<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Denkippani &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/denkippani/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 19 Jun 2023 13:55:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Denkippani &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡെങ്കിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d; ഇവയൊക്കെ</title>
		<link>https://www.chandrikadaily.com/dengue-fever-health-department-calls-for-vigilance-these-are-the-things-to-watch-out-for.html</link>
					<comments>https://www.chandrikadaily.com/dengue-fever-health-department-calls-for-vigilance-these-are-the-things-to-watch-out-for.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 19 Jun 2023 13:55:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Denkippani]]></category>
		<category><![CDATA[fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260152</guid>

					<description><![CDATA[മലപ്പുറം ജില്ലയില്&#x200d; ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; പൊതുജനങ്ങള്&#x200d; പ്രത്യേക ശ്രദ്ധ പുലര്&#x200d;ത്തണമെന്ന് ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; ഡോ. ആര്&#x200d; രേണുക അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>മലപ്പുറം ജില്ലയില്&#x200d; ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്&#x200d; പൊതുജനങ്ങള്&#x200d; പ്രത്യേക ശ്രദ്ധ പുലര്&#x200d;ത്തണമെന്ന് ജില്ലാ മെഡിക്കല്&#x200d; ഓഫീസര്&#x200d; ഡോ. ആര്&#x200d; രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലില്&#x200d; കുഴിമണ്ണ പഞ്ചായത്തിലും ജൂണില്&#x200d; പോരൂര്&#x200d; പഞ്ചായത്തിലും ഓരോ മരണം സംഭവിച്ചിട്ടുണ്ട്. ഡെങ്കിപ്പനിക്കും എലിപ്പനിക്കും ഒപ്പം വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വര്&#x200d;ഷം മെയ് മുതല്&#x200d; ഇന്നലെ (ജൂണ്&#x200d; 19) വരെ ജില്ലയില്&#x200d; സ്ഥിരീകരിച്ച 53 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 213 കേസുകളും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്&#x200d; ഏറ്റവും കൂടുതല്&#x200d; ഡെങ്കിപ്പനി കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത് വണ്ടൂര്&#x200d;, മേലാറ്റൂര്&#x200d; എന്നീ ഹെല്&#x200d;ത്ത് ബ്ലോക്കുകളിലാണ്. വണ്ടൂര്&#x200d; ഹെല്&#x200d;ത്ത് ബ്ലോക്കില്&#x200d; 78 കേസുകളും മേലാറ്റൂര്&#x200d; ഹെല്&#x200d;ത്ത് ബ്ലോക്കില്&#x200d; 54 കേസുകളും ഈ കാലയളവില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p><strong>എന്താണ് ഡെങ്കിപ്പനി</strong></p>
<p>ശുദ്ധജലത്തില്&#x200d; വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകല്&#x200d; സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതില്&#x200d; ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടര്&#x200d;ന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാല്&#x200d; രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.</p>
<p><strong>ലക്ഷണങ്ങള്&#x200d;</strong></p>
<p>ഡെങ്കി വൈറസ് ശരീരത്തില്&#x200d; പ്രവേശിച്ചാല്&#x200d; അഞ്ച് മുതല്&#x200d; എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകള്&#x200d;ക്ക് പിന്നില്&#x200d; വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകള്&#x200d;, ഛര്&#x200d;ദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്&#x200d;.</p>
<p>ഡെങ്കിപ്പനി മൂര്&#x200d;ച്ചിച്ച് കഴിഞ്ഞാല്&#x200d; പൊതുവെയുള്ള ലക്ഷണങ്ങള്&#x200d;ക്കൊപ്പം അസഹനീയമായ വയറുവേദന, മൂക്കില്&#x200d; നിന്നും വായില്&#x200d; നിന്നും മോണയില്&#x200d; നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോഛാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛര്&#x200d;ദ്ദി, കറുത്ത നിറത്തില്&#x200d; മലം പോകുക, അമിതമായ ദാഹം എന്നീ ലക്ഷണങ്ങള്&#x200d; കൂടി കാണുകയാണെങ്കില്&#x200d; എത്രയും വേഗം വൈദ്യ സഹായം തേടണം.</p>
