<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>custody &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/custody/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 07 Sep 2025 09:09:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>custody &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തി; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ്​ഗോപി</title>
		<link>https://www.chandrikadaily.com/bad-act-by-the-police-suresh-gopi-says-action-will-be-taken-in-kunnamkulam-custodial-torture.html</link>
					<comments>https://www.chandrikadaily.com/bad-act-by-the-police-suresh-gopi-says-action-will-be-taken-in-kunnamkulam-custodial-torture.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 07 Sep 2025 09:09:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[police]]></category>
		<category><![CDATA[suresh gopi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353062</guid>

					<description><![CDATA[കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണെന്നും അടിയന്തരാവസ്ഥ തന്നെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. തന്‍റെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് നിന്ന് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. കുന്നംകുളം പൊലീസ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്&#x200d; നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണെന്നും അടിയന്തരാവസ്ഥ തന്നെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. തന്&#x200d;റെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് നിന്ന് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>അതേസമയം, കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിൽ തൃപ്തനല്ലെന്ന് മർദനത്തിനിരയായ വി.എസ് സുജിത്ത് മീഡിയവണിനോട് പറഞ്ഞു. തന്നെ മര്&#x200d;ദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരം തുടരുമെന്നും സുജിത്ത് പറഞ്ഞു.</p>
<p>ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ ആവശ്യം. ഉദ്യോഗസ്ഥർക്ക് സർവീസിൽ തുടരാനുള്ള യോഗ്യതയില്ലെന്നും മർദിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും സുജിത്ത് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് സുജിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.</p>
<p>അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സുജിത്ത് പറഞ്ഞിരുന്നു. ശശീന്ദ്രൻ മർദിച്ചത് സ്റ്റേഷന്റെ മുകളിൽ വെച്ചായിരുന്നുവെന്നും അവിടെ സിസിടിവി ഇല്ലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു. നാല് പൊലീസുകാർക്കെതിരെ മാത്രമാണ് നിലവിൽ നടപടി അടക്കമുള്ള നീക്കങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ഡ്രൈവർ ഷുഹൈറിനും പങ്കുള്ളതായി സുജിത്ത് ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bad-act-by-the-police-suresh-gopi-says-action-will-be-taken-in-kunnamkulam-custodial-torture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുലിപ്പല്ല് കേസ്; റാപ്പര്‍ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പ് കസ്റ്റഡിയില്‍</title>
		<link>https://www.chandrikadaily.com/leopard-case-no-bail-for-rapper-wade-two-days-in-the-custody-of-the-forest-department.html</link>
					<comments>https://www.chandrikadaily.com/leopard-case-no-bail-for-rapper-wade-two-days-in-the-custody-of-the-forest-department.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 29 Apr 2025 11:45:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Rapper Vedan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339409</guid>

					<description><![CDATA[ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും]]></description>
										<content:encoded><![CDATA[<p>പുലിപ്പല്ല് കേസില്&#x200d; റാപ്പര്&#x200d; വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്&#x200d; തുടരും. പെരുമ്പാവൂര്&#x200d; ഖഎഇങ 3 ന്റേതാണ് നടപടി. തുടര്&#x200d;ന്ന് ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. തെളിവ് ശേഖരണത്തിനായി ഇന്ന് എറണാകുളത്തെ ഫ്‌ലാറ്റില്&#x200d; എത്തിക്കും. നാളെ തൃശൂര്&#x200d; വീയുരുള്ള ജ്വലറിയിലും തെളിവെടുപ്പ് നടത്തും.</p>
<p>കേസില്&#x200d; തെളിവുകള്&#x200d; ശേഖരിക്കാന്&#x200d; കസ്റ്റഡിയില്&#x200d; വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചതിനെ തുടര്&#x200d;ന്നാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്&#x200d; സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ ഒരു ജ്വല്ലറിയില്&#x200d; നല്&#x200d;കിയാണ് മാലയാക്കിയതെന്ന് വേടന്&#x200d; മൊഴി നല്&#x200d;കിയിട്ടുണ്ട്. ഏഴു വര്&#x200d;ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.</p>
<p>രഞ്ജിത്ത് എന്നയാളാണ് പുലിപ്പല്ല് നല്&#x200d;കിയതെന്നാണ് വേടന്&#x200d; പറഞ്ഞിരിക്കുന്നത്. ഇയാളുമായി ഇന്&#x200d;സ്റ്റഗ്രാം വഴിയും മറ്റും വേടന്&#x200d; നിരന്തരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇതുവഴി രഞ്ജിത്തിനെ കണ്ടെത്താനാണ് ശ്രമം. കഞ്ചാവ് കേസില്&#x200d; സ്റ്റേഷന്&#x200d; ജാമ്യം ലഭിച്ചെങ്കിലും വനംവകുപ്പെടുത്ത കേസില്&#x200d; ജാമ്യമില്ലാ കുറ്റമാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടല്&#x200d;, അനധികൃതമായി വനംവിഭവം കൈവശം വയ്ക്കല്&#x200d; തുടങ്ങിയ വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leopard-case-no-bail-for-rapper-wade-two-days-in-the-custody-of-the-forest-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും</title>
		<link>https://www.chandrikadaily.com/chendamangalam-massacre-case-the-custody-period-of-accused-ritu-jayan-will-end-today.html</link>
					<comments>https://www.chandrikadaily.com/chendamangalam-massacre-case-the-custody-period-of-accused-ritu-jayan-will-end-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 02:31:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chendamangalam Massacre Case]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[period]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327112</guid>

