<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>debate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/debate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 04 Apr 2025 05:18:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>debate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫ് ബില്‍; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി, രാജ്യസഭയും പാസ്സാക്കി</title>
		<link>https://www.chandrikadaily.com/1waqf-bill-opposition-amendments-were-rejected-and-passed-by-the-rajya-sabha.html</link>
					<comments>https://www.chandrikadaily.com/1waqf-bill-opposition-amendments-were-rejected-and-passed-by-the-rajya-sabha.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 04 Apr 2025 05:16:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[India]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336890</guid>

					<description><![CDATA[ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്]]></description>
										<content:encoded><![CDATA[<p>12 മണിക്കൂറിലേറെ നീണ്ട ചര്&#x200d;ച്ചയ്ക്കൊടുവില്&#x200d; വഖഫ് ഭേദഗതി ബില്&#x200d; രാജ്യസഭയും പാസ്സാക്കി. ഇന്നു പുലര്&#x200d;ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്&#x200d; വോട്ടെടുപ്പ് ആരംഭിച്ചത്. സഭയില്&#x200d; 128 പേര്&#x200d; ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്&#x200d; എതിര്&#x200d;ത്തു.</p>
<p>വഖഫ് ഭേദഗതി ബില്&#x200d; ഇന്നലെ ലോക്സഭയും അംഗീകരിച്ചിരുന്നു. ഇന്നലെ രാവിലെ ബില്ലിനെ എതിര്&#x200d;ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്&#x200d;ദേശിക്കുകയായിരുന്നു. പാര്&#x200d;ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചിരുന്നു, തുടര്&#x200d;ന്ന്, രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും.</p>
<p>ബില്ലിലെ വ്യവസ്ഥകളില്&#x200d; കേരള എംപിമാരായ ജോണ്&#x200d; ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്&#x200d;, ഹാരിസ് ബീരാന്&#x200d;, അബ്ദുല്&#x200d; വഹാബ്, പി സന്തോഷ് കുമാര്&#x200d;, പി പി സുനീര്&#x200d; തുടങ്ങിയവര്&#x200d; അവതരിപ്പിച്ച ഭേദഗതികള്&#x200d; ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോര്&#x200d;ഡില്&#x200d; മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിര്&#x200d;ദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-bill-opposition-amendments-were-rejected-and-passed-by-the-rajya-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുത മന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-challenged-the-electricity-minister-for-a-public-debate.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-challenged-the-electricity-minister-for-a-public-debate.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Dec 2024 09:04:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[Electricity Minister]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320912</guid>

					<description><![CDATA[2003 വൈദ്യുത ആക്ട് സെഷന്&#x200d; 108 പ്രകാരം സര്&#x200d;ക്കാരിനുണ്ടായിരുന്ന നയപരമായ അധികാരം കളഞ്ഞു കുളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും.]]></description>
										<content:encoded><![CDATA[<p>കേരള വൈദ്യുത ബോര്&#x200d;ഡ് ഒപ്പുവെച്ച ദീര്&#x200d;ഘകാല കരാറുകള്&#x200d; റദ്ദാക്കിയതിനു പിന്നിലുള്ള അഴിമതിയെക്കുറിച്ച് വൈദ്യുത മന്ത്രി പരസ്യ സംവാദത്തിന് തയാറുണ്ടോ എന്ന് കോണ്&#x200d;ഗ്രസ് വര്&#x200d;ക്ക്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അദാനി ഗ്രൂപ്പിനെ കേരളത്തിന്റെ വൈദ്യുത വിതരണ രംഗത്തേക്കു കൊണ്ടുവരുന്നതിന്റെ ആദ്യപടിയായി 2021 ല്&#x200d; കെ.എസ്.ഇ.ബി അദാനി ഗ്രൂപ്പിന് ലെറ്റര്&#x200d; ഓഫ് അവാര്&#x200d;ഡ് നല്&#x200d;കിയിരുന്നു.</p>
<p>അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിന് വെറും 4.29 രൂപക്ക് വൈദ്യുതി നല്&#x200d;കാനുള്ള ദീര്&#x200d;ഘകാല കരാറുകള്&#x200d; റദ്ദാക്കാനുള്ള നീക്കം പടിപടിയായി ആരംഭിച്ചതും അദാനിയില്&#x200d; നിന്നു വന്&#x200d;തുകക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാര്&#x200d; ഒപ്പിട്ടതും. ഈ വിഷയം 2021 ല്&#x200d; ഉയര്&#x200d;ത്തിയപ്പോള്&#x200d; പ്രതിപക്ഷനേതാവ് ഇല്ലാകാര്യങ്ങള്&#x200d; പറയുന്നു എന്നല്ലേ മുഖ്യമന്ത്രി അടക്കമുള്ളവര്&#x200d; എടുത്ത നിലപാട്?</p>
<p>വില കുറഞ്ഞ വൈദ്യുതി വാങ്ങാനുള്ള കരാറില്&#x200d; ക്രമക്കേടുണ്ടെന്നു വരുത്തിത്തീര്&#x200d;ക്കാന്&#x200d; ഈ സര്&#x200d;ക്കാരിന്റെ കാലത്ത് സംഘടിതമായ ശ്രമങ്ങളാണ് നടന്നത്. അതേത്തുടര്&#x200d;ന്നാണ് അത് റദ്ദാക്കിയത്. കരാറില്&#x200d; ക്രമക്കേടുണ്ടായിരുന്നെങ്കില്&#x200d; എന്തുകൊണ്ട് ഒന്നാം പിണറായി സര്&#x200d;ക്കാരിന്റ കാലത്ത് ഈ കരാര്&#x200d; റദ്ദാക്കിയില്ല? എന്തുകൊണ്ട് ഈ കരാറിനു ചുക്കാന്&#x200d; പിടിച്ച ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി സ്വീകരിച്ചില്ല തുടങ്ങിയ ചോദ്യങ്ങള്&#x200d;ക്കു ഉത്തരം പറയേണ്ട ഉത്തരവാദിത്തം സര്&#x200d;ക്കാരിനുണ്ട്.</p>
