<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cut &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cut/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 08 Jun 2024 11:40:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cut &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിജെപി വിജയിച്ചതിന്റെ സന്തോഷം; വിരൽ മുറിച്ച് ​ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രവർത്തകൻ</title>
		<link>https://www.chandrikadaily.com/joy-of-bjp-winning-the-worker-cut-off-his-finger-and-offered-it-to-the-temple.html</link>
					<comments>https://www.chandrikadaily.com/joy-of-bjp-winning-the-worker-cut-off-his-finger-and-offered-it-to-the-temple.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Jun 2024 11:40:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[finger]]></category>
		<category><![CDATA[nda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299599</guid>

					<description><![CDATA[ഛത്തീസ്ഗഢിലെ ബല്&#x200d;റാംപൂരിലെ ബിജെപി പ്രവര്&#x200d;ത്തകനായ 30കാരന്&#x200d; ദുര്&#x200d;ഗേഷ് പാണ്ഡെയാണ് പ്രദേശത്തെ കാളി ക്ഷേത്രത്തില്&#x200d; വിരല്&#x200d; സമര്&#x200d;പ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; എന്&#x200d;ഡിഎ വിജയിച്ചതിന്റെ സന്തോഷത്തില്&#x200d; സ്വന്തം വിരല്&#x200d; മുറിച്ച് ക്ഷേത്രത്തില്&#x200d; കാണിക്കയായി സമര്&#x200d;പ്പിച്ച് ബിജെപി പ്രവര്&#x200d;ത്തകന്&#x200d;. ഛത്തീസ്ഗഢിലെ ബല്&#x200d;റാംപൂരിലെ ബിജെപി പ്രവര്&#x200d;ത്തകനായ 30കാരന്&#x200d; ദുര്&#x200d;ഗേഷ് പാണ്ഡെയാണ് പ്രദേശത്തെ കാളി ക്ഷേത്രത്തില്&#x200d; വിരല്&#x200d; സമര്&#x200d;പ്പിച്ചത്.</p>
<p>വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വത്തിലുള്ള ഇന്&#x200d;ഡ്യ മുന്നണി മുന്നിട്ടുനില്&#x200d;ക്കുന്നുവെന്ന വാര്&#x200d;ത്തയറിഞ്ഞതോടെ അസ്വസ്ഥനായ ഇയാള്&#x200d; ബിജെപിയുടെ വിജയത്തിനായി കാളി ക്ഷേത്രത്തിലെത്തി പ്രാര്&#x200d;ഥിച്ചു. പിന്നീട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതും എന്&#x200d;ഡിഎയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടപ്പോള്&#x200d; പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്&#x200d; മുറിച്ച് ദേവിക്ക് സമര്&#x200d;പ്പിക്കുകയായിരുന്നു.</p>
<p>ചോര നില്&#x200d;ക്കാതായതോടെ തുണിയെടുത്ത് കൈയില്&#x200d; ചുറ്റി. എന്നാല്&#x200d; ഇതുകൊണ്ട് കാര്യമുണ്ടായില്ല. പിന്നീട് നില വഷളായതോടെ വീട്ടുകാര്&#x200d; ഇയാളെ സമാരിയിലെ കമ്യൂണിറ്റി ഹെല്&#x200d;ത്ത് സെന്ററില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു.</p>
<p>ഇവിടെ പ്രാഥമിക ചികിത്സ നല്&#x200d;കിയ ശേഷം പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് അംബികാപൂര്&#x200d; മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റാന്&#x200d; നിര്&#x200d;ദേശിച്ചു. മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;മാര്&#x200d; രക്തസ്രാവം തടയാന്&#x200d; ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാല്&#x200d; മുറിച്ചുകളഞ്ഞ വിരല്&#x200d; തുന്നിച്ചേര്&#x200d;ക്കാന്&#x200d; ഡോക്ടര്&#x200d;മാര്&#x200d;ക്കായില്ല. എന്നാല്&#x200d; ഇയാള്&#x200d; അപകടനില തരണം ചെയ്തതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.</p>
