<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>criticizes &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/criticizes/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Jul 2024 17:56:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>criticizes &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിൽ&#8217;- വിമർശിച്ച് എ വിജയരാഘവൻ</title>
		<link>https://www.chandrikadaily.com/a-vijayaraghavan-criticizes-cpm-in-keralas-state-of-collapse.html</link>
					<comments>https://www.chandrikadaily.com/a-vijayaraghavan-criticizes-cpm-in-keralas-state-of-collapse.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jul 2024 17:56:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[criticizes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301756</guid>

					<description><![CDATA[സർക്കാറിനെതിരെയുള്ള ജനവികാരം തോൽവിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ടും പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി.ബി അംഗം എ. വിജയരാഘവന്&#x200d;. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോര്&#x200d;ട്ടിങ്ങിലാണ് വിമര്&#x200d;ശനം. സര്&#x200d;ക്കാരിനെതിരെയുള്ള ജനവികാരം തോല്&#x200d;വിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.</p>
<p>ജനങ്ങളെ മനസിലാക്കാന്&#x200d; പാര്&#x200d;ട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്.. അടിത്തറ വോട്ടുകള്&#x200d; ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്&#x200d; ഐസക് കുറിച്ചു.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്&#x200d;വിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കന്&#x200d; മേഖലാ റിപ്പോര്&#x200d;ട്ടിങ്ങില്&#x200d; സര്&#x200d;ക്കാരിനെതിരെയും പാര്&#x200d;ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്&#x200d;ശനമാണ് ഉയര്&#x200d;ന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂര്&#x200d; ജില്ലകളിലെ ലോക്കല്&#x200d; കമ്മറ്റി സെക്രട്ടറിമാര്&#x200d; മുതല്&#x200d; ജില്ലാ കമ്മിറ്റി അംഗങ്ങള്&#x200d;ക്കിടയില്&#x200d; വരെ നടത്തിയ റിപ്പോര്&#x200d;ട്ടിങ്ങില്&#x200d; വിമര്&#x200d;ശനം ഉയര്&#x200d;ന്നിരിക്കുന്നത്.</p>
<p>തെരഞ്ഞെടുപ്പ് തോല്&#x200d;വിയെ കുറിച്ചുള്ള റിപ്പോര്&#x200d;ട്ട് അവതരിപ്പിച്ചത് പിബി അംഗം എ വിജയരാഘവനാണ്. ഇതിനിടെയാണ് കേരളത്തില്&#x200d; സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന പരാമര്&#x200d;ശം അദ്ദേഹം നടത്തിയത്. പാര്&#x200d;ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോര്&#x200d;ച്ച ഗൗരവമായി കാണണമെന്നും റിപ്പോര്&#x200d;ട്ടിങ്ങില്&#x200d; നിര്‌ദേശമുയര്&#x200d;ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-vijayaraghavan-criticizes-cpm-in-keralas-state-of-collapse.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കണ്ണൂരില്&#x200d; നിന്ന് കേള്&#x200d;ക്കുന്ന കഥകള്&#x200d; ചെങ്കൊടിക്ക് അപമാനം&#8217;: വിമര്&#x200d;ശിച്ച് ബിനോയ് വിശ്വം</title>
		<link>https://www.chandrikadaily.com/stories-heard-from-kannur-are-an-insult-to-the-red-flag-binoy-vishwam-criticizes.html</link>
