<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Deshabhimani &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/deshabhimani/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Aug 2024 05:59:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Deshabhimani &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു; കടക്കെണിയിലായ സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗം ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/borrowed-for-party-newspaper-debt-ridden-ex-local-committee-member-of-cpm-committed-suicide.html</link>
					<comments>https://www.chandrikadaily.com/borrowed-for-party-newspaper-debt-ridden-ex-local-committee-member-of-cpm-committed-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 23 Aug 2024 05:59:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[local committee member]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307184</guid>

					<description><![CDATA[താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നും പാർട്ടി നേതൃത്വത്തിന്&#x200d;റെ നിർദ്ദേശപ്രകാരം വായ്പയെടുത്ത മുൻ ലോക്കൽ കമ്മിറ്റി അംഗം ജോസ് മാതൃൂ ജീവനൊടുക്കി. താൻ വഞ്ചിക്കപ്പെട്ടത് സംബന്ധിച്ച് ജോസ് കെ. മാത്യു സിപിഎം ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത് ഇതിന് പിന്നാലെ പ്രചരിച്ചിരുന്നു. എന്നാൽ ജോസിന്&#x200d;റെ കത്ത് കിട്ടിയതായി ഓർമ്മയില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.</p>
<p>കത്തിൽ പറയുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു റസിഡന്&#x200d;റായ എരമല്ലൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും ലോക്കൽ കമ്മിറ്റി തീരുമാനപ്രകാരം താൻ ഉൾപ്പെടെ പന്ത്രണ്ട് ആളുകളുടെ പേരിൽ അമ്പതിനായിരം രൂപ വീതം പരസ്പര ജാമ്യത്തിൽ വായ്പയെടുത്തു. പാർട്ടി പത്രത്തിന് വാർഷിക വരിക്കാരെ ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് വായ്പെടുത്തത്.</p>
<p>വരിക്കാരെ ചേർത്തതിന്&#x200d;റെ പണം പാർട്ടിയെ ഏൽപ്പിച്ചെങ്കിലും ബാങ്കിൽ എത്തിയിട്ടില്ല. ചിട്ടിയിൽ ചേർന്ന് വായ്പ തിരിച്ചടയ്ക്കാൻ ആയിരുന്നു ലോക്കൽ കമ്മിറ്റി തീരുമാനം ഇതിനായി മാസം 500 രൂപ വീതം തന്നോട് ആവശ്യപ്പെട്ടു. അത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കോടതിയിൽ നിന്നും നോട്ടീസ് കിട്ടി. രോഗത്തിന് ചികിത്സയിലാണെന്നും മത്സ്യ കൃഷിയാണ് ഉപജീവനം മാർഗ്ഗം, ജപ്തിയോ അറസ്റ്റോ ഉണ്ടായാൽ ആത്മഹത്യ അല്ലാതെ വഴിയില്ല എന്നും കത്തിൽ പറയുന്നു.</p>
<p>പാർട്ടി പത്രത്തിനു വേണ്ടി വായ്പയെടുത്തു പണം കൊടുത്ത പലരുടെയും ജീവിതം ഇന്ന് പ്രതിസന്ധിയിലാണ്. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ പറയുന്നത് വായ്പ എടുത്തതിന്&#x200d;റെ പേരിൽ ജപ്തി നോട്ടീസ് നേരിടുന്നതായി പലരുടെയും കത്ത് കിട്ടിയിട്ടുണ്ട് എല്ലാം പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ഇതിനുമുമ്പും കായംകുളത്ത് കുട്ടൻ സഖാവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് വന്നതാണ്. കൃഷ്ണപുരം, കണ്ടല്ലൂർ, പുതുപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ പ്രവർത്തകരും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/borrowed-for-party-newspaper-debt-ridden-ex-local-committee-member-of-cpm-committed-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം: സമരം ചെയ്തവരെ &#8216;കലാപക്കാർ&#8217; എന്ന് വര്&#x200d;ണ്ണിച്ച്‌ ദേശാഭിമാനി</title>
		<link>https://www.chandrikadaily.com/plus-one-seat-shortage-in-malappuram-patriot-calls-protestors-rebels.html</link>
