<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>cyber &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/cyber/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Nov 2025 09:55:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>cyber &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എ.ഐ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച സൈബര്‍ ഭീഷണി</title>
		<link>https://www.chandrikadaily.com/chinese-hackers-armed-with-a-i.html</link>
					<comments>https://www.chandrikadaily.com/chinese-hackers-armed-with-a-i.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 15 Nov 2025 09:54:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[ai]]></category>
		<category><![CDATA[chinesehacker]]></category>
		<category><![CDATA[cyber]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363663</guid>

					<description><![CDATA[ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ചാരവൃത്തികള്‍ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് ആന്ത്രോപിക് ]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഹാക്കിങ് ഉള്&#x200d;പ്പെടെയുള്ള സൈബര്&#x200d; ചാരവൃത്തികള്&#x200d;ക്ക് ഐഎയെ ആയുധമാക്കി ചൈനീസ് ഹാക്കര്&#x200d;മാര്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നുവെന്ന് അമേരിക്കന്&#x200d; ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ് കമ്പനിയായ ആന്ത്രോപിക് വലിയ വെളിപ്പെടുത്തല്&#x200d; നടത്തി. അവരുടെ തന്നെയുള്ള ക്ലോഡ് ഐഎ ഉപയോഗിച്ചാണ് ഈ ആക്രമണം നടന്നതെന്ന വിവരമാണ് ടെക് ലോകത്തെ ഞെട്ടിക്കുന്നത്. ഇത്രയും വലിയ തോതില്&#x200d; ഐഎ ഉപയോഗിച്ച് സൈബര്&#x200d; ആക്രമണം നടക്കുന്നതും അത് ഔദ്യോഗികമായി റിപ്പോര്&#x200d;ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ടെക്കമ്പനികള്&#x200d;, സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സികള്&#x200d;, ധനകാര്യ സ്ഥാപനങ്ങള്&#x200d;, കെമിക്കല്&#x200d; നിര്&#x200d;മ്മാതാക്കള്&#x200d; എന്നിവ ഉള്&#x200d;പ്പെടെ 30ല്&#x200d; അധികം സ്ഥാപനങ്ങള്&#x200d; ലക്ഷ്യമിട്ടതായാണ് ആന്ത്രോപിക് പറയുന്നത്. ഹാക്കര്&#x200d;മാര്&#x200d; കമ്പനികളുടെ ഡാറ്റാബേസുകളില്&#x200d; നിന്ന് ഉപയോക്താക്കളുടെ പാസ്വേഡുകളും വ്യക്തിവിവരങ്ങളും ശേഖരിക്കാന്&#x200d; ശ്രമിച്ചു. എന്നാല്&#x200d; ഈ ശ്രമം വലിയ വിജയമായില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. മനുഷ്യരുടെ ഇടപെടല്&#x200d; ഇല്ലാത്ത &#8216;ഓട്ടോമേറ്റഡ്&#8217; ഐഎ ആക്രമണത്തിന്റെ ആദ്യ വലിയ ഉദാഹരണം കൂടിയാണിതെന്ന് ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു. ആന്ത്രോപിക് കണ്ടെത്തലുകള്&#x200d; സിബിഎസ് ന്യൂസിനോട് പങ്കുവെച്ചെങ്കിലും കൂടുതല്&#x200d; വിശദാംശങ്ങള്&#x200d;ക്ക് കമ്പനി വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്്. സെപ്റ്റംബര്&#x200d; പകുതിയോടെയാണ് സംശയാസ്പദമായ പ്രവര്&#x200d;ത്തനം കണ്ടെത്താനായത്. തുടര്&#x200d;ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ഹാക്കര്&#x200d;മാരുടെ പങ്ക് വെളിവായത്. പരമ്പരാഗത ഹാക്കിംഗില്&#x200d; നിന്ന് വ്യത്യസ്തമായി, ഇത്തരം ഐഎ ആക്രമണങ്ങള്&#x200d;ക്ക് വളരെ കുറഞ്ഞ മനുഷ്യ ഇടപെടലാണ് ആവശ്യമായതെന്നും നുഴഞ്ഞുകയറ്റം കണ്ടെത്തുക പോലും ദുഷ്‌കരം ആണെന്നും കമ്പനി മുന്നറിയിപ്പ് നല്&#x200d;കുന്നു. ഐഎ സൈബര്&#x200d; ആക്രമണങ്ങള്&#x200d; ഇനി വന്&#x200d;തോതില്&#x200d; വര്&#x200d;ധിക്കുമെന്നാണ് ആന്ത്രോപിക് നല്&#x200d;കുന്ന ഗൗരവമായ മുന്നറിയിപ്പ്. &#8221;പ്രൊഫഷണല്&#x200d; ഹാക്കര്&#x200d;മാരേക്കാള്&#x200d; വിലകുറവില്&#x200d; വളരെ വേഗം പ്രവര്&#x200d;ത്തിക്കുന്ന ഐഎ ഏജന്റുമാര്&#x200d; സൈബര്&#x200d; കുറ്റവാളികളെ ആകര്&#x200d;ഷിക്കുന്നു&#8217; എന്ന് മസാച്യുസെറ്റ്‌സ് ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (MIT) ചൂണ്ടിക്കാട്ടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinese-hackers-armed-with-a-i.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം</title>
		<link>https://www.chandrikadaily.com/ffake-propaganda-thatt-keralaa-haj-committee-is-giving-surprise-gifts-to-pilgrims.html</link>
					<comments>https://www.chandrikadaily.com/ffake-propaganda-thatt-keralaa-haj-committee-is-giving-surprise-gifts-to-pilgrims.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 06 Jun 2025 08:54:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cyber]]></category>
		<category><![CDATA[fake]]></category>
		<category><![CDATA[hajj]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343804</guid>

					<description><![CDATA[പ്രചരണത്തിന് പിന്നില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ 
]]></description>
										<content:encoded><![CDATA[<p>തീര്&#x200d;ത്ഥാടകര്&#x200d;ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്&#x200d;പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചാരണം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇത്തവണ ഹാജിമാര്&#x200d;ക്കായി സര്&#x200d;പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നുണ്ട് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയില്&#x200d; കട്ടര്&#x200d;, ചെരിപ്പ്, മുസല്ല, കുട, വാട്ടര്&#x200d; ബോട്ടില്&#x200d;, വാട്ടര്&#x200d; സ്‌പ്രേ തുടങ്ങിയവ കാണിച്ച് ഇതൊക്കെ കേരള സര്&#x200d;ക്കാര്&#x200d; കൊടുക്കുന്നതാണെന്ന മട്ടിലാണ് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്. വാസ്തവത്തില്&#x200d; ദുയൂഫുല്&#x200d; ബൈത് അഥവാ സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന്റെ മുതവിഫ് അവരുടെ ഹാജിമാര്&#x200d;ക്ക് കൊടുത്തതാണിത്. ഇന്ത്യാ ഗവണ്&#x200d;മെന്റോ കേരള ഗവണ്&#x200d;മെന്റോ സൗദി ഗവണ്&#x200d;മെന്റോ ഇങ്ങനെയൊരു സമ്മാനം കൊടുക്കുന്നില്ല. പിണറായിസം തുടരും എന്ന പേരിലാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ഈ വ്യാജ നിര്&#x200d;മ്മിതി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സി.പി.എം സൈബര്&#x200d; ഹാന്&#x200d;ഡിലുകളാണ് ഈ വ്യാജ വാര്&#x200d;ത്ത പ്രചരിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ffake-propaganda-thatt-keralaa-haj-committee-is-giving-surprise-gifts-to-pilgrims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിയിടങ്ങളില്&#x200d;നിന്നകന്ന് കൗമാരം 62.3 ശതമാനം വിദ്യാര്&#x200d;ഥികള്&#x200d; വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്&#x200d;</title>
		<link>https://www.chandrikadaily.com/cyber-child.html</link>
					<comments>https://www.chandrikadaily.com/cyber-child.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 11 May 2023 02:15:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[Culture]]></category>
		<category><![CDATA[EDUCATION]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[children]]></category>
		<category><![CDATA[cyber]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253049</guid>

					<description><![CDATA[ഉറങ്ങാന്&#x200d; പ്രയാസം, ദുഃസ്വപ്നങ്ങള്&#x200d; കാണല്&#x200d;, സ്‌കൂളില്&#x200d; പോകാന്&#x200d; മടി, ഒറ്റയ്ക്ക് ഇരിക്കാന്&#x200d; ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്&#x200d;ദം. കരുതലോടെ നിയന്ത്രിക്കാം]]></description>
										<content:encoded><![CDATA[<p><strong>ഫൈസല്&#x200d; മാടായി</strong></p>
<p>കണ്ണൂര്&#x200d;മാറിയകാലത്തും കായിക പരിശീലനങ്ങളിലുള്&#x200d;പ്പെടെ പ്രോത്സാഹനം നല്&#x200d;കുമ്പോഴും കൗമാര ശ്രദ്ധ സമൂഹമാധ്യമയിടങ്ങളില്&#x200d;. ഇന്റര്&#x200d;നെറ്റിന്റെ അമിതോപയോഗത്തില്&#x200d; വിദ്യാര്&#x200d;ഥികളെ വിഷാദരോഗവും ഉല്&#x200d;ക്കണ്ഠയും പിടിമുറുക്കുന്നു.