<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>delhi assembly &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delhi-assembly/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Mar 2025 08:32:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>delhi assembly &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റണം&#8217;; ഡൽഹി നിയമസഭയിൽ പ്രമേയവുമായി ബിജെപി എംഎൽഎ</title>
		<link>https://www.chandrikadaily.com/mustafabad-constituency-should-be-renamed-bjp-mla-with-resolution-in-delhi-assembly.html</link>
					<comments>https://www.chandrikadaily.com/mustafabad-constituency-should-be-renamed-bjp-mla-with-resolution-in-delhi-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Mar 2025 08:32:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[delhi assembly]]></category>
		<category><![CDATA[Mustafabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336171</guid>

					<description><![CDATA["മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>രാജ്യ തലസ്ഥാനത്ത്‌ വീണ്ടും സ്ഥലപ്പേര് മാറ്റത്തിനുള്ള നീക്കവുമായി ബിജെപി. ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് മാറ്റണമെന്നാണ് പുതിയ ആവശ്യം. മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന്റെ പേര് ശിവ വിഹാർ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിങ് ബിഷ്താണ് ആവശ്യവുമായി രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിഷ്ത് കൊണ്ടുവന്ന പ്രമേയം സഭ നാളെ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>മുസ്തഫാബാദിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ത്, എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് ശിവ പുരി എന്നോ ശിവ വിഹാർ എന്നോ പുനർനാമകരണം ചെയ്യുമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ആം ആദ്മി സ്ഥാനാർഥിയായ അദീൽ അഹമ്മദിനെ പരാജയപ്പെടുത്തി ബിഷ്ത് നിയമസഭയിലെത്തുകയും ചെയ്തു. ഇതോടെയാണ് പേരുമാറ്റ നീക്കം ആരംഭിച്ചത്.</p>
<p>&#8220;മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിടാൻ കഴിയാത്തത് എന്തുകൊണ്ട്? &#8216;മുസ്തഫ&#8217; എന്ന പേര് ആളുകളെ ബുദ്ധിമുട്ടിക്കുന്നു, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും&#8221;- ബിഷ്ത് പറഞ്ഞു.</p>
<p>2020ൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ്. ബിഷ്തിന്റെ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യപ്പെടുമെങ്കിലും, ഔദ്യോഗിക നാമമാറ്റത്തിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.</p>
<p>തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നീലം പഹൽവാൻ കഴിഞ്ഞമാസം രം​ഗത്തെത്തിയിരുന്നു. ഇതിനിടെ, ഡൽഹിയിലെ റോഡിന്റെ പേര് ബിജെപി എംപിയും മന്ത്രിയും സ്വന്തം ഇഷ്ടത്തിന് മാറ്റിയിരുന്നു. തുഗ്ലക് ലെയ്നിന്റെ പേരാണ് മാറ്റിയത്.</p>
<p>കേന്ദ്ര സഹമന്ത്രി കിഷന്&#x200d; പാല്&#x200d; ഗുജറും രാജ്യസഭാ എംപി ദിനേശ് ശര്&#x200d;മയുമാണ് വീടിന് മുന്നിലെ റോഡിന്റെ പേര് മാറ്റിയെഴുതിയത്. ഔദ്യോഗിക വസതിക്ക് മുന്നില്&#x200d; വീടിന്റെ പേര് വച്ച ബോര്&#x200d;ഡില്&#x200d; തുഗ്ലക് ലെയ്നിന് പകരം സ്വാമി വിവേകാനന്ദ മാര്&#x200d;ഗ് എന്ന് എഴുതിച്ചേർക്കുകയായിരുന്നു. ഇതു കൂടാതെ, മുഹമ്മദ്പുരിനെ മാധവ്പുരം എന്നാക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mustafabad-constituency-should-be-renamed-bjp-mla-with-resolution-in-delhi-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി നിയമസഭ; 21 ആംആദ്മി എംഎല്&#x200d;എമാരെ സസ്‌പെന്&#x200d;ഡ് ചെയ്ത് സ്പീക്കര്&#x200d;</title>
