<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>dalits &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dalits/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Nov 2024 04:42:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>dalits &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദ​ലി​ത​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ചു; വി​ഗ്ര​ഹം നീ​ക്കി, മാ​ണ്ഡ്യ​യി​ൽ സം​ഘ​ർ​ഷം</title>
		<link>https://www.chandrikadaily.com/dalits-entered-the-temple-idol-removed-conflict-in-mandya.html</link>
					<comments>https://www.chandrikadaily.com/dalits-entered-the-temple-idol-removed-conflict-in-mandya.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 12 Nov 2024 04:42:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317179</guid>

					<description><![CDATA[ഇതാദ്യമായാണ് ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ദളിതർക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ കർണാടകയിലെ കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം മാറ്റി സ്ഥാപിച്ച് ഒരു വിഭാഗം ഗ്രാമീണർ. മാണ്ഡ്യയിലെ ഹനാകെരെ ഗ്രാമത്തിലാണ് സംഭവം. ഇതാദ്യമായാണ് ക്ഷേത്രത്തിൽ ദളിതർ പ്രവേശിക്കുന്നത്.</p>
<p>ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനും ആദ്യമായി ‘കാലഭൈരവേശ്വര’ ദേവതയെ പ്രാർത്ഥിക്കാനും ജില്ലാ അധികാരികൾ അനുവദിച്ചതിനെത്തുടർന്ന് ഞായറാഴ്ച മാണ്ഡ്യ ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.</p>
<p>പിന്നാലെ ‘ഉയർന്ന ജാതിക്കാർ’ ആയ വൊക്കലിംഗക്കാർ ദേവൻ്റെ വിഗ്രഹമായ ‘ഉത്സവ മൂർത്തി’ ക്ഷേത്രത്തിൽ നിന്ന് മാറ്റുകയായിരുന്നു.</p>
<p>പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷമാണ് സംസ്ഥാന എൻഡോവ്‌മെൻ്റ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ ഗ്രാമത്തിലെ ദളിതർക്ക് പ്രവേശനാനുമതി ലഭിച്ചത്. എന്നാൽ ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ തുടർന്ന് ഒരു വിഭാഗം ഗ്രാമവാസികൾ ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് മാറ്റുകയായിരുന്നു. ആചാരങ്ങൾക്കെതിരാണ് പുതിയ തീരുമാനമെന്നാണ് ഗ്രാമവാസികളുടെ വാദം.</p>
<p>ക്ഷേത്രത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെ പരാമർശിച്ചുകൊണ്ട് ചില ഗ്രാമവാസികൾ പ്രതിഷേധിക്കുകയായിരുന്നു. ഗ്രാമത്തിനുള്ളിൽ ദളിതർക്കായി ഒരു പ്രത്യേക ക്ഷേത്രം ഇതിനകം നിർമിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടു,</p>
<p>നേരത്തേ ക്ഷേത്ര പ്രാവേശനം നിഷേധിച്ചതിനെതിരെ ദളിത് വിഭാഗം രംഗത്തെത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെയാണ് ദളിതർ ഇന്നലെ ക്ഷേത്രത്തിൽ പ്രവേശിച്ചത്. വാക്കുതർക്കം മൂലം മണിക്കൂറുകളോളം ക്ഷേത്രം അടച്ചിടേണ്ടി വന്നു. സംഘർഷം ഒഴിവാക്കാൻ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.</p>
<p>ദളിത് പ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തിൽ രോഷാകുലരായ ഏതാനും ഗ്രാമവാസികൾ ഉത്സവ മൂർത്തിയെ ക്ഷേത്രത്തിനുള്ളിലെ ഒരു പ്രത്യേക അറയിലേക്കാണ് മാറ്റിയത്. ഇത് ഉച്ചയോടെ ക്ഷേത്രം താത്കാലികാമായി അടച്ചിടാൻ കാരണമായി.</p>
<p>അടച്ചിടലിന് പിന്നാലെ ക്ഷേത്രം വീണ്ടും തുറക്കുകയും എല്ലാ ജാതികളിൽ നിന്നുമുള്ള ഭക്തർക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് നേരത്തെ തീരുമാനിച്ച പോലെ ആചാരങ്ങൾ പുനരാരംഭിക്കുകയും ചെയ്തു.</p>
<p>ഏകദേശം മൂന്ന് വർഷം മുമ്പ് പഴയ ജീർണിച്ച കെട്ടിടം പൊളിച്ച് പുതിയ ക്ഷേത്രം പണിതിരുന്നു. ക്ഷേത്രത്തിനു വേണ്ടി തങ്ങൾ പണം ചെലവഴിച്ചിട്ടുണ്ടെന്നാണ് വിഗ്രഹം എടുത്ത് മാറ്റിയവരുടെ അവകാശവാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalits-entered-the-temple-idol-removed-conflict-in-mandya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ</title>
		<link>https://www.chandrikadaily.com/1in-tamil-nadu-the-caste-people-attacked-the-temple-where-the-dalits-had-climbed.html</link>
