<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>devendra fadnavis &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/devendra-fadnavis/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Mar 2025 06:05:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>devendra fadnavis &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്&#x200d;ശം: എസ്.പി നേതാവ് അബു അസ്മിയെ ജയിലിലടക്കുമെന്ന് ഫഡ്‌നാവിസ്</title>
		<link>https://www.chandrikadaily.com/aurangzeb-praise-fadnavis-says-sp-leader-abu-azmi-will-be-jailed.html</link>
					<comments>https://www.chandrikadaily.com/aurangzeb-praise-fadnavis-says-sp-leader-abu-azmi-will-be-jailed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Mar 2025 06:05:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Abu Azmi]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[devendra fadnavis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332715</guid>

					<description><![CDATA[നേരത്തെ മഹാരാഷ്ട്ര നിയമസഭയില്&#x200d; നിന്നും അദ്ദേഹത്തെ സസ്പെന്&#x200d;ഡ് ചെയ്തിരുന്നു.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d;ചക്രവര്&#x200d;ത്തി ഔറംഗസേബിനെ പ്രസംശിച്ചതിന്റെ പേരില്&#x200d; മഹാരാഷ്ട്ര എസ്പി എംഎല്&#x200d;എ അബു അസ്മിയെ ജയിലിലടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. നേരത്തെ മഹാരാഷ്ട്ര നിയമസഭയില്&#x200d; നിന്നും അദ്ദേഹത്തെ സസ്പെന്&#x200d;ഡ് ചെയ്തിരുന്നു. സംസ്ഥാന ബജറ്റ് സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സസ്‌പെന്&#x200d;ഷന്&#x200d;. സമ്മേളനത്തിന്റെ അവസാനം വരെയാണ് അദ്ദേഹത്തെ സഭയില്&#x200d; നിന്ന് സസ്പെന്&#x200d;ഡ് ചെയ്തത്.</p>
<p>പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ജയിലിലടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ഛത്രപതി ശിവജി മഹാരാജിനെ അപമാനിക്കുന്നത് സഹിക്കില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. നിയമസഭയിലായിരുന്നു ഫഡ്‌നാവിസ് ഇക്കാര്യം പറഞ്ഞത്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് അബു അസ്മിക്കെതിരെ നേരത്തെ കേസ് എടുത്തിരുന്നു.</p>
<p>അതേസമയം അസ്മിയുടെ പ്രസ്താവനക്കെതിരെ ഉദ്ധവ് വിഭാഗം ശിവസേനയും രംഗത്ത് എത്തി. സംസ്ഥാന നിയമസഭയില്&#x200d; നിന്ന് അദ്ദേഹത്തെ സ്ഥിരമായി സസ്‌പെന്&#x200d;ഡ് ചെയ്യണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഛത്രപതി സംഭാജി മഹാരാജിനെ കേന്ദ്രീകരിച്ചുള്ള &#8216;ഛാവ&#8217; എന്ന സിനിമയിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തെ സമാജ്വാദി എംഎല്&#x200d;എ ഏറെ വിമര്&#x200d;ശിച്ചിരുന്നു. ഇതിനിടെയിലാണ് ഔറംഗസേബിനെ അദ്ദേഹം പ്രശംസിച്ചത്.</p>
<p>ഔറംഗസേബിന്റെ ഭരണത്തിന് കീഴില്&#x200d; ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അസ്മി അഭിപ്രായപ്പെട്ടിരുന്നു. &#8216;ഛാവ&#8217; സിനിമയില്&#x200d; തെറ്റായ ചരിത്രമാണ് കാണിക്കുന്നത്, ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്&#x200d; നിര്&#x200d;മ്മിച്ചിരുന്നു. അദ്ദേഹം ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നുവെന്ന് താന്&#x200d; കരുതുന്നില്ലെന്നും ആസ്മി വ്യക്തമാക്കിയിരുന്നു.</p>
<p>എന്നാല്&#x200d; ഛത്രപതി സംഭാജി മഹാരാജിനെ ഇകഴ്ത്തി സംസാരിച്ചെന്നാരോപിച്ചും ഔറംഗസേബിനെ പുകഴ്ത്തിയെന്നും കാണിച്ച് ഭരണപക്ഷം അസ്മിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാല്&#x200d; വിവാദമാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും ഭരണപക്ഷം തന്റെ വാക്കുകള്&#x200d; വളച്ചൊടിച്ചെന്നുമായിരുന്നു അസ്മിയുടെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aurangzeb-praise-fadnavis-says-sp-leader-abu-azmi-will-be-jailed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാജി മഹാരാജിനെ അധിക്ഷേപിച്ചെന്ന് ആരോപണം; വിക്കീപീഡിയയ്ക്ക് നോട്ടീസ് അയച്ച് ഫഡ്‌നാവിസ് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/1accused-of-insulting-sambhaji-maharaj-fadnavis-government-issues-notice-to-wikipedia.html</link>