		<link>https://www.chandrikadaily.com/delhi-assembly-suspends-21-aam-aadmi-mlas-and-speaker.html</link>
					<comments>https://www.chandrikadaily.com/delhi-assembly-suspends-21-aam-aadmi-mlas-and-speaker.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Feb 2025 15:28:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aap mla]]></category>
		<category><![CDATA[delhi assembly]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331660</guid>

					<description><![CDATA[22ല്&#x200d; ഇന്ന് സഭയില്&#x200d; ഹാജരായ 21 പേരെയാണ് സ്പീക്കര്&#x200d; വിജേന്ദര്&#x200d; ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്&#x200d;ഡ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി നിയമസഭയില്&#x200d; 21 ആംആദ്മി എംഎല്&#x200d;എമാരെ സസ്‌പെന്&#x200d;ഡ് ചെയ്ത് സ്പീക്കര്&#x200d;. 22ല്&#x200d; ഇന്ന് സഭയില്&#x200d; ഹാജരായ 21 പേരെയാണ് സ്പീക്കര്&#x200d; വിജേന്ദര്&#x200d; ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>സിഎജി റിപ്പോര്&#x200d;ട്ടിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംഎല്&#x200d;എമാരെ സസ്‌പെന്&#x200d;ഡ് ചെയ്തത്. വന്&#x200d; പ്രതിപക്ഷ ബഹളത്തിനിടയിലാണ് നിയമസഭയില്&#x200d; മുഖ്യമന്ത്രി രേഖാ ഗുപ്ത സിഎജി റിപ്പോര്&#x200d;ട്ട് അവതരിപ്പിച്ചത്. ലൈസന്&#x200d;സ് നല്&#x200d;കുന്ന പ്രക്രിയയില്&#x200d; നിയമ ലംഘനങ്ങള്&#x200d; നടന്നിരുന്നു. നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങള്&#x200d; നിര്&#x200d;ദ്ദേശിക്കാന്&#x200d; രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാര്&#x200d;ശകള്&#x200d; അന്നത്തെ ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ലൈസന്&#x200d;സ് ഫീസ് ഇനത്തില്&#x200d; എക്‌സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. മദ്യശാലകള്&#x200d; തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാല്&#x200d; ഇപ്പോള്&#x200d; റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്&#x200d; ലൈസന്&#x200d;സികള്&#x200d;ക്ക് ക്രമരഹിതമായ ഇളവുകള്&#x200d; നല്&#x200d;കിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.</p>
<p>മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; നിന്ന് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്&#x200d; മാറ്റിയതിനെതിരെയുള്ള റിപ്പോര്&#x200d;ട്ടിനെച്ചൊല്ലിയുള്ള ബഹളത്തെത്തുടര്&#x200d;ന്നുമാണ് പ്രതിപക്ഷ നേതാവ് അതിഷി ഉള്&#x200d;പ്പെടെയുള്ള എംഎല്&#x200d;എമാരെ സസ്‌പെന്&#x200d;ഡ് ചെയ്തത്. ബി.ആര്&#x200d; അംബേദ്കറുടെ പൈതൃകത്തെ ബിജെപി ഇല്ലാതാക്കാന്&#x200d; ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-assembly-suspends-21-aam-aadmi-mlas-and-speaker.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടുത്ത വര്&#x200d;ഷം പാര്&#x200d;ട്ടിവിടുമെന്ന് ആപ്പ് എം.എല്&#x200d;.എ അല്&#x200d;ക ലംബ</title>
		<link>https://www.chandrikadaily.com/alka-lamba-removed-from-aap-whtap-group-spells-out-exit-plan.html</link>
					<comments>https://www.chandrikadaily.com/alka-lamba-removed-from-aap-whtap-group-spells-out-exit-plan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 May 2019 16:04:55 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aap mla]]></category>
		<category><![CDATA[alka lamba]]></category>
		<category><![CDATA[arvind kejriwal]]></category>
		<category><![CDATA[delhi assembly]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128493</guid>