					<comments>https://www.chandrikadaily.com/plus-one-seat-shortage-in-malappuram-patriot-calls-protestors-rebels.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Aug 2024 12:20:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Deshabhimani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306358</guid>

					<description><![CDATA['സീറ്റിന്റെ പേരില്&#x200d; അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്&#x200d; സെക്കന്&#x200d;ഡറി ഒന്നാം വര്&#x200d;ഷം പ്രവേശന നടപടികള്&#x200d; പൂര്&#x200d;ത്തിയായി' എന്നാണ് വാര്&#x200d;ത്തയുടെ ഇന്&#x200d;ട്രോ.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്തെ പ്ലസ് വണ്&#x200d; സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരെ കലാപക്കാരെന്ന്  വര്&#x200d;ണ്ണിച്ച്‌ സി.പി.എം മുഖപത്രമായ ദേശാഭിമാനി. &#8216;പ്ലസ് വണ്&#x200d;: നിശബ്ദരായി കലാപക്കാര്&#x200d;&#8217;; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി&#8217; എന്ന തലക്കെട്ടിലാണ് ദേശാഭിമാനി വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചത്. വാര്&#x200d;ത്തയിലും സമരം ചെയ്തവര്&#x200d; കലാപമുണ്ടാക്കിയെന്നാണ് പറയുന്നത്.</p>
<p>&#8216;സീറ്റിന്റെ പേരില്&#x200d; അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്&#x200d; സെക്കന്&#x200d;ഡറി ഒന്നാം വര്&#x200d;ഷം പ്രവേശന നടപടികള്&#x200d; പൂര്&#x200d;ത്തിയായി&#8217; എന്നാണ് വാര്&#x200d;ത്തയുടെ ഇന്&#x200d;ട്രോ.</p>
<p>അണ്&#x200d; എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്&#x200d; അടക്കം പരിഗണിച്ചാണ് മലപ്പുറത്ത് 7642 സീറ്റുകള്&#x200d; ഒഴിവുണ്ടെന്ന് മന്ത്രി ശിവന്&#x200d;കുട്ടി പറഞ്ഞിരുന്നത്. 7642ല്&#x200d; 68 ശതമാനവും (5173 എണ്ണം) അണ്&#x200d; എയ്ഡഡ് മേഖലയിലാണ്. ഈ സീറ്റുകളില്&#x200d; ഏകജാലകം വഴിയല്ല പ്രവേശനം നടക്കുന്നത്. ഇത് കഴിച്ചാല്&#x200d; സര്&#x200d;ക്കാര്&#x200d;, എയ്ഡഡ് മേഖലയില്&#x200d; 2469 സീറ്റുകളാണ് ഒഴിവുള്ളത്.</p>
<p>മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും സമരത്തിറങ്ങിയിരുന്നു. സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിരുന്നു. പ്രതിഷേധം ഉയര്&#x200d;ന്നതോടെ 120 താല്&#x200d;ക്കാലിക ബാച്ചുകളാണ് ഇത്തവണ ജില്ലയില്&#x200d; കൂടുതലായി അനുവദിച്ചത്.</p>
<p>ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയില്&#x200d; 120 താത്കാലിക ബാച്ചുകളിലൂടെ മലപ്പുറത്ത് 7200 സീറ്റുകളാണ് ഈ വര്&#x200d;ഷം വര്&#x200d;ധിച്ചത്. ഈ ബാച്ചുകള്&#x200d; അനുവദിച്ചില്ലായിരുന്നെങ്കില്&#x200d; ജില്ലയിലെ സര്&#x200d;ക്കാര്&#x200d;, എയ്ഡഡ് മേഖലയില്&#x200d; പ്രവേശനം നേടിയവരില്&#x200d; 5067 പേര്&#x200d; പുറത്താകുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/plus-one-seat-shortage-in-malappuram-patriot-calls-protestors-rebels.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്തെ പ്ലസ് വൺ സീറ്റൊഴിവും വസ്തുത മറച്ചുവെച്ചുള്ള ദേശാഭിമാനിയുടെ വ്യാജ പ്രചാരണവും</title>
		<link>https://www.chandrikadaily.com/except-for-the-plus-one-seat-in-malappuram-and-the-false-campaign-of-the-patriot-hiding-the-fact.html</link>
					<comments>https://www.chandrikadaily.com/except-for-the-plus-one-seat-in-malappuram-and-the-false-campaign-of-the-patriot-hiding-the-fact.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 13 Aug 2024 09:29:47 +0000</pubDate>
				<category><![CDATA[politics]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[PLUSONE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306130</guid>

					<description><![CDATA[ടി.പി അഷ്‌റഫ്അലി പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്. മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ [&#8230;]]]></description>
