<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>death news &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/death-news/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Sep 2025 14:12:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>death news &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍</title>
		<link>https://www.chandrikadaily.com/1the-student-who-won-the-india-book-of-records-was-found-dead-inside-his-house.html</link>
					<comments>https://www.chandrikadaily.com/1the-student-who-won-the-india-book-of-records-was-found-dead-inside-his-house.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Sep 2025 14:11:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[obituary]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353280</guid>

					<description><![CDATA[പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാര്‍ഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്&#x200d;ഡ് സ്വന്തമാക്കിയ വിദ്യാര്&#x200d;ഥിയെ കിടപ്പുമുറിയില്&#x200d; ജീവനൊടുക്കിയ നിലയില്&#x200d; കണ്ടെത്തി. പടന്നക്കാട് നെഹ്‌റു കോളജ് വിദ്യാര്&#x200d;ഥി, പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) ഇന്നലെ രാത്രി എട്ടു മണിയോടെ തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ഉടന്&#x200d; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>കരുവളത്തെ പവിത്രന്&#x200d; അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനാണ്. നെഹ്‌റു കോളജിലെ അവസാന വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ഥിയായിരുന്നു. ഒരു വിരലില്&#x200d; ഒരു മണിക്കൂര്&#x200d; നേരം നിര്&#x200d;ത്താതെ പുസ്തകം കറക്കിയാണ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്&#x200d;ഡ് നേടിയത്. കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു ശ്രീഹരി. സംഭവത്തില്&#x200d; ഹോസ്ദുര്&#x200d;ഗ് പൊലീസ് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-student-who-won-the-india-book-of-records-was-found-dead-inside-his-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫോറന്‍സിക് വിദഗ്ധ ഡോക്ടര്‍ ഷേര്‍ളി വാസു അന്തരിച്ചു</title>
		<link>https://www.chandrikadaily.com/forensic-expert-dr-shirley-vasu-passed-away.html</link>
					<comments>https://www.chandrikadaily.com/forensic-expert-dr-shirley-vasu-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Sep 2025 09:49:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[Shirley Vasu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352809</guid>

					<description><![CDATA[സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജന്‍ ആണ് ഷേര്‍ളി വാസു.]]></description>
										<content:encoded><![CDATA[<p>ഫോറന്&#x200d;സിക് വിദഗ്ധ ഡോക്ടര്&#x200d; ഷേര്&#x200d;ളി വാസു അന്തരിച്ചു. 68 വയസായിരുന്നു. നെഞ്ച് വേദനയെ തുടര്&#x200d;ന്ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്&#x200d; കോളജില്&#x200d; വെച്ചാണ് മരണം സംഭവിച്ചത്. കോഴിക്കോട് മായനാട് സ്വദേശിയാണ്</p>
<p>സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്&#x200d;സിക് സര്&#x200d;ജന്&#x200d; ആണ് ഷേര്&#x200d;ളി വാസു. സൗമ്യവധക്കേസിലുള്&#x200d;പ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകള്&#x200d; ശേഖരിക്കുന്നതില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ചു. കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ഫോറന്&#x200d;സിക് വിഭാഗം മുന്&#x200d; മേധവിയായിരുന്നു.</p>
