<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>delhi highcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delhi-highcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 14:40:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>delhi highcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/you-allowed-the-indigo-crisis-to-worsen-delhi-high-court-slams-central-government.html</link>
					<comments>https://www.chandrikadaily.com/you-allowed-the-indigo-crisis-to-worsen-delhi-high-court-slams-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 Dec 2025 14:39:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[delhi highcourt]]></category>
		<category><![CDATA[indigo flight]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367966</guid>

					<description><![CDATA[വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.</p>
<p>വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ‌ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.</p>
<p>‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-allowed-the-indigo-crisis-to-worsen-delhi-high-court-slams-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണക്കില്&#x200d;പ്പെടാത്ത പണം കണ്ടെത്തിയ സംഭവം; ജഡ്ജി യശ്വന്ത് വര്&#x200d;മ്മയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി</title>
		<link>https://www.chandrikadaily.com/incident-of-finding-unaccounted-money-petition-in-the-supreme-court-to-file-a-case-against-judge-yashwant-verma.html</link>
					<comments>https://www.chandrikadaily.com/incident-of-finding-unaccounted-money-petition-in-the-supreme-court-to-file-a-case-against-judge-yashwant-verma.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 24 Mar 2025 06:17:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alahabad highcourt]]></category>
		<category><![CDATA[delhi highcourt]]></category>
		<category><![CDATA[judhe]]></category>
		<category><![CDATA[yeshwanth varma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335428</guid>

					<description><![CDATA[സംഭവത്തില്&#x200d; എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്&#x200d;ജി.]]></description>
										<content:encoded><![CDATA[<p>ഫയര്&#x200d;ഫോഴ്‌സ് തീയണയ്ക്കുന്നതിനിടെ ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്&#x200d; നിന്നും കണക്കില്&#x200d;പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്&#x200d; യശ്വന്ത് വര്&#x200d;മ്മയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി. സംഭവത്തില്&#x200d; എഫ്‌ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹര്&#x200d;ജി.</p>
<p>ജുഡീഷ്യല്&#x200d; സമിതിക്ക് അന്വേഷണാധികാരമില്ലെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. അഭിഭാഷകന്&#x200d; മാത്യൂസ് നെടുമ്പാറയാണ് ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. അതേസമയം പണം കണ്ടെത്തിയ സംഭവത്തില്&#x200d; ദുരൂഹതകള്&#x200d; തുടരുകയാണ്.</p>
<p>പണം കണ്ടെത്തിയ മുറി തുറന്നു കിടക്കുകയായിരുന്നു എന്നാണ് ജഡ്ജിയുടെ വിശദീകരണം. എന്നാല്&#x200d; മുറി പൂട്ടിയാണ് കിടന്നതെന്നായിരുന്നു ഡല്&#x200d;ഹി പൊലീസിന്റെ റിപ്പോര്&#x200d;ട്ട്.</p>