<p><strong>എങ്ങനെ പ്രതിരോധിക്കാം?</strong></p>
<p>വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്&#x200d;ക്കുന്നത് അനുവദിക്കരുത്. രോഗം വന്നയാളെ കൊതുക് വലയ്ക്കുള്ളില്&#x200d; തന്നെ കിടത്താന്&#x200d; ശ്രമിക്കുക. രോഗിയെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിച്ചാല്&#x200d; രോഗം പകരാന്&#x200d; സാധ്യതയുണ്ട്. കൊതുക് കടിക്കാതിരിക്കാന്&#x200d; പ്രത്യേകം ശ്രദ്ധിക്കണം. കൈകളും കാലുകളും നന്നായി മറച്ച് വസ്ത്രം ധരിക്കാന്&#x200d; ശ്രദ്ധിക്കാം. കൊതുക് കടി ഒഴിവാക്കാന്&#x200d; തൊലിപ്പുറത്ത് ക്രീമുകള്&#x200d;, ലേപനങ്ങള്&#x200d; എന്നിവ ഉപയോഗിക്കാം. ഡെങ്കിപ്പനിയുടെ ലക്ഷണമാണെന്ന് തോന്നിയാല്&#x200d; രോഗിക്ക് മതിയായ വിശ്രമം നല്&#x200d;കേണ്ടതും ധാരാളം വെള്ളം കുടിക്കേണ്ടതുമാണ്.<br />
രോഗം വന്ന് കഴിഞ്ഞാല്&#x200d; വിദഗ്ധ ചികിത്സയാണ് പ്രധാനം. ആരും തന്നെ സ്വയം ചികിത്സ ചെയ്യരുത്. രോഗ ലക്ഷണങ്ങള്&#x200d; കണ്ടാല്&#x200d; യഥാസമയം ചികിത്സ നല്&#x200d;കേണ്ടത് വളരെ പ്രധാനമാണ്. രോഗം ഗുരുതരമായവര്&#x200d;ക്ക് രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ് ചികിത്സ എന്നിവ നല്&#x200d;കാറുണ്ട്.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങള്&#x200d;</strong></p>
<p>കൊതുക് പെറ്റുപെരുകാന്&#x200d; സാധ്യതയുള്ള ഉറവിടങ്ങള്&#x200d; ഇല്ലാതാക്കലാണ് പ്രധാനമായും നടത്തേണ്ടത്. വെള്ളം കെട്ടി നില്&#x200d;ക്കാന്&#x200d; സാധ്യതയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യുക. കെട്ടി നില്&#x200d;ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും വേണം. മഴയെ തുടര്&#x200d;ന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞ് കുടിയിട്ടുള്ള കുപ്പികള്&#x200d;, ഉപയോഗശൂന്യമായ പാത്രങ്ങള്&#x200d;, ബോട്ടിലുകള്&#x200d;, ടയറുകള്&#x200d; എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. ഇവയിലുള്ള വെള്ളത്തില്&#x200d; കൊതുകുകള്&#x200d; മുട്ടയിട്ട് വളരും. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജിനു പുറകിലുള്ള ട്രേ, ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബ്ബര്&#x200d; തോട്ടങ്ങളിലുള്ള ചിരട്ടകളില്&#x200d; കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ്ത്തിവക്കണം.<br />
വീട്ടിലും പരിസരത്തിലും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിര്&#x200d;ബന്ധമായും എല്ലാ വീടുകളിലും നടത്തിയിരിക്കണം. സെപ്റ്റിക് ടാങ്കുമായി ബന്ധിച്ചിട്ടുള്ള വേസ്റ്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മുടാന്&#x200d; ശ്രദ്ധിക്കണം. കൊതുകു വല ഉപയോഗിച്ചും ശരീരം മുഴുവന്&#x200d; മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയില്&#x200d; നിന്നും രക്ഷ തേടേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dengue-fever-health-department-calls-for-vigilance-these-are-the-things-to-watch-out-for.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്&#x200d;ദ്ദേശം; എറണാകുളം, തിരുവനന്തപുരം ഉള്&#x200d;പ്പെടെയുള്ള ജില്ലകള്&#x200d;ക്ക് മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/0health-department-to-be-vigilant-against-dengue-fever.html</link>
					<comments>https://www.chandrikadaily.com/0health-department-to-be-vigilant-against-dengue-fever.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 24 May 2023 15:39:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[denki]]></category>
		<category><![CDATA[Denkippani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255722</guid>