					<comments>https://www.chandrikadaily.com/1in-tamil-nadu-the-caste-people-attacked-the-temple-where-the-dalits-had-climbed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 21 Aug 2024 07:20:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306921</guid>

					<description><![CDATA[. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്&#x200d; നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്&#x200d; പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രം അടിച്ചുതകർത്ത് മേൽ ജാതിക്കാർ. ഈ മാസം ആഗസ്റ്റിന്റെ തുടക്കത്തിലാണ്‌ ദളിതർ ക്ഷേത്ര പ്രവേശനം നടത്തിയത്. കെവി കുപ്പം താലൂക്കിലെ ഗെമ്മന്&#x200d;കുപ്പം ഗ്രാമത്തിലെ കാലിയമ്മന്&#x200d; ക്ഷേത്രമാണ് അടിച്ചുതകര്&#x200d;ത്തത്. എന്നാൽ ക്ഷേത്രം പുനർ നിർമ്മിക്കുമെന്ന് തമിഴ് നാട് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ ആടി മാസ പരിപാടികളില്&#x200d; നിന്നും ദളിത് സമുദായത്തെ വിലക്കാനുള്ള തീരുമാനം ലംഘിച്ച് ക്ഷേത്രത്തില്&#x200d; പ്രവേശിച്ചതാണ് അക്രമത്തിന് പ്രേരണയാത്.</p>
<p>സംഭവത്തില്&#x200d; എസ് നവീന്&#x200d; കുമാറിന്റെ പരാതിയില്&#x200d; എസ്‌സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ക്രമസമാധാന ചര്&#x200d;ച്ചയില്&#x200d; വിഷയം ചര്&#x200d;ച്ചയായതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തതെന്ന് ഉദ്യോഗസ്ഥവൃത്തങ്ങളെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്&#x200d; എക്‌സ്പ്രസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>ഗ്രാമത്തിലെ 50 ശതമാനം വരുന്ന ദളിത് സമൂഹം വര്&#x200d;ഷങ്ങളായി കാളിയമ്മന്&#x200d; ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ചുവരുന്നവരാണ്. കാലക്രമേണ മറ്റ് ജാതിയില്&#x200d;പ്പെട്ടവര്&#x200d; ആരാധന നടത്തിവരുകയും പിന്നാലെ ദളിതര്&#x200d; വിവേചനം നേരിടുകയായിരുന്നുവെന്നും നവീന്&#x200d; കുമാര്&#x200d; പറയുന്നു.</p>
<p>ഗ്രാമത്തില്&#x200d; നിന്ന് 3 കിലോമീറ്റര്&#x200d; അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്. കുറച്ച് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് പ്രതിഷ്ഠയ്ക്ക് ചുറ്റിലും ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് തങ്ങളില്&#x200d; നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-tamil-nadu-the-caste-people-attacked-the-temple-where-the-dalits-had-climbed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നു&#8217;: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/dalits-and-minorities-are-under-attack-in-the-country-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/dalits-and-minorities-are-under-attack-in-the-country-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 01 Jul 2024 09:50:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[India]]></category>
		<category><![CDATA[India alliance]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahulgandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301471</guid>

					<description><![CDATA[ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഭരണഘടന പലവിധത്തിൽ ആക്രമിക്കപ്പെടുകയാണ്.</p>
<p>ഭരണഘടനയെ സംരക്ഷിക്കാനാണ് പ്രതിപക്ഷം നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് താൻ ആക്രമിക്കപ്പെട്ടത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെട്ടതായും രാഹുൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalits-and-minorities-are-under-attack-in-the-country-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം വിളമ്പില്ല; ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/dalits-will-not-be-served-food-even-if-the-hotel-has-to-be-closed-the-police-arrested-the-owner-of-the-hotel.html</link>
					<comments>https://www.chandrikadaily.com/dalits-will-not-be-served-food-even-if-the-hotel-has-to-be-closed-the-police-arrested-the-owner-of-the-hotel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jan 2024 05:16:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[closed]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[hotel]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[served food]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288528</guid>

