<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>December &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/december/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 30 Nov 2023 10:35:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>December &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പഴയതു പേലെ ഇനി സിം കാര്&#x200d;ഡ് കിട്ടില്ല; ഡിസംബര്&#x200d; 1 മുതല്&#x200d;  നിയമങ്ങള്&#x200d; കടുപ്പിക്കുന്നു</title>
		<link>https://www.chandrikadaily.com/no-more-sim-cards-like-before-the-rules-are-being-tightened-from-december-1.html</link>
					<comments>https://www.chandrikadaily.com/no-more-sim-cards-like-before-the-rules-are-being-tightened-from-december-1.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Nov 2023 10:35:28 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[December]]></category>
		<category><![CDATA[rules]]></category>
		<category><![CDATA[sim cards]]></category>
		<category><![CDATA[tightened]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284572</guid>

					<description><![CDATA[ഒരാള്&#x200d; പുതിയ സിം കാര്&#x200d;ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്&#x200d; തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്&#x200d; രേഖകള്&#x200d; ഉപഭോക്താവും സേവന ദാതാവും നല്&#x200d;കുകയും സൂക്ഷിക്കേണ്ടിയും വരിക.]]></description>
										<content:encoded><![CDATA[<p>ഡിജിറ്റല്&#x200d; മാര്&#x200d;ഗങ്ങള്&#x200d; ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്&#x200d; രാജ്യത്ത് വര്&#x200d;ധിക്കുന്നതിന്റെ പശ്ചാത്തലത്തില്&#x200d; അതിന് തടയിടാന്&#x200d; പുതിയ നിയമങ്ങള്&#x200d; നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്&#x200d;ക്കാര്&#x200d;. ഡിസംബര്&#x200d; 1 മുതലാണ് ഇവ നിലവില്&#x200d; വരിക. ഒരാള്&#x200d; പുതിയ സിം കാര്&#x200d;ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്&#x200d; തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്&#x200d; രേഖകള്&#x200d; ഉപഭോക്താവും സേവന ദാതാവും നല്&#x200d;കുകയും സൂക്ഷിക്കേണ്ടിയും വരിക. ഇതുമായി ബന്ധപ്പെട്ട ആദ്യ നിര്&#x200d;ദേശം കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്.</p>
<p>മതിയായ രേഖകളില്ലാതെ അനധികൃതമായി കൈവശപ്പെടുത്തിയ 52 ലക്ഷത്തോളം സിം കാര്&#x200d;ഡ് കണക്ഷനുകള്&#x200d; വിച്ഛേദിച്ചതായി കേന്ദ്ര വാര്&#x200d;ത്താ വിനിമയ മന്ത്രി ആശ്വിനി വൈഷ്ണവ് പറഞ്ഞു.നടപ്പാക്കുന്ന പുതിയ ചട്ടങ്ങള്&#x200d; അനുസരിച്ച് എല്ലാ ഡീലര്&#x200d;മാരും കൃത്യമായ വേരിഫിക്കേഷന്&#x200d; നടപടിയ്ക്ക് വിധേയമാകണം. ഇതില്&#x200d; അപാകതകള്&#x200d; കണ്ടെത്തുന്ന പക്ഷം അവര്&#x200d; പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദ്ദേശിക്കുന്നു.</p>