<p>&#8216;ആദ്യ ഘട്ടത്തില്&#x200d; കോണ്&#x200d;ഗ്രസ് മുന്നിട്ട് നില്&#x200d;ക്കുന്നത് കണ്ട് ഞാന്&#x200d; അസ്വസ്ഥനായിരുന്നു. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് അനുഭാവികള്&#x200d; വലിയ ആവേശത്തിലായിരുന്നു. ഇതോടെ ഞാന്&#x200d; ഗ്രാമത്തിലെ കാളി ക്ഷേത്രത്തില്&#x200d; പോയി ഒരു നേര്&#x200d;ച്ച നടത്തി. അന്ന് വൈകുന്നേരം ബിജെപി വിജയിച്ചപ്പോള്&#x200d;, ക്ഷേത്രത്തില്&#x200d; വീണ്ടും പോയി എന്റെ വിരല്&#x200d; മുറിച്ച് ദേവിക്ക് സമര്&#x200d;പ്പിച്ചു. എന്&#x200d;ഡിഎ 400 കടന്നിരുന്നെങ്കില്&#x200d; ഞാന്&#x200d; കൂടുതല്&#x200d; സന്തോഷിച്ചേനെ&#8217;- പാണ്ഡെ പറഞ്ഞു.</p>
<p>ഇഞ്ചോടിച്ച് പോരാട്ടം നടന്ന തെരഞ്ഞെടുപ്പില്&#x200d; 543 ലോക്സഭാ സീറ്റുകളില്&#x200d; 293 സീറ്റുകളാണ് എന്&#x200d;ഡിഎ നേടിയത്. എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ കാറ്റില്&#x200d; പറത്തി 234 സീറ്റുകള്&#x200d; നേടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഞെട്ടിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/joy-of-bjp-winning-the-worker-cut-off-his-finger-and-offered-it-to-the-temple.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊന്&#x200d;മുടി മരംമുറിയ്ക്കല്&#x200d;: കൂടുതല്&#x200d; മരങ്ങള്&#x200d; മുറിച്ചത് വനംവകുപ്പിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കും വനംവകുപ്പിന്റെ പക്കലില്ല</title>
		<link>https://www.chandrikadaily.com/ponmudi-logging-more-trees-were-cut-down-unnoticed-by-the-forest-department-the-forest-department-does-not-have-an-accurate-count-of-the-trees-cut.html</link>
					<comments>https://www.chandrikadaily.com/ponmudi-logging-more-trees-were-cut-down-unnoticed-by-the-forest-department-the-forest-department-does-not-have-an-accurate-count-of-the-trees-cut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Apr 2024 08:25:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[forest department]]></category>
		<category><![CDATA[logging]]></category>
		<category><![CDATA[ponmudi]]></category>
		<category><![CDATA[Trees]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295751</guid>

					<description><![CDATA[ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. ]]></description>
										<content:encoded><![CDATA[<p>പൊന്&#x200d;മുടി മരംമുറിയ്ക്കലില്&#x200d; കൃത്യമായ കണക്കില്ലാതെ വനംവകുപ്പ്. വനത്തിനുള്ളില്&#x200d; നിന്ന് കൂടുതല്&#x200d; മരങ്ങള്&#x200d; മുറിച്ച് മാറ്റിയത് പോലും വനംവകുപ്പിന്റെ ശ്രദ്ധയില്&#x200d;പ്പെട്ടില്ല. ഇത് ഉദ്യോഗസ്ഥര്&#x200d;ക്കിടയില്&#x200d; തന്നെ സംശയമുണ്ടാക്കുന്നുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.</p>
<p>വനത്തിനരികിലെ റോഡരികില്&#x200d; നിന്ന് ചെറുമരങ്ങള്&#x200d; മാത്രമല്ല മുറിച്ചുമാറ്റിയിരുന്നു. ഒന്നര കിലോമീറ്റര്&#x200d; ചുറ്റളവില്&#x200d; നിന്നിരുന്ന കൂടുതല്&#x200d; മരങ്ങള്&#x200d; മുറിച്ചതിന്റെ ദൃശ്യങ്ങള്&#x200d; ഉള്&#x200d;പ്പെടെ  പുറത്തുവന്നിരുന്നു.<br />
എന്നാല്&#x200d; ഇതിന്റെ യാതൊരു കൃത്യമായ കണക്കുകളും വനംവകുപ്പിന്റെ പക്കല്&#x200d; ഇല്ല.</p>
