<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>delayed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delayed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 02 Feb 2025 06:56:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>delayed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദുല്&#x200d; റഹീമിൻ്റെ മോചനം വൈകും; കേസിൽ വിചാരണ വീണ്ടും മാറ്റി</title>
		<link>https://www.chandrikadaily.com/abdul-rahims-release-will-be-delayed-the-trial-in-the-case-was-adjourned-again.html</link>
					<comments>https://www.chandrikadaily.com/abdul-rahims-release-will-be-delayed-the-trial-in-the-case-was-adjourned-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 02 Feb 2025 06:56:06 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ABDUL RAHIM]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[release]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328372</guid>

					<description><![CDATA[തുടര്&#x200d;ച്ചയായ ഏഴാംതവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സഊദി ബാലന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; 18 വര്&#x200d;ഷമായി റിയാദിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്&#x200d; റഹീമിന്റെ മോചന ഹരജിയില്&#x200d; ഇന്നും വിധിയുണ്ടായില്ല. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി മാറ്റിവെച്ചു. തുടര്&#x200d;ച്ചയായ ഏഴാംതവണയാണ് കോടതി റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.</p>
<p>രാവിലെ എട്ടുമണിക്ക് കോടതി കേസ് പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കുന്ന പുതിയ തീയതി ലഭിച്ചിട്ടില്ലെന്ന് റഹീം സഹായ സമിതി അറിയിച്ചു. ഒന്നര കോടി സൗദി റിയാല്&#x200d; (34 കോടിയിലേറെ ഇന്ത്യന്&#x200d; രൂപ) ദിയാധനം നല്&#x200d;കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്&#x200d; തീര്&#x200d;പ്പുണ്ടാവാത്തതിനാല്&#x200d; മോചന കാര്യത്തില്&#x200d; അനിശ്ചിതത്വം തുടര്&#x200d;ന്നിരുന്നു.</p>
<p>ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്‌ടോബര്&#x200d; 21നാണ് നടന്നത്. എന്നാല്&#x200d; ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdul-rahims-release-will-be-delayed-the-trial-in-the-case-was-adjourned-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്ലസ്‌വൺ അധിക ബാച്ച് ഉത്തരവ് വൈകുന്നു: സ്കൂളുകളുടെ പട്ടിക പുറത്തുവിടുന്നില്ല</title>
		<link>https://www.chandrikadaily.com/plusone-additional-batch-order-delayed-list-of-schools-not-released.html</link>
					<comments>https://www.chandrikadaily.com/plusone-additional-batch-order-delayed-list-of-schools-not-released.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jul 2024 11:08:52 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[additional batch]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[PLUSONE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302876</guid>