					<description><![CDATA[വിവേചനത്തിനിരയായ മഹേഷ് എന്ന യുവാവാണ് പൊലീസ് പരാതി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ഹോട്ടല്&#x200d; പൂട്ടേണ്ടി വന്നാലും ദളിത് യുവാക്കള്&#x200d;ക്ക് ഭക്ഷണം നല്&#x200d;കാന്&#x200d; വിസമ്മതിച്ച ഹോട്ടല്&#x200d; ഉടമ ഉള്&#x200d;പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്&#x200d;ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളാണ് വിവേചനപരമായ അപമാനത്തിന് ഇരയായത്.</p>
<p>ഹോട്ടല്&#x200d; പൂട്ടേണ്ടി വന്നാലും ദളിതര്&#x200d;ക്ക് ഭക്ഷണം നല്&#x200d;കാനാവില്ലെന്ന് വെല്ലുവിളിച്ച ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. കുരു കുട്ടേഗൂര്&#x200d; ഗ്രാമത്തില്&#x200d; ഹോട്ടല്&#x200d; നടത്തുന്ന നാഗവേണി ഇവരുടെ ബന്ധു വീരഭദ്രപ്പയുമാണ് അറസ്റ്റിലായത്. വിവേചനത്തിനിരയായ മഹേഷ് എന്ന യുവാവാണ് പൊലീസ് പരാതി നല്&#x200d;കിയത്. ഹോട്ടലില്&#x200d; എത്തിയ ദളിതരെ അവര്&#x200d; ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയതായും പരാതിയില്&#x200d; യുവാവ് പറയുന്നു.</p>
<p>https://twitter.com/i/status/1748290416070606852</p>
<p>ദളിത് സംഘടനകള്&#x200d; അടക്കം നിരവധി ആളുകള്&#x200d; പ്രതിഷേധമുയര്&#x200d;ത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. എസ്.സി/എസ്.ടി അതിക്രമങ്ങള്&#x200d; തടയുന്ന നിയമപ്രകാരമാണ് പ്രതികള്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച കുറുഗോഡ് ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെ.എം.എഫ്.സി) കോടതിയില്&#x200d; ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു.</p>
<p>ജാതി വിവേചനം നടത്തിയാല്&#x200d; കര്&#x200d;ശന നടപടിയെടുക്കുമെന്ന് കടമകള്&#x200d;ക്ക് തഹസില്&#x200d;ദാര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. സ്ഥിതി ശാന്തമാക്കാന്&#x200d; സ്ഥലത്തെ തഹസില്&#x200d;ദാര്&#x200d; രാഘവേന്ദ്രയുടെ മേല്&#x200d;നോട്ടത്തില്&#x200d; വിളിച്ച് ചേര്&#x200d;ത്ത യോഗത്തിലായിരുന്നു നിര്&#x200d;ദേശം.</p>
<p>തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്&#x200d;ക്കുന്ന പ്രദേശമാണിത്. സര്&#x200d;ക്കാര്&#x200d; കര്&#x200d;ശനമായ നിയമങ്ങള്&#x200d; നടപ്പിലാക്കിയിട്ടും, സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്&#x200d; ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്&#x200d;ക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalits-will-not-be-served-food-even-if-the-hotel-has-to-be-closed-the-police-arrested-the-owner-of-the-hotel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; ബിജെ.പിയെ പ്രതിരോധത്തിലാക്കി ദലിതര്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jul 2023 07:28:55 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[against]]></category>
		<category><![CDATA[atrocities]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266288</guid>

					<description><![CDATA[ദലിതര്&#x200d;ക്കും ഗോത്രവര്&#x200d;ഗക്കാര്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്&#x200d;. ദലിത്, ആദിവാസി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് വന്&#x200d; വെല്ലുവിളിയാകും. ഛത്തര്&#x200d;പൂര്&#x200d;, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന സവര്&#x200d;ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്&#x200d; അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്&#x200d;ക്കാറിനെ കുഴക്കുന്നത്. ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്&#x200d;ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. [&#8230;]]]></description>
