<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>DIG &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/dig/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 23 Dec 2025 16:25:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>DIG &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡിഐജി വിനോദ് കുമാറിന് ഒടുവില്‍ സസ്പെന്‍ഷന്‍</title>
		<link>https://www.chandrikadaily.com/dig-vinod-kumar-finally-suspended.html</link>
					<comments>https://www.chandrikadaily.com/dig-vinod-kumar-finally-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 23 Dec 2025 16:25:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DIG]]></category>
		<category><![CDATA[DIG Vinod Kumar]]></category>
		<category><![CDATA[suspended]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370337</guid>

					<description><![CDATA[സർവീസിൽ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്‌പെൻഷൻ.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ജയിലുകളിൽ തടവുകാർക്ക് സുഖസൗകര്യങ്ങൾ ഒരുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് അഴിമതിക്കേസിലെ പ്രതിയായ ഡിഐജി വിനോദ് കുമാറിനെതിരെ ഒടുവിൽ നടപടി. സർവീസിൽ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് വിനോദ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് സസ്‌പെൻഷൻ.</p>
<p>ടി.പി വധക്കേസിലെ പ്രതികൾക്കടക്കം വിനോദ് കുമാർ അനധികൃതമായി സൗകര്യങ്ങൾ ഒരുക്കിയെന്നതാണ് കണ്ടെത്തൽ. ജയിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡിഐജി ആയിരുന്ന വിനോദ് കുമാർ, മറ്റ് ജില്ലകളിലെ ജയിലുകൾ സന്ദർശിക്കുമ്പോൾ മുൻകൂർ അനുമതി തേടേണ്ടതുണ്ടായിരുന്നുവെങ്കിലും, യാതൊരു അനുമതിയും ഇല്ലാതെയാണ് കോട്ടയം, മൂവാറ്റുപുഴ, പൊൻകുന്നം തുടങ്ങിയ ജയിലുകളിൽ സന്ദർശനം നടത്തിയത്. ഏകദേശം രണ്ട് വർഷം മുമ്പ് നടന്ന ഈ സന്ദർശനങ്ങൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ നീണ്ടിരുന്നു.</p>
<p>കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പരോൾ അനുവദിക്കുന്നതിനായി തടവുകാരുടെ ബന്ധുക്കളിൽ നിന്ന് വിനോദ് കുമാർ പണം വാങ്ങിയെന്നാണ് ആരോപണം. പണം വാങ്ങിയതിന് പിന്നാലെ തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് ഈ നിയമവിരുദ്ധ ജയിൽ സന്ദർശനങ്ങളെന്നും വിമർശനം ഉയരുന്നു.</p>
<p>ജയിൽ വകുപ്പ് മധ്യമേഖല ഡിഐജി ഈ ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന ജയിൽ വകുപ്പ് മേധാവിക്ക് പലതവണ റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. വിനോദ് കുമാറിന് സംരക്ഷണം ഒരുക്കുന്നതിനാലാണ് നടപടി വൈകിയതെന്ന ആരോപണവും ശക്തമാണ്.</p>
<p>തടവുകാർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും പരോൾ അനുവദിക്കുന്നതിനുമായി അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പണം സ്വീകരിച്ചിരുന്നതായാണ് കണ്ടെത്തൽ. കൂടുതൽ ആളുകളിൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിന്റെ ഫോൺ കോൾ വിവരങ്ങൾ കേന്ദ്രീകരിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിനോദ് കുമാർ വാങ്ങിയ വസ്തുവകകളുടെ വിവരങ്ങൾ വിജിലൻസ് വിശദമായി പരിശോധിച്ചുവരികയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dig-vinod-kumar-finally-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ വൈകുന്നു</title>
		<link>https://www.chandrikadaily.com/jail-dig-m-k-vinod-kumars-suspension-delayed.html</link>
					<comments>https://www.chandrikadaily.com/jail-dig-m-k-vinod-kumars-suspension-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 21 Dec 2025 02:50:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[DIG]]></category>
		<category><![CDATA[DIG M.K. Vinod Kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369854</guid>