					<comments>https://www.chandrikadaily.com/stories-heard-from-kannur-are-an-insult-to-the-red-flag-binoy-vishwam-criticizes.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jun 2024 13:36:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[binoy vishwam]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301373</guid>

					<description><![CDATA[സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.ഐ. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബന്ധുക്കളെ ആകെ വേദനിപ്പിക്കുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.</p>
<p>കയ്യൂരിന്റെയും കരിവള്ളൂരിന്റെയും തില്ലങ്കേരിയുടെയും പാരമ്പര്യമുള്ള മണ്ണാണത്. അവിടെനിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തു വരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സമൂഹമാധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ല. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്.</p>
<p>അവരിൽനിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാൻ ആകൂ. പ്രസ്ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റുകാർക്ക് വലുത്.</p>
<p>ചീത്തപ്പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി.പി.ഐ എന്നും മാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stories-heard-from-kannur-are-an-insult-to-the-red-flag-binoy-vishwam-criticizes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തല്ലും തലോടലും ഒരുമിച്ച് പോകില്ല; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കെ.സി.ബി.സി</title>
		<link>https://www.chandrikadaily.com/beating-and-patting-do-not-go-together-kcbc-criticizes-bjp.html</link>
					<comments>https://www.chandrikadaily.com/beating-and-patting-do-not-go-together-kcbc-criticizes-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 07:45:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[kcbc]]></category>
		<category><![CDATA[patting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287911</guid>

					<description><![CDATA[രു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്&#x200d; ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കെസിബിസി. തല്ലും തലോടലും ഒരുമിച്ച് പോകില്ല എന്ന പേരില്&#x200d; ദീപിക ദിനപത്രത്തില്&#x200d; എഴുതിയ ലേഖനത്തിലാണ് വിമര്&#x200d;ശനം. ഒരു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്&#x200d; ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>കേരളത്തില്&#x200d; ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയും.ക്രൈസ്തവ നേതൃത്വവുമായി സമവായമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്&#x200d;ക്ക് സഭയുടെ പ്രോത്സാഹനമില്ലെന്നും ദീപിക ലേഖനം ചൂണ്ടിക്കാട്ടുന്നു.</p>
<p>ഇന്ത്യയില്&#x200d; പ്രതിദിനം ശരാശരി 2 അതിക്രമങ്ങള്&#x200d; ക്രൈസ്തവര്&#x200d;ക്കെതിരെ നടക്കുന്നുണ്ട്. വര്&#x200d;ഷം തോറും ഈ ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ചുവരികയാണ്. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;, കള്ളക്കേസുകളില്&#x200d; പെടുത്തല്&#x200d;, ദേവാലയങ്ങള്&#x200d; നശിപ്പിക്കല്&#x200d;, തുടങ്ങിയവയാണ് ഇവ. ഇതെല്ലാം നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടുന്നു.</p>