					<comments>https://www.chandrikadaily.com/1accused-of-insulting-sambhaji-maharaj-fadnavis-government-issues-notice-to-wikipedia.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 13:40:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[Wikipedia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330654</guid>

					<description><![CDATA[വിഷയത്തില്&#x200d; വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്&#x200d; ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്ന സംഭാജി മഹാരാജിനെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച് വിക്കീപീഡിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര പൊലീസാണ് നോട്ടീസ് അയച്ചത്.</p>
<p>ആക്ഷപകരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചവെന്നാരോപിച്ച് വിക്കീപീഡിയക്കെതിരെ നടപടിയെടുക്കാന്&#x200d; മഹാരാഷ്ട്ര മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.<br />
വിഷയത്തില്&#x200d; വിക്കീപീഡിയയെ സമീപിക്കണമെന്നും പ്രസ്തുത ഉള്ളടക്കം നീക്കം ചെയ്യാന്&#x200d; ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.</p>
<p>പിന്നാലെയാണ് മഹാരാഷ്ട്ര സൈബര്&#x200d; പൊലീസ് വിക്കീപീഡിയയ്ക്ക് നോട്ടീസ് നല്&#x200d;കിയത്. ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്&#x200d; നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്.<br />
ഛത്രപതി സംബാജി മഹാരാജ് ഇന്ത്യയില്&#x200d; വളരെയധികം ആദരിക്കപ്പെടുന്ന ആളാണെന്നും ചോദ്യം ചെയ്യപ്പെടുന്ന ഉള്ളടക്കം വര്&#x200d;ഗീയ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും മഹാരാഷ്ട്ര പൊലീസ് അയച്ച കത്തില്&#x200d; പറയുന്നു.</p>
<p>തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കുന്നത് അദ്ദേഹത്തിന്റെ അനുയായികള്&#x200d;ക്കിടയില്&#x200d; അസ്വസ്ഥത സൃഷ്ടിക്കുമെന്നും ക്രമസമാധാന പ്രശ്‌നത്തിലേക്ക് നയിച്ചേക്കുമെന്നും കത്തില്&#x200d; പറയുന്നു. അതേസമയം സാഹചര്യത്തിന്റെ ഗൗരവം സമയബന്ധിതമായി പരിഹരിക്കപ്പെടണമെന്നും ആക്ഷേപകരമായ ഉള്ളടക്കം നീക്കം ചെയ്യാനും ഭാവിയില്&#x200d; ഇത് വീണ്ടും അപ്ലോഡ് ചെയ്യരുതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ചരിത്രപരമായ വസ്തുതകളെ വളച്ചൊടിക്കുന്നത് സര്&#x200d;ക്കാര്&#x200d; അനുവദിക്കില്ലെന്നും വിക്കീപീഡിയ പോലുള്ള ഓപ്പണ്&#x200d; പ്ലാറ്റ്‌ഫോമുകളില്&#x200d; തെറ്റായ വിവരങ്ങള്&#x200d; നല്&#x200d;കുന്നത് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രിയുടെ വാദം.</p>
<p>&#8216;ഛത്രപതി സംഭാജി മഹാരാജിനെതിരായ ആക്ഷേപകരമായ കാര്യം നീക്കം ചെയ്യാന്&#x200d; വിക്കിപീഡിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും അവരോട് ആവശ്യപ്പെടാനും ഞാന്&#x200d; മഹാരാഷ്ട്ര സൈബര്&#x200d; സെല്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; ജനറലിനോട് ആവശ്യപ്പെട്ടു. ചരിത്ര വസ്തുതകള്&#x200d; വളച്ചൊടിക്കുന്ന ഓപ്പണ്&#x200d; സോഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇത്തരം എഴുത്തുകള്&#x200d; ഞങ്ങള്&#x200d; അനുവദിക്കില്ല. സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാന്&#x200d; ഞാന്&#x200d; ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ട്&#8217;, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.</p>
<p>ആവിഷ്‌ക്കാര സ്വാതന്ത്ര്യം പരിധിയില്ലാത്തതല്ലെന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്&#x200d; കടന്നുകയറ്റം നടത്താന്&#x200d; കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്&#x200d;ക്കും എഡിറ്റ് ചെയ്യാവുന്ന ഇത്തരം പ്ലാറ്റ്‌ഫോമുകളില്&#x200d; വസ്തുതകളുടെ ഇത്തരം വളച്ചൊടിക്കല്&#x200d; തടയുന്നതിന് നിയന്ത്രണങ്ങള്&#x200d; നടപ്പിലാക്കണമെന്ന് വിക്കീപീഡിയയോട് അഭ്യര്&#x200d;ത്ഥിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.</p>
