<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>death penalty &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/death-penalty/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Oct 2025 09:58:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>death penalty &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ</title>
		<link>https://www.chandrikadaily.com/cheenikuzhi-massacre-hameed-sentenced-to-death.html</link>
					<comments>https://www.chandrikadaily.com/cheenikuzhi-massacre-hameed-sentenced-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 09:58:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cheenikuzhi murder case]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[judgement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361110</guid>

					<description><![CDATA[പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ആലിയാക്കുന്നേല്&#x200d; ഹമീദിന് (80 വയസ്സ് ) വധശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്&#x200d; ജഡ്ജി ആഷ് കെ ബാല്&#x200d; പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>2022 മാർച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയുമാണ് വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസല്&#x200d; (45), ഭാര്യ ഷീബ, മക്കളായ മെഹര്&#x200d; (16) , അസ്‌ന (14) എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊലപ്പെടുത്തിയത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>രക്ഷപ്പെടാനുള്ള മാര്&#x200d;ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്&#x200d; വീട്ടിലെ വാട്ടര്&#x200d;ടാങ്കില്&#x200d;നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്&#x200d; വിച്ഛേദിക്കുകയും ചെയ്തു. ഫ്രിഡ്ജില്&#x200d; കരുതിയിരുന്ന വെള്ളംപോലും എടുത്തു കളഞ്ഞു. ഭാര്യ മരിച്ചതിന് ശേഷം ഹമീദ് തൊടുപുഴയിലെ വീട്ടില്&#x200d;നിന്ന് മണിയന്&#x200d;കുടിയിലേക്ക് താമസം മാറിയിരുന്നു.</p>
<p>പിന്നീട് ഫൈസലിന്റെ വീട്ടിലെത്തിയ ഹമീദ് സ്വത്തിനെച്ചൊല്ലി മകനുമായി വഴക്കുണ്ടാക്കി. കടമുറികൾ അടക്കമുള്ള വസ്തുവാണ് ഹമീദ് തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. സ്വന്തം കൊച്ചുമക്കളായ നിഷ്കളങ്കരായ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cheenikuzhi-massacre-hameed-sentenced-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് പത്താം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു</title>
		<link>https://www.chandrikadaily.com/advocate-ranjith-sreenivasan-murder-case-10th-accused-found-guilty-and-sentenced-to-death.html</link>
					<comments>https://www.chandrikadaily.com/advocate-ranjith-sreenivasan-murder-case-10th-accused-found-guilty-and-sentenced-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 25 Jul 2025 14:27:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[adv ranjith sreenivas murder case]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[judgement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348552</guid>

					<description><![CDATA[2021-ൽ ആലപ്പുഴയിൽ വച്ച് നടന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ  പത്താം പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്നാം ഘട്ടം വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പത്താംപ്രതി സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഇയാളുടെ വിധി അന്ന് പറഞ്ഞിരുന്നില്ല. ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്ക് കോടതി വിധിച്ചു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പത്താം പ്രതിയായ ആലപ്പുഴ മുനിസിപ്പൽപാലസ് വാർഡിൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ് വയസ്സ് 52 കുറ്റക്കാരൻ ആണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<div>2021-ൽ ആലപ്പുഴയിൽ വച്ച് നടന്ന അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ  പത്താം പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്നാം ഘട്ടം വിചാരണ പൂർത്തീകരിച്ച് വിധി പറഞ്ഞ ഘട്ടത്തിൽ പത്താംപ്രതി സുഖമില്ലാതെ ആശുപത്രിയിൽ ആയതിനാൽ ഇയാളുടെ വിധി അന്ന് പറഞ്ഞിരുന്നില്ല. ഇന്ന് വീഡിയോ കോൾ വഴി ഹാജരാക്കിയ പ്രതിയെ വധശിക്ഷയ്ക്ക് കോടതി വിധിച്ചു.</div>
