<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>demise &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/demise/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Feb 2023 10:31:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>demise &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇനി ഞാന്&#x200d; കുറച്ച് കരഞ്ഞോട്ടെ&#8230;.ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് കാസര്&#x200d;കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ച് പത്രപ്രവര്&#x200d;ത്തകന്&#x200d; റഹ്മാന്&#x200d; തായലങ്ങാടി</title>
		<link>https://www.chandrikadaily.com/frahmanthayalangadi-teabdulla.html</link>
					<comments>https://www.chandrikadaily.com/frahmanthayalangadi-teabdulla.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 10:29:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[RAHMAN THAYALANGADI]]></category>
		<category><![CDATA[teabdulla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235490</guid>

					<description><![CDATA[ഇനി മനസ്സ് നിറയെ സ്‌നേഹവുമായി ടി ഇ അബ്ദുള്ള വരില്ല . ജീവിതത്തില്&#x200d; നിന്ന് വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനി ഞാന്&#x200d; കുറച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ.....''
]]></description>
										<content:encoded><![CDATA[<p>ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് കാസര്&#x200d;കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ച് പത്രപ്രവര്&#x200d;ത്തകന്&#x200d; റഹ്മാന്&#x200d; തായലങ്ങാടി.</p>
<p>വിട.</p>
<p>&#8220;പ്രിയപ്പെട്ട ടി. ഇ. അബ്ദുള്ള വിളിച്ചാല്&#x200d; വിളി കേള്&#x200d;ക്കാത്ത അകലത്തിലേക്ക് മറഞ്ഞിരിക്കുന്നു.സദാ തെളിഞ്ഞൊഴുകിയിരുന്ന സ്‌നേഹത്തിന്റെ ഉറവ വറ്റിയിരിക്കുന്നു.<br />
ഭൂതകാലത്തിന്റെ നന്മകളില്&#x200d; ഉറച്ചു നിന്നു കൊണ്ടായിരുന്നു ടി ഇ അബ്ദുള്ള വര്&#x200d;ത്തമാനത്തില്&#x200d; വ്യാപരിച്ചിരുന്നത്.ദേശത്തിന്റെ ചരിത്രം സൂക്ഷിപ്പുകാരനെയാണ് കാസര്&#x200d;കോടിന് നഷ്ടപ്പെട്ടുപോയിരിക്കുന്നത് .മുസ്ലിംലീഗിന് പക്വമതിയായ ഒരു ജനകീയ നേതാവിനെയും.ടി ഇ യുടെ ഒന്ന് തൊട്ടാല്&#x200d; തുറക്കുന്ന ഓര്&#x200d;മ്മച്ചെപ്പ് ചരിത്ര വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് എന്നും ഒരു അനുഗ്രഹമായിരുന്നു.</p>
<p>ഒരു നഗര പിതാവ് എന്ന നിലയില്&#x200d; മാത്രം ഒതുങ്ങേണ്ടതായിരുന്നില്ല ടി ഇ അബ്ദുള്ളയുടെ അതിരുകളില്ലാത്ത ആശയങ്ങളും അറിവും ഊര്&#x200d;ജ്ജവും.സ്‌നേഹം കൊടുത്തും വാങ്ങിയും കഴിഞ്ഞ അര നൂറ്റാണ്ടിന്റെ സൗഹൃദം ഇനി ഓര്&#x200d;മ്മകളില്&#x200d; മാത്രം.ടി ഇ അബ്ദുള്ള എത്ര പെട്ടെന്നാണ് ഒരു സൗഹൃദം കുരുത്തുണ്ടാക്കുന്നതെന്ന് ഞാന്&#x200d; അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.<br />
അക്ഷരങ്ങളെ എപ്പോഴും ചേര്&#x200d;ത്തു നിര്&#x200d;ത്തി. സുഹൃത്തുക്കള്&#x200d;ക്ക് വിലപ്പെട്ട പുസ്തകങ്ങള്&#x200d; സമ്മാനമായി നല്&#x200d;കി. പിതാവ് ടി എ ഇബ്രാഹിം തന്നെയായിരുന്നു മകന്റെയും റോള്&#x200d;മോഡല്&#x200d;. ഒരുമാസം മുമ്പ് ഇതുപോലെ കോഴിക്കോട് ബേബി മെമ്മോറിയല്&#x200d; ആസ്പത്രിയില്&#x200d; ക്ഷീണിതനായി കിടക്കുമ്പോഴാണ് കെ പി ഉണ്ണികൃഷ്ണന്റെ &#8216;ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി&#8217; എന്ന പുസ്തകം മാതൃഭൂമി ബുക്‌സില്&#x200d; നിന്ന് വാങ്ങിപ്പിച്ചു അയച്ചു തന്നത് .അന്ന് ഐസിയുവില്&#x200d; നിന്ന് മുറിയിലേക്ക് മാറ്റിയിട്ടേ ഉണ്ടായിരുന്നുള്ളൂ.സത്യത്തില്&#x200d; പഴയ കഥകള്&#x200d; പലതും മറക്കാതിരിക്കുന്നത് ടി ഇ ഇടയ്ക്കിടെ ഓര്&#x200d;മിപ്പിക്കുന്നത് കൊണ്ടായിരുന്നു.</p>
<p>ടി ഇ അബ്ദുല്ലയുടെകൂടെ യാത്ര ചെയ്യുന്നത് ഒരു അനുഭവംതന്നെയായിരുന്നു .ബാംഗ്ലൂരില്&#x200d;, മുംബൈയില്&#x200d;, ചിക്കമഗലൂരില്&#x200d; തിരുവനന്തപുരത്ത്&#8230;&#8230;<br />
ഒരിക്കല്&#x200d; ടി ഇ അബ്ദുള്ളയും എം എസ് മുഹമ്മദ് കുഞ്ഞിയും ബി ഉമ്മറും ഞാനും കൂടി ഒരു അംബാസഡര്&#x200d; കാറില്&#x200d; കര്&#x200d;ണാടക മുഴുവന്&#x200d; കറങ്ങാന്&#x200d; പോയി .ഒരു പ്ലാനും ഇല്ലാതെ കുറേ ദിവസം.ആ യാത്രയില്&#x200d; ആറേഴു വലിയ അണക്കെട്ടുകളും പവര്&#x200d; സ്റ്റേഷനുകളുമാണ് കണ്ടത് .<br />
ജോഗിലെ പ്രസിദ്ധമായ വെള്ളച്ചാട്ടവും ട്രോളിയില്&#x200d; ചെങ്കുത്തായി ഇറങ്ങാന്&#x200d; ആരും ഭയപ്പെടുന്ന പവര്&#x200d; സ്റ്റേഷനും അടുത്തകാലത്തും<br />
ടി ഇ അബ്ദുള്ള ഓര്&#x200d;മ്മപ്പെടുത്തി. ഞങ്ങള്&#x200d; പരസ്പരം സന്തോഷവും ദുഃഖങ്ങളും നിരാശകളും പങ്കുവെച്ചു. ഇനി സങ്കടങ്ങള്&#x200d; കൈമാറാന്&#x200d; ടി ഇ ഉണ്ടാവില്ല.<br />
ബാംഗ്ലൂരില്&#x200d; കീമോയുടെ ഭീകരതയെക്കുറിച്ച് പറഞ്ഞ് നെടുവീര്&#x200d;പ്പിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ടി ഇ അബ്ദുള്ളയെ ദുരന്തം മറ്റൊരു രൂപത്തില്&#x200d; കാത്തിരിക്കുകയാണെന്ന് അറിഞ്ഞില്ല.കോഴിക്കോട് നിന്ന് ചികിത്സ കഴിഞ്ഞ് വന്നപ്പോള്&#x200d; ഞാന്&#x200d; വീല്&#x200d;ചെയറില്&#x200d; ആണെങ്കിലും ഒന്ന് ടി ഇയെ പോയി കാണാന്&#x200d; ആഗ്രഹം പ്രകടിപ്പിച്ചു .അവന്&#x200d; അതിന് അനുവദിച്ചില്ല. എന്നും ഒരു നിഴലുപോലെ കൂടെ ഉണ്ടായിരുന്ന ഗഫൂറിനോട് നമുക്ക് റഹ്മാന്&#x200d;ച്ചാനെ കാണാന്&#x200d; പോകണമെന്ന് പറഞ്ഞു. ഇല്ല, വരാന്&#x200d;പറ്റിയില്ല, കോഴിക്കോട്ടേക്കാണ് ടി ഇ പോയത്. ഇനി മനസ്സ് നിറയെ സ്‌നേഹവുമായി ടി ഇ അബ്ദുള്ള വരില്ല . ജീവിതത്തില്&#x200d; നിന്ന് വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനി ഞാന്&#x200d; കുറച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ&#8230;..&#8221;</p>
<p>റഹ്മാന്&#x200d; തായലങ്ങാടി ഫെയ്‌സ് ബുക്കില്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/frahmanthayalangadi-teabdulla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം ലീഗ് കാസര്&#x200d;കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല നിര്യാതനായി</title>