					<description><![CDATA[പറവൂര്&#x200d; ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്&#x200d; പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ ഋതുവിനെ കോടതിയില്&#x200d; ഹാജരാക്കും. കൊലപാതകം നടന്ന വീട്ടിലെത്തിച്ച് ഇന്നലെ ഋതുവിന്റെ തെളിവെടുപ്പ് നടത്തിയിരുന്നു. സമീപത്തുള്ള ഋതുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു.</p>
<p>പറവൂര്&#x200d; ജുഡീഷ്യല്&#x200d; ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വടക്കേക്കര പൊലീസിന് നല്&#x200d;കിയത്. മൂന്നുദിവസം വിശദമായ ചോദ്യം ചെയ്യലും ഐഡന്റിഫിക്കേഷനും നടന്നു. ശേഷമായിരുന്നു സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ്. ജനരോഷം ഉണ്ടാകുമെന്ന സൂചനയില്&#x200d; അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്.</p>
<p>ആക്രമണത്തില്&#x200d; കൊല്ലപ്പെട്ട വിനിഷയുടെ മക്കള്&#x200d; ഋതുവിനെ തിരിച്ചറിഞ്ഞു. ആറും പതിനൊന്നും വയസ്സുള്ള പെണ്&#x200d;കുട്ടികളാണ് കേസിലെ പ്രധാന സാക്ഷികള്&#x200d;. കുട്ടികളുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചികിത്സയിലുള്ള ജിതിന്&#x200d; വെന്റിലേറ്ററില്&#x200d; തുടരുകയാണ്.</p>
<p>ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്&#x200d; വേണു (69), ഭാര്യ ഉഷ (62), മകള്&#x200d; വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്&#x200d;വാസിയാണ് ഋതു.</p>
<p>ഇയാളുടെ ആക്രമണത്തില്&#x200d; വിനീഷയുടെ ഭര്&#x200d;ത്താവ് ജിതിന്&#x200d; ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി ജിതിന്&#x200d; ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chendamangalam-massacre-case-the-custody-period-of-accused-ritu-jayan-will-end-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഴ്സിങ് വിദ്യാർഥിനിയുടെ മരണം: മൂന്ന് സഹപാഠികൾ കസ്റ്റഡിയിൽ</title>
		<link>https://www.chandrikadaily.com/nursing-students-death-three-classmates-in-custody.html</link>
					<comments>https://www.chandrikadaily.com/nursing-students-death-three-classmates-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Nov 2024 14:42:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[nursing student]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318466</guid>

					<description><![CDATA[ഇവര്&#x200d;ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്&#x200d;റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മുവിന്&#x200d;റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. ഇവര്&#x200d;ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു. കസ്റ്റിഡിയിലെടുത്ത രണ്ട് പേർ കോട്ടയം സ്വദേശികളും ഒരാൾ പത്തനാപുരം സ്വദേശിയുമാണ്.</p>
<p>ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിക്കുന്നത്. മൂന്ന് സഹപാഠികളിൽ നിന്നും അമ്മുവിന് നിരന്തരം മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു.</p>
<p>സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ അമ്മു സജീവിനെ മാനസികമായി പീഡിപ്പിച്ചു. രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ കോളേജ് അധികൃതർ ഇടപെട്ടില്ല. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്.</p>
<p>അമ്മുവിന്&#x200d;റെ സഹോദരൻ അഖിലിന്&#x200d;റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പത്തനംതിട്ട പൊലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.</p>
<p>അമ്മുവിന്&#x200d;റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് ചുട്ടിപ്പാറ എസ്എംഇ കോളേജിലേക്ക് കെഎസ്&#x200d;യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nursing-students-death-three-classmates-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയെ അമ്പലപ്പുഴയിൽ കൊന്നുകുഴിച്ചു മൂടി; പ്രതി പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/missing-woman-from-karunagappalli-killed-and-buried-in-ambalapuzha-accused-in-custody.html</link>
					<comments>https://www.chandrikadaily.com/missing-woman-from-karunagappalli-killed-and-buried-in-ambalapuzha-accused-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 05:20:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[karunagappalli]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318086</guid>