<p>സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി വിക്കി കൗശല്&#x200d; അഭിനയിച്ച ബോളിവുഡ് ചിത്രം ഛാവ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്&#x200d;ച്ചയായതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. മാറാഠാ സാമ്രാജ്യത്തിലെ രണ്ടാമത്തെ ഛത്രപതിയായിരുന്നു സംഭാജി മഹാരാജെന്നും റിപ്പോര്&#x200d;ട്ടുകളില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1accused-of-insulting-sambhaji-maharaj-fadnavis-government-issues-notice-to-wikipedia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫട്നാവിസിൻ്റെ ഭാര്യ റീൽസുണ്ടാക്കുന്ന തിരക്കിലാണ്; വിമർശനവുമായി കനയ്യ കുമാർ</title>
		<link>https://www.chandrikadaily.com/fadnaviss-wife-is-busy-making-reels-kanhaiya-kumar-with-criticism.html</link>
					<comments>https://www.chandrikadaily.com/fadnaviss-wife-is-busy-making-reels-kanhaiya-kumar-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Nov 2024 13:22:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[kanayya kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317551</guid>

					<description><![CDATA[മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ ഭാര്യക്കെതിരെ കോൺ​ഗ്രസ് നേതാവ് കനയ്യ കുമാർ. ഫട്നാവിസിൻ്റെ ഭാര്യ ഇൻസ്റ്റ​ഗ്രാം റീൽസ് ഉണ്ടാക്കുമ്പോൾ മതം സംരക്ഷിക്കാൻ ജനങ്ങൾ എന്തിനാണ് മുന്നിട്ടിറ​ങ്ങുന്നതെന്ന് കനയ്യ കുമാർ ചോദിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാ​ഗ്പൂരിൽ പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം. അ​ഹങ്കാരികളായ രാഷ്ട്രീയക്കാരെ അവരുടെ സ്ഥലത്ത് നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.</p>
<p>നാ​ഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിക്കുന്ന ഫട്നാവിസിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു കനയ്യയുടെ പ്രസ്താവന. കോൺഗ്രസിൻ്റെ പ്രഫുല്ല ഗുദാധേയാണ് അദ്ദേഹത്തിൻ്റെ എതിർ സ്ഥാനാർഥി. പേര് പറയാതെ പരോക്ഷമായായിരുന്നു കനയ്യ ഫട്നാവിസിൻ്റെ ഭാര്യ അമൃത ഫട്നാവിസിനെ ലക്ഷ്യം വെച്ചത്. ശാസ്ത്രീയ സം​ഗീതം വശമുള്ള അമൃത സമൂഹമാധ്യമങ്ങളിൽ സജീവമാണ്.</p>
<p>&#8216;ഇതൊരു ധർമയുദ്ധമാണെങ്കിൽ മതങ്ങളെ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളോട് ഒരു കാര്യം ചോദിക്കാനുണ്ട്. അവരുടെ സ്വന്തം മക്കളെ ഈ ധർമയുദ്ധത്തിന്റെ ഭാഗമാക്കാൻ തയാറാണോ. നേതാക്കളുടെ മക്കൾ വിദേശത്ത് പഠിക്കുമ്പോൾ പൊതുജനം മതം സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ പ്രായോഗികമാകും. ഉപമുഖ്യമന്ത്രിയുടെ ഭാര്യ ഇൻസ്റ്റാഗ്രാം റീലുകൾ ഉണ്ടാക്കുമ്പോൾ മതത്തെ സംരക്ഷിക്കാൻ പൊതുജനങ്ങൾക്ക് എത്രത്തോളം ഉത്തരവാദിത്തമുണ്ട് ?&#8217;- അദ്ദേഹം ചോദിച്ചു.</p>
<p>കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയും കനയ്യ വിമർശനം ഉന്നയിച്ചു. &#8216;മതം സംരക്ഷിക്കാൻ അമിത് ഷായുടെ മകൻ ജയ് ഷാ കൂടെയുണ്ടാകുമോ? ജയ് ഷാ ഐപിഎൽ ടീം രൂപീകരിക്കുകയാണ്. ഡ്രീം ഇലവനിൽ ടീം ഉണ്ടാക്കാനാണ് നമ്മളോട് പറയുന്നത്. അവർ, ക്രിക്കറ്റ് താരം ആകുന്ന സ്വപ്നം കാണാൻ പറയുന്നു. എന്നാൽ നമ്മൾ ചൂതാട്ടക്കാരായി മാറുകയാണ്.&#8217;- അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കനയ്യയുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രം​ഗത്തെത്തി. ഫട്നാവിസിൻ്റെ ഭാര്യക്കെതിരായ പരാമർശം എല്ലാ മറാത്തി സ്ത്രീകളേയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്സൽ ഗുരുവിന്റെ അനുയായിയാണ് കനയ്യയെന്നും പൂനവാല വിമർശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fadnaviss-wife-is-busy-making-reels-kanhaiya-kumar-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്‌നാവിസ്; ആദ്യം അധിനിവേശ കശ്മീര്&#x200d; തിരിച്ചു പിടിക്കൂ എന്ന് ശിവസേന</title>
