<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>delhi govt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delhi-govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 22 Mar 2023 08:33:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>delhi govt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാലിന്യ സംസ്കരണത്തിന് മുൻഗണന : 78,800 കോടി രൂപയുടെ ഡൽഹി സർക്കാർ ബജറ്റ് അവതരിപ്പിച്ചു</title>
		<link>https://www.chandrikadaily.com/delhigovbudget2023.html</link>
					<comments>https://www.chandrikadaily.com/delhigovbudget2023.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 22 Mar 2023 08:33:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[budget]]></category>
		<category><![CDATA[delhi govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243822</guid>

					<description><![CDATA[നിയമസഭയിൽ അവതരിപ്പിച്ചു.കേന്ദ്രസർക്കാരും എ.എ.പി സർക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ബജറ്റ് അവതരണം വൈകുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>വൃത്തിയുള്ളതും മനോഹരവും ആധുനികവുമായ ഡൽഹി എന്ന ലക്ഷ്യത്തോടെയുള്ള ആം ആദ്മി പാർട്ടി സർക്കാറിന്റെ 78,800 കോടി രൂപയുടെ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു.കേന്ദ്രസർക്കാരും എ.എ.പി സർക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് ചൊവ്വാഴ്ച നടത്താനിരുന്ന ബജറ്റ് അവതരണം വൈകുകയായിരുന്നു.</p>
<p>റോഡുകളുടെ നവീകരണത്തിനായി 19,466 രൂപ അനുവദിച്ചു.സർക്കാർ റോഡുകളുടെ നവീകരണത്തിനായി 19,466 രൂപ അനുവദിച്ചു. ഈ പദ്ധതി പ്രകാരം അടുത്ത 10 വർഷത്തിനുള്ളിൽ 1,400 കിലോമീറ്റർ ഡൽഹി റോഡുകൾ നവീകരിക്കും.മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 2023-24 വർഷത്തേക്ക് 2,034 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.</p>
<p>26 പുതിയ മേൽപ്പാലങ്ങൾ ഉടൻ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു. 26 പദ്ധതികളിൽ 10 എണ്ണം നിർമാണ ഘട്ടത്തിലും 11 പദ്ധതികൾ ക്ലിയറൻസിനായി അയച്ചിട്ടുണ്ട്. മൂന്ന് ലോകോത്തര അന്തർ സംസ്ഥാന ബസ് ടെർമിനലുകൾ സൃഷ്ടിക്കാനും 1,600 പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനും എഎപി സർക്കാർ പദ്ധതിയിടുന്നു. ഗതാഗത മേഖലയ്ക്ക് 9,333 കോടി രൂപ അനുവദിച്ചു.</p>
<p>യമുനയും ദേശീയ തലസ്ഥാന മേഖലയിലെ 3 മാലിന്യക്കൂമ്പാരങ്ങളും വൃത്തിയാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുമെന്ന് ഗഹ്ലോട്ട് പറഞ്ഞു. യമുനയെ ശുചീകരിക്കാനുള്ള 6 ഇന കർമ്മ പദ്ധതിക്ക് അദ്ദേഹം ബജറ്റിൽ രൂപം നൽകി. ഡൽഹിയിലെ മൂന്ന് മാലിന്യക്കൂമ്പാരങ്ങൾ രണ്ട് വർഷത്തിനകം നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് 8,241 കോടി രൂപയുടെ ധനസഹായം നൽകും.</p>
<p>ഡൽഹി ബജറ്റിൽ ആരോഗ്യ സംരക്ഷണത്തിനായി 9,742 കോടി രൂപ വകയിരുത്തി. 9 പുതിയ സർക്കാർ ആശുപത്രികൾ ഇതിനകം നിർമ്മാണത്തിലാണെന്നും ഇതിൽ നാലെണ്ണം ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്നും ഗഹ്‌ലോട്ട് പറഞ്ഞു.</p>
<p>ഡൽഹി സർക്കാർ നടത്തുന്ന മൊഹല്ല ക്ലിനിക്കുകളിൽ 450 ടെസ്റ്റുകൾ സൗജന്യമായിരിക്കും. നേരത്തെ ഇത് 250 ആയിരുന്നു. ഡൽഹി സർക്കാർ മെട്രോ സ്റ്റേഷനുകളിൽ മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 കോടി രൂപ വർധിപ്പിച്ച് 16,500 കോടി രൂപയാണ് സർക്കാർ വിദ്യാഭ്യാസത്തിന് അനുവദിച്ചത്.</p>
<p>350 ഡൽഹി സർക്കാർ സ്‌കൂളുകൾക്ക് 20 കമ്പ്യൂട്ടറുകൾ വീതവും എല്ലാ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും വൈസ് പ്രിൻസിപ്പൽമാർക്കും ടാബ്‌ലെറ്റുകൾ ലഭിക്കുമെന്നും ഗഹ്‌ലോട്ട് തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhigovbudget2023.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലാപത്തില്&#x200d; കൈ നഷ്ടപ്പെട്ട ആക്രം ഖാന്റെ പരുക്ക് നിസ്സാരമെന്ന് ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; ആശുപത്രി; നഷ്ടപരിഹാരം വെട്ടിക്കുറച്ചു</title>
		<link>https://www.chandrikadaily.com/man-who-lost-arm-during-delhi-riots-got-rs-20000-as-relief.html</link>
					<comments>https://www.chandrikadaily.com/man-who-lost-arm-during-delhi-riots-got-rs-20000-as-relief.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 09 Oct 2020 15:41:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[delhi riot]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160297</guid>

