category>
		<category><![CDATA[Kathua]]></category>
		<category><![CDATA[Terror Attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302295</guid>

					<description><![CDATA[അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം]]></description>
										<content:encoded><![CDATA[<p>കത്വയിൽ അഞ്ചു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഭീകരാക്രമണത്തിന് കാരണം തന്ത്രപരമായ പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജമ്മുവിലെ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച മാർഗങ്ങൾ വിശദീകരിച്ച് രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡ എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.</p>
<p>സംഭവത്തിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാറുമായി സഹകരിക്കാൻ തയ്യാറാണെന്നും ഉറപ്പുനൽകി. സൈന്യത്തിനും മറ്റു സുരക്ഷാ സേനയ്ക്കുമുള്ള പിന്തുണയിൽ തങ്ങൾ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>‘ജമ്മു സെക്ടറിൽ വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ അസ്വസ്ഥകരമായ ട്രെൻഡുണ്ട്. കശ്മീർ താഴ്വരയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ കൂടുതൽ ശാന്തമായിരുന്നു. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനാൽ ലഡാഖ് മേഖലയിൽ കൂടുതൽ സൈനികരെ വിന്യസിച്ചതാണ് ജമ്മു സെക്ടറിൽ ആക്രമണം കൂടാൻ കാരണമായതെന്ന് മുൻ സൈനികർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.</p>
<p>അമിത ആത്മവിശ്വാസം ഒഴിവാക്കി ഭീഷണികൾക്കെതിരെ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. സ്വന്തം വിശദീകരണങ്ങൾ അവതരിപ്പിക്കാനാണ് സർക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. നോട്ടുനിരോധനം കൊണ്ടുവന്നപ്പോൾ അത് തീവ്രവാദത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുമ്പോഴും ഇതേ വാദം തന്നെയാണ് സർക്കാർ നിരത്തിയത്. ഏറെക്കുറെ സമാധാനപരമായിരുന്ന ജമ്മു മേഖലയിൽ ആക്രമണങ്ങൾ വർധിച്ചത് തന്ത്രപരമായ പരാജയം കാരണമാണ്’ -ഹൂഡ കൂട്ടിച്ചേർത്തു.</p>
<p>ജൂലൈ എട്ടിന് ആർമിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. അടുത്ത ദിവസം ദോഡ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കത്വയിലെ ആക്രമണത്തിന് പിന്നിലുള്ള ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/terror-attack-in-kathua-a-strategic-failure-congress-against-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്ക്കാരം;തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയാവും’; ബിനോയ് വിശ്വം</title>
		<link>https://www.chandrikadaily.com/sfi-perpetuates-primitive-culture-left-liable-if-not-corrected-benoy-vishwam.html</link>
					<comments>https://www.chandrikadaily.com/sfi-perpetuates-primitive-culture-left-liable-if-not-corrected-benoy-vishwam.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 04 Jul 2024 06:42:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[binoy vishwam]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301791</guid>

					<description><![CDATA[പുതിയ എസ്.എഫ്.ഐക്കാര്&#x200d;ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്&#x200d;ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>എസ്.എഫ്.ഐയെ പരസ്യമായി വിമര്&#x200d;ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃതമായ സംസ്‌കാരമെന്ന് ബിനോയ് വിശ്വം വിമര്&#x200d;ശിച്ചു. പുതിയ എസ്.എഫ്.ഐക്കാര്&#x200d;ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്&#x200d;ഥം അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>കാര്യങ്ങള്&#x200d; ശരിയായി പഠിപ്പിക്കണമെന്നും നേര്&#x200d;വഴിക്ക് നയിക്കണമെന്നും നേതൃത്വത്തിനോട് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തിരുത്തിയില്ലെങ്കില്&#x200d; ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിലെ സിപിഐയുടെ ഒരു പരിപാടിയില്&#x200d; പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് എസ്എഫ്‌ഐയെ അദ്ദേഹം വിമര്&#x200d;ശിച്ചത്.</p>