<p>തെരഞ്ഞെടുപ്പ് മറയാക്കി നടന്ന മരം മുറിയില്&#x200d; 260 മരങ്ങള്&#x200d; മാത്രമല്ലെന്ന സൂചനയും  ലഭിച്ചിട്ടുണ്ട്. മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്&#x200d; മുറിച്ചു.വേലി കെട്ടി. അതിന്റെ മറവിലും കടത്തു നടന്നുവെന്നും ആക്ഷേപമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ponmudi-logging-more-trees-were-cut-down-unnoticed-by-the-forest-department-the-forest-department-does-not-have-an-accurate-count-of-the-trees-cut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്കറുത്ത് മധ്യവയസ്‌കൻ</title>
		<link>https://www.chandrikadaily.com/children-picked-flowers-anganwadi-workers-nose-cut-middle-aged-man.html</link>
					<comments>https://www.chandrikadaily.com/children-picked-flowers-anganwadi-workers-nose-cut-middle-aged-man.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jan 2024 10:49:16 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[flowers]]></category>
		<category><![CDATA[Nose]]></category>
		<category><![CDATA[picked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287215</guid>

					<description><![CDATA[ബെലഗാവി ജില്ലയിലെ ബസുര്&#x200d;ട്ടെ ഗ്രാമത്തിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>കർണാടകയിൽ പൂന്തോട്ടത്തില്&#x200d; നിന്ന് കുട്ടികള്&#x200d; പൂക്കള്&#x200d; പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്&#x200d;. ബെലഗാവി ജില്ലയിലെ ബസുര്&#x200d;ട്ടെ ഗ്രാമത്തിലാണ് സംഭവം. കല്യാണി മോറെയെന്നയാളാണ് അംഗന്&#x200d;വാടി ജീവനക്കാരിയുടെ മൂക്കറത്തത്.</p>
<p>കുട്ടികള്&#x200d; പൂക്കള്&#x200d; പറിച്ചുവെന്ന കാരണത്താല്&#x200d; ഇയാൾ അങ്കണവാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്&#x200d;ക്കം നടക്കുന്നതിനിടെയാണ് 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്&#x200d; അറുത്തത്. സംഭവത്തിന് ശേഷം ഇയാള്&#x200d; സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.</p>
<p>അങ്കണവാടി ജീവനക്കാരിയെ ഉടന്&#x200d; തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ ഇവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-picked-flowers-anganwadi-workers-nose-cut-middle-aged-man.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html</link>
					<comments>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 06:25:45 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[bolivia]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[diplomatic]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281488</guid>

					<description><![CDATA[ഗസ്സയിലെ ആക്രമണങ്ങളില്&#x200d; ഇസ്രാഈല്&#x200d; മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്&#x200d;ക്കാര്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ അതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്&#x200d; ഇസ്രാഈല്&#x200d; മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
<p>ബൊളീവിയ &#8216;ഗസ്സയില്&#x200d; നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്&#x200d;ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്&#x200d; തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>വെടിനിര്&#x200d;ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്&#x200d; എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്&#x200d; ജനതയ്‌ക്കെതിരെ ഗസ്സയില്&#x200d; നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്&#x200d;ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്&#x200d; വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.</p>
