<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cyber attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cyber-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Nov 2025 15:37:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cyber attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അടൂരില്‍ ലൈവ് ലൊക്കേഷനും കോള്‍ റെക്കോര്‍ഡും ചോര്‍ത്തി തട്ടിപ്പ്; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/scam-by-leaking-live-location-and-call-record-on-adoor-the-police-officer-was-arrested.html</link>
					<comments>https://www.chandrikadaily.com/scam-by-leaking-live-location-and-call-record-on-adoor-the-police-officer-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 15:37:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[keralapolice]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365325</guid>

					<description><![CDATA[ പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്‍ സര്‍വെലന്‍സ് ഓഫീസറായ പ്രവീണ്‍ കുമാറിനെയാണ് കേരള പൊലീസ് ഉത്തര്‍പ്രദേശില്‍ നിന്ന് അറസ്റ്റ് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: അടൂരില്&#x200d; ലൈവ് ലൊക്കേഷന്&#x200d;, കോള്&#x200d; റെക്കോര്&#x200d;ഡ് എന്നിവ ചോര്&#x200d;ത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയത് ബന്ധപ്പെട്ട് ഉത്തര്&#x200d;പ്രദേശ് പൊലീസ് ഉദ്യോഗസ്ഥന്&#x200d; അറസ്റ്റില്&#x200d;. പ്രതാപ്ഗഢ് ജില്ല പൊലീസ് സൂപ്രണ്ടിന്റെ കോള്&#x200d; സര്&#x200d;വെലന്&#x200d;സ് ഓഫീസറായ പ്രവീണ്&#x200d; കുമാറിനെയാണ് കേരള പൊലീസ് ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് അറസ്റ്റ് ചെയ്തത്.</p>
<p>കേസില്&#x200d; നേരത്തെ ഒന്നാം പ്രതിയായ അടൂര്&#x200d; സ്വദേശി ജോയല്&#x200d; വി ജോസിനെയും, സഹായിയായി പ്രവര്&#x200d;ത്തിച്ച ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിനി ഹിരാല്&#x200d; ബെന്&#x200d; അനൂജ് പട്ടേല്&#x200d; (37) നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടൊപ്പം പ്രവര്&#x200d;ത്തിച്ച് തട്ടിപ്പിന് പിന്നിലെ മുഖ്യ സൂത്രധാരനാണ് പ്രവീണ്&#x200d; കുമാര്&#x200d; എന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.</p>
<p>കോള്&#x200d; ടാപ്പിങ്ങും ലൈവ് ലൊക്കേഷന്&#x200d; ട്രാക്കിംഗും നടത്താനും ഉപയോഗിക്കുന്ന പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. ഹാക്കറുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിച്ച പ്രവീണ്&#x200d; കുമാര്&#x200d; നല്&#x200d;കിയ രഹസ്യ വിവരങ്ങളാണ് തട്ടിപ്പിന് വഴിവച്ചതെന്നാണ് കണ്ടെത്തല്&#x200d;.</p>
<p>രാജ്യത്ത് മറ്റിടങ്ങളിലും സമാന രീതിയില്&#x200d; തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്&#x200d; സംസ്ഥാനങ്ങളില്&#x200d; കൈവശം വിവരങ്ങള്&#x200d; ചോര്&#x200d;ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്&#x200d; കേസ് കേന്ദ്ര ഏജന്&#x200d;സികള്&#x200d;ക്ക് കൈമാറേണ്ട സാഹചര്യമുണ്ടാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/scam-by-leaking-live-location-and-call-record-on-adoor-the-police-officer-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്ന് പരാതിക്കാരന്‍ ഇന്ന് സൈബര്‍ തട്ടിപ്പ് വിദഗ്ദന്‍; മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍</title>
		<link>https://www.chandrikadaily.com/the-complainant-then-is-today-a-cyber-fraud-expert-the-gang-that-stole-around-3-crore-rupees-was-arrested.html</link>
					<comments>https://www.chandrikadaily.com/the-complainant-then-is-today-a-cyber-fraud-expert-the-gang-that-stole-around-3-crore-rupees-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 05:53:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365043</guid>