<p>അതാത് ടെലികോം ഒപ്പറേറ്റര്&#x200d;മാരാണ് ഡീലര്&#x200d;മാരുടെ വേരിഫിക്കേഷന്&#x200d; പൂര്&#x200d;ത്തീകരിക്കേണ്ടത്. ഈ നടപടി പൂര്&#x200d;ത്തിയാക്കാന്&#x200d; 12 മാസമാണ് സമയ പരിധി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ രേഖകള്&#x200d; ഇല്ലാത്ത ഡീലിര്&#x200d;മാരെ ബ്ലാക്ക് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെടുത്തുകയും അവരുടെ ലൈസന്&#x200d;സ് റദ്ദു ചെയ്യുമെന്നും ടെലികോം മന്ത്രാലയം പറഞ്ഞു.</p>
<p>ഓണ്&#x200d;ലൈന്&#x200d; തട്ടിപ്പുകള്&#x200d; തടയുന്നതിന്റെ ഭാഗമായി ഒരാള്&#x200d;ക്ക് നിരവധി സിം കണക്ഷനുകള്&#x200d; നല്&#x200d;കുന്ന രീതിയിലും നിയന്ത്രണം ഏര്&#x200d;പ്പെടുത്താന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചിട്ടുണ്ട്. നിലവില്&#x200d; ഒരു വ്യക്തിക്ക് ഒന്&#x200d;പത് സിം കാര്&#x200d;ഡ് കണക്ഷനുകള്&#x200d; വരെ എടുക്കാം.</p>
<p>കെ.വൈ.സി ചട്ട പ്രകാരം ഒരാള്&#x200d; പുതിയ ഒരു സിം എടുക്കുകയോ അല്ലെങ്കില്&#x200d; നിലനില്&#x200d;ക്കുന്ന നമ്പറിന്മേല്&#x200d; പുതിയ കണക്ഷന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്&#x200d; വയസ്സ്, ലിംഗം തുടങ്ങിയവ തെളിയിക്കുന്ന ഡെമോഗ്രാഫിക് വിവരങ്ങളും നല്&#x200d;കണം.ആധാര്&#x200d; കാര്&#x200d;ഡില്&#x200d; ലഭ്യമായിരിക്കുന്ന ക്യൂ.ആര്&#x200d; കോഡ് സ്‌കാന്&#x200d; ചെയ്തായിരിക്കും ഈ വിവരങ്ങള്&#x200d; ശേഖരിക്കുക. അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്&#x200d; ഒരാള്&#x200d; വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്&#x200d;ക്ക് ആ നമ്പര്&#x200d; നല്&#x200d;കാന്&#x200d; പാടുള്ളൂ എന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; അനുശാസിക്കുന്നു.</p>
<p>ഒരേ നമ്പറില്&#x200d; മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്&#x200d; 24 മണിക്കൂറിനുള്ളില്&#x200d; ഉപഭോക്താവ് എസ്.എം.എസ് സംവിധാനം വഴി കെവൈസി പൂര്&#x200d;ത്തിയാക്കിയിരിക്കണം.</p>
<p>എ.ഐ സോഫ്റ്റ്വെയറായ എ.എസ്.ടി.ആര്&#x200d; (ASTR) ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ സിം കണക്ഷനുകള്&#x200d; കണ്ടെത്തുന്ന രീതിക്ക് ഈ വര്&#x200d;ഷമാദ്യം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട മൊബൈലുകളെക്കുറിച്ചുള്ള പരാതികള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; സഞ്ചാര്&#x200d; സാഥി പോര്&#x200d;ട്ടലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ആരംഭിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-more-sim-cards-like-before-the-rules-are-being-tightened-from-december-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദ്യുതിക്ക് 19 പൈസ സര്&#x200d;ച്ചാര്&#x200d;ജ് ഡിസംബറിലും</title>
		<link>https://www.chandrikadaily.com/19-paise-surcharge-on-electricity-in-december-too.html</link>
					<comments>https://www.chandrikadaily.com/19-paise-surcharge-on-electricity-in-december-too.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 27 Nov 2023 09:05:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[December]]></category>
		<category><![CDATA[electricity]]></category>
		<category><![CDATA[surcharge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284242</guid>

					<description><![CDATA[കൂട്ടിയ നിരക്കിന് പുറമേയാണ് സര്&#x200d;ച്ചാര്&#x200d;ജും ഈടാക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വൈദ്യുതിക്ക് ഡിസംബറിലും 19 പൈസ സര്&#x200d;ച്ചാര്&#x200d;ജ് തുടരും. കെഎസ്ഇബി സ്വന്തം നിലയ്ക്ക് യൂണിറ്റിന് 10 പൈസ ഈടാക്കാന്&#x200d; വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മീഷന്&#x200d; അനുവദിച്ച ഒന്&#x200d;പത് പൈസ ഈടാക്കുന്നതും തുടരും. കൂട്ടിയ നിരക്കിന് പുറമേയാണ് സര്&#x200d;ച്ചാര്&#x200d;ജും ഈടാക്കുന്നത്.</p>
<p>ഒക്ടോബര്&#x200d; വരെ വൈദ്യുതി വാങ്ങുന്നതിനുണ്ടായ അധികച്ചെലവാണ് അടുത്തമാസം ഈടാക്കുന്നത്. 85.05 കോടിയാണ് അധികച്ചെലവ്. ഇത് ഈടാക്കാന്&#x200d; യൂണിറ്റിന് യഥാര്&#x200d;ഥത്തില്&#x200d; 24 പൈസ ചുമത്തണം. എന്നാല്&#x200d; സ്വന്തംനിലയ്ക്ക് പരമാവധി 10 പൈസ ഈടാക്കാനേ കമ്മീഷന്&#x200d; ബോര്&#x200d;ഡിനെ അനുവദിച്ചുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/19-paise-surcharge-on-electricity-in-december-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്</title>
		<link>https://www.chandrikadaily.com/a-nationwide-bank-strike-for-six-days-in-december.html</link>
					<comments>https://www.chandrikadaily.com/a-nationwide-bank-strike-for-six-days-in-december.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Nov 2023 07:45:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bank strike]]></category>
		<category><![CDATA[December]]></category>
		<category><![CDATA[nationwide]]></category>
		<category><![CDATA[six days]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283394</guid>

					<description><![CDATA[പൊതു-സ്വകാര്യ ബാങ്കുകളിൽ ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക.]]></description>
										<content:encoded><![CDATA[<p>ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ). പൊതു-സ്വകാര്യ ബാങ്കുകളിൽ ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക.</p>
<p>നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക. നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.</p>
<p>സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. നേരത്തെ നവംബർ 13ന് മിന്നൽ പണിമുടക്ക് നിശ്ച‌‌യിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-nationwide-bank-strike-for-six-days-in-december.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുടങ്ങിയ ക്ഷേമ പെന്&#x200d;ഷന്&#x200d; വിതരണം നാളെമുതല്&#x200d;; നല്&#x200d;കുന്നത് ഡിസംബര്&#x200d; മാസത്തിലെ കുടിശ്ശിക</title>
		<link>https://www.chandrikadaily.com/disbursement-of-delayed-welfare-pension-from-tomorrow.html</link>
					<comments>https://www.chandrikadaily.com/disbursement-of-delayed-welfare-pension-from-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Feb 2023 15:07:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[News]]></category>
		<category><![CDATA[December]]></category>
		<category><![CDATA[pension]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239583</guid>

					<description><![CDATA[900 കോടി രൂപയാണ് വായ്പ എടുത്തു