					<description><![CDATA[പ്ലയര്&#x200d; കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്&#x200d; കൊലപ്പെടുത്തിയത്. തുടര്&#x200d;ന്ന് നിര്&#x200d;മ്മാണം നടക്കുന്ന വീട്ടില്&#x200d; മൃതദേഹം കുഴിച്ചിടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്&#x200d;ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്&#x200d; കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്&#x200d; കൊലപ്പെടുത്തിയത്. തുടര്&#x200d;ന്ന് നിര്&#x200d;മ്മാണം നടക്കുന്ന വീട്ടില്&#x200d; മൃതദേഹം കുഴിച്ചിടുകയായിരുന്നു.</p>
<p>വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്&#x200d; ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്&#x200d; ആറ് മുതല്&#x200d; കാണാനില്ലെന്നായിരുന്നു പരാതി.</p>
<p>അമ്പലപ്പുഴ കാരൂര്&#x200d; സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്&#x200d;. ഇയാളുടെ വീടിന് സമീപത്തെ നിര്&#x200d;മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്&#x200d; കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്&#x200d; സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്&#x200d; കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്&#x200d;ടിസി ബസില്&#x200d; ഇടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/missing-woman-from-karunagappalli-killed-and-buried-in-ambalapuzha-accused-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി പി ദിവ്യ കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/pp-divya-in-custody.html</link>
					<comments>https://www.chandrikadaily.com/pp-divya-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 01 Nov 2024 06:15:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pp divya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315720</guid>

					<description><![CDATA[ണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.]]></description>
										<content:encoded><![CDATA[<p>കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യയെ ഇന്ന് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.</p>
<p>രണ്ട് ദിവസത്തേക്ക് ദിവ്യയെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. കൂടുതൽ മൊഴിയെടുക്കൽ അടക്കമുള്ള കാര്യങ്ങൾ പൊലീസ് കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിരുന്നെങ്കിലും ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മാത്രം കോടതി കസ്റ്റഡി അനുവദിക്കുകയായിരുന്നു.</p>
<p>അഞ്ച് മണിക്ക് ശേഷം ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിൽ തിരിച്ചെത്തിക്കണം. ചോദ്യം ചെയ്യൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. കണ്ണൂർ കലക്ടറുടെ മൊഴി, ബിനാമി ഉടപാടുകൾ ഉൾപ്പടെ നിരവധി കാര്യങ്ങളിൽ ദിവ്യയിൽ നിന്ന് വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്.</p>
<p>ഇതിനിടെ ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി സെഷൻസ് കോടതിയിൽ എത്തും. എന്നാൽ ഇതിൽ ഇന്ന് വാദം കേട്ടേക്കില്ല. പൊലീസ് റിപ്പോർട്ട് കോടതിയിലെത്തിയ ശേഷമാവും തുടർ നടപടികൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pp-divya-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പന്തീരാങ്കാവ് ഗാര്&#x200d;ഹിക പീഡനം;രാഹുലിനെ രാജ്യം വിടാന്&#x200d; സഹായിച്ച സുഹൃത്ത് കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/panthirankav-domestic-violence-rahuls-friend-who-helped-him-leave-the-country-in-custody.html</link>
					<comments>https://www.chandrikadaily.com/panthirankav-domestic-violence-rahuls-friend-who-helped-him-leave-the-country-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 07:11:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[DOMESTIC VIOLENCE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297936</guid>