<p>ക്രൈസ്തവര്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d;ക്ക് തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്&#x200d;ത്തരാണ് നേതൃത്വം നല്&#x200d;കുന്നത്. ഇതിനെല്ലാം ഇടയിലാണ് ക്രൈസ്തവരുമായി<br />
സൗഹൃദം പുലര്&#x200d;ത്താന്&#x200d; ബി.ജെ.പി ശ്രമിക്കുന്നത്.</p>
<p>വിരുന്നുകള്&#x200d; സംഘടിപ്പിക്കുന്നതടക്കം നടക്കുന്നു. എല്ലാവരെയും ഉള്&#x200d;ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്&#x200d;, ഇതരമതവിരോധം കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെ നിയന്ത്രിക്കണം. അല്ലാത്തപക്ഷം വിരുന്നുകളും സന്ദര്&#x200d;ശനങ്ങളും പ്രഹസനമാകുമെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beating-and-patting-do-not-go-together-kcbc-criticizes-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസാരിച്ചത് കുറച്ച് കൂടിപ്പോയി; മട്ടന്നൂരിലെ നവകേരള സദസ്സ് വലിയ പരിപാടിയായി തോന്നിയില്ല; ശൈലജയെ വിമര്&#x200d;ശിച്ച് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/1vijayanthere-was-little-talking-the-new-kerala-audience-at-mattannur-did-not-seem-like-a-big-event-chief-minister-criticizes-shailaja.html</link>
					<comments>https://www.chandrikadaily.com/1vijayanthere-was-little-talking-the-new-kerala-audience-at-mattannur-did-not-seem-like-a-big-event-chief-minister-criticizes-shailaja.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Nov 2023 14:14:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[cmpinarayivijayan]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[KK Shailaja]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283830</guid>

					<description><![CDATA[പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; മട്ടന്നൂരില്&#x200d; നടന്ന നവകേരള സദസ്സില്&#x200d; കൂടുതല്&#x200d; സംസാരിച്ച കെ.കെ.ശൈലജയ്ക്ക് മുഖ്യമന്ത്രിയുടെ വിമര്&#x200d;ശനം. സ്ഥലം എം.എല്&#x200d;.എയായ കെ.കെ ശൈലജയായിരുന്നു മട്ടന്നൂരിലെ പരിപാടിയിലെ അധ്യക്ഷ. ശൈലജ കൂടുതല്&#x200d; സമയം സംസാരിച്ചത് കൊണ്ട് മന്ത്രിമാര്&#x200d;ക്കും തനിക്കും സംസാരം ചുരുക്കേണ്ടി വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പറഞ്ഞു.</p>
<p>നവകേരള യാത്രയില്&#x200d; ഞങ്ങള്&#x200d; 21 പേരുണ്ടെങ്കിലും മൂന്ന് പേര്&#x200d; സംസാരിക്കാനുള്ള ക്രമമാണ് വരുത്തിയിട്ടുള്ളത്. ആ ക്രമീകരണത്തിന്റെ കുറവ് ഇവിടെ വന്നു. നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന അധ്യക്ഷയ്ക്ക് നിങ്ങളെ കണ്ടപ്പോള്&#x200d; കൂടുതല്&#x200d; കാര്യങ്ങള്&#x200d; സംസാരിക്കണമെന്ന് തോന്നി, സമയം കുറച്ച് കൂടുതലായി പോയി എന്നാണ് തോന്നുന്നത്. ഇനിയുള്ള സമയം കുറച്ച് ചുരുക്കമാണ്. എല്ലായിടത്തും എത്തിപ്പെടേണ്ടതുണ്ട്&#8217; മുഖ്യമന്ത്രി പറഞ്ഞു.</p>