					<description><![CDATA[ഡല്‍ഹി പൊലീസിന്റെ 'സൈബര്‍ ഹോക്ക്' ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഏഴ് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് ജോലി തട്ടിപ്പിന് ഇരയായിട്ട് പൊലീസ് കേസ് തള്ളിച്ചയാള്&#x200d; പിന്നീട് അതേ തട്ടിപ്പിന്റെ ശൃംഖലയില്&#x200d; തന്നെ തലവനായി മാറിയ ഞെട്ടിക്കുന്ന സംഭവം. ഡല്&#x200d;ഹി പൊലീസിന്റെ &#8216;സൈബര്&#x200d; ഹോക്ക്&#8217; ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.</p>
<p>2018-ല്&#x200d; ജോലി വാഗ്ദാനം ചെയ്ത് 999 രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആലത്തിന്റെ പരാതി തുക ചെറിയതായതിനാല്&#x200d; പരിഗണനയില്ലാതെ പോയിരുന്നു. ഇതില്&#x200d; നിന്നെടുത്ത &#8216;പ്രചോദനത്തിന്റെ&#8217; പിന്നാലെ, ആലം സ്വന്തമായി വ്യാജ കോള്&#x200d; സെന്റര്&#x200d; സജ്ജമാക്കി ജോലി തട്ടിപ്പില്&#x200d; തന്നെ ചുവടുമാറ്റുകയായിരുന്നു.</p>
<p>ആദ്യത്തില്&#x200d; 2000 രൂപയില്&#x200d; താഴെയുള്ള തുകയ്ക്കായിരുന്നു തട്ടിപ്പ്. പിന്നീട് ഇടപാടുകളുടെ വലിപ്പവും ഇരകളുടെ എണ്ണവും ഉയര്&#x200d;ന്നു. &#8216;അത്യാഗ്രഹം ഒടുവില്&#x200d; എന്നെ തന്നെ കുടുക്കി,&#8217; എന്ന് ആലം കുറ്റസമ്മതത്തിനിടെ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.</p>
<p>ആലത്തിനൊപ്പം കൂട്ടാളികളായ സന്ദീപ് സിംഗ് (35), സഞ്ജീവ് ചൗധരി (36) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും സിം കാര്&#x200d;ഡുകളും നല്&#x200d;കിക്കൊണ്ട് സംഘത്തെ സഹായിച്ച ഹര്&#x200d;ഷിതയും ശിവം രോഹില്ലയുമെല്ലാം പൊലീസ് പിടികൂടി.</p>
<p>തട്ടിപ്പിന്റെ കുറ്റവാളികളെ കണ്ടെത്താന്&#x200d; വഴിതെളിച്ചതായി പറയപ്പെടുന്നത് ഷഹീന്&#x200d; ബാഗ് സ്വദേശിയുടെ പരാതിയാണ്. ജോലി വാഗ്ദാനം ചെയ്ത് 13,500 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. അന്വേഷണത്തില്&#x200d; പണം കൈപ്പറ്റിയ അക്കൗണ്ടിന്റെ ഉടമയായ ഹര്&#x200d;ഷിതയെ പിടികൂടി. ചോദ്യം ചെയ്യലില്&#x200d; അവര്&#x200d; സിം കാര്&#x200d;ഡും അക്കൗണ്ടും സഞ്ജീവിന് കൈമാറിയതാണെന്ന് സമ്മതിച്ചു.</p>
<p>തുടര്&#x200d;ന്ന്, തട്ടിപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി ഉപയോഗിച്ച മറ്റൊരു നമ്പറിന്റെ ഉടമയായ ശിവം രോഹില്ലയും അമര്&#x200d; കോളനിയില്&#x200d; നിന്ന് പൊലീസിന്റെ കസ്റ്റഡിയിലായി.</p>
<p>മയൂര്&#x200d; വിഹാര്&#x200d; ഫേസ്-3 ആസ്ഥാനമായാണ് സംഘം പ്രവര്&#x200d;ത്തിച്ചിരുന്നത്. ആകര്&#x200d;ഷകമായ ജോലി അവസരങ്ങള്&#x200d; വാഗ്ദാനം ചെയ്ത് ഇരകളെ വലയില്&#x200d; വീഴ്ത്താന്&#x200d; ടെലികോളിംഗ് ജീവനക്കാരെ ആലം നിയമിച്ചിരുന്നു. വ്യാജ കമ്പനികളുടെ പേരില്&#x200d; ഓഫറുകള്&#x200d; നല്&#x200d;കി സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.</p>
<p>ഡി.സി.പി (സൗത്ത്-ഈസ്റ്റ്) ഡോ. ഹേമന്ത് തിവാരിയുടെ വിവരമനുസരിച്ച്, ഇതുവരെ 300 തട്ടിപ്പ് ഇരകളെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ ഇടപാടുകളാണ് സംഘം നടത്തിയതെന്ന് തെളിവുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>തട്ടിപ്പിന് ഉപയോഗിച്ച 16 ബാങ്ക് അക്കൗണ്ടുകള്&#x200d;, 23 ഡെബിറ്റ് കാര്&#x200d;ഡുകള്&#x200d;, 18 ലാപ്‌ടോപ്പുകള്&#x200d;, 20 മൊബൈല്&#x200d; ഫോണുകള്&#x200d;, ഒരു ഹാര്&#x200d;ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്&#x200d; ഇനിയും കൂടുതല്&#x200d; ഇരകള്&#x200d; കൂടി പുറത്തുവരാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-complainant-then-is-today-a-cyber-fraud-expert-the-gang-that-stole-around-3-crore-rupees-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എം പരിവാഹന്‍&#8217; പേരില്‍ വ്യാജ സന്ദേശം; 74-കാരന്റെയും ഭാര്യയുടെയും 10.54 ലക്ഷം രൂപ സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി</title>
		<link>https://www.chandrikadaily.com/fake-message-in-the-name-of-m-parivahan-cyber-%e2%80%8b%e2%80%8bfraudsters-steal-rs-10-54-lakh-from-74-year-old-man-and-his-wife.html</link>
					<comments>https://www.chandrikadaily.com/fake-message-in-the-name-of-m-parivahan-cyber-%e2%80%8b%e2%80%8bfraudsters-steal-rs-10-54-lakh-from-74-year-old-man-and-his-wife.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 05:38:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[Cyberfraud]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357216</guid>

