<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>delhiblast &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/delhiblast/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 Nov 2025 07:29:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>delhiblast &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അന്വേഷണത്തില്‍ അനാസ്ഥ അരുത്</title>
		<link>https://www.chandrikadaily.com/delhiblastdont-be-lazy-in-your-investigation.html</link>
					<comments>https://www.chandrikadaily.com/delhiblastdont-be-lazy-in-your-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 07:28:46 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[narendramodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363342</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>രാജ്യതലസ്ഥാനത്ത്, ഡല്&#x200d;ഹിയുടെ ഹൃദയത്തില്&#x200d; ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമായ ചെങ്കോട്ടയുടെ തൊട്ടുചാരെയുണ്ടായ കാര്&#x200d; സ്‌ഫോടനം ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്&#x200d;ക്കു നേരെയുള്ള വെല്ലുവിളിയുമായിത്തീര്&#x200d;ന്നിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്&#x200d;ക്കറ്റിനും ചരിത്രപ്രസിദ്ധമായ ഡല്&#x200d;ഹി ജുമാമസ്ജിദിനും സമീപം ലാല്&#x200d;കിലാ മെട്രോസ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്&#x200d;ക്കിടയിലെ റോഡിലാണ് തിങ്കളാഴ്ച്ച വൈകിട്ട് 6.25 ഓടെ ഹരിയാന രെജിസ്‌ട്രേഷനിലുള്ള കാര്&#x200d; പൊട്ടിത്തെറിച്ചത്. വേഗംകുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ പോവുകയായിരുന്ന കാര്&#x200d; ട്രാഫിക് സിഗ്നലില്&#x200d; നിര്&#x200d;ത്തിയതിന് പിന്നാലെയായിരുന്നു സ്‌ഫോടനമെന്നാണ് ഡല്&#x200d;ഹി പോലീസിന്റെ വിശദീകരണം. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്&#x200d; ചിന്നിച്ചിതറിപ്പോയതായും സമീപത്തുണ്ടായിരുന്ന കാറുകള്&#x200d; വരെ കത്തിച്ചാമ്പലായതാ യും കിലോമീറ്ററുകള്&#x200d; അപ്പുറംവരെ ശബ്ദം കേട്ടതായും പ്രദേശവാസികള്&#x200d; സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.</p>
<p>ദിനേന പതിനായിരങ്ങള്&#x200d; എത്തിച്ചേരുന്ന ഇടമാണ് ചാന്ദ്‌നി ചൗക്ക് മാര്&#x200d;ക്കറ്റും ചെങ്കോട്ടയും. സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാര, ലാല്&#x200d;മന്ദിര്&#x200d; ജൈന ക്ഷേത്രം എന്നിവയും തൊട്ടടുത്താണ്. വൈകുന്നേര സമയം കൂടിയായിരുന്നതിനാല്&#x200d; പ്രദേശം ജനനിബിഢവുമായിരുന്നു. സമീപത്തുള്ള അരുണ്&#x200d; ജെയ്റ്റിലി സ്‌റ്റേഡിയത്തില്&#x200d; ഡല്&#x200d;ഹി ജമ്മുകശ്മീര്&#x200d; രഞ്ജി ക്രിക്കറ്റ് മത്സരവും അരങ്ങേറുന്നുണ്ടായിരുന്നു. തന്ത്രപ്രധാനമായ മേഖലയില്&#x200d; തന്ത്രപ്രധാനമായ സമയത്തുണ്ടായ ഈ സ്‌ഫോടനം ഏതായാലും ഗൗരതരവും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുന്നില്&#x200d; കൊണ്ടുവരപ്പെടേണ്ടതുമാണ്.</p>
<p>ഹരിയാനയിലെ ഫരീദാബാദില്&#x200d; സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതിനു പിന്നാലെയാണ് ഡല്&#x200d;ഹിയില്&#x200d; സ്‌ഫോടനമുണ്ടായിരിക്കുന്നത്. ജമ്മു കശ്മീര്&#x200d; പൊലീസായിരുന്നു ഇക്കഴിഞ്ഞ ദിവസം 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.</p>