<p>അതേസമയം നിയമസഭയില്&#x200d; എസ്എഫ്‌ഐ ആക്രമണങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചു. എസ്എഫ്‌ഐയെ അധിക്ഷേപിക്കാന്&#x200d; ബോധപൂര്&#x200d;വ്വം ശ്രമമെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്&#x200d;കി നിയമസഭയില്&#x200d; പറഞ്ഞു. എസ്എഫ്‌ഐ നിറഞ്ഞുനില്&#x200d;ക്കുന്ന പ്രസ്ഥാനമാണ്. അതിന് താറടിച്ച് കാണിക്കാന്&#x200d; ശ്രമിക്കുന്നത്. വിദ്യാര്&#x200d;ത്ഥികള്&#x200d; തമ്മില്&#x200d; സംഘര്&#x200d;ഷം ഉണ്ടാകുന്നത് നിര്&#x200d;ഭാഗ്യകരമായ കാര്യം. അത് ഒഴിവാക്കാന്&#x200d; വിദ്യാര്&#x200d;ത്ഥി സംഘടനകളും സ്ഥാപനവും പരിശ്രമം നടത്തണമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sfi-perpetuates-primitive-culture-left-liable-if-not-corrected-benoy-vishwam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാരിനെ വികൃതമാക്കുന്ന നടപടികള്&#x200d;: ആഭ്യന്തര വകുപ്പിനെതിരെ സിപിഎം സംസ്ഥാന സമിതിയില്&#x200d; വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/actions-that-distort-government-cpm-state-committee-criticizes-home-department.html</link>
					<comments>https://www.chandrikadaily.com/actions-that-distort-government-cpm-state-committee-criticizes-home-department.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Jun 2024 09:41:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300595</guid>

					<description><![CDATA[ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്&#x200d;ത്തനം തിരിച്ചടിയായെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു.]]></description>
										<content:encoded><![CDATA[<p>സിപിഎം സംസ്ഥാന സമിതിയില്&#x200d; പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്&#x200d;ശനം. സര്&#x200d;ക്കാരിനെ വികൃതമാക്കുന്ന നടപടികള്&#x200d; പൊലീസില്&#x200d; നിന്നുണ്ടായി. ഐജി റാങ്കിന് മുകളിലുള്ള ചില ഉദ്യോഗസ്ഥരുടെ പ്രവര്&#x200d;ത്തനം തിരിച്ചടിയായെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു. അതേസമയം വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.</p>
<p>മുഖ്യമന്ത്രിയെ കൂടാതെ ചില അധികാര കേന്ദ്രങ്ങള്&#x200d; പൊലീസിനെ നിയന്ത്രിക്കുന്നു. ഗുണ്ടാ ആക്രമണങ്ങള്&#x200d; നേരിടുന്നതില്&#x200d; പൊലീസ് പരാജയപ്പെട്ടു. തുടര്&#x200d;ച്ചയായ കൊലപാതകങ്ങള്&#x200d; ഭീതി പരത്തി. സ്ത്രീ സുരക്ഷയിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാധ്യമങ്ങള്&#x200d;ക്ക് എതിരായ പൊലീസ് നടപടിയും തിരിച്ചടിയായി. മാധ്യമങ്ങളും സര്&#x200d;ക്കാരും തമ്മിലുള്ള ബന്ധത്തെ ഇതുലച്ചു.</p>