<p>ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്&#x200d; ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്&#x200d;സിനോട് സോഷ്യല്&#x200d; മീഡിയയില്&#x200d; മൊറേല്&#x200d;സ് സമ്മര്&#x200d;ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.</p>
<p>തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്&#x200d; അംബാസഡറുമായി ആര്&#x200d;സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്&#x200d; നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.</p>
<p>അതേസമയം ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; 3,542 കുട്ടികളടക്കം 8,525 പേര്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്&#x200d; അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്&#x200d; ജനസംഖ്യയില്&#x200d; 1.4 ദശലക്ഷത്തിലധികം പേര്&#x200d; ഭവനരഹിതരാണെന്ന് യുഎന്&#x200d; ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്&#x200d;ഡര്&#x200d;മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്&#x200d; സൈന്യം ആരോപിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകനോട് കെ.എസ്.ഇ.ബിയുടെ ക്രൂരത;മൂവാറ്റുപുഴയില്&#x200d; വിളവെടുക്കാറായ 400ലേറെ വാഴകള്&#x200d; വെട്ടിമാറ്റി</title>
		<link>https://www.chandrikadaily.com/ksebs-brutality-towards-the-farmer-more-than-400-bananas-harvested-in-moovatupuzha-were-cut-down.html</link>
					<comments>https://www.chandrikadaily.com/ksebs-brutality-towards-the-farmer-more-than-400-bananas-harvested-in-moovatupuzha-were-cut-down.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 07 Aug 2023 01:28:00 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bananas]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[farmer]]></category>
		<category><![CDATA[kseb]]></category>
		<category><![CDATA[MUVATTUPUZHA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268544</guid>

					<description><![CDATA[220 കെവി ലൈനിനു കീഴെ വാഴ ഉള്&#x200d;പ്പെടെ ഹ്രസ്വകാല വിളകള്&#x200d; കൃഷിചെയ്യാന്&#x200d; അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്&#x200d; മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>ടവര്&#x200d; ലൈനിനു കീഴില്&#x200d; കൃഷി ചെയ്തിരുന്ന 400 വാഴ കെ.എസ.ഇ.ബി മുന്നറിയിപ്പില്ലാതെ വെട്ടിനശിപ്പിച്ചു. ഓണത്തിനു വിളവെടുക്കാന്&#x200d; പാകത്തിനു കുലച്ചുനിന്ന വാഴയാണിത്. വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷന്&#x200d; പദ്ധതിക്കു സമീപം മൂലമറ്റത്തുനിന്നുള്ള 220 കെവി ടവര്&#x200d; ലൈനിനു കീഴില്&#x200d; കാവുംപുറത്ത് തോമസിന്റെ വാഴത്തോട്ടമാണു നശിപ്പിച്ചത്. 220 കെവി ലൈനിനു കീഴെ വാഴ ഉള്&#x200d;പ്പെടെ ഹ്രസ്വകാല വിളകള്&#x200d; കൃഷിചെയ്യാന്&#x200d; അനുമതിയുള്ളപ്പോഴാണ് അര കിലോമീറ്റര്&#x200d; മാത്രം അകലെ താമസിക്കുന്ന തോമസിനെ അറിയിക്കാതെ കൃഷി നശിപ്പിച്ചത്. ടവര്&#x200d; ലൈനിനു കീഴില്&#x200d; നിശ്ചിത അകലം ഉറപ്പാക്കി വീടുവയ്ക്കാന്&#x200d; പോലും അനുമതി നല്&#x200d;കുന്നുണ്ട്. ഉയരം വയ്ക്കുന്ന മരങ്ങള്&#x200d; പാടില്ലന്നേ നിയമമുള്ളൂ. തോമസും മകന്&#x200d; അനീഷും ചേര്&#x200d;ന്നാണു കൃഷി നടത്തിയിരുന്നത്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.</p>
