<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criticized &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criticized/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 22 Feb 2025 03:05:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criticized &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബ്രൂവറി; സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പാലക്കാട് രൂപത</title>
		<link>https://www.chandrikadaily.com/brewery-diocese-of-palakkad-strongly-criticized-the-governments-decision.html</link>
					<comments>https://www.chandrikadaily.com/brewery-diocese-of-palakkad-strongly-criticized-the-governments-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Feb 2025 03:05:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Brewery]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331026</guid>

					<description><![CDATA[എൽഡിഎഫ് തീരുമാനത്തിന് പിന്നാലെ വലിയൊരു വിഭാഗം ബ്രൂവറിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തുകയാണ്.]]></description>
										<content:encoded><![CDATA[<p>ബ്രൂവറിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് പാലക്കാട് രൂപത. സാമ്പത്തിക ഉറവിടം വറ്റി വരണ്ടുപോകുമ്പോൾ ഏതെങ്കിലും വിധേന പണമുണ്ടാക്കാം എന്ന് കരുതുന്നത് തെറ്റാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. വന്യജീവി ആക്രമണത്തിൽ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.</p>
<p>ജല ചൂഷണം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് സർക്കാർ ബ്രൂവറിയുമായി മുന്നോട്ടുപോകുന്നത് . അതിനിടയാണ് ബ്രൂവറി വന്നാൽ ഉണ്ടാകുന്ന വിപത്തിനെ ചൂണ്ടിക്കാട്ടി പാലക്കാട് രൂപത തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. എത്ര വലിയ നയപരമായ തീരുമാനം ആണെങ്കിലു , ബ്രൂവറി സാമൂഹിക വിപത്താണെന്ന് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരക്കൽ പറയുന്നു.</p>
<p>കേരളത്തെ മദ്യ സംസ്ഥാനമായി മാറ്റുന്ന രീതിയാണ് ഇത്. വലിയൊരു ശതമാനം ആളുകളും ഈ വിപത്ത് ഒഴിവാക്കണമെന്നാണ് ആഗ്രഹിക്കുന്നത് , സാധാരണക്കാർക്ക് ജോലി നൽകാനാണെങ്കിൽ മറ്റു മാർഗങ്ങൾ ഉണ്ടെന്നും മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിമർശിച്ചു .</p>
<p>ഉത്തരവാദിത്തപ്പെട്ട സർക്കാർ പെരുകുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് തീരുമാനത്തിന് പിന്നാലെ വലിയൊരു വിഭാഗം ബ്രൂവറിക്കെതിരെ ശക്തമായ എതിർപ്പുമായി രംഗത്ത് എത്തുകയാണ്. വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾക്ക് എലപ്പുള്ളി സാക്ഷിയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brewery-diocese-of-palakkad-strongly-criticized-the-governments-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാലിന്യവെള്ളത്തില്&#x200d; ലക്ഷക്കണക്കിന് ആളുകള്&#x200d; കുളിക്കുന്നു; മഹാ കുംഭമേള നടത്തിപ്പിനെ വിമര്&#x200d;ശിച്ച് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി</title>
		<link>https://www.chandrikadaily.com/hundreds-of-thousands-of-people-bathe-in-sewage-water-swami-avimukteswarananda-saraswati-criticized-the-conduct-of-maha-kumbh-mela.html</link>
					<comments>https://www.chandrikadaily.com/hundreds-of-thousands-of-people-bathe-in-sewage-water-swami-avimukteswarananda-saraswati-criticized-the-conduct-of-maha-kumbh-mela.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 12:55:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[MAHAKUMBAMELA]]></category>
		<category><![CDATA[Swami Avimukteswarananda Saraswati]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330643</guid>