					<description><![CDATA[കൊമേഴ്‌സ് - 61, ഹ്യുമാനിറ്റീസ് - 59 എന്നിങ്ങനെ ബാച്ചുകള്&#x200d; അനുവദിക്കുമെന്ന് നിയമസഭയില്&#x200d; വിദ്യാഭ്യാസ മന്ത്രി വി.ശിവന്&#x200d;കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്&#x200d; ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ജില്ലയിലെ പ്ലസ് വണ്&#x200d; സീറ്റ് പ്രതിസന്ധി മറികടക്കാന്&#x200d; 74 സര്&#x200d;ക്കാര്&#x200d; സ്‌കൂളുകളിലായി 120 താത്കാലിക ബാച്ചുകള്&#x200d; അനുവദിക്കാനുള്ള തീരുമാനത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഉത്തരവ് വൈകുന്നു. ഏതെല്ലാം സ്‌കൂളുകളിലാണ് അധിക ബാച്ചുകള്&#x200d; അനുവദിക്കുക എന്നത് സംബന്ധിച്ച പട്ടിക 5 ദിവസമായിട്ടും പുറത്തുവിട്ടിട്ടില്ല.</p>
<p>കൊമേഴ്‌സ് &#8211; 61, ഹ്യുമാനിറ്റീസ് &#8211; 59 എന്നിങ്ങനെ ബാച്ചുകള്&#x200d; അനുവദിക്കുമെന്ന് നിയമസഭയില്&#x200d; വിദ്യാഭ്യാസ മന്ത്രി വി.ശിവന്&#x200d;കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്&#x200d; ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.</p>
<p>മന്ത്രിസഭാ യോഗം ചേര്&#x200d;ന്ന് തീരുമാനമെടുത്ത് ഉത്തരവായി പുറത്തിറങ്ങണം. ഇത് ഹയര്&#x200d;സെക്കന്&#x200d;ഡറി ഡയറക്ടറേറ്റിന് കൈമാറിയ ശേഷമേ സ്‌കൂളുകളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കൂ. പ്ലസ് വണ്&#x200d; സീറ്റ് ക്ഷാമം പരിഹരിക്കാന്&#x200d; വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സ്‌കൂളുകളുടെ ലിസ്റ്റടക്കം ഉള്&#x200d;പ്പെടുത്തിയുള്ള റിപ്പോര്&#x200d;ട്ടാണ് സര്&#x200d;ക്കാരിലേക്ക് സമര്&#x200d;പ്പിച്ചത്.</p>
<p>ക്ലാസ് നടത്തുന്നതിന് കെട്ടിട സൗകര്യമുള്ള സ്‌കൂളുകള്&#x200d;ക്കാണ് അന്തിമ ലിസ്റ്റില്&#x200d; മുന്&#x200d;ഗണന ലഭിക്കുകയെന്നാണ് വിവരം. പഠന സൗകര്യങ്ങള്&#x200d; ഒരുക്കാന്&#x200d; തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പിന്തുണ വിദ്യാഭ്യാസ വകുപ്പ് തേടിയിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികവേഗത്തില്&#x200d; പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രധാനാദ്ധ്യാപകര്&#x200d; ഉയര്&#x200d;ത്തുന്നത്. ക്ലാസുകള്&#x200d; തുടങ്ങാന്&#x200d; വീണ്ടും വൈകുന്ന സ്ഥിതിയാവും. സൗകര്യങ്ങള്&#x200d; കുറവുള്ള സ്‌കൂളുകളില്&#x200d; അധിക ബാച്ച് അനുവദിച്ചാല്&#x200d; സമയബന്ധിതമായി ഇവ ഒരുക്കുക വെല്ലുവിളിയാവും.</p>
<p>നിലവില്&#x200d; ജില്ലയില്&#x200d; സര്&#x200d;ക്കാര്&#x200d; മേഖലയില്&#x200d; 168 സയന്&#x200d;സ് ബാച്ചുകളും 122 ഹ്യുമാനിറ്റീസ് ബാച്ചും 162 കൊമേഴ്‌സ് ബാച്ചുകളുമാണുള്ളത്. പുതുതായി അനുവദിച്ച ബാച്ചുകളില്&#x200d; സയന്&#x200d;സ് ഉള്&#x200d;പ്പെടാത്തത് വിദ്യാര്&#x200d;ത്ഥികളെ നിരാശരാക്കിയിട്ടുണ്ട്. മികച്ച മാര്&#x200d;ക്കോടെ വിജയിച്ച വിദ്യാര്&#x200d;ത്ഥികളില്&#x200d; പലരും സയന്&#x200d;സ് ലഭിക്കാത്തതിനാല്&#x200d; ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്&#x200d; പ്രവേശനം നേടി.</p>
<p>അധിക ബാച്ചില്&#x200d; സയന്&#x200d;സ് അനുവദിക്കുമ്പോള്&#x200d; അവയിലേക്ക് മാറാമെന്ന പ്രതീക്ഷയിലായിരുന്നു. സയന്&#x200d;സ് ബാച്ചിന് ലാബ് അടക്കമുള്ള സൗകര്യങ്ങള്&#x200d; വേണ്ടിവരും. ഇത് വേഗത്തില്&#x200d; ഒരുക്കുക പ്രായോഗികമല്ല എന്നതാണ് സര്&#x200d;ക്കാരിനെ പിന്നോട്ടുവലിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plusone-additional-batch-order-delayed-list-of-schools-not-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന സര്&#x200d;ക്കാര്&#x200d; ജീവനക്കാര്&#x200d;ക്ക് ഇന്നും ശമ്പളം കിട്ടില്ല, ഇനിയും വൈകുമെന്ന് വിവരം</title>