					<description><![CDATA[സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയിലെ ഇരുവരുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: &#8216;എം പരിവാഹന്&#x200d;&#8217; ആപ്പിന്റെ പേരില്&#x200d; വ്യാജ സന്ദേശം അയച്ച് 74 കാരന്റെയും ഭാര്യയുടെയും പേരിലുള്ള 10.54 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം സൈബര്&#x200d; തട്ടിപ്പുകാര്&#x200d; കൈക്കലാക്കി. ഇടപ്പള്ളി അഞ്ചുമന സ്വദേശിയായ ടി.ആര്&#x200d;. അപ്പുക്കുട്ടന്&#x200d; നായരും ഭാര്യ ആശാദേവിയും തട്ടിപ്പിന് ഇരയായി. സെപ്റ്റംബര്&#x200d; 13നാണ് സംഭവം. സ്വകാര്യ ബാങ്കിന്റെ മാമംഗലം ശാഖയിലെ ഇരുവരുടെയും സംയുക്ത അക്കൗണ്ടില്&#x200d; നിന്നാണ് പണം നഷ്ടമായത്.</p>
<p>നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന വ്യാജസന്ദേശം വാട്സ്ആപ്പില്&#x200d; ലഭിച്ചതോടെ അപ്പുക്കുട്ടന്&#x200d; നായര്&#x200d; വാട്സ്ആപ്പിലൂടെ ലഭിച്ച ലിങ്കില്&#x200d; ക്ലിക്ക് ചെയ്തു. &#8216;എം പരിവാഹന്&#x200d;&#8217; പേരില്&#x200d; അയച്ച ആന്&#x200d;ഡ്രോയിഡ് പാക്കേജ് കിറ്റ് (എപികെ) ഫയല്&#x200d; തുറന്നതോടെ മൊബൈല്&#x200d; ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്&#x200d;ക്ക് ലഭിച്ചു.</p>
<p>ബാങ്ക് വിവരങ്ങളും ഒടിപികളും ലഭിച്ചതിനെ തുടര്&#x200d;ന്ന്, തട്ടിപ്പുകാര്&#x200d; ഇരയുടെ സ്ഥിരനിക്ഷേപ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം സേവിംഗ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. അതില്&#x200d; നിന്ന് മൂന്നു ഇടപാടുകളിലൂടെ 8.99 ലക്ഷം രൂപയും ക്രെഡിറ്റ് കാര്&#x200d;ഡ് ഉപയോഗിച്ച് 1.55 ലക്ഷം രൂപയും അവര്&#x200d; കൈപ്പറ്റി. പണത്തിന്റെ ഭാഗം ബംഗാള്&#x200d; സ്വദേശി ഇര്&#x200d;ഫാന്&#x200d; ആലം എന്നയാളുടെ അക്കൗണ്ടിലേക്കാണ് പോയത്.</p>
<p>പോലീസ് ബാങ്കിനോട് ഇടപാട് വിശദാംശങ്ങള്&#x200d; ആവശ്യപ്പെട്ട് കത്ത് നല്&#x200d;കി അന്വേഷണം ആരംഭിച്ചു. &#8216;എം പരിവാഹന്&#x200d;&#8217; പേരില്&#x200d; രാജ്യവ്യാപകമായി സൈബര്&#x200d; തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്നു പേരെ ജൂലൈയില്&#x200d; കൊച്ചി സിറ്റി പൊലീസ് ഉത്തരപ്രദേശിലെ വാരാണസിയില്&#x200d; നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്&#x200d;പ്രദേശ് സ്വദേശികളായ അതുല്&#x200d; കുമാര്&#x200d; സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് പിടികൂടിയത്. ഇവര്&#x200d; കേരളത്തില്&#x200d; നിന്നു 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് അന്വേഷണത്തില്&#x200d; കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-message-in-the-name-of-m-parivahan-cyber-%e2%80%8b%e2%80%8bfraudsters-steal-rs-10-54-lakh-from-74-year-old-man-and-his-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കുട്ടികള്‍ എവിടെയായാലും കുട്ടികളാണ്, അമ്മയുടെ കണ്ണുകളോടെ നോക്കണം&#8221;; സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഡോ. എം. ലീലാവതി</title>
		<link>https://www.chandrikadaily.com/children-are-children-wherever-they-are-we-should-look-at-them-with-the-eyes-of-a-mother-dr-m-leelavathi-responds-to-cyber-attacks.html</link>
					<comments>https://www.chandrikadaily.com/children-are-children-wherever-they-are-we-should-look-at-them-with-the-eyes-of-a-mother-dr-m-leelavathi-responds-to-cyber-attacks.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Sep 2025 07:58:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[dr m leelavathi]]></category>
		<category><![CDATA[kochi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354399</guid>

					<description><![CDATA[മതത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ അതിരുകള്‍ക്ക് ഇവിടെ പ്രാധാന്യമില്ല''. എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് ജീവിതമെന്നും, എതിര്‍ക്കുന്നവരോട് ശത്രുതയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഗസ്സയിലെ വംശഹത്യക്കെതിരെ പ്രതികരിച്ച എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം. ലീലാവതിക്ക് നേരെ സാമൂഹ്യമാധ്യമങ്ങളില്&#x200d; വ്യാപകമായ സൈബര്&#x200d; ആക്രമണം. &#8221;ഭക്ഷണത്തിനായി പാത്രം നീട്ടി നില്&#x200d;ക്കുന്ന കുഞ്ഞുങ്ങളെ കണ്ടാല്&#x200d; എനിക്ക് എങ്ങനെ ചോറ് തൊണ്ടയില്&#x200d; നിന്നിറങ്ങും&#8221; എന്ന ലീലാവതിയുടെ പരാമര്&#x200d;ശമാണ് ആക്രമണത്തിന് ഇടയായത്.</p>