<p>മാര്&#x200d;ച്ച് 14 രാത്രി 11.30 ഓടെയാണ് ജഡ്ജിയുടെ വസതിയില്&#x200d; പണം കണ്ടെത്തിയത്. സംഭാവത്തില്&#x200d; എഫ്‌ഐആര്&#x200d; ഡല്&#x200d;ഹി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്&#x200d; സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി ഉടന്&#x200d; നടപടികള്&#x200d; ആരംഭിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-finding-unaccounted-money-petition-in-the-supreme-court-to-file-a-case-against-judge-yashwant-verma.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്&#x200d; തീപിടിത്തം; തീയണയ്ക്കാനെത്തിയ ഫയര്&#x200d;ഫോഴ്സ് കെട്ടുകണക്കിന് പണം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/fire-breaks-out-at-delhi-high-court-judges-official-residence-firefighters-who-came-to-extinguish-the-fire-found-bundles-of-money.html</link>
					<comments>https://www.chandrikadaily.com/fire-breaks-out-at-delhi-high-court-judges-official-residence-firefighters-who-came-to-extinguish-the-fire-found-bundles-of-money.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Mar 2025 07:05:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alahabad highcourt]]></category>
		<category><![CDATA[delhi highcourt]]></category>
		<category><![CDATA[money]]></category>
		<category><![CDATA[yeshwanth sharma]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334994</guid>

					<description><![CDATA[യശ്വന്ത് വര്&#x200d;മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്&#x200d;മയുടെ ഔദ്യോഗിക വസതിയില്&#x200d; നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തി. ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടിത്തത്തെ തുടര്&#x200d;ന്ന് അണയ്ക്കാനെത്തിയ ഫയര്&#x200d;ഫോഴ്സ് അംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടര്&#x200d;ന്ന് യശ്വന്ത് വര്&#x200d;മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാന്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി കൊളീജിയത്തിന് നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അതേസമയം തീപിടിത്തമുണ്ടായപ്പോള്&#x200d; ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ബന്ധുക്കാളാണ് അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചത്. തീയണച്ചതിന് ശേഷമാണ് മുറിയില്&#x200d; നിന്ന് കണക്കില്&#x200d;പ്പെടാത്ത പണം കണ്ടെത്തിയത്. തുടര്&#x200d;ന്ന് ലോക്കല്&#x200d; പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും പിന്നാലെ ഉയര്&#x200d;ന്ന ഉദ്യോഗസ്ഥര്&#x200d; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊളീജിയം യോഗം വിളിക്കുകയുമായിരുന്നു.</p>
<p>ജസ്റ്റിസ് യശ്വന്ത് വര്&#x200d;മയെ ഉടന്&#x200d; സ്ഥലം മാറ്റണമെന്ന് കൊളീജിയം തീരുമാനമെടുത്തു. തുടര്&#x200d;ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-breaks-out-at-delhi-high-court-judges-official-residence-firefighters-who-came-to-extinguish-the-fire-found-bundles-of-money.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുമാ മസ്ജിദ് സംരക്ഷിത പദവി തീരുമാനം; കാണാതായ ഫയൽ ഹാജരാക്കാൻ കേന്ദ്രത്തോട് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/juma-masjid-protected-status-decision-delhi-high-court-orders-center-to-produce-missing-file.html</link>
					<comments>https://www.chandrikadaily.com/juma-masjid-protected-status-decision-delhi-high-court-orders-center-to-produce-missing-file.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 29 Aug 2024 05:28:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[delhi highcourt]]></category>
		<category><![CDATA[delhi juma masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307796</guid>

