<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>day &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/day/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 04 Dec 2025 10:12:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>day &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും; ഇന്‍ഡിഗോയില്‍ പ്രതിസന്ധി തുടരുന്നു</title>
		<link>https://www.chandrikadaily.com/crisis-continues-indigo-cancels-more-than-250-flights-in-a-single-day.html</link>
					<comments>https://www.chandrikadaily.com/crisis-continues-indigo-cancels-more-than-250-flights-in-a-single-day.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 10:11:39 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[250flights]]></category>
		<category><![CDATA[crisis]]></category>
		<category><![CDATA[day]]></category>
		<category><![CDATA[indigo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366782</guid>

					<description><![CDATA[അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും..]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നാലുദിവസമായി തുടരുന്ന പ്രതിസന്ധിയില്&#x200d; ഇന്&#x200d;ഡിഗോയില്&#x200d; പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്&#x200d;.  ഇരുനൂറ്റമ്പതിലധികം വിമാനങ്ങളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.</p>
<p>വിമാനം മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് രാജ്യവ്യാപകമായി ദുരിതത്തിലായത്.  അപ്രതീക്ഷിതമായി കൂട്ട റദ്ദാക്കലുകളും മണിക്കൂറുകള്&#x200d; നീണ്ട കാത്തിരിപ്പും രാജ്യമൊട്ടാകെയുള്ള യാത്രക്കാരില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d;ക്ക് വഴിവെച്ചിട്ടുണ്ട്.</p>
<p>ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയും സമാനമായ പ്രതിസന്ധി തുടര്&#x200d;ന്നത്.  ഡല്&#x200d;ഹി (33), ബെംഗളൂരു (73), മുംബൈ (85), ഹൈദരാബാദ് (68) എന്നിവിടങ്ങളിലാണ് റദ്ദാക്കലുകള്&#x200d; ഉണ്ടായത്.</p>
<p>വൈകിയ വിമാനങ്ങളില്&#x200d; രണ്ടെണ്ണം അന്താരാഷ്ട്ര സര്&#x200d;വീസുകളായിരുന്നു. സിംഗപ്പൂര്&#x200d;, കാംബോഡിയയിലെ സീം റീപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളായിരുന്നു ഇവ. യാത്രക്കാരെയും ഷെഡ്യൂളുകളെയും ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഇന്&#x200d;ഡിഗോ കടുത്ത സമ്മര്&#x200d;ദം നേരിടുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്&#x200d;.</p>
<p>ദിവസേന ഏകദേശം 2,300 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്&#x200d;വീസുകള്&#x200d; നടത്തുന്ന ഇന്&#x200d;ഡിഗോ എയര്&#x200d;ലൈന്&#x200d;സ്, പരാതികളോട് പ്രതികരിച്ചിട്ടുണ്ട്.  പ്രവര്&#x200d;ത്തനപരമായ വെല്ലുവിളികള്&#x200d; കൂടിയത് നെറ്റ്വര്&#x200d;ക്കിനെ ഗുരുതരമായി ബാധിച്ചതായി എയര്&#x200d;ലൈന്&#x200d; സമ്മതിച്ചു. യാത്രക്കാര്&#x200d;ക്കുണ്ടായ ബുദ്ധിമുട്ടില്&#x200d; ക്ഷമ ചോദിക്കുന്നതായും ഇന്&#x200d;ഡിഗോ അറിയിച്ചു.</p>
<p>പൈലറ്റുമാരുടെ കുറവ്, ഫ്‌ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്‌നങ്ങള്&#x200d; തുടങ്ങിയവയാണ് കാരണങ്ങളായി പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും നൂറിലധികം വിമാനങ്ങളും ബുധനാഴ്ച ഇരുന്നൂറോളം വിമാനങ്ങളും ഇന്&#x200d;ഡിഗോ റദ്ദാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crisis-continues-indigo-cancels-more-than-250-flights-in-a-single-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്&#x200d; നാളെ ഹോണ്&#x200d; വിരുദ്ധ ദിനം</title>
		<link>https://www.chandrikadaily.com/tomorrow-is-anti-horn-day-in-kochi.html</link>