					<description><![CDATA[രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്‌നി ചൗക്ക് എം.എല്&#x200d;.എ അല്&#x200d;ക ലംബ. പാര്&#x200d;ട്ടി നേതാവ് ഡല്&#x200d;ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്&#x200d; അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ അല്&#x200d;കയുടെ പ്രഖ്യാപനം. ആം ആദ്മി എം.എല്&#x200d;.എമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്&#x200d; നിന്ന് അല്&#x200d;ക ലംബയെ നീക്കം ചെയ്തതിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു എംഎല്&#x200d;എയുടെ പ്രതികരണം. 2013 में आप के साथ शुरू हुआ मेरा सफ़र 2020 में समाप्त हो जायेगा।मेरी [&#8230;]]]></description>
										<content:encoded><![CDATA[
<p>രണ്ടായിരത്തി ഇരുപതോടെ ആം ആദ്മി പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവെക്കുമെന്ന പ്രഖ്യാപനവുമായി ചാന്ദ്‌നി ചൗക്ക് എം.എല്&#x200d;.എ അല്&#x200d;ക ലംബ.<br>
പാര്&#x200d;ട്ടി നേതാവ് ഡല്&#x200d;ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്&#x200d; അടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ അല്&#x200d;കയുടെ പ്രഖ്യാപനം.</p>



<p>ആം ആദ്മി എം.എല്&#x200d;.എമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്&#x200d; നിന്ന് അല്&#x200d;ക ലംബയെ നീക്കം ചെയ്തതിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു എംഎല്&#x200d;എയുടെ പ്രതികരണം. </p>



<blockquote class="twitter-tweet" data-lang="en"><p lang="hi" dir="ltr">2013 में आप के साथ शुरू हुआ मेरा सफ़र 2020 में समाप्त हो जायेगा।<br>मेरी शुभकामनाएं पार्टी के समर्पित क्रांतिकारी ज़मीनी कार्यकर्ताओं के साथ हमेशा रहेगीं, आशा करती हूं आप दिल्ली में एक मजबूत विकल्प बने रहेगें।<br>आप के साथ पिछले 6साल यादगार रहगें-<br>आप से बहुत कुछ सीखने को मिला।<br>आभार।</p>&mdash; Alka Lamba (@LambaAlka) <a href="https://twitter.com/LambaAlka/status/1132428838443593728?ref_src=twsrc%5Etfw">May 25, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>ഇപ്പോഴത്തെ സാഹചര്യത്തില്&#x200d; എ.എ.പിയില്&#x200d; പ്രവര്&#x200d;ത്തിക്കാന്&#x200d; ബുദ്ധിമുട്ടാണെന്ന് അല്&#x200d;ക പരസ്യമായി വിമര്&#x200d;ശനമുന്നയിച്ചിരുന്നു. എം.എല്&#x200d;.എമാരുടെ യോഗത്തിലേക്ക് തന്നെ ക്ഷണിക്കാറില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d; തന്റെ ട്വിറ്ററില്&#x200d; പിന്തുടരുന്നത് അവസാനിപ്പിച്ചെന്നും അവര്&#x200d; ആരോപിക്കുകയും ചെയ്തു. യൂത്ത് കോണ്&#x200d;ഗ്രസ് നേതാവായിരുന്ന അല്&#x200d;ക ലംബ കോണ്&#x200d;ഗ്രസിലേക്ക് തന്നെ തിരിച്ചുപോവാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alka-lamba-removed-from-aap-whtap-group-spells-out-exit-plan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രമന്ത്രിയുടെ സൂചന; പിന്നാലെ ഡല്&#x200d;ഹിയില്&#x200d; ആപ്പ് എംഎല്&#x200d;എ ബിജെപിയില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/day-after-arvind-kejriwals-rs-10-crore-bribe-claim-aap-mla-anil-bajpai-joins-bjp.html</link>
					<comments>https://www.chandrikadaily.com/day-after-arvind-kejriwals-rs-10-crore-bribe-claim-aap-mla-anil-bajpai-joins-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 May 2019 13:26:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aap mla]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[bjp attack]]></category>
		<category><![CDATA[delhi assembly]]></category>
		<category><![CDATA[modi loot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126062</guid>