					<description><![CDATA[പ്രതി രാഹുലിനെ ബംഗളൂരിലേക്ക് കടക്കാന്&#x200d; സഹായിച്ച സുഹൃത്ത് കസ്റ്റഡിയില്&#x200d;. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പന്തീരങ്കാവ് സ്ത്രീധന പീഡനക്കേസ് പ്രതി രാഹുലിനെ ബംഗളൂരിലേക്ക് കടക്കാന്&#x200d; സഹായിച്ച സുഹൃത്ത് കസ്റ്റഡിയില്&#x200d;. മങ്കാവ് സ്വദേശി പി.രാജേഷാണ് പിടിയിലായത്. രാഹുലിനെ രാജ്യം വിടാന്&#x200d; ഇയാള്&#x200d; സഹായിച്ചെന്ന് പൊലീസ് കണ്ടെത്തി. രാഹുല്&#x200d; സിംഗപ്പൂര്&#x200d; വഴി ജര്&#x200d;മനിയില്&#x200d; എത്തിയെന്ന് രാജേഷ് അന്വേഷണ സംഘത്തിന് മൊഴി നല്&#x200d;കി.അതേസമയം രാഹുല്&#x200d; ഗോപാലിനായി ഇന്റര്&#x200d;പോള്&#x200d; ബ്ലൂ കോര്&#x200d;ണര്&#x200d; നോട്ടീസ് പുറത്തിറക്കി.ജര്&#x200d;മനി, സിംഗപ്പൂര്&#x200d; തുടങ്ങിയ രാജ്യങ്ങളിലെ വിവരങ്ങള്&#x200d;ക്കായാണ് ബ്ലൂ കോര്&#x200d;ണര്&#x200d; നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇന്റര്&#x200d; പോള്&#x200d; നോട്ടിസില്&#x200d; മൂന്നാം കാറ്റഗറി നോട്ടീസ് ആണ് ബ്ലൂ കോര്&#x200d;ണര്&#x200d; നോട്ടീസ്.</p>
<p>സിംഗപ്പൂരില്&#x200d; നിന്ന് രാഹുല്&#x200d; ജര്&#x200d;മനിയില്&#x200d; എത്തിയെന്നാണ് സൂചനകളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. രാഹുലിന്റെ മുഴുവന്&#x200d; ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുന്നതിനായുള്ള നോട്ടീസ് നല്&#x200d;കി. കൂടാതെ ഇന്റര്&#x200d;പോള്&#x200d; മുഖേന ജര്&#x200d;മനിയില്&#x200d; ഉപയോഗിക്കുന്ന എന്&#x200d;ആര്&#x200d;ഐ അക്കൗണ്ടുകളും മരവിപ്പിക്കാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panthirankav-domestic-violence-rahuls-friend-who-helped-him-leave-the-country-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കസ്റ്റഡിയില്&#x200d; സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; പിന്നിൽ എലിയെന്ന വാദവുമായി പൊലീസ്</title>
		<link>https://www.chandrikadaily.com/no-marijuana-in-custody-the-police-claimed-that-it-was-a-rat.html</link>
					<comments>https://www.chandrikadaily.com/no-marijuana-in-custody-the-police-claimed-that-it-was-a-rat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 08 Apr 2024 08:18:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[MARIJUANA]]></category>
		<category><![CDATA[rat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294828</guid>

					<description><![CDATA[പ്രതികളുടെ വിചാരണ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി അന്വേഷണ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തൊണ്ടിമുതലായി പിടിച്ചെടുത്ത 10 കിലോ കഞ്ചാവും ഭാം​ഗും എലികൾ തിന്നു തീർത്തെന്ന് കോടതിയിൽ പൊലീസിന്റെ വിചിത്രവാദം. ജാർഖണ്ഡിലെ ധൻബാദ് പൊലീസാണ് ഇത്തരമൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മുഴുവനും എലികൾ‌ തിന്നുതീർത്തെന്നാണ് പൊലീസ് പറയുന്നത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">2018 ഡിസംബർ 14നാണ് ശംഭു അ​ഗർവാൾ എന്ന വ്യക്തിയെയും മകനെയും ലഹരിമരുന്ന് കൈവശം സൂക്ഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് പിടിച്ചെടുത്തതാണ് കഞ്ചാവും ഭാം​ഗും. പ്രതികളുടെ വിചാരണ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി അന്വേഷണ ഉദ്യോ​ഗസ്ഥനോട് ആവശ്യപ്പെട്ടത്. എന്നാൽ, പറഞ്ഞ സമയത്ത് ഇത് ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിൽ കോടതി വിശദീകരണം തേടുകയും ചെയ്തു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കോടതിയ്ക്ക് സമർപ്പിച്ച വിശദീകരണ റിപ്പോർട്ടിലാണ് തൊണ്ടിമുതൽ മുഴുവനും എലി തിന്നെന്ന വിചിത്രവാദം പൊലീസ് ഉയർത്തിയത്. തിന്നുതീർത്തതാണോ നശിപ്പിച്ചതാണോ എന്നറിയില്ല എന്തായാലും എലികളാണ് കാരണക്കാർ എന്നാണ് പൊലീസിന്റെ നിലപാട്.</p>
<p>പൊലീസിന്റെ വാദം അം​ഗീകരിക്കാനാവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്നും പ്രതിഭാ​ഗം ആരോപിച്ചു. സം​ഗതി വിവാദമായതോടെ ധൻബാദ് പൊലീസ് സൂപ്രണ്ട് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-marijuana-in-custody-the-police-claimed-that-it-was-a-rat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂര്&#x200d; ബോംബ് സ്‌ഫോടനം: രണ്ട് പേര്&#x200d; കൂടി കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/panur-bomb-blast-two-more-people-in-custody.html</link>
					<comments>https://www.chandrikadaily.com/panur-bomb-blast-two-more-people-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 08:00:20 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[panur bomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294748</guid>