<p>മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറയുകയുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vijayanthere-was-little-talking-the-new-kerala-audience-at-mattannur-did-not-seem-like-a-big-event-chief-minister-criticizes-shailaja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനിയന്ത്രിത വിമാന യാത്രാ നിരക്ക് വര്&#x200d;ധന: സംസ്ഥാന സര്&#x200d;ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/uncontrolled-increase-in-air-fares-high-court-criticizes-state-government.html</link>
					<comments>https://www.chandrikadaily.com/uncontrolled-increase-in-air-fares-high-court-criticizes-state-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Oct 2023 14:02:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[30% increase]]></category>
		<category><![CDATA[air fares]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[Uncontrolled]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281272</guid>

					<description><![CDATA[സംസ്ഥാന സര്&#x200d;ക്കാരിനെ കോടതി സ്വമേധയാ കക്ഷി ചേര്&#x200d;ത്തിട്ടും വിശദീകരണം പോലും നല്&#x200d;കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു]]></description>
										<content:encoded><![CDATA[<p>കൊച്ചി : അനിയന്ത്രിതമായ നിരക്ക് വര്&#x200d;ധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാര്&#x200d;ക്ക് നേരിടുന്ന ബുദ്ധിമുട്ടില്&#x200d; സംസസ്ഥാന സര്&#x200d;ക്കാരിനെ രൂക്ഷമായി വിമര്&#x200d;ശിച്ച് കേരള ഹൈക്കോടതി. പ്രവാസി മലയാളികള്&#x200d;ക്കായി സംസ്ഥാനം ഒന്നും ചെയ്യുന്നില്ല.</p>
<p>സംസ്ഥാന സര്&#x200d;ക്കാരിനെ കോടതി സ്വമേധയാ കക്ഷി ചേര്&#x200d;ത്തിട്ടും വിശദീകരണം പോലും നല്&#x200d;കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 10 ദിവസത്തിനുള്ളില്&#x200d; നിലപാട് അറിയിക്കണം ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. സഫാരി ഗ്രൂപ്പ് എം ഡി കെ സൈനുല്&#x200d; ആബ്ദീന്&#x200d; അഡ്വ. സജല്&#x200d; ഇബ്രാഹിം മുഖേന നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഉത്തരവ്</p>
<p>അനിയന്ത്രിതമായ വിമാന യാത്ര നിരക്ക് വര്&#x200d;ധന സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇതു മൂലം സാധാരണക്കാര്&#x200d;ക്ക് വിമാന യാത്ര ഒഴിവാക്കേണ്ടി വരുന്നതായി കേരള ഹൈകോടതി ജസ്റ്റിസ് ദേവന്&#x200d; രാമചന്ദ്രന്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. .</p>
<p>വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാര്&#x200d;ക്ക് ജീവിതത്തിന്റെ ഭാഗമാണ് വിമാനയാത്രയെന്ന് ഹരജിയില്&#x200d; പറയുന്നു. എന്നാല്&#x200d;, കുത്തനെയുള്ള യാത്ര നിരക്ക് വര്&#x200d;ധന താങ്ങാവുന്നതിലപ്പുറമാണ്. ഉത്സവ സീസണുകളിലും മറ്റും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് വിമാന യാത്രാ നിരക്ക് കുത്തനെ വര്&#x200d;ദ്ധിപ്പിക്കുന്നത്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവര്&#x200d; സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്&#x200d;ച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവര്&#x200d;.</p>
<p>എന്നാല്&#x200d;, വല്ലപ്പോഴും നാട്ടില്&#x200d; വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാനയാത്ര നിരക്ക് വര്&#x200d;ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിട്ടിക്കും നിവേദനം നല്&#x200d;കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uncontrolled-increase-in-air-fares-high-court-criticizes-state-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി; പ്രധാനമന്ത്രികള്ളം പറയുന്നു, പറ്റില്ലെങ്കിൽ ഇറങ്ങിപ്പോകൂ&#8217;</title>