					<description><![CDATA['ഞാന്&#x200d; ഇപ്പോള്&#x200d; ഒരു സ്വകാര്യ കേന്ദ്രത്തില്&#x200d; ചികിത്സയിലാണ്. എന്റെ പരിക്കുകള്&#x200d; നിസ്സാരമെന്ന് അവര്&#x200d; എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്&#x200d; എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ''യുപിയിലെ ബുലന്ദ്ഷഹറില്&#x200d; നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വടക്കുകിഴക്കന്&#x200d; ഡല്&#x200d;ഹിയില്&#x200d; മുസ്ലിംകള്&#x200d;ക്കെതിരേ നടന്ന വംശീയാക്രമണത്തിനിടെ ഹിന്ദുത്വ സംഘം നടത്തിയ ബോംബ് ആക്രമണത്തില്&#x200d; ഗുരുതരാമായി പരിക്കേറ്റ 22 കാരന്റെ നഷ്ടപരിഹാരതുക വെട്ടിക്കുറച്ച് അധികൃതര്&#x200d;. കലാപത്തിനിടെയുണ്ടായ ബോബേറില്&#x200d; ഓള്&#x200d;ഡ് മുസ്തഫാബാദില്&#x200d; നിന്നുള്ള അക്രം ഖാന്റ വലതു കൈ പൂര്&#x200d;ണമായും ഇടതുകൈയില്&#x200d; ഒരു വിരലും നഷ്ടപ്പെട്ടിരുന്നു. എന്നാല്&#x200d; ഡല്&#x200d;ഹി സര്&#x200d;ക്കാറിന് കീഴിലുള്ള ജിടിബി ഹോസ്പിറ്റലില്&#x200d; നടത്തിയ വൈദ്യശാസ്ത്ര പരിശോധനാ റിപ്പോര്&#x200d;ട്ടില്&#x200d; ആക്രം ഖാന്റെ പരുക്ക് നിസ്സാരമാണെന്നാണ് രേഖപ്പെടുത്തിയത്. തുടര്&#x200d;ന്ന് 20,000 രൂപ മാത്രമാണ് അക്രം ഖാന് നഷ്ടപരിഹാരമായി ലഭിച്ചത്.</p>
<p>ഫെബ്രുവരിയില്&#x200d; നടന്ന കലാപത്തില്&#x200d; പരുക്കേറ്റ അക്രമിന്റെ വലതു കൈമുട്ടിന് താഴെ മുറിച്ചുമാറ്റിയിരുന്നു. കൂടാതെ ഇടത് കൈപ്പത്തിയില്&#x200d; നിന്ന് ഒരു വിരല്&#x200d; നീക്കം ചെയ്തതതും വയറിലേറ്റ ഗുരതര പരുക്കും 22 കാരനേറ്റ പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു. എന്നാല്&#x200d;, ഇതിനെ അയാള്&#x200d; തന്നെ മനപ്പൂര്&#x200d;വ്വം വരുത്തിയ അപകടമാണെന്നു വരുത്തി തീര്&#x200d;ക്കാനുള്ള ശ്രമത്തിലായിരുന്നു ഡല്&#x200d;ഹി പോലിസ്. &#8216;അപകടം&#8217; എന്ന നിലയിലാണ് പോലിസ് എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരിന്നതും. യഥാര്&#x200d;ത്ഥവസ്തുത പുറത്തുവന്നതോടെ ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; യുവാവിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്&#x200d; ഇതാണിപ്പോള്&#x200d; വീണ്ടും നിസ്സാരമാക്കി വെട്ടിക്കുറച്ചത്.</p>
<p>അതേസമയം, ഡല്&#x200d;ഹി സര്&#x200d;ക്കാറിന് കീഴിലുള്ള ആശുപത്രിയുടെ നടപടി വിവാദമായതോടെ അക്രമിന്റെ കേസിലെ വിലയിരുത്തല്&#x200d; അപര്യാപ്തമാണെന്നും പുനരവലോകനം നടത്തണമെന്നും ഡല്&#x200d;ഹി ആരോഗ്യ സെക്രട്ടറി പദ്മിനി സിംഗ്ലയും യമുന വിഹാര്&#x200d; സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റും ഉള്&#x200d;പ്പെടെ ഡല്&#x200d;ഹി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്&#x200d; സമ്മതിച്ചു.</p>
<p>ഡല്&#x200d;ഹി സര്&#x200d;ക്കാരിന്റെ നഷ്ടപരിഹാര നയം അനുസരിച്ച്, ചെറിയ പരിക്കേറ്റവര്&#x200d;ക്ക് 20,000 രൂപയും ഗുരുതരമായ പരിക്കുകള്&#x200d;ക്ക് ഇരയായവര്&#x200d;ക്ക് രണ്ട് ലക്ഷം രൂപയും സ്ഥിരമായ കഴിവില്ലായ്മ അനുഭവിക്കുന്നവര്&#x200d;ക്ക് 5 ലക്ഷം രൂപയുമാണ് ലഭിക്കേണ്ടത്.</p>
<p><img src="https://images.indianexpress.com/2020/10/Akram-Khan-riots-victim.jpg" alt="northeast delhi riots, delhi riots, delhi riots victim compensation, delhi city news, indian express" /></p>
<p>ജീന്&#x200d;സ് നിര്&#x200d;മാണ യൂണിറ്റിലെ തൊഴിളിയായിരുന്ന അക്രം ഖാന്റെ ജീവിതംതന്നെ മാറ്റായ ദുരന്തമാണ് ഡല്&#x200d;ഹി കലാപ ദിവസമുണ്ടായത്. ഫെബ്രുവരി 24ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ഖസബ്പുരയിലെ ഇജ്തമയിലേക്കായി വീട്ടില്&#x200d;നിന്നിറങ്ങിയതായിരുന്നു അക്രം. എന്നാല്&#x200d; അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ അവിടെ എത്താന്&#x200d; സാധിച്ചില്ല. &#8216;താന്&#x200d; ഭജന്&#x200d;പുര മസാറിനടുത്തെത്തിയപ്പോള്&#x200d; ഹിന്ദുത്വര്&#x200d; തന്നെ ആക്രമിച്ചു, താന്&#x200d; ജീവനും കൊണ്ട് ഓടുമ്പോള്&#x200d; മോഹന്&#x200d; നഴ്സിംഗ് ഹോമിന് മുകളില്&#x200d; നിന്ന് ഒരു സംഘം ബോംബ് എറിയുകയും അത് തന്റെ തൊട്ടടുത്ത് പതിക്കുകയും ചെയ്തു. ബോധം തെളിയുമ്പോള്&#x200d; പരിക്കുകളോടെ മെഹര്&#x200d; ആശുപത്രിയിലായിരുന്നുവെന്നും, അക്രം മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>അടുത്ത 32 ദിവസം അദ്ദേഹം ആശുപത്രിയില്&#x200d; തുടര്&#x200d;ന്നു. സ്‌കിന്&#x200d; ഗ്രാഫ്റ്റിംഗിലൂടെ ഡോക്ടര്&#x200d;മാര്&#x200d; ഇടതുകൈ പുനര്&#x200d;നിര്&#x200d;മ്മിക്കാന്&#x200d; ശ്രമിച്ചെങ്കും സാധിച്ചിരുന്നില്ല. പക്ഷേ ജീന്&#x200d;സ് നിര്&#x200d;മാണ യൂണിറ്റില്&#x200d; ജോലി ചെയ്തിരുന്ന അക്രമിന് ഇപ്പോള്&#x200d; അത്തരം ഒരു ജോലിയും നിര്&#x200d;വഹിക്കാന്&#x200d; സാധിക്കാത്ത നിലയാണ്. &#8221;ഞാന്&#x200d; ഇപ്പോള്&#x200d; ഒരു സ്വകാര്യ കേന്ദ്രത്തില്&#x200d; ചികിത്സയിലാണ്. എന്റെ പരിക്കുകള്&#x200d; നിസ്സാരമെന്ന് അവര്&#x200d; എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്&#x200d; എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, &#8221;യുപിയിലെ ബുലന്ദ്ഷഹറില്&#x200d; നിന്നുള്ള മുസ്തഫാബാദിലെ താമസക്കാരനായ അക്രം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/man-who-lost-arm-during-delhi-riots-got-rs-20000-as-relief.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി മുഖ്യമന്ത്രി കെജരിവാള്&#x200d; ജീവിച്ചിരിക്കുന്നുണ്ട്; ചേരി വിവാദത്തില്&#x200d; ബിജെപിയോട് ആം ആദ്മി</title>
		<link>https://www.chandrikadaily.com/aaps-raghav-chadha-tears-up-slum-demolition-notice-attacks-centre.html</link>