										<content:encoded><![CDATA[<p>ടി.പി അഷ്‌റഫ്അലി</p>
<p>പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള ഒരു വാർത്താശകലവും പൊക്കിപിടിച്ച് പ്രചാരണം നടത്തുന്നവർ അറിയാൻ വേണ്ടിയാണിത്. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും സീറ്റൊഴിവ് ആഘോഷമാക്കി ഏറ്റെടുത്തിരിക്കുന്നത്.</p>
<p>മലബാറിലെയും വിശിഷ്യാ മലപ്പുറത്തെയും പ്ലസ് വൺ സീറ്റ് ക്ഷാമം മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളായ എം.എസ്.എഫും യൂത്ത്ലീഗും ഏറ്റെടുത്ത് ജയിൽ വാസം വരെ അനുഷ്ഠിച്ചതും വിജയം കണ്ടതുമായ സമരമാണ്. ഇനി വസ്തുതകളിലേക്ക് വരാം. മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്നത് നേരാണ്. ആ സത്യം അവിടംകൊണ്ട് അവസാനിക്കുന്നില്ല. ആ 7642 സീറ്റുകളിൽ 5173 സീറ്റും പണം കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലാണെന്നതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികൾ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം.</p>
<p>അതായത് മലപ്പുറത്ത് ഒഴിവുണ്ടെന്ന് പറയുന്ന 7642 സീറ്റുകളിൽ 68 ശതമാനവും (5173 എണ്ണം) സർക്കാർ ഏകജാലക രീതിയിൽ പ്രവേശനം നടത്താത്തതും ഫീസ് നൽകി പഠിക്കേണ്ടതുമായ അൺഎയ്ഡഡ് സീറ്റാണ്. ഇതുകഴിച്ചാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി മലപ്പുറം ജില്ലയിൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇതിൽ 2133 സീറ്റ് സർക്കാർ സ്കൂളുകളിലും 336 സീറ്റ് എയ്ഡഡ് സ്കൂളുകളിലുമാണ്.</p>
<p>എല്ലാവർഷവും മലപ്പുറത്ത് അൺഎയ്ഡഡ് സ്കൂളികളിൽ ശരാശരി 5000നും 6000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. കാസർകോട് ജില്ലയിൽ 18 ബാച്ചുകളും അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ എന്താകുമാകുമായിരുന്നു മലപ്പുറം ജില്ലയിലെ സ്ഥിതി. നിലവിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.</p>
<p>എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളിൽ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങൾ ഇനി പറയാം. മലപ്പുറത്ത് അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസിൽ ആയിരുന്നില്ല. സയൻസ് കോമ്പിനേഷൻ താൽപര്യമുള്ള കുട്ടികൾക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് അൽപ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്. പ്രവേശന നടപടികൾ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്&#x200d;റുകളും രണ്ട് സപ്ലിമെന്&#x200d;ററി അലോട്ട്മെന്&#x200d;റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്&#x200d;റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളിൽ നിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്&#x200d;റ് നടത്തിയതും. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താൽക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്&#x200d;റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിൽ പലവഴിക്ക് തിരിയും. സീറ്റില്ലാതെ നിൽക്കുന്ന കുട്ടികൾ സമാന്തര മാർഗങ്ങൾ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി. മറ്റൊരു കാരണം ഏത് മേഖലയിലാണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളിൽ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.</p>
<p>ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65000ന് താഴെയാകുമായിരുന്നു. അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കിൽ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതിൽപരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യൽ മീഡിയയിൽ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം. മലപ്പുറത്തെ സീറ്റൊഴിവിന്&#x200d;റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്&#x200d;റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് പൊതുജനം തന്നത്.</p>