					<description><![CDATA[12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ പ്രയാഗ്‌രാജില്&#x200d; നടക്കുന്ന മഹാകുംഭമേളയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്ത് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിലെ 46ാമത് ശങ്കരാചാര്യനായ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. സംഘാടകർ ജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയില്ലെന്നും ജനക്കൂട്ട നിയന്ത്രണ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.</p>
<p>300 കിലോമീറ്ററോളം ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ഇത് തെറ്റായ സംഘാടനം അല്ലാതെ മറ്റെന്താണ്? ആളുകൾക്ക് ലഗേജുമായി 25-30 കിലോമീറ്ററോളമാണ് നടക്കേണ്ടി വന്നത്. കുളിക്കുന്ന വെള്ളത്തിൽ മാലിന്യം കലർന്നിരുന്നു. എന്നിട്ടും നിങ്ങൾ കോടിക്കണക്കിനാളുകളെ അതിൽ കുളിക്കാൻ നിർബന്ധിക്കുന്നു.</p>
<p>കുളിക്കാൻ പറ്റില്ലെന്ന് ശാസ്ത്രലോകം വിലയിരുത്തിയ വെള്ളത്തിലാണ് ജനലക്ഷങ്ങൾ മുങ്ങുന്നതെന്നും സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി എ.എൻ.ഐയോട് പ്രതികരിച്ചു.</p>
<p>12 വർഷങ്ങൾക്ക് ശേഷം മഹാ കുംഭമേള വരുമെന്ന് നിങ്ങൾക്ക് അന്നേ അറിയാമായിരുന്നു. എന്തുകൊണ്ടാണ് വേണ്ടുന്ന നടപടികളെടുക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത്രയധികം ആളുകൾ വരുമെന്നും എന്നാൽ അവർക്കാവശ്യമായ സ്ഥല സൗകര്യങ്ങളില്ലെന്നും മുൻകൂട്ടിത്തന്നെ അറിയാമായിരുന്നുവെങ്കിൽ അതിനായുള്ള പദ്ധതി നേരത്തെ തന്നെ തയ്യാറാക്കാമായിരുന്നില്ലേ.</p>
<p>നിങ്ങൾ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ലെന്ന് മാത്രമല്ലെ തെറ്റായ പ്രചാരണം നടത്തുകയാണ് ചെയ്തത്. 144 വർഷത്തെ സംസാരം തന്നെ നുണയാണ്. ആൾക്കൂട്ട സംഘാടനവും ആതിഥ്യ മര്യാദയും പാലിച്ചില്ല. ആളുകൾ മരിച്ചപ്പോൾ അത് മറച്ചുവെക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hundreds-of-thousands-of-people-bathe-in-sewage-water-swami-avimukteswarananda-saraswati-criticized-the-conduct-of-maha-kumbh-mela.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടിയെയും നേതൃത്വത്തെയും വിമര്&#x200d;ശിച്ചു; ബി.ജെ.പി മന്ത്രിക്ക് കാരണം കാണിക്കല്&#x200d; നോട്ടീസ്</title>
		<link>https://www.chandrikadaily.com/criticized-the-party-and-its-leadership-show-cause-notice-to-bjp-minister.html</link>
					<comments>https://www.chandrikadaily.com/criticized-the-party-and-its-leadership-show-cause-notice-to-bjp-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Feb 2025 09:17:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Minister]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[leadership]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329352</guid>

					<description><![CDATA[ഹരിയാന ബി.ജെ.പി മേധാവിയും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളില്&#x200d; 3 ദിവസത്തിനുള്ളില്&#x200d; മറുപടി നല്&#x200d;കണമെന്ന് മന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഹരിയാന മന്ത്രി അനില്&#x200d; വിജിന് കാരണംകാണിക്കല്&#x200d; നോട്ടീസ് അയച്ച് ബി.ജെ.പി. തുടര്&#x200d;ച്ചയായി പാര്&#x200d;ട്ടിയെ വിമര്&#x200d;ശിക്കുന്നതിലാണ് മന്ത്രിക്കെതിരായ നടപടി. ഇന്നലെ (തിങ്കള്&#x200d;) ആണ് ബി.ജെ.പി നേതൃത്വം അനില്&#x200d; വിജിന് നോട്ടീസ് അയച്ചത്. ഹരിയാന ബി.ജെ.പി മേധാവിയും മുഖ്യമന്ത്രിയുമായ നയാബ് സിങ് സൈനിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനകളില്&#x200d; 3 ദിവസത്തിനുള്ളില്&#x200d; മറുപടി നല്&#x200d;കണമെന്ന് മന്ത്രിയോട് ബി.ജെ.പി ആവശ്യപ്പെട്ടു.</p>
<p>കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; സൈനിയുടെ സഹായി എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്ക് പിന്തുണ നല്&#x200d;കി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് മന്ത്രി അടുത്തിടെ ആരോപിച്ചിരുന്നു. സൈനിയുടെ സഹായിയായ ആശിഷ് തയാലിനെതിരെയാണ് വിജ് ആരോപണം ഉയര്&#x200d;ത്തിയത്.</p>
<p>അംബാല കാന്ത് മണ്ഡലത്തില്&#x200d; നിന്ന് 7277 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തിലെ സ്വതന്ത്രയായി മത്സരിച്ച ചിത്ര സര്&#x200d;വാരയെ ആശിഷ് പിന്തുണച്ചുവെന്നാണ് വിജ് ആരോപിച്ചത്.</p>