		<link>https://www.chandrikadaily.com/karachi-will-be-a-part-of-india-one-day-devendra-fadnavis-reacts-to-bandra-sweet-shop-row.html</link>
					<comments>https://www.chandrikadaily.com/karachi-will-be-a-part-of-india-one-day-devendra-fadnavis-reacts-to-bandra-sweet-shop-row.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Nov 2020 07:58:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[shiva sena]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168882</guid>

					<description><![CDATA[ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്]]></description>
										<content:encoded><![CDATA[<p>മുംബൈ: പാകിസ്താനിലെ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമായി മാറുമെന്നും തങ്ങള്&#x200d; അഖണ്ഡ ഭാരതത്തിലാണ് വിശ്വസിക്കുന്നത് എന്നും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിലെ കറാച്ചി സ്വീറ്റ് ഷോപ്പുമായി ബന്ധപ്പെട്ട വിവാദത്തില്&#x200d; പ്രതികരിക്കുകയായിരുന്നു ഫഡ്‌നാവിസ്.</p>
<p>&#8216;ഞങ്ങള്&#x200d; അഖണ്ഡത ഭാരതത്തില്&#x200d; വിശ്വസിക്കുന്നു. ഒരു ദിവസം കറാച്ചി ഇന്ത്യയുടെ ഭാഗമാകും എന്നും വിശ്വസിക്കുന്നു&#8217; &#8211; എന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രസ്താവന.</p>
<p>ഫഡ്‌നാവിസിന്റെ പ്രസ്താവനയോട് രൂക്ഷമായ ഭാഷയിലാണ് ശിവസേന പ്രതികരിച്ചത്. പാകിസ്താന്&#x200d; അധിനിവേശിച്ച കശ്മീര്&#x200d; ആദ്യമായി തിരിച്ചു പിടിക്കൂ. എന്നിട്ടാകാം കറാച്ചി എന്ന് സേനാ നേതാവ് സഞ്ജയ് റാവട്ട് പറഞ്ഞു.</p>
<p>നേരത്തെ, മുംബൈയിലെ കറാച്ചി ഷോപ്പിന്റെ ഉടമയോട്, കടയുടെ പേരു മാറ്റാന്&#x200d; ശിവസേനാ നേതാവ് നിതിന്&#x200d; നന്ദ്‌ഗോങ്കര്&#x200d; ആവസ്യപ്പെട്ടിരുന്നു. മറാത്തി ബന്ധമുള്ള ഏതെങ്കിലും പേരിടൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എന്നാല്&#x200d; പ്രാദേശിക നേതാവിന്റെ ആവശ്യം പാര്&#x200d;ട്ടിയുടെ ഔദ്യോഗിക നിലപാടല്ല എന്ന് റാവുത്ത് വ്യക്തമാക്കി.</p>
<p>അറുപത് വര്&#x200d;ഷമായി കറാച്ചി ബേക്കറിയും കറാച്ചി സ്വീറ്റ്‌സും മുംബൈയിലുണ്ട്. അവയ്ക്ക് പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമില്ല. അവയുടെ പേര് മാറ്റാന്&#x200d; ആവശ്യപ്പെടുന്നത് അസംബന്ധമാണ്- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karachi-will-be-a-part-of-india-one-day-devendra-fadnavis-reacts-to-bandra-sweet-shop-row.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; ബിജെപിയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്</title>
		<link>https://www.chandrikadaily.com/fadnavis-covid-positive.html</link>
					<comments>https://www.chandrikadaily.com/fadnavis-covid-positive.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Oct 2020 09:51:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[devendra fadnavis]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163897</guid>

					<description><![CDATA[ബിഹാറില്&#x200d; ബിജെപിക്ക് ശക്തരായ നേതാക്കളില്ലാത്തതിനാലാണ് മഹാരാഷ്ട്രയില്&#x200d; നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിഹാറിലെത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിഹാറില്&#x200d; ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ മുതിര്&#x200d;ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായി സുശീല്&#x200d; കുമാര്&#x200d; മോദിക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I have been working every single day since the lockdown but now it seems that God wants me to stop for a while and take a break !<br />I have tested <a href="https://twitter.com/hashtag/COVID19?src=hash&amp;ref_src=twsrc%5Etfw">#COVID19</a> positive and in isolation.<br />Taking all medication &amp; treatment as per the advice of the doctors.</p>