<p>മൂലമറ്റത്തു നിന്നെത്തിയ ലൈന്&#x200d; മെയിന്റ്‌നന്&#x200d;സ് സബ് ഡിവിഷന്&#x200d; ഓഫിസിലെ ഉദ്യോഗസ്ഥരാണു കഴിഞ്ഞ വെള്ളിയാഴ്ച വാഴ വെട്ടിയത്. കെഎസ്ഇബി വാരപ്പെട്ടി ഓഫിസിലെ ഉദ്യോഗസ്ഥര്&#x200d;ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ശനിയാഴ്ച താലൂക്ക് വികസന സമിതി യോഗത്തില്&#x200d; വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചപ്പോള്&#x200d; മാത്രമാണു മൂവാറ്റുപുഴയിലെ കെഎസ്ഇബി ഉന്നതോദ്യോഗസ്ഥര്&#x200d; പോലും സംഭവം അറിഞ്ഞത്. നഷ്ടപരിഹാരം ലഭിക്കുന്നതിനു പരിമിതികളുണ്ടെന്നും വ്യക്തമാക്കി.</p>
<p>ടവര്&#x200d; ലൈനിനു കീഴില്&#x200d; ഇതേ സ്ഥലത്തു കഴിഞ്ഞ വര്&#x200d;ഷവും കൃഷിയുണ്ടായിരുന്നു. തടസ്സമില്ലാതെ വിളവെടുക്കുകയും ചെയ്തു. ഇത്തവണ നട്ട വാഴകള്&#x200d;ക്ക് ഉയരം കൂടുതലായിരുന്നെന്നും വാഴക്കൈ ലൈനില്&#x200d; തട്ടി വാഴ കത്തുകയും ലൈനില്&#x200d; വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തുവെന്നും എല്&#x200d;എംഎസ് വിഭാഗം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ksebs-brutality-towards-the-farmer-more-than-400-bananas-harvested-in-moovatupuzha-were-cut-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പണമടക്കാത്തതിനെ തുടര്&#x200d;ന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്&#x200d; കമ്പിവടി കൊണ്ട് അടിച്ചു പരിക്കേല്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/the-kseb-employee-was-beaten-with-a-wire-rod-by-the-family-members-who-came-to-cut-off-the-electricity-due-to-non-payment.html</link>
					<comments>https://www.chandrikadaily.com/the-kseb-employee-was-beaten-with-a-wire-rod-by-the-family-members-who-came-to-cut-off-the-electricity-due-to-non-payment.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Aug 2023 14:14:51 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[electricity]]></category>
		<category><![CDATA[employee]]></category>
		<category><![CDATA[family]]></category>
		<category><![CDATA[kseb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268499</guid>

					<description><![CDATA[വൈക്കം വെച്ചൂര്&#x200d; മുച്ചൂര്&#x200d;ക്കാവ് അനുഷ ഭവനില്&#x200d; സന്തോഷിന്റെ വീട്ടിലാണ് വൈദ്യുതി ബില്&#x200d; കുടിശികയായത്.]]></description>
										<content:encoded><![CDATA[<p>പണമടക്കാത്തതിനെ തുടര്&#x200d;ന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുകാര്&#x200d; കമ്പിവടി കൊണ്ട് അടിച്ചു. തലയാഴം ഇലകട്രിക്കല്&#x200d; സെക്ഷന്&#x200d; ഓഫിസിലെ ലൈന്&#x200d;മാന്&#x200d; മുണ്ടാര്&#x200d; പാലിയംകുന്നില്&#x200d; ഹരീഷിനാണ് ക്രൂരമര്&#x200d;ദനമേറ്റത്. പരിക്കേറ്റ ഹരീഷിനെ വൈക്കം താലൂക്ക് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വൈക്കം വെച്ചൂര്&#x200d; മുച്ചൂര്&#x200d;ക്കാവ് അനുഷ ഭവനില്&#x200d; സന്തോഷിന്റെ വീട്ടിലാണ് വൈദ്യുതി ബില്&#x200d; കുടിശികയായത്. ഇതേതുടര്&#x200d;ന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മീറ്റില്&#x200d; നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാന്&#x200d; ലൈന്&#x200d;മാനായ ഹരീഷ് എത്തിയപ്പോഴാണ് വീട്ടുകാര്&#x200d; തന്നെ വൈദ്യുതി പുനഃസ്ഥാപിച്ചതായി ശ്രദ്ധയില്&#x200d;പ്പെട്ടത്.</p>
<p>വൈദ്യുതി പുനഃസ്ഥാപിച്ചത് സംബന്ധിച്ച് സംസാരിക്കുമ്പോഴാണ് സന്തോഷും മകനും ഹരീഷിനെ അസഭ്യം പറയുകയും കമ്പിവടി കൊണ്ട് മര്&#x200d;ദിക്കുകയും ചെയ്തത്. മര്&#x200d;ദിച്ച വിവരം ഓഫിസില്&#x200d; അറിയിക്കാന്&#x200d; ശ്രമിക്കുന്നതിനെ മൊബൈല്&#x200d; ഫോണ്&#x200d; പിടിച്ചു വാങ്ങുകയും ചെയ്തു.</p>