<p>ജമ്മു കശ്മീര്&#x200d; സ്വദേശിയായ ഡോ. ആദില്&#x200d; അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്&#x200d; അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. മുസമ്മില്&#x200d; ഷക്കീല്&#x200d; എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്&#x200d;നിന്നാണ് ആയുധങ്ങളും സ്‌ഫോടക വസ്തുവും കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കളുടെ കൂട്ടത്തില്&#x200d; സ്‌ഫോടനം നടത്താന്&#x200d; ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തിരുന്നു. ഡല്&#x200d;ഹിയുടെ വിളിപ്പാടകലെ നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; രാജ്യതലസ്ഥാനത്തടക്കം കടുത്തലജാഗ്രതപുലര്&#x200d;ത്തുന്നതില്&#x200d; ഭരണകൂടത്തിനുണ്ടായ വീഴ്ച്ച മറച്ചുവെക്കാന്&#x200d; കഴിയില്ല.</p>
<p>സ്‌ഫോടനമുണ്ടായ സ്ഥലം ചരിത്രപരവും വാണിജ്യപരവുമായി ഏറെ പ്രാധാന്യമര്&#x200d;ഹിക്കുന്നതും രാജ്യവിരുദ്ധ ശക്തികള്&#x200d; നിരന്തരം ലക്ഷ്യംവെക്കുന്ന പ്രദേശങ്ങളുമാണ് എന്ന നിലക്ക് വിശേഷിച്ചും. ഇന്ത്യയുടെ അതിര്&#x200d;ത്തി സംസ്ഥാനങ്ങളില്&#x200d; തുടര്&#x200d;ച്ചയായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്ന സുരക്ഷാ വീഴ്ച്ചകളും ഇവിടെ ചേര്&#x200d;ത്തുവെക്കപ്പെടേണ്ടതാണ്. 15 വര്&#x200d;ഷം മുമ്പാണ് ഇതുപോലൊരു കാര്&#x200d;ബോംബാക്രമണം ഡല്&#x200d;ഹിയെ നടുക്കിയിരുന്നത്. 2010 സെപ്തംബര്&#x200d; 19നായിരുന്നു അന്നത്തെ സ്‌ഫോടനം. നിര്&#x200d;ത്തിയിട്ട കാറില്&#x200d; നിന്ന് പ്രഷര്&#x200d;കുക്കര്&#x200d; ബോംബ് വന്&#x200d;ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് രണ്ടുമണിക്കൂര്&#x200d; മുമ്പ് വിദേശികള്&#x200d;ക്ക് നേരെ അജ്ഞാതര്&#x200d; വെടിയുതിര്&#x200d;ത്ത സംഭവവുമുണ്ടായിരുന്നു. അതിന് 500 മീറ്റര്&#x200d; മാത്രം ഇപ്പുറത്താണ് ഇന്നലത്തെ സ്‌ഫോടനമുണ്ടായത്.</p>
<p>സ്‌ഫോടന കേസിന്റെ അന്വേഷണം കേന്ദ്രസര്&#x200d;ക്കാര്&#x200d; ദേശീയ അന്വേഷണ ഏജന്&#x200d;സിക്ക് കൈമാറിയിരിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധമന്ത്രിയുമെല്ലാം ഒരേ സ്വരത്തില്&#x200d; വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്&#x200d; പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടല്&#x200d;മാറുന്നതിനു മു മ്പുണ്ടായിട്ടുള്ള ഈ സംഭവം രാജ്യത്തിനുണ്ടാക്കിയിട്ടുള്ള ആഘാതത്തെ ചെറുതായിക്കാണാന്&#x200d; കഴിയില്ല. ഭരണകൂടത്തിന്റെ വാചാടോപങ്ങള്&#x200d;കൊണ്ട് മാത്രം ഈ സാഹചര്യത്തെ നേരിടാനും സാധിക്കുകയില്ല. ഭീതിതമായ ഈ സാഹചര്യത്തിലും വിമര്&#x200d;ശനവിധേയമാക്കപ്പെടും വിധത്തിലുള്ള നടപടികള്&#x200d; പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഖേദകരമാണെന്ന് പറയാതിരിക്കാനാവില്ല. ചെ ങ്കോട്ടക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്&#x200d; രാജ്യം സ്തംഭിച്ചു നില്&#x200d;ക്കവേ, ജനങ്ങള്&#x200d;ക്ക് ആത്മവിശ്വാസം നല്&#x200d;കി രാജ്യത്ത് നിലയുറപ്പിക്കേണ്ടതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്&#x200d; പര്യടനത്തിന് പോയതിനെതിരെയാണ് രൂക്ഷ വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തിയത്. &#8216;ഡല്&#x200d;ഹിയില്&#x200d; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്&#x200d; അന്ത്യകര്&#x200d;മങ്ങള്&#x200d;ക്കായി