<p>സര്&#x200d;ക്കാരിന്റെ ഈ ദുരൂഹമായ &#8216;ചങ്ങാത്ത കോര്&#x200d;പറേറ്റ് &#8216;നടപടികളിലൂടെ കേരളത്തിന്റെ വൈദ്യുതിബോര്&#x200d;ഡിനുണ്ടായ 3000 കോടിയുടെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്ന കാര്യത്തിലും കേരളാ സര്&#x200d;ക്കാര്&#x200d; ജനങ്ങളോട് മറുപടി പറയണം. 2003 വൈദ്യുത ആക്ട് സെഷന്&#x200d; 108 പ്രകാരം സര്&#x200d;ക്കാരിനുണ്ടായിരുന്ന നയപരമായ അധികാരം കളഞ്ഞു കുളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും.</p>
<p>ദീര്&#x200d;ഘകാല കരാര്&#x200d; റദ്ദാക്കിയതിന്റെ പിന്നിലെ അഴിമതികളെക്കുറിച്ച് ജുഡീഷ്യല്&#x200d; അന്വേഷണത്തിനോ സിബിഐ അന്വേഷണത്തിനോ സര്&#x200d;ക്കാര്&#x200d; തയ്യാരുണ്ടോ&#8230; ഈ വിഷയത്തില്&#x200d; പരസ്യസംവാദത്തിന് കേരളത്തിലെ വൈദ്യുതി മന്ത്രിയെ വെല്ലുവിളിക്കുകയാണ് &#8211; ചെന്നിത്തല പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-challenged-the-electricity-minister-for-a-public-debate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതര ഇന്ത്യ ഓർമ്മയാകുമോ; സംവാദം സംഘടിപ്പിച്ചു</title>
		<link>https://www.chandrikadaily.com/will-secular-india-be-remembered-the-debate-was-organized.html</link>
					<comments>https://www.chandrikadaily.com/will-secular-india-be-remembered-the-debate-was-organized.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 03 Feb 2024 17:29:00 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[organized]]></category>
		<category><![CDATA[remembered]]></category>
		<category><![CDATA[secular India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289541</guid>

					<description><![CDATA[വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച " മതേതര ഇന്ത്യ ഓർമ്മയാകുമോ?" മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.]]></description>
										<content:encoded><![CDATA[<p>മദീന: ലോകത്തിന് മുമ്പിൽ മഹത്തരമായ മതേതര പാരമ്പര്യം കൊണ്ട് തലയുയർത്തി നിന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധ്യപത്യ മതേതര റിപ്പബ്ളിക്ക് ഹിന്ദുത്വ ശക്തികൾ ആസൂത്രണം ചെയ്യുന്ന മതരാഷ്ട്രത്തിലേക്ക് മാറി പോകുന്ന വർത്തമാനകാല രാഷ്ട്രീയന്തരീക്ഷത്തിൽ ഗാന്ധിജി സ്വപ്നം കണ്ട എല്ലാവരെയും ഉൾകൊള്ളുന്ന രാമരാജ്യത്തിൽ നിന്നും വ്യത്യസ്ഥമായി അപരവത്ക്കരണത്തിലൂടെ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ വിദ്വേ ശത്തിൻ്റെയും വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും ചേരിതിരുവുകൾ സൃഷ്ടിക്കപെടുന്ന ഇന്നിൻ്റെ ഭരണാധികാരികളെന്നും ജനാധിപത്യ മതേതരത്വം ഹൃദയത്തിലാവാഹിച്ച ഇന്ത്യൻ ജനത വളരെ ആശങ്കയോടെയാണ് ഇത്തരം നീക്കങ്ങളെ നോക്കി കാണുന്നതെന്ന് പാലക്കാട് ജില്ലാ കെ എം സി സി അഭിപ്രായപ്പെട്ടു.</p>
<p>വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച &#8221; മതേതര ഇന്ത്യ ഓർമ്മയാകുമോ?&#8221; മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.</p>
<p>ത്വരീഖ് ശുഹദയിലുള്ള ലിമ പ്രസ്സ് ആഡിറ്റേറിയത്തിൽ ചേർന്ന പരിപാടിക്ക് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. മദീന കെ എം സി സി പ്രസിഡൻ്റ് ഷെരീഫ് കാസർക്കോട് യോഗം ഉത്ഘാനം ചെയ്തു. ഇന്ത്യയുടെ ഇന്നിൻ്റെ ജനാധ്യപത്യത്തിന് മരണമണി മുഴങ്ങുമ്പോൾ ശ്രേയസുറ്റമതേതരത്വത്തിൻ്റെ പതിറ്റാണ്ടുകൾ നീണ്ട പൈതൃകം ഇന്ന് നിലനൽപ്പിനായുളള നിലവിളിയിലാണ്&#8230;.</p>
<p>മഹാരധൻമാർ കൈമാറിയ യസസും അഭിമാനവും ഇനിയും പറിച്ചെറിയേണ്ടതല്ലെന്ന് കാലം പറഞ്ഞ് കൊണ്ടിരിക്കുന്ന കാലത്ത് കരുത്തോടെ ജനാധിപത്യത്തിൻ്റെയും മതേരത്വത്തിൻ്റെയും കാവലാളാവാൻ നാം തയ്യാറാവണമെന്ന് മുഖാമുഖ ചർച്ചയിൽ സംസാരിച്ചവർ പറഞ്ഞു.</p>
<p>സൗദി നാഷ്ണൽ കെ എം സി സി സെക്രട്ടറി സമദ് പട്ടനിൽ സംവാദം ഉത്ഘാടനം ചെയുതു സൈത് മൂന്നിയൂർ, അഷറഫ് അഴിഞ്ഞിലം, ഗഫൂർ പട്ടാമ്പി, ഫസലുറഹ്മാൻ, മഹബൂബ് കീഴ്പ്പറമ്പ് ,സുലൈമാൻ പണിക്ക പുരായ, ഇബ്രാഹിം ഫൈസി, മുഹമ്മദലി മാസ്റ്റർ, എന്നിവർ സംസാരിച്ചു.</p>
<p>അഹമ്മദ് മുനമ്പം,സവാദ് മണ്ണാർക്കാട് ,സഹീർബാബു ,ഹംസ മണ്ണാർക്കാട്, സുലൈമാൻ കരിമ്പുഴ എന്നിവർ സംവാദ ചർച്ചക്ക് നേതൃത്വം നൽകി. റഫീഖ് തെക്കൻ സ്വാഗതവും സൈത്കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു. അൻവർ പട്ടാമ്പി ഖിറാഅത്ത് നടത്തി. നാഷ്ണൽ നേതാക്കളെ യോഗത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/will-secular-india-be-remembered-the-debate-was-organized.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; സി.പി.എം- ബി.ജെ.പി ചര്&#x200d;ച്ച; സര്&#x200d;ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമെന്ന് തൃണമൂല്&#x200d;</title>
		<link>https://www.chandrikadaily.com/cpm-bjp-debate-in-bengal.html</link>
					<comments>https://www.chandrikadaily.com/cpm-bjp-debate-in-bengal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 27 Oct 2022 07:12:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cpm-bjp]]></category>
		<category><![CDATA[debate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220034</guid>

					<description><![CDATA[സംസ്ഥാന സര്&#x200d;ക്കാറിനെ അട്ടിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് സി.പി.എം-ബി. ജെ.പി ചര്&#x200d;ച്ചയെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്.