					<comments>https://www.chandrikadaily.com/aaps-raghav-chadha-tears-up-slum-demolition-notice-attacks-centre.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Sep 2020 08:44:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aap mla]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[Raghav Chadha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152208</guid>

					<description><![CDATA[ആം ആദ്മി പാര്&#x200d;ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്&#x200d; ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്&#x200d; താമസിക്കുന്നവര്&#x200d; ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു. ചദ്ദയുടെ വാദം വ്യാജവും വഞ്ചനാപരവുമാണെന്ന് ഡല്&#x200d;ഹി ബിജെപി വക്താവ് പ്രവീണ്&#x200d; ശങ്കര്&#x200d; കപൂര്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയില്&#x200d; ചേരി പ്രദേശങ്ങളില്&#x200d; താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന കേന്ദ്രസര്&#x200d;ക്കാര്&#x200d; നോട്ടീസിനെതിരെ ആം ആദ്മി പാര്&#x200d;ട്ടി. ഡല്&#x200d;ഹിയില്&#x200d; ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&#x200d; ജീവിച്ചിരിക്കുന്നുണ്ടെന്നും ചേരിയില്&#x200d; ജീവിക്കുന്നവരെ നീക്കംചെയ്യുമെന്ന ബിജെപിയുടെ ഭീഷണിപ്പെടുത്തല്&#x200d; നിലനില്&#x200d;ക്കില്ലെന്നും ആം ആദ്മി പാര്&#x200d;ട്ടി വക്താവ് രാഘവ് ചന്ദ പറഞ്ഞു.</p>
<p>ചേരി നിവാസികളുടെ വീടുകൾ പൊളിച്ചുമാറ്റില്ലെന്നും, ജനങ്ങളെ ഭവനരഹിതരാക്കാനുള്ള ബിജെപിയുടെ പദ്ധതി വിജയിക്കില്ലെന്നും, ആര്&#x200d;ക്കും തങ്ങളുടെ വീട് നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്&#x200d; പാര്&#x200d;ട്ടി നടത്തി വരികയാണെന്നും, ഒരു മാസത്തിനുള്ളില്&#x200d; ചേരി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആം ആദ്മി സുപ്രീം കോടതിയില്&#x200d; പോകുമെന്നും, രാഘവ് ചന്ദ വ്യക്തമാക്കി.</p>
<p>ഈ നോട്ടിസ് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ്, ഓരോ പൗരനും അന്തസ്സോടെ ജീവിതം നയിക്കാന്&#x200d; അനുവദിക്കുന്നതാണ് നമ്മുടെ ഭരണഘടന, ചന്ദ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം ആം ആദ്മി പാര്&#x200d;ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്&#x200d; ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്&#x200d; താമസിക്കുന്നവര്&#x200d; ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു. ചദ്ദയുടെ വാദം വ്യാജവും വഞ്ചനാപരവുമാണെന്ന് ഡല്&#x200d;ഹി ബിജെപി വക്താവ് പ്രവീണ്&#x200d; ശങ്കര്&#x200d; കപൂര്&#x200d; പറഞ്ഞു.</p>
<p>ഡല്&#x200d;ഹി റെയില്&#x200d;വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്&#x200d; മൂന്ന് മാസത്തിനുള്ളില്&#x200d; ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി സെപ്തംബര്&#x200d; മൂന്നിന് ഉത്തരവ് ഇറക്കിയിരുന്നു. ബുധനാഴ്ച്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുണ്&#x200d; മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. റെയില്&#x200d;വേ ട്രാക്കിനു സമീപത്തെ ചേരികള്&#x200d; ഒഴിപ്പിക്കുന്നതില്&#x200d; ഒരു രാഷ്ട്രീയ പാര്&#x200d;ട്ടിയുടെയും ഇടപെടല്&#x200d; ഉണ്ടാകാന്&#x200d; പാടില്ലെന്നും നേരത്തെ അരുണ്&#x200d; മിശ്രയുടെ നേതൃത്വത്തലുള്ള ബെഞ്ച് അറിയിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aaps-raghav-chadha-tears-up-slum-demolition-notice-attacks-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകള്&#x200d;ക്ക് സൗജന്യ പൊതുഗതാഗത സൗകര്യം പ്രഖ്യാപിച്ച് ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/arvind-kejriwal-announces-free-rides-for-women-in-public-transport-in-delhi.html</link>
					<comments>https://www.chandrikadaily.com/arvind-kejriwal-announces-free-rides-for-women-in-public-transport-in-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 03 Jun 2019 11:35:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[DELHI ELECTION]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[delhi metro]]></category>
		<category><![CDATA[Delhi pollution]]></category>
		<category><![CDATA[WOMEN EMPOWER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129230</guid>

					<description><![CDATA[മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്&#x200d;ക്ക് പൂര്&#x200d;ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d;. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്&#x200d; തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്&#x200d; വരുന്നതോടെ ബസ്, മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്&#x200d; വന്&#x200d; കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്&#x200d;. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്&#x200d;ധിപ്പിക്കുകയും അതുവഴി നിരത്തുകളിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പ് സര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്നു. സ്ത്രീകളുടെ സൗജന്യ യാത്ര മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും പദ്ധതിക്കായി 700 [&#8230;]]]></description>