അവധിക്കാലത്തും വീടകങ്ങളില്&#x200d; തളച്ചിടപ്പെടുന്ന സാഹചര്യമാണ് വിദ്യാര്&#x200d;ഥികളെ അമിത സമൂഹമാധ്യമ ഉപയോഗത്തിലേക്ക് നയിക്കുന്നത്. കോവിഡ്കാലം തങ്ങള്&#x200d;ക്കായി അനുവദിച്ചുകിട്ടിയ മൊബൈല്&#x200d; ഫോണുപയോഗിച്ച് റീല്&#x200d;സും ഷോര്&#x200d;ട്‌സും ഉള്&#x200d;പ്പെടെയുള്ള കാഴ്ചകളില്&#x200d; മയങ്ങുകയാണ് കൗമാരം. ഇന്&#x200d;സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി സൈബര്&#x200d; ലോകത്തെ ചൂഷണത്തിനിരയായി അപകടങ്ങളില്&#x200d; പെടുന്നവരും കൗമാരക്കാരിലുണ്ട്.സ്‌കൂള്&#x200d; വിദ്യാര്&#x200d;ഥികളില്&#x200d; ഇന്റര്&#x200d;നെറ്റിനോട് ആസക്തി കൂടിയതോടെ വിഷാദരോഗവും ഉത്കണ്ഠയും വര്&#x200d;ധിച്ചതായാണ് സന്നദ്ധ സംഘടന പുറത്തുവിട്ട വിവരം. സംസ്ഥാനത്തെ 16 സ്‌കൂളുകള്&#x200d; കേന്ദ്രീകരിച്ച് കൗമാരക്കാരായ 457 വിദ്യാര്&#x200d;ഥികള്&#x200d;ക്കിടയില്&#x200d; &#8216;കനല്&#x200d;&#8217; എന്ന സംഘടന നടത്തിയ സര്&#x200d;വേയില്&#x200d; കണ്ടെത്തിയത് 66.5 ശതമാനം കുട്ടികളും ഉത്കണ്ഠയുടെ പിടിയിലാണെന്നാണ്.</p>
<p>62.3 ശതമാനം വിദ്യാര്&#x200d;ഥികള്&#x200d; വിഷാദരോഗത്തിന് അടിമകളാണെന്നാണ് കണ്ടെത്തല്&#x200d;. പെണ്&#x200d;കുട്ടി കളേക്കാളും ആണ്&#x200d;കുട്ടികള്&#x200d;ക്കിടയിലാണ് വിഷാദരോഗവും ഉത്കണ്ഠയുമേറെ; ഇത് 27.6 ശതമാനം വരും. വിഷാദരോഗത്തിനടിമകളായ 14.8 ശതമാനത്തിനും അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും നിര്&#x200d;ദേശമുണ്ട്. അമിതമായ സമൂഹമാധ്യമ ഉപയോഗം വിദ്യാര്&#x200d;ഥികളുടെ മനോനിലയും താറുമാറാക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ഈ വിവരം.<br />
കുട്ടികളിലെ സമൂഹമാധ്യമ ഉപയോഗം ലഹരി മാഫിയയും മുതലെടുക്കുന്നുണ്ട്. ലഹരിവിരുദ്ധ പ്രചാരണ പരിപാടികള്&#x200d; ഉള്&#x200d;പ്പെടെ നടക്കുമ്പോഴും കുട്ടികളുടെ മാനസികാരോഗ്യത്തിന് കരിക്കുലത്തില്&#x200d; പ്രാധാന്യം നല്&#x200d;കണമെന്നാണ് പൊതുഅഭിപ്രായം. പൂര്&#x200d;ണമായും വിദ്യാര്&#x200d;ത്ഥികളെ ഇന്റര്&#x200d;നെറ്റ് ഉപയോഗത്തില്&#x200d;നിന്ന് വിലക്കുന്നതിലല്ല, ഉപയോഗത്തില്&#x200d; നിയന്ത്രണമാണ് വേണ്ടത്. അടിമയാക്കുന്ന ഇന്റര്&#x200d;നെറ്റ് ഉപയോഗം ഓണ്&#x200d;ലൈനില്&#x200d; തീവ്രമാകുന്ന ബന്ധങ്ങളാണേറെയും. സൈബര്&#x200d; രതി, ഓണ്&#x200d;ലൈന്&#x200d; ഗെയിംസ്, വിവരങ്ങള്&#x200d; ശേഖരിക്കുന്നതിലും അടിമ. ലക്ഷണങ്ങള്&#x200d; അറിയാം. ഉറങ്ങാന്&#x200d; പ്രയാസം, ദുഃസ്വപ്നങ്ങള്&#x200d; കാണല്&#x200d;, സ്‌കൂളില്&#x200d; പോകാന്&#x200d; മടി, ഒറ്റയ്ക്ക് ഇരിക്കാന്&#x200d; ഭയം, ഇടക്കിടെ തലവേദനയും വയറുവേദനയും. മാനസിക സമ്മര്&#x200d;ദം. കരുതലോടെ നിയന്ത്രിക്കാം.കുട്ടികള്&#x200d;ക്ക് ഉപകാരപ്പെടുന്ന വെബ്‌സൈറ്റ് തിരഞ്ഞെടുത്ത് നല്&#x200d;കാം.</p>
<p>ഇന്റര്&#x200d;നെറ്റ് ഉപയോഗത്തിന് സമയം നിശ്ചയിക്കുക. മൊബൈല്&#x200d; ഫോണില്&#x200d; ഇന്റര്&#x200d;നെറ്റ് ഉപയോഗം വിലക്കുക. കുട്ടികളുമായി നന്നായി സംസാരിക്കുക. ആവശ്യമായ സൈറ്റുകള്&#x200d; ഒഴികെ ബാക്കിയുള്ളവ ലോക്ക് ചെയ്യുക. ഇന്റര്&#x200d;നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്&#x200d;ഡ് വിവരങ്ങള്&#x200d; കുട്ടികള്&#x200d;ക്ക് നല്&#x200d;കരുത്.<br />