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുടങ്ങി പോയ ക്ഷേമ പെന്&#x200d;ഷന്&#x200d; വിതരണം നാളെ മുതല്&#x200d; ആരംഭിക്കും. ഒരു മാസത്തെ കുടിശ്ശിക നല്&#x200d;കാനാണ് സര്&#x200d;ക്കാര്&#x200d; ഉത്തരവിറക്കിയിരിക്കുന്നത്.</p>
<p>ഡിസംബര്&#x200d; മാസത്തെ ക്ഷേമ പെന്&#x200d;ഷനാണ് നല്&#x200d;കുക. സഹകരണ ബാങ്കുകളുടെ കണ്&#x200d;സോര്&#x200d;ഷ്യത്തില്&#x200d; നിന്ന് വായ്പയെടുത്താണ് തുക നല്&#x200d;കുന്നത്. 900 കോടി രൂപയാണ് വായ്പ എടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disbursement-of-delayed-welfare-pension-from-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാബരി മസ്ജിദ് തകര്&#x200d;ത്തത് രാജ്യത്തിന്റെ ശത്രുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/remembering-the-trauma-of-the-babri-masjid-demolition-dec-06.html</link>
					<comments>https://www.chandrikadaily.com/remembering-the-trauma-of-the-babri-masjid-demolition-dec-06.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Dec 2018 10:24:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ayodya case]]></category>
		<category><![CDATA[Babri Masjid]]></category>
		<category><![CDATA[December]]></category>
		<category><![CDATA[december 06]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113042</guid>

					<description><![CDATA[നൗഷാദ് മണ്ണിശ്ശേരി ബാബരി മസ്ജിദിന്റെ തകര്&#x200d;ച്ചക്ക് 26 വര്&#x200d;ഷമാവുകയാണ്. 1992 ഡിസംബര്&#x200d; 6 ഇന്ത്യന്&#x200d; മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്&#x200d;ഗീയവാദികളാല്&#x200d; തച്ചു തകര്&#x200d;ക്കപ്പെട്ടതിന്റെ വേദനാജനകമായ ഓര്&#x200d;മ്മ ദിനമാണ്. അന്നത്തെ ഇന്ത്യന്&#x200d; ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്&#x200d; നാരായണന്&#x200d; ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യ നേരിട്ട രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്&#x200d; പങ്കെടുക്കാതിരിക്കുകയും ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത് ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത [&#8230;]]]></description>
										<content:encoded><![CDATA[<p><strong>നൗഷാദ് മണ്ണിശ്ശേരി</strong></p>
<p>ബാബരി മസ്ജിദിന്റെ തകര്&#x200d;ച്ചക്ക് 26 വര്&#x200d;ഷമാവുകയാണ്. 1992 ഡിസംബര്&#x200d; 6 ഇന്ത്യന്&#x200d; മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഒരു സംഘം വര്&#x200d;ഗീയവാദികളാല്&#x200d; തച്ചു തകര്&#x200d;ക്കപ്പെട്ടതിന്റെ വേദനാജനകമായ ഓര്&#x200d;മ്മ ദിനമാണ്. അന്നത്തെ ഇന്ത്യന്&#x200d; ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയുമായ കെ.ആര്&#x200d; നാരായണന്&#x200d; ഈ സംഭവത്തെ കുറിച്ച് പറഞ്ഞത് മഹാത്മജിയുടെ വധത്തിനു ശേഷം ഇന്ത്യ നേരിട്ട രണ്ടാമത്തെ ഏറ്റവും വലിയ ദുരന്തം എന്നായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്&#x200d; പങ്കെടുക്കാതിരിക്കുകയും ദേശീയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുക്കുകയും ചെയ്ത് ബ്രിട്ടീഷുകാരന് വിടുപണി ചെയ്ത ആര്&#x200d;.എസ്.എസ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്&#x200d; ആദ്യം ചെയ്ത മഹാപാതകം മഹാത്മജിയെ കൊന്നുതള്ളുക എന്നതായിരുന്നു.</p>
