dalit – Chandrika Daily https://www.chandrikadaily.com Fri, 31 Oct 2025 16:32:52 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg dalit – Chandrika Daily https://www.chandrikadaily.com 32 32 യുപിയില്‍ ക്ഷേത്രത്തില്‍ ഇരുന്ന ദലിത് വയോധികന് മേല്‍ജാതിക്കാരന്റെ മര്‍ദനം https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html#respond Fri, 31 Oct 2025 16:29:29 +0000 https://www.chandrikadaily.com/?p=361338 ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ ഇരുന്ന വയോധികന് മേല്‍ജാതിക്കാരന്റെ ക്രൂര മര്‍ദനം. ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.

നുന്‍ഹുകു ജാതവ് എന്ന 70കാരനാണ് മര്‍ദനമേറ്റത്. വയോധികനോട് അയാള്‍ ക്ഷേത്രത്തില്‍നിന്ന് പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച വയോധികനെ ആദ്യം മുഖത്തടിക്കുകയും തുടര്‍ന്ന് ചെരിപ്പൂരി അടിക്കുകയും ചെയ്തു.പിന്നാലെ ജാതിയധിക്ഷേപം നടത്തിയ ആള്‍ പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സാക്ഷികള്‍ പറഞ്ഞു.

പിന്നാലെ വയോധികന്‍ ഭാര്യയോടൊപ്പം മദ്നാപൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തില്‍, ജാതവിന്റെ പരാതിയില്‍ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലേതുള്‍പ്പെടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ പിന്നാക്കജാതിക്കാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

]]>
https://www.chandrikadaily.com/dalit-elderly-man-beaten-up-bby-upper-caste-while-sitting-in-temple-in-up.html/feed 0
മധ്യപ്രദേശില്‍ ദലിത് യുവാവിന് ക്രൂരമര്‍ദനം; മൂന്ന് പേര്‍ അറസ്റ്റില്‍ https://www.chandrikadaily.com/dalit-youth-brutally-beaten-in-madhya-pradesh-three-people-were-arrested.html https://www.chandrikadaily.com/dalit-youth-brutally-beaten-in-madhya-pradesh-three-people-were-arrested.html#respond Wed, 22 Oct 2025 09:48:10 +0000 https://www.chandrikadaily.com/?p=359727 ഭോപ്പാല്‍: മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട യുവാവിനെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സാനു ബറുവ, അലോക് പഥക്, ചോട്ടു ഓജ എന്നിവരാണ് അറസ്റ്റിലായത്. സര്പുരയിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദനത്തിനിരയാക്കുകയും മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മൂത്രം കൂടിപ്പിച്ചതായും യുവാവ് പരാതിയില്‍ പറഞ്ഞു. ബോധരഹിതനായ യുവാവിനെ പ്രതികള്‍ ഉപേക്ഷിച്ചു. ബോധം വന്ന ഉടന്‍ യുവാവ് ബന്ധുക്കള്‍ക്ക് വിവരം അറിയിക്കുകയും ,യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. യുവാവ് മുന്‍പ് സോനു ബറുവയുടെ ഡ്രൈവറായിരുന്നുഅടുത്തിടെ ജോലി രാജിവെച്ച് ഭാര്യയുടെ കുടുംബത്തോടൊപ്പം ഗ്വാളിയാറില്‍ താമസിക്കുകയായിരുന്നു. പോലീസ് പ്രാഥമിക നിഗമനത്തില്‍, യുവാവ് വാഹനം ഓടിക്കാന്‍ വിസമ്മതിച്ചതാണ് ആക്രമണത്തിന് പ്രധാന കാരണം. തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതിന് നിരവധി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. യുവാവിന്റെ വൈദ്യപരിശോധന ഫലം പുറത്തുവന്നാലായിരിക്കും മൂത്രം കുടിപ്പിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുക.