<p>പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്ലിം ലീഗും അതിന്&#x200d;റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലിൽ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/except-for-the-plus-one-seat-in-malappuram-and-the-false-campaign-of-the-patriot-hiding-the-fact.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുലിന്റെ പ്രസംഗമില്ല, മോദിയുടെ പ്രസംഗമുണ്ട്; നേരൊന്നും നേരായി അറിയാതെ ദേശാഭിമാനി</title>
		<link>https://www.chandrikadaily.com/no-rahuls-speech-modis-speech-patriot-without-knowing-anything.html</link>
					<comments>https://www.chandrikadaily.com/no-rahuls-speech-modis-speech-patriot-without-knowing-anything.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Jul 2024 09:40:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301595</guid>

					<description><![CDATA[അതേസമയം രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചുവെന്ന മോദിയുടെ ആരോപണം പ്രത്യേക വാർത്തയായി നൽകിയിട്ടുമുണ്ട്.]]></description>
										<content:encoded><![CDATA[<p>നേരറിയാൻ, നേരത്തെ അറിയാൻ എന്നാണ് പരസ്യ വാചകമെങ്കിലും നേരായ വാർത്തകളെ എങ്ങനെ അവഗണിക്കാമെന്നും ദേശാഭിമാനിക്കറിയാം. രാജ്യം മുഴുവൻ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗമില്ലാതെയാണ് ഇന്നത്തെ ദേശാഭിമാനി പുറത്തിറങ്ങിയത്. അതേസമയം രാഹുൽ ഹിന്ദുക്കളെ അവഹേളിച്ചുവെന്ന മോദിയുടെ ആരോപണം പ്രത്യേക വാർത്തയായി നൽകിയിട്ടുമുണ്ട്.</p>
<p>ഇന്ത്യയിലെ ഒട്ടുമിക്ക പത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് ഇന്ന് രാഹുലിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്തത്. എന്നാൽ, പത്ത് വർഷത്തിന് ശേഷം ഒരു പ്രതിപക്ഷ നേതാവ് പാർലമെന്റിൽ മതനിരപേക്ഷ ഇന്ത്യയുടെ ശബ്ദമുയർത്തിയ കാര്യം ദേശാഭിമാനിയുടെ ഒന്നാം പേജ് അറിഞ്ഞതേയില്ല. ലോക്‌സഭയിൽ നടന്ന ഒരു കാര്യവും ഒന്നാം പേജിൽ നൽകാതെ ജോൺ ബ്രിട്ടാസിന്റെ അപ്രസക്തമായ പ്രസംഗത്തിനാണ് പ്രാധാന്യം നൽകിയത്.</p>
<p>ഇന്ത്യ മുന്നണി പാർലമെന്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പടത്തിൽനിന്നും ദേശാഭിമാനി രാഹുൽ ഗാന്ധിയെ വെട്ടി. രാഹുൽ ഗാന്ധി പ്രസംഗിച്ചു എന്ന ഒറ്റ വരിയിലാണ് രാജ്യം മുഴുവൻ ചർച്ച ചെയ്ത ഒരു സംഭവത്തെ ദേശാഭിമാനി ചുരുക്കിയത്. മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടിയുള്ള സി.പി.എമ്മിന്റെ ആത്മാർത്ഥ എത്രത്തോളമുണ്ട് എന്ന് വെളിപ്പെടുത്തുകയാണ്, ഇന്നത്തെ ദേശാഭിമാനി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-rahuls-speech-modis-speech-patriot-without-knowing-anything.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശാഭിമാനിക്കായി വായ്പയെടുത്ത സി.പി.എം നേതാവ് വെട്ടില്&#x200d;; കുടിശ്ശിക നോട്ടീസ് വന്നിട്ടും പാര്&#x200d;ട്ടി കൈമലര്&#x200d;ത്തി</title>
		<link>https://www.chandrikadaily.com/1cpm-leader-vetil-who-took-loan-for-patriotism-despite-the-arrears-notice-the-party-continued.html</link>
					<comments>https://www.chandrikadaily.com/1cpm-leader-vetil-who-took-loan-for-patriotism-despite-the-arrears-notice-the-party-continued.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Jun 2024 05:27:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[kayamkulam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299835</guid>