<p>കോണ്&#x200d;ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടര്&#x200d;ന്ന് ചിത്ര മണ്ഡലത്തില്&#x200d; സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്&#x200d; ചിത്രയ്ക്ക് വേണ്ടി തയാലിനൊപ്പം ആളുകള്&#x200d; പ്രചരണം നടത്തുന്നതിന്റെ വീഡിയോകള്&#x200d; വിജ് തന്റെ സോഷ്യല്&#x200d; മീഡിയ അക്കൗണ്ടുകളില്&#x200d; പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്&#x200d;ന്ന് ഹരിയാന ബി.ജെ.പിയില്&#x200d; അഭിപ്രായ ഭിന്നതകളും പൊട്ടിത്തെറികളും ഉണ്ടാവുകയുണ്ടായി. ഹരിയാന മന്ത്രിസഭ യോഗത്തിലാണ് വിജ് ആദ്യമായി അതൃപ്തി അറിയിക്കുന്നത്.</p>
<p>ഫേസ്ബുക്കിലൂടെ താന്&#x200d; സൈനിയുടെ അടുത്തയാളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് ആശിഷ് തയാല്&#x200d;. തെരഞ്ഞെടുപ്പ് കാലയളവില്&#x200d; ആശിഷിനൊപ്പം കാണുന്ന അതേ ആളുകളെ ബി.ജെ.പിയുടെ എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിക്കൊപ്പം കാണാമെന്നും വിജ് യോഗത്തില്&#x200d; പറഞ്ഞതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നത്.</p>
<p>എന്നാല്&#x200d; 2025 ഡല്&#x200d;ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്&#x200d; ഹരിയാന ബി.ജെ.പിയിലെ പ്രശ്‌നങ്ങളില്&#x200d; നേതൃത്വത്തിന്റെ ഇടപെടല്&#x200d; ഉണ്ടായില്ലെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഹരിയാന മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാനത്തെ പ്രമുഖനായ നേതാവ് മോഹന്&#x200d; ലാല്&#x200d; ബദോളിക്കെതിരെയും വിജ് രംഗത്തെത്തിയിരുന്നു. ബലാത്സംഗം കുറ്റം നേരിടുന്ന ഒരാള്&#x200d; എങ്ങനെയാണ് സ്ത്രീകള്&#x200d; പങ്കെടുക്കുന്ന പാര്&#x200d;ട്ടിയുടെ യോഗത്തില്&#x200d; അധ്യക്ഷനാകുന്നതെന്നും വിജ് ചോദ്യം ചെയ്തിരുന്നു.</p>
<p>പാര്&#x200d;ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ബദോളി രാജിവെക്കണമെന്നും വിജ് ആവശ്യപ്പെട്ടിരുന്നു. 2024 ഡിസംബറില്&#x200d; ഹിമാചലില്&#x200d; ബദോളിക്കെതിരെ കൂട്ടബലാത്സംഗ കുറ്റത്തില്&#x200d; കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിജിന്റെ വിമര്&#x200d;ശനം. എല്&#x200d;.കെ. അദ്വാനിയെക്കാള്&#x200d; വലിയ നേതാവല്ല ബദോളിയെന്നും പൊലീസ് ക്ലീന്&#x200d; ചീട്ട് നല്&#x200d;കുന്നവരെ രാജിവെക്കണമെന്നുമാണ് വിജ് ആവശ്യപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/criticized-the-party-and-its-leadership-show-cause-notice-to-bjp-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതി ആയോഗിനെതിരെ നിശിത വിമർശനവുമായി കോണ്&#x200d;ഗ്രസ് നേതാവ്‌ ജയ്റാം രമേശ്</title>
		<link>https://www.chandrikadaily.com/congress-leader-jairam-ramesh-criticized-the-niti-aayog.html</link>
					<comments>https://www.chandrikadaily.com/congress-leader-jairam-ramesh-criticized-the-niti-aayog.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Nov 2024 08:00:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[jairam ramesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315738</guid>

					<description><![CDATA[നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം. ]]></description>
										<content:encoded><![CDATA[<p>വൈദ്യുത നിലയങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അത്തരം പുറന്തളളലുകൾ പൊതുജനാരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന വാദം പരിഹാസ്യമാണെന്നും കോൺഗ്രസ് നേതാവും എം.പിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.</p>
<p>കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാന്റുകളിൽ സൾഫർ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് നിർത്തിവെക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം.</p>
<p>ലോകത്തിലെ ഏറ്റവും വലിയ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യയാണെന്നും പവർ പ്ലാന്റുകളിൽ നിന്നുള്ള ബഹിർഗമനം വായു മലിനീകരണത്തിന് കാര്യമായ സംഭാവന നൽകിയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.</p>