										<content:encoded><![CDATA[
<p>മെട്രോ ട്രെയിനിലും പൊതു മേഖലാ ബസ്സുകളിലും സ്ത്രീകള്&#x200d;ക്ക് പൂര്&#x200d;ണമായി സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുമായി ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d;.<br>
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്&#x200d; തന്നെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്്. തീരുമാനം പ്രാബല്യത്തില്&#x200d; വരുന്നതോടെ ബസ്, മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്&#x200d; വന്&#x200d; കുതിച്ചുചാട്ടമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്&#x200d;.<br>
പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്&#x200d;ധിപ്പിക്കുകയും അതുവഴി നിരത്തുകളിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആപ്പ് സര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്നു. <br>
സ്ത്രീകളുടെ സൗജന്യ യാത്ര മൂന്ന് മാസത്തിനകം നടപ്പിലാക്കുമെന്നും പദ്ധതിക്കായി 700 കോടി സര്&#x200d;ക്കാര്&#x200d; നീ്ക്കിവെച്ചതായും കെജ്‌രിവാള്&#x200d; അറിയിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Delhi CM Arvind Kejriwal: On all DTC buses, cluster buses and metro trains women will be allowed to travel free of cost so that they have a safe travel experience and can access modes of transport which they were not able to, due to high prices. <a href="https://t.co/KVqEWDIJAS">pic.twitter.com/KVqEWDIJAS</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1135443483970457605?ref_src=twsrc%5Etfw">June 3, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അതേസമയം അടുത്ത വര്&#x200d;ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ടാണ് ജനകീയ പ്രഖ്യാപനങ്ങള്&#x200d;ക്ക് എ.എ.പി സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നതെന്നാണ് സൂചന.  ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; നേരിട്ട കനത്ത തിരിച്ചടിയും പുതിയ തീരുമാനങ്ങള്&#x200d;ക്ക് പിന്നിലുണ്ടെന്നാണ് വിവരം.</p>



<p>പുതിയ പദ്ധതി തലസ്ഥാന നഗരിയെ വീര്&#x200d;പ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് വലിയ തോതില്&#x200d; ആശ്വാസം പകരുമെന്നും കണക്കുകൂട്ടുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനും ഇത് സഹായിക്കുമെന്നാണ് കരുതുന്നു. ഗതാഗതക്കുരുക്കിന് പരിഹാരമായി നേരത്തെ ഒറ്റ, ഇരട്ട ട്രാഫിക് പരിഷ്‌കാരവുമായി ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പലവിധ ഇളവുകള്&#x200d; പ്രഖ്യാപിക്കേണ്ടി വന്നതോടെ ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോയിരുന്നു. <br>
ഗതാഗത വകുപ്പ് മന്ത്രി കൈലാഷ് ഗെഹ്്‌ലോട്ട് ഇതുസംബന്ധിച്ച് വിവിധ വകുപ്പു മേധാവികളുമായി ചര്&#x200d;ച്ചകള്&#x200d; നടത്തി വരികയാണ്. ഗാര്&#x200d;ഹിക വൈദ്യുതി കണക്ഷനുകളുടെ ഫിക്‌സഡ് ചാര്&#x200d;ജ് വെട്ടിക്കുറക്കുന്ന കാര്യവും സര്&#x200d;ക്കാര്&#x200d; പരിഗണനയിലാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്&#x200d; ഇന്നുണ്ടാകുമെന്നാണ് സൂചന.</p>



<p>അതേസമയം സൗജന്യ യാത്രാ പദ്ധതി എളുപ്പത്തില്&#x200d; നടപ്പാക്കാന്&#x200d; കഴിയില്ലെന്നാണ് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; നല്&#x200d;കുന്ന സൂചന. ഡല്&#x200d;ഹി ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് കോര്&#x200d;പ്പറേഷന്റെ നിയന്ത്രണം പൂര്&#x200d;ണമായി സംസ്ഥാന സര്&#x200d;ക്കാറിനായതിനാല്&#x200d; പൊതുമേഖലാ ബസ്സുകളിലെ സൗജന്യ യാത്രാ പദ്ധതി എളുപ്പത്തില്&#x200d; നടപ്പാക്കാന്&#x200d; കഴിയും. അതേസമയം ഡല്&#x200d;ഹി മെട്രോയില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനും സംസ്ഥാന സര്&#x200d;ക്കാറിനും 50:50 സാമ്പത്തിക പങ്കാളിത്തമാണുള്ളത്. അതുകൊണ്ടുതന്നെ കേന്ദ്ര സര്&#x200d;ക്കാറിന്റെ അനുമതി കൂടി ഉണ്ടെങ്കില്&#x200d; മാത്രമേ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനാകൂ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്&#x200d; കേന്ദ്രം ഇതിന് തയ്യാറാകുമെന്ന് കരുതുന്നില്ല. മാത്രമല്ല, ഡല്&#x200d;ഹി മെട്രോ നാലാംഘട്ട വികസന പ്രവര്&#x200d;ത്തനങ്ങളുടെ കാര്യത്തില്&#x200d; ഉള്&#x200d;പ്പെടെ കേന്ദ്രവും സംസ്ഥാനവും രണ്ടു തട്ടിലാണ്. സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിക്കുകയും കേന്ദ്രം ഇതിന് ഉടക്കുവെക്കുകയും ചെയ്താല്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാവുമെന്ന കണക്കുകൂട്ടലിലാണ് എ.എ.പി നേതൃത്വം. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ അനുമതിക്ക് കാത്തുനില്&#x200d;ക്കാതെ പദ്ധതി പ്രഖ്യാപിക്കാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arvind-kejriwal-announces-free-rides-for-women-in-public-transport-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ്പരിവാര്&#x200d; ഭീഷണി മറികടന്ന് ടി.എം കൃഷ്ണയുടെ കച്ചേരി നാളെ; ഡല്&#x200d;ഹിയില്&#x200d; വേദിയൊരുക്കി എ.എ.പി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/tm-krishna-performs-new-delhi-saturday-17-evening-aap.html</link>