					<description><![CDATA[ബാങ്കിൽ നിന്ന് നിരന്തരം കുടിശിക നോട്ടീസ് വന്നത് അറിയിച്ചിട്ടും പാർട്ടി നേതൃത്വം കൈമലർത്തുകയാണെന്ന് കുട്ടൻ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>കായംകുളം സിപിഎമ്മിൽ പുതിയ വിവാദം. ദേശാഭിമാനിക്കായി സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത് വെട്ടിലായി സി.പി.എം പ്രാദേശിക നേതാവ്. കായംകുളം കൃഷ്ണപുരത്തെ മുതിർന്ന സിപിഎം നേതാവ് കുട്ടനാണ് തുറന്നുപറച്ചിലുമായി രംഗത്ത് വന്നത്. ബാങ്കിൽ നിന്ന് നിരന്തരം കുടിശിക നോട്ടീസ് വന്നത് അറിയിച്ചിട്ടും പാർട്ടി നേതൃത്വം കൈമലർത്തുകയാണെന്ന് കുട്ടൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സമാന അനുഭവങ്ങളുമായി കൂടുതൽ പേരെത്തിയതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി.</p>
<p><img src="https://www.mediaoneonline.com/h-upload/2024/06/11/1429004-kayamkualm.webp" alt="deshabhimani,CPM,alappuzha,latest malayalam news,കായംകുളം,ദേശാഭിമാനിക്കായി വായ്പ,കായംകുളം സിപിഎം," /></p>
<p>കൂടുതല്&#x200d; പേരെ ദേശാഭിമാനിയില്&#x200d; വരിക്കാരായി ചേര്&#x200d;ക്കണം എന്ന പാര്&#x200d;ട്ടി ആഹ്വാനം നടപ്പിലാക്കാന്&#x200d; വേണ്ടിയാണ് സഹകരണസംഘങ്ങളില്&#x200d; നിന്ന് വായ്പയെടുക്കാന്&#x200d; തീരുമാനിച്ചത്.ജാമ്യം നിന്നത് പാർട്ടി പ്രവർത്തകരും കുടുംബങ്ങളുമായിരുന്നു. നിരന്തരം കുടിശ്ശിക നോട്ടീസ് വന്നപ്പോള്&#x200d; നേതാക്കളെ സമീപിച്ചെങ്കിലും അവര്&#x200d; കൈമലര്&#x200d;ത്തിയെന്നും 78 കാരനായ കുട്ടന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; ആരോപിക്കുന്നു.</p>
<p>കൃഷ്ണപുരത്ത് ഒരു വാർഡിൽ മാത്രം ഒമ്പത് സിപിഎം പ്രവർത്തകർക്ക് പത്ര വരിക്കാരെ ചേർത്തതിൽ ബാധ്യതയുണ്ടായിട്ടുണ്ട്. 78 കാരനായ പാർട്ടി പ്രവർത്തകൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയം പുറത്തറിയുന്നത്. ഇതിന് പിന്നാലെ നിരവധി പേർ കടക്കെണിയിലായതിൻ്റെ വിവരം പുറത്തു വിട്ടു. പത്രവരിക്കാരെ ചേർത്തതിൻ്റെ കുടിശിക കാരണം പുതിയ വായ്പകൾ ലഭിക്കുന്നില്ലെന്ന ബുദ്ധിമുട്ടും അനുഭവിക്കുകയാണ് ഇവർ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cpm-leader-vetil-who-took-loan-for-patriotism-despite-the-arrears-notice-the-party-continued.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശാഭിമാനി വരുത്തിയില്ല, പത്തനംതിട്ടയില്&#x200d; കുടുംബശ്രീക്കാര്&#x200d;ക്കെതിരെ സി.പി.എമ്മിന്റെ പ്രതികാര നടപടി; ഡി.ടി.പി.സി കെട്ടിടത്തില്&#x200d; നിന്ന് ഒഴിപ്പിച്ചു</title>
		<link>https://www.chandrikadaily.com/1cpms-retaliatory-action-against-kudumbashrikar-in-pathanamthitta-was-not-patriotic-dtpc-was-evacuated-from-the-building.html</link>
					<comments>https://www.chandrikadaily.com/1cpms-retaliatory-action-against-kudumbashrikar-in-pathanamthitta-was-not-patriotic-dtpc-was-evacuated-from-the-building.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 May 2024 10:10:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298375</guid>

					<description><![CDATA[ജീവനക്കാരായ ആറ് വനിതകളും 'ദേശാഭിമാനി' വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ദേശാഭിമാനി പത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് സി.പി.എമ്മിന്റെ പ്രതികാര നടപടി. കുടുംബശ്രീ സംരംഭകരെ ഡി.ടി.പി.സി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. ജീവനക്കാരായ ആറ് വനിതകളും &#8216;ദേശാഭിമാനി&#8217; വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.</p>
<p>എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. ഇവരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cpms-retaliatory-action-against-kudumbashrikar-in-pathanamthitta-was-not-patriotic-dtpc-was-evacuated-from-the-building.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശാഭിമാനിയിലെ &#8216;പോണ്&#x200d;ഗ്രസ്&#8217; പ്രസ്താവന: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/pongress-statement-in-deshabhimani-congress-files-complaint-with-election-commission.html</link>