<p>&mdash; Devendra Fadnavis (@Dev_Fadnavis) <a href="https://twitter.com/Dev_Fadnavis/status/1319921541560242177?ref_src=twsrc%5Etfw">October 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ലോക്ഡൗണ്&#x200d; പ്രഖ്യാപിച്ചതിന് ശേഷം എല്ലാ ദിവസവും ഞാന്&#x200d; ജോലിയിലായിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; ദൈവം എനിക്ക് വിശ്രമം നിര്&#x200d;ദേശിച്ചിരിക്കുന്നു. കോവിഡ് പൊസീറ്റീവായതിനാല്&#x200d; ഐസൊലേഷനില്&#x200d; പോവുകയാണ്-ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.</p>
<p>ബിഹാറില്&#x200d; ബിജെപിക്ക് ശക്തരായ നേതാക്കളില്ലാത്തതിനാലാണ് മഹാരാഷ്ട്രയില്&#x200d; നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസിനെ ബിഹാറിലെത്തിച്ചത്. ബിജെപി-ജെഡിയു സഖ്യമായാണ് ബിഹാറില്&#x200d; മത്സരിക്കുന്നത്. അതേസമയം ചിരാഗ് പാസ്വാന്റെ എല്&#x200d;ജെപി ഒറ്റക്ക് മത്സരിക്കുന്നത് ബിജെപി നിര്&#x200d;ദേശപ്രകാരമാണെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fadnavis-covid-positive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ല, ഞങ്ങള്&#x200d; ശത്രുക്കളുമല്ല; വിശദീകരണവുമായി സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/there-can-be-ideological-difference-but-we-are-not-enemies-sanjay-raut-on-meeting-devendra-fadnavis.html</link>
					<comments>https://www.chandrikadaily.com/there-can-be-ideological-difference-but-we-are-not-enemies-sanjay-raut-on-meeting-devendra-fadnavis.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:14:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156895</guid>

					<description><![CDATA[എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്&#x200d; കൂടിക്കാഴ്ച നടത്തിയ സംഭവത്തില്&#x200d; വിശദീകരണവുമായി സഞ്ജയ് റാവത്ത്. കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ചില വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഞാന്&#x200d; ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ മുന്&#x200d; മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്&#x200d; ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">I met Devendra Fadnavis yesterday to discuss certain issues. He is a former CM. Also, he&#39;s the leader of opposition in Maharashtra &amp; <a href="https://twitter.com/hashtag/BiharPolls?src=hash&amp;ref_src=twsrc%5Etfw">#BiharPolls</a>-in charge of BJP. There can be ideological differences but we are not enemies. CM was aware about our meeting: Sanjay Raut, Shiv Sena <a href="https://t.co/6OdXCbWWMt">pic.twitter.com/6OdXCbWWMt</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1310075445082124288?ref_src=twsrc%5Etfw">September 27, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്&#x200d;ട്ട് ചെയ്തത്.</p>
<p>എന്നാല്&#x200d; കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് ബി.ജെ.പിയും വിശദീകരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്&#x200d; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്&#x200d;ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്&#x200d;കിയെന്നും ഉപാധ്യായ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-can-be-ideological-difference-but-we-are-not-enemies-sanjay-raut-on-meeting-devendra-fadnavis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിവസേന നേതാവ് സഞ്ജയ് റാവത്തും മുന്&#x200d;മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തി</title>
		<link>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html</link>