<p>സൈബര്&#x200d; ആക്രമണങ്ങള്&#x200d;ക്കുള്ള മറുപടിയായി ലീലാവതി ടീച്ചര്&#x200d; വ്യക്തമാക്കി: &#8221;എന്റെ നാട്ടിലെ കുട്ടികളായാലും, മറ്റെവിടെയായാലും, കുട്ടികള്&#x200d; കുട്ടികള്&#x200d; മാത്രമാണ്. അമ്മയുടെ കണ്ണുകളാണ് അവരെ കാണാന്&#x200d; വേണ്ടത്; മതത്തിന്റെയോ ജാതിയുടെയോ വര്&#x200d;ണത്തിന്റെയോ അതിരുകള്&#x200d;ക്ക് ഇവിടെ പ്രാധാന്യമില്ല&#8221;. എതിര്&#x200d;പ്പുകളെ നേരിട്ടുകൊണ്ടാണ് ജീവിതമെന്നും, എതിര്&#x200d;ക്കുന്നവരോട് ശത്രുതയില്ലെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, സൈബര്&#x200d; ആക്രമണങ്ങളെ അപലപിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്&#x200d;കുട്ടി പ്രതികരിച്ചു. &#8217;98-ാം വയസ്സിലും ഭാഷയ്ക്കും സംസ്‌കാരത്തിനും അതുല്യ സംഭാവനകള്&#x200d; നല്&#x200d;കിയ മഹത് വ്യക്തിത്വമാണ് ടീച്ചര്&#x200d;. ഗസ്സയിലെ കുഞ്ഞുങ്ങള്&#x200d; വിശന്നിരിക്കുമ്പോള്&#x200d; തനിക്ക് ഓണം ആഘോഷിക്കാന്&#x200d; തോന്നുന്നില്ലെന്നത്, മനുഷ്യസ്നേഹിയുടെ ഹൃദയത്തില്&#x200d; നിന്ന് വന്ന വാക്കുകളാണ്. ഇത്തരത്തിലുള്ള വാക്കുകളെ പോലും അധിക്ഷേപിക്കുന്ന പ്രവൃത്തികള്&#x200d; കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നു. ലീലാവതി ടീച്ചരെ പോലുള്ളവരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്,&#8221; എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>അതേസമയം, &#8216;കാസ&#8217;യുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലീലാവതിക്കെതിരെ ശക്തമായ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നിട്ടുണ്ട്. &#8221;ചോറിനോട് മാത്രമല്ല, കിട്ടിയ കുഴിമന്തി ഇറങ്ങുമോയെന്ന് നോക്കൂ ടീച്ചറേ&#8221; എന്ന പരിഹാസ പോസ്റ്റിനൊപ്പം, കശ്മീരില്&#x200d; മതത്തിന്റെ പേരില്&#x200d; കൊല്ലപ്പെട്ട നിരപരാധികളെയും ചൂണ്ടിക്കാട്ടിയാണ് വിമര്&#x200d;ശനം. ഇസ്രായേലിനൊപ്പമാണെന്ന് വ്യക്തമാക്കിയ കാസയുടെ കുറിപ്പ്, ലീലാവതിയുടെ പ്രസ്താവനകളെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു.</p>
<p>ലോകത്തെ മറ്റു പ്രദേശങ്ങളിലും കുട്ടികള്&#x200d; കൊല്ലപ്പെടുന്നുണ്ടെന്ന പേരില്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; നിന്ന് അധിക്ഷേപങ്ങളും വിമര്&#x200d;ശനങ്ങളും തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/children-are-children-wherever-they-are-we-should-look-at-them-with-the-eyes-of-a-mother-dr-m-leelavathi-responds-to-cyber-attacks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഹോദരൻ്റെ അറസ്റ്റ്: &#8216;പൊലീസ് അന്വേഷണത്തിൽ ഇടപെടില്ല&#8217;: പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/brothers-arrest-police-will-not-interfere-in-investigation-pk-firoz.html</link>
					<comments>https://www.chandrikadaily.com/brothers-arrest-police-will-not-interfere-in-investigation-pk-firoz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 03 Aug 2025 11:18:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PK Firoz]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349303</guid>

					<description><![CDATA[മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ [&#8230;]]]></description>
										<content:encoded><![CDATA[<p>മഫ്തിയിലുള്ള പോലീസുകാരെ അക്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്നുമുള്ള കുറ്റം ചുമത്തി സഹോദരൻ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെ എന്നും പൊലീസ് കേസിൽ ഒരു തരത്തിലും ഇടപെടില്ല എന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സഹോദരൻ ഒരു വ്യക്തിയാണ്, അദ്ദേഹത്തിന് എൻ്റെ രാഷ്ട്രീയത്തോട് ആഭിമുഖ്യം ഇല്ല എന്ന് മാത്രമല്ല സ്ഥിരമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. നമ്മുടെയൊക്കെ പല കുടുംബങ്ങളിലും അങ്ങിനെയുള്ള വ്യക്തികൾ ഉണ്ടാവാറുണ്ട്. ഈ രീതിയിലുള്ള ഒരാൾ ചെയ്ത കുറ്റത്തിന് കുടുംബത്തിലെ മറ്റു വ്യക്തികളെ ചേർത്ത് പറഞ്ഞ് പഴിചാരുന്നത് ശരിയായ പ്രവണതയല്ല.</p>