					<comments>https://www.chandrikadaily.com/tomorrow-is-anti-horn-day-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Feb 2025 04:26:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[day]]></category>
		<category><![CDATA[horn]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329303</guid>

					<description><![CDATA[നിരോധിത മേഖലകളില്&#x200d; ഹോണ്&#x200d; മുഴക്കിയാല്&#x200d; പിടി വീഴും]]></description>
										<content:encoded><![CDATA[<p>കൊച്ചിയില്&#x200d; നാളെ ഹോണ്&#x200d; വിരുദ്ധ ദിനം. സിറ്റി പൊലീസ് കമ്മീഷണര്&#x200d; പുട്ട വിമലാദിത്യയുടെ നിര്&#x200d;ദേശപ്രകാരമാണ് പരിപാടി. അമിതമായി ഹോണ്&#x200d; മുഴക്കുന്നതിനാലുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്‌നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്&#x200d; ഹോണ്&#x200d; മുഴക്കുന്നവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കാനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്&#x200d; ഹോണ്&#x200d; വിരുദ്ധ ദിനം ആചരിക്കുന്നത്.</p>
<p>&#8216;നോ ഹോണ്&#x200d; ഡേ&#8217;യുടെ ഭാഗമായി പ്രത്യേക ഊര്&#x200d;ജിത പരിശോധനകള്&#x200d; നടക്കും. ബസ് സ്റ്റാന്&#x200d;ഡ്, ഓട്ടോ സ്റ്റാന്&#x200d;ഡ് എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടക്കും. നഗരപരിധിയില്&#x200d; നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്&#x200d;, ആരാധനാലയങ്ങള്&#x200d;, സ്‌കൂളുകള്&#x200d;, കോടതികള്&#x200d; എന്നിവയുടെ പരിസരങ്ങളില്&#x200d; ഹോണ്&#x200d; മുഴക്കുന്ന ഡ്രൈവര്&#x200d;മാര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tomorrow-is-anti-horn-day-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്യാഗ സ്മരണയില്&#x200d; ബലി പെരുന്നാള്&#x200d;</title>
		<link>https://www.chandrikadaily.com/1sacrifice-festival-in-memory-of-sacrifice.html</link>
					<comments>https://www.chandrikadaily.com/1sacrifice-festival-in-memory-of-sacrifice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Jun 2023 01:33:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[day]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261987</guid>

					<description><![CDATA[ഇന്ന് ബലി പെരുന്നാള്&#x200d;. ദൈവകല്&#x200d;പനയനുസരിച്ച് മകന്&#x200d; ഇസ്മയിലിനെ ബലി നല്&#x200d;കാന്&#x200d; തയ്യാറായ പ്രവാചകന്റെ ആത്മസമര്&#x200d;പ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്‌ളാം മത വിശ്വാസികള്&#x200d; ബലി പെരുന്നാള്&#x200d; ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളില്&#x200d; പെരുന്നാള്&#x200d; നമസ്‌കാര ചടങ്ങുകള്&#x200d; നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്&#x200d; പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകള്&#x200d;ക്ക് നിയന്ത്രണമുണ്ട്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്&#x200d; ബലി പെരുന്നാള്&#x200d; ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്റെ ഓര്&#x200d;മ്മ പുതുക്കല്&#x200d; കൂടിയാണ് ഈ ദിനം. ഏറെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ന് ബലി പെരുന്നാള്&#x200d;. ദൈവകല്&#x200d;പനയനുസരിച്ച് മകന്&#x200d; ഇസ്മയിലിനെ ബലി നല്&#x200d;കാന്&#x200d; തയ്യാറായ പ്രവാചകന്റെ ആത്മസമര്&#x200d;പ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്‌ളാം മത വിശ്വാസികള്&#x200d; ബലി പെരുന്നാള്&#x200d; ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളില്&#x200d; പെരുന്നാള്&#x200d; നമസ്‌കാര ചടങ്ങുകള്&#x200d; നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്&#x200d; പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകള്&#x200d;ക്ക് നിയന്ത്രണമുണ്ട്.</p>