എടുത്തി ട്ട് പോലുമില്ല. കുടുംബങ്ങള്&#x200d; ദുഃഖക്കയത്തില്&#x200d; മുങ്ങിത്താഴുകയാണ്. എന്നിട്ടും &#8216;നേതാവ്&#8217; വിദേശ പര്യടനങ്ങള്&#x200d; ആസ്വദിക്കുന്ന തിരക്കിലാണ്&#8217; തുടങ്ങിയ രീതിയിലുള്ള മോദിയുടെ ചിത്രത്തിന് താഴെവരുന്ന പ്രതികരണങ്ങള്&#x200d; ജനങ്ങളുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhiblastdont-be-lazy-in-your-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹി സ്‌ഫോടനം; സ്‌ഫോടക വസ്തു മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചതെന്ന് നിഗമനം</title>
		<link>https://www.chandrikadaily.com/delhi-blast-it-was-concluded-that-the-explosive-device-exploded-while-being-moved-to-another-place.html</link>
					<comments>https://www.chandrikadaily.com/delhi-blast-it-was-concluded-that-the-explosive-device-exploded-while-being-moved-to-another-place.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 02:51:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363313</guid>

					<description><![CDATA[. സ്‌ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാന്‍ സാധ്യത കൂടുതലെന്നാണ് നിഗമനം.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി സ്‌ഫോടനക്കേസില്&#x200d; അന്വേഷണം ഊര്&#x200d;ജിതമാക്കി ദേശീയ അന്വേഷണ ഏജന്&#x200d;സി. സ്‌ഫോടനം ചാവേര്&#x200d; ആക്രമണമല്ലെന്നാണ് രഹസ്യാന്വേഷണ ഉന്നത വൃത്തങ്ങള്&#x200d; ചൂണ്ടിക്കാട്ടുന്നത്. സ്‌ഫോടകവസ്തു അബദ്ധത്തില്&#x200d; പൊട്ടിത്തെറിച്ചതാകാന്&#x200d; സാധ്യത കൂടുതലെന്നാണ് നിഗമനം.</p>
<p>ഫരീദാബാദില്&#x200d; ഭീകര സംഘത്തെ പിടികൂടിയതോടെ പരിഭ്രാന്തിയില്&#x200d; കാറില്&#x200d; സ്‌ഫോടക വസ്തുക്കള്&#x200d; മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായെന്നാണ് നിഗമനം. അതേസമയം ഇത് പ്രാഥമിക വിലയിരുത്തലുകള്&#x200d; ആണെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഏജന്&#x200d;സികള്&#x200d; അറിയിച്ചു.</p>
<p>ഫരീദാബാദിലെ സംഘവുമായി ഡല്&#x200d;ഹി സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്&#x200d;. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. അതേസമയം, സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫോറന്&#x200d;സിക് ഡിഎന്&#x200d;എ പരിശോധനാ ഫലങ്ങള്&#x200d; പുറത്തുവരുന്നതോടെ സംഭവത്തിന്റെ ചുരുളഴിക്കാം എന്ന പ്രതീക്ഷയിലാണ് എന്&#x200d;ഐഎ.</p>
<p>തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡല്&#x200d;ഹിയില്&#x200d; രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡല്&#x200d;ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്&#x200d;ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനമുണ്ടായത്. ലാല്&#x200d; ക്വില (റെഡ് ഫോര്&#x200d;ട്ട്) മെട്രോ സ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്&#x200d;ക്കിടയിലെ റോഡില്&#x200d; ഹരിയാന രജിസ്‌ട്രേഷനുള്ള കാര്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്&#x200d; ട്രാഫിക് സിഗ്‌നലില്&#x200d; നിര്&#x200d;ത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേര്&#x200d;ക്കാണ് ജീവന്&#x200d; നഷ്ടമായത്. 25 പേര്&#x200d;ക്കാണ് പരിക്കേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delhi-blast-it-was-concluded-that-the-explosive-device-exploded-while-being-moved-to-another-place.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിറങ്ങലിച്ച് രാജ്യം; പ്രധാനമന്ത്രി ഭൂട്ടാനില്‍ ആഘോഷത്തില്‍</title>