<p>2017ല്&#x200d; കേരള സര്&#x200d;ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്&#x200d;ഡ് ലഭിച്ചിട്ടുണ്ട്. ഫൊറന്&#x200d;സിക് മെഡിസിന്&#x200d; വിഭാഗത്തില്&#x200d; 1981ല്&#x200d; ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെര്&#x200d;ളി വാസു രണ്ടു വര്&#x200d;ഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. തന്റെ അനുഭവങ്ങള്&#x200d; കോര്&#x200d;ത്തിണക്കി &#8216;പോസ്റ്റ്‌മോര്&#x200d;ട്ടം ടേബിള്&#x200d;&#8217; എന്ന പുസ്തകവും ഡോ. ഷെര്&#x200d;ളി രചിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/forensic-expert-dr-shirley-vasu-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം എന്ന കൊലപാതക സംഘം</title>
		<link>https://www.chandrikadaily.com/cpm-is-a-murderous-group.html</link>
					<comments>https://www.chandrikadaily.com/cpm-is-a-murderous-group.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 27 Aug 2025 07:25:48 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351818</guid>

					<description><![CDATA[ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്‍ന്നിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ആര്യനാട് പഞ്ചായത്തംഗം ശ്രീജ, എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിന്റെ മറ്റൊരു ഇരയായിത്തീര്&#x200d;ന്നിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്&#x200d; അകപ്പെട്ട പഞ്ചായത്തംഗമായ ഈ വനിതക്ക് മാര്&#x200d;ക്‌സിസ്റ്റ്പാര്&#x200d;ട്ടി യുടെയും സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെയും ക്രൂരമായ വേട്ടയാടലിന് ഇരയായാണ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള സി.പി.എമ്മിന്റെയും ഇടതു സര്&#x200d;ക്കാറിന്റെയും അവകാശവാദങ്ങള്&#x200d; എത്രമാത്രം പൊള്ളയും പരിഹാസ്യവുമാണെന്നതിനുള്ള തെളിവായി മറ്റൊരു ജീവന്&#x200d;കൂടി പൊലിഞ്ഞുപോയിരിക്കുകയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയുമെല്ലാം മാനദണ്ഢം തങ്ങളുടെ ഇംഗിതങ്ങളെ ആശ്രയിച്ചുമാത്രമാണെന്ന് സി.പി.എം ഒരിക്കല്&#x200d;കൂടി വിളിച്ചു പറഞ്ഞിരിക്കുകയാണ്. ഭര്&#x200d;ത്താവിന്റെ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമെല്ലാമായി കടംവാങ്ങിയ പണം. ഭൂമി വിറ്റും ലോണെടുത്തും വീട്ടാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ശ്രീജ. ഇതിന്റെ ഭാഗമായി ബാങ്കില്&#x200d; വായ്പക്ക് അപേക്ഷിക്കുകയും അത് പാസാകുകയും ചെയ്തിരുന്നു. ജീവിതം വഴിമുട്ടി നില്&#x200d;ക്കുന്ന ഘട്ടത്തിലും ഇഛാശക്തി കൈമുതലാക്കി കഠിന പ്രയത്‌നത്തിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു പൊതുപ്രവര്&#x200d;ത്തകയായ ആ സ്ത്രീ എന്ന് ചുരുക്കം.</p>
<p>ദൗര്&#x200d;ഭാഗ്യകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അവധിയിലായിപ്പോയ പൊതു രംഗത്തേക്ക് ശക്തമായി തിരിച്ചുവരാന്&#x200d; ഒരുങ്ങുകയും തന്നില്&#x200d; വിശ്വാസമര്&#x200d;പ്പിച്ചവരെ അഭിമുഖീകരിക്കാനുള്ള ആത്മധൈര്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴാണ്. ജീവിക്കാന്&#x200d; സമ്മതിക്കില്ലെന്ന പ്രഖ്യാപനവുമായി സി.പി.എം രംഗത്തെത്തിയത്. ശ്രീജ ഒരിക്കലും കരകയറില്ലെന്നും ഇനിയൊരു തിരിച്ചുവരവില്ലെന്നുമുള്ള തങ്ങളുടെ കണക്കു കൂട്ടലുകള്&#x200d; തെറ്റുകയാണെന്ന തോന്നലില്&#x200d; നിന്നാണ് വ്യക്തിഹത്യയിലേക്കും അതുവഴി മരണത്തിലേക്കും ഒരു പൊതുപ്രവര്&#x200d;ത്തകയെ ഈ കാപാലികസംഘം തള്ളിവി ട്ടിരിക്കുന്നത്. ശ്രീജയെ തേജോവദം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്&#x200d; ഇറക്കുകയാണ് ആദ്യപടിയായി അവര്&#x200d; ചെയ്തുവെച്ചത്. അതിനു പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം പാര്&#x200d;ട്ടിയുടെ നേതൃത്വത്തില്&#x200d; പൊതുയോഗം തന്നെ സംഘടിപ്പിച്ചത്. ആ യോഗത്തിലുയര്&#x200d;ന്നു കേട്ട മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ആരമാഭിമാനമുള്ള ഏതൊരാളെയും തകര്&#x200d;ത്തുകളയാന്&#x200d; പര്യാപ്തമായിരുന്നു. കട്ടമുതല്&#x200d; തിരിച്ചുനല്&#x200d;കിയാല്&#x200d; കള്ളി കള്ളിയല്ലാതാകുമോയെന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് പാര്&#x200d;ട്ടിക്കാര്&#x200d; ഉയര്&#x200d;ത്തിയത്.</p>