		<link>https://www.chandrikadaily.com/1the-state-government-employees-have-not-received-their-salary-today-it-is-reported-that-it-will-be-delayed-receive-from-monday.html</link>
					<comments>https://www.chandrikadaily.com/1the-state-government-employees-have-not-received-their-salary-today-it-is-reported-that-it-will-be-delayed-receive-from-monday.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Mar 2024 05:28:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[EMPLOYEES]]></category>
		<category><![CDATA[Salary]]></category>
		<category><![CDATA[State Government]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291893</guid>

					<description><![CDATA[ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകും. ശമ്പളം തിങ്കളാഴ്ചയോടെ മാത്രമേ കിട്ടിത്തുടങ്ങൂ. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിൻവലിക്കാനാകാത്തതാണ് കാരണം. ഓൺലൈൻ ഇടപാടും നടക്കുന്നില്ല. ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്. ഇടിഎസ്ബി അക്കൗണ്ട് മരവിപ്പിച്ചത് പണമില്ലാത്ത പ്രതിസന്ധി കാരണമായിരുന്നു.</p>
<p>ഈ സാഹചര്യത്തിൽ ട്രഷറിയിലേക്ക് പണമെത്തിക്കാൻ തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. പണമെത്തിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയിൽ നിക്ഷേപിക്കണം. പ്രതിഷേധം കടുപ്പിച്ച് ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം വൈകുന്നതിൽ സർക്കാർ ജീവനക്കാർക്ക് പ്രതിഷേധം ഉണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ശമ്പളം വൈകാൻ കാരണമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമായി.</p>
<p>സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടർന്നെന്ന് വിവരമുണ്ട്. സാങ്കേതിക പ്രശ്നമെന്ന് പറയുന്ന ട്രഷറി വകുപ്പും ധനവകുപ്പും കൂടുതൽ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ജീവനക്കാരുടെ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ശമ്പളം പ്രതിഫലിക്കുന്നുണ്ടെങ്കിലും ബാങ്ക് വഴിയോ ഓൺലൈനായോ പണം പിൻവലിക്കാൻ കഴിയുന്നില്ല.</p>
<p>ശമ്പളം ക്രഡിറ്റ് ചെയ്തെന്ന് വരുത്തി വിമർശനം ഒഴിവാക്കാനുള്ള സർക്കാർ തന്ത്രമാണ് ഇതെന്നാണ് ആരോപണം. ആഭ്യന്തരം, റവന്യു, ട്രഷറി, ജിഎസ്‌ടി വകുപ്പുകളിലും സെക്രട്ടേറിയേറ്റിലുമായി ഏകദേശം 97000 പേർക്കാണ് മാസത്തിലെ ആദ്യ ദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-state-government-employees-have-not-received-their-salary-today-it-is-reported-that-it-will-be-delayed-receive-from-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചി &#8211; ദോഹ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വൈകി; കൊച്ചി എയർപോർട്ടിൽ യാത്രക്കാരുടെ ബഹളം</title>
		<link>https://www.chandrikadaily.com/kochi-doha-air-india-express-delayed-passenger-noise-at-kochi-airport.html</link>