					<description><![CDATA[ഡല്&#x200d;ഹിയില്&#x200d; ആം ആദ്മി പാര്&#x200d;ട്ടി എംഎല്&#x200d;എ ബിജെപിയില്&#x200d; ചേര്&#x200d;ന്നു. ഗാന്ധിനഗര്&#x200d; എംഎല്&#x200d;എയായ അനില്&#x200d; ബാജ്‌പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്&#x200d;എമാര്&#x200d; ബിജെപിയില്&#x200d; ചേരാന്&#x200d; സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്&#x200d; അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാജ്‌പേയിയുടെ ബിജെപി പ്രവേശനം. അതേസമയം ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്&#x200d;ഹി മുഖ്യമന്ത്രിയും പാര്&#x200d;ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്&#x200d; രംഗത്തെത്തി. പാര്&#x200d;ട്ടി എംഎല്&#x200d;എമാരെ ബിജെപി വിലയ്‌ക്കെടുക്കുന്നുവെന്ന് കെജ്‌രിവാള്&#x200d; ആരോപിച്ചു. ആരോപണത്തിനു തൊട്ടു പിന്നാലെയാണ് ആപ്പ് എംഎല്&#x200d;എ ബിജെപിയില്&#x200d; ചേര്&#x200d;ന്നത്. മെയ് 12ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>ഡല്&#x200d;ഹിയില്&#x200d; ആം ആദ്മി പാര്&#x200d;ട്ടി എംഎല്&#x200d;എ ബിജെപിയില്&#x200d; ചേര്&#x200d;ന്നു. ഗാന്ധിനഗര്&#x200d; എംഎല്&#x200d;എയായ അനില്&#x200d; ബാജ്‌പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്&#x200d;എമാര്&#x200d; ബിജെപിയില്&#x200d; ചേരാന്&#x200d; സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്&#x200d; അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാജ്‌പേയിയുടെ ബിജെപി പ്രവേശനം. </p>



<p>അതേസമയം ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്&#x200d;ഹി മുഖ്യമന്ത്രിയും പാര്&#x200d;ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്&#x200d; രംഗത്തെത്തി.<br>
പാര്&#x200d;ട്ടി എംഎല്&#x200d;എമാരെ ബിജെപി വിലയ്‌ക്കെടുക്കുന്നുവെന്ന് കെജ്‌രിവാള്&#x200d; ആരോപിച്ചു. ആരോപണത്തിനു തൊട്ടു പിന്നാലെയാണ് ആപ്പ് എംഎല്&#x200d;എ ബിജെപിയില്&#x200d; ചേര്&#x200d;ന്നത്. മെയ് 12ന് ഡല്&#x200d;ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്&#x200d;എയുടെ കൂടുമാറ്റം. പാര്&#x200d;ട്ടി മാറാന്&#x200d; തങ്ങളുടെ എംഎല്&#x200d;എമാര്&#x200d;ക്ക് ബിജെപി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി എഎപി നേതാവ് മനീഷ് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു. </p>



<p>പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഭരിക്കുന്ന സര്&#x200d;ക്കാരിനെ അട്ടിമറിക്കാന്&#x200d; എംഎല്&#x200d;എമാരെ വിലയ്ക്കു വാങ്ങാറുണ്ടോ എന്ന് കെജരിവാള്&#x200d; ചോദിച്ചു. ഇതാണോ ജനാധിപത്യത്തെപ്പറ്റിയുള്ള നിങ്ങളുടെ നിര്&#x200d;വചനം. എംഎല്&#x200d;എമാരെ വിലക്കെടുക്കാന്&#x200d; എവിടെ നിന്നാണ് നിങ്ങള്&#x200d;ക്ക് ഇത്രയും പണം ലഭിക്കുന്നത്. ഞങ്ങളുടെ എംഎല്&#x200d;എമാരെ വിലക്കെടുക്കാന്&#x200d; നിങ്ങള്&#x200d; നിരവധി തവണ ശ്രമിച്ചു. അതത്ര എളുപ്പമല്ല. കെജരിവാള്&#x200d; ട്വീറ്റ് ചെയ്തു. ആം ആദ്മി പാര്&#x200d;ട്ടിയുടെ നേതാക്കളെ വിലയ്‌ക്കെടുക്കാന്&#x200d; കഴിയില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്. </p>



<p>ഈ ട്വീറ്റിന് പിന്നാലെയാണ് അനില്&#x200d; ബാജ്‌പേയി ബിജെപി ക്യാമ്പിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/day-after-arvind-kejriwals-rs-10-crore-bribe-claim-aap-mla-anil-bajpai-joins-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരട്ടപ്പദവി: ആം ആദ്മി എം.എല്&#x200d;.എമാരെ അയോഗ്യരാക്കി നടപടി കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/20-aap-lawmakers-reinstated-court-takes-on-election-commission.html</link>