<p>ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണയിലാണ് വിശ്വാസികള്&#x200d; ബലി പെരുന്നാള്&#x200d; ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗ ത്തിന്റെ ഓര്&#x200d;മ്മ പുതുക്കല്&#x200d; കൂടിയാണ് ഈ ദിനം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്&#x200d; ഇസ്മാ ഈലിനെ ദൈവ കല്&#x200d;പ്പന പ്രകാരം ബലി കൊടുക്കാന്&#x200d; തീരുമാനിച്ചെങ്കിലും നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്&#x200d;കാന്&#x200d; ദൈവം നിര്&#x200d;ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്&#x200d;മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്&#x200d;.</p>
<p>പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികള്&#x200d; ബലി കര്&#x200d;മ്മം നിര്&#x200d;വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്&#x200d;ശിച്ച് ആശംസകള്&#x200d; കൈമാറി പെരുന്നാള്&#x200d; ആഘോഷത്തിന്റെ നിറവിലേക്ക്. പരസ്പര സ്‌നേഹം പങ്കുവെച്ച്<br />
ബലി പെരുന്നാള്&#x200d; ദിവസത്തെ എല്ലാവരും ധന്യമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. പരിശുദ്ധ ഹജ്ജ് കര്&#x200d;മ്മം ലോകത്തിന് നല്&#x200d;കുന്ന സന്ദേശം മനുഷ്യ സാഹോദര്യമാണെന്നും എല്ലാവര്&#x200d;ക്കും ബലിപെരുന്നാള്&#x200d; ആശംസകള്&#x200d; നേരുന്നെന്നും സാദിഖലി ശിബാഹ് തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sacrifice-festival-in-memory-of-sacrifice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളില്&#x200d; തൃത്താലയില്&#x200d;</title>
		<link>https://www.chandrikadaily.com/1local-bodies.html</link>
					<comments>https://www.chandrikadaily.com/1local-bodies.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 15 Feb 2023 08:20:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[day]]></category>
		<category><![CDATA[localvody]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238039</guid>

					<description><![CDATA[18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണന്&#x200d; കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ ടി മുഹമ്മദ് ബഷീര്&#x200d; എംപി, മുന്&#x200d; മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.]]></description>
										<content:encoded><![CDATA[<p>ഈ വര്&#x200d;ഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളില്&#x200d; തൃത്താല ചാലിശേരിയില്&#x200d; നടക്കും. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ അനുബന്ധ പരിപാടികള്&#x200d;ക്ക് ഇന്നലെ തുടക്കമായി. വിപുലമായ പ്രദര്&#x200d;ശനം നാളെ ആരംഭിക്കും. ഏകോപിത വകുപ്പ് ഫലത്തില്&#x200d; യാഥാര്&#x200d;ഥ്യമായതിന് ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. വെറുമൊരു ആഘോഷം എന്നതില്&#x200d; കവിഞ്ഞ്, ഗൗരവമായ ചര്&#x200d;ച്ചകള്&#x200d;ക്കും സംവാദങ്ങള്&#x200d;ക്കും തദ്ദേശ ദിനാഘോഷം വേദിയാകും. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പ്രതിനിധികളായി സമ്മേളനത്തില്&#x200d; പങ്കെടുക്കുന്നത്.</p>