					<comments>https://www.chandrikadaily.com/tm-krishna-performs-new-delhi-saturday-17-evening-aap.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Nov 2018 11:44:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[tm krishna]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110790</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സംഘപരിവാര്&#x200d; ഭീഷണിയെ തുടര്&#x200d;ന്ന് പ്രശസ്ത കര്&#x200d;ണാട്ടിക് സംഗീതജ്ഞന്&#x200d; ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതിനെ തുടര്&#x200d;ന്ന് പുതിയ വേദിയൊരുക്കി ഡല്&#x200d;ഹി കെജ്്‌രിവാള്&#x200d; സര്&#x200d;ക്കാര്&#x200d;. ഡല്&#x200d;ഹിയിലെ സാകേതില്&#x200d; സൈദുല്&#x200d; അജൈബ് വില്ലേജില്&#x200d; പ്രത്യേകം ഒരുക്കിയ വേദിയില്&#x200d; നാളെയാണ് പരിപാടി നടക്കുക. പരിപാടിയുടെ തീയതി നിശ്ചയിച്ച് ഡല്&#x200d;ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് വിവരം പുറത്തിവിട്ടത്. ഡല്&#x200d;ഹി വേദിയില്&#x200d; താന്&#x200d; നാളെ എത്തുമെന്ന് ടിഎം കൃഷ്ണയും വ്യക്തമാക്കി. Performing tomorrow, 17th November [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സംഘപരിവാര്&#x200d; ഭീഷണിയെ തുടര്&#x200d;ന്ന് പ്രശസ്ത കര്&#x200d;ണാട്ടിക് സംഗീതജ്ഞന്&#x200d; ടി. എം കൃഷ്ണയുടെ സംഗീത നിശ എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കിയതിനെ തുടര്&#x200d;ന്ന് പുതിയ വേദിയൊരുക്കി ഡല്&#x200d;ഹി കെജ്്‌രിവാള്&#x200d; സര്&#x200d;ക്കാര്&#x200d;.<br />
ഡല്&#x200d;ഹിയിലെ സാകേതില്&#x200d; സൈദുല്&#x200d; അജൈബ് വില്ലേജില്&#x200d; പ്രത്യേകം ഒരുക്കിയ വേദിയില്&#x200d; നാളെയാണ് പരിപാടി നടക്കുക. പരിപാടിയുടെ തീയതി നിശ്ചയിച്ച് ഡല്&#x200d;ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് വിവരം പുറത്തിവിട്ടത്. ഡല്&#x200d;ഹി വേദിയില്&#x200d; താന്&#x200d; നാളെ എത്തുമെന്ന് ടിഎം കൃഷ്ണയും വ്യക്തമാക്കി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Performing tomorrow, 17th November in New Delhi with RK Shriramkumar, Praveen Sparsh and Anirudh Athreya<br />
Venue: Garden of Five Senses, Near Saket<br />
Time: 6.30 pm <a href="https://t.co/Ug8fkwArGh">pic.twitter.com/Ug8fkwArGh</a></p>
<p>— T M Krishna (@tmkrishna) <a href="https://twitter.com/tmkrishna/status/1063329251682701312?ref_src=twsrc%5Etfw">November 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>തലസ്ഥാന നഗരത്തില്&#x200d; സംഗീത പരിപാടി നടത്താന്&#x200d; എല്ലാ സഹായവും ചെയ്തു നല്&#x200d;കുമെന്ന് ഇന്നലെ തന്നെ സാംസ്‌കാരിക വകുപ്പ് നിയന്ത്രിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉറപ്പു നല്&#x200d;കിയിരുന്നു. കൃഷ്ണയെ പിന്തുണച്ച് ആംആദ്മിയും രംഗത്തെത്തി.</p>
<p>ദേശവിരുദ്ധനും അന്യമതസ്ഥരുടെ ഗാനമാലപിക്കുന്ന ആളെന്നുമാരോപിച്ച് സംഘപരിവാര്&#x200d; കൃഷ്ണയ്‌ക്കെതിരെ വലിയ പ്രചാരണമാണ് അഴിച്ചുവിട്ടത്. തുടര്&#x200d;ന്നാണ് ഈ മാസം 17, 18 തിയതികളില്&#x200d; ന്യൂഡല്&#x200d;ഹിയില്&#x200d; നടക്കാനിരുന്ന സംഗീതപരിപാടി എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി റദ്ദാക്കിയത്.</p>
<p>ഡല്&#x200d;ഹിയിലെ നെഹ്‌റു പാര്&#x200d;ക്കില്&#x200d; നാളെയാണ് കൃഷ്ണയുടെ സംഗീത പരിപാടി നടത്താന്&#x200d; എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങള്&#x200d; ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഔദ്യോഗികമായി പരിപാടി പ്രഖ്യാപിച്ചതിന് ശേഷമാണ് അതോറിറ്റി പിന്മാറിയിരിക്കുന്നത്. മതേതര നിലപാടുകളും ക്രിസ്ത്യന്&#x200d; ഭക്തി ഗാനങ്ങള്&#x200d; കര്&#x200d;ണാടക സംഗീതത്തില്&#x200d; ഒരുക്കുകയും ചെയ്തതിന് പിന്നാലെ ടിഎം കൃഷ്ണയ്ക്ക് നേരെ സംഘപരിവാര്&#x200d; ഭീഷണികളും രൂക്ഷ വിമര്&#x200d;ശനവും ഉയര്&#x200d;ന്നിരുന്നു.</p>
<p>കഴിഞ്ഞ ഓഗസ്റ്റില്&#x200d; കര്&#x200d;ണാടക സംഗീതത്തില്&#x200d; മുസ്ലിം, ക്രിസ്ത്യന്&#x200d; പാട്ടുകള്&#x200d; പാടിയതിന് ടിഎം കൃഷ്ണയ്‌ക്കെതിരെ ഭീഷണിയുയര്&#x200d;ന്നിരുന്നു. ഭീഷണിക്ക് പിന്നാലെ എല്ലാ മാസവും ക്രിസ്ത്യന്&#x200d; ഭക്തി ഗാനങ്ങള്&#x200d; കര്&#x200d;ണാടക സംഗീതത്തില്&#x200d; തീര്&#x200d;ക്കുമെന്ന ടിഎം കൃഷ്ണയുടെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെയാണ് പരിപാടി റദ്ദാക്കിയതെന്നാണ് സൂചന. പരിപാടി മാറ്റി വച്ചെങ്കിലും കാരണമെന്താണെന്ന് എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.</p>