ലഹരിപോലെ തന്നെ സമൂഹമാധ്യമങ്ങള്&#x200d;ക്കും അടിമയാകുന്ന സാഹചര്യമാണ് വിദ്യാര്&#x200d;ഥികള്&#x200d;ക്കിടയിലുള്ളത്. ഒരാള്&#x200d; എങ്ങനെ ലഹരിക്ക് അടിമയാകുന്നുവോ അതേരീതിയിലാണ് സമൂഹമാധ്യമങ്ങളും പിടിമുറുക്കുന്നത്. സമൂഹമാധ്യമങ്ങള്&#x200d; സ്ഥിരമായി ഉപയോഗിക്കുന്നവരില്&#x200d;, മുടക്കമുണ്ടാകുന്ന സാഹചര്യം പലകുട്ടികളിലും വിഷാദ രോഗാവസ്ഥയുണ്ടാക്കും. ഈ സമയങ്ങളില്&#x200d; ദേഷ്യവും വാശിയും കൂടും.<br />
ഫോണ്&#x200d; ഉപയോഗിച്ചു കൊണ്ടിരിക്കെ ഇടക്ക് പിടിച്ചുവാങ്ങിയാല്&#x200d; ദേഷ്യം പ്രകടിപ്പിക്കുന്നവര്&#x200d; തിരിച്ചുകൊടുത്താല്&#x200d; സന്തോഷം പ്രകടിപ്പിക്കുന്നത് കാണാം. ലഹരി വസ്തുക്കളുടെ ഉപയോഗം എപ്രകാരമാണോ അതേഫലമാണ് ഇന്റര്&#x200d;നെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും അടിമത്തം കുട്ടികളിലുണ്ടാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cyber-child.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യക്തിഗത വിവരങ്ങള്&#x200d; ചോര്&#x200d;ന്നാല്&#x200d; ഇനി 500 കോടി രൂപ വരെ പിഴ</title>
		<link>https://www.chandrikadaily.com/newsupdatescybercell.html</link>
					<comments>https://www.chandrikadaily.com/newsupdatescybercell.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Nov 2022 11:21:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cyber]]></category>
		<category><![CDATA[it]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222243</guid>

					<description><![CDATA[വ്യവസ്ഥകള്&#x200d; ലംഘിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്&#x200d;ദ്ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്&#x200d; സംരക്ഷിക്കുന്നതിനുള്ള കരട് ബില്&#x200d; ഭേദഗതി ചെയ്തു]]></description>
										<content:encoded><![CDATA[<p>ഡിജിറ്റല്&#x200d; വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്&#x200d; പിഴ വര്&#x200d;ദ്ധിപ്പിക്കാന്&#x200d; ഒരുങ്ങി കേന്ദ്രസര്&#x200d;ക്കാര്&#x200d;. ഇതിന്റെ ഭാഗമായി വ്യവസ്ഥകള്&#x200d; ലംഘിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്&#x200d;ദ്ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്&#x200d; സംരക്ഷിക്കുന്നതിനുള്ള കരട് ബില്&#x200d; ഭേദഗതി ചെയ്തു.</p>