					<comments>https://www.chandrikadaily.com/kochi-doha-air-india-express-delayed-passenger-noise-at-kochi-airport.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Feb 2024 17:24:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india express]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[Kochi-Doha]]></category>
		<category><![CDATA[passenger]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291407</guid>

					<description><![CDATA[വിമാനത്താവളത്തിൽ യാത്രക്കാർ ബഹളവും ഉദ്യോഗസ്ഥരുമായി വാകേറ്റവും നടക്കുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊച്ചിയിൽ നിന്നും ദോഹയിലേക്ക് പോകുന്ന എയർഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം വൈകി. വിമാനത്താവളത്തിൽ യാത്രക്കാർ ബഹളവും ഉദ്യോഗസ്ഥരുമായി വാകേറ്റവും നടക്കുന്നു.</p>
<p>ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് പോകേണ്ട വിമാനമാണ് അനിശ്ചിതമായി നീളുന്നത്.</p>
<p>എട്ടരയോടെ ബഹളം വെച്ച യാഗ്രക്കാർക്ക് ഭക്ഷണം നൽകി ആശ്വസിപ്പിച്ചുവെങ്കിലും വീണ്ടും ബഹളം തുടങ്ങുകയായിരുന്നു.</p>
<p>തിങ്കളാഴ്ച കാലത്ത് ജോലിയിൽ പ്രവേശിക്കേണ്ടവരും നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് വ്യക്തമായ യാത്രാ സമയം അറിയാതെ പ്രയാസപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-doha-air-india-express-delayed-passenger-noise-at-kochi-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൃതദേഹങ്ങള്&#x200d; നാട്ടിലയക്കാന്&#x200d; വൈകുന്നു; പുതിയ നിയമം റദ്ദാക്കണം</title>
		<link>https://www.chandrikadaily.com/repatriation-of-dead-bodies-delayed-the-new-law-should-be-repealed.html</link>
					<comments>https://www.chandrikadaily.com/repatriation-of-dead-bodies-delayed-the-new-law-should-be-repealed.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Jan 2024 15:49:13 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dead bodies]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[Repatriation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287379</guid>

					<description><![CDATA[കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്കും വിദേശ കാര്യ സഹ മന്ത്രിക്കും എംപിമാര്&#x200d;ക്കും പ്രവാസി ഇന്ത്യ നിവേദനം നല്&#x200d;കി]]></description>
										<content:encoded><![CDATA[<p>ദുബൈ: ഗള്&#x200d;ഫിലടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്&#x200d; നാട്ടിലേക്ക് എത്തിക്കുന്നതില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ നിയമം കാലതാമസം സൃഷ്ടിക്കുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്&#x200d;ത്തീകരിച്ച് വിമാന ടിക്കറ്റ് എടുക്കണമെങ്കില്&#x200d; ഡല്&#x200d;ഹിയില്&#x200d; നിന്നും പുതുതായി അനുമതി ലഭിക്കാന്&#x200d; കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇതു കാരണമാണ് മൃതദേഹങ്ങള്&#x200d; അയക്കുന്നത് അനിശ്ചിതമായി വൈകുന്നത്.</p>
<p>യുഎഇയിലെ നിയമ നടപടികള്&#x200d; (ഡെത്ത് സര്&#x200d;ട്ടിഫിക്കറ്റ്, റിപ്പോര്&#x200d;ട്ടുകള്&#x200d; തുടങ്ങിയവ) പൂര്&#x200d;ത്തീകരിച്ചു കഴിഞ്ഞാല്&#x200d; എംബാമിംഗ് കൂടി കഴിഞ്ഞ് തൊട്ടടുത്ത സമയത്തെ എയര്&#x200d;ലൈനില്&#x200d; നിന്നും അപ്രൂവലെടുത്ത് കയറ്റി വിടുന്ന പ്രക്രിയയാണിപ്പോള്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ പുതിയ നിയമം കാരണം അനിശ്ചിതമായി വൈകുന്നത്.</p>