]]></description>
										<content:encoded><![CDATA[<p>സിലിഗുഡി: പശ്ചിമ ബംഗാളില്&#x200d; മുതിര്&#x200d;ന്ന സി.പി.എം നേതാവ് അശോക് ഭട്ടാചാര്യയും ബി.ജെ.പി നേതാക്കളും തമ്മില്&#x200d; ദീപാവലി ദിനത്തില്&#x200d; നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലി രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. സംസ്ഥാന സര്&#x200d;ക്കാറിനെ അട്ടിമറിക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് സി.പി.എം-ബി. ജെ.പി ചര്&#x200d;ച്ചയെന്ന ആരോപണവുമായി തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് രംഗത്തെത്തി.</p>
<p>ബി. ജെ.പി എം.പി രാജു ബിസ്തയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് ചര്&#x200d;ച്ചക്കെത്തിയത്. അതേസമയം ചര്&#x200d;ച്ചയല്ലെന്നും സൗഹൃദ സന്ദര്&#x200d;ശനമായിരുന്നെന്നുമായിരുന്നു ഭട്ടാചാര്യയുടെ പ്രതികരണം. എം.പി ഏതാനും മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പമാണ് ദീപാവലി ആശംസ നേരാനെത്തിയത്. തന്റെ ഭാര്യയുടെ ചരമവാര്&#x200d;ഷികം കൂടിയായിരുന്നു അല്ലാതെ ഇതില്&#x200d; രാഷ്ട്രീയമില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ബി.ജെ.പി എം.പിക്കൊപ്പം സിലിഗുഡിയില്&#x200d; നിന്നുള്ള എം.എല്&#x200d;.എ ശങ്കര്&#x200d; ഘോഷും കൂടെയുണ്ടായിരുന്നു. എന്നാല്&#x200d; സൗഹൃദ സന്ദര്&#x200d;ശനമല്ല നടന്നതെന്നും വടക്കന്&#x200d; ബംഗാളില്&#x200d; സര്&#x200d;ക്കാറിനെതിരെ അട്ടിമറിക്കായുള്ള നീക്കമാണ് ബി.ജെ.പിയും സി.പി. എമ്മും നടത്തുന്നതെന്ന് ടി. എം.സി ജനറല്&#x200d; സെക്രട്ടറി കുനാല്&#x200d; ഘോഷ് ആരോപിച്ചു.</p>
<p>കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്&#x200d;വിക്ക് ശേഷം ബി.ജെ.പി സി.പി.എമ്മുമായി ചേര്&#x200d;ന്ന് അട്ടിമറി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്കന്&#x200d; ബംഗാളില്&#x200d; കാര്യമായ സ്വാധീനമുള്ള നേതാവാണ് ഭട്ടാചാര്യ. നേരത്തെ നിരവധി ഇടത് നേതാക്കള്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറിയ ബംഗാളില്&#x200d; ഭട്ടാചാര്യയെ പാര്&#x200d;ട്ടിയിലേക്ക് അടുപ്പിക്കാനായാല്&#x200d; ഡാര്&#x200d;ജിലിങ് മേഖലയില്&#x200d; പാര്&#x200d;ട്ടിക്ക് സ്വാധീനമുറപ്പിക്കാനാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്&#x200d;. ഇതിനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.<br />
ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്തായ മുന്&#x200d; ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം പുലര്&#x200d;ത്തുന്നയാളു കൂടിയാണ് അശോക് ഭട്ടാചാര്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-bjp-debate-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചങ്ങാതീ ലിജോ, സംവരണം ആനുകൂല്യമല്ല , ആശ്വാസമായിരുന്നു; മദ്രാസ് ഐ.ഐ.ടിക്കാരന്റെ മറുപടി വൈറലാകുന്നു</title>
		<link>https://www.chandrikadaily.com/lijo-joy-ranjith-kannankattil-reservation-fb-post-vt-balram-vishakan-thambi-debate.html</link>
					<comments>https://www.chandrikadaily.com/lijo-joy-ranjith-kannankattil-reservation-fb-post-vt-balram-vishakan-thambi-debate.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 07:34:34 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[lijo joy]]></category>
		<category><![CDATA[ranjith kannankattil]]></category>
		<category><![CDATA[reservation]]></category>
		<category><![CDATA[vishakan thambi]]></category>
		<category><![CDATA[VT BALRAM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36146</guid>