		<link>https://www.chandrikadaily.com/wardalich-kingdom-prime-minister-in-celebration-in-bhutan.html</link>
					<comments>https://www.chandrikadaily.com/wardalich-kingdom-prime-minister-in-celebration-in-bhutan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 02:20:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bhutan]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[narendra modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363307</guid>

					<description><![CDATA[മോദി വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലെന്ന് പ്രതിപക്ഷം]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി ചെങ്കോട്ട ആക്രമണത്തിന്റെ നടുക്കത്തില്&#x200d; രാജ്യം സ്തംഭിച്ചുനില്&#x200d;ക്കവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്&#x200d; പര്യടനത്തിന് പോയതിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;. ഡല്&#x200d;ഹിയില്&#x200d; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്&#x200d; അന്ത്യകര്&#x200d;മങ്ങള്&#x200d;ക്കായി എടുത്തിട്ട് പോലുമില്ല. കുടുംബങ്ങള്&#x200d; ദുഃഖക്കയത്തില്&#x200d; മുങ്ങിത്താഴുകയാണ്. എന്നിട്ടും &#8216;നേതാവ്&#8217; വിദേശ പര്യടനങ്ങള്&#x200d; ആസ്വദിക്കുന്ന തിരക്കിലാണ്. അധികാരത്തിലിരിക്കുന്നവര്&#x200d; മൗനത്തിന് പിന്നില്&#x200d; ഒളിക്കുമ്പോള്&#x200d; രാജ്യം കത്തുന്നു എന്നാണ് മോദിയുടെ ഭൂട്ടാന്&#x200d; ഫോട്ടോകള്&#x200d;ക്ക് താഴെ ചിലര്&#x200d; കമന്റ് ചെയ്തത്.</p>
<p>&#8216;ഭൂട്ടാനില്&#x200d; വിമാനമിറങ്ങി. വിമാനത്താവളത്തില്&#x200d; നല്&#x200d;കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് പ്രധാനമന്ത്രി ടോബ്‌ഗെയോട് നന്ദി പറയുന്നു. ഈ സന്ദര്&#x200d;ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹ്യ ദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വിശ്വാസം, സൗഹാര്&#x200d;ദ്ദം, പരസ്പര ബഹുമാനം എന്നിവയില്&#x200d; നങ്കൂരമിട്ട, കാലം തെളിയിച്ച പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്. ഈ സന്ദര്&#x200d;ശന വേളയില്&#x200d; നമ്മുടെ ബന്ധം കൂടുതല്&#x200d; ശക്തിപ്പെടുത്തുമെന്ന് ഞാന്&#x200d; പ്രതീക്ഷിക്കുന്നു&#8217; എന്ന അടിക്കുറിപ്പോടെയാണ് മോദി ഫോട്ടോകള്&#x200d; സമൂഹമാധ്യമങ്ങളില്&#x200d; പങ്കു വെച്ചത്.</p>
<p>സ്വന്തം വീട്ടില്&#x200d; പൗരന്മാര്&#x200d; മരിച്ചുവീഴുമ്പോള്&#x200d; വിദേശ മണ്ണില്&#x200d; കാമറകള്&#x200d;ക്ക് മുന്നില്&#x200d; പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോള്&#x200d; ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സില്&#x200d; കുറിച്ചു.</p>