<p>എംബാമിംഗ് സര്&#x200d;ട്ടിഫിക്കറ്റ് കേന്ദ്ര സര്&#x200d;ക്കാരിന്റെ പോര്&#x200d;ട്ടലില്&#x200d; അപ്‌ലോഡ് ചെയ്ത ശേഷം മാത്രമേ ഡല്&#x200d;ഹിയില്&#x200d; നിന്നുള്ള അപ്രൂവല്&#x200d; ലഭിക്കൂ. ഇത് ലഭിക്കുന്നത് വരെ എയര്&#x200d;ലൈന്&#x200d; ടിക്കറ്റ് എടുക്കാനാത്ത സ്ഥിതിയുണ്ട്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമായിരുന്നു പുതുവര്&#x200d;ഷ ദിനത്തില്&#x200d; മരിച്ച തൃശ്ശൂര്&#x200d; കൊടുങ്ങല്ലൂര്&#x200d; ആല സ്വദേശി അര്&#x200d;ഷാദിന്റെ മൃതദേഹം അയക്കുമ്പോഴുണ്ടായ കാലതാമസം.</p>
<p>പുതുര്&#x200d;ഷാവധിയായിരുന്നിട്ടും യുഎഇ ഗവണ്&#x200d;മെന്റിന്റെ ഭാഗത്ത് നിന്നും എല്ലാവിധ നിയമ നടപടികളും സാമൂഹിക പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തില്&#x200d; പൂര്&#x200d;ത്തീകരിച്ച് അന്നത്തെ ദിവസം തന്നെ ഫ്‌ളൈറ്റ് സൗകര്യം വരെ ക്‌ളിയര്&#x200d; ചെയ്തിട്ട് പോലും ഡല്&#x200d;ഹിയില്&#x200d; നിന്നുള്ള പുതിയ അപ്രൂവല്&#x200d; കിട്ടാന്&#x200d; താമസമുണ്ടായി. പിറ്റേ ദിവസം വൈകുന്നേരാണ് മൃതദേഹം നാട്ടിലെത്തിക്കാന്&#x200d; കഴിഞ്ഞത്.</p>
<p>പ്രവാസികളുടെ അപ്രതീക്ഷിത മരണങ്ങളില്&#x200d; കുടുംബാംഗങ്ങള്&#x200d;ക്ക് ആശ്വാസം പകരാന്&#x200d; മുന്&#x200d;കൈയെടുക്കേണ്ട സര്&#x200d;ക്കാറുകളാണ് നിയമ നടപടികളുടെ നൂലാമാലകളിലൂടെ ഇത്തരം അനിശ്ചിതാവസ്ഥ കൊണ്ടുവന്നിട്ടുള്ളതെന്നും ബന്ധുക്കളെ മാനസികമായി കൂടുതല്&#x200d; തളര്&#x200d;ത്തുന്ന ഈ പുതിയ വ്യവസ്ഥ എടുത്തു കളയണമെന്നും പ്രവാസി ഇന്ത്യ യുഎഇ ആവശ്യപ്പെട്ടു.</p>
<p>ഈ നടപടിക്രമം ഒഴിവാക്കിയതായി കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി മുരളീധരന്&#x200d; പ്രസ്താവിച്ചിരുന്നുവെങ്കിലും ഇപ്പോഴും കാലതാമസം തുടരുകയാണ്. മന്ത്രി മുരളീധരനു പുറമെ, കേരള മുഖ്യമന്ത്രി, എംപിമാരായ രാഹുല്&#x200d; ഗാന്ധി, ശശി തരൂര്&#x200d;, യുഎഇയിലെ ഇന്ത്യന്&#x200d; അംബാസഡര്&#x200d;, നോര്&#x200d;ക റൂട്‌സ് ്രപിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി തുടങ്ങിയവര്&#x200d;ക്ക് പ്രവാസി ഇന്ത്യ ഇതുസംബന്ധിച്ച് നിവേദനങ്ങള്&#x200d; സമര്&#x200d;പ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/repatriation-of-dead-bodies-delayed-the-new-law-should-be-repealed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂർ റെസ വികസനം; ടെൻഡർ നടപടി വൈകുന്നു</title>
		<link>https://www.chandrikadaily.com/karipur-reza-development-tender-process-is-delayed.html</link>
					<comments>https://www.chandrikadaily.com/karipur-reza-development-tender-process-is-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Dec 2023 10:24:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[karipur airport]]></category>
		<category><![CDATA[process]]></category>
		<category><![CDATA[Reza Development]]></category>
		<category><![CDATA[tender]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285815</guid>

					<description><![CDATA[റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികൾ, ഓവുചാൽ നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപ്പോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്.]]></description>