<p>അതേസമയം, സംഗീത നിശ റദ്ദാക്കിയ എയര്&#x200d;പോര്&#x200d;ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തെ വിമര്&#x200d;ശിച്ച് ടി.എം.കൃഷ്ണ രംഗത്തെത്തി. സംഘപരിവാര്&#x200d; ഭീഷണിക്ക് വഴങ്ങില്ലെന്ന് കൃഷ്ണ പ്രതികരിച്ചു. &#8216;ഡല്&#x200d;ഹിയില്&#x200d; വേദി തരൂ, ഞാന്&#x200d; വരാം സംഗീത നിശയും അവതരിപ്പിക്കാം. ഏതുതരം ഭീഷണികളെയും തള്ളികളയുന്നു&#8217;. എന്നും കൃഷ്ണ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tm-krishna-performs-new-delhi-saturday-17-evening-aap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹിയില്&#x200d; സേവനങ്ങള്&#x200d; ഇനി വീട്ടുപടിക്കല്&#x200d;; ആദ്യ ദിനം ലഭിച്ചത് 21000 കോളുകള്&#x200d;</title>
		<link>https://www.chandrikadaily.com/arvind-kejriwal-launches-doorstep-delivery-of-40-public-services-in-delhi.html</link>
					<comments>https://www.chandrikadaily.com/arvind-kejriwal-launches-doorstep-delivery-of-40-public-services-in-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Sep 2018 06:31:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[arvind kejriwal]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[Kejriwal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102583</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയിലെ ജനങ്ങള്&#x200d;ക്ക് ഇനി സേവനങ്ങള്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; കയറിയിറങ്ങണ്ട. വിവാഹ സര്&#x200d;ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്&#x200d;സ്, വാട്ടര്&#x200d; കണക്ഷന്&#x200d; തുടങ്ങിയ മിക്ക സര്&#x200d;ക്കാര്&#x200d; സേവനങ്ങളും ഇനി വീട്ടുപടിക്കലെത്തും. റേഷന്&#x200d; കാര്&#x200d;ഡ്, ജാതി സര്&#x200d;ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ് ആര്&#x200d;സി, ആര്&#x200d;സിയിലെ വിലാസം മാറ്റല്&#x200d; ഉള്&#x200d;പ്പെടെയുള്ള 40 സേവനങ്ങള്&#x200d; വീട്ടുപടിക്കല്&#x200d; ലഭ്യമാക്കുന്ന പദ്ധതിക്ക് ഡല്&#x200d;ഹിയില്&#x200d; ഇന്നലെ തുടക്കമായി. സേവനങ്ങള്&#x200d;ക്കായുള്ള അപേക്ഷകള്&#x200d; ഹോം ഡെലിവറിയായി എത്തിക്കുന്ന ദല്&#x200d;ഹി സര്&#x200d;ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച്ച. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&#x200d; തുടക്കം [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയിലെ ജനങ്ങള്&#x200d;ക്ക് ഇനി സേവനങ്ങള്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; കയറിയിറങ്ങണ്ട. വിവാഹ സര്&#x200d;ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്&#x200d;സ്, വാട്ടര്&#x200d; കണക്ഷന്&#x200d; തുടങ്ങിയ മിക്ക സര്&#x200d;ക്കാര്&#x200d; സേവനങ്ങളും ഇനി വീട്ടുപടിക്കലെത്തും.<br />
റേഷന്&#x200d; കാര്&#x200d;ഡ്, ജാതി സര്&#x200d;ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കറ്റ് ആര്&#x200d;സി, ആര്&#x200d;സിയിലെ വിലാസം മാറ്റല്&#x200d; ഉള്&#x200d;പ്പെടെയുള്ള 40 സേവനങ്ങള്&#x200d; വീട്ടുപടിക്കല്&#x200d; ലഭ്യമാക്കുന്ന പദ്ധതിക്ക് ഡല്&#x200d;ഹിയില്&#x200d; ഇന്നലെ തുടക്കമായി.</p>
<p>സേവനങ്ങള്&#x200d;ക്കായുള്ള അപേക്ഷകള്&#x200d; ഹോം ഡെലിവറിയായി എത്തിക്കുന്ന ദല്&#x200d;ഹി സര്&#x200d;ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആദ്യ ദിനമായിരുന്നു തിങ്കളാഴ്ച്ച. ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&#x200d; തുടക്കം കുറിച്ച പദ്ധതിയുടെ ആദ്യ ദിനത്തില്&#x200d; ലഭിച്ചത് 21000 കോളുകള്&#x200d;, ഇതില്&#x200d; 1286 കോളുകള്&#x200d; അറ്റന്&#x200d;ഡ് ചെയ്യപ്പെട്ടു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">DSD of Services: Day 1, 6 pm:<br />
Total calls attempted but cudn’t connect due to very heavy traffic: 21 K<br />
(All unique nos captured wud b cld back)<br />
No of calls connected: 2728<br />
No of calls answered: 1286<br />
(Being cld bk)<br />
Appointments fixed: 369<br />
No of Documents collected: 7</p>
<p>— arunoday (@arunodayprakash) <a href="https://twitter.com/arunodayprakash/status/1039142886456139776?ref_src=twsrc%5Etfw">September 10, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സര്&#x200d;ക്കാര്&#x200d; ഓഫിസുകള്&#x200d;ക്കു മുന്നില്&#x200d; സേവനങ്ങള്&#x200d;ക്കായി വരിനില്&#x200d;ക്കുന്നതിലുള്ള സമയനഷ്ടം ഇനിയുണ്ടാവില്ലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്&#x200d; പറഞ്ഞു. ഇന്ത്യക്കും ലോകത്തിനും ഇതൊരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.<br />
ഈ വര്&#x200d;ഷത്തിന്റെ തുടക്കത്തിലാണ് വീട്ടുപടിക്കല്&#x200d; സര്&#x200d;ക്കാര്&#x200d; സേവനങ്ങള്&#x200d; എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് എഎപി സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ചത്. എന്നാല്&#x200d;, ലഫ്. ഗവര്&#x200d;ണറും കേന്ദ്ര സര്&#x200d;ക്കാറും പദ്ധതി അട്ടിമറിക്കാന്&#x200d; ശ്രമിക്കുന്നതായി ആം ആദ്മി പാര്&#x200d;ട്ടി ആരോപിച്ചിരുന്നു. ജൂലൈയില്&#x200d; ഡല്&#x200d;ഹിയിലെ ഭരണസംവിധാനം സംബന്ധിച്ച് സുപ്രീംകോടതി വ്യക്തമായ മാര്&#x200d;ഗരേഖകള്&#x200d; പുറപ്പെടുവിച്ചതോടെയാണ് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; പുനരാരംഭിച്ചത്.</p>