<p>‘വൈദ്യുത നിലയങ്ങളിൽ ഫ്ലൂറൈഡ് ഗ്യാസ് ഡസൾഫാറൈസറുകൾ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ആദ്യം, 2017 എന്ന സമയപരിധി നിശ്ചയിച്ചു. ഇത് പിന്നീട് 2026 വരെ നീട്ടി. പ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്ന നീതി ആയോഗ് സമയപരിധി പൂർണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു’ അദ്ദേഹം എക്സിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-leader-jairam-ramesh-criticized-the-niti-aayog.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാജാവ് നഗ്നനാണ്&#8217;; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എൽഡിഎഫ് സ്ഥാനാർഥി</title>
		<link>https://www.chandrikadaily.com/the-king-is-naked-former-ldf-candidate-criticized-the-chief-minister.html</link>
					<comments>https://www.chandrikadaily.com/the-king-is-naked-former-ldf-candidate-criticized-the-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 06:17:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[Former LDF candidate]]></category>
		<category><![CDATA[pinarayi vijaayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311008</guid>

					<description><![CDATA[മുഖ്യമന്ത്രിയുടെയും സർക്കാറിന്&#x200d;റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്&#x200d;റെയും വിമർശനം.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനവുമായി തിരൂരങ്ങാടിയിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്. &#8216;രാജാവ് നഗ്നനാണ്&#8217; എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയനെ പേരെടുത്ത് പറയാതെ രൂക്ഷമായി വിമർശിക്കുന്നത്.</p>
<p>&#8216;പാർട്ടിക്ക് എന്ത് സംഭവിച്ചാലും തനിക്കും തന്&#x200d;റെ കുടുംബത്തിനും ഗ്രൂപ്പിനും നഷ്ടം സംഭവിക്കരുത്. അധികാരം കയ്യിലുള്ളപ്പോൾ ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാൻ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ജീർണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോ?</p>
<p>തന്റെയും മക്കളുടെയും മരുമക്കളുടെയും ഭാവി ഭാസുരമാക്കാൻ തന്നെ വളർത്തി വലുതാക്കിയ ലക്ഷക്കണക്കിന് ജനങ്ങളുടെ വിയർപ്പിന്റെയും ചുടുചോരയുടെയും മണമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുന്നവർ ആരുതന്നെയായാലും അവരോട് കടക്കു പുറത്ത് എന്ന് പറയാനുള്ള ആർജ്ജവം നേതാക്കൾക്കില്ലെങ്കിൽ തീർച്ചയായും അണികൾക്കിടയിൽ നിന്ന് &#8220;രാജാവ് നഗ്നനാണെന്ന്&#8221; വിളിച്ചു പറയാൻ തന്റേടമുള്ള ഒരു തലമുറ ഉയർത്തെഴുന്നേൽക്കും എന്ന് ഉറപ്പാണ്.</p>
<p>സ്വന്തം താല്പര്യത്തിന് വേണ്ടി വിട്ടുവീഴ്ചയും വിടുവേലയും ചെയ്യുന്നവർ ഒറ്റുകൊടുക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ മാത്രമല്ല, മൂന്നുകോടിയിലധികം വരുന്ന കൊച്ചു കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങളുടെ പ്രതീക്ഷയെയും സ്വപ്നവുമാണ് എന്ന് മറക്കരുത്.&#8217; -നിയാസ് പുളിക്കലകത്ത് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.</p>
<p>മുഖ്യമന്ത്രിയുടെയും സർക്കാറിന്&#x200d;റെയും നിലപാടുകൾക്കെതിരെ പി.വി. അൻവർ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് നിയാസിന്&#x200d;റെയും വിമർശനം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു നിയാസ് പുളിക്കലകത്ത്. മുസ്ലിം ലീഗ് നേതാവ് കെ.പി.എ. മജീദിനോടാണ് പരാജയപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-king-is-naked-former-ldf-candidate-criticized-the-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം’; മന്ത്രിയെ വേദിയിലിരുത്തി അൻവറിന്&#x200d;റെ വിമർശനം</title>
		<link>https://www.chandrikadaily.com/minds-of-forest-officials-are-crueler-than-animals-anwar-criticized-the-minister-by-putting-him-on-stage.html</link>