					<description><![CDATA[വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്&#x200d; വെള്ളം കെട്ടി നില്&#x200d;ക്കാതെ നോക്കണം.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്&#x200d; ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്&#x200d; എല്ലാവരും മുന്&#x200d;കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്&#x200d;പ്പെടെയുള്ള ജില്ലകളില്&#x200d; പ്രതിരോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; ശക്തമാക്കണം. മഴക്കാല പൂര്&#x200d;വ ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഊര്&#x200d;ജിതമാക്കാന്&#x200d; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; വളരെ നേരത്തെ തന്നെ യോഗം ചേര്&#x200d;ന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്&#x200d;ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്&#x200d; പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്&#x200d;ത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും ഉറവിട നശീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കും പ്രധാന്യം നല്&#x200d;കണം. അവബോധ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; ശക്തമാക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്&#x200d;ക്ക് മന്ത്രി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്&#x200d; വെള്ളം കെട്ടി നില്&#x200d;ക്കാതെ നോക്കണം. വീടിന്റെ ചുറ്റുപാട്, ടെറസ് എന്നിവിടങ്ങളിലും വെള്ളം കെട്ടിനില്&#x200d;ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്&#x200d; വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീട്ടിനകത്തെ ചെടികള്&#x200d; വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറായി കാണുന്നുണ്ട്. അതിനാല്&#x200d; ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം.</p>
<p>അടഞ്ഞുകിടക്കുന്ന വീടുകള്&#x200d;, സ്ഥാപനങ്ങള്&#x200d;, ഉപയോഗശൂന്യമായ ടയറുകള്&#x200d;, ബ്ലോക്കായ ഓടകള്&#x200d;, വീടിനകത്തെ ചെടികള്&#x200d;, വെള്ളത്തിന്റെ ടാങ്കുകള്&#x200d;, ഹാര്&#x200d;ഡ് വെയര്&#x200d; കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകള്&#x200d;, പഴയ വാഹനങ്ങള്&#x200d; എന്നിവയും ശ്രദ്ധിക്കണം. നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടക്കുന്ന സ്ഥലങ്ങളില്&#x200d; കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാപനങ്ങള്&#x200d;, ആശുപത്രികള്&#x200d;, ഹോസ്റ്റലുകള്&#x200d; എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.</p>
<p>പനി ബാധിച്ചാല്&#x200d; സ്വയം ചികിത്സ പാടില്ല. നീണ്ടുനില്&#x200d;ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്&#x200d;ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്&#x200d; പനി ബാധിച്ചാല്&#x200d; മറ്റ് പകര്&#x200d;ച്ചപ്പനികളല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0health-department-to-be-vigilant-against-dengue-fever.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനം ഡെങ്കിപ്പനിയുടെ  പിടിയില്‍; സര്‍ക്കാര്‍ നോക്കുകുത്തി</title>
		<link>https://www.chandrikadaily.com/state-at-denkippani-threat.html</link>
					<comments>https://www.chandrikadaily.com/state-at-denkippani-threat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Jun 2017 18:16:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Denkippani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32153</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി എല്ലാ നിയന്ത്രണവും വിട്ട് മരണതാണ്ഡവമാടിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പനി നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടണം. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്‍ന്ന് പിടിക്കുന്നത്. കുട്ടികളും യുവാക്കളും പോലും പനിപിടിച്ച് മരണമടയുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊണ്ട് പത്രങ്ങള്‍ നിറയുന്നു. പനിപിടിച്ച് എത്രപേര്‍ മരണമടഞ്ഞു എന്നതിന്റെ വ്യക്തമായ കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ല. സര്‍ക്കാരാസ്പത്രികളിലുണ്ടാവുന്ന മരണങ്ങള്‍ സംബന്ധിച്ച കണക്കുകളെ ആരോഗ്യവകുപ്പിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് പകര്&#x200d;ച്ചപ്പനി എല്ലാ നിയന്ത്രണവും വിട്ട് മരണതാണ്ഡവമാടിയിട്ടും സര്&#x200d;ക്കാര്&#x200d; ഒന്നും ചെയ്യാതെ നോക്കിനില്&#x200d;ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പനി നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്&#x200d; അയല്&#x200d; സംസ്ഥാനങ്ങളുടെ സഹായം തേടണം.<br />
കേരളത്തിന്റെ ചരിത്രത്തില്&#x200d; ഉണ്ടാകാത്ത വിധം ഭീതിജനകമായിട്ടാണ് പനി പടര്&#x200d;ന്ന് പിടിക്കുന്നത്. കുട്ടികളും യുവാക്കളും പോലും പനിപിടിച്ച് മരണമടയുന്നതിന്റെ വാര്&#x200d;ത്തകളും ചിത്രങ്ങളും കൊണ്ട് പത്രങ്ങള്&#x200d; നിറയുന്നു. പനിപിടിച്ച് എത്രപേര്&#x200d; മരണമടഞ്ഞു എന്നതിന്റെ വ്യക്തമായ കണക്കുകള്&#x200d; പോലും സര്&#x200d;ക്കാരിന്റെ പക്കലില്ല.<br />
സര്&#x200d;ക്കാരാസ്പത്രികളിലുണ്ടാവുന്ന മരണങ്ങള്&#x200d; സംബന്ധിച്ച കണക്കുകളെ ആരോഗ്യവകുപ്പിന്റെ പക്കലുള്ളൂ. അതിനെക്കാള്&#x200d; വളരെ കൂടുതലാണ് സ്വകാര്യ ആസ്പത്രിയിലെ മരണങ്ങള്&#x200d;. പനിബാധിതരെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിയാത്ത വിധം ആശുപത്രികള്&#x200d; തിങ്ങി നിറഞ്ഞിരിക്കുകയാണ്. മാരകമായ ഡെങ്കിപ്പനി ബാധിച്ചവര്&#x200d;ക്ക് പോലും സ്വകാര്യ ആസ്പത്രികളില്&#x200d; ഉള്&#x200d;പ്പെടെ ഒരിടത്തും ഇടം കിട്ടുന്നില്ല.<br />
സ്ഥിതി ഇത്രയും ഗുരുതരമായിട്ടും പകര്&#x200d;ച്ചപ്പനിയുടെ സ്രോതസ്സായ മാലിന്യകൂമ്പാരം നീക്കം ചെയ്യാന്&#x200d; അധികൃതര്&#x200d;ക്ക് കഴിഞ്ഞിട്ടില്ല എന്നത് മാപ്പര്&#x200d;ഹിക്കാത്ത കുറ്റമാണ്. ഇക്കാര്യത്തിലെ വീഴ്ച തുറന്ന് സമ്മതിച്ച മുഖ്യമന്ത്രി പക്ഷേ കുറ്റം തദ്ദേശ സ്ഥാപനങ്ങളുടെ തലയില്&#x200d; കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. മാലിന്യ നീക്കത്തില്&#x200d; തദ്ദേശ സ്ഥാപനങ്ങള്&#x200d;ക്ക് വീഴ്ച ഉണ്ടായാല്&#x200d; അവരെ കുറ്റപ്പെടുത്തി സമയം പാഴാക്കാതെ സര്&#x200d;ക്കാര്&#x200d; തന്നെ ആ കടമ നിര്&#x200d;വഹിക്കുകയാണ് വേണ്ടത്.<br />
പനി പിടിക്കുമ്പോള്&#x200d; ഓടിച്ചെന്ന് അഭയം പ്രാപിക്കേണ്ട ആശുപത്രികളില്&#x200d; പോലും അപകടകരമായ അന്തരീക്ഷമാണ് നിലനില്&#x200d;ക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആസ്പത്രികളുടെ പരിസരവും മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. കൊതുകുകളുടെയും എലികളുടെയും ഉറവിടമാണ് അവിടെ.<br />
ആസ്പത്രികളുടെ ചുറ്റുപാടും വെടിപ്പാക്കാന്&#x200d; പോലും സര്&#x200d;ക്കാരിന് കഴിയുന്നില്ല. കഴിഞ്ഞ മാസം തിരുവനന്തപുരം ജനറല്&#x200d; ആസ്പത്രിയില്&#x200d; നേരിട്ടെത്തിയ ആരോഗ്യമന്ത്രി അവിടത്തെ മാലിന്യ കൂമ്പാരം കണ്ട് ബോദ്ധ്യപ്പെട്ടതാണ്. എന്നിട്ടും തുടര്&#x200d; നടപടി എടുത്തില്ല.<br />
എല്ലാ ആസ്പത്രികളും മലിനമായി തന്നെ തുടരുന്നു. ഒരു തരം പനിയുമായി ആസ്പത്രിയില്&#x200d; ചെന്നാല്&#x200d; പലതരം പനിയുമായി മടങ്ങാം എന്ന അവസ്ഥയാണിപ്പോള്&#x200d;.<br />
പല പ്രധാന ആശുപത്രികളിലും ഡോക്ടര്&#x200d;മാരും മറ്റ് ആരോഗ്യ പ്രവര്&#x200d;ത്തകരും പനിപിടിച്ച് കിടപ്പായതിനാല്&#x200d; ചികിത്സിക്കാന്&#x200d; ആളില്ലാത്ത അവസ്ഥയുമുണ്ട്. ഇപ്പോഴത്തെ അവസ്ഥയുടെ ഗൗരവം സര്&#x200d;ക്കാര്&#x200d; ഇനിയെങ്കിലും ഉള്&#x200d;ക്കൊള്ളണം.<br />
അവസരത്തിനൊത്ത് ഉയര്&#x200d;ന്ന് കൂടുതല്&#x200d; ആരോഗ്യപ്രവര്&#x200d;ത്തകരെ പിനി ചികിത്സയ്ക്കായി നിയോഗിക്കണം. ആവശ്യത്തിന് ഡോക്ടര്&#x200d;മാരുടെയും ആരോഗ്യപ്രവര്&#x200d;ത്തകരെയും കിട്ടാതെ വരുന്നെങ്കില്&#x200d; അയല്&#x200d; സംസ്ഥാനങ്ങളായ തമിഴ്നാടിന്റെയും കര്&#x200d;ണ്ണാടകയുടെയും സഹായം തേടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-at-denkippani-threat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