					<comments>https://www.chandrikadaily.com/pongress-statement-in-deshabhimani-congress-files-complaint-with-election-commission.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 18 Apr 2024 13:27:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295523</guid>

					<description><![CDATA[ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്&#x200d; നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്&#x200d; പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ വിവാദ പരാമര്&#x200d;ശത്തില്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കി കോണ്&#x200d;ഗ്രസ്. പത്രത്തില്&#x200d; കോണ്&#x200d;ഗ്രസിനെ &#8216;പോണ്&#x200d;ഗ്രസ്&#8217; എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.</p>
<p>വിശേഷണം പാര്&#x200d;ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. വടകരയില്&#x200d; നുണ ബോംബ് പൊട്ടിച്ചത് ചീറ്റിയതിന്റെ ചമ്മല്&#x200d; ഒളിപ്പിക്കാനാണ് ഈ പ്രചാരണമെന്ന് കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ഏപ്രില്&#x200d; 18ലെ ദേശാഭിമാനി പത്രത്തിലായിരുന്നു വിവാദ പരാമര്&#x200d;ശമുണ്ടായത്. പാര്&#x200d;ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്&#x200d;ത്ത പാര്&#x200d;ട്ടി പത്രത്തില്&#x200d; വരില്ല. കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥികളെയെല്ലാം പോണ്&#x200d;ഗ്രസ് എന്ന് വിശേഷിപ്പിച്ച് കാര്&#x200d;ട്ടൂണ്&#x200d; സഹിതമാണ് എട്ടുകോളം വാര്&#x200d;ത്ത നല്&#x200d;കിയത്. ഇതിന് പിന്നില്&#x200d; വ്യക്തമായ ആസൂത്രണമുണ്ടെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്&#x200d; ആരോപിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇന്ത്യ  മുന്നണിയുടെ ഭാഗമായ സിപിഎമ്മില്&#x200d; നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്&#x200d; പ്രതികരിച്ചു. അതേരീതിയില്&#x200d; മറുപടി പറയാത്തത് കോണ്&#x200d;ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്&#x200d;മികമൂല്യവും ഉയര്&#x200d;ത്തിപ്പിടിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കിയതെന്നും ഹസന്&#x200d; വ്യക്തമാക്കി.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pongress-statement-in-deshabhimani-congress-files-complaint-with-election-commission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് നല്&#x200d;കി</title>
		<link>https://www.chandrikadaily.com/maryakutty-filed-a-defamation-case-against-the-patriot.html</link>
					<comments>https://www.chandrikadaily.com/maryakutty-filed-a-defamation-case-against-the-patriot.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Nov 2023 12:04:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[mariyakutty]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283905</guid>

					<description><![CDATA[ദേശാഭിമാനി ചീഫ് എഡിറ്റര്&#x200d;, ന്യൂസ് എഡിറ്റര്&#x200d; എന്നിവരുള്&#x200d;പ്പെടെ 10 പേരെ എതിര്&#x200d;കക്ഷിയാക്കിയാണ് അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹരജി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>പെന്&#x200d;ഷന്&#x200d; ലഭിക്കാത്തതിനെത്തുടര്&#x200d;ന്ന് തെരുവില്&#x200d; ഭിക്ഷയെടുക്കല്&#x200d; സമരം നടത്തിയ തനിക്കെതിരെ ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാജപ്രചാരണം നടത്തിയതിന് അടിമാലി ഇരുന്നൂറേക്കര്&#x200d; സ്വദേശിനി മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയല്&#x200d; ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റര്&#x200d;, ന്യൂസ് എഡിറ്റര്&#x200d; എന്നിവരുള്&#x200d;പ്പെടെ 10 പേരെ എതിര്&#x200d;കക്ഷിയാക്കിയാണ് അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്&#x200d; ഹരജി നല്&#x200d;കിയത്.</p>