<p>ആക്രമണത്തില്&#x200d; നിന്ന് രക്ഷപ്പെട്ട തലയാഴത്തെ ഓഫിസിലെത്തിയാണ് ഹരീഷ് വിവരം സഹപ്രവര്&#x200d;ത്തകരെ അറിയിച്ചത്. ഇവരാണ് ആശുപത്രിയില്&#x200d; എത്തിച്ചത്. പരിക്കേറ്റ സന്തോഷ് കോട്ടയം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സ തേടി. സംഭവത്തില്&#x200d; കെ.എസ്.ഇ.ബി തൊഴിലാളി സംഘടനകള്&#x200d; പ്രതിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-kseb-employee-was-beaten-with-a-wire-rod-by-the-family-members-who-came-to-cut-off-the-electricity-due-to-non-payment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കി സര്&#x200d;ക്കാര്&#x200d;; മഞ്ഞക്കാര്&#x200d;ഡിന് മാത്രം</title>
		<link>https://www.chandrikadaily.com/govt-cuts-onkit-supply-only-for-yellow-card.html</link>
					<comments>https://www.chandrikadaily.com/govt-cuts-onkit-supply-only-for-yellow-card.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jul 2023 01:53:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[onam kit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265891</guid>

					<description><![CDATA[എല്ലാ റേഷന്&#x200d; കാര്&#x200d;ഡ് ഉടമകള്&#x200d;ക്കും ഇത്തവണ ഓണക്കിറ്റ് നല്&#x200d;കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.]]></description>
										<content:encoded><![CDATA[<p>കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്&#x200d;ന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഓണക്കിറ്റ് വിതരണം വെട്ടിച്ചുരുക്കുന്നു. ഇക്കുറി മഞ്ഞ കാര്&#x200d;ഡുകാര്&#x200d;ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിക്കുക. ഇതിന് പുറമേ വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്ന അന്തേവാസികള്&#x200d;ക്ക് കിറ്റ് നല്&#x200d;കും. കഴിഞ്ഞതവണത്തെപ്പോലെ എല്ലാ റേഷന്&#x200d; കാര്&#x200d;ഡ് ഉടമകള്&#x200d;ക്കും ഇത്തവണ ഓണക്കിറ്റ് നല്&#x200d;കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. ഇതോടെ മുന്&#x200d;ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്&#x200d;ഡ് ഉടമകളായ 5.87 ലക്ഷം പേര്&#x200d;ക്ക് മാത്രമാകും ഓണക്കിറ്റ് ലഭിക്കുക. ഇതിന് മാത്രം 30 കോടി രൂപ വേണ്ടിവരും. മുന്&#x200d;ഗണനാ വിഭാഗത്തില്&#x200d; വരുന്ന 35.52 ലക്ഷം പിങ്ക് കാര്&#x200d;ഡ് ഉടമകള്&#x200d;ക്ക് കൂടി കിറ്റ് നല്&#x200d;കാന്&#x200d; 300 കോടി രൂപ ചെലവ് വരും.</p>
<p>കഴിഞ്ഞതവണ ഓണക്കിറ്റ് വിതരണം ചെയ്ത വകയില്&#x200d; സര്&#x200d;ക്കാരിനുള്ള ചെലവ് 425 കോടിയാണ്. 500 രൂപ ചെലവ് വരുന്ന 13 ഇനങ്ങള്&#x200d; അടങ്ങിയ കിറ്റാണ് എല്ലാ കാര്&#x200d;ഡ് ഉടമകള്&#x200d;ക്കും നല്&#x200d;കിയത്. അന്ന് 90 ലക്ഷം കാര്&#x200d;ഡ് ഉടമകളാണുണ്ടായിരുന്നത് ഇന്ന് 93.76 ലക്ഷം കാര്&#x200d;ഡ് ഉടമകളുണ്ട്. കഴിഞ്ഞ തവണ കിറ്റ് വിതരണം ചെയ്ത വകയില്&#x200d; റേഷന്&#x200d; വ്യാപാരികള്&#x200d;ക്ക് കമ്മിഷന്&#x200d; ഇനത്തില്&#x200d; 45 കോടി രൂപ നല്&#x200d;കാനുണ്ട്. ഇത് നല്&#x200d;കാന്&#x200d; സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇതിനുള്ള തുകയും കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ഭക്ഷ്യവകുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-cuts-onkit-supply-only-for-yellow-card.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