		<link>https://www.chandrikadaily.com/a1demise-abdullate.html</link>
					<comments>https://www.chandrikadaily.com/a1demise-abdullate.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 09:14:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[teabdulla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235473</guid>

					<description><![CDATA[ഉത്തരകേരളത്തില്&#x200d; മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്&#x200d;കിയ മുന്&#x200d; എം.എല്&#x200d;.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1957 മാര്&#x200d;ച്ച് 18ന് തളങ്കര കടവത്താണ് ജനനം. എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂള്&#x200d; യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു. ഹൈസ്‌കൂള്&#x200d; ലീഡറായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് : മുസ്‌ലിം ലീഗ് കാസര്&#x200d;കോട് ജില്ലാ പ്രസിഡണ്ടും കാസര്&#x200d;കോട് നഗരസഭ മുന്&#x200d; ചെയര്&#x200d;മാനും നവ കാസര്&#x200d;കോട് നഗരത്തിൻ്റെ വികസന ശില്&#x200d;പികളിലൊരാളുമായ ടി.ഇ. അബ്ദുല്ല (65) നിര്യാതനായി. ദു:ഖ സൂചകമായി മുസ്ലിം ലീഗ്  മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റി വെച്ചതായി അറിയിക്കുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മയ്യത്ത് തളങ്കര മാലിക് ദീനാർ വലിയ പള്ളി പരിസരത്ത് ഖബറടക്കും.<br />
ഉത്തരകേരളത്തില്&#x200d; മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്&#x200d;കിയ മുന്&#x200d; എം.എല്&#x200d;.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1957 മാര്&#x200d;ച്ച് 18ന് തളങ്കര കടവത്താണ് ജനനം. എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്‌ലിം ഹൈസ്‌കൂള്&#x200d; യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു. ഹൈസ്‌കൂള്&#x200d; ലീഡറായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.<br />
1978ല്&#x200d; തളങ്കര വാര്&#x200d;ഡ് മുസ്‌ലിം ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂര്&#x200d; ജില്ലാ മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തക സമിതി അംഗം, കാസര്&#x200d;കോട് മുനിസിപ്പല്&#x200d; യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്, കാസര്&#x200d;കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്&#x200d; സെക്രട്ടറി, പ്രസിഡണ്ട്, കാസര്&#x200d;കോട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസര്&#x200d;കോട് വികസന അതോറിറ്റി ചെയര്&#x200d;മാന്&#x200d; എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2008 മുതല്&#x200d; സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്&#x200d;ത്തക സമിതി അംഗമാണ്. ചെര്&#x200d;ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്&#x200d;ന്നാണ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്.<br />
1988 മുതല്&#x200d; കാസര്&#x200d;കോട് നഗരസഭ കൗണ്&#x200d;സിലറായി തിരഞ്ഞെടുക്കപ്പെട്ട ടി.ഇ അബ്ദുല്ല 2000ല്&#x200d; തളങ്കര കുന്നില്&#x200d; നിന്നും 2005ല്&#x200d; തളങ്കര പടിഞ്ഞാറില്&#x200d; നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 27 വര്&#x200d;ഷം കാസര്&#x200d;കോട് നഗരസഭയെ പ്രതിനിധീകരിച്ചു.<br />
മൂന്ന് തവണ കാസര്&#x200d;കോട് നഗരസഭ ചെയര്&#x200d;മാന്&#x200d; പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്&#x200d;മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്&#x200d;കോടിനെ തിരഞ്ഞെടുത്തിരുന്നു.കാസര്&#x200d;കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്&#x200d; സെക്രട്ടറി, മാലിക് ദീനാര്&#x200d; വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്&#x200d; ഉഖ്‌റാ സംഘം പ്രസിഡണ്ട്, ടി. ഉബൈദ് ഫൗണ്ടേഷന്&#x200d; ട്രഷറര്&#x200d; തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. പഴയകാല ഫുട്‌ബോള്&#x200d; കളിക്കാരന്&#x200d; കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസര്&#x200d;കോട് ജില്ലാ ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; പ്രസിഡണ്ടായും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്&#x200d;മാന്&#x200d;മാരുടെ കൂട്ടായ്മയായ ചെയര്&#x200d;മാന്&#x200d;സ് ചേമ്പേഴ്‌സിന്റെ നേതൃനിരയിലും പ്രവര്&#x200d;ത്തിച്ചിരുന്നു. നവ കാസര്&#x200d;കോടിന്റെ വികസന ശില്&#x200d;പികളിലൊരാളായാണ് അറിയപ്പെടുന്നത്. നഗരസഭാ കോണ്&#x200d;ഫറന്&#x200d;സ് ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവുമെല്ലാം ടി.ഇ അബ്ദുല്ലയുടെ സംഭാവനയാണ്.<br />
ബദ്‌രിയ അബ്ദുല്&#x200d;ഖാദര്&#x200d; ഹാജിയുടെ മകള്&#x200d; സാറയാണ് ഭാര്യ. മക്കള്&#x200d;: ഹസീന, ഡോ. സഫ്‌വാന (ദുബായ്), റസീന, ആഷിഖ് ഇബ്രാഹിം. മരുമക്കള്&#x200d;: നൂറുദ്ദീന്&#x200d; (ബഹ്‌റൈന്&#x200d;), സക്കീര്&#x200d; അബ്ദുല്ല (ദുബായ്), ഷഹീന്&#x200d; (ഷാര്&#x200d;ജ), റഹിമ. സഹോദരങ്ങള്&#x200d;: അബ്ദുല്&#x200d;ഖാദര്&#x200d;, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസഫ്, അഡ്വ. ടി.ഇ അന്&#x200d;വര്&#x200d;, ബീഫാത്തിമ (മുന്&#x200d; കര്&#x200d;ണാടക ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് ഫാറൂഖിന്റെ ഭാര്യ), ആയിഷ (പരേതനായ അഡ്വ. വി.പി.പി സിദ്ദീഖിന്റെ ഭാര്യ), റുഖിയ (കെ.എസ്.ഇ.ബി എക്‌സ്‌ക്യൂട്ടീവ് എഞ്ചിനിയറായിരുന്നു ഷംസുദ്ദീന്റെ ഭാര്യ).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a1demise-abdullate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണഞ്ഞത് ഞങ്ങളുടെ സൂര്യന്&#x200d; &#8211; 2017 ഫെബ്രുവരി 2ന്‌ പ്രസിദ്ധപ്പെടുത്തിയ ചന്ദ്രിക മുഖപ്രസംഗം</title>
		<link>https://www.chandrikadaily.com/schandrika-eahmed.html</link>
