<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Delhi Chalo March &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delhi-chalo-march/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 14 Dec 2024 09:35:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Delhi Chalo March &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദില്ലി ചലോ മാര്&#x200d;ച്ച്; ശംഭു അതിര്&#x200d;ത്തിയില്&#x200d; കര്&#x200d;ഷകരെ തടഞ്ഞ് പൊലീസ്, ജലപീരങ്കി പ്രയോഗിച്ചു</title>
		<link>https://www.chandrikadaily.com/delhi-chalo-march-the-police-used-water-cannon-to-stop-the-farmers-at-shambhu-border.html</link>
					<comments>https://www.chandrikadaily.com/delhi-chalo-march-the-police-used-water-cannon-to-stop-the-farmers-at-shambhu-border.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 14 Dec 2024 09:35:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Delhi Chalo March]]></category>
		<category><![CDATA[farmers protest]]></category>
		<category><![CDATA[shambhu border]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321766</guid>

					<description><![CDATA[അനുമതി ഉണ്ടെങ്കില്&#x200d; മാത്രമേ കടത്തിവിടാന്&#x200d; കഴിയുകയൊള്ളുവെന്ന് പൊലീസ്]]></description>
										<content:encoded><![CDATA[<p>പഞ്ചാബ് &#8211; ഹരിയാന അതിര്&#x200d;ത്തിയായ ശംഭുവില്&#x200d; നിന്ന് ആരംഭിച്ച കര്&#x200d;ഷകരുടെ ദില്ലി ചലോ മാര്&#x200d;ച്ച് മൂന്നാം തവണയും പൊലീസ് തടഞ്ഞു. അനുമതി ഉണ്ടെങ്കില്&#x200d; മാത്രമേ കടത്തിവിടാന്&#x200d; കഴിയുകയൊള്ളുവെന്ന് പൊലീസ്. തുടര്&#x200d;ന്ന് കര്&#x200d;ഷകരെ പിന്തിരിപ്പിക്കാന്&#x200d; കണ്ണീര്&#x200d; വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. ഇതില്&#x200d; നിരവധി കര്&#x200d;ഷകര്&#x200d;ക്ക് പരുക്കേറ്റിട്ടുണ്ട്. 101 കര്&#x200d;ഷകരാണ് പ്രതിഷേധമാര്&#x200d;ച്ചില്&#x200d; ഉണ്ടായിരുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം തങ്ങള്&#x200d;ക്കുണ്ടെന്ന് കര്&#x200d;ഷകര്&#x200d; വ്യക്തമാക്കി. കോണ്&#x200d;ഗ്രസ് നേതാവും ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയ കര്&#x200d;ഷകര്&#x200d;ക്ക് പിന്തുണയുമായി ശംഭുവില്&#x200d; എത്തിയിരുന്നു. ഈ മാസം 18ന് കര്&#x200d;ഷകരുടെ യോഗം വിളിച്ചു ചേര്&#x200d;ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.</p>