					<comments>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Sep 2020 06:06:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[shiv sena]]></category>
		<category><![CDATA[SHIVSENA]]></category>
		<category><![CDATA[shivsena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156890</guid>

					<description><![CDATA[എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്. അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്&#x200d; മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്&#x200d; കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്&#x200d; വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്&#x200d;ട്ട് ചെയ്തു. അതേസമയം, എന്&#x200d;ഡിഎ മുന്നണിയില്&#x200d;നിന്നും ശിരോമണി അകാലിദള്&#x200d; പിന്മാറിയതിന് പിന്നാലെ മുന്&#x200d; സഖ്യത്തിലെ നേതാക്കള്&#x200d; തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ഉയര്&#x200d;ത്തിയിട്ടുണ്ട്.</p>
<p>അതേസമയം, കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്തും ബി.ജെ.പിയും വിശദീകരിച്ചു. ചില വിഷയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ഞാന്&#x200d; ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു.. സംസ്ഥാനത്തിന്റെ മുന്&#x200d; മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്&#x200d; ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.</p>
<p>എന്നാല്&#x200d;, ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്&#x200d; തെരഞ്ഞെടുപ്പ് പ്രചരണങ്ങള്&#x200d;ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്&#x200d;കിയെന്നും ഉപാധ്യായ പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-political-sanjay-raut-devendra-fadnavis-refute-rumours-over-meet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്ക് തിരിച്ചടി; ക്രിമിനല്&#x200d; കേസ് മറച്ചുവെച്ചതിന് ഫഡ്‌നാവിസ് വിചാരണ നേരിടണമെന്ന് സുപ്രിംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-against-fadnavis-news.html</link>
					<comments>https://www.chandrikadaily.com/supreme-court-against-fadnavis-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 01 Oct 2019 09:20:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[devendra fadnavis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140630</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നാമനിര്&#x200d;ദേശ പത്രികയില്&#x200d; വിവരങ്ങള്&#x200d; മറച്ചുവെച്ചതിന് ഫഡ്‌നാവിസ് വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റ്താണ് ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്&#x200d;ക്കെ സുപ്രിംകോടതി വിധി ഫഡ്‌നാവിസിനും ബിജെപിക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; ഫഡ്‌നാവിസ് തന്റെ പേരില്&#x200d; രണ്ട് ക്രിമിനല്&#x200d; കേസുള്ള കാര്യം മറച്ചുവെച്ചുവെന്നാണ് ഹര്&#x200d;ജി. വിവരം മറച്ചുവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. നാമനിര്&#x200d;ദേശ പത്രികയില്&#x200d; വിവരങ്ങള്&#x200d; മറച്ചുവെച്ചതിന് ഫഡ്‌നാവിസ് വിചാരണ നേരിടണമെന്നാണ് സുപ്രിംകോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റ്താണ് ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്&#x200d;ക്കെ സുപ്രിംകോടതി വിധി ഫഡ്‌നാവിസിനും ബിജെപിക്കും ഏറ്റ കനത്ത തിരിച്ചടിയാണ്.</p>



<p>2014 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്&#x200d; സമര്&#x200d;പ്പിച്ച സത്യവാങ്മൂലത്തില്&#x200d; ഫഡ്‌നാവിസ് തന്റെ പേരില്&#x200d; രണ്ട് ക്രിമിനല്&#x200d; കേസുള്ള കാര്യം മറച്ചുവെച്ചുവെന്നാണ് ഹര്&#x200d;ജി. വിവരം മറച്ചുവെച്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഉകെയാണ് കോടതിയെ സമീപിച്ചത്. </p>