<p>രാഷ്ട്രീയ എതിരാളികള്&#x200d;ക്ക് ആയുധം നല്&#x200d;കുന്ന രീതിയിലാണ് ചില ഉദ്യോഗസ്ഥരുടെ പ്രവര്&#x200d;ത്തനം. തൃശൂര്&#x200d; പൂരത്തിലെ പൊലീസ് ഇടപെടല്&#x200d; സുരേഷ് ഗോപിക്ക് വേണ്ടിയെന്നും പൊലീസിന് ഗുണ്ടാ ബന്ധവും പലിശ, പണമിടപാടുണ്ടെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു. ഇടുക്കി, എറണകുളം, തൃശൂര്&#x200d; ജില്ലകളില്&#x200d; നിന്നാണ് വിമര്&#x200d;ശനമുണ്ടായത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സമിതിയില്&#x200d; കഴിഞ്ഞ ദിവസം വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. മുഖ്യമന്ത്രി വിദേശ യാത്രാ വിവാദം ഒഴിവാക്കേണ്ടിയിരുന്നു. അനവസരത്തിലെ യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മൈക്കിനോട് പോലും കയര്&#x200d;ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതുസമൂഹത്തിലെ ഇടപെടലില്&#x200d; നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണ്. ജില്ലാ കമ്മിറ്റികളില്&#x200d; അടക്കം മുഖ്യമന്ത്രിക്കെതിരെ ഉയര്&#x200d;ന്ന വിമര്&#x200d;ശനങ്ങളെ അവഗണിക്കരുതെന്നും സിപിഎം സംസ്ഥാന സമിതിയില്&#x200d; അഭിപ്രായമുയര്&#x200d;ന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actions-that-distort-government-cpm-state-committee-criticizes-home-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളക്ടറെയടക്കം വിമര്&#x200d;ശിക്കരുത്, പറയാനുള്ളത് കോടതിയെ അറിയിക്കണം; സി.പി.എം ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/do-not-criticize-including-the-collector-what-has-to-be-said-should-be-reported-to-the-court-high-court-to-cpm-district-secretary.html</link>
					<comments>https://www.chandrikadaily.com/do-not-criticize-including-the-collector-what-has-to-be-said-should-be-reported-to-the-court-high-court-to-cpm-district-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 05 Sep 2023 10:30:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[collector]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criticize]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273015</guid>

					<description><![CDATA[കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; സ്റ്റോപ്പ് മെമോ നല്&#x200d;കിയിട്ടും നിര്&#x200d;ദേശം ലംഘിച്ചുകൊണ്ട് നിര്&#x200d;മാണപ്രവര്&#x200d;ത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>മൂന്നാറിലെ അനധികൃത നിര്&#x200d;മാണങ്ങളുമായി ബന്ധപ്പെട്ട കേസില്&#x200d; സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഹൈക്കോടതി. കേസില്&#x200d; പരസ്യ വിമര്&#x200d;ശനം പാടില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്&#x200d;ഗീസിന് ഹൈക്കോടതി നിര്&#x200d;ദേശം നല്&#x200d;കി. അമിക്യസ്‌ക്യൂറിക്കും കളക്ടര്&#x200d;ക്കുമെതിരെ വിമര്&#x200d;ശനം ഉന്നയിക്കരുത്. അവര്&#x200d; കോടതി ഉത്തരവാണ് നടപ്പാക്കുന്നത്. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും ഡിവിഷന്&#x200d; ബെഞ്ച് നിര്&#x200d;ദേശിച്ചു. ഇടുക്കിയിലെ ഭൂമി വിഷയത്തില്&#x200d; 2 മാസത്തിനകം സര്&#x200d;വേ നടപടികള്&#x200d; പൂര്&#x200d;ത്തീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്&#x200d; സ്റ്റോപ്പ് മെമോ നല്&#x200d;കിയിട്ടും നിര്&#x200d;ദേശം ലംഘിച്ചുകൊണ്ട് നിര്&#x200d;മാണപ്രവര്&#x200d;ത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>ഇടുക്കി ജില്ലയില്&#x200d; റവന്യൂവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എന്&#x200d;.ഒ.സി. ഇല്ലാതെ സി.പി.എം. പാര്&#x200d;ട്ടി ഓഫീസ് നിര്&#x200d;മിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം, ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്&#x200d;പാറ പാര്&#x200d;ട്ടി ഓഫീസ് നിര്&#x200d;മാണം രാത്രി തുടര്&#x200d;ന്നത് വലിയ വിവാദമായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-criticize-including-the-collector-what-has-to-be-said-should-be-reported-to-the-court-high-court-to-cpm-district-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