<p>പെന്&#x200d;ഷന്&#x200d; കിട്ടാത്തതിനെത്തുടര്&#x200d;ന്ന് നവംബര്&#x200d; എട്ടിനാണ് 87കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്&#x200d; ഭിക്ഷയെടുത്ത് സമരം ചെയ്തത്. സി.പി.എം മുഖപത്രത്തില്&#x200d; മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തില്&#x200d; വാര്&#x200d;ത്ത വന്നിരുന്നു. പിന്നാലെ 1.5 ഏക്കര്&#x200d; സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും 2 വാര്&#x200d;ക്കവീടുകള്&#x200d; വാടകക്ക് നല്&#x200d;കിയിട്ടുണ്ടെന്നും മകള്&#x200d; വിദേശത്താണെന്നുമടക്കമുള്ള വാര്&#x200d;ത്തകള്&#x200d; സൈബര്&#x200d; ഇടങ്ങളിലും പ്രചരിച്ചു. ഒടുവില്&#x200d; മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വിലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങളുടെ മുനയൊടിക്കുകയായിരുന്നു.</p>
<p>ഇതിന് പിന്നാലെ ദേശാഭിമാനി വാര്&#x200d;ത്തയില്&#x200d; തിരുത്ത് നല്&#x200d;കി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയ മകള്&#x200d; പ്രിന്&#x200d;സിയുടെ പേരിലുള്ളതാണെന്നും ഈ മകള്&#x200d; വിദേശത്താണെന്ന രീതിയില്&#x200d; വന്ന വാ ര്&#x200d;ത്ത പിശകാണെന്നും ദേശാഭിമാനി തിരുത്തി. എന്നാല്&#x200d;, തിരുത്തിയതില്&#x200d; കാര്യമില്ലെന്നും മാനനഷ്ടക്കേസ് നല്&#x200d;കുമെന്നും മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.</p>
<p>കഴിഞ്ഞ ദിവസം മറിയക്കുട്ടിക്ക് പെന്&#x200d;ഷന്&#x200d; ലഭിച്ചിരുന്നു. ഒരു മാസത്തെ പെന്&#x200d;ഷന്&#x200d; തുക മാത്രമാണ് ലഭിച്ചത്. മുഴുവന്&#x200d; പെന്&#x200d;ഷന്&#x200d; തുകയും ലഭിക്കണമെന്ന് മറിയക്കുട്ടി പറഞ്ഞു. സാധാരണക്കാരായ നിരവധിയാളുകളുണ്ട്. ഇവര്&#x200d;ക്കെല്ലാവര്&#x200d;ക്കും വേണ്ടിയാണ് താന്&#x200d; പ്രതിഷേധിച്ചത്. എല്ലാവര്&#x200d;ക്കും പെന്&#x200d;ഷന്&#x200d; ലഭിക്കണം -മറിയക്കുട്ടി പറഞ്ഞു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maryakutty-filed-a-defamation-case-against-the-patriot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ്; പ്രതിയില്&#x200d; നിന്ന് ദേശാഭിമാനി പബ്ലിക്കേഷന്&#x200d;സും പണം കൈപ്പറ്റിയെന്ന് ഇ.ഡി</title>
		<link>https://www.chandrikadaily.com/karuvannur-bank-fraud-ed-said-that-desabhimani-publications-also-received-money-from-the-accused.html</link>
					<comments>https://www.chandrikadaily.com/karuvannur-bank-fraud-ed-said-that-desabhimani-publications-also-received-money-from-the-accused.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 Nov 2023 03:02:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[accused]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[ed]]></category>
		<category><![CDATA[karuvannur bank fraud]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283631</guid>

					<description><![CDATA[2015-16 കാലയളവിലാണ് 36 ലക്ഷം രൂപ വാങ്ങിയത്.]]></description>
										<content:encoded><![CDATA[<p>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറില്&#x200d; നിന്ന് ദേശാഭിമാനി പബ്ലിക്കേഷന്&#x200d;സും പണം കൈപ്പറ്റിയെന്ന് എന്&#x200d;ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ്. 2015-16 കാലയളവിലാണ് 36 ലക്ഷം രൂപ വാങ്ങിയത്. രണ്ട് തവണയായി പണം കൈമാറിയതിന്റെ അക്കൗണ്ട് വിവരങ്ങള്&#x200d; ലഭിച്ചെന്നും ഇ.ഡി കോടതിയില്&#x200d; വാദിച്ചു. സതീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ എതിര്&#x200d;ത്താണ് ഇ.ഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.</p>
