<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Devaswom &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/devaswom/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Feb 2026 02:29:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Devaswom &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്‍നോട്ട സംവിധാനം ഏര്‍പ്പെടുത്തി</title>
		<link>https://www.chandrikadaily.com/devaswom-vigilance-reports-no-longer-drowned-high-court-introduced-system-of-supervision.html</link>
					<comments>https://www.chandrikadaily.com/devaswom-vigilance-reports-no-longer-drowned-high-court-introduced-system-of-supervision.html#respond</comments>
		
		<dc:creator><![CDATA[vismaya]]></dc:creator>
		<pubDate>Thu, 05 Feb 2026 02:27:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Devaswom]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[vigilance]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376790</guid>

					<description><![CDATA[ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്‍ണായക ഇടപെടല്‍ നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ദേവസ്വം വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടുകള്&#x200d; ഇനി മുക്കാനാവില്ല ; ഹൈക്കോടതി മേല്&#x200d;നോട്ട സംവിധാനം ഏര്&#x200d;പ്പെടുത്തി</p>
<p>പത്തനംതിട്ട: തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്&#x200d; സംബന്ധിച്ച് വിജിലന്&#x200d;സ് കണ്ടെത്തലുകളും നടപടിപരാമര്&#x200d;ശങ്ങളും ഫലമില്ലാതെ അവസാനിക്കുന്ന പ്രവണതയ്ക്ക് ഇനി അവസാനം. ഇത്തരം റിപ്പോര്&#x200d;ട്ടുകള്&#x200d;ക്ക് പിന്നാലെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിലയിരുത്താന്&#x200d; ഹൈക്കോടതി വ്യക്തമായ മേല്&#x200d;നോട്ട സംവിധാനം ഏര്&#x200d;പ്പെടുത്തി. ജസ്റ്റിസ് വി. രാജാ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് നിര്&#x200d;ണായക ഇടപെടല്&#x200d; നടത്തിയത്.</p>
<p>വിജിലന്&#x200d;സ് ശുപാര്&#x200d;ശകളില്&#x200d; ദേവസ്വം ബോര്&#x200d;ഡ് സ്വീകരിക്കുന്ന നടപടികള്&#x200d; ഹൈക്കോടതിയെ അറിയിക്കണമെന്ന് ബെഞ്ച് നിര്&#x200d;ദേശിച്ചു. ഇതിന് ശബരിമലയില്&#x200d; ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്&#x200d; കമ്മിഷണറുടെ സേവനം ഉപയോഗപ്പെടുത്തും. വിജിലന്&#x200d;സ് എസ്.പി. വര്&#x200d;ഷത്തില്&#x200d; നാലുതവണ ക്ഷേത്രങ്ങളില്&#x200d; പരിശോധന നടത്തി ദേവസ്വം ബോര്&#x200d;ഡിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നും കോടതി നിര്&#x200d;ദ്ദേശിച്ചു.</p>
<p>ഓരോ പാദവും അവസാനിച്ച് ഏഴാം ദിവസത്തിനകം റിപ്പോര്&#x200d;ട്ട് ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റിന് കൈമാറണം. ക്രമക്കേടുകള്&#x200d;, അനധികൃതമായി ജോലിക്ക് ഹാജരാകാത്തത് ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളും പരാതികളും വിശദമായി പരിശോധിക്കണം. റിപ്പോര്&#x200d;ട്ട് ലഭിച്ച ശേഷം ഒരുമാസത്തിനകം ബോര്&#x200d;ഡ് അത് പരിശോധിച്ച് തുടര്&#x200d;നടപടികള്&#x200d; സ്വീകരിച്ച് വിവരം സ്‌പെഷ്യല്&#x200d; കമ്മിഷണറെ അറിയിക്കണം.</p>
<p>നടപടികളുടെ വിശദാംശങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തിയ റിപ്പോര്&#x200d;ട്ടിനൊപ്പം സ്‌പെഷ്യല്&#x200d; കമ്മിഷണര്&#x200d; അദ്ദേഹത്തിന്റെ വിലയിരുത്തലും ചേര്&#x200d;ത്ത് ദേവസ്വം ബെഞ്ചിന് സമര്&#x200d;പ്പിക്കും. മേയ്, ഓഗസ്റ്റ്, നവംബര്&#x200d;, ഫെബ്രുവരി മാസങ്ങളുടെ മധ്യത്തില്&#x200d; ബെഞ്ച് ഈ റിപ്പോര്&#x200d;ട്ടുകള്&#x200d; പരിഗണിക്കും.</p>
<p>ഇതുവരെ നടപടിയില്ലാതെ പോയ നിരവധി വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ടുകള്&#x200d; കോടതിയുടെ ശ്രദ്ധയില്&#x200d;പ്പെടുത്തി. ശബരിമല സ്വര്&#x200d;ണക്കൊടിമരത്തില്&#x200d; പെയിന്റടിച്ച സംഭവം, ഏറ്റുമാനൂര്&#x200d; ക്ഷേത്രത്തില്&#x200d; മുരാരി ബാബുവിനെതിരേ നടപടി ശുപാര്&#x200d;ശ ചെയ്ത വിഷയം, ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിലെ ക്രമക്കേട്, നിലയ്ക്കലിലെ അന്നദാനത്തിലെ ക്രമക്കേടുകള്&#x200d;, ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്&#x200d;ണം മങ്ങിയ സംഭവം, വര്&#x200d;ക്കല ക്ഷേത്രത്തിലെ കൊടിമരത്തിലെ സ്വര്&#x200d;ണ ആലിലകള്&#x200d; കാണാതായ സംഭവം എന്നിവ ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. വര്&#x200d;ക്കല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; വിജിലന്&#x200d;സ് റിപ്പോര്&#x200d;ട്ട് തന്നെയാണു പിന്നീട് കാണാതായതെന്നും കോടതിയില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/devaswom-vigilance-reports-no-longer-drowned-high-court-introduced-system-of-supervision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