					<comments>https://www.chandrikadaily.com/schandrika-eahmed.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 08:53:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[EAHMED]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235469</guid>

					<description><![CDATA[കാല്&#x200d; നൂറ്റാണ്ടുകാലം ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിന്റെ  അകത്തളങ്ങളില്&#x200d; അലയടിച്ച ഇന്ത്യന്&#x200d; മുസല്&#x200d;മാന്റെ ആ അഭിമാന ശബ്ദം . പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്&#x200d;ക്കളത്തിലെ  വിടവാങ്ങല്&#x200d;. സമാനതകളില്ലാത്ത ജീവിതം, കര്&#x200d;മം, അന്ത്യം.]]></description>
										<content:encoded><![CDATA[<div dir="auto"></div>
<div dir="auto">ഇനിയില്ല ഇ.അഹമ്മദ് സാഹിബ്. ചരിത്രത്തിന്റെ അടരുകളിലേക്ക് മറയുകയാണദ്ദേഹം. ജനലക്ഷങ്ങളുടെ വീരപുളകമായ, അധഃസ്ഥിത ജനതയുടെ അന്തസ്സായ, രാഷ്ട്രത്തിന്റെ അഭിമാനപുത്രന്&#x200d;. വിവേചനത്തിന്റെ പുറമ്പോക്കുകളില്&#x200d; എരിഞ്ഞൊടുങ്ങുമായിരുന്ന ഒരു ജനതതിയെ ദേശീയ മുഖ്യധാരയിലേക്കു കൈപിടിച്ച്, രാജ്യാധികാരത്തില്&#x200d; പങ്കാളിയാക്കിയ പടനായകനാണ് വിടവാങ്ങുന്നത്.</div>
<div dir="auto">മലബാറിന്റെ നാട്ടിടവഴികളില്&#x200d; നിന്ന് ഇന്ദ്രപ്രസ്ഥത്തോളം അലയടിക്കുന്ന ആരവങ്ങള്&#x200d;ക്കു മധ്യേ മുഖവും മനസ്സും നിറഞ്ഞു വിടര്&#x200d;ന്ന മന്ദഹാസവുമായി വന്നിറങ്ങുന്ന അഹമ്മദ് സാഹിബ് എന്ന കാഴ്ച ഇനി ഓര്&#x200d;മയില്&#x200d; മാത്രം. ഒരു യുഗം തിരശ്ശീല താഴ്ത്തുകയാണ്.</div>
<div dir="auto">എണ്ണമറ്റ ഭാഷകളും സംസ്‌കാരങ്ങളും പൂത്തുലഞ്ഞുനില്&#x200d;ക്കുന്ന അനന്തവിസ്തൃതമായ ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ മുനമ്പിലൊരു തദ്ദേശസഭയില്&#x200d; നിന്ന് ലോകരാഷ്ട്രസഭയോളം ജ്വലിച്ചുയര്&#x200d;ന്ന വിശ്വപൗരന്&#x200d;. ഗ്രാമ ജനപ്രതിനിധിയില്&#x200d; നിന്ന് രാഷ്ട്ര മന്ത്രിസഭാ പ്രാതിനിധ്യത്തോളം വളര്&#x200d;ന്ന പൊതുപ്രവര്&#x200d;ത്തകന്&#x200d;.</div>
<div dir="auto">രാജ്യത്തെ ദരിദ്ര ജനകോടികളുടെ ജീവിതപ്പാതയില്&#x200d; വെളിച്ചം പകരാന്&#x200d; തന്റെ പ്രതിഭയും പ്രയത്‌നവും ആയുസ്സും അര്&#x200d;പ്പിച്ച സാമൂഹിക പരിഷ്‌കര്&#x200d;ത്താവ്. മുസ്‌ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്&#x200d; എന്ന അടിവേരില്&#x200d; നിന്ന് മുസ്‌ലിംലീഗിന്റെ ദേശീയ അധ്യക്ഷപദവിയോളം വളര്&#x200d;ന്നുപന്തലിച്ച ഇന്ത്യന്&#x200d; മുസ്‌ലിം സാരഥി.  സംഘടനാ സ്ഥാപക നേതാക്കളിലേക്ക് പുതിയ നൂറ്റാണ്ടിനെ കോര്&#x200d;ത്തുവെച്ച കണ്ണി. നയതന്ത്രജ്ഞന്&#x200d;, നിയമ പണ്ഡിതന്&#x200d;, പാര്&#x200d;ലമെന്റേറിയന്&#x200d;, ഭരണാധികാരി, പത്രപ്രവര്&#x200d;ത്തകന്&#x200d;, എഴുത്തുകാരന്&#x200d;, ഗ്രന്ഥകാരന്&#x200d;, പ്രഭാഷകന്&#x200d; തുടങ്ങിയ കീര്&#x200d;ത്തിമുദ്രകള്&#x200d;. നഗരസഭാ ചെയര്&#x200d;മാന്&#x200d;, എം.എല്&#x200d;.എ, വിവിധ പാര്&#x200d;ലമെന്റ് സമിതികളുടെ തലവന്&#x200d; തുടങ്ങിയ സേവനമണ്ഡലങ്ങള്&#x200d;. കേരളത്തില്&#x200d; വ്യവസായ വികസനത്തിന് അടിക്കല്ല് പാകിയ വകുപ്പ് മന്ത്രി. രാജ്യാന്തര നയതന്ത്രരംഗത്ത് ഇന്ത്യന്&#x200d; അന്തസ്സിന്റെ പതാക ഉയരെ പറത്തിയ വിദേശകാര്യ സഹമന്ത്രി. രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിയുടെ ജാലകം തുറന്ന മാനവ വിഭവശേഷി മന്ത്രി. അവഗണനയുടെ പാളത്തില്&#x200d; നിന്നു ഗതിതിരിച്ചുവിട്ട് കേരളത്തെ  ഇന്ത്യന്&#x200d; റെയില്&#x200d;വെ ഭൂപടത്തില്&#x200d;  അടയാളപ്പെടുത്തിയ കേന്ദ്രമന്ത്രി. ഹജ്ജ്, ന്യൂനപക്ഷ വിഷയങ്ങളില്&#x200d; സംതൃപ്തമായ നടപടികള്&#x200d;കൊണ്ട് മാതൃകയായ ഭരണാധികാരി. പഴയ എന്&#x200d;.ഡി.എ ഭരണകാലം സൃഷ്ടിച്ച അകല്&#x200d;ച്ചയുടെ മതില്&#x200d; പൊളിച്ച് അറബ് രാഷ്ട്രങ്ങളെയഖിലവും ഇന്ത്യയുടെ ആത്മമിത്രങ്ങളാക്കിയ നയതന്ത്രജ്ഞന്&#x200d;.</div>
<div dir="auto">അന്താരാഷ്ട്ര വേദികളില്&#x200d; ഇന്ത്യയെ ചെറുതാക്കാന്&#x200d; ശ്രമിക്കുന്ന ഏത് ശക്തിയെയും തീക്ഷ്ണവിമര്&#x200d;ശനത്താല്&#x200d;  നിശ്ശബ്ദമാക്കുന്ന രാജ്യാഭിമാനി. ഐക്യരാഷ്ട്രസഭയില്&#x200d; ഏറ്റവുമധികം തവണ ഇന്ത്യയുടെ ശബ്ദമുയര്&#x200d;ത്തിയ പ്രതിനിധി. തുടര്&#x200d;ച്ചയായി ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ റിക്കാര്&#x200d;ഡുള്ള മലയാളി. യു.ഡി.എഫിന്റെ ഇരുപതില്&#x200d; പത്തൊമ്പത് സീറ്റും നഷ്ടമായപ്പോഴും ലക്ഷത്തില്&#x200d;പ്പരം ഭൂരിപക്ഷവുമായി ലോക്‌സഭയിലെത്തിയ കേരളത്തിന്റെ സൗഭാഗ്യം. മലയാളനാടിന്റെ  ജീവല്&#x200d;സ്പന്ദമായ  പ്രവാസികളുടെ പ്രശ്‌നപരിഹാരങ്ങള്&#x200d;ക്കായി അവിശ്രാന്തം യത്‌നിച്ച ഭരണാധികാരി.</div>
<div dir="auto">വര്&#x200d;ഗീയ, ഭീകരവാദ ഭീഷണികളുടെ മുള്&#x200d;മുനയില്&#x200d; രാജ്യം വിറങ്ങലിച്ചുനില്&#x200d;ക്കുമ്പോള്&#x200d; നിര്&#x200d;ഭയം ഓടിച്ചെല്ലാറുള്ള ഭാരതപുത്രന്&#x200d;. ഇറാഖില്&#x200d; തീവ്രവാദികളാല്&#x200d; ബന്ദികളാക്കപ്പെട്ട ഇന്ത്യയുടെ മക്കളെ ഒരു പോറലുമേല്&#x200d;ക്കാതെ, ഒരുതുള്ളി ചോരപൊടിയാതെ, രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതംപറ്റാതെ മോചിപ്പിച്ചുകൊണ്ടുവന്ന ഇ.അഹമ്മദിന്റെ നയതന്ത്രജ്ഞതക്ക് പകരംവെക്കാന്&#x200d; ഇന്ത്യാ ചരിത്രത്തില്&#x200d; ഇന്നോളമില്ല മറ്റൊന്നും. ഫലസ്തീനില്&#x200d; തീബോംബുകളുമായി താണുപറക്കുന്ന ഇസ്രായീല്&#x200d; മിസൈലുകള്&#x200d;ക്ക് കീഴെ രാമല്ലയിലെ വസതിയില്&#x200d; ചെന്ന് യാസര്&#x200d; അറഫാത്തിനെ ആശ്ലേഷിച്ച് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച ഇ.അഹമ്മദ് എന്ന ധീരനായ ലോകനേതാവ് ഇന്ത്യയുടെ അഭിമാനമാണ്. യുദ്ധം പെയ്യുന്ന വിദേശനാടുകളില്&#x200d; മരണമുഖത്ത് നില്&#x200d;ക്കുന്ന ഇന്ത്യാക്കാര്&#x200d; കാത്തിരിക്കാറുള്ളത് രക്ഷാദൗത്യവുമായി പറന്നെത്തുന്ന അഹമ്മദിനെയാണ്. രാജ്യാന്തര വേദികളില്&#x200d;, ലോകരാഷ്ട്രത്തലവന്&#x200d;മാരില്&#x200d; സ്വാധീനവും വ്യക്തിപ്രഭാവവുംകൊണ്ട് അഹമ്മദ് നേടിയതെല്ലാം ഇന്ത്യക്ക് വേണ്ടിയായിരുന്നു. വര്&#x200d;ഗീയ വേട്ടയുടെ വാള്&#x200d;മുനയാല്&#x200d; നരഹത്യകള്&#x200d; തീര്&#x200d;ത്ത കോയമ്പത്തൂരിലെയും ഗുജറാത്തിലെയും യു.പിയിലെയും കലാപഭൂമികളില്&#x200d; സധൈര്യം കടന്നുചെന്ന് ആശ്വാസത്തണലേകിയ അഹമ്മദിനെയോര്&#x200d;ത്ത് ഒരു രാജ്യവും ജനതയും പ്രാര്&#x200d;ത്ഥനാപൂര്&#x200d;വം നില്&#x200d;ക്കുകയാണ്. മതേതരത്വത്തിനും മതമൈത്രിക്കും സ്വജീവിതംകൊണ്ട് തലക്കെട്ട് നല്&#x200d;കിയ മഹാപുരുഷന്&#x200d;.</div>