<p><img loading="lazy" class="size-full wp-image-102592 aligncenter" src="https://www.chandrikadaily.com/wp-content/uploads/2018/09/aap.jpg" alt="" width="759" height="392" srcset="https://www.chandrikadaily.com/wp-content/uploads/2018/09/aap.jpg 759w, https://www.chandrikadaily.com/wp-content/uploads/2018/09/aap-300x155.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/09/aap-696x359.jpg 696w" sizes="(max-width: 759px) 100vw, 759px" />റേഷന്&#x200d; സാധനങ്ങളും വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതി ആലോചനയിലുണ്ടെന്നും വൈകാതെ അതും യാഥാര്&#x200d;ഥ്യമാവുമെന്നും കെജ്‌രിവാള്&#x200d; പറഞ്ഞു.<br />
വീട്ടുപടിക്കല്&#x200d; ലഭ്യമാക്കുന്ന സേവനങ്ങള്&#x200d;ക്ക് 50 രൂപ അധികമായി ഫീസ് ഈടാക്കും. പ്രത്യേക ജീവനക്കാരെ നിയമിച്ചാണ് സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; വീടുകളില്&#x200d; എത്തിക്കുക. ഡല്&#x200d;ഹിയിലെ 11 ജില്ലകളില്&#x200d; ആറു വീതം ഉദ്യോഗസ്ഥരെ പ്രത്യേകം നിയമിക്കും.</p>
<p>സേവനങ്ങള്&#x200d; ആവശ്യമുള്ളവര്&#x200d; കോള്&#x200d; സെന്ററിനെയാണ് ബന്ധപ്പെടേണ്ടത്. ഉദ്യോഗസ്ഥന്&#x200d; വീട്ടിലെത്തി ആവശ്യമായ വിവരങ്ങളും രേഖകളും ശേഖരിക്കും. വിവരങ്ങള്&#x200d; ശേഖരിക്കാനെത്തുന്ന ഉദ്യോഗസ്ഥന് ക്യാമറ, ബയോമെട്രിക് ഉപകരണങ്ങള്&#x200d; തുടങ്ങി എല്ലാ സൗകര്യങ്ങളും നല്&#x200d;കും. തുടര്&#x200d;ന്ന് മുന്&#x200d;കൂട്ടി അറിയിച്ച ശേഷമാവും രേഖകള്&#x200d; വീട്ടിലെത്തിക്കുക. ഡ്രൈവിങ് ടെസ്റ്റിനു മാത്രം അപേക്ഷകര്&#x200d; നേരിട്ട് ഓഫിസിലെത്തണം.<br />
തുടര്&#x200d; മാസങ്ങളില്&#x200d; നൂറു സേവനങ്ങളെങ്കിലും പദ്ധതിയിലൂടെ ലഭ്യമാക്കാനാണ് ശ്രമമെന്ന് ഭരണപരിഷ്‌കാര ചുമതലയുള്ള മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arvind-kejriwal-launches-doorstep-delivery-of-40-public-services-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/delhi-govt-to-necessary-action-against-employees-who-not-reach-on-time.html</link>
					<comments>https://www.chandrikadaily.com/delhi-govt-to-necessary-action-against-employees-who-not-reach-on-time.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 May 2018 18:34:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Kejriwal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84190</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഓഫീസില്&#x200d; വൈകിയെത്തുന്ന ജീവനക്കാര്&#x200d;ക്കെതിരെ നടപടിയുമായി ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d;. തിങ്കളാഴ്ച മുതല്&#x200d; താമസിച്ച് വരുന്നവരുടെ ശമ്പളം അടക്കം വെട്ടിക്കുറക്കാന്&#x200d; നഗരവികസന മന്ത്രി സത്യന്തേര്&#x200d; ജെയ്ന്&#x200d; ചീഫ് സെക്രട്ടറിക്ക് നിര്&#x200d;ദേശം നല്&#x200d;കി. കഴിഞ്ഞദിവസങ്ങളില്&#x200d; ചില സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; മന്ത്രി മിന്നല്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. പലയിടങ്ങളിലും ഒഴിഞ്ഞ കസേരകള്&#x200d; മാത്രമാണ് കാണാനായത്. സീനിയര്&#x200d; ഉദ്യോഗസ്ഥരടക്കം കൃത്യസമയത്ത് ജോലിക്ക് ഹാജരാവുന്നില്ലെന്നും കണ്ടെത്തി. തുടര്&#x200d;ന്നാണ് അലസന്&#x200d;മാര്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ചീഫ് സെക്രട്ടറി അന്&#x200d;ഷു പ്രകാശിന് മന്ത്രി നിര്&#x200d;ദേശം നല്&#x200d;കിയത്. ഇതേ തുടര്&#x200d;ന്ന് ചീഫ് സെക്രട്ടറി [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഓഫീസില്&#x200d; വൈകിയെത്തുന്ന ജീവനക്കാര്&#x200d;ക്കെതിരെ നടപടിയുമായി ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d;. തിങ്കളാഴ്ച മുതല്&#x200d; താമസിച്ച് വരുന്നവരുടെ ശമ്പളം അടക്കം വെട്ടിക്കുറക്കാന്&#x200d; നഗരവികസന മന്ത്രി സത്യന്തേര്&#x200d; ജെയ്ന്&#x200d; ചീഫ് സെക്രട്ടറിക്ക് നിര്&#x200d;ദേശം നല്&#x200d;കി. കഴിഞ്ഞദിവസങ്ങളില്&#x200d; ചില സര്&#x200d;ക്കാര്&#x200d; ഓഫീസുകളില്&#x200d; മന്ത്രി മിന്നല്&#x200d; സന്ദര്&#x200d;ശനം നടത്തിയിരുന്നു. പലയിടങ്ങളിലും ഒഴിഞ്ഞ കസേരകള്&#x200d; മാത്രമാണ് കാണാനായത്.</p>
<p>സീനിയര്&#x200d; ഉദ്യോഗസ്ഥരടക്കം കൃത്യസമയത്ത് ജോലിക്ക് ഹാജരാവുന്നില്ലെന്നും കണ്ടെത്തി. തുടര്&#x200d;ന്നാണ് അലസന്&#x200d;മാര്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ചീഫ് സെക്രട്ടറി അന്&#x200d;ഷു പ്രകാശിന് മന്ത്രി നിര്&#x200d;ദേശം നല്&#x200d;കിയത്. ഇതേ തുടര്&#x200d;ന്ന് ചീഫ് സെക്രട്ടറി ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അലസത മൂലം പല പദ്ധതികളും ശരിയായി നടക്കുന്നില്ലെന്നും ജനങ്ങള്&#x200d;ക്ക് ഗുണകരമാകും വിധം കാര്യങ്ങള്&#x200d; നടപ്പാക്കാന്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കണമെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്&#x200d; മന്ത്രി ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-govt-to-necessary-action-against-employees-who-not-reach-on-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുട്ടി വെളുത്തപ്പോള്&#x200d; കുടീരം ക്ഷേത്രം; ഡല്&#x200d;ഹി സര്&#x200d;ക്കാര്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടു</title>