]]>
https://www.chandrikadaily.com/dalit-youth-brutally-beaten-in-madhya-pradesh-three-people-were-arrested.html/feed 0
കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയില്‍ https://www.chandrikadaily.com/drug-gang-arrested-for-attacking-dalit-family-in-kollam.html https://www.chandrikadaily.com/drug-gang-arrested-for-attacking-dalit-family-in-kollam.html#respond Mon, 08 Sep 2025 02:37:58 +0000 https://www.chandrikadaily.com/?p=353133 കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയില്‍. ചവറ സ്വദേശികളായ എട്ട് പേരെ റിമാന്‍ഡ് ചെയ്തു. ശങ്കരമംഗലം സ്വദേശി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. കുട്ടികളെ ഉള്‍പ്പടെ സംഘം മര്‍ദിച്ചതായും പരാതിയിലുണ്ട്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞത് നാഗലക്ഷ്മി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതരായ പ്രതികള്‍ വീട്ടില്‍ കയറി കുട്ടികളേയും മുതിര്‍ന്നവരേയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടികള്‍ക്കും പരിക്കേറ്റു. സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

മര്‍ദനത്തില്‍ 11 പേര്‍ക്കാണ് പരിേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ചവറ സ്വദേശികളായ മുഹമ്മദ് സാലിഖ്, അമീര്‍, അച്ചു വിജയന്‍, ആദിത്യന്‍, മനോജ്, ആദി കൃഷ്ണ, വിഗ്‌നേഷ്, ബിച്ചു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി ചവറ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

]]>
https://www.chandrikadaily.com/drug-gang-arrested-for-attacking-dalit-family-in-kollam.html/feed 0
യുപിയില്‍ ദളിത് എഞ്ചിനീയറെ ഷൂ ഉപയോഗിച്ച് മര്‍ദിച്ചു; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍ https://www.chandrikadaily.com/dalit-engineer-beaten-with-shoe-in-up-bjp-worker-arrested.html https://www.chandrikadaily.com/dalit-engineer-beaten-with-shoe-in-up-bjp-worker-arrested.html#respond Sun, 24 Aug 2025 12:08:27 +0000 https://www.chandrikadaily.com/?p=351491 ഉത്തര്‍പ്രദേശില്‍ ദളിത് എഞ്ചിനീയറെ ഓഫീസിനുള്ളില്‍ വെച്ച് ഷൂ ഉപയോഗിച്ച് മര്‍ദ്ദിച്ചതിന് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്റ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ലാല്‍ സിങ്ങിനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

മുന്ന ബഹദൂര്‍ എന്ന വ്യക്തിയും അജ്ഞാതരായ ചില വ്യക്തികളും തന്റെ ഓഫീസില്‍ അനുവാദമില്ലാതെ കടന്നുവെന്ന് ലാല്‍ സിംഗ് തന്റെ പരാതിയില്‍ പറയുന്നു. അവര്‍ ജാതി അധിക്ഷേപം നടത്തുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്തതായി പറയുന്നു. ഷൂ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു,’ പോലീസ് സൂപ്രണ്ട് ഓംവീര്‍ സിംഗ് പറഞ്ഞു.

അക്രമികള്‍ ചില പ്രധാനപ്പെട്ട ഫയലുകള്‍ വലിച്ചുകീറുകയും പോലീസില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ലാല്‍ സിങ്ങിനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഉദ്യോഗസ്ഥനും ഒരു കൂട്ടം ആളുകളും തമ്മില്‍ രൂക്ഷമായ തര്‍ക്കവും ഉദ്യോഗസ്ഥനെ മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഒരു സന്ദേശത്തോടെ വീഡിയോ പങ്കിട്ടു: ‘അധികാരത്തിന്റെ അര്‍ത്ഥം പീഡിപ്പിക്കലല്ല.’ അറസ്റ്റിലാകുന്നതിനുമുമ്പ്, തന്റെ പ്രദേശത്തെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് മെമ്മോറാണ്ടം സമര്‍പ്പിക്കാന്‍ ലാല്‍ സിംഗിന്റെ ഓഫീസില്‍ പോയെന്നും സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ തനിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും മുന്ന ബഹദൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മുന്ന ബഹാദൂറിനും അദ്ദേഹത്തോടൊപ്പമുള്ള മറ്റുള്ളവര്‍ക്കുമെതിരെ ബിഎന്‍എസിന്റെയും എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും നിരവധി വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി എസ്പി പറഞ്ഞു.