<div dir="auto">ഇന്ദിരാഗാന്ധി മുതല്&#x200d; പുതുതലമുറ വരെ നെഹ്‌റു കുടുംബത്തിന്റെ സ്‌നേഹവായ്പുകള്&#x200d; നേടിയ പൊതുപ്രവര്&#x200d;ത്തകന്&#x200d;. സീതി സാഹിബിന്റെ അരുമശിഷ്യന്&#x200d;. ഖാഇദേമില്ലത്തിന്റെയും ബാഫഖിതങ്ങളുടെയും പിന്&#x200d;ഗാമി. സി.എച്ചിന്റെ സ്‌നേഹഭാജനം. പൂക്കോയതങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാണക്കാട് കുടുംബത്തിന്റെയും കണ്ണിലുണ്ണി. സംഘടനാ പ്രവര്&#x200d;ത്തന വീഥിയില്&#x200d; എല്ലാ തലമുറകള്&#x200d;ക്കും കൂട്ടുകാരന്&#x200d;. ഏത് വേദിയിലും തന്റെ രാജ്യാഭിമാനവും സാമുദായാഭിമാനവും വാക്കിലും പ്രവൃത്തിയിലും വിളംബരപ്പെടുത്തിയ,  രാജ്യത്തിന്റെയും സമുദായത്തിന്റെയും മുസ്‌ലിംലീഗിന്റെയും അന്തസ്സ് വിശ്വത്തോളമുയര്&#x200d;ത്തിയ നേതാവ്.</div>
<div dir="auto">ഇസ്‌ലാമും ഇന്ത്യയും മുസ്‌ലിംലീഗും ചന്ദ്രികയും അദ്ദേഹത്തിന് പ്രാണവായുവായിരുന്നു. &#8216;ചന്ദ്രിക&#8217;യെപ്പറ്റി പറയാതെ ഒരു സംഭാഷണവും അദ്ദേഹം അവസാനിപ്പിച്ചില്ല. പത്രാധിപ സമിതിയംഗമായി, എക്‌സിക്യൂട്ടീവ് ഡയരക്ടറായി ചന്ദ്രികാ കുടുംബത്തിന്റെ കാരണവരായി, പത്രത്തിന്റെ സര്&#x200d;വസ്വവുമായി അദ്ദേഹം. മതേതരത്വം കാത്തുസൂക്ഷിക്കാന്&#x200d;, അടിച്ചമര്&#x200d;ത്തപ്പെട്ട ജനകോടികള്&#x200d;ക്ക് നീതിയും അവകാശവും നേടിക്കൊടുക്കാന്&#x200d; പൊരുതിക്കൊണ്ടേയിരുന്ന ആ യോദ്ധാവ് ജീവിതത്തില്&#x200d; വിശ്രമമറിഞ്ഞില്ല.  ഒടുവില്&#x200d; ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിന്റെ ഇരുസഭകളും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ശ്രവിച്ചുകൊണ്ടിരിക്കെയാണ് സഭാ മധ്യത്തില്&#x200d; നിന്ന് അഹമ്മദ് സാഹിബ് യാത്രയാവുന്നത്. കാല്&#x200d; നൂറ്റാണ്ടുകാലം ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിന്റെ  അകത്തളങ്ങളില്&#x200d; അലയടിച്ച ഇന്ത്യന്&#x200d; മുസല്&#x200d;മാന്റെ ആ അഭിമാന ശബ്ദം നിലയ്ക്കുന്നത്. പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്&#x200d;ക്കളത്തിലെ  വിടവാങ്ങല്&#x200d;. സമാനതകളില്ലാത്ത ജീവിതം, കര്&#x200d;മം, അന്ത്യം.</div>
<div dir="auto">ഞങ്ങളുടെ സൂര്യനാണ് അണഞ്ഞത്. അഭിമാനഗോപുരമാണ് കാഴ്ചയില്&#x200d; മറഞ്ഞത്. സര്&#x200d;വ്വശക്തനായ അല്ലാഹു  മഗ്ഫിറത്തും മര്&#x200d;ഹമത്തും നല്&#x200d;കട്ടെയെന്ന പ്രാര്&#x200d;ത്ഥനയോടെ.</div>
<div dir="auto"> -സി.പി സൈതലവി (എഡിറ്റര്&#x200d;)</div>
<div dir="auto">(2017 ഫെബ്രുവരി 2ന്‌ ചന്ദ്രിക ദിനപത്രം ഒന്നാം പേജിൽ പ്രസിദ്ധപ്പെടുത്തിയ മുഖപ്രസംഗം)</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/schandrika-eahmed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാപ് ഇന്ത്യ കണ്&#x200d;സ്ട്രക്ഷന്&#x200d;സ് എം.ഡി കെ.വി. മുഹമ്മദ് സക്കീര്&#x200d; നിര്യാതനായി</title>
		<link>https://www.chandrikadaily.com/capindia-demise-md.html</link>
					<comments>https://www.chandrikadaily.com/capindia-demise-md.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sun, 15 Jan 2023 12:08:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[capindia]]></category>
		<category><![CDATA[demise]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232822</guid>

					<description><![CDATA[മജ്‌ലിസ് ചാരിറ്റബിള്&#x200d; ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണല്&#x200d; ചെയര്&#x200d;മാന്&#x200d;, വടകര ദയ റിഹാബിലിറ്റേഷന്&#x200d; ട്രസ്റ്റ് വരന്തരപ്പിള്ളി ശാഖ ചെയര്&#x200d;മാന്&#x200d;, അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്&#x200d;ത്തിക്കുന്ന അഡോപ്റ്റ് ചെയര്&#x200d;മാന്&#x200d;, ഫോറം ഫോര്&#x200d; കമ്യൂണല്&#x200d; ഹാര്&#x200d;മണി ഉപദേശക സമിതി അംഗം എന്നീ നിലകളില്&#x200d; പ്രവര്&#x200d;ത്തിച്ചു വരികയായിരുന്നു.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d; കാപ് ഇന്ത്യ കണ്&#x200d;സ്ട്രക്ഷന്&#x200d;സ് എം.ഡിയും സംസ്ഥാനത്ത് സാമുദായിക, സാമൂഹികരംഗത്ത് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന കുരിയച്ചിറ &#8216;നിശാന്തി&#8217;ല്&#x200d; താമസിക്കുന്ന കരുവന്നൂര്&#x200d; സ്വദേശി കടുങ്ങാട്ടുപറമ്പില്&#x200d; കെ.വി. മുഹമ്മദ് സക്കീര്&#x200d; (77) നിര്യാതനായി. തൃശൂര്&#x200d; ദയ ആശുപത്രിയില്&#x200d; ഇന്ന് പുലര്&#x200d;ച്ചെ 12.15നായിരുന്നു അന്ത്യം. ഭാര്യ: എടവനക്കാട് കിഴക്കേവീട്ടില്&#x200d; പരേതനായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മകള്&#x200d; ഖദീജ. മക്കള്&#x200d;: യാസിര്&#x200d; സക്കീര്&#x200d;, ലാമിയ, നിബൂദ (അമേരിക്ക). സഹോദരന്മാര്&#x200d;: കെ.വി. യൂസുഫലി, അശ്‌റഫ് ഹുസൈന്&#x200d;, പരേതനായ സാമൂഹിക പ്രവര്&#x200d;ത്തകന്&#x200d; അബ്ദുല്&#x200d; അസീസ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരുവന്നൂര്&#x200d; ജുമാ മസ്ജിദ് ഖബര്&#x200d;സ്ഥാനില്&#x200d;.  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്&#x200d; ബിരുദത്തിന് ശേഷം കൊല്ലം ടി.കെ.എം എന്&#x200d;ജിനീയറിങ്ങ് കോളജില്&#x200d;നിന്ന് സിവില്&#x200d; എന്&#x200d;ജിനീയറിങ് ബിരുദമെടുത്തു. മികച്ച ഫുട്ബാളറായിരുന്നു. ടി.കെ.എം കോളജ് ടീമില്&#x200d; ഗോള്&#x200d;കീപ്പറായിരുന്നു.<br />
എന്&#x200d;ജിനീയറിങ് ബിരുദാനന്തരം സൗദി അറേബ്യയിലെ ദമ്മാമില്&#x200d; കണ്&#x200d;സ്ട്രക്ഷന്&#x200d; കമ്പനി സ്ഥാപിച്ചു.<br />