<p>അതേസമയം, ലഹരി ഇടപാട് നടത്തിയിരുന്ന റിയാസ് തൊടുകയിൽ എന്ന വ്യക്തിയുമായി മൊബൈൽ ചാറ്റ് നടത്തിയെന്ന് പൊലീസ് ആരോപിക്കുമ്പോഴും സി പി എം പ്രവർത്തകനായ റിയാസ് തൊടുകയിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനുള്ള കാരണമെന്താണെന്നത് സംശയം ഉളവാക്കുന്നതാണ്. റിയാസിനെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ട് പോയത് സി പി എമ്മി ൻ്റെ ലോക്കൽ കമ്മറ്റി നേതാക്കൾ ഉൾപ്പടെയുള്ളവരാണ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുന്നത്.</p>
<p>സഹോദരനെതിരെയുള്ള കേസിൽ ഞാനോ എൻ്റെ പാർട്ടിയോ ഈ നിമിഷം വരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടുകയുമില്ലെന്നും ഫിറോസ് കൂട്ടി ചേർത്തു. കെ ടി ജലീലിനും ബിനീഷ് കൊടിയേരിക്കും തന്നോടുള്ള വ്യക്തി വൈരാഗ്യത്തിന് കാരണം മലയാളിക്ക് ബോധ്യമുള്ളതാണെന്നും അധികാരത്തിൻ്റെ തണലിൽ നിന്ന് കൊള്ളരുതായ്മകൾ കാണിച്ചാൽ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും തൻ്റെ വായ മൂടികെട്ടാൻ കഴിയില്ലെന്നും ഫിറോസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brothers-arrest-police-will-not-interfere-in-investigation-pk-firoz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ആരതിക്കെതിരെ സൈബര്‍ ആക്രമണം</title>
		<link>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-aarti-who-survived-the-pahalgam-terror-attack-after-she-said-she-found-two-brothers-when-she-went-to-kashmir.html</link>
					<comments>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-aarti-who-survived-the-pahalgam-terror-attack-after-she-said-she-found-two-brothers-when-she-went-to-kashmir.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 24 Apr 2025 13:30:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[pahalgham]]></category>
		<category><![CDATA[terrorist attack]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339118</guid>

					<description><![CDATA[കശ്മീരില്‍ പോയപ്പോള്‍ കിട്ടിയത് രണ്ട് സഹോദരങ്ങളെയെന്ന പ്രതികരണത്തെ തുടര്‍ന്ന്‌]]></description>
										<content:encoded><![CDATA[<p>പഹല്&#x200d;ഗാമിലെ ഭീകരാക്രമണത്തില്&#x200d; കൊല്ലപ്പെട്ട മലയാളിയായ എന്&#x200d; രാമചന്ദ്രന്റെ മകള്&#x200d; ആരതിക്കെതിരെ രൂക്ഷമായ സൈബര്&#x200d; ആക്രമണം. ഭീകരാക്രമണത്തിന് പിന്നാലെ ഒരു അനിയത്തിയെ പോലെ തന്നെ കശ്മീരി ഡ്രൈവര്&#x200d;മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ആരതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്&#x200d; രൂക്ഷമായ സൈബര്&#x200d; ആക്രമണം ഉണ്ടായത്. എന്നാല്&#x200d; കാര്യങ്ങള്&#x200d; കൃത്യമായി വ്യക്തതയോടെ തുറന്നു പറഞ്ഞതിന് ആരതിയെ അഭിനന്ദിക്കുന്നവരും കുറവല്ല.</p>
<p>&#8216;സത്യം പറഞ്ഞാല്&#x200d; ഇങ്ങനെയൊരാള്&#x200d; ഹിന്ദു മതത്തില്&#x200d; പെട്ട ആള്&#x200d; ആയതില്&#x200d; ലജ്ജ തോന്നുന്നു, കേരളത്തില്&#x200d; മുസ്ലീങ്ങള്&#x200d; താമസിക്കുന്ന സ്ഥലത്ത് പാകിസ്ഥാന്&#x200d; മൂര്&#x200d;ദബാദ് എന്നൊരു ബോര്&#x200d;ഡ് വച്ചാല്&#x200d; അപ്പോള്&#x200d; അറിയാം കേരളം എന്താണെന്ന്,ഇതെന്തുവാടെ.. ഇവളുടെ അച്ഛന്&#x200d; തന്നെയല്ലേ അത്. അച്ഛന്&#x200d; മരിച്ചിട്ടും എങ്ങനെയാണ് ഇങ്ങനെ നല്ല പോലെ പറയുന്നത്.. ഒരു വിഷമവും ഇല്ലേ? മുഖത്തു ഒരു വിഷമവും കാണുന്നില്ലല്ലോ.. ചിരിച്ചു കൊണ്ടാണല്ലോ പറയുന്നത്,&#8217;</p>