<p>സുരക്ഷാ വീഴ്ചയുടെ കാരണക്കാര്&#x200d; ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുല്&#x200d; ഗാന്ധിയും ഡല്&#x200d;ഹിയുടെ സുരക്ഷയില്&#x200d; വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്രിവാളും പറഞ്ഞു. സംഭവ ത്തില്&#x200d; സത്യസന്ധവും ആഴത്തിലുമുള്ള അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ജീവന്&#x200d; വെച്ച് പന്താടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wardalich-kingdom-prime-minister-in-celebration-in-bhutan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്‌ഫോടനം: ഒന്‍പത് മരണം; രാജ്യമെങ്ങും അതീവ ജാഗ്രത</title>
		<link>https://www.chandrikadaily.com/blast-near-delhis-red-fort-nine-dead-the-whole-country-is-on-high-alert.html</link>
					<comments>https://www.chandrikadaily.com/blast-near-delhis-red-fort-nine-dead-the-whole-country-is-on-high-alert.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Nov 2025 15:30:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[redfort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363040</guid>

					<description><![CDATA[സ്‌ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ചെങ്കോട്ടയ്ക്കു സമീപം നിര്&#x200d;ത്തിയിട്ട കാറിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്&#x200d; ഒന്&#x200d;പത് പേര്&#x200d; മരിക്കുകയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. പരിക്കേറ്റവരില്&#x200d; ചിലരുടെ നില അതീവ ഗുരുതരമായതിനാല്&#x200d; മരണസംഖ്യ ഇനിയും ഉയരാന്&#x200d; സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>
<p>സ്‌ഫോടനത്തെ തുടര്&#x200d;ന്ന് മഹാരാഷ്ട്രയിലും ഉത്തര്&#x200d;പ്രദേശിലുമെല്ലാം അതീവ ജാഗ്രത പ്രഖ്യാപിച്ചു. മുംബൈ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളില്&#x200d; പൊലീസ് പട്രോളിങ് ശക്തമാക്കി. ആരാധനാലയങ്ങള്&#x200d;, പൊതുസ്ഥലങ്ങള്&#x200d;, മെട്രോ സ്റ്റേഷനുകള്&#x200d; എന്നിവിടങ്ങളിലെ സുരക്ഷ വര്&#x200d;ധിപ്പിച്ചു.</p>
<p>രാത്രി ഏഴുമണിയോടെ മെട്രോസ്റ്റേഷന്&#x200d; ഗേറ്റ് നമ്പര്&#x200d; 1-ന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, രണ്ടുകാറുകള്&#x200d; ഒരേസമയം പൊട്ടിത്തെറിച്ചതിനെ തുടര്&#x200d;ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്&#x200d;ക്കു തീപിടിച്ചു. പൊട്ടിത്തെറിയുടെ ആഘാതം രണ്ട് കിലോമീറ്റര്&#x200d; പരിധിയില്&#x200d; വരെ അനുഭവപ്പെട്ടു.</p>
<p>സ്‌ഫോടനശബ്ദം കേട്ടതോടെ പ്രദേശം മുഴുവന്&#x200d; ഭീതിയിലായി. &#8221;നടുറോഡില്&#x200d; ശരീരഭാഗങ്ങള്&#x200d; ചിതറിക്കിടക്കുന്നത് കണ്ടു; ഇത്രയും വലിയ സ്ഫോടനശബ്ദം ഞാന്&#x200d; ഒരിക്കലും കേട്ടിട്ടില്ല,&#8221; പ്രദേശത്തെ കടയുടമ പറഞ്ഞു.</p>
<p>മുപ്പതിലധികം വാഹനങ്ങള്&#x200d;ക്ക് കേടുപാടുകള്&#x200d; സംഭവിച്ചു. എല്&#x200d;എന്&#x200d;ജെപി ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. ഇരുപതോളം അഗ്‌നിരക്ഷാ യൂണിറ്റുകള്&#x200d; എത്തി തീ നിയന്ത്രണവിധേയമാക്കി.</p>
<p>ബോംബ് സ്‌ക്വാഡ്, എന്&#x200d;എസ്ജി, ഫൊറന്&#x200d;സിക് ടീം എന്നിവ സ്ഥലത്തെത്തി തെളിവുകള്&#x200d; ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ സ്വഭാവം കണക്കിലെടുത്ത് ഭീകരശ്രമം ആണോ എന്നതും എന്&#x200d;ഐഎ പരിശോധിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്&#x200d;ഹി പൊലീസ് കമ്മീഷണറുമായി ഫോണില്&#x200d; സംസാരിച്ചു.</p>