<p>അതേസമയം, സമാധാനപരമായിട്ടായിരിക്കും പുനഃരാരംഭിച്ച മാര്&#x200d;ച്ച് നടത്തുകയെന്ന് കര്&#x200d;ഷക നേതാവ് സര്&#x200d;വെന്&#x200d; സിംഗ് പന്ദര്&#x200d; വ്യക്തമാക്കിയിരുന്നു. സമരം ശക്തമാക്കും മുമ്പ് സര്&#x200d;ക്കാര്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറാകണമെന്നും നിരാഹാര സമരം നടത്തുന്ന ജഗജീത് സിംഗ് ദല്ലേ വാളിന്റ ആരോഗ്യ നില മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-chalo-march-the-police-used-water-cannon-to-stop-the-farmers-at-shambhu-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി ചലോ മാര്&#x200d;ച്ചില്&#x200d; സംഘര്&#x200d;ഷം; യുവകര്&#x200d;ഷകന്&#x200d; മരിച്ചു, 2 ദിവസം മാര്&#x200d;ച്ച് നിര്&#x200d;ത്തി വെക്കും: നേതാക്കൾ</title>
		<link>https://www.chandrikadaily.com/clashes-in-delhi-chalo-march-young-farmer-dies-march-to-be-halted-for-2-days-leaders.html</link>
					<comments>https://www.chandrikadaily.com/clashes-in-delhi-chalo-march-young-farmer-dies-march-to-be-halted-for-2-days-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 22 Feb 2024 04:45:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Delhi Chalo March]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291083</guid>

					<description><![CDATA[താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്&#x200d; കേന്ദ്രസര്&#x200d;ക്കാരില്&#x200d;നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തീരുമാനിച്ചത്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹി ചലോ&#8217; മാര്&#x200d;ച്ച് പുനരാരംഭിച്ച ദിനം കര്&#x200d;ഷകരെ രൂക്ഷമായി നേരിട്ട് പോലീസ്. ഹരിയാണയിലെ ഖനൗരി അതിര്&#x200d;ത്തിയില്&#x200d; പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ശുഭ്കരണ്&#x200d; എന്ന കര്&#x200d;ഷകയുവാവ് മരണത്തിന് കീഴടങ്ങിയതായി പഞ്ചാബിലെ കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ. സുഖ്പാല്&#x200d; സിങ് ഖൈറ അറിയിച്ചു. എന്നാല്&#x200d;, പോലീസ് ഇക്കാര്യം നിഷേധിച്ചു.</p>
<p>ശുഭ്കരണിനു നേര്&#x200d;ക്ക് പോലീസ് വെടിവച്ചുവെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശുഭ്കരണിന്റെ മരണം ആശുപത്രി അധികൃതരും സ്ഥിരീകരിച്ചു. അതേസമയം, ആരും പ്രതിഷേധത്തില്&#x200d; മരിച്ചിട്ടില്ലെന്നാണ് ഹരിയാണ പോലീസിന്റെ വാദം. അഭ്യൂഹങ്ങള്&#x200d; മാത്രമാണ് പരക്കുന്നതെന്നും പോലീസ് എക്സില്&#x200d; കുറിച്ചു.</p>
<p>ഖനൗരിയില്&#x200d;നിന്നു മൂന്ന് പേരെ പട്യാലയിലെ രാജേന്ദ്ര ആശുപത്രിയിലെത്തിച്ചതായി ഡോ. രേഖി പറഞ്ഞു. അവരില്&#x200d; ഒരാള്&#x200d; ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. മറ്റ് രണ്ട് പേരുടെ നില തൃപ്തികരമാണ്. മരിച്ച വ്യക്തിക്ക് തലയില്&#x200d; വെടിയേറ്റിരുന്നു. കൂടുതല്&#x200d; കാര്യങ്ങള്&#x200d; പോസ്റ്റ് മോര്&#x200d;ട്ടത്തിന് ശേഷം മാത്രമേ പറയാന്&#x200d; സാധിക്കുകയുള്ളൂവെന്നും അവര്&#x200d; വ്യക്തമാക്കി.</p>