<p>2019ലെ കരടുരേഖ അനുസരിച്ച് വ്യവസ്ഥകള്&#x200d; ലംഘിക്കുന്ന സ്ഥാപനങ്ങള്&#x200d;ക്കെതിരെയുള്ള പിഴ 15 കോടിയായിരുന്നു അല്ലാത്തപക്ഷം സ്ഥാപനത്തിന്റെ വാര്&#x200d;ഷിക വിറ്റു വരവിന്റെ 4% പിഴയായി അടക്കണമെന്നും ബില്&#x200d; വ്യവസ്ഥ ചെയ്യുന്നു. ഈ കാരണം കൊണ്ടാണ് ഭേദഗതി ചെയ്ത് പിഴ തുക വര്&#x200d;ദ്ധിപ്പിച്ചത്. ഡിസംബര്&#x200d; 17ന് കരട് രേഖയില്&#x200d; ജനങ്ങള്&#x200d;ക്ക് അഭിപ്രായം പറയാന്&#x200d; സൗകര്യം ലഭിക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdatescybercell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എതിരാളികളുടെ കമന്റിന് ഹഹ ഇമോജി ഇടരുത്, നേതാക്കള്&#x200d;ക്ക് ഒരു സ്‌മൈലിയെങ്കിലും കൊടുക്കണം- സൈബറിടത്തില്&#x200d; കൈപ്പുസ്തകവുമായി സിപിഎം</title>
		<link>https://www.chandrikadaily.com/cpim-cyber-handbook-kerala.html</link>
					<comments>https://www.chandrikadaily.com/cpim-cyber-handbook-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 23 Sep 2020 02:58:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Comment]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cyber]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[kerala political]]></category>
		<category><![CDATA[like]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155804</guid>

					<description><![CDATA[ആളുകള്&#x200d; ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീര്&#x200d;ത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം പോസ്റ്റിടാന്&#x200d; ഉത്തമമാണ്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ പ്രതികരണവുമായി ബന്ധപ്പെട്ട് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് നിര്&#x200d;ദ്ദേശങ്ങളുമായി സിപിഎം കൈപ്പുസ്തകം. സൈബറിടത്തില്&#x200d; പാര്&#x200d;ട്ടിയെ എങ്ങനെ പ്രതിരോധിക്കണമെന്ന് വിശദമായി പ്രതിപാദിക്കുന്നതാണ് കൈപ്പുസ്തകം. മാതൃഭൂമിയാണ് ഇതു സംബന്ധിച്ച ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് പ്രസിദ്ധീകരിച്ചത്.</p>
<p><strong>പ്രധാന നിര്&#x200d;ദേശങ്ങള്&#x200d; ഇങ്ങനെ;</strong></p>
<p>* ഒരിക്കലും അത്തരം കമന്റിന് &#8216;ഹഹ&#8217; ഇമോജി, മറുപടി എന്നിവ ഇടരുത്. അങ്ങനെവന്നാല്&#x200d; എതിരാളിയുടെ കമന്റ് കൂടുതലാളുകളിലേക്കെത്തും. ലൈക്കും കമന്റും വരുന്നതോടെ ആ പോസ്റ്റ് എല്ലാവര്&#x200d;ക്കും കാണുന്ന രീതിയില്&#x200d; ഏറ്റവും മുകളില്&#x200d;ത്തന്നെ വരും. അതുകൊണ്ട് ആ കമന്റ് പരമാവധി അവഗണിക്കുക.</p>
<p>* എതിരാളിയുടെ കമന്റിന് മറുപടി കൊടുത്തേ തീരൂ എന്നാണെങ്കില്&#x200d; ആ പോസ്റ്റിനടിയില്&#x200d; വേറൊരു കമന്റായി മറുപടിയിടുക. ഒരിക്കലും ഈ മറുപടി എതിരാളിയുടെ കമന്റിന്റെ അടിയില്&#x200d; പോയി ചെയ്യാതിരിക്കുക.</p>
<p>* നേതാക്കളുടെ പോസ്റ്റിനെ ലൈക്ക് ചെയ്യുക, ഷെയര്&#x200d; ചെയ്യുക, ആ പോസ്റ്റില്&#x200d; കമന്റിടുക. പ്രത്യേകിച്ച് കമന്റൊന്നും ഇടാന്&#x200d; ഇല്ലെങ്കില്&#x200d; എന്തെങ്കിലും ഒരു സ്മൈലി ഇടുക. അതുമല്ലെങ്കില്&#x200d; ഒരു കുത്ത് എങ്കിലുമിടണം. ഇത് പോസ്റ്റ് കൂടുതല്&#x200d; ആളുകള്&#x200d; ശ്രദ്ധിക്കാന്&#x200d; ഇടയാക്കും.</p>