					<comments>https://www.chandrikadaily.com/20-aap-lawmakers-reinstated-court-takes-on-election-commission.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Mar 2018 10:43:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[delhi assembly]]></category>
		<category><![CDATA[Delhi High Court]]></category>
		<category><![CDATA[hate politics]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76405</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഇരട്ടപ്പദവി വിഷയത്തില്&#x200d; 20 ആം ആദ്മി എം.എല്&#x200d;.എമാരെ അയോഗ്യരാക്കിയ നടപടി ഡല്&#x200d;ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്&#x200d;.എമാരുടെ ഭാഗം കേള്&#x200d;ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടപടിയെടുത്തത്. ഇരട്ടപദവിക്ക് കൃത്യമായ നിര്&#x200d;വചനമില്ലെന്നും കോടതി നിരീക്ഷിച്ചു. 2015 മാര്&#x200d;ച്ചിലാണ് എം.എല്&#x200d;.എമാരെ പ്രതിഫലം പറ്റുന്ന പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇവരെ അയോഗ്യരാക്കാനുള്ള ശുപാര്&#x200d;ശ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയുമായിരുന്നു. ഇതിനെതിരെ ആപ്പ് സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇരട്ടപ്പദവി വിഷയത്തില്&#x200d; 20 ആം ആദ്മി എം.എല്&#x200d;.എമാരെ അയോഗ്യരാക്കിയ നടപടി ഡല്&#x200d;ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്&#x200d;.എമാരുടെ ഭാഗം കേള്&#x200d;ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടപടിയെടുത്തത്. ഇരട്ടപദവിക്ക് കൃത്യമായ നിര്&#x200d;വചനമില്ലെന്നും കോടതി നിരീക്ഷിച്ചു.</p>
<p>2015 മാര്&#x200d;ച്ചിലാണ് എം.എല്&#x200d;.എമാരെ പ്രതിഫലം പറ്റുന്ന പാര്&#x200d;ലമെന്ററി പാര്&#x200d;ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും ഒരു അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്&#x200d;ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇവരെ അയോഗ്യരാക്കാനുള്ള ശുപാര്&#x200d;ശ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയുമായിരുന്നു. ഇതിനെതിരെ ആപ്പ് സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിക്കുകയായിരുന്നു.</p>
<p>തിരക്കിട്ട് ഇരട്ടപ്പദവി വിഷയത്തില്&#x200d; എം.എല്&#x200d;.എമാരെ അയോഗ്യരാക്കിയ സംഭവം ആം ആദ്മി സര്&#x200d;ക്കാരിനെ നിരന്തരം ആക്രമിക്കുന്ന മോദി സര്&#x200d;ക്കാറിന്റ നടപടിയുടെ ഭാഗമായിരുന്നു എന്നാണ് പരക്കെ ആക്ഷേപം . ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സമാനരീതിയില്&#x200d; എം.എല്&#x200d;.എമാര്&#x200d; ഇരട്ടപ്പദവി വഹിക്കുമ്പോഴും അതിനെതിരെ നടപടിയെടുക്കാന്&#x200d; ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ ഇരട്ടത്താപ്പ് ദേശീയതലത്തില്&#x200d; വലിയ വാര്&#x200d;ത്തയായിരുന്നു.</p>
<p>വിധി അറിഞ്ഞ ശേഷം സത്യം ജയിച്ചെന്നും ഡല്&#x200d;ഹിയുടെ ജനങ്ങളുടെ വിജയമാണ് കോടതി വിധിയെന്നും ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്&#x200d; പ്രതികരിച്ചു. 70 അംഗ നിയമസഭയില്&#x200d; 66 പേരുടെ ഭൂരിപക്ഷമാണ് ആം ആദ്മിക്കുള്ളത്. ഇതില്&#x200d; ഇരുപത് പേരെയായിരുന്നു ഇരട്ടപ്പദവിയുടെ പേരില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അയോഗ്യരാക്കി ഉത്തരവിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/20-aap-lawmakers-reinstated-court-takes-on-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി നിയമസഭയില്&#x200d; ടിപ്പു സുല്&#x200d;ത്താന്റെ ചിത്രം സ്ഥാപിക്കുന്നതിന് എതിരെ പ്രതിപക്ഷം : ബി.ജെ.പിയുടെ വായയടപ്പിച്ച് ആം ആദ്മി</title>
		<link>https://www.chandrikadaily.com/bjp-red-flags-tipu-sultan-portrait-in-house-aap-says-suggest-freedom-fighter-from-rss.html</link>