<p>ബാബരി മസ്ജിദ് തകര്&#x200d;ത്തത് ഇന്ത്യയിലെ ഹിന്ദുക്കളല്ല. രാജ്യത്തെ യഥാര്&#x200d;ത്ഥ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണ ആ സംഭവത്തിന് ഇല്ല എന്നതിന് ഒരുപാട് തെളിവുകള്&#x200d; നിരത്താന്&#x200d; സാധിക്കും. സോമനാഥ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് നിന്ന് അയോധ്യയിലേക്ക് എല്&#x200d; കെ അദ്വാനി ബാബരി മസ്ജിദ് തകര്&#x200d;ക്കാന്&#x200d; വേണ്ടി രഥയാത്ര നടത്തിയപ്പോള്&#x200d; ആ രഥയാത്രയില്&#x200d; പങ്കെടുത്തതും അതിനു വേണ്ട സൗകര്യങ്ങള്&#x200d; ചെയ്തു കൊടുത്തതും സംഘപരിവാര പ്രവര്&#x200d;ത്തകര്&#x200d; മാത്രമായിരുന്നു. ആ രഥയാത്ര നയിച്ച അദ്വാനി ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; നിന്ന് പതുക്കെപ്പതുക്കെ അപ്രസക്തമാകുന്നതാണ് പിന്നീട് നാം കണ്ടത്. ബാബരി മസ്ജിദിന്റെ തകര്&#x200d;ച്ചക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച ഒട്ടനവധി നേതാക്കള്&#x200d; പിന്നീട് ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d; ഒന്നുമല്ലാതായി എന്നതാണ് സത്യം. അക്കാലത്തെ ഇന്ത്യന്&#x200d; പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനെ പോലെ തിരസ്‌കൃതനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിട്ടില്ല.</p>
<p>അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന &#8216; കല്യാണ്&#x200d; സിംഗ് ബി.ജെ.പി ഉപാധ്യക്ഷനും ഗവര്&#x200d;ണറുമൊക്കെ ആയെങ്കിലും രാഷ്ട്രീയമായി ഒരു മേല്&#x200d;ക്കയ്യും അദ്ദേഹത്തിന് ലഭിച്ചില്ല. ബാബരി മസ്ജിദ് തകര്&#x200d;ച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ലിബര്&#x200d;ഹാന്&#x200d; കമ്മീഷനു മുന്നില്&#x200d; രഥയാത്രയില്&#x200d; അദ്വാനിയെ അസിസ്റ്റ് ചെയ്തിരുന്ന അദ്വാനിയുടെ മരുമകള്&#x200d; ഗൗരിഅദ്വാനി പറഞ്ഞത് എല്&#x200d; കെ അദ്വാനിക്കൊ രഥയാത്രയുടെ മാനേജറായിരുന്ന നരേന്ദ്ര മോദിക്കോ യഥാര്&#x200d;ത്ഥത്തില്&#x200d; രാമനെയൊ ലക്ഷ്മണനെയൊ എന്തിനേറെ ദൈവവിശ്വാസം പോലുമില്ല എന്നാണ്. ഗൗരി അദ്വാനി പറഞ്ഞ ഗൗരവതരമായ മറ്റൊരു കാര്യമുണ്ട്.</p>
<p>ഈ യാത്രക്കിടയില്&#x200d; സംഘ്പരിവാറുകള്&#x200d; പാരിതോഷികമായി നല്&#x200d;കിയിരുന്ന രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയുമൊക്കെ വെള്ളിയിലും സ്വര്&#x200d;ണത്തിലും തീര്&#x200d;ത്ത കൊച്ചു വിഗ്രഹങ്ങള്&#x200d; രഥയാത്ര അവസാനിച്ചതിനുശേഷം സ്വര്&#x200d;ണ്ണപ്പണിക്കാരെ കൊണ്ട് ഉരുക്കി സ്പൂണും മുള്ളും ഭക്ഷണ പാത്രങ്ങളുമാക്കി മാറ്റി തന്റെ വീട്ടിലെ തീന്&#x200d;മേശയുടെ അലങ്കാരമാക്കി മാറ്റി അഡ്വാനി ഉപയോഗിച്ചു എന്നാണ്. ഭക്ത്യാദരപൂര്&#x200d;വ്വം തന്റെ അനുയായികള്&#x200d; നല്&#x200d;കിയ വിഗ്രഹങ്ങള്&#x200d; തന്റെ തീന്&#x200d;മേശയിലെ ഉപകരണങ്ങളാക്കി മാറ്റിയ അധ്വാനിക്കും അദ്വാനിയുടെ പാര്&#x200d;ട്ടിയായ ബിജെപിക്കും അയോധ്യ വെറുമൊരു രാഷ്ട്രീയ ആയുധം മാത്രമാണ്. രാമന്&#x200d; അവര്&#x200d;ക്ക് ദൈവമല്ല. അധികാരത്തിലേക്ക് കയറി വരാനുള്ള വെറുമൊരു ചവിട്ടുപടി മാത്രമാണ്. ശ്രീരാമ ജന്മഭൂമി അവര്&#x200d;ക്ക് വര്&#x200d;ഗീയമായ അജണ്ടയാണ്.</p>