<p>കാര്യങ്ങള്&#x200d; കൈകവിട്ടുപോയതോടെ പതിവുപോലെ ന്യായീകരണവുമായി പാര്&#x200d;ട്ടി രംഗത്തുവരുന്നുണ്ടെങ്കിലും അതെല്ലാം നട്ടാല്&#x200d; കുരുക്കാത്ത നുണകളാണെന്ന് സാഹചര്യങ്ങള്&#x200d; വ്യക്തമാക്കുന്നുണ്ട്. വാര്&#x200d;ഡ്‌മെമ്പറുടെ സാമ്പത്തിക ബാധ്യത കോണ്&#x200d;ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണ് പൊതു യോഗം നടത്തിയതെന്നും, ഇക്കാര്യത്തില്&#x200d; നിരവധി പരാതികള്&#x200d; ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്&#x200d;ആവശ്യപ്പെട്ടെതെന്നുമാണ് സി.പി.എം ഭാഷ്യം. എന്നാല്&#x200d; സി.പി.എമ്മിന്റെ ആരോപണങ്ങളില്&#x200d; മനംനൊന്താണ് തന്റെ ഭാര്യ ആത്മഹത്യ ചെയ്തിരിക്കുന്ന തെന്ന് ഭര്&#x200d;ത്താവ് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. പരസ്യമായ വ്യക്തിഹത്യക്കുപിന്നാലെ ആ രാത്രിമുഴുവന്&#x200d; തന്റെ ഭാര്യകരഞ്ഞുതീര്&#x200d;ക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റിനു രേഖാമൂലം ലഭിച്ചുവെന്നുപറയുന്ന ഏക പരാതിപോലും നിര്&#x200d;ബന്ധിച്ച് എഴുതിവാങ്ങിയതാണെന്നാണ് പ്രാദേശിക കോണ്&#x200d;ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. സി.പി.എമ്മി ന്റെ സ്വാധീന മേഖലയില്&#x200d; നിന്ന് വാര്&#x200d;ഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട അന്നുമുതല്&#x200d; തന്നെ ശ്രീജയോടുള്ള വിരോധം അവര്&#x200d; ആരംഭിച്ചിരുന്നുവെന്നും അതിന്റെ പര്യവസാനമാണ് ഇപ്പോള്&#x200d; സംഭവിച്ചിരിക്കുന്നതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ക്കുന്നു.</p>
<p>സ്ത്രീസുരക്ഷയുടെ പേര് പറഞ്ഞ് സഭ്യതയുടെ സകല സീമകളും ലംഘിച്ചുകൊണ്ട് അഴിഞ്ഞാടുന്ന സി.പി.എമ്മിനെയും പോഷക സംഘടനകളെയുമാണ് വര്&#x200d;ത്തമാന കേരളം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്&#x200d; സ്വന്തം സര്&#x200d;ക്കാറിന്റെ മാത്രമല്ല, മന്ത്രിസഭയുടെ ഭാഗമായിരുന്നവരില്&#x200d; നിന്നു തന്നെ സ്ത്രീവിരുദ്ധമായ സമീപനങ്ങളുണ്ടായപ്പോള്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിനുമുന്നില്&#x200d; തലയില്&#x200d; മുണ്ടിട്ട് രക്ഷപ്പെടുകയാണ് അവര്&#x200d; ചെയ്യുന്നത്. ആ കപട സമീപനത്തിന്റെ മറ്റൊരുഷ്ടാന്തമായിത്തീര്&#x200d;ന്നിരിക്കുകയാണ് ഒരു ജനപ്രതിനിധിയുടെ ആത്മഹത്യ, ശ്രീജയുടെ മരണത്തിനുത്തരവാദിക ളായവര്&#x200d;ക്കെതിരെ മാതൃകാപരമായ നടപടിസ്വീകരിക്കുകയും ഈ ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുമാണ് മാന്യതയുടെ അല്&#x200d;പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്&#x200d; അവര്&#x200d; ചെയ്യേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-a-murderous-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചില്ല; ഭര്‍ത്താവ് ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/his-wife-a-school-teacher-has-not-been-paid-for-14-years-her-husband-committed-suicide.html</link>
					<comments>https://www.chandrikadaily.com/his-wife-a-school-teacher-has-not-been-paid-for-14-years-her-husband-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 03 Aug 2025 16:56:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349328</guid>