<p>&#8216;ഭാഗ്യം! അച്ഛന്&#x200d; മരിച്ചാലും സഹോദരിക്കു രണ്ടു സഹോദരന്&#x200d; മാരെ കിട്ടിയല്ലോ. പിന്നെ കേരളത്തിലെ മുഴുവന്&#x200d; മുറിയന്മാരുടെയും മാപ്രകളുടെയും സപ്പോര്&#x200d;ട്ടും. പിന്നെ തീവ്രവാദികള്&#x200d; അച്ഛന് പകരം ആ കുഞ്ഞുങ്ങളേ ആണ് ഇല്ലാതെ ആക്കിയത് എങ്കില്&#x200d; ഈ ബോള്&#x200d;ഡായ ഈ സ്ത്രീയും ആ അച്ചാച്ചനും കരയുന്നതു നമ്മള്&#x200d; കാണേണ്ടി വന്നനേ. കുഞ്ഞുങ്ങള ഒന്നും ചെയ്യാതെ വിട്ടതിനു നന്ദി. ബോള്&#x200d;ഡായ മകള്&#x200d; കരയുന്നത് കാണേണ്ടിവന്നില്ല. ഭാഗ്യം. എല്ലാരും ലിപ്ലൈസ്റ്റിക് ഇട്ടിട്ടുണ്ടോ&#8217;&#8230; എന്നിങ്ങനെ പോകുന്നു ആരതിക്കെതിരായ കമന്റുകള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-aarti-who-survived-the-pahalgam-terror-attack-after-she-said-she-found-two-brothers-when-she-went-to-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോശമായ രീതിയില്&#x200d; ദൃശ്യങ്ങള്&#x200d; പ്രചരിപ്പിച്ചു; നടി മാലാ പാര്&#x200d;വതിയുടെ പരാതിയില്&#x200d; യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു</title>
		<link>https://www.chandrikadaily.com/a-case-was-filed-against-the-youtube-channel-on-the-complaint-of-actress-mala-parvathy-for-disseminating-the-videos-in-a-bad-way.html</link>
					<comments>https://www.chandrikadaily.com/a-case-was-filed-against-the-youtube-channel-on-the-complaint-of-actress-mala-parvathy-for-disseminating-the-videos-in-a-bad-way.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 08 Jan 2025 05:44:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actress mala parvathy]]></category>
		<category><![CDATA[cyber attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324924</guid>

					<description><![CDATA['ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: മോശമായ രീതിയില്&#x200d; ദൃശ്യങ്ങള്&#x200d; പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടി മാലാ പാര്&#x200d;വതി നല്&#x200d;കിയ പരാതിയില്&#x200d; തിരുവനന്തപുരം സിറ്റി സൈബര്&#x200d; പൊലീസ് കേസെടുത്തു. &#8216;ഫിലിമി ന്യൂസ് ആന്റ് ഗോസിപ്സ്&#8217; എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്&#x200d; വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്&#x200d;ക്കെതിരെയും പരാതി നല്&#x200d;കി. അതിലും കേസെടുത്തിട്ടുണ്ട്.<br />
സിനിമയില്&#x200d; നിന്നുള്ള ദൃശ്യങ്ങള്&#x200d; എഡിറ്റ് ചെയ്ത് മോശമായ രീതിയില്&#x200d; ചില യുട്യൂബര്&#x200d;മാര്&#x200d; പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്&#x200d; പറയുന്നത്. ഈ<br />
വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്&#x200d;കിയിട്ടുണ്ട്. സംഭവത്തില്&#x200d; സൈബര്&#x200d; പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-case-was-filed-against-the-youtube-channel-on-the-complaint-of-actress-mala-parvathy-for-disseminating-the-videos-in-a-bad-way.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, ദുരന്തം നടക്കേണ്ടിയിരുന്നത് മലപ്പുറത്ത്&#8217;; വയനാട് ഉരുൾപൊട്ടൽ വാർത്തക്കടിയിൽ വിദ്വേഷം വിളമ്പി ഹിന്ദുത്വവാദികൾ</title>
		<link>https://www.chandrikadaily.com/reply-to-beef-eaters-tragedy-should-have-happened-in-malappuram-hindutvadis-spread-hatred-under-the-news-of-wayanad-landslide.html</link>
					<comments>https://www.chandrikadaily.com/reply-to-beef-eaters-tragedy-should-have-happened-in-malappuram-hindutvadis-spread-hatred-under-the-news-of-wayanad-landslide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 01 Aug 2024 05:42:03 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[Hindutva activists]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[wayanad landslide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304403</guid>

					<description><![CDATA[വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.]]></description>
										<content:encoded><![CDATA[<p>നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം മലയാളികൾ പരസ്പരം കൈകോർക്കുമ്പോഴും മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും വിദ്വേഷവും തുപ്പി തീവ്രഹിന്ദു വാദികൾ. വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വാർത്തകൾക്കടിയിൽ വിദ്വേഷം നിറഞ്ഞ കമന്റുകൾ നിറയുകയാണ്.</p>