					<description><![CDATA[വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.]]></description>
										<content:encoded><![CDATA[<p>തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്റെ സസ്പെൻഷൻ നടപടികൾ വൈകുന്നു. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള ശിപാർശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇന്നലെയാണ് ബന്ധപ്പെട്ട ഫയൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഗണനയിൽ എത്തിയത്.</p>
<p>ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണൻ സിജിത്ത് എന്നിവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും നിന്ന് കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജയിൽ ആസ്ഥാനത്തെ ഡിഐജി സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ സസ്പെൻഷൻ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശ രണ്ട് ദിവസം മുൻപ് വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. തുടർന്ന് ആഭ്യന്തര സെക്രട്ടറി പരിശോധിച്ച ഫയൽ ശിപാർശയോടെ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അവിടെ നിന്ന് മുഖ്യമന്ത്രിയുടെ അനുമതിക്കായി കൈമാറുകയുമായിരുന്നു.</p>
<p>പരോൾ അനുവദിക്കുന്നതിനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ജയിലിനുള്ളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിനും തടവുകാരുടെ പരോളിനുമായി കൈക്കൂലി വാങ്ങിയെന്ന പരാതികളും ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.</p>
<p>ഗൂഗിൾ പേ വഴിയും നേരിട്ടുമായിരുന്നു പണമിടപാടുകൾ നടന്നതെന്നാണ് കണ്ടെത്തൽ. വിയൂർ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജന്റായി പ്രവർത്തിച്ചതെന്നും പണം ഈ ഉദ്യോഗസ്ഥൻ വഴിയാണ് സ്വീകരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരിൽ നിന്നും ഡിഐജി പണം വാങ്ങിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.</p>
<p>ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാംയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jail-dig-m-k-vinod-kumars-suspension-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്&#x200d; ഡിഐജി ജീവനൊടുക്കി; അനുശോചിച്ച് എം.കെ സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/tamil-nadu-dig-commits-suicide-condolences-to-mk-stalin.html</link>
					<comments>https://www.chandrikadaily.com/tamil-nadu-dig-commits-suicide-condolences-to-mk-stalin.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 07 Jul 2023 04:26:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[DIG]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263338</guid>

					<description><![CDATA[തമിഴ്‌നാട്ടില്&#x200d; ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്&#x200d; ഡിഐജി റേഞ്ച് സി. വിജയകുമാര്&#x200d; ആണ് മരിച്ചത്. ക്യാമ്പ് ഓഫീസില്&#x200d; സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്&#x200d;ത്തെന്നാണ് വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം. സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്&#x200d;ക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്&#x200d; മുഖ്യമന്ത്രി എംകെ സ്റ്റാലിന്&#x200d; അനുശോചനം രേഖപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടില്&#x200d; ഡിഐജി ആത്മഹത്യ ചെയ്തു. കോയമ്പത്തൂര്&#x200d; ഡിഐജി റേഞ്ച് സി. വിജയകുമാര്&#x200d; ആണ് മരിച്ചത്. ക്യാമ്പ് ഓഫീസില്&#x200d; സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്&#x200d;ത്തെന്നാണ് വിവരം. പ്രഭാതനടത്തതിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് സംഭവം.</p>
<p>സുരക്ഷാ ജീവനക്കാരനോട് തോക്ക് ചോദിച്ചുവാങ്ങി വെടിയുതിര്&#x200d;ക്കുകയായിരുന്നു. മൃതദേഹം കോയമ്പത്തൂര്&#x200d; മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്&#x200d; മുഖ്യമന്ത്രി എംകെ സ്റ്റാലിന്&#x200d; അനുശോചനം രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tamil-nadu-dig-commits-suicide-condolences-to-mk-stalin.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിഐജി ഓഫീസ് മാര്&#x200d;ച്ച്; എംഎല്&#x200d;എ എല്&#x200d;ദോ എബ്രഹാം ഉള്&#x200d;പ്പെടെയുള്ള സിപിഐ നേതാക്കള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/dig-office-march-cpim-leaders-arrested.html</link>
					<comments>https://www.chandrikadaily.com/dig-office-march-cpim-leaders-arrested.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Oct 2019 08:48:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[DIG]]></category>
		<category><![CDATA[eldho ebraham]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142243</guid>