		<link>https://www.chandrikadaily.com/2bjp-leader-subramanian-swamy-criticized-modi.html</link>
					<comments>https://www.chandrikadaily.com/2bjp-leader-subramanian-swamy-criticized-modi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 31 Aug 2023 13:25:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272320</guid>

					<description><![CDATA[മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്&#x200d; കഴിയില്ലെങ്കില്&#x200d; സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>അരുണാചല്&#x200d; പ്രദേശും അക്‌സായി ചിന്നും ഉള്&#x200d;പ്പെടുത്തി 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കിയ ചൈനയുടെ നടപടിയില്&#x200d; മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്&#x200d;ശനവുമായി ബി.ജെ.പി നേതാവും മുന്&#x200d; കേന്ദ്രന്ത്രിയുമായ സുബ്രഹ്മണ്യന്&#x200d; സ്വാമി. മോദി കള്ളം പറയുകയാണെന്നും അത് വലിയ തെറ്റാണെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി തുറന്നടിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്&#x200d; കഴിയില്ലെങ്കില്&#x200d; സ്ഥാനമൊഴിയണമെന്നും സ്വാമി ആവശ്യപ്പെട്ടു.</p>
<p>2020ല്&#x200d; ചൈന എല്&#x200d;എസി കടന്നിട്ടില്ലെന്നും ഇന്ത്യയുടെ പ്രദേശം പിടിച്ചെടുത്തിട്ടില്ലെന്നും പറഞ്ഞ് മോദി ഇന്ത്യന്&#x200d; ജനതയെ പരിഹസിച്ചു. മോദിയുടെ ഈ നുണ വലിയ തെറ്റാണ്. അടുത്തയാഴ്ച ഇന്ത്യയില്&#x200d; നടക്കുന്ന ജി20 മീറ്റില്&#x200d; ഷി ജിന്&#x200d; പിങ്ങിന് മുന്നില്&#x200d; മോദി കുമ്പിടുന്നത് നമുക്ക് കാണാം അദ്ദേഹം തന്റെ എക്‌സ് ഹാന്&#x200d;ഡിലില്&#x200d; കുറിച്ചു.</p>
<p>മറ്റൊരു പോസ്റ്റില്&#x200d;, ഭാരതമാതാവിന്റെ അഖണ്ഡത സംരക്ഷിക്കാന്&#x200d; കഴിയുന്നില്ലെങ്കില്&#x200d; മാറിനില്&#x200d;ക്കണമെന്നും വിരമിക്കണമെന്നും സുബ്രഹ്മണ്യന്&#x200d; സ്വാമി ആവശ്യപ്പെട്ടു. നുണകള്&#x200d; കൊണ്ട് ഹിന്ദുസ്ഥാനെ സംരക്ഷിക്കാനാവില്ലെന്നും സ്വാമി വ്യക്തമാക്കി. നിരവധി തവണ കേന്ദ്രസര്&#x200d;ക്കാരിനെ വിമര്&#x200d;ശിച്ചു രം?ഗത്തെത്തിയിട്ടുള്ള ബി.ജെ.പി നേതാവാണ് സുബ്രഹ്മണ്യന്&#x200d; സ്വാമി.</p>
<p>അരുണാചല്&#x200d; പ്രദേശും അക്‌സായി ചിന്നും ഉള്&#x200d;പ്പെടുത്തി ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയമാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. തിങ്കളാഴ്ച പുറത്തിറക്കിയ ഭൂപടത്തില്&#x200d;, ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചല്&#x200d; പ്രദേശ്, 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്&#x200d; പിടിച്ചെടുത്ത അക്‌സായ് ചിന്&#x200d; എന്നിവ തങ്ങളുടെ പ്രദേശമായി ചൈന ഈ ഭൂപടത്തിലൂടെ അവകാശപ്പെടുന്നത്.</p>