					<comments>https://www.chandrikadaily.com/minds-of-forest-officials-are-crueler-than-animals-anwar-criticized-the-minister-by-putting-him-on-stage.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Sep 2024 13:48:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[pv anvar mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310545</guid>

					<description><![CDATA[ഉദ്യോഗസ്ഥർ വളരെ മോശമായാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അൻവർ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യമൃഗങ്ങളേക്കാൾ ക്രൂരമാണെന്നും വനത്തിനുള്ളിൽ അനാവശ്യമായി കെട്ടിടങ്ങൾ പണിയുകയാണെന്നും പി.വി. അൻവർ എംഎൽഎ. വനം – വന്യജീവി സംരക്ഷണത്തിനു മാത്രമല്ല, മനുഷ്യ സംരക്ഷണത്തിനും മന്ത്രി വേണ്ട അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥർ വളരെ മോശമായാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ വനം വകുപ്പിന്&#x200d;റെ കെട്ടിടോദ്ഘാടന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു അൻവറിന്&#x200d;റെ വിമർശനം.</p>
<p>നേരത്തെ പോലീസ് അസോസിയോഷന്&#x200d;റെ സമ്മേളനത്തിൽ എസ്പിക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നേരെ അൻവർ വിമർശനമുന്നയിച്ചിരുന്നു. ഇത് പിന്നീട് എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ വരെയുള്ള വിമർശനമായി മാറിയിരുന്നു. ഈ വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വിമർശനങ്ങളുമായി അൻവർ രംഗത്തുവന്നത്.</p>
<p>ആവശ്യങ്ങളുമായി സമീപിക്കുന്ന ജനത്തെ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വന്യമൃഗത്തിൽനിന്ന് രക്ഷ നേടാനായി ഫെൻസിങ് സ്ഥാപിക്കാൻ ആവശ്യപ്പെടുമ്പോൾ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അവരുടെ സൗകര്യം വർധിപ്പിക്കാനും പുതിയ കെട്ടിടങ്ങൾ നിർമിക്കാനുമായി കോടികൾ ചെലവഴിക്കുന്നു. ഇതിന് യാതൊരു മാനദണ്ഡവുമില്ല.</p>
<p>നിലമ്പൂരിൽ നേരത്തെ ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ യാതൊരു മാനുഷിക പരിഗണയും കാണിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ ജനം കൈയേറ്റം ചെ&#x200d;യ്യുമെന്നും അൻവർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അൻവർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minds-of-forest-officials-are-crueler-than-animals-anwar-criticized-the-minister-by-putting-him-on-stage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തിലെ ക്വാറികളില്&#x200d; നല്ലൊരു ശതമാനവും അനധികൃതമാണ്; സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനമുന്നയിച്ച് ഗാഡ്ഗിൽ</title>
		<link>https://www.chandrikadaily.com/a-large-percentage-of-the-quarries-in-kerala-are-illegal-gadgil-criticized-the-government.html</link>
					<comments>https://www.chandrikadaily.com/a-large-percentage-of-the-quarries-in-kerala-are-illegal-gadgil-criticized-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Aug 2024 12:27:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Madhav gadgil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306361</guid>

					<description><![CDATA[ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം]]></description>
										<content:encoded><![CDATA[<p>സര്&#x200d;ക്കാരിനെതിരെ വിമര്&#x200d;ശനമുന്നയിച്ച് പരിസ്ഥിതി പ്രവര്&#x200d;ത്തകൻ ഡോ. മാധവ് ഗാഡ്ഗില്&#x200d;. കേരളത്തിലെ ക്വാറികളില്&#x200d; നല്ലൊരു ശതമാനവും അനധികൃതമാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര ക്വാറികള്&#x200d; പ്രവര്&#x200d;ത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളും ഇല്ല. വലിയ റിസോര്&#x200d;ട്ടുകള്&#x200d; പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പ്രകൃതി സംരക്ഷണ സമിതി കല്&#x200d;പറ്റയില്&#x200d; നടത്തുന്ന പരിസ്ഥിതി സംരക്ഷണ സമ്മേളനത്തില്&#x200d; വീഡിയോ സന്ദേശത്തിലൂടെയാണ് മാധവ് ഗാഡ്ഗില്&#x200d; ഇക്കാര്യങ്ങള്&#x200d; വ്യക്തമാക്കിയത്.</p>
<p>കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എല്&#x200d;പ്പിക്കണമെന്നും തേയില തോട്ടങ്ങള്&#x200d; ലേബര്&#x200d; കോ ഓപ്പറേറ്റിവ് സൊസൈറ്റികള്&#x200d; ഏറ്റെടുക്കണമെന്നും മാധവ് ഗാഡ്ഗില്&#x200d; പറഞ്ഞു.</p>
