<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>death &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/death/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Dec 2025 13:49:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>death &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും</title>
		<link>https://www.chandrikadaily.com/death-toll-crosses-1000-indonesia-and-sri-lanka-reeling-from-disaster.html</link>
					<comments>https://www.chandrikadaily.com/death-toll-crosses-1000-indonesia-and-sri-lanka-reeling-from-disaster.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 01 Dec 2025 13:49:09 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[climate]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Indonesia]]></category>
		<category><![CDATA[Srilanka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366252</guid>

					<description><![CDATA[ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‍ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്. ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. [&#8230;]]]></description>
										<content:encoded><![CDATA[<p>ജക്കാർത്ത: ഇന്തോനേഷ്യ, ശ്രീലങ്ക, തായ്&#x200d;ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 1100 കടന്നു. ഇന്തോനേഷ്യയിൽ 593 പേർ മരിക്കുകയും 470 ഓളം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, ആച്ചെ പ്രവിശ്യകളിലാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. മൂന്നുലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാർപ്പിച്ചു. വടക്കൻ സുമാത്രയിൽ മാത്രം ഇരുനൂറോളം പേരാണ് മരിച്ചത്.</p>
<p>ദിത്വാ ചുഴലിക്കാറ്റിൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് ശ്രീലങ്കയിൽ കുറഞ്ഞത് 355 പേർ മരിക്കുകയും 370 പേരെ കാണാതാവുകയും ചെയ്തു. തായ്‌ലൻഡിൽ, ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ 176 പേരാണ് മരിച്ചത്. മലേഷ്യയിൽ മൂന്ന് പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്.</p>
<div class="image-and-caption-wrapper clearfix hocalwire-draggable float-none" contenteditable="false" data-width="100%">
<div id="info_item_1764593380705" class="inside_editor_caption image_caption hocalwire-draggable float-none edited-info">ശ്രീലങ്കയിലെ കടുവേല നഗരം</div>
</div>
<p>ശ്രീലങ്കയിൽ കാണാതായ 370 പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒന്നരലക്ഷത്തോളം പേരെയാണ് ശ്രീലങ്കയിൽ മാറ്റിപ്പാർപ്പിച്ചത്. ഇന്ത്യയുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. അതിനിടെ, കൊളംബോയുടെ കിഴക്കൻമേഖലയിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പു നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-toll-crosses-1000-indonesia-and-sri-lanka-reeling-from-disaster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചതായി ട്രംപ്</title>
		<link>https://www.chandrikadaily.com/trump-says-national-guard-member-injured-in-washington-shooting-has-died.html</link>
					<comments>https://www.chandrikadaily.com/trump-says-national-guard-member-injured-in-washington-shooting-has-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 28 Nov 2025 02:42:23 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[WASHINGTON]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365710</guid>

					<description><![CDATA[പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>വൈറ്റ് ഹൗസിന് സമീപം ഒരു ദിവസം മുമ്പ് വെടിയേറ്റ രണ്ട് നാഷണല്&#x200d; ഗാര്&#x200d;ഡ് സൈനികരില്&#x200d; ഒരാള്&#x200d; മരിച്ചു, മറ്റേ സൈനികന്&#x200d; ജീവനുവേണ്ടി പോരാടുകയാണെന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. സാറ ബെക്‌സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവര്&#x200d; ചികിത്സയില്&#x200d; തുടരുകയായിരുന്നുവെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>വെടിവെപ്പില്&#x200d; പരിക്കേറ്റ മറ്റൊരു നാഷണല്&#x200d; ഗാര്&#x200d;ഡ് അംഗമായ ആന്&#x200d;ഡ്രൂ വൂള്&#x200d;ഫ് ഗുരുതരപരിക്കുകളോടെ ചികിത്സയില്&#x200d; തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാന്&#x200d; പൗരനായ റഹ്‌മാനുള്ള ലകന്&#x200d;വാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്‌സ്റ്റോമിന്റെ കുടുംബത്തെ ഫോണില്&#x200d; വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.</p>