<p>ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയില്&#x200d; നടന്ന സര്&#x200d;വേയിങ് ആന്&#x200d;ഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും ദേശീയ മാപ്പിങ് ബോധവല്&#x200d;ക്കരണ പബ്ലിസിറ്റി വാരാഘോഷവേളയില്&#x200d; ആയിരുന്നു ഭൂപടം പുറത്തിറക്കിയത്. ദക്ഷിണ ചൈനാ കടലിന്റെ വലിയൊരു ഭാഗവും ദക്ഷിണ ചൈനാ കടലില്&#x200d; തയ്‌വാന്&#x200d; അവകാശവാദമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തില്&#x200d; ചൈനീസ് പ്രദേശമായി ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്&#x200d; പ്രദേശങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തിയ ചൈനയുടെ മാപ്പിന് പിന്നാലെ അതിര്&#x200d;ത്തിക്കടുത്ത നിര്&#x200d;മാണങ്ങളും കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയില്&#x200d; നിന്നും 70 കിലോമീറ്റര്&#x200d; അകലെയാണ് നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; പുരോഗമിക്കുന്നത്.</p>
<p>അതിര്&#x200d;ത്തിക്ക് 70 കിലോമീറ്റര്&#x200d; അകലെ വരെ പീപ്പിള്&#x200d;സ് ലിബറേഷന്&#x200d; ആര്&#x200d;മി നടത്തുന്ന നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങളുടെ കൂടുതല്&#x200d; സാറ്റലൈറ്റ് ചിത്രങ്ങളാണ് കേന്ദ്ര സര്&#x200d;ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. ബങ്കറുകള്&#x200d;, തുരങ്കങ്ങള്&#x200d; എന്നിവ നിര്&#x200d;മിച്ചെന്നതാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ചൈനയുടെ നീക്കങ്ങളില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ചൈന ഇന്ത്യയുടെ ഭൂമിയില്&#x200d; കടന്നുകയറി പിടിച്ചെടുത്തെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d;?ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദി ഇപ്പോഴും രാജ്യത്തിന്റെ ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാല്&#x200d; ഇവിടുത്തെ ജനങ്ങള്&#x200d; അതല്ല പറയുന്നതെന്നും രാഹുല്&#x200d;?ഗാന്ധി ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2bjp-leader-subramanian-swamy-criticized-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്&#x200d;ശനവുമായി ജി.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/g-sudhakaran-criticized-the-public-works-department.html</link>
					<comments>https://www.chandrikadaily.com/g-sudhakaran-criticized-the-public-works-department.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 21 Aug 2023 01:15:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[public works department]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270689</guid>

					<description><![CDATA[പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്&#x200d;ശനവുമായി മുന്&#x200d; മന്ത്രി ജി.സുധാകരന്&#x200d;. കഴിഞ്ഞ സര്&#x200d;ക്കാരില്&#x200d; പൊതുമരാമത്ത് വകുപ്പ് 500 പാലങ്ങളാണ് നിര്&#x200d;മിക്കുന്നത്. ആലപ്പുഴയില്&#x200d; 8 പാലങ്ങള്&#x200d;ക്ക് കഴിഞ്ഞ സര്&#x200d;ക്കാര്&#x200d; പണം അനുവദിച്ചു. 70 പാലങ്ങള്&#x200d; ഡിസൈന്&#x200d; ചെയ്തു. കഴിഞ്ഞ സര്&#x200d;ക്കാരാണ് ഇതെല്ലാം നല്&#x200d;കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി സുധാകരന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു. ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്&#x200d; പുനര്&#x200d; നിര്&#x200d;മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ [&#8230;]]]></description>