<p>18 ശനിയാഴ്ച രാവിലെ 10 മണിക്ക് തദ്ദേശ ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണന്&#x200d; കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ ടി മുഹമ്മദ് ബഷീര്&#x200d; എംപി, മുന്&#x200d; മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്&#x200d; ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും, പുതിയ ക്രൂസ് ഉല്&#x200d;പ്പന്നങ്ങള്&#x200d; പുറത്തിറക്കല്&#x200d; ചടങ്ങും നടക്കും. നാല് സെഷനുകളാണ് പ്രധാനമായും ആദ്യദിനം നടക്കുന്നത്. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്&#x200d; ഉറപ്പുവരുത്തല്&#x200d;, അതിദരിദ്രര്&#x200d;ക്കായുള്ള മൈക്രോ പ്ലാന്&#x200d; നിര്&#x200d;വഹണവും മോണിറ്ററിംഗും, പ്രാദേശിക സാമ്പത്തിക വികസന- തൊഴിലാസൂത്രണവും സംരംഭങ്ങളും, ശുചിത്വകേരളം-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമകള്&#x200d; എന്നീ വിഷയങ്ങള്&#x200d; ആദ്യദിവസം ചര്&#x200d;ച്ച ചെയ്യും. സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്&#x200d; ഉറപ്പാക്കലിലെ സെഷന്&#x200d; റവന്യൂ-ഭവന നിര്&#x200d;മ്മാണം വകുപ്പ് മന്ത്രി കെ രാജന്&#x200d; ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പതാക ഉയര്&#x200d;ത്തുന്നതോടെ ആരംഭിക്കും. പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എന്&#x200d; ബാലഗോപാല്&#x200d; ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്&#x200d; ഓപ്പണ്&#x200d; ഫോറം ഉദ്ഘാടനം ചെയ്യും. തനത് വിഭവ സമാഹരണം- നിലവിലെ സ്ഥിതിയും സാധ്യതകളും എന്ന വിഷയത്തിലാണ് ഓപ്പണ്&#x200d; ഫോറം. സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്‌കാര വിതരണത്തോടെ ദിനാഘോഷത്തിന് സമാപനമാകും. ശുചിത്വവും അതിദാരിദ്ര നിര്&#x200d;മാര്&#x200d;ജനവും പ്രധാന ലക്ഷ്യങ്ങളാക്കിയുള്ള പ്രവര്&#x200d;ത്തനങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d; നടത്തുന്നത്. മികവോടെയുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d; വിലയിരുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d;ക്ക് ഗ്രേഡിംഗ് നടപ്പിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഓരോ ഓഫീസിലെയും പ്രവര്&#x200d;ത്തനത്തെ സംബന്ധിച്ച് പൊതുജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയാനും ഇതിന്റെ ഭാഗമായി സംവിധാനമൊരുക്കും. പൊതുവായ പരാതികള്&#x200d; പരിഹരിക്കാന്&#x200d; ഉപജില്ലാ-ജില്ലാ തലങ്ങളില്&#x200d; സ്ഥിരം അദാലത്ത് സംവിധാനവും ഏര്&#x200d;പ്പെടുത്തും. സേവനാവകാശങ്ങള്&#x200d; പരാതിരഹിതമായും വേഗത്തിലും ലഭ്യമാക്കാനുള്ള ഓണ്&#x200d;ലൈന്&#x200d; സംവിധാനം നഗരസഭകളിലേക്ക് കൂടി വ്യാപിപ്പിക്കും. കെ സ്മാര്&#x200d;ട്ട് പൈലറ്റ് പദ്ധതി ഉദ്ഘാടനം സര്&#x200d;ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. ഈ നൂറു ദിവസം കൊണ്ടുതന്നെ എല്ലാ നഗരസഭകളിലേക്കും കെ സ്മാര്&#x200d;ട്ട് വ്യാപിപ്പിക്കും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, 24 മണിക്കൂറും സേവനങ്ങള്&#x200d; ലഭ്യമാക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്. അഴിമതി പരമാവധി ഇല്ലാതാക്കാനും സേവനങ്ങള്&#x200d; സുതാര്യമാക്കിയുള്ള ഈ നടപടികളിലൂടെ സാധ്യമാകും. ഓണ്&#x200d;ലൈന്&#x200d; സേവനത്തിന് സഹായമൊരുക്കാന്&#x200d; എല്ലാ പഞ്ചായത്തിലും ഫെസിലിറ്റേഷന്&#x200d; സെന്ററുകള്&#x200d; ആരംഭിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1local-bodies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രൗഢം, പ്രാജ്വലം: റിപ്പബ്ലിക് ദിന ആഘോഷങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചു</title>
		<link>https://www.chandrikadaily.com/republic-day-celebrations-have-begun.html</link>
					<comments>https://www.chandrikadaily.com/republic-day-celebrations-have-begun.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Jan 2023 06:29:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[celibration]]></category>
		<category><![CDATA[day]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[Republic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234555</guid>