					<description><![CDATA[കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോടും ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയോടുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ഭരണകാലത്തെ ചരിത്രപ്രസിദ്ധമായ ഡല്&#x200d;ഹി ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്ങിന്റെ തീരുമാനമടങ്ങിയ ഫയല്&#x200d; ഹാജരാക്കാന്&#x200d; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡല്&#x200d;ഹി ഹൈക്കോടതി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോടും ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയോടുമാണ് ഹൈക്കോടതി ഉത്തരവിട്ടത്.</p>
<p>നഷ്ടപ്പെട്ടതായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്ന രേഖകള്&#x200d; സമര്&#x200d;പ്പിക്കുന്നതില്&#x200d; അധികൃതര്&#x200d; പരാജയപ്പെട്ടാല്&#x200d; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന് ജസ്റ്റിസുമാരായ പ്രതിബ എം. സിങ്, അമിത് ശര്&#x200d;മ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. &#8216; കാണാതായ രേഖകള്&#x200d; നിങ്ങളുടെ കസ്റ്റഡിയിലുള്ള പ്രധാനപ്പെട്ട രേഖകളാണ്. നിങ്ങള്&#x200d; അവ സുരക്ഷിതമായി സൂക്ഷിക്കണം. ഇത് വളരെ ഗുരുതരമാണ്, രേഖകള്&#x200d; നഷ്ടപ്പെട്ടാല്&#x200d; ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ ഞങ്ങള്&#x200d; നടപടിയെടുക്കും&#8217; ബെഞ്ച് വ്യക്തമാക്കി.</p>
<p>ജുമാ മസ്ജിദിനെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാനും അതിനു ചുറ്റുമുള്ള എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യാനും അധികാരികളോട് നിര്&#x200d;ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്&#x200d;പ്പിച്ച പൊതുതാല്&#x200d;പ്പര്യ ഹരജികള്&#x200d; പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജുമാ മസ്ജിദുമായി ബന്ധപ്പെട്ട സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഫയല്&#x200d; ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരില്&#x200d; ഒരാളായ സുഹൈല്&#x200d; അഹമ്മദ് ഖാന്&#x200d; 2018 മാര്&#x200d;ച്ചില്&#x200d; അപേക്ഷ നല്&#x200d;കിയിരുന്നു.</p>
<p>നേരത്തെ 2017 ഓഗസ്റ്റ് 23ന് രേഖകള്&#x200d; ഹാജരാക്കാന്&#x200d; മന്ത്രാലയത്തോട് ഉത്തരവിട്ടിരുന്നെന്നും 2018 ഫെബ്രുവരി 27ന് ഇത് വീണ്ടും ആവര്&#x200d;ത്തിച്ചതായും കോടതി ചൂണ്ടിക്കാട്ടി. 2018 മെയ് 21 ന് ഫയല്&#x200d; ഹാജരാക്കിയിരുന്നു. എന്നാല്&#x200d; ഹാജരാക്കിയ ഫയലില്&#x200d; മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ്ങിന്റെ യഥാര്&#x200d;ത്ഥ കത്ത് ഉണ്ടയായിരുന്നില്ല.</p>
<p>എല്ലാ രേഖകളും സഹിതമുള്ള ഒറിജിനല്&#x200d; ഫയല്&#x200d; സെപ്തംബര്&#x200d; 27ന് നടക്കുന്ന അടുത്ത ഹിയറിങ്ങില്&#x200d; ഹാജരാക്കണമെന്നും ഇല്ലെങ്കില്&#x200d; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d; ഉത്തരവാദികളായിരിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. &#8216;ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയായാലും സാംസ്‌കാരിക മന്ത്രാലയമായാലും, ഒറിജിനല്&#x200d; ഫയല്&#x200d; അടുത്ത ഹിയറിങ്ങിന്റെ തീയതിയില്&#x200d; ഹാജരാക്കണം. ഇല്ലെങ്കില്&#x200d; ബന്ധപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി എടുക്കുന്നതാണ്,&#8217; കോടതി പറഞ്ഞു.</p>
<p>ജുമാ മസ്ജിദ് കേന്ദ്ര സംരക്ഷിത സ്മാരകമല്ലാത്തതിനാല്&#x200d; അത് എ.എസ്.ഐയുടെ പരിധിയില്&#x200d; വരുന്നതല്ലെന്നും എ.എസ്.ഐ കോടതിയെ അറിയിച്ചിരുന്നു. ഒപ്പം ജുമാ മസ്ജിദ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് മന്&#x200d;മോഹന്&#x200d; സിങ് ഷാഹി ഇമാമിന് ഉറപ്പ് നല്&#x200d;കിയതായി 2015 ഓഗസ്റ്റില്&#x200d; എ.എസ്.ഐ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.</p>
