<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Devaswam failed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/devaswam-failed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 30 Dec 2023 07:01:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Devaswam failed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമലയില്&#x200d; സര്&#x200d;ക്കാരും ദേവസ്വവും പരാജയപ്പെട്ടു; മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിൻ്റെ കത്ത്</title>
		<link>https://www.chandrikadaily.com/government-and-devaswam-failed-at-sabarimala-leader-of-oppositions-letter-to-chief-minister.html</link>
					<comments>https://www.chandrikadaily.com/government-and-devaswam-failed-at-sabarimala-leader-of-oppositions-letter-to-chief-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 07:01:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Devaswam failed]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[sabarimala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286888</guid>

					<description><![CDATA[തിരക്ക് നിയന്ത്രിക്കാനെന്ന പേരില്&#x200d; അയ്യപ്പഭക്തന്മാര്&#x200d; സഞ്ചരിക്കുന്ന വാഹനങ്ങള്&#x200d; പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്&#x200d; തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പൊലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ശബരിമലയില്&#x200d; മണ്ഡലകാലത്ത് സര്&#x200d;ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്&#x200d; പരിഹരിച്ച്, മകരവിളക്ക് തീര്&#x200d;ത്ഥാടനത്തിന് എല്ലാ ഭക്തര്&#x200d;ക്കും സുഗമായ ദര്&#x200d;ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്&#x200d; ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്&#x200d; സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; കത്ത് നല്&#x200d;കി.</p>
<p>41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്&#x200d;ക്ക് ദര്&#x200d;ശനം ഉറപ്പു വരുത്തേണ്ടത് സര്&#x200d;ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാല്&#x200d; ആ കടമയില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്&#x200d; കണ്ടത്. ചരിത്രത്തിലാദ്യമായി ഭക്തര്&#x200d; പാതിവഴിയില്&#x200d; മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.</p>
<p>തിരക്ക് നിയന്ത്രിക്കാനെന്ന പേരില്&#x200d; അയ്യപ്പഭക്തന്മാര്&#x200d; സഞ്ചരിക്കുന്ന വാഹനങ്ങള്&#x200d; പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്&#x200d; തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പൊലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p><strong>കത്തിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>ശബരിമലയില്&#x200d; ഈ മണ്ഡലകാലത്ത് തീര്&#x200d;ത്ഥാടകര്&#x200d;ക്ക് ദര്&#x200d;ശനം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സര്&#x200d;ക്കാരും ദേവസ്വം ബോര്&#x200d;ഡും ദയനീയമായി പരാജയപ്പെട്ടു. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്&#x200d;ക്ക് ദര്&#x200d;ശനം ഉറപ്പു വരുത്തേണ്ടത് സര്&#x200d;ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്.</p>
<p>എന്നാല്&#x200d; ആ കടമയില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്&#x200d; കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീര്&#x200d;ത്ഥാടന കേന്ദ്രത്തില്&#x200d; ചരിത്രത്തിലാദ്യമായി ഭക്തര്&#x200d; പാതിവഴിയില്&#x200d; മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.</p>