<div></div>
<div>ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പത്താം പ്രതിയായ ആലപ്പുഴ മുനിസിപ്പൽപാലസ് വാർഡിൽ വട്ടക്കാട്ടുശ്ശേരി വീട്ടിൽ നവാസ് വയസ്സ് 52 കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. മവേലിക്കര അഡീഷണൽ സെഷൻസ് കോടതി 1 ജഡ്ജി  VG ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതി മുമ്പാകെ ഹാജരാക്കിയത് ആലപ്പുഴ ഡിവൈഎസ്പി ആയിരുന്ന എൻ ആർ ജയരാജ് ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് G പടിക്കൽ ഹാജരായി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/advocate-ranjith-sreenivasan-murder-case-10th-accused-found-guilty-and-sentenced-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്‌</title>
		<link>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html</link>
					<comments>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Jul 2025 13:05:15 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[women]]></category>
		<category><![CDATA[yeman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347053</guid>

					<description><![CDATA[ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യെമന്&#x200d; സ്വദേശിയെ കൊന്ന കേസില്&#x200d; ജയിലില്&#x200d; കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്&#x200d; ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്&#x200d; അധികൃതര്&#x200d;ക്ക് കൈമാറി.</p>
<p>അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്&#x200d; സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്&#x200d; പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്&#x200d; എത്തിയില്ല.</p>
<p>തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്&#x200d; ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; സാമുവല്&#x200d; ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്&#x200d; എത്തിയതായും സൗദിയിലെ ഇന്ത്യന്&#x200d; എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.</p>
<p>2017 ജൂലൈയില്&#x200d; യെമന്&#x200d; പൗരനായ തലാല്&#x200d; അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്&#x200d; തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്&#x200d; കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്&#x200d; സനയിലെ വിചാരണ കോടതിയും യെമന്&#x200d; സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nimisha-priya-who-is-in-prison-in-yemen-will-be-executed-on-july-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൂക്കി കൊല്ലാന്&#x200d; വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ അമ്മ</title>
		<link>https://www.chandrikadaily.com/even-if-sentenced-to-death-by-hanging-i-would-welcome-it-the-mother-of-the-accused-who-raped-and-killed-the-female-doctor.html</link>
					<comments>https://www.chandrikadaily.com/even-if-sentenced-to-death-by-hanging-i-would-welcome-it-the-mother-of-the-accused-who-raped-and-killed-the-female-doctor.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 Jan 2025 10:33:50 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nurse]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326374</guid>

					<description><![CDATA[മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.ജികര്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന കോടതിവിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിയുടെ മാതാവ്.</p>