<p>ബെക്‌സ്റ്റോം 2023 ജൂണ്&#x200d; 26നാണ് സര്&#x200d;വീസില്&#x200d; പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവര്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവര്&#x200d;ത്തനം.</p>
<p>അമേരിക്കന്&#x200d; പ്രാദേശിക സമയം 2.15നാണ് അമേരിക്കന്&#x200d; പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.</p>
<p>വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താന്&#x200d; പൗരന്മാരുടെ ഇമിഗ്രേഷന്&#x200d; അപേക്ഷകളിലെ നടപടികള്&#x200d; അമേരിക്ക നിര്&#x200d;ത്തിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-says-national-guard-member-injured-in-washington-shooting-has-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്നിധാനത്ത് വെച്ച് ഭക്തന് ഹൃദയാഘാതം; തീര്‍ത്ഥാടകന്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/a-devotee-suffered-a-heart-attack-while-in-sannidhanam-the-pilgrim-died.html</link>
					<comments>https://www.chandrikadaily.com/a-devotee-suffered-a-heart-attack-while-in-sannidhanam-the-pilgrim-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 10:45:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[SANNIDHANAM]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365646</guid>

					<description><![CDATA[സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു. ]]></description>
										<content:encoded><![CDATA[<p>ശബരിമലയില്&#x200d; തീര്&#x200d;ത്ഥാടനത്തിനിടെ മറ്റൊരു ദാരുണസംഭവം കൂടി റിപ്പോര്&#x200d;ട്ട് ചെയ്തു. സന്നിധാനത്ത് എത്തിയപ്പോഴുണ്ടായ ഹൃദയാഘാതം മൂലം തമിഴ്‌നാട് കോയമ്പത്തൂര്&#x200d; സ്വദേശിയായ മുരളി (50) മരിക്കുകയായിരുന്നു. ഈ വര്&#x200d;ഷത്തെ തീര്&#x200d;ത്ഥാടനകാലത്ത് ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ ഒന്&#x200d;പതായി. മണ്ഡല-മകരവിളക്ക് തീര്&#x200d;ത്ഥാടനത്തിനായി നവംബര്&#x200d; 17ന് നട തുറന്നതിനു പിന്നാലെ ആദ്യ ഒന്&#x200d;പത് ദിവസത്തിനുള്ളില്&#x200d; തന്നെ ഒന്&#x200d;പത് പേര്&#x200d; മരിച്ചിരിക്കുകയാണ്. കുറഞ്ഞ ദിവസങ്ങള്&#x200d;ക്കിടെ ഇത്രയും ഹൃദയസ്തംഭന മരണങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തതോടെ അധികൃതര്&#x200d; ആശങ്ക പ്രകടിപ്പിക്കുന്നു. രണ്ട് മാസത്തിലേറെ നീളുന്ന ശബരിമല സീസണില്&#x200d; സാധാരണയായി ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഓരോ സീസണിലും കുറഞ്ഞത് 150ഓളം ഹൃദയ സംബന്ധമായ അടിയന്തരാവസ്ഥകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാറുണ്ട്. ഇതില്&#x200d; ശരാശരി 40-42 കേസുകളില്&#x200d; മരണം സംഭവിക്കുന്നതായും രേഖകളുണ്ട്. ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ട് കുഴഞ്ഞുവീണ ശേഷം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെടുന്ന സംഭവങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. എന്നാല്&#x200d; മരണങ്ങളുടെ ഇരട്ടിയിലധികം ജീവന്&#x200d; രക്ഷിക്കാന്&#x200d; സാധിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് അധികൃതര്&#x200d; വ്യക്തമാക്കുന്നു. ഈ സീസണിന്റെ ആദ്യ എട്ട് ദിവസങ്ങളില്&#x200d; മാത്രം എട്ട് ഹൃദയാഘാത മരണങ്ങളും ഒരു മുങ്ങി മരണവുമാണ് റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-devotee-suffered-a-heart-attack-while-in-sannidhanam-the-pilgrim-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം</title>
		<link>https://www.chandrikadaily.com/blo-dies-after-collapsing-on-duty-in-up-family-alleges-work-pressure.html</link>