<p>രാഹുൽ ​ഗാന്ധിയെ ജയിപ്പിച്ചവർക്കുള്ള മറുപടി, ബീഫ് ഭക്ഷിച്ചതിനുള്ള ശിക്ഷ, ഹിന്ദിയെ അം​ഗീകരിക്കാതിരിക്കൽ, ക്രിസ്തുമതത്തെ പിന്തുടരൽ, ബി.ജെ.പിയെ വിജയിപ്പിക്കാതിരിക്കൽ, ഫലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് &#8216;വിമർശനം&#8217;.ഹിന്ദുത്വ ഫാസിസ്റ്റ് പ്രചാരണ മാധ്യമമായ തത്വ ഇന്ത്യയുടെ കമന്റ് സെക്ഷനിലാണ് കേരളത്തെയും മുസ്‌ലിം വിഭാ​ഗത്തെയും ദുരന്തത്തേയും അവഹേളിക്കും വിധത്തിലുള്ള കമന്റുകൾ നിറയുന്നത്.</p>
<p>ദൈവത്തിന്റെ സ്വന്തം നാടിനോട് ദൈവത്തിന് പോലും താത്പര്യമില്ലെന്നാണ് ചിലരുടെ ആക്ഷേപം. വയനാട്ടിൽ നടന്ന ദുരന്തം മലപ്പുറത്തായിരുന്നു സംഭവിക്കേണ്ടിയിരുന്നതെന്നും അവിടെ കത്വ ജനസംഖ്യ കൂടുതലാണെന്നും തുടങ്ങി വിദ്വേഷം നിറഞ്ഞ നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ പങ്കുവെക്കുന്നത്.</p>
<p>അതേസമയം വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ 284 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reply-to-beef-eaters-tragedy-should-have-happened-in-malappuram-hindutvadis-spread-hatred-under-the-news-of-wayanad-landslide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ പരാജയപ്പെടുത്തിയ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ സൈബര്&#x200d; ആക്രമണം; നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടി</title>
		<link>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-people-of-ayodhya-who-defeated-bjp-samajwadi-party-demanding-action.html</link>
					<comments>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-people-of-ayodhya-who-defeated-bjp-samajwadi-party-demanding-action.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 09 Jun 2024 08:03:07 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[cyber attack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299701</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്&#x200d; സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ അസഭ്യവര്&#x200d;ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്&#x200d;ശന നടപടികളെടുക്കണമെന്നും നരേന്&#x200d; പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉത്തര്&#x200d;പ്രദേശിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ നടക്കുന്ന സൈബര്&#x200d; ആക്രമണങ്ങള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാജ്വാദി പാര്&#x200d;ട്ടിയുടെ മുന്&#x200d; എം.എല്&#x200d;.എ തേജ് നരേന്&#x200d; പാണ്ഡെ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ നിരവധി ആളുകള്&#x200d; സാമൂഹ്യ മാധ്യമങ്ങളിലൂടെ അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ അസഭ്യവര്&#x200d;ഷം നടത്തുന്നുണ്ടെന്നും ഇതിനെതിരെ കര്&#x200d;ശന നടപടികളെടുക്കണമെന്നും നരേന്&#x200d; പാണ്ഡെ അധികാരികളോട് ആവശ്യപ്പെട്ടു.</p>
<p>&#8216;അയോധ്യയിലെ ജനങ്ങള്&#x200d;ക്ക് നേരെ സൈബര്&#x200d; ആക്രമണം നടത്തുന്നവരെ കണ്ടെത്തുകയും തക്കതായ ശിക്ഷ അവര്&#x200d;ക്ക് നല്&#x200d;കുകയും വേണം. ഇത് നടപ്പിലാക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട അധികാരികള്&#x200d; ശ്രദ്ധിക്കുകയും ചെയ്യണം. കുറ്റവാളികള്&#x200d;ക്കെതിരെ എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്യുകയും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം,&#8217; അദ്ദേഹം പറഞ്ഞു. അയോധ്യയിലെ ജനങ്ങളെ കാലങ്ങളായി ബി.ജെ.പി ചൂഷണം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;അയോധ്യയിലെ സാധാരണക്കാരുടെ വീടുകളും കടകളും അവര്&#x200d; പൊളിച്ച് കളഞ്ഞു. എന്നാല്&#x200d; അവര്&#x200d;ക്ക് വേണ്ടവിധം നഷ്ടപരിഹാരം നല്&#x200d;കിയതുമില്ല. ഭരണാധികാരികളും പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്&#x200d; അവരെ കൊള്ളയടിക്കുകയാണ് ചെയ്തത്. തീര്&#x200d;ച്ചയായും ഇത് തിരിച്ചറിയുന്ന ജനങ്ങള്&#x200d; ഭരണകൂടത്തിനെതിരെ തിരിയും. പരാതിപ്പെടാന്&#x200d; ചെന്ന ജനങ്ങള്&#x200d;ക്ക് അധിക്ഷേപം മാത്രമാണ് ലഭിച്ചത്. അവരനുഭവിച്ച അനീതിക്ക് പകരം ചോദിക്കാന്&#x200d; ജനങ്ങള്&#x200d;ക്ക് ഒരു അവസരം ലഭിച്ചു. അവര്&#x200d; അത് ഉപയോഗിച്ചു ,&#8217; അദ്ദേഹം പറഞ്ഞു. അതോടൊപ്പം അയോധ്യയിലെ പരാജയം ബി.ജെ.പിക്ക് ഏല്&#x200d;പ്പിച്ച ആഘാതത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.</p>