<p>അതിനിടെ, ഖനൗരിയില്&#x200d; ശുഭ്കരണ്&#x200d; മരിച്ചതിന്റെ പശ്ചാത്തലത്തില്&#x200d; രണ്ട് ദിവസത്തേക്ക് മാര്&#x200d;ച്ച് നിര്&#x200d;ത്തിവയ്ക്കുന്നതായി കര്&#x200d;ഷക നേതാക്കള്&#x200d; അറിയിച്ചു. വിഷയം ചര്&#x200d;ച്ച ചെയ്യും. മുന്നോട്ടുള്ള നീക്കത്തെക്കുറിച്ച വ്യക്തത വരുത്തുമെന്നും കര്&#x200d;ഷക നേതാക്കള്&#x200d; വ്യക്തമാക്കി.</p>
<p>താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്&#x200d; കേന്ദ്രസര്&#x200d;ക്കാരില്&#x200d;നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തീരുമാനിച്ചത്.</p>
<p>പഞ്ചാബ്-ഹരിയാണ അതിര്&#x200d;ത്തിയായ ശംഭുവില്&#x200d; പോലീസ് ബാരിക്കേഡുകള്&#x200d; തകര്&#x200d;ത്ത് മുന്നോട്ടു കടന്നുള്ള പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാനുള്ള കര്&#x200d;ഷകരുടെ ശ്രമത്തെ കണ്ണീര്&#x200d;വാതകവും റബ്ബര്&#x200d; ബുള്ളറ്റുകളും ഉപയോ?ഗിച്ചാണ് പോലീസ് നേരിട്ടത്. പയര്&#x200d;വര്&#x200d;ഗങ്ങള്&#x200d;, ചോളം, പരുത്തി എന്നിവയുടെ സംഭരണത്തിന് അഞ്ച് വര്&#x200d;ഷത്തേക്ക് താങ്ങുവില നല്&#x200d;കാമെന്ന കേന്ദ്രസര്&#x200d;ക്കാരിന്റെ ഉറപ്പ് സ്വീകാര്യമല്ലെന്ന് സമരക്കാര്&#x200d; ആവര്&#x200d;ത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-in-delhi-chalo-march-young-farmer-dies-march-to-be-halted-for-2-days-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദില്ലി ചലോ മാര്&#x200d;ച്ച്; പഞ്ചാബ്-ഹരിയാന അതിര്&#x200d;ത്തിയില്&#x200d; വെച്ച് തടഞ്ഞു, സംഘര്&#x200d;ഷം</title>
		<link>https://www.chandrikadaily.com/delhi-chalo-march-clashes-at-punjab-haryana-border.html</link>
					<comments>https://www.chandrikadaily.com/delhi-chalo-march-clashes-at-punjab-haryana-border.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Feb 2024 07:40:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[clashes]]></category>
		<category><![CDATA[Delhi Chalo March]]></category>
		<category><![CDATA[news]]></category>
		<category><![CDATA[punjab haryana border]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290230</guid>

					<description><![CDATA[പൊലീസ് കര്&#x200d;ഷകര്&#x200d;ക്കു നേരെ കണ്ണീര്&#x200d; വാതകം പ്രയോഗിച്ചു .]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷകരുടെ ദില്ലി ചലോ മാര്&#x200d;ച്ച് പഞ്ചാബ്- ഹരിയാന അതിര്&#x200d;ത്തിയില്&#x200d; പൊലീസ് തടഞ്ഞത് സംഘര്&#x200d;ഷത്തിനിടയാക്കി. ശംഭുവില്&#x200d; പൊലീസ് കര്&#x200d;ഷകര്&#x200d;ക്കു നേരെ കണ്ണീര്&#x200d; വാതകം പ്രയോഗിച്ചു. മാര്&#x200d;ച്ച് മുന്നോട്ട് പോകാന്&#x200d; അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.</p>