										<content:encoded><![CDATA[<p>വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയാ (റെസ) നിർമാണപദ്ധതിയുടെ ടെൻഡർ നടപടികൾ വൈകുന്നു. കാലാവധി രണ്ടുമാസം പിന്നിട്ടിട്ടും ടെൻഡർ ഉറപ്പിക്കാനായിട്ടില്ല. റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികൾ, ഓവുചാൽ നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപ്പോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്.</p>
<p>സെപ്റ്റംബർ 19-ന് പ്രീ ക്വാളിഫിക്കേഷൻ ടെൻഡറും ഒക്ടോബർ 11-ന് അന്തിമ ടെൻഡറും ഉറപ്പിക്കുന്ന രീതിയിലാണ് തുടക്കത്തിൽ നടപടികളെടുത്തത്. പ്രീ ക്വാളിഫിക്കേഷൻ ടെൻഡറിൽ തുടക്കത്തിൽ ആരും പങ്കെടുത്തില്ല.</p>
<p>ഇതോടെ സെപ്റ്റംബർ 19-ന് ആദ്യഘട്ട ടെൻഡർ ഉറപ്പിക്കാനായില്ല. പിന്നീട് നാലു കമ്പനികൾ വന്നു. എങ്കിലും ഇതുവരെയും സാങ്കേതിക നടപടികളും പരിശോധനകളും പൂർത്തിയാക്കി അന്തിമ ടെൻഡർ ഉറപ്പിച്ചിട്ടില്ല.</p>
<p>റൺവേയുടെ രണ്ടറ്റങ്ങളിലുമുള്ള റെസ 90 മീറ്ററിൽനിന്ന് 240 മീറ്ററാക്കുന്നതാണ് പ്രധാന പ്രവൃത്തി. ഇതിനായി സംസ്ഥാനസർക്കാർ 12.5 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. 19 മാസമാണ് റെസ നിർമാണത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒരു മൺസൂൺ പൂർണമായും മറ്റൊരു മൺസൂണിന്റെ പകുതിയും മൂന്ന് മാസം അധികവുമാണ് കാലാവധി നിശ്ചയിച്ചത്.</p>
<p>നിലവിലെ റൺവേക്ക് സമമായി മണ്ണിട്ടുയർത്തിയാണ് റെസ നിർമിക്കേണ്ടത്. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെത്തുടർന്ന് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. വ്യോമഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വലിയ വിമാനങ്ങളുടെ തിരിച്ചുവരവും റെസ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നു.</p>
<p>ടേബിൾ ടോപ്പ് വിമാനത്താവളമായ കരിപ്പൂരിൽ റെസ നിർമിക്കുന്നതിന് നിലവിലെ റൺവേ നിരപ്പിൽ മണ്ണിട്ടുയർത്തണം. പദ്ധതി ആരംഭിച്ചാൽപ്പോലും നിർദിഷ്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കുകയെന്നത് വെല്ലുവിളിയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karipur-reza-development-tender-process-is-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് കർമരേഖ പ്രഖ്യാപനം വൈകുന്നു</title>
		<link>https://www.chandrikadaily.com/hajj-schedule-announcement-delayed.html</link>
					<comments>https://www.chandrikadaily.com/hajj-schedule-announcement-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 Nov 2023 08:57:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[announcement]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[Hajj schedule]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283403</guid>

					<description><![CDATA[ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിലുള്ള കാലതാമസമാണ് കഴിഞ്ഞ വർഷം നടപടികൾ വൈകിച്ചത്.]]></description>
										<content:encoded><![CDATA[<p>അടുത്ത വർഷത്തെ ഹജ്ജിന്റെ സമയക്രമം അടങ്ങിയ കർമരേഖയുടെ പ്രഖ്യാപനം വൈകുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന കർമരേഖയുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സ്വീകരിക്കുന്നതുമുതൽ തീർഥാടകരുടെ മടക്ക യാത്രവരെയുള്ള സമയ ക്രമം നിശ്ചയിക്കുന്നത്.</p>