]]>
https://www.chandrikadaily.com/dalit-engineer-beaten-with-shoe-in-up-bjp-worker-arrested.html/feed 0
ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍ https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html#respond Fri, 27 Jun 2025 08:14:58 +0000 https://www.chandrikadaily.com/?p=345977 ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

]]>
https://www.chandrikadaily.com/dalit-woman-hired-as-cook-parents-withdrawing-students-and-children.html/feed 0
മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ് https://www.chandrikadaily.com/abuse-against-dalit-woman-who-was-allegedly-attacked-for-stealing-case-against-bjp-leader.html https://www.chandrikadaily.com/abuse-against-dalit-woman-who-was-allegedly-attacked-for-stealing-case-against-bjp-leader.html#respond Tue, 25 Mar 2025 10:31:57 +0000 https://www.chandrikadaily.com/?p=335667 മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.

കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.

ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.

]]>
https://www.chandrikadaily.com/abuse-against-dalit-woman-who-was-allegedly-attacked-for-stealing-case-against-bjp-leader.html/feed 0
രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണ്; രാഹുല്‍ ഗാന്ധി https://www.chandrikadaily.com/every-dalit-in-the-country-is-ambedkar-rahul-gandhi.html https://www.chandrikadaily.com/every-dalit-in-the-country-is-ambedkar-rahul-gandhi.html#respond Thu, 20 Feb 2025 14:17:42 +0000 https://www.chandrikadaily.com/?p=330837 ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്ന്‌കൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആയിരക്കണക്കിന് വര്‍ഷങ്ങളായി ദളിതര്‍ വിവേചനം നേരിടുന്നുണ്ടെന്ന് റായ്ബറേലിയില്‍ ദലിത് വിദ്യാര്‍ഥികളോട് സംവദിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് എം.പി.

അംബേദ്കര്‍ ഭരണഘടന തയാറാക്കുമ്പോള്‍ വിവേചനം മനസില്‍ വെച്ചിരുന്നു. ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്‍ക്ക് അധികാരം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദലിതര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ഭരണഘടന ലഭിക്കില്ലായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് രാഹുല്‍ പറഞ്ഞു.