					<description><![CDATA[സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്&#x200d; ഭാഗമാകും.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്&#x200d;ക്ക് തുടക്കം കുറിച്ചു. ദേശീയ യുദ്ധസ്മാരകത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്&#x200d;പ്പിച്ചതോടെയാണ് ചടങ്ങുകള്&#x200d;ക്ക് തുടക്കമായത്. കര്&#x200d;ത്തവ്യപഥില്&#x200d; രാഷ്ട്രപതി ദ്രൗപദി മുര്&#x200d;മു ദേശീയ പതാക ഉയര്&#x200d;ത്തി. 21 ഗണ്&#x200d; സല്യൂട്ട് സ്വീകരിച്ചു.</p>
<p>തുടര്&#x200d;ന്ന് പ്രൗഢ ഗംഭീരമായ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളും വിവിധ അര്&#x200d;ധസൈനിക വിഭാഗവും എന്&#x200d;എസ്എസ്, എന്&#x200d;സിസി വിഭാഗങ്ങളും കര്&#x200d;ത്തവ്യപഥിലൂടെയുള്ള പരേഡില്&#x200d; അണിനിരന്നു.</p>
<p>ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താഹ് അല്&#x200d; സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.</p>
<p>സംസ്ഥാനങ്ങളുടേയും വിവിധ മന്ത്രാലയങ്ങളുടേയും നിശ്ചലദൃശ്യങ്ങളും പരേഡില്&#x200d; ഭാഗമാകും. കേരളത്തിന്റെ ഫ്‌ലോട്ടാണ് ഇത്തവണ പരേഡില്&#x200d; അണിനിരക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/republic-day-celebrations-have-begun.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യത്തെ പൗരന്മാര്&#x200d;ക്ക് റിപ്പബ്ലിക് ദിനാശംസകള്&#x200d; നേര്&#x200d;ന്ന് പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/prime-minister-wished-the-citizens-of-the-country-on-republic-day.html</link>
					<comments>https://www.chandrikadaily.com/prime-minister-wished-the-citizens-of-the-country-on-republic-day.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Jan 2023 04:53:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[day]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[Republic]]></category>
		<category><![CDATA[wishes]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234540</guid>

					<description><![CDATA[ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്&#x200d; ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താ അല്&#x200d; സിസിയാണ് മുഖ്യാതിഥി.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ ജനങ്ങള്&#x200d;ക്ക് റിപ്പബ്ലിക് ദിനാശംസകള്&#x200d; നേര്&#x200d;ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്&#x200d;ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടത്. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; ഒന്നിച്ച് മുന്നേറാം. പ്രധാനമന്ത്രി ട്വീറ്റില്&#x200d; കുറിച്ചു.</p>
<p>വര്&#x200d;ണാഭമായ ചടങ്ങുകളോടെ രാജ്യം ഇന്ന് 74ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ന്യൂഡല്&#x200d;ഹിയില്&#x200d; ദേശീയ യുദ്ധസ്മാരകത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്&#x200d;പ്പിക്കുന്നതോടെ ചടങ്ങുകള്&#x200d;ക്ക് തുടക്കമാകും. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്&#x200d; ഈജിപ്ത് പ്രസിഡന്റ് അബ്ദുല്&#x200d; ഫത്താ അല്&#x200d; സിസിയാണ് മുഖ്യാതിഥി.</p>
<p>കര, നാവിക, വ്യോമ സേനകളും വിവിധ അര്&#x200d;ധസൈനിക വിഭാഗവും എന്&#x200d;എസ്എസ്, എന്&#x200d;സിസി വിഭാഗങ്ങളും കര്&#x200d;ത്തവ്യപഥിലൂടെയുള്ള പരേഡില്&#x200d; അണിനിരക്കും. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈജിപ്ത് സായുധ സേനയും ബാന്&#x200d;ഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-minister-wished-the-citizens-of-the-country-on-republic-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