					<description><![CDATA[സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ച ലിജോ ജോയിയുടെ സംവരണ വിരുദ്ധപോസ്റ്റിന് മറുപടി വൈറലാകുന്നു. കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്‍കാട്ടില്‍ എന്ന യുവ എഞ്ചിനീയറാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട സംവരണ വിരുദ്ധതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. ഞാനുള്‍പ്പടെ എന്റെ ചങ്ങാതിമാരാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു എന്ന് രഞ്ജിത് രഞ്ജിത്ത് പറയുന്നു. നിങ്ങള്‍ ഇപ്പോള്‍ കൈക്കോട്ടെടുത്തുവല്ലോ. ഞങ്ങള്‍ക്ക് കൈക്കോട്ടെടുത്ത് കിളക്കാന്‍ പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ. നരകദുരിതങ്ങളിലകപ്പെട്ടു പോയ പിതാമഹന്മാരുടെ എല്ലിങ്കൂടുകള്‍ക്ക് മേലെ ഞങ്ങളുടേത് അടിയാതിരിക്കാനുള്ള ഒറ്റ [&#8230;]]]></description>
										<content:encoded><![CDATA[<p>സമൂഹമാധ്യമങ്ങളില്&#x200d; ചര്&#x200d;ച്ചയ്ക്ക് വഴിവെച്ച ലിജോ ജോയിയുടെ സംവരണ വിരുദ്ധപോസ്റ്റിന് മറുപടി വൈറലാകുന്നു. കൂളിമുട്ടം സ്വദേശിയായ രഞ്ജിത് കണ്ണന്&#x200d;കാട്ടില്&#x200d; എന്ന യുവ എഞ്ചിനീയറാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; ആഘോഷിക്കപ്പെട്ട സംവരണ വിരുദ്ധതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. ഞാനുള്&#x200d;പ്പടെ എന്റെ ചങ്ങാതിമാരാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു എന്ന് രഞ്ജിത് രഞ്ജിത്ത് പറയുന്നു.</p>
<p>നിങ്ങള്&#x200d; ഇപ്പോള്&#x200d; കൈക്കോട്ടെടുത്തുവല്ലോ. ഞങ്ങള്&#x200d;ക്ക് കൈക്കോട്ടെടുത്ത് കിളക്കാന്&#x200d; പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ. നരകദുരിതങ്ങളിലകപ്പെട്ടു പോയ പിതാമഹന്മാരുടെ എല്ലിങ്കൂടുകള്&#x200d;ക്ക് മേലെ ഞങ്ങളുടേത് അടിയാതിരിക്കാനുള്ള ഒറ്റ കച്ചിത്തുരുമ്പു മാത്രമായിരുന്നു രഞ്ജിത് ഫേസ്ബുക്കില്&#x200d; കുറിച്ചു.<br />
ദുരിതങ്ങള്&#x200d;ക്കിടയിലും താന്&#x200d; ഉയര്&#x200d;ന്ന മാര്&#x200d;ക്ക് വാങ്ങിയത് ചൂണ്ടിക്കാണിച്ച് ഐഐടി മദ്രാസിലേതുള്&#x200d;പെടെ മാര്&#x200d;ക്ക് ലിസ്റ്റുകളുടെ കോപ്പിയും രഞ്ജിത് ഒപ്പം ചേര്&#x200d;ത്തിട്ടുണ്ട്.</p>
<p>ഞാന്&#x200d; ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാന്&#x200d; പോകുവാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശെരിയല്ല. ഇനിയുള്ള തലമുറക്ക് റിസര്&#x200d;വേഷന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കുക. ഇവിടെ അഡ്മിഷനുള്ള മാനദണ്ഡം മാര്&#x200d;ക് മാത്രമല്ല. 50% മാര്&#x200d;ക് ഉള്ള താഴ്ന്ന ജാതിയില്&#x200d;പെട്ട കൂട്ടുകാര്&#x200d;ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും എന്നായിരുന്നു ലിജോ പറഞ്ഞത്. സംവരണത്തെ എതിര്&#x200d;ത്ത് കൊണ്ടുള്ള ലിജോയുടെ പോസ്റ്റ് അരലക്ഷത്തോളം ലൈക്കും 12000-ഓളം ഷെയറും വാങ്ങി വന്&#x200d; ഹിറ്റാവുകയും ചെയ്തിരുന്നു. വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ, വൈശാഖന്&#x200d; തമ്പി തുടങ്ങി നിരവധിപേര്&#x200d; ഇതിനെ എതിര്&#x200d;ത്ത് കൊണ്ട് രംഗത്ത് വന്നിരുന്നു. എന്നാല്&#x200d; രഞ്ജിത്തിന്റെ കുറിപ്പിന് വന്&#x200d; പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.</p>
<p>സംവരണം, പഠിക്കാന്&#x200d; തുച്ഛമായ സൗകര്യങ്ങള്&#x200d; മാത്രമുണ്ടായിരുന്നവരുടെ വിളക്കെണ്ണയായിരുന്നു. സാമൂഹികമായ അടിമത്തത്തിന്റെ, കൂലിപ്പണിക്കാരന്റെ മോന് ചാര്&#x200d;ത്തിയ തുല്യങ്ങളുടെ വിച്ഛേദനമായിരുന്നു. സംവരണത്തിന്റെ ഔദാര്യം കൊണ്ട് ഒരാളുടേയും അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ടില്ല. കഷ്ടപ്പെട്ടു പഠിച്ചു മുന്നേറാനേ ഞങ്ങളെല്ലാം ശ്രമിച്ചിട്ടുള്ളൂ. വലിയ നിലയിലെത്തി എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, ഞങ്ങളെ ജീവിക്കാന്&#x200d; പ്രാപ്തരാക്കിയതില്&#x200d; സംവരണത്തിന് വലിയ പങ്കുണ്ട്, രഞ്ജിത്ത് പറയുന്നു. സ്‌നേഹത്തോടെ, സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന ഒരു ഏട്ടന്&#x200d;. എന്ന് പറഞ്ഞ് കൊണ്ടാണ് രഞ്ജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p><em>പ്രിയപ്പെട്ട ലിജോ ജോയ്,</em><br />
<em>അച്ഛന് ഓലക്കച്ചവടമുണ്ടായിരുന്നു പണ്ട്. ഞങ്ങള്&#x200d; പഞ്ഞക്കാലങ്ങളെയെല്ലാം തരണം ചെയ്തത്, എറിയാടുള്ള മമ്മദ്ക്കാക്ക് ഓല വിറ്റ് കിട്ടുന്ന കാശുകൊണ്ടാണ്. ഓലക്കച്ചവടക്കാരില്&#x200d; സ്‌നേഹത്തോടെ, ഒരു കെട്ടിന് രണ്ടോ മൂന്നോ ഉറുപ്യ കൂടുതല്&#x200d; തരും മൂപ്പര്&#x200d;.</em></p>