<p>ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്&#x200d; കടുത്ത അലംഭാവമാണ് സര്&#x200d;ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളില്&#x200d; പമ്പയില്&#x200d;നിന്ന് സന്നിധാനത്തേക്ക് 15 മുതല്&#x200d; 20 മണിക്കൂര്&#x200d; വരെ ക്യൂവാണ് ഉണ്ടായത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നില്&#x200d;ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ക്യൂവില്&#x200d; നില്&#x200d;ക്കുന്ന ഭക്തര്&#x200d;ക്ക് കുടിവെള്ളം പോലും നല്&#x200d;കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടികള്&#x200d; സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടില്&#x200d; 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി.</p>
<p>മണ്ഡലകാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. കാര്യമായ അവലോകന യോഗങ്ങള്&#x200d; നടക്കാത്തതും പോലീസും ദേവസ്വം ബോര്&#x200d;ഡും തമ്മിലുള്ള തര്&#x200d;ക്കങ്ങളും തീര്&#x200d;ഥാടന കാലത്തെ ദോഷകരമായി ബാധിച്ചു.</p>
<p>മുന്&#x200d; സര്&#x200d;ക്കാരുകളുടെ കാലത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്&#x200d;ത്ഥാടനമാണ് ഇത്തവണ താറുമാറായത്. യു.ഡി.എഫ്. സര്&#x200d;ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചിരുന്നു. തിരക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്&#x200d; ഈ മണ്ഡലകാലത്ത് ഉണ്ടായ സംഭവങ്ങള്&#x200d; ചരിത്രത്തിലാദ്യമാണ്.</p>
<p>ശബരിമലയില്&#x200d; പോലീസിന്റെ പ്രവര്&#x200d;ത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്&#x200d; പോലും സര്&#x200d;ക്കാര്&#x200d; തയ്യാറായില്ല. ശബരിമലയിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിപ്പിച്ചു പരിചയമുള്ള പൊലീസുകാരെ വിന്യസിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതല്&#x200d; വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>തിരക്ക് നിയന്ത്രിക്കാനെന്ന പേരില്&#x200d; അയ്യപ്പഭക്തന്മാര്&#x200d; സഞ്ചരിക്കുന്ന വാഹനങ്ങള്&#x200d; പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്&#x200d; തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം.</p>
<p>ശബരിമലയില്&#x200d; ഭക്തര്&#x200d;ക്ക് അടിസ്ഥാന സൗകര്യങ്ങള്&#x200d; പോലും ഒരുക്കിയിരുന്നില്ല. പമ്പ മുതല്&#x200d; സന്നിധാനം വരെ മതിയായ ശൗചാലയങ്ങള്&#x200d; ഉണ്ടായിരുന്നില്ല. മതിയായ ആംബുലന്&#x200d;സ് സര്&#x200d;വീസും ഒരുക്കിയിരുന്നില്ല. ആവശ്യത്തിന് കെ.എസ്.ആര്&#x200d;.ടി.സി ബസുകള്&#x200d; പോലും ഇല്ലായിരുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസില്&#x200d; കുത്തി നിറച്ച് നിലയ്ക്കലില്&#x200d; നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.</p>
<p>ശബരിമലയിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ഏകോപിക്കുന്നതില്&#x200d; ദേവസ്വം ബോര്&#x200d;ഡിന്റെയും ദേവസ്വം മന്ത്രിയുടെയും പ്രവര്&#x200d;ത്തനങ്ങള്&#x200d; പരിതാപകരമായിരുന്നു. അവധി ദിവസങ്ങളില്&#x200d; സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയില്&#x200d; പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ശബരിമലയില്&#x200d; പരാജയം ഭക്തരുടെ തലയില്&#x200d; കെട്ടിവെക്കാനുള്ള വിചിത്രമായ നടപടിയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.</p>
<p>ശബരിമലയില്&#x200d; ഈ മണ്ഡലകാലത്ത് സര്&#x200d;ക്കാരിന് ഉണ്ടായ വീഴ്ചകള്&#x200d; പരിഹരിച്ചുകൊണ്ട് വരുന്ന മകരവിളക്ക് തീര്&#x200d;ത്ഥാടനത്തിന് ശബരിമലയില്&#x200d; ഈ വര്&#x200d;ഷം ഭക്തജനതിരക്ക് മുന്&#x200d; വര്&#x200d;ഷങ്ങളിനേതിനെക്കാള്&#x200d; വര്&#x200d;ദ്ധിക്കുമെന്ന് കണ്ട് എല്ലാ അയ്യപ്പഭക്തന്മാര്&#x200d;ക്കും സുഗമായ ദര്&#x200d;ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്&#x200d; ഉറപ്പ് വരുത്തുവാന്&#x200d; സര്&#x200d;ക്കാര്&#x200d; നടപടി കൈക്കൊള്ളണം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-and-devaswam-failed-at-sabarimala-leader-of-oppositions-letter-to-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