					<description><![CDATA[നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ടയില്&#x200d; എയ്ഡഡ് സ്‌കൂള്&#x200d; അധ്യാപികയായ ഭാര്യയ്ക്ക് 14 വര്&#x200d;ഷമായി ശമ്പളം ലഭിക്കാത്തതില്&#x200d; മനം നൊന്ത് ഭര്&#x200d;ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്&#x200d; ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയായ ഷിജോയുടെ ഭാര്യക്ക് 14 വര്&#x200d;ഷത്തെ ശമ്പളം നല്&#x200d;കാന്&#x200d; ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; ഡിഇഒ ഓഫീസില്&#x200d; നിന്ന് തുടര്&#x200d;നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്&#x200d; പറഞ്ഞു.</p>
<p>ഇന്ന് വൈകുന്നേരം മുതല്&#x200d; ഷിജോയെ കാണാനില്ലായിരുന്നു. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്&#x200d; അകലെ വനമേഖലയില്&#x200d; മരത്തില്&#x200d; തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. കൃഷിവകുപ്പില്&#x200d; ഫീല്&#x200d;ഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-wife-a-school-teacher-has-not-been-paid-for-14-years-her-husband-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; സ്ഥലമുടമയെ പൊലീസ് ചോദ്യം ചെയ്തു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന</title>
		<link>https://www.chandrikadaily.com/the-incident-where-the-housewife-died-of-shock-in-the-cowshed-the-police-questioned-the-owner-of-the-place.html</link>
					<comments>https://www.chandrikadaily.com/the-incident-where-the-housewife-died-of-shock-in-the-cowshed-the-police-questioned-the-owner-of-the-place.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 03 Aug 2025 14:52:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349316</guid>

					<description><![CDATA[സംശയമുള്ള മൂന്ന് പേരെ കൂടി ഉടന്‍ ചോദ്യം ചെയ്‌തേക്കും.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് പശുക്കടവില്&#x200d; വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്&#x200d; സ്ഥലമുടമയെ പൊലീസ് ചോദ്യം ചെയ്തു. ബോബിയേയും പശുവിനെയും മരിച്ച നിലയില്&#x200d; കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ആലക്കല്&#x200d; ജോസിനെയാണ് പൊലീസ് ചോദ്യം ചെയ്തത്. സംശയമുള്ള മൂന്ന് പേരെ കൂടി ഉടന്&#x200d; ചോദ്യം ചെയ്‌തേക്കും.</p>
<p>ചോദ്യം ചെയ്ത സ്ഥലത്തിന്റെ ഉടമയില്&#x200d; നിന്ന് നിര്&#x200d;ണായക വിവരങ്ങള്&#x200d; ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇന്ന് നടത്തിയ പോസ്റ്റുമോര്&#x200d;ട്ടത്തില്&#x200d; വീട്ടമ്മയുടെ മരണം ഷോക്കേറ്റാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വനാതിര്&#x200d;ത്തിയില്&#x200d; പശുവിനെ മേയ്ക്കാന്&#x200d; കൊണ്ടുപോയ കോങ്ങാട് ചൂള പറമ്പില്&#x200d; ഷിജുവിന്റെ ഭാര്യ ബോബി കാണാതാവുകയായിരുന്നു. തുടര്&#x200d;ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും കുറ്റിയാടി ദുരന്തനിവാരണ സേനയിലെ ഉദ്യോഗസ്ഥരും ചേര്&#x200d;ന്ന് നടത്തിയ തിരച്ചിലില്&#x200d; ആളൊഴിഞ്ഞ പറമ്പില്&#x200d; മൃതദേഹം കണ്ടെത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-incident-where-the-housewife-died-of-shock-in-the-cowshed-the-police-questioned-the-owner-of-the-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൂട്ടാട് കടലില്‍ വീണ്ടും ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മരണം</title>
		<link>https://www.chandrikadaily.com/fisherman-dies-after-fiber-boat-overturns-in-chuttad-sea-third-death-in-a-week.html</link>
					<comments>https://www.chandrikadaily.com/fisherman-dies-after-fiber-boat-overturns-in-chuttad-sea-third-death-in-a-week.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 31 Jul 2025 10:04:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349100</guid>