					<comments>https://www.chandrikadaily.com/bjp-red-flags-tipu-sultan-portrait-in-house-aap-says-suggest-freedom-fighter-from-rss.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 Jan 2018 13:50:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[delhi assembly]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Tipu Sultan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67002</guid>

					<description><![CDATA[&#160; ന്യൂഡല്&#x200d;ഹി: ടിപ്പു സുല്&#x200d;ത്താന്റെ ചിത്രം ഡല്&#x200d;ഹി നിയമസഭയില്&#x200d; സ്ഥാപിക്കാനുള്ള ആം ആദ്മി പാര്&#x200d;ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്&#x200d;ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്&#x200d;മാണത്തിന് നേതൃത്വം നല്&#x200d;കിയവരും സ്വാതന്ത്ര്യ സമര സേനാനികളും ഉള്&#x200d;പ്പെടെ 70 പേരുടെ ചിത്രങ്ങളാണ് നിയമസഭയില്&#x200d; സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിങ്, ബിര്&#x200d;സ മുണ്ട, സുബാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്&#x200d;ശിപ്പിക്കുന്നത്. എന്നാല്&#x200d;, ഇക്കൂട്ടത്തില്&#x200d; ടിപ്പുവിന്റെ ചിത്രം ഉള്&#x200d;പ്പെടുത്തിയതാണ് ബി.ജെ.പി എം.എല്&#x200d;.എമാരെ ചൊടിപ്പിച്ചത്. ഡല്&#x200d;ഹിയുടെ ചരിത്രത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി: ടിപ്പു സുല്&#x200d;ത്താന്റെ ചിത്രം ഡല്&#x200d;ഹി നിയമസഭയില്&#x200d; സ്ഥാപിക്കാനുള്ള ആം ആദ്മി പാര്&#x200d;ട്ടി നീക്കത്തിനെതിരെ ബി.ജെ.പി രംഗത്ത്. ഡല്&#x200d;ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് രാഷ്ട്ര നിര്&#x200d;മാണത്തിന് നേതൃത്വം നല്&#x200d;കിയവരും സ്വാതന്ത്ര്യ സമര സേനാനികളും ഉള്&#x200d;പ്പെടെ 70 പേരുടെ ചിത്രങ്ങളാണ് നിയമസഭയില്&#x200d; സ്ഥാപിക്കുന്നത്.</p>
<p>സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിങ്, ബിര്&#x200d;സ മുണ്ട, സുബാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദര്&#x200d;ശിപ്പിക്കുന്നത്. എന്നാല്&#x200d;, ഇക്കൂട്ടത്തില്&#x200d; ടിപ്പുവിന്റെ ചിത്രം ഉള്&#x200d;പ്പെടുത്തിയതാണ് ബി.ജെ.പി എം.എല്&#x200d;.എമാരെ ചൊടിപ്പിച്ചത്.</p>
<p>ഡല്&#x200d;ഹിയുടെ ചരിത്രത്തില്&#x200d; എന്തെങ്കിലും സംഭവനയും നല്&#x200d;കിയിട്ടുള്ള ആളാണോ ടിപ്പു സുല്&#x200d;ത്താനെന്നും വിവാദ നേതാവായ ഒരാളുടെ ചിത്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകത എന്താണെന്നായിരുന്നു ബി.ജെ.പി എം.എല്&#x200d;.എ മജീന്ദര്&#x200d; സിങ് സിര്&#x200d;സയുടെ ചോദ്യം. എന്നാല്&#x200d; തിരിച്ചടിച്ച എ.എ.പി, സ്വാതന്ത്ര്യ വേണ്ടി ത്യാഗം സഹിച്ച ഏതെങ്കിലും നേതാക്കള്&#x200d; നിങ്ങളുടെ പാര്&#x200d;ട്ടിയില്&#x200d; ഉണ്ടോയെന്നും ബി.ജെ.പി-ആര്&#x200d;.എസ.്എസ് നേതാക്കള്&#x200d; ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്&#x200d; അവരുടെ പേര് നിര്&#x200d;ദേശിമെന്നും പരിഹസിച്ചു.</p>
<p>ഇന്ത്യന്&#x200d; ഭരണഘടനയുടെ 144ാം പേജില്&#x200d; ടിപ്പു സുല്&#x200d;ത്താന്റെ ചിത്രം നല്&#x200d;കിയിട്ടുണ്ടെന്നും ബി.ജെ.പി അനാവശ്യ വിവാദങ്ങള്&#x200d; സൃഷ്ടിക്കുകയാണെന്ന് സ്പീക്കര്&#x200d; റാം നിവാസ് ഗോയല്&#x200d; കുറ്റപ്പെടുത്തി. അതേസമയം ബി.ജെ.പി-ആര്&#x200d;.എസ.്എസ് നേതാക്കള്&#x200d; ആരെങ്കിലും സ്വതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചിട്ടുണ്ടെങ്കില്&#x200d; അവരുടെ പേര് നിര്&#x200d;ദേശിക്കാന്&#x200d; ബി.ജെ.പിയോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്ന് എ.എ.പി എം.എല്&#x200d;.എ സൗരഭ് ഭര്&#x200d;ദ്വാജ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-red-flags-tipu-sultan-portrait-in-house-aap-says-suggest-freedom-fighter-from-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
