<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>crore &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/crore/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 31 Mar 2024 08:29:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>crore &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മെറ്റയില്&#x200d; ഒരാഴ്ച പരസ്യത്തിനായി ബിജെപി ചെലവിട്ടത് 23 ലക്ഷം രൂപ</title>
		<link>https://www.chandrikadaily.com/bjp-spent-23-lakh-rupees-for-one-week-advertisement-in-meta.html</link>
					<comments>https://www.chandrikadaily.com/bjp-spent-23-lakh-rupees-for-one-week-advertisement-in-meta.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 08:29:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Advertisement]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[crore]]></category>
		<category><![CDATA[meta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294136</guid>

					<description><![CDATA[മാര്&#x200d;ച്ച് 17 മുതല്&#x200d; 23 വരെയുള്ള കാലയളവില്&#x200d; മെറ്റ പ്ലാറ്റ്ഫോമുകളായ ഇന്&#x200d;സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്&#x200d; വ്യക്തമാക്കാത്ത 7 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്&#x200d; ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി 85 ലക്ഷം രൂപയുമാണ് ചിലവിട്ടത്.]]></description>
										<content:encoded><![CDATA[<p>ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഫേസ്ബുക്കിലും ഇന്&#x200d;സ്റ്റഗ്രാമിലും പരസ്യത്തിനായി ലക്ഷങ്ങള്&#x200d; ചെലവിട്ട് ബിജെപി. മാര്&#x200d;ച്ച് 17 മുതല്&#x200d; 23 വരെയുള്ള കാലയളവില്&#x200d; മെറ്റ പ്ലാറ്റ്ഫോമുകളായ ഇന്&#x200d;സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്&#x200d; വ്യക്തമാക്കാത്ത 7 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്&#x200d; ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി 85 ലക്ഷം രൂപയുമാണ് ചിലവിട്ടത്.</p>
<p>മീമുകളായും എഡിറ്റഡ് വിഡിയോകളായും ഉള്ളടക്കം പങ്കുവെക്കുന്ന പ്രമുഖ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെ ബിജെപി പ്രചരണത്തിനായി കൂട്ടുപിടിച്ചെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്&#x200d;ട്ട്. മാര്&#x200d;ച്ച് 17 മുതല്&#x200d; 23 വരെ 20 പ്രമുഖ രാഷ്ട്രീയ പരസ്യദാതാക്കള്&#x200d; 1.38 കോടി രൂപയാണ് മെറ്റ പ്ലാറ്റ്ഫോമില്&#x200d; ചെലവിട്ടത്.</p>
<p>രാഷ്ട്രീയ മീമുകള്&#x200d; കൂടുതല്&#x200d; കൈകാര്യം ചെയ്യുന്ന മീമ് എക്സ്പ്രസ് ബിജെപി അനുകൂല പ്രചാരണത്തിനായി മെറ്റയില്&#x200d; ചെലവഴിച്ചത് 28 ലക്ഷം രൂപയാണ്. പശ്ചിമ ബംഗാളിലെ ഫേസ്ബുക്ക് ഇന്&#x200d;സ്റ്റഗ്രാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവര്&#x200d; കൂടുതലും ഉള്ളടക്കം പ്രചരിപ്പിച്ചത്.</p>