പിന്നീട് നാട്ടിലെത്തി ബംഗളുരൂ ആസ്ഥാനമാക്കി കാപ് ഇന്ത്യ കണ്&#x200d;സ്ട്രക്ഷനും ടൈല്&#x200d; ഫാക്ടറിയും ആരംഭിക്കുകയായിരുന്നു. തൃശൂര്&#x200d;, തുംകൂര്&#x200d;, മൈസൂര്&#x200d;, കോലാര്&#x200d;, നെല്ലൂര്&#x200d; എന്നിവിടങ്ങളിലെ ടൈല്&#x200d; ഫാക്ടറി ഡയറക്ടറും തൃശൂര്&#x200d; സിറ്റി സെന്റര്&#x200d; ഡയറക്ടറുമാണ്. തൃശൂര്&#x200d; അക്വാറ്റിക് ക്ലബ് സ്ഥാപക ഡയറക്ടറാണ്. എറണാകുളം കേന്ദ്രമായ ഫോറം ഫോര്&#x200d; ഫ്രറ്റേണിറ്റി സ്ഥാപക ചെയര്&#x200d;മാനാണ്. തൃശൂര്&#x200d; റോട്ടറി ക്ലബ്, ജേസീസ് എന്നിവയുടെ ഭാരവാഹിയായിരുന്നു. തൃശൂര്&#x200d; ചേംബര്&#x200d; ഓഫ് കോമേഴ്‌സ് മുന്&#x200d; ഡയറക്ടറുമാണ്. പെരുമ്പിലാവ് അന്&#x200d;സാര്&#x200d; സ്‌കൂള്&#x200d; ഡയറക്ടര്&#x200d;, തൃശൂര്&#x200d; സകാത്ത് കമ്മിറ്റി മുന്&#x200d; പ്രസിഡന്റ്, തൃശൂര്&#x200d; ഹിറ മസ്ജിദുമായി ബന്ധപ്പെട്ട ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്&#x200d;ത്തിച്ചു. കരുവന്നൂര്&#x200d; ദാറുസ്സലാം, തൃശൂര്&#x200d; ചേറൂര്&#x200d; എം.ഇ.എ എന്നിവയുടെ ചെയര്&#x200d;മാനാണ്. എം.ഇ.എസിന്റെ ആദ്യകാല പ്രവര്&#x200d;ത്തകനാണ്.<br />
മജ്‌ലിസ് ചാരിറ്റബിള്&#x200d; ട്രസ്റ്റ് സ്ഥാപകാംഗം, കാളത്തോട് തണല്&#x200d; ചെയര്&#x200d;മാന്&#x200d;, വടകര ദയ റിഹാബിലിറ്റേഷന്&#x200d; ട്രസ്റ്റ് വരന്തരപ്പിള്ളി ശാഖ ചെയര്&#x200d;മാന്&#x200d;, അനാഥരുടെയും അഗതികളുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്&#x200d;ത്തിക്കുന്ന അഡോപ്റ്റ് ചെയര്&#x200d;മാന്&#x200d;, ഫോറം ഫോര്&#x200d; കമ്യൂണല്&#x200d; ഹാര്&#x200d;മണി ഉപദേശക സമിതി അംഗം എന്നീ നിലകളില്&#x200d; പ്രവര്&#x200d;ത്തിച്ചു വരികയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/capindia-demise-md.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.ഐ ഷാനവാസ് എം.പി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/congress-leader-mi-shanavas-mp-is-no-more.html</link>
					<comments>https://www.chandrikadaily.com/congress-leader-mi-shanavas-mp-is-no-more.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 21 Nov 2018 00:58:43 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[MI Shanavas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111253</guid>

					<description><![CDATA[ചെന്നൈ: മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്&#x200d; നിന്നുള്ള ലോക്‌സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്&#x200d;രോഗ ബാധയെ തുടര്&#x200d;ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്. മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്&#x200d;ഗം എറളാകുളം നോര്&#x200d;ത്ത് റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; റോഡിലെ നൂര്&#x200d;ജഹാന്&#x200d; മന്&#x200d;സിലില്&#x200d; എത്തിക്കും. ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി ഖബര്&#x200d;സ്ഥാനില്&#x200d;. യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും വയനാട് മണ്ഡലത്തില്&#x200d; നിന്നുള്ള ലോക്‌സഭാ എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്&#x200d;രോഗ ബാധയെ തുടര്&#x200d;ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച പുലര്&#x200d;ച്ചെ ഒന്നരയോടെയാണ് അന്തരിച്ചത്.</p>
<p>മൃതദേഹം ഉച്ചക്കു ശേഷം വിമാനമാര്&#x200d;ഗം എറളാകുളം നോര്&#x200d;ത്ത് റെയില്&#x200d;വേ സ്‌റ്റേഷന്&#x200d; റോഡിലെ നൂര്&#x200d;ജഹാന്&#x200d; മന്&#x200d;സിലില്&#x200d; എത്തിക്കും. ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി ഖബര്&#x200d;സ്ഥാനില്&#x200d;.</p>
<p>യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ.</p>
<p>1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസി&#x200d;ഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്&#x200d;നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ല്&#x200d; രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്&#x200d;നിന്നു മാറിനിന്നു. നീണ്ട ചികില്&#x200d;സകള്&#x200d;ക്കും പ്രാര്&#x200d;ഥനകള്&#x200d;ക്കുമൊടുവില്&#x200d; പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; വയനാട് ലോക്സഭാ മണ്ഡലത്തിൽ എല്&#x200d;ഡിഎഫിന്റെ സത്യന്&#x200d; മൊകേരിയെ തോല്&#x200d;പ്പിച്ചു വീണ്ടും പാര്&#x200d;ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-leader-mi-shanavas-mp-is-no-more.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.ബി അബ്ദുല്&#x200d; റസാഖ് എം.എല്&#x200d;.എ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/pb-abdul-razaq-mla-is-no-more.html</link>
					<comments>https://www.chandrikadaily.com/pb-abdul-razaq-mla-is-no-more.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 20 Oct 2018 02:46:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[death]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[obit]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=107493</guid>

					<description><![CDATA[കാസര്&#x200d;കോട്: മഞ്ചേശ്വരം എം.എല്&#x200d;.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്&#x200d; റസാഖ് (63) ഇനി ഓര്&#x200d;മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്&#x200d;കോട്ടെ സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച അബ്ദുല്&#x200d; റസാഖിന്റെ വിയോഗം ഇന്നലെ പുലര്&#x200d;ച്ചെ അഞ്ച് മണിയോടെയായിരുന്നു. ശ്വാസ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. പുലര്&#x200d;ച്ചെയോടെ അസുഖം മൂര്&#x200d;ച്ഛിച്ചു. മയ്യത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആലംപാടി ജുമാ മസ്ജിദ് അങ്കണത്തില്&#x200d; ഖബറടക്കി. മരണ വിവരമറിഞ്ഞ് പുലര്&#x200d;ച്ചെ മുതല്&#x200d; നായന്മാര്&#x200d;മൂല [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട്: മഞ്ചേശ്വരം എം.എല്&#x200d;.എ.യും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ പി.ബി. അബ്ദുല്&#x200d; റസാഖ് (63) ഇനി ഓര്&#x200d;മ്മ . പനി ബാധിച്ച് രണ്ട് ദിവസം മുമ്പ് കാസര്&#x200d;കോട്ടെ സ്വകാര്യ ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച അബ്ദുല്&#x200d; റസാഖിന്റെ വിയോഗം ഇന്നലെ പുലര്&#x200d;ച്ചെ അഞ്ച് മണിയോടെയായിരുന്നു. ശ്വാസ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. പുലര്&#x200d;ച്ചെയോടെ അസുഖം മൂര്&#x200d;ച്ഛിച്ചു.<br />