<p>ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെടുമ്പോള്&#x200d; ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്&#x200d; ബിജെപി അധികാരത്തില്&#x200d; ആയിരുന്നു ഈ നാല് സംസ്ഥാനങ്ങളും കേന്ദ്രസര്&#x200d;ക്കാര്&#x200d; പിരിച്ചുവിട്ടു. പിന്നീട് അവിടെ നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; ബാബരി മസ്ജിദ് തകര്&#x200d;ത്ത് താല്&#x200d;ക്കാലിക ക്ഷേത്രങ്ങള്&#x200d; നിര്&#x200d;മ്മിച്ച ബി.ജെ.പിയെ മഹാഭൂരിപക്ഷം വരുന്ന വോട്ടര്&#x200d;മാര്&#x200d; തിരസ്‌കരിക്കുന്നതാണ് കണ്ടത്. ഈ സംസ്ഥാനങ്ങളില്&#x200d; നിന്ന് ഒരു പതിറ്റാണ്ടിലേറെക്കാലം ബി.ജെ.പിയെ ജനങ്ങള്&#x200d; മാറ്റിനിര്&#x200d;ത്തി. ഇതിനര്&#x200d;ത്ഥം ബാബരി മസ്ജിദ് തകര്&#x200d;ത്തതിനെ ഇന്ത്യയിലെ ഹിന്ദു സമൂഹം അംഗീകരിക്കുന്നില്ല എന്നു തന്നെയല്ലെ. മഹാത്മജിയെ കൊന്നുതള്ളിയ അതെ രാഷ്ട്രത്തിന്റെ ശത്രുക്കള്&#x200d; തന്നെയാണ് ബാബരി മസ്ജിദ് തകര്&#x200d;ത്തതും എന്നതായിരുന്നു വിഷയത്തില്&#x200d; മുസ്‌ലിം ലീഗിന്റെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും നിലപാട്. നരേന്ദ്രമോദി ഇസ്ലാമിന്റെയൊ മുസ്ലിംകളുടെയൊ മാത്രം ശത്രുവല്ല മതേതര ഇന്ത്യയുടെ ശത്രുവും മഹത്തായ ആര്&#x200d;ഷഭാരത സംസ്‌കൃതിയുടെ ആരാച്ചാരും കൂടിയാണ്. ബാബരി മസ്ജിദ് തകര്&#x200d;ന്നതിനു ശേഷം 26 വര്&#x200d;ഷം ഇന്ത്യയില്&#x200d; കഴിഞ്ഞുപോയി അതിനിടയില്&#x200d; ഉത്തര്&#x200d;പ്രദേശ് ബി.ജെ.പി ഭരിച്ച കാലം ഉണ്ടായിട്ടുണ്ട്. ഒന്നിലേറെ തവണ അടല്&#x200d;ബിഹാരി വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വര്&#x200d;ഗ്ഗീയതയുടെ മുടി അഴിച്ചാടിയ രൂപമായ നരേന്ദ്രമോദി നാലേമുക്കാല്&#x200d; വര്&#x200d;ഷം രാഷ്ട്രത്തിന്റെ അധികാരത്തിലിരുന്നു.</p>
<p>പക്ഷേ ബാബരി അവര്&#x200d;ക്ക് ഒരു അജണ്ട ആയിരുന്നില്ല. ബാബരി മസ്ജിദിനെ കുറിച്ചുള്ള ചര്&#x200d;ച്ചകളോ ആ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ശ്രീരാമ ക്ഷേത്രം നിര്&#x200d;മ്മിക്കുന്നതിനെ കുറിച്ചുള്ള വാദഗതികളോ ഇവിടെ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഉയര്&#x200d;ന്നിരുന്നില്ല. എന്നാല്&#x200d; ലോക്സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്&#x200d;ക്കെ ഈ സമയത്ത് വീണ്ടും രാമജന്മഭൂമി അജണ്ട പൊടിതട്ടി എടുത്തിരിക്കുകയാണ്. അദാനിയുടെയും അംബാനിയുടെയും മുന്നില്&#x200d; ഓഛാനിച്ച് നില്&#x200d;ക്കുകയും കോര്&#x200d;പ്പറേറ്റുകളുടെ റിമോട്ട് കണ്&#x200d;ട്രോള്&#x200d; പോലെ പ്രവര്&#x200d;ത്തിക്കുകയും ചെയ്യുന്ന റോബോട്ടായി മാറിയ ഇന്ത്യന്&#x200d; പ്രധാനമന്ത്രിക്ക് പിടിച്ചു നില്&#x200d;ക്കാന്&#x200d; അവരുടെ കയ്യിലുള്ള ആയുധമാണ് വര്&#x200d;ഗീയത. അതിനുള്ള എളുപ്പവഴിയാണ് ശ്രീരാമ ജന്മഭൂമി വിഷയം. ഇന്ത്യയിലെ സനാതന ഹിന്ദുക്കളുടെ വികാരത്തെ ആളിക്കത്തിച്ച് വോട്ടാക്കി മാറ്റി ഇനിയും അധികാരത്തിലിരിക്കാന്&#x200d; കഴിയുമോ എന്നതിനാണ് വര്&#x200d;ഗീയ ശക്തികള്&#x200d; ശ്രമിക്കുന്നത്. ഇതിനെതിരായ ജാഗ്രത നമ്മള്&#x200d; പാലിക്കേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/remembering-the-trauma-of-the-babri-masjid-demolition-dec-06.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