<p>&#8216;ബി.ജെ.പിയുടെ അഹങ്കാരം അയോധ്യയിലെ ജനങ്ങള്&#x200d; തകര്&#x200d;ത്തെറിഞ്ഞു. ഇന്നിപ്പോള്&#x200d; നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമോ എന്നതിലുപരി ബി.ജെ.പി അയോധ്യയില്&#x200d; തോറ്റു എന്നതിനെക്കുറിച്ചാണ് പാര്&#x200d;ട്ടിയില്&#x200d; ചര്&#x200d;ച്ച നടക്കുന്നത്. അത് കൊണ്ട് തന്നെ ബി.ജെ.പി ഏജന്റുമാര്&#x200d; അയോധ്യയിലെ ജനങ്ങള്&#x200d;ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അവര്&#x200d;ക്കെതിരെ അസഭ്യവര്&#x200d;ഷങ്ങള്&#x200d; നടത്തി ആത്മസംതൃപ്തി കൊള്ളുകയാണവര്&#x200d;. ഇതിനെതിരെ കര്&#x200d;ശന നടപടി എടുക്കണം,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; അയോദ്ധ്യ ഉള്&#x200d;പ്പെടുന്ന ഫൈസാബാദില്&#x200d; ബി.ജെ.പി പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.പിയായ ലല്ലു സിങ് സമാജ്വാദി പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ഥിയായ അവധേശ് പ്രസാദിനോടാണ് പരാജയപ്പെട്ടത്. രാമക്ഷേത്രം ഉള്&#x200d;പ്പെടുന്ന ഫൈസാബാദിലെ തോല്&#x200d;വി ബി.ജെ.പിക്ക് വലിയൊരു തിരിച്ചടിയാണ് നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyber-%e2%80%8b%e2%80%8battack-on-people-of-ayodhya-who-defeated-bjp-samajwadi-party-demanding-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും നടക്കില്ല&#8217;: കെ.സി. വേണുഗോപാൽ</title>
		<link>https://www.chandrikadaily.com/no-matter-how-much-the-sangh-parivar-forces-try-to-bash-mammootty-who-has-a-correct-political-view-and-acting-sense-it-will-not-work-k-c-venugopal.html</link>
					<comments>https://www.chandrikadaily.com/no-matter-how-much-the-sangh-parivar-forces-try-to-bash-mammootty-who-has-a-correct-political-view-and-acting-sense-it-will-not-work-k-c-venugopal.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 May 2024 06:10:31 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor mammootty]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[kc venugopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297722</guid>

					<description><![CDATA[കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്&#x200d;റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്&#x200d;റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു. കെ.സി. വേണുഗോപാലിന്&#x200d;റെ ഫേസ്ബുക്ക് പോസ്റ്റ്: സത്യൻ മാഷിന്റെ അവസാന സിനിമയായ &#8216;അനുഭവങ്ങൾ പാളിച്ചകളി&#8217;ൽ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംഘ്പരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘ്പരിവാർ ശക്തികൾ എത്ര ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്&#x200d;റെ മതേതര സമൂഹം കൂട്ടുനിൽക്കില്ല. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണെന്നും അതിന് രാഷ്ട്രീയത്തിന്&#x200d;റെ നിറം വേണ്ടെന്നും കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.</p>
<h3>കെ.സി. വേണുഗോപാലിന്&#x200d;റെ ഫേസ്ബുക്ക് പോസ്റ്റ്:</h3>
<p>സത്യൻ മാഷിന്റെ അവസാന സിനിമയായ &#8216;അനുഭവങ്ങൾ പാളിച്ചകളി&#8217;ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.</p>
<p>മലയാളസിനിമ അതിന്റെ വളര്&#x200d;ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്&#x200d; പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്&#x200d; മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്&#x200d; അധികാര രൂപമാകാനും &#8216;പൊന്തന്&#x200d;മാട&#8217;യില്&#x200d; അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.</p>
<p>കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-matter-how-much-the-sangh-parivar-forces-try-to-bash-mammootty-who-has-a-correct-political-view-and-acting-sense-it-will-not-work-k-c-venugopal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