മയ്യത്ത് ഇന്നലെ രാത്രി പത്ത് മണിയോടെ ഔദ്യോഗിക ബഹുമതികളോടെ ആലംപാടി ജുമാ മസ്ജിദ് അങ്കണത്തില്&#x200d; ഖബറടക്കി. മരണ വിവരമറിഞ്ഞ് പുലര്&#x200d;ച്ചെ മുതല്&#x200d; നായന്മാര്&#x200d;മൂല താജ് നഗര്&#x200d; എസ്.എസ് മന്&#x200d;സിലിലേക്ക് അണമുറയാത്ത ജനപ്രവാഹമായിരുന്നു. എം.എല്&#x200d;.എയെ അവസാനമായി ഒരു നോക്ക് കാണാന്&#x200d; ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് വീടും പരിസരവും അക്ഷരാര്&#x200d;ത്ഥത്തില്&#x200d; വീര്&#x200d;പ്പുമുട്ടി. പല തവണയായി മയ്യത്ത് നിസ്‌കാരം നടന്നു. ഉച്ചയ്ക്ക് രണ്ടര മുതല്&#x200d; മൂന്നര വരെ ഉപ്പളയിലെ മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ഓഫീസ് പരിസരത്ത് പൊതു ദര്&#x200d;ശനത്തിന് വെച്ച മയ്യത്തിന് ആയിരങ്ങള്&#x200d; അന്തിമോപചാരമര്&#x200d;പ്പിച്ചു. ദുബൈയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്&#x200d;, കടന്നപ്പള്ളി രാമചന്ദ്രന്&#x200d;, മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്&#x200d; പി.വി അബ്ദുല്&#x200d; വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;, മുനവ്വറലി ശിഹാബ് തങ്ങള്&#x200d; , എം.പി മാര്&#x200d;, എം.എല്&#x200d;,എ മാര്&#x200d; തുടങ്ങിയവര്&#x200d; വസതിയിലെത്തി അനുശോചിച്ചു. വ്യവസായിയായിരുന്ന അബ്ദുല്&#x200d; റസാഖ് സ്വന്തം പ്രയത്ന ഫലമായാണ് രാഷ്ട്രീയത്തില്&#x200d; തിളങ്ങിയതും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുതല്&#x200d; എം.എല്&#x200d;.എ.വരെയായി വളര്&#x200d;ന്നതും. 2011 ലാണ് അബ്ദുല്&#x200d; റസാഖ് മഞ്ചേശ്വരം മണ്ഡലത്തില്&#x200d; നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. സി.പി.എമ്മിലെ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെയാണ് പരാജയ പ്പെടുത്തിയത്. 2016 ല്&#x200d; ഇവിടെ നിന്ന് വീണ്ടും വിജയിച്ചു. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തുകയായിരുന്നു. അബ്ദുല്&#x200d; റസാഖിന് 56,870 വോട്ടു ലഭിച്ചപ്പോള്&#x200d; സുരേന്ദ്രന് 56, 781 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു 42, 585 വോട്ടോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.<br />
വ്യവസായിയായ അബ്ദുല്&#x200d; റസാഖ് 1967ല്&#x200d; മുസ്ലിം യൂത്ത് ലീഗിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്&#x200d;സിലര്&#x200d;, മുസ് ലിം ലീഗ് കാസര്&#x200d; കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സെക്രട്ടറി, കാസര്&#x200d;കോട് മണ്ഡലം ജനറല്&#x200d; സെക്രട്ടറി എന്നീ പദവികള്&#x200d; വഹിച്ചു. 2000മുതല്&#x200d; 2005 വരെ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവര്&#x200d;ത്തിച്ചു. 2005 മുതല്&#x200d; 2009 വരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്&#x200d;മാനായിരുന്ന അദ്ദേഹം അവസാന ഒരു വര്&#x200d;ഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും പ്രവര്&#x200d;ത്തിച്ചു.<br />
പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്&#x200d; ജില്ലാ പ്രസിഡണ്ട്, കേരള റൂറല്&#x200d; വെല്&#x200d;ഫെയര്&#x200d; സൊസൈറ്റി ഡയറക്ടര്&#x200d;, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്&#x200d;ത്തിച്ചു. കാസര്&#x200d;കോട് സംയുക്ത ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്&#x200d; ജില്ലാ ജനറല്&#x200d; സെക്രട്ടറി, നെല്ലിക്കട്ട പി.ബി.എം. ഹൈസ്‌കൂള്&#x200d; ചെയര്&#x200d;മാന്&#x200d; എന്നീ നിലകളില്&#x200d; പ്രവര്&#x200d;ത്തിച്ചു വരികയായിരുന്നു. പാടി എ.എല്&#x200d;പി. സ്‌കൂളിന്റെയും കൂടാല്&#x200d; മേര്&#x200d;ക്കള സ്‌കൂളിന്റെയും മാനേജരായും പ്രവര്&#x200d;ത്തിച്ചു. എര്&#x200d;മാളം ജമാഅത്ത് ജനറല്&#x200d; സെക്രട്ടറി, നെല്ലിക്കട്ട, നീര്&#x200d;ച്ചാല്&#x200d; ജമാഅത്തുകളുടെ പ്രസിഡണ്ട്, നായന്മാര്&#x200d;മൂല ജമാഅത്ത് വര്&#x200d;ക്കിംഗ് കമ്മിറ്റി അംഗം എന്നീനിലകളിലും പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. ചെര്&#x200d;ക്കളം അബ്ദുല്ലയുടെ വിയോഗത്തോടെയാണ് കാസര്&#x200d;കോട് സംയുക്ത ജമാഅത്തിന്റെ ആക്ടിംഗ് പ്രസിഡണ്ടായി ചുമതലയേറ്റത്. പരേതരായ ബീരാന്&#x200d; മൊയ്തീന്&#x200d; ഹാജിയുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ചെങ്കള പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി മുന്&#x200d; ചെയര്&#x200d;പേഴ്സണ്&#x200d; സഫിയയാണ് ഭാര്യ. മക്കള്&#x200d;: സായിറ, ഷെഫീഖ് (പൊതുമരാമത്ത് കരാറുകാരന്&#x200d;), ഷൈല, ഷൈമ. മരുമക്കള്&#x200d;: ആബിദ് ആസ്‌ക കാഞ്ഞങ്ങാട്, അഫ്രീന ചെര്&#x200d;ക്കള, നിയാസ് ബേവിഞ്ച, ദില്&#x200d;ഷാദ് പള്ളിക്കര. സഹോദരങ്ങള്&#x200d;: പി.ബി. അബ്ദുല്ല (വ്യവസായി) പി.ബി. അബ്ദുല്&#x200d; റഹ്മാന്&#x200d;, പി.ബി. അഹമ്മദ്, ആയിഷ ബേവിഞ്ച, റുഖിയ എരിയാല്&#x200d;, പരേതരായ പി.ബി. അബൂബക്കര്&#x200d;, പി.ബി. മുത്തലിബ്, പി.ബി. മുഹമ്മദ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pb-abdul-razaq-mla-is-no-more.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രിട്ടനില്&#x200d; നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്&#x200d; ഡാന്യൂബ് തടാകത്തില്&#x200d; മുങ്ങി മരിച്ചു</title>
		<link>https://www.chandrikadaily.com/two-malayalees-who-went-to-travel-from-britain-were-drowned-in-the-danube-lake.html</link>