					<description><![CDATA[ഡിഐജി ഓഫീസ് മാര്&#x200d;ച്ചുമായി ബന്ധപ്പെട്ട കേസില്&#x200d; സിപിഐ നേതാക്കള്&#x200d; അറസ്റ്റില്&#x200d;. സിപിഐ എംഎല്&#x200d;എമാരും പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറി പി രാജുവും ഉള്&#x200d;പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പി രാജു, കെ എന്&#x200d; സുഗതന്&#x200d;, എല്&#x200d;ദോ എബ്രഹാം എംഎല്&#x200d;എ, ടി സി സഞ്ജിത്ത്, കെ കെ അഷറഫ് എന്നിവരുള്&#x200d;പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് സ്വാഭാവിക നടപടിയാണെന്ന് പി രാജു പ്രതികരിച്ചു. മാര്&#x200d;ച്ചിനിടെ നടന്ന സംഘര്&#x200d;ഷവുമായി ബന്ധപ്പെട്ട കേസില്&#x200d; മുന്&#x200d;കൂര്&#x200d;ജാമ്യം നല്&#x200d;കണമെന്ന സിപിഐ നേതാക്കളുടെ ആവശ്യം മുന്&#x200d;പ് ഹൈക്കോടതി [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ഡിഐജി ഓഫീസ് മാര്&#x200d;ച്ചുമായി ബന്ധപ്പെട്ട കേസില്&#x200d; സിപിഐ നേതാക്കള്&#x200d; അറസ്റ്റില്&#x200d;. സിപിഐ എംഎല്&#x200d;എമാരും പാര്&#x200d;ട്ടി ജില്ലാ സെക്രട്ടറി പി രാജുവും ഉള്&#x200d;പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.  പി രാജു, കെ എന്&#x200d; സുഗതന്&#x200d;, എല്&#x200d;ദോ എബ്രഹാം എംഎല്&#x200d;എ, ടി സി സഞ്ജിത്ത്, കെ കെ അഷറഫ് എന്നിവരുള്&#x200d;പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.</p>



<p>അറസ്റ്റ് സ്വാഭാവിക നടപടിയാണെന്ന് പി രാജു പ്രതികരിച്ചു. മാര്&#x200d;ച്ചിനിടെ നടന്ന സംഘര്&#x200d;ഷവുമായി ബന്ധപ്പെട്ട കേസില്&#x200d; മുന്&#x200d;കൂര്&#x200d;ജാമ്യം നല്&#x200d;കണമെന്ന സിപിഐ നേതാക്കളുടെ ആവശ്യം മുന്&#x200d;പ് ഹൈക്കോടതി തള്ളിയിരുന്നു. വൈപ്പിന്&#x200d; കോളേജില്&#x200d; എസ്എഫ്‌ഐ  എഐഎസ്എഫ് പ്രവര്&#x200d;ത്തകര്&#x200d; തമ്മില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; പോലീസ് എസ്എഫ്‌ഐക്കാരെ ഒഴിവാക്കി എഐഎസ്എഫുകാര്&#x200d;ക്കെതിരെ മാത്രം കേസെടുത്തതില്&#x200d; ഞാറയ്ക്കല്&#x200d; എസ്‌ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഐ മാര്&#x200d;ച്ച്. മാര്&#x200d;ച്ച് പോലീസ് തടഞ്ഞതോടെ സംഘര്&#x200d;ഷമുണ്ടാകുകയും എല്&#x200d;ദോ എബ്രഹാം ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d;ക്ക് പരിക്കേറ്റിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രാകരമായിരുന്നു എല്&#x200d;ദോ എബ്രഹാമിനും പി രാജുവിനുമെതിരെ കേസെടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dig-office-march-cpim-leaders-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