<p>ആദ്യഘട്ടത്തില്&#x200d; കര്&#x200d;ഷകരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോകാനുള്ള നിലപാട് ശക്തമാക്കിയതിനു പിന്നാലെയാണ് ശംഭുവില്&#x200d; പ്രതിഷേധക്കാരെ തടയാന്&#x200d; പൊലീസ് എത്തിയത്. പിന്നീട് അത് സംഘര്&#x200d;ഷത്തിന് വഴിവെക്കുകയായിരുന്നു. അതിനുപിന്നാലെ പൊലീസ് കണ്ണീര്&#x200d; വാതക പ്രയോഗം നടത്തുകയായിരുന്നു.</p>
<p>നിലവില്&#x200d; അവിടുത്തെ സാഹചര്യം മോശമാണ്. രാവിലെ പഞ്ചാബില്&#x200d; നിന്നാണ് കര്&#x200d;ഷകരുടെ മാര്&#x200d;ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില്&#x200d; ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്&#x200d;പ്പടെയാണ് കര്&#x200d;ഷകര്&#x200d; മാര്&#x200d;ച്ചിന് എത്തിയത്. മാര്&#x200d;ച്ച് എവിടെവെച്ച് തടയുന്നോ അവിടെ കുത്തിയിരുന്ന് ടെന്റടിച്ച് പ്രതിഷേധിക്കുമെന്നാണ് കര്&#x200d;ഷകര്&#x200d; സ്വീകരിച്ചിരിക്കുന്ന നിലപാട്. ദില്ലിയിലേക്കാണ് മാര്&#x200d;ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.</p>
<p>ഡല്&#x200d;ഹി-ഹരിയാന അതിര്&#x200d;ത്തിയായ സിങ്കുവില്&#x200d; വലിയ സന്നാഹങ്ങളാണ് മാര്&#x200d;ച്ചിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്. സോണിപത്തിലേക്ക് പോകുന്ന ദേശീയ പാതയുടെ ഒരു വശം പൂര്&#x200d;ണ്ണമായും അടച്ചിരിക്കുകയാണ്. സിങ്കു അതിര്&#x200d;ത്തിയിലേക്ക് കര്&#x200d;ഷകര്&#x200d;ക്ക് ഇതുവരെ എത്താന്&#x200d; സാധിച്ചിട്ടില്ല. ഡല്&#x200d;ഹി അതിര്&#x200d;ത്തിയായ ഗാസിപൂര്&#x200d;, തിക്രി എന്നിവിടങ്ങളില്&#x200d; നിന്നുള്ള കര്&#x200d;ഷകര്&#x200d;ക്ക് ഈ ഘട്ടത്തില്&#x200d; എത്താന്&#x200d; സാധിച്ചിട്ടില്ല. അതിന് മുന്നേ കര്&#x200d;ഷകരെ തടയുകയാണ്. കോണ്&#x200d;ക്രീറ്റ് പാളികള്&#x200d; റോഡിലേക്ക് വലിച്ചിട്ട് അതിനിടയില്&#x200d; കമ്പിവലിച്ചിട്ട് കോണ്&#x200d;ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് ബീമുകള്&#x200d; നിരത്തിയിട്ടുണ്ട്. ആര്&#x200d;എഎഫ്എസ് സംഘങ്ങളും അണിനിരന്നിട്ടുണ്ട്. വലിയ സംഘത്തെയാണ് മാര്&#x200d;ച്ചിനെ നേരിടാന്&#x200d; പൊലീസ് ഒരുക്കിയിരിക്കുന്നത്.</p>
<p>അമ്പാല ഭാഗത്താണ് നിലവില്&#x200d; സമരമുള്ളത്. ദില്ലിയിലേക്ക് എത്തുക എന്നത് കര്&#x200d;ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ബാരിക്കേഡുകളും കോണ്&#x200d;ഗ്രീറ്റ് പാളികളും കൂടാതെ കണ്ടെയ്നറുകളില്&#x200d; മണ്ണുനിറച്ച് റോഡുകളില്&#x200d; നിരത്തിയിട്ടുണ്ട്. ഇതെല്ലാം മറികെടന്ന് വരുന്നത് കര്&#x200d;ഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. അതിര്&#x200d;ത്തികളില്&#x200d; നിന്ന് ദില്ലിയിലേക്ക് റോഡിന്റെ ഒരു വശത്തൂടെ മാത്രമാണ് വാഹനങ്ങള്&#x200d; കടത്തിവിടുന്നത്. ഇതുമൂലം ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-chalo-march-clashes-at-punjab-haryana-border.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