<p>കൊല്&#x200d;ക്കത്ത സീല്&#x200d;ദായിലെ അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതി ഇന്നലെയാണ് സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കാനിരിക്കെയാണ് മാതാവ് മാലതി റോയിയുടെ പ്രതികരണം.</p>
<p>മൂന്ന് പെൺകുട്ടികളുടെ അമ്മയായ തനിക്ക് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാക്കാൻ കഴിയുമെന്നായിരുന്നു പ്രതികരണം. പ്രതിയായ തൻ്റെ മകൻ ശിക്ഷ അർഹിക്കുന്നുവെന്നും എന്തു തന്നെയാണെങ്കിലും അത് ഏറ്റുവാങ്ങട്ടെയെന്നും തൂക്കി കൊല്ലാന്&#x200d; വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അമ്മയുടെ പ്രതികരണം.</p>
<p>സഞ്ജയ് റോയിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് സഹോദരി സബിതയും അഭിപ്രായപ്പെട്ടു. സഞ്ജയ് റോയ് പൊലീസിന്റെ പിടിയിലായതിന് ശേഷം ഒരിക്കല്&#x200d; പോലും മാതാവോ സഹോദരിയോ അയാളെ കാണാന്&#x200d; ജയിലില്&#x200d; എത്തിയിരുന്നില്ല.</p>
<p>നിര്&#x200d;ഭയ കേസിന് സമാനമായി പ്രതിക്ക് വധശിക്ഷ നല്&#x200d;കണമെന്നാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചത്. അതിക്രൂരമായ കൊലപാതക കുറ്റത്തിന് പ്രതിയ്ക്ക് വധശിക്ഷയോ 25 വര്&#x200d;ഷം തടവോ ശിക്ഷയായി ലഭിച്ചേക്കാമെന്നാണ് വിധി വിശദീകരിച്ചുകൊണ്ട് അഡീഷണല്&#x200d; ഡിസ്ട്രിക്ട് ആന്&#x200d;ഡ് സെഷന്&#x200d;സ് ജഡ്ജി വ്യക്തമാക്കിയത്.</p>
<p>രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്&#x200d;ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം.വലിയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഡോക്ടര്&#x200d;മാരുടെ വ്യാപക പ്രതിഷേധം ഉള്&#x200d;പ്പെടെ രാജ്യത്ത് അരങ്ങേറിയിരുന്നു.</p>
<p>2024 ആഗസ്റ്റ് ഒന്&#x200d;പതാം തീയതിയാണ് ആര്&#x200d;.ജി. കര്&#x200d; മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലെ സെമിനാര്&#x200d; ഹാളില്&#x200d; ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്&#x200d; കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതി പുറത്തുപോയി വീണ്ടും മദ്യപിച്ചു.</p>
<p>തുടര്&#x200d;ന്ന് പുലര്&#x200d;ച്ചെ നാലുമണിയോടെ ഇയാള്&#x200d; ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു . പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്&#x200d; പുറത്തുപോകുന്നത് ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സെമിനാര്&#x200d; ഹാളില്&#x200d; ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച പ്രതി, അതിക്രമം തടഞ്ഞ ട്രെയിനി ഡോക്ടറെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/even-if-sentenced-to-death-by-hanging-i-would-welcome-it-the-mother-of-the-accused-who-raped-and-killed-the-female-doctor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ വധക്കേസ്: അമീറുള്&#x200d; ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/jisha-murder-case-high-court-upholds-ameerul-islams-death-sentence.html</link>
					<comments>https://www.chandrikadaily.com/jisha-murder-case-high-court-upholds-ameerul-islams-death-sentence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 May 2024 09:04:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[jisha murder case]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298178</guid>

					<description><![CDATA[പെരുമ്പാവൂരില്&#x200d; നിയമ വിദ്യാര്&#x200d;ത്ഥിനി ജിഷയെ ബലാല്&#x200d;സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതി അമീറുള്&#x200d; ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്&#x200d; ഇസ്ലാം നല്&#x200d;കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്&#x200d;, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്&#x200d; അമീറുള്&#x200d; ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി [&#8230;]]]></description>