<p>അതേസമയം വയനാട്ടിലെ ഉരുള്&#x200d;പൊട്ടല്&#x200d; ദുരന്ത ബാധിതരുടെ പുനരധിവാസം കൃത്യമായി നടപ്പാക്കേണ്ടതുണ്ടെന്ന് മാധവ് ഗാഡ്ഗില്&#x200d; പറഞ്ഞു. മഹാരാഷ്ട്രയിൽ അടക്കം മുമ്പ് ഉണ്ടായ ഇത്തരം പ്രകൃതി ദുരന്തങ്ങളിൽ പുനരധിവാസം കൃത്യമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-large-percentage-of-the-quarries-in-kerala-are-illegal-gadgil-criticized-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്ത്‌ വര്&#x200d;ഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്‌നങ്ങള്&#x200d; തകര്&#x200d;ത്തു; യുവാക്കളെ തൊഴില്&#x200d;രഹിതരാക്കുക മാത്രമാണ് മോദിയുടെ ദൗത്യം: ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/in-ten-years-the-dreams-of-billions-of-youths-have-been-shattered-modis-mission-is-only-to-make-youth-unemployed-kharge.html</link>
					<comments>https://www.chandrikadaily.com/in-ten-years-the-dreams-of-billions-of-youths-have-been-shattered-modis-mission-is-only-to-make-youth-unemployed-kharge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Jul 2024 11:42:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302205</guid>

					<description><![CDATA[രാജ്യത്തെ യുവാക്കളെ തൊഴില്&#x200d;രഹിതരാക്കുക മാത്രമാണ് മോദി സര്&#x200d;ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്‌സില്&#x200d; പങ്കുവെച്ച കുറിപ്പില്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു. ]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ തൊഴിലില്ലായ്മയില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. രാജ്യത്തെ യുവാക്കളെ തൊഴില്&#x200d;രഹിതരാക്കുക മാത്രമാണ് മോദി സര്&#x200d;ക്കാരിന്റെ ഒരേയൊരു ദൗത്യമെന്ന് എക്‌സില്&#x200d; പങ്കുവെച്ച കുറിപ്പില്&#x200d; ഖാര്&#x200d;ഗെ പറഞ്ഞു.</p>
<div>തൊഴിലില്ലായ്മയെക്കുറിച്ച് സിറ്റിഗ്രൂപ്പ് അടക്കം നടത്തിയ സ്വതന്ത്ര സാമ്പത്തിക റിപ്പോര്&#x200d;ട്ടുകള്&#x200d; മോദി സര്&#x200d;ക്കാര്&#x200d; നിരാകരിക്കുകയാണെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. എന്നാല്&#x200d; എങ്ങനെയാണ് അവര്&#x200d;ക്ക് സര്&#x200d;ക്കാര്&#x200d; ഡാറ്റ നിഷേധിക്കാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്ന വിവിധ റിപ്പോര്&#x200d;ട്ടുകള്&#x200d; ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന.</div>
<div></div>
<div>കഴിഞ്ഞ 10 വര്&#x200d;ഷത്തിനിടെ കോടിക്കണക്കിന് യുവാക്കളുടെ സ്വപ്നങ്ങള്&#x200d; തകര്&#x200d;ത്തതിന്റെ പൂര്&#x200d;ണ ഉത്തരവാദിത്തം മോദി സര്&#x200d;ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.</div>
<div></div>
<div>എന്&#x200d;.എസ്. എസ്.ഒയുടെ (നാഷണല്&#x200d; സാമ്പിള്&#x200d; സര്&#x200d;വേ ഓഫീസ്) അണ്&#x200d;ഇന്&#x200d;കോര്&#x200d;പ്പറേറ്റഡ് സെക്ടര്&#x200d; എന്റര്&#x200d;പ്രൈസസിന്റെ വാര്&#x200d;ഷിക സര്&#x200d;വേ പ്രകാരം, 2015നും 2023നും ഇടയില്&#x200d; ഏഴ് വര്&#x200d;ഷത്തിനിടെ 54 ലക്ഷം തൊഴിലവസരങ്ങള്&#x200d; ഇന്&#x200d;കോര്&#x200d;പ്പറേറ്റ് ചെയ്യാത്ത യൂണിറ്റുകളില്&#x200d; നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.</div>
<div>
<div>‘ 2010-11 വര്&#x200d;ഷങ്ങളില്&#x200d; ഇന്&#x200d;കോര്&#x200d;പ്പറേറ്റ് ചെയ്യപ്പെടാത്ത, കാര്&#x200d;ഷികേതര സംരംഭങ്ങളില്&#x200d; 10.8 കോടി ജീവനക്കാര്&#x200d; ജോലി ചെയ്തു. 2022-23 വര്&#x200d;ഷങ്ങളില്&#x200d; ഇത് 10.96 കോടിയായി. അതായത് 12 വര്&#x200d;ഷത്തിനുള്ളില്&#x200d; 16 ലക്ഷത്തിന്റെ നേരിയ വര്&#x200d;ധനവ് ഉണ്ടായി. പീരിയോഡിക് ലേബര്&#x200d; ഫോഴ്‌സ് സര്&#x200d;വേ (പി.എല്&#x200d;.എഫ്.എസ്)പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമാണ്,’ ഖാര്&#x200d;ഗെ പറഞ്ഞു.</div>
</div>
<div></div>
<div>