<p>18 ലക്ഷം വീതം രണ്ട് തവണയായാണ് ദേശാഭിമാനിക്ക് കിട്ടിയതെന്നും എം.കെ കണ്ണന്റെയും എ.സി മൊയ്തീന്റേയും ബിനാമിയായി നിന്നാണ് സതീഷ് കുമാര്&#x200d; ഈ പണം കൈമാറിയതെന്നും ഇ.ഡി പറയുന്നു. 100 രൂപയ്ക്ക് പത്ത് രൂപ പലിശ എന്ന രീതിയിലാണ് ദേശാഭിമാനിക്ക് പണം കൈമാറിയത്.</p>
<p>പണം കൈമാറിയത് സതീഷ് കുമാറിന്റെ കമ്പനി അക്കൗണ്ടില്&#x200d; നിന്നാണെന്നും ഇതിന്റെ രേഖകളുണ്ടെന്നും ഇ.ഡി പറയുന്നു. കേസില്&#x200d; കൂടുതല്&#x200d; അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു. എന്നാല്&#x200d; എന്തടിസ്ഥാനത്തിലാണ് പണം കൈമാറിയതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല.</p>
<p>നേരത്തെ, കരുവന്നൂര്&#x200d; ബാങ്കുമായി ബന്ധപ്പെട്ട് സതീഷ് കുമാറിനെ ബിനാമിയാക്കി സി.പി.എം നേതാക്കളടക്കം വലിയ സാമ്പത്തിക ഇടപാടുകള്&#x200d; നടത്തിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കൂടുതല്&#x200d; തെളിവുകള്&#x200d; സതീഷില്&#x200d; നിന്നും കിരണ്&#x200d;കുമാറില്&#x200d; നിന്നുമെല്ലാം ലഭ്യമായിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karuvannur-bank-fraud-ed-said-that-desabhimani-publications-also-received-money-from-the-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയില്&#x200d;; കേസില്&#x200d; നിന്ന് പിന്നോട്ടില്ലെന്ന് മറിയക്കുട്ടി</title>
		<link>https://www.chandrikadaily.com/the-patriot-should-apologize-in-court-maryakutty-will-not-back-down-from-the-case.html</link>
					<comments>https://www.chandrikadaily.com/the-patriot-should-apologize-in-court-maryakutty-will-not-back-down-from-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 16 Nov 2023 03:27:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[court]]></category>
		<category><![CDATA[Deshabhimani]]></category>
		<category><![CDATA[fake news]]></category>
		<category><![CDATA[Maryakutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283191</guid>

					<description><![CDATA[ക്ഷേമപെന്&#x200d;ഷന്&#x200d; നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്&#x200d;ത്തയാണ് ദേശാഭിമാനി നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>വ്യാജവാര്&#x200d;ത്ത നല്&#x200d;കിയതിന് സി.പി.എം മുഖപത്രമായ ദേശാഭിമാനി മാപ്പ് പറയേണ്ടത് കോടതിയിലാണെന്ന് മറിയക്കുട്ടി. ക്ഷേമപെന്&#x200d;ഷന്&#x200d; നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്&#x200d;ത്തയാണ് ദേശാഭിമാനി നല്&#x200d;കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്&#x200d;ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കേസില്&#x200d; നിന്ന് പിന്നോട്ടില്ലെന്നും കോടതിയില്&#x200d; പോകുമെന്നും മറിയക്കുട്ടി പ്രതികരിച്ചു.</p>
<p>ഒരന്വേഷണവും നടത്താതെയാണ് തന്നെക്കുറിച്ച് തെറ്റായ വാര്&#x200d;ത്ത നല്&#x200d;കിയത്. ഭിക്ഷ യാചിച്ച ശേഷം സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; തന്നെ ഭീഷണിപ്പെടുത്തിയെന്നും മറിയക്കുട്ടി പറഞ്ഞു.</p>
<p>മറിയക്കുട്ടിക്കെതിരായ വ്യാജവാര്&#x200d;ത്ത തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകള്&#x200d; പ്രിന്&#x200d;സി വിദേശത്തുമെന്നായിരുന്നു വാര്&#x200d;ത്ത. പെന്&#x200d;ഷന്&#x200d; മുടങ്ങിയതിനെ തുടര്&#x200d;ന്ന് അടിമാലിയില്&#x200d; വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളില്&#x200d; വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-patriot-should-apologize-in-court-maryakutty-will-not-back-down-from-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