<p>രാഹുല്&#x200d; ഗാന്ധിക്കെതിരെ എഡിറ്റ് ചെയ്ത വിഡിയോ പങ്കുവച്ച &#8216;മുഡ്ഡേക്കി ബാത്&#8217; എന്ന അക്കൗണ്ട് 20 ലക്ഷമാണ് ബിജെപി അനുകൂല രാഷ്ട്രീയ പരസ്യങ്ങള്&#x200d;ക്കായി ചെലവഴിച്ചത്. രാഹുലിനെതിരായ പരസ്യത്തിന് മാത്രം 4 ലക്ഷമാണ് ഈ പേജ് ചെലവഴിച്ചതെന്നാണ് വിവരം. ഈ പേജുകള്&#x200d; കൂടാതെ സിദ്ധ കഷ്മ, അമര്&#x200d; സോനര്&#x200d; ബംഗള, തമിലകം, പൊളിറ്റിക്കല്&#x200d; എക്സറേ, ഭാരത് ടോഡോ ഗാങ് എന്നി പേജുകളും ബിജെപി അനുകൂല പ്രചാരകരായി മാറി ലക്ഷങ്ങള്&#x200d; ചെലവഴിച്ചു. പ്രശ്നമുള്ള ഉള്ളടക്കമായിട്ടും മെറ്റ ഇവ നീക്കം ചെയ്തില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്.</p>
<p>ഇത്തരം പേജുകള്&#x200d; മീമുകള്&#x200d;, കാര്&#x200d;ട്ടൂണുകള്&#x200d; തുടങ്ങിയ വൈവിധ്യമാര്&#x200d;ന്ന ഉള്ളടക്കങ്ങളിലൂടെ പാര്&#x200d;ട്ടി പ്രചരണമാണ് ലക്ഷ്യമെന്ന് തോന്നിക്കാത്ത വിധം തെറ്റിദ്ധാരണ കലര്&#x200d;ന്ന വിവരങ്ങള്&#x200d; പങ്കുവച്ചതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഈ പേജുകള്&#x200d; ഭരണകക്ഷിയായ ബിജെപിക്ക് അനുകൂല ചിത്രങ്ങള്&#x200d; ഉയര്&#x200d;ത്തിക്കാട്ടിയപ്പോള്&#x200d; പ്രതിപക്ഷ നേതാക്കളെ, പ്രത്യേകിച്ച് രാഹുല്&#x200d; ഗാന്ധി, മമത ബാനര്&#x200d;ജി, അരവിന്ദ് കെജ്രിവാള്&#x200d; എന്നിവരെ ലക്ഷ്യം വയ്ക്കുന്ന ഉള്ളടക്കമാണ് ഇത്തരത്തില്&#x200d; പങ്കുവച്ചതെന്നാണ് കണ്ടെത്തല്&#x200d;.</p>
<p>ബിജെപി സ്വയം ചെലവിട്ടതിന് പുറമെ ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ബിജെപിയും അതിന്റെ അനുബന്ധ സംഘടനകളും ഈ കാലയളവില്&#x200d; പരസ്യ ചെലവുകള്&#x200d;ക്കായി 9 ലക്ഷം രൂപ അനുവദിച്ചുവെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇത് രാഹുല്&#x200d; ഗാന്ധിയുടെ ഫേസ്ബുക്ക് പേജിനായിരുന്നുവെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-spent-23-lakh-rupees-for-one-week-advertisement-in-meta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇലക്ടറൽ ബോണ്ട്: തകർന്ന സിൽക്യാര തുരങ്കം നിർമിച്ച കമ്പനി 55 കോടി നൽകിയത് ബി.ജെ.പിക്ക്</title>
		<link>https://www.chandrikadaily.com/electoral-bond-the-company-that-built-the-collapsed-silkyara-tunnel-gave-55-crores-to-bjp.html</link>
					<comments>https://www.chandrikadaily.com/electoral-bond-the-company-that-built-the-collapsed-silkyara-tunnel-gave-55-crores-to-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Mar 2024 06:27:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[crore]]></category>
		<category><![CDATA[Electoral bond]]></category>
		<category><![CDATA[Silkyara tunnel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293413</guid>