										<content:encoded><![CDATA[<p>പെരുമ്പാവൂരില്&#x200d; നിയമ വിദ്യാര്&#x200d;ത്ഥിനി ജിഷയെ ബലാല്&#x200d;സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്&#x200d; പ്രതി അമീറുള്&#x200d; ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി ഉത്തരവ്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്&#x200d; ഇസ്ലാം നല്&#x200d;കിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്&#x200d;, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്&#x200d; ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.</p>
<p>എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്&#x200d; അമീറുള്&#x200d; ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സര്&#x200d;ക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷന്&#x200d; ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.  ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്&#x200d; തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jisha-murder-case-high-court-upholds-ameerul-islams-death-sentence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി കേസിൽ വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതി; കുടുംബമുണ്ടെന്നും നിരപരാധികളെന്നും പ്രതികൾ</title>
		<link>https://www.chandrikadaily.com/court-asked-the-reason-for-not-giving-death-penalty-in-tp-case-the-accused-have-family-and-are-innocent.html</link>
					<comments>https://www.chandrikadaily.com/court-asked-the-reason-for-not-giving-death-penalty-in-tp-case-the-accused-have-family-and-are-innocent.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Feb 2024 07:43:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[news]]></category>
		<category><![CDATA[TP murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291452</guid>

					<description><![CDATA[പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.]]></description>
										<content:encoded><![CDATA[<p>ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷ നൽകാതിരിക്കാൻ പ്രതികളോട് കാരണം ചോദിച്ച് കോടതി. ശിക്ഷ വിധിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ നടപടി. പ്രതികളെ ഓരോരുത്തരെയായി ഹൈക്കോടതിയിലെ പ്രതികളുടെ കൂട്ടിലേക്ക് വിളിച്ചായിരുന്നു കോടതി ചോദിച്ചത്.</p>
<p>താൻ നിരപരാധി എന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും അനൂപ് പറഞ്ഞു. വധശിക്ഷയ്ക്ക്‌ വിധിക്കരുത്, വീട്ടിൽ മറ്റാരും ഇല്ലെന്നും ആവശ്യപ്പെട്ടു.ഇതിനിടെ നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിർമാണി മനോജും കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്&#x200d;ധിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി ആവശ്യപ്പെട്ടു.</p>
<p>കേസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കൊടി സുനിയുടെ മറുപടി. പ്രായമായഅമ്മ മാത്രമേ ഉള്ളൂവെന്നും ശിക്ഷ വർധിപ്പിക്കണം എന്ന സർക്കാരിൻ്റെയും രമയുടെയും ആവശ്യത്തിൽ ഒന്നും ബോധിപ്പിക്കാനില്ലെന്നും ഇയാൾ പറഞ്ഞു.</p>
<p>അതിനിടെ ടിപി കേസിന്റെ ഭാഗമായി തടവിൽ കഴിയവേ പൊലീസ് മർദ്ദനത്തെ തുടര്&#x200d;ന്ന് ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെയെന്ന് ടികെ രജീഷ് കോടതിയിൽ പറഞ്ഞു.കേസിൽ അടുത്തിടെ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ച പന്ത്രണ്ടാം പ്രതി ജ്യോതി ബാബു ഒഴികെ മറ്റെല്ലാവരും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി.</p>
<p>ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബു കോടതിയിൽ ഹാജരാകാതിരുന്നത്. ഇയാളെ ഓൺലൈനായി ഹാജരാക്കി. നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്നമാണ് തനിക്കെന്നും വീട്ടിൽ ഭാര്യക്കും മകനും അസുഖം ഉണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്റെ കുടുംബത്തിന്റെയും ഉത്തരവാദിത്തം തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു.</p>