					<comments>https://www.chandrikadaily.com/blo-dies-after-collapsing-on-duty-in-up-family-alleges-work-pressure.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 27 Nov 2025 09:19:51 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[death]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365632</guid>

					<description><![CDATA[ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d; (ബിഎല്&#x200d;ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്&#x200d; ജോലി സമ്മര്&#x200d;ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്&#x200d;വേശ് കുമാര്&#x200d; ഗംഗ്വാര്&#x200d; ആണ് മരിച്ചത്. ബറേലിയിലെ കര്&#x200d;മചാരി നഗര്&#x200d; സിെഎയുടെ കീഴില്&#x200d; ജോലി ചെയ്തിരുന്ന സര്&#x200d;വേശ് ബുധനാഴ്ച സ്‌കൂളില്&#x200d; ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്&#x200d; പറയുന്നു, കുറേക്കാലമായി സര്&#x200d;വേശിന് ബിഎല്&#x200d;ഒ ചുമതലകള്&#x200d; മൂലം അതീവ ജോലി സമ്മര്&#x200d;ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്&#x200d;ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്&#x200d;വേശിനെ കണ്ടതെന്ന് സഹോദരന്&#x200d; യോഗേഷ് ഗംഗ്വാര്&#x200d; അറിയിച്ചു. എന്നാല്&#x200d; ജോലി സമ്മര്&#x200d;ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്&#x200d;ഒമാര്&#x200d;ക്കു മേല്&#x200d; അതിക്രമമായ സമ്മര്&#x200d;ദമൊന്നുമില്ലെന്നും സര്&#x200d;വേശ് കേസില്&#x200d; ജോലിസമ്മര്&#x200d;ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്&#x200d; പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്&#x200d; റിപ്പോര്&#x200d;ട്ടുകള്&#x200d; ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blo-dies-after-collapsing-on-duty-in-up-family-alleges-work-pressure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/auto-overturn-accident-in-pathanamthitta-police-registered-a-case-against-the-driver.html</link>
					<comments>https://www.chandrikadaily.com/auto-overturn-accident-in-pathanamthitta-police-registered-a-case-against-the-driver.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 17:43:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[auto]]></category>
		<category><![CDATA[death]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365490</guid>

					<description><![CDATA[ഓട്ടോറിക്ഷ ഡ്രൈവര്‍ മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട കരിമാന്&#x200d;തോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്&#x200d; രണ്ട് കുട്ടികള്&#x200d; മരിച്ച സംഭവത്തില്&#x200d; കേസെടുത്ത് പൊലീസ്. ഓട്ടോറിക്ഷ ഡ്രൈവര്&#x200d; മനുഷ്യജീവന് ആപത്ത് ഉണ്ടാക്കുന്ന തരത്തില്&#x200d; വാഹനം ഓടിച്ചെന്ന് എഫ്‌ഐആറില്&#x200d; പറയുന്നു. അപകടത്തില്&#x200d; ആദ്യലക്ഷ്മി (7), യദു കൃഷ്ണ (4) എന്നീ വിദ്യാര്&#x200d;ത്ഥികളാണ് മരിച്ചത്. മണിക്കൂറുകള്&#x200d; നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്.</p>
<p>വൈകിട്ട് നാലരയോടെ കരിമാന്&#x200d;തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളുമായി പോയ ഓട്ടോ ആണ് അപകടത്തില്&#x200d;പ്പെട്ടത്. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടര്&#x200d;ന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്&#x200d; രാജേഷ് ഗുരുതരാവസ്ഥയില്&#x200d; ചികിത്സയില്&#x200d; തുടരുകയാണ്. </p>
<p>ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്&#x200d;കി വീട്ടിലേക്ക് മടക്കി. ആദിലക്ഷ്മിയുടെ മൃതദേഹം മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. വിദേശത്തു ഉള്ള പിതാവ് വന്നതിന് ശേഷം സംസ്‌കാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/auto-overturn-accident-in-pathanamthitta-police-registered-a-case-against-the-driver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ടയില്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരു കുട്ടി കൂടി മരിച്ചു</title>
		<link>https://www.chandrikadaily.com/accident-in-pathanamthitta-where-the-auto-fell-into-the-stream-another-child-died.html</link>