<p><em>മമ്മദ്ക്ക ഓലയെടുക്കാന്&#x200d; വരുന്നത് മിക്കപ്പോഴും ഞായറാഴ്ചകളിലാണ്. ഞാനും ചേച്ചിയും അച്ഛമ്മയും കൂടിയാണ് ഓല പെറുക്കിക്കൂട്ടുക. ഓലയില്&#x200d; തിരിവുള്ളതു(നന്നേ ചെറിയ പൊട്ടിയ ഓലകള്&#x200d;) മാറ്റി എണ്ണിക്കൊടുക്കുക എന്നത് ഒരു വലിയ കാര്യമായാണ് ഞങ്ങള്&#x200d; കുട്ടികള്&#x200d;ക്ക് തോന്നിയിരുന്നത്. തിരിവുള്ള ഓലകള്&#x200d; കണക്കില്&#x200d; കൂട്ടില്ല. അത് വശത്തേക്കു മാറ്റിയിടും. അതു കാണുമ്പോള്&#x200d; അച്ഛമ്മയുടെ ചങ്കുപിടക്കും. പറമ്പില്&#x200d; നിന്നും പെറുക്കിക്കൂട്ടി, നെടുകെ കീറി, ചീവിയെടുത്ത്, ചീയാന്&#x200d; തോട്ടിലിട്ട്, വലിച്ച് കയറ്റി തോരാനിട്ട്, മെടഞ്ഞ്, പവന്&#x200d; വെയിലത്തുണക്കി, ചുമന്ന് അടുക്കി വച്ചത് തിരിഞ്ഞിടുമ്പോളുള്ള അസ്വസ്ഥത തന്നെ. നല്ല തെറി പറയും മമ്മദ്ക്കായെ. അതുകൊണ്ട് തന്നെ, അച്ഛമ്മ ഉള്ളപ്പോള്&#x200d; മമ്മദ്ക്ക ഓലയധികം തിരിയാറില്ല. ഓല കെട്ടിയെടുത്തു കൊണ്ടുപോയാല്&#x200d; ഉമ്മറം ഒഴിയും. ഓല അടുക്കി വച്ചിരുന്ന ഇളം തിണ്ണയിലെ പോടുകളില്&#x200d; നിന്നും പഴുതാരകളും പാറ്റകളും ഘോഷയാത്ര നടത്തും.</em></p>
<p><em>പിന്നെ അടുത്ത മാസത്തേക്കുള്ള ഓലയെടുപ്പായിരിക്കും. സ്‌കൂള്&#x200d; വിട്ടു വന്നാല്&#x200d; പൊതുവേ എന്നെ പഠിക്കാന്&#x200d; വിടലാണ് അച്ചന്റെ ശീലം. എന്നാല്&#x200d; ക്ലാസുകളില്&#x200d; കയറ്റം കിട്ടി അഞ്ചിലോ ആറിലോ ഒക്കെ എത്തിയപ്പോള്&#x200d; വല്ലപ്പോഴും ഞായറാഴ്ചകളിലോ, അവധി ദിവസങ്ങളിലോ ഞാനും അച്ചന്റെ കൂടെ ഓല എടുക്കാന്&#x200d; പോകും. </em></p>
<p><em>തെങ്ങുകയറിയ സ്ഥലങ്ങളില്&#x200d; അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഓലക്കൂട്ടങ്ങള്&#x200d;ക്കടുത്ത് നിന്ന് അച്ഛന്&#x200d; ഓല വെട്ടി വെടിപ്പാക്കും. ഞാന്&#x200d; അതെല്ലാം വലിച്ചുകൂട്ടി ഒരിടത്താക്കും. കക്ഷത്തിലിപ്പോഴും പച്ചോലയുടേയും വഴുകയുടെ ഈര്&#x200d;പ്പത്തിന്റേയും തണുപ്പുണ്ട്.</em><br />
<em>വലിച്ചു കൂട്ടിയ ഓലകളെല്ലാം കെട്ടുകളാക്കുന്നത് പച്ചമടലില്&#x200d; നിന്നും ഉരിഞ്ഞെടുത്ത വഴുകകള്&#x200d; കൊണ്ടാണ്. അച്ഛന്&#x200d; വഴുക ഉലിഞ്ഞെടുക്കുന്നത് എനിക്ക് കാഴ്ചക്ക് അത്രമാത്രം പ്രിയപ്പെട്ട ഒരു കലയായിരുന്നു. ഓല കെട്ടിയതിനു ശേഷം ആ കെട്ട് കുത്തി നിര്&#x200d;ത്താനാണ് അടുത്തതായി എന്റെ സഹായം വേണ്ടത്. എന്റെ കൊച്ചുകൈകള്&#x200d; കൊണ്ട് ഒന്നുമാകില്ലെങ്കിലും, ഞാന്&#x200d; കൂടിയാണ് അതുയര്&#x200d;ത്തിയത് എന്നൊരു ബോധം എന്നില്&#x200d; സൃഷ്ടിക്കാന്&#x200d; അച്ഛന്&#x200d; ശ്രമിച്ചിരുന്നു. ഉന്തുവണ്ടിയിലേക്ക് ആകാശം മുട്ടെ നിറച്ചുവച്ച ഓലക്കെട്ടുകളുമായി വണ്ടിപ്പടി പിടിക്കുമ്പോള്&#x200d; അരികിലെ മരത്തടുക്കുകളില്&#x200d; കൈവച്ച് എന്നാലാകും വിധം തള്ളി സഹായിക്കാന്&#x200d; ഞാനും ശ്രമിച്ചുരുന്നു.</em></p>
<p><em>ഞാന്&#x200d; എട്ടാം ക്ലാസിലെത്തിയപ്പോഴാണ് സൈക്കിള്&#x200d; കിട്ടിയത്. അച്ഛന് സൈക്കിള്&#x200d; ചവിട്ടാന്&#x200d; അറിയില്ല. നന്നേ കാഴ്ചശക്തി കുറവാണ് കണ്ണിന്. അതുകൊണ്ട് പഠിക്കാന്&#x200d; പറ്റാതെ പോയതാണ്. എന്റെ ബ്രൗണ്&#x200d; ബി.എസ്.എ യില്&#x200d; അച്ഛനെ ഇരുത്തി ഞായറാഴ്ചകളില്&#x200d; ഞങ്ങള്&#x200d; അലയും. പുതിയ കാവി നടുത്ത് മമ്മുമാനേജരുടെ പറമ്പില്&#x200d;, പുന്നിലത്ത് ഹഖിക്കായുടെ പുരയിടത്തില്&#x200d; എല്ലാം ഓലയന്വേഷിച്ച് നടക്കും, താണ്ടാന്&#x200d; കര്&#x200d;ക്കിടകങ്ങളിനിയും ബാക്കിയാണല്ലോ.</em></p>
<p><em>ചങ്ങാതീ&#8230; ലിജോ&#8230;</em><br />
<em>നിങ്ങള്&#x200d; ഇപ്പോള്&#x200d; കൈക്കോട്ടെടുത്തുവല്ലോ. ഞങ്ങള്&#x200d;ക്ക് കൈക്കോട്ടെടുത്ത് കിളക്കാന്&#x200d; പുരക്ക് ചുറ്റുമുള്ള നാലു തെങ്ങിന്മൂടു മാത്രമേയുണ്ടായുള്ളൂ.</em><br />
<em>ഞാനുള്&#x200d;പ്പടെ എന്റെ ചങ്ങാതിമാരാരും സംവരണത്തെ ഒരിക്കലും ആനുകൂല്യമായി കണ്ടിരുന്നിട്ടില്ല, മറിച്ച് ഒരാശ്വാസമായിരുന്നു.</em><br />
<em>നരകദുരിതങ്ങളിലകപ്പെട്ടു പോയ പിതാമഹന്മാരുടെ എല്ലിങ്കൂടുകള്&#x200d;ക്ക് മേലെ ഞങ്ങളുടേത് അടിയാതിരിക്കാനുള്ള ഒറ്റ കച്ചിത്തുരുമ്പു മാത്രമായിരുന്നു.</em><br />
<em>പഠിക്കാന്&#x200d; തുച്ഛമായ സൗകര്യങ്ങള്&#x200d; മാത്രമുണ്ടായിരുന്നവരുടെ വിളക്കെണ്ണയായിരുന്നു.</em><br />