<p>ശിക്ഷാ കാലയളവിൽ പ്ലസ് ടു പാസായി ഡിഗ്രിക്ക് അഡ്മിഷൻ എടുത്തതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഷാഫിയുടെ ആവശ്യം. വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു പ്രതികളോട് കോടതിയുടെ ചോദ്യം. ടിപി ചന്ദ്രശേഖരന്റെ വിധവയും എംഎൽഎയുമായ കെകെ രമ വിധി കേൾക്കാൻ കോടതിയിൽ നേരിട്ട് എത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/court-asked-the-reason-for-not-giving-death-penalty-in-tp-case-the-accused-have-family-and-are-innocent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രഞ്ജിത്ത് ശ്രീനിവാസന്&#x200d; വധം: 15 പ്രതികൾക്കും വധശിക്ഷ</title>
		<link>https://www.chandrikadaily.com/ranjith-srinivasan-murder-death-sentence-for-all-15-accused.html</link>
					<comments>https://www.chandrikadaily.com/ranjith-srinivasan-murder-death-sentence-for-all-15-accused.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 30 Jan 2024 06:27:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[court]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[ranjith sreenivasan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289193</guid>

					<description><![CDATA[പ്രതികള്&#x200d; ഒരു ദയയും അര്&#x200d;ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു]]></description>
										<content:encoded><![CDATA[<p>രണ്&#x200d;ജിത്ത് ശ്രീനിവാസന്&#x200d; വധക്കേസില്&#x200d; പതിനഞ്ച് പ്രതികള്&#x200d;ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത്. മറ്റ് വകുപ്പുകളില്&#x200d; ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. കോടതി വിധിയില്&#x200d; തൃപ്തരാണെന്നും അത്യപൂര്&#x200d;വമായ വിധിയാണെന്നും രണ്&#x200d;ജിത്ത് ശ്രീനിവാസന്റെ കുടുംബം പ്രതികരിച്ചു.</p>
<p>പ്രതികള്&#x200d; ഒരു ദയയും അര്&#x200d;ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നൈസാം, അജ്മല്&#x200d;, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്&#x200d; കലാം, സഫറുദ്ദീന്&#x200d;, മന്&#x200d;ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്&#x200d;, നസീര്&#x200d;, സക്കീര്&#x200d; ഹുസൈന്&#x200d;, ഷാജി പൂവത്തിങ്കല്&#x200d;, ഷര്&#x200d;നാസ് അഷ്‌റഫ് എന്നിവര്&#x200d;ക്കാണ് വധശിക്ഷ വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ranjith-srinivasan-murder-death-sentence-for-all-15-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തറില്&#x200d; വധശിക്ഷയ്ക്ക് വിധിച്ച എട്ട് ഇന്ത്യന്&#x200d; നാവികരുടെ വധശിക്ഷ റദ്ദാക്കി</title>
		<link>https://www.chandrikadaily.com/eight-indian-sailors-sentenced-to-death-in-qatar-have-been-quashed.html</link>
					<comments>https://www.chandrikadaily.com/eight-indian-sailors-sentenced-to-death-in-qatar-have-been-quashed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 28 Dec 2023 10:28:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[India]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286803</guid>

					<description><![CDATA[വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്&#x200d; നല്&#x200d;കിയിരുന്നു]]></description>
										<content:encoded><![CDATA[<p>ഖത്തറില്&#x200d; ചാരപ്രവര്&#x200d;ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള എട്ട് പേരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്&#x200d; നല്&#x200d;കിയിരുന്നു.</p>
<p>ഇന്ത്യന്&#x200d; നാവിക സേനയിലെ മുന്&#x200d; ഉദ്യോഗസ്ഥരായ എട്ട് പേര്&#x200d;ക്കാണ് ഖത്തറിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.ഇസ്രായേലിനു വേണ്ടി ചാരപ്രവര്&#x200d;ത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്.</p>