					<description><![CDATA[ആസാം സ്വദേശി റിയാസുല്‍ ഇസ്‌ലാം (39) ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>പുതിയങ്ങാടി ചൂട്ടാട് കടലില്&#x200d; വീണ്ടും ഫൈബര്&#x200d; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി റിയാസുല്&#x200d; ഇസ്‌ലാം (39) ആണ് മരിച്ചത്. പയ്യന്നൂര്&#x200d; ഫയര്&#x200d; ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂര്&#x200d; ഗവ. മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി.</p>
<p>ഒരാഴ്ച്ചക്കിടെ മൂന്നാമത്തെ മത്സ്യത്തൊഴിലാളി ആണ് മരിച്ചത്. ശനിയാഴ്ചയുണ്ടായ അപകടത്തില്&#x200d; കന്യാകുമാരി പുത്തുംതുറ സ്വദേശി സ്വദേശി സളമോന്&#x200d; ലോപ്പസ് (63) മരിച്ചിരുന്നു. പാലക്കോട്‌നിന്ന് മീന്&#x200d;പിടിത്തത്തിന് പോയ ഫൈബര്&#x200d; വള്ളമാണ് ചൂട്ടാട് അഴിമുഖത്ത് മണല്&#x200d;തിട്ടയില്&#x200d; തട്ടി മറിഞ്ഞത്. പാലക്കോട് പുഴയില്&#x200d; ശനിയാഴ്ച മീന്&#x200d;പിടിക്കാന്&#x200d; പോയ ചെറുതോണി മറിഞ്ഞ് പയ്യന്നൂര്&#x200d; പുഞ്ചക്കാട് നെടുവിള പടിഞ്ഞാറ്റതില്&#x200d; എന്&#x200d;.പി. അബ്രഹാം (49) മരിച്ചിരുന്നു. തോണി മറിഞ്ഞ് കാണാതായ ഇയാളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് മത്സ്യതൊഴിലാളികള്&#x200d; കണ്ടെത്തിയത്. വളപട്ടണത്തു നിന്നും നാല് കിലോമീറ്ററോളം അകലെ ആഴക്കടലില്&#x200d; നോര്&#x200d;ത്ത് 54ലായിരുന്നു മൃതദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fisherman-dies-after-fiber-boat-overturns-in-chuttad-sea-third-death-in-a-week.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുളന്തുരുത്തിയില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു</title>
		<link>https://www.chandrikadaily.com/a-young-man-collapsed-and-died-in-the-gym-while-exercising-on-a-bamboo-stick.html</link>
					<comments>https://www.chandrikadaily.com/a-young-man-collapsed-and-died-in-the-gym-while-exercising-on-a-bamboo-stick.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 30 Jul 2025 15:29:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[gym]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348995</guid>

					<description><![CDATA[മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം ഗ്രേസി ദമ്പതികളുടെ മകന്‍ രാജ് (42) ആണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>മുളന്തുരുത്തിയില്&#x200d; വ്യായാമം ചെയ്യുന്നതിനിടെ ജിമ്മില്&#x200d; യുവാവ് കുഴഞ്ഞു വീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം ഗ്രേസി ദമ്പതികളുടെ മകന്&#x200d; രാജ് (42) ആണ് മരിച്ചത്.</p>
<p>മുളന്തുരുത്തി പാലസ് സ്‌ക്വയറിലുള്ള ജിമ്മില്&#x200d; രാവിലെയാണ് സംഭവം. ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ അഞ്ചിന് രാജ് ജിമ്മിലെത്തി വ്യായാമം ചെയ്യുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്&#x200d; കാണാം. ഇതിന് മുമ്പ് നെഞ്ചില്&#x200d; കൈകള്&#x200d; അമര്&#x200d;ത്തിക്കൊണ്ട് ഏതാനും സെക്കന്&#x200d;ഡുകള്&#x200d; നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-collapsed-and-died-in-the-gym-while-exercising-on-a-bamboo-stick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടുദിവസത്തെ പഴക്കം; കാലില്‍ വൈദ്യൂതി വയര്‍ ചുറ്റിയ നിലയില്‍; ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/two-days-old-with-electric-wire-wrapped-around-his-leg-the-couple-was-found-dead-in-their-home.html</link>