<em>സാമൂഹികമായ അടിമത്തത്തിന്റെ, കൂലിപ്പണിക്കാരന്റെ മോന് ചാര്&#x200d;ത്തിയ തുല്യങ്ങളുടെ വിച്ഛേദനമായിരുന്നു.</em></p>
<p><em>സംവരണത്തിന്റെ ഔദാര്യം കൊണ്ട് ഒരാളുടേയും അവസരങ്ങളെ നഷ്ടപ്പെടുത്തിയിട്ടില്ല.</em><br />
<em>കഷ്ടപ്പെട്ടു പഠിച്ചു മുന്നേറാനേ ഞങ്ങളെല്ലാം ശ്രമിച്ചിട്ടുള്ളൂ. വലിയ നിലയിലെത്തി എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും, ഞങ്ങളെ ജീവിക്കാന്&#x200d; പ്രാപ്തരാക്കിയതില്&#x200d; സംവരണത്തിന് വലിയ പങ്കുണ്ട്.</em><br />
<em>സ്‌നേഹത്തോടെ,</em><br />
<em>സംവരണം കൊണ്ട് രക്ഷപെടേണ്ട ഒരു സമൂഹമിവിടെയുണ്ടെന്ന് വിചാരിക്കുന്ന</em><br />
<em>ഒരു ഏട്ടന്&#x200d;.</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Franjithkb%2Fposts%2F10209578284642442&amp;width=500" width="500" height="828" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lijo-joy-ranjith-kannankattil-reservation-fb-post-vt-balram-vishakan-thambi-debate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;താഴ്ന്ന ജാതിയില്‍പെട്ട കൂട്ടുകാര്‍ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും&#8217;; 47000 ലൈക്ക് കടന്ന വിദ്യാര്‍ത്ഥിയുടെ സംവരണ വിരുദ്ധ പോസ്റ്റിന് മറുപടിയുമായി വി.ടി ബല്‍റാം  എം.എ.എ</title>
		<link>https://www.chandrikadaily.com/bt-balram-lijo-fb-post-reservation-debate-mark-list-plus-two.html</link>
					<comments>https://www.chandrikadaily.com/bt-balram-lijo-fb-post-reservation-debate-mark-list-plus-two.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jul 2017 08:51:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bt balram]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[lijo]]></category>
		<category><![CDATA[mark list]]></category>
		<category><![CDATA[plus two]]></category>
		<category><![CDATA[reservation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36039</guid>

					<description><![CDATA[കോഴിക്കോട്: പ്ലടുവിന് 79 ശതമാനം മാര്‍ക്ക് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ലിജോ ജോയി എന്ന വിദ്യാര്‍ത്ഥിക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമ്പത്തിക സംവരണ വാദികള്‍ കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്‍. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്‍ണ്ണതകള്‍ അതിന്റേതായ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല എന്ന് വി.ടി ബല്‍റാം. ഈ നാട്ടിലെ എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്ലടുവിന് 79 ശതമാനം മാര്&#x200d;ക്ക് കിട്ടിയിട്ടും സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ട ലിജോ ജോയി എന്ന വിദ്യാര്&#x200d;ത്ഥിക്ക് മറുപടിയുമായി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ. സാമ്പത്തിക സംവരണ വാദികള്&#x200d; കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്&#x200d;. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്&#x200d;ണ്ണതകള്&#x200d; അതിന്റേതായ ആഴത്തില്&#x200d; മനസ്സിലാക്കാന്&#x200d; ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല എന്ന് വി.ടി ബല്&#x200d;റാം.</p>
<p>ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്&#x200d; സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്&#x200d; എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്&#x200d;ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്&#x200d; നടത്തപ്പെടുന്നത്. ആ കൂട്ടത്തില്&#x200d; താങ്കള്&#x200d;ക്ക് ഉള്&#x200d;പ്പെടാന്&#x200d; കഴിയാതെ പോയത് താരതമ്യേന മാര്&#x200d;ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടണെന്ന്, ബല്&#x200d;റാം ഫേസ്ബുക്കിലിട്ട കുറിപ്പില്&#x200d; പറയുന്നു.</p>