<p>* രാഷ്ട്രീയവിഷയങ്ങള്&#x200d; മാത്രം പോസ്റ്റ് ചെയ്യരുത്. ചാരിറ്റി, കലാപ്രവര്&#x200d;ത്തനങ്ങള്&#x200d;, വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; എന്നിവ കൂടി പോസ്റ്റ് ചെയ്യണം. പാചകം, പുസ്തകം, നോവല്&#x200d;, സിനിമ പോസ്റ്റുകളും ആവാം.</p>
<p>* എതിരാളികളുടെ പോസ്റ്റുകള്&#x200d;ക്ക് ലൈക്കോ മറ്റെന്തെങ്കിലും ഇമോജികളോ ഇടുകയോ കമന്റുചെയ്യുകയോ അരുത്. അത് ആ പോസ്റ്റിന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയില്&#x200d; കൂടുതല്&#x200d; പ്രചാരം കൊടുക്കും.</p>
<p>* എതിരാളികളുടെ പേജിനെ ഫോളോ ചെയ്യാം. വേറെ ഇടപെടലുകള്&#x200d; ഒന്നും വേണ്ടാ.</p>
<p>* അനാവശ്യ പോസ്റ്റുകള്&#x200d; ഇട്ടുകൊണ്ടിരിക്കുന്ന എതിരാളികളെ &#8216;അണ്&#x200d;ഫോളോ&#8217; ചെയ്യുക. അവരെ &#8216;അണ്&#x200d;ഫോളോ&#8217; ചെയ്യുന്നതുവഴി അവര്&#x200d; നമ്മുടെ ഫ്രണ്&#x200d;ഡായി നിലനില്&#x200d;ക്കുകയും നമ്മുടെ മെസേജുകള്&#x200d; അവരിലെത്തുകയും ചെയ്യും. പക്ഷേ, അവരുടെ മെസേജുകള്&#x200d; നമ്മുടെ വാളില്&#x200d; വരുന്നത് ഒഴിവാക്കാനും കഴിയും.</p>
<p>* ആളുകള്&#x200d; ഓഫീസിലെത്തി പ്രധാനപ്പെട്ട പണികളെല്ലാം തീര്&#x200d;ത്ത് ചെറിയ ഇടവേള എടുക്കുന്ന 10-നും 11-നും ഇടയ്ക്കുള്ള സമയം പോസ്റ്റിടാന്&#x200d; ഉത്തമമാണ്. ഉച്ചയിലെ ഇടവേള സമയം, വൈകുന്നേരം, രാത്രി ഊണെല്ലാം കഴിഞ്ഞ് കിടക്കും മുന്നേയുള്ള സമയം എന്നിവയും പോസ്റ്റിടാന്&#x200d; പറ്റിയ സമയമാണ്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-cyber-handbook-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സൈബര്&#x200d; പോരാട്ടം ലക്ഷ്യം കാണുന്നില്ല&#8217; ; സോഷ്യല്&#x200d; മീഡിയ പോസ്റ്റുകളില്&#x200d; പാര്&#x200d;ട്ടിചിഹ്നങ്ങള്&#x200d; വേണ്ടെന്ന് സിപിഎം</title>
		<link>https://www.chandrikadaily.com/cpim-cyber-news.html</link>
					<comments>https://www.chandrikadaily.com/cpim-cyber-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 18 Sep 2020 05:36:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[cyber]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=154300</guid>

					<description><![CDATA[ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാള്&#x200d; ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയര്&#x200d; ചെയ്യില്ലെന്നും സൈബര്&#x200d;സംഘം പറയുന്നു]]></description>