<p>തെരഞ്ഞെടുപ്പ് കേസില്&#x200d; നേരത്തെ ബോംബെ ഹൈക്കോടതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇത് റദ്ദാക്കിയ സുപ്രിംകോടതി, കോടതി വിധി ന്യായീകരണമില്ലാത്തതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ 52, സൗത്ത് വെസ്റ്റ് നാഗ്പൂരില്&#x200d; നിന്നാണ് ഫഡ്‌നാവിസ് ജനവിധി തേടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-against-fadnavis-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്നത് നിര്&#x200d;ത്തണമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്</title>
		<link>https://www.chandrikadaily.com/devendra-fadnaviz-statement.html</link>
					<comments>https://www.chandrikadaily.com/devendra-fadnaviz-statement.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 03 Jul 2019 06:27:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[devendra fadnavis]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[Maharashtra CM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131862</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്&#x200d;ണയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത ജനങ്ങള്&#x200d; നിങ്ങളെ പടിക്കു പുറത്തു നിര്&#x200d;ത്തിയതിനാലാണ് തെരഞ്ഞെടുപ്പില്&#x200d; തോറ്റത്. ഇതാണ് സത്യം. ഇത് അംഗീകരിക്കാന്&#x200d; തയ്യാറാവണം. ഞാന്&#x200d; പോലും ഒരിക്കല്&#x200d; ഇതിന്റെ ഇരയായിട്ടുണ്ട്-ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ബാലറ്റ് പേപ്പറില്&#x200d; വോട്ടു ചെയ്തിരുന്ന കാലത്ത് കള്ളവോട്ട് ആരോപിച്ച് ഞങ്ങള്&#x200d; ബോംബെ ഹൈക്കോടതിയെയും തുടര്&#x200d;ന്ന് സുപ്രീംകോടതിയേയും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉണ്ടായ പരാജയത്തിന് വോട്ടങ് യന്ത്രത്തിന് ഉത്തരവാദിത്വമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. വോട്ടിങ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന രീതി  പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിധി ജനങ്ങളുടെ നിര്&#x200d;ണയമാണെന്നും അദ്ദേഹം പറഞ്ഞു.  </p>



<p>രാജ്യത്ത ജനങ്ങള്&#x200d; നിങ്ങളെ പടിക്കു പുറത്തു നിര്&#x200d;ത്തിയതിനാലാണ് തെരഞ്ഞെടുപ്പില്&#x200d; തോറ്റത്. ഇതാണ് സത്യം. ഇത് അംഗീകരിക്കാന്&#x200d; തയ്യാറാവണം. ഞാന്&#x200d; പോലും ഒരിക്കല്&#x200d; ഇതിന്റെ ഇരയായിട്ടുണ്ട്-ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. </p>



<p>ബാലറ്റ് പേപ്പറില്&#x200d; വോട്ടു ചെയ്തിരുന്ന കാലത്ത് കള്ളവോട്ട് ആരോപിച്ച് ഞങ്ങള്&#x200d; ബോംബെ ഹൈക്കോടതിയെയും തുടര്&#x200d;ന്ന് സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പക്ഷേ അന്നു ഞങ്ങള്&#x200d; പരാജയപ്പെട്ടു. എന്തെന്നാല്&#x200d; ജനങ്ങളാണ് തോല്&#x200d;പിച്ചതെന്ന് അംഗീകരിക്കാന്&#x200d; ഞങ്ങള്&#x200d;ക്ക് മനസില്ലായിരുന്നു-ഫഡ്‌നാവിസ് വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/devendra-fadnaviz-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിവാഹത്തിന് വിസമ്മതിച്ചാല്&#x200d; പെണ്&#x200d;കുട്ടികളെ തട്ടിക്കൊണ്ടുവന്ന് തരാം&#8217;; ബി.ജെ.പി എം.എല്&#x200d;.എയുടെ പ്രസംഗം വിവാദത്തില്&#x200d;</title>
		<link>https://www.chandrikadaily.com/bjp-mla-offers-to-men-kidnaping-girls-news.html</link>
					<comments>https://www.chandrikadaily.com/bjp-mla-offers-to-men-kidnaping-girls-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Sep 2018 10:27:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp mla ram kadam]]></category>
		<category><![CDATA[devendra fadnavis]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101715</guid>