										<content:encoded><![CDATA[<p>പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്&#x200d;ശനവുമായി മുന്&#x200d; മന്ത്രി ജി.സുധാകരന്&#x200d;. കഴിഞ്ഞ സര്&#x200d;ക്കാരില്&#x200d; പൊതുമരാമത്ത് വകുപ്പ് 500 പാലങ്ങളാണ് നിര്&#x200d;മിക്കുന്നത്. ആലപ്പുഴയില്&#x200d; 8 പാലങ്ങള്&#x200d;ക്ക് കഴിഞ്ഞ സര്&#x200d;ക്കാര്&#x200d; പണം അനുവദിച്ചു. 70 പാലങ്ങള്&#x200d; ഡിസൈന്&#x200d; ചെയ്തു. കഴിഞ്ഞ സര്&#x200d;ക്കാരാണ് ഇതെല്ലാം നല്&#x200d;കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണെന്നും ജി സുധാകരന്&#x200d; ഫേസ്ബുക്കില്&#x200d; കുറിച്ചു.</p>
<p>ശവക്കോട്ട പാലം, കൊമ്മാടി പാലം എന്നീ രണ്ടു പാലങ്ങള്&#x200d; പുനര്&#x200d; നിര്&#x200d;മ്മിച്ചത് യാത്രക്കായി തുറന്നു കൊടുക്കാവുന്ന നിലയിലാണ്. കഴിഞ്ഞ സര്&#x200d;ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പാണ് ഈ രണ്ട് പാലങ്ങള്&#x200d;ക്കും ഏകദേശം 50 കോടിയിലേറെ രൂപ അനുവദിച്ച് പണി ആരംഭിച്ചത്.അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഞാന്&#x200d; നടത്തിയ ആലപ്പുഴയെ പുതുക്കി പണിയുകയെന്ന നിയമസഭ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ പാലങ്ങള്&#x200d; നിര്&#x200d;മ്മിക്കാന്&#x200d; തുടങ്ങിയത്.2016വരെ ഈ രണ്ടു പാലങ്ങളിലും ഗതാഗതം അത്യന്തം ദുഷ്‌കരമായിരുന്നു. ആദ്യം കുഴികള്&#x200d; നികത്തി ടൈലിട്ട് പാലങ്ങള്&#x200d; യാത്രായോഗ്യമാക്കി, അതിന് ശേഷമാണ് പിഡബ്ല്യുഡി ഫണ്ട് ഉപയോഗിച്ച് പാലം പൊളിച്ചു പണി ആരംഭിച്ചത്.</p>
<p>കഴിഞ്ഞ സര്&#x200d;ക്കാരില്&#x200d; ഇതിന്റെ പണി പൂര്&#x200d;ത്തിയായിരുന്നില്ല. ഈ സര്&#x200d;ക്കാര്&#x200d; വന്ന് 2021 ല്&#x200d; തന്നെ പാലം പൂര്&#x200d;ത്തിയാക്കേണ്ടത് ആയിരുന്നു, എന്നാല്&#x200d; സ്ഥലമെടുപ്പ്, തുടങ്ങി ചില കാരണങ്ങളാല്&#x200d; നിര്&#x200d;മ്മാണം നീണ്ടു പോയി. ഇപ്പോള്&#x200d; പൂര്&#x200d;ത്തിയായത് ഏറെ ആശ്വാസകരമാണ്. ഈ രണ്ടു പാലങ്ങള്&#x200d; അടക്കം 8 പാലങ്ങള്&#x200d; ആണ് അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളില്&#x200d; കഴിഞ്ഞ ഗവണ്&#x200d;മെന്റിലെ പൊതുമരാമത്ത് വകുപ്പ് ഡിസൈന്&#x200d; ചെയ്ത് പണം അനുവദിച്ചത്.</p>
<p>ശവക്കോട്ടപ്പാലം, കൊമ്മാടിപ്പാലം, നെഹ്‌റു ട്രോഫി, പള്ളാത്തുരുത്തി കൈനകരിപ്പാലം, മുപ്പാലത്തിന് പകരം നാല്&#x200d;പ്പാലം, പടഹാരം പാലം, ജില്ലാ കോടതി പാലം, നാല് ചിറപ്പാലം എന്നീ 8 പാലങ്ങളും, ജില്ലയില്&#x200d; മൊത്തം 70ല്&#x200d;പ്പരം പാലങ്ങളുമാണ് ഡിസൈന്&#x200d; ചെയ്തത്. ഇതുപോലെ കേരളത്തില്&#x200d; മൊത്തം 500 പാലങ്ങളാണ് നിര്&#x200d;മ്മിക്കുന്നത്. ഈ ചരിത്ര വസ്തുതകള്&#x200d; ഓര്&#x200d;ക്കണം. വൈറ്റ് ടോപ്പിങ്ങ് അടക്കം നൂതനമായ സാങ്കേതിക വിദ്യകള്&#x200d; പോലും കഴിഞ്ഞ ഗവണ്&#x200d;മെന്റ് ആലപ്പുഴയില്&#x200d; കൊണ്ടുവന്നു.</p>
<p>ഏത് വികസന കാര്യത്തിനും ഒന്നാമത് പരിഗണന അടിസ്ഥാന വികസനത്തിനാണ്. ഇത് മനസ്സിലാക്കി വേണം വികസനത്തിന്റെ പ്രചരണം നടത്താന്&#x200d;. ഇന്നത്തെ ജനപ്രതിനിധികള്&#x200d;ക്ക് ഇത് എത്രമാത്രം സഹായമാണ്.</p>
<p>എന്നാല്&#x200d; നിരന്തരം വരുന്ന വാര്&#x200d;ത്തകളില്&#x200d; കഴിഞ്ഞ ഗവണ്&#x200d;മെന്റ് ഇതെല്ലാം നല്&#x200d;കിയതെന്ന ഒരു ചെറു സൂചന പോലും കാണുന്നില്ല. ഇത് വികസന ചരിത്രത്തെ കാണാതിരിക്കലാണ്. മാറിമാറിവരുന്ന ഓരോ ഗവണ്&#x200d;മെന്റും ചെയ്യുന്നത് ഓര്&#x200d;മിക്കുന്നില്ലെങ്കില്&#x200d; അത് ശരിയായ രീതിയല്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/g-sudhakaran-criticized-the-public-works-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