<p>ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ഉദ്യോഗസ്ഥരാണ് 2022ൽ ഖത്തറിൽ തടവിലായത്. പൂർണേന്ദു തിവാരി, സുഗുണകര്&#x200d; പകല, അമിത് നാഗ്പാൽ, സഞ്ജീവ് ഗുപ്ത, നവ്തേജ് സിങ് ഗിൽ, ബിരേന്ദ്രകുമാർ വർമ, സൗരഭ് വസിഷ്ഠ്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eight-indian-sailors-sentenced-to-death-in-qatar-have-been-quashed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധശിക്ഷയ്ക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ തള്ളിയെന്ന് കേന്ദ്രസർക്കാർ</title>
		<link>https://www.chandrikadaily.com/central-government-says-yemen-rejected-nimisha-priyas-appeal-against-death-sentence.html</link>
					<comments>https://www.chandrikadaily.com/central-government-says-yemen-rejected-nimisha-priyas-appeal-against-death-sentence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 16 Nov 2023 11:41:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death penalty]]></category>
		<category><![CDATA[nimisha priya]]></category>
		<category><![CDATA[YEMEN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283220</guid>

					<description><![CDATA[കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>ആറു വര്&#x200d;ഷം മുമ്പ് യമന്&#x200d; പൗരനെ കൊലപ്പെടുത്തിയെന്ന കേസില്&#x200d; വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനായിലെ ജയിലില്&#x200d; കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.</p>
<p>കേസ് കഴിഞ്ഞ 28ന് പരിഗണിച്ചെങ്കിലും വാദം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മൂന്നംഗ ബെഞ്ചാണ് നിമിഷ പ്രിയയുടെ അപ്പീല്&#x200d; പരിഗണിച്ചത്. സ്ത്രീയെന്ന പരിഗണന നല്&#x200d;കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്&#x200d; കോടതിയില്&#x200d; വാദിച്ചു. യമനിലെ ഇന്ത്യന്&#x200d; എംബസിയുടെ സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്&#x200d; കോടതിയെ സമീപിച്ചത്.</p>
<p>നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്. കൊല്ലപ്പെട്ട യമന്&#x200d; പൗരന്&#x200d; തലാല്&#x200d; അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്&#x200d; പ്രതിഷേധവുമായെത്തിയിരുന്നു. നടപടികള്&#x200d; വേഗത്തിലാക്കാന്&#x200d; യെമന്&#x200d; തന്നെ തടഞ്ഞുവെച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തലാല്&#x200d; അബ്ദുമഹ്ദിയില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്&#x200d; വാദിച്ചത്.</p>
<p>2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്&#x200d;കാരനായ തലാല്&#x200d; അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്&#x200d; ടാങ്കില്&#x200d; ഒളിപ്പിച്ചത്. ഇയാള്&#x200d;ക്കൊപ്പം ക്ലിനിക് നടത്തിയ നിമിഷപ്രിയയും യമന്&#x200d; സ്വദേശിയായ സഹപ്രവര്&#x200d;ത്തക ഹനാനും കേസില്&#x200d; അറസ്റ്റിലായി. തലാല്&#x200d; തന്നെ ഭാര്യയാക്കി വെക്കാന്&#x200d; ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ മൊഴി.<br />
അയാളില്&#x200d; നിന്നും ക്രൂരമായ പീഡനത്തിനിരയായിരുന്നതായും അവര്&#x200d; പറഞ്ഞിരുന്നു.</p>
<p>ക്ലിനിക്കില്&#x200d; ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്&#x200d;ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പിന്നീട് വീടിനുമുകളിലെ ജലസംഭരണിയില്&#x200d; ഒളിപ്പിച്ചു. ഹനാനും വിചാരണ നേരിടുന്നുണ്ട്. കീഴ് ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-says-yemen-rejected-nimisha-priyas-appeal-against-death-sentence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്&#x200d; അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്&#x200d;ഷം മുന്&#x200d;പ്; തൂക്കുകയറും കാത്ത് തടവില്&#x200d; കഴിയുന്നത് 21 പേര്&#x200d;</title>
		<link>https://www.chandrikadaily.com/1the-last-execution-in-kerala-was-carried-out-32-years-ago-21-people-are-in-prison-awaiting-hanging.html</link>