<div>ഗവണ്&#x200d;മെന്റ് ഡാറ്റ വിശകലനം ചെയ്ത ശേഷം ഐ.ഐ.എം ലഖ്‌നൗ നടത്തിയ പഠനത്തില്&#x200d; വിദ്യാസമ്പന്നര്&#x200d;ക്കിടയിലെ ഉയര്&#x200d;ന്ന തൊഴിലില്ലായ്മ, തൊഴില്&#x200d; മേഖലയിലെ സ്ത്രീകളുടെ കുറഞ്ഞ പങ്കാളിത്തം എന്നിവ രാജ്യത്ത് വ്യാപകമാണെന്ന് ചൂണ്ടിക്കാട്ടിയതായും ഖാര്&#x200d;ഗെ കൂട്ടിച്ചേര്&#x200d;ത്തു. എന്നാല്&#x200d; ഇത്തരം സ്വതന്ത്ര സാമ്പത്തിക റിപ്പോര്&#x200d;ട്ടുകള്&#x200d; തള്ളിക്കളഞ്ഞ് സര്&#x200d;ക്കാരിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</div>
<div>ഐ.എല്&#x200d;.ഒ റിപ്പോര്&#x200d;ട്ട് പ്രകാരം രാജ്യത്തെ തൊഴിലില്ലാത്തവരില്&#x200d; 83 ശതമാനവും യുവാക്കളാണ്. രാജ്യത്ത് 25 വയസിന് താഴെയുള്ള ബിരുദധാരികളില്&#x200d; 42.3 ശതമാനവും തൊഴില്&#x200d;രഹിതരാണെന്ന് അസിം പ്രേംജി സര്&#x200d;വകലാശാലയുടെ 2023ലെ റിപ്പോര്&#x200d;ട്ടും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; പരാമര്&#x200d;ശിച്ചു.</div>
</div>
<div></div>
<div>സിറ്റി ഗ്രൂപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്&#x200d;ട്ട് അനുസരിച്ച്, ഇന്ത്യയ്ക്ക് പ്രതിവര്&#x200d;ഷം 1.2 കോടി തൊഴിലവസരങ്ങള്&#x200d; ആവശ്യമാണ്. സര്&#x200d;ക്കാര്&#x200d; ജോലികളോ സ്വകാര്യ മേഖലയോ സ്വയം തൊഴിലോ അസംഘടിത മേഖലയോ എന്തുമാകട്ടെ യുവാക്കളെ തൊഴിലില്ലാതെ നിര്&#x200d;ത്തുക എന്ന ഒരേയൊരു ദൗത്യമേ മോദി സര്&#x200d;ക്കാരിനുള്ളൂവെന്നും ഖാര്&#x200d;ഗെ കൂട്ടിച്ചേര്&#x200d;ത്തു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-ten-years-the-dreams-of-billions-of-youths-have-been-shattered-modis-mission-is-only-to-make-youth-unemployed-kharge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി</title>
		<link>https://www.chandrikadaily.com/question-paper-leak-train-accident-dhruv-rathi-criticized-union-ministers.html</link>
					<comments>https://www.chandrikadaily.com/question-paper-leak-train-accident-dhruv-rathi-criticized-union-ministers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 11:04:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[Dhruv Rathi]]></category>
		<category><![CDATA[question paper leak]]></category>
		<category><![CDATA[Union Ministers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300855</guid>

					<description><![CDATA[കേന്ദ്ര റെയില്&#x200d;വേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്&#x200d;ക്കെതിരെയാണ് വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര മന്ത്രിമാരുടെ ഭരണത്തിലെ അനാസ്ഥ ചൂണ്ടിക്കാണിച്ച് വിമര്&#x200d;ശനവുമായി യൂട്യൂബര്&#x200d; ധ്രുവ് റാഠി. തന്റെ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം കേന്ദ്ര മന്ത്രിമാരെ വിമര്&#x200d;ശിച്ചത്. ഈ അടുത്ത് നടന്ന സംഭവങ്ങളെ ഉള്&#x200d;ക്കൊള്ളിച്ചായിരുന്നു പോസ്റ്റ്. കേന്ദ്ര റെയില്&#x200d;വേ മന്ത്രി, വിദ്യാഭ്യാസമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവര്&#x200d;ക്കെതിരെയാണ് വിമര്&#x200d;ശനം.</p>
<p>രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങളെ അതാത് സ്ഥാനത്തിരിക്കുന്ന മന്ത്രിമാര്&#x200d;ക്ക് തടയാനാകുന്നില്ല എന്നാണ് പോസ്റ്റില്&#x200d; പറയുന്നത്. &#8216;റെയില്&#x200d;വേ മന്ത്രിക്ക് ട്രെയിന്&#x200d; അപകടങ്ങള്&#x200d; തടയാന്&#x200d; കഴിയുന്നില്ല, വിദ്യാഭ്യാസ മന്ത്രിക്ക് പരീക്ഷ പേപ്പര്&#x200d; ചോര്&#x200d;ച്ച തടയാന്&#x200d; കഴിയുന്നില്ല, ആഭ്യന്തര മന്ത്രിക്കാകട്ടെ ഭീകരാക്രമണവും തടയാന്&#x200d; കഴിയുന്നില്ല,&#8217; എന്നതാണ് പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം.</p>
<p>അടിക്കടി നടക്കുന്ന ട്രെയിന്&#x200d; അപകടങ്ങളെക്കുറിച്ചുള്ള ചര്&#x200d;ച്ച വീണ്ടും ഉയര്&#x200d;ന്നത് കാഞ്ചന്&#x200d;ജംഗ ട്രെയിന്&#x200d; അപകടം ഉണ്ടായപ്പോഴാണ്. ജൂണ്&#x200d; 17ന് നടന്ന അപകടത്തില്&#x200d; കാഞ്ചന്&#x200d;ജംഗ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിക്കുകയായിരുന്നു. 11 പേര്&#x200d; കൊല്ലപ്പെടുകയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത ഈ അപകടത്തിന്റെ കാരണം റയില്&#x200d;വേ വകുപ്പിന്റെ അനാസ്ഥയാണെന്ന് വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. ഈ അപകടത്തെ വിമര്&#x200d;ശിച്ചാണ് ധ്രുവ് റെയില്&#x200d;വേ മന്ത്രി അശ്വിനി വൈഷ്ണവിതിരെ പ്രതികരിച്ചത്.</p>