<p>ജമ്മു-കശ്മീര്&#x200d; സ്വദേശികളായ രണ്ട് ഡോക്ടര്&#x200d;മാരെ ആയുധങ്ങളുമായി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് സ്ഫോടനം ഉണ്ടായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blast-near-delhis-red-fort-nine-dead-the-whole-country-is-on-high-alert.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്‍ഹി സ്ഫോടനം: ഭീകരാക്രമണ സാധ്യത തള്ളാതെ അന്വേഷണസംഘം</title>
		<link>https://www.chandrikadaily.com/11delhi-blast-investigation-team-does-not-rule-out-the-possibility-of-a-terrorist-attack.html</link>
					<comments>https://www.chandrikadaily.com/11delhi-blast-investigation-team-does-not-rule-out-the-possibility-of-a-terrorist-attack.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 10 Nov 2025 15:15:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[delhiblast]]></category>
		<category><![CDATA[redfort]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363031</guid>

					<description><![CDATA[സ്ഫോടനത്തിന് കാരണം സിഎന്‍ജി സിലിണ്ടറാണെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നുവെങ്കിലും, അതിനുമപ്പുറമായുള്ള ശക്തമായ സ്‌ഫോടന സ്വഭാവം സുരക്ഷാ ഏജന്‍സികള്‍ സംശയത്തോടെ കാണുന്നു.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയിലെ ചെങ്കോട്ടയ്ക്കു സമീപം ഉണ്ടായ സ്ഫോടനത്തില്&#x200d; ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിയില്ല. സ്ഫോടനത്തിന് കാരണം സിഎന്&#x200d;ജി സിലിണ്ടറാണെന്ന പ്രാഥമിക നിഗമനം ഉണ്ടായിരുന്നുവെങ്കിലും, അതിനുമപ്പുറമായുള്ള ശക്തമായ സ്‌ഫോടന സ്വഭാവം സുരക്ഷാ ഏജന്&#x200d;സികള്&#x200d; സംശയത്തോടെ കാണുന്നു.</p>
<p>ലാല്&#x200d; കില മെട്രോ സ്റ്റേഷന്&#x200d; ഗേറ്റ് ഒന്നിന് സമീപത്താണ് സംഭവം നടന്നത്. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുമ്പോള്&#x200d;, 21 പേര്&#x200d;ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതം രണ്ട് കിലോമീറ്റര്&#x200d; വരെ അനുഭവപ്പെട്ടതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>എന്&#x200d;എസ്ജി, എന്&#x200d;ഐഎ ടീമുകള്&#x200d; സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പൊട്ടിത്തെറിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങളും സമീപ പ്രദേശത്തുള്ള ഫോറന്&#x200d;സിക് തെളിവുകളും ശേഖരിച്ചിരിക്കുകയാണ്. ഒരു സിഎന്&#x200d;ജി സിലിണ്ടര്&#x200d; പൊട്ടിത്തെറിച്ചാല്&#x200d; ഉണ്ടാകുന്നതിലും കൂടുതലായ നാശനഷ്ടമാണ് സംഭവിച്ചതെന്ന് വിദഗ്ധര്&#x200d; വിലയിരുത്തുന്നു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലുടനീളം പൊലീസ് ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചു. സമീപ പ്രദേശങ്ങളില്&#x200d; പട്രോളിങ് വര്&#x200d;ധിപ്പിക്കുകയും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11delhi-blast-investigation-team-does-not-rule-out-the-possibility-of-a-terrorist-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