					<comments>https://www.chandrikadaily.com/accident-in-pathanamthitta-where-the-auto-fell-into-the-stream-another-child-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 15:49:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[auto]]></category>
		<category><![CDATA[death]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365478</guid>

					<description><![CDATA[മരണം രണ്ടായി
]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ടയില്&#x200d; ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്&#x200d; ഒരു കുട്ടി കൂടി മരിച്ചു. നാല് വയസ്സുകാരന്&#x200d; യദുവാണ് മരിച്ചത്. ഏഴുവയസുകാരിയായ ആദ്യലക്ഷ്മി നേരത്തെ മരിച്ചിരുന്നു. യദുവിനെ അപകടത്തിന് പിന്നാലെ കാണാതായിരുന്നു. ഫയര്&#x200d;ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് യദുവിനെ കണ്ടെത്തിയത്. കുട്ടി മരച്ചതായി കോന്നി എംഎല്&#x200d;എ കെയു ജനീഷ് കുമാര്&#x200d; സ്ഥിരീകരിച്ചു.</p>
<p>അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. കരിമാന്&#x200d;തോട് ശ്രീനാരായണ സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്&#x200d;പ്പെട്ടത്. വൈകുന്നേരം നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ഒരു കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. കുട്ടിയെ കോട്ടയം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി. മറ്റൊരു കുട്ടിയുടെ വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലേക്ക് കയറുന്ന സാഹചര്യം ഉണ്ട്. ഈ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രാഥമിക ചികിത്സ നല്&#x200d;കി വീട്ടിലേക്ക് മടങ്ങി.</p>
<p>റോഡിന് കുറുകെ പാമ്പ് വന്നതിനെ തുടര്&#x200d;ന്ന് വെട്ടിച്ചപ്പോള്&#x200d; ഓട്ടോ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറയുകയായിരുന്നു. കുട്ടികളെ ഉടന്&#x200d; ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിലും ആദ്യലക്ഷ്മിയുടെ മരണം സംഭവിച്ചിരുന്നു. ആദിലക്ഷ്മിയുടെ മൃതദേഹം മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-in-pathanamthitta-where-the-auto-fell-into-the-stream-another-child-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍</title>
		<link>https://www.chandrikadaily.com/former-pakistan-prime-minister-imran-khan-is-rumored-to-have-been-killed-jail-authorities-did-not-respond.html</link>
					<comments>https://www.chandrikadaily.com/former-pakistan-prime-minister-imran-khan-is-rumored-to-have-been-killed-jail-authorities-did-not-respond.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 15:24:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[primeminister]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365474</guid>

					<description><![CDATA[ഇമ്രാന്‍ ഖാനെ ജയിലില്‍ കാണാന്‍ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്
]]></description>
										<content:encoded><![CDATA[<p>മുന്&#x200d; പാക് പ്രധാനമന്ത്രിയും തെഹ്രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടി നേതാവുമായി ഇമ്രാന്&#x200d; ഖാന്&#x200d; ജയിലില്&#x200d; കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാക് സമൂഹമാധ്യമങ്ങളിലാണ് ഈ വാര്&#x200d;ത്ത പ്രചരിക്കുന്നത്. അഴിമതിക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് 2023 മുതല്&#x200d; റാവല്&#x200d;പിണ്ടിയിലെ അഡിയാല ജയിലില്&#x200d; കഴിയുകയാണ് 73 കാരനായ ഇമ്രാന്&#x200d; ഖാന്&#x200d;. പാക് ചാരസംഘടനയായ ഐഎസ്ഐ ഇമ്രാന്&#x200d; ഖാനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം ഉയരുന്നത്.</p>
<p>അതേസമയം ഇമ്രാന്&#x200d; ഖാനെ ജയിലില്&#x200d; കാണാന്&#x200d; അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്&#x200d;ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. സഹോദരിമാരായ നൂറിന്&#x200d; ഖാന്&#x200d;, അലീമ ഖാന്&#x200d;, ഉസ്മ ഖാന്&#x200d; എന്നിവരാണ് ജയിലിന് പുറത്ത് പ്രതിഷേധം നടത്തിയത്. മൂന്ന് ആഴ്ചയിലധികമായി സഹോദരനെ കാണാന്&#x200d; അനുവദിക്കുന്നില്ലെന്നും സഹോദരിമാര്&#x200d; പറഞ്ഞു.</p>