<p>&#8216;79.7 ശതമാനം മാര്&#x200d;ക് പ്ലടുവി നു മേടിച്ചിട്ടും അഡ്മിഷന്&#x200d; കിട്ടാത്ത അവസ്ഥ. അഡ്മിഷനു വേണ്ടിയുള്ള നെട്ടോട്ടത്തിനിടയില്&#x200d; ഞാന്&#x200d; ആ സത്യം മനസിലാക്കി. ഇവിടെ അഡ്മിഷനുള്ള മാനദണ്ഡം മാര്&#x200d;ക് മാത്രമല്ല. 50% മാര്&#x200d;ക് ഉള്ള താഴ്ന്ന ജാതിയില്&#x200d;പെട്ട കൂട്ടുകാര്&#x200d;ക് എവിടെ വേണമെങ്കിലും സീറ്റ് കിട്ടും എന്നാണ് ലിജോ ഫേസ്ബുക്കില്&#x200d; കുറിച്ചത്. ലിജോയുടെ പോസ്റ്റിന് 47000 ലൈക്കും 12000 ഓളം ഷെയറും ലഭിച്ചിട്ടുണ്ട്. പോസ്റ്റിനെ എതിര്&#x200d;ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്.</p>
<p><strong>ഭല്&#x200d;റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>പൊന്ന് അനുജാ,<br />
സാമ്പത്തിക സംവരണ വാദികള്&#x200d; കുറേ നാളായി പ്രചരിപ്പിച്ച് വരുന്ന ആവലാതിയും ഇച്ഛാഭംഗവുമാണ് താങ്കളുടെയും പോസ്റ്റില്&#x200d;. ചെറിയ പ്രായമായതുകൊണ്ട് ഇന്ത്യ എന്ന നമ്മുടെ വലിയ രാജ്യത്തിലെ സാമൂഹികവും സാമ്പത്തികവുമൊക്കെയായുള്ള സങ്കീര്&#x200d;ണ്ണതകള്&#x200d; അതിന്റേതായ ആഴത്തില്&#x200d; മനസ്സിലാക്കാന്&#x200d; ഇതുവരെ കഴിയാതെ പോയത് അനുജന്റെ മാത്രം കുഴപ്പമല്ല. സവര്&#x200d;ണ്ണ സമുദായങ്ങളില്&#x200d;പ്പെട്ട ഒരുപാട് മിഡില്&#x200d; ക്ലാസ് ചെറുപ്പക്കാര്&#x200d; താങ്കളുടെ ഈ വികലമായ സാമൂഹിക ബോധങ്ങള്&#x200d; പങ്കുവെക്കുന്നവരായുണ്ട്. അതുകൊണ്ട് ബേസിക്കായി ചില കാര്യങ്ങളെങ്കിലും മനസ്സിലാക്കുക.</p>
<p>1) ഈ നാട്ടിലെ എല്ലാ സീറ്റുകളും ജാതിയുടെ പേരില്&#x200d; സംവരണം ചെയ്തിട്ടൊന്നുമില്ല. താങ്കളുടെ സമുദായത്തിന് കേരള സമൂഹത്തില്&#x200d; എത്ര ശതമാനം ജനസംഖ്യ ഉണ്ടോ അതിന്റെ ഏതാണ്ട് മൂന്ന് ഇരട്ടിയോളം സീറ്റുകളിലേക്ക് ഇപ്പോഴും മാര്&#x200d;ക്ക് മാത്രം നോക്കിയാണ് അഡ്മിഷന്&#x200d; നടത്തപ്പെടുന്നത്. ആ കൂട്ടത്തില്&#x200d; താങ്കള്&#x200d;ക്ക് ഉള്&#x200d;പ്പെടാന്&#x200d; കഴിയാതെ പോയത് താരതമ്യേന മാര്&#x200d;ക്ക് കുറവായത് കൊണ്ട് മാത്രമാണ്. അതായത് മെറിറ്റ് ഇല്ലാത്തത് കൊണ്ടാണ്.</p>
<p>2) ഇത് മനസ്സിലാക്കാന്&#x200d; താങ്കളടക്കം പലര്&#x200d;ക്കും സാധിക്കുന്നില്ല. കാരണം നമുക്ക് മുന്നിലുള്ള അവസരങ്ങളേക്കുറിച്ചും നമുക്കനുകൂലമായ സാഹചര്യങ്ങളേക്കുറിച്ചും ചിന്തിച്ച് അത് പ്രയോജനപ്പെടുത്താനല്ല, മറ്റുള്ളവര്&#x200d;ക്ക് എന്ത് കിട്ടുന്നുവെന്ന് ആലോചിച്ച് അസൂയപ്പെടാനാണ് പൊതുവേ ഏതൊരാള്&#x200d;ക്കും താത്പര്യം. ഇത് താങ്കളുടെ മാത്രം കാര്യമല്ല, ഒരു പൊതു സ്വഭാവമാണ്.</p>
<p>3) &#8216;കാട് പിടിച്ച് കിടക്കുന്ന സ്വന്തം സ്ഥലം വൃത്തിയാക്കി വല്ല കൃഷിക്കും പോവാന്&#x200d;&#8217; താങ്കള്&#x200d;ക്ക് കഴിയുന്നുണ്ട്. അതുകൂടി ഈ നാട്ടിലെ സിസ്റ്റത്തിന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഭൂമി കൃഷിക്കായി ആവശ്യമില്ലാത്ത ആളുകളുടെ കയ്യില്&#x200d; കാടുപിടിച്ച് കിടക്കുകയാണ് നമ്മുടെ നാട്ടിലെ കൃഷിഭൂമിയിലെ നല്ലൊരു പങ്കും. അതുകൊണ്ട് ഏത് സമയത്തും ഉപയോഗിക്കാന്&#x200d; കഴിയുന്ന തരത്തില്&#x200d; താങ്കളുടെ മുന്നിലുള്ള ആ ചോയ്‌സ് ഈ നാട്ടിലെ മഹാഭൂരിപക്ഷം ആളുകള്&#x200d;ക്കും, പ്രത്യേകിച്ച് താങ്കള്&#x200d; പറഞ്ഞ &#8216;താഴ്ന്ന ജാതിയില്&#x200d;പ്പെട്ട കൂട്ടുകാര്&#x200d;ക്ക്&#8217; ഇല്ല. സഹപാഠികള്&#x200d;ക്കിടയില്&#x200d; ഒന്ന് അന്വേഷിച്ചാല്&#x200d; മനസ്സിലാവും.</p>
<p>4) ഇങ്ങനെ അവര്&#x200d;ക്കുള്ള പലതരം പരിമിതികളേയും മുന്നില്&#x200d;ക്കണ്ട് അവര്&#x200d;ക്ക് നല്&#x200d;കുന്ന അധിക പരിരക്ഷയാണ് സംവരണം. അത് നല്&#x200d;കിയില്ലെങ്കില്&#x200d; നിങ്ങളേപ്പോലെ എല്ലാം ഉള്ളവര്&#x200d; മാത്രം വീണ്ടും വീണ്ടും അവസരങ്ങള്&#x200d; കൊണ്ടുപോകും. അതാണ് നമ്മുടെ അനുഭവം. സംവരണം നല്&#x200d;കിയിട്ടും പല സമുദായങ്ങള്&#x200d;ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പല മേഖലകളിലും ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്&#x200d; ഉള്ള സംവരണം കൂടി എടുത്ത് മാറ്റിയാല്&#x200d; എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാന്&#x200d; താങ്കളുടെ പ്രായത്തിലുള്ള ഒരു കുട്ടിക്ക് പോലും കഴിയേണ്ടതുണ്ട്.</p>