<p>&#8216;2004ല്&#x200d; ജുമാ മസ്ജിദിനെ കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കണമെന്ന വിഷയം ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങ് ഷാഹി ഇമാമിന് 2004 ഒക്ടോബര്&#x200d; 20 ന് അയച്ച കത്തില്&#x200d; ജുമാ മസ്ജിദിനെ കേന്ദ്ര സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കില്ലെന്ന് പറഞ്ഞിരുന്നു , &#8216;എ.എസ്.ഐ കോടതിയില്&#x200d; നല്&#x200d;കിയ സത്യവാങ്മൂലത്തില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/juma-masjid-protected-status-decision-delhi-high-court-orders-center-to-produce-missing-file.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഹമ്മദ് സുബൈറിനെതിരായ &#8216;ജിഹാദി&#8217; ആക്ഷേപത്തില്&#x200d; മാപ്പുപറയണം; ദില്ലി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/apologize-for-jihadi-charge-against-mohammad-zubair-high-court-of-delhi.html</link>
					<comments>https://www.chandrikadaily.com/apologize-for-jihadi-charge-against-mohammad-zubair-high-court-of-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Aug 2024 15:11:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[apologize]]></category>
		<category><![CDATA[delhi highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307141</guid>

					<description><![CDATA[എക്സിലെഴുതിയ കമന്റിലൂടെയായിരുന്നു ജ​ഗദീഷ് സിങ് എന്നയാൾ സുബൈറിനെ അധിക്ഷേപിച്ചത്.]]></description>
										<content:encoded><![CDATA[<p>ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈറിനെ &#8216;ജിഹാദി&#8217; എന്നുവിളിച്ച് അധിക്ഷേപിച്ചയാൾ മാപ്പ് പറയണമെന്ന് ഡൽഹി ഹൈക്കോടതി. എക്സിലെഴുതിയ കമന്റിലൂടെയായിരുന്നു ജ​ഗദീഷ് സിങ് എന്നയാൾ സുബൈറിനെ അധിക്ഷേപിച്ചത്. ഇതിൽ, രണ്ട് മാസത്തിനുള്ളിൽ എക്സിലൂടെ തന്നെ പരസ്യമായി മാപ്പ് പറയണമെന്ന് ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനി നിർദേശിച്ചു.</p>
<p>&#8216;ഒരു ജിഹാദി എപ്പോഴും ജിഹാദി തന്നെയാണ്&#8217;- എന്നായിരുന്നു ജ​ഗദീഷ് സിങ്ങിന്റെ കമന്റ്. ഈ വിദ്വേഷ കമന്റ് ക്ഷമാപണ ട്വീറ്റിൽ പരാമർശിക്കണമെന്ന് കോടതി പറഞ്ഞു. &#8216;മുഹമ്മദ് സുബൈറിനെ വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ഉള്ള ദുരുദ്ദേശ്യത്തോടെയോ ഉദ്ദേശത്തോടെയോ ചെയ്തതല്ല. മുകളിൽ പറഞ്ഞ അഭിപ്രായത്തിൽ ഞാൻ ഖേദിക്കുന്നു&#8217;- എന്നായിരിക്കണം ക്ഷമാപണ ട്വീറ്റെന്നും കോടതി വ്യക്തമാക്കി.</p>
<p>ജ​ഗദീഷ് സിങ്ങിന്റെ മറ്റു ചില പോസ്റ്റുകളും വിസ്താരത്തിനിടെ പരിശോധിച്ച ജസ്റ്റിസ് ഭംഭാനി ഇത്തരക്കാരെ സോഷ്യൽമീഡിയയിൽ നിന്ന് തടയണമെന്നും ആവശ്യപ്പെട്ടു. അതേസമയം, സിങ് നടത്തിയ ക്ഷമാപണ ട്വീറ്റ് നേരിട്ടോ അല്ലാതെയോ റീട്വീറ്റ് ചെയ്യരുതെന്ന് കോടതി സുബൈറിനോട് നിർദേശിച്ചു. സിങ്ങിനെതിരായ സിവിലോ ക്രിമിനലോ ആയ നടപടികൾക്ക് സുബൈറിന് ഈ മാപ്പ് ഉപയോഗിക്കാനാകില്ലെന്നും കോടതി കൂട്ടിച്ചേർത്തു.</p>
<p>ജ​ഗദീഷ് സിങ്ങിന്റെ അധിക്ഷേപത്തിനു പിന്നാലെ, ഇയാൾക്കെതിരായ ഒരു ട്വീറ്റിന്റെ പേരിൽ തനിക്കെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുബൈർ ഹൈക്കോടതിയെ സമീപിച്ചത്. &#8216;ഹലോ ജഗദീഷ് സിങ്. സോഷ്യൽമീഡിയയിൽ ആളുകളെ അധിക്ഷേപിക്കുന്ന നിങ്ങളുടെ പാർട്ട് ടൈം ജോലിയെക്കുറിച്ച് നിങ്ങളുടെ കൊച്ചുമകൾക്ക് അറിയാമോ? നിങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റാൻ ഞാൻ നിർദേശിക്കുന്നു&#8217;- എന്നായിരുന്നു പേരക്കുട്ടിക്കൊപ്പം ഇരിക്കുന്ന ഇയാളുടെ ഡി.പി പങ്കുവച്ചുള്ള സുബൈറിന്റെ ട്വീറ്റ്.</p>