<p>അതേസമയം ജയിലിന് പുറത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മര്&#x200d;ദിച്ചെന്ന് തഹ്രീകെ ഇന്&#x200d;സാഫ് പാര്&#x200d;ട്ടി നേതാക്കള്&#x200d; പറഞ്ഞു. പൊലീസ് അതിക്രമത്തില്&#x200d; നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പാര്&#x200d;ട്ടി ആവശ്യപ്പെട്ടു.</p>
<p>നിരവധി കേസുകളില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ട ഇമ്രാന്&#x200d; ഖാനെ 2023 ആഗസ്റ്റ് മുതല്&#x200d; ജയിലില്&#x200d; കഴിയുകയാണ്. </p>
<p>താന്&#x200d; ജയിലില്&#x200d; പീഡനം അനുഭവിക്കുന്നതായി ഇമ്രാന്&#x200d; ഖാന്&#x200d; കഴിഞ്ഞ ജൂലൈയില്&#x200d; പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്&#x200d; സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-pakistan-prime-minister-imran-khan-is-rumored-to-have-been-killed-jail-authorities-did-not-respond.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോങ്കോങ്ങില്‍ വന്‍ തീപ്പിടിത്തം; 13 പേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/huge-fire-in-hong-kong-13-people-died.html</link>
					<comments>https://www.chandrikadaily.com/huge-fire-in-hong-kong-13-people-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 13:35:56 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[hongkong]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365462</guid>

					<description><![CDATA[15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>ഹോങ്കോങ്ങിലെ തായ് പോക്കടുത്ത് ഒരു ഹൗസിംഗ് എസ്റ്റേറ്റിന് തീപിടിച്ച് ഒരു അഗ്‌നിശമന സേനാംഗം ഉള്&#x200d;പ്പെടെ 13 പേര്&#x200d; മരിച്ചു. 15 പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേല്&#x200d;ക്കുകയും ചെയ്തു. ഏഴ് ബ്ലോക്കുകളിലായി മുള സ്‌കഫോള്&#x200d;ഡിംഗില്&#x200d; തീ പടര്&#x200d;ന്ന് നിരവധി താമസക്കാര്&#x200d; അകത്ത് കുടുങ്ങി.</p>
<p>ബുധനാഴ്ച വാങ് ഫുക്ക് കോര്&#x200d;ട്ടിലെ സംഭവസ്ഥലത്ത് വലിയ ഇരുണ്ട പുക ഉയര്&#x200d;ന്നു. എസ്റ്റേറ്റിലെ എട്ട് ബ്ലോക്കുകളില്&#x200d; ഏഴിലേക്കും തീ പെട്ടെന്ന് പടര്&#x200d;ന്നു.</p>
<p>തീപിടിത്തമുണ്ടായ കെട്ടിടത്തില്&#x200d; കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ഒന്നിലധികം റിപ്പോര്&#x200d;ട്ടുകള്&#x200d; ലഭിച്ചതായി ബുധനാഴ്ച പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും അബോധാവസ്ഥയിലും പൊള്ളലേറ്റുവെന്നും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>തീപിടിത്തത്തെ ആദ്യം നമ്പര്&#x200d; 1 അലാറം ഫയര്&#x200d; ആയി തരംതിരിച്ചിരുന്നുവെങ്കിലും 3.34 ഓടെ 4-ാം നമ്പറിലേക്കും പിന്നീട് 6.22 ന് ടോപ്പ് ലെവല്&#x200d; നമ്പര്&#x200d; 5 ലേക്ക് ഉയര്&#x200d;ത്തി. ഹോങ്കോങ്ങില്&#x200d;, തീപിടിത്തങ്ങള്&#x200d; ഒന്ന് മുതല്&#x200d; അഞ്ച് വരെ സ്‌കെയിലില്&#x200d; റേറ്റുചെയ്യുന്നു.</p>
<p>പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; അറിയിച്ചു. 4,600 പേര്&#x200d; താമസിക്കുന്ന ഈ കെട്ടിടത്തില്&#x200d; ഏകദേശം 2,000 ഫ്ലാറ്റുകളാണുള്ളത്. നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.</p>
<p>അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്&#x200d;ത്തനത്തിന് നേതൃത്വം നല്&#x200d;കി. രക്ഷാപ്രവര്&#x200d;ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. പരിക്കേറ്റനിലയില്&#x200d; മുപ്പതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്&#x200d; പൊലീസ് സമീപത്തുള്ള കെട്ടിടങ്ങള്&#x200d; ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 13 പേര്&#x200d; ഇപ്പോഴും തീയില്&#x200d; കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുന്&#x200d; ജില്ലാ കൗണ്&#x200d;സിലര്&#x200d; ഹെര്&#x200d;മന്&#x200d; യിയു ക്വാന്&#x200d;-ഹോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/huge-fire-in-hong-kong-13-people-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു</title>
		<link>https://www.chandrikadaily.com/accident-in-pathanamthitta-when-the-auto-carrying-school-children-fell-into-the-river-one-child-died.html</link>