<p>5) കൃഷി അങ്ങനെ ഒരു മോശം ചോയ്‌സ് അല്ല, നിരാശാബാധിതര്&#x200d; മാത്രം ചെയ്യേണ്ട ഒന്നല്ല. അതുകൊണ്ട് ധൈര്യമായി കാട് കിളച്ചോളൂ. താങ്കളിലൂടെ ഒരു നല്ല കര്&#x200d;ഷകനെ നാടിന് കിട്ടട്ടെ.</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalram%2Fposts%2F10155030412354139&amp;width=500" width="500" height="978" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bt-balram-lijo-fb-post-reservation-debate-mark-list-plus-two.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലേബര്‍ കമ്മീഷണറുമായ ചര്‍ച്ച പരാജയം; നഴ്‌സുമാരുടെ സമരം തുടരും</title>
		<link>https://www.chandrikadaily.com/lobour-comisinar-nurs-strick.html</link>
					<comments>https://www.chandrikadaily.com/lobour-comisinar-nurs-strick.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 27 Jun 2017 14:16:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[debate]]></category>
		<category><![CDATA[Nurse strick]]></category>
		<category><![CDATA[prvt hospital]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33748</guid>

					<description><![CDATA[തിരുവനന്തപുരം: ശമ്പള വര്‍ധന ആവശ്യപ്പെട്ട് സമര നോട്ടീസ് നല്‍കിയ നഴ്‌സുമാരുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. നഴ്‌സുമാര്‍ ആവശ്യപ്പെടുന്ന വര്‍ധന നല്‍കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നത്. അതേസമയം മന്ത്രിതല ചര്‍ച്ച നടക്കുന്നതുവരെ പണിമുടക്കിയുള്ള സമരം തുടങ്ങില്ലെന്നും നിസഹകരണ സമരവും സെക്രട്ടേറിയറ്റിനുമുന്നില്‍ അനിശ്ചിതകാല ധര്‍ണയും തുടങ്ങുമെന്നും നഴ്‌സുമാര്‍ അറിയിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 20000 രൂപയാക്കുക , 200 കിടക്കകളുളള ആശുപത്രികളില്‍ എന്‍ട്രികേഡറില്‍ സര്‍ക്കാര്‍ വേതനമായ 32000 രൂപ ഉറപ്പാക്കുക. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശമ്പള വര്&#x200d;ധന ആവശ്യപ്പെട്ട് സമര നോട്ടീസ് നല്&#x200d;കിയ നഴ്‌സുമാരുമായി ലേബര്&#x200d; കമ്മിഷണര്&#x200d; നടത്തിയ ചര്&#x200d;ച്ച തീരുമാനമാകാതെ പിരിഞ്ഞു. നഴ്‌സുമാര്&#x200d; ആവശ്യപ്പെടുന്ന വര്&#x200d;ധന നല്&#x200d;കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്&#x200d; നിലപാടെടുത്തതോടെയാണ് ചര്&#x200d;ച്ച തീരുമാനമാകാതെ പിരിയേണ്ടിവന്നത്.</p>
<p>അതേസമയം മന്ത്രിതല ചര്&#x200d;ച്ച നടക്കുന്നതുവരെ പണിമുടക്കിയുള്ള സമരം തുടങ്ങില്ലെന്നും നിസഹകരണ സമരവും സെക്രട്ടേറിയറ്റിനുമുന്നില്&#x200d; അനിശ്ചിതകാല ധര്&#x200d;ണയും തുടങ്ങുമെന്നും നഴ്‌സുമാര്&#x200d; അറിയിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 20000 രൂപയാക്കുക , 200 കിടക്കകളുളള ആശുപത്രികളില്&#x200d; എന്&#x200d;ട്രികേഡറില്&#x200d; സര്&#x200d;ക്കാര്&#x200d; വേതനമായ 32000 രൂപ ഉറപ്പാക്കുക.<br />
ബലരാമന്&#x200d; കമ്മറ്റി റിപ്പോര്&#x200d;ട്ട് നടപ്പാക്കുക. ഇതായിരുന്നു നഴ്‌സുമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്&#x200d;. എന്നാലിത് അംഗീകരിക്കാന്&#x200d; മാനേജ്‌മെന്റുകള്&#x200d; തയാറായില്ല. ഇത്രയും വലിയ ശമ്പള വര്&#x200d;ധന ആശുപത്രികളെ കടക്കെണിയിലാക്കുമെന്നാണ് നിലപാട് .  ചര്&#x200d;ച്ചയുടെ വിശദാംശങ്ങള്&#x200d; ലേബര്&#x200d; കമ്മിഷണര്&#x200d; മന്ത്രിക്ക് കൈമാറും. ഇതനുസരിച്ചായിരിക്കും മന്ത്രി തല ചര്&#x200d;ച്ചയുടെ തിയതി തീരുമാനിക്കുക .</p>
<p>2016 ജനുവരി 29നാണ് അടിസ്ഥാന ശമ്പളം സംബന്ധിച്ച് സുപ്രീം കോടതി നിര്&#x200d;ദ്ദേശമുണ്ടായത്. കഴിഞ്ഞ വര്&#x200d;ഷം സെപ്റ്റംബറില്&#x200d; ശമ്പള പരിഷ്‌കരണം നടപ്പാക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; സംസ്ഥാനങ്ങള്&#x200d;ക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഇതു സംബന്ധിച്ച് ചര്&#x200d;ച്ചകള്&#x200d; നടക്കുന്നതേയുള്ളുവെന്നാണ് കേരളം നല്&#x200d;കിയ മറുപടി. അടിസ്ഥാന ശമ്പളത്തില്&#x200d; 20 ശതമാനത്തില്&#x200d; കൂടുതല്&#x200d; വര്&#x200d;ധന നല്&#x200d;കില്ലെന്നാണ് മാനേജ്മെന്റുകളും നിലപാടെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lobour-comisinar-nurs-strick.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