<p>മുൻ വർഷങ്ങളിൽ ഹജ്ജ് മടക്ക യാത്ര പൂർത്തിയായി രണ്ട് രണ്ടര മാസത്തിനുള്ളിൽ അടുത്ത ഹജ്ജ് തീർഥാടനത്തിന്റെ നടപടികൾ തുടങ്ങാറുണ്ട്. കഴിഞ്ഞവർഷം ഏറെ വൈകിയാണ് അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിലുള്ള കാലതാമസമാണ് കഴിഞ്ഞ വർഷം നടപടികൾ വൈകിച്ചത്.</p>
<p>കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരത്തോടെ ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായിരുന്നു. 19,524 പേരാണ് കഴിഞ്ഞവർഷം കേരളത്തിൽനിന്ന് അപേക്ഷിച്ചത്. ഇതിൽ 11,252 പേർക്ക് അവസരം ലഭിച്ചു.</p>
<p>ഈ വർഷം രാജ്യത്തിന്റെ ക്വാട്ട രണ്ടു ലക്ഷമാകുമെന്ന പ്രതീക്ഷയുണ്ട്. ക്വാട്ട വർധിച്ചാൽ 1000 സീറ്റോളം കേരളത്തിന് അധികം ലഭിക്കും.</p>
<p>സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അപേക്ഷകരെ സഹായിക്കുന്നതിന് ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം അടുത്തയാഴ്ച നടക്കും.</p>
<p>ഹജ്ജ് തീർഥാടനത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പിടി അയയുന്നതായി ആക്ഷേപമുണ്ട്. നേരത്തെ കേന്ദ്രത്തിൽ ഹജ്ജ് കമ്മിറ്റിയും വിദേശകാര്യ മന്ത്രാലയവുമായിരുന്നു നടപടികൾക്ക് നേതൃത്വം നൽകിയിരുന്നത്. ഇപ്പോൾ ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് നേതൃത്വം നൽകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-schedule-announcement-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്&#x200d; വൈകുന്നില്ല, വേഗത കൂട്ടുകയാണ് ചെയ്തത്; വിശദീകരിച്ച് റെയില്&#x200d;വേ</title>
		<link>https://www.chandrikadaily.com/other-trains-are-not-delayed-due-to-vande-bharat-they-are-speeding-up-explained-railways.html</link>
					<comments>https://www.chandrikadaily.com/other-trains-are-not-delayed-due-to-vande-bharat-they-are-speeding-up-explained-railways.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Oct 2023 17:28:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delayed]]></category>
		<category><![CDATA[Explained]]></category>
		<category><![CDATA[speeding]]></category>
		<category><![CDATA[vande bharath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280960</guid>

					<description><![CDATA[വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്&#x200d;വേ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്&#x200d; വൈകുന്നുവെന്ന ആരോപണം നിഷേധിച്ച് റെയില്&#x200d;വേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്&#x200d;വേ വ്യക്തമാക്കി.</p>
<p>ട്രെയിനുകള്&#x200d; വൈകിയതിന് മറ്റ് കാരണങ്ങള്&#x200d; ഉണ്ട്. കനത്ത മഴയും കൊച്ചുവേളി പിറ്റ് ലൈനില്&#x200d; വെള്ളം കയറിയതും ട്രെയിനുകള്&#x200d; വൈകാന്&#x200d; കാരണമായി.</p>
<p>തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗര്&#x200d;കോവില്&#x200d; സെക്ഷനുകളില്&#x200d; മണ്ണിടിച്ചിലുണ്ടായതും ട്രെയിനുകള്&#x200d; വൈകുന്നത് കാരണമായി. വന്ദേ ഭാരത് മൂലം വേണാട് അടക്കം മൂന്ന് ട്രെയിനുകള്&#x200d; വേഗത കൂട്ടുകയാണ് ചെയ്തതെന്നും റെയില്&#x200d;വേ വിശദീകരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/other-trains-are-not-delayed-due-to-vande-bharat-they-are-speeding-up-explained-railways.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