										<content:encoded><![CDATA[<p>ദലിതര്&#x200d;ക്കും ഗോത്രവര്&#x200d;ഗക്കാര്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്&#x200d;. ദലിത്, ആദിവാസി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് വന്&#x200d; വെല്ലുവിളിയാകും. ഛത്തര്&#x200d;പൂര്&#x200d;, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന സവര്&#x200d;ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്&#x200d; അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്&#x200d;ക്കാറിനെ കുഴക്കുന്നത്.</p>
<p>ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്&#x200d;ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഛത്തര്&#x200d;പൂര്&#x200d; ജില്ലയില്&#x200d; ഒ.ബി.സി വിഭാഗത്തില്&#x200d;പ്പെട്ട ഒരാളാണ് ദലിത് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഛത്തര്&#x200d;പൂര്&#x200d; ജില്ലയില്&#x200d; ഉയര്&#x200d;ന്ന ജാതിയില്&#x200d;പ്പെട്ടവര്&#x200d; ഒരു ദലിതനെ മര്&#x200d;ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നില്ലെന്നാണ് ദലിത് ആക്ടിവിസ്റ്റുകള്&#x200d; ആരോപിക്കുന്നത്.</p>
<p>സംസ്ഥാന ബി.ജെ.പി അധ്യക്ഷന്&#x200d; വി.ഡി ശര്&#x200d;മ പ്രതിനിധീകരിക്കുന്ന ഖജുരാഹോ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഛത്തര്&#x200d;പൂര്&#x200d;. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാ ന്റെ വിഭാഗത്തില്&#x200d;പെട്ട(ഒ.ബി.സി) ആളാണ് ഈ ഹീനകൃത്യത്തിന് പിന്നലെന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദലിത് കുടുംബങ്ങള്&#x200d; നടത്തിയ വിവാഹ ഘോഷയാത്രകളില്&#x200d; ഉയര്&#x200d;ന്ന ജാതിക്കാരുടെ രോഷം നേരിടേണ്ടി വന്ന നിരവധി സംഭവങ്ങള്&#x200d; അടുത്തിടെ ഛത്തര്&#x200d;പൂര്&#x200d; പ്രദേശത്ത് നിന്ന് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം സെപ്റ്റംബറില്&#x200d; 35 കാരനായ ദലിത് യുവാവിനെ ഠാക്കൂര്&#x200d; സമുദായത്തില്&#x200d;പ്പെട്ട ഒരു കൂട്ടം യുവാക്കള്&#x200d; കസേരയില്&#x200d; ഇരുന്നതിന് ആക്രമിച്ചു. ജൂണ്&#x200d; 23 ന്, രേവ ജില്ലയില്&#x200d; ഒരു ദലിത് പിതാവിനെയും മകനെയും വടികൊണ്ട് മര്&#x200d;ദിക്കുകയും കഴുത്തില്&#x200d; ചെരുപ്പ് മാലകള്&#x200d; അണിയിക്കുകയും ചെയ്തു. രേവയില്&#x200d; ഒരു ഗോത്രവര്&#x200d;ഗക്കാരനെ ഉയര്&#x200d;ന്ന ജാതിയില്&#x200d;പ്പെട്ടവര്&#x200d; മര്&#x200d;ദിച്ച മറ്റൊരു സംഭവം കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു.</p>
<p>വേതനം ചോദിച്ചതിന് ദലിത് ദിവസ വേതനക്കാരന്റെ കൈ അയാളുടെ ഉയര്&#x200d;ന്ന ജാതിക്കാരനായ തൊഴിലുടമ വെട്ടിമാറ്റിയത് 2021 നവംബറിലാണ്. 2022 ഓഗസ്റ്റില്&#x200d; സത്നയില്&#x200d; ദലിത് വനിതാ സര്&#x200d;പഞ്ചിനെ അക്രമികള്&#x200d; മര്&#x200d;ദിച്ചു. ഇടപെടാന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് പോലും മേല്&#x200d;ജാതിക്കാരുടെ ആക്രമണം നേരിടേണ്ടിവന്നു. സിങ്ഗ്രൗലിയിലെ സ്‌കൂളില്&#x200d; ക്ലാസിന്റെ മുന്&#x200d; നിരയില്&#x200d; ഇരുന്നതിന് ദലിത് വിദ്യാര്&#x200d;ഥിനിയെ ഉയര്&#x200d;ന്ന ജാതിക്കാരനായ അധ്യാപകന്&#x200d; മര്&#x200d;ദിച്ചതും വാര്&#x200d;ത്തയായിരുന്നു.</p>
<p>പ്രവേശന്&#x200d; ശുക്ല എന്ന ബി.ജെ.പി പ്രവര്&#x200d;ത്തകന്&#x200d; ഗോത്രവര്&#x200d;ഗക്കാരന്റെ മുഖത്ത് മൂത്രമൊഴിമൊഴിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം സിദ്ധി ജില്ലയിലാണ് സിറ്റിങ് എം.എല്&#x200d;.എയായ കേദാര്&#x200d;നാഥ് ശുക്ലയുടെ അടുത്തയാള്&#x200d;കൂടിയായ പ്രവേശന്&#x200d; ശുക്ല ഹീന കൃത്യം ചെയ്തത്. തുടര്&#x200d;ന്ന് മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയില്&#x200d; വിളിച്ചുവരുത്തി ഇരയുടെ കാല്&#x200d; കഴുകി രോഷം തണുപ്പിച്ചു.</p>
<p>അതേസമയം, ദലിത് അക്രമങ്ങള്&#x200d; ബി.ജെ.പിക്കെതിരെ ആയുധമാക്കാന്&#x200d; കോണ്&#x200d;ഗ്രസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഛത്തര്&#x200d;പൂരിലെ പുതിയ സംഭവം ശ്രദ്ധയില്&#x200d;പ്പെട്ടതിന് തൊട്ടുപിന്നാലെ, ദലിത് വിഭാഗത്തില്&#x200d;പ്പെട്ട കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും മധ്യപ്രദേശ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; കമല്&#x200d;നാഥും ബി.ജെ.പി സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