‘രാജ്യത്തെ മഹത്തായ വ്യക്തികളുടെ ചിന്തകളും ആശയങ്ങളും നമ്മുടെ സംസ്‌കാരവും ഭരണഘടനയിലുണ്ട്. ഭരണഘടനയുടെ ശബ്ദം ഇന്ന് അടിച്ചമര്‍ത്തപ്പെടുകയാണ്. ജനസംഖ്യയുടെ 15 ശതമാനവും ദളിതരാണെങ്കിലും രാജ്യത്തെ മുന്‍നിര കമ്പനികളുടെ സി.ഇ.ഒയും ഉടമകളും ആ അനുപാതത്തിലല്ല” -അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ പറഞ്ഞു. ദലിതര്‍ പുരോഗമിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംവിധാനം ഇവിടെയുണ്ട്. ഈ സിസ്റ്റം എല്ലാ ദിവസവും ദലിതരെ ആക്രമിക്കുന്നു.  ദളിതര്‍ വിദ്യാസമ്പന്നരും സംഘടിതരും ആയിരിക്കണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/every-dalit-in-the-country-is-ambedkar-rahul-gandhi.html/feed 0
ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍ https://www.chandrikadaily.com/attempt-to-molest-dalit-woman-jijo-tillankeri-arrested.html https://www.chandrikadaily.com/attempt-to-molest-dalit-woman-jijo-tillankeri-arrested.html#respond Fri, 27 Dec 2024 15:17:34 +0000 https://www.chandrikadaily.com/?p=323536 കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/attempt-to-molest-dalit-woman-jijo-tillankeri-arrested.html/feed 0
രാജ്യ തലസ്ഥാനത്തെ സ്‌കൂളില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെ നഗ്നരാക്കി മര്‍ദിച്ച് ജയ്ശ്രീറാം വിളിപ്പിച്ചതായി പരാതി https://www.chandrikadaily.com/complaint-that-jaishreeram-was-summoned-to-a-school-in-the-national-capital-for-beating-up-muslim-and-dalit-students-naked.html https://www.chandrikadaily.com/complaint-that-jaishreeram-was-summoned-to-a-school-in-the-national-capital-for-beating-up-muslim-and-dalit-students-naked.html#respond Wed, 27 Nov 2024 10:49:34 +0000 https://www.chandrikadaily.com/?p=319268 ഡല്‍ഹിയിലെ നന്ദ് നഗ്രിയിലെ സര്‍വോദയ ബാല വിദ്യാലയത്തില്‍ മുസ്‌ലിം, ദലിത് വിദ്യാര്‍ഥികള്‍ക്കു നേരെ കടുത്ത വംശീയാതിക്രമം നടക്കുന്നതായി പരാതി. ഡല്‍ഹിയിലെ അഭിഭാഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ അശോക് അഗര്‍വാളാണ് ഇതുസംബന്ധിച്ച് നവംബര്‍ 13ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയടക്കമുള്ള ഉന്നതര്‍ക്ക് പരാതി നല്‍കിയത്. മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെ ബാത്‌റൂമിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങളുരിഞ്ഞ് ക്രൂരമായി മര്‍ദിച്ചതായും നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായും പരാതിയിലുണ്ട്. ഇങ്ങനെ മര്‍ദനം നേരിട്ട വിദ്യാര്‍ഥികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. ദ വയര്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സ്‌കൂളിലെ അധ്യാപകരായ ആദര്‍ശ് വര്‍മ, വികാസ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു നേരെ അതിക്രമം നടത്തുന്നതും നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്നതുമെന്നും അഗര്‍വാള്‍ പറഞ്ഞു.

നിരവധി വിദ്യാര്‍ഥികള്‍ പരാതിയുമായി വന്നതോടെയാണ് അഗര്‍വാള്‍ മുഖ്യമന്ത്രിക്കും ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിക്കും ഇതുസംബന്ധിച്ച് തുറന്ന കത്തെഴുതിയത്. ജീവന് തന്നെ അപകടമുള്ളതിനാല്‍ പരാതി പറഞ്ഞിരിക്കുന്ന വിദ്യാര്‍ഥികളാരും അവരുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കുന്ന ആദര്‍ശ് ശര്‍മയും പി.ടി അധ്യാപകനായ വികാസ് കുമാറും സ്‌കൂള്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയി നിര്‍ബന്ധിച്ച് കുട്ടികളുടെ വസ്ത്രമുരിയുന്നു. നഗ്‌ന വിഡിയോ എടുക്കുമെന്നും അത് പ്രചരിപ്പിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് അതിക്രമങ്ങള്‍ പുറത്തുപറയാന്‍ കുട്ടികള്‍ ഭയന്നത്.

പത്താംക്ലാസിലെയും പ്ലസ്ടുവിലെയും മുസ്‌ലിം, ദലിത് വിദ്യാര്‍ഥികളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വിദ്യാര്‍ഥികളെ എപ്പോഴും ക്ലാസിലെ പിന്‍സീറ്റിലാണ് ഇരുത്താറുള്ളത്. മുന്‍നിരജാതിക്കാരായ വിദ്യാര്‍ഥികളാണ് മുന്‍സീറ്റില്‍ ഇരിപ്പിടം ലഭിക്കാറുള്ളത്. ഇത്രയും നീചമായ വിവേചനം കാണിക്കുന്ന അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം. മാത്രമല്ല, ഡല്‍ഹിയിലെ ഒരുന്നതനും തന്നെ തടയാനാകില്ലെന്നും ശര്‍മ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പരാതി കൊടുത്തിട്ടും കാര്യമുണ്ടാകില്ലെന്നും പറഞ്ഞു. വിദ്യാര്‍ഥികളെ തോല്‍പിക്കുമെന്നും ശര്‍മ ഭീഷണിപ്പെടുത്തി.