		<link>https://www.chandrikadaily.com/a-tughlaq-era-tomb-converted-to-a-temple-delhi-govt-orders-probe.html</link>
					<comments>https://www.chandrikadaily.com/a-tughlaq-era-tomb-converted-to-a-temple-delhi-govt-orders-probe.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 May 2018 16:10:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp attack]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[delhi govt]]></category>
		<category><![CDATA[hate politics]]></category>
		<category><![CDATA[monument]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83468</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പൈതൃക കുടീരം ക്ഷേത്രമായി. ഡല്&#x200d;ഹിയിലെ പുരാതന ശവകുടീരത്തിലാണ് വര്&#x200d;ഗീയ ശക്തികളുടെ വിളയാട്ടം നടന്നത്. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്&#x200d; പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റി. പൈതൃക സ്മാരകമായ കുടീരം ക്ഷേത്രമാക്കി മാറിയ സംഭവത്തില്&#x200d; ഡല്&#x200d;ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെചെയ്തതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. സഫ്ദര്&#x200d;ജംഗിലെ ഹുമയൂണ്&#x200d;പുരിലാണ് പുരാതനമായ ശവകുടീരം ക്ഷേത്രമായി മാറിയത്. ഇതേതുടര്&#x200d;ന്നാണ് സംഭവത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പൈതൃക കുടീരം ക്ഷേത്രമായി. ഡല്&#x200d;ഹിയിലെ പുരാതന ശവകുടീരത്തിലാണ് വര്&#x200d;ഗീയ ശക്തികളുടെ വിളയാട്ടം നടന്നത്. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്&#x200d; പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റി.<br />
പൈതൃക സ്മാരകമായ കുടീരം ക്ഷേത്രമാക്കി മാറിയ സംഭവത്തില്&#x200d; ഡല്&#x200d;ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെചെയ്തതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.<img loading="lazy" class="alignleft size-full wp-image-83470" src="https://www.chandrikadaily.com/wp-content/uploads/2018/05/tomb-temple-issue_e5c033ec-5027-11e8-a9dc-143d85bacf22.jpg" alt="" width="960" height="543" srcset="https://www.chandrikadaily.com/wp-content/uploads/2018/05/tomb-temple-issue_e5c033ec-5027-11e8-a9dc-143d85bacf22.jpg 960w, https://www.chandrikadaily.com/wp-content/uploads/2018/05/tomb-temple-issue_e5c033ec-5027-11e8-a9dc-143d85bacf22-300x170.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/05/tomb-temple-issue_e5c033ec-5027-11e8-a9dc-143d85bacf22-768x434.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/05/tomb-temple-issue_e5c033ec-5027-11e8-a9dc-143d85bacf22-696x394.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/05/tomb-temple-issue_e5c033ec-5027-11e8-a9dc-143d85bacf22-743x420.jpg 743w" sizes="(max-width: 960px) 100vw, 960px" /></p>
<p>സഫ്ദര്&#x200d;ജംഗിലെ ഹുമയൂണ്&#x200d;പുരിലാണ് പുരാതനമായ ശവകുടീരം ക്ഷേത്രമായി മാറിയത്. ഇതേതുടര്&#x200d;ന്നാണ് സംഭവത്തില്&#x200d; അന്വേഷണം നടത്തി റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആര്&#x200d;ട്ട് കള്&#x200d;ച്ചര്&#x200d; ആന്&#x200d;ഡ് ലാംഗ്വേജ് വകുപ്പ് സെക്രട്ടറിയോട് ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പൈതൃക സ്വത്തുകള്&#x200d;ക്ക് കേടുപാടുകള്&#x200d; വരുത്തുന്നതും രൂപമാറ്റം വരുത്തുന്നതും ഗുരുതരമായ നിയമ ലംഘനമാണെന്ന് സെക്രട്ടറിക്ക് നല്&#x200d;കിയ ഉത്തരവില്&#x200d; മന്ത്രി അറിയിച്ചു. പൈതൃക സ്മാരകങ്ങള്&#x200d; സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പുരാവസ്തു വകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാല്&#x200d;, ഇതിന് കേടുപാട് വരുത്തിയവര്&#x200d;ക്കും രൂപമാറ്റം വരുത്തിയവര്&#x200d;ക്കുമെതിരേ കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്&#x200d;ദേശിച്ചിട്ടുണ്ട്. കുടീരത്തെ രൂപമാറ്റം വരുത്തി ക്ഷേത്രമാക്കി മാറ്റിയതിന് വര്&#x200d;ധിച്ച ഗൗരവത്തോടെ കാണും. ഈ രൂപമാറ്റത്തിലൂടെ പൈതൃക സ്വത്ത് സംബന്ധിച്ച നിയമം ലംഘനം മാത്രമല്ല നടത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനന്തരീക്ഷം തകര്&#x200d;ക്കുകയും ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/OcvSzDUbI-c" width="696" height="392" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-tughlaq-era-tomb-converted-to-a-temple-delhi-govt-orders-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