					<comments>https://www.chandrikadaily.com/1the-last-execution-in-kerala-was-carried-out-32-years-ago-21-people-are-in-prison-awaiting-hanging.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Nov 2023 11:45:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[death penalty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283130</guid>

					<description><![CDATA[കേരളത്തില്&#x200d; വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്&#x200d; കഴിയുന്നവരില്&#x200d; 11 പേര്&#x200d; പൂജപ്പുരയിലും 10 പേര്&#x200d; കണ്ണൂര്&#x200d;, വിയ്യൂര്&#x200d; ജയിലിലുമാണ്]]></description>
										<content:encoded><![CDATA[<p>കേരളത്തില്&#x200d; അവസാന വധശിക്ഷ നടപ്പിലാക്കിയത് 32 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുന്&#x200d;പ് ആയിരുന്നു. കണ്ണൂര്&#x200d; സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; 1991 ജൂലൈ 6ന് ആയിരുന്നു അവസാന വധശിക്ഷ നടപ്പിലാക്കിയത്. റിപ്പര്&#x200d; ചന്ദ്രനെ ആയിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. നിലവില്&#x200d; കേരളത്തിലെ വിവിധ ജയിലുകളിലായി 21 പേരാണ് വധശിക്ഷ കാത്ത് കിടക്കുന്നത്.</p>
<p>കേരളത്തില്&#x200d; വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്&#x200d; കഴിയുന്നവരില്&#x200d; 11 പേര്&#x200d; പൂജപ്പുരയിലും 10 പേര്&#x200d; കണ്ണൂര്&#x200d;, വിയ്യൂര്&#x200d; ജയിലിലുമാണ്. തിരുവനന്തപുരം ഫോര്&#x200d;ട്ട് സ്‌റ്റേഷനില്&#x200d; ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്&#x200d; എഎസ്‌ഐ ജിതകുമാറും വധശിക്ഷ കാത്ത് തടവില്&#x200d; കഴിയുന്നവരുടെ കൂട്ടത്തിലുണ്ട്.</p>
<p>പെരുമ്പാവൂര്&#x200d; ജിഷ കൊലക്കേസിലെ പ്രതി അമീറുള്&#x200d; ഇസ്ലാം, ആലംകോട് മുത്തശ്ശിയെയും ചെറുമകളെയും വീട്ടില്&#x200d; കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിനോ മാത്യു, ഒരുമനയൂര്&#x200d; കൂട്ടക്കൊല കേസില്&#x200d; ശിക്ഷിക്കപ്പെട്ട റെജികുമാര്&#x200d;, കോളിയൂരില്&#x200d; ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച കേസിലെ പ്രതി അനില്&#x200d; കുമാര്&#x200d;, ആര്യ കൊലക്കേസ് പ്രതികളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ് കുമാര്&#x200d;, മാവേലിക്കര സ്മിതവധക്കേസ് പ്രതി വിശ്വരാജന്&#x200d;, ഗുണ്ട ജെറ്റ് സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ജാക്കി അനി എന്ന അനില്&#x200d;കുമാറും അമ്മയ്‌ക്കൊരു മകന്&#x200d; സോജു എന്നറിയപ്പെടുന്ന അജിത്ത് കുമാറും വധശിക്ഷ കാത്ത് തടവില്&#x200d; കഴിയുന്നുണ്ട്.</p>
<p>മാവേലിക്കര പല്ലാരിമംഗലത്തു ദമ്പതികളെ 6 വയസ്സുകാരനായ മകന്റെ മുന്നിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്&#x200d; സുധീഷ്, അടിമാലി മുക്കുടത്ത് അമ്മയെയും മാതൃപിതാവിനെയും രണ്ട് അയല്&#x200d;വാസികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ജോമോന്&#x200d;, മവേലിക്കരയില്&#x200d; പിഞ്ചുകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഷെരീഫ്, വിശ്വരാജന്&#x200d; പ്രസന്നകുമാരി മകന്&#x200d; പ്രവീണ്&#x200d; എന്നിവരെ കൊലപ്പെടുത്തി എട്ടര പവന്&#x200d; സ്വര്&#x200d;ണം കവര്&#x200d;ന്ന കേസിലെ പ്രതി ഉത്തര്&#x200d;പ്രദേശുകാരനായ നരേന്ദ്രകുമാര്&#x200d;, മകളുടെ 9 വയസുകാരിയായ കൂട്ടുകാരിയെ കൊലപ്പെടുത്തിയ നാസര്&#x200d;, സ്ത്രീയെ പീഡിപ്പിച്ചു കൊന്ന അബ്ദുല്&#x200d; നാസര്&#x200d;, കുണ്ടറ ആലീസ് വധ കേസിലെ പ്രതി ഗിരീഷ്‌കുമാര്&#x200d;, എറണാകുളത്ത് മൂന്നു പേരെ പെട്രോള്&#x200d; ഒഴിച്ചു കത്തിച്ചു കൊന്ന എഡിസന്&#x200d;, അമ്മയുടെ കണ്&#x200d;മുന്നില്&#x200d; 2 പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തോമസ് ചാക്കോ, പീരുമേട്ടില്&#x200d; വീടിനുള്ളില്&#x200d; അതിക്രമിച്ചു കയറി അമ്മയെയും മകളെയും പീഡിപ്പിച്ച ചെയ്തശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രന്&#x200d; തുടങ്ങിയവരാണ് വധശിക്ഷ കാത്ത് ജയിലില്&#x200d; കഴിയുന്നവര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-last-execution-in-kerala-was-carried-out-32-years-ago-21-people-are-in-prison-awaiting-hanging.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