					<comments>https://www.chandrikadaily.com/two-days-old-with-electric-wire-wrapped-around-his-leg-the-couple-was-found-dead-in-their-home.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 30 Jul 2025 12:49:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[eranakulam]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348979</guid>

					<description><![CDATA[സുധാകരന്‍, ജിജി സുധാകരന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>എറണാകുളത്ത് ദമ്പതികളെ വീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. സുധാകരന്&#x200d;, ജിജി സുധാകരന്&#x200d; എന്നിവരെയാണ് മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് സംശയം. സുധാകരന്റെ കാലില്&#x200d; വൈദ്യൂതി വയര്&#x200d; ചുറ്റിയ നിലയിലാണ്. മരണം നടന്നത് രണ്ടുദിവസം മുമ്പെന്ന് ആണ് പ്രാദമിക നിഗമനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-days-old-with-electric-wire-wrapped-around-his-leg-the-couple-was-found-dead-in-their-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍തൃമാതാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/palakkad-woman-found-dead-in-her-husbands-house-the-mother-in-law-was-arrested.html</link>
					<comments>https://www.chandrikadaily.com/palakkad-woman-found-dead-in-her-husbands-house-the-mother-in-law-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 29 Jul 2025 02:18:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348822</guid>

					<description><![CDATA[സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>പാലക്കാട് വടക്കഞ്ചേരിയില്&#x200d; യുവതിയെ ഭര്&#x200d;തൃവീട്ടില്&#x200d; മരിച്ചനിലയില്&#x200d; കണ്ടെത്തിയ സംഭവത്തില്&#x200d; ഭര്&#x200d;തൃമാതാവ് അറസ്റ്റില്&#x200d;. തോണിപ്പാടം സ്വദേശി ഇന്ദിരയെ ആണ് ആലത്തൂര്&#x200d; പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്&#x200d; ഭര്&#x200d;ത്താവ് പ്രദീപ് നേരത്തെ റിമാന്&#x200d;ഡിലായിരുന്നു.</p>
<p>ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കണ്ണമ്പ്രസ്വദേശി നേഘയെ ഭര്&#x200d;ത്താവ് പ്രദീപിന്റെ വീട്ടില്&#x200d; തൂങ്ങി മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് പൊലീസ് ഇരുവര്&#x200d;ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-woman-found-dead-in-her-husbands-house-the-mother-in-law-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു</title>
		<link>https://www.chandrikadaily.com/in-pathanamthitta-two-youths-died-after-falling-in-punchakandam.html</link>
					<comments>https://www.chandrikadaily.com/in-pathanamthitta-two-youths-died-after-falling-in-punchakandam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 28 Jul 2025 02:15:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348741</guid>

					<description><![CDATA[നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട നെല്ലിക്കലില്&#x200d; പമ്പയാറിനോട് ചേര്&#x200d;ന്ന പുഞ്ചക്കണ്ടത്തില്&#x200d; വീണ് രണ്ട് യുവാക്കള്&#x200d;ക്ക് മരിച്ചു. നാല്ലിക്കല്&#x200d; സ്വദേശി മിഥുന്&#x200d;, കിടങ്ങന്നൂര്&#x200d; സ്വദേശി രാഹുല്&#x200d; എന്നിവരാണ് മരിച്ചത്.</p>
<p>ഇവരുടെ സുഹൃത്തായ ഒരാള്&#x200d; കൂടി അപകടത്തില്&#x200d;പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്&#x200d; അഗ്‌നിരക്ഷാ സേന തിരച്ചില്&#x200d; നടത്തുകയാണ്. വള്ളത്തില്&#x200d; മീന്&#x200d; പിടിക്കാന്&#x200d; പോയപ്പോഴായിരുന്നു അപകടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-pathanamthitta-two-youths-died-after-falling-in-punchakandam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