<p>ഇതിൽ സുബൈറിനെതിരെ പോക്സോ നിയമത്തിലെയും ഐ.ടി ആക്ടിലേയും വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. എന്നാൽ, ഇതിനെതിരെ അദ്ദേഹം ​ഹൈക്കോടതിയെ സമീപിച്ചതോടെ, സുബൈറിനെതിരെ ക്രിമിനൽ കുറ്റം കണ്ടെത്താത്തതിനാൽ കുറ്റപത്രത്തിൽ അദ്ദേഹത്തിൻ്റെ പേര് ചേർത്തിട്ടില്ലെന്ന് പൊലീസ് പിന്നീട് സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ഇതോടെ, സുബൈറിനെതിരെ വിദ്വേഷ പരാമർശം നടത്തിയ ജ​ഗദീഷ് സിങ്ങിനെതിരെ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു.</p>
<p>ഇതോടെ സിങ്ങിനെ ന്യായീകരിച്ച പൊലീസ്, അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താനാവുന്ന ഒന്നും കണ്ടിട്ടില്ലെന്ന് അവകാശപ്പെടുകയും ചെയ്തു. സിങ്ങിൻ്റെ ട്വീറ്റ് പൊതുജനങ്ങളിൽ ഭയമോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനാലാണ് കേസൊന്നും രജിസ്റ്റർ ചെയ്യാതിരുന്നത് എന്നുമായിരുന്നു പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/apologize-for-jihadi-charge-against-mohammad-zubair-high-court-of-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദ്വേഷ പ്രസംഗത്തില്&#x200d; മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്&#x200d;ജി തള്ളി ഡല്&#x200d;ഹി ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/delhi-high-court-rejects-plea-seeking-case-against-modi-for-hate-speech.html</link>
					<comments>https://www.chandrikadaily.com/delhi-high-court-rejects-plea-seeking-case-against-modi-for-hate-speech.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 09:28:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[delhi highcourt]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297538</guid>

					<description><![CDATA[മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്&#x200d;കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്&#x200d;ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്&#x200d;.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്&#x200d;ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടപടിയെടുത്തിട്ടുണ്ട്. എന്നാല്&#x200d; മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>വിദ്വേഷ പ്രസംഗത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാല്&#x200d; ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.</p>
<p>വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവര്&#x200d; ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുന്&#x200d;കൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിന്&#x200d; ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ആര്&#x200d;ക്ക് നോട്ടീസയക്കണമെന്ന് തങ്ങള്&#x200d;ക്ക് പറയാനാവില്ല. അവര്&#x200d; ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവര്&#x200d;ക്ക് ആദ്യം എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.</p>
<p>മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്&#x200d;കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്&#x200d;ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്&#x200d;.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്&#x200d;ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടപടിയെടുത്തിട്ടുണ്ട്. എന്നാല്&#x200d; മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.</p>
<p>നോട്ടീസിന് മറുപടി നല്&#x200d;കാന്&#x200d; ബി.ജെ.പി കൂടുതല്&#x200d; സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാര്&#x200d;ട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്&#x200d;പ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയല്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-high-court-rejects-plea-seeking-case-against-modi-for-hate-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