					<description><![CDATA[മുംബൈ: പുരുഷന്&#x200d;മാരെ സഹായിക്കാന്&#x200d; തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്&#x200d;.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്&#x200d; പെണ്&#x200d;കുട്ടികള്&#x200d; വിസമ്മിക്കുന്നുവെങ്കില്&#x200d; അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്&#x200d;.എ പറഞ്ഞു. മുംബൈ ഗാഡ്‌കോപര്&#x200d; നിയോജകമണ്ഡലത്തിലെ എം.എല്&#x200d;.എയാണ് രാം കദം. ആള്&#x200d;ക്കൂട്ടത്തിനിടയില്&#x200d; നിന്ന് മൈക്കിലൂടെ എം.എല്&#x200d;.എ സംസാരിക്കുന്നതിന്റെ വീഡിയോ എന്&#x200d;.സി.പി എം.എല്&#x200d;.എയായ ജിതേന്ദ്ര ആവാദാണ് ട്വിറ്ററില്&#x200d; പങ്കുവെച്ചത്. &#8216;നിങ്ങള്&#x200d;ക്ക് ഏതു സമയത്തും എന്തു സഹായത്തിനു വേണ്ടിയും എന്നെ വിളിക്കാം. നിങ്ങളില്&#x200d; ആരെങ്കിലും പെണ്&#x200d;കുട്ടികളെ വിവാഹത്തിന് ആലോചിച്ച് പ്രശ്‌നങ്ങള്&#x200d; നേരിടുന്നുണ്ടെങ്കില്&#x200d; നിങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: പുരുഷന്&#x200d;മാരെ സഹായിക്കാന്&#x200d; തയ്യാറായി വിചിത്ര വാദവുമായി ബി.ജെ.പി എം.എല്&#x200d;.എ രാം കദം രംഗത്ത്. നിങ്ങളെ വിവാഹം കഴിക്കാന്&#x200d; പെണ്&#x200d;കുട്ടികള്&#x200d; വിസമ്മിക്കുന്നുവെങ്കില്&#x200d; അവരെ തട്ടിക്കൊണ്ടുവന്ന് സഹായിക്കാമെന്ന് എം.എല്&#x200d;.എ പറഞ്ഞു. മുംബൈ ഗാഡ്‌കോപര്&#x200d; നിയോജകമണ്ഡലത്തിലെ എം.എല്&#x200d;.എയാണ് രാം കദം.</p>
<p>ആള്&#x200d;ക്കൂട്ടത്തിനിടയില്&#x200d; നിന്ന് മൈക്കിലൂടെ എം.എല്&#x200d;.എ സംസാരിക്കുന്നതിന്റെ വീഡിയോ എന്&#x200d;.സി.പി എം.എല്&#x200d;.എയായ ജിതേന്ദ്ര ആവാദാണ് ട്വിറ്ററില്&#x200d; പങ്കുവെച്ചത്. &#8216;നിങ്ങള്&#x200d;ക്ക് ഏതു സമയത്തും എന്തു സഹായത്തിനു വേണ്ടിയും എന്നെ വിളിക്കാം. നിങ്ങളില്&#x200d; ആരെങ്കിലും പെണ്&#x200d;കുട്ടികളെ വിവാഹത്തിന് ആലോചിച്ച് പ്രശ്‌നങ്ങള്&#x200d; നേരിടുന്നുണ്ടെങ്കില്&#x200d; നിങ്ങള്&#x200d; രക്ഷിതാക്കളെ അറിയിക്കുക. ആ പെണ്&#x200d;കുട്ടിയെ ഞാന്&#x200d; തട്ടിക്കൊണ്ടുവന്ന് നിങ്ങളെ സഹായിക്കും.&#8217; -രാം കദം പറഞ്ഞു. തന്റെ ഫോണ്&#x200d; നമ്പറും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് പ്രശ്‌നങ്ങള്&#x200d; നേരിടുന്ന പുരുഷന്&#x200d;മാര്&#x200d; വിളിക്കണമെന്ന് രാം കദം ആവശ്യപ്പെടുന്നത്. ഒരു പരിപാടിക്കിടെയാണ് എം.എല്&#x200d;. എയുടെ വിവാദ പ്രസംഗം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="mr">बेताल वक्तव्य करणारा भाजपा नेत्यांमध्ये आणखी ऐकाची भर.. रक्षाबंधन , दहिकाला उत्सव या पवित्र सणा दिवशी आमदाराने तोडले आपल्या अकलेचे तारे !<br />
कशा राहतील यांचा राज्यात महिला सुरक्षित? <a href="https://t.co/Z5JAx5ewrN">pic.twitter.com/Z5JAx5ewrN</a></p>
<p>— Dr.Jitendra Awhad (@Awhadspeaks) <a href="https://twitter.com/Awhadspeaks/status/1036856589339295744?ref_src=twsrc%5Etfw">September 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>എം.എല്&#x200d;.എയുടെ പ്രസംഗത്തെ വിമര്&#x200d;ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്. രാജ്യം ഭരിക്കുന്ന പാര്&#x200d;ട്ടിയുടെ എം.എല്&#x200d;.എമാര്&#x200d; പെണ്&#x200d;കുട്ടികളെ തട്ടിക്കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്ന നാട്ടില്&#x200d; സ്ത്രീകള്&#x200d; എങ്ങനെ സുരക്ഷിതരാകുമെന്ന് ആവാദ് ചോദിച്ചു. സംഭവത്തില്&#x200d; പ്രതിഷേധവുമായി ആംആദ്മി പാര്&#x200d;ട്ടി നേതാവായ പ്രീയ് ശര്&#x200d;മ്മ മേനോനും രംഗത്തെത്തി. ബി.ജെ.പി എം.എല്&#x200d;.എമാരുടെ പുതിയ ജോലി പെണ്&#x200d;കുട്ടികളെ തട്ടിക്കൊണ്ടുപോകലാണെന്ന് പ്രീയ് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഢ്‌നാവിസിനോട് വിഷയത്തില്&#x200d; അവര്&#x200d; എതിര്&#x200d;പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.</p>
<p>സംഭവം വിവാദമായതോടെ പ്രതികരണവുമായി എം.എല്&#x200d;.എയും രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകള്&#x200d; വളച്ചൊടിക്കുകയായിരുന്നുവെന്ന് രാം കദം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-offers-to-men-kidnaping-girls-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