					<description><![CDATA[2019 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറല്&#x200d; ബോണ്ടുകള്&#x200d; ഹൈദരാബാദ് ആസ്ഥാനമായുള്ള എന്&#x200d;.ഇ.സി വാങ്ങിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തരാഖണ്ഡില്&#x200d; നിര്&#x200d;മാണത്തിനിടെ തകര്&#x200d;ന്ന സില്&#x200d;ക്യാര തുരങ്കം നിര്&#x200d;മിച്ച നവയുഗ എന്&#x200d;ജിനിയറിങ് കമ്പനി ലിമിറ്റഡ് (എന്&#x200d;.ഇ.സി) ബി.ജെ.പിക്ക് ഇലക്ടറല്&#x200d; ബോണ്ട് വഴി സംഭാവനയായി നല്&#x200d;കിയത് 55 കോടി. 2019 ഏപ്രിലിനും 2022 ഒക്ടോബറിനും ഇടയിലാണ് ഒരു കോടി വിലവരുന്ന 55 ഇലക്ടറല്&#x200d; ബോണ്ടുകള്&#x200d; ഹൈദരാബാദ് ആസ്ഥാനമായുള്ള എന്&#x200d;.ഇ.സി വാങ്ങിയത്.</p>
<p>2018 ഒക്ടോബര്&#x200d; 26ന് 20 അംഗ ഇന്&#x200d;കം ടാക്സ് സംഘം നവയുഗ ഓഫിസ് റെയ്ഡ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്&#x200d; കുറ്റവും ഇന്&#x200d;കം ടാക്സ് നിയമലംഘനവും ആരോപിച്ചായിരുന്നു നടപടി. ഇത് കഴിഞ്ഞ് 6 മാസത്തിന് ശേഷമാണ് കമ്പനി ബി.ജെ.പിയുടെ ഇലക്ടറല്&#x200d; ബോണ്ട് വാങ്ങിയത്.</p>
<p>നവയുഗ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് നവയുഗ എന്&#x200d;ജിനിയറിങ്. രാജ്യത്ത് നദിക്ക് മുകളിലുള്ള ഏറ്റവും വലിയ പാലമായ ധോല സാദിയ ബ്രിഡ്ജ് തങ്ങള്&#x200d; നിര്&#x200d;മിച്ചതായാണ് കമ്പനി പറയുന്നത്. ബ്രഹ്മപുത്രക്ക് കുറുകെയുള്ള പാലത്തിന് 9.15 കിലോമീറ്ററാണ് നീളം.</p>
<p>2023 നവംബര്&#x200d; 12ന് നിര്&#x200d;മാണത്തിലിരിക്കെ തുരങ്കം തകര്&#x200d;ന്ന് 41 തൊഴിലാളികളാണ് കുടുങ്ങിയിരുന്നത്. തുടര്&#x200d;ന്ന് റാറ്റ് മൈനേഴ്സ് രംഗത്തിറങ്ങി നവംബര്&#x200d; 28നാണ് തൊഴിലാളികളെ രക്ഷിച്ചത്. സില്&#x200d;ക്യാര ടണല്&#x200d; പ്രൊജക്ടിന് സാമ്പത്തിക കാര്യങ്ങള്&#x200d;ക്കുള്ള കാബിനറ്റ് കമ്മിറ്റി 2018ലാണ് അംഗീകാരം നല്&#x200d;കിയത്. 2022ന് പൂര്&#x200d;ത്തിയാക്കണമെന്നായിരുന്നു കരാര്&#x200d;. എന്നാല്&#x200d; പിന്നീട് തിയതി നീട്ടി നല്&#x200d;കി.</p>
<p>പേരുവെളിപ്പെടുത്താതെ വ്യക്തികൾക്കും കമ്പനികൾക്കും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള സംവിധാനമായ ഇലക്ടറൽ ബോണ്ടുകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെ​ബ്രു​വ​രി 15നാണ് സുപ്രീംകോടതി റദ്ദാക്കിയത്.</p>
<p>കഴിഞ്ഞ 5 വർഷമായി ബോണ്ട് വഴി നൽകിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാൻ എ​സ്.​ബി.​ഐയോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കൈ​മാ​റി​യ ​ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വി​വ​ര​ങ്ങ​ൾ മാർച്ച് 14ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിരുന്നു. സീരിയൽ നമ്പർ ഉൾപ്പെടെ പൂർണവിവരങ്ങൾ മാർച്ച് 21നാണ് എസ്.ബി.ഐ കൈമാറിയതും കമീഷൻ പ്രസിദ്ധീകരിച്ചതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electoral-bond-the-company-that-built-the-collapsed-silkyara-tunnel-gave-55-crores-to-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