					<description><![CDATA[സ്‌ഫോടനത്തിന് ശേഷം ബോംബുകള്&#x200d; സ്ഥലത്തുനിന്നു മാറ്റിയ അമല്&#x200d; ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പാനൂര്&#x200d; ബോംബ് സ്‌ഫോടനത്തില്&#x200d; 2 പേര്&#x200d; കൂടി കസ്റ്റഡിയില്&#x200d;. സ്‌ഫോടനത്തിന് ശേഷം ബോംബുകള്&#x200d; സ്ഥലത്തുനിന്നു മാറ്റിയ അമല്&#x200d; ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സബിന്&#x200d;ലാലിനെ സഹായിച്ചത് അമല്&#x200d; ബാബുവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്&#x200d;.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പരിക്കേറ്റ വിനീഷിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇയാളെ ബംഗളൂരുവില്&#x200d; നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനത്തില്&#x200d; ഇയാളുടെ പങ്ക് വ്യക്തമല്ല. ഒളിവില്&#x200d; കഴിയുന്ന രണ്ട് പേര്&#x200d;ക്കായി പൊലീസ് തിരച്ചില്&#x200d; നടത്തുകയാണ്.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്&#x200d; ബോംബ് സ്‌ഫോടനമുണ്ടായത്. ഒരാള്&#x200d; മരിക്കുകയും 4 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്&#x200d;മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്&#x200d; സിപിഎം ലോക്കല്&#x200d; കമ്മിറ്റി അംഗത്തിന്റ മകന്&#x200d; കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. ഇതിനിടെ സ്ഫോടനത്തില്&#x200d; മുഖത്ത് ഗുരുതരമായി പരിക്കേറ്റാണ് ഷെറില്&#x200d; മരിച്ചത്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panur-bomb-blast-two-more-people-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്&#x200d;</title>
		<link>https://www.chandrikadaily.com/youth-taken-into-custody-by-police-and-released-found-dead.html</link>
					<comments>https://www.chandrikadaily.com/youth-taken-into-custody-by-police-and-released-found-dead.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 04 Mar 2024 15:11:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[custody]]></category>
		<category><![CDATA[released]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292112</guid>

					<description><![CDATA[മിയപ്പദവ് സ്വദേശി ആരിഫ് ആണ് ഇന്ന് രാവിലെ വീട്ടില്&#x200d; കുഴഞ്ഞുവീണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്&#x200d;. മിയപ്പദവ് സ്വദേശി ആരിഫ് ആണ് ഇന്ന് രാവിലെ വീട്ടില്&#x200d; കുഴഞ്ഞുവീണ് മരിച്ചത്. ദേഹത്ത് പരിക്കേറ്റ പാടുകള്&#x200d; ഉള്ളതായി ബന്ധുക്കള്&#x200d; ആരോപിച്ചു.</p>
<p>ഇന്നലെ വൈകീട്ടാണ് ഉത്സവപ്പറമ്പില്&#x200d; ബഹളം വച്ചതിന് ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആരിഫിനെ വിട്ടയച്ചതായി മഞ്ചേശ്വരം പൊലീസ് പറയുന്നു. യുവാവിനെ വിട്ടയക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; ബന്ധുക്കളെ കാണിച്ചതായും പൊലീസ് പറയുന്നു. ഇതില്&#x200d; ഒന്നും മര്&#x200d;ദ്ദനമേറ്റതായി സൂചനകള്&#x200d; ഇല്ല.</p>
<p>തുടര്&#x200d;ന്ന് ഇന്ന് രാവിലെ വീട്ടില്&#x200d; കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ലഭിച്ചാല്&#x200d; മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. യുവാവിനെ മര്&#x200d;ദ്ദിച്ചിട്ടില്ല എന്നതാണ് മഞ്ചേശ്വരം പൊലീസിന്റെ ഭാഷ്യം.</p>
<p>കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് പുറത്തുവരണം. പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിന് ശേഷം തീരുമാനമെടുക്കുമെന്ന് ബന്ധുക്കള്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-taken-into-custody-by-police-and-released-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