<p>നീറ്റ് പരീക്ഷയിലെ ക്രമക്കേട് രാജ്യവ്യാപകമായി ചര്&#x200d;ച്ചചെയ്യപ്പെട്ടിരുന്നു. നിരവധി വിമര്&#x200d;ശങ്ങള്&#x200d; വിദ്യാഭ്യാസ മന്ത്രി ധര്&#x200d;മേന്ദ്ര പ്രധാന് നേരെ ഉയര്&#x200d;ന്നിരുന്നു. അദ്ദേഹത്തിനുള്ള മറ്റൊരു വിമര്&#x200d;ശനമാണ് ഇപ്പോള്&#x200d; ധ്രുവ് റാഠിയില്&#x200d; നിന്നുയര്&#x200d;ന്നത്.</p>
<p>ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്&#x200d; തടയാന്&#x200d; കഴിയാത്ത ആഭ്യന്തര മന്ത്രി അമിത് ഷായെയാണ് ധ്രുവ് അവസാനമായി വിമര്&#x200d;ശിക്കുന്നത്. ജൂണ്&#x200d; 18ന് പോസ്റ്റ് ചെയ്ത കുറിപ്പ് 2 .7 ദശലക്ഷത്തിലധികം ആളുകളാണ് വായിച്ചത്. മൂന്ന് ലക്ഷത്തോളം ആളുകള്&#x200d; പോസ്റ്റില്&#x200d; കമന്റ് ഇട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/question-paper-leak-train-accident-dhruv-rathi-criticized-union-ministers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല: കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ മുകേഷിനും ഇ.പി ജയരാജനും രൂക്ഷ വിമർശനം</title>
		<link>https://www.chandrikadaily.com/elections-were-not-taken-seriously-mukesh-and-ep-jayarajan-criticized-in-kollam-district-secretariat.html</link>
					<comments>https://www.chandrikadaily.com/elections-were-not-taken-seriously-mukesh-and-ep-jayarajan-criticized-in-kollam-district-secretariat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Jun 2024 16:44:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criticized]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[mukesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300734</guid>

					<description><![CDATA[സ്ഥാനാര്&#x200d;ത്ഥി എന്ന നിലയില്&#x200d; പ്രവര്&#x200d;ത്തനം മോശമായിരുന്നെന്നും പാര്&#x200d;ട്ടി തീരുമാനിച്ചതുപോലെ പ്രവര്&#x200d;ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് മുകേഷിനെതിരെയുള്ള പ്രധാന വിമര്&#x200d;ശനം.]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് സമയത്ത് ആലസ്യം കാണിച്ചെന്നും പ്രചരണങ്ങളില്&#x200d; വേണ്ടത്ര പങ്കാളിത്തമുണ്ടായില്ലെന്നും ചുണ്ടിക്കാണിച്ച് മുകേഷിനേയും ഇ.പി ജയരാജനേയും രൂക്ഷമായി വിമര്&#x200d;ശിച്ച് സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ്.</p>
<p>സ്ഥാനാര്&#x200d;ത്ഥി എന്ന നിലയില്&#x200d; പ്രവര്&#x200d;ത്തനം മോശമായിരുന്നെന്നും പാര്&#x200d;ട്ടി തീരുമാനിച്ചതുപോലെ പ്രവര്&#x200d;ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് മുകേഷിനെതിരെയുള്ള പ്രധാന വിമര്&#x200d;ശനം. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചരണം ഒഴിവാക്കാമായിരുന്നെന്നും അത്തരം പ്രചരണം പ്രേമചന്ദ്രന് ഗുണം ചെയ്‌തെന്നും വിമര്&#x200d;ശനമുയര്&#x200d;ന്നു.</p>
<p>പ്രകാശ് ജാവഡേക്കറെ കണ്ടെന്ന വോട്ടെടുപ്പ് ദിവസത്തെ പ്രതികരണം തിരിച്ചടിയായെന്നാണ് ഇ.പി ജയരാജനുനേരെയുള്ള പ്രധാന വിമര്&#x200d;ശനം. എല്&#x200d;ഡിഎഫ് കണ്&#x200d;വീനറെ നിയന്ത്രിക്കണം എന്നും ചില നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>
<p>മണ്ഡലത്തിലെ പ്രചരണത്തിന് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകള്&#x200d; നേടാനായില്ലെന്നും മുന്നണിയെന്ന നിലയില്&#x200d; മണ്ഡലത്തില്&#x200d; ഐക്യപ്പെടല്&#x200d; ഉണ്ടായില്ലെന്നും വിമര്&#x200d;ശനം ഉയര്&#x200d;ന്നു. സ്വന്തം മണ്ഡലങ്ങളില്&#x200d; പോലും സിപിഐ പ്രവര്&#x200d;ത്തിച്ചില്ലെന്ന കുറ്റപ്പെടുത്തലും ഉയര്&#x200d;ന്നുവന്നിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/elections-were-not-taken-seriously-mukesh-and-ep-jayarajan-criticized-in-kollam-district-secretariat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