					<comments>https://www.chandrikadaily.com/accident-in-pathanamthitta-when-the-auto-carrying-school-children-fell-into-the-river-one-child-died.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 26 Nov 2025 13:22:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[auto]]></category>
		<category><![CDATA[death]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365458</guid>

					<description><![CDATA[കരുമാന്‍തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: സ്‌കൂള്&#x200d; കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്&#x200d; ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്&#x200d;തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്&#x200d;തോട് സ്‌കൂളിലെ വിദ്യാര്&#x200d;ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.</p>
<p>കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്&#x200d; വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്&#x200d; അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്&#x200d;തോട് ശ്രീനാരയണ സ്‌കൂളിലെ വിദ്യാര്&#x200d;ഥികളാണ് അപടത്തില്&#x200d; പ്പെട്ടത്. റോഡില്&#x200d; കിടന്ന പാമ്പിനെ മറികടക്കാന്&#x200d; ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-in-pathanamthitta-when-the-auto-carrying-school-children-fell-into-the-river-one-child-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>50 ലക്ഷം രൂപയുടെ കാര്‍ വാങ്ങി നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിക്കുന്നതിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/a-car-worth-rs-50-lakh-was-not-bought-and-given-the-son-who-was-being-treated-died-after-being-hit-by-his-father-while-attacking-his-parents.html</link>
					<comments>https://www.chandrikadaily.com/a-car-worth-rs-50-lakh-was-not-bought-and-given-the-son-who-was-being-treated-died-after-being-hit-by-his-father-while-attacking-his-parents.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 25 Nov 2025 04:39:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[news]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365186</guid>

					<description><![CDATA[വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗര്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്കാണ് (28) മരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ കാര്&#x200d; വാങ്ങി നല്&#x200d;കാത്തതിന് മാതാപിതാക്കളെ സ്ഥിരമായി ആക്രമിച്ചിരുന്ന മകന്&#x200d; പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂര്&#x200d; കുന്നുംപുറം തോപ്പില്&#x200d; നഗര്&#x200d; പൗര്&#x200d;ണമിയില്&#x200d; ഹൃദ്ദിക്കാണ് (28) മരിച്ചത്.</p>
<p>കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ ആവശ്യപ്രകാരം വീട്ടുകാര്&#x200d; വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാര്&#x200d; കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തര്&#x200d;ക്കിച്ചത്. പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദന്&#x200d; മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.</p>
<p>പരിക്കിനെ തുടര്&#x200d;ന്ന് മെഡിക്കല്&#x200d; കോളേജ് ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരില്&#x200d; കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോര്&#x200d;ട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്&#x200d; എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്‌കരിച്ചു.</p>
<p>വിനയാനന്ദനെ വഞ്ചിയൂര്&#x200d; പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്&#x200d; വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. ബംഗളൂരുവില്&#x200d; കാറ്ററിങ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. </p>
<p>ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-car-worth-rs-50-lakh-was-not-bought-and-given-the-son-who-was-being-treated-died-after-being-hit-by-his-father-while-attacking-his-parents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