ദലിത്, മുസ്‌ലിം വിദ്യാര്‍ഥികളെ ജാതീയമായി നിരന്തരം അധിക്ഷേപിക്കുന്നതും അധ്യാപകരുടെ പതിവാണ്. ദലിത് വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ തൊഴിലാളികളുടെ മക്കളാണെന്നും ഉന്നതജാതിക്കാരെ സേവിക്കുകയാണ് അവരുടെ ജോലിയെന്നും പറയുകയുണ്ടായി. എന്തുകൊണ്ടാണ് മുല്ലമാര്‍ നമ്മുടെ രാജ്യം വിട്ട് പോകാത്തത് എന്നാണ് മുസ്‌ലിം വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് പറയാറുള്ളത്. പഠിപ്പിക്കുന്നതിനിടെ നിരക്ഷരരും താഴ്ന്ന ജാതിക്കാരും മൃഗങ്ങളും സ്ത്രീകളും മര്‍ദിക്കപ്പെടേണ്ടവരാണെന്ന തുളസീദാസിന്റെ കുപ്രസിദ്ധമായ വാചകങ്ങളും ആദര്‍ശ് ഇടക്കിടെ ഉപയോഗിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

2023ല്‍ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ വിദ്യാര്‍ഥികളുടെ സംഘടനയായ കലക്ടീവ് സ്റ്റുഡന്‍സ് ശ്രമം നടത്തിയിരുന്നു. നമസ്‌തെ എന്നതിനു പകരം വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശര്‍മ ശ്രമിച്ചതിനു പിന്നാലെയായിരുന്നു അത്. പരാതിക്കു ശേഷം മറ്റൊരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അന്വേഷണം നടത്തി. പരാതി ഇല്ലാതാക്കാനും വിദ്യാര്‍ഥികളെ നിശ്ശബ്ദരാക്കാനും മാത്രമേ ആ അന്വേഷണം കൊണ്ട് സാധിച്ചുള്ളൂ.

ഈ അധ്യാപകര്‍ പഠിപ്പിക്കാനായി പലപ്പോഴും ക്ലാസുകളില്‍ വരാറില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പരാതിയിലുണ്ട്. കത്തിനെ കുറിച്ച് ഉന്നത തലത്തിലുള്ള വിശദമായ അന്വേഷണം വേണമെന്നാണ് അഗര്‍വാള്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്. സ്‌കൂളിലെ 2500 വിദ്യാര്‍ഥികളില്‍ പകുതിയിലേറെയും മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് മറ്റ് സ്‌കൂളുകളിലേക്ക് ട്രാന്‍സ്ഫറും ലഭിക്കാറില്ല.

]]>
https://www.chandrikadaily.com/complaint-that-jaishreeram-was-summoned-to-a-school-in-the-national-capital-for-beating-up-muslim-and-dalit-students-naked.html/feed 0
ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം https://www.chandrikadaily.com/dalit-student-brutally-beaten-up-for-calling-jai-shri-ram.html https://www.chandrikadaily.com/dalit-student-brutally-beaten-up-for-calling-jai-shri-ram.html#respond Mon, 21 Oct 2024 07:17:14 +0000 https://www.chandrikadaily.com/?p=314301 ഉത്തര്‍പ്രദേശില്‍ കാണ്‍പൂരില്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. പതിനാറുകാരനായ വിദ്യാര്‍ത്ഥിക്കാണ് മുതിര്‍ന്ന വിദ്യാര്‍ഥി സംഘങ്ങളുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ബി.ആര്‍ അംബേദ്കറുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്ന് ഘതംപൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജീത് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

]]>
https://www.chandrikadaily.com/dalit-student-brutally-beaten-up-for-calling-jai-shri-ram.html/feed 0