					<comments>https://www.chandrikadaily.com/two-malayalees-who-went-to-travel-from-britain-were-drowned-in-the-danube-lake.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Aug 2018 12:11:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2deaths]]></category>
		<category><![CDATA[accident death]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[keralam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100089</guid>

					<description><![CDATA[ലണ്ടന്&#x200d;: ബ്രിട്ടനില്&#x200d; നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്&#x200d; ഡാന്യൂബ് തടാകത്തില്&#x200d; മുങ്ങി മരിച്ചു. ബോള്&#x200d;ട്ടനില്&#x200d; നിന്നും ഓസ്ട്രിയയിലെ വിയന്നയില്&#x200d; വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്&#x200d; ചെങ്ങന്നൂര്&#x200d; സ്വദേശിയായ അനിയന്&#x200d;കുഞ്ഞ് സൂസന്&#x200d; ദമ്പതികളുടെ മകന്&#x200d; ജോയല്&#x200d; (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്&#x200d; ജെയ്‌സ് (15) എന്നിവരാണ് മരിച്ചത്. ബോള്&#x200d;ട്ടനിലാണ് ഇരുവരും താമസിച്ചു വന്നിരുന്നത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്&#x200d; തിരുവല്ല സ്വദേശികളാണ്. വിയന്നയിലുള്ള സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ബ്രിട്ടനില്&#x200d; നിന്നും വിനോദയാത്രയ്ക്കു പോയ രണ്ടു മലയാളികള്&#x200d; ഡാന്യൂബ് തടാകത്തില്&#x200d; മുങ്ങി മരിച്ചു. ബോള്&#x200d;ട്ടനില്&#x200d; നിന്നും ഓസ്ട്രിയയിലെ വിയന്നയില്&#x200d; വിനോദയാത്രയ്ക്കു പോയ സഹോദരിമാരുടെ മക്കള്&#x200d; ചെങ്ങന്നൂര്&#x200d; സ്വദേശിയായ അനിയന്&#x200d;കുഞ്ഞ് സൂസന്&#x200d; ദമ്പതികളുടെ മകന്&#x200d; ജോയല്&#x200d; (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്&#x200d; ജെയ്‌സ് (15) എന്നിവരാണ് മരിച്ചത്. ബോള്&#x200d;ട്ടനിലാണ് ഇരുവരും താമസിച്ചു വന്നിരുന്നത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. ഇവര്&#x200d; തിരുവല്ല സ്വദേശികളാണ്.</p>
<p>വിയന്നയിലുള്ള സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്&#x200d; ഞായറാഴ്ചയാണ് രണ്ടുപേരുടെയും കുടുംബം വിയന്നയിലെത്തിയത്. ബോട്ടിങ്ങിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നീന്തല്&#x200d; അറിയാവുന്ന ഇരുവരും തടാകത്തിലെ ചതുപ്പില്&#x200d; പെട്ടതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക വിലയിരുത്തല്&#x200d;. മുങ്ങല്&#x200d; വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്&#x200d; കണ്ടെത്തിയത്. പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്&#x200d; എത്രയും വേഗം ബോള്&#x200d;ട്ടനില്&#x200d; എത്തിക്കാനുള്ള നടപടികള്&#x200d; ആരംഭിച്ചിട്ടുണ്ട്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-malayalees-who-went-to-travel-from-britain-were-drowned-in-the-danube-lake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോമസ് മാര്&#x200d; അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്&#x200d; നിന്ന് വീണ് മരിച്ചു</title>
		<link>https://www.chandrikadaily.com/thomas-mar-athanasios-metropolita-demise.html</link>
					<comments>https://www.chandrikadaily.com/thomas-mar-athanasios-metropolita-demise.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Aug 2018 05:00:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[thomas-mar-athanasios-metropolita]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100028</guid>

					<description><![CDATA[കൊച്ചി:ഓര്&#x200d;ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്&#x200d; ഭദ്രസനാധിപന്&#x200d; തോമസ് മാര്&#x200d; അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്&#x200d; നിന്ന് വീണു മരിച്ചു. ഇന്നു പുലര്&#x200d;ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്&#x200d; നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. എറണാകുളം സൗത്ത് സ്‌റ്റേഷനിലിറങ്ങുന്നതിനായി വാതില്&#x200d;ക്കല്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; വാതില്&#x200d; പിറകിലിടിച്ച് തെറിച്ച് വീണതാണെന്നാണ് നിഗമനം. ട്രെയിന്&#x200d; റെയില്&#x200d;വെ സ്റ്റേഷനിലെത്തിയപ്പോള്&#x200d; അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവര്&#x200d; മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്&#x200d;ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരിയില്&#x200d; നിന്ന് വിമാനസര്&#x200d;വീസ് താല്&#x200d;ക്കാലികമായി [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി:ഓര്&#x200d;ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്&#x200d; ഭദ്രസനാധിപന്&#x200d; തോമസ് മാര്&#x200d; അത്തനാസിയോസ് മെത്രാപ്പൊലീത്ത തീവണ്ടിയില്&#x200d; നിന്ന് വീണു മരിച്ചു. ഇന്നു പുലര്&#x200d;ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്കു സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ബറോഡയില്&#x200d; നിന്ന് മടങ്ങുകയായിരുന്നു അദ്ദേഹം. എറണാകുളം സൗത്ത് സ്‌റ്റേഷനിലിറങ്ങുന്നതിനായി വാതില്&#x200d;ക്കല്&#x200d; നില്&#x200d;ക്കുമ്പോള്&#x200d; വാതില്&#x200d; പിറകിലിടിച്ച് തെറിച്ച് വീണതാണെന്നാണ് നിഗമനം.</p>
<p>ട്രെയിന്&#x200d; റെയില്&#x200d;വെ സ്റ്റേഷനിലെത്തിയപ്പോള്&#x200d; അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവര്&#x200d; മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്&#x200d;ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.<br />
സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരിയില്&#x200d; നിന്ന് വിമാനസര്&#x200d;വീസ് താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിവെച്ച സാഹചര്യത്തില്&#x200d; ട്രെയിനില്&#x200d; മടങ്ങുകയായിരുന്നു.</p>