										<content:encoded><![CDATA[<p>തവനൂര്&#x200d;: സിപിഎം സൈബര്&#x200d; പോരാളിമാരുടെ പോരാട്ടം ലക്ഷ്യം കാണുന്നില്ലെന്ന് വിലയിരുത്തലുമായി സിപിഎമ്മിന്റെ സൈബര്&#x200d; സംഘം. പ്രചാരണത്തിനായി തയ്യാറാക്കുന്ന പോസ്റ്റുകളില്&#x200d; പാര്&#x200d;ട്ടിചിഹ്നങ്ങളും മറ്റും ചാപ്പകുത്തുന്ന രീതി അവസാനിപ്പിക്കാനാണ് സൈബര്&#x200d; സഖാക്കള്&#x200d;ക്ക് നല്&#x200d;കിയ രഹസ്യനിര്&#x200d;ദേശമെന്ന് മാതൃഭൂമി റിപ്പോര്&#x200d;ട്ട് ചെയ്തു. സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങള്&#x200d;ക്ക് വേണ്ടത്ര സ്വീകാര്യത കിട്ടുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്&#x200d;ന്നാണ് പുതിയനീക്കംമെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നത്.</p>
<p>സാമൂഹമാധ്യമങ്ങളില്&#x200d; വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോള്&#x200d; പാര്&#x200d;ട്ടിയുമായി ബന്ധപ്പെട്ട ലോഗോ, സഖാക്കള്&#x200d; എന്ന പേര്, പാര്&#x200d;ട്ടി ചിഹ്നങ്ങള്&#x200d; എന്നിവ പൂര്&#x200d;ണമായും ഒഴിവാക്കണമെന്നാണ് നിര്&#x200d;ദേശം. സി.പി.എമ്മിന്റെ ഔദ്യോഗിക സൈബര്&#x200d; ടീമായ ടി21 ആണ് ഈ നിര്&#x200d;ദേശം മുന്നോട്ടുവെച്ചത്. ഇടതുപക്ഷ ഗ്രൂപ്പുകളില്&#x200d; മാത്രമേ പങ്കുവെയ്ക്കാവൂ എന്ന മുന്നറിയിപ്പോടെയാണ് വാട്‌സാപ്പ് ഗ്രൂപ്പില്&#x200d; സൈബര്&#x200d; സംഘത്തിന്റെ സന്ദേശമെത്തിയത്.</p>
<p>സമൂഹമാധ്യമങ്ങളില്&#x200d; &#8216;ക്യാപ്‌സ്യൂളുകള്&#x200d;&#8217; ഉപയോഗിച്ച സൈബര്&#x200d; പ്രചാരണം ശക്തമാക്കാന്&#x200d; പാര്&#x200d;ട്ടി തീരുമാനിച്ചിട്ടുണ്ട്.ഷെയര്&#x200d;ചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും പൊതുസമൂഹം വായിക്കുകയും കാണുകയും ചെയ്യുന്നില്ലെന്നാണ് കണ്ടെത്തല്&#x200d;. പോസ്റ്റുകളില്&#x200d; മുദ്രണം ചെയ്യപ്പെടുന്ന ലോഗോയും ചാപ്പ കുത്തുന്ന മുദ്രാവാക്യങ്ങളും കാരണമാണിതെന്നും സൈബര്&#x200d; സംഘം ചൂണ്ടിക്കാണിക്കുന്നു. മലപ്പുറം സഖാക്കള്&#x200d;, കണ്ണൂര്&#x200d; സഖാക്കള്&#x200d;, കൊല്ലം സഖാക്കള്&#x200d;, സഖാവ് ചെ, ചുവപ്പിന്റെ കൂട്ടുകാര്&#x200d; തുടങ്ങിയ പേരുകള്&#x200d; ആലേഖനം ചെയ്താണ് പോസ്റ്റുകള്&#x200d; തയ്യാറാക്കുന്നത്. ഇത്തരം പോസ്റ്റുകള്&#x200d;ക്ക് ഇടതുപക്ഷ ഗ്രൂപ്പുകളില്&#x200d; അകാലമൃത്യു സംഭവിക്കുകയാണെന്നാണ് കണ്ടെത്തല്&#x200d;.</p>
<p>ഇടതുപക്ഷ ലോഗോ വെച്ചതും ചെഗുവേരയുടേതും അരിവാള്&#x200d; ചുറ്റികയുടേയും ചിത്രം വെച്ചതുമായ ഒരു പോസ്റ്റും കേരളത്തിലെ നിഷ്പക്ഷരായ പൊതുസമൂഹം ഷെയര്&#x200d; ചെയ്യില്ലെന്നും സൈബര്&#x200d;സംഘം പറയുന്നു. ഈ സാഹചര്യത്തിലാണ് നിഷ്പക്ഷമെന്ന് തോന്നുന്ന പോസ്റ്റുകള്&#x200d; ഉണ്ടാക്കാന്&#x200d; സൈബര്&#x200d; പോരാളികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കിയിരിക്കുന്നതെന്ന് മാതൃഭൂമിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-cyber-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