<p>മൃതദേഹം എറണാകുളം ജനറല്&#x200d; ആസ്പത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്&#x200d;ട്ടം നടപടികള്&#x200d; പുരോഗമിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thomas-mar-athanasios-metropolita-demise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെയ്ദ് മുഹമ്മദ് നിസാമി അന്തരിച്ചു</title>
		<link>https://www.chandrikadaily.com/sayyid-mohammed-nisami-passed-away.html</link>
					<comments>https://www.chandrikadaily.com/sayyid-mohammed-nisami-passed-away.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 Aug 2018 18:57:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[MUSLIM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98764</guid>

					<description><![CDATA[കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്&#x200d;ന്ന് ദീര്&#x200d;ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്&#x200d;ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്&#x200d;സിപ്പാള്&#x200d;, വാഫി സി.ഐ.സി അക്കാദമിക് കൗണ്&#x200d;സില്&#x200d; ഡയറക്ടര്&#x200d;, വളാഞ്ചേരി മര്&#x200d;കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഇമാം എന്നീ നിലകളില്&#x200d; പ്രവര്&#x200d;ത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ ഉമ്മര്&#x200d;. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്&#x200d;: വി.പി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പ്രമുഖ വാഗ്മിയും പണ്ഡിതനും എഴുത്തുകാരനുമായ വി.പി സെയ്ദ് മുഹമ്മദ് നിസാമി (72)അന്തരിച്ചു. ഇന്നലെ രാത്രി 11.30 ഓടെ ചേളാരിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടര്&#x200d;ന്ന് ദീര്&#x200d;ഘകാലമായി ചികിത്സയിലായിരുന്നു. സമസ്ത വിദ്യാഭ്യാസ ബോര്&#x200d;ഡ് അംഗം, എടവണ്ണപ്പാറ റശീദിയ്യ കോളജ് പ്രിന്&#x200d;സിപ്പാള്&#x200d;, വാഫി സി.ഐ.സി അക്കാദമിക് കൗണ്&#x200d;സില്&#x200d; ഡയറക്ടര്&#x200d;, വളാഞ്ചേരി മര്&#x200d;കസ് കമ്മിറ്റി അംഗം, പന്നിയങ്കര ജുമുഅത്ത് പള്ളി ഇമാം എന്നീ നിലകളില്&#x200d; പ്രവര്&#x200d;ത്തിക്കുകയായിരുന്നു.</p>
<p>പിതാവ്: പരേതനായ ഉമ്മര്&#x200d;. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ജമീല. മക്കള്&#x200d;: വി.പി മുഹമ്മദ് ഇഖ്ബാല്&#x200d;, വി.പി മുഹമ്മദ് ജാവിദ്, വി.പി മുഹമ്മദ് സജീഹ്, ഹൈറുന്നീസ, സുമയ്യ, റാഹില, മുഹ്സിന. മരുമക്കള്&#x200d;: പരേതനായ ഹസൈനാര്&#x200d; ഫൈസി (കൂനൂള്&#x200d;മാട്), ലത്തീഫ് (ചെട്ടിപ്പടി), കോയമോന്&#x200d; (കുറ്റിക്കാട്ടൂര്&#x200d;), ഹാഫിള് വാഫി (കൊടുവള്ളി), മെഹബൂബ, ഷംന. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാണമ്പ്ര ജുമുഅത്ത് പള്ളിയില്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sayyid-mohammed-nisami-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എടക്കരയില്&#x200d; തീപിടിച്ച നിലയില്&#x200d; ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു</title>
		<link>https://www.chandrikadaily.com/malapuram-demise-story.html</link>
					<comments>https://www.chandrikadaily.com/malapuram-demise-story.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 25 Jul 2018 05:33:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[demise]]></category>
		<category><![CDATA[malapuram]]></category>
		<category><![CDATA[malapuram death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95906</guid>

					<description><![CDATA[മലപ്പുറം: തീപിടിച്ച നിലയില്&#x200d; ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ മാമ്പൊയില്&#x200d; തച്ചുപറമ്പന്&#x200d; ഹുസൈന്&#x200d;-ലുത്ത്ഫാബി ദമ്പതികളുടെ മകന്&#x200d; ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീ കൊളു്ത്തിയ ശേഷം യുവാവ് പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പെരിന്തല്&#x200d;മണ്ണ മൗലാന ആസ്പത്രിക്കു എതിര്&#x200d;വശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്&#x200d; നിന്നാണ് തീപിടിച്ച നിലയില്&#x200d; ഫവാസ് ഓടിയതെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം: തീപിടിച്ച നിലയില്&#x200d; ആസ്പത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. മലപ്പുറം ചുങ്കത്തറ മാമ്പൊയില്&#x200d; തച്ചുപറമ്പന്&#x200d; ഹുസൈന്&#x200d;-ലുത്ത്ഫാബി ദമ്പതികളുടെ മകന്&#x200d; ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീ കൊളു്ത്തിയ ശേഷം യുവാവ് പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം.</p>
<p><img loading="lazy" class="alignnone size-full wp-image-95915" src="https://www.chandrikadaily.com/wp-content/uploads/2018/07/fire.jpg" alt="" width="600" height="350" srcset="https://www.chandrikadaily.com/wp-content/uploads/2018/07/fire.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/07/fire-300x175.jpg 300w" sizes="(max-width: 600px) 100vw, 600px" /><br />
പെരിന്തല്&#x200d;മണ്ണ മൗലാന ആസ്പത്രിക്കു എതിര്&#x200d;വശത്ത് പണി നടന്നു കൊണ്ടിരിക്കുന്ന കടയുടെ വരാന്തയില്&#x200d; നിന്നാണ് തീപിടിച്ച നിലയില്&#x200d; ഫവാസ് ഓടിയതെന്ന് നാട്ടുകാര്&#x200d; പറയുന്നു. ഇവിടെ നിന്നും പെട്രോള്&#x200d; കുപ്പി, ലൈറ്രര്&#x200d;, ഒരു റോസാപൂവ് എന്നിവ പൊലീസിന് ലഭിച്ചു. റോഡ് മുറിച്ചു കടന്ന് ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിനു മുന്നില്&#x200d; എത്തി വീഴുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റതിനെത്തുടര്&#x200d;ന്ന് കോഴിക്കോട് മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് എടക്കര പൂവ്വത്തിക്കല്&#x200d; ജുമാമസ്ജിദ് ഖബര്&#x200d;സ്ഥാനില്&#x200d;. സഹോദരങ്ങല്&#x200d; നിയാസ്, ബഫ്‌ന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malapuram-demise-story.